Connect with us

Love

ഒരാണും പെണ്ണും ഒരുമിച്ച് നിന്ന് സംസാരിച്ചല്ലോ, അടുത്തിടപെഴുകിയാലോ പ്രേമമാണെന്ന്….

Published

on

രചന: Nivya Varghese

“ആനി……………. ആനി………….. ചിഞ്ചു എവിടെ….?” “എന്തിനാ ജോണേട്ടാ ഈ ത്രിസന്ധ്യാ നേരത്ത് ഇങ്ങനെ ഒച്ചവെക്കുന്നേ….…” “നിന്നോടാ ചോദിച്ചേ ചിഞ്ചു എവിടെന്ന്…..?…….” “അവള് അകത്തു എവിടെയെങ്കിലും കാണും. എന്തിനാ ഇപ്പോ അവളെ വിളിക്കണേ….…” “വിളിക്കല്ല വേണ്ട അവളെ….. നല്ല നാലു തല്ല് കൊടുക്കണ്ട കാര്യങ്ങളാ അവള് ചെയ്തു വെച്ചിരിക്കുന്നത്.” “നിങ്ങള് കിടന്ന് ബഹളം വെയ്ക്കാതെ കാര്യം എന്താന്ന് പറയ്…” “പഴം വാങ്ങാൻ വേണ്ടി വരുന്ന വഴി ഞാനാ ഭാസ്ക്കാരൻ്റെ പീടികയിലൊന്ന് കയറി. അവിടെ വെച്ച് ആ സുധാകരൻ എന്നോട് ചോദിക്കാ ജോണേട്ടൻ്റെ മോൾക്ക് ആ മനയ്ക്കലെ അലവലാതി ചെക്കനായിട്ട് എന്താ ബന്ധംന്ന്. സുധാകരൻ്റെ ആ ചോദ്യം കേട്ടതും ഞാനാകെ വല്ലാതായി പോയി. പത്തു ഇരുപത് വയസായ പെൺകൊച്ചിനെ പറ്റിയാ ഓരോന്ന് പറഞ്ഞു കേൾക്കണേണേ…. എന്നോട് ചോദിക്കും മുന്നേ ആ സുധാകരൻ ഇത് ആരൊടൊക്കെ പറഞ്ഞൂന്ന് കർത്താവിനറിയാം……….!…..…. പിന്നെ ഞാൻ ഒന്നും നോക്കില്ല….,….. നേരേ ഇങ്ങോട്ടു പോന്നൂ…….…” “അപ്പോ നിങ്ങള് പഴം മേടിച്ചില്ലേ…?” “മനുഷ്യനിവിടെ കൊച്ചിന് ചീത്തപ്പേര് വരാതിരിക്കാൻ നോക്കുമ്പോഴാ അവൾടെ ഒടുക്കത്തെ ഒരു പഴം……..!……………” “എന്താ അമ്മേ ഇവിടെ ഒരു ബഹളം….?… അതിനും മാത്രം ഇവിടെ ഇപ്പോ എന്താ പ്രശ്നം…..?……” മുറ്റത്തു നിന്നുള്ള ആനിയുടെയും ജോണിൻ്റെയും ശബ്ദം കേട്ടുവന്ന മിന്നുമോൾ ചോദിച്ചു. “എന്താ പ്രശ്നംന്ന് നീ നിൻ്റെ അപ്പനോട് തന്നെ ചോദിക്ക്…” ആനി പറഞ്ഞതിൻ്റെ പൊരുൾ മനസിലാവാതെ ചിഞ്ചു അപ്പൻ്റെയും അമ്മയുടെയും മുഖത്തേക്ക് മാറി മാറി നോക്കി. “എന്താ അപ്പാ കാര്യം…?” ചിഞ്ചു മോൾ വളരെ സൗമ്യമായി ജോണിനോട് ചോദിച്ചു. ജോൺ ചിഞ്ചുവിന് എന്തെങ്കിലും മറുപടി കൊടുക്കുന്നതിനു മുന്നേ ആനി ഇടയ്ക്കു കയറി… “അതേ എല്ലാം അകത്തു ചെന്ന് സംസാരിക്കാം. മുറ്റത്തു നിന്നു പറഞ്ഞ് ഒന്നും അറിയാത്ത നാട്ടുക്കാരെക്കൂടി ഇനിയെല്ലാം അറിയിക്കണ്ട.” അതും പറഞ്ഞ് ആനി അകത്തേയ്ക്കു കയറി. അവളുടെ പിന്നാലെ ജോണും ചിഞ്ചുവും അകത്തേക്കു കയറി. ആനിയുടെയും ജോണിൻ്റെയും രണ്ടാമത്തെ മകളാണ് ചഞ്ചൽ എന്ന ചിഞ്ചു. പ്ലസ്ടു കഴിഞ്ഞ് ചിഞ്ചു മോളിപ്പോ മെഡിക്കൽ എൻട്രൻസിനു പഠിക്കുകയാണ്‌. അകത്തേക്കു കടന്നതും വല്യ ആമുഖം ഒന്നും കൂടാതെ ജോൺ മിന്നുവിനോട് ചോദിച്ചു. “ചിഞ്ചൂ…..…,…… നീയും ആ മനയ്ക്കലെ ചെക്കനുമായിട്ട് എന്താ ബന്ധം……..?…….” തൻ്റെ ചോദ്യം കേട്ട് യാതൊരു ഭാവവ്യത്യാസവുമില്ലാതെ നിൽക്കുന്ന ചിഞ്ചു മോളെ കണ്ടതും ആ പിത്യഹൃദയത്തിൻ്റെ മിടിപ്പ് സ്ഥായി ഭാവത്തിലായി. ”ഞാനും അജുവേട്ടനും തമ്മിൽ എന്ത് ബന്ധം ഉണ്ടാവാൻ….?….. അപ്പ ഇത് എന്തൊക്കെയാ പറയുന്നേ…..? എനിക്കൊന്നും മനസിലായില്ല………..….” “അത് പിന്നെ മോളെ..……………,……..….…. ജോൺ സുധാകരൻ ചോദിച്ചത് മുഴുവൻ ചിഞ്ചുവിനോട് പറഞ്ഞു. ജോൺ പറഞ്ഞു കഴിഞ്ഞതും ചിഞ്ചു ഒരൊറ്റ ചിരിയായിരുന്നു. “ഇതാണോ കാര്യം……. ഇന്നു കാലത്ത് ഞാനും അജുവേട്ടനും കൂടി സംസാരിക്കുന്ന നേരത്ത് സുധാകരേട്ടൻ കാലിത്തീറ്റയും കൊണ്ട് സൈക്കിളിൽ ആ വഴി പോകുന്ന കണ്ടപ്പോഴേ ഞാൻ ഇത് പ്രതീക്ഷിച്ചതാ………….!…..…” “അജുവേട്ടനോ…..?…. സത്യം പറ ചിഞ്ചു…..….…,…………. നീയും അവനും തമ്മിലെന്താ ഇടപാട്…….?…….” അതും ചോദിച്ച് ജോണിനുള്ള ചായയുമായി റോസി അടുക്കളയിൽ നിന്നും വന്നു. “എല്ലാം ഞാൻ പറയാം അമ്മേ……. എനിക്കൊരു അഞ്ചു മിനിറ്റ് താ…..… അപ്പയ്ക്ക അറിയാല്ലോ അജുവേട്ടൻ്റെ താടിയും മുടിയും ഒച്ചപ്പാടും ഒക്കെ കണ്ടിട്ട് ആള് കള്ളും കഞ്ചാവും അലവലാതിയും ഒക്കെയാണെന്ന് കക്ഷി പൂനൈയിൽ നിന്ന് വന്ന അന്നു മുതല് നമ്മുടെ നാട്ടുക്കാർ പറയണതാ. കഴിഞ്ഞ തിങ്കളാഴ്ച ലൈബ്രറിന്ന് വരുന്ന വഴി ജയേച്ചീടെ അടുത്ത് പറഞ്ഞ് മനയ്ക്കലെ പറമ്പിന്ന് ഞാവൽ പെറുക്കുന്ന നേരത്താണ് അജുവേട്ടൻ അവിടെ ഊഞ്ഞാലാടുന്ന കണ്ടത്.

കുറേ നേരം കണ്ണിമ ചിമ്മാതെ അജുവേട്ടൻ നോക്കുന്ന കണ്ടപ്പോ ഞാനൊന്ന് വെറുതേ ചിരിച്ചു. പക്ഷേ മനുഷ്യനാണെങ്കിൽ അത് തിരിച്ച് ചിരിച്ചില്ല. ഇത് എന്ത് ജന്മാണെന്ന് മനസിൽ ചിന്തിച്ചു കൊണ്ട് ഞാൻ ഞാവൽ പെറുക്കുന്നതിൽ ശ്രദ്ധിച്ചു. “അതേ ഈ ബുക്ക് എവിടുന്നാ…?” അജുവേട്ടൻ്റെ ആ ചോദ്യം കേട്ടപ്പോഴാണ് ആള് എന്നെയല്ല എൻ്റെ കൈയിലിരിക്കുന്ന ബഷീറിൻ്റെ ‘ബാല്യകാലസഖി’ യെ ആണ് ആള് ഇമ ചിമ്മാതെ നോക്കുന്നതെന്ന് എനിക്ക് മനസിലായത്. “അതേ ആ ബുക്കൊന്ന് എനിക്ക് തരോ…?…..” ആ ചോദ്യം കേട്ട് ഞാനൊരു നിമിഷം പകച്ചു പോയി. മറ്റൊന്നും അല്ല…,…. എല്ലാവരും കള്ളും കഞ്ചാവും അടിച്ച് എല്ലാ വഷള് സ്വഭാവവും ഉണ്ടെന്ന് പറഞ്ഞ ഒരു ജീവിയാണെന്നോട് ബുക്ക് ചോദിക്കണത് ന്ന് ഓർക്കണം. ഞാനെന്ന് അല്ല ആകാശത്തിനു കീഴിലുള്ള ആരായാലും ആ നേരം പകച്ചു പോകും. അത്ര ആശിച്ചെടുത്ത പുസ്തകമാണ് എന്നോട് ആളു ചോദിച്ചത്. ആൾടെ ഒച്ചയും രൂപവും കൊണ്ടോ എന്തോ ഞാനാ ആ പുസ്തകം അജുവേട്ടന് കൊടുത്തു. അന്നു മുതൽ പുതിയൊരു ആത്മബന്ധം അവിടെ ഉടലെടുക്കുകയായിരുന്നു. പിന്നെയും പലവട്ടം അജുവേട്ടൻ പറഞ്ഞ പല പുസ്തകങ്ങളും ഞാൻ ലൈബ്രററിന്ന് എടുത്തു കൊടുത്തു. അങ്ങനെ ആ ബന്ധം വളർന്നു.ഞങ്ങളുടെ ഈ കൊടുക്കൽ വാങ്ങലുകൾ അറിഞ്ഞവരും കണ്ടവരും പലതും പറഞ്ഞെ അങ്ങനെയാണ് രണ്ടു ദിവസം മുൻപ് എന്നോട് അജുവേട്ടൻ വില്യം ഷെക്സ്പിയറിൻ്റെ ‘ഒഥല്ലോ’ എന്ന പുസ്തകം വേണംന്ന് പറഞ്ഞത്. വേറെ ആരോ കൊണ്ടു പോയിട്ട് തിരികെ എത്തിക്കാത്തതു കൊണ്ട് അതു കിട്ടിയില്ലെന്ന് പറയാൻ പോയ അന്നാണു എന്തിനാ അജുവേട്ടൻ നേരിട്ട് പോയി പുസ്തകം എടുക്കാതെ എന്നെക്കൊണ്ട് പുസ്തകം എടുപ്പിക്കുന്നതെന്ന് ഞാനറിഞ്ഞത്. “നമ്മുടെ ഈ ലൈബ്രററിയും ക്ലബുമെല്ലാം ഇനി തുറക്കരുതെന്ന് പറഞ്ഞ് മൂന്നു കൊല്ലം മുന്നേ പൂട്ടിച്ചത് അജുവേട്ടനും കൂട്ടുകാരുമാണത്ര.. അതിൻ്റെ കാരണം കേട്ടപ്പോഴാണ് സത്യത്തിൽ ഞാൻ ഞെട്ടിയത്. മറ്റൊന്നുമല്ല ബുക്ക് എടുത്തിട്ട് പറഞ്ഞ സമയത്ത് തിരിച്ചേൽപ്പിക്കണംന്ന്. അതു പിന്നെ എല്ലാ ലൈബ്രററിയിലും അങ്ങനെയാണല്ലോ… ഇല്ലെങ്കിൽ പിഴ അടയ്ക്കണംന്ന് ലൈബ്രററി നിയമം ഉണ്ടായിരുന്നത്ര. ഏതോ ഒരു വട്ടം അജുവേട്ടൻ്റെ ഏതോ കൂട്ടുക്കാരനോടും ലൈബ്രററി നടത്തുന്ന കമ്മിറ്റിക്കാർ പിഴ അടയ്ക്കാൻ പറഞ്ഞൂത്ര. പുസ്തകം ന്ന് പറഞ്ഞാൽ അറിവാണ് . അറിവായ പുസ്തകം വെറുതേ വായിക്കാൻ നൽകണമെന്നും അത് വാടകയ്ക്ക വിറ്റും പൈസ ഉണ്ടാക്കാൻ പറ്റില്ലാന്നും പറഞ്ഞു അജു മേട്ടനും ക്ലബുക്കാരും ഒന്നും രണ്ടും പറഞ്ഞു തല്ലായി അലമ്പായി. ലൈബ്രററി അവര് അടപ്പിച്ചൂന്നാ അജുവേട്ടൻപറഞ്ഞേ… ” ഇത്ര നിസാര കാര്യത്തിനാണോ ലൈബ്രററി അടപ്പിച്ചതെന്ന് ഞാൻ ചോദിച്ചപ്പോഴാണ് ശരിക്കുമുള്ള കാര്യം അജുവേട്ടൻ എന്നോടു പറഞ്ഞത്.… ലൈബ്രററിയുടേയും ക്ലബിൻ്റെയും മറവിൽ അവിടെ വേറെയും അല്ലറ ചില്ലറ കൊച്ചു പുസ്തകത്തിൻ്റെയും സിഡിയുടെയും മറ്റേ മരുന്നിൻ്റെയും ഒക്കെ കച്ചവടം ഉണ്ടായിരുന്നത്ര…, അത് നിർത്തിക്കാൻ വേണ്ടിയാണത്ര ലൈബ്രററി അടപ്പിച്ചതെന്നറിഞ്ഞതോടെ എന്തോ ബഹുമാനം തോന്നി പോയി ആ മനുഷ്യനോട്. മാത്സിൽ പി എച്ച് ഡി എടുത്ത മുതലാണെന്ന് അജുവേട്ടനെ കണ്ടാ പറയോ…? ഇല്ലല്ലോ…, അതാണ്…! അത്രയും വിവരം ബുദ്ധിയുള്ള ഒരു മനുഷ്യനോട് കുറച്ചു സംസാരിച്ചു.., അടുത്ത് ഇടപഴകി ആ ചേട്ടനു വേണ്ടി കുറച്ച് പുസ്തകം ലൈബ്രററിയിൽ നിന്ന് എടുത്തു കൊടുത്തൂന്നുള്ള ഒരു ബന്ധമേ ഞങ്ങൾ തമ്മിലുള്ളൂ. അതിനാണോ ഈ സുധാകരട്ടേനും നാട്ടുക്കാരും ഓരോന്ന് പറയുന്നേ…..… കഷ്ടം….…..!……….” “നോക്ക് ചിഞ്ചൂ….…..…,……… ഇതാണ് സത്യം ന്ന് നിനക്കറിയാം. നീ പറഞ്ഞ് ഞങ്ങൾക്കും. പക്ഷേ ബഹു ജനം പലവിധമാണ്. അവരെ ഇത് മുഴുവൻ പറഞ്ഞു മനസിലാക്കിക്കാൻ നമ്മുക്ക് പറ്റോ……?” “അവരെ പറഞ്ഞു മനസിലാക്കാൻ പറ്റില്ലെന്ന് അപ്പയെ പോലെ എനിക്കും അറിയാം. പക്ഷേ അവരു പറയുന്നതു മാത്രമല്ല സത്യം ന്ന് അവരെ അറിയിക്കണ്ട ഒരു ചുമതല നമ്മുക്കില്ലേ……. ഒരാണും പെണ്ണും ഒരുമിച്ച് നിന്ന് സംസാരിച്ചല്ലോ, അടുത്തിടപെഴുകിയാലോ പ്രേമമാണെന്നും…, ഇത്തിരി മുടിയും താടിയും ഒച്ചപ്പാടും വെച്ചൊ ആ ചെക്കൻ അലവലാതിയാണെന്നുമൊക്കെ ആരോപിക്കാൻ ഈ സുധാകരേട്ടനും നാട്ടുക്കാർക്കും ആരാ അധികാരം കൊടുത്തതെന്ന് നമ്മളറിയണല്ലോ……..?……” “നീ വെറുതേ പ്രശ്നത്തിന് ഒന്നും നിൽക്കണ്ട ചിഞ്ചൂ….. നീയൊരു പെൺകുട്ടിയാണ്.

ഞാൻ പറഞ്ഞില്ലാന്ന് വേണ്ട….……..” “അത് നടക്കില്ല അമ്മേ… ഇപ്പോ ഇവരു പറയണതൊക്കെ സമ്മതിച്ചു കൊടുത്താ നാളെ ചിലപ്പോ ഞാൻ അജുവേട്ടൻ്റെ കൂടെയാണെന്ന് വരെ ഇവര് പറയും. അതു കൊണ്ട് ഇത് ഞാൻ ചോദിക്കും.” അതും പറഞ്ഞ് റൂമിലേക്ക് നടന്ന ചിഞ്ചുവിനോട് ജോൺ പറഞ്ഞു.., “അതേ ചിഞ്ചൂ…….,……. നീ ഇതൊന്നും ആരോടും ചോദിക്കാനും പറയാനുമൊന്നും പോവണ്ട……..…” “അപ്പേ………..…..!…..……….” “ഞാനൊന്നു പറയട്ടെ ചിഞ്ചു….…,..….. നിന്നോട് അല്ലല്ലോ എന്നോട് അല്ലെ സുധാകരൻ ചോദിച്ചേ.., ഇനിയാരോടും ഇമ്മാതിരി ചോദിക്കാത്ത വിധം ഇതിനുള്ള മറുപടി ഞാൻ കൊടുത്തോളാം അവന്. എൻ്റെ ചിഞ്ചു മോള് ഇതൊന്നും ഓർത്ത് തല പുകയ്ക്കാതെ പഠിക്കാൻ നോക്ക്.” അതു കേട്ടതും തന്നെ ഇത്രയും മനസിലാക്കുന്ന അപ്പനെയും അമ്മയെയും തന്ന സന്തോഷത്തിൽ കർത്താവിനു നന്ദി പറഞ്ഞു കൊണ്ട് ചിഞ്ചു ഓടി വന്ന് അപ്പയെ കെട്ടി പിടിച്ചു. [സമർപ്പണം: ആണും പെണ്ണും തമ്മിലുള്ള സൗഹൃദത്തെ മറ്റു പലതുമായി ചിത്രീകരിക്കുന്ന എല്ലാ നല്ലവരായ കൂട്ടുക്കാർക്കും…] നാട്ടുക്കാർക്കും….

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular