Connect with us

Relationship

ഒന്നുമില്ലാത്ത നിങ്ങളുടെ കൂടെ എന്ത് വിശ്വസിച്ചു ഞാൻ ഇറങ്ങി വരും…

Published

on

രചന: വനജ സുനിൽ

കല്യാണത്തിന് വണ്ടി ഏല്പിക്കാൻ വന്നവർ ബുക്ക്‌ ചെയ്ത് തിരിച്ചു പോകാൻ നേരത്താണ്.. . വരന്റെ ഉപ്പ കല്യാണം ക്ഷണി ച്ചുകൊണ്ടു കാർഡ് തന്നത്…. ഷിനു അലസമായി കാർഡ് തിരിച്ചും മറിച്ചും നോക്കി… വരന്റെയും വധുവിന്റെയും പേര് സ്വർണ്ണലിപികളിൽ തിളങ്ങി നിൽക്കുന്നു … പുതിയ മോഡൽ കാർഡാണ് പൈസ ഒരുപാട് ആയിട്ടുണ്ടാവും ഒരു കാർഡിന് തന്നെ…. ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കഷ്ടപെടുന്നവർ ഒരു ഭാഗത്ത്‌…. കുമിഞ്ഞു കൂടിയ പൈസ കൊണ്ട് പൊങ്ങച്ചം കാണിക്കുന്നവർ മറു ഭാഗത്തു….. ചുണ്ടിന്റെ കോണിൽ മിന്നിയ പരിഹാസ ചിരിയോടെ ഷിനു കാർഡിന്റെ ഉള്ളിലുള്ള കടലാസ് പുറത്തേക്കെടുത്തു… വരന്റെ പേരി ലൂടെ കണ്ണോടിച്…. വധുവിന്റെ പേരിൽ എത്തിയപ്പോൾ കണ്ണുകൾ അവിടെ തന്നെ ഉടക്കിനിന്നു…. വധുവിന്റെ ഉമ്മയുടെയും ഉപ്പയുടെയും പേര് വായിക്കുമ്പോൾ നെഞ്ചിൽ ഒരു കിടുകിടുപ്… അഡ്രസ്സും സ്ഥലപേരും വായിച്ചപ്പോൾ ഷിനുവിന് ബോധ്യമായി…. അതെ.. ഇത് തന്റെ പെങ്ങളുടെ മകളുടെ വിവാഹക്ഷണക്കത്താണ്…. വിയർത്ത കൈവെള്ളയിൽ നിന്ന് കാർഡ് നിലത്തേക്ക് ഊർന്നുവീണു… ഷിനുവിന് ചെറിയൊരു തളർച്ചതോന്നി…. കട്ടിലിലേക്ക് ചായുമ്പോൾ എന്തിനെന്നറിയാതെ അവന്റെ കണ്ണുകൾ നീറുന്നുണ്ടായിരുന്നു…. ഉമ്മ… പെങ്ങന്മാർ…. ഇക്കാക്കമാർ… തന്റെ കുടുംബം… ഉപ്പയുടെ മുഖം മനസ്സിൽ തെളിഞ്ഞപ്പോൾ. . നെഞ്ചിലെ കിടുകിടുപ്പ് ശാന്തമായി വന്നു…. ഷിനുക്കാ… എന്താണ് ഈ നേരത്ത് കിടക്കുന്നത്. . ഈ നാലുമണി നേരത്തൊന്നും ഇക്ക കിടക്കാറില്ലല്ലോ എന്തുപറ്റി?..ഷിനു കണ്ണുകൾ തുറന്നു… .. പ്രശാന്താണ്… തന്റെ വണ്ടിയിലെ സഹായി.. ആരോരുമില്ലാത്ത തനിക്കുള്ള കൂട്ട്….. എന്താണ് ഇങ്ങളുടെ കണ്ണ് കലങ്ങിയിരിക്കുന്നത്….. ആരെന്തെങ്കിലും പറഞ്ഞുവോ? ഏയ്‌ ഒന്നുല്ലെടാ കണ്ണിൽ പൊടി പോയതാണ് എന്ന് പറഞ്ഞ് ഷിനു കണ്ണുകൾ തിരുമ്മി .. ഓ എന്തായാലും കൊള്ളാം ഇങ്ങളെ ആരെങ്കിലും വിഷമിപ്പിച്ചാൽ എനിക്ക് സഹിക്കില്ലാട്ടോ…. ഇത് പറഞ്ഞ് പ്രശാന്ത് പുറത്തേക്കു പോയപ്പോൾ… ഷിനു വീണ്ടും കാർഡ് കയ്യിലെടുത്തു…. വരന്റെ കൂട്ടർക്ക് അറിയില്ലല്ലോ വധുവിന്റെ മാമനെ യാണ് വണ്ടികൾക്കായി ഏൽപ്പിച്ചിരിക്കുന്നത് എന്ന്…… പതിവ് പോലെ നേരത്തെ എഴുന്നേറ്റ് അടുത്തുള്ള പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു പുറത്തു നിന്ന്‌ പ്രാർ ത്ഥിക്കുബോൾ ഷിനുവിന്റെ മനസ്സിൽ ഒരേ ഒരു ചിന്തയെ ഉണ്ടായിരുന്നുള്ളു… വിഘ്‌നേശ്വരാ…. കാത്തോളണേ… നിന്റെ ഇഷ്ടം എന്താണ് എന്നുവെച്ചാൽ അതുപോലെ .. .. ആദ്യമൊക്കെ മുസ്ലിമായ താൻ ഹിന്ദുക്കളുടെ അമ്പലത്തിൽ പ്രാർത്ഥിക്കുന്നത് കാണുമ്പോൾ എല്ലാവർക്കും ഒരു കൗതുകമായിരുന്നു….

ഇ പ്പോൾ അതൊരു പതിവ് കാഴ്ച്ചയായതിനാൽ ആരും ശ്രദ്ധിക്കാറില്ല… താനും ഈ ഭഗവാനും തമ്മിലുള്ള അടുപ്പം ആർക്കുമറിയില്ലല്ലോ….. ഒരു ദീർഘനിശ്വാസത്തോടെ ഷിനു പുറത്തേക്കിറങ്ങി….. റോഡരികിലുള്ള കച്ചവടക്കാരോട് കുശലം പറഞ്ഞ് നടന്നു നീങ്ങുമ്പോൾ ചിലർ കടയുടെ പിന്നിലേക്ക് മാറിനിൽക്കുന്നത് കണ്ടു.. ………. ഷിനു ഊറിവന്ന ചിരിയോടെ അവരെ കാണാത്ത ഭാവത്തിൽ നടന്നു നീങ്ങി.. .. പാവങ്ങൾ… കച്ചവടആവശ്യങ്ങൾക്കായി പലപ്പോഴായി തന്റെ കയ്യിൽ നിന്നും പൈസവാങ്ങിച്ചവരാണ്… തിരിച്ചു തരാൻ പറ്റാത്തതിന്റെ ജാള്യത. . അവരെ മാറിനിൽക്കാൻ പ്രരിപ്പിക്കിന്നു… കച്ചവടം എല്ലാം മോശമാണിപ്പോൾ…. ആരുടെ കയ്യിലാണ് ഇപ്പോൾ പൈസയുള്ളത്? . … . ഏതു അവസ്ഥയിലും ഇടത്തരം കച്ചവടക്കാരുടെ അവസ്ഥ ദയനീയം തന്നെ…… തന്റെ സന്തതസഹചാരിയായ ബുള്ളറ്റിൽ കയറുമ്പോഴാണ് ഫോൺ ബെല്ലടിച്ചത്…. ‘ഗൗരിയാണ് ‘…..ഈ നേര ത്തൊരു വിളി പതിവില്ലല്ലോ. …? തോന്നുന്ന സമയത്ത് വിളിക്കും അപ്പോൾ ഫോൺ എടുത്തില്ലെങ്കിൽ … തന്റെ ഫോൺ തിരക്കിലാണെന്നു കേട്ടാൽ….. പിന്നീട് തിരിച്ചു വിളിച്ചാൽ രണ്ട് കാൾ അവൾ കട്ടാക്കും … മൂന്നാമത്തെ കാൾ അവൾ എടുക്കും അതാണ് കണക്ക്… “എടാ’ ഫോൺ എടുത്ത ഉടനെ അവളുടെ ഈണത്തിലുള്ള വിളി കേട്ടു…. “എന്താടി’ പറയ്‌… ഷിനു തിരക്കഭിനയിച്ചു… ഏയ്‌ ഒന്നുല്ലെടാ …… ഗൗരി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു…. ഇന്നലെ നീ പറഞ്ഞില്ലേ കല്യാണഓട്ടത്തിന്റെ കാര്യം…. നിന്റെ വണ്ടികൾ പോകുന്നില്ലേ…. അവരുടെ കൂട്ടത്തിൽ നീ പോകുന്നുണ്ടോ? എനിക്കറിയാൻ ഒരാകാംഷ .. …… പിന്നെ…… പറയാൻ വന്നത് മുഴുവനാക്കാതെ അവൾ നിർത്തി….. മറുപടിക്കായി കാത്തു….. പോണോടി…. നിന്റെ അഭിപ്രായമെന്താണ്? ഷിനുവിന്റെ ചോദ്യത്തിൽ ഗൗരി പതറി…. തന്റെ അഭിപ്രായത്തിനു വില കൽപ്പിക്കുന്ന ആളാണ് എന്നറിയാം….. പക്ഷെ ഇതിന് മറുപടി തനിക്കില്ല…. പോണം എന്നുപറഞ്ഞാലും പോവണ്ടാ എന്ന് പറഞ്ഞാലും അവനു വേദനിക്കും…. അവനു വേദനിക്കുന്നത് തനിക്കിഷ്ടമില്ല…… ഷിനു….. നീ ആലോചിച്ചു ശെരിയായ തീരുമാനത്തിൽ എത്തൂ…. രണ്ടാഴ്ചയുണ്ടല്ലോ സമയം….. ഉം.. ഷിനു ഒന്ന് മൂളി…. ഇനിയെന്തെങ്കിലും പറയാനുണ്ടോ …… ഇല്ല….. O.k….ഞാൻ ഫോൺ ഓഫാക്കാണെ…. ഷിനു ഫോൺ കട്ടാക്കി… ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു……. **** ഉറക്കം വരാത്ത രാത്രികളിൽ ചുമ്മാ ബൈക്കിൽ കറങ്ങുക പതിവായിരിക്കുന്നു… തണുത്ത കാറ്റിൽ കുളിർന്ന് വിറച്ചു ബീച്ചിലെ സിമന്റ് ബെഞ്ചിൽ ചാരി കിടക്കുമ്പോൾ ഷിനുവിന്റെ മനസ്സിൽ മറക്കാൻ പറ്റാത്ത ചില ഓർമ്മകൾ പുകയുകയായിരുന്നു….. ഇക്കാക്കമാരും താത്തമാരും ഭക്ഷണം കഴിക്കുന്നു… ഊണുമേശകരികിൽ നിന്ന് ഉമ്മ വീണ്ടും വീണ്ടും വിളമ്പി കൊടുക്കുന്നുണ്ട്…. ഇടക്ക് എന്തൊക്കെയോ പറയുന്നുണ്ട്.. എല്ലാവരുടെയും മുഖങ്ങളിൽ പുഞ്ചിരി… ഷിനു തന്നെ ഭക്ഷണം കഴിക്കാൻ വിളിക്കുന്നുണ്ടോന്ന് ഉമ്മറത്തു അവർക്ക് കാണാൻ പാകത്തിൽ ഇരുന്ന് ഒളികണ്ണിട്ട് നോക്കി കൊണ്ടിരുന്നു…. ആ നാലു വയസ്സ്കാരന്റെ മനസ്സിലും ശരീരത്തിലും അപ്പോൾ വിശപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ… അമ്മിഞ്ഞ പാലു തരാത്ത ഉമ്മയാണെന്നും മറ്റു മക്കളെ പോലെ തന്നെ തലോടുക പോയിട്ട്… മോനെ…. വേണ്ടാ ഷിനു എന്ന് വിളിക്കാത്ത ഉമ്മയാണെന്ന് അവൻ വിസ്മരിച്ചു…. രണ്ടു ദിവസമായിട്ട് വെള്ളം മാത്രമേ അവനു കിട്ടിയിരുന്നുള്ളൂ…. താത്തയുടെ ബാഗിൽ നിന്നും മിഠായി എടുത്തതിനുള്ള ശിക്ഷ….. ഇക്കാക്കമാരും താത്തമാരും കഴിക്കുന്നതിനിടയിൽ തന്നെ നോക്കുമ്പോൾ വിശപ്പിനിടയിലും ഷിനുവിന് സന്തോഷം തോന്നി…. ഇങ്ങനെയെങ്കിലും അവർ എന്നെ നോക്കിയല്ലോ…. തോളത്തു കൈതലം അമർന്നപ്പോൾ ഷിനു തിരിഞ്ഞു നോക്കി…. ഉപ്പയാണ്….. ഉപ്പയെ കണ്ടപ്പോൾ ഷിനു വാവിട്ട് കരഞ്ഞു ആ കാലുകളിൽ മുറുകെ കെട്ടി പിടിച്ചു… ഉപ്പ ഒരു നിമിഷം അത് നോക്കി നിന്ന് ഷിനുവിനെ വാരിയെടുത്തു ടേബിളിന്റെ അടുത്തുള്ള കസേരയിൽ ഇരുത്തി….. ഭക്ഷണത്തിന്റെ പാ ത്രങ്ങൾ . മുന്നിലേക്ക്‌ വെച്ചു ആവശ്യമുള്ളത് വിളമ്പി കഴിക്കാൻ പറഞ്ഞു…. പിന്നീട് ഉറക്കെ എല്ലാവരും കേൾക്കെ പറഞ്ഞു…. ഇന്നുമുതൽ നിനക്ക് വിശക്കുമ്പോൾ ഇവിടെ എന്തുണ്ടാക്കിയിട്ടുണ്ടോ…. അതെടുത്തു കഴിക്കുക… ആരുടേയും സമ്മതം ചോദിക്കണ്ട..

ആരെയും ശ്രദ്ധിക്കണ്ട.. ആരെങ്കിലും എതിർത്താൽ അവരെ ഞാൻഇവിടെ വെച്ചേക്കില്ല… എന്ന് പറഞ്ഞ് ഉപ്പ നടന്നു പോകുമ്പോൾ ഉപ്പയുടെ നിറഞ്ഞ കണ്ണുകൾ കണ്ട് ഷിനു വിതുമ്പി…. അന്ന് രാത്രിയിൽ കിടന്നുറങ്ങുമ്പോൾ ഉപ്പയുടെമുറിയിൽ നിന്ന് ആക്രശങ്ങളും… അടിയുടെ ശബ്ദങ്ങളും കേൾക്കുന്നുണ്ടായിരുന്നു…. ഇതിനിടയിൽ നിലവിളിയുടെ ഇടയിൽ ഉമ്മയുടെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു…. ഈ പിശാച് എന്റെ വയറ്റിൽ വന്നു പിറന്നുലൊ…. മറ്റു ഏഴു മക്കളും വെളുത്തു തുടുതിരിക്കുന്നു… ഇതിനിടയിൽ ഇരുണ്ട നിറത്തിൽ ഇതുപോലൊരു കുരിപ്പേ. .. പെറ്റയുടനെ കണ്ടപ്പോൾ ഞാൻ പറഞ്ഞതാണ് ഇതിനെ എടുത്തു ചാണകകുഴിയിൽ കൊണ്ടു പോയിടാൻ…. എനിക്കിതിനെ വേണ്ടാ അസത്തു.. . ഉമ്മയുടെ വാക്കുകൾ കൂരമ്പുപോലെ ആ കുരുന്നു ഹൃദയത്തിൽ തറച്ചുകൊണ്ടിരുന്നു…. അന്ന് ആ വാക്കുകൾ കേട്ടപ്പോൾ കുഞ്ഞുഷിനുവിന് ഈ വീട്ടിൽ ഉപ്പയല്ലാതെ വേറെയാരുമില്ലേന്ന്…..മനസ്സിലായി… തണുത്തുവിറച്ചപ്പോൾ ഷിനു… എഴുന്നേറ്റു…. ഷിനു നിറഞ്ഞു തൂവിയ കണ്ണുകളാ ൽ ആകാശതേക്ക് നോക്കി…… ഉപ്പയെ കാണാൻ….ഉപ്പയുടെ ലാളനയോടെയുള്ള തലോടൽ കിട്ടാൻ കൊതി തോന്നി….. ******* പണിക്കാർക്ക് നിർദ്ദേശങ്ങൾ കൊടുത്ത് വർക്ക്‌ സൈറ്റിൽ നിൽക്കുമ്പോഴാണ് ഗൗരി യുടെ കാൾ…. ഷിനു…. ഇന്നലെ നീ ബീച്ചിലിരുന്നു നേരം വെളുപ്പിച്ചുലെ…. ഉം… ഷിനു മൂളി.. ഗുഡ്മോർണിംഗ് ഇട്ട സമയം നോക്കി 3.30 … അതെടി… ഇന്നലെ ഓരോന്ന് ആലോചിചിരുന്നപ്പോൾ ഉറക്കം വന്നില്ല… നേരം വെളുക്കാറാപ്പോഴാണ് മുറിയിലെത്തിയത്… ഷിനുവിന് ഗൗരിയുടെ സ്വരം കേട്ടപ്പോൾ എന്തോ മനസ്സ് ശാന്തമാവുന്നതുപോലെ തോന്നി… എന്തുവാടാ ആലോചിച്ചു നിൽക്കുന്നത്… ഒന്ന് ഉഷാറായെ…. എല്ലാ വർക്ക്‌സൈറ്റിലും പോയോ… ഗൗരിയുടെ സ്വരം വീണ്ടുമെത്തി…. പോയിട്ടില്ല പോകാം… ഷിനു ഉറക്കച്ചടവോടെ പറഞ്ഞു.. നീ എന്തിനാണ് ടെൻഷനടിക്കുന്നത് സമയം ഉണ്ടല്ലോ… ആലോചിച്ചു തീരുമാനമെടുക്കു….. എടുക്കാം… നിന്റെ വിശേഷം പറ… സുഖമാണോ? സുഖമാണ്… ഹാപ്പിയാണ്… ഗൗരി പ്രസന്നതയോടെ പറഞ്ഞു….. കടയിൽ ഇടക്ക് തിരക്കുണ്ടാവും… ഇടക്ക് ആരും വരില്ല. അപ്പോൾ മുതലാളി തൊട്ടതിനും പിടിച്ചതിനും വഴക്ക്… ഞാൻ ശ്രദ്ധിക്കാറില്ല. . ഇപ്പോൾ മുതലാളി കസേരയിൽ ഇരുന്ന് ഉറക്കം തൂങ്ങുന്നു…. അങ്ങേര് നോക്കുന്നുണ്ടോ എന്ന് നോക്കി ഞാൻ നിനക്ക് വിളിച്ചത്…. ഗൗരിയുടെ സംസാരം കേട്ടപ്പോൾ ഷിനുവിന് ചിരി വന്നു…. ശെരി ഞാൻ ഫോൺ വെക്കാണെ…. ഗൗരി അങ്ങനെയാണ് ഒന്ന് രണ്ടു സംസാരം…. അത്‌ കഴിഞ്ഞാൽ കട്ടാക്കും… പക്ഷെ ദിവസവും ഉണ്ടാവും ആ വിളി … ജോലി ക്കാർ ചെയ്യുന്നത് നോക്കി നിൽക്കുമ്പോൾ ഷിനുവിന് ഇത്തിരി അഭിമാനം തോന്നി…. ശൂന്യമായ മനസ്സും ശരീരവുമായി ഇറങ്ങിയ താനിന്നു…… ഒരു നിമിഷം പഴയ വേദനകളിലേക്കു ഷിനുവിന്റെ മനസ്സ് ഊളിയിട്ടു…. തനിക്ക് ഉപ്പ മാത്രമേ ഉള്ളു എന്ന തോന്നൽ മനസ്സിൽ ഉള്ളത് കൊണ്ടാവാം…. സ്കൂളിൽ പോകാൻ പേടിയായിരുന്നു താൻ തിരിച്ചു വരുമ്പോഴേക്കും ഉപ്പ തന്നെ ഉപേക്ഷിച്ചു പോകുമോ എന്ന പേടി…. ഉപ്പയുടെ കൂടെ കടയിൽ ഇരുന്ന് പഠിച്ചു . പരീക്ഷകൾ എഴുതാൻ മാത്രം സ്കൂളിൽ പോയി ഓരോ ക്ലാസും ജയിച്ചു കയറി…. ഇതിനിടയിൽ എപ്പോഴോ… ശ്രദ്ധയിൽ പെട്ടു… കടയുടെ മുന്നിലെ ബസ്സ് സ്റ്റോപ്പിൽ നിന്ന് തട്ടത്തിന്റെ മറവിൽ ചാട്ടുളി പോലെ രണ്ട് കണ്ണുകൾ നീണ്ടു വരുന്നത്…. ഉപ്പക്കാണ് ആദ്യം കാണിച്ചു കൊടുത്തത്…. ഉം… നല്ല സുന്ദരിയാണ് നോക്കിക്കോടാ…. ഉപ്പയുടെ പ്രൊത്സാഹനം… നമ്മുടെ വീടിനടുത്തു തന്നെയാണ് ആ കുട്ടിയുടെ വീട്…. നീ നോക്കെടാ…. മഴയുടെ ഇരമ്പൽ അകലെ നിന്നെ പാഞ്ഞുവരുന്നുണ്ട് …. ഷിനു ബൈക്കിൽ ഇരുന്ന് ചുറ്റുപാടും നോക്കി… തണുത്ത കാറ്റു ഷർട്ടി നുള്ളിൽ കിടന്നു കുളിരുണ്ടാക്കുന്നുണ്ട്…. റോഡിൽ നിന്ന് ആരോ കൈ കാണിച്ചപ്പോൾ ഷിനു വണ്ടി നിർത്തി…. തട്ടത്തിനു മറവിലെ ചാട്ടുളി കണ്ണുകൾ ഹൃദയത്തിന്റെ അങ്ങേതലക്കിൽ പോയി ഓളമുണ്ടാക്കി തിരിച്ചു വന്നു… ഞാനും വന്നോട്ടെ…. എന്താണിത് സ്വപ്നമോ…. കയറിക്കോളു… വരണ്ട തൊണ്ടയനക്കി ഷിനു പറഞ്ഞൊപ്പിച്ചു. .. ചാറ്റൽ മഴയുടെ നിറവിൽ തൊട്ടുരുമ്മിയുള്ള ആ യാത്ര…… ലോകം കീഴടക്കിയ പോലെയുള്ള അഭിമാനം…. വീടിനു മുന്നിൽ ഇറക്കു മ്പോ ഴാണ് ആ പതിഞ്ഞ സ്വരം വന്നത്…. ഇന്നലെ ഷിനുക്കാ ന്റെ ഉപ്പ വീട്ടിൽ വന്നിരുന്നു… എന്റെ ഉപ്പയുമായിട്ട് നമ്മുടെ കാര്യം സംസാരിച്ചു…… നാണത്തിൽ കൂമ്പിയ മിഴികളിൽ സ്നേഹം തുളുമ്പിയിരുന്നു…. ഉപ്പ….. തന്റെ ഇഷ്ടം. …. താൻ അറിയാതെ കാര്യങ്ങൾ നീക്കിയിരിക്കുന്നു….. . അടുത്ത ദിവസത്തിൽ തന്നെ മഹർ കെട്ടി… കാര്യങ്ങൾ ഉറപ്പിച്ചു……. ഹസീനക്ക് ഒരു വർഷം കഴിഞ്ഞാലേ പതിനെട്ടു വയസ്സ് തികയു…. ഒരു വർഷം കഴിഞ്ഞിട്ട് നിക്കാഹ്….. പിന്നീടുള്ള ദിവസങ്ങൾ സന്തോഷത്തിന്റെ ദിവസങ്ങളായിരുന്നു……

ഉപ്പയെ കൂടാതെ തന്നെ സ്നേഹിക്കാൻ ഒരാൾ…… സ്നേഹിച്ചു….. എല്ലാം മറന്ന്……. എന്നിട്ടും……… ഷിനു നിറഞ്ഞു വന്ന കണ്ണുകൾ ജോലിക്കാർ കാണുന്നുണ്ടോന്ന് ഒളികണ്ണിട്ട് നോക്കി…. അറിയാത്ത ഭാവത്തിൽ തുടച്ചു അവരുടെ ഇടയിലേക്ക് നീങ്ങി……… ****** മോനെ…. കുറച്ചൂടെ കഴിക്കെടാ…. ഉമ്മ അരികിൽ നിന്ന് വിളമ്പി തരുന്നു…. ഇടക്ക് ഉമ്മ തലയിൽ തലോടുമ്പോൾ… സ്വർഗത്തിൽ താനെത്തിയതു പോലെ…. ഷിനുവിന്റെ മുഖത്തും ഹൃദയത്തിലും…. സന്തോഷം നിറഞ്ഞു തുളുമ്പി കൊണ്ടിരുന്നു…. ഇതെല്ലാം നോക്കി പാത്രത്തിലെ ഭക്ഷണത്തിൽ വെറുതെ വിരലിളക്കി കൊണ്ട് കഴിക്കാൻ മറന്ന് ആ സന്തോഷത്തിൽ ആഹ്ലാദം പൂണ്ടിരുന്നു ഉപ്പ…. ഒഴിഞ്ഞ പത്രങ്ങളിൽ കറികൾ നിറച് അടുക്കളയിൽ നിന്നും നിറഞ്ഞ പുഞ്ചിരി യോടെ വരുന്ന ഹസീന….. ഷിനുവിന് ഇടക്ക് എക്കിൾ വന്ന് ചുമച്ചപ്പോൾ നിറുകയിൽ മെല്ലെ കൊട്ടി ഉമ്മ….. ഷിനു കൈകൾ പരതി തലയിൽ വെച്ചിരിക്കുന്ന കൈകൾ എടുത്തും തന്റെ കൈവെള്ളയിൽ കൂട്ടിപിടിച്ചു …. പരുപരുത്ത വിരലുകൾ. …. പെട്ടന്ന് ഷിനു കണ്ണുകൾ തുറന്നു…. പ്രശാന്തിന്റെ കൈകളാണ് താൻ പിടിച്ചിരിക്കുന്നത്…. അപ്പോൾ ഉമ്മ… ഉപ്പ.. ഹസീന എവിടെ…. ഷിനു ചുറ്റുപാടും നോക്കി… എല്ലാം സ്വപ്നമായിരുന്നുവോ?…. താൻ ഹോസ്പിറ്റലിലാണെന്നു മനസ്സിലായി . . പനി കൂടി തന്നെ ഹോസ്പിറ്റലിൽ ഇന്നലെ പ്രശാന്ത് കൊണ്ടുവന്നത് ഓർമ്മ വന്നു.. ഷിനുക്കാ… പനി കുറഞ്ഞിരിക്കുന്നു… എന്തൊക്കെയാ രാത്രിയിൽ പിച്ചും പേയും പറഞ്ഞി രുന്നത്. . ഇക്കാ… ഇതാ ഫോൺ കുറെ നേരമായി ബെല്ലടിക്കുന്നു…. ഇക്ക ഉറങ്ങായിരുന്നു അതാണ് വിളിക്കാതിരുന്നത്… കോൾ നോക്കി ഗൗരിയാണ്….. എന്തുവാ… പനി യാണോ?… ഒരു ചുക്കുകാപ്പി കുടിച്ചു പനി മാറ്റാൻ നോക്കാതെ ഹോസ്പിറ്റലിൽ അഡ്മിറ്റായിരിക്കുന്നു…. നാണമില്ലേ.. പത്തു മുപ്പത് വയസ്സാകുമ്പോഴേക്കും… പനിയാണെന്ന് പറഞ്ഞ് ചുരുണ്ടു കൂടി കിടക്കുന്നു….. ഗൗരി കളിയാക്കൽ തുടർന്നു. . ഗൗരി… വയ്യെടി… എന്തോ മനസ്സിനു സുഖമില്ല… എന്തൊക്കെയോ ഓർമ്മകൾ വേട്ടയാടുന്നു…. ഉപ്പയെ കുറിച്ച് ആലോചിക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല. . ഷിനുവിന്റെ കണ്ണുകൾ ഈറനായി… സാരമില്ല മുത്തേ…. ഗൗരിയുടെ ശബ്ദം വേദനയിൽ പതറി … നിനക്ക് ബന്ധുക്കളെയെല്ലാം കാണണമെന്നുണ്ടോ…?… എന്നാൽ നീ കല്യാണത്തിനു പോകു. എനിക്ക് തോന്നുന്നു നീ പോകണമെന്ന്…. പോണോ? ഷിനു വീണ്ടും ചോദിച്ചു…. ഉം… പോണം… ഗൗരിയുടെ സ്വരം ഗൗരവത്തിലായി.. ചെല്ലൂ… നീ ഇനി അതിനെ കുറിച്ച് ചിന്തിച്ചാൽ മതി. .. തല ഉയർത്തി പിടിച്ചു നിനക്ക് പോകാം എല്ലാതരത്തിലും… പിന്നെ ചെറുക്കന്റെ വീട്ടുക്കാർ നിന്നെ കല്യാണത്തിനു ക്ഷണിച്ചതല്ലേ…. പോകണം.. ഇനി മാറി ചിന്തിക്കേണ്ട. പോകാം… അല്ലേ. ഷിനുവിന്റെ മനസ്സ്‌ ശാന്തമായി തുടങ്ങി. . ഉം…. ഗൗരി മൂളി…. ഞാൻ വെ ച്ചുവേ. .. ഷിനു… കണ്ണുകൾ അടച്ച് തലയിണ ചായ്ച്ചു വെച്ച് അതി ലേക്ക് ചാരികിടന്നു…. വീണ്ടും ആ മനോഹര സ്വപ്നത്തിലേക്ക് ഊളിയിട്ടു…. ഉപ്പ… ഹസീന ഇവരെ വലയം വെച്ചായി ഇപ്പോൾ ഷിനുവിന്റെ സ്വപ്നങ്ങൾ…. എല്ലാ സങ്കടങ്ങൾക്കും മേലെയായി കുറച്ച് സന്തോഷത്തിന്റെ ദിവസങ്ങൾ.. ഇതിനിടയിലാണ്. ഇക്കാക്കമാർ സ്വത്തു ഭാഗം വെക്കുന്നതിനെ കുറിച്ച് പറയാൻ ഉപ്പയുടെ അടുത്തേക്ക് ആളെ വിട്ടത്. . ഉപ്പയുടെ നിഴലായ് നടക്കുന്ന തനിക്ക് സ്വത്തിന്റെ വലിയ ഭാഗം ഉപ്പ മാറ്റി വെക്കുമോ? എന്ന വേവലാതി അതായിരുന്നു സ്വത്തു ഭാഗം വെക്കാനുള്ള തിടുക്കം.. അന്ന് കടയിൽ തിരക്കില്ലാത്ത സമയത്ത് ഉപ്പ അടുത്ത് വന്നിരുന്നു….. ഷിനു. . മോനെ…. എല്ലാവരും സ്വത്തു ഭാഗം വെക്കാൻ പറയുന്നു. .. അവർക്കെല്ലാം ഓരോ കുടുംബങ്ങളായില്ലേ. ഭാഗം വെക്കാലെ. … എന്റെ കാലം കഴിയുന്നതിനു മുൻപ് അത്‌ ചെയ്തില്ലെങ്കിൽ നിനക്ക് ആരും…. . അപ്പോഴേക്കും ഷിനു ഉപ്പയുടെ വായ പൊത്തി.. ഷിനുവിന്റെ കൈകൾ മെല്ലെ പിടിച്ചു മാറ്റി… നിനക്കെന്താണ് വേണ്ടത്… ഉപ്പ അത് ചോദിക്കുമ്പോൾ… പതിയെ നെഞ്ച് തടവികൊണ്ടിരുന്നു.. . എനിക്കൊന്നും വേണ്ടാ ഉപ്പ. .. എന്റെ ഉപ്പ എപ്പോഴും കൂടെ ഉണ്ടായാൽ മതി. . ഷിനുവിന്റെ വാക്കുകൾ ഇടറി…. ഇതുവരെയുള്ള കുഞ്ഞു സന്തോഷങ്ങൾ ദൂരേക്ക് പറന്നു പറന്ന് പോയി . . . ആ സ്ഥാനത്തേക്ക് ഒരു ഭീതിയുടെ നിഴൽ അരിച്ചരിച്ചു വരുന്നത് ഷിനു അറിഞ്ഞു….. ആ ഭീതി… ഭയം… എന്തായിരിക്കും….. രാത്രിയിൽ ആർത്തലച്ചു പെയ്ത മഴയുടെ ബാക്കി പത്രം പോലെ…മഴ തുള്ളികൾ മരത്തലപ്പുകളിൽ നിന്നിറ്റു വീഴുന്നതു നോക്കി ഷിനു.. ഉമ്മറത്തെ കസേരയിലിരുന്നു … പഴയ മാതൃകയിൽ പണി കഴിപ്പിച്ച കൊട്ടാരം പോലത്തെ വീട് … രണ്ട് മൂന്ന് പണിക്കാരുണ്ട്… ഒഴിവു കിട്ടുമ്പോൾ വല്ലപ്പോഴും വന്ന് രണ്ടോ മൂന്നോ ദിവസം പുറത്തിറങ്ങാതെ കഴിച്ചു കൂട്ടി . തിരിച്ചു പോകും…. താൻ ജനിച്ചു വളർന്ന നാട്. വിറ്റു പോയ ഉപ്പയുടെ സ്ഥലം പൊന്നു വില കൊടുത്ത് വാങ്ങി വീട് വെച്ചു… ആരുമറിയാതെ ഇടക്ക് വന്നു പോകുന്നു… ഗെയ്റ്റിന് മുന്നിൽ നിന്ന് നാലോ അഞ്ചോ സ്ത്രീകൾ ഉള്ളിലേക്ക് എത്തി നോക്കുന്നത് കണ്ടപ്പോൾ…. ഷിനു… ഉസ്മാനിക്കയെ വിളിച്ചു ..

ഉസ്മാനിക്ക… ആ സ്ത്രീകളോട് എന്താണ് അവിടെ നിൽക്കുന്നത് എന്ന് ചോദിക്കു .. ഉസ്മാനിക്ക ചെടികൾ നനച്ചു കൊണ്ടിരുന്ന പൈപ്പ് അവിടെയിട്ട് അവരോട് ചെന്ന് സംസാരിച്ചു.. തിരിച്ചു വന്നു. എന്താണ്? ഉസ്മാനിക്ക.. പിന്നിലെ തെങ്ങിൻ തോപ്പിൽ നിന്ന് ഓലയും.. മറ്റും എടുക്കട്ടെ എന്ന് ചോദിക്കാനാണ്. പാവങ്ങളാണ്…. ഉം… എടുത്തോളാൻ പറഞ്ഞോളൂ… നമ്മൾ വെറുതെ കത്തിച്ചു കളയല്ലേ… കൊണ്ടു പൊയ്ക്കോളാൻ പറഞ്ഞോളൂ. .പൊഴിഞ്ഞു കിടക്കുന്ന തേങ്ങയും എടുത്തോളാൻ പറയു…. …. ഉസ്മാനിക്ക സമ്മതം അറിയിച്ചപ്പോൾ…. പിന്നിലെ തെങ്ങിൻ തോപ്പിലേക്കു ….. . നടന്നു പോവുന്ന സ്ത്രീകളെ ഷിനു നോക്കി. .. അതിലൊരു സ്ത്രീ ഹസീനയല്ലേ …. ഏയ്‌ തനിക്ക് തോന്നിയതാണോ? . അല്ല ഹസീന തന്നെ. . നിറം മങ്ങിയ മാക്സി ധരിച്ചു… പഴയ ഷാള് തലയിൽ ഇട്ട് കൊണ്ടു മുഖം മറച്ചു… പോകുന്നത് ഹസീന തന്നെ… മനസ്സിൽ അടങ്ങാത്ത സ്നേഹത്തിന്റെ തീ കനൽ പുകയാൻ തുടങ്ങി….. ഷിനു … കൈകൾ പിന്നിലേക്ക് മടക്കി അതിൽ തല ചാരി കസേരയിൽ കിടന്ന് കണ്ണുകളടച്ചു …… ഭാഗം വെക്കുന്നതിനേക്കാൾ മുന്നേ ഉപ്പ പോയി. . പക്ഷെ ഇന്നത്…. ആർക്കൊക്കെ എന്ന് വാക്കാൽ പറഞ്ഞു വെച്ചിരുന്നു….. ഉപ്പയുടെ മരണം…. ശൂന്യത… എങ്ങനെ തരണം ചെയ്തുവെന്ന് തനിക്കിപ്പോഴും അറിയില്ല . . ഉപ്പയുടെ മരണാന ന്തര ചടങ്ങുകൾ കഴിയുന്നതിനു മുന്നേ തന്നെ പുറത്താക്കാനുള്ള ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്ന് ഷിനുവിന് അറിയാമായിരുന്നു …… അവസാനം ആ ദിവസമെ ത്തി…. എല്ലാവരും എന്തൊക്കെയോ വീതിച്ചു…. ഉപ്പയുടെ വാക്കാൽ പറഞ്ഞതൊക്കെ തകിടം മറിഞ്ഞു.. പേരിനെന്തൊക്കെയോ തനിക്കും വെച്ചു നീട്ടി.. . ആർത്തി പിടിച്ച അവരുടെ മുന്നിലൂടെ ഒന്നും വേണ്ടാ എന്ന് പറഞ്ഞിറങ്ങി….. ഉപ്പയുടെ ഓർമ്മക്കായി… . അവസാന നാളുകൾ വരെ ഉപ്പയും താനും ഒപ്പമിരുന്നു സഞ്ചരിച്ച ജീപ്പെടുത്തു ഇറങ്ങി ….. പെറ്റുമ്മയുടെ പിൻവിളി ഉണ്ടാവുമോ എന്ന് വെറുതെ വ്യാമോഹിച്ചു ഇല്ല. ആരും വിളി ച്ചില്ല…… ആരുമില്ലെങ്കിലും ഹസീന…. അവൾ തന്റെ കൂടെയുണ്ടാവുമല്ലോ . പക്ഷെ . ഹസീന പറഞ്ഞ വാക്കുകൾ ഇപ്പോഴും നെഞ്ചിൽ പോറലുണ്ടാക്കുന്നു .. ഒന്നുമില്ലാത്ത നിങ്ങളുടെ കൂടെ എന്ത് വിശ്വസിച്ചു ഞാൻ ഇറങ്ങി വരും…”. തെരുവ് തിണ്ണയിൽ കിടന്നുറങ്ങാൻ എന്നെ കൊണ്ടാവില്ല…’. ഞാൻ വരില്ല… എന്നെ നോക്കണ്ട … ഞാൻ വരില്ല… എന്ന് തീർത്തു പറഞ്ഞ് ഹസീന അകത്തേക്ക് പുറംതിരിഞ്ഞു നടന്നപ്പോൾ…. പിന്നെ ഒന്നുമോർമ്മയില്ല…. ജീപ്പെടുത്തു പാഞ്ഞു… മരിക്കണോ.. ജീവിക്കണോ എന്ന തീർച്ചയില്ലാത്ത പോക്ക് . . ഇടക്ക് ഹസീനയുടെ വാക്കുകൾ ഓർമ്മ വരുമ്പോൾ…. വീണ്ടും ഭ്രാന്തമായ പോക്ക്. … പിന്നീട് ഓർമ്മ വരുമ്പോൾ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു മുന്നിൽ. . ഭഗവാനും.. ക്രിസ്തുവും… അള്ളാഹുവും…. ഒന്നുമില്ലാത്തവന്റെയും… ആരുമില്ലാത്തവന്റെയും മുന്നിൽ ഒന്നാണ്. നെഞ്ച് പൊട്ടി കരഞ്ഞു… അതുവരെ അടക്കി പിടിച്ച എല്ലാ വേദനകളും ഭഗവാന്റെ മുന്നിൽ കണ്ണുനീരായി ഒഴുകി. . തന്നെ പൊക്കിയെടുത്ത ഭഗവാനായിരുന്നു… നാരായണേട്ടൻ…. പിന്നീടുള്ള ഓരോ ചുവടുകളും… ഉപ്പയുടെ സ്ഥാനത്തു . നാരായണേ ട്ടനും … ഭഗവാനും ഒപ്പമുണ്ടായിരുന്നു… വാശിയായിരുന്നു.. എല്ലം നേടാനുള്ള വാശി…. ഹസീനയുടെ വാക്കുകൾ….അതാണ്…. . തനിക്കു എല്ലാം നേടിയെടുക്കാനുള്ള വാശിയുണ്ടാക്കിയത്.. . ബിസിനസ്… കോൺട്രക്ട് വർക്കുകൾ… ചെയ്യാത്ത പണികളില്ല… ഇരുപത്തി നാലു വയസ്സിൽ പടിയിറങ്ങി… പത്തുവർഷം കൊണ്ട് താൻ എല്ലാം നേടി…. പാവപ്പെട്ടവർക്കും അനാഥാലയങ്ങൾക്കും വാരി കോരി കൊടുത്തു… ഒപ്പം ഭഗവാൻ തനിക്കും വാരി കോരി തന്നു…. എല്ലാം നേടി… ഷിനുക്കാ… പ്രശാന്താണ്… നമ്മുക്ക് പോവണ്ടേ… ഉം.. ഇറങ്ങാം…. ഉസ്മാനിക്കയെ ചുമതലകൾ ഏൽപ്പിച്ചു ഇറങ്ങി…. യാത്രയിലും മനസ്സിൽ ഹസീനയുടെ രൂപം നിറഞ്ഞു നിന്നു…പാവം… എ വിടെയാണെങ്കിലും സന്തോഷത്തോടെ ജീവിച്ചോട്ടെ എന്നായിരുന്നു…. ഷിനു കണ്ണുകൾ അടച്ച് സീറ്റിലേക്ക് ചാരിയിരുന്നു… കാൾ വന്നപ്പോൾ നോക്കി ഗൗരിയാണ്…. ഗൗരി… നീ.. എ വിടെയായിരുന്നു… ഓ… പിന്നെ ഞാൻ വിളിച്ചില്ലേൽ നിങ്ങൾക്ക് എന്ത് സംഭവിക്കാനാണ്…. ഗൗരി യുടെ ശബ്ദത്തിനു ഗൗരവം…. എന്തു പറ്റിയെടി… ഏയ്‌… ഒന്നുമില്ലന്നെ… മണികിലുങ്ങുന്ന പോലെ ഗൗരി ചിരിച്ചു…. ഇന്നത്തോടെ എന്റെ നെറ്റ് തീരും റീചാർജ് ചെയ്തോളൂട്ടോ…. ഷിനുവിന് ചിരി വന്നു…. “ഒരു മാസത്തേക്ക്'” മാത്രമേ ചെയ്യാൻ പാടുള്ളു… സമ്മതിക്കുള്ളൂ.. ഇതുപോലെ നമ്പർ തെറ്റി വന്ന ഒരു കാൾ…. ആരാണ്.. എന്താണ്… എന്ന് ചോദിചതിനു…. മറുപടിയായി കേട്ടത്… ഈ നമ്പറിൽ ഒന്ന് റീചാർജ് ചെയ്തു തരുമോ? പ്ലീസ്…. റീചാർജ് ചെയ്തു കൊടുത്തു…. അങ്ങനെ ആ പരിചയം വളർന്നു….. തന്റെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു…. ആശ്വസിപ്പിച്ചു…വഴക്ക് പറഞ്ഞും ഒപ്പം കൂടി ഫോണിലൂടെയാണെന്ന് മാത്രം….. ഇതുവരെ സ്വന്തം കാര്യങ്ങൾ പറയാറില്ല… കേൾക്കാത്ത ഒരു സ്ഥലപേര് പറഞ്ഞിട്ടുണ്ട്…. പിന്നെ തുണി കടയിൽ ആണ് ജോലി ചെയ്യുന്നത് എന്നും… എന്തൊക്കെയോ പ്രത്യേകതയുള്ള പെൺകുട്ടി….. ഗൗരി വിളിക്കുമ്പോൾ….. ലാളിത്യമാർന്ന ഇളം നിറത്തിലുള്ള… വാകപ്പൂവിനെയാണ് ഓർമ്മ വരുക. ….. ഗൗരി……ആരാണ്? ****** ഇളം കാറ്റിൽ മെല്ലെയുലയുന്ന ഒരു വാകപൂവ് പോലെ ഗൗരിയുടെ ചിരി കേൾക്കുന്നുണ്ട്…. ഒരു നിമിഷം ആ ചിരിയുടെ അല ഷിനുവിന്റെ ചുണ്ടിലും വിരിഞ്ഞു…. എന്തുവാ …. വലിയ ആലോചനയിലാണല്ലോ…

ഗൗരിയുടെ ശബ്ദം തുടർന്നു. .. ഞാൻ ഇന്ന് ഹസീനയെ കണ്ടു… അന്നുണ്ടായ കാര്യങ്ങൾ ഷിനു പറഞ്ഞു …. താൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കാത്ത പോലെ . …. ഗൗരി തുടർന്നു.. രണ്ടു ദിവസങ്ങൾ കഴിഞ്ഞാൽ പെങ്ങളുടെ മോളുടെ കല്യാണമാണ് മാമൻ പോകുന്നില്ലേ….. ഉം… പോണം…. പോവുമ്പോൾ നല്ല ഡയമണ്ടിന്റെ ഒരു നെക്ക്ലെസ്സ് കൊണ്ട്പൊയ്ക്കോളൂ….. അത്‌ പെൺകുട്ടിയുടെ കഴുത്തിൽ അണിഞ്ഞു കൊടുക്കണംട്ടോ …. മാമൻ ഒന്നുമില്ലാത്തവനല്ല. എന്നറിയട്ടെ. . നല്ല ഗമയിൽ ബെൻസ് കാറിൽ ചെന്നിറ ങ്ങണം….ഗൗരി തുടർന്നു….. ഡ്രൈവർമാരോട് കല്യാണത്തിനു വന്ന വണ്ടികളുടെ ഓണർ…. കുട്ടിയുടെ മാമൻ ആണെന്ന് പറയാൻ പറഞ്ഞോളു…. ഉം…. ഷിനു ചിരിയോടെ മൂളി…. പിന്നെ… ഹസീനയെ കാണണം…. അവളുമായിട്ട് സംസാരിക്കണം . അവളെ സഹായിക്കാൻ പറ്റുന്ന കാര്യങ്ങൾ ചെയ്തു കൊടുക്കണം…. അത് വേണോടി….. ഷിനു ആലോചനയോടെ പറഞ്ഞു… ഉം. . വേണം… ഞാൻ വെക്കുവാണേ. . പ്രശാന്ത് ഊറിയ ചിരിയോടെ ഷിനുക്കയെ നോക്കി…. ഷിനു പുഞ്ചിരിയോടെ സീറ്റിലേക്ക് ചാരി കണ്ണുകളടച്ചു…. കല്യാണദിവസമെ ത്തി…. ഗൗരി… പറഞ്ഞ എടുപ്പോടു കൂടി തന്നെ കല്യാണത്തിനു പോയി… അമ്പരന്ന് നിൽക്കുന്ന ഉമ്മയുടെയും… ഇക്കാക്കാമാരുടെയും… ബന്ധക്കളുടെയും… ഇടയിലൂടെ നടന്നു ചെന്ന് കല്യാണപെണ്ണിന് നെക്ക്ലെസ്സ് ഇട്ട് കൊടുത്തു. .. വരൻ പരിചയത്തോടെ കൈ പിടിചെങ്കിലും… നെക്ക്ലെസ്സ് കൊടുക്കാൻ മാത്രമുള്ള ബന്ധമെന്താണ് എന്ന ചിന്ത ആ മുഖത്തു കാണാമായിരുന്നു…… സ്റ്റേജിൽ നിന്നുമിറങ്ങി വരുമ്പോൾ കൈ പിടിച്ചു സ്വീകരിക്കാൻ ഇക്കാക്കമാരും ബന്ധുക്കളും മത്സരിക്കുന്നുണ്ടായിരുന്നു…. ഇതിനിടയിലാണ് ഉസ്മാനിക്ക തന്നെ കണ്ടത്…. തന്റെ മുതലാളിയെ കണ്ട ആവേശത്തിൽ…. ഉസ്മാനിക്ക ഓടിവന്നു…. പുതിയ കൊട്ടാരം പോലെയുള്ള വീട്. … മറ്റുള്ള കാര്യങ്ങൾ ഉസ്മാനിക്ക വിവരിച്ചു.. സ്നേഹ പരിലാളനകൾക്കിടയിൽ വീർപ്പു മുട്ടി നിൽക്കുമ്പോൾ…. ഉമ്മ വന്നു തന്നെ ചേർത്തു പിടിച്ചു.. പെറ്റുമ്മയല്ലേ. . അനങ്ങാതെ നിന്നുകൊടുത്തു…… പണത്തിന്റെ പവർ…. എല്ലാം മാറ്റി മറിച്ചു.. . ഉപ്പ എല്ലാം കാണുന്നുണ്ടാവും… ഉപ്പയുടെ മോനെ എല്ലാവരും സ്നേഹിക്കുന്നത്. … സ്വന്തമെന്ന് പറയാൻ ആരുമില്ലാതെ …… പത്തു വർഷത്തെ ഒറ്റയായുള്ള ജീവിതം കൊണ്ടോ . … എന്തോ .. ആരോടും ദേഷ്യം തോന്നിയില്ല.. എല്ലാവരോടും സ്നേഹത്തോടെ സംസാരിച്ചു… ഇടക്ക് ഗൗരിയെ.. വിളിച്ചു… ഗൗരി…. മുത്തേ…. നീ പറഞ്ഞതുപോലെ ചെയ്തു . .. എല്ലാവരും സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുന്നു….. ഷിനു… ആഹ്ലാദത്തോടെ പറഞ്ഞു… ഇപ്പോൾ എല്ലാവരോടും സ്നേഹം തോന്നുന്നു…. എല്ലാവരുടെയും ഇടയിൽ നിൽക്കുമ്പോൾ….. സ്നേഹലാളനകൾ.. തരേണ്ട സമയത്ത്….. ഒരിറ്റു അമ്മിഞ്ഞ പാലു പോലും തരാത്ത ഉമ്മയോട് പോലും സ്നേഹം മാത്രം…… ഷിനു….. എന്താടി മുത്തേ…… നീ ഒരാളെ കൂടി കാണണം…. ഹസീനയെ. . എല്ലാം കണ്ടിട്ടും കേട്ടിട്ടും അത്‌ഭുതത്തോടെ നോക്കുന്ന….ഒരു മുഖം എനിക്കിവിടെ നിന്നാൽ പോലും കാണാനുണ്ട്….. ചെല്ല്… അവളോട് സംസാരിക്കു. . സംസാരിക്കാം …. ഷിനുവിന് ആഹ്ലാദം മാത്രം…. ഷിനു…. ഞാൻ വെച്ചേക്കുവാണേ…. ഷിനു കാൾ കട്ടാക്കി… ഹസീനയുടെ അടുത്തേക്ക് ചെന്നു… അത്ഭുതം വിടർന്ന കണ്ണുകളോടെ നോക്കി നിൽക്കുന്ന അവളുടെ കണ്ണുകളിൽ കണ്ണു നീരുണ്ടായിരുന്നു….. ഷിനുക്കാ…. അവൾ വാക്കുകൾ തപ്പി തടഞ്ഞു…. ഷിനു.. തടഞ്ഞു … നീ ഒന്നും പറയണ്ട ഞാൻ എല്ലാം അറിഞ്ഞു…. മദ്യപാനായ. . ഭർതാവിന്റെ അടുത്ത് നിന്ന് കല്യാണം കഴിഞ്ഞു ഒരു മാസം തികയുന്നതിനെക്കാൾ മുന്നേ ഓടി രക്ഷപ്പെട്ടു പോന്നത്…. സാരമില്ല… എല്ലാം നല്ലതിനാവും…. ഹസീനയുടെ കണ്ണുകളിൽ പഴയ തിളക്കം മിന്നി തെളിഞ്ഞു….. ബന്ധുക്കൾ വന്നു വീണ്ടും പിടിച്ചു കൊണ്ട് പോകുമ്പോൾ…. ഷിനു ഇടം കണ്ണിട്ട് ഹസീനയെ നോക്കി…. അപ്പോൾ അവന്റെ ചുണ്ടിലും ഒരു പുഞ്ചിരിയുണ്ടായിരുന്നു…… ഗൗരി. …. . ഫോണിൽ ഒരു നിമിഷം നോക്കിനിന്നു…. പിന്നെ സാവധാനം അതിനുള്ളിൽ നിന്ന് സിം ഊരിയെടുത്തു… ചെറിയ കഷണങ്ങളാക്കി പൊട്ടിച്ചു… താഴേക്ക് പറത്തി വിട്ടു… കീമോ കഴിഞ്ഞു മുടിയെല്ലാം പോയ തലയിൽ മെല്ലെ തടവി………………. ഇരുപതുവയസ്സാകുമ്പോഴേക്കും ജീവിതം നഷ്ടപെട്ട….. എന്നോ തിളക്കം നഷ്ടപെ ട്ട…നനഞ്ഞ മിഴികൾ അടച്ചു തുറന്ന്…. തന്റെ എണ്ണപെട്ട ദിനങ്ങൾ ഓർത്ത്.. ക്യാൻസർ… വാർഡിലേക്ക് നടന്നു പോയി…… തിരക്കുകൾക്കിടയിലും ഷിനു ഗൗരിയെ വിളിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു…. ഇളം നിറത്തിലുള്ള ഒരു വാകപ്പൂവ് ആഞടിച്ച കാറ്റിൽ ഇടറി അകലേക്ക് പറന്ന് പറന്ന് പൊയ്ക്കൊണ്ടിരുന്നു……… ശുഭം

Relationship

പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ…

Published

on

By

രചന: Unni K Parthan

#ഇനിയും.. “പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ.. വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ.. ഏട്ടന്റെ അമ്മയും അച്ഛനുമൊക്കെ ന്ത് വിചാരിക്കും..” ദേവികയുടെ ചോദ്യം കേട്ട് നിഖിൽ ചിരിച്ചു.. “നീ പഠിക്കാൻ പോകുന്നതിനു അവർക്ക് ന്താ ന്നേ… മാത്രല്ല നീ എന്റെ ഭാര്യയല്ലേ.. എന്റെ ഭാര്യ എന്ത് ചെയ്യണമെന്ന് ഞാൻ അല്ലെ തീരുമാനിക്കേണ്ടത്..” നിഖിൽ പറഞ്ഞത് കേട്ട് ദേവിക ഒന്ന് പതറി.. “അറിയാലോ ഏട്ടാ.. വീട്ടിലേ സാഹചര്യം.. മാത്രമല്ല നമ്മുടെ ലവ് മാര്യേജ് ആണ്.. ഏട്ടന്റെ അമ്മയ്ക്ക് ഒട്ടും താല്പര്യമില്ലായിരുന്നു എന്നേ.. ഏട്ടന്റെ നിർബന്ധം കൊണ്ടല്ലേ.. ഞാൻ ഈ വീട്ടിൽ വലതു കാൽ വച്ചു കയറിയത്..” ദേവികയുടെ ശബ്ദം ഇടറി.. “എനിക്ക് വിശക്കുന്നു.. നീ കഴിക്കാൻ എടുത്തു വെച്ചേ.. ഞാൻ കുളിച്ചിട്ട് താഴേക്ക് വരാം.. നേരത്തെ ഉറങ്ങണം.. രാവിലെ നേരത്തെ എണിക്കണം എനിക്ക്..” കൂടുതൽ ഒന്നും പറയാതെ നിഖിൽ.. ബാത്‌റൂമിലേക്ക് നടന്നു.. ദേവിക എഴുന്നേറ്റു താഴേക്ക് ചെന്നു.. “നിഖിൽ എവിടെ മോളേ..” പത്മാവതി ദേവികയോട് ചോദിച്ചു.. “കുളിക്കാൻ കേറി.. കഴിക്കാൻ എടുത്തു വെയ്ക്കാൻ പറഞ്ഞു ഏട്ടൻ..” “മ്മ്.. മോള് ഇങ്ങോട്ട് ഇരുന്നേ..” സെറ്റിയിൽ തനിക്കു അരികിലേക്ക് പത്മാവതി ദേവികയേ വിളിച്ചു.. “ന്തേ.. പഠിക്കാൻ പോണുണ്ടോ എന്നിട്ട്..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് ഞെട്ടി… “കൃഷ്ണാ.. കൊല്ലാൻ ആണോ വളർത്താൻ ആണോ..” ദേവിക മനസ്സിൽ ചോദിച്ചു.. “അത് പിന്നേ…” ദേവിക വിക്കി.. ”

മോൾക്ക് ഇപ്പോളും എന്നേ മോളുടെ അമ്മയായി കാണാൻ കഴിഞ്ഞിട്ടില്ല ല്ലേ..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് പിടിഞ്ഞു.. “ന്തേ..അമ്മ അങ്ങനെ ചോദിച്ചത്..” “അമ്മയേ മാത്രം അല്ല അച്ഛനേയും മോൾക്ക്‌ അങ്ങനെ കാണാൻ കഴിഞ്ഞിട്ടില്ല ലോ..” ഹരി ദേവികയേ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.. ദേവിക നിന്നിടത്തു നിന്ന് ഉരുകി.. “മോളേ..” പത്മാവതിയുടെ വിളി കേട്ട് ദേവിക തലയുയർത്തി നോക്കി.. “ഈ വിവാഹത്തിന് ഇഷ്ടകുറവ് ഉണ്ടായിരുന്നു എന്നുള്ളത് സത്യം.. പക്ഷെ.. ഈ വീട്ടിൽ വലതു കാൽ വെച്ച് കയറിയതു മുതൽ ഇന്ന് വരെയുള്ള ഈ നിമിഷം വരെ ഞങ്ങൾക്ക് മോള്.. ഞങ്ങളുടെ മോളാണ്.. ഇനി എന്നും മുന്നോട്ട് അങ്ങനെ തന്നേയായിരിക്കും.. പൊരുത്തപെടൽ മോൾക്ക് അൽപ്പം ബുദ്ധിമുട്ട് ഉള്ള കാര്യം ആണെന്ന് മനസിലായി.. പക്ഷെ.. മോള് പേടിക്കേണ്ട മോളേ ഞങ്ങൾക്ക് ഇഷ്ടാണ്.. ഞങ്ങൾ പറഞ്ഞിട്ടാണ് മോളോട് തുടർന്നു പഠിക്കാൻ മോൻ പറഞ്ഞത്.. കാരണം മോൾക്ക്‌ മുന്നിൽ ഒരു നല്ല ഭാവിയുണ്ട്.. ഇത്രേം നാളും കഷ്ടപാടുകൾക്ക് ഇടയിൽ നിന്നും പട വെട്ടി പൊരുതി നേടിയത് എല്ലാം ഒരു സുപ്രഭാതം കൊണ്ട് ഇല്ലാതാക്കണ്ട ന്നേ..

ഇനി മോൾക്ക്‌ കഷ്ടപാടുകൾ ഉണ്ടാവില്ല.. ഇന്ന് നിഖിലിന്റെ ഭാര്യ എന്ന് അറിയപ്പെടുന്ന മോള് കാലം കൊറേ കഴിയുമ്പോൾ ദേവികയുടെ ഭർത്താവാണ് എന്നുള്ള നിലയിലേക്കുള്ള വളർച്ചയുണ്ടാകും.. വിവാഹം ഒന്നിന്റെയും അവസാനമല്ല തുടക്കമാണ്.. പുതിയ ജീവിതവും പുതിയ ചുറ്റുപാടും.. അതിലെ പുതിയ അനുഭവങ്ങളും എല്ലാം മോൾക്ക് കരുത്തു നൽകുന്നത് മാത്രമാവും.. നാളേയുടെ പുലരികൾ.. ഞങ്ങൾ മോൾക്ക് വെളിച്ചമായ് മുന്നിൽ ഉണ്ടാവും.. കാലം മോൾക്ക് മുന്നിൽ കാത്തു വെച്ച നിധിയെന്ന സ്വപ്നം.. മോളുടെ ഭാവി.. എല്ലാം ഇനി ഭദ്രമായിരിക്കും.. പത്മാവതി പറഞ്ഞു നിർത്തി.. ദേവിക ഇരു കൈയ്യും കൂപ്പി പൊട്ടി കരഞ്ഞു.. “കരയല്ലേ പെണ്ണേ.. നീ ചിരിക്കാൻ നോക്ക്..” ഹരി പറഞ്ഞത് കേട്ട് ദേവിക ചിരിച്ചു.. ചുമരിൽ കൈയ്യും കെട്ടി തന്നെ നോക്കി നിൽക്കുന്ന നിഖിലിനെ നോക്കി ദേവിക ചിരിച്ചു.. മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞു… ശുഭം..

Continue Reading

Relationship

അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി…

Published

on

രചന: Seema Binu

പ്രണയം വരും വഴി “ങാ അഖീ പറ ” തോളിനും ചെവിക്കുമിടയിൽ ഫോണും പിടിച്ചു സംസാരിച്ചുകൊണ്ട് രണ്ടു് കയ്യിലും സാധങ്ങളുമായി വിദ്യ ഊണുമുറിയിലേയ്ക്ക് വന്നു . “ഹരിയേട്ടാ അവിടെ മേശപ്പുറത്ത് കഴിക്കാനുള്ളതും ടിഫിനും വച്ചിട്ടുണ്ട് . ഞാൻ പിള്ളേരെ എഴുന്നേൽപ്പിച്ചു സ്കൂളിൽ വിടാൻ നോക്കട്ടെ .” കഴിക്കാനായി വന്ന ഹരിയോട് അത്രയും പറഞ്ഞു കയ്യിലെ വെള്ളം ഇട്ടിരുന്ന നെറ്റിയിൽ തുടച്ചു ഫോണിൽ സംസാരിച്ചുകൊണ്ടു തന്നെ വിദ്യ അകത്തേയ്ക്ക് പോയി . ഇവൾക്കിപ്പോൾ എന്നോടു സംസാരിക്കാനോ എന്റെ കാര്യം നോക്കാനോ തീരെ സമയമില്ല . എന്തു പറഞ്ഞാലും ഒരു അഖി .. വിദ്യയുടെ പെരുമാറ്റം ഹരിയേ ചൊടിപ്പിച്ചു . അപ്പോഴേയ്ക്കും ഹരിക്കു കൊണ്ടുപോകാനുള്ള ബാഗുമായി വിദ്യയെത്തി . “നിനക്കെന്താ വിദ്യേ എന്നേ കണ്ണിൽ പിടിക്കുന്നില്ലേ ? നീ എന്നോടൊന്ന് ശരിക്കും സംസാരിച്ചിട്ട് എത്ര നാളായെന്നറിയാമോ ? എപ്പോൾ നോക്കിയാലും ഫോണിൽ തന്നെ .” അവൾ ഒരു നിമിഷം നിശബ്ദയായി . “അതിന് ഹരിയേട്ടൻ എപ്പോഴാ എന്നോട് സംസാരിച്ചിട്ടുള്ളത് ? പിന്നാലെ നടന്ന് എന്തെങ്കിലും പറഞ്ഞാൽ തന്നെ ഒന്നു നിർത്തുന്നുണ്ടോ എന്ന് പറഞ്ഞ് ഒച്ച വയ്ക്കും . ഞാനുമൊരു മനുഷ്യ ജീവിയല്ലേ ? എന്നേ കേൾക്കുന്ന ആരോടെങ്കിലും ഞാനും സംസാരിക്കട്ടെന്നേ ” “നിന്റെ ശബ്ദത്തിനെന്താ പതിവില്ലാത്തൊരു കടുപ്പം ?” ഹരിയുടെ ചോദ്യത്തിന് മറുപടി പറയാതെ അവൾ കുട്ടികളേ ഉണർത്താൻ പോയി . ശബ്ദത്തിന് കടുപ്പം പോലും ..

വെളുപ്പിന് അഞ്ചു മാണിക്കു തുടങ്ങുന്ന അങ്കമാ . എന്തെങ്കിലും ഒന്നു സഹായിക്കാൻ പറഞ്ഞാൽ അപ്പോൾ പറയും ഞങ്ങൾ അഞ്ചു മക്കളുടേം അച്ഛന്റേം പിന്നെ വീട്ടിലെ എല്ലാ പണീം ചെയ്തിട്ടും എന്റമ്മ ഒരു പരാതീം പറഞ്ഞിരുന്നില്ലല്ലോ എന്ന് .അതുപോലാണോ എനിക്ക് എന്നെങ്ങാനും പറഞ്ഞു പോയാൽ ഉടൻ വരും നിനക്ക് ജോലിയുണ്ടെന്നുള്ള അഹങ്കാരമാ എന്ന് .. അവൾക്ക് ദേഷ്യം വന്നു . വിദ്യ കുട്ടികളേ എഴുനെല്പിച്ചു റെഡിയാക്കി എങ്ങനെയൊക്ക്വയോ ബ്രേക്ക് ഫാസ്റ് കഴിപ്പിച്ചു സ്കൂൾ ബസിൽ കയറ്റി വീട്ടു . ഹരിയും കുട്ടികളും പോയപ്പോൾ അവൾ ടീ വി ഓണാക്കി സൗണ്ട് കുറച്ചു വച്ചു .ഫോൺ എടുത്തു നോക്കിയപ്പോൾ ഹരീടെ പെങ്ങളുടെ മൂന്നു മിസ്ഡ് കോൾ .. .അവൾ ഹിമയുടെ നമ്പർ ഡയൽ ചെയ്തു . ആദ്യത്തെ റിങ്ങിൽ തന്നെ ആള് ഫോണെടുത്തു . “നീ ഇത് എവിടെയാ വിദ്യേ ? എത്ര നേരം കൊണ്ട് ഞാൻ വിളിക്കുവാ ?” “അനിയന്റെ ദേഷ്യം അങ്ങോട്ടും പകർന്നോ ?”വിദ്യ ശബ്ദമില്ലാതെ ചിരിച്ചു . “നീ ഇന്നു ഓഫീസിൽ പോയില്ലേ ? “ഇല്ല ചേച്ചീ .. ഇന്നൊരു ലീവെടുത്തു . എന്റെ കൂടെ വർക്കു ചെയ്യുന്ന ഒരാളുടെ ബെർത്ത് ഡേ യാ . അതിനൊന്നു പോകണം ” “ലീവെടുത്തു പോകാനും മാത്രം ഇതാരാ ഇത്ര വല്യ ആള് ? അഖിയാണോ ??” “ങേ !!! ചേച്ചിക്ക് എങ്ങനെ മനസിലായി ?” “ങ ചേച്ചിക്കു പലതും മനസ്സിലാവുന്നുണ്ട് .

എന്താ വിദ്യേ നിന്റെ ഉദ്ദേശം ?” കുറച്ചു നേരം വിദ്യ ഒന്നും മിണ്ടിയില്ല . “ചേച്ചിക്ക് എന്താ അറിയേണ്ടത് ?” “ആരാ ഈ അഖി ? അയാളുമായി നിനക്കെന്താ ബന്ധം ?” “ഓ ഇത്രേയുള്ളോ ? അഖി .. അഖി എന്റൊപ്പം വർക്ക് ചെയ്യുന്ന വിവാഹമോചനം ഒക്കെ കഴിഞ്ഞ നല്ല സ്വീറ്റ് ആയ ഒരാൾ .. അഖിയെ എല്ലാർക്കും ഇഷ്ടമാ .. എനിക്കും . അഖി അടുത്തുള്ളപ്പോൾ ഞാൻ ഹാപ്പിയാ ചേച്ചീ …. ” “വിദ്യേ .. നീ … നീയെന്തൊക്കെയാ ഈ പറയുന്നത് എന്ന് നിനക്കു വല്ല ബോധവുമുണ്ടോ ? ഇതൊക്കെ ഹരി അറിഞ്ഞാൽ എന്തായിരിക്കും ഉണ്ടാവുക എന്നു വല്ലോം നീ ചിന്തിച്ചിട്ടുണ്ടോ ?? “ഹരിയേട്ടന് അറിയാല്ലോ ഞങ്ങളടെ ഫ്രണ്ട്ഷിപ്പിനെ പറ്റി .” വിദ്യ വാക്കുകളിൽ ദുഃഖത്തിന്റെ മേമ്പൊടിയിട്ടു. “ചേച്ചിക്കറിയാമോ വിവാഹം കഴിഞ്ഞുള്ള ഉപാധികളില്ലാത്ത പ്രണയത്തോടായിരുന്നു ബാലൻമാഷിന്റ മകൾക്കു പ്രണയം .. മനസിലും ശരീരത്തിലും ഒരാളേ മാത്രം നിറച്ചു ആ ആളിന്റെ രണ്ടു് മക്കളെ പ്രസവിച്ച എനിക്ക് പക്ഷേ ഈ പതിമൂന്നു വർഷങ്ങൾക്കിപ്പുറവും അറിയില്ല എന്താണ് പ്രണയമെന്ന് ?? ഞാനുമൊരു മനുഷ്യ സ്ത്രീ തന്നെയല്ലേ ? ഇനി എന്തിന്റെ പേരിലായാലും അഖിയുമായുള്ള സൗഹൃദം വേണ്ടെന്നു വയ്ക്കാൻ ഞാൻ തയ്യാറല്ല ചേച്ചീ ..” “എടീ ബാലൻ മാഷിന്റെ മോളേ…എന്റെ അനിയൻ കെട്ടിക്കൊണ്ടു വരുമ്പോഴല്ല നിന്നേ ഞാൻ ആദ്യമായി കാണുന്നത് കേട്ടോ . എന്തായാലും ഞാനൊന്നു കാണുന്നുണ്ട് നിന്റെയീ അഖിയേ . നിന്നെയൊക്കെ നേർവഴിക്ക് നടത്താൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ .” അടുത്ത ദിവസം തന്നെ ഹിമയുടെ കോൾ ഹരിക്ക് ചെന്നു . “ഹരീ പ്രശ്നം നമ്മള് കരുതിയതിലും സീരിയസ് ആണ് കേട്ടോ . നി ഇപ്പൊഴും നമ്മുടെ അച്ഛനെ റോൾ മോഡലാക്കി ഇരുന്നോ .ഇതു പണ്ടത്തെ കാലമൊന്നുമല്ല . അവളും ഈ പറഞ്ഞ അഖിയും ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്നാ കേട്ടത് .അവൾ അവളുടെ പാട്ടിനു പോകും . പോകട്ടെ അതാ നല്ലത് .. പറയുന്നത് കൊണ്ടൊന്നും തോന്നല്ലേ ഹരീ .. അവളേ പ്പോലൊരു പെണ്ണിനേ നീ അർഹിക്കുന്നില്ല .

അതാ സത്യം .” അപ്പുറത്ത് ഫോൺ കട്ടാകുന്ന ശബ്ദം കേട്ടിട്ടും അനങ്ങാനാവാതെ ഇരുന്നു ഹരി . സമയം കളയാതെ വീട്ടിലേയ്ക്ക് തിരിച്ചു . വീട്ടിലെത്തിയ ഹരി കാണുന്നത് എവിടേക്കോ പോകാൻ തയ്യാറായി പുറത്തേയ്ക്ക് വരുന്ന വിദ്യയെയാണ് . ഇവളിതെങ്ങോട്ടാ കെട്ടിയൊരുങ്ങി ??ഓർത്തത് അങ്ങനെയാണെങ്കിലും ചോദിച്ചത് മറ്റൊന്നാണ് . “ങേ. അടിപൊളിയാണല്ലോ .. എങ്ങോട്ടാ യാത്ര ??” ഹരീടെ ചോദ്യത്തിൽ കിളിപോയി നിന്നു വിദ്യ . “എന്താ ?” “അല്ല സാരിയൊക്കെ ഉടുത്ത് സുന്ദരി ആയിട്ട് എങ്ങോട്ടാണെന്ന് ചോദിച്ചതാ ” “അത് .. അത് കുറച്ചു സാധനങ്ങൾ വാങ്ങണം . പിന്നെ ഒരു ഫ്രണ്ടിന്റെ ബെർത്ഡേയാ .. അതിനും ഒന്നു പോകണം .” “വരാൻ വൈകുമോ ? പിക് ചെയ്യാൻ ഞാൻ വരണോ ?” വിദ്യയ്ക്ക് വീണ്ടും ഞെട്ടൽ .. “ഓ വേണ്ട … ഞാനിങ്ങു വന്നോളാം . പിന്നെ കുട്ടികൾ വരുമ്പോൾ ചായേം സ്നാക്സും എടുത്തു കൊടുക്കണേ ..” അവൾ പോകുന്നതു ഹരി നോക്കി നിന്നു . അവളുടെ ഉള്ളിൽ എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ . ഇനി ചേച്ചി പറഞ്ഞതു പോലെ എന്തെങ്കിലും ??? ഏയ് .,,എങ്കിലും ഈയിടെയായി അവൾ തന്നേ അവഗണിക്കുന്നുണ്ടോന്നൊരു സംശയം .. തോന്നലാവും .. കുട്ടികൾ വന്നിട്ട് കുറച്ചു നേരം കൂടി കഴിഞ്ഞാണ് വിദ്യ എത്തിയത് . “ബെർത്ത് ഡേ പാർട്ടി എങ്ങെനെ ഉണ്ടായിരുന്നു ? എല്ലാവരും കൂടി അടിച്ചു പൊളിച്ചോ ?” ഹരിയുടെ ചോദ്യമാണ് അവളേ വരവേറ്റത് .അങ്ങനൊരു ചോദ്യം ഹരിയിൽ നിന്ന് പ്രതീക്ഷിച്ചില്ല . അതുകൊണ്ടുതന്നെ മറുപടി പറയാൻ ഇത്തിരി വൈകി . “എല്ലാവരുമൊന്നുമില്ല ..

ഞാനും അഖിയും മാത്രമുള്ളോരു കുഞ്ഞാഘോഷം .. പിന്നെ പാലട ഇഷ്ടമാണെന്നും പറഞ്ഞ് അതു വാങ്ങി വച്ചിരുന്നു . ഞാൻ ചെന്നിട്ട് അതുണ്ടാക്കി . ഒരു കേക്കും മുറിച്ചു തീർന്നു ആഘോഷം . എങ്കിലും നന്നായിരുന്നു .” “പാലടയോ ?? കൊള്ളാല്ലോ .. നീയിവിടെ പാലട ഉണ്ടാക്കിയിട്ട് ഒത്തിരി നാളായില്ലേ ?” “ഒരിക്കൽ ഞാൻ ഉണ്ടാക്കിയപ്പോൾ ഹരിയേട്ടന് ഇഷ്ടമല്ല അതുകൊണ്ട് ഇനി ഉണ്ടാക്കണ്ടാ എന്ന് പറഞ്ഞത് മറന്നു പോയോ ?” “അത് .. അതു പോട്ടെ . ഈ പറഞ്ഞ അഖിക്ക് ഇഷ്ടമാണോ ഈ വക സാധനങ്ങളൊക്കെ ?” “അഖിക്കല്ല .. എനിക്കിഷ്ടമാണെന്നറിഞ്ഞ് വാങ്ങിയതാ ” വിദ്യ അകത്തു കയറി പ്പോയിട്ടും ഹരി അതേ നിൽപ്പു നിന്നു . നിന്റെ ഇഷ്ടങ്ങളൊക്കെ അങ്ങു നിന്റെ വീട്ടിൽ . ഇവിടെ ഞാൻ പറയുന്നത് ഉണ്ടാക്കിയാൽ മതി …പണ്ടെന്നോ പറഞ്ഞ വാക്കുകൾ ഓർത്ത് ഹരിക്കു സ്വയം പുച്ഛം തോന്നി . ഒപ്പം വിദ്യയും അഖിയും മാത്രമുള്ള പാർട്ടി എന്നോർത്തൊരു അസ്വസ്ഥതയും ഹരിയേ പൊതിഞ്ഞു . വൈകിട്ട് കുട്ടികളേ പഠിപ്പിക്കാൻ ചെന്ന ഹരിയേ അവര് കണ്ടം വഴി ഓടിച്ചു . “അമ്മ ഞങ്ങളേ ഹോംവർക്ക് ചെയ്യിച്ചാൽ മതി .അച്ഛനറിയില്ല ഞങ്ങൾക്ക് പഠിക്കേണ്ടത് എന്തൊക്കെയാണെന്ന് .. ” “ആരു പറഞ്ഞു അച്ഛന് അറിയില്ലെന്ന് ?നിങ്ങൾക്കറിയാമോ അച്ഛൻ ജോലി കിട്ടുന്നതിന് മുൻപ് കുറേ നാള് പാരലൽ കോളേജിൽ പഠിപ്പിച്ചിട്ടുണ്ട് .. വന്നേ ഇന്ന് അച്ഛൻ പഠിപ്പിക്കാം . അതുമല്ല അമ്മയ്ക്ക് കിച്ചണിൽ ഒത്തിരി ജോലിയുണ്ട് ..” “അമ്മയ്ക്കെന്നും ഉണ്ടല്ലോ ഒത്തിരി ജോലി .. പിന്നെന്താ ഇന്ന് ? അച്ഛൻ പോ .ഞങ്ങളെ അമ്മ പഠിപ്പിച്ചാൽ മതി .” ഹരി മെല്ലെ ബെഡ്‌റൂമിലേക്ക് നടന്നു . വിദ്യയെ അവിടെ കാണാത്തതു കൊണ്ട് അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ ചപ്പാത്തിക്ക്‌ മാവ് കുഴയ്ക്കുന്നു . “ഇന്നെന്താ ചപ്പാത്തിയാ ? ഇങ്ങു താ . ഞാൻ ചുട്ടെടുക്കാം . നീ ചെന്ന് പിള്ളേരുടെ ഹോംവർക്ക് ചെയ്യിക്ക് ..” “വേണ്ടാ .. ” “അതു വിദ്യേ .. നിനക്കെല്ലാം കൂടി ബുദ്ധിമുട്ടാകില്ലേ ? ” വിദ്യ കുറച്ചു നേരം അനങ്ങാതെ നിന്നു . “എനിക്കു ബുദ്ധിമുട്ടൊന്നുമില്ല . ഹരിയേട്ടൻ പോയി റസ്റ്റ് എടുത്തോ . ” ഇനിയൊന്നും പറയാനില്ലാത്തതു പോലെ വിദ്യ തന്റെ ജോലി തുടർന്നു . “നീ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് ചേച്ചി പറഞ്ഞു ” “ങാ നോക്കുന്നുണ്ട് . ” “നീ പോയാൽ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ എങ്ങനാ ?” “ഞാൻ ഇല്ലേലും ഇവിടെ ഒന്നും സംഭവിക്കില്ല ഹരിയേട്ടാ . അത്രയ്ക്ക് പറ്റില്ലെങ്കിൽ ഒരു ജോലിക്കാരിയെ വയ്ക്കണം . പിന്നെ രാത്രിയിലെ കാര്യത്തിന് പൈസ ഇത്തിരി കൂടുതൽ കൊടുക്കേണ്ടി വരുമായിരിക്കും .

എന്നാലും എല്ലാം നടക്കേണ്ടേ ??” “രാ ..രാത്രിയിലെ എന്തു കാര്യം ?”ഹരി നിന്നു വിക്കി . “പിള്ളേരുടെ പഠിപ്പീര് . അല്ലാതെന്താ ?അവരു ഹരിയേട്ടനെ അടുപ്പിക്കില്ലല്ലോ . അപ്പൊൾ പിന്നെ ട്യൂഷന് ആളിനേ നിർത്തണം . അവർക്ക് ഒക്കെ ഇപ്പോൾ എന്തു ഡിമാൻഡ് ആണെന്നറിയാമോ ?”അവൾ തിരിഞ്ഞു നോക്കിയപ്പോൾ ഹരി നിന്നിടം ശൂന്യം . പൊട്ടി വന്ന ചിരിയടക്കി വിദ്യ തന്റെ ജോലി തുടർന്നു . ഹരിയിൽ കാണപ്പെട്ട ചെറിയ ചില മാറ്റങ്ങൾ ഒഴിച്ചാൽ എന്നത്തേയും പോലെ വിദ്യയുടെ ആ ദിനവും പോയി മറഞ്ഞു . അടുത്ത ദിവസങ്ങളിൽ അവളേ ജോലിയിൽ സഹായിക്കാനും കുട്ടികളേ റെഡിയാക്കാനും ഒക്കെയായി ഹരി പിന്നാലെയുണ്ടായിരുന്നു . ഒന്നും പുറത്തു കാണിച്ചില്ലെങ്കിലും ഒരു കുഞ്ഞു സന്തോഷം തോന്നി അവൾക്ക് . ഒരു വെള്ളിയാഴ്ച വിദ്യ ജോലി കഴിഞ്ഞെത്തിയപ്പോൾ ഹരി മാത്രമേയുള്ളു വീട്ടിൽ . “പിള്ളേര് എന്തിയെ ? “അവൾ ഹരിയേ നോക്കി . “അതു ഞാൻ പറയാൻ വീട്ടു പോയി . ഇന്ന് അച്ഛനും അമ്മയും വന്നിട്ടുണ്ടായിരുന്നു . അവരുടെ കൂടെ പോകണമെന്ന് പിള്ളേർക്ക് ഒരേ നിർബന്ധം . പിന്നെ ഞാനും ഓർത്തു ശനിയും ഞായറുമല്ലേ . രണ്ടു ദിവസം അവിടെ നിൽക്കട്ടെ എന്ന് . ” “അവിടെ കായലും വെള്ളോമൊക്കെയുള്ളതല്ലേ .. നമ്മളില്ലാതെ അവരെ വിടേണ്ടിയിരുന്നില്ല .” “എന്റച്ഛനും അമ്മയുമില്ലേ ? എന്നേ വളർത്തിയ അവർക്കറിയില്ലേ എന്റെ പിള്ളേരെ എങ്ങനെ നോക്കണമെന്ന് ?” ങാ അതിന്റെ ഗുണം എനിക്കല്ലേ അറിയൂ . അവൾ മനസ്സിൽ പറഞ്ഞു . രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കുക ആയിരുന്ന വിദ്യയെ പിന്നിൽ നിന്നും ഹരി കെട്ടിപ്പിടിച്ചു . അവൾ ഞെട്ടിപ്പോയി . “ഹരിയേട്ടനിതെന്താ ? ഞാൻ ഇവിടെ ജോലി ചെയ്യുന്നത് കാണാൻ മേലേ ?” “അതു കൊള്ളാം എനിക്കെന്റെ ഭാര്യയേ ഒന്നു കെട്ടിപ്പിടിക്കണമെങ്കിൽ നേരോം കാലോം നോക്കണോ ?” “ആരുടെ ഉപദേശമാ ?” “എന്ത് ?” “അല്ല ഇപ്പോൾ ഈ കാട്ടിക്കൂട്ടിയത് ആരുടെ ഉപദേശമനുസരിച്ചാണെന്നാ ചോദിച്ചത് ?” “എനിക്കു നിന്നേ സ്നേഹിക്കാൻ ആരുടെയെങ്കിലും ഉപദേശം വേണോ ?” ” സ്നേഹിച്ചതാരുന്നോ ? ശീലമില്ലാത്തതു കൊണ്ടാവും എനിക്കങ്ങോട്ടു മനസിലായില്ല കേട്ടോ. സോറി ഹരിയേട്ടാ .. ” “നിന്റെ പരിഹാസം ഒക്കെ എനിക്കു മനസ്സിലാകുന്നുണ്ട് . ഞാനിനി എങ്ങനാ നിന്നേ പ്രീതിപ്പെടുത്തേണ്ടത് ? എന്റെ സ്നേഹം പോരാഞ്ഞിട്ടാണോ നീ …” “എന്തേ നിർത്തിക്കളഞ്ഞത് ? ” വിദ്യ ഹരിക്കു നേരേ നിന്നു . “ഞാനിനി മുഴുവൻ പറഞ്ഞാലേ നിനക്കു മനസിലാകൂ?” “എന്താണെങ്കിലും പറയാൻ വന്നത് മുഴുവൻ പറയെന്നേ . അല്ലാതെ ഞാൻ എങ്ങനെ അറിയും ?” “എന്നാൽ നീ അറിയണ്ടാ .” ഹരിക്ക് ദേഷ്യം വന്നു . “ഓക്കേ അത് ഹരിയേട്ടന് ഇഷ്ടമുള്ളപ്പോൾ പറഞ്ഞാൽ മതി .

ഇനി ഞാനൊരു കാര്യം പറയട്ടേ .?” എന്താണെന്നുള്ള അർത്ഥത്തിൽ ഹരി അവളേ നോക്കി . “ഞാൻ പറഞ്ഞിരുന്നില്ലേ ഞങ്ങൾ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് .” “ഞങ്ങളോ ?” “ങ ഞാനും അഖിയും .. അതു ശരിയായി .” “വിദ്യേ …”അറിയാതെ ഹരിയുടെ ശബ്ദം ഉയർന്നു . “ഹരിയേട്ടനെന്തിനാ ഒച്ചയെടുക്കുന്നത് ? ഞാൻ പറഞ്ഞു കഴിഞ്ഞില്ല . ഇപ്പോൾ അഖിക്ക് മാത്രേ ഓർഡർ വന്നുള്ളൂ . അതും ഒരു മ്യൂച്വൽ ട്രാൻസ്ഫർ . എനിക്കും താമസിയാതെ ശരിയാകുമെന്നാ സൂപ്രണ്ട് പറഞ്ഞത് . ങാ പറഞ്ഞു വന്നത് അതല്ല . നാളെ അഖി ഇങ്ങോട്ടു വരാൻ ഇരിക്കുകാരുന്നു .പോകുന്നതിനു മുൻപ് പിള്ളേരേം ഹരിയേട്ടനേം ഒന്നു കാണണം എന്ന് . ഇനിയിപ്പോൾ വരണ്ടാ എന്ന് എങ്ങനാ പറയുന്നേ ? വന്നിട്ട് പോട്ടെ .പിള്ളേരേ ഞാൻ അങ്ങോട്ടു കൊണ്ടുപോയി കാണിക്കാം അല്ലേ ? ഓഫീസിൽ വച്ചുള്ളതോന്നും പോരാഞ്ഞിട്ടായിരിക്കും ഇനി വീട്ടിലും . എന്തായാലും എന്റെ പിള്ളേരേ കൊണ്ട് നീ എവിടെ പോവില്ല. ഹരി മനസ്സിൽ ഉറപ്പിച്ചു . “ഓ വേണ്ടെങ്കിൽ വേണ്ടാ .അതു പോട്ടെ ആദ്യമായിട്ട് വരുവല്ലേ അഖി ഇവിടെ . അപ്പൊൾ ശരിക്കെന്തെങ്കിലും ഉണ്ടാക്കി കൊടുക്കണ്ടേ ? രാവിലെ പോയി കുറച്ചു നല്ല കൊഞ്ചു വാങ്ങിക്കൊണ്ടു വരണേ . അഖിക്ക് കൊഞ്ചു തീയൽ ഭയങ്കര ഇഷ്ടമാ .. ” മറുപടി പറയാതെ ഹരി തിരിഞ്ഞു മുറിയിലേയ്ക്ക് പോയി . നിന്റെ എല്ലാ കൊഞ്ചലും അവസാനിക്കാൻ പോകുവാ .. നാളെയിങ്ങു വരട്ടെ നിന്റെ മറ്റവൻ .കാണിച്ചു കൊടുക്കാം അവന് ഈ ഞാൻ ആരാണെന്ന് . ക്ഷമിക്കുന്നതിനൊക്കെ ഒരു ലിമിറ്റില്ലേ ? അടുത്ത ദിവസം രാവിലേ കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് ഹരി ക്ലോക്കിലേയ്ക്ക് നോക്കി . നേരം വെളുത്തില്ല അതിനു മുന്പിങ്ങെത്തിയോ ? ഈർഷ്യയോടെ വാതിൽ തുറന്ന ഹരി കണ്ടത് നല്ല ഭംഗിയായി വസ്ത്രധാരണം ചെയ്ത ഇരുപത്തഞ്ചിനും മുപ്പതിനും ഇടയിൽ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയെയാണ് . “ആരാ ?” ഹരിയുടെ ചോദ്യത്തിനുള്ള മറുപടിക്കു മുൻപ് വിദ്യ ഇറങ്ങി വന്ന് ആളിനെ അകത്തേയ്ക്ക് കൂട്ടിയിരുന്നു . “ദാ ഇതാ എന്റെ ഹരിയേട്ടൻ ” പിന്നാലെയെത്തിയ ഹരിയെ കൂട്ടുകാരിക്കു വിദ്യ പരിചയപ്പെടുത്തി . “ങാ എനിക്കറിയാം . ഫോട്ടോയിൽ കണ്ടിട്ടുണ്ടല്ലോ .” “ആളിനെ എനിക്കങ്ങോട്ട് പിടി കിട്ടിയില്ല .” ഹരി നിന്നു പരുങ്ങി . “ഞാൻ പറഞ്ഞിട്ടില്ലേ ഒരു അഖിയേ പറ്റി ?” “ഉവ്വ് . അപ്പൊൾ ഇത് അഖീടെ ??” “അഖീടെ ആരുമല്ല .

അഖി തന്നെയാ . എന്നു വച്ചാൽ അഖില .. അഖിയെന്നുള്ളത് അവളുടെ വിളിപ്പേരാ .. അല്ലേടാ ?” “ഞാൻ കരുതി ….”ഹരി എന്തു പറയണം എന്നറിയാതെ കുഴങ്ങി . “അഖി എന്റെ ബോയ് ഫ്രണ്ടാണെന്ന് അല്ലേ ?” “ഏ … ഏയ് .. അല്ല .. അതെന്തിനാ അങ്ങനെ കരുതുന്നത് ? നിങ്ങൾ സംസാരിക്ക് .. ഞാൻ ഒന്നു പുറത്തു പോയിട്ടു വരാം ..” “ഉം ഉം .ഒക്കെ ” ഹരി നിന്നു വിക്കുന്നത് കണ്ടു വിദ്യ ചിരിയടക്കി . അഖിലയുടെ ഇഷ്ടവിഭങ്ങൾ ഒക്കെ ഒരുക്കി വയറും മനസും നിറച്ചാണ് വിദ്യയും ഹരിയും അവളേ യാത്രയാക്കിയത് . കുട്ടികളേ കാണാൻ കഴിഞ്ഞില്ലല്ലോ എന്നു സങ്കടം പറഞ്ഞ അഖിയോട് അഖില പോകുന്നതിനു മുൻപൊരു ദിവസം കുട്ടികളേം കൊണ്ടു ഞങ്ങൾ അങ്ങോട്ടിറങ്ങാം .. എന്നു സന്തോഷത്തോടെ പറഞ്ഞു ഹരി. “അഖിലയല്ല ഹരിയേട്ടാ അഖി ” വിദ്യ ചിരിയോടെ തിരുത്തി. “എന്നേ കുഴക്കിയത് ഈ പേരാണ് . എന്നാലും അഖി മതി .. അതാ ഒരു ഭംഗി ..” ഹരിയും അവരുടെ ചിരിയിൽ പങ്കു ചേർന്നു . “കളഞ്ഞിട്ടു പോകുമെന്നു കരുതിയോ ?” അഖില പോകുന്നത് നോക്കി നിന്ന ഹരിയുടെ കണ്ണിലേക്ക് നോക്കി വിദ്യ . മറുപടിയായി ഹരി അവളേ വലിച്ചു നെഞ്ചോടു ചേർത്തിരുന്നു .

അവൾ അനങ്ങാതെ നിന്നു . “ഹരിയേട്ടാ ..” “എന്താ ?? ഇനി ഇതും അഭിനയമാണെന്നാണോ ??” ഹരിയുടെ ശബ്ദം അടഞ്ഞിരുന്നു . അവൾ ശബ്ദമില്ലാതെ ചിരിച്ചു കൊണ്ട് ഒന്നുകൂടി അവനോടു ചേർന്നു നിന്നു .. “ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് ഞാനങ്ങ് ഇല്ലാതായിപ്പോയി .”അവൻ ആ നെറുകയിൽ മെല്ലെ തലോടി . “അത്രയ്ക്കിഷ്ടമാ എന്നേ ??” മറുപടി പറയാതെ അവളുടെ നെറുകിൽ ചുണ്ടു ചേർത്തു ഹരി . “കുട്ടികളേ കൂട്ടിക്കൊണ്ടു വരാൻ എപ്പോഴാ പോകേണ്ടത് ?” “അവരു രണ്ടു് ദിവസം അവിടെ വെള്ളത്തിലും കായലിലും ഒക്കെ കളിക്കട്ടെന്നേ ” “ശരിക്കും ? ” “ആന്നേ .. ഇന്നിവിടെ നമ്മളു മാത്രം മതി .. ” അവന്റെ കണ്ണിൽ കുസൃതി മിന്നി . “ഇന്ന് എനിക്കെന്റെ പെണ്ണിനേ ശരിക്കൊന്നു സ്നേഹിക്കണം .” അവൾ കണ്ണു കൂർപ്പിച്ചു . “ഇന്നു മാത്രമല്ല ഇനിയെന്നും …” അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി ചുണ്ടു ചേർക്കുമ്പോൾ അനിയനെ നന്നാക്കാൻ ബുദ്ധി ഉപദേശിച്ച ഹിമയ്ക്ക് മനസുകൊണ്ട് നന്ദി പറയുന്ന തിരക്കിലായിരുന്നു വിദ്യ .

Continue Reading

Relationship

ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്…

Published

on

By

രചന: വിദ്യ പ്രദീപ്‌ ❤

നേരം രാത്രിയായി.. അടുക്കള ജോലിയെല്ലാം തീർത്തു അന്നും അവൾ കുളിച്ചു അയാളെയും കാത്തു മുറിയിൽ സമയം ചിലവഴിച്ചു… എന്തുകൊണ്ടോ മനസ്സിൽ കുറെ പരാതികളും പരിഭവങ്ങളും അവളുടെ ഉറക്കം കെടുത്തി…. ഇവൾ ലക്ഷ്മി… ആളൊരു പാവമാണ്… “ഏട്ടൻ വന്നിട്ടു വേണം കുറച്ചെങ്കിലും എന്തെങ്കിലും സംസാരിക്കാൻ..” മോനെ വേഗം ഉറക്കി ഫോണിൽ നോക്കി ലക്ഷ്മി സമയം ചിലവഴിച്ചു… കുറച്ചു കഴിഞ്ഞ് ഒരുപാട് ടെൻഷനോടെയും പകലന്തിയോളം പണിയെടുത്തു ഓടിനടന്നതിന്റെ ക്ഷീണത്തിൽ ഉറക്ക ചടപ്പോടെ അയാൾ റൂമിലെത്തി ഒന്ന് കിടന്നാൽ മതിയെന്ന ഭാവത്തിൽ… ഇതാണ് ലക്ഷ്മിയുടെ ഭർത്താവ്.. മാർച്ച്‌ ഏപ്രിൽ മാസത്തെ കൊടും ചൂടിൽ വീട്ടിലെ ഏറ്റവും ചൂട് കൂടിയ റൂമിനു ഉടമയായിരുന്നു അവർ..

മുറിയിൽ ചിലവഴിക്കുന്ന സമയം മുഴുവൻ അയാൾക്ക് അരോചകമായിരുന്നു.. വന്നു….വെള്ളം കുടിച്ചു…. ക്ഷീണത്താൽ കിടന്നു… ഒരു ചെറു ചിരിയോടെ അവൾ അവനെ നോക്കി. കണ്ണുകളടച്ചു പാതി ചെരിഞ്ഞു കിടക്കുന്ന അയാളുടെ മനസ് മുഴുവൻ ഒരുപാട് ചിന്തകളായിരുന്നു… ആരോടും തുറന്നു പറയാതെ അടക്കി പിടിക്കുന്ന ഒരുപാട് കാര്യങ്ങൾ…. കണ്ണുകൾ കള്ളം പറയില്ല എന്നത് കൊണ്ടായിരിക്കാം ആ കണ്ണുകൾ അവൾക്ക് നേരെ അടയുന്നത്… ഒരുപാട് സംസാരിക്കണം.. ഒരു ദിവസത്തിൽ തനിക്ക് ആകെ കിട്ടുന്ന സമയം ഈയൊരു 10മിനുട്ട് ആണ് .. അല്പം ഈഗോ രണ്ടുപേരിലും ഉള്ളതുകൊണ്ടാണോ എന്നറിയില്ല ഒരാളുടെ മൗനം രണ്ടുപേരുടെയും ചിന്തകളെ ഉണർത്തിയില്ല… തണുത്ത കാറ്റിനു പകരം ഫാനിൽ നിന്ന് വരുന്ന ഉഷ്ണവും മാനസിക പിരിമുറുക്കവും അയാളിൽ അരോചകം സൃഷ്ടിച്ചു.. ലക്ഷ്മി അയാളോട് ചേർന്ന് കിടന്നു… മുടിയിഴകൾ പതുക്കെ തലോടി.. നെറ്റിയിൽ ഉമ്മ വെച്ചു… “എന്തെങ്കിലും പറയ് “എന്ന അവളുടെ ചോദ്യം അയാളിൽ ദേഷ്യമുണർത്തി.. “നിനക്കെന്താ പറഞ്ഞാൽ…. ഞാൻ കേൾക്കുന്നുണ്ടല്ലോ…. ഉറക്കം വരുന്നെങ്കിൽ ഉറങ്ങിക്കോ “…എന്ന മറുപടി അവൾക്ക് അസഹ്യമായി… മുറിയിൽ തിങ്ങി നിൽക്കുന്ന മൗനം അവരെ വീർപ്പു മുട്ടിച്ചു… പരസ്പരം കണ്ണുകളിൽ നോക്കി സംസാരിക്കാനോ എന്തിനേറെ ഒരു പുഞ്ചിരി വിടർത്താനോ പോലും അവൾക് ആയില്ല.. നേരത്തെ എണീക്കുന്നത് കൊണ്ടാകാം അവളിൽ അതുവരെയുള്ള അലച്ചിലിന്റെ ക്ഷീണം പതിയെ വന്നു .. ശേഷം ഉറക്കം…. പാതി ഉറക്കത്തിൽ രണ്ടാളും പരസ്പരം ചോദിച്ചു..” നീ ഉറങ്ങിയോ “…. ഇല്ലാ… എന്നാ എന്തേലും പറയ് “.. വീണ്ടും മൗനം…. എന്തുകൊണ്ടോ സ്വന്തം ജീവിതത്തെ കുറിച്ച് ഒന്നും സംസാരിക്കാനില്ലാതെ അവർ നിശ്ശബ്ദരാകും.. രണ്ടാളുടെയും മനസിലുണ്ട് ഒന്ന് കെട്ടിപ്പുണർന്നെങ്കിൽ..

ഉമ്മ വെച്ചിരുന്നെങ്കിൽ…😔 ഒരു ചെറു പുഞ്ചിരി മതി നമ്മുടെ മനസിനെ കുളിർമഴ പെയ്യിക്കാൻ… പതിവുപോലുള്ള മുടി തലോടലിലെ സുഖം കൊണ്ടോ അതുവരെയുള്ള ക്ഷീണം കൊണ്ടോ എന്നറിയില്ല അയാൾ ഉറങ്ങിപ്പോയി… ഉഷ്ണകാറ്റു അയാളുടെ കഴുത്തിലും പുറത്തുമൊക്കെ വിയർപ്പു തുള്ളികൾ സൃഷ്ടിച്ചു.. എന്തെല്ലാമോ പ്രതീക്ഷിച്ചു കാത്തിരുന്ന അവൾ എന്തെ തനിക്കൊരു ഉമ്മ പോലും തരാൻ തോന്നാഞ്ഞു എന്നാലോചിച്ചു സ്വയം കണ്ണീർ വാർത്തു.. ഒരുപക്ഷെ അവനിൽ ആകർഷണം ഉണർത്തി മനസിനെ സന്തോഷിപ്പിക്കാൻ അവൾക്കായില്ല എന്നതാണ് സത്യം… എല്ലാം പെണ്ണിന്റെ തെറ്റായി കാണുന്ന സമൂഹത്തിൽ സ്വന്തം തെറ്റുകളെ സ്വയം ശപിച്ചു വിദൂരതയിലേക്ക് നോക്കി അവൾ സമയം ചിലവഴിച്ചു…. ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്….

Continue Reading

Most Popular