Connect with us

Love

അമ്മ നൽകിയ പാൽഗ്ലാസ്സുമായി മണിയറയിലേക്ക് ചെല്ലുമ്പോൾ എന്നത്തേയും പോലത്തെ ആ കള്ളച്ചിരിയുമായി അവനവിടെ ഇരിപ്പുണ്ടായിരുന്നു…

Published

on

രചന: Divya Kashyap

ഇതിപ്പോ എത്ര നേരായി… ഈ മനുഷ്യൻ ഇതെവിടെ പോയി കിടക്കുന്നു… സമയം നാലാകുന്നു…. നാലരയുടെ ബസ് പിടിച്ചില്ലെങ്കിൽ പിന്നെ ആ കുഗ്രാമത്തിലേക്കു ഏഴിനേയുള്ളു ബസ്… MLA ആണെങ്കിൽ അങ്ങേരു വരാതെ വിളക്ക് കൈകൊണ്ടു തൊടില്ലത്രേ… MLA മാത്രമല്ല ഹെഡ്മാസ്റ്ററും ബാക്കി ടീച്ചേഴ്സും എല്ലാം… ഇത്രയൊക്കെ കാത്തിരുന്നു ചെയ്യിപ്പിക്കാൻ ഇയാളാരാ… ഈ സ്കൂളിന്റെ ഒരു രക്ഷാധികാരി അത്രയല്ലേയുള്ളു… ശ്രാവണിക്ക് ആകെ ദേഷ്യം വന്നു… ചോദിച്ചിട്ട് പോകാമെന്നു വെച്ചാൽ അവൾക്കാണ് പരിപാടിയുടെ നടത്തിപ്പ് ചുമതല…. സ്ഥലം ടൗണിലെ പ്രശസ്തമായ cbse സ്കൂൾ… പുതിയ ഓഡിറ്റോറിയത്തിന്റെ ഉത്ഘടനം ആണിന്ന്… MLA യുടെ സൗകര്യപ്രകാരം വൈകിട്ട് മൂന്ന് മണിക്ക് ആണ് നിലവിളക്കു കൊളുത്തൽ നിശ്ചയിച്ചിരുന്നത്…. MLA സമയത്തു തന്നെ വന്നു… എന്നിട്ടും രക്ഷാധികാരിയായ പുതുപ്പണക്കാരൻ ഇതുവരെ എത്തിയിട്ടില്ല… ശ്രാവണി പറഞ്ഞു കെട്ടിട്ടേയുള്ളു ആളെക്കുറിച്ച്… ഇതുവരെ കണ്ടിട്ടില്ല.. അവൾ ഈ വർഷം പുതുതായി ജോയിൻ ചെയ്തതാണ്… വീട്ടിൽ നിന്നു രണ്ടുമണിക്കൂർ കൂടുതൽ യാത്രയുണ്ട് ഇവിടേക്ക്… എന്നിട്ടും വരുന്നത് മറ്റു സ്‌കൂളുകളെ അപേക്ഷിച്ചു സാമാന്യം നല്ല സാലറി ഉള്ളത് കൊണ്ടാണ്… അച്ഛനും അമ്മയും ചേച്ചി ശ്രുതിയും പിന്നെ ശ്രാവണിയും അടങ്ങുന്നതാണ് അവളുടെ കുടുംബം…. ചേച്ചിയുടെ വിവാഹം കഴിഞ്ഞിട്ട് മൂന്ന് മാസമായി… ചേച്ചി ലാബ് ടെക്‌നിഷ്യൻ കോഴ്സ് കഴിഞ്ഞതായിരുന്നു…ഒരു പ്രൈവറ്റ് ലാബിൽ ജോലിയുമുണ്ടായിരുന്നു. ചേച്ചിയും ശ്രാവണിയും ചേർന്നാണ് രണ്ടു മുറിയും അടുക്കളയുമായി ഒരു വീട് തല്ലിക്കൂട്ടിയത്.. അതിന്റെ ലോൺ നിലനിൽക്കെയായിരുന്നു ചേച്ചിയുടെ വിവാഹം… അപ്പൊ പിന്നെ ചേച്ചിയുടെ വരുമാനം നിലച്ചു… ഇതിപ്പോ അവളും അമ്മയും ചേർന്ന് ഒരു വിധത്തിലാണ് കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്നത്… അമ്മക്ക് വീടിനടുത്തു തന്നെ ഒരു അച്ചാർ കമ്പനിയിൽ പാക്കിങ് ജോലിയുണ്ട്…. അച്ഛന് വീട്ടുകാര്യങ്ങൾ യാതൊന്നും അറിയേണ്ടതില്ല… എവിടുന്നെങ്കിലും ആരെയെങ്കിലും പറ്റിച്ചു കുറച്ചു മോന്തണം.. കിടന്നുറങ്ങണം… ഹൗസിങ് ലോൺ കൂടാതെ ചേച്ചിയുടെ കല്യാണത്തിന്റെ ചെറിയ കടവും എല്ലാം കൂടി നട്ടം തിരിയുകയാണ് ശ്രാവണി….. “ദേ…. വേദാന്ത്‌ സാർ വന്നു…” ആരോ വിളിച്ചു പറയുന്നത് കേട്ടാണ് അവൾ ഓർമയിൽ നിന്നുണർന്നത്… “ഓ… ഇതാരുന്നോ ആ മഹാൻ… “അവൾ മനസിലോർത്തു… അപ്പോഴേക്കും സംസാരിച്ചു കൊണ്ടിരുന്ന വിലകൂടിയ ഐ ഫോൺ കുർത്തയുടെ പോക്കറ്റിലേക്കിട്ട് ഉടുത്തിരുന്ന മുണ്ടിന്റെ ഒരറ്റം ഉയർത്തിപ്പിടിച്ചു അവൻ ഓഡിറ്റോറിയത്തിലെ പ്ലാറ്റ്ഫോമിലേക്ക് കയറി… MLA യുടെ പുറകിൽ ചെന്ന് നിന്നു കൊണ്ട് നിറചിരിയോടെ എന്തോ പറയുന്നതും MLA കയ്യോങ്ങി കൊണ്ട് തല്ലാൻ ചെല്ലുന്നതും അല്പം ഈർഷ്യയോടെയാണ് ശ്രാവണി നോക്കി നിന്നത്. …

“വേണിടീച്ചറെ… സ്വാഗതം പറ….” അന്നമ്മ ടീച്ചർ വിളിച്ചപ്പോഴാണ് ശ്രാവണി വേദാന്തിനു സ്വാഗതം പറഞ്ഞില്ലല്ലോ എന്നോർത്തത്….സ്കൂളിൽ എല്ലാവർക്കും അവൾ വേണി ടീച്ചർ ആണ്…. ഒരു ഞെട്ടലോടെയവൾ അവനെ നോക്കിയപ്പോൾ കുറുമ്പ് കലർന്ന കണ്ണുകളോടെ അവൻ അവളെ നോക്കുകയായിരുന്നു…. പരിപാടി കഴിഞ്ഞപ്പോൾ അഞ്ചര കഴിഞ്ഞു… ഇനി വല്ല ജീപ്പുമേ കിട്ടൂ വീട്ടിലേക്കു പോകാൻ… ഹെഡ്മാസ്റ്റർ ആരൊക്കെയോ ആയി പൊരിഞ്ഞ സംസാരത്തിലായിരുന്നു… അന്നമ്മ ടീച്ചറോടു ചോദിച്ചിട്ട് പോകാമെന്നു കരുതി നോക്കിയപ്പോഴാണ് എതിർവശത്തെ വരാന്തയിലൂടെ ടീച്ചർ നടന്നു നീങ്ങുന്നത് കണ്ടത്… അടുത്തെത്തി കാര്യം ചോദിക്കുമ്പോഴേക്കും എവിടെ നിന്നോ വേദാന്തും എത്തി അവിടെ…. “അല്ല അന്നമ്മ ടീച്ചറെ… ഇങ്ങനൊക്കെ അങ്ങ് പോയാൽ മതിയോ…. അങ്ങ് മെലിഞ്ഞു പോയല്ലോ….” ടീച്ചറുടെ തോളിൽ തട്ടി വേദാന്ത്‌ പറയുന്നത് കേട്ടു വേണിക്ക് ശർദിക്കാൻ വന്നു…. പോരാത്തതിനു അന്നമ്മ ടീച്ചറുടെ ഒരു കുഴഞ്ഞ ചിരിയും…. “സാരിയൊക്കെ നേരെയിട് ടീച്ചറെ…” അവൻ ടീച്ചറുടെ സാരിതുമ്പെടുത്തു കയ്യിൽ കൊടുത്തു…. “ഒന്ന് പോ എന്റെ വേദു…” ടീച്ചർ അവന്റെ കവിളിൽ പിച്ചി… അതും കൂടി കണ്ടതും ശ്രാവണി ചോദിക്കാൻ വന്ന കാര്യം ചോദിക്കാതെ തിരിഞ്ഞു നടന്നു.. “ഹോ.. വഷളൻ…. അത് പോട്ടെ ഈ പെണ്ണുമ്പിള്ളക്ക് നാണമില്ലേ.. വയസ്സ് നാല്പത്തഞ്ചു എങ്കിലും കാണും… കാച്ചില് കൊഴയണ പോലല്ലേ നിന്നു അങ്ങേരുമായി കുഴയുന്നത്….” “അല്ല പുതിയ ടീച്ചർക്കെന്താ ഇത്ര ദേഷ്യം?” പുറകിൽ നിന്നു വേദാന്ത് വിളിച്ചു ചോദിക്കുന്നത് കേട്ടു അവളൊന്നു തിരിഞ്ഞു നോക്കി… മീശ പിരിച്ചു താടിയുഴിഞ്ഞു കൊണ്ട് നിൽക്കുന്ന അവനെ കണ്ടു അവൾക്കു പിന്നെയും കലി കയറി…. …………………. ദിവസങ്ങൾ കഴിഞ്ഞു…. ഒരു ദിവസം രാവിലെ ബസ് സ്റ്റോപ്പിൽ നിന്നു സ്‌കൂളിലേക്ക് ആഞ്ഞു വലിച്ചു നടക്കുകയായിരുന്നു അവൾ …. അപ്പോഴാണ് അമ്മയ്ക്കുള്ള മരുന്ന് വാങ്ങുന്ന കാര്യം ഓർത്തത്… വൈകിട്ട് മേടിക്കൽ നടക്കില്ല…ശ്രാവണി വേഗം അടുത്ത് കണ്ട മെഡിക്കൽ ഷോപ്പിലേക്കു കയറി.. ബാഗിൽ നിന്നു ചീട്ടെടുത്ത് വെക്കുമ്പോഴാണ് തൊട്ടടുത്തു നിന്ന വേദാന്ത് അവളെ കണ്ടത്…. “ആഹ്…. ഇതാര് കോണി ടീച്ചറോ…?” അവൾ രൂക്ഷമായി അവനെയൊന്നു നോക്കി.. “യ്യോ.. ഉണ്ടക്കണ്ണ് ഉരുട്ടണ്ട… ഇങ്ങനെ തോട്ടിക്കോൽ പോലെ ഇരിക്കുന്ന കണ്ടു പറഞ്ഞതാ…” അവൾ അവനെ നോക്കാതെ മരുന്നും വാങ്ങി തിരിച്ചിറങ്ങി …. അപ്പോൾ തന്നെ അവൻ അവളെ മറികടന്നു നടന്നു പോയി റോഡ് സൈഡിൽ പാർക് ചെയ്തിട്ടിരുന്ന അവന്റെ ഔഡി കാറിലേക്ക് കയറി…. ശ്രാവണി അടുത്തെത്തിയതും അവൻ കാറിൽ നിന്നും തല വെളിയിലെക്കിട്ട് പറഞ്ഞു… “ഇച്ചിരി വണ്ണം ഉള്ളവരെയൊക്കെയാണ് ടീച്ചറെ ആണുങ്ങൾക്ക് ഇഷ്ടം…. ഇതിപ്പോ ഒന്ന് ചുറ്റി പിടിക്കാൻ പോലുമില്ലല്ലോ…” കൂളിംഗ് ഗ്ലാസ്സെടുത്തു കണ്ണിൽ വെച്ചു കൊണ്ട് ഒരു വഷളൻ ചിരിയോടെ അവൻ അവളെ ആകെയൊന്നു നോക്കി … കത്തുന്ന മിഴികളോടെ ശ്രാവണി അവനെ നോക്കി… എന്തോ പറയുവാനാഞ്ഞെങ്കിലും വേണ്ടെന്നു വെച്ചു അവൾ മുന്നോട്ട് നടന്നു…. “അപ്പൊ എങ്ങനാ… നമുക്കൊന്ന് കാണണ്ടേ…” പുറകിൽ നിന്നു ഉച്ചത്തിൽ വിളിച്ചു ചോദിച്ച അവനെ നോക്കി അവൾ നല്ല ഒരു ആട്ട് കൊടുത്തു… ചിരി കടിച്ചമർത്തി കൊണ്ട് അവൻ കാർ സ്റ്റാർട്ട് ചെയ്തു… ……………………………. പിന്നീടുള്ള മിക്ക ദിവസങ്ങളിലും സ്‌കൂളിലേക്കുള്ള വഴിയിൽ എവിടെങ്കിലും വേദാന്ത്‌ ഉണ്ടാകുമായിരുന്നു…. കോണി ടീച്ചറെ എന്ന വിളിയിലൂടെ എന്തെങ്കിലുമൊക്കെ പറഞ്ഞു അവളെചൊടിപ്പിച്ചു കൊണ്ടിരുന്നു അവൻ…..

ഒരു ദിവസം അവൾ സ്കൂളിൽ നിന്നു ഉച്ചക്ക് പോന്നു… അപ്പോഴാണ് സ്കൂളിൽ പാർട് ടൈമായി ക്‌ളീനിംഗ് ജോലിക്ക് വരുന്ന സുശീല ചേച്ചി റേഷൻ കടയിൽ നിന്നു സാധനങ്ങളും മേടിച്ചു പുറത്തേക്കിറങ്ങുന്നത് കണ്ടത്… ആൾ തടിച്ചു വെളുത്ത ഒരു സുന്ദരിയൊക്കെയാണ്…ഭർത്താവ് മരിച്ചു പോയ സ്ത്രീ…മക്കളുമില്ല.. അവരെ കുറിച്ച് സ്റ്റാഫ് റൂമിൽ അത്ര നല്ല വർത്തമാനം ഒന്നുമല്ല പറഞ്ഞു കേൾക്കുന്നത്… അത് കൊണ്ട് ശ്രാവണി അവരെ അങ്ങനെ ശ്രദ്ധിക്കാറില്ല… “അല്ല.. വേണി ടീച്ചർ ഇന്ന് നേരത്തെ പോകുവാണോ…” സുശീല ചിരിയോടെ ചോദിച്ചു.. “ഉം…” അവൾ അലസമായി മൂളി… എവിടെ നിന്നാണെന്നറിയില്ല വേദാന്ത്‌ ഒരു ബുള്ളറ്റിൽ വന്നു നിന്നു അവരുടെ അടുത്ത്…. ശ്രാവണിയെ ഒന്ന് നോക്കിയിട്ട് അവൻ സുശീലയെ നോക്കി ചോദിച്ചു…. “ആഹ് ഇതാര് സുശീലേച്ചിയോ…. വീട്ടിലേക്കാണോ… വാ കേറ് ഞാൻ കൊണ്ടാക്കാം….” “വലിയ ഉപകാരം വേദൂട്ടാ….” അവർ ആഞ്ഞു വലിഞ്ഞു ബുള്ളറ്റിലേക്കു കയറി…. “പിടിച്ചിരുന്നോ കേട്ടോ…. വീഴണ്ടാ” അവർ ഒരു കൈ കൊണ്ട് വേദാന്തിനെ ചുറ്റിപ്പിടിച്ചു …….. ശ്രാവണിക്ക് അത്യധികം വെറുപ്പ് തോന്നി…. ഹോ….. അഴകൊഴമ്പൻ …. ഇജ്ജാതി സ്ത്രീകളുമായാണ് ചങ്ങാത്തം… “ടീച്ചറിവിടെ വെയിറ്റ് ചെയ്യുവാണെങ്കിൽ സുശീലച്ചേച്ചിയെ കൊണ്ടുചെന്ന് വിട്ടിട്ട് ഞാൻ ടീച്ചറേയും കൊണ്ട് ചെന്ന് വിടാം കേട്ടോ… “വേദാന്തിന്റെ പറച്ചിൽ കേട്ടു ശ്രാവണി വെറുപ്പോടെ മുഖം തിരിച്ചു….. …………………… അന്നൊരു ദിവസം ഹൗസിങ് ലോൺ ഇൻസ്റ്റാൾമെന്റ് അടക്കേണ്ട ലാസ്റ്റ് ഡേറ്റ് ആയിരുന്നു… ശ്രാവണി നോക്കിയിട്ട് ഒരു വഴിയും കണ്ടില്ല… ഇനിയും ആ ബാങ്ക് മാനേജർ അവധി തരില്ല… അല്ലെങ്കിൽ തന്നെ ഇനി അയാളുടെ മുൻപിലേക്കു പോകാനും വയ്യ….. അത്രക്ക് വൃത്തികെട്ടവൻ… ആകെ പോകുന്ന രണ്ടു സ്ഥലമാണ് ബാങ്കും സ്‌കൂളും.. ഒരിടത്ത് വേദാന്ത് എന്ന അഴകൊഴമ്പൻ… മറ്റെയിടത്ത് ബാങ്ക് മാനേജറും…. ഇന്ന് സ്കൂളിൽ ലീവ് പറഞ്ഞിരിക്കുകയാണ്… സ്‌കൂളിലേക്കാണെന്നും പറഞ്ഞു രാവിലെ ഇറങ്ങണം എന്നിട്ട് ഏതെങ്കിലും ജുവലറിയിൽ മാല വിറ്റിട്ട് ബാങ്കിൽ പണമടക്കണം… അമ്മയറിഞ്ഞാൽ സമ്മതിക്കില്ല… ആകെയുള്ള പൊന്നിന്റെ തരിയാണ് നൂല് പോലെയുള്ള ഈ മാലയും ഒരു മൊട്ടുകമ്മലും….ഇത് വിറ്റിട്ട് ഇത് പോലെ തന്നെയുള്ള ഒരു വരവിന്റെ മാല വാങ്ങിയിടണം.. അല്ലെങ്കിൽ അമ്മ പിടിക്കും അവളോർത്തു…. ടൗണിൽ ബസ് ഇറങ്ങി അവൾ സമാന്യം വലിയ ആ ജുവലറിയിലേക്ക് കയറി.. മാല വിറ്റ് പൈസയുമായി പുറത്തേക്കിറങ്ങുമ്പോഴാണ് വേദാന്ത് കാർ പാർക് ചെയ്തു കീ പോക്കറ്റിൽ ഇട്ടു കൊണ്ട് അകത്തേക്ക് കയറിയത്…. പുറത്തേക്കിറങ്ങിയ ശ്രാവണിയെ സംശയത്തോടെ ഇത്തിരി നേരം നോക്കി നിന്നിട്ട് അവൻ അകത്തേക്ക് കയറിപോയി … ബാങ്കിൽ പോയി പണമടച്ചു, അത് പോലെ തന്നെയുള്ള ഒരു വരവുമാല മേടിച്ചിട്ടു… ഒരു കൂട്ടുകാരിയുടെ വീട്ടിൽ പോയി ഇത്തിരി സമയം ചെലവഴിച്ചിട്ട് പതിവുപോലെ നാലരയുടെ ബസിൽ കയറി അവൾ…. എന്നും വൈകിട്ട് ബസ് സ്റ്റോപ്പിന്റെ പരിസരത്ത് എന്തെങ്കിലും വഷളൻ വാർത്തമാനവുമായി വേദാന്ത് ഉണ്ടാവുന്നതാണ്…. ഇന്ന് കണ്ടില്ല ഭാഗ്യം… അത്‌ ഓർത്തപ്പോഴേക്കും കാർ പാസ്സ് ചെയ്യുന്നതവൾ കണ്ടു… അതിലിരുന്നു ബസിലേക്ക് എത്തി നോക്കുന്നതും…അവൾ മുഖം തിരിച്ചു കളഞ്ഞു… എന്നാലും അവൻ കണ്ടെന്നു അവൾക്കു മനസിലായി…. ആറരയായപ്പോൾ അവൾ അവളുടെ സ്റ്റോപ്പായ മാഞ്ചുവടു ബസ് സ്റ്റോപ്പിൽ ബസിറങ്ങി….. രണ്ടിടവഴി തിരിഞ്ഞു വേണം വീടെത്താൻ….. അവൾ ഇടവഴിയിലേക്ക് തിരിഞ്ഞു….. നേരം ഇരുട്ടുന്നു…. ഇടവഴിയുടെ ഒരു വശത്തു ഒരു വലിയ തോടാണ്….അതിന്റെ വശം മുഴുവൻ പൊന്തക്കാടാണ് …… തോടിനപ്പുറം ഒരു മഹാദേവക്ഷേത്രമുണ്ട്…. ക്ഷേത്രത്തിലെ ദീപം ഇരുട്ടത്ത് നന്നായി തെളിഞ്ഞു കാണാം… ഒരു നിമിഷം ശ്രാവണി അങ്ങോട്ട്‌ നോക്കി കണ്ണുകളടച്ചു നെഞ്ചിൽ വലം കൈ ചേർത്തു….

“ന്റെ മഹാദേവാ…… ഈ കഷ്ടപ്പാടിനൊക്കെ ഒരറുതി വരുത്തണേ….. ഒന്നും വേണ്ടാ….. കടമൊക്കെ ഒന്ന് തീർന്നു കിട്ടിയാൽ മതി….” കണ്ണു തുറന്നു അവ്യക്തമായ ആ ശിവലിംഗത്തെ ഒന്ന് കൂടി നോക്കിയിട്ട് അവൾ രണ്ടാമത്തെ വളവു തിരിഞ്ഞു…. ഇനി ഒരു വശം മുഴുവൻ ഞാവൽക്കാടാണ്…. പകൽ സമയം പോലും വലിയ വെളിച്ചമില്ലാത്ത സ്ഥലം…… രണ്ടാൾ വണ്ണമുള്ള ഒരു വലിയ വരിക്ക പ്ലാവ് മറികടക്കുന്നതിനിടയിലാണ് അത്‌ സംഭവിച്ചത്…… പ്ലാവിന്റെ പുറകിൽ നിന്നു ആരോ കൈ നീട്ടി അവളുടെ മാല പൊട്ടിച്ചെടുത്തു…. ഒരു നിമിഷം വരവുമാല ആണെന്നോർക്കാതെ ശ്രാവണി ‘അയ്യോ എന്റെ മാല ‘എന്നും പറഞ്ഞു ആ കയ്യിൽ കയറി പിടിച്ചു….. അരണ്ട വെളിച്ചത്തിലേക്കു ഇറങ്ങി വന്ന ആളുടെ മുഖം കണ്ടു അവൾ വിറച്ചു പോയി…. !!!!വേദാന്ത്‌ !!! ഒരു മരവിപ്പ് അവളുടെ ദേഹത്ത് കൂടി കടന്നു പോയി…. ഈ അസമയത്ത് ഇവനെ പോലുള്ള ഒരുത്തന്റെ മുന്നിൽ ഒറ്റക്ക്….. അവൾ പെട്ടെന്ന് അവനെ നോക്കാതെ മുന്നിലേക്ക്‌ ഓടാനൊരുങ്ങി …… “അങ്ങനങ്ങു പോയാലോ….. മാല വേണ്ടേ…” അവൻ അവളുടെ ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ചു തന്നോട് ചേർത്തു….. “എ…. എന്നെയൊന്നും ചെയ്യരുത്….. ആ മാല താനെടുത്തോ……” അവൾ പരിഭ്രമത്തോടെ പറഞ്ഞു……. “എനിക്ക് മാല വേണ്ട….. നിന്നെ മതി….. “വേദാന്ത്‌ തന്റെ മുഖം അവളിലേക്ക് അടുപ്പിച്ചു….. ശ്രാവണി അവന്റെ കയ്യിൽ കിടന്നു കുതറിക്കൊണ്ടിരുന്നു……. “ദയവു ചെയ്തു എന്നെ ഒന്നും ചെയ്യരുത്….. ഞാനൊരു പാവമാണ്……” “എന്നിട്ടാണോ എന്നെ കാണുമ്പോഴൊക്കെ ഈ മൂക്ക് ചുവക്കുന്നതും …. വെറുപ്പ് കാണിക്കുന്നതും ….” അവൻ അവളുടെ കഴുത്തിലേക്കു മുഖമമർത്തി കൊണ്ട് ചോദിച്ചു…. അവൾക്ക് ദേഹം പൊള്ളുന്നത് പോലെ തോന്നി…. എവിടെ നിന്നോ ആർജിച്ച ഒരു ശക്തിയിൽ അവന്റെ കയ്യിലവൾ ആഞ്ഞു കടിച്ചു…..കടിയുടെ വേദനയിൽ അവന്റെ കയ്യയഞ്ഞതും അവൾ മുന്നിലേക്കോടി….. അവളുടെ സാരിത്തുമ്പിലായാണ് അവന് പിടുത്തം കിട്ടിയത്….. “ഇവിടെ വാടി ചുണ്ടെലി….. എന്റെ കൈ കടിച്ചു മുറിച്ചിട്ട് അങ്ങനെയങ്ങു പോകാമെന്നു കരുതിയോ…..” പിടിവലിക്കിടയിൽ രണ്ടാളും കൂടി പ്ലാവിന്റെ വേരിൽ തട്ടി താഴെ വീണു….. ശ്രാവണിയുടെ കണ്ണു നിറഞ്ഞൊഴുകി….. അവൾ കിടന്നുകൊണ്ടുതന്നെ അവന്റെ നേർക്കു കൈകൂപ്പി തൊഴുതു….. “എന്നെയൊന്നും ചെയ്യല്ലേ…. ആകെയുള്ളത് കുറച്ചു മാനമാ….. അതും കൂടി ഇല്ലാതായാൽ…..” ബാക്കി പറയാതെ അവൾ കണ്ണുകൾ ഇറുക്കെ പൂട്ടി…… “യ്യേ …. വീരശൂരപരാക്രമി കരയുന്നോ…. നാണക്കേട്…..” അവൻ അടുത്ത് കിടന്നു കൊണ്ട് തന്നെ അവളുടെ കവിളിൽ തോണ്ടി…. “ഞാനൊന്നും ചെയ്യില്ല നിന്നെ….. ഒരു കാര്യം ചോദിക്കട്ടെ ….. അതിനു മറുപടി പറഞ്ഞാൽ വിട്ടയക്കാം…….” അവൻ കുറുമ്പോടെ അവളെ നോക്കി……

“എ… ന്താ…..?” അവളുടെ ശബ്ദം വിറച്ചു….. “ഈ അരയിലെ അരഞ്ഞാണം വെള്ളിയോ…പൊന്നോ……???” ഇടുപ്പിൽ കൈ അമർത്തിക്കൊണ്ട് ചെവിയോരം വന്നു മന്ത്രണം പോലെ അവനത് ചോദിച്ചപ്പോൾ അവൾ ഇരുകയ്യും കൊണ്ട് ചെവികൾ പൊത്തി…. “പറ……. പറയെടി…….” “വെ…….. വെള്ളി” അവൾ കണ്ണ് ഇറുക്കി അടച്ചുകൊണ്ട് പറഞ്ഞു… അടക്കിപ്പിടിച്ച ചിരിയോടെ വേദാന്ത് എഴുന്നേറ്റു….. അല്പം കുനിഞ്ഞു അവളെയും പൊക്കിയെടുത്തു നേരെ നിർത്തി….. “ദാ മാല…..” പോക്കറ്റിൽ നിന്നും മാലയെടുത്തു അവൻ അവൾക്കു നേരെ നീട്ടി….. അവൾ കൈനീട്ടി അത്‌ വാങ്ങി… “അതേയ്…. ഇത് വരവുമാല അല്ല കേട്ടോ….. നീ രാവിലെ ജുവലറിയിൽ വിറ്റ മാലയാ….. അതേ എന്റെ ജുവലറിയാ…… നീ പഠിപ്പിക്കുന്ന സ്‌കൂളും എന്റെയാ……. പിന്നെ അന്നമ്മ ടീച്ചർക്ക് ഇച്ചിരി ഇളക്കമുണ്ടെന്നേ ഉള്ളു….. പാവമാ…….. സുശീലേച്ചിയും പാവമാ….. ചിലരുടെയൊക്കെ ആഗ്രഹങ്ങൾ നടക്കാത്തത് കൊണ്ട് അവരൊക്കെ പറഞ്ഞുണ്ടാക്കുന്നതാ സുശീലേച്ചിയെ കുറിച്ച് ഓരോന്ന്…. ഒന്നും മനസ്സിൽ വെയ്ക്കണ്ടട്ടോ …… പൊയ്ക്കോ…..” “എന്നാലും വല്ലാത്ത കടിയായി പോയി പെണ്ണേ നിന്റേത്….” അവൻ തന്റെ കൈ തിരിച്ചു ഊതി….. അവൾ അവനെയും അവന്റെ കൈകളിലേക്കും ഒന്ന് പാളി നോക്കിയിട്ട് തിരിഞ്ഞു നടന്നു….. “അതേ…. എന്റമ്മയെ നാളെത്തന്നെ ഞാനങ്ങോട്ട് അയക്കുന്നുണ്ട് കേട്ടോ…. വേഗം തന്നെ പോന്നേക്കണം എന്റടുത്തോട്ട്…… “പുറകിൽ നിന്നു അവൻ വിളിച്ചു പറയുന്നുണ്ടായിരുന്നു…. ………………………. രണ്ടാഴ്ചക്കിപ്പുറം മഹാദേവന്റെ നടക്കൽ വെച്ചു അവന്റെ കൈകളാൽ താലി ചാർത്തപ്പെട്ടപ്പോഴും ആ വിരലുകളാൽ നെറുക ചുവക്കപ്പെട്ടപ്പോഴും ശ്രാവണിക്ക് ഒന്നും മനസിലാവുന്നുണ്ടായിരുന്നില്ല… “നമ്മുടെ ശ്രീക്കുട്ടിയുടെ ഭാഗ്യം അല്ലേമ്മേ… “എന്ന് ശ്രുതി ചേച്ചി അമ്മയോട് പറയുന്നത് കേട്ടപ്പോഴും അവളോർത്തു…… ‘ഭാഗ്യമാണോ… അതോ പുതിയ പരീക്ഷണമോ….. അറിഞ്ഞതും കണ്ടതും കേട്ടതുമായ വേദാന്ത്‌ അത്ര നല്ലവനൊന്നുമല്ല….” രാത്രിയിൽ വേദാന്തിന്റെ അമ്മ നൽകിയ പാൽഗ്ലാസ്സുമായി മണിയറയിലേക്ക് ചെല്ലുമ്പോൾ എന്നത്തേയും പോലത്തെ ആ കള്ളച്ചിരിയുമായി അവനവിടെ ഇരിപ്പുണ്ടായിരുന്നു …. ഒതുങ്ങി മാറി നിന്ന അവളോട്‌ ‘നിനക്കിനിയും മാറിയില്ലേ എന്നോടുള്ള പേടി’എന്ന് ചോദിച്ചു കൊണ്ട് ചുറ്റിപ്പിടിച്ച അവനെ അവൾ അല്പം ഭയത്തോടെ തന്നെയാണ് നോക്കിയത്……. “നീ പേടിക്കാതെടി…. ഞാനത്ര ആഭാസനൊന്നുമല്ല ….അന്ന് വെറുതെ നിന്നെയൊന്നു കുറുമ്പ് പിടിപ്പിക്കാൻ വേണ്ടി ചെയ്തതല്ലേ ആ പ്ലാവിൻചോട്ടിൽ….”എന്നും പറഞ്ഞുകൊണ്ട് അവളിലേക്കാഞ്ഞു വന്ന അവനെ അവൾ നെഞ്ചിൽ തള്ളി മാറ്റി…. കുസൃതിചിരിയോടെ അവളെ നോക്കിക്കൊണ്ട് വിരലുകൾ ആ അണിവയറിൽ പരതി കുർത്തയുടെ പോക്കറ്റിൽ നിന്നും ഒരു പൊന്നരഞ്ഞാണം എടുത്ത് ആ വയറിലേക്ക് ചുറ്റിച്ചിടുമ്പോൾ അവളുടെ കവിളുകളിൽ ചുവപ്പ് രാശി പടർന്നു… ആ കണ്ണുകളിലെ പ്രണയത്തിളക്കത്തിൽ അവനും പ്രണയാതുരനായി……. നാണം കൊണ്ട് ചുവന്ന കവിളുകളോട് തന്റെ ചുണ്ടുകൾ ചേർത്ത് വെച്ച് “ഒരു ജുവലറിയുടമയുടെ ഭാര്യ പൊന്നരഞ്ഞാണമല്ലേ അണിയേണ്ടതെടി… അല്ലെങ്കിൽ അതിന്റെ ക്ഷീണം എനിക്കല്ലേ എന്ന് അവൻ പറയുന്നത് കേട്ടു അവൾ പൊട്ടിച്ചിരിച്ചുപോയി………….

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ, നിങ്ങളുടെ സ്വന്തം രചനകൾ പേജിൽ ഉൾപ്പെടുത്താൻ പേജിലേക്ക് മെസേജ് അയക്കുക.

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular