Connect with us

Love

ഒരു ദില്ലീവാലാ പ്രണയം…

Published

on

രചന – മീനാക്ഷി മേനോൻ

ഡിസംബറിന്റെ മഞ്ഞുമൂടിയുറങ്ങുന്ന ഡൽഹി നഗരത്തിലേക്ക് ഒരു മാസത്തെ അവധിക്ക് ശേഷം വീണ്ടും എത്തിയ ആ ദിവസം, അതായിരിന്നു തുടക്കം. പുലർച്ചെ ഹോസ്റ്റൽ മുറിയിൽ എത്തി മെല്ലെ വന്ന് ജനലരികിൽ നിന്ന് യാത്രാക്ഷീണത്താൽ മിഴികൾ പാതി തുറന്നപ്പോൾ അവനെ ആദ്യമായി കണ്ടു…കഴിഞ്ഞ ആറ് മാസത്തിൽ ഒരിക്കൽ പോലും കാണാത്ത മുഖം… ഹിന്ദി സീരിയലുകളിൽ കാണുന്ന നായകന്മാരെ പോലെ ക്ലീൻ ഷേവ് ചെയ്ത നീളൻ മൂക്കുള്ള ആരെയും ത്രസിപ്പിക്കുന്ന മിഴികളുള്ള മുഖം. കയ്യിലിരുന്ന ഒരു വാട്ടർ ബോട്ടിൽ ഉയർത്തിപ്പിടിച്ച് വിയർത്തൊലിക്കുന്ന മുഖത്തെ അവൻ വെള്ളമൊഴിച്ച്‌ തണുപ്പിച്ചു… അതിൽ ഒരു തുള്ളി എന്റെ ഉള്ളിലും വീഴുന്ന പോലെ എനിക്ക് തോന്നി …പതുക്കെ ആ മുഖമെന്റെ കൺവെട്ടത്ത് നിന്ന് ഓടി നീങ്ങി ആ കാഴ്ച പിന്നീട് സ്ഥിരമായി രാവോളം ഉറങ്ങാതിരിക്കാനും നേരത്തെ ഉണരാനുമുള്ള കാരണമായി… എല്ലാ പകലും മുടങ്ങാതെ കൃത്യമായ ഒരു സമയത്ത് എന്റെ മുറിയിലെ ബാൽക്കണിയുടെ താഴെയെത്തുമ്പോൾ ആ കാലുകൾ വിശ്രമിക്കുമായിരിന്നു… ഞാൻ അവനെ നോക്കുന്നത് അവൻ അറിയാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു… കണ്ട് കണ്ട് ആ മുഖം എപ്പഴോ എന്റെ മിഴിയിൽ നിന്ന് മനസ്സിലേക്ക് പടർന്നിറങ്ങി…ഞാൻ പോലും അറിയാതെ…വലിയ ഒരു ക്യാമ്പസ്സിൽ ഒരുപാട് കോഴ്‌സുകൾ അത് പഠിക്കുന്ന ലക്ഷകണക്കിന് കുട്ടികൾ എങ്ങെനെ അവനെ കണ്ടുപിടിക്കുമെന്ന് ഞാൻ ആലോചിച്ചു… അങ്ങനെ ഒരിക്കൽ പോലും ജോഗ്ഗിങ്ങിനു പോകാത്ത ഞാൻ അന്ന് മുതൽ ശീലങ്ങളൊക്കെ മാറ്റി.

കൂട്ടുകാരൊക്കെ കളിയാക്കി ചോദിച്ചപ്പോഴും ഒന്നും പറയാതെ പിടിച്ച് നിന്നു. ആ മുഖം ഒന്ന് കാണാൻ കൃത്യ സമയത്ത് ഞാൻ എന്റെ ബാൽക്കണിയുടെ താഴെയെത്തി. പക്ഷെ കണ്ടില്ല വന്നില്ല അന്ന്. ഒരാഴ്ച ഞാൻ അത് പോലെ കാത്തിരുന്നു പക്ഷെ പരാജയപെട്ടു. വെറും ദിവസങ്ങൾക്കുള്ളിൽ ആ മുഖം എനിക്ക് സമ്മാനിച്ചത് അതുവരെ അറിയാത്ത ഒരു അനുഭൂതിയായിരിന്നു. ഞാൻ ഈ ലോകത്തുണ്ടെന്ന് പോലും അറിയാത്ത ഒരാൾ, അയാൾ എന്റെ ലോകമായി മാറുകയായിരുന്നു. പേര് പോലും അറിയാത്ത ഒരാളുടെ പിന്നാലെ പോകുന്നതിൽ ഒരു യുക്തിയുമില്ലായെന്ന് അറിഞ്ഞിട്ടും അവനെ അറിയാൻ പറ്റാത്തതിൽ എന്റെ മനസ്സ് വേദനിച്ചു. ആ മുഖം വീണ്ടും കാണാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചു. അങ്ങനെ പുതിയ വർഷമെത്തി…ജനുവരി ഒന്നിന് കോളേജ് മുഴുവൻ ഒത്തുകൂടി… തലേന്ന് രാത്രി തുടങ്ങിയ ആഘോഷങ്ങൾ പുലർച്ചയോളം നീണ്ടു നിന്നു…ഉദിച്ചുയുരുന്ന സൂര്യൻ സമ്മാനിച്ച മനസ്സിൽ അസ്തമിക്കാതെ കടക്കുന്ന ആ മുഖത്തെ അവിടെയും ഞാൻ തേടി… തിരഞ്ഞ് തിരഞ്ഞ് ഒടുവിൽ മനസ്സിലെ ചിത്രത്തിന്റെ ഉടമയെ കണ്ടെത്തി..കൈകൾ വിറച്ച് തൊണ്ട ഇടറി എന്ത് പറയണമെന്ന് അറിയാതെ അവന്റെ പിന്നിൽ നിൽക്കുമ്പോൾ അവന്റെ അടുത്ത് നിന്ന സുഹൃത്ത് അവനോടു ചോദിച്ചു Karan, how is your fever now? Haven’t seen you for a week. Its better now, I was taking rest at my hostel room all the week, just got out today as its new year. And what about your jogging girl, did you meet her. Or you just still take a break and wash your face when you reach her balcony? Wanted to meet her last week, but then this fever happened. I really wish to see her and open my heart. ഒരു നിമിഷത്തേക്ക് എല്ലാം നിശ്ചലമായി തോന്നി സത്യവും സ്വപ്നവും തിരിച്ചറിയാൻ കഴിയാത്ത പോലെ… ഞാൻ ആഗ്രഹിച്ച ആൾ എന്നെയും ആഗ്രഹിച്ചിരുന്നോ… ഇതെല്ലാം മനപ്പൂർവം ആയിരിന്നോ അവന്റെ സുഹൃത്തു പെട്ടന്ന് എന്നെ ചൂണ്ടികാണിച്ചു… ആ മുഖം എന്നിലേക്ക് തിരിഞ്ഞതും എന്റെ മനസ്സ് പോലെ പെട്ടന്ന് ചുറ്റും ഇരുട്ടായി… ഇരുട്ടിന്റെ മറവിൽ…ഞങ്ങളുടെ കൈകൾ അറിയാതെ തൊട്ടുരുമ്മി…വീണ്ടും പ്രകാശം നിറഞ്ഞു… പകലുകളിൽ കാണാനാഗ്രഹിച്ച മുഖം ഇരുട്ടിന്റെ വെളിച്ചത്തിൽ ആദ്യമായി അടുത്തു നിന്ന് കണ്ടു…ആ മിഴികളിലേക്ക് ഊർന്നിറങ്ങി… ”Pehla Nasha Pehla Khumar”… ഉദിത് നാരായണന്റെ ശബ്ദം പിന്നിൽ കേൾക്കുന്നുണ്ടായിരുന്നു…

പരസ്പരം നോക്കികൊണ്ട് ഞങ്ങൾ ഒരേസ്വരത്തിൽ പറഞ്ഞു ….I LOVE YOU… ചുവന്നു വിടർന്ന അവന്റെ കവിളിൽ ആ നിമിഷം വിരിഞ്ഞ ചിരിയായിരുന്നു ഡൽഹി നഗരത്തിലെ ഞാൻ കണ്ട ഏറ്റവും മനോഹരമായ കാഴ്ച നിറഞ്ഞ കണ്ണുകളാൽ അവന്റെ കണ്ണിലേക്ക് ഇമവെട്ടാതെ ഞാൻ നോക്കിയിരുന്നു … ഇനി മഞ്ഞിന്റെ മറയിൽ കണ്ടകലുന്ന ആരോ ഒരാൾ ആയിട്ടല്ല എന്റേത് മാത്രമാകാൻ പോകുന്ന ആ ചിരിയെ എന്റെ ചുണ്ടുകളിലേക്ക് ചേർക്കാൻ ഞാൻ കൊതിച്ചു….നിലക്കാത്ത പുതുവത്സര ആരവങ്ങൾക്കിടയിൽ ഞങ്ങൾ കെട്ടിപിടിച്ചു… പിന്നീടുള്ള മൂന്ന് വർഷം ജീവിതത്തിലെ വസന്തകാലമായിരിന്നു എനിക്ക്… ഡൽഹി നഗരം ഞങ്ങൾക്കു സ്വന്തമായിരുന്ന നാളുകൾ…കരണിന്റെ ബൈക്ക് ആയിരുന്നു ഞങ്ങളുടെ സാരഥി…പുതിയ ഡൽഹിയിലെ വിശാലമായ വർണ്ണകാഴ്ചകൾ കണ്ട്, പഴയ ദില്ലിയിലെ ഇരുണ്ട വഴികളിലൂടെ ചരിത്രം അറിഞ്ഞ് , പ്രണയത്തിന്റെ ഒരു ചെറു ചരിത്രം ഞങ്ങൾ രചിച്ചു…പരീക്ഷയുണ്ട് പ്രൊജെക്ടുണ്ട് എന്നൊക്കെ പറഞ്ഞ് പലപ്പോഴും നാട്ടിലേക്ക് ഞാൻ പോകാറില്ല… മുംബൈയിലായിരിന്നു കരണിന്റെ വീട്…അവന് മലയാളം അറിയാത്തത്കൊണ്ടും എനിക്ക് ഹിന്ദിയിൽ വലിയ പിടിയില്ലാത്തത്കൊണ്ടും ഇംഗ്ലീഷിൽ ആയിരിന്നു കൂടുതലും സംസാരിച്ചിരുന്നത് മൂന്ന് വർഷം കൊണ്ട് കുറച്ച് മലയാളം ഞാൻ അവനേയും ഹിന്ദി അവൻ എന്നെയും പഠിപ്പിച്ചു…കോളേജ് കഴിഞ്ഞ് തിരിച്ച് കേരളത്തിലേക്ക് വരുന്നതിന്റെ തലേ ദിവസം…ഡൽഹിയിലെ ഞങ്ങളുടെ അവസാനത്തെ രാത്രി…ക്യാമ്പസ് ഗ്രൗണ്ടിലിരുന്ന് മുന്നോട്ടുള്ള ജീവിതത്തെപ്പറ്റി ഞങ്ങൾ ഒരുപാട് സംസാരിച്ചു… IAS പഠിക്കാൻ വേണ്ടി കരൺ ഡൽഹിയിൽ തന്നെ തുടരാൻ തിരുമാനിച്ചിരുന്നു…നാട്ടിൽ ചെന്ന് അച്ഛനും അമ്മേം സമ്മതിപ്പിച്ചട്ട് ഞാനും വരാം ഇവിടെ കോച്ചിങ്ങിന് എന്ന് ഞാൻ പറഞ്ഞു…പുലർച്ചെ വരെ അവന്റെ മാറിൽ ചാരി ഇരുന്ന് ഞാൻ അവനോട് ഒരുപാട് നന്ദി പറഞ്ഞു… വീട്ടിൽ നിന്ന് മാറിയുള്ള എന്റെ ആദ്യത്തെ അനുഭവം ഇത്ര ഭംഗിയുള്ളതാക്കിയതിന്… എന്റെ ജീവിതത്തിലേക്ക് വന്നതിന് … പുലർച്ചെ എന്നെ ട്രെയിൻ കയറ്റി വിടാൻ കരൺ വന്നു …വണ്ടി മെല്ലെ മെല്ലെ നീങ്ങാൻ തുടങ്ങിയപ്പോൾ…അവൻ എനിക്ക് അദൃശ്യനായി… വർഷങ്ങൾക്ക് മുന്നേയുള്ള ഡിസംബറിലെ ആ പകലിൽ അവൻ മെല്ലെ ഓടി നീങ്ങുന്ന ചിത്രമാണ് അപ്പോൾ എനിക്ക് ഓർമ്മ വന്നത്…

പക്ഷെ ഇന്ന് അകന്നുപോകുന്നത് ഞാൻ ആണെന്ന് മാത്രം… നാട്ടിൽ എത്തി മൂന്ന് മാസത്തോളം ഞങ്ങൾ സംസാരിച്ചിരുന്നു…കരൺ കോച്ചിങ്ങിനു ഉടനെ ചേരുമെന്ന് പറഞ്ഞു എനിക്ക് ഡൽഹിയിലേക്ക് തിരിച്ചു വരാൻ കഴിയില്ലായെന്നും ഇവിടെ തന്നെ പിജിക്കു ചേരുകയാണെന്നും അറിയിച്ചു… പിന്നെ പതുക്കെ ഫോൺ വിളികൾ ഇല്ലാതായി ഞാൻ വിളിച്ചാൽ എടുക്കാതായി…Facebbok, Whatsapp, Gmail ഒന്നിലും ഒരു റിപ്ലെയും ഇല്ല…പിന്നെ ഒരു മാസത്തോളം ആരും അറിയാതെ കരയാനാണ്‌ ഏറ്റവും കഷ്ടപെട്ടത്‌.. ഒരു ദിവസം രാവിലെ എണീറ്റപ്പോൾ ഒരു മെയിൽ വന്നിരിക്കുന്നു . My family is not ready to accept a South Indian Girl. I tried to convince them but failed. I don’t think our relation will work without my family’s consent. I have blocked you. Don’t try to contact me. I had a memorable time with you in Delhi. Wishes Karan നിറഞ്ഞ മിഴിയിൽ അത് വായിച്ചവസാനിച്ചപ്പോൾ ഞാൻ കരയുന്നത് കണ്ട് ‘അമ്മ വന്നു…മെയിൽ വായിച്ചു …എന്നെ കെട്ടിപിടിച്ചുകൊണ്ട് സാരമില്ല ഞങ്ങൾ ഇല്ലേ കൂടെയെന്ന് പറഞ്ഞു…പിന്നെ പതുക്കെ വീട്ടിൽ പലരും അത് അറിഞ്ഞു…ഡൽഹി എന്നുള്ളത് എന്റെ പ്രണയ നൈരാശ്യത്തിന്റെ പര്യായമായി മാറി…ദിവസങ്ങൾ പോകവേ വല്ലപ്പോഴും ഒരു തമാശപോലെ ഓർക്കുന്ന ഒന്നായി മാറുകയായിരുന്നു എന്റെ ദില്ലീവാലാ പ്രണയം ഇന്നിതാ രണ്ടു വർഷം കഴിയുന്നു …പിജിക്കു ശേഷം ഞാൻ നാട്ടിൽ തന്നെ കോച്ചിങ്ങിനു ചേർന്നു…ഞങ്ങൾ ഒന്നിച്ചു കണ്ട സ്വപ്നത്തിൽ ഒറ്റയ്ക്കു യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ് ഞാൻ…അവനെ മറക്കാനോ വെറുക്കാനോ ഞാൻ ശ്രമിച്ചട്ടില്ല…കാരണം പ്രണയിച്ചത് ആത്മാർത്ഥമായിട്ടാണെങ്കിൽ ഒരിക്കലും ഇത് രണ്ടും നമ്മുക്ക് സാധിക്കില്ല… ഡൽഹിയിലെ തണുത്തുറയുന്ന പ്രഭാതങ്ങളിലൂടെ കടന്നു വന്ന് ഒരായിരം വസന്തകാല സ്മരണകൾ എന്റെ ഉള്ളിൽ വിടർത്തി സ്വയം മാഞ്ഞകന്നു പോയ അവന്റെ ചിരി… ഡൽഹി നഗരം എനിക്ക് സമ്മാനിച്ച ഏറ്റവും മനോഹരമായ ആ കാഴ്ച… ഇന്നും എന്റെ മനസ്സിൽ ജീവിക്കുന്നു…ഒരു നല്ല ഓർമ്മയായി… ലൈക്ക് കമന്റ് ചെയ്യണേ…

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular