Connect with us

ബന്ധങ്ങൾ

ആ-ദ്യരാത്രി കഴിഞ്ഞു നേരം പുലർന്നപ്പോൾ അടുക്കളയിലേക്കു പോകാൻ ആകെയൊരു ചമ്മൽ

Published

on

രചന : Aswathy Joy Arakkal

കാര്യം വലിയ നാണക്കാരി ഒന്നുമല്ലെങ്കിലും, നാവിനു രണ്ടെല്ലു കൂടുതൽ ആണെങ്കിലും ആദ്യരാത്രി കഴിഞ്ഞു നേരം പുലർന്നപ്പോൾ അടുക്കളയിലേക്കു പോകാൻ ആകെയൊരു ചമ്മൽ.. ദിലീപേട്ടൻ ഏതോ സിനിമേല് പറയണ പോലെ ആദ്യത്തെ ആദ്യരാത്രി ആയിരുന്നല്ലോ …. അതിന്റെയൊരു ഇതു.. പ്രത്യേകിച്ച് വർഷങ്ങളായി പ്രണയിച്ചു തകർക്കുന്നവരാണ് ഞങ്ങൾ എന്നുള്ളത് കൊണ്ടും, നാത്തൂൻ ആണ് എല്ലാത്തിന്റെയും ഹംസം എന്നുള്ളത് കൊണ്ടും (ഹംസം എന്നു സിമ്പോളിക് ആയി പറഞന്നെ ഉള്ളു സ്വഭാവത്തിൽ തനി കച്ചറയാണവൾ… കാക്കയെപോലെ ക്രോ ക്രോ ന്നു അലച്ചു അലമ്പി കളയും ) ആകെയൊരു ചമ്മലിഫിക്കേഷൻ…മന്ദം മന്ദം നടന്നെത്തിയപ്പോൾ അടുക്കളയിൽ പെണ്ണുങ്ങളുടെ ഒരു കൂട്ടം തന്നെയുണ്ട്…..”മോളെന്തിനാ ഇത്ര നേരത്തെ എണിറ്റു വന്നത് ക്ഷീണം കാണില്ലേ, കുറച്ചുനേരം കൂടി കിടക്കായിരുന്നില്ലേ ” സെബിച്ചായന്റെ അമ്മായിയുടെ വകയൊരു കമന്റ്‌…ഇതുകേട്ടു മറ്റൊരു അമ്മായി വല്ലാത്തൊരു ആക്കിചുമ..”അല്ല.. രണ്ടുദിവസമായി ആകെ തിരക്കും ബഹളവും ഒക്കെ ആയിരുന്നില്ലേ… കൊച്ചു ആകെ ടയേർഡ് ആയിക്കാണും അതാ ഞാൻ ഉദ്ദേശിച്ചത്… ” അമ്മായി വിശദീകരിച്ചു ഒന്നൂടെ ചളമാക്കി …”മോളി അമ്മായി അതുതന്നെയാ ഉദ്ദേശിച്ചത്.. അത് ഞങ്ങൾക്കെല്ലാവർക്കും ബോധ്യമാവുകയും ചെയ്തു…” നാത്തൂനൊരു ആക്കിച്ചിരിയുമായി രംഗപ്രവേശം ചെയ്തു …”മതി അവളെ കളിയാക്കിയത്… മോളൊരു കാര്യം ചെയ്യൂ… ഈ ചായ അവനു കൊണ്ട് കൊടുക്ക്‌… ഇവിടെ നിന്നാ എല്ലാരൂടെ എന്റെ കൊച്ചിനെയങ്ങു വാട്ടും… ” അമ്മായിയമ്മ രക്ഷക്കെത്തി..”ഓ… എന്താ ഒരു സ്നേഹം… ഈ സ്നേഹോക്കെ എന്നും കണ്ടാമതി..” ലവൾ അതായതു നാത്തൂൻ ഒരു ലോഡ് പുച്ഛം വിതറി കൊണ്ട് പറഞ്ഞു…”ഞങ്ങള് ഒരു പ്രശ്നവും ഉണ്ടാക്കത്തില്ല… നീ കേറി വന്നു ഞങ്ങളെ തമ്മിൽ തല്ലിക്കാഞ്ഞാ മതി… ” എന്റെ കയ്യിലേക്ക് ചായ വെച്ചു തന്നു കൊണ്ട് മമ്മി പറഞ്ഞു…”എന്തു ദുരന്തമാണ് മമ്മി നിങ്ങള്… ഇതെന്നതാ മെഗാസീരിയൽ അനുകരിക്കുന്നോ… ഞാൻ ജനിച്ചതിൽപ്പിന്നെ അവൻ ചായ കുടിക്കുന്നത് ഞാൻ കണ്ടിട്ടില്ല…

എന്നിട്ട് ഒരുമാതിരി ഊള ചടങ്ങുപോലെ ചായ കൊടുത്തു വിടുന്നു… അല്ലെങ്കിതന്നെ അവനു ചായ കൊടുക്കാനല്ല ഇവളെയിവിടെ കെട്ടിക്കൊണ്ടു വന്നേക്കുന്നെ.. അവനു വേണെങ്കിൽ വന്നു എടുത്തു കുടിച്ചോളും… ” മാസ്സ് ഡയകോലും പറഞ്ഞു നീ ഇങ്ങു വന്നേ റോസികൊച്ചേ എന്നു പറഞ്ഞു അവളെന്റെ തോളിൽ കൈ വെച്ചതും ഞാൻ വേദനിച്ചു സ്വർഗം കണ്ടു അമ്മേ എന്നു വിളിക്കുന്നതും ഒരുമിച്ചായിരുന്നു..അതുകണ്ടു അർത്ഥം വെച്ചു എല്ലാവരും ചിരിച്ചെങ്കിലും… എനിക്ക് പ്രാന്ത് പിടിച്ചു തുടങ്ങിയിരുന്നു…എന്തോ വലിയകാര്യം അറിയാൻ എന്നപോലെ അവളെന്നെ പിടിച്ചു പുറത്തേക്കു കൊണ്ടുപോയി…”എങ്ങനെ ഉണ്ടായിരുന്നെടി ഫസ്റ്റ് നൈറ്റ്‌… വിശേങ്ങൾ പറ… എനിക്കു ആകാംഷ സഹിക്കാൻ പറ്റുന്നില്ല… ” നാത്തൂൻ ആകാംഷാഭരിതയായി.”എടി കോപ്പേ… അത്ര ആകാംഷ ആണെങ്കി ദേ റൂമില് നിന്റെ ആങ്ങള പോത്തുപോലെ കിടന്നുറങ്ങുന്നുണ്ട്.. പോയ്‌ ചോദിക്ക്… ” അവളോട് അത്ര സ്വാതന്ത്ര്യം ഉള്ളത് കൊണ്ട് തന്നെയെങ്ങനെ പറഞ്ഞത്…”പോടീ ജാഡതെണ്ടി… എനിക്കും ഇതുപോലൊരു നാൾ വരും… അന്നു നീ ചോദിച്ചു വാ. ഒന്നും പറയാതെ നിന്നെ കൊതിപ്പിക്കും ഞാൻ. ” അതുംപറഞ്ഞു പുച്ഛിച്ചവൾ തിരിഞ്ഞു നടന്നു..”ഡി പുല്ലേ.. ഏതാടി അടുക്കളേല് കൊറേ അലവലാതി ടീംസ്… ഇതിനൊന്നും ചോയ്ക്കാനും പറയാനും വീട്ടിലാരുല്ലേ.. കല്യാണോം കഴിഞ്ഞു…ആദ്യരാത്രിയും കഴിഞ്ഞു… ഇനി എന്തുകാണാൻ നിക്കാണ് എല്ലാം.. വീട്ടിൽ പൊയ്ക്കൂടേ എല്ലാറ്റിനും .. ” അവളെ ചൂടാക്കാൻ വേണ്ടി തന്നെ ഞാൻ ചോദിച്ചു…വന്നു കേറിയില്ല… അതിനു മുൻപവള് പുരപ്പുറം തൂക്കാൻ തുടങ്ങിയെന്നു പറഞ്ഞു എനിക്കട്ടൊരു പിച്ചും തന്നവള് പോയി…റൂമിലേക്ക്‌ ചെല്ലുമ്പോൾ പോത്തുപോലെ കിടന്നുറങ്ങാണ് സെബിച്ചൻ..കുറേനേരം ഇച്ഛന്റെ ഉറക്കം കണ്ടങ്ങനെ ഇരുന്നപ്പോൾ തലേരാത്രിയെപ്പറ്റിയോർത്തൊരു പുഞ്ചിരിയെന്റെ ചുണ്ടിൽ വന്നു …

ചെവിയിൽ കുശുകുശുപ്പും, നല്ലനല്ല കമന്റ്‌കളും പാസ്സാക്കിയാണ് പെൺപട രാത്രിയിലെന്നെ റൂമിൽ കൊണ്ടാക്കിയത്… കാര്യം പരിചയമുള്ളവനാണ് ഭർത്താവെങ്കിലും ഫസ്റ്റ് നൈറ്റെന്നൊക്കെ പറയുമ്പോ മനസ്സിലൊരു ടെൻഷൻ ഒക്കെ കാണുവല്ലോ… സ്വാഭാവികം… അല്ലേ..റൂമിലിരുന്ന് ബോറടിച്ചപ്പോൾ അവിടെ ഇട്ടിരുന്ന പൂക്കളൊക്കെ പിച്ചിപ്പറിച്ചു, ഫസ്റ്റ് നൈറ്റിന്റെ ക്ലീഷെയ് ആചാരമായ സാരിയിൽ വീർപ്പുമുട്ടി, രണ്ടു ദിവസമായുള്ള ചടങ്ങുകളുടെ ബാഹുല്യത്തിൽ തളർന്നു പണ്ടാരടങ്ങി നിദ്രാദേവി മാടി വിളിച്ചു കൊണ്ടിരിക്കുമ്പോഴാണ് ടിയാൻ റൂമിലേക്ക്‌ വരുന്നത്…വന്നപാടെ ഒന്നും കുണുങ്ങിച്ചിരിച്ചു കുറച്ചു നാണമൊക്കെ അഭിനയിച്ചു കൊണ്ട് കട്ടിലിൽ എന്റെ അരികത്തായി വന്നിരുന്നു… പതുക്കെ എന്റെ കൈ എടുത്തു പിടിച്ചു… “വിശ്വസിക്കാൻ പറ്റുന്നില്ല പെണ്ണെ… നമ്മുടെ എത്രകാലത്തെ സ്വപ്നമാണ് ഈ ദിവസം..”സെബിച്ചൻ ആകെ എക്സൈറ്റെഡ്‌ ആണെന്ന് മനസ്സിലായി…ഇങ്ങോരെയെങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്റെ കർത്താവേ എനിക്ക് തീരെ വയ്യ.. രണ്ടു ദിവസവായി ഉറങ്ങിയിട്ടു.. ഒന്ന് കിടന്നു ഉറങ്ങിയില്ലെങ്കിൽ എനിക്ക് പ്രാന്ത് പിടിക്കുമെന്നു… ഞാൻ പാതിരാത്രിയിൽ കർത്താവിനെ വിളിച്ചുണർത്തി ചോദിച്ചു…മുഖത്തൊരു ചിരി ഫിറ്റ്‌ ചെയ്തു പതുക്കെ ആ കൈകകൾ ഞാൻ ചേർത്തു പിടിച്ചു…”സെബിച്ചായാ .. അതു… ” മുഖവുര ഇടാൻ ശ്രമിച്ചു…ഞാൻ പറയുന്നത് മുഖവിലക്കെടുക്കാതെ അങ്ങോര് പറഞ്ഞു തുടങ്ങി…”ഡി.. ഞാനൊരു കാര്യം ആവശ്യപ്പെട്ടാ നീ ഒന്നും വിചാരിക്കരുത്… ” ഇച്ചായന്റെ വക അടുത്ത നീക്കം..കാര്യങ്ങൾ എങ്ങോട്ടാണ് പോകുന്നതെന്ന് എനിയ്ക്കു കത്താൻ തുടങ്ങി…കാലങ്ങളായി നമ്മള് രണ്ടാളും കാത്തിരുന്നൊരു ദിവസമാണിതു … അതിന്റ എല്ലാ എക്സൈറ്റ്മെന്റും എനിക്കും നിനക്കുമുണ്ട് . ” അത്രയും പറഞ്ഞു ടിയാനൊന്നു നിർത്തി..അതിനു..? ഞാൻ ചോദിച്ചു..നീ കണ്ടല്ലോ എന്റെ ഈ കോലം. ഒരാഴ്ചയായി ഒന്ന് ഉറങ്ങിയിട്ടു… ഇന്നും കൂടെ ഉറങ്ങിയില്ലെങ്കി ഞാൻ ചത്തു പോകും…ഞാൻ ആ മുഖത്തേക്ക് തന്നെ നോക്കി ആശ്ചര്യത്തോടെ ഇരുന്നു … എന്താണിങ്ങോര് പറഞ്ഞു വരുന്നത് എന്ന ഭാവത്തിൽ…”ദയവു ചെയ്തു നീയെന്നെ ഇന്ന് വെറുതെ വിടണം.. എന്നെ ഉറങ്ങാൻ സമ്മതിക്കണം… എന്നെ ഒന്നും ചെയ്യരുത്… പീസ്‌.. ” അത്രയും പറഞ്ഞു പൊട്ടിച്ചിരിച്ചു കൊണ്ട് ഇച്ചായൻ എന്നെ കോക്രി കാട്ടി…ഒരുനിമിഷം കഴിഞ്ഞപ്പോഴാണ് ലവൻ എന്താണ് പറഞ്ഞതെന്ന് എനിക്ക് കത്തിയത്…”വൃത്തികെട്ടവനെ എന്നും പറഞ്ഞു ലങ്ങോരുടെ മുതുകിലൊരു ഇടിയും കൊടുത്തു ചിരിയോടെ ഞാൻ എണീറ്റപ്പോഴേക്കും എന്റെ കണ്ണും മനസ്സും നിറഞ്ഞിരുന്നു… “”പോയി ഡ്രസ്സ്‌ മാറി പല്ല് തേച്ചു വാ..എനിക്കുറക്കം വരുന്നു പെണ്ണെ.. ” ഒരു കൊച്ചുകുഞ്ഞിനെ പോലെ ഇച്ചായൻ കൊഞ്ചി.ഫ്രഷ് ആയി വരുമ്പോഴേക്കും ബെഡിൽ ഇട്ടിരുന്ന മുല്ലപ്പൂ തട്ടി താഴെയിടുന്ന ഇച്ചായനെ ഞാൻ നിറഞ്ഞു തുളുമ്പുന്ന സ്നേഹത്തോടെ വീണ്ടും നോക്കി..”എനിക്കോർമ്മയുണ്ട് പെണ്ണെ നിനക്ക് മുല്ലപ്പൂ മണം അല്ലെർജി ആണെന്ന് ” അതും പറഞ്ഞു ബെഡും തട്ടിക്കുടഞ്ഞു ബെഡിന്റെ ഒരുവശത്തായി സ്ഥാനം പിടിച്ച മനുഷ്യനെ ഇതെന്തു സാധനം എന്നമട്ടിലൊന്നു നോക്കിയിട്ട് ഞാനും കിടന്നു… ഒരാഴ്ചത്തെ ക്ഷീണവും, ടെൻഷനും എല്ലാം കൊണ്ട് കിടന്നതും ഉറങ്ങിയതും ഒരുമിച്ചായിരുന്നു…

ഓരോന്നോർത്ത് തനിയെയിരുന്നു ചിരിക്കുന്ന എന്നെ കണ്ടുകൊണ്ടാണ് സെബിച്ചൻ കണ്ണു തുറക്കുന്നത്…”എന്താണ് റോസമ്മേ ഒരു ചിരി ? ” കണ്ണു തിരുമ്മി കൊണ്ടായിരുന്നു ചോദ്യം..”ഒന്നൂല്ലിച്ചായോ… ഇന്നലത്തെ സംഭവങ്ങളൊക്കെ കൂട്ടി വായിക്കുമ്പോൾ നിങ്ങളൊരു ” ഗേ ” ആണോ എന്ന് എനിക്കൊരു സംശയം…” ഞാനൊന്നു ആക്കി പറഞ്ഞു..നിന്റെ സംശയം ഇപ്പൊ തീർത്തു തരാടി പുല്ലേ എന്നു പറഞ്ഞെന്റെ കൈയിൽ പിടിച്ചു ഇച്ചൻ വലിച്ചടുപ്പിച്ചപ്പോഴേക്കും ഉറക്കെ കരഞ്ഞു പോയിരുന്നു ഞാൻ… ഒപ്പം ഇട്ടിരുന്ന ഡ്രെസ്സിന്റെ മുകൾ ഭാഗത്തു കൂടെ രക്തവും പടർന്നിരുന്നുഎന്താ കൊച്ചേ ഇതു പേടിയോടെ ഇച്ചായൻ എണീറ്റിരുന്നു…അതിച്ഛായാ…. ഇന്നലെ ബ്യൂട്ടീഷ്യൻ പിന്ന് കുത്തിയപ്പൊ ഷോൾഡറില് അമർന്നു പോയി മുറിഞ്ഞിരുന്നു … പിന്നെ രാവിലെ തൊട്ടു, മന്ത്രകോടിയായും , റിസപ്ഷൻ ഡ്രസ്സ്‌ ആയും ചേഞ്ച്‌ ചെയ്തപ്പോഴൊക്കെ അവിടെ തന്നെ തട്ടിയും താങ്ങിയും അതൊരു നല്ല മുറിവായി . പിന്നെ രാവിലെ നിങ്ങടെ പുന്നാര അനിയത്തി വകയും ഒരു തട്ടവിടെ കിട്ടി…ഓരോരോ വേഷം കെട്ടല്.. അതും പറഞ്ഞു താഴേക്കു പോയ മൊതല് കൈയിലൊരു ഐസ് ക്യൂബുമായാണ് വന്നത്.. മുറിഞ്ഞു നീരായിടത്ത് ഐസ് വെച്ചപ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നി… ആ തോളിൽ തോൾ ചേർത്തു ഞാൻ അങ്ങനെ ഇരുന്നു..”താങ്ക്‌സിച്ചായാ … എന്നെ ഉൾകൊണ്ടതിനു.. ” എന്റെ കണ്ണുകൾ നിറഞ്ഞു വന്നു…ചിരിയോടെ എന്റെ മുടിയിൽ തലോടി കൊണ്ടിച്ചായനും അങ്ങനെയിരുന്നുഇത്രയും പക്വത ഞാൻ പ്രതീക്ഷിച്ചില്ല മനുഷ്യാ… നിങ്ങ ഒരു സംഭവം തന്നെ… ഉള്ളിലുള്ള സന്തോഷം ഞാൻ മറച്ചു വെച്ചില്ല…”ഓ… എന്തോന്ന് പക്വത. . എന്റെ പെണ്ണിനെയൊന്നു ഉൾകൊള്ളാൻ ശ്രമിച്ചു എന്നതിനപ്പുറത്തേക്കൊന്നും ഞാൻ ചെയ്തിട്ടില്ല…എന്റെ പല കൂട്ടുകാരും, ആദ്യരാത്രിൽ ഭാര്യയുടെ ശരീരം സ്വന്തമാക്കിയ കഥകൾ വീറോടെ വിളമ്പി ആളാകാറുണ്ട്.. എനിക്കതിലൊന്നും ഒരു കാര്യവും തോന്നിയിട്ടില്ല…

എനിക്ക് നീ പറയാതെ തന്നെ അറിയാമായിരുന്നു രാവിലെ തൊട്ടുള്ള ബ്രൂട്ടിഷ്യൻറെ ആക്രമണവും, നിൽപ്പും, ഫോട്ടോസെഷനും എല്ലാം നിന്നെ തളർത്തിയിരിക്കുമെന്നു.. പോരാത്തതിന് എത്ര പരിചയമുണ്ടെങ്കിലും സ്വന്തം വീട്ടിൽ നിന്നും പുതിയ വീട്ടിലെത്തിയ ടെൻഷനും … അതിനിടയിൽ നിനക്ക് പൂർണ്ണ സന്തോഷമില്ലാതെ എനിക്ക് കവർന്നെടുക്കാൻ ഉള്ളതല്ലല്ലോ നിന്റെ ശരീരം… അങ്ങനെ ചെയ്തു വീരത്വം തെളിയിക്കാൻ ഇതു മത്സരം ഒന്നുവല്ലല്ലോ… അതിനിനിയും അറിയാനും പറയാനും ഒന്നാകാനും ഒരു ജീവിതം മുഴുവൻ മുൻപിലില്ലേ… എന്നെന്നേക്കും നീയിനി എന്റേതും ഞാൻ നിന്റേതുമല്ലേ… “ഇച്ചായൻ പറഞ്ഞു തീർന്നപ്പോൾ ഞാൻ എണീറ്റിരുന്നാ നെറുകയിലൊരു മുത്തം കൊടുത്തു…എന്റെ മനസ്സറിഞ്ഞവന്, എന്നെ ഉൾകൊണ്ടവന് എന്റെ മനസ്സ് നിറഞ്ഞുള്ള ആദ്യചുംബനം…റോസമ്മോ … താഴെ ഐസ് എടുക്കാൻ ചെന്നപ്പോ… എല്ലാവരുമമെന്നെ നോക്കിയൊരു ആക്കി ചിരി… അമ്മായിമാരൊക്കെ ഇക്കിളി കമന്റുകളും…എന്നിട്ട് എന്തു പറഞ്ഞു നിങ്ങള് … കുസൃതിയോടെ ഞാൻ ചോദിച്ചു…ഞാനായിട്ടവരുടെ ധാരണയൊന്നും തിരുത്താൻ പോയില്ല… അവരങ്ങനെ വിചാരിക്കട്ടെന്നു … ഒരു രസല്ലേ..രാവിലെ എന്നെയും എല്ലാവരൂടെ വളഞ്ഞിട്ടു ആക്രമിച്ചിരുന്നു.. ഇച്ചായൻ പറഞ്ഞു അതെ കുസൃതി എനിക്കും തോന്നിയത് കൊണ്ട് ഞാനും ഒന്നും തിരുത്താൻ നിന്നില്ലേ… മാത്രല്ല കുറച്ചു നാണം കൈയിന്നിട്ടു രംഗം ഒന്ന് കൊഴുപ്പിച്ചും കൊടുത്തിരുന്നു…അങ്ങനെ ഞാനും പറഞ്ഞപ്പോൾ റൂമിൽ മുഴങ്ങിയ പൊട്ടിച്ചിരികൾക്കൊപ്പം “പിടിച്ചു വാങ്ങേണ്ടതല്ല പരസ്പരം അറിഞ്ഞു സ്നേഹിച്ചു നല്കേണ്ടതാണ് മനസ്സും ശരീരവും ജീവിതവുമെന്നു കൂടെ ആ ചിരിമുത്തുകൾ പറയാതെ പറയുന്നുണ്ടായിരുന്നു.. “ലൈക്ക് കമന്റ് ചെയ്യണേ…

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular