Connect with us

Love

യാത്ര പറഞ്ഞു പോകുന്ന അനുവിനെ ഒരുവേള നോക്കി നിന്നു, അത്രനേരം അടക്കി നിർത്തിയ കണ്ണുനീർ വാശിയോടെ പെയ്തിറങ്ങി…

Published

on

രചന: ദേവ സൂര്യ

“നിന്നെ പോലൊരു ചട്ടുകാലിയെ കെട്ടാൻ മാത്രം ഗതികേട് വന്നിട്ടില്ല ഗായത്രി എന്റെ ഏട്ടന്…” അനുവിന്റെ വാക്കുകൾക്ക് വേദന നിറഞ്ഞ പുഞ്ചിരിയോടവൾ മിണ്ടാതെ നിന്നു….. പണ്ടത്തെ സഖാവ് ഹരിയല്ല ഇന്ന് ന്റെ കുട്ടേട്ടൻ….അന്ന് നിന്റെ പിന്നാലെ ഒത്തിരി നടന്നതല്ലേ ന്റെ ഏട്ടൻ…ഒരു സമ്മതം മൂളാൻ…പൊട്ടനെ പോലെ പിന്നാലെ നടന്നതല്ലേ….അന്നൊക്കെ കാലിന്റെ പേരും പറഞ്ഞു ഒഴിഞ്ഞു മാറിയ ഗായത്രി മേനോന് ഇന്നെന്തേ പെട്ടന്നൊരു മനമാറ്റം…ന്റെ ഏട്ടന്റെ പണം കണ്ടപ്പോൾ കണ്ണ് മഞ്ഞളിച്ചു പോയോ….അതോ… “അനു ഞാൻ പറഞ്ഞത്”…. ഗായത്രിയുടെ ശബ്‌ദം പൊന്തിയതും വീണ്ടും അനുശ്രീയുടെ ശബ്‌ദം ഉയർന്നു… വേണ്ട ഗായു…അതൊക്കെ എന്നേ അടഞ്ഞ അധ്യായമാണ്…ഇന്ന് ന്റെ കുട്ടേട്ടന്റെ മനസ്സിൽ നീയില്ല…ശ്രീക്കുട്ടി മാത്രേ ഉള്ളൂ…അടുത്ത ആഴ്ച അവരുടെ കല്യാണമാണ്….വരണം…നിന്നെ ഏട്ടൻ പ്രതീക്ഷിക്കുന്നുണ്ട്…അതുകൊണ്ടാണ് നിന്നെ പ്രത്യേകം ക്ഷണിക്കാൻ കുട്ടേട്ടൻ ന്നെ വിട്ടത്…. “വരില്ലേ ടാ…നീ”…തന്നെ ഇറുകെ കെട്ടിപിടിച്ചു കൊണ്ട് ചോദിക്കുന്നവളെ കാൺകെ ഹൃദയം വിങ്ങി…. “വരും ടാ…ന്റെ സഖാവിന്റെ കല്യാണത്തിന് ഞാൻ ഉണ്ടാവും…നിക്ക് കാണണം ആ കാഴ്ച….ചെറുപുഞ്ചിരിയോടെ പറഞ്ഞു കൊണ്ട്…തന്റെ മുന്നിലൂടെ ഓടിയണച്ചു വരുന്ന തിരമാലകളെ ഒരു വേള നോക്കി…. നിനക്കറിയുവോ അനു…ഈ തിരമാലകൾ എന്ത് വിഡ്ഢിയാളാണ് ന്ന്… “ആർത്തിരമ്പി വരുന്ന അവറ്റോൾക്ക് അറിയുവോ… ഒരു ചെറുസ്പർശനത്തിനപ്പുറം…കരയെ ഒന്ന് ആഞ്ഞുപുൽകാൻ കഴിയില്ലാ എന്ന സത്യം….ഒരു ചെറുചുംബനം നൽകാൻ കഴിയില്ല ന്ന്…ന്നിട്ടും അവൾ വരുന്നത് കണ്ടില്ലേ അനു…വീണ്ടും വീണ്ടും വിഡ്ഢിയാവാൻ….” “കുട്ടേട്ടനെ അത്രേം ഇഷ്ട്ടായിരുന്നു ല്ലേ ഗായു നിനക്ക്…ന്നിട്ടും ന്നിട്ടും എന്തിനാ ഗായു എല്ലാം ഇട്ടെറിഞ്ഞു നീ പോയെ…കുട്ടേട്ടൻ എത്ര കണ്ണീര് കുടിച്ചു ന്ന് അറിയുവോ നിനക്ക്…പാവല്ലായിരുന്നോ ടി നിന്റെ സഖാവ്….” “അതെന്താ ടി…അങ്ങേർക്ക് ഈ കഴിഞ്ഞ അഞ്ചു വർഷത്തിനിടക്ക് ചായ കുടിക്കാൻ കൊടുക്കായിരുന്നില്ലേ നിനക്ക്….” ആ കണ്ണീരിന് പകരം…കുസൃതിയോടെ ചോദിച്ചപ്പോൾ ആ കണ്ണിൽ കുറുമ്പ് നിറയുന്നത് കണ്ടു… “അസത്ത്…. നീ നന്നാവില്ല ടി….ചട്ടുകാലി”..വാ വന്നു കണ്ണ് നിറച്ചു കാണ്…ന്റെ ഏട്ടൻ ന്റെ ഏട്ടത്തിയമ്മയെ കെട്ടുന്നത്…അല്ലേലും നിന്നെക്കാളും ബേധാണ് ന്റെ ശ്രീയേട്ടത്തി…. ഉവ്വ്…പണ്ട് ഒരുപാട് കേട്ടതാ ഞാൻ…ശ്രീക്കുട്ടി പുരാണം…അതുകൊണ്ട് മോള് അധികം താളം ചവിട്ടാതെ പൊക്കോ….നേരം ഇരുട്ടിയാൽ പിന്നെ അത് മതി സഖാവിന് ചൂരൽ എടുക്കാൻ…. യാത്ര പറഞ്ഞു പോകുന്ന അനുവിനെ ഒരുവേള നോക്കി നിന്നു….

അത്രനേരം അടക്കി നിർത്തിയ കണ്ണുനീർ വാശിയോടെ പെയ്തിറങ്ങി….കടൽ തീരത്ത് നിന്ന് മൂവന്തി ചോപ്പിലേക്ക് മിഴിവുറ്റിയപ്പോൾ…പോയകാലത്തിന്റെ ഓർമ്മത്താളുകൾ മനസ്സിലേക്ക് ഓടിയെത്തി….ചുണ്ടിൽ ചെറുപുഞ്ചിരി വിരിഞ്ഞു…. കീഴ്ശ്ശേരി…..കീഴ്ശ്ശേരി….. “ആള് കയറാൻ ഉണ്ട്….ഒന്ന് നിക്കണേ…” ബസ്സിൽ നിന്നും ആളുകൾ ഇറങ്ങി കയറി എന്നുറപ്പുവരുത്തി….ബസ്സിൽ തിരികെ കയറിയ രണ്ടു തട്ട് തട്ടി… പോകാൻ ഉള്ള വിസിലും അടിച്ചപ്പോളാണ്….അവൻ പിന്നിലെ പാടത്തു നിന്നും ആ ശബ്‌ദം കേൾക്കുന്നത്…. തല ചരിച്ചു നോക്കിയപ്പോൾ കണ്ടു…പാടത്ത് ദാവണിയും ചെറുതായി പൊക്കി…ഏന്തി വലിഞ്ഞു വരുന്ന ഒരു പെൺകുട്ടിയെ…ആ മുഖത്തെ പരിഭ്രമം ഒറ്റനോട്ടത്തിൽ അവന് മനസ്സിലായിരുന്നു…. സൂചി കുത്താൻ ഇടമില്ലാത്ത ബസ്സിനുള്ളിലേക്ക് ദയനീയതയോടെ നോക്കുന്നത് കാൺകെ അറിയാതെ ചിരിപൊട്ടി…തന്നെ രൂക്ഷമായി ഒന്ന് നോക്കി..തന്നോടൊപ്പം സ്റ്റെപ്പിൽ കയറി നിൽക്കുന്നവളെ കണ്ടപ്പോൾ കൗതുകം തോന്നി….കുതിച്ചു പായുന്ന ബസ്സിൽ തന്നെ തട്ടാതിരിക്കാൻ ആ കരിവളയിട്ട കൈകൾ കമ്പിയിൽ മുറുകുന്നുണ്ട്….ചുവന്ന് തുടുത്ത ആ മൂക്കിൻ തുമ്പിലെ വെള്ളക്കൽ മൂക്കുത്തി തന്നെ കാൺകെ നാണത്തോടെ കണ്ണ് ചിമ്മുന്നുണ്ട്…. “വീട്ടിൽന്നു ഒന്ന് നേരത്തിനും കാലത്തിനും ഇറങ്ങികൂടെ മൂക്കുത്തി നിനക്ക്….ഇടക്കെപ്പോളോ ചെവിയോരം വന്നു പറയുന്നത് കേൾക്കെ…പുരികം ചുളിച്ചുകൊണ്ടൊന്നു നോക്കി…” കോളേജ് പടിക്കൽ ഇറങ്ങി…ഏന്തിവലിഞ്ഞു നടക്കുമ്പോൾ…കേട്ടു പിന്നെയും ആ വിളി… “ഏയ്യ് മൂക്കുത്തി….ഒന്ന് നിക്കടോ…ഞാനും അങ്ങോട്ട് തന്നെയാ…” കൈയിൽ ഇട്ട് വട്ടം കറക്കുന്ന ബാഗിനെയും ആ നുണകുഴി കവിളിനേയും മാറി മാറി നോക്കി…. ഞാനും ഇവിടെ പഠിക്കുന്നതാണ് മൂക്കുത്തി..പേര് ഹരിനന്ദൻ…ഫൈനൽ ഇയർ ആണ്…തനിക്കൊപ്പം നടക്കുന്നവനെ പരിഭ്രമത്തോടെ നോക്കി…തിരിച്ചൊന്നും മിണ്ടാതെ ദ്രിതിയിൽ ഏന്തി വലിഞ്ഞു കൊണ്ട് നടന്നകന്നു…. പിന്നീട് പലപ്പോഴായി കണ്ടിരുന്നു…ക്യാന്റീനിൽ നിന്നും…വാകമര ചുവട്ടിൽ നിന്നും…ലൈബ്രറിയിൽ നിന്നുമൊക്കെ…. “”ഏയ്യ് മൂക്കുത്തി””….. കാണുമ്പോളൊക്കെ പിന്നിൽ നിന്ന് ആ വിളി കേൾക്കാം…കേട്ടിട്ടും കേൾക്കാത്ത മട്ടിൽ നടന്നകലുന്നത് കാണുമ്പോൾ ആണെന്ന് തോന്നുന്നു…അടക്കിപിടിച്ച ചിരിയോടെ പറയും…””നിന്നെ ഞാൻ എടുത്തോളാടി മൂക്കുത്തി ന്ന് “”…. പിന്നീട് അറിയുകയായിരുന്നു…കോളജ് ചെയർമാൻ സഖാവ് ഹരിനന്ദനെ….പഠനത്തിനോടൊപ്പം തന്നെ പാർട്ടിയെയും നെഞ്ചോടു ചേർത്ത തന്റെ സഖാവിനെ…. പുസ്തകങ്ങളെ പ്രണയിച്ചിരുന്ന സഖാവിനെ.ആള് ലൈബ്രറിയിൽ കയറുമ്പോളൊക്കെ ഒളിഞ്ഞു നോക്കുമായിരുന്നു…എടുക്കുന്ന പുസ്തകങ്ങൾ കൗതുകത്തോടെ നോക്കി നിൽക്കുമായിരുന്നു…….അപ്പോളൊക്കെ കൂട്ടിന്‌ ചെറിയ കുസൃതി ചിരി ചുണ്ടിൽ വിരിയും…. “എന്നിലെ വസന്തവും വേനലും എന്നും പെയ്തിറങ്ങിയത്….നിനക്ക് വേണ്ടിയായിരുന്നുവല്ലോ സഖാവേ……” പിന്നീട് പുസ്തകം തിരികെ വക്കുവാനായി വരുമ്പോൾ കിട്ടുന്ന ഇത്തിരി കടലാസിലെ വാക്കുകൾ വായിക്കുന്നത്…ഇത്തിരി അകലെ നിന്ന് താനും ഒളിച്ചു കാണാറുണ്ട്… ആദ്യമാദ്യം കുസൃതിയോടെ എഴുതിയ വാക്കുകൾക്ക് പിന്നീട് പ്രണയത്തിന്റെ നിറം വരുന്നത് താനറിയുകയായിരുന്നു….കരിവളയിട്ട കൈകൾ സഖാവിനു വേണ്ടി തൂലികയെ പ്രണയിച്ചിരുന്നു…. ജനിച്ച അന്ന് മുതൽക്കേ… “”ചട്ട്ക്കാലി ഗായത്രി”” എന്ന പേര് മാത്രമേ എല്ലാവരും വിളിച്ചിട്ടുള്ളു…അതിൽ നിന്നും “”ഗായു “” എന്ന് സ്നേഹത്തോടെ വിളിക്കാൻ അവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ…എന്റെ അനു….ഒരേ മനസ്സും ഇരുശരീരവുമായി കൂടെ നിന്നവൾ…. ഒരിക്കെ…കോളേജ് വരാന്തയിൽ നടന്ന പൊരിഞ്ഞ അടി കണ്ട് ഓടി പോയ അനുവിനെ ഒന്നും മനസിലാവാതെ നോക്കി നിന്നു…. “”വേണ്ടാ ഏട്ടാ… വിട് അവനെ…ഏട്ടന്റെ അനുട്ടിയല്ലേ പറയണേ “”….. അനുവിന്റെ വാക്കുകൾ കേൾക്കെയാണ് അറിയുന്നത്…താൻ ആരാധിക്കുന്ന സഖാവ് കൂട്ടുകാരിയായ അനുവിന്റെ സഹോദരനാണെന്ന്…. പിന്നീട് പലപ്പോഴായി അനുവിനെ കാണാൻ എന്നപോലെ വരുമ്പോൾ ഇടംകണ്ണിട്ട് തന്നെ നോക്കുന്നത് കാണാം….

അവൾ കേൾക്കാതെ ചെവിയോരം വന്നു…. “”മൂക്കുത്തി “”ന്ന് വിളിക്കുന്നത് കേൾക്കാം… ബസ്സിലും ഡോറിനിപ്പുറം നിൽക്കുന്നവൻ കണ്ണാടിയിലൂടെ ഇടം കണ്ണിട്ട് നോക്കുമ്പോൾ കുറുമ്പോടെ മുഖം തിരിക്കുമായിരുന്നു…. അപ്പോളും കേൾക്കാം അടക്കിപ്പിടിച്ച ചിരിയോടെ പതിയെ “”മൂക്കുത്തി “” എന്ന് നീട്ടിവിളിക്കുന്നത്…. “എത്ര നാളായി ഈ അസുഖം തുടങ്ങിയിട്ട് പറയടി” …..ഒരിക്കൽ പതിവ് പോലെ ലൈബ്രറിയിൽ ആരും കാണാതെ ഇത്തിരി തുണ്ടിനുള്ളിലെ അക്ഷരങ്ങളെ ചേർത്തിണക്കി വെക്കാൻ ചെന്ന തന്നെ പിന്നിൽ നിന്ന് ബലമായി പിടിച്ചു കൊണ്ട് ചോദിച്ചു…. “അ….അത്…. ഞാൻ വെറുതേ….” കണ്ണുകൾ നാല് പാടും പേടിയോടെ പരതുന്നതിനിടെ എങ്ങേനെയോ പറഞ്ഞൊപ്പിച്ചു…. “അപ്പൊ….സഖാവിന്റെ സഖീ ന്നും പറഞ്ഞ് എന്നെ കൊറേ വട്ട് കളിപ്പിച്ചത് നീയായിരുന്നു…അല്ലേടി മൂക്കുത്തി” ….മീശ പിരിച്ചു വച്ച് തന്നിലേക്ക് അടുത്ത് വരുന്നവനെ പിന്നിലേക്ക് തള്ളിയോടുമ്പോളും കേൾക്കുന്നുണ്ട്…. “നിന്നെ ഞാൻ എടുത്തോളാമെടി മൂക്കുത്തി എന്ന്” ….അടക്കി പിടിച്ച ചിരിയോടെ പറയുന്നത്…അത് കേൾക്കെ മുഖം നാണത്താൽ ചുവന്നിരുന്നു….. “നിക്ക് ആകെ സ്വന്തം ന്ന് പറയാൻ അമ്മമ്മ മാത്രേ ഉണ്ടായിരുന്നുള്ളു സഖാവേ…. അമ്മമ്മ മരിച്ചിട്ടിപ്പോ രണ്ട് വർഷം തികയുന്നു….ഇപ്പൊ അമ്മാവന്റെ വീട്ടിലാ ഞാൻ നിക്കണത്…..ആരുല്ലാത്ത ഈ ഒന്നരക്കാലിയെ തന്നെ വേണോ സഖാവ് ഹരിനന്ദന്…. മ്മ്ഹ്ഹ്??……” ആളൊഴിഞ്ഞ ക്ലാസ്സ്‌ റൂം വരാന്തയിലൂടെ നടന്നകലുമ്പോൾ ചേർത്തണച്ച ആ കൈകളോട് നിറഞ്ഞ കണ്ണുകളോടെ ചോദിച്ചു…. “അതിന് ഞാൻ സ്നേഹിച്ചത്… ഈ ചട്ടുകാലിയെ അല്ലാലോ….ന്റെ മൂക്കുത്തിയെ അല്ലേ”….ഒന്നുകൂടെ വലിഞ്ഞു മുറുകുന്ന കൈകളിൽ നിന്ന് പിടഞ്ഞു മാറാൻ ശ്രമിച്ചു കൊണ്ട്…പതിയെ പറഞ്ഞു….””ഇതൊക്കെ തെറ്റാണ് ട്ടോ സഖാവേ….ആരേലും കണ്ടോണ്ട് വന്നാൽ…കോളേജ് ചെയർമാന് തന്നെയാ നാണക്കേട്”….കൈകൾ ബലമായി വിടുവിച്ചു കൊണ്ട് നടന്നകലുമ്പോളും കേൾക്കുന്നുണ്ട്…. “ഞാൻ അനുവിനോട് പറഞ്ഞു നമ്മടെ കാര്യം….അവൾക്ക് സമ്മദാണ്‌ ന്റെ മൂക്കുത്തി അവള്ടെ ഏടത്തിയമ്മയായിട്ട് വരണത്….” പിന്നീട് നിശബ്ദപ്രണയത്തിന് സാക്ഷിയാവുകയായിരുന്നു ക്യാമ്പസ്‌…. തൂലികയിൽ വിരിയുന്ന അക്ഷരങ്ങൾ അത്രെയും സഖാവിനോടുള്ള പ്രണയം പറയുന്നതായിരുന്നു…..””ഒരു തുണ്ട് കടലാസ്സിൽ വിരിയുന്ന നാല് വരികൾക്കപ്പുറം ഇഷ്ട്ടമാണ് ന്ന് ഒരിക്കലും ആ കടുംകാപ്പി മിഴികൾ നോക്കി പറഞ്ഞിട്ടില്ല…… “ഡോ മൂക്കുത്തി”എന്ന വിളിക്കപ്പുറം ഒന്നും ആളും ചോദിച്ചിട്ടില്ല….” “ന്നേ ഇഷ്ട്ടല്ല ന്നാണോ മൂക്കുത്തി നീ പറഞ്ഞു വരണത്… ഏഹ്ഹ്???….. അപ്പൊ ഇക്കണ്ട നാൾ അത്രെയും നിക്ക് എഴുതി തന്നതൊക്കെയും എന്തായിരുന്നു…. പറയ്യ് !!” ….ചുവന്നു കലങ്ങിയ കണ്ണുകളോടെ ചോദിക്കുന്നവനെ…രൂക്ഷമായി ഒന്ന് നോക്കി…കനപ്പിച്ചു തിരികെ മറുപടിയായി പറഞ്ഞു…. “”നാല് വരി പ്രണയത്തെ കുറിച്ച് എഴുതിയാൽ അതിനർത്ഥം പ്രേമം ആണ് ന്നാണോ സഖാവേ??… .ഞാൻ പറഞ്ഞില്ലെ…. ഇഷ്ട്ടല്ല നിക്ക് നിങ്ങളെ….എന്നെ ഇനി ശല്യം ചെയ്യരുത്… പ്ലീസ് “”….. കോളജിലെ അവസാനനിമിഷങ്ങളിൽ മനസ്സിൽ ഒളിപ്പിച്ച പ്രണയം പറഞ്ഞവനോട്…സഹതാപമാണ് തോന്നിയത്… വെട്ടിത്തിരിഞ്ഞു നടന്നകലുമ്പോളും കണ്ണുകൾ കളവ് പറയാതെ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു….സത്യം സഖാവ് അറിയാതിരിക്കാൻ വേണ്ടി…പിന്നീട് ഭ്രാന്തനെ പോലെ പിന്നാലെ നടന്നപ്പോളും പുച്ഛം മാത്രമേ തിരികെ നല്കിയിരുന്നുള്ളു….അവസാനം നിവർത്തില്ല എന്ന് കണ്ടപ്പോൾ നാട് വിട്ട് ഒളിച്ചോടി…തിരക്ക് പിടിച്ച കൊച്ചി നഗരത്തിലേക്ക് മെയ്യും മനസ്സും ചേക്കേറി…. പിന്നീട് വർഷങ്ങൾക്കിപ്പുറം അനുവിന്റെ വിളി കേട്ടാണ് വന്നത്….”സഖാവിന്റെ കല്യാണം ആണത്രേ….മുറപെണ്ണായ ശ്രീലക്ഷ്മിയുമായി”…… ഓർമ്മകൾക്കൊടുവിൽ രണ്ടിറ്റ് കണ്ണുനീർ ചെന്നിയിലൂടെ ഒലിച്ചിറങ്ങി….ഛായം സന്ധ്യ പാടെ മാഞ്ഞു തുടങ്ങിയിരിക്കുന്നു….പതിയെ എഴുന്നേറ്റ് ഉടുത്തിരുന്ന കോട്ടൺ സാരിയിൽ പൊതിഞ്ഞ മണൽത്തരികളെ തട്ടിക്കൊണ്ടു നടന്നകന്നു….. “ഇന്ന് ഇവിടെ ഒരു കല്യാണം നടക്കുന്നില്ലേ..???… കല്യാണ കത്തിലെ പ്രകാരം മംഗലത്ത് ശിവക്ഷേത്രത്തിൽ എത്തിയപ്പോൾ കണ്ട മൂകതയിൽ സംശയം തോന്നി…വാരസ്യാരോട് പതിഞ്ഞ ശബ്‌ദത്തിൽ ചോദിച്ചു…. “ഉവ്വ്… കുട്ടി തൊഴുതു വന്നോളൂ…മുഹൂർത്തം ആവുന്നേ ഉള്ളൂ….” തിരിച്ചുള്ള മറുപടി കേൾക്കെ ശ്രീകോവിലിന്റെ മുന്നിൽ തൊഴുകൈയ്യോടെ നിന്നു….കണ്ണുകൾ മിഴിനീരാൽ വാചാലമായി…. കഴുത്തിൽ എന്തോ മുറുകുന്നത് പോലെ തോന്നിയതും…ഞെട്ടലോടെ കണ്ണുകൾ വലിച്ചു തുറന്നു….

കണ്ണുകൾ നാലുപാടും പരതിയതും കണ്ടു വർഷങ്ങൾക്ക് ശേഷം ആ കടുംകാപ്പി മിഴികളെ….തന്റെ വലത് വശത്തോടെ ചേർന്ന് നിന്ന് ഒരുകണ്ണിറുക്കി കാണിക്കുന്നുണ്ട്…. ഒന്നും മനസ്സിലാവാതെ ചുറ്റും നോക്കുമ്പോൾ…അനു അരികിൽ വന്ന് കെട്ടിയ താലിച്ചരട് നേരെ ആക്കി തരുന്നുണ്ട്…ചെറുപുഞ്ചിരിയോടെ സഖാവിന്റെ അമ്മയും അച്ഛനും അരികിൽ തന്നെ നിൽപ്പുണ്ട്…. “ന്റെ കുട്ടന് മോളെ മാത്രം മതി ന്നാ പറയണേ…..കഴിഞ്ഞ ദിവസം അനു കല്യാണം വിളിക്കാൻ എന്ന പേരിൽ മോൾടെ അടുത്ത് വന്നപ്പോൾ ആ പഴയ ഇഷ്ട്ടം ഇപ്പോളും മോൾടെ ഉള്ളിന്റെ ഉള്ളിൽ ഉണ്ടെന്നറിഞ്ഞപ്പോൾ…ഇവൻ കാണിച്ചൊരു തമാശയാണ്…ഇട്ടെറിഞ്ഞു പോവല്ലേ മോളെ.അത്ര ജീവനാ അവന് നിന്നെ….” എന്തോ…വല്ലാത്ത ദേഷ്യമാണ് തോന്നിയിരുന്നത്…..ആ അമ്മ വന്നു വാത്സല്യത്തോടെ മുടിയിൽ തഴുകി പറഞ്ഞതും അറിയാതെ വിതുമ്പി പോയി… “അർഹിക്കാത്തത് എന്തോ കൈവന്ന പോലെ കണ്ണുകൾ വിറകൊണ്ടു….” നിലവിളക്ക് ഏന്തി ആ വലിയ വീടിന്റെ പടികൾ മുടന്തി കയറുമ്പോൾ…അരികെത്തായി തന്നെ കൂട്ടിനു അനുവും സഖാവും ഉണ്ടായിരുന്നു….തന്നെ നോക്കി കണ്ണിറുക്കുമ്പോൾ ദേഷ്യത്തോടെ മുഖം കോട്ടിയിരുന്നു…. “വലിയ ഒരു കടം വീട്ടാൻ ഉണ്ട് ന്ന് ഇന്നലേം കൂടി കുട്ടേട്ടൻ പറഞ്ഞതെ ഉള്ളൂ….നാളെ ബാക്കി വച്ചിട്ടുണ്ടെങ്കിൽ നാത്തൂനേ നിന്നെ രാവിലെ കണ്ടോളാം….നിക്കും ണ്ട് ചില കടങ്ങൾ വീട്ടാൻ….” സെറ്റ് സാരി ഉടുപ്പിച്ച് കയ്യിൽ പാൽഗ്ലാസ്സ് തന്ന് കൊണ്ട് കുസൃതിയോടെ പറയുന്ന അനുവിനെ രൂക്ഷമായി ഒന്ന് നോക്കി… വിറയ്ക്കുന്ന കാലടികളോടെ ആ മുറിക്കകത്തേക്ക് മുടന്തി ചെന്നു….മുറിയിൽ ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോൾ….കണ്ടു ഒരറ്റത്തായി നിലത്ത് ഇരുന്നു കൊണ്ട് ബ്രാണ്ടി കുപ്പി കാലിയാക്കുന്ന സഖാവിനെ…. തന്നെ കണ്ടപാടെ പിഴക്കുന്ന കാലടികളോടെ തന്റെ അരികിലേക്കായി വരുന്നുണ്ട്….ഒന്ന് ചിന്തിക്കും മുൻപേ ആ ബലിഷ്ഠമായ കൈകൾ കവിളിൽ പതിഞ്ഞിരുന്നു…. അടികൊണ്ട് നിലത്തേക്ക് വീഴ്ച് വീഴാൻ പോയപ്പോൾ കൈകൾ കൊണ്ട് നെഞ്ചോരം ചേർത്ത് പിടിച്ചു…. “കുട്ട്യോൾ ഉണ്ടാവും എന്ന സർട്ടിഫിക്കേറ്റ് കാണിച്ചിട്ടല്ല നാട്ടിലെ പെൺപിള്ളേർ ഒക്കെ ഓരോരുത്തരെ കെട്ടിപോണത്….അങ്ങനെ കുട്ട്യോൾ ഉണ്ടാവൂലെങ്കിൽ അതിന് പ്രതിവിധിയായി പല മാർഗങ്ങളും നാട്ടിൽ ഇല്ലേടി അസത്തെ….അതിന് ഇഷ്ട്ടപെട്ടവനെ മറന്ന് ഒളിച്ചോടി പോയതിനാ ദാ ഇപ്പൊ കരണത്തിനു കിട്ടിയത്….ഇനീം ഇമ്മാതിരി ഭ്രാന്ത് കാട്ടികൂട്ടിയാൽ കുറച്ചേറെ വാങ്ങി കൂട്ടും നീയ്”….. കേട്ട വാക്കുകൾ വിശ്വസിക്കാതെ…തറഞ്ഞു നിന്നു പോയി….ആരിൽ നിന്നാണോ സത്യങ്ങൾ മറക്കാൻ ശ്രമിച്ചത് ആള് തന്നെ തന്നോട് പറയുന്നു…. എങ്ങെനെ അറിഞ്ഞു ന്നാവും….നിന്നെ നോക്കിയ ഡോക്ടറുടെ ഹസ്ബന്റിന്റെ കമ്പനിയിലെ മാനേജർ ആണ് ഞാൻ… എന്റെ ഏറ്റവും അടുത്ത രണ്ടു സുഹൃത്തുക്കൾ…ഒരിക്കൽ സീമ ഡോക്ടർ ന്നോട് ഒരു കഥ പറഞ്ഞു തന്നു….ഒരു പൊട്ടത്തി ചട്ടുകാലിയുടെ കഥ….ഭീരുവിനെ പോലെ ഒളിച്ചോടി പോയ ഒരുത്തിയുടെ കഥ..അന്ന് തൊട്ട് അന്വേഷിക്കുവായിരുന്നു ഞാനും അനുവും….പിന്നീട് നിങ്ങടെ കൂട്ടുകാരി ജെസീക്കയുമായി നീ കോൺടാക്ട് ഉണ്ട് ന്ന് അറിഞ്ഞപ്പോൾ ഇല്ലാത്ത കല്യാണത്തിന്റെ പേരും പറഞ്ഞു വിളിപ്പിച്ചതാ ഈ മന്ദബുദ്ധിയെ…. പറഞ്ഞ വാക്കുകൾക്ക്….പൊട്ടിക്കരച്ചിലോടെ ആ നെഞ്ചിൽ അമരുമ്പോൾ….ആ കൈകൾ വലിഞ്ഞു മുറുകുന്നത് താൻ അറിഞ്ഞിരുന്നു….പരാതികളും പരിഭവങ്ങളും സങ്കടങ്ങളും കണ്ണുനീരിൽ ഒഴുക്കി കളഞ്ഞപ്പോൾ…കൂട്ടിനായി ആ കടുംകാപ്പി മിഴികളും നിറഞ്ഞിരുന്നു…..തനിക്ക് വേണ്ടി ഒഴുകിയിരുന്നു….. മുഖത്തേക്ക് അടുത്തു വരുന്ന ആ മുഖത്തെ കൈകൾ കൊണ്ട് തടഞ്ഞപ്പോൾ….ആ പുരികം ചുളിയുന്നത് കുസൃതിയോടെ നോക്കിയിരുന്നു….””നിക്ക് കള്ളിന്റെ മണം ഇഷ്ട്ടല്ല കുട്ടേട്ടാ…..””മിഴികൾ താഴ്ത്തി പറയുമ്പോൾ ചെവിയോരം പതിഞ്ഞ ചിരി കേട്ടു…. “അതൊക്കെ ഒരു നമ്പർ അല്ലായിരുന്നോ ഗായത്രി….നിന്റെ കുട്ടേട്ടൻ കള്ള് കുടിക്കൂല”….ചെറുചിരിയോടെ പറഞ്ഞപ്പോൾ വീണ്ടും കുറുമ്പോടെ ആ കണ്ണിലേക്ക് നോക്കി…. “അപ്പൊ ന്റെ സഖാവ് കുടിക്കുവോ??”….ചുണ്ട് കൂർപ്പിച്ചുള്ള തന്റെ ചോദ്യത്തിന് തന്നെ ആ ബലിഷ്ഠമായ കൈകളാൽ വലിഞ്ഞു മുറുകി കൊണ്ട് പറഞ്ഞു…. “മൂക്കുത്തിയുടെ സഖാവും കുടിക്കാത്തോനാ”….ചെവിയോരം കേട്ട വാക്കുകൾക്ക് ആ മുഖം ചുവന്നു തുടുത്തു…..മൂക്കിൻ തുമ്പിലെ വെള്ളക്കൽ മൂക്കുത്തി നാണത്താൽ അവനെ നോക്കി കണ്ണ് ചിമ്മി…കണ്ണിനുള്ളിലെ വട്ടപ്പൊട്ടുകൾ പിടച്ചിലോടെ നാല് പാടും ഓടിനടന്നു….അവ ആ വെള്ളക്കൽ മൂക്കുത്തിയോട് എന്തൊക്കെയോ സ്വാകാര്യമായി പറഞ്ഞിരുന്നു………

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular