Connect with us

Love

നിനക്കുള്ളൊരാ പ്രണയം…

Published

on

രചന : മാനസ ഹൃദയ

“ഞാൻ അപ്പോഴേ പറഞ്ഞതല്ലേ അതിനെ വയറ്റിൽ വച്ച് തന്നെ അങ്ങ് കൊന്ന് കളഞ്ഞേക്കാൻ… പെങ്ങളുടെ മോളല്ലേന്നു വിചാരിച്ചു ഇവിടേക്ക് കൂട്ടി കൊണ്ട് വന്നതാ.. വേണ്ടായിരുന്നു.. തറവാട്ടിനപമാനമാക്കി വച്ചില്ലേ… ആ കൊച്ചിന്റെ കരച്ചിൽ കേൾക്കുമ്പോൾ തന്നെ ദേഷ്യം വരുന്നുണ്ടെനിക്ക്….. അതെങ്ങനാ.. ന്റെ സൽസ്വഭാവിയായ മകൻ ഒരുത്തൻ ഇവിടെ ഉണ്ടായിപ്പോയില്ലേ….ഇതിപ്പോ നാട്ടുകാർക്ക് പറഞ്ഞു ചിരിക്കാൻ ഒരു കാരണമായി… മേലേടത്തു വീട്ടിലെ അരവിന്ദ്ന് കല്യാണം കഴിക്കാതെ തന്നെ ഒരു ഭാര്യയെയും കുട്ടിയെയും കിട്ടി എന്ന്” മഹേശ്വരൻ പുച്ഛത്തോടെ പറഞ്ഞപ്പോൾ അരവിന്ദ് ദേഷ്യം കടിച്ചമർത്തി. “അതിനിപ്പോ അച്ഛനെന്താ…. … നിങ്ങൾക്ക് അത്രയ്ക്ക് അങ്ങട് സഹിക്കണില്ലേന്ന് വച്ച അവളേം കൊണ്ട് ഞാൻ എവിടെക്കേലും പോയിക്കോളാം” ഇതെല്ലാം ലക്ഷ്മിയുടെ കാതുകളിൽ പതിയുകയായിരുന്നു…. അച്ഛനും മകനും വാക്ക് തർക്കത്തിലാവുന്നത് കേട്ട് തന്റെ അരികിലായി കിടത്തിയിട്ടുള്ള കുഞ്ഞിനേയും നോക്കി അവൾ അടക്കി പിടിച്ചു കരഞ്ഞു. മഹേശ്വരൻ നമ്പ്യാരുടെ മൂത്ത പെങ്ങളായിരുന്നു ലക്ഷ്മിയുടെ അമ്മ ശാരദ . ആ അമ്മയുടെ മരണ ശേഷം മുതൽക്കേ അമ്മാവന്മാരുടെ കൂടെയായിരുന്നു അവളുടെ താമസം. …. കുഞ്ഞു നാൾമുതൽ ഇതുവരെയുള്ള ജീവിതവും പഠിപ്പും കാര്യങ്ങളുമെല്ലാം അവരായിരുന്നു നോക്കിയിരുന്നത്… അതിനിടയിയി പ്രായത്തിൻെറ വികൃതികളെന്നോണം അറിയാതൊരു പ്രണയവും ലക്ഷ്മിയുടെ മനസിൽ മുളച്ചു…. അയൽവാസിയും അമ്മാവന്മാരുടേ ഉറ്റ ചങ്ങാതിയുമായിരുന്ന മുഹമ്മദ് ഹാജ്യാരുടെ മകൻ ഷബീറുമായി പ്രണയം എന്ന സാഹസത്തിനു മുതിർന്നപ്പോൾ ലക്ഷ്മിക്ക് ഒട്ടും ഭയമില്ലായിരുന്നു.. ******* സ്വന്തം അമ്മാവനും മകനും തമ്മിലുള്ള സംഭാഷണം കേട്ടപ്പോൾ അവൾ വയ്യായികയാലും കുഞ്ഞിനേം വാരി പിടിച്ചെഴുന്നേറ്റു….. സമ്പാദ്യമെന്നു പറയാൻ മറ്റൊന്നും അവൾക്കുണ്ടായിരുന്നില്ല.. ആരും കാണാതെ മുറിയിൽ നിന്നും പുറത്തെറങ്ങി. “വയ്യാ…അരവിന്ദേട്ടന്റെ വാശിക്ക് മുമ്പിൽ തോറ്റു പോയതാണ് അമ്മാവന്മാർ… ഇനിയും ഇവിടെ നിന്നാൽ ആ പാവത്തെ കൂടി എല്ലാവരും വെറുക്കും….” ഓരോന്നു ഓർത്തു പുലമ്പി കൊണ്ട് പുറത്തേക്കിറങ്ങിയപ്പോൾ നേരെ ചെന്നു പെട്ടത് അരവിന്ദ്ന്റെ മുന്നിലായിരുന്നു… “!മ്മ്മ്…. ങ്ങോട്ടാ…” അവന്റെ ചോദ്യത്തിന് മുന്നിൽ ലക്ഷ്മി പരുങ്ങി…. “എങ്ങോട്ടേലും…. നിങ്ങൾ ഇങ്ങനെ തമ്മിൽ പിരിയണത് നിക്ക് കാണാൻ വയ്യാ…. പൊക്കോളാം ഞാൻ….നിക്കി വേണ്ടി അരവിന്ദേട്ടന്റെ ജീവിതം നശിപ്പിക്കരുത് !” “എന്റെ ജീവിതം നശിക്കുകയാണെന്ന് ഞാൻ പറഞ്ഞോ.. ഇല്ലല്ലോ…” “അരവിന്ദേട്ടാ വേണ്ട… ഇത് വരെ കൂടെ നിന്നതിനു എങ്ങനെ നന്ദി പറയണം എന്നെനിക്ക് അറിയില്ല… എവിടേലും പൊക്കോളാം… ഇനിയും വേണ്ട…” “ഷബീറോ? അവനെയും കാത്തിരിക്കാൻ തുടങ്ങീട്ട് നാളേറെയായില്ലേ…. എന്നെങ്കിലും ഒരു നാൾ നിന്നെ തേടി ഇവിടെ വന്നാൽ ഞാൻ എന്ത് പറയും ???” അവൾ ഒന്നും മിണ്ടിയില്ല… പകരം മിഴികൾ നിറഞ്ഞു കവിയുകയായിരുന്നു…. “മ്മ്??? പറ”

“ഈ പത്തു മാസക്കാലം ഓന്റെ ചോരയെയും കൊണ്ട് നടന്നതാ ഞാൻ… ഒന്ന് കാണാൻ വന്നിരുന്നെങ്കിൽ എന്നാഗ്രഹിച്ചതാ.. പക്ഷെ.. വന്നില്ല… ഇനി വരുവേം ഇല്ലാ . ആർക്കും വേണ്ടാത്തവളായി ഈ ലക്ഷ്മി മാറി.. വരില്ല…. ഉറപ്പാ…. ഈ കുഞ്ഞു മാത്രേ നിക്കിപ്പോ ഉള്ളു…. ഇതിനേം കൊണ്ട് എങ്ങനേലും ജീവിച്ചോളാം” “അവൻ വന്നാലോ…. നീ അങ്ങനെ ചിന്തിക്ക്” അത്രയും ആകാംഷയോടെയായിരുന്നു അവൾ അത് കേട്ടത്…എവിടെ എന്ന ഭാവത്തിൽ കണ്ണുകൾ അങ്ങോട്ടുമിങ്ങോട്ടും പരതി. “ഇവിടെങ്ങുമില്ല …… പക്ഷേ പിടിച്ചു നിക്ക്…. ഈ സമയത്ത് എങ്ങോട്ടും പോണ്ട..നിന്റെ മുന്നിൽ അവനെ ഞാൻ എത്തിച്ചു തരും. എന്റെ വാക്കാ… ഈ വയ്യായ്കഒക്കെ മാറട്ടെ….” കുഞ്ഞിനെ ഒരു കയ്യിലൊതുക്കി കൊണ്ട് അവൾ അരവിന്ദ്നെ പിടിച്ചു വച്ചു. “പറ്റിക്കാൻ പറീണതല്ലല്ലോ അരവിന്ദേട്ടാ…” “അല്ല… എന്നെ വിശ്വാസല്ലേ നിനക്ക്…” “ഈ ലോകത്തിപ്പോ ഷബീറിനെക്കാളും വിശ്വാസ എനിക്കിപ്പോ നിങ്ങളെ….” “എങ്കിൽ പിന്നെ വാ.. ചെന്ന് കിടക്ക്… ഇങ്ങനെ എഴുന്നേറ്റ് നടക്കാനൊന്നും സമയം ആയില്ല…” അവനവളെ പിടിച്ചു കൊണ്ട് അകത്തെ മുറിയിലെ കട്ടിലിൽ കൊണ്ടിരുത്തി…. ശാന്തമായി അവളുടെ കയ്യിൽ കുഞ്ഞ് ഉറങ്ങുന്നത് കണ്ടപ്പോൾ അവളുടെ കയ്യിൽ നിന്നുമതിനെ വാങ്ങി മെല്ലെ കിടത്തി കൊടുത്തു…. “ഷബീറിനെ പോലെതന്നെ അല്ലേ…” മിഴികൾ നിറച്ചു കൊണ്ട് അതേ എന്ന് അവൾ തലയാട്ടുന്നുണ്ടായിരുന്നു… അരവിന്ദ് കടന്ന് പോയതും അവൾ തന്റെ പൊന്നോമനയുടെ മുഖത്തു ഒരു നനുത്ത മുത്തം നൽകി. കുഞ്ഞിനെ നോക്കുന്തോറും പ്രണയം സമ്മാനിച്ച ഓർമ്മകളും വേദനകളും അവളുടെ മനസിൽ ഇടം പിടിച്ചു…… ഓരോന്നും ഓർക്കേ മിഴികൾ നിറയുന്നുണ്ടായിരുന്നു. ******** “പച്ച വെള്ളം കൊടുത്തു പോകരുത് ഈ അസത്തിനു….പ്രേമം പോലും എന്നിട്ടെന്തായി നിനക്കൊരു സമ്മാനോം തന്നിട്ട് അവൻ അങ്ങ് മുങ്ങീലെ…” കവിളിൽ കരുത്തുറ്റ കരങ്ങളാൽ പ്രഹരിച്ചു കൊണ്ട് മഹേശ്വരൻ ലക്ഷ്മിയെ വലിച്ചു നിലത്തിടുകയായിരുന്നു. “ഇല്ലാ.. ഷബീര് എവിടേക്കും പോകില്ല… എന്നെ കാണാൻ വരും… നിക്കുറപ്പാ” “മിണ്ടരുത്… കൊന്ന് കുഴിച്ചു മൂടും ഞാൻ.. അന്യ മതത്തിൽ പെട്ട ഒരുത്തനെ പ്രേമിച്ചതും പോരാ.. ന്നിട്ട് അവൻ ഇട്ടിട്ടു പോയിട്ടും അവളുടെ പ്രസംഗം കേട്ടില്ലേ” “വേണ്ട .. അച്ഛാ ലക്ഷ്മിയെ വിട്ടേക്ക്” അവള്ടെ വഴറ്റിനിട്ടു തൊഴിക്കുവാൻ തുടങ്ങിയ മഹേശ്വരനെ പിടിച്ചു വച്ചുകൊണ്ടരവിന്ദ് പറഞ്ഞു. “വേണ്ട … ഒന്നല്ല രണ്ട് ജീവന.. പാപമാണ്….” “പ്പാ… ഇവളെ തൊഴിക്കുമ്പോൾ ആർക്കുമില്ലാത്ത ദണ്ണമാണല്ലോ നിനക്ക്…കുടുംബത്തിന് നാണക്കേട് ആക്കി വച്ച ഇവളെ ഞാൻ പൂവിട്ടു പൂജിക്കണോ.. നാട്ടുകാരുടെ മുഖത്തിനി എങ്ങനെ നോക്കും…..” അവളെ ഒന്ന് നോക്കിയ ശേഷം നിലം ഒന്നമർത്തി ചവിട്ടി കൊണ്ട് മഹേശ്വരൻ കടന്നു പോയി…വീട്ടിലെ അമ്മായിമാരും അപ്പോൾ തന്നെ സ്ഥലം കാലിയാക്കിയിരുന്നു. അഴിഞ്ഞുലഞ്ഞ മുടിയിഴകളാൽ പേടിച്ചു കൊണ്ട് ലക്ഷ്മി ഒരു മൂലയിലേക്ക് ഒതുങ്ങിയിരുന്നു. അവളുടെ അടക്കി പിടിച്ച കരച്ചിൽ മാത്രമായിരുന്നു പിന്നീട് അവിടെ … ഏകാന്തമായ നിശബ്ദതയെ ഭേദിച്ചുകൊണ്ട് അരവിന്ദ് അവളുടെ അടുത്തേക്ക് ചെന്നു ചേർത്തു പിടിച്ചു…. “എന്റെ ലക്ഷ്മി കുട്ടിക്ക് ഒരു തെറ്റ് പറ്റി പോയി….. പോട്ടെ സാരില്ല…” ‘കൈകളാൽ അവൻ അണയ്ച്ചപ്പോൾ അവൾ അരവിന്ദന്റെ ദേഹത്തേക്ക് ചാഞ്ഞു… “ഇങ്ങള് എന്തിനാ എന്നെ ഇപ്പോഴും ഇങ്ങനെ സ്നേഹിക്കുന്നെ…ഓരോന്നിനും പിന്തുണയ്ക്കുന്നെ…” അവൾ വെറുതെ കരയുകയായിരുന്നു അപ്പോഴും… “നിക്ക് ഷബീര്നോട്‌ ഞാൻ പോലുമറിയാതെ ഒരിഷ്ടം മൊട്ടിട്ട് പോയി… അകലാൻ പറ്റാത്തത്ര…..

അത്രയ്ക്ക് ബന്ധായിരുന്നല്ലോ അവന്റെ ഉപ്പയോടും കുടുംബത്തോടും അമ്മാവൻമാർക്ക്‌….. ന്നായാലും സമ്മതിക്കുംന്ന് ഞാനും നിരീച്ചു..പ്രേമം വീട്ടിൽ പിടിച്ചപ്പോ മുതൽ കൊള്ളണതാ ഈ അടീം തൊഴീം… ഇനി നിക്ക് വയ്യാ… നിക്ക് ന്റെ ശബീടെ ചോരയെ വേണം….. അവനു വേണ്ടേലും നിക്ക് വേണം ..ന്നാലും ഈ പെണ്ണിനെ വിട്ട് എവിടെ പോയതായിരിക്കും?? അടി കൊള്ളണതിനെക്കാൾ വേദനയ അവനെ കാണാതിരിക്കുമ്പോൾ” “നീ കരയാതിരിക്ക്…. ഇനി ആരും എന്റെ ലക്ഷ്മിയെ അടിക്കില്ല…. ഞാൻ വിടില്ല….” “പറ്റി പോയി അരവിന്ദേട്ടാ….. അത്രയ്ക്ക് ഇഷ്ടായോണ്ട ഞാൻ……..” പറഞ്ഞു മുഴുവിപ്പിക്കുവാൻ സമ്മതിക്കാതെ അരവിന്ദ് അവളുടെ വായ പൊത്തിയിരുന്നു .. “വേണ്ട എനിക്കൊന്നും കേൾക്കേണ്ട… വെറുതെ കരഞ്ഞു തളരല്ലേ നീയ്…..” അവളുടെ നീലിച്ച കൺ പോളയിലൂടെയും… ചുവപ്പാർന്ന കവിൾ തടങ്ങളലൂടെയും അവൻ വിരലോടിക്കുന്നുണ്ടായിരുന്നു. .. ആ തലോടലിനു പോലും മുഖത്തു വേദന ആയിരുന്നു… കണ്ണീർ ഒഴുകിച്ചു കൊണ്ട് അവന്റെ കൈ മെല്ലെ തട്ടി മാറ്റി.. തന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് എഴുന്നേറ്റ അരവിന്ദ്നെ അകലും വരെ കൺ പാർത്തു…. ലക്ഷ്മിയുടെ കണ്ണുകൾ പിന്നെ തിരഞ്ഞത്. ജനൽ പാളികൾക്കിടയിലൂടെ കാണുന്ന ഷബീറിന്റെ മുറിയിലേക്കായിരുന്നു..അയല്പക്കത്തെ ആള്താമസം ഒഴിഞ്ഞ അവിടേക്ക് നോക്കുമ്പോൾ തന്നെ ഉള്ളിലെ പ്രണയം വേദനാതിരിനാളമായി മാറി….. അവന്റെ വാക്കുകളോരോന്നും കാതുകളിൽ മുഴങ്ങും പോലെ തോന്നി. “ലക്ഷ്മി… നിന്നെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല… നീ എന്റെയാ… ഈ ഷബീറിന്റെ മാത്രമാ…. കൺപോളകളിൽ ഇന്ന് കൊണ്ട പ്രഹരങ്ങളെക്കാൾ നല്ലൊരു ചുംബനവും പതിഞ്ഞിരുന്നെന്ന് ഓർത്തു… കവിൾ തടങ്ങൾ അവന്റെ ചെറു കടിയിൽ ചുമന്നതോർത്തു… പിന്നീടുണ്ടായ കുളിർ മഞ്ഞു പോലുള്ള അവന്റെ ലാളനകളും എതിർക്കുവാൻ വയ്യാതെ ചേർത്തണയിച്ചതും എല്ലാം കണ്ണുകളിലെ ഓർമ്മകളായി മാറി….. അപ്പോഴും പ്രതീക്ഷയായിരുന്നു….അവന്റെ ഉപ്പാടെ കൂടെ ന്തിനും ഏതിനും ഇറങ്ങി തിരിക്കുന്ന ഈ വീട്ട്കാരോട്…. അവർ നോയമ്പ് നോൽക്കുമ്പോൾ … അതേ ആചാരങ്ങളെ സ്വീകരിക്കുന്ന അമ്മാവൻമാരോട്… പക്ഷെ ഷബീർ പോകുമെന്ന് മാത്രം വിചാരിച്ചില്ല… എന്തിനാ എല്ലാം ഉപേക്ഷിച്ചു പോയത്… ഇനി എല്ലാരും പറയും പോലെ ഈ പെണ്ണിനെ ചതിച്ചതാണോ…. നിക്കറിയാം ഉള്ളിലുള്ള ഈ ജീവന്റെ തുടിപ്പ് നിങ്ങൾ അറിഞ്ഞാൽ എന്നെ തേടി വരുമെന്ന്…” അന്ന് മുതൽ ഷബീറിന് വേണ്ടി കാത്തിരിക്കുന്നതായിരുന്നു ലക്ഷ്മി..അരവിന്ദന്റെ കണ്ണ് തെറ്റിയാൽ അമ്മായിമാർ അവളെ ദ്രോഹിക്കുമായിരുന്നു …എല്ലാവരും ഓമനിച്ച ലക്ഷ്മിയെ പിന്നെല്ലാവരും അധികപറ്റായി കാണാൻ തുടങ്ങി.. ഗർഭിണി ആയിരുന്നിട്ട് പോലും അവൾക്കൊരു സ്വസ്ഥത അവർ കൊടുത്തിരുന്നില്ല. പക്ഷെ അവളുടെ പ്രസവം കഴിഞ്ഞിട്ടും ഷബീർ വന്നില്ല….. അല്ല… ഈ കാര്യങ്ങളൊന്നും അവൻ അറിഞ്ഞില്ല…..

പക്ഷെ അവൾ ഷബീറിനെ കുറിച്ചോർക്കാത്ത ദിന രാത്രങ്ങൾ ഇല്ലായിരുന്നു. ഒരു ചതി പറ്റിയോ എന്ന് പോലും അവൾക്ക് തോന്നുവായിരുന്നു.. അന്നൊരു പുലർച്ചെ അരവിന്ദന്റെ വിളി കേട്ടപ്പോഴാണ് പെണ്ണ് ഞെട്ടി ഉണർന്നത്… “വാ.. ലക്ഷ്മി എഴുന്നേല്ക്ക്….പോകാം” “എങ്ങേക്ക… നിക്ക് വയ്യാ…” “സാരില്ല വാ” അരവിന്ദ് ഒരു കയ്യാൽ അവളെ താങ്ങി. കുഞ്ഞിനെയും അവൻ വാരി എടുത്തു… ബഹളമുണ്ടാക്കാതെ അവളുടെ കയ്യും പിടിച്ചു അടുക്കള വാതിൽ വഴി പുറത്തേക്ക് ഇറങ്ങി…..അപ്പോഴും ഒന്നും മനസിലാവാ മട്ടിലായിരുന്നു ലക്ഷ്മി. ഒടുക്കം ചെന്നെത്തിയത് ഒരു കടവത്തായിരുന്നു… മങ്ങിയ വെളിച്ചമായതിനാൽ ഒന്നും വ്യക്തമായിരുന്നില്ല… പക്ഷെ അവിടെ… അങ്ങകലെ ഒരു രൂപം കാണുമ്പോൾ തന്നെ ഉള്ളിലെ സ്നേഹ തിരയിളക്കം അലയടിക്കുവാൻ തുടങ്ങിയിരുന്നു…. നാവുകൾ അവൾ പോലുമറിയാതെ മന്ത്രിക്കുന്നുണ്ടായിരുന്നു “ഷബീർ…..” സന്തോഷത്താൽ അവൾ ഒന്നരവിന്ദനെ നോക്കി…. അപ്പോഴേക്കും അരവിന്ദ് അവളുടെ കൈയിലെ പിടുത്തം വിട്ടിരുന്നു…ഒരു മുത്തം നൽകികൊണ്ട് കുഞ്ഞിനെ അവളുടെ കൈകളിലേക്ക് ഏല്പിച്ചു…. “‘മ്മ്മ്.. പൊക്കോ.. രണ്ടാളും.. ഇനിയും അടീം തൊഴീം വാങ്ങി കൂട്ടണ്ട….” “അരവിന്ദ്ട്ടാ ഞാൻ…..” “വേണ്ട അവന്റെ കൂടെ പോ.. എല്ലാം ഞാൻ ഷബീറിനു കത്തയച്ചിരുന്നു… നിന്നേം കുഞ്ഞിനേം ഒരു പോറൽ പോലും ഏൽപ്പിക്കാതെ തിരിച്ചേൽപ്പിക്കും എന്ന വാക്കും കൊടുത്തിരുന്നു…” “ലക്ഷ്മി…..” ഷബീര് കുഞ്ഞിനെ വാങ്ങി തുരു തുരെ ചുംബിക്കുന്നത് കണ്ടു…. ഒരായിരം വട്ടം മാപ്പിരയ്ക്കുന്നത് കേട്ടു… ” “മനഃപൂർവവമല്ല ലക്ഷ്മിയെ…എന്റെ ഉപ്പാക്ക് സമ്മതായിരുന്നു നിന്നെ എന്റെ ബീവി ആക്കാൻ…ആ കാര്യം അരവിന്ദേട്ടന്റെ അച്ഛനോട്‌ സംസാരിക്കാനും ഉപ്പ ചെന്നിരുന്നു… പക്ഷെ അവർ സമ്മതിച്ചില്ല…പിന്നെ ദേഷ്യം മുഴുവൻ അവർ നിന്നിൽ തീർക്കാൻ തുടങ്ങി.. എന്നെ മാത്രം മതീന്ന് പറഞ്ഞു വാശി പിടിക്കുന്ന നിന്നെ തല്ലി ചതക്കണത് കാണാൻ വയ്യാത്തോണ്ട്… എന്നെ മറന്നോട്ടെന്ന് വച്ചു ഉപ്പ കൂട്ടീട്ട് പോയതാ… പക്ഷെ ഈ ജീവന്റെ തുടിപ്പ് ഞങ്ങൾ അറിഞ്ഞില്ലായിരുന്നു…… അരവിന്ദേട്ടൻ പറഞ്ഞപ്പോഴാ ഞാൻ……. ന്നോട് ക്ഷമിക്ക് പെണ്ണേ… നിന്നെ വേദനിപ്പിക്കണത് കാണാൻ വയ്യാത്തോണ്ട് പോയതാ…. എന്ന് വച്ചു ഓർക്കാത്ത ഒരു ദിവസം പോലും ഇല്ലായിരുന്നു…. ഞങ്ങളിപ്പോ മറ്റൊരിടത്താ താമസം… അവിടെ എല്ലാവരും നിന്നേം കാത്തിരിക്ക്യ… ആർക്കും എതിർപ്പില്ല….. അരവിന്ദേട്ടാ… ഞാൻ ഇപ്പോ എങ്ങനെ നന്ദി……” ഷബീർ കൈ കൂപ്പുമ്പോൾ അരവിന്ദ് തടഞ്ഞു.. “ഒന്നും പറയേണ്ട… എന്റെ ലക്ഷ്മീടെ അഗ്രഹാ നിന്റെ കൂടെയുള്ളരു ജീവിതം…പ്രണയം രണ്ടു കുടുംബങ്ങളെ തമ്മിൽ അകറ്റി… നിങ്ങളുടെ കുഞ്ഞ്.. അവനിതെല്ലാം അറിഞ്ഞു തന്നെ വളരണം. ദേ… രണ്ട് പേരെയും ഞാൻ നിന്നെ എൽപ്പിക്ക്യ….ഇടയ്ക്ക് കുഞ്ഞിനോട് പറയണം ഇങ്ങനൊരു മാമൻ ഉണ്ടായിരുന്നെന്ന്….ഞാൻ ഇനി നിങ്ങളെ തേടി വരില്ല….. മ്മ്… പോ…” വള്ളം ചൂണ്ടി പറഞ്ഞപ്പോൾ അവനൊരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് രണ്ട് പേരും വള്ളത്തിൽ കയറി… ലക്ഷ്മിയുടെ കണ്ണുകൾ തോരാതെ പെയ്യുന്നുണ്ടായിരുന്നു… ഒപ്പം സന്തോഷവും….. പക്ഷെ ഇവിടെ ഒരുവൻ ബാക്കിയാണ്…. ഈ നഷ്ടപ്രണയത്തിന്റെ ഉടമ അരവിന്ദ്…… പ്രണയം ഒളിപ്പിച്ചു വച്ചു അവൾക്ക് വേണ്ടി കീഴടങ്ങിയ അരവിന്ദ്…. അവർ അങ്ങകന്നു കഴിഞ്ഞപ്പോ പിന്നെ ഒരു മഴയായിരുന്നു… അവന്റെ കണ്ണീർ മഴ. ആത്മാവിൽ കുറിച്ചിട്ട കൗമാരക്കാരി പെണ്ണിനോട്‌ തോന്നിയ ഇഷ്ടം മുതൽ… അവൾക്ക് മറ്റൊരുവനെയാണ് ഇഷ്ടം എന്ന തിരിച്ചറിവ് മനസിൽ പതിഞ്ഞ വരെ ആയുസുണ്ടായിരുന്ന പ്രണയം. പറയാതെ ഒളിപ്പിച്ചു വച്ച അരവിന്ദന്റെ നിനക്കുള്ളൊരാ പ്രണയം. അവസാനിച്ചു.  ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ…

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular