Connect with us

Love

അവന്റെ നെഞ്ചിലേക്ക് തലചായ്ച്ചവൾ കിടന്നു, നടന്നതെല്ലാം ഒരു ചിത്രം പോലെ അവളുടെ ഓർമകളിലേക്ക് ഓടിയെത്തി..

Published

on

രചന: അപർണ ഷാജി

അന്നൊരു വെള്ളിയാഴ്ചയായിരുന്നു….എന്റെ ജീവിതത്തിലെ ഇരുണ്ട ദിനം… MBA പഠനം കഴിഞ്ഞു ബാംഗ്ലൂരിൽ തന്നെ ഒരു കമ്പനിയിൽ ജോലിക്ക് കയറി.. പ്രൊബേഷൻ പീരിയഡ് എല്ലാം കഴിഞ്ഞു ജോലിക്ക് കയറിയിട്ടന്ന് മൂന്ന് മാസം തികഞ്ഞു.. നാട്ടിലേക്ക് പോയിട്ട് കുറെ ആയതുകൊണ്ട് രണ്ടാഴ്ച ലീവെടുത്ത് ഞങ്ങൾ നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു.. ഞങ്ങൾ എന്ന് പറഞ്ഞത് എന്റെ രണ്ട് ചങ്കത്തിമാരെയാണ്.. ആത്മിക എന്ന ആമിയും , ആരതി എന്ന ആദിയും.. ഞങ്ങൾ മൂന്നുപേരും MBA ക്ക് പഠിക്കണ ടൈമിൽ ബാംഗ്ലൂരിൽ വച്ചാണ് , പരിചയപെടുന്നത്.. പിന്നീടങ്ങോട്ട് എപ്പോഴും ഒരുമിച്ചായിരുന്നു.. വ്യാഴാഴ്ച വൈകിട്ട് ബാംഗ്ലൂരിൽ നിന്ന് പുറപ്പെട്ടു വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തി.. ഒരു സർപ്രൈസ് ആയിക്കോട്ടെയെന്ന് കരുതി ഞങ്ങൾ വരുന്ന വിവരം ആരുടെയും വീട്ടിൽ അറിയിച്ചില്ല…… ആദ്യം ആമിയുടെ വീട്ടിലേക്കാണ് പോയത്.. അവിടെ ചെന്ന് ഫ്രഷായി ബ്രേക്ക് ഫാസ്റ്റ് ഒക്കെ കഴിച്ചു ഒരു പത്തര ആയപ്പോഴേക്കും ആമിയോട് ബൈ പറഞ്ഞു ഞാനും ആദിയും അവിടുന്നിറങ്ങി .. “ആദി , ഞാൻ വീട്ടിലേക്ക് പൊയ്ക്കോട്ടെ….” എവിടുന്നു മുഖവും വീർപ്പിച്ചു നിൽക്കുന്നയല്ലാതെ നോ റിയാക്ഷൻ….അവൾ മൗനവൃതത്തിലാണ് പോലും , കൂടെ പോകുകയല്ലാതെ വേറെ വഴി ഒന്നുമില്ലാത്ത കൊണ്ട് പിന്നെ അവളുടെ വീട്ടിലേക്ക് വിട്ടു.. അവിടെ ചെന്ന് പറയാതെ വന്നതിന് ആദിയുടെ അമ്മയുടെ ചെറിയ പരിഭവം പറച്ചിൽ ഒക്കെ കേട്ട് അങ്ങനെ ഇരുന്ന് സമയം പോയി… ലഞ്ചും കഴിച്ചു , ഞാൻ വീട്ടിൽ പോകാനിറങ്ങിയപ്പോൾ ആദി വീണ്ടും മുഖം വീർപ്പിച്ചു നിൽക്കാൻ തുടങ്ങി…. “നാളെ പോകാം നന്ദു..” ലെവൾ കയ്യിലെ പിടി വിടാതെ നിന്നു ചിണുങ്ങി..എന്താണോ എന്തോ അവൾക്കിന്ന് ഭയങ്കര സ്നേഹം.. അല്ലാട്ടോ എപ്പോഴും അവൾ ഇങ്ങനെയാണ്.. എന്തോ എന്നെ എല്ലാവർക്കും വല്യ ഇഷ്ട്ടമാ..ഞാൻ അവളെയും എന്റൊപ്പം വരാൻ വിളിച്ചു… “എന്നാൽ നീയും വാ നമുക്ക് ഒരുമിച്ച് പോകാം..” “ഞാൻ പിന്നൊരു ദിവസം വരാം.. നീ ഇന്നിവിടെ നിക്ക്.. നാളെ രാവിലെ എന്നിട്ട് പോകാം…” “ഒന്ന് പോയെടി.. എനിക്ക്‌ എന്റെ അപ്പനെ , അമ്മയെ , ഏട്ടനെ ഒക്കെ കാണണം ഞാൻ പോകുവാ…” ആമിയുടെയും , ആദിയുടെയും വീട് എറണാകുളത്തും എന്റെ വീടാണേൽ അങ്ങു കോട്ടയത്തും … അവിടെ വരെ ഇനി ചെല്ലണം…ഞാൻ പോകുവാ എന്ന് പറഞ്ഞിട്ടും ആ ആരതി കുരിപ്പ് വിടുന്ന ലക്ഷണമില്ല നാളെ പോകാമെന്ന് പറഞ്ഞു കിടന്നു കാറുന്നു.. ലാസ്റ്റ് ആദിയുടെ അമ്മയെ കൊണ്ട് ഒരുവിധം അവളെ സമ്മതിപ്പിച്ചു…. എനിക്ക് ഡ്രൈവവിങ് ചെയ്യാൻ ഇഷ്ട്ടമാണെന്നറിയാവുന്നത് കൊണ്ടവൾ , കാർ എടുത്തോളാൻ പറഞ്ഞെങ്കിലും ഞാൻ ആദ്യം നിരസിച്ചു.. പിന്നെ അമ്മയും ഒത്തിരി നിർബന്ധിച്ചിപ്പോൾ പാതി മനസ്സോടെ ഞാൻ സമ്മതിച്ചു…. അത്യാവശ്യം ബ്ലോക്കിൽ ഒക്കെ പെട്ട് കോട്ടയത്ത് എത്തിയപ്പോഴേക്കും 7 മണി കഴിഞ്ഞു…. മെയിൻ റോഡിലൂടെ പോയാൽ ഇനിയും എടുക്കും ഒരുമണിക്കൂറിനടുത്ത്…. ഇന്നലത്തെ ബസ് യാത്രയും , തനിച്ചുള്ള മൂന്ന് ,നാല് മണിക്കൂർ ഡ്രൈവിങ്ങും ഞാൻ ആകെ മടുത്തിരുന്നു.. അതുകൊണ്ട് ഷോർട്ട് കട്ട് ചാടാൻ തീരുമാനിച്ചു , അതാകുമ്പോൾ അരമണിക്കൂറിനുള്ളിൽ വീട്ടിലെത്താം..

ഒരു കോണ്ക്രീറ്റ് റോഡാണ് , വഴി അത്ര നല്ലതല്ലാത്ത കൊണ്ട് ആരും അങ്ങനെ പോകാറില്ല…. കാർ ആദിയുടെ ആയത് കൊണ്ടാണോ എന്തോ , ഞാനതുവഴി പോകാൻ തന്നെ തീരുമാനിച്ചു…. ഇടയ്ക്കിടെ എവിടെ എത്തി , എത്താറായോ എന്നോക്കെ ചോദിച്ചു ആദിയും , ആമിയും വിളിക്കുന്നുണ്ടായിരുന്നു ബട്ട് കുറച്ചു സമയമായിട്ട് കോൾ ഒന്നും കാണുന്നില്ല.. മൊബൈൽ എടുത്തു നോക്കിയപ്പോൾ നെറ്റ് വർക്കില്ല….അത് നന്നായി എന്നോർത്ത് ഞാനിരുന്നു..എന്റെ ആ ചിന്ത തെറ്റായിരുന്നു എന്ന് മനസ്സിലാക്കാൻ അധികസമയം വേണ്ടി വന്നില്ല.. കുറച്ചു ദൂരം പോയപ്പോഴേക്കും ഫ്രണ്ട് ടയർ പഞ്ചറായി …. വീട്ടുകാരെ ഞെട്ടിക്കാൻ വന്ന ഞാൻ ആകെ പെട്ടു….!! ടയറിന്റെ കാറ്റ് പോയപോലെ അത്രയും നേരമുണ്ടായിരുന്നു എന്റെ ധൈര്യവും കാറ്റഴിച്ചു വിട്ട ബലൂൺ പോലെയായി.. ചുറ്റിനും നോക്കിയിട്ട് കുറെ റബ്ബർ മരങ്ങൾ അല്ലാതെ ഒന്നും കാണുന്നില്ല.. മൊബൈലിൽ ആണേൽ നെറ്റ് വർക്കുമില്ല.. ദേഷ്യമോ ,സങ്കടമോ എന്താണോ ഭ്രാന്ത് പിടിക്കുന്നത് പോലെ… ആരോടും പറയാതെ വരാൻ തോന്നിയ നിമിഷത്തെ ഓർത്തപ്പോൾ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി…..പക്ഷേ അതൊന്നും ഓർത്തിട്ട് കാര്യമില്ലാത്ത കൊണ്ട് ഞാൻ എന്നെ തന്നെ സെൽഫ് മോട്ടിവേറ്റ് ചെയ്തു…. അങ്ങനെ ഇറക്കി നടക്കാൻ തന്നെ തീരുമാനിച്ചു…. ഇത്രയും വന്നില്ലേ ഇനി കുറച്ചു ദൂരം കൂടി പോയാൽ പോരെ എന്നൊക്കെ ഓർത്തപ്പോൾ ചെറിയ ആശ്വാസം തോന്നി.. വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് കണ്ടപ്പോൾ വിവരങ്ങൾ എല്ലാം പറഞ്ഞു വാട്സാപ്പിൽ വല്യേട്ടന് ഒരു വോയ്സ് മെസേജ് ഇട്ടു.. അത് തന്നെ അച്ഛനും കുഞ്ഞേട്ടനും ഫോർവേഡ് ചെയ്ത്.. നെറ്റും ഓൺ ചെയ്ത് , ഒരു ഹാൻഡ് ബാഗും എടുത്തു ,,, കാർ ലോക്ക് ചെയ്തിറങ്ങി നടക്കാൻ തുടങ്ങി….. മൊബൈൽ കൊണ്ട് ആവശ്യസമയത്ത് ഒരുപകാരവും ഇല്ലെന്ന് പറയാൻ പറ്റില്ലായിരുന്നു , ആ അന്ധകാരത്തിൽ എനിക്ക് വെളിച്ചമേകിയത് മൊബൈലിലെ ഫ്ലാഷ് ലൈറ്റായിരുന്നു…. അന്ധകാരമെന്നത് എത്ര ഭയാനകമാണെന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷം…. പേരറിയാത്ത ജീവികളുടെയൊക്കെ ശബ്ദം കർണ്ണപ്പടത്തിൽ അലയടിക്കുമ്പോൾ ശരീരം തളരുന്നു പോലെ തോന്നി.. പണ്ട് കേട്ട കെട്ടുകഥകൾ എല്ലാം വീണ്ടും കാതിൽ മുഴങ്ങി കേൾക്കുന്നു.. അറിയാതെ മിഴികൾ ചുറ്റിനും പാഞ്ഞു.. ..ഹൃദയം ബാൻഡ് മേളം നടത്തി തുടങ്ങിയപ്പോൾ കൈകൾ അതിന് താളം പിടിച്ചു… ‘എന്തിനും ഏതിനും സ്വന്തം സ്റ്റാൻഡിൽ ഉറച്ചു നിൽക്കുമ്പോൾ , പേടിയില്ലാതെ പറയാനുള്ളത് മറ്റുള്ളവരുടെ മുഖത്ത് നോക്കി പറയുമ്പോൾ ഞാൻ ബോൾഡാണ് , സ്ട്രോങ്ങാണ് ‘ എന്നൊക്കെ ഫ്രണ്ട്സ് പറയുമായിരുന്നു.. എന്നാൽ അതിലൊക്കെ എന്തെങ്കിലും സത്യമുണ്ടോയെന്ന് വിറക്കുന്ന കൈകൾ കണ്ടപ്പോഴെനിക്ക് തന്നെ സംശയം തോന്നി…. എനിക്ക് ചുറ്റും പരക്കുന്ന പേരറിയാത്ത മാദകഗന്ധങ്ങൾ ഇരുട്ടിന് പുതിയ ഭാവങ്ങൾ നേടി കൊടുത്തു….. ആരോ പിന്നിൽ ഉള്ളത് പോലെ തോന്നി…. തോന്നൽ ആകുമെന്ന് കരുതി നോക്കിയില്ല…അല്ല നോക്കാനുള്ള ധൈര്യമില്ലായിരുന്നു.. വീണ്ടും ഒരു കാൽ പെരുമാറ്റം കേട്ടതും ധൈര്യം സംഭരിച്ച് തിരിഞ്ഞു നോക്കി. ഇല്ല … ആരുമില്ല… മനസ്സാണ് ഏറ്റവും വലിയ ശക്തി , എന്നൊക്കെ പറഞ്ഞു ആശ്വാസം കണ്ടെത്തി വീണ്ടും നടന്നു.. ഒരില ദേഹത്ത് വന്ന് വീണതും അലറി കൊണ്ട് ഓടി.. എത്ര ദൂരമെന്നറിയില്ല.. മടുത്തപ്പോൾ വീണ്ടും വേഗത കുറഞ്ഞു.. വീണ്ടും പിന്നിൽ നിന്ന് ആരോ ചുമക്കുന്ന ശബ്‌ദം കേട്ടതും കുറച്ചു നേരം ഞാനവിടെ തറഞ്ഞു നിന്നു.. ഉള്ള ധൈര്യം ഒക്കെ വീണ്ടെടുത്തു തിരിഞ്ഞു നോക്കി.. ആരോ നടന്ന് വരുന്നതാണ്..എന്തോ ഒരു ചെറിയ വെട്ടം കയ്യിലുണ്ട്.. “ഓടിയാലോ” .. ഓടിയാലും എവിടെ വരെ ഓടും.. വീണ്ടും ഞാൻ അവിടെ നിന്ന് എന്നെ ചീത്ത വിളിക്കാൻ തുടങ്ങി … വേഗം പോകണമെന്നുണ്ട്.. അപ്പോഴേക്കും ഞാനാകെ തളർന്നിരുന്നു.. “ആരാ അത്…” പിന്നിൽ നിന്ന് ഗൗരവേറിയ ആ ശബ്ദം ഉയർന്നതും എന്റെ മനസ്സിൽ ഒരു കുളിർമഴ പെയ്തു.. കാരണം ആ ശബ്ദം എനിക്ക് പരിചിതമായിരുന്നു ..

ഞങ്ങളുടെ അയൽക്കാരൻ വർക്കിച്ചൻ.. വർഗീസ് എന്നാണ് പേര് ,, എല്ലാവരും വർക്കിച്ചൻ എന്നാണ് വിളിക്കുന്നത്.. ഞാനും പണ്ട് തൊട്ട് അങ്ങനെയാണ് വിളിക്കുന്നത്…. ആളെ കണ്ടതും ഞാൻ ഹാപ്പിയായി..കൂട്ട് കിട്ടിയല്ലോ….ഇനി ധൈര്യമായി നടക്കാം.. “വർക്കിച്ചാ..ഞാനാ നന്ദുട്ടി” തിരിഞ്ഞു നിന്ന് ഞാൻ പറഞ്ഞു…. “നീയെന്നാ ഈ വഴി .. അതും ഒറ്റയ്ക്ക്..” ശാസനയും ഗൗരവവും ആ വാക്കുകളിൽ നിറഞ്ഞു.. ഞാൻ നടന്നത് ഒക്കെ അങ്ങു പറഞ്ഞു.. പുള്ളി അത് കേട്ട് കയ്യിലിരുന്ന മുറി ബീഡി കളഞ്ഞു എന്നെ നോക്കി പൊട്ടിച്ചിരിക്കാൻ തുടങ്ങി….എങ്ങനെ ചിരിക്കാതെ ഇരിക്കും.. സർപ്രൈസ് കൊടുക്കാൻ വന്ന ഞാനാണ് പേടിച്ചു വിറച്ചു പെരുവഴിയിൽ നിൽക്കുന്നത്.. ഞാനും നന്നായൊന്ന് ഇളിച്ചു കാണിച്ചു…. “വർക്കിച്ചൻ എന്നാ ഈ വഴിക്ക്..?” “ഞാനൊരു ഒരു കല്യാണത്തിന് പോയിട്ട് വരുന്ന വഴിയാന്നെ .. വന്നപ്പോൾ ഇത്തിരി വൈകി.. നമ്മള് ഇത്‌ വഴി എത്ര നടന്നിട്ടുള്ളതാ..അതുകൊണ്ട് മക്കളെ ഒന്നും വിളിച്ചില്ല.. ഞാൻ ഇങ്ങു നടന്നു..” “അത് എന്നതാന്നേലും നന്നയി ..അതുകൊണ്ട് എനിക്കൊരു കൂട്ടായി…ഞാൻ ഇങ്ങനെ പേടിച്ചു പേടിച്ചു നടക്കുവായിരുന്നു… ” അയാൾ വീണ്ടും ചിരിച്ചു… പിന്നെ ഞങ്ങൾ നാട്ടിലെയും , ബാംഗ്ലൂരിലെയുമൊക്കെ വിശേഷങ്ങൾ ഓരോന്ന് പറഞ്ഞു വീടെത്തിയപ്പോഴേക്കും 9 .30 കഴിഞ്ഞു…. വർക്കിച്ചന്റെ വീട് ഇത്തിരി കൂടി മുകളിലാ , എന്നെ വീട്ടിൽ ആക്കിയിട്ട് പുള്ളി പോയി.. ഞാൻ കുറെ നേരം ബെൽ അടിച്ചിട്ടും ആരും ഡോർ തുറക്കുന്നില്ല.. ഹാൻഡ് ബാഗ് സെറ്റിയിലേക്ക് ഇട്ട് , ഒന്ന് വട്ടം കറങ്ങിയപ്പോഴേക്കും കുഞ്ഞേട്ടൻ വന്ന് ഡോർ തുറന്നു.. എന്നെ കണ്ടതിന്റെ ഞെട്ടൽ ആ മുഖത്ത് പ്രകടമായിരുന്നു.. “നീയത് എങ്ങനാ നന്ദുട്ടി വന്നത്.. ?” ചുറ്റിനും നോക്കി ഇത്തിരി കലിപ്പിൽ ചോദിച്ചു…. “അതൊക്കെ വല്യൊരു കഥയാ…. എല്ലാവരും എവിടെ ? ഒരുമിച്ച് പറയാം.. അല്ലെങ്കിൽ ഓരോരുത്തർ ആയിട്ട് വരും.. ഇതാകുമ്പോൾ കിട്ടുന്നത് ഒക്കെ ഒരുമിച്ച് വാങ്ങാല്ലോ.. അച്ചനും അമ്മയും എല്ലാവരും എന്തിയെ..?” ഞാൻ അകത്തേക്ക് എത്തി നോക്കി….എന്റെ ശബ്ദം കേട്ടിട്ടും ആരെയും പുറത്തേക്ക് കണ്ടില്ല.. “നമ്മുടെ വർക്കിച്ചൻ മരിച്ചു.. എല്ലാവരും അവിടെയാ…” നന്ദിത ഒരു നേടുവീർപ്പോടെ പറഞ്ഞു നിർത്തി… “what…!!!” ചുണ്ടോട് ചേർത്ത കോഫി cup ലച്ചുവിന്റെ കയ്യിൽ നിന്ന് താഴെ വീണു.. അവളാണേൽ കണ്ണും മിഴിച്ചിരുന്നു.. അതുകണ്ട് നന്ദിത പൊട്ടിച്ചിരിക്കാൻ തുടങ്ങി…. ഈ നന്ദിത ആണ് നമ്മുടെ കഥാ നായിക നന്ദു… “oh my god.. മരിച്ച ചേട്ടനൊപ്പമാണോ ഏടത്തി അത്രയും നേരം നടന്നത്….” ലച്ചു സംശയത്തോടെ നന്ദിതയെ നോക്കി.. അവളിൽ ആകാംക്ഷയും അത്ഭുതവും നിറഞ്ഞു.. “എന്റെ ലച്ചു ,, നിനക്ക് വേറെ പണിയൊന്നുമില്ലേ.. നീ അല്ലാതെ ആരെങ്കിലും നിന്റെ ഏടത്തി പറയുന്ന തള്ള് വിശ്വസിക്കുമോ.. ? ഇങ്ങനെ ഒരു പൊട്ടി….” ഇതെല്ലാം കേട്ടുകൊണ്ടിരുന്ന സച്ചു ലാപ്പിൽ തന്നെ നോക്കി പറഞ്ഞു.. “അപ്പോൾ ഏടത്തി വെറുതെ പറഞ്ഞതായിരുന്നോ.. ഞാൻ ശരിക്കും ഏടത്തിയുടെ ലൈഫിൽ നടന്നതായിരിക്കും എന്ന് കരുതി…” ലച്ചു ചമ്മിയ മുഖത്തോടെ പറഞ്ഞു.. “ഇത് ഏതെങ്കിലും സിനിമയിലെ കഥ ആയിരിക്കും.. നിന്റെ ഏടത്തി അല്ലേ പറഞ്ഞത്….” നന്ദിതയെ നോക്കാതെ, ലച്ചുവിനോടായി സച്ചു പറഞ്ഞു….കാരണം അത് വെറും തള്ളല്ല , അതിലുമൊരു സത്യമുണ്ടെന്ന് അവനറിയാമായിരുന്നു.. “അങ്ങനെ ഏട്ടൻ എന്റെ നന്ദു ചേച്ചിയെ പുച്ഛിക്കേണ്ട… ഏട്ടന്റെ അടുത്ത് പറഞ്ഞു വർക്ക് ഔട്ട് ആയ കഥ മാത്രമേ എന്നോട് പറഞ്ഞിട്ടുള്ളൂ എന്നാണല്ലോ , ഏടത്തി പറഞ്ഞത്…..” സച്ചു , നന്ദുവിനെ നോക്കിയപ്പോൾ അവളിരുന്നു ചിരിക്കുന്നു….പക്ഷേ ആ മിഴികളിലെ നീർത്തിളക്കത്തിലാണ് അവന്റെ കണ്ണുകൾ ഉടക്കിയത്… ലച്ചു അവനെ വീണ്ടും കളിയാക്കിയതും സച്ചു അവളെ ഓടിച്ചു…. ലച്ചുവിനൊപ്പം എണീറ്റ് പോകാൻ തുടങ്ങിയ നന്ദുവിനെ സച്ചു അവനരികിൽ പിടിച്ചിരുത്തി.. “എന്റെ നന്ദുട്ടി , നീയത് ഇതുവരെ മറന്നില്ലേ.. ? എന്തിനാ പെണ്ണേ അതോർക്കുന്നത്…” നിറഞ്ഞ അവളുടെ കണ്ണുകളിലേക്ക് നോക്കി ആർദ്രമായവൻ ചോദിച്ചു…. അവന്റെ നെഞ്ചിലേക്ക് തലചായ്ച്ചവൾ കിടന്നു…. അന്ന് നടന്നതെല്ലാം ഒരു ചിത്രം പോലെ അവളുടെ ഓർമകളിലേക്ക് ഓടിയെത്തി.. കാറിൽ നിന്നിറങ്ങി നന്ദിത കുറെ ദൂരം നടന്നു.. അത്യാവശ്യം ബോൾഡ് ആൻഡ് സ്ട്രോങ് ആയ ക്യാരക്ടറുള്ള അവൾക്ക് അത്രക്ക് പേടിയൊന്നും തോന്നിയില്ല..നിലാവുള്ള രാത്രി..എങ്ങും നിശബ്ദത.. പാറി പറന്നു നടക്കുന്ന മിന്നാമിനുങ്ങുകൾ.. ചുറ്റിനും ചെമ്പകത്തിന്റെ സുഗന്ധം പരത്തി ഇളം തെന്നൽ അവളെ തലോടി കടന്നു പോയി…. നിലാവിൽ കുളിച്ചു നിൽക്കുന്ന ഭൂമിയും , ആകാശം നിറയെ ചിന്നിച്ചിതറിയ നക്ഷത്രങ്ങളും എങ്ങും മനസ്സിന് കിളിർമയേകുന്ന കാഴ്ച്ചകൾ..

അവളതെല്ലാം ആസ്വദിച്ചു തന്നെ നടന്നു.. ഒരു തരത്തിലും പേടിപ്പിക്കുന്ന ഒരന്തരീക്ഷമായിരുന്നില്ല അന്ന്…. എങ്കിലും ഇടക്ക് , ഒറ്റക്കാണല്ലോ എന്നൊരു ഭയം അവളെ വലയം ചെയ്യുമ്പോൾ മൊബൈലിൽ സേവ് ചെയ്തു കിടക്കുന്ന എന്തെങ്കിലും ഫണ്ണി വീഡിയോസ് കാണും.. അങ്ങനെ ഒരു മുക്കാൽ മണിക്കൂറോളും അവൾ നടന്നു.. പെട്ടെന്നാണ് ഒരു ബൈക്ക് അവളെ കടന്ന് പോയത് ..അത് ഒരു പത്തു മീറ്ററോളം മുന്നിലേക്ക് പോയി അവിടെ നിന്നു…. തനിച്ചാകുമ്പോൾ പല പെൺകുട്ടികളും , അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങൾ അവൾക്ക് മുന്നിലും പ്രത്യക്ഷപ്പെട്ടു…. തൊട്ടടുത്തായി മറ്റൊരു ബൈക്ക് കൂടി വന്ന് നിന്നതും അവൾ ബാഗിൽ പരതി.. കയ്യിൽ കിട്ടിയത് ഒരു പെർഫ്യൂമായിരുന്നു.. മുൻപിൽ വന്ന ബൈക്കിൽ ഒരാളെ ഉണ്ടായിരുന്നുള്ളു.. അവൾക്കരികിൽ നിർത്തിയ ബൈക്കിൽ രണ്ട് പേരും.. അവരുടെ കഴുകൻ കണ്ണുകൾ അവളുടെ ശരീരമാകെ ഒഴുകി നടന്നു…. ഒരു പെൺകുട്ടി ഏറ്റവും നിസ്സഹായയാകുന്ന സമയം.. ശരിക്കും സ്ത്രീ ദുർബലയാണോ … ??അതോ അവൾ അങ്ങനെയാണെന്ന് സ്വയം വിശ്വസിക്കുന്നത് കൊണ്ടാണോ ഇത്രയേറെ അതിക്രമങ്ങൾ നേരിടേണ്ടി വരുന്നത്….?? വഷളൻ ചിരിയോടെ നോക്കുന്ന , അവരെയവൾ തറപ്പിച്ചു നോക്കി…. മദ്യത്തിന്റെ രൂക്ഷമായ ഗന്ധം അവൾക്ക് ചുറ്റും പരന്നു.. മുൻപോട്ട് നടക്കാൻ തുടങ്ങിയ അവൾക്ക് നേരെ ഉയർന്നുവന്ന കൈ അവളുടെ സ്‌കാർഫിൽ പിടുത്തമിട്ടതും നന്ദിത ബാഗ് വച്ച് അവന്റെ തലകിട്ടടിച്ചു.. കയ്യിലെടുത്ത പെർഫ്യൂം സ്പ്രേ ചെയ്തിട്ടിവൾ ഓടി.. ശരീരമാകെ തളരും പോലെ തോന്നി…കാലിന് ബലം മതിയാവാത്തത് പോലെ.. എങ്കിലും സർവശക്തിയുമെടുത്തവൾ ഓടി.. പിന്നാലെ അവരും.. രണ്ട് പേർ ഓടിയും ഒരാൾ ബൈക്കിനും.. ഒരു കല്ലിൽ തട്ടി റോഡിലേക്ക് വീണതവൾക്ക് ഓർമയുണ്ട്… ബോധം വരുമ്പോൾ ഹോസ്പിറ്റലിലായിരുന്നു.. താളം തെറ്റിയ മനസ്സുമായണവൾ ഉണർന്നത്…. “രണ്ട് ചേട്ടന്മാർ ഉള്ളതല്ലേ, പിന്നെന്തിന് ഒറ്റക്ക് വന്നു.. തന്നിഷ്ട്ടത്തിന് ഓരോന്ന് കാട്ടിയിട്ടല്ലേ.. പെൺകുട്ടികൾ ആയാൽ തന്റേടം കുറച്ചു കുറക്കണം… അത് എങ്ങനാ എന്തിനും സപ്പോർട്ട് ചെയ്യാൻ ആൾക്കാർ ഉണ്ടല്ലോ..” തുടങ്ങിയ കുത്തുവാക്കുകൾക്ക് മുൻപിൽ നിസ്സഹായരായി കേട്ട് നിൽക്കാനെ എന്റച്ഛനും അമ്മക്കും കഴിഞ്ഞുള്ളു….ഞാൻ കാരണം അവരും ഒരുപാട് പഴികൾ കേട്ടു… “ഇടക്ക് എപ്പോഴോ നെറ്റ് വർക്ക് കിട്ടിയപ്പോൾ ഞാൻ അയച്ച മെസ്സേജ് സെന്റായി.. അത് കണ്ട് ഏട്ടനും അച്ചനും വന്നപ്പോഴാണ് അവർ എന്നെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് കാണുന്നത്…ഒരുപക്ഷേ അവർ വരാൻ കുറച്ചു വൈകിയിരുന്നുവെങ്കിൽ … പിച്ചിചീന്ത പെട്ടവരുടെ കൂടെ എന്റെ പേരും ചേർക്കപ്പെട്ടേനെ…. അത് കിട്ടിയില്ലെങ്കിലും അതിന് ശേഷം ഭ്രാന്തി എന്നൊരു പേര് കിട്ടി.. താളം തെറ്റിയ മനസ്സുമായി മൂന്ന് ,നാലു മാസം.. ഡിപ്രെഷൻ മാറി നോർമൽ ആകാൻ എനിക്ക് ഒത്തിരി ടൈം വേണ്ടി വന്നില്ല കാരണം എന്റച്ചന്റെയും അമ്മയുടെയും സ്നേഹവും ഏട്ടന്മാരുടെ കരുതലും ഒക്കെ ആയിരുന്നു….” അവളെ നെഞ്ചിൽ നിന്നടർത്തിമാറ്റി നിറഞ്ഞൊഴുകിയ ആ കണ്ണുകളവൻ തുടച്ചു.. “കഴിഞ്ഞ കാര്യമല്ലേ നന്ദു..ഇതോർത്ത് എന്തിനാ ഇനിയും കരയുന്നത്.. ?”

“ശരിയാണ് , കഴിഞ്ഞു പോയി…. ആരോടും പറയാതെ വന്നു എന്ന തെറ്റിന്റെ ശിക്ഷയായിരുന്നോ ഞാനന്നായാത്രയിൽ അപ്പോഴാനുഭവിച്ച മാനസിക സംഘർഷം.. പിന്നീട് കേട്ട കുത്തുവാക്കുകൾ ..?? ഇന്നും എനിക്ക് ഉത്തരം കിട്ടാത്ത ചോദ്യമാണത്.. എനിക്ക് വിളിക്കാൻ രണ്ട് ഏട്ടന്മാർ ഉണ്ടായിരുന്നു അച്ചൻ ഉണ്ടായിരുന്നു ശരിയാണ്.. പക്ഷേ ഇതൊന്നും ഇല്ലാത്ത ഒരു പെൺകുട്ടി ആയിരുന്നെങ്കിലോ..?” “എല്ലാ ആണുങ്ങളും അവരെ പോലെയല്ലല്ലോ നന്ദുട്ടി , ഒരുപാട് നല്ലവരും ഉണ്ട്…” “അറിയാം സച്ചു…. എനിക്കും ഉണ്ട് ഒത്തിരി നല്ല ഫ്രണ്ട്സ്… ഏത് രാത്രിയിലും അവർക്കൊപ്പം ധൈര്യമായി സഞ്ചരിക്കാം.. ബട്ട് ചിലർ ,, സ്ത്രീകളെ മറ്റൊരു കണ്ണിലൂടെ മാത്രം കാണുന്നവർ..” അവളൊന്നു നിർത്തി…. ” സച്ചു , അന്നവരെന്നെ പിച്ചി ചീന്തിയിയിരുന്നെവെങ്കിൽ ഇയാളെന്നെ കല്യാണം കഴിക്കുമായിരുന്നോ.. ?” അവന്റെ മിഴികളിലേക്ക് നോക്കികൊണ്ടവൾ ചോദിച്ചു.. പെട്ടന്നങ്ങനെ ചോദിച്ചതും സച്ചു ഞെട്ടി.. എന്ത് പറയണമെന്നറിയാതെ അവനവളെ നോക്കി.. “I dont know.. അല്ലെങ്കിലും ഈ ചോദ്യത്തിനും വലിയ പ്രസക്തിയില്ല..മനുഷ്യ മനസ്സല്ലേ ….ഇന്ന് പറഞ്ഞത് നാളെ പറയണമെന്നില്ല.. എങ്കിലും എന്റെ നന്ദു ചോദിച്ചതല്ലേ .. അങ്ങനെ ഒരാളെ വിവാഹം കഴിക്കാൻ സാധ്യത കുറവാണ്.. അത്രക്ക് നല്ല മനസ്സൊന്നും എനിക്കില്ലടോ…” “എന്നിട്ടാണോ എന്നെപോലെ ഒരു ഭ്രാന്തിയെ വിവാഹം കഴിച്ചത്..?” “അത് ഞങ്ങൾ നേവി കാർക്ക് റിസ്ക് എടുക്കാൻ വല്യ ഇഷ്ട്ടാന്നെ..” കുസൃതിച്ചിരിയോടെ പറഞ്ഞു.. അവളെ ആ നെഞ്ചോട് ചേർത്ത് പിടിച്ചു ആ നെറുകയിൽ ചുംബിച്ചു.. “നന്ദു … പിന്നീട് അവരെ എപ്പോഴെങ്കിലും കണ്ടോ ?” “നേരിട്ട് കണ്ടില്ല.. അന്ന് തന്നെ എന്റെ ഏട്ടന്മാർ അവരെ പഞ്ഞിക്കിട്ടന്ന് എപ്പോഴോ പറഞ്ഞു കേട്ടു…. കേസ് കൊടുത്തിട്ടും വലിയ കാര്യമൊന്നുമില്ലാത്ത കൊണ്ട് കേസിന് പോയില്ല.. ഒരഞ്ചുമാസത്തിന് ശേഷം ഒരു ന്യൂസ് പേപ്പർ റിപ്പോർട്ട് കണ്ടു.. അതിൽ രണ്ട് പേർ ഒരു ബൈക്ക് ആക്‌സിഡന്റിൽ മരിച്ചുന്ന്.. ഒരാൾ ഇപ്പോൾ ജീവനോടെ ഉണ്ടോ എന്തോ , അറിയില്ല.. അറിയാൻ താല്പര്യവുമില്ല….” അതും പറഞ്ഞവൾ എണീറ്റ്‌ നടന്നു.. “ഇപ്പോഴും ഒറ്റക്കാകുമ്പോൾ പേടി ഉണ്ടോ ?” അത് കേട്ടവൾ നിന്നു.. “അങ്ങനെ ചോദിച്ചാൽ , ചെറുതായി… ആ സംഭവത്തിന് ശേഷം മൊബൈൽ എടുത്തില്ലെങ്കിലും പെപ്പർ സ്‌പ്രേയും ,ചില്ലി പൗഡറും എന്റെ ബാഗിൽ കാണും.. എപ്പോഴാ എന്താ സംഭവിക്യാന്ന് പറയാൻ പറ്റില്ലല്ലോ….” ചെറു ചിരിയോടെ പറഞ്ഞവൾ , അവന്റെ മറുപടിക്ക് കാത്തു നിൽക്കാതെ അകത്തേക്ക് പോയി.. ഒറ്റക്കാകുമ്പോൾ ഒരു പെൺകുട്ടി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും , അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും, അവളുടെ വാക്കുകളിൽ നിറഞ്ഞിരുന്നു… ശുഭം… ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ…

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular