Connect with us

Love

അറിഞ്ഞു പ്രവര്‍ത്തിക്കുന്ന പ്രണയത്തിനു ഒരു മധുരം നിറഞ്ഞ വാക്കുകളുടെയും ആവശ്യമില്ല…

Published

on

രചന: വേദവതി

“ഉണ്ണിതമ്പുരാനൊട്ടും ഇഷ്ടമല്ലായിരുന്നട്ടോ ഈ വേളി…. പിന്നെ പ്രായം മുപ്പതുകഴിഞ്ഞില്ലയോ, ഇനീം ഈ നാടകവും ഉത്സവങ്ങള്‍ കൂടാനായിട്ടും ഊര് തെണ്ടി നടന്നാല്‍ മതിയോ….അമ്മതമ്പുരാട്ടി ഒത്തിരി നിര്‍ബന്ധം പിടിച്ചപ്പോള്‍ ആണ് അയാള്‍ ഒന്നു സമ്മതിച്ചത്….. കുട്ടിയോട് ഇത്തിരി അനിഷ്ടം കാണിച്ചാല്‍ അത് കണ്ടറിഞ്ഞങ്ങു നില്‍ക്കണമട്ടോ”….. കസവ് സാരിയുമുടുപ്പിച്ചു തലയില്‍ നിറയെ മുല്ലപ്പൂവും വെച്ചു കൈകളിലേക്ക് പാല്‍ ഗ്ലാസും തന്നു മുറിയിലേക്ക് വിടുമ്പോള് ഏട്ടത്തിയുടെ വാക്കുകള്‍ കാതില്‍ തറഞ്ഞു നിന്നു…. ഉള്ളിലെ ഭയത്താല്‍ ആ പാല്‍ഗ്ലാസ്സ് പിടിച്ചിരുന്ന കൈകള്‍ വിറക്കുന്നു…..പാതി ചാരിയ വാതില്‍ തുറന്നു ഉള്ളിലേക്ക് കടന്നപ്പോള്‍ അവിടെ ആള്‍ ഉണ്ടായിരുന്നില്ല….കരവിരുത് നിറച്ചു തേക്കിന്‍ തടി കൊണ്ടുണ്ടാക്കിയ ആ കിടക്കയില്‍ അവള്‍ ഇരുന്നു…..സമ്പത്തിന്‍റെ മാറ്റുരച്ചു കാണിക്കുന്നു ആ മുറിയില്‍……അവള്‍ കൂടെ കൊണ്ട് വന്ന ആ കവിതകള്‍ നിറഞ്ഞ തന്‍റെ പുസ്തകമെടുത്ത് തന്‍റെ മാറോടു ചേര്‍ത്ത് പിടിച്ചിരുന്നു… ഒരു ഞൊടിയിടയില്‍ പ്രണയം എന്ന സ്വപ്നങ്ങള്‍ എല്ലാം തകര്‍ന്നിരിക്കുന്നു…. ദരിദ്രതയില്‍ ക്ഷയിച്ചു കൊണ്ടിരിക്കുന്ന പേരുകേട്ട ഒരു തറവാട്ടില്‍ ജനിച്ച തനിക്കെന്തു സ്വപ്നം കാണാന്‍ അല്ലേല്‍ യോഗ്യത?….. അന്നൊരു നാള്‍ സന്ധ്യക്ക് തുളസിത്തറയില്‍ ദീപം കൊളുത്തിയ സമയത്താണ് പുറത്തു പോയിരുന്ന അച്ഛന്‍ ചിന്താകുലനായി തിരിച്ചെത്തിയത്….. അച്ഛനായി വെള്ളം നിറച്ച പാത്രവും തോര്‍ത്തുമായി നില്‍ക്കുമ്പോള്‍ മോളെ എന്നും പറഞ്ഞു തന്‍റെ തലയില്‍ തലോടിയതെന്തിനെന്നറിഞ്ഞില്ല….. സന്ധ്യാനാമം കഴിഞ്ഞു തടികളാല്‍ തീര്‍ത്ത ഗോവേണിപ്പടിയിലൂടെ ഓടിക്കിതച്ചവളുടെ മുകളിലെ മുറിയില്‍ എത്തിയപ്പോള്‍ പകുതിയില്‍ നിര്‍ത്തി വെച്ച ആ കവിതകള്‍ അവളെ മാടി വിളിച്ചു….. കൌമാരത്തിലെ പ്രണയ സങ്കല്‍പ്പങ്ങള്‍ ഒക്കെയും കവിതകളിലെ വരികളായി മാറുമ്പോള്‍ അവള്‍ തേടുന്ന ഒരു കാമുക രൂപം ആ വെളുത്ത കടലാസില്‍ ഒളിഞ്ഞു നിന്നിരുന്നു….. ആ പൂര്‍ണ്ണ ചന്ദ്രന്‍റെ നിലാവിലും തൊടിയിലെ ഇലഞ്ഞി പൂവിന്റെ മണത്തിലും അവളുടെ അകതാരില്‍ പ്രേമപരവേശങ്ങള്‍ നിറഞ്ഞു…. എഴുതി തീര്‍ത്ത ആ കവിത പിന്നേയും പിന്നേയും വായിച്ചു കൊണ്ടു അവള്‍ പതിയെ നിദ്രയിലാണ്ടു….. കാലത്ത് കുളിയും പൂജയും കഴിഞ്ഞു അടുക്കളയില്‍ അമ്മയോടൊപ്പം കൂടിയപ്പോള്‍, “ന്‍റെ കുട്ടി ഇന്ന് ഇവിടെ ഒരു സഹായവും ചെയ്യേണ്ട… പോയി ഒരുങ്ങിക്കോളൂ…. ഒരു കൂട്ടര്‍ വരുന്നുണ്ടെ, നിന്നെ കാണുവാന്‍”…….

തലേദിവസത്തില്‍ അവള്‍ തീര്‍ത്ത കവിത തന്‍റെ ഉള്ളില്‍ കിടന്നു വിലപിച്ചു…ആരാണായാള്‍? എന്തിനാണ് വരുന്നത്?….. അവളുടെ ശബ്ദങ്ങള്‍ മുഴുവനും താനെഴുതിയ കവിതകളില്‍ മാത്രമായി ഒതുങ്ങി… അമ്മ തയ്യാറാക്കി വെച്ച ചുവപ്പും പച്ചയും ചേര്‍ന്ന നിറങ്ങള്‍ കൊണ്ട് ശോഭിച്ച ആ പട്ടുസാരിയില്‍ തന്‍റെ മേനി ഒരു കാഴ്ച വസ്തു ആകാന്‍ പോകുന്നു… എഴുതിയ കവിതകളിലൂടെ അവള്‍ ഒരു വേദനയോടെ വിരലോടിച്ചു കൊണ്ടിരുന്നു….. “അമ്മു, എന്റെ കുട്ട്യേ ഒന്നു താഴേക്കു വരൂ… അവരെത്തി കഴിഞ്ഞിരിക്കുന്നു”….. മടിച്ച് മടിച്ചാണെങ്കിലും ആ വാതിലിന്‍ മറവില്‍ അവള്‍ ചാരി നിന്നൊരു വട്ടം നോക്കി….. “ഇങ്ങോട്ട് മാറി നില്‍ക്കൂ കുട്ടി ഞങ്ങള്‍ ഒന്നു കണ്ടോട്ടെ നല്ലവണ്ണം”…. വന്നവരുടെ കൂട്ടത്തില്‍ തല മൂത്ത ഒരു സ്ത്രീ…. അവരുടെ ഇടയില്‍ തന്നെ തുറിച്ചു നോക്കുന്ന മുഖപ്രസാദം ഒട്ടും ഇല്ലാത്ത ഒരാള്‍….. തന്നെക്കാള്‍ ഒത്തിരി മുതിര്‍ന്ന ഒരാള്‍…..പട്ടുപാവാട ഇട്ടു നടന്നിരുന്ന താന്‍ എന്ന ഈ കൌമാരക്കാരിയെ സാരിയിലേക്ക് ഒരു ദിവസം കൊണ്ട് മാറ്റം ചെയ്യിപ്പിക്കാനുള്ള കാരണം…. “എന്നാ ഇവര്‍ക്കെന്തെങ്കിലും സംസാരിക്കണം എന്നു വെച്ചാല്‍ ആയിക്കോട്ടെ…എന്താ ഉണ്ണിതമ്പുരാന്‍റെ അഭിപ്രായം?”….. “നിക്കൊന്നും സംസാരിക്കാന്‍ ഇല്ലാട്ടൊ….. നിങ്ങളുടെ അല്ലയോ തീരുമാനങ്ങള്‍…. എന്താണെന്ന് വെച്ചാല്‍ അങ്ങ് തീരുമാനിക്കുക…ഞാന്‍ ഇറങ്ങുന്നു”….. മുനി ശുണ്ഠിയെടുത്ത് കസവ് നേര്യതും ഒന്നു കുടഞ്ഞു പോകുന്ന ആ രൂപം കാണ്‍കെ, പ്രണയത്തില്‍ തീര്‍ത്ത തന്‍റെ കവിതകളില്‍ ഒരു ഭീതി ജനിക്കുന്നത് അവള്‍ അറിഞ്ഞു…. വാതിലിന്‍ സാക്ഷ ഇടുന്ന ശബ്ദമാണ് അവളെ ചിന്തകളില്‍ നിന്നുയര്‍ത്തിയത്….. ഞെട്ടിപ്പിടഞ്ഞു എഴുന്നേറ്റ അവള്‍ ചൂടാറിയ ആ പാല്‍ഗ്ലാസ്സുമായി നിന്നു…. “അതവിടെ വെച്ചേയ്ക്കൂ, നിക്ക് വേണ്ട…..വന്നു കിടന്നോളൂ”….. വേളി കഴിഞ്ഞെങ്കിലും അയാള്‍ ഒരു അപചരിതനാണ് തനിക്ക്, അയാളോടൊപ്പം ഒരേ കിടക്കയില്‍…..അവളുടെ മനസ്സില്‍ കണ്ട നാള്‍ മുതല്‍ ഉള്ള ഭീതി പിന്നേയും നിറഞ്ഞു…. ജനാലകളില്‍ കൂടി അരിച്ചിറങ്ങുന്ന നിലാവിന്‍ വെളിച്ചത്തില്‍ അയാളുടെ പരുപരുത്ത കൈകള്‍ അവളുടെ ശരീരത്തിലൂടെ ഒഴുകി നടന്നു……… കവിതകളില്‍ അവള്‍ ചാലിച്ചിരുന്നതു പ്രണയവികാരം മാത്രമായിരുന്നെങ്കില്‍…..അവള്‍ കവിതകളിലെങ്ങും വര്‍ണിക്കാത്ത വികാരങ്ങളാല്‍ അയാള്‍ പതിയെ പതിയെ, അവളെ പൊതിഞ്ഞു…….മുരടന്‍ സ്വഭാവം നിറഞ്ഞു നിന്നിരുന്ന, പരുഷമായി സംസാരിക്കുന്ന അയാള്‍ തന്നിലെ സ്ത്രീയെ ഉണര്‍ത്തുന്നത് അവള്‍ തിരിച്ചറിഞ്ഞു…. നിലാവിന്‍റെ ആ കുളിര്‍മ്മയില്‍ അയാള്‍ അവളിലേക്ക് ആഴ്ന്നിറങ്ങുമ്പോള്‍, അവളിലെ സ്ത്രീ രൂപം അന്നാദ്യമായി അവളുടെ മുമ്പില്‍ പൂര്‍ണ്ണമായി തെളിഞ്ഞു വന്നു…… കാലത്ത് അതിരാവിലെ അവള്‍ കുളിയും കഴിഞ്ഞു കണ്ണാടിയുടെ മുമ്പില്‍ നില്‍ക്കുമ്പോള്‍ കഴുത്തിലും തോളിലുമായി അയാള്‍ തീര്‍ത്തു തന്ന ആ ചുവന്നു കല്ലിച്ച ചുംബന അടയാളങ്ങള്‍ അവളില്‍ നാണം നിറച്ചു….. അവള്‍ സാരികൊണ്ടത് പല തവണ മറയ്ക്കാന്‍ ശ്രമിച്ചു….നിരാശ തന്നെ ഫലം…. “എന്തിനിത്ര വെപ്രാളം…. വേളി കഴിഞ്ഞവര്‍ തന്നെയാ ഈ വീട്ടിലുള്ളവര്‍….അതിനിത്ര നാണിക്കേണ്ട കാര്യമില്ല” സാരി നേരെയാക്കിയിട്ടു കൊടുത്തിട്ടു അയാള്‍ കൂടുതലൊന്നും പറയാതെ പുറത്തേക്കിറങ്ങി….

അടുക്കളയില്‍ എത്തിയപ്പോള്‍ സ്ത്രീജനങ്ങള്‍ തന്നെ ഒരു ഉദ്ദ്വേഗത്തോടു നോക്കുന്നത് അവള്‍ അറിഞ്ഞു….. അയാളുടെ വാക്കുകള്‍ അവളിലെ നാണം തെല്ലു ശമിപ്പിച്ചു….ആദ്യമായിട്ടാണ് തന്‍റെ മനസ്സിന് ഉറപ്പ് വരുന്ന പോലെയുള്ള ഒരു സംസാരം കേള്‍ക്കുന്നത്…..അയാളോട് ചെറിയ ഇഷ്ടം തോന്നി….. വീട്ടിലെ പണികള്‍ ഒതുക്കിക്കഴിഞ്ഞുള്ള ഉച്ച സമയത്താണു ആരും കാണാതെ അവള്‍ കവിതകള്‍ എഴുതിയിരുന്നത്…. ഒരുനാള്‍ അപ്രതീക്ഷിതമായി ആ സമയം മുറിയില്‍ വന്ന അയാള്‍ അവള്‍ എഴുതിയത് പിടിച്ച് വാങ്ങി…. ഒന്നും പറയാതെ പുറത്തേക്ക് പോയപ്പോള്‍ അവളില്‍ ഒരു ഭയം നിറഞ്ഞു….ഇഷ്ടമില്ലാതെ ആയിക്കാണുമോ? അന്ന് വൈകുന്നേരം അവള്‍ക്കായി വായിക്കാനും എഴുതാനുമുള്ള കുറെ പുസ്തകങ്ങളുമായി അയാള്‍ വന്നപ്പോള്‍ അവള്‍ തിരിച്ചറിയുകയായിരുന്നു, അയാളുടെ ഉള്ളം….. എന്നത്തേയും പോലെ ഉത്സവം കൂടാന്‍ മൂന്നാല് മാസത്തെ ഒരു യാത്ര എന്നു പറഞ്ഞയാള്‍ പോയപ്പോള്‍ ഏട്ടത്തി പറഞ്ഞത് അവള്‍ക്ക് ഓര്മ വന്നു…..ഊര് തെണ്ടി നടക്കാന്‍ താത്പര്യമുള്ളവന്‍…..അവളില്‍ അത് ഒരു വിഷാദം നിറച്ചു…..കാത്തിരിക്കാനായിരിക്കും താന്‍ എന്ന ഭാര്യയുടെ നിയോഗം….. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പടിപ്പുര കടന്നു വരുന്ന ആ രൂപം നോക്കി തറവാട്ടിലുള്ളവര്‍ പരസ്പരം ചിരിച്ചു…. മുറിയിലേക്ക് കൂടെ ചെന്ന തന്നെ വാരിപ്പുണര്‍ന്ന് അയാള്‍ തന്നിലേക്ക്, ഒരു പരവേശത്തോടെ ഒന്നായി ചേരുമ്പോള്‍ അവളുടെ കവിതകളിലെ പ്രണയ വരികള്‍ അവളെ നോക്കി നാണത്താല്‍ മുഖം മറച്ചു……… “ഉണ്ണിതമ്പുരാന്‍റെ ഈ മാറ്റം….എന്നാലും ന്‍റെ കുട്ട്യേ, ഉത്സവം എന്നും പറഞ്ഞു കെട്ടു പൊട്ടിച്ചിരുന്ന ആളാണ്”……. കാലത്ത് ചായക്ക് വെള്ളം വെച്ചു കൊണ്ടിരുന്നപ്പോള്‍ ഏട്ടത്തി പിന്നില്‍ നിന്നും കളിയാക്കി…. എട്ടത്തിയുടെ വാക്കുകള്‍ ശരിയാണ്….തന്നെ പ്രണയം കൊണ്ട് അയാള്‍ മൂടുന്നുണ്ട് ആ മുറിയിലെ ചുവരിനുള്ളില്‍ ……ഏച്ചുകെട്ടിയ വാക്കുകള്‍ വേണ്ട അയാള്‍ക്ക് തന്നില്‍ പ്രണയം നിറയ്ക്കാന്‍…. പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ കാരണവര്‍ അടക്കമുള്ളവരുടെ മുന്പില്‍ വെച്ചയാള്‍ അവളോടു പറഞ്ഞു… “ഞാന്‍ പുറത്തേക്കോന്നിറങ്ങുകയാണ്…..തിരിച്ചു മദ്ധ്യാഹ്നമെത്തും, ഒരു യാത്രക്ക് തയ്യാറായിക്കൊള്ളുവിന്‍….. ഇക്കൊല്ലത്തെ ഉത്സവത്തിന് നാമൊരുമിച്ചു യാത്ര പോകുന്നു”….. “എന്താ ഉണ്ണീ, അതെങ്ങനെ ശരിയാകും, ഇതൊക്കെ പുരുഷന്‍മാര്‍ക്ക് പറഞ്ഞിട്ടുള്ളതാ….സ്ത്രീജനങ്ങള്‍ വീട്ടില്‍ ഇരിക്കേണ്ടവരാണു…..അവരെയും കൊണ്ട് ഈ ഊര്ചുറ്റല്‍ ശരിയല്ല”….. മൂത്ത കാരണവരുടെ വക താക്കീത്, അയാള്‍ പ്രതീക്ഷിച്ചിരുന്ന പോലെ ഒരു മറുപടി…. “ഞാന്‍ കൂടെ കൊണ്ട് പോകുന്നത് ഞാന്‍ വേളി കഴിച്ച പെണ്ണിനെയാണ്…..അതിനു ആരുടേയും സമ്മതം വേണമെന്നില്ല”…… ഉരുളക്കുപ്പേരി പോലെയുള്ള അയാളുടെ മറുപടി അവളില്‍ ഭയം വര്‍ദ്ധിപ്പിച്ചു…. “എന്താ തനിക്ക് എതിര്‍പ്പുണ്ടോ കൂടെ വരുന്നതിന്”? അയാള്‍ എല്ലാവരുടേം മുമ്പില്‍ വെച്ചു ചോദിച്ചപ്പോള്‍ അവളുടെ ഹൃദയമൊന്നു പിടഞ്ഞു…… നേര്‍ക്ക് നേരെ നിന്നു ആരോടും സംസാരിച്ച് തനിക്ക് ശീലമില്ല….അവള്‍ ഒരു നിമിഷമൊന്നാലോചിച്ചു…… “നിക്ക് സമ്മതം”…. കഴിഞ്ഞ കുറെ ദിവസങ്ങളായി അയാള്‍ തനിക്ക് പറഞ്ഞും കാട്ടിയും തരുന്ന കാര്യങ്ങളില്‍ നിന്നും തന്‍റെ മനസ്സും അയാളോടൊപ്പം ഉറച്ചതായി തീര്‍ന്നു എന്നു അവള്‍ തിരിച്ചറിഞ്ഞു….. അയാളോടൊപ്പം നീണ്ട ദൂരയാത്രയ്ക്ക് ബസില്‍ അടുത്തടുത്ത് ഇരിക്കുമ്പോള്‍ ഒരു ലോകം പിടിച്ചടക്കിയ സന്തോഷമായിരുന്നു അവള്‍ക്ക്…ആദ്യമായി പുറംലോകം കാണാന്‍ പോകുന്നു…. അവളുടെ അരയില്‍ കൈ ചേര്‍ത്ത് വെച്ചു അയാള്‍ ആ സീറ്റിലേക്ക് ചാരിയിരുന്നു…. ഒപ്പം ഒരു ദീര്‍ഘനിശ്വാസവും…..

“മടുക്കുന്നുണ്ടോ തനിക്ക് എന്‍റെ പരുപരുക്കന്‍ സ്വഭാവം….എനിക്കു പ്രണയ വാക്കുകള്‍ പറയാനാവില്ല,….തന്‍റെ കവിതകളില്‍ താന്‍ എഴുതിയത് പോലെ, തന്‍റെ സ്വപ്നങ്ങള്‍ പോലെ”….. അയാളോട് ഒന്നുകൂടി ചേര്‍ന്നിരുന്നു അവള്‍…. ആ തോളില്‍ തല ചായ്ച്ചവള്‍ പറഞ്ഞു……. “കഥകളിലും കവിതകളിലും വായിക്കും പോലെയല്ല ഓരോ പ്രണയവും…. അത് പ്രണയിക്കുന്നവര്‍ അനുസരിച്ചു മാറിയിരിക്കും….ഈ പ്രണയം എനിക്കു വേണ്ടിയുള്ള ഈ പരുക്കന്‍ വാക്കുകളിലാണ്….ഒരു സ്ത്രീയ്ക്ക് വേണ്ടി സംസാരിക്കുന്ന, അവളുടെ സന്തോഷം അറിഞ്ഞു പ്രവര്‍ത്തിക്കുന്ന പ്രണയത്തിനു ഒരു മധുരം നിറഞ്ഞ വാക്കുകളുടെയും ആവശ്യമില്ല…..ഇത് ഇങ്ങനെ തന്നെ ഇരുന്നാല്‍ മതി…..എന്നിലീ പ്രണയവും നിറച്ചു കൊണ്ട്”…… അങ്ങനെ അവള്‍ എഴുതി ചേര്‍ത്ത പ്രണയ വരികളെ മാറ്റി നിര്‍ത്തി, അയാളുടെ പ്രണയം, ഒരു വാക്കുകളാലും അവള്‍ക്ക് വര്‍ണിക്കാനാവാതെ….. അവളില്‍ തന്നെ നിറഞ്ഞു നിന്നു….. പകരം അവളുടെ പുസ്തകങ്ങളിലെ വെളുത്ത കടലാസുകള്‍ക്ക് അവൾ വര്‍ണ്ണിച്ച് പോലും കൊടുക്കാതെ, ഒരു സ്വാര്‍ത്ഥതയോടെ അയാള്‍ക്കായി മാത്രം, അവളുടെ പ്രണയം ആവോളം അവള്‍ പകര്‍ന്നു നല്കികൊണ്ടിരുന്നു…….. ശുഭം… (ഓരോ മനുഷ്യരുടേം സ്വഭാവങ്ങള്‍ വ്യത്യസ്ഥമെന്നപോലെ, അവരുടെ പ്രണയവും വ്യത്യസ്ഥമാണ്……. പ്രണയത്തിനെ പൊതുവേയുള്ള നിര്‍വചനം കൊണ്ട് അളക്കാതിരിക്കുക….പുറമെ നിന്നും കാണുന്നതു പോലെയോ, കേള്‍ക്കുന്നത് പോലെയോ അല്ല ഓരോ മനുഷ്യരുടെയും പ്രണയത്തിന്‍റെ രീതികള്‍………എത്രയേറെ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും പരസ്പരം മനസ്സിലാക്കുന്നതില്‍ നിന്നും പ്രണയം തുടങ്ങുന്നു, ഒരന്തമില്ലാതെ…..) ലൈക്ക് കമന്റ് ചെയ്യണേ…

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular