Connect with us

Love

നിങ്ങളുടെ മകനോട് പ്രേമമായിരുന്നു അഞ്ചാറു വർഷമായിട്ട്

Published

on

രചന :വിജയ് സത്യ

സമയം വൈകിട്ട് നാലു മണി ആയി കാണും.. ക്ലബ്ബിൽ ഇരുന്ന് ടിവി കാണുകയായിരുന്നു രഞ്ജിത്ത്. അളിയൻ തന്റെ ചേച്ചിയെയും മൂന്നു പെൺകുട്ടികളെയും കൊണ്ടു വന്ന് സ്ത്രീധനത്തിന് ബാക്കി ചോദിച്ചുകൊണ്ട് അച്ഛനോട് ബഹളം വെക്കുക ആണെന്ന് ക്ലബ്ബിൽ ഇരിക്കുമ്പോൾ സുഹൃത്ത് വന്ന് പറഞ്ഞതനുസരിച്ച് നേരെ വീട്ടിലേക്ക് തിരിച്ചു അവൻ. രഞ്ജിത്തിനെ ബൈക്ക് വന്ന് വീടിന്റെ മുമ്പിൽ നിന്നപ്പോൾ അളിയന്റെ വോളിയം ആദ്യം കുറഞ്ഞു.. പിന്നെ മടക്കിക്കു-ത്തിയ മുണ്ടൊക്കെ താഴോട്ട് വീണു.. പിന്നെ പഞ്ചപുച്ഛമടക്കി നിൽപ്പായി… അത് കണ്ടപ്പോൾ ഇളയ പെങ്ങൾ ചിരി അടക്കാൻ വയ്യാതെ വായ പൊത്തി അടുത്തേക്കോടി. “എന്താ അളിയാ പ്രശ്നം.?” “എന്തു പ്രശ്നം ഒരു പ്രശ്നവുമില്ല.. കുട്ടികൾക്കു ഓണം ലീവ് ഒക്കെ അല്ലേ അങ്ങനെ വന്നതാ..” “അങ്ങനെ ആണെങ്കിൽ കൊള്ളാം.. അതല്ല സ്ത്രീധനത്തിന് പേരും പറഞ്ഞു ഇവിടെ കിടന്ന് ഷോ ചെയ്യാനാണ് വന്നതെങ്കിൽ….” “എന്ത് ഷോ അളിയാ അച്ഛനോട് ഞാൻ അല്പം സംസാരിക്കുകയായിരുന്നു.. പറഞ്ഞ വാക്കിന് വ്യവസ്ഥ വേണം.. അച്ഛൻ തെറ്റിച്ചപ്പോൾ ഞാൻ ചോദിച്ചു. അത്രതന്നെ.. ഞാൻ കൂടുതൽ ഒന്നും പറഞ്ഞില്ല.. പൊന്നളിയോ” “ചേച്ചിയുടെ ആദ്യപ്രസവം ഇവിടെ ആയിരുന്നല്ലോ.. ഓപ്പറേഷനും മറ്റുമായി എന്തോരം പണം ചെലവായി എന്നറിയാമോ? അളിയനു” “അതിനു ആദ്യപ്രസവം ഭാര്യ വീട്ടുകാരുടെ കടമയല്ലേ.. ആ കാശ് സ്ത്രീധനത്തിൽ വരവ് വയ്ക്കുന്നത് ശരിയാണോ അളിയാ..” “ദേ അളിയാ കൂടുതൽ കാണാ കുണ പറയല്ലേ..

കുട്ടികളൊക്കെ വളർന്നുവലുതായി.. ഇനിയും ഈ എച്ചി കണക്ക് പറഞ്ഞു ഉള്ള വില കളയല്ലേ…” അപ്പോഴേക്കും പെങ്ങളുടെ ഏഴും അഞ്ചും മൂന്നും വയസ്സുള്ള പെൺകുട്ടികൾ മാമാ മാമാ എന്ന് വിളിച്ച് മാമന് ചുറ്റുംകൂടി.. അവരെ കണ്ടപ്പോൾ അവന്റെ ദേഷ്യം ഒക്കെ അലിഞ്ഞുപോയി.. ഏറ്റവും ഇളയതിനെ അവൻ പൊക്കി കയ്യിലെടുത്തു.. കുറേ ഉമ്മ കൊടുത്തു.. “മാമ ഞങ്ങളെ കടലു കാണാൻ കൊണ്ടുപോകുമോ.?” കുട്ടികളുടെ ആഗ്രഹം അല്ലേ..? അല്പം കിഴക്കൻ നാട്ടിലാ ചേച്ചി കല്യാണംകഴിഞ്ഞു പോയിരിക്കുന്നത്.. കുട്ടികൾക്കും കടൽ ഒക്കെ വലിയ സംഭവമാകും.. അവൻ മൂന്നുപേരെയും ബൈക്കിൽ കയറ്റി നേരെ കടപ്പുറത്തേക്ക് വിട്ടു. ആറര കഴിഞ്ഞു സന്ധ്യയോടെ അവനും കുട്ടികളും തിരിച്ചു വരുമ്പോൾ അവരുടെ കൂടെ സുന്ദരിയായ ഒരു പെണ്കുട്ടി കൂടെ ഉണ്ടായിരുന്നു.. എല്ലാവരും ആകാംക്ഷയോടെ ചോദിച്ചു… അതിൽ അമ്മയുടെ ശബ്ദം മുന്നിട്ടുനിന്നു “ആരാടാ ഇത്” “ഇവൾ ഒരു ടീച്ചർ ആണ്..അമ്മയുടെ പുന്നാര ഇളയ മകൻ സഞ്ജിത്തിന്റെ പെണ്ണാണ്” അത് കേട്ട ഉടനെ അകത്തുനിന്നും സഞ്ജിത് പുറത്തേക്ക് വന്നു.. അവളെ കണ്ടതും വീണ്ടും ഉള്ളിലേക്ക് തന്നെ പോയി.. ടീച്ചർക്ക് നിങ്ങളുടെ മകനോട് പ്രേമമായിരുന്നു അഞ്ചാറു വർഷമായിട്ട്.. അവനിപ്പോൾ ഡോക്ടർ അല്ലേ..? അവനു ടീച്ചറെ വേണ്ട.. ഫ്രണ്ട് ആയ ഡോക്ടറേ മതി.. അങ്ങനെ ടീച്ചർ ജീവിതം അവസാനിപ്പിക്കാൻ കടലിൽ ചാടി മരിക്കാൻ വന്നതായിരുന്നു.. ഭാഗ്യത്തിന് ആ സ്ഥലത്ത് ഞങ്ങൾ ഉണ്ടായി.. ” ഈശ്വര ഞാൻ ഇത് എന്തൊക്കെയാ കേൾക്കുന്നത് അവൻ എന്തിയേ വിളിക്ക് ?”

“ഞാൻ തന്നെ പോയി ചോദിക്കാം” ആ പാവം അമ്മ സഞ്ജിത്തിനെ വിളിക്കാൻ അകത്തേക്ക് പോയി…. “സഞ്ജിത്തെ മോനേ സഞ്ജിത്തേ….” “എന്താ അമ്മേ?” “ദേ ആ വന്നു നിൽക്കുന്ന കുട്ടിയെ അറിയുമോ?” അറിയാം എന്റെ ഫ്രണ്ട് ആണ്.. വെറും ഫ്രണ്ട് മാത്രമാണോ വേറെ ഒരു ബന്ധവും ഇല്ല.. അത് പിന്നെ അമ്മേ.. എന്താടാ കിടന്നു പരുങ്ങുന്നത്.. നീരായത്തു തറവാട്ടിലെ ആൺകുട്ടിയാണെങ്കിൽ ഒരു പെൺകുട്ടിയെ പറഞ്ഞ മോഹിപ്പിച്ചു ഉണ്ടെങ്കിൽ നട്ടെല്ല് നിവർത്തി നെഞ്ചുവിരിച്ച് ആരു ചോദിച്ചാലും പറയാൻ പറ്റണം എന്റെ പെണ്ണാണെന്ന്.. ” അമ്മ ഇവളോട് ഞാൻ ഇന്ന് ക്ലിനിക്കിൽ വെച്ച് എല്ലാം സംസാരിച്ച് സെറ്റിൽ ചെയ്തതാണ്.. എന്നിട്ടും പിന്നെന്തിനാ അവൾ കടലിൽ ചാടി ആത്മഹത്യ ചെയ്യാൻ പോയത്.. അവൾക്ക് വയറ്റിൽ ഉണ്ടായോ.. “ഛെ ഛെ അമ്മ വൃത്തികെട്ട വാക്കുകൾ ഒന്നും പറയല്ലേ… ഞാൻ അത്തരക്കാരനല്ല…” “എങ്കിൽ പിന്നെ എന്താണ് നിങ്ങൾ തമ്മിൽ പ്രശ്നം? അവളെ കെട്ടി ജീവിക്കരുതോ..?” “അങ്ങനെ തന്നെ ആയിരുന്നു കരുതിയത് അതിനുവേണ്ടിയാണ് സ്നേഹിച്ചത്..” സഞ്ജിത്തിന്റെ ശബ്ദമിടറി. അത് കേട്ടപ്പോൾ ആ പെൺകുട്ടി വല്ലാണ്ടായി. പെൺകുട്ടിയുടെ ഭാഗത്ത് എന്തോ തെറ്റുണ്ട് എന്ന രീതിയിലാണ് ഡോക്ടർ സംസാരിച്ചു നിർത്തിയത്.. “അത് പിന്നെ അമ്മേ. സഞ്ജുവിനു ഒരു കൂട്ടുകാരൻ ഉണ്ട്. സഞ്ജുവിന്റെ എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പഠിച്ചത്.. മെഡിക്കൽ കോളേജ് ഹോസ്റ്റലിനു സമീപം ആണ് എന്റെ വീട്.. സഞ്ജുവിനെ അവിടത്തെ അഞ്ചുവർഷത്തെ സഹവാസം ആണ്.. ഞങ്ങൾ തമ്മിൽ കണ്ടു ഇഷ്ടപ്പെടുകയും പ്രേമിക്കാനുമൊക്കെ കാരണം..

സുധീർ എന്ന ആ കൂട്ടുകാരൻ എന്റെ ഒരു കൂട്ടുകാരിയോട് ചെയ്ത കൊള്ളരുതായ്മ ചോദ്യംചെയ്തപ്പോൾ തൊട്ടാണ് സുധീർ എന്നോട് പിണങ്ങിയത്.. അന്നുതൊട്ട് എന്റെയും സഞ്ജുവിനെ യും പ്രണയത്തിനിടയിൽ അവനൊരു വിലങ്ങുതടിയായി രഹസ്യമായി നിൽക്കുകയായിരുന്നു. സുധീറും എന്റെ കൂട്ടുകാരിയും തമ്മിലുണ്ടായ പ്രശ്നങ്ങൾ സുധീറിനെ കാമുകിയായ കൂടെ പഠിക്കുന്ന കൂട്ടുകാരി അറിഞ്ഞു.. അങ്ങനെ ആ ബന്ധത്തിൽ വിള്ളൽ വീണു.. അതോടുകൂടി സുധീറിന് എന്നോടുള്ള ദേഷ്യം ഇരട്ടിച്ചു.. അവരുടെ എംബിബിഎസ് അവസാന അഞ്ചുവർഷമാണ് ഈ പ്രശ്നങ്ങൾ ഒക്കെ ഉണ്ടായത്. ആ സമയത്ത് എനിക്ക് അവിടെ തന്നെ ഒരു എൽ പി സ്കൂളിൽ ടീച്ചറായി ജോലി ലഭിച്ചു.. സഞ്ജുവിന് എന്നിൽ നിന്ന് അകറ്റാൻ അവർ പല പദ്ധതികളും തയ്യാറാക്കി.. രേഷ്മ എന്ന അവരുടെ കൂട്ടത്തിലെ പെൺ സുഹൃത്തു അറിയാതെ ചട്ടുകമായി.. അവൾ സഞ്ജുവിനെ കൃത്രിമമായി സ്നേഹിക്കാൻ തുടങ്ങി.. ഇതൊക്കെ എനിക്കു മനസ്സിലായത് സഞ്ജു സാധാരണ ഒരു സുഹൃത്തിനോട് പെരുമാറുന്നത് പോലെ അവളോട് പെരുമാറിയ പല അവസരങ്ങളിൽ ചിത്രങ്ങൾ അവർ രഹസ്യമായി എടുത്തു എനിക്ക് അയച്ചു തന്നപ്പോഴാണ്.. ഞാൻ സഞ്ജുവിനെ തെറ്റിദ്ധരിക്കണം.. എന്നിട്ട് തമ്മിൽ പിരിയണം അതൊക്കെ ആയിരിക്കാം ഉദ്ദേശം.. പക്ഷേ ഞാൻ കരുതി തന്നെ ഇരുന്നു.. ഇതിലൊന്നും ഞാൻ കുലുങ്ങില്ലെന്നു മനസ്സിലാക്കിയ സുധീർ എനിക്ക് ഏറെ വിശ്വാസമുള്ള അവന്റെ ഒരു കൂട്ടുകാരനായ അമലിനെ കൊണ്ടു ഫോണിൽ വിളിച്ചു സഞ്ജു ബൈക്കിൽ സഞ്ചരിക്കുമ്പോൾ അപകടത്തിൽ പെട്ടിരിക്കുകയാണ് എന്നു പറഞ്ഞു.. ഇന്നലെ രാത്രി തൊട്ടു സഞ്ജു വിളിച്ചിട്ട് കിട്ടിയതുമില്ല.. അപ്പോൾ അപകടംപറ്റിയത് തന്നെയാകാം..അല്പം കഴിഞ്ഞപ്പോൾ സ്കൂളിലേക്ക് ഒരു വണ്ടിയുമായി അമൽ വന്നു. ഒട്ടും സംശയം ഉണ്ടായില്ല. വണ്ടിയിൽ കയറി. ഹൈവേയിൽ വച്ചാണ് അപകടം ആ ഭാഗത്തുള്ള ഹോസ്പിറ്റലിൽ ആണ് ഉള്ളത് എന്ന് പറഞ്ഞായിരുന്നു അങ്ങോട്ട് കൊണ്ടു പോയത്.. അത്ര പരിചയമില്ലാത്ത സ്ഥലം, പരിചയമില്ലാത്ത കെട്ടിടങ്ങൾ ക്കിടയിലൂടെ സഞ്ചരിക്കുമ്പോൾ സുധീർനെ കണ്ടപ്പോൾ എനിക്ക് അപകടം മനസ്സിലായി..

ആ സമയത്ത് താൻ അമലിന് കൂടെ വേറെ എന്തോ മോശം പരിപാടിക്ക് പോയതാണെന്നും പറഞ്ഞു സഞ്ജുവിന് അവർ അവിടെ വരുത്തിയിരുന്നു. ആ സാഹചര്യത്തിൽ തന്നെ അവിടെ കണ്ട അവൻ അവിടെനിന്നും പിണങ്ങി പോയി.. സഞ്ജുവിനെ ഫോൺ തകരാറിലായി സർവീസിന് കൊടുത്ത സമയം നോക്കിയാണ് സുധീറും കൂട്ടരും ഈ ചെറ്റ പരിപാടി പ്ലാൻ ചെയ്തതെന്ന് പിന്നീട് മനസ്സിലായി.. പിന്നെ ഇന്നു രാവിലെ ഞാൻ നാട്ടിൽ നിന്നും വണ്ടികയറി ഇവിടെ വരും വരെ എന്റെ നമ്പറിൽ നിന്നും ഫോൺ എടുത്തിട്ടില്ല. ക്ലിനിക്കിൽ എത്തിയിട്ടും ഞാൻ പറഞ്ഞതൊന്നും വിശ്വസിക്കുന്നില്ല.. അമ്മയോട് പറഞ്ഞല്ലോ അവിടെ നിന്ന് സെറ്റിൽ ചെയ്തെന്നോ മറ്റോ.. നമുക്ക് പിരിയാം എന്നാ പറഞ്ഞത്…. ഇനി അമ്മ പറ ഇത്രയ്ക്കും ആത്മാർത്ഥമായി സഞ്ജുവിനെ സ്നേഹിച്ച ഞാൻ ഇനി എന്ത് ചെയ്യണം.. ” “അതിനു കടലിൽ ചാടി ചാവുക ആണോ പരിഹാരം കൊച്ചേ…? ഒക്കെ കേട്ട് അമ്മ ആവലാതി യോട് ചോദിച്ചു.. ഞാൻ കടലിൽ ചാടി ചാവാൻ ഒന്നും പോയില്ല… രഞ്ജിത്തേട്ടൻ ചുമ്മാ പറഞ്ഞതാ.. നല്ല തന്റെടവും അതുപോലെ നല്ല മനസ്സും ഉള്ള ഒരു ചേട്ടൻ ഉണ്ടെന്ന് സഞ്ജു പറഞ്ഞിരുന്നു.. എന്റെ പ്രശ്നത്തിനു ഈ ഏട്ടൻ പരിഹാരമുണ്ടാകുമെന്ന് എനിക്ക് നേരത്തെ തോന്നിയിരുന്നു.. അവിടുത്തെ പഠനങ്ങൾ പൂർത്തിയായി സഞ്ജു നാട്ടിലേക്ക് തിരിക്കുമ്പോൾ ഞാൻ വല്ലാതെ വേദനിച്ചു.. നാട്ടിലെത്തി കൂട്ടുകാരുമായുള്ള അടുപ്പം ഒക്കെ കുറയുമ്പോൾ എങ്കിലും തെറ്റിദ്ധാരണ നീങ്ങി എന്നോട് നേരെ സംസാരിക്കുമെന്ന് കരുതി ഞാൻ മാസങ്ങളോളം കാത്തിരുന്നു.. ഒടുവിൽ സഹികെട്ട് ഇറങ്ങിപ്പുറപ്പെട്ട താണ്.. ഇവിടെ വണ്ടി ഇറങ്ങി ഇവിടുത്തെ ലാൻഡ്‌ലൈൻ നമ്പർ നിന്നും വിളിച്ചപ്പോൾ പുള്ളിക്ക് തന്റെ ക്ലിനിക്ക്‌ ഇരിക്കുന്ന സ്ഥലം പറഞ്ഞു തരേണ്ടി വന്നു.. അങ്ങനെ അവിടെ പോയി സംസാരിക്കുമ്പോൾ ഈ പൊട്ടൻ ഒന്നും വിശ്വസിക്കുന്നില്ല.. ഒക്കെ ആ മണ കുണാപ്പൻമാർ ക്രിയേറ്റ് ചെയ്ത നാടകവും വിശ്വസിച്ച് ഇരിപ്പാണ്.. ഇതിനൊരു പരിഹാരം കാണാതെ നാട്ടിലേക്കില്ല എന്ന് കരുതിയാണ് രഞ്ജിത്തേട്ടനെ അന്വേഷിച്ചു ക്ലബ്ബിൽ എത്തിയത്.അങ്ങനെ ഞാൻ ക്ലബ്ബിൽ വന്നിരിക്കുകയായിരുന്നു…

അപ്പോഴാണ് രഞ്ജിത്തേട്ടൻ കടപ്പുറം പോയ കാര്യം അറിഞ്ഞത്.. അതുവരെ ഞാൻ ക്ലബ്ബിൽ വെയിറ്റ് ചെയ്തു.. കുട്ടികളെയും കൊണ്ടു വരുന്ന വഴി രഞ്ജിത്തേട്ടൻ ക്ലബ്ബിൽ എത്തിയിട്ട് എന്നെ കണ്ടത്.. ഞാൻ കാര്യങ്ങളൊക്കെ അവതരിപ്പിച്ചു.. അങ്ങനെ നേരെ ഇങ്ങോട്ട് ഞാൻ ഓട്ടോയിലും അവർ ബൈക്കിലും ആയി വരികയായിരുന്നു ഇവിടെ.. ” “ഈശ്വരാ ഇപ്പോഴാ സമാധാനമായത്…?” ആത്മഹത്യ ചെയ്യാൻ പോയ പെണ്ണാണെന്ന് കേട്ടപ്പോൾ അമ്മ ഭയന്നിരുന്നു.. സാംസ്കാരികമായി ഉയർച്ച കാണിക്കേണ്ട പ്രൊഫഷൻ ആയിട്ടും പഠനം ആയിട്ടും പ്രായത്തിന്റെ ചപലത യും ഗ്രാമത്തിന്റെ നിഷ്കളങ്കതയും ഒരുപക്ഷേ നിങ്ങളിൽ പ്രേമം സൃഷ്ടിച്ച ഉണ്ടാവും.. അതിൽ ഞാൻ തെറ്റു പറയുന്നില്ല.. അതിൽ സങ്കീർണതകൾ വരുമ്പോൾ പരിഹരിക്കാതെ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടി അന്തസ്സും അഭിമാനവും കളയുമ്പോഴാണ് അത് തെറ്റാവുന്നത്.. പരസ്പരം സംസാരിച്ചാൽ തീരുന്ന പ്രശ്നങ്ങളേ നിങ്ങൾക്കിടയിൽ ഉള്ളൂ.. ഏതായാലും ഡോക്ടർ മുതലാളി ടീച്ചറെ കെട്ടി ജീവിതം നയിച്ചാട്ടെ അതേ എനിക്ക് പറയാനുള്ളൂ.. അതുവരെ മിണ്ടാതിരുന്ന രഞ്ജിത്ത് പറഞ്ഞു.. ‘അതു തന്നെ.. അതാണ് വേണ്ടത്’ ചേച്ചിയും അളിയനും പറഞ്ഞു.. ഏതായാലും ഇന്ന് രാത്രി മോൾ ഇവിടെ തങ്ങിയിട്ട് മോൾക്ക്‌ നാളെ രാവിലെ വീട്ടിലേക്ക് പോകാം… സമയം വൈകിയല്ലോ.. അമ്മ പറഞ്ഞു. പിറ്റേന്ന് രാവിലെ തിരിച്ചു പോകുമ്പോൾ തന്റെ പ്രേമത്തിന് ആ കുടുംബത്തിന്റെ സമ്പൂർണ്ണ സപ്പോർട്ട് ഉണ്ടായ സന്തോഷം അവളിൽ നല്ല ഉന്മേഷംജനിപ്പിച്ചു. തെറ്റിദ്ധാരണകൾ നീങ്ങിയപ്പോൾ ഡോക്ടർ സഞ്ജിത്തിനും തന്റെ പ്രേമബന്ധത്തിൽ കുടുംബത്തിന്റെ സപ്പോർട്ട് ആഹ്ലാദം ഉണ്ടാക്കി..

മാസങ്ങൾ പിന്നെയും കടന്നു പോയി… അളിയൻ ചേച്ചിയെയും കുട്ടികളെയും വിളിച്ചു കുട്ടികളുടെ ഓണം ലീവ് കഴിഞ്ഞപ്പോൾതന്നെ വീട്ടിലേക്ക് പോയിരുന്നു.. പിന്നെ സ്ത്രീധനത്തിന് ബാക്കി ചോദിക്കുന്ന പരിപാടി അളിയൻ നിർത്തി.. രഞ്ജിത്തിന് അടുത്തുള്ള സാംസ്കാരിക നിലയത്തിൽ ലൈബ്രേറിയനായി ജോലി ലഭിച്ചു.. തന്റെ കുടുംബത്തിനു ചേരുന്ന ഒരു വീട്ടിലെ പെൺകുട്ടിയെ അവൻ പോയി കണ്ടു ഇഷ്ടപ്പെട്ട് വിവാഹം കഴിക്കാൻ തീരുമാനിച്ചു.. ടീച്ചറുമായി പ്രേമം തുടർന്നിരുന്ന ഡോക്ടർ സഞ്ജിത്തും ടീച്ചറുടെ കുടുംബത്തോട് വിവാഹത്തിനു തയ്യാറാണെന്ന് സമ്മതിച്ചു.. തുടർന്നുള്ള ഒരു ശുഭ മുഹൂർത്തത്തിൽ ചേട്ടൻ അനിയന്മാർ രണ്ടുപേരും വിവാഹിതരായി.. ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular