Connect with us

Love

മൗനാനുരാഗം…

Published

on

രചന: അപർണ ഷാജി

“എടാ , സിദ്ധു നിനക്കുള്ള പണി ആണെന്ന് തോന്നുന്നു..ദർശന ഇങ്ങോട്ടേക്കാണ് മോനെ വരുന്നത്..” ബസ് സ്റ്റോപ്പിനരികിലുള്ള തട്ടു കടിയിലിരുന്ന് ഫോണിൽ സംസാരിക്കുന്ന സിദ്ധാർത്ഥിന്റെ തോളിൽ അർജുൻ തട്ടി വിളിച്ചുകൊണ്ട് പറഞ്ഞു… “എവിടെ?” ചുറ്റിനും നോക്കി സിദ്ധാർത്ഥ് അൽപ്പം വെപ്രാളത്തോടെ ചോദിച്ചു.. “കണ്ണ് തുറന്ന് നോക്കടാ…” “അജു , നീ അങ്ങോട്ട് ചെല്ലെടാ..ഞങ്ങൾ ഇപ്പോൾ ഇവിടെ നിന്ന് സംസാരിച്ചാൽ ശരിയാവില്ല…” “ഞാൻ പോകില്ല…. നിന്നെ പോലെ തന്നെ അവളും എന്റെ നല്ലൊരു ഫ്രണ്ടല്ലേ ..നിന്റെ കൂടെ കൂടി അവളോട്‌ കള്ളം പറഞ്ഞു ഞാൻ മടുത്തു.. എനിക്ക് വയ്യാ ഇനിയും ആ പാവത്തിനെ പറ്റിക്കാൻ…” തന്റെ തോളിൽ വച്ച സിദ്ധാർത്ഥിന്റെ കൈ അർജുൻ തട്ടി മാറ്റി.. “അജു , ഞാൻ പറയുന്നത് കേൾക്ക്… നിനക്ക് എല്ലാം അറിയാവുന്നതല്ലേ… ഞങ്ങളിപ്പോൾ സംസാരിച്ചാൽ ശരിയാവില്ലെടാ.. നിനക്ക് അറിയല്ലോ ഇവിടെ ഉള്ള ആൾക്കാരെ..ഇത്തവണ എനിക്കുവേണ്ടിയല്ല , അവൾക്ക് വേണ്ടിയാന്ന് ഓർത്താൽ മതി.. plzz ടാ.. വേഗം പോ…” “OK ഇത് last time ..ഇനി എന്നെ കിട്ടില്ല..” “നീ മുത്താടാ…” “ദേ എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത്…” സിദ്ധാർത്ഥിനെ നോക്കി കലിപ്പിച്ചിട്ട് അർജുൻ ദർശനക്ക് അരികിലേക്ക് ചെന്നു.. “ദച്ചു , അല്ല ദർശന , നീ ഇത് എവിടേക്കാ?” അർജുൻ ഒന്നും അറിയാത്ത പോലെ ചെറുചിരിയോടെ ചോദിച്ചു… “അജു , എന്നെക്കാൾ നന്നായി നിനക്കറിയാം ഞാൻ എവിടേക്ക് ആന്ന്.. പിന്നെ എന്തിനാ ഈ ചോദ്യം..?” ഗൗരവമായി അവൾ പറഞ്ഞതും അവൻ മൗനമായത് സമ്മതിച്ചു.. “മ്.. ഇപ്പോൾ നീ പൊക്കോ , നമുക്ക് പിന്നെ സംസാരിക്കാം..” അൽപ്പസമയത്തെ മൗനത്തിന് ശേഷം അവൻ മടിച്ചു മടിച്ചു പറഞ്ഞു.. “എനിക്ക് നിന്നോട് ഒന്നും സംസാരിക്കാൻ ഇല്ല.. നിന്റെ ഫ്രണ്ട് ഇല്ലേ സിദ്ധാർത്ഥ് അവനോടാണ് എനിക്ക് സംസാരിക്കേണ്ടത്….” അത് കേട്ടതും അർജുൻ ഒരു വിളറിയ ചിരി ചിരിച്ചു.. “നിന്നോട് സംസാരിക്കേണ്ടന്ന് ഞാൻ പറഞ്ഞില്ലല്ലോ.. ഇപ്പോൾ ,ഇവിടെ വച്ചു വേണ്ട.. നോക്ക് എല്ലായിടത്തും cctv യേക്കാൾ ക്ഷമത ഉള്ള ക്യാമറ കണ്ണുകളുമായിട്ടാണ് ഓരോരുത്തരും ഇരിക്കുന്നെ , എന്തെങ്കിലുമൊന്ന് കിട്ടാൻ.. നമ്മൾക്കൊന്നും ഒരുമിച്ച് കളിച്ചു നടന്ന ആ പഴയ പ്രായമായല്ല… കഥകൾ ഉണ്ടാക്കാൻ കാത്തിരിക്കുന്നവർ ഒരുപാടുണ്ട്…” “ഇപ്പോൾ ഞാൻ പോകാം.. പക്ഷേ എനിക്ക് അവനോട് സംസാരിക്കണം…” തങ്ങളിലേക്കെത്തുന്ന പല കണ്ണുകളിലേക്കും മിഴികൾ പായിച്ചു കൊണ്ടവൾ പറഞ്ഞു.. “ഞാൻ നിന്നേ വിളിച്ചേക്കാം ഇപ്പോൾ പോ. നമുക്ക് വേറെ എവിടെ എങ്കിലും വച്ച് meet ചെയ്യാം.

അപ്പോൾ എന്റെ കൂടെ സിദ്ധുവും ഉണ്ടാകും…” “അല്ല ഇപ്പോൾ ഇവിടെ വച്ച് സംസാരിച്ചാൽ എന്താ.. ? നമ്മൾ ഒരുമിച്ച് പഠിച്ചവരല്ലേ …എന്തിനാ ഇങ്ങനെ സംസാരിക്കുന്നതിന് പോലും മറ്റുള്ളവരെ പേടിക്കുന്നതെന്ന് എന്നെനിക്ക് മനസ്സിലാകുന്നില്ല…” “ഇതൊരു നാട്ടിൻപ്പുറമല്ലേ , പതിനാറാം നൂറ്റാണ്ടിൽ നിന്ന് ടിക്കറ്റ് കിട്ടാത്തവരാണ് കൂടുതൽ.. നമ്മളായിട്ട് ഒരവസരം കൊടുക്കേണ്ട എന്നെ ഞാൻ ഉദേശിച്ചുള്ളൂ.. സംസാരിക്കുന്നതിന് കുഴപ്പമൊന്നുമില്ല…” അത്രയും നേരം ഗൗരവമായി നിന്നവൾ അത് കേട്ട് ചിരിച്ചു.. “അങ്ങനെ ആണേൽ നാളെ രാവിലെ അമ്പലത്തിനു അടുത്തുള്ള ആൽമരത്തിന്റവിടെ ഞാൻ കാണും… അങ്ങോട്ട് വന്നാൽ മതി.. വരുമെന്ന് ഞാൻ വിശ്വസിച്ചോട്ടെ…” “നീ ധൈര്യമായി വന്നോ.. നാളെ എനിക്കൊപ്പം സിദ്ധുവും ഉണ്ടാകും..” പരസ്പരം വിശേഷങ്ങൾ ഒക്കെ തിരക്കി ഏതാനും സമയം കൂടി നിന്നിട്ടാണവർ പിരിഞ്ഞത്… “ഡാ അവൾ എന്താ പറഞ്ഞത്….?” ദർശന പോയതും സിദ്ധാർത്ഥ് അർജുന്റരികിലേക്ക് വന്നു… “എന്നോട് ഒന്നും പറയാൻ ഇല്ല ,നിന്നോട് സംസാരിച്ചാൽ മതി എന്ന്.. നാളെ രാവിലെ അമ്പലത്തിനു അടുത്തുഉള്ള ആൽമരത്തിന്റവിടെ അവൾ കാണും.. അവൾ എന്തോ തീരുമാനിച്ചാണ്….” “എന്ത് തീരുമാനിക്കാൻ …ഇതൊക്കെ വെറുതെ അല്ലേ , വെറും പ്രഹസനം..” “എടാ സിദ്ധു , നിന്റെ തമാശ കുറച്ചു കൂടുന്നുണ്ട് …. നാളെ ഇതിന് ഒരു തീരുമാനം ഉണ്ടാക്കിക്കോണം…. കുറെ ആയില്ലേ ഈ ടോം ആൻഡ് ജെറി കളിക്കുന്നു.. ഇത്രയും നാൾ നീ , ഒരു ജോബ് ഇല്ലാ എന്നും പറഞ്ഞല്ലേ അവളോട് ഒന്നും പറയാത്തത് … ഇനി എങ്കിലും പറഞ്ഞൂടെ , ഇപ്പോഴും നിനക്ക് നിന്റെ ആ ദച്ചുനെ (ദർശന) ഇഷ്ട്ടമാണെന്ന്…” “നീ കേട്ടിട്ടില്ലേ എല്ലാത്തിനും അതിന്റെതായ സമയമുണ്ട് അജു.. എന്റെ പ്രണയം സത്യമാണെങ്കിൽ അതെന്നിലേക്ക് തന്നെ എത്തും..അതെന്റെ വിശ്വാസമാണ്.. അപ്പോൾ നാളെ രാവിലെ അമ്പലത്തിൽ വച്ചു കാണാം..” “ഞാൻ ഒന്നും ഇല്ല.. തന്നെ പോയാൽ മതി..” അജു കീയും കറക്കി കൊണ്ട് തന്റെ ബൈക്കിനരികിലേക്ക് നടന്നു… “നീ വരും.. അപ്പോൾ നാളെ mrng അമ്പലത്തിൽ ഉണ്ടാവണം..” “നോക്കിയിരുന്നോ..” അജു തന്റെ ബൈക്ക് എടുത്തു ദൂരേക്ക് മറയുമ്പോൾ സിദ്ധാർത്ഥിന്റെ മനസ്സിൽ നിറഞ്ഞ് നിന്നത് അവന്റെ പ്രണയമായിരുന്നു.. പഠിത്തത്തിൽ ഉഴപ്പി തുടങ്ങിയപ്പോൾ അവളിൽ നിന്ന് സ്വയം അകന്നതും , പിന്നീട് ആ അകലും കൂടും തോറും ഹൃദയംകൊണ്ട് ഒരുപാട് അടുത്തതുമെല്ലാം ഓർത്തപ്പോൾ അവന്റെ അധരങ്ങളിൽ ചിരി വിരിഞ്ഞു… ********* അക്ഷമനായി അജുവിനെ കാത്തു നിൽക്കുമ്പോഴും സിദ്ധുവിന്റെ മനസ്സിൽ അവന്റെ ദച്ചു മാത്രമായിരുന്നു… “ഇന്നെങ്കിലും നിനക്ക് ഒന്ന് നേരത്തെ വന്നാൽ എന്താ അജു ?” “പറച്ചിൽ കേട്ടാൽ തോന്നും എന്റെ girl frnd ആന്ന്…” അജു സിദ്ധുവിനെ കലിപ്പിൽ നോക്കി.. “നിന്റെ frnd അല്ലേ… ?” “അതേ .. നിന്നെപോലെ രണ്ടെണ്ണത്തിനെ ഫ്രണ്ട് ആയിട്ട് കിട്ടിയ എന്റെ ഗതികേട്…. വാടാ ജാഡ തെണ്ടി സിദ്ധു , അവള് അവിടെ കാണും…”

“നീ അമ്പലത്തിൽ കേറുന്നില്ലേ..? അതോ കുളിച്ചില്ലേ” സിദ്ധു സംശയത്തോടെ ചോദിച്ചു.. “ഇല്ല.. നീ വന്ന് കുളിപ്പിക്കുമോ…” “അജുട്ടാ ചൂടാവല്ലേ.. ലൗ ആഫ്‌റ്റർ മാരിയേജ് അതാണ് എന്റെ concept.. അതല്ലേ ഒരു ഡിസ്റ്റൻസ് ഇട്ട് നിന്നത്…” “വെറുപ്പിക്കാതഡെയ് , കേട്ട് മടുത്തു.. നീ പോയിട്ട് വാ , ഞാൻ ഇവിടെ നിൽക്കാം..” “ദർശന , എന്താ തനിക്ക് എന്നോട് പറയാൻ ഉള്ളത്?” തന്നെ കണ്ടതും ചെറുചിരിയോടെ നിന്ന അവളോട് സിദ്ധാർത്ഥ് ഗൗരവത്തിൽ ചോദിച്ചു.. “സിദ്ധുന് , എന്നോട് ഒന്നും പറയാൻ ഇല്ലേ?” ചുണ്ടിലെ മാഞ്ഞ ചിരി വീണ്ടെടുത്തവൾ ചോദിച്ചു.. “ഇല്ലല്ലോ.. പിന്നെ തന്റെ Doctor job എങ്ങനെ ഉണ്ട് ?” “Going well.. വേറെ ഒന്നും ഇല്ലേ ?” അവൾ വീണ്ടും ചോദിച്ചു.. “വേറെ എന്താടോ ? Nothing…” ഇടം കണ്ണുകൊണ്ട് അവളെ നോക്കി അവൻ ഉള്ളിൽ ചിരിച്ചു.. “ഇയാൾക്ക് എന്നെ ഇഷ്ട്ടം അല്ലേ?” അത് ചോദിക്കുമ്പോൾ അവളുടെ വാക്കുകൾ ഇടറി തുടങ്ങി.. ഹൃദയം നുറുങ്ങുമ്പോഴും അവൾ ചിരിക്കാൻ ശ്രമിച്ചു.. “അതെല്ലോ.. ഞാൻ എന്തിനാ തന്നെ ഇഷ്ടപ്പെടാതെ ഇരിക്കുന്നെ?എനിക്ക് എല്ലാവരെയും ഇഷ്ടം ആണ്…” “സിദ്ധുന് ഇത് joke ആയിട്ട് തോന്നിയേക്കാം but ഞാൻ കാര്യം ആയിട്ടാണ് ചോദിച്ചേ? എനിക്ക് വീട്ടിൽ വിവാഹം ആലോചിക്കാൻ തുടങ്ങി..ഞാൻ പറഞ്ഞോട്ടെ ഇയാളുടെ കാര്യം..” “ഏയ് വേണ്ട….അത് പണ്ട് അല്ലേ ? അതൊക്കെ എന്നെ ഞാൻ മറന്നു .. സ്കൂളിൽ പഠിക്കുമ്പോൾ ഇഷ്ട്ടം ആന്നു പറഞ്ഞിട്ടുണ്ട് അത് അപ്പോഴാത്തെ ആ ഒരു ഇതിൽ.. ഇപ്പോൾ അങ്ങനെ ഒന്നും ഇല്ലഡോ…” “അങ്ങനെ ഒന്നുമില്ലെങ്കിൽ പിന്നെ എന്തിനാ ഞാൻ ഹോസ്റ്റലിൽ നിന്ന് വരുന്ന ദിവസമൊക്കെ തന്നെ bus stop il കാണല്ലോ?” “അത് ഞങ്ങളുടെ സ്ഥിരം place ആണ് അല്ലെങ്കിൽ അജുനോട് ചോദിക്ക്..” “അവനും പറഞ്ഞിട്ട് ഉണ്ടല്ലോ സിദ്ധുന് എന്നെ ഇഷ്ട്ടം ആന്ന്…” “തന്നെ പറ്റിക്കാൻ പറഞ്ഞത് ആയിരിക്കും.. അങ്ങനെ ഒന്നും ഇല്ല…” “എന്നോട് വഴക്കിട്ട അജിത്തിനെ അടിച്ചതോ?” “അത് തന്നോട് വഴക്കിട്ടതിന് ആന്ന് ആരാ പറഞ്ഞേ? ഇയാൾക്ക് എന്തോ misunderstanding ന്റെ പ്രോബ്ലെം ആന്ന് തോന്നുന്നു.. വേറെ എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ ?അല്ലെങ്കിൽ ഞാൻ പൊയ്ക്കോട്ടെ…” സങ്കടത്തോടെ നിൽക്കുന്ന അവളെ കണ്ടപ്പോൾ നെഞ്ച് പിടഞ്ഞെങ്കിലും , അവനൊന്നും പറഞ്ഞില്ല.. “ഇല്ല …താൻ പൊക്കോ…” തളർന്ന് ആൽ തറയിലേക്ക് ഇരിക്കുമ്പോഴും മനസ്സിൽ തന്റെ സിദ്ധു എന്നും സന്തുഷ്ടനായിരിക്കണമെന്ന പ്രാർത്ഥന മാത്രമായിരുന്നവൾക്ക്… “എടാ വായിനോക്കി വാ പോകാം..” അജുവിന്റെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു സിദ്ധു നടന്നു.. അപ്പോഴും മനസ്സിൽ നിറഞ്ഞ കണ്ണുകളുമായി നിൽക്കുന്ന തന്റെ പെണ്ണിന്റെ ചിത്രമായിരുന്നു.. “സിദ്ധു ,, ദച്ചു എവിടെ ..?” “വന്നോളും.. വാ പോകാം…” “എന്താടാ ഒരു കള്ളത്തരം…?” “അതൊക്കെ പറയാം…” ********** “എന്താ ദച്ചുട്ടി ഒരു സങ്കടം..” ബാൽക്കണിയിൽ വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുന്ന തന്റെ അനിയത്തിയോട് ഹർഷൻ ചോദിച്ചു.. “ഏട്ടാ…അത് ..

എനിക്ക് സിദ്ധുനെ ഇഷ്ട്ടം ആയിരുന്നു..അവന് എന്നെയും … പണ്ട് സിദ്ധു എന്നോട് പറഞ്ഞിട്ടുണ്ട് അവന്റെ life il ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് ഞാനാന്ന് … പഠിത്തത്തിന്റെ തിരക്കിനിടയിൽ , ഞാനും ആ പ്രണയത്തെ avoid ചെയ്‌തെങ്കിലും ആ മനസിൽ ഞാനുണ്ടെന്ന വിശ്വാസമായിരുന്നു മുൻപോട്ട് പോകാൻ ശക്തി തന്നത്.. പലപ്പോഴും ആ കണ്ണുകളിൽ ഞാൻ കണ്ടിട്ടുണ്ട് എന്നോടുള്ള ഇഷ്ട്ടം…. വീണ്ടും അവനത് പറയുമെന്ന് ഓർത്തു ഞാൻ കാത്തിരുന്നു.. അച്ഛൻ ആരെങ്കിലും മനസ്സിൽ ഉണ്ടെങ്കിൽ പറയണം നമുക്ക് ആലോചിക്കാം എന്ന് പറഞ്ഞതുകൊണ്ട് ഞാൻ ഇന്ന് അവനോടു പോയി ചോദിച്ചു…” “ഇഷ്ട്ടം അല്ലെന്നു പറഞ്ഞു അല്ലേ?” “ഏട്ടന് എങ്ങനെ അറിയാം…?” അവൾ ഞെട്ടലോടെ ചോദിച്ചു.. “അവൻ ഇത് എന്നോട് നേരത്തെ പറഞ്ഞിട്ടുണ്ട്.അച്ഛനും അറിയാം.. അവന്റെ വീട്ടിലും കുഴപ്പം ഒന്നും ഇല്ല.. നിന്നോട് പറയാൻ പേടിച്ചിട്ട് ഒന്നും അല്ല.. പറയാതെ തന്നെ നീ അത് തിരിച്ചറിയും എന്ന് അവന് വിശ്വാസം ഉണ്ടായിരുന്നു…*പറഞ്ഞറിയുന്നതല്ല പറയാതെ അറിയുന്നതാണ് യഥാർത്ഥ പ്രണയമെന്ന് * സിദ്ധു അല്ല എന്റളിയൻ , നിന്നോട് എല്ലാം തുറന്നു പറയാൻ പറയുമ്പോൾ പറയും.. “അപ്പോൾ എല്ലാവരും ചേർന്ന് ഉള്ള drama ആയിരുന്നുല്ലേ ഇത്.. കൊള്ളാം ഇനി ഏട്ടൻ എന്നോട് മിണ്ടേണ്ട…” അവൾ മുഖം വീർപ്പിച്ചു തിരിഞ്ഞിരുന്നു.. “ദച്ചുട്ടി നിന്റെ phone ring ചെയ്യുന്നു…” ഹർഷൻ അത്രയും പറഞ്ഞു അവളെ നോക്കി ചിരിച്ചുകൊണ്ടു എണീറ്റ് പോയി.. സിദ്ധാർത്ഥിന്റെ നമ്പർ കണ്ടപ്പോൾ ദർശന അറ്റൻഡ് ചെയ്യാതിരുന്നെങ്കിലും വീണ്ടും വീണ്ടും കോൾ വന്നപ്പോൾ ദേഷ്യത്തിൽ ഫോൺ എടുത്തു.. “എന്താ തനിക്ക് വേണ്ടത് …?” “എന്റെ ദച്ചുവിനെ … നല്ല കലിപ്പിൽ ആണല്ലേ doctor..എനിക്ക് ആ വഴക്കാളി ദച്ചുനെയാണ് കൂടുതൽ ഇഷ്ടം… നാളെ രാവിലെ ഇന്ന് meet ചെയ്ത time ഞാൻ അമ്പലത്തിൽ കാണും.. എന്റെ ഡോക്ടർ വരണേ…” അവൾ എന്തെങ്കിലും പറയുന്നതിന് മുൻപേ സിദ്ധു ഫോൺ വച്ചു.. ******* “എടാ പട്ടി, നിനക്ക് എന്നെ ഇഷ്ട്ടം അല്ലാല്ലോ..അതൊക്കെ പണ്ട് ആയിരുന്നു അല്ലേ?” തൊഴുതിറങ്ങി വന്നതും കാറിൽ ചാരി തന്നെ ചിരിയോടെ നോക്കി നിൽക്കുന്ന സിദ്ധുവിന്റെ നെഞ്ചിൽ ഇടിച്ചുകൊണ്ടവൾ പറഞ്ഞു… അജു ഇതെല്ലാം കണ്ട് കണ്ണും തള്ളി നിന്നു.. “ഇതൊക്കെ എപ്പോൾ?” അർജുൻ അവരെ രണ്ടിനെയും മാറി മാറി നോക്കി.. “എടാ ദുഷ്ട്ടാ , എവിടെ പോയി നിന്റെ നാക്കു ഒക്കെ..ഒന്നും പറയാൻ ഇല്ലേ?” ഇന്നലത്തെ കാര്യങ്ങൾ ഓർത്തുള്ള ദേഷ്യവും സങ്കടവും എല്ലാം അവളുടെ പ്രവർത്തിയിൽ പ്രകടമായിരുന്നു.. സിദ്ധു അതെല്ലാം ചിരിയോടെ ആസ്വദിച്ചു.. “അജു , ഇപ്പോൾ നമ്മുടെ പഴയ ദച്ചു ആയല്ലേടാ….” സിദ്ധു അജുവിനെ നോക്കി പറഞ്ഞപ്പോഴേക്കും അവന്റെ നെഞ്ചിൽ ഒരു കുത്തും കൊടുത്തു ദർശന പോയി.. “ദച്ചു പോകുവാണോ.. ? ഞാൻ പറയട്ടെ.. എനിക്ക് ഈ വഴക്കാളി ദച്ചുവിനെയാണ് ഇഷ്ട്ടം ..ആ doctor റേ എനിക്ക് ഇഷ്ട്ടം അല്ലാന്നാണ് പറഞ്ഞത്… അതല്ലേ ഇന്നലെ അങ്ങനെ പറഞ്ഞേ.. പിന്നെ തന്നോട് എനിക്ക് ഉള്ള ഇഷ്ട്ടം ആദ്യം അറിയേണ്ടത് തന്റെ parents തന്നെ അല്ലെ? അതാ അവരോട് ആദ്യം പറഞ്ഞത്… പിന്നെ ഇയാൾക്ക് എന്റെ സ്നേഹം കാണാതെ ഇരിക്കാൻ പറ്റില്ലെന്ന് എനിക്ക് അറിയാമായിരുന്നു… ഈ ഹൃദയത്തിന്റെ ഓരോ തുടിപ്പ് തനിക്ക് വേണ്ടി ആയിരുന്നു..

ആ തന്നോട് വഴക്കിട്ട അജിത്തിനെ ഞാൻ പിന്നെ എന്തായിരുന്നു ചെയ്യേണ്ടത്.. ഈ മൗനാനുരാഗത്തിനും ഉണ്ടെടോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സുഖം.. പിന്നെ ഇന്നലെ കരഞ്ഞ പോലെ ഇനി കരയാൻ ഒന്നും പറ്റില്ലാട്ടോ , ഇയാള് കരയുമ്പോൾ എനിക്കും സങ്കടം വരും… ഇന്നലെ കണ്ണ് നിറഞ്ഞ കണ്ടപ്പോൾ എല്ലാം പറഞ്ഞാലോ എന്നോർത്തതാ ,ബട്ട് പറഞ്ഞിരുന്നു എങ്കിൽ ഈ കണ്ണുകളിൽ ഇത്രയും തിളക്കം കാണാൻ പറ്റില്ലായിരുന്നു… പിന്നെ എന്റെ ദച്ചുന് കരയണം എന്നു നിർബന്ധം ആണേൽ പറഞ്ഞാൽ മതി നമുക്ക് ഒരുമിച്ച് കരയാം… Because I love you a lot Darshana..” അത് കേട്ടതും അവൾ ഓടി വന്ന് സിദ്ധുവിനെ കെട്ടിപ്പിടിച്ചു.. മൗനമായി , മിഴകളാൽ ഒരായിരം കഥകൾ പറഞ്ഞു.. ഹൃദയങ്ങൾ വാചലമായ നിമിഷം.. “അപ്പോൾ ഞാൻ പോകുവാ.. പിന്നെ രണ്ടിനും ഇത് അമ്പലം ആന്ന് ഉള്ള ബോധം വേണം…” തങ്ങളെ നോക്കി ചിരിയോടെ നടന്നകന്ന അജുവിനരികിലേക്ക് ദർശനയുടെ കൈപിടിച്ചു സിദ്ധുവും നടന്നു..ശുഭം… ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ, ഇനിയും കഥകൾക്ക് ഈ പേജ് ലൈക്ക് ചെയ്യുക.

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular