Connect with us

Love

പ്രാണൻ പകുത്ത് കൊടുക്കുന്ന പെണ്ണിനെ മാത്രമേ അവൻകെട്ടുകയുള്ളൂന്ന പറയുന്നത്

Published

on

രചന: സന്തോഷ് അപ്പുക്കുട്ടൻ

“അപ്പോൾ ഒരു ഡോണറെ കിട്ടണം – അതും സ്വന്തത്തിൽ നിന്നായാൽ വളരെ നല്ലത് ” ഡോക്ടർ രാജീവ്, രാജശേഖരനെ നോക്കി. ഒന്നും പറയാൻ കഴിയാതെ രാജശേഖരൻ, കൺസൾട്ടിങ്ങ് റൂമിലെ സീലിംഗ് ഫാനിലേക്കു നോക്കിയിരുന്നു. ” നിങ്ങളുടെത് വലിയ തറവാടല്ലേ രാജശേഖരാ – അവിടെ ആർക്കെങ്കിലും അഭിയ്ക്ക് പറ്റിയ കിഡ്നി ഇല്ലാതിരിക്കുമോ?” രാജശേഖരൻ ഒരു പരുങ്ങലോടെ ഡോക്ടർ രാജീവിനെ നോക്കി. “രാജശേഖരന്റെ അവന് – മാച്ചാവുന്ന കിഡ്നിയാണല്ലോ?” രാജശേഖരന്റെ നെഞ്ചിൽ ഇടികുടുങ്ങി. “ഡോണ്ട് വറി രാജശേഖരാ – ഇത് ഒരു സിംപിൾ ആയ കാര്യമാണെന്ന് വെൽ എജുക്കേറ്റഡ് ആയ -തനിക്കറിയാമല്ലോ?” ഡോക്ടർ രാജീവ് പ്രതീക്ഷയോടെ രാജശേഖരനെ നോക്കി. ” അതു പറ്റില്ല ഡോക്ടർ – എനിക്ക് ഭാര്യയും രണ്ടു പെൺമക്കളുമുണ്ട്. എനിക്കെന്തെങ്കിലും സംഭവിച്ചാൽ?” രാജശേഖരൻ വിയർത്തു തുടങ്ങി, “തനിക്ക് പേടിയാണെങ്കിൽ വേണ്ട!തന്റെ അനിയൻമാരായ രാമകൃഷ്ണനോടും, രാമദാസനോടും പറഞ്ഞു നോക്ക് ” രാജശേഖരൻ നിസ്സഹായതയോടെ നിഷേധാർത്ഥത്തിൽ തലയാട്ടി. ” അവരും സമ്മതിക്കില്ല ഡോകടർ, അവർക്കും ഭാര്യയും കുട്ടികളുമില്ലേ?സ്വന്തം ജീവിതം വെച്ച് ആരെങ്കിലും ചൂത് കളിക്കുമോ?” രാജശേഖരന്റെ ശബ്ദമുയർന്നപ്പോൾ ഡോക്ടർ രാജീവിന്റെ ചുണ്ടിൽ ഒരു പുച്ഛം നിറഞ്ഞ ചിരി വിരിഞ്ഞു.

” സ്വന്തം അനിയനല്ലോടാ – ഇത്രയും വലിയ -അംഗബലമുള്ള തറവാട്ടിൽ ധൈര്യമുള്ള ഒരുത്തനും ഇല്ലടോ?” ഡോക്ടർ രാജീവിന്റ സ്വരമുയർന്നപ്പോൾ രാജശേഖരൻ തല കുമ്പിട്ടിരുന്നു. “ചെമ്പകത്തറ തറവാട്ടിലെ മാധവന്റെ മക്കളുടെ കെട്ടിഘോഷിച്ച സഹോദരസ്നേഹം ഇത്രേയുള്ളു അല്ലേ?” ഡോക്ടർ രാജീവ് പരിഹാസത്തോടെ രാജശേഖരനെ നോക്കി. ” ആരോ പറഞ്ഞത് ശരിയാണ്,സഹോദര സ്നേഹത്തിന്റെ ആഴം കാണണമെങ്കിൽ സ്ഥലം വീതിക്കുമ്പോൾ നോക്കണമെന്ന് – ഇതിപ്പോൾ കിഡ്നിയായെന്നു മാത്രം ” ഡോക്ടർ രാജീവ് ചെമ്പകത്തറ തറവാടിന്റെ കുടുംബ ഡോക്ടർ കൂടിയാണ്. എന്തും പറയുവാനും, വിമർശിക്കാനും രാജീവിന് അധികാരം കൊടുത്തിട്ടുണ്ട് മാധവൻ! “എത്ര പണം വേണമെങ്കിലും ചിലവാക്കാം രാജീവ് ” രാജശേഖരൻ ദയനീയതയോടെ ഡോക്ടറെ നോക്കി. ” പണം നിങ്ങൾ ചിലവാക്കിയില്ലെങ്കിൽ ഏതെങ്കിലും ചാരിറ്റികാർ ചിലവാക്കും -അല്ലെങ്കിൽ ഈ ഞാൻ തന്നെ ” ഡോക്ടർ രാജീവ് തന്റെ സീറ്റിൽ നിന്നെഴുന്നേറ്റ് വന്ന് രാജശേഖരന്റെ തോളിൽ പിടിച്ചു. “പണമോ,കുടുംബ മഹിമയോ അല്ല നമ്മൾക്ക് ഇവിടെ വേണ്ടത് രാജശേഖരാ – ഒരു കിഡ്നിയാണ്” ഡോക്ടർ തിരിച്ചു വന്നു തന്റെ സീറ്റിലിരുന്നു രാജശേഖരനെ നോക്കി ഒന്നു പുഞ്ചിരിച്ചു. “പണവും,തറവാട്ട് മഹിമയും,ജാതിയുമൊക്കെ വാലിൽ മേൽ കെട്ടിനടന്നിട് ഒരു കാര്യമില്ലെന്ന് തോന്നുന്നത് ഇങ്ങിനെയുള്ള ക്രിട്ടിക്കൽ സിറ്റുവേഷനിലാണ് – അല്ലേ രാജശേഖരാ!”

അല്ലെന്നോ, അതേയെന്നോ- തിരിച്ചറിയാൻ വയ്യാത്ത വിധം രാജശേഖരൻ തല കുലുക്കി- ” ദെൻ ഓകെ രാജശേഖരാ എത്രയും പെട്ടെന്ന് ഒരു ഡോണറെ കണ്ടുപിടിക്ക് – എന്നാ ലാവുന്ന പോലെ ഞാനും അന്വേഷിക്കാം. സമയം പോകുന്തോറും അപകടം കൂടുതലാണെന്ന് ഞാൻ പറയാതെ തന്നെ രാജശേഖരന് അറിയാമല്ലോ?” “എന്താണ് പ്രശ്നം ഡോക്ടർ? ” ഓ.പി. ഫയൽ അടക്കിവെച്ചുകൊണ്ടിരുന്ന നഴ്സ്, അവരുടെ സംസാരം കേട്ട് അവർക്കരികിലേക്ക് വന്നു. ” ഇത് ചെമ്പകത്തറ മാധവന്റെ മൂത്ത മകൻ രാജശേഖരൻ. ഇദ്ദേഹത്തിന്റെ ഏറ്റവും താഴെയുള്ള അനിയൻ കിഡ്നി പേഷ്യന്റാണ്. അദ്ദേഹത്തിന് ഒരു കിഡ്നി വേണം” “റിലേറ്റീവ്സ് ആരുമില്ലേ കിഡ്നി കൊടുക്കാൻ?” അവൾ അനുതാപപൂർവ്വം ഡോക്ടറെ നോക്കി. ” ആരുമില്ലെടോ !എല്ലാവർക്കും പേടിയാ” ഡോക്ടർ മൊബൈലിൽ ആരുടെയോ നമ്പർ നോക്കുന്നതിനിടയിൽ നഴ്സിനെ നോക്കി. “താനറിയും പേഷ്യന്റിനെ! ഇടയ്ക്ക് തല്ലുണ്ടാക്കിയോ, അപകടമുണ്ടായിട്ടോ ഇവിടെ വന്നു കിടക്കുന്ന അഭിയെ ഓർമ്മയില്ലേ?” ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ നിളയ്ക്ക് തല കറങ്ങുന്നതു പോലെ തോന്നി: ഫയലുകൾ കൈയിൽ നിന്ന് ഊർന്നുവീണതവളറിഞ്ഞില്ല. “വലിയ കുടുംബത്തിലാണ് പിറന്നതെങ്കിലും, തനി -കുത്തഴിഞ്ഞ ജീവിതമായിരുന്നു അഭിയുടെത് – അതു കൊണ്ടാണ് ഇങ്ങിനെ സംഭവിച്ചത്!” ഡോക്ടറുടെ വാക്കുകളൊന്നും അവൾ കേൾക്കുന്നുണ്ടായിരുന്നില്ല! ചെവികൾ കൊട്ടിയടച്ചതു പോലെ!

“എന്റെ കിഡ്നി മാച്ചാവുകയാണെങ്കിൽ ഞാൻ കൊടുക്കാം ഡോക്ടർ ” നിളയുടെ വാക്ക് കേട്ട് രാജശേഖരനും, ഡോക്ടർ രാജീവും സന്തോഷത്തോടെ പരസ്പരം നോക്കി. “സിസ്റ്റർ എല്ലാം ഉറപ്പിച്ചിട്ടാണോ പറഞ്ഞത്?” ഡോക്ടർ രാജീവ് സംശയത്തോടെ നിളയെ നോക്കി. “അതെ ഡോക്ടർ – എന്റെ വീട്ടിലെ അവസ്ഥ അറിയാമല്ലോ? എനിക്കിപ്പോൾ വലിയൊരു തുക അത്യാവശമായി വന്നിരിക്കുന്ന സമയമാണ് ” നീർ നിലത്ത് വീണ് പൊട്ടി ചിതറും മുൻപെ അവളവിടെ നിന്നും പോയി! ഡോക്ടർ രാജീവ് സന്തോഷത്തോടെ അഭിയെ ഫോൺ ചെയ്തു! കുറച്ചു നേരം സംസാരിച്ചപ്പോൾ ഡോക്ടറുടെ മുഖം കറക്കുന്നത് രാജശേഖരൻ ശ്രദ്ധിച്ചു. ” എന്താ ഡോക്ടർ? ” ഡോക്ടർ രാജീവ് ഒരു നിമിഷം രാജശേഖരന്റെ കണ്ണുകളിലേക്ക് നോക്കി; “ഓപ്പറേഷന് മുൻപ് അവന് വിവാഹം ചെയ്യണമെന്ന് – അവനെ നോക്കാൻ ഒരാൾ വേണമെന്ന് ” ” അവന് ഭ്രാന്തായോ?” രാജീവിനെ രാജശേഖരൻ ചിരിച്ചു. ” ഭ്രാന്തല്ല രാജശേഖരാ – അവൻ പറഞ്ഞതെന്തെന്ന് അറിയോ? അവന് – നിങ്ങളിൽ വിശ്വാസമില്ലെന്ന് ” ഡോക്ടർ, രാജശേഖരനെ ചുഴിഞ്ഞു നോക്കി – ” അല്ലെങ്കിലും അവൻ പറഞ്ഞത് സത്യമല്ലേ? ഒരു കിഡ്നിയുടെ കാര്യം വന്നപ്പോൾ ഞാനത് കണ്ടതല്ലേ?” രാജശേഖരൻ ഒന്നും പറയാതെ വിളറിയ മുഖത്തോടെ രാജീവിനെ നോക്കി. ” അടുത്ത അവന്റെ ഡിമാന്റ് എന്താണെന്നറിയോ? കിഡ്നി കൊടുക്കുന്ന പെൺക്കുട്ടിയെ കെട്ടണമെന്ന് ” ഡോക്ടറുടെ വാക്ക് കേട്ടപ്പോൾ, രാജശേഖരൻ ദേഷ്യത്തോടെ സീറ്റിൽ നിന്നെണിറ്റു. “അവൻ അങ്ങിനെ പറഞ്ഞോ?”

” പ്രാണൻ പകുത്ത് കൊടുക്കുന്ന -പെണ്ണിനെ മാത്രമേ അവൻകെട്ടുകയുള്ളൂന്ന് പറയുന്നത് – അതിപ്പോൾ ഇവിടുത്തെ നഴ്സല്ലേ?” ഡോക്ടർ രാജീവ് ആകാംക്ഷയോടെ രാജശേഖരനെ നോക്കി. ° ഡോക്ടർക്ക് എന്താ സമനില തെറ്റിയോ? ചെമ്പകത്തറ തറവാട്ടിലേക്ക് ഒരു നഴ്സിനെ – അവളുടെ ജാതിയറിയോ? കുല മറിയോ?” ” നിർത്തെടോ ” ഡോക്ടറുടെ ആക്രോശം, കത്തിക്കയറ്യന്ന രാജശേഖരനെ സ്തംഭനാവസ്ഥയിലാക്കി. “കിഡ്നി തരാമെന്നു പറഞ്ഞപ്പോൾ താൻ വേണ്ടായെന്നു പറഞ്ഞില്ലല്ലോ? ആ സമയത്ത് തനിക്ക് ജാതിയുടെ യോ? കുലത്തിന്റെയോ, നഴ്സ് എന്നതിന്റെയോ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ലല്ലോ?” ” താനോ, തന്റെ കുടുബാംഗങ്ങളോ അവനൊരു കിഡ്നി കൊടുത്തതിന് ശേഷം ഇങ്ങിനെയൊക്കെ താൻ സംസാരിക്കുന്നതിൽ ഒരർത്ഥമുണ്ടായേനേ! ” ഡോക്ടർ ” രാജശേഖരൻ ദയനീയതയോടെ രാജീവിനെ നോക്കി. “കിഡ്നിയോ കൊടുക്കാൻ കഴിഞ്ഞില്ല – അവന്റെ ഈ ആഗ്രഹമെങ്കിലും നടത്തികൊടുക്ക്‌. അല്ലെങ്കിൽ അവൻ നിങ്ങൾക്കൊക്കെ ഒരു സ്വാർത്ഥന്റെ വിലയേ തരൂ” ഡോക്ടർ അത്രയും പറഞ്ഞ് സീറ്റിൽ നിന്നെഴുന്നേറ്റ രാജശേഖരന്റെ അടുത്തേക്ക് ചെന്നു. “രാജശേഖരാ – ആനഴ്സിനോട് ചോദിക്ക് ഒരു രോഗിയെ കെട്ടാൻ തയ്യാറാണോയെന്ന്?” ” ഇല്ലെങ്കിൽ അവളെ എങ്ങിനെയും പറഞ്ഞ് സമ്മതിക്കുക. -കാരണം അവൻ നിങ്ങൾക്കൊരു ബാദ്ധ്യതയാകാതിരിക്കാൻ അത്രേം ചെയ്തേ മതിയാവൂ” ഡോക്ടർ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാവാതെ, രാജശേഖരൻ ഡോക്ടറെ നോക്കി.

“നിങ്ങൾ അവനു വേണ്ടി കണ്ടെത്താൻ പോകുന്ന കൊമ്പത്തെ പെൺകുട്ടിക്ക് ചിലപ്പോൾ , അവന്റെ ഓപ്പറേഷൻ കഴിഞ്ഞാൽ അവനെ -നന്നായി നോക്കാൻ കഴിഞ്ഞെന്നു വരില്ല – ബട്ട് ഒരു നഴ്സിന് എന്തായാലും കഴിയും” രാജശേഖരൻ കണ്ണുചിമ്മാതെ ഡോക്ടർ രാജീവിനെ നോക്കി. “ഞാൻ പറയാനുള്ളത് പറഞ്ഞു രാജശേഖരാ_ ഇനി പന്ത് നിങ്ങളുടെ കോർട്ടിലാണ് ” അതും പറഞ്ഞ് ഡോക്ടർ കസേരയിൽ ചാരിയിരുന്നു കണ്ണടച്ചു. ഡോക്ടറെ ഒന്നു നോക്കി എന്തോ മനസ്സിലുറപ്പിച്ചതു പോലെ രാജശേഖരൻ പുറത്തേക്കിറങ്ങി. ” എന്താ അഭിയേട്ടാ ആലോചിച്ചു നിൽക്കുന്നത് ” നിളയുടെ ചോദ്യമാണ് അഭിയെ ഓർമ്മയിൽ നിന്നുണർത്തിയത്. നിളയെ അവൻ ഒന്നു സൂക്ഷിച്ചു നോക്കി. പതിവിലും സുന്ദരിയായ അവളുടെ ചുണ്ടിൽ നാണത്തിന്റെ നനവ് ! ” ഇത്രയും നേരം ഉറക്കമിളയ്ക്കാൻ പാടില്ല അഭിയേട്ടാ!” അഭി-അടുത്ത് ചെന്ന് നിളയുടെ തോളിൽ കൈവെച്ചുക്കൊണ്ട് ആ വിടർന്ന കണ്ണുകളിലേക്ക് നോക്കി. ” ആദ്യരാത്രിയിൽ ഭർത്താവിനോട് ഉറക്കമിളയ്ക്കരുതെന്ന് പറയുന്ന ചരിത്രത്തിലെ ആദ്യഭാര്യയാകും എന്റെ നിള ” നിളയുടെ കണ്ണിൽ നനവൂറി. ” അതല്ല അഭിയേട്ടാ.. ഓപ്പറേഷന് ഇനി അധികം ദിവസങ്ങളില്ലല്ലോ? അപ്പോൾ ഫിസിക്കലിയായി അതിനുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടേ? ” അഭി ഒരു ചിരിയോടെ അവളെ വട്ടം പിടിച്ചു. ” ആരെ ഓപ്പറേഷൻ?എന്തു ഓപ്പറേഷൻ?”

അവന്റെ ചോദ്യം കേട്ടപ്പോൾ നിള ഒന്നും മനസ്ലിമാകാതെ അവനെ നോക്കി – ” എന്റെ പെണ്ണേ – ഈ കിഡ്നി വെച്ച് കളിച്ചാണ് ഈ മണിയറയിലേക്ക് നിന്നെ ഇത്രയും കൂളായി എത്തിക്കാൻ കഴിഞ്ഞത്!” അഭി-പറയുന്നതൊന്നും മനസ്സിലാകാതെ നിള -നിന്നു. “ചുമ്മാതെ വീട്ടിൽ പറഞ്ഞാൽ അവർ ഈ വിവാഹം ഇത്ര സില്ലിയായ് നടത്തി തരുമോ? അച്ചന്റെയും, അമ്മയുടെയും അനുഗ്രഹം കിട്ടാതെ, ചേട്ടൻമാരുടെയും, ചേടത്തിമാരുടെയും ശാപമേറ്റ്, സ്വന്തക്കാരുടെയും, ബന്ധക്കാരുടെയും തെറിവിളി കേട്ട്, നാട്ടുക്കാരുടെ പരിഹാസമേറ്റ്, നിന്നെ താലി കെട്ടേണ്ട സമയത്ത്, അവരുടെയൊക്കെ അംഗീകാരത്തോടെയും ആശീർവാദത്തോടെയും താലി കെട്ടാൻ വേണ്ടി ഞാനും ഡോക്ടർ രാജീവനും തയ്യാറാക്കിയ നാടകമാണ് ഈ കിഡ്നി പേഷ്യന്റ്! അവിശ്വസനീയതയോടെ നിള നിറഞ്ഞ മിഴികളോടെ -രാജീവിനെ നോക്കി. ” ഇത്രയ്ക്കും ഇഷ്ടമായിരുന്നോ എന്നെ?” അഭി അവളെ -നെഞ്ചിലമർത്തി പിടിച്ചു. ” പ്രാണൻ പകുത്ത് തരാനൊരുങ്ങുന്ന ഒരു പെണ്ണിനെ ആരാടീ സ്നേഹിക്കാതിരിക്കുന്നത്?” അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിലമർന്നു, ” ഇനി വീട്ടുക്കാർ ഓപ്പറേഷന്റെ കാര്യം ചോദിച്ചാലോ?” നിള സംശയത്തോടെ അഭിയെ നോക്കി. ” അവർക്കു ചോദിക്കാൻ സമയം കിട്ടില്ലല്ലോ? ഒരാഴ്ച കഴിഞ്ഞ് നമ്മൾ ഹണിമൂൺ ട്രിപ്പടിക്കുകയാണ് – മടങ്ങി വരുമ്പോൾ – ” അവൻ പതിയെ നിളയുടെ ആലിലവയറിൽ തൊട്ടു: “ഇതിലൊരുണ്ണിയുടെ കളിചിരി തുടങ്ങിയിട്ടുണ്ടാവും” അവൾ നാണത്തോടെ അവന്റെ നെഞ്ചിലൊട്ടി നിന്നു. “എന്നാലും ഞാൻ എത്ര മാത്രം പേടിച്ചെന്നാ- എന്നോടൊന്നു മുൻകൂട്ടി പറയാമായിരുന്നില്ലേ?” പറഞ്ഞു തീർന്നതും, നിള അഭിയുടെ കവിളിൽ നല്ലൊരു കടികൊടുത്തതും, ഒരുമിച്ചായിരുന്നു.

അപ്രതീക്ഷിതമായി കിട്ടിയ കടിയിൽ അഭി-അലറിയപ്പോൾ ചുറ്റുമുള്ള റൂമുകളിൽ ലൈറ്റ് തെളിഞ്ഞു. ആരുടെയൊക്കെയോ സംസാരവും, തുടർന്ന് കാലടി ശബ്ദങ്ങളും റൂമിന്റെ വാതിൽക്കലെത്തി നിശ്ചലമാകുന്നത് അറിഞ്ഞ നിള ഒരു ഒരു കൊച്ചു കുഞ്ഞിന്റെ പോൽ അഭിയുടെ നെഞ്ചിൽ ഒട്ടിച്ചേർന്ന് കണ്ണടച്ച് കിടന്ന, അവളുടെ ചുണ്ടുകൾ അവന്റെ ചെവികളെ തൊട്ടു. ” ചരിത്രത്തിൽ ആദ്വമായി -ആദ്യരാത്രിയിൽ നിലവിളിക്കുന്ന ഭർത്താവ് എന്റെ അഭിയായിരിക്കും – ” അഭി ഒന്നും പറയാതെ അവളെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ, റൂമിന്റെ വാതിക്കൽ നിന്നു കാലടി ശബ്ദം അകന്നുപോകുന്നതറിഞ്ഞ നിള -പതിയെ, കടിയേറ്റ അഭിയുടെ കവിൾഭാഗത്ത് ചുണ്ടുകൾ ചേർത്ത് വെച്ചു കിടന്നു. സാന്ത്വനത്തിന്റെ ചന്ദനതണുപ്പിൽ അഭി-അലിയുമ്പോൾ നിളയുടെ നക്ഷത്ര മിഴികൾ സന്തോഷം കൊണ്ട് നിറയുകയായിരുന്നു. ലൈക്ക് കമന്റ് ചെയ്യണേ… ഷെയർ ചെയ്യണേ…

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular