Connect with us

Love

ഒരു അഡാർ ദാമ്പത്യം(+തേപ്പ്)

Published

on

രചന: Sandra CA (ഗുൽമോഹർ)

“എനിക്ക് ഇതിന് മുൻപ് ഒരു പ്രണയം ഉണ്ടായിരുന്നു… അത് കഴിഞ്ഞിട്ട് വർഷങ്ങളായി..എങ്കിലും ഉളളിലെവിടെയോ അതിന്റെ അവശേഷിപ്പുകൾ ബാക്കിയുളള പോലെ… പക്ഷേ, ഒരു ഭാര്യയെന്ന നിലയിൽ താൻ കൂടെയുണ്ടെങ്കിൽ..I can overcome it…” പെണ്ണുകാണാൻ വന്ന ആൾ പറഞ്ഞു നിർത്തിയപ്പോൾ എനിക്ക് ബാംഗ്ലൂർ ഡേയ്സിലെ ഫഹദിനെയാണ് ഒാർമ വന്നത്… ജാതകത്തിൽ ദോഷമുളളതു കൊണ്ടും ഇനി പഠിക്കാൻ വേറൊരു കോഴ്സും ബാക്കിയില്ലാത്തതിനാലും ചെക്കൻ സുന്ദരനും സുമുഖനും സർവ്വോപരി ഗവൺമെന്റ് ഉദ്യോഗസ്ഥനും ആയതിനാലും ഞാൻ കല്ല്യാണത്തിന് സമ്മതം മൂളി… ആ കണ്ണുകളിലെ ആനന്ദം കണ്ടപ്പോൾ പണ്ടൊരുത്തൻ തേച്ചിട്ട് പോയപ്പോൾ ഞാൻ കുഴിച്ചു മൂടി വാഴ നട്ട പ്രണയമെല്ലാം തലപ്പൊക്കുന്നതും ഞാൻ അറിഞ്ഞു… പിന്നെ എല്ലാം പെട്ടെന്നായിരുന്നു, സാരിയെടുക്കുന്നു മാലയെടുക്കുന്നു പന്തലിടുന്നു… കെട്ടു കഴിയുന്നു….ഇടുക്കിയിലുളള ഞാൻ എറണാക്കുളത്തോട്ട് കെട്ടുക്കെട്ടുന്നു….!!! പുളളിയ്ക്ക് അവിടെയാണ് ജോലിയെന്നതു കൊണ്ട് എന്നെയും അങ്ങോട്ട് പറിച്ചു നട്ടു,ഹെെറേഞ്ചിന്റെ തണുപ്പിൽ നിന്നും എറണാക്കുളത്തെ ചൂടിലേക്ക് ഞാൻ വളരെ വേഗം പരിവർത്തനപ്പെട്ടു… പക്ഷേ, മാറാത്തതായി ഒന്നെ ഉണ്ടായിരുന്നുളളൂ… മാറ്റമല്ല,എന്റെ കെട്ടിയോൻ തന്നെ… പുളളി ഇപ്പോളും പഴയ കാമുകിയെ ഒാർത്തു തെങ്ങിൽ തന്നെയാണ്…!! ആദ്യത്തെ ഒരു മാസം പുളളിക്കാരന്റെ സഹപ്രവർത്തകരുടെ വക വിരുന്നുളളതു കൊണ്ട് ഞങ്ങൾ ഒരുമിച്ചു യാത്ര ചെയ്തു… പിന്നീട് പുളളിക്കാരൻ പണിക്ക് പോകും ഞാൻ ചൊറിയും കുത്തി വീട്ടിലിരിക്കും…

രണ്ടാമത്തെ മാസം തൊട്ട് ഞാൻ പാചകത്തിൽ വ്യത്യസ്ത പരീക്ഷണങ്ങൾ നടത്തി പുളളിയ്ക്ക് മുൻപിൽ എത്തിച്ചു.. ഒരു പുരുഷന്റെ മനസ്സിലേക്കുളള എളുപ്പ വഴിയാണല്ലോ അവന്റെ വയർ…!!(വെറുതെയാണ്) അത്യാവശ്യം നന്നായി പാചകം ചെയ്യുന്നത് കൊണ്ട് പുളളിക്കാരന്റെ അമ്മയെ വിളിച്ച് ഇഷ്ടമുളളതൊക്കെ വെച്ചു കൊടുത്തു,എന്തിന് വാഴയിലയിൽ ചോറുണ്ണാൻ ഇഷ്ടമാണെന്ന് കേട്ടിട്ട് രണ്ട് കിലോമീറ്റർ ചുറ്റളവിൽ കറങ്ങി ഏതോ ഒരു ചേട്ടന്റെ വാഴ തോട്ടത്തിൽ ചാടിയിറങ്ങി വാഴയില വെട്ടുമ്പോൾ കെെയ്യോടെ പിടിച്ചു,അപ്പോൾ കരഞ്ഞു കാലു പിടിച്ചു ആ വാഴയില വീട്ടിൽ കൊണ്ട് വന്നൂ വാട്ടി നെയ്യ് പുരട്ടി ഉച്ചയ്ക്ക് ചോറ് വരെ കൊടുത്തു വിട്ടു… എന്നിട്ടെന്താ…ആ വാഴയില എവിടുന്നാന്നു പോലും പുളളിക്കാരൻ ചോദിച്ചില്ല…!!! എന്നിട്ടും ഞാൻ തോറ്റില്ല.. പുളളിക്കാരന് നാടനായിട്ട് നടക്കാനാണ് ഇഷ്ടമെന്നറിഞ്ഞ് ത്രീഫോർത്തും ബനിയനും വലിച്ചൂരി സാരി ചുറ്റി,(ഉടുക്കാനാറിയയാത്തതു കണ്ടു YouTube തന്നെ ശരണം) നീണ്ട കളർ ചെയ്ത മുടിയിൽ കാച്ചെണ്ണ പുരട്ടി,തുളസിക്കതിർ ചൂടി എല്ലാ ദിവസവും പൂമുഖ പടിയിൽ കാത്തു നിന്നു…!!! എന്നിട്ടും പുളളി അമ്പിനും വില്ലിനും അടുക്കുന്നില്ല,അറ്റക്കെ പ്രയോഗമായി, പുളളിക്കാരന്റെ പഴയ ഒാൾക്ക് മൂക്കുത്തി ഉണ്ടെന്ന് കേട്ടു,ഒരു ദിവസം കെെയ്യിൽ തന്നിട്ടുളള ATM card(സിനിമയ്ക്ക് പോകാം എന്നു പറഞ്ഞതിന് തന്നതാണ്,ഏതു പടമാ ഇഷ്ടം..അത് പോയി കണ്ടോളാൻ…!!!!)മായി പോയി ഒറ്റയ്ക്ക്, അതും സൂചി പേടിയുളള ‘ഈ ഞാൻ’ ഒറ്റയ്ക്ക് പോയി മൂക്ക് കുത്തി അലറി നിലവിളിച്ച് വീട്ടിൽ വന്നു കേറി… വെെകീട്ട് നീരു വച്ച മൂക്കുമായി വെെരക്കൽ മൂക്കുത്തി കാണിക്കാൻ നിന്ന എന്നെ ഒന്നു നോക്കുക പോലും പുളളി ചെയ്തില്ല… മുഖത്തേക്ക് ശ്രദ്ധ കിട്ടനായി മൂക്കും കുത്തി വീണു വരെ കാണിച്ചു,എന്തിന് പുളളി എന്നെ മെെൻഡ് പോലും ചെയ്തില്ല… മാസങ്ങൾ പിന്നെയും കടന്നു പോയി,മഴ വന്നു,പ്രളയം വന്നു,എന്തിന് കോറോണ വരെ വന്നു..പുളളിക്ക് മാത്രം no change…!!! അങ്ങനെ ഞാൻ എന്റെ പരീക്ഷണങ്ങളെല്ലാം ഫോള്പ്പായി കുത്തിയിരിക്കുന്ന ഒരു രാത്രി..പുളളി വന്നു,ആഹാരം കൊടുത്തു.. കിടക്കാൻ തുടങ്ങുന്നേന് മുൻപെയാണ് മേശപ്പുറത്തിരിക്കുന്ന പുതിയ ഫോൺ കണ്ടത്, “ഇത് ഏതാ ചേട്ടാ ഈ ഫോൺ…??” വളരെ നിഷ്കളങ്കമായി ഞാൻ സ്നേഹം കലർത്തി ചോദിച്ചു… “ഇതെന്റെ ഒാഫീസ് ഫോണാ,മറ്റേ ഫോണിനോരു കംബ്ലെയ്ന്റ്..നന്നാക്കാൻ കൊടുത്തേക്കുവാ…””

വളരെ ഗൗരവ്വത്തോടെ അത് പറഞ്ഞു നിർത്തിയപ്പോൾ ഞാൻ പുളളി കാണാതെ പുളളിയെ ഒരു കോക്രി കാണിച്ചിട്ട് ഫീച്ചേഴ്സ് അറിയാൻ ഫോൺ ഒാൺ ആക്കിയതും എന്റെ സകലനാഡികളും തളർന്നു പോയി… സ്ക്രീൻ സേവറായി പഴയ കാമുകിയുടെ ഫോട്ടോ…!!!! അത് വരെയുണ്ടായിരുന്ന എന്റെ എല്ലാ പ്രതീക്ഷകളും ഇല്ലതാകുന്നത് ഞാൻ അറിഞ്ഞു… എന്റെ കണ്ണുകളിൽ നിന്നും നീർ പെയ്യതുക്കൊണ്ടിരുന്നു…. എപ്പോളും കലപില കൂട്ടുന്ന എന്റെ അനക്കമൊന്നും കേൾക്കാതായപ്പോൾ പുളളി എന്നെ നോക്കി, ഫോണും കെെയ്യിൽ പിടിച്ചു കരയുന്ന എന്നെ കണ്ടതും പുളളിയ്ക്ക് കാര്യം മനസ്സിലായി എന്നെ ഒന്നു ആശ്വസിപ്പിക്കുക പോലും ചെയ്യാതെ പുളളി ഫോണും ബെഡ്ഷീറ്റുമെടുത്ത് പുറത്തേക്ക് പോയി… ഇനി പ്രതീക്ഷിക്കാൻ ഒന്നുമില്ലെന്ന് മനസ്സിലാക്കി അന്ന് രാത്രി മുഴുവൻ ഞാൻ കരഞ്ഞു തീർത്തു… ***** പിറ്റേ ദിവസം അവന് പതിവ് പോലെ ചായയോ ടിഫിനോ കിട്ടിയില്ല,അവൾ കിടക്കുന്നതു കണ്ടു തന്നെ അവൻ ഒാഫീസിലേക്ക് പോയി… സന്ധ്യസമയത്താണ് വർക്ക് തീർത്ത് അവൻ വന്നത്,പതിവ് പോലെ സന്ധ്യദീപം തെളിയിക്കാതെ ഇരുന്നത് അവനിൽ വല്ലാത്തൊരു ഇരുട്ട് പടർത്തി… എല്ലാമുണ്ടാക്കി അവൾ ഡെെനീങ് ടേബിളിൽ അടച്ചു വെച്ചിട്ടുണ്ടായിരുന്നെങ്കിലും അവൾ അടുത്ത് വന്നില്ല… അന്ന് രാത്രി ആദ്യമായി അവന് അവൾ വിളമ്പി തരുന്ന ഭക്ഷണത്തിന്റെ സ്വാദ് മനസ്സിലായി… അവൾ അപ്പുറത്തെ റൂമിലേക്ക് മാറിയ ആ രാത്രിയിലാണ് ഏകാന്തത എത്ര ഭീകരമാണെന്ന് അവൻ മനസ്സിലാകുന്നത്….!!! പിന്നീടുളള ദിവസങ്ങളിൽ ഒന്നും അവൾ അവന്റെ മുൻപിലേക്ക് ചെന്നില്ല.അവന്റെ മുന്നിൽ സ്വയം ഒരു മതിൽ പണിത് അതിൽ ജീവിച്ചു…പക്ഷേ, അവന് വേണ്ടതെല്ലാം അവൾ ചെയ്തുക്കൊടുത്തിരുന്നു… അവളുടെ മാറ്റങ്ങൾ അവനെ വല്ലാതെ വേദനിപ്പിച്ചു… അയൽക്കാർ അവളെ തിരക്കി വന്നപ്പോൾ മാത്രമാണ് അവൾ തന്നിൽ നിന്നും മാത്രമല്ല സമൂഹത്തിൽ നിന്നും മൊത്തമാണ് അകന്നു നിൽക്കുന്നതെന്ന് അവന് മനസ്സിലായത്…!!!അതുമല്ല, ചുറ്റുമുളളവർക്കെല്ലാം അവൾ എത്ര പ്രിയപ്പെട്ടതാണെന്നും… ഒരു ദിവസം ഒാഫീസിലിരിക്കുമ്പോളാണ് അവളുടെ വീട്ടിൽ നിന്നുമുളള കോൾ വന്നത്,അവൾ തങ്ങളെ വിളിച്ചിട്ട് ആഴ്ച്ചകളായി എന്നു പറഞ്ഞപ്പോൾ അയാളുടെ ഉളളിൽ വല്ലാത്തൊരു ഭീതി നിറഞ്ഞു… ഫോൺ കേടായെന്ന് പറഞ്ഞു അവരെ ആശ്വസിപ്പിച്ചു ഫോൺ വെച്ചതും അയാൾ ലീവെടുത്ത് വീട്ടിലേക്ക് തിരിച്ചു… അവൾക്ക് വേണ്ടിയെടുക്കുന്ന ആദ്യത്തെ ലീവ്…!!!! കോളീങ് ബെൽ അടിച്ചിട്ടും പ്രതികരണമില്ലാത്തതിനാൽ അയാൾ സ്പെയർ കീ ഉപയോഗിച്ച് അകത്തു കയറി… ഹാളിന്റെ ഒരു അറ്റത്തായി അവൾ കിടപ്പുണ്ട്…

നെഞ്ചിടിപ്പോടെ അടുത്തേക്ക് ചെന്നപ്പോളാണ് കാണുന്നത്.. അവൾ ഒറ്റയ്ക്ക് സംസാരിക്കുകയായിരുന്നു… കൊച്ചുക്കുട്ടികളെ പോലെ തറയിൽ കിടന്നു കുത്തി വരയ്ക്കുന്ന അവളെ കണ്ടപ്പോൾ അവന്റെ നെഞ്ചു പൊടിഞ്ഞു… ഒാടി ചെന്നു വാരിയെടുത്തതും അവൾ തളളി മാറ്റുകയാണ് ഉണ്ടായത്… കൂടാതെ,താഴെ വീണു കിടക്കുന്ന എന്റെ നേർക്ക് അവൾ ഒരു ഫ്ളവർ വെയിസ് എടുത്തെറിഞ്ഞു… എന്റെ ദേഹത്ത് അത് കൊണ്ടതും അവൾ പേടിച്ചു കരയാൻ തുടങ്ങി… “ഞാൻ അറിയാതെ.. എന്നും സ്വപ്നത്തിൽ വന്നെന്നെ പറ്റിക്കില്ലേ… അതുക്കൊണ്ടു ചെയ്തതാ…” എന്നുറക്കെ പറഞ്ഞു അവൾ കരഞ്ഞപ്പോൾ ഞാൻ തകർന്നു പോയി… അവളെ ചേർത്തു നിർത്തി കരയുമ്പോൾ ഞാൻ എന്നെ തന്നെ ശപിക്കുകയായിരുന്നു ……!!! ****** പ്രശസ്ത മനശ്ശാസ്ത്രജ്ഞയുടെ നിർദ്ദേശ പ്രകാരം അവൻ ലീവെടുത്ത് അവൾക്ക് കൂട്ടിരുന്നു .. അവൾക്ക് ഭക്ഷണം വാരി കൊടുത്തു… പണ്ടവൾ അവനു പനി വന്നപ്പോൾ കൂട്ടിരുന്ന പോലെ അവൻ അവൾക്ക് കൂട്ടായിരുന്നു… അവളെയും കൊണ്ട് യാത്രകൾ പോയി… അവളുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു കൊടുത്തു… അവൾ ഒന്നു നോർമലായപ്പോൾ സിറ്റിയിലെ ഏറ്റവും നല്ല ബാങ്ക് കോച്ചിങ് സെന്ററിൽ അവളെ ചേർത്തു…അവനു വേണ്ടി അവൾ മറന്ന അവളുടെ ആ സ്വപ്നം നേടിയെടുക്കാൻ അവൻ അവൾക്ക് കൂട്ടായിരുന്നു… അവസാനം Appointment Letter അവന്റെ കെെയ്യിലേക്ക് തന്ന് കണ്ണു നിറച്ച അവളെ ചേർത്തു പിടിച്ചു കണ്ണുനീർ തുടച്ചു കൊണ്ട് അവൻ പറഞ്ഞു.. “ഇനിയൊരിക്കലും ഈ കണ്ണു നിറയരുതെന്ന്….” അന്ന് രാത്രി അവൾക്കൊപ്പം ജീവിച്ചൂ തുടങ്ങിയപ്പോൾ അവൻ ദെെവത്തിനോടും പണ്ട് തന്നെ തേച്ചിട്ട് പോയവളോടും ആത്മാർത്ഥമായി നന്ദി പറഞ്ഞു… “ഇത്രയും മനോഹരമായൊരു ജീവിതം തന്നതിന്…..!!!!” (ശുഭം) ഹേയ് കഥ കഴിഞ്ഞില്ല, ട്വിസ്റ്റ് വേണ്ടേ, എങ്കിൽ കേട്ടോളൂ, … ഭർത്താവിന്റെ നെഞ്ചിൽ തല വെച്ച് കിടക്കുമ്പോൾ അവളും ഒാർക്കുകയായിരുന്നു കഴിഞ്ഞതൊക്കെ… ആ രാത്രിയോടെ തന്റെ പ്രതീക്ഷകൾ എല്ലാം അസ്തമിച്ചിരുന്നു… ഇനിയൊരിക്കലും ഏട്ടന്റെ മുൻപിൽ പോയി സ്നേഹത്തിനായി യാചിക്കില്ലെന്ന് ഉറപ്പിച്ചിരുന്നു.. മനപൂർവ്വം വീട്ടുക്കാരിൽ നിന്നും അകന്നതാണ്,കരഞ്ഞു കാലു പിടിച്ചിട്ടും പഠിക്കാൻ വിടാതെ കെട്ടിച്ചു വിട്ടതിനുളള പ്രതിഷേധം… ഇപ്പോൾ അനുഭവിക്കുന്നത് മുഴുവൻ ഞാൻ അല്ലേ…? പെൺമക്കളെ ഭാരമായിട്ട് കരുതി കെട്ടിച്ചു വിട്ടതല്ലേ… കുറച്ച് വിഷമിക്കട്ടെ… അങ്ങനെ കരുതി ഇരിക്കുമ്പോളാണ് ടിവിയിൽ അപ്രതീക്ഷിതമായി വിഷാദരോഗത്തെ പറ്റി കാണുന്നത്… പെട്ടെന്നാണ് ഒരു ബുദ്ധി തലയിൽ ഉദിച്ചത്… കിട്ടിയാൽ ഊട്ടി അല്ലെങ്കിൽ ചട്ടി അങ്ങനെ ഇറങ്ങി തിരിച്ചതാണ് ഇതിന്… വീട്ടിൽ നിന്നും പുറത്തിറങ്ങാതെയും ബഹളം വെച്ചു നടക്കാതിരിക്കാനും ഞാൻ പാടുപ്പെട്ടു… പകൽ പുളളി പോകുമ്പോൾ വലിച്ചു വാരി തിന്നിട്ട് പുളളി വന്നാലുടനെ വാതിലടച്ചു അകത്തിരിക്കും,എങ്കിലും കഴിക്കാൻ എന്തെലും റൂമിൽ എടുത്തു വെക്കുമായിരുന്നു…!!

പക്ഷേ, ടെൻഷൻ കൊണ്ടാണെന്ന് തോന്നുന്നു ഞാൻ വല്ലാതെ ക്ഷീണിച്ചു പോയിരുന്നു,അതും ഞാൻ എനിക്ക് അനുകൂലമായി ഉപയോഗിച്ചു,നേരത്തെ തന്നെ ലൂസായിരുന്ന ഡ്രസ്സ് എടുത്തു ഇട്ടു പുളളിയുടെ മുന്നിൽ കൂടി നടക്കും,പുളളി എന്നെ വേദനയോടെ നോക്കുമ്പോൾ എന്റെ ഉളളിൽ ഒരു കുറ്റബോധം ഉണ്ടാകുമെങ്കിലും അതിൽ ഒരു സന്തോഷമുണ്ടായിരുന്നു…!!! ഒരു ദിവസം ബാൽക്കണിയിൽ തുണി വിരിച്ചുക്കൊണ്ടു നിൽക്കുമ്പോളാണ് പുളളിക്കാരന്റെ വണ്ടി വരുന്നത് കാണുന്നത്, അപ്പോൾ തോന്നിയ ബുദ്ധിയ്ക്ക് ചെയ്യതതാണ് അങ്ങനൊക്കെ.പക്ഷേ, എറിഞ്ഞതു മാത്രം മിസ്സായി,ഭിത്തിക്കിട്ട് എറിഞ്ഞതാ,എനിക്ക് നല്ല ഉന്നമായൊണ്ട് അത് കൃത്യം പുളളിയുടെ തലയ്ക്കിട്ട് തന്നെ കൊണ്ടു..(അല്ലാതെ എന്നെ വിഷമിപ്പിച്ചതിന്റെ പ്രതികാരമല്ലാട്ടോ…) അതുക്കൊണ്ടാണ് ശരിക്കും കരഞ്ഞു പോയത്…!!!! (Originality മുഖ്യം ബിഗീലേേേേ) മനശ്ശാസ്ത്രജ്ഞ കൂടി സഹായിച്ചതോടെ എല്ലാം പൂർണ്ണം…!!! ഞാൻ ആഗ്രഹിച്ചതിൽ കൂടുതൽ പുളളി എന്നെ സ്നേഹിച്ചു.. സ്നേഹം വാരിക്കോരി തന്നു… എന്റെ സ്വപ്നങ്ങൾക്ക് ചിറകായ് മാറി… തേച്ചിട്ട് പോയവളെ മറന്ന് ആ മനസ്സിൽ ഇപ്പോൾ ഞാൻ മാത്രമെ ഉളളൂവെന്ന് ഒാർക്കുമ്പോൾ എന്റെ കണ്ണു നിറഞ്ഞു… അതിന് വേണ്ടി ഞാൻ ചെയ്തതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ പൊറുക്കണമെന്ന് പ്രാർത്ഥിച്ചു കൊണ്ടു ഞാൻ അങ്ങരെ എന്റെ ഹൃദയത്തിലേക്ക് ചേർത്തു വെച്ചു….. (ശുഭം) ലൈക്ക് ചെയ്ത്, ഇഷ്ടമായെങ്കിൽ ഒരു വരി…

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular