Connect with us

Love

ഇടയ്ക്കെപ്പോഴോ ആ പാവടക്കാരിയും അവന്റെയുള്ളിലെ ഇഷ്ടങ്ങളിലൊന്നായി മാറി

Published

on

രചന: ധ്വനി ശിവപാർവ്വതി

അവനെന്നും ഇഷ്ടം അക്ഷരങ്ങളോടും പുസ്തകങ്ങളോടും തന്നെയായിരുന്നു പക്ഷെ ഇടയ്ക്കെപ്പോഴോ ആ പാവടക്കാരിയും അവന്റെയുള്ളിലെ ഇഷ്ടങ്ങളിലൊന്നായി മാറി കണ്ണുകളിൽ അ ഗ്നിയൊളിപ്പിച്ച ഹൃദയത്തെ പിടിച്ചുലക്കുന്ന നോട്ടങ്ങളും ഓരോ താളത്തിലും മതിമറന്നു ആടുന്ന ചിലങ്കയണിഞ്ഞ അവളുടെ ചുവടുകളുമായിരുന്നു അതിന് കാരണമായത് ആ ചുവടുകളുടെ താളത്തിലോരോന്നിലും അവന് മാത്രമായി രചിച്ച പ്രണയത്തിന്റെ വരികൾ അവൾ ഒളിപ്പിച്ചതായി പലപ്പോഴും അവന് തോന്നിയിട്ടുണ്ട് അത് സത്യമാണെന്ന് തിരിച്ചറിഞ്ഞത് കരിമഷിയെഴുതുന്ന കണ്ണുകൾ തന്നെ നോക്കുമ്പോൾ മാത്രം കൂടുതലായി തിളങ്ങുന്നത് കണ്ടപ്പോഴാണ് അന്ന് മുതൽ അവനവളെന്നും ഒരു സ്വപ്നമായിരുന്നു സ്വന്തമാക്കണമെന്ന് അത്രയേറെ മോഹിച്ചു മനസിന്റെ ഓരോ കോണിലും അണുവിലും ആരും അറിയാതെ ആരോടും പറയാതെ അവൾക്കായി മാത്രം അവനൊളിച്ചുവെച്ച സുന്ദര സ്വപ്നം അവൾ തന്റേതാവുന്ന നിമിഷത്തിൽ തുറന്നുകാട്ടാൻ മാത്രമായി ഹൃദയത്തിന്റെ ഒരു കോണിൽ അവളെന്നെ സ്വപ്നത്തെ അവൻ കാത്തുവെച്ചു ഇന്ന് അമ്മയുടെ കണ്ണുനീരിനെ കണ്ടില്ലെന്ന് നടിച്ചു പടിയിറങ്ങാൻ അവനാവുന്നില്ല ഇനിയും പറഞ്ഞില്ലെങ്കിൽ നഷ്ടമായേക്കും അതുകൊണ്ട് ചോദിക്കുവാ സ്വന്തമാക്കിക്കോട്ടെ നിന്നെ ഞാൻ ശിവന്റെ മാത്രം പാറുവായി, ശിവൻ എഴുതിയ വരികളെ ഒന്നുകൂടി തലോടി ആ പേപ്പർ മടക്കി ഭദ്രമായി പോക്കറ്റിൽ വെച്ചു പതിയെ പടികളിറങ്ങി ഉമ്മറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും എതിരെ വന്നയാളുമായി കൂട്ടിയിടിച്ചതും ഒന്നിച്ചായിരുന്നു “എന്തുവാ ശിവേട്ടാ ഒന്ന് നോക്കി നടന്നൂടെ എന്നെ ഇപ്പോൾ തള്ളിയിട്ടേനല്ലോ ” “ഇങ്ങോട്ട് കേറിവന്നു ഇടിച്ചിട്ട് ഇപ്പോൾ എനിക്കയോ പാറു കുറ്റം ” “ഞാൻ ഇടിച്ചാൽ എന്ത് പറ്റാനാ അതുപോലാണോ ശിവേട്ടൻ ഇടിച്ചാൽ ” “അതെന്താപ്പോ ??

നീ ഇടിച്ചാൽ ഒന്നും പറ്റില്ലെന്ന് ആര് പറഞ്ഞു ” “ഹോ ഒന്ന് നിർത്ത് കുട്ടികളെ കണ്ടാൽ കീരിയും പാമ്പുമാണ് രണ്ടും” അടുക്കളയിൽ നിന്നും കൈ സാരിത്തലപ്പിൽ തുടച്ചുകൊണ്ട് ഇറങ്ങി വന്ന സീതാ പറഞ്ഞു… “ഞാൻ അല്ല അപ്പച്ചി ഈ ശിവേട്ടനാ ” “ഞാനോ ഞാൻ അല്ല അമ്മേ ഇവൾ ” “ആഹ് മതി മതി എനിക്ക് മനസിലായി രണ്ടും മിണ്ടണ്ട ” “അപ്പച്ചി ദേ പായസം ” “പായസമോ ഇന്നെന്താ പ്രേത്യേകത ” “കണ്ടോ അപ്പച്ചി മറന്നു ല്ലേ ” ചെറിയ പരിഭവത്തോടുകൂടി പാറു മുഖം തിരിച്ചു “അമ്മേ ഇന്നാണ് ഭൂമിക്ക് ഭാരമായി ചിലരൊക്കെ ജനിച്ച ദിവസം ” “അയ്യോ ഇന്ന് ആണല്ലെ അപ്പച്ചിടെ പാറുട്ടിയുടെ പിറന്നാൾ അപ്പച്ചി മറന്നു പോയി മോളെ ” അവളുടെ നെറുകയിൽ തലോടി കവിളിൽ അമർത്തി ചുംബിച്ചതും അതുവരെയുള്ള പരിഭവത്തിന്റെ കെട്ടഴിച്ചു അവളാമാറിലേക്ക് വീണു കൈപിടിച്ചു കൂട്ടുകാരികളെ പോലെ നടന്നകലുന്ന രണ്ടുപേരെയും കണ്ണിമ വെട്ടാതെ നോക്കി നിന്നു കുറച്ച് കഴിഞ്ഞപ്പോൾ തിരിഞ്ഞു നിന്ന് തന്നെ കോക്രി കുത്താനും അവൾ മറന്നില്ല ശിവാ …ശിവങ്കുട്ട്യേ …. ചിരിയോടെ അവരെ നോക്കി ആലോചനയിൽ അങ്ങനെ നിന്നപ്പോഴാണ് അമ്മാവന്റെ വിളി ഉമ്മറത്ത് നിന്നും വന്നത് അടുത്തേക്ക് ചെന്നതും ഉമ്മറത്തെ ചാരുകസേരയിൽ നീണ്ടു നിവർന്ന് കിടക്കുന്ന അമ്മാവനെയാണ് കണ്ടത് പതിവിലും ഗൗരവം ആ മുഖത്ത് സ്ഥാനം പിടിച്ചിട്ടുണ്ട് ഉത്കണ്ഠയോടെ ആ മുഖത്തേക്ക് ഉറ്റുനോക്കി അതിനർത്ഥം മനസിലായി എന്നോണം എന്തെങ്കിലും ചോദിക്കും മുന്നേ മറുപടി എത്തിയിരുന്നു ശിവപുരത്ത് നിന്ന് ഒരു ആലോചന വന്നിരിക്കുന്നു ബാങ്ക് മാനേജർ ആണ് പയ്യൻ നല്ല പേരുകേട്ട കുടുംബം അച്ഛന് പഴയ തഹസിൽദാർ പയ്യൻ കാണാനും സുമുഖൻ അതങ്ങോട്ട് ഉറപ്പിച്ചാലോന്നാ .. എന്താ നിന്റെ അഭിപ്രായം കാർമേഘങ്ങളുടെ ചീളുകൾ തകർത്തു ആകാശത്തെയും ഭൂമിയെയും പ്രകമ്പനം കൊള്ളിക്കുന്ന ഇടിമിന്നൽപിണർ പോലെയാണ് ആ ശബ്ദം കാതുകളിലേക്ക് പതിഞ്ഞത് താൻ നെഞ്ചിൽ കൊണ്ട് നടക്കുന്നവളുടെ കല്യാണക്കാര്യത്തിനു തന്നോട് തന്നെ അഭിപ്രായം ചോദിക്കുകയാണ് എന്താ പറയേണ്ടത് എന്നറിയാതെ ഉഴറി “അത് പിന്നെ അവൾ പഠിക്കുവല്ലേ … അതുകഴിയാതെ ഇപ്പോഴേ …..”

ഒരുവിധം പറഞ്ഞൊപ്പിക്കുമ്പോഴും വാക്കുകൾ ഇടറാതിരിക്കാൻ നന്നേ പാടുപെട്ടു “പഠിത്തം ഒക്കെ വിവാഹം കഴിഞ്ഞും ആവാലോ തറവാട്ടുകാരാ അവൾ ജോലിക്ക് പോയി കൊണ്ട് വരേണ്ട കാര്യമൊന്നുമില്ല ” “എന്നാലും ഏട്ടാ ഇതിപ്പോ പെട്ടെന്ന് …” അകത്തളത്തിൽ നിന്നിറങ്ങി വന്ന സീതയും ശ്രീധരനോടായി ചോദിച്ചു. “പെട്ടെന്ന് അല്ലല്ലോ സീതേ അവൾക്കിന്ന് 20 തികഞ്ഞു അമ്മയില്ലാത്ത കുട്ടിയല്ലേ പിന്നെ ഒരുപാട് പഠിപ്പിച്ചിട്ട് എന്തിനാ എനിക്കുള്ളതെല്ലാം അവൾക്ക് മാത്രമുള്ളതാ എന്റെ കണ്ണടയും മുന്നേ അവളെ ഒരു കൈപിടിച്ചു കൊടുക്കണം ” ആ വാക്കുകൾക്ക് എന്തെങ്കിലും മറുത്ത് പറയാൻ തനിക്കോ അമ്മക്കോ ആവതുണ്ടായിരുന്നില്ല.. ശരിയാണ് .. അമ്മയില്ലാത്ത കുട്ടിയെ ഇത്രയുംനാളും ഒരു കുറവുമില്ലാതെ വളർത്തി കൊണ്ടുവന്ന ഒരു അച്ഛന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ അത് മാത്രമാണ് ശരി പക്ഷെ പാറു ആ ചോദ്യം എങ്ങനെ എന്നോർത്തപ്പോഴേക്കും അമ്മ അത് ചോദിച്ചു കഴിഞ്ഞിരുന്നു “അല്ലേട്ടാ പാറു എന്ത് പറഞ്ഞു ” “അവളോട് പറഞ്ഞിട്ടില്ല പറയണം പോയി വന്നിട്ട് പറയാമെന്നു കരുതി” അതും പറഞ്ഞു അമ്മാവൻ ഇറങ്ങിനടന്നു ആ പോക്ക് നോക്കി നിൽക്കാനേ ആ സമയം തനിക്കായൊള്ളു എന്താ ചെയ്യണ്ടതെന്നറിയാതെ ഉഴറിയ നിമിഷങ്ങളിൽ പലപ്പോഴും മനസു കൈവിട്ട് പോകും പോലെ തോന്നി അവൾ മറ്റൊരാളുടേത് ആകുന്നത് ചിന്തിക്കാനുള്ള ശേഷി പോലും തനിക്കില്ല. ഇനിയും ഇവിടെ നിന്നാൽ ശരിയാവില്ല എന്ന് തോന്നിയപ്പോൾ കുളപ്പടവിലേക്ക് ചുവടുവെച്ചു മനസിൽ നുരഞ്ഞു പൊന്തുന്ന സങ്കടത്തിന്റെയും ദേഷ്യത്തിന്റെയും പ്രതിഫലനം എന്നോണം കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകിക്കൊണ്ടിരുന്നു. ഓളങ്ങളിൽ നോക്കി ഇരിക്കുമ്പോഴും അവയിൽ തെളിയുന്ന തന്റെ പ്രിയപെട്ടവളുടെ മുഖം വീണ്ടും ഉള്ളു ചുട്ടുപൊളിച്ചുകൊണ്ടിരുന്നു പോക്കറ്റിൽ മടക്കിവെച്ച കടലാസ് കഷ്ണം കുളത്തിലേക്ക് എറിയനൊരുങ്ങിയതും പുറകിൽ നിന്നൊരു കാൽപ്പെരുമാറ്റം കേട്ടു പെട്ടെന്ന് അത് പോക്കറ്റിലേക്ക് തന്നെ ഇട്ടു കണ്ണുകളമർത്തി തുടച്ചു.

പടവിലിരുന്ന് മുകളിലേക്ക് നോക്കിയതും കണ്ടു മുണ്ടും നേര്യതുമുടുത്ത് മെടഞ്ഞിട്ട മുടി അഴിച്ചിട്ടു ചെറിയൊരു കാശിമാലയും അണിഞ്ഞു ചന്ദനക്കുറിയും തൊട്ട് ഒരുങ്ങി ഇറങ്ങി വന്ന പെണ്ണിനെ ഒരു നിമിഷത്തേക്ക് തന്റെ ഹൃദയം പോലും മിടിക്കാൻ മറന്നു അവളെ നോക്കിനിന്നുപോയി. അടുത്ത നിമിഷം തന്നെ സ്വബോധം വീണ്ടെടുത്ത് അവളിൽ നിന്ന് നോട്ടം മാറ്റി വീണ്ടും ദൂരേക്ക് മിഴികൾ പായിച്ചിരുന്നു അവളുടെ കാൽപ്പെരുമാറ്റം ഏറെ അടുത്തെത്തി എന്ന് തോന്നിയതും വെമ്പാറായ മിഴികളെ ഒന്നുകൂടി അമർത്തി തുടച്ചു എഴുന്നേറ്റു നിന്നു പിന്നിൽ നിന്നും രണ്ട് കൈകൾ തന്നെ ആവരണം ചെയ്തതും ശാസിച്ചുനിർത്തിയ മിഴികളിൽ വീണ്ടും നീർമുത്തുകൾ സ്ഥാനം പിടിച്ചു പക്ഷെ അതവളിൽ നിന്നും മറച്ചുപിടിച്ചു വേഗം ആ കൈകളിൽ പിടിത്തമിട്ടു നേരെ നിർത്തി. ചെറിയൊരു പരിഭവം അവളുടെ മുഖത്ത് തെളിഞ്ഞത് കണ്ടുവെങ്കിലും അവയെ കണ്ടില്ലെന്ന് നടിച്ചു മുഖം തിരിച്ചു “കണ്ടോ ശിവേട്ടാ അപ്പച്ചി എനിക്കായി തന്ന പിറന്നാൾ സമ്മാനമാണ് ഈ മുണ്ടും നേര്യതും പിന്നെ ഈ കാശിമാലയും കൊള്ളാമോ ??” “മ്മ്” മറുപടി ഒരു മൂളലിൽ ഒതുക്കിയതുകൊണ്ടാവാം വീണ്ടും ആ മുഖത്ത് പരിഭവം നിറഞ്ഞത് അതും താൻ കാര്യമാക്കുന്നില്ല എന്ന് കണ്ടതും പെണ്ണ് വീണ്ടും ഓരോന്ന് പറയാൻ തുടങ്ങി “പിറന്നാളായിട്ട് ശിവേട്ടൻ എനിക്കെന്ത് സമ്മാനമാ തരാൻ പോണത് ” “ഞാൻ ഒന്നും കരുതിയിട്ടില്ല ” താല്പര്യമില്ലാത്ത തന്റെ മറുപടിയിൽ അവളുടെ ചുണ്ട് കൂർപ്പിക്കുന്ന പ്രതിബിംബം ആ ഓളങ്ങളിൽ തെളിഞ്ഞത് കൗതുകത്തോടെ ഒരുവേള നോക്കി നിന്നുപോയി പക്ഷെ പെട്ടെന്ന് തന്നെ എന്തോ ആശയം മനസിൽ തെളിഞ്ഞതുപോലെ പെണ്ണിന്റെ മുഖം വിടർന്നു “ശരി എനിക്ക് സമ്മാനമൊന്നും വേണ്ടാ പക്ഷെ ഞാൻ ഒരു സമ്മാനം കരുതിയിട്ടുണ്ട് ” അതും പറഞ്ഞു ചെറുചിരിയോടെ തന്റെ കവിളിലേക്ക് അവളുടെ ചുണ്ടുകൾ ചേർക്കാനൊരുങ്ങിയത് കണ്ടതും പെട്ടെന്ന് തോന്നിയ ഒരു ദേഷ്യത്തിൽ തന്റെ കൈകൾ അവളുടെ കവിളിലമർന്നു ചെയ്ത് കഴിഞ്ഞാണ് എന്താണ് ചെയ്‌തെന്ന ബോധം തന്നിലുടലെടുത്തത് അപ്പോഴേക്കും പാറുവിന്റെ കണ്ണുനീർ തന്നിൽ നോവുണർത്തികൊണ്ടിരുന്നു അവളെ നെഞ്ചോട് ചേർക്കണമെന്നും ആ കണ്ണുനീർ ഒപ്പണമെന്നും ഉള്ളിന്റെയുള്ളിൽ തോന്നിയെങ്കിലും എന്തോ അതിന് കഴിയാതെപോയി “പാറു ഞാൻ “.

പറയാനൊരുങ്ങിയതും കൈകൾ ഉയർത്തി അവൾ തന്നെ തടഞ്ഞിരുന്നു വേഗം എഴുന്നേറ്റ് തന്നെ ഒന്ന് തിരിഞ്ഞുപോലും നോക്കാതെ അവളോടിയകന്നിരുന്നു എനിക്കറിയാം പെണ്ണെ നിന്റെയുള്ളിൽ ഞാൻ മാത്രമേയുള്ളു പക്ഷെ ഇപ്പോൾ എനിക്ക് വേറെ വഴികളൊന്നുമില്ല ഇപ്പോഴത്തെ എന്റെ പെരുമാറ്റം നിന്നെ എത്രമേൽ വേദനിപ്പിച്ചെന്നും എനിക്കറിയാം പക്ഷെ നിന്റെ നിറഞ്ഞ കണ്ണുകൾ കാൺകെ നിന്നെക്കാൾ നോവുന്നതെനിക്കാണ് ഇപ്പോൾ നിനക്കെന്നോട് ദേഷ്യമാവും പക്ഷെ ഞാൻ ഈ ദേഷ്യത്തിന്റെ മുഖമൂടി അണിഞ്ഞത് നിനക്ക് വേണ്ടി തന്നെയാണ് നീ അർഹിക്കുന്ന നല്ലൊരു ജീവിതം ഞാൻ കാരണം ഇല്ലാതാവരുത് നിന്റെ അച്ഛന്റെ കണ്ണുകൾ ഞാൻ കാരണം നിറയരുത് ഇപ്പോൾ അത് മാത്രമേ എന്റെ മനസ്സിലുള്ളു അതിന് വേണ്ടി എനിക്കിത് ചെയ്തേ മതിയാവൂ… *** ദിവസങ്ങൾ വേഗം കൊഴിഞ്ഞു വീണു .. പോകെ പോകെ പാറുവിനോട് ശിവനുള്ള അകലം കൂടിക്കൂടി വന്നു ആദ്യമൊക്കെ എതിർത്തെങ്കിലും ഒടുവിൽ അച്ഛന്റെ കണ്ണുനീരിനു മുന്നിൽ പാറുവിനും തോൽവി സമ്മതിക്കേണ്ടി വന്നു അങ്ങനെ ഇന്നാണ് ആര്യൻ മാധവുമായുള്ള പാർവതിയുടെ വിവാഹം എല്ലാത്തിനും അമ്മാവന് കൂട്ടായി ശിവയും മുന്നിലുണ്ട് വിവാഹ വേഷത്തിൽ അണിഞ്ഞൊരുങ്ങി വന്ന മകളെ കണ്ണിമയ്ക്കാതെ ശ്രീധരൻ നോക്കി നിന്നു . അച്ഛനും അപ്പച്ചിക്കും ദക്ഷിണ നൽകി അനുഗ്രഹവും വാങ്ങി കാറിലേക്ക് കേറവേ നിറഞ്ഞ മിഴിയോടെ ഒന്നുകൂടി അവൾ ശിവനെ നോക്കി പക്ഷെ ആ നോട്ടത്തെ പാടെ അവഗണിച്ചു അവൻ തിരിഞ്ഞു നീന്നു . മണ്ഡപത്തിൽ ഓരോ തിരക്കുകളുമായി ഓടി നടക്കുമ്പോഴും ക്രമാതീതമായി തന്റെ ഹൃദയമിടിപ്പ് ഉയരുന്നത് അവനറിഞ്ഞു നിമിഷങ്ങൾക്കപ്പുറം തന്റെ പ്രാണന്റെ കഴുത്തിൽ മറ്റൊരാളുടെ താലി വീഴും പൂർണമായും അവൾ തനിക്ക് അന്യയാവും അതോർക്കേ ഹൃദയം പൊട്ടുന്ന പോലൊരു നോവ് തന്നിൽ വന്നു നിറയുന്നതവനറിഞ്ഞു. പക്ഷെ സന്തോഷത്തോടെ നിറഞ്ഞ പുഞ്ചിരിയോടെ വന്നവരെ സ്വീകരിച്ചിരുത്തുന്ന അമ്മാവന്റെ മുഖം കണ്ടതും ആ സങ്കടം ചിരിയിലേക്ക് വഴിമാറി. അതോടൊപ്പം ശ്രീധരന്റെ മുഖത്തെ പുഞ്ചിരി മായവേ അത് ശിവനിലും ഒരു ആശങ്കയുണർത്തി. ഓടിച്ചെന്നു ആ തോളിലേക്ക് കൈകൾ അമർത്തിയതും ഒരു കരച്ചിലോടെ തന്റെ നെഞ്ചിലേക്ക് ആ മനുഷ്യൻ വീണു “ചതി പറ്റിപ്പോയി ശിവങ്കുട്ട്യേ ചതിപറ്റിപോയി ” അടുത്തുനിന്ന രാഘവൻ ഇളയച്ഛനിൽ നിന്നുമറിഞ്ഞു ചെറുക്കനും കൂട്ടരും എത്തില്ലെന്ന് ഒരു നടുക്കത്തോടെ അമ്മാവന്റെ മുഖത്തേക്ക് നോക്കിയതും നിസ്സഹായത ആണ് ആ മുഖത്ത് കാണാൻ കഴിഞ്ഞത്. എവിടെ നിന്നോ വാർത്തയറിഞ്ഞു ഓടിയെത്തിയ അമ്മയുടെ വാക്കുകളിൽ ഒരുവേള പകച്ചുപോയെങ്കിലും അമ്മാവന്റെ മുഖത്തേക്ക് നോക്കവേ അവിടെ യാചനയോടെ ഉള്ള നോട്ടമായിരുന്നു സമ്മതം എന്ന് മൂളിയതും ആരൊക്കെയോ തന്നെ വിളിച്ചുകൊണ്ട് പോയി പുതിയ ഷർട്ടും വെള്ളമുണ്ടുമുടുത്ത് മണ്ഡപത്തിലേക്ക് ചെന്നിരുന്നതും ഒരു ചിരിയോടെ തന്റെയടുത്തവൾ സ്ഥാനമുറപ്പിച്ചു.

“കുറച്ച് നിമിഷങ്ങൾ കൂടി കഴിഞ്ഞാൽ പാർവതി ശിവന്റെ മാത്രമാവും ശിവന്റെ മാത്രം പാറു “പതിയെ തന്റെ കാതോരം ചേർന്നവൾ മന്ത്രിച്ചു സംശയത്തോടെ നോക്കിയതും മറുപടി എന്നോണം ഒരു കടലാസാവൾ തന്റെ കൈകളിലേക്ക് വെച്ചുതന്നു. “മുറിയിൽ നിന്ന് അടിച്ചുമാറ്റിയതാ ” ചിരിയോടെ അവൾ പറഞ്ഞതും ആ ചിരി തന്റെ ചുണ്ടിലേക്കും പടർന്നു. “ഇന്ന് ഇങ്ങനെയൊന്നും സംഭവിച്ചില്ലായിരുന്നെങ്കിലോ ??” “സംഭവിക്കുമല്ലോ ഈ നാടകത്തിൽ ആര്യൻ മാധവും എന്റെ അപ്പച്ചിയും പങ്കാളികളാണ് … എന്റെ കൂട്ടുകാരിയുടെ കഴുത്തിൽ ഇപ്പോൾ അയാൾ താലി ചാർത്തിയിട്ടുണ്ടാവും … എല്ലാവരും വിഷമിച്ചിരുന്ന ഈ സമയത്ത് ഇങ്ങനെയൊരു ആശയം മുന്നോട്ട് വെക്കാനുള്ള ചുമതല അപ്പച്ചിയുടേതായിരുന്നു” “ഹോ അപ്പോൾ എല്ലാരും well planned ആയിരുന്നല്ലേ അപ്പോൾ ഞാനും അമ്മാവനും മാത്രം ഒന്നുമറിഞ്ഞില്ല ” “ഇപ്പോൾ അറിഞ്ഞല്ലോ അതുമതി .. ഈ ജന്മം പാറു ശിവന്റെ സ്വന്തമാണ് ” “ഈ ജന്മം മാത്രമല്ല പെണ്ണെ ഇനിയുള്ള ജന്മങ്ങളിലെല്ലാം പാറു ശിവന്റേത് മാത്രമാണ് ഇനി മുതൽ നീ പാർവതി ശിവൻ ആണ് ” അവളുടെ കാതിൽ മന്ത്രിച്ചുകൊണ്ട് ശിവൻ പാറുവിന്റെ കഴുത്തിൽ താലി ചാർത്തി അവൾ ശിവന്റെ മാത്രം പാറുവായി… ശുഭം… (ഒരു കുഞ്ഞിക്കഥ കൂടി പെട്ടെന്ന് മനസ്സിൽ തെളിഞ്ഞൊരു ആശയമാണ് വേഗം തന്നെ അതെഴുതി വായിച്ചുനോക്കി അഭിപ്രായം അറിയിക്കുമല്ലോ )

ഇനിയും കഥകൾക്ക് ഈ പേജ് ലൈക്ക് ചെയ്യൂ…

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular