Connect with us

Love

പ്രണയിച്ചവളെ ഒരു വിധം കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ചെന്നത് കുരിശായി…

Published

on

രചന: എ കെ സി അലി

റോഡ് വക്കിലും ഇട വഴിയിലും വേലിക്കലുമെല്ലാം വെച്ചുള്ള പ്രണയം അവളുടെ വീട്ടിലറിഞ്ഞപ്പോൾ വീട്ടീന്ന് പുറത്താക്കിയത് അച്ഛൻ എന്നെയായിരുന്നു.. പെട്ടിയും പൊക്കണവും ഒരു പാതി രാത്രി എടുത്തു പുറത്തേക്കിട്ട് അച്ഛൻ പറഞ്ഞു “ഇപ്പൊ ഇറങ്ങിക്കോണം ഇവിടെ നിന്ന് ” എന്ന് .”വീട്ടിനു ചീത്തപ്പേരുണ്ടാക്കിയവനൊന്നും ഇവിടെ വേണ്ട” എന്നും.. അച്ഛൻ വെട്ടൊന്നു തുണ്ടം രണ്ട് എന്ന മട്ടിലാണ് കാര്യം പറഞ്ഞത്.. അമ്മയും അനിയത്തിയും എനിക്ക് വേണ്ടി വക്കാലത്തേറെ അച്ഛനോട് നടത്തി നോക്കി. അവരുടെ നില നിൽപ്പും വീടിനു പുറത്താവുമെന്ന ഘട്ടമെത്തിയപ്പോൾ ഞാൻ പെട്ടിയും പൊക്കണവും എടുത്തു ചായ്പ്പിലേക്ക് കയറി.. അതു കണ്ട അഛൻ പറഞ്ഞു അവിടെ അല്ല ഈ പടിക്ക് പുറത്തെന്ന് ഞാൻ പറഞ്ഞു കയ്യിൽ ചില്ലിക്കാശില്ലാതെ ഞാനങ്ങോട്ട് പോവാനാ എന്ന്.. “അതിപ്പോഴാണോ നീ ഓർത്തതെടാ.. എന്നിട്ടാണോ നീ ഒരുത്തിയെ ഒരു വഴിക്കാക്കിയത് എന്നച്ഛൻ എന്നോട് ചോദിച്ചു.. ഞാൻ ഒരക്ഷരം പിന്നെ മിണ്ടിയില്ല.. അയലത്തുകാർ കേൾക്കണ്ട എന്ന് കരുതിയാവും ഒരു കണക്കിന് യുദ്ധമവസാനിപ്പിച്ച് അച്ഛൻ വീടിനകത്തേക്ക് കയറി പോയത്.. അതിരാവിലെ ചായ്പ്പിൽ നിന്ന് പമ്മി പമ്മി ഇറങ്ങുന്ന പൂച്ചയെ പോലെ അടുക്കള ലക്ഷ്യമാക്കി ചെന്നു നിന്നു ഞാൻ അടുക്കള വാതിലിലൂടെ ഞാൻ ഒളികണ്ണിട്ട് അമ്മയെ നോക്കി.. അച്ഛൻ കാണാതെ അമ്മ വന്നു പറഞ്ഞു എടാ ചായ ചായ്പ്പിൽ ജനാലക്കരികെ വെച്ചിട്ടുണ്ട് എന്ന്.. അങ്ങനെ എന്റെ കാര്യങ്ങൾക്കൊന്നും ചായ്പ്പിലാണെങ്കിലും ഒരു കുറവും ഉണ്ടായില്ല എത്തേണ്ടതെല്ലാം അമ്മയും അനിയത്തിയും തകൃതിയായി എത്തിച്ചു തന്നു.. ഒരു ദിവസം ടേപ്പ്റിക്കോർഡറിൽ മുക്കാലാ.. മുക്കാബലാ പാട്ട് കേട്ട് ആനന്ദിക്കുമ്പോഴാണ് അച്ഛൻ മുക്കാനോ മൂളാനോ നിൽക്കാതെ ചായ്പ്പിന്റെ ഫ്യൂസൂരിയത് അച്ഛൻ ഊരിയ ഫ്യൂസ് അതേ രാത്രി തന്നെ ഞാൻ കെട്ടി.. എങ്കിലും മഴക്കാലമല്ലേ രാത്രികളിലെ കറന്റ് പോക്ക് എന്റെ ഉറക്കത്തെ സാരമായി ബാധിച്ചു അതിനിടയിൽ അയലത്തൊക്കെയുള്ള നായകളുടെ ഓരിയിടലും കൂടി ആയപ്പോ ശരിക്കും ഉറക്കം വരാതെയായി.. പിറ്റേന്ന് തന്നെ ഐടിഐ യിൽ പഠിച്ച ബുക്കുകൾ പൊടി തട്ടിയെടുത്തു എമർജൻസി ഉണ്ടാക്കുന്ന തിയറി ഒന്നു കൂടി മന:പ്പാഠമാക്കി.. അച്ഛൻ പഠിക്കാൻ വിട്ടത് വെറുതെയായില്ല എന്ന് തോന്നാനായെങ്കിലും എമർജൻസി ഉണ്ടാക്കാൻ തീരുമാനിച്ചു.. പക്ഷെ ബാറ്ററി ട്രാൻസ്ഫോർമർ അങ്ങനെ വേണ്ട ലൊട്ടു ലൊടുക്ക് സാധനങ്ങൾ വാങ്ങാനുള്ള കാശ് എങ്ങനെ ഒപ്പിക്കുമെന്നായി.. അമ്മ എന്ന ബാങ്ക് അച്ഛൻ പൂട്ടിച്ചതു കൊണ്ട് ആ വഴി നോ രക്ഷ അപ്പോഴാണ് ചായ്പ്പിന്റെ ഒരു മൂലയിൽ കിടക്കുന്ന പഴയ അലുമിനിയം പത്രങ്ങൾ എന്റെ ശ്രദ്ധയിൽ പെട്ടത് അതെല്ലാം ചവിട്ടിക്കൂട്ടി ചാക്കിലാക്കി ആ ക്രിക്കാരൻ കോയക്കക്ക് കൊണ്ട് കൊടുത്തു.. അച്ഛനറിയരുത് എന്ന് ഞാൻ പറഞ്ഞപ്പോൾ കോയാക്ക പറഞ്ഞു ആദ്യമായി ഒന്നും അല്ലല്ലോ നമ്മൾ ബിസിനസ് ചെയ്യണത് എന്നും പറഞ്ഞൊരു ചിരി..

ശരിയാണ് അടുക്കളയിലെ മൊന്ത ചട്ടി അങ്ങനെ പലതും കൊണ്ട് കൊടുത്ത് മുന്നേ ഞാൻ പല ബിസിനസും തുടങ്ങിയതാണല്ലോ.. എന്തായാലും വേണ്ട സാധനങ്ങളെല്ലാം ടൗണിൽ പോയി വാങ്ങി കൊണ്ട് വന്ന് ജോലി തുടങ്ങി. രണ്ടു എമർജൻസി ഉണ്ടാക്കി ഒരെണ്ണം എന്റെ ചായ്പ്പിലേക്ക് ഒരെണ്ണം വീട്ടിലേക്കായി അമ്മയുടെ കയ്യിൽ കൊടുത്തു.. അതിന്റെ പ്രകാശത്താൽ അയലത്തെ ചിലരുടെയെല്ലാം ഓർഡർ കിട്ടി ആദ്യം മണി പിന്നെ പണി എന്ന ലവലിൽ എന്റെ എമർജൻസി ബിസിനസ് ചെറുതായി വളർന്നു എന്ന് തന്നെ പറയാം.. ഇതിനിടക്കാണ് അമ്മ ഒരു ദിവസം വന്നു പറഞ്ഞത് അച്ഛൻ എനിക്കൊരു ഒരു വിസ തരപ്പെടുത്തിയിട്ടുണ്ടെന്ന്.. പോകില്ല എന്ന് പറഞ്ഞാൽ ചായ്പ്പിൽ നിന്ന് വെളിയിലേക്കാവും കാര്യം പച്ച വെള്ളം പിന്നെ കിട്ടില്ല ഈ കാര്യത്തിൽ അമ്മയുടെ കട്ട സപ്പോർട്ടും അച്ഛനൊപ്പമാണ്.. ഞാൻ പോവാം പക്ഷെ അമ്മ ഒരു കാര്യം സമ്മതിക്കണം അമ്മ ചോദിച്ചു എന്തു കാര്യം.. അവളെ എങ്ങനെ എങ്കിലും ഇവിടെ കൊണ്ട് വരാൻ സമ്മതിക്കണം എന്ന് അമ്മ കേട്ട പാടെ ഏതവൾ പൊയ്ക്ക ചെറുക്കാ എന്നും പറഞ്ഞമ്മ എസ്കേപ്പായി.. എന്തായാലും പോവാൻ തീരുമാനിച്ചു പ്രണയിച്ചവളെ ഒരു വിധം കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ചെന്നത് കുരിശായി കെട്ടിയില്ലേൽ ഇപ്പൊ ചാവുമെന്ന മട്ടിലവൾ നിന്നെന്നെ ധർമ്മസങ്കടത്തിലാക്കി.. കെട്ടാനാണേലും ചാവാനാണേലും കുറച്ചു ദിവസം താടി എന്നും പറഞ്ഞവിടെ നിന്ന് ഞാൻ തത്കാലം തടി ഊരി.. പോവുന്നതിന്റെ രാത്രി തന്നെ അവളെ ഞാൻ ഇറക്കി കൊണ്ട് വന്ന് കാറിലിരുത്തി ഉടനെ അവൾ ചോദിച്ചു എന്നെയും ദുബായിക്ക് കൊണ്ട് പോവാണോ ചേട്ടാ എന്ന്.. മനുഷ്യൻ ജീവനില്ലാതെ നിൽക്കുമ്പോഴാണവളുടെ തമാശ.. ഇങ്ങനെ എന്റെ ജാതകത്തിലുണ്ടാവും എന്ന മനസ്സുമായി ഒരു താലി എടുത്തവളുടെ കഴുത്തിൽ കെട്ടി കൊണ്ട് ഞാൻ പറഞ്ഞു തത്കാലം പിടിച്ചു നിൽക്കാനാണ് കുളമാക്കരുത് എന്ന് പറഞ്ഞവളോട് അപേക്ഷ രൂപേണ ഞാൻ കുറച്ചു നേരം നിന്നു.. ഒന്നും നടന്നില്ല എന്ന മട്ടിൽ വീട്ടിൽ കയറി ചെന്നു.. അമ്മ മാങ്ങ അച്ചാറ് കടുമാങ്ങ അച്ചാറ് ചമ്മന്തി പൊടി തുടങ്ങിയ കൊണ്ട് പോകാവുന്നത്രയും സാധനങ്ങൾ പെട്ടിയിൽ നിറച്ച് സ്നേഹത്തോടെ എന്നെ നോക്കി.. ഇനിയും പെട്ടിയിങ്ങനെ കണ്ടാൽ അമ്മ ചിലപ്പോ അടുക്കള തന്നെ അതിൽ കയറ്റുമെന്ന് കരുതിയ ഞാൻ പെട്ടികൾ എല്ലാമെടുത്ത് വണ്ടിയിൽ കൊണ്ട് പോയി വെക്കാൻ കൂട്ടുകാരോട് പറഞ്ഞു.. അച്ഛൻ, അമ്മ, അനിയത്തി, കുടുംബക്കാർ, അയൽക്കാർ എല്ലാവരോടും ഞാൻ യാത്ര പറഞ്ഞു ഇറങ്ങി.. കാറിൽ കയറുന്നതിനു മുമ്പ് അവളോട് യാത്ര പറഞ്ഞു ഞാൻ ചെയ്യാൻ പോവുന്ന കാര്യവും പറഞ്ഞു മനസ്സിലാക്കി അവളെ വണ്ടിയിൽ നിന്നിറക്കി കൊണ്ട് ഞാൻ വീടിന്റെ പടിയിലാക്കി കൊണ്ട് പറഞ്ഞു അമ്മേ ഇവളെ ഇവിടെ വിട്ടേച്ചു പോവാണ് നോക്കിക്കോണേ എന്ന്.. വണ്ടി സ്റ്റാര്‍ട്ട് ചെയ്തത് കൊണ്ട് അച്ഛൻ വിളിക്കണ തെറിയൊന്നും ഞാൻ കേട്ടതേയില്ല.. അതിനു ശേഷം അവളുടെ വീട്ടുകാർ കൊടുവാളും ചിരവയുമായി അവളെ തേടി വന്നപ്പോൾ അച്ഛൻ തടഞ്ഞെന്നും കൊണ്ട് വന്ന് വിട്ടവൻ വന്നിട്ട് കൂട്ടിക്കൊണ്ടു പോയാ മതിയെന്നും പറഞ്ഞവളുടെ വീട്ടുകാരെ അച്ഛൻ തിരിച്ചയച്ചതുമെല്ലാം അമ്മ പറഞ്ഞു ഞാൻ അറിഞ്ഞു.. എന്തായാലും ഇപ്പൊ നിൽക്കുന്നിടത്ത് ഇത്തിരി സമാധാനമുണ്ട്.. ജോലിയും റൂമും ഫോണും ദിവസങ്ങൾ പലതു കൊഴിഞ്ഞു പോയി വർഷം രണ്ടാവാറായി കമ്പനി ലീവ് ഒത്തു വന്നു.. നാട്ടിലേക്ക് പെട്ടി തൂക്കിയിറങ്ങി ആ ദുബായിക്കാരന്റെ പ്രസരിപ്പും പള പളപ്പും ഒട്ടും കുറച്ചില്ല ഞാൻ ഞാൻ വീട്ടിലേക്കുള്ള ഗെയ്റ്റു തുറക്കുമ്പോൾ ആദ്യം നോക്കിയത് അച്ഛനവിടെവിടേലും ഉണ്ടോ എന്നാണ്.. വീടിന്റെ വാതിലിൻ മുമ്പിൽ തന്നെ എന്നെ പ്രതീക്ഷിച്ച് കക്ഷിയിരുപ്പുണ്ട്.. അച്ഛനെ കണ്ടപ്പോൾ ഞാൻ വിനയ വിനീതനായി നിന്ന് ചിരിച്ചു. അച്ഛൻ ചോദിച്ചു യാത്രയൊക്കൊ സുഖായിരുന്നോ എന്ന് അതേ അച്ഛാ എന്നും പറഞ്ഞു അകത്തേക്ക് കയറുമ്പോൾ അച്ഛൻ പറഞ്ഞു അകത്തോട്ടു കയറണേൽ മുമ്പ് നീ കൊണ്ട് വന്നവളെ അവളുടെ വീട്ടിൽ കൊണ്ടാക്കിയിട്ടു മതി എന്ന്.. ഞാൻ നേരത്തെ കണ്ടത് കേട്ടത് അച്ഛൻ തന്നെ അല്ലെ മാറിയോ …

അച്ഛാ എന്ന് ഞാൻ അറിയാതെ വിളിച്ചു പോയി.. നാലാളറിയെ താലി കെട്ടി കൊണ്ടുവന്നിട്ടു മതി രണ്ട് പേരും കൂടി ഒരു വീട്ടിലെന്ന് അച്ഛൻ വീണ്ടും.. തീയ്യതി എല്ലാം ഞങ്ങൾ ഉറപ്പിച്ചിട്ടുണ്ട് അമ്മയുടെ സ്നേഹ വാക്കുകൾ കേട്ടപ്പോൾ എനിക്ക് സമാധാനമായി പിന്നെ ഒന്നും നോക്കിയില്ല.. ഉടനെ തന്നെ ഞാനവളെ വിളിച്ചു വന്ന അതേ വണ്ടിയിൽ അവളെ അവളുടെ വീട്ടിൽ കൊണ്ടാക്കുമ്പോൾ അവളുടേതിനു പുറമെ അവളുടെ അമ്മയുടെയും അമ്മൂമ്മയുടെയും പ്രാക്കുകൾ കേട്ട് തല പുകഞ്ഞിരുന്നു.. തിരികെ വീട്ടിലേക്ക് കയറുമ്പോൾ ഞാൻ ചായ്പ്പിലേക്കൊന്നു നോക്കി അതു കണ്ടച്ഛൻ ചോദിച്ചു എന്താ അവിടേക്ക് താമസം മാറാൻ വല്ല പ്ലാനുമുണ്ടോ എന്ന്… ഞാൻ വേഗം അകത്തേക്ക് കയറി അമ്മയുടെ ശാസനയും ലാളനയും വാങ്ങി വീണ്ടും ആ പഴയ ഞാനായി നിന്നു.. മുറ്റത്ത് പന്തലുകാരുടെ ബഹളം അലയടിക്കുമ്പോൾ ഞാൻ ഒന്നു ചിരിച്ചു അതു കണ്ട് അമ്മ പറഞ്ഞു .”നിന്ന് ചിരിക്കാതെ പോയി വിളിക്കാനുള്ളവരെയെല്ലാം വിളിക്കെടാ “എന്ന്.. ഞാൻ കല്യാണം ക്ഷണിക്കാനായി പുറത്തേക്ക് ഇറങ്ങുമ്പോൾ അച്ഛൻ ഉമ്മറത്ത് നിൽക്കുന്നു എന്നെ നോക്കി “” ഒരിത്തിരി ഉളുപ്പ് “” എന്ന മട്ടിൽ ഒരു ചിരിയുമായി.. ഞാൻ ഉള്ളിലൊരു കള്ളച്ചിരിയോടെ ക്ഷണക്കത്ത് കക്ഷത്ത് തിരുകി മെല്ലെ പുറത്തേക്ക് നടന്നു..

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular