Connect with us

Love

നെയ്ത് കൂട്ടിയ സ്വപ്നങ്ങൾ എല്ലാം ഉപേക്ഷിക്കാൻ തയ്യാറായവളെ തന്റെ നെഞ്ചോട് ചേർത്ത് പിടിക്കുമ്പോൾ…

Published

on

രചന: മരീലിൻ തോമസ്

“ഏട്ടാ…ഒന്ന് വേഗം വന്നേ ഇങ്ങോട്ട്.. ഏട്ടാ.. ഏട്ടാ….”, ആയുഷ് തിരക്ക് പിടിച്ച് ജോലിക്ക് പോകാനായി ഒരുങ്ങുന്നതിനിടക്കാണ് അദിതി അലറി വിളിക്കുന്നത് കേട്ടത്.. “എന്താടി അതിരാവിലെ കിടന്ന് അലറുന്നത്…” ഉമ്മറത്തേക്ക് ചെന്നപ്പോൾ, തന്നെയും പത്രത്തിലേക്കും മാറി മാറി നോക്കുന്നവളെ കണ്ട് ആയുഷ് അവളുടെ കയ്യിൽ നിന്ന് പത്രം വാങ്ങി നോക്കി.. “പാലായുടെ അഭിമാനം : സ്വര സായ്കുമാറിന് യു പി എസ് സി പരീക്ഷയിൽ 50 – ആം റാങ്ക്…” വാർത്തയുടെ ചുവടെ കൊടുത്തിരുന്ന ഫോട്ടോയിലെക്ക്‌ അവൻ അല്പ സമയം നോക്കി നിന്നു… “ഏട്ടൻ ഇപ്പോഴാണോ അറിയുന്നത്…”, പെങ്ങളുട്ടിയുടെ ശബ്ദത്തിൽ അനിഷ്ടം.. “ശ്രീ രാത്രിയിൽ വിളിച്ച് പറഞ്ഞിരുന്നു.. അവളോട് ഒന്ന് സംസാരിച്ചിട്ട് നിങ്ങളോട് പറയാം എന്ന് വിചാരിച്ചു…” “സ്വരേച്ചി വിളിച്ചില്ലെ….???” “വിളിക്കൂടി… തിരക്കായിരിക്കും”, ആയുഷ് അകത്തേക്ക് നടന്നു… ‘വിളിക്കും… വിളിക്കാതിരിക്കില്ല… ‘, സ്വയം പറഞ്ഞ്കൊണ്ട് ആയുഷ് ഫോൺ എടുത്ത് സ്വരാ എന്ന നമ്പറിലേക്ക് ഒരു വട്ടം കൂടി വിളിച്ച് നോക്കി.. “നിങ്ങള് വിളിക്കാൻ ശ്രമിക്കുന്ന നമ്പർ ഇപ്പൊൾ സ്വിച്ചെഡ് ഓഫ് ആണ്.. ദയവായി അല്പ സമയത്തിന് ശേഷം ശ്രമിക്കുക…” ചങ്കിനകത്ത് എന്തോ ഒരു വിമ്മിഷ്ടം… ജോലിസ്ഥലത്തും സഹപ്രവർത്തകരുടെ ചർച്ച അവളെ പറ്റിയായിരുന്നു… ഇല്ലായ്മയോട്‌ പട വെട്ടി മിന്നും വിജയം കരസ്ഥമാക്കിയ ഉരുക്ക് പെൺകുട്ടി… ‘ഉരുക്ക് പെൺകുട്ടി…’ ആയുഷ് കണ്ണുകളടച്ച് സീറ്റിലേക്ക് ചാരി ഇരുന്നു.. കോളേജ് ജങ്ഷനിൽ പതിവ് പോലെ ബസിറങ്ങുമ്പോൾ കുറച്ച് മുന്നിൽ ഒരാൾക്കൂട്ടം കണ്ടാണ് തിടുക്കത്തിൽ അങ്ങോട്ട് നടന്നത്‌… ആൾക്കൂട്ടത്തെ വകഞ്ഞ് മാറ്റി മുൻപിലേക്ക് ചെന്നപ്പോൾ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു.. രക്തത്തിൽ കുളിച്ച് കിടക്കുന്ന ഒരമ്മ.. എല്ലാവരെയും പോലെ താനും കുറച്ച് സമയം ഒരു കാഴ്ചക്കാരനായി നിന്നുപോയി.. “എന്ത് കണ്ടൊണ്ട് നിക്കുവാ എല്ലാരും.. ഒന്ന് പിടിക്കെടോ… ആരെങ്കിലും ഒന്ന് സഹായിക്ക്..”, ഒരു പെൺകുട്ടി ഓടിപ്പാഞ്ഞ് ആ അമ്മയുടെ അടുത്തേക്ക് വന്നിരുന്നുകൊണ്ട് പറഞ്ഞു… ദുപട്ട വലിച്ചൂരി ആ അമ്മയുടെ തലയിലെ മുറിവിലേക്ക്‌ അമർത്തി പിടിച്ചുകൊണ്ട് സഹായത്തിനായി അവള് ചുറ്റിലും നോക്കി… “പ്ലീസ് ആരെങ്കിലും ഒന്ന് സഹായിക്ക്‌..”, എന്തുകൊണ്ടോ അവളുടെ കണ്ണുകൾ എന്നിൽ വന്ന് നിന്നു… പെട്ടെന്ന് തന്നിലെ സാമൂഹികപ്രതിബദ്ധത നിറഞ്ഞ് നിൽക്കുന്ന പൗരൻ ഉണർന്നു.. അതിലെ കടന്ന് പോയ കാർ പിടിച്ച് നിർത്തി ആ അമ്മയെ ആശുപത്രിയിൽ എത്തിച്ചു… അവളും ഉണ്ടായിരുന്നു കൂടെ…

തക്ക സമയത്ത് ആശുപത്രിയിൽ എത്തിച്ചത് കൊണ്ട് അവരെ രക്ഷപെടുത്താനായി എന്ന് ഡോക്ടർ പറയുമ്പോൾ ഒരു ജീവൻ രക്ഷിക്കാൻ നിമിത്തം ആയതിന്റെ നിർവൃതിയിൽ ആയിരുന്നു ഞങ്ങൾ.. “സ്വരാ..”, അവള് തനിക്ക് നേരെ കൈ നീട്ടി… “ആയുഷ്..”, താനും അവൾക്ക് കൈ കൊടുത്തു… അപ്പോഴേക്കും ആശുപത്രിയിൽ നിന്ന് വിളിച്ച് പറഞ്ഞതനുസരിച്ച് ആ അമ്മയുടെ മകൻ വെപ്രാളപ്പെട്ട്‌ അവിടെ എത്തിയിരുന്നു.. തങ്ങൾക്ക് നേരെ നിറ കണ്ണുകളോടെ കൈ കൂപ്പി നിൽക്കുന്ന ചെറുപ്പക്കാരനെ ആശ്വസിപ്പിച്ച് , അയാൾ നീട്ടിയ പ്രതിഫലം നിരസിച്ച് ഞങൾ അവിടെ നിന്നും ഇറങ്ങി.. “എവിടെയെങ്കിലും വെച്ച് കാണാം…”, അവള് ഒരു ചിരിയോടെ തന്നോട് യാത്ര പറഞ്ഞു പോയി.. ഫ്രേഷേഴ്സ് ഡെയ്ക്ക്‌ ഓരോ പണികളുമായി ഓടി നടക്കുന്നതിനിടയിൽ ആണ് ഓഡിറ്റോറിയത്തിൽ നിന്നും മൈക്കിലൂടെ “സ്വരാ സായ്കുമാർ ” എന്ന് അനൗൺസ് ചെയ്യുന്നത് കേട്ടത്… ആ പേര് കേട്ടതും തന്റെ കാലുകൾ യാന്ത്രികമായി ഓഡിറ്റോറിയത്തിലേക്ക് ചലിച്ചു… സ്റ്റേജിൽ നിൽക്കുന്നവളെ കണ്ടതും കളഞ്ഞ് പോയതെന്തോ തിരിച്ചുകിട്ടിയ അനുഭൂതിയായിരുന്നു… പാട്ട് പാടുക എന്നതായിരുന്നു അവൾക്ക് കിട്ടിയ ടാസ്ക്.. പെണ്ണ് ചാടിക്കേറി സമ്മതിച്ചു… മൈക്ക് കൈയ്യിൽ പിടിച്ച് കണ്ണുകൾ അടച്ച് പാട്ട് പാടാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു കക്ഷി.. പ്രത്യേകിച്ച് പേടിയോ വിറയലോ ഒന്നുമില്ല.. എല്ലാവരും ആകാംക്ഷയോടെ സ്റ്റേജിലേക്ക് നോക്കി നിൽക്കുന്നു.. “കടുവായെ കിടുവ പിടിക്കുന്നെ… അമ്പമ്പോ… മരയോന്തിന് ചായം പൂശുന്നേ… അയ്യയ്യാ… മൈക്കിലൂടെ ആ ശബ്ദം.. ഹമ്മൊ.. പെറ്റ തള്ള സഹിക്കൂല്ല… അവള് ഒന്ന് നിർത്തി.. കണ്ണ് തുറന്ന് ചുറ്റും നോക്കി… എന്റെ സഹിതം എല്ലാവരുടെയും മുഖത്ത് അവിശ്വസനീയത… അല്ല.. ആ നിൽപ്പും എടുപ്പും ഒക്കെ കണ്ടപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല… അമ്മാതിരി ബിൽഡ് അപ്പ്‌ ആയിരുന്നു… അതാണെ… “come on everybody….”, അവള് വീണ്ടും തുടങ്ങി… “കനവും പോയെ… കളവും പോയെ… കാണാടി കുട്ടിച്ചാത്ത സ്വാഹ ആഹാ ആഹാ സ്വാഹ.. ഹോയി.. ഹോയി… ഹോയി… പിൻ ഡ്രോപ്പ് സൈലൻസ്…. “കാണാടി കുട്ടിച്ചാത്ത “”സ്വരാ”” ആഹാ ആഹാ “””സ്വരാ….”””, ഹാളിൽ നിന്ന് ആരോ കൂവി… പിന്നെ അവിടെ നടന്നതെന്തെന്ന് ഇന്നും വിവരിക്കാൻ വയ്യ… അന്ന് വരെ ഗൗരവത്തോടെ മാത്രം കണ്ടിരുന്ന കണിശക്കാരനായ പ്രിൻസി വരെ ചിരിച്ച് മറിഞ്ഞ് കസേരയിൽ നിന്ന് വീഴുന്ന കാഴ്ച… തന്നെക്കൊണ്ട് പറ്റുന്നപോലെ എല്ലാവരെയും എന്റർടെയിൻ ചെയ്യാൻ പറ്റിയ സന്തോഷത്തിൽ അവളും ലോകം കീഴടക്കിയ എക്സ്പ്രേഷൻ ഇട്ട് തന്റെ ഇരുപ്പടത്തിലേക്ക്‌ നടന്നു.. അന്ന് പരിപാടിക്ക് ശേഷം അവളെ തേടി കണ്ട് പിടിച്ച് ആളുടെ മുന്നിൽ പോയി നിന്നപ്പോൾ തന്നെ കണ്ട് അവളൊന്നു ഞെട്ടി.. “പാട്ട് കലക്കി..” , ചിരിയോടെ അവളുടെ നേരെ കൈകൾ നീട്ടി “കേട്ടല്ലേ…വെറുതെ.. ഒരു രസത്തിന്.. അല്ലെങ്കിലും നമ്മുടെ ശബ്ദത്തിന് അതോക്കെയെ വർക് ഔട്ട് ആവൂ….” , അവളും വളിച്ച ഒരു ഇളി… “ഞാൻ ഇവിടെ ഫൈനൽ ഇയർ ആണ്.. എന്തെങ്കിലും ആവശ്യം വന്നാൽ ധൈര്യമായി വിളിച്ചോളൂ..

ഒരു മെസ്സേജ് ഇട്ടേരെ.. അല്ലെങ്കിൽ ഒരു missed call… നമ്പർ സേവ് ചെയ്യാനാ…” എന്ന് പറഞ്ഞ് എന്റെ നമ്പർ ഒരു പേപ്പറിൽ എഴുതി അവളുടെ കയ്യിൽ കൊടുത്തു…. എന്നിട്ട് അവള് മറുത്ത് എന്തെങ്കിലും പറയുന്നതിന് മുൻപ് അവിടെനിന്നും സ്കൂട്ട്‌ ആയി.. അവിടുന്ന് തുടങ്ങിയ സുഹൃത്ത് ബന്ധം പ്രണയത്തിന്റെ തിളങ്ങുന്ന ചുവന്ന പരവതാനിയിലൂടെ യാത്ര ആരംഭിച്ചത് വളരെ പെട്ടെന്നാണ്.. ഞാൻ അവൾക്ക് അവളുടെ സ്വന്തം ആയുഷേട്ടൻ ആയപ്പോൾ അവള് എനിക്ക് എന്റെ മാത്രം സ്വരൂട്ടി ആയി മാറി.. പഠിക്കാൻ അതി സമർഥ ആയിരുന്നു അവള്.. വ്യക്തമായ ലക്ഷ്യവും അവൾക്കുണ്ടായിരുന്നു.. ലക്ഷ്യം നേടിയെടുക്കാനുള്ള മനക്കരുത്തും.. പക്ഷേ അച്ഛൻ എന്ന തണൽ മരം അകാലത്തിൽ കട പുഴകി വീണപ്പോൾ അവള് തളർന്നു… സെക്കൻഡ് ഇയർ ഫൈനൽ പരീക്ഷക്ക് ഒരു മാസം മുൻപാണ് അവളുടെ അച്ഛൻ ഒരു ആക്സിഡന്റിൽ പെട്ട് മരിക്കുന്നത്… അമ്മയെയും അനിയനെയും പൊതിഞ്ഞ് പിടിച്ച് നിർവികാരതയോടെ അച്ഛന്റെ മൃതദേഹത്തിന് അടുത്ത് ഇരിക്കുന്നവളെ കണ്ട് ചങ്ക് തകർന്നാണ് താൻ വീട്ടിൽ തിരിച്ചെത്തിയത്… അമ്മയെ കൊണ്ട് കൂട്ടിയാൽ കൂടില്ല എന്ന് പറഞ്ഞ് നെയ്ത് കൂട്ടിയ സ്വപ്നങ്ങൾ എല്ലാം ഉപേക്ഷിക്കാൻ തയ്യാറായവളെ തന്റെ നെഞ്ചോട് ചേർത്ത് പിടിക്കുമ്പോൾ എന്ത് വില കൊടുത്തും അവളുടെ ലക്ഷ്യത്തിലേക്ക് കൈ പിടിച്ച് നടത്തും എന്ന് ദൃഢ പ്രതിജ്ഞ എടുത്തിരുന്നു താൻ.. തികച്ചും യാഥാസ്ഥിക കുടുംബത്തിലെ ഒരംഗം ആയിരുന്നു താനും.. പത്ത് ദിവസം അടുപ്പിച്ച് അച്ഛൻ പണിക്ക് പോയില്ലെങ്കിൽ പട്ടിണി ആവുന്ന വീട്ടിലെ ഏക ആൺതരി.. തന്റെ ആവശ്യങ്ങൾക്കായി അച്ഛനെ ബുദ്ധിമുട്ടിക്കാതെ, പലപ്പോഴും ചെറിയ ചെറിയ പണികൾക്ക് പോയിരുന്നു താൻ… അവൾക്ക് വേണ്ടി.. അവളുടെ സ്വപ്നങ്ങൾ പൂവണിയിക്കാൻ വേണ്ടിയുള്ള തീവ്ര പ്രയത്നത്തിൽ ആയിരുന്നു താൻ പിന്നീടങ്ങോട്ട്… പഠനത്തിനോടൊപ്പം കിട്ടിയ ജോലികൾ എല്ലാം ചെയ്തു.. പത്ര വിതരണം.. ഹോട്ടൽ പണി.. കരിങ്കൽ പണി.. കെട്ടിട നിർമ്മാണം… പെയിന്റ് പണി…താൻ കൈ വെക്കാത്ത മേഖല ഒന്നും ഈ കേരളക്കരയിൽ ഇല്ല… രാത്രിയിൽ തളർന്ന് വന്ന് കിടക്കുമ്പോൾ ആയുഷേട്ടാ എന്ന് ഫോണിലൂടെ കേൾക്കുന്ന അവളുടെ ആർദ്രമായ ശബ്ദത്തിന് തന്റെ തളർച്ച പമ്പ കടത്താനുള്ള കെൽപ്പ് ഉണ്ടായിരുന്നു.. എല്ലാവരുടെയും എതിർപ്പ് വക വെക്കാതെ അവളെ ഡൽഹിക്ക് കോച്ചിങിനായി അയക്കുമ്പോൾ വിജയിച്ച് മാത്രമേ ഇനി ആയുഷേട്ടന്റെ മുൻപിൽ വരു എന്നവൾ എനിക്ക് വാക്ക് തന്നു.. പരീക്ഷ കഴിഞ്ഞ് നാട്ടിലേക്ക് വന്നില്ല.. റിസൾട്ട് വരുന്നത് വരെ അതേ കോച്ചിംഗ് സെന്ററിൽ റിസർച്ച് അസിസ്റ്റന്റ് ആയി കയറി.. അതിൽ പിന്നെ ഇങ്ങോട്ട് വിളി ഒന്നും അധികം ഇല്ലായിരുന്നു… താൻ വിളിച്ചാൽ തന്നെ എന്തെങ്കിലും പറഞ്ഞ് പെട്ടെന്ന് ഫോൺ വെക്കും… ജോലി തിരക്കും റിസൾട്ടിന്റെ ടെൻഷനും എല്ലാം കൂടെ ആയപ്പോൾ.. പാവം… ഇന്നലെ ആയിരുന്നു റിസൾട്ട്… അവള് വിളിച്ചില്ല.. ശ്രീയാണ് വിളിച്ച് പറഞ്ഞത്… അവളുടെ അനിയൻ.. ഇപ്പൊ എന്റെ സ്വന്തം കൂടപ്പിറപ്പ്…

“ആയുഷേ…. പാലാക്കാരിയാണല്ലോ സ്വരാ… നീ അറിയുവോ…??? അടുത്തെങ്ങാനും ആണോ വീട്…” , ഓഫീസിൽ കൂടെ ജോലി ചെയ്യുന്ന ചേച്ചിയാണ്… “വീട് അടുത്തൊന്നുമല്ല… പക്ഷേ ഒരു കോളേജിൽ പഠിച്ചതാ..” , “ആഹാ.. കണ്ടില്ലേ.. നീ ഈ ചെറിയ പ്രവേറ്റ് കമ്പനിയിൽ അക്കൗണ്ടന്റ്… നിന്റെ അതേ കോളേജിൽ പഠിച്ച പെങ്കൊച്ചിന് കളക്ടർ ഉദ്യോഗം.. പി ജി കമ്പ്ലീറ്റ് ആക്കാതെ നീ എന്തിനാ ഇവിടെ ഈ ചെറിയ ശമ്പളത്തിൽ ജോയിൻ ചെയ്തതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല…” “എല്ലാ ജോലിക്കും അതിന്റേതായ മഹത്വം ഇല്ലെ ഭാരതി ചേച്ചി…പിന്നെ മുടങ്ങിപ്പോയ പഠനം.. അത് എപ്പൊഴേലും നടക്കുമായിരിക്കും….” ആയുഷ് അവരെ നോക്കി ചിരിച്ചു… വൈകിട്ട് ജോലി സമയം കഴിഞ്ഞതും ആയുഷ് ബൈക്കിൽ വീട്ടിലേക്ക് തിരിച്ചു… സ്വരയൂടെ വീട്ടിലേക്ക് തിരിയുന്ന സ്ഥലത്ത് വലിയ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്… രാവിലെ ഇല്ലായിരുന്നു… എന്തോ ഒരു ഉൾപ്രേരണയാൽ അവൻ അവളുടെ വീട്ടിലേക്കുള്ള വഴിയിലേക്ക് ബൈക്ക് തിരിച്ചു.. വീട് അടുത്തതും കേരളത്തിലെ എല്ലാ ചെറിയ വലിയ ചാനൽകാരുടെയും വണ്ടികൾ നിരന്ന് കിടക്കുന്നത് കണ്ടു.. ‘അവള് എത്തിക്കാണുവോ…??? എന്താ വിളിക്കാത്തത്…’ , മനസ്സ് വീണ്ടും അസ്വസ്ഥമായി… മുറ്റത്ത് ഒരു പോഷ് കാർ കിടപ്പുണ്ട്… ശ്രീ എന്നെ കണ്ടുകൊണ്ട് പുറത്തേക്ക് വന്നു… “ആരാ വന്നിരിക്കുന്നത്…???” “നമ്മുടെ ഷീന ജ്വെല്ലെറി കടയില്ലെ… അതിന്റെ ഉടമസ്ഥത ആണ്.. കൂടെ അവരുടെ മകനുമുണ്ട്.. അന്ന് ചേച്ചി ആശുപത്രിൽ എത്തിച്ചത് അവരെ ആയിരുന്നത്രെ… ഇന്ന് പത്രത്തിൽ പടം കണ്ടപ്പോൾ അവരുടെ മകന് ആളെ മനസ്സിലായി.. അപ്പൊ അന്വേഷിച്ച് പിടിച്ച് വന്നതാ.. അവരുടെ മകന് ചേച്ചിയെ കൊടുക്കുവോ എന്ന് ചോദിച്ചു.. അമ്മ ആകെ കിളി പോയ അവസ്ഥയിൽ ഇരിക്കുവാ… ചേട്ടായി വാ.. ചേച്ചി അര മണിക്കൂറിനുള്ളിൽ എത്തും..ഒരു മണിക്കൂർ മുമ്പ് ഫ്ലൈറ്റ് ലാൻഡ് ചെയ്തു എന്ന് പറഞ്ഞു വിളിച്ചിരുന്നു… ലക്ഷണം കണ്ടിട്ട് പെട്ടെന്ന് ഒരു കല്യാണം നടക്കാനുള്ള സാധ്യത കാണുന്നുണ്ട്…” , ശ്രീ ആയുഷിന്റെ കയ്യിൽ പിടിച്ച് വലിച്ചു… ആയുഷ് ഒന്ന് ശ്വാസം എടുക്കാൻ പോലും പറ്റാതെ നിന്നു.. ചങ്കിൽ വലിയ ഒരു കല്ല് എടുത്ത് വെച്ചതുപോലെ.. “ചേട്ടായി… കയറി വാ.. “, ശ്രീയുടെ ശബ്ദം അവനെ ചിന്തകളിൽ നിന്ന് ഉണർത്തി… “ഇപ്പൊ കയറുന്നില്ല ഡാ.. അവള് വന്നിട്ട് തിരക്കൊക്കെ ഒതുങ്ങിയിട്ട്‌.. പിന്നെ വരാം..” , ആയുഷ് ബൈക്ക് സ്റ്റാർട്ട് ചെയ്തു… വീട്ടിൽ എത്തിയപാടെ മുറിയിൽ കയറി കിടന്നു.. ‘അവളോട് സംസാരിക്കാത്തതുകൊണ്ട് ആകെ കൂടെ എന്തോ… , ഒന്ന് വിളിക്കേടി മോളെ… ‘, കമഴ്ന്ന് കിടന്നുകൊണ്ട് തന്നെ മൊബൈലിലേക്ക് ഉറ്റ് നോക്കി.. ആ കിടപ്പിൽ എപ്പോഴോ അവന്റെ കണ്ണുകൾ അടഞ്ഞു… “ഏട്ടാ.. ഏട്ടാ.. ദോ സ്വരേച്ചി….” , അദിതിയുടെ ശബ്ദം കേട്ട് ആയുഷ് ഞെട്ടി പിടഞ്ഞ് എണീറ്റ് പുറത്തേക്ക് ഓടി.. “അയ്യോ ഏട്ടാ.. ഇവിടെ വീട്ടിൽ വന്നെന്ന് അല്ല… ഇന്റർവ്യൂ.. ഏഷ്യാനെറ്റ് ന്യൂസിൽ…” , പുറത്തേക്ക് പാഞ്ഞ ഏട്ടനെ നോക്കി അദിതി വീണ്ടും പറഞ്ഞു…

ഒരു ചമ്മലോടെ അകത്തേക്ക് കയറി ആയുഷ് ടി വിയുടെ മുൻപിൽ ഇരിപ്പുറപ്പിച്ചു… അവതാരക ചോദിക്കുന്നതിനോക്കെ വ്യക്തമായ ഉത്തരം നൽകുന്നവളെ കണ്ണ് ചിമ്മാതെ അവൻ നോക്കിയിരുന്നു.. പഠന ടൈം ടേബിളും പഠന രീതികളെയും പറ്റിയോക്കെ വിശദമായി ചോദിക്കുന്നുണ്ട്.. “ഈ വിജയം നിങ്ങള് ആർക്കാണ് സമർപ്പിക്കുന്നത്…” “ഞാൻ ഡിഗ്രീ സെക്കൻഡ് ഇയറിൽ എത്തിയപ്പോൾ ആണ് എന്റെ അച്ഛൻ മരണപ്പെടുന്നത്… അവിടെ നിന്ന് എന്റെ അമ്മ ഒരുപാട് കഷ്ടപ്പെട്ടാണ്…………..,” എന്ത് കൊണ്ടോ ബാക്കി കേൾക്കാൻ നിൽക്കാതെ ആയുഷ് ടി വിയുടെ മുന്നിൽ നിന്നും എണീറ്റ് മുറിയിലേക്ക് നടന്നു…………………….” , പക്ഷേ അവൻ മുറിയുടെ വാതിൽക്കൽ എത്തിയതും കയ്യിൽ പിറകിൽ നിന്നും ഒരു പിടുത്തം… ഏത് ഇരുട്ടത്തും ആ കയ്യുടെ ഉടമയെ അവന് തിരിച്ചറിയാൻ സാധിക്കും എന്ന് അവൾക്കും അറിയാഞ്ഞിട്ടല്ല…. ‘കള്ളി നേരത്തെ എത്തിയിരുന്നു അല്ലെ..’ , ആയുഷ് പുഞ്ചിരിച്ചു….. ടി വി യില് നിന്നും സ്വരയുടെ ശബ്ദം വീണ്ടും അവന്റെ ചെവിയിൽ പതിച്ചു…… “…..പക്ഷേ ഇന്ന് ഞാൻ എന്തെങ്കിലും ആയി തീർന്നിട്ടുണ്ട് എങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും എനിക്കുവേണ്ടി പട വെട്ടി കല്ലും മുള്ളും നിറഞ്ഞ വഴിയിൽ എന്റെ മുന്നിൽ നടന്ന് എനിക്ക് വഴിയൊരുക്കി തന്ന എന്റെ മാത്രം സ്വന്തമായ ആയുഷേട്ടന് മാത്രമാണ്… എനിക്ക് എന്നിൽ ആത്മവിശ്വാസം നഷ്ടപെട്ട സമയങ്ങളിൽ ഒക്കെയും കണ്ണടച്ച് ഒരു നിമിഷം എനിക്കുവേണ്ടി സ്വന്തം പഠനം പോലും പാതിവഴിയിൽ ഉപേക്ഷിച്ചു കിട്ടിയ ജോലികൾക്കൊക്കെ പോയി എന്റെ പഠന ചിലവിനു വക കണ്ടെത്തിയ എന്റെ സ്വന്തം ആയുഷേട്ടനേ പറ്റി ഓർക്കും.. പിന്നെ എവിടെ നിന്നോ ഒരു ഊർജ്ജം എന്നിൽ നിറയും…. “ആയുഷ്..??” “അതേ.. ആയുഷ്, എന്റെ പ്രണയം…” , പിറകിൽ നിന്ന് തന്റെ കയ്യിൽ പിടിച്ചിരിക്കുന്നവളെ ഒറ്റ വലിക്ക് തന്റെ മുൻപിലേക്ക് വലിച്ച് നെഞ്ചിലേക്ക് ചേർത്തു… “കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറച്ചായി…” “ഹ്മമ്മ്‌…വീട്ടിൽ പോയിരുന്നല്ലേ.. ജ്വേല്ലറിക്കാർ പെണ്ണ് ചോദിച്ച് വന്നപ്പോ യെസ് പറഞ്ഞാലോ എന്നോർത്തതാ.. ഇപ്പോഴും ഒരു തീരുമാനം എടുക്കാൻ അങ്ങട് പറ്റുന്നില്ല… നല്ല അമ്മയും മകനും… ഒരു യേസ് അങ്ങ് പറഞ്ഞാലോ…”, കുറുമ്പോടെ അവള് ആയുഷിനെ നോക്കി.. “ഓഹോ.. അത്രക്കായോ…??? പണിയെടുത്ത് തഴമ്പിച്ച കൈയ്യാണിത്… ഒരെണ്ണം അങ്ങ് തന്നാലുണ്ടല്ലോ കളക്ടറെ… പിന്നെ ചുറ്റുമുള്ളതോന്നും കാണുല്ല… സാക്ഷാൽ ഇദ്രദേവൻ വന്ന് ശുപാർശ ചെയ്താലും നിനക്ക് എന്നിൽ നിന്നൊരു മോചനമില്ല പെണ്ണേ… പിന്നെ യമദേവൻ.. അങ്ങേര് വന്ന് വിളിച്ചാലും ഞാൻ ഒറ്റക്ക് പോകൂല്ല… എന്റെ വലത് കയ്യിൽ നിന്റെ കൈയ്യും ഉണ്ടാവും..” സ്വരാ ആയുഷിന്റെ നെഞ്ചിലേക്ക് ചാഞ്ഞു… അവന്റെ ചുണ്ടുകളുടെ തണുപ്പ് അവളുടെ നെറ്റിയിൽ അനുഭവപ്പെട്ടപ്പോൾ അവള് ഒന്നുകൂടെ കുറുകി അവനിലേക്ക് ചേർന്ന് നിന്നു.. “പിന്നെയെ ട്രെയിനിംഗ് പൂർത്തിയാക്കി മുസ്സോരിയിൽ നിന്ന് ഞാനെത്തുമ്പോഴേക്കും മര്യാദക്ക് പി ജി പൂർത്തിയാക്കിക്കോണം.. °” ” കളക്ടറമ്മയുടെ ആജ്ഞ ആണോ…??” “ആണെങ്കിൽ…????” , സ്വരാ ചുണ്ട് കൂർപ്പിച്ചു… “ആണെങ്കിൽ ഞാനങ്ങ് അനുസരിക്കും…” , ഒരു കുസൃതി ചിരിയോടെ ആയുഷ് അവളെ ഒന്നുകൂടെ തന്നിലേക്ക് ചേർത്ത് പിടിച്ചു… ******* രണ്ട് വർഷങ്ങൾക്ക് ശേഷം ** ട്രെയിനിംഗ് പൂർത്തിയാക്കി നാട്ടിലേക്കുള്ള യാത്രയിൽ ആണ് സ്വരാ.. ആദ്യ പോസ്റ്റിംഗ് കർണാടകത്തിൽ ആണ്.. ജോയിൻ ചെയ്യാൻ രണ്ട് മാസം സമയം ഉണ്ട്…

കൊച്ചി എയർപോർട്ടിൽ നിന്ന് പാലായിലേക്കുള്ള യാത്രയിൽ മധുരമുള്ള ഓർമ്മകൾ അവൾക്ക് കൂട്ടായി.. തന്റെ ഹാൻഡ് ബാഗിൽ നിന്ന് ഒരു news paper കട്ടിംഗ് അവള് പുറത്തേക്കെടുത്തു… “എം ജി യൂണിവേഴ്സിറ്റി Mcom റാങ്ക് ജേതാക്കൾ… “ആയുഷ് മഹാദേവൻ – ഒന്നാം റാങ്ക്….” **** ഇന്ന് ആയുഷേട്ടൻ പാലാ സെന്റ് തോമസ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി ജോയിൻ ചെയ്യുകയാണ്… റാങ്ക് ജേതാവ് ആദ്യത്തെ ഊഴത്തിൽ തന്നെ നെറ്റ് പരീക്ഷയും പാസ് ആയി… അധികമൊന്നും ഇല്ലെങ്കിലും താൻ കോച്ചിങ് സെന്റെറിൽ 7,8 മാസം ജോലി ചെയ്ത് കിട്ടിയ പൈസ ആയുഷേട്ടന്റെ പഠനത്തിന് തന്നെയാണ് ചിലവഴിച്ചത്… സ്വര ഓരോന്ന് ആലോചിച്ച് ഇരുന്ന സമയംകൊണ്ട് കാർ ആയുഷിന്റെ വീട്ടിൽ എത്തി… സ്വര കാറിൽ നിന്നിറങ്ങിയപ്പോഴെ അദിതിയും അമ്മയും അച്ഛനും പുറത്തേക്ക് വന്നു… ആയുഷിന് അറിയില്ല സ്വര ഇന്ന് വരുന്ന കാര്യം… “എന്തിയെ എന്റെ പ്രാണ നാഥൻ…” , എല്ലാവരോടും അത്യാവശ്യം കുശലം പറഞ്ഞ് കഴിഞ്ഞ് സ്വര ചോദിച്ചു… “അകത്തുണ്ട് ചേച്ചി.. ഭയങ്കര ഒരുക്കം ആണ്.. ആരെ കാണിക്കാനാണോ…ചേച്ചി ഒന്ന് സൂക്ഷിച്ചോ…” അദിതിയുടെ സംസാരം കേട്ട് ചിരിയോടെ സ്വര ആയുഷിന്റെ മുറിയിലേക്ക് നടന്നു… കണ്ണാടിയിൽ നോക്കി മുടി ഒതുക്കി വെച്ചുകൊണ്ടിരുന്നപ്പോളാണ് ആയുഷ് തന്റെ പിറകിൽ സ്വരയുടെ പ്രതിബിംബം കണ്ടത്… ഞെട്ടി പിറകിലേക്ക് തിരിഞ്ഞപ്പോൾ തന്റെ ജീവൻ… തന്റെ പ്രണയം… തന്റെ എല്ലാമെല്ലാം.. തൊട്ട് മുൻപിൽ.. എവിടെയാണെന്നോ ആരൊക്കെ അടുത്തുണ്ടെന്നോ എല്ലാം ഒരു നിമിഷം അവൻ മറന്നു.. അവളിലേക്ക് പാഞ്ഞടുത്ത് അവളെ ഇറുകെ പുണർന്നു ആയുഷ്… ഒട്ടൊരു സമയത്തിന് ശേഷം അവളെയും ചേർത്ത് പിടിച്ച് അവൻ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി.. “ഇറങ്ങാം…??” , അവൻ അവളെ നോക്കി പുഞ്ചിരിച്ചു.. “ഇറങ്ങാം..” അവള് അവന്റെ കയ്യിൽ അമർത്തി പിടിച്ചു… ******** മൂന്നാഴ്ച കഴിഞ്ഞ് ഒരു ശുഭ മുഹൂർത്തത്തിൽ ആയുഷ് മഹാദേവൻ സ്വര സായ് കുമാറിനെ താലി ചാർത്തി സ്വന്തമാക്കി… അല്ല… വർഷങ്ങൾക്ക് മുന്നേ തനിക്ക് സ്വന്തമായവളെ തന്നിൽ പൂർണ്ണ അവകാശം കൊടുത്ത് കൂടെ കൂട്ടി.. ആ രാവ് പുലർന്നപ്പൊഴേക്കും സ്വര പൂർണ്ണമായും ആയുഷിലും ആയുഷ് പൂർണ്ണമായും സ്വരയിലും ലയിച്ചിരുന്നു…. ഇനിയും കാത്തിരിക്കാനാവാതെ അവരുടെ പ്രണയത്തിന്റെ പ്രതീകമായ കുഞ്ഞ് മാലാഖായും അവരുടെ ജീവിതത്തിലേക്ക് കടന്ന് വരാനുള്ള തയ്യാറെടുപ്പ്‌ തുടങ്ങിയിരുന്നു… അവസാനിച്ചു… ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കുറിക്കണേ…

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular