Connect with us

ബന്ധങ്ങൾ

എനിക്കും സ്വന്തം ആയി ഇഷ്ടങ്ങളും രുചികളും ഒക്കെ ഉണ്ടെന്ന് പല ടൈംമും പറയാൻ അവളുടെ മനസ്സിൽ വരും…

Published

on

രചന: ട്രീസ ജോർജ്

മോളെ ചായക്ക് അത്രേം പൊടി ഇടണ്ടട്ടോ. ജോക്കുട്ടന് അത് ഇഷ്ടം അല്ല.സീൽവിയ തിളച്ചു വരുന്ന പാലിലേക്ക് പൊടി ഇടനായി തിരിഞ്ഞപോൾ ആണ് ജോയുടെ അമ്മ സാറാ അത് അവളോട്‌ പറഞ്ഞത്.എറണാകുളത്തെ ഒരു ഐ.റ്റി കമ്പനിയിൽ ആണ് സീൽവിയായും ജോക്കുട്ടൻ എന്ന് അവന്റെ വീട്ടുകാർ വിളിക്കുന്ന അവളുടെ ഭർത്താവ് ജോയലും ജോലി ചെയുന്നത്. അറേഞ്ച് മാര്യേജ് ആയിരുന്നു അവരുടെത്. ഇടുക്കിലെ തൊടുപുഴയിൽ ആണ് ജോയലിന്റെ വീട്. അതോണ്ട് കല്യാണത്തിന് മുമ്പ് എന്നും അവൻ വീട്ടിൽ പോയി വന്ന് ആണ് ജോലിക്ക് പോയിരുന്നത്. കല്യാണത്തിന് ശേഷം പല ഷിഫ്റ്റിൽ ഉള്ള അവർക്ക് ഡെയിലി ഉള്ള യാത്ര ബുദ്ധിമുട്ട് ആയ കൊണ്ടു അവൻ ഭാര്യയും ഒത്തു എറണാകുളത്തു ഒരു ഫ്ലാറ്റ് എടുത്ത് അങ്ങോട്ട്‌ താമസം മാറ്റി.എറണാകുളതോട്ടു അവൻ താമസം മാറ്റിയ ഒപ്പം തന്നെ നാട്ടിൽ ഉള്ള അവന്റെ അമ്മ എന്നെ കണ്ടില്ലേൽ അവനു ഉറക്കം വരില്ല എന്ന് പറഞ്ഞു അവരുടെ കൂടെ എറണാകുളതോട്ടു പോന്നു.കൃഷിയും മറ്റ് കാര്യങ്ങളും ഉള്ള ഭർത്താവിനെ അവര് അവരുടെ കൂടെ എറണാകുളതോട്ടു വരാൻ വിളിച്ചെങ്കിലും പശുക്കളെ ഒന്നും പെട്ടെന്ന് വിറ്റ് കൂടെ വരാൻ പറ്റില്ല എന്ന് പറഞ്ഞു അയാൾ ഒഴിവായി.ആ അമ്മ ആണ് സീൽവിയക്ക് ഇപ്പോൾ തലവേദന ആയിരിക്കുന്നത്.കല്യാണം കഴിഞ്ഞ അന്ന് തൊട്ടേ അവര് മകന്റെ കാര്യത്തിൽ ഇചിരി സ്വാർത്ഥ അല്ലേ എന്ന് അവൾക്കു തോന്നാതിരുന്നിരുന്നില്ല.കാരണം സീൽവിയായും ഭർത്താവും ഹണിമൂൺനു പോകാൻ ആയി ഒരുങ്ങി മുറ്റത്ത്‌ ഇറങ്ങിയപ്പോൾ ദാണ്ടെ കാറിന്റെ മുന്നിൽ അവര് ഇരിക്കുന്നു . അവൻ ഇന്നു വരെ എന്നെ കൂടാതെ തനിച്ചു ഒരിടത്തും പോയിട്ടില്ല, കല്യാണം കഴിഞ്ഞു എന്ന് വെച്ച് അവനെ അങ്ങനെ തന്നെ വിടാൻ പറ്റുമോ. ഇതായിരുന്നു അമ്മയുടെ വാദം.

അമ്മേനെ കാണാതെ ഇരിക്കുമ്പോൾ കരയാൻ നിങ്ങളുടെ മകൻ എന്താ ഇള്ള കുട്ടി അല്ലേ എന്ന് ചോദിക്കാൻ മനസ്സിൽ വന്ന് എങ്കിലും അവൾ അത് മുഖത്തു ഭാവിക്കാതെ കാറിന്റെ പുറകിൽ കയറി ഇരുന്നു. അങ്ങനെ അമ്മായിഅമ്മേനെ കൊണ്ടു ഹണിമൂൺനു പോയി അവർ ചരിത്രം കുറിച്ചു.പിന്നീട് ആണ് അവൾക്കു മനസിലായത് ഇത് വരാൻ പോകുന്നതിന്റ ട്രയൽ മാത്രം ആയിരുന്നു എന്ന് .വിരുന്നു കൂടലിലിനു പോയപ്പോൾ , സിനിമക്ക് പോകുമ്പോൾ , പള്ളിയിൽ പോകുമ്പോൾ എല്ലാത്തിനും കാറിന്റെ ഫ്രണ്ട് സീറ്റിൽ തന്നെ അമ്മച്ചി ഉണ്ടാവും. മകന്റെ കല്യാണം കഴിഞ്ഞപ്പോൾ അവർ സ്വന്തം ഭർത്താവിനെ തന്നെ മറന്ന പോലെ.എങ്കിലും മധുവിധു കാലം കഴിഞ്ഞ് ഇവിടുന്നു മാറി എറണാകുളത്തു വീട്‌ എടുക്കുമ്പോൾ എങ്കിലും ഭർത്താവിനെ തനിക്ക് ആയി കിട്ടുമെന്ന അവളുടെ പ്രതീക്ഷ ആണ് അമ്മ അവരുടെ കൂടെ എറണാകുളതൊട്ടു പോന്നപ്പോൾ തകർന്നത്.അമ്മ അവരുടെ കൂടെ വന്നത് ആയിരുന്നില്ല അവളുടെ പ്രശ്നം . എന്റെ മോൻ അത് കഴിക്ക്, അമ്മ മോനു ചോറു വാരി തരട്ടെ എന്നൊക്കെ ചോദിച്ചു അവൾ കൂടി അവിടെ ഉണ്ടെന്ന് പരിഗണിക്കണതെ അവളെ പൂർണം ആയി അവഗണിച്ചുള്ള അവരുടെ ഈ പ്രവർത്തികൾ ആയിരുന്നു അവളെ വിഷമിപ്പിച്ചിരുന്നത്.അമ്മ അവരുടെ കൂടെ വന്നതിൽ പിന്നെ അവൾ എന്ത് ചെയ്താലും അയ്യോ ! മോൾ ആ കറി ആണോ വെക്കുന്നത്? 😳അവന് അത് ഇഷ്ടം അല്ല ,ഇന്ന് ബ്രെക്ഫാസ്റ്റിനു പുട്ട് ആണോ ഉണ്ടാക്കിയത് അവൻ ബുധനാഴ്ച പുട്ട് കഴിക്കില്ല, മീൻ കറിയിൽ മോള് തക്കാളി ഇട്ടോ അവൻ അങ്ങനെ ഇട്ടാൽ അത് കഴിക്കില്ല, അവനു പുളി ഇടുന്നതാ ഇഷ്ടം. അവൾ ചെയുന്നതിനു എല്ലാം അവർ ഇങ്ങനെ ഓരോ അഭിപ്രായങ്ങൾ പറയും.ഈ നിർദ്ദേശങ്ങൾ കൊടുക്കുക അല്ലാതെ അവളെ ഒരു കൈ സഹായിക്കാൻ അവർ മെനകെടാറില്ല.എനിക്കും സ്വന്തം ആയി ഇഷ്ടങ്ങളും രുചികളും ഒക്കെ ഉണ്ടെന്ന് പല ടൈംമും പറയാൻ അവളുടെ മനസ്സിൽ വരും. എങ്കിലും രണ്ടു കൈയും കൂട്ടി ഇടിച്ചാൽ മാത്രമേ ഒച്ച വരൂ എന്ന പഴയ ചൊല്ല് ഓർത്തു അവൾ മൗനം പാലിക്കും.അവനെ പോലെ തന്നെ ഓഫീസ് ജോലിക്ക് പോകുന്ന അവൾക്ക് എല്ലാ ജോലികളും തന്നെ ചെയുന്നത് ബുദ്ധിമുട്ട് ആയിരുന്നു.ഇനി ജോയൽ അവളെ സഹായിക്കാൻ വന്നാലോ അപ്പോൾ അമ്മ പറയും മോൻ അപ്പുറത്ത് പോയി ഇരുന്നോ. ഇവിടെ ഞങ്ങൾ പെണ്ണുങ്ങൾക്കു ചെയ്യാൻ ഉള്ള ജോലി മാത്രേ ഉള്ളു. എന്നിട്ടു അവൻ മാറി കഴിയുമ്പോൾ അവളോട്‌ പറയും. ഞാൻ എന്റെ കുഞ്ഞിനെ ഒരു പണിയും എടുപ്പിക്കാതെ ആണ് വളർത്തിയത്.

അവൻ ഓഫീസ് ജോലി ചെയിതു ക്ഷീണിച്ചാ ഇരിക്കുന്നത്.അമ്മച്ചി ഈ പറയുന്ന ക്ഷീണവും ഓഫീസ് ജോലിയും അമ്മച്ചിയുടെ മോനു മാത്രം അല്ല. എനിക്കും ഉണ്ടെന്നു പറയാൻ പലപ്പോഴും അവളുടെ നാവിൽ വരാറുണ്ട്. എങ്കിലും അധികപ്രസങ്ങി എന്ന പേര് വരും എന്ന് ഓർത്തു മിണ്ടാറില്ല.ജോലികൾ എല്ലാം സിൽവിയ തന്നെ ആണ് ചെയുന്നത് എങ്കിലും അത് എല്ലാം അവർ ഒറ്റക്ക് ആണ് ചെയുന്നത് എന്ന് മകന്റെ അടുത്ത് വരുത്തി തീർക്കാൻ അവർക്ക് ഒരു പ്രത്യേക കഴിവ് ഉണ്ടായിരുന്നു .രാവിലെ 3 മണി ആകുമ്പോൾ അടുക്കളയിൽ ഉണ്ടാകണം എന്ന് ആണ് അവർ അവളോട്‌ പറഞ്ഞത്. കുടുംബത്തിൽ പിറന്ന പെണ്ണുങ്ങൾ പുലർകാലേ എനിക്കണം അത്രേ. ഏത് നാട്ടിൽ ആണോ ആവോ 3 മണി പുലർകാലം ആവുക എന്ന് അവൾ മനസ്സിൽ ഓർത്തു. എണീറ്റാൽ അപ്പോഴേ കുളിക്കണം എങ്കിലേ കുടുംബത്തു ഐശ്വര്യാ ഉണ്ടാകു അത്രേ.ഓരോ ദിവസവും ഉണ്ടാക്കാൻ ഉള്ള ഭക്ഷണത്തിന്റെ മെനു അവർ തലേന്നേ കൊടുത്തിട്ടുണ്ടാവും. എന്നിട്ട് അവർ രാവിലെ സുഖമായി ഉറങ്ങും.അവനു 5 കൂട്ടം കറി ഇല്ലേൽ ചോറ് ഇറങ്ങില്ലത്രേ.അവള് ചോറു കറിയും ബ്രെക്ഫാസ്റ്റും എല്ലാം ഉണ്ടാക്കി കഴിയുമ്പോളേക്കും അവർ അടുക്കളയിൽ ഹാജർ ഉണ്ടാവും. അവൾക്കു പാചകകാരിയുടെ റോൾ മാത്രം.ഞാൻ വിളമ്പി കൊടുത്താലേ അവൻ കഴിക്കൂ. ഓഫീസിൽ പിന്നെ അമ്മ വന്ന് ആണല്ലോ വിളമ്പി കൊടുക്കുന്നത് എന്ന് അവൾ മനസ്സിൽ വിചാരിക്കും. രാത്രിയിലേക്കുള്ള ഫുഡ്‌ വൈകുന്നേരം ഉണ്ടാക്കിയാൽ മതി അത്രേ. രാവിലെ ഉണ്ടാക്കിയ ഫുഡ്‌ രാത്രിയിൽ കഴിച്ചാൽ രുചി വിത്യാസം വരും അത്രേ. അത് അവനു ഇഷ്ടം അല്ലത്രേ. അതും വൈയ്കിട്ടു വന്ന് അവൾ തന്നെ ഉണ്ടാകണം.ഓഫീസ് ജോലി ചെയ്തു ക്ഷീണിച് വരുന്ന അവൾക്കു അതു വല്യ ബുദ്ധിമുട്ട് ആയിരുന്നു.ചില ദിവസങ്ങളിൽ തലവേദന എടുത്ത് ഒന്ന് കിടന്നാൽ മതി എന്ന ആഗ്രഹത്തോടെ പാഴ്‌സൽ വാങ്ങി വരുന്ന അവളോട് അവർ പറയും.അവൻ ഹോട്ടൽ ഫുഡ്‌ കഴിക്കില്ല.ടീം ഡിന്നറിനു നിങ്ങളുടെ മകൻ പിന്നെ ഒലക്ക ആണോ കഴിക്കുന്നത് എന്ന് ചോദിക്കാൻ മനസ്സിൽ വരും എങ്കിലും അവൾ ചോദിക്കാറില്ല.വീട് രണ്ടു നേരവും അടിച്ചു വാരി ഇട്ടില്ലേൽ മൂധേവി വരും അത്രേ. വൈകുന്നേരത്തെ പാചകം കഴിഞ്ഞു ഒന്ന് തല ചായികാം എന്ന് വിചാരിക്കുമ്പോൾ തന്നെ ചൂലും പിടിച്ച് ഈ ഡയലോഗും പറഞ്ഞു അവർ അവളുടെ മുന്നിൽ പ്രേതിക്ഷപെടുംഎന്നാൽ പകലു മുഴുവൻ ആ വീട്ടിൽ ഉള്ള അവർ അടുത്ത ഫ്ലാറ്റുകളിൽ പോയി മരുമകളുടെ കുറ്റം പറയാറു അല്ലാതെ സ്വന്തം വീട്ടിലെ ഒരു ജോലി പോലും ചെയ്തിരുന്നില്ല.

എന്നാൽ മകൻ വരുമ്പോൾ തന്നെ മരുമകളെ അടുക്കളയിൽ പറഞ്ഞു വിട്ട് ഒരു കുഴമ്പ് കുപ്പിയും എടുത്തു ആ വീട്ടിലെ ജോലികൾ മുഴുവൻ താൻ ചെയ്തു മടുത്തു എന്ന് പറഞ്ഞു അവർ മകന്റെ മുറിയിൽ സ്ഥാനം പിടിച്ചിട്ടുണ്ടാവും.മകനു മരുമകൾക്കും പരസ്പരം അടുക്കാൻ ഉള്ള ഒരു അവസരവും ഇല്ല എന്ന് അവർ ഉറപ്പ് വരുത്തിയിരുന്നു.ഇത് ഒന്നും പോരാഞ്ഞിട്ട് മകൻ ആട്ടുകല്ലിൽ അരച്ച ദോശയെ കഴിക്കു എന്ന് പറഞ്ഞു നാട്ടിൽ നിന്ന് ആളെ വിട്ട് ഒരു ആട്ടുകല്ല് അവർ അവിടെ എത്തിച്ചിരുന്നു.ഇപ്പത്തെ കാലത്ത് നാട്ടിൻ പുറത്തു ഉള്ളവർ പോലും ഇതിൽ അരക്കുന്നവർ കുറവായിരിക്കും എന്ന് അവൾ മനസ്സിൽ ഓർത്തു.അങ്ങനെ ഇരിക്കുമ്പോൾ ആണ് അവനു 3 മാസം ലണ്ടനു ഓൺസൈറ്റ് കിട്ടുന്നത്. ഇത് തനിക്കുള്ള സുവർണ അവസരം ആയിട്ട് സിൽവിയക്ക് തോന്നിയത് . തനിക്കും അവന്റെ ഒപ്പം വരണം എന്ന് അവൾ പറഞ്ഞു. അങ്ങനെ അവന്റെ കമ്പനി അവൾക്കു കൂടി ഉള്ള സ്പൗസ് വിസ എടുത്തു കൊടുത്തു. അങ്ങനെ അവൾ അവളുടെ കമ്പനിയിൽ നിന്ന് 3 മാസത്തെ ലീവ് എടുത്ത് അവന്റെ കൂടെ പുറപ്പെട്ടു.അവളെ അവന്റെ കൂടെ വിടാൻ അവർക്ക് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. എനിക്കു കൂടി നിന്റെ കൂടെ വരാൻ പറ്റുമോ എന്ന അവരുടെ ചോദ്യത്തിന് കമ്പനി കൂടെ വരാൻ ഉള്ള വിസ ഭാര്യക്കു കുഞ്ഞിനും ഒക്കെയേ കൊടുക്കാറുള്ളു എന്ന മറുപടിയിൽ അവർ നിരാശ ആയി.അങ്ങനെ 3 മാസത്തെ വിദേശവാസം കഴിഞ്ഞു അവർ തിരിചെത്തി. അവരെ കൂട്ടാൻ എയർപോർട്ടിൽ പോയ അവർക്ക് കാണാൻ കഴിഞ്ഞത് തമാശകൾ പറഞ്ഞു ചിരിച്ചു രസിച്ചു വരുന്ന മകനെയും മരുമകളെയും ആണ്.അങ്ങോട്ട്‌ പോയ മകൻ ആയിരുന്നില്ല തിരിച്ചു വന്ന മകൻ. മൊത്തത്തിൽ ഒരു മാറ്റം. അവള് എന്ത് കൂടോത്രം ചെയിതു ആണോ എന്റെ മകനെ ഇങ്ങനെ മാറ്റിയത് എന്ന് അവർ മനസ്സിൽ ഓർത്തു.തന്റെ മുന്നിൽ നിന്നു പരസപരം സംസാരിക്കുക പോലും ചെയ്ത്താവർ പരസ്പരം സംസാരിക്കുന്നു. കാറിന്റെ മുൻ സീറ്റിൽ ഇരിക്കാൻ തുടങ്ങിയ അവരോടു എന്റെ ഒപ്പം എന്റെ ഭാര്യ ഇരിക്കട്ടെ എന്ന് പറഞ്ഞ തന്റെ മകന്റെ മാറ്റം അവർ കാണുക ആയിരുന്നു.എന്നെ നീ കാറിന്റ മുന്നിൽ നിന്ന് ഒഴിവാക്കുക ആണോ എന്ന ചോദ്യത്തിന് സിൽവിയ കാർ ഓടിക്കും. അമ്മ ഫ്രണ്ടിൽ തന്നെ ഇരുന്നോ എന്ന് പറഞ്ഞു കാറിന്റെ പുറകിൽ പോയി ഇരുന്ന മകനെ അവർ ഭയത്തോടെ നോക്കി കാണുക ആയിരുന്നു.

പതിവ് പോലെ 7 നു എണിറ്റു വന്ന അവർക്ക് കാണാൻ കഴിഞ്ഞത് മരുമകൾക്ക് ഒപ്പം ഭക്ഷണം പാകം ചെയുന്ന മകനെ ആണ്.ഞാൻ എണീക്കാൻ അല്പം വൈകി. അപ്പോഴെ അവൾ നിന്നെ അടുക്കളക്കാരൻ ആക്കിയോ എന്ന അവരുടെ ചോദ്യത്തിൽ ഇവളും എന്നെ പോലെ ജോലിക്കു പോകുന്നവൾ അല്ലെ. അപ്പോൾ ഞങ്ങൾ എല്ലാ ജോലികളും ഒരുമിച്ചു ചെയുന്നത് അല്ലെ അതിന്റെ ശെരി എന്ന് പറഞ്ഞ മകനെ അവർ അത്ഭുതതോടെ നോക്കി.നാളെ മുതൽ നീ എണിക്കണ്ട. ഞാൻ ചെയ്‌തോളാം എന്ന അവരുടെ പറച്ചിലിനു അമ്മക്ക് മേല് വേദന വരില്ലേ ജോലി ചെയ്താൽ അതോണ്ട് ഞാനും ഇവളുടി ചെയ്തോളാം എന്ന മറുപടിയിൽ ഇങ്ങനെ ഒരു പെണ്ണ് കോന്തൻ എന്ന് പറഞ്ഞ് അവർ ചവിട്ടി കുലുക്കി അകത്തോട്ടു പോയി.പിന്നീട് ഉള്ള ദിവസങ്ങളിൽ അവർ മനസിലാക്കുക ആയിരുന്നു മകന്റെ ഭാര്യയോടുള്ള സ്നേഹം. അവര് അത് കണ്ടു പല്ല് കടിച്ചുഒരു സുപ്രഭാതത്തിൽ സിൽവിയക്കു കാണാൻ കഴിഞ്ഞത് ബാഗും പാക്ക് ചെയ്തു റെഡി ആയി നിൽക്കുന്ന അമ്മായിഅമ്മേനെ ആണ്. എനിക്കു വില ഇല്ലാത്ത വീട്ടിൽ ഞാൻ ഒരു നിമിഷം പോലും നിൽക്കില്ല.ഞാൻ എന്റെ ഭർത്താവിന്റെ അടുത്തോട്ടു പോകുവാ.നീ നിന്റെ പെൺ കോന്തൻ ഭർത്തവിനോട് പറഞ്ഞേക്ക് അമ്മ നാട്ടിൽ പോയി എന്ന് പറഞ്ഞു അവർ പുറത്തോട്ടു പോയി. അവൾ പുറകെ പോയി വിളിച്ചു എങ്കിലും അവർ നിന്നില്ല.പിന്നെ അവൾ ഓർത്തു നാട്ടിൽ ജോയലിന്റെ അച്ഛൻ എത്ര കാലം എന്ന് വെച്ചാ തന്നെ നിക്കണതു. ഇങ്ങനെ എലും അമ്മ അച്ഛന്റെ അടുത്ത് നിക്കട്ടെ. അത് മനസ്സിൽ വിചാരിച്ചു അവൾ അവളുടെയും ജോയലിന്റെയും മാത്രം ആയ ലോകത്തിലോട്ട് തിരിച്ചു നടന്നു.ലൈക്ക് കമന്റ് ചെയ്യണേ…

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular