Connect with us

Experiences

അങ്ങനെ എന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചു…

Published

on

രചന: ജോളി ഷാജി

“നാളെ എന്റെ അമ്മയുടെ വിവാഹമാണ്…ചടങ്ങ് ലളിതമാണ് എങ്കിലും പ്രിയപ്പെട്ട എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാവണം…” അഖിലിന്റെ ഫേസ്ബുക് പോസ്റ്റ്‌ കണ്ട കൂട്ടുകാർ പലരും അതിശയിച്ചു പോയി.. ചിലർ ആശ്ചര്യ ഇമോജി ഇട്ടേച്ചുപോയി… ചുരുക്കം ചിലർ ചിരിച്ചു തള്ളി, പിന്നെ ചിലർ ലവ് ഇമോജി ഇട്ടു അവർ കൺഗ്രാത്സ് കമന്റ്‌ ഇട്ടു.. പിന്നെ ചിലർ പരസ്പരം ഇൻബോക്സിൽ കുറ്റപ്പെടുത്തി… എന്തായാലും അഖിൽ ഹാപ്പിയാണ്.. പോസ്റ്റ് ഇട്ട അഖിൽ നേരെ അമ്മയുടെ മുറിയിലേക്ക് ചെന്നു… അമ്മ തയ്യലിൽ ആണ്… നല്ലൊരു തയ്യൽക്കാരി ആണ് സുജ… നാളെ കല്യാണത്തിന് ഇടാനുള്ള ബ്ലൗസ് ആണ് തുന്നുന്നത്… മൊബൈലിൽ പാട്ട് കേട്ട് മൂളിപ്പാട്ടൊക്കെ പാടി ബ്ലൗസ് കൈത്തുന്നൽ നടത്തുന്ന അമ്മ വേറേതോ ലോകത്താണെന്നു മനസ്സിലാക്കിയ അഖിൽ മെല്ലെ തിരിഞ്ഞു നടന്നു അവന്റെ മുറിയിലേക്ക്… റൂമിലെത്തിയ അഖിലിന്റെ ഫോണിലേക്ക് അപ്പോളാണ് അങ്കിതയുടെ കാൾ വരുന്നത്… “ഹലോ എന്താ മോളെ ഈ സമയത്ത് ഉറങ്ങിയില്ലായിരുന്നോ…” “എങ്ങനെ ഉറങ്ങും അത്രയ്ക്ക് സന്തോഷമുള്ള കാര്യമല്ലേ നടക്കുന്നത്…” “എന്തെ, നന്ദൻ ആയി എന്തെങ്കിലും പ്രോബ്ലം ഉണ്ടായോ…” “ഞാനും നന്ദേട്ടനും തമ്മിൽ ഇതുവരെ പ്രശ്നം ഒന്നും ഇല്ല ഇനി നിങ്ങൾ എല്ലാരും കൂടി ഉണ്ടാക്കാതിരുന്നാൽ മതി…” “അതിനിപ്പോ എന്തോ ഉണ്ടായി..” “ഏട്ടൻ ഫേസ്ബുകിൽ പോസ്റ്റ്‌ ഇട്ടേക്കുന്നതു ഡീലേറ്റ് ചെയ്തെ…” “അതെന്തിന്… അത് നുണയൊന്നും അല്ലല്ലോ… പിന്നെന്താ..” “ഇപ്പോൾ വീട്ടുകാർ മാത്രമേ അറിഞ്ഞിട്ടുള്ളു ഇനി നാടുമുഴുവൻ അറിയിക്കണോ അമ്മേടെ രണ്ടാം കെട്ട്….” “നാടുമുഴുവൻ അറിയട്ടെടി നല്ലതല്ലേ… എന്റമ്മ ഒളിച്ചോടി പോകുന്നതല്ലല്ലോ… ഭർത്താവ് മരിച്ചു പത്തു പതിനെട്ടു കൊല്ലം വിധവയായി ജീവിച്ചവളാണ് എന്റമ്മ… അതും ചെറിയ പ്രായത്തിൽ.. എട്ടും പൊട്ടും തിരിയാത്ത അമ്മ ജീവിതത്തിൽ സുഖം എന്തെന്ന് അറിഞ്ഞിട്ടുണ്ടോ… പതിനേഴു വയസ്സിൽ എനിക്ക് ജന്മം തന്നത് മുതൽ അത് കഷ്ടപ്പെടുകയായിരുന്നു എനിക്കും നിനക്കും വേണ്ടി…

ഈ നാൽപതിയഞ്ചു വയസ്സിൽ ഇനിയെങ്കിലും അതൊന്നു ജീവിതം എന്തെന്ന് ആസ്വദിച്ചോട്ടെ…” “ഓ അപ്പോൾ ഞാൻ പറഞ്ഞത് കുറ്റമായി.. ഇനി ഞാനായിട്ട് ഒന്നും പറയുന്നില്ല…. എന്നെ ആരും അങ്ങോടു പ്രതീക്ഷിക്കുകയും വേണ്ട..” “മോളെ നീ എപ്പോളെങ്കിലും പ്രാക്റ്റിക്കലായി ചിന്തിച്ചിട്ടുണ്ടോ അമ്മയെ കുറിച്ച്… നിന്റെ പ്രായത്തിൽ ഒരു കുടുംബം ചുമലിൽ ഏറ്റിയവളാണ് നമ്മുടെ അമ്മ… അയൽവീട്ടിലെ എച്ചിൽ പാത്രം കഴുകിയാണ് എനിക്കും നിനക്കുമവർ ഒരു നേരത്തെ ഭക്ഷണം തന്നുകൊണ്ടിരുന്നത്…” “അതൊക്കെ കാർന്നവൻമാരുടെ കടമയാണ്…,” “എന്ത് കടമ… ഏതേലും ഓർഫനേജിൽ നിന്നേയും എന്നേയും കൊണ്ടാക്കിയിട്ടു അവർക്കു വേറെ വിവാഹം കഴിച്ചു പോകാമായിരുന്നു അന്ന്… പലരും നിർബന്ധിച്ചതുമാണ്… പക്ഷെ എന്റെ മക്കൾ കഴിഞ്ഞേ എനിക്കെന്തും ഉള്ളെന്നു വാശി ആയിരുന്നു അമ്മക്കന്ന്…” “അന്ന് കല്യാണം കഴിച്ചെങ്കിൽ കുഴപ്പമില്ലാരുന്നു… ഇതിപ്പോ മകളെ കെട്ടിച്ച് ഒരു കൊച്ചുമോൾ ആയപ്പോൾ… ശേ.. എങ്ങനെ നാട്ടുകാരുടെ മുഖത്ത് നോക്കും…” “നിന്നെ കെട്ടിച്ചു വിട്ട് നീ ഈ വീട്ടിൽ നിന്നും പോയിട്ട് വല്ലപ്പോഴും ഒന്ന് തിരിഞ്ഞു കേറുന്നതല്ലാതെ ഞാനും നീയും ഇവിടില്ലാത്തപ്പോൾ അമ്മ എങ്ങനെ കഴിഞ്ഞെന്നു നീ തിരക്കിയിട്ടുണ്ടോ… ഒറ്റപ്പെടൽ അവരെ എത്രത്തോളം വേദനിപ്പിക്കുന്നുണ്ടായിരുന്നു എന്ന് നിന്നെ അറിയിച്ചിട്ടുണ്ടോ അമ്മ…” “അതുപിന്നെ കെട്ടിച്ചാൽ കെട്ടിയോന്റെ വീട്ടിൽ അല്ലേ നിൽക്കേണ്ടത്… എപ്പോളും അമ്മയുടെ കാര്യം നോക്കാൻ പറ്റുമോ..” “പറ്റില്ലല്ലോ അല്ലെ… ആർക്കും പറ്റില്ല അതുകൊണ്ടാണ് അമ്മക്ക് ഞാനൊരു കൂട്ട് കണ്ട് പിടിച്ചത്… അമ്മ ഒരുപാട് എതിർത്തതും ആണ്.. പക്ഷെ ആ അച്ഛന്റെയും അവരുടെ മകളുടെയും നന്മ ആണ് എന്റമ്മയുടെ മനസ്സ് മാറ്റിയത്… ഇനിയെങ്കിലും എന്റമ്മ ഒന്ന് സന്തോഷിച്ചോട്ടെ… നീ വരുമോ വരാതിരിക്കുമോ അത് നിന്റിഷ്ടം… എന്തായാലും നന്ദൻ വരും അതെനിക്ക് ഉറപ്പാണ്… ആരും ഇല്ലെങ്കിലും ദേവീടെ നടക്കൽ വെച്ച് ഞാൻ എന്റെ അമ്മയുടെ കൈ പിടിച്ച് ആ അച്ഛനെ ഏല്പിക്കും…” അഖിൽ അങ്കിതക്കു മറുപടി പറയാൻ അവസരം കൊടുക്കാതെ കാൾ കട്ട് ചെയ്തു.. അഖിലിന്റെ മനസ്സിൽ അമ്മ തങ്ങൾക്കായി കഷ്ടപ്പെട്ടതൊക്കെ ഓടിവന്നു… ഒരുപാട് കുത്തുവാക്കുകളും ചീത്തയും കേട്ടാണ് അമ്മ തങ്ങളെ വളർത്തിയതും പഠിപ്പിച്ചതും . പക്ഷെ ഒരിക്കൽ പോലും മക്കൾക്കായി കഷ്ടപ്പെട്ടു എന്ന് പറഞ്ഞു കേട്ടിട്ടേ ഇല്ല.. കഴിഞ്ഞകൊല്ലം നാട്ടിൽ വന്നിട്ട് പോയതിനു ശേഷമാണ് ഒരു ദിവസം അമ്മ വിളിച്ചപ്പോൾ പറഞ്ഞത്.. “മോനെ ഇന്നലെ രാത്രിയിൽ ആരോ വാതിലിൽ മുട്ടുന്ന ശബ്‍ദം കേട്ടു ജനലിൽ കൂടി നോക്കിയപ്പോൾ അപ്പുറത്തെ വീട്ടിലെ ഗോപാലേട്ടൻ… മദ്യപിച്ചു ബോധം ഇല്ലാതെ നിൽക്കുന്ന ഗോപലേട്ടനോട് ഞാൻ ജനൽ തുറന്ന് എന്താ വന്നതെന്ന് ചോദിച്ചു… അപ്പോൾ അയാൾ വളരെ മോശമായി സംസാരിച്ചു എന്നോട്…” “അയാൾ എന്താണ് അമ്മയോട് പറഞ്ഞത്…” “അത് നിന്നോട് എങ്ങനെ പറയും മോനെ… വേണ്ട.. അമ്മക്കിപ്പോ ഒറ്റയ്ക്ക് പേടിയായി തുടങ്ങി നീ ആ ജോലി കളഞ്ഞ് ഇങ്ങ് വാഇവിടെ ഒരു ജോലി ശരിയാക്കാം… കിട്ടുന്ന ശമ്പളം മതി മോനെ.. നീ ഒരു പെണ്ണ് കൂടി കെട്ടി നമുക്ക് സന്തോഷത്തോടെ ജീവിക്കാം…” “ഞാൻ ശ്രമിക്കാം അമ്മേ..” ആദ്യമാണ് അമ്മ ഇത്രയും വേദനിച്ചു കാണുന്നത്…. റൂമിലെ തന്റെ ആത്മമിത്രമായ ഹാഷിമിനോട് സംസാരിക്കുന്നതിനു ഇടയ്ക്കു ഇതും പറഞ്ഞു… അവനാണ് അമ്മയെ വിവാഹം കഴിപ്പിക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചത്… അവൻ പറഞ്ഞപ്പോളാണ് സത്യത്തിൽ താനും അതിത്ര സീരിയസ് ആയി ചിന്തിച്ചത് തന്നെ…ഹാഷിമിന്റെ സഹായത്തോടെയാണ് മാട്രിമോണിയിൽ പരസ്യം ഇട്ടത്…അമ്മയെ സംബന്ധിക്കുന്ന എല്ലാകാര്യങ്ങളും പോസ്റ്റിൽ ഇട്ടിട്ടുണ്ടായിരുന്നു..ഇട്ടു ഒരുമണിക്കൂർ കഴിയും മുന്നേ വന്ന ആലോചന ആണ് ശ്രീകുമാർ എന്ന ആളിന്റെ…

അവർക്കു സംസാരിക്കണം എന്ന് മെസ്സേജ് കണ്ടപ്പോൾ സൈറ്റ് ഓൺ ആക്കി നോക്കി… അൻമ്പതിയഞ്ചു വയസ്സുള്ള ആളാണ്.. സ്വന്തമായി ബിസ്സിനസ്സ് നടത്തുന്നു… ഭാര്യ മരിച്ചിട്ടു പതിമൂന്നു വർഷം… ഒരു മോൾ ഉണ്ട്‌.. അവർ തന്ന നമ്പറിൽ വിളിച്ചപ്പോൾ ഫോൺ എടുത്തത് അദ്ദേഹത്തിന്റെ മകൾ ആണ്… അഖിൽ തന്റെ കുടുംബത്തിലെ വിവരങ്ങളെല്ലാം ഐശ്വര്യയെ അറിയിച്ചു… ഐശ്വര്യക്ക് ഒരു പാട് വിവാഹലോചനകൾ വരുന്നുണ്ട് അച്ഛനെ തനിച്ചാക്കി പോകാൻ പറ്റാത്തതിനാൽ വരുന്ന ആലോചനകൾ ഐശ്വര്യ തള്ളിക്കളയുന്നു എന്ന് തിരിച്ചറിഞ്ഞപ്പോളാണ് അച്ഛൻ വിവാഹത്തിന് ഒരുങ്ങിയത്.. പിറ്റേന്ന് അഖിൽ അമ്മയെ വിളിച്ചപ്പോൾ കാര്യങ്ങൾ പറഞ്ഞു… “മോനെ നീയെന്താ നിന്റെ അമ്മയെക്കുറിച്ച് വിചാരിച്ചത്… അന്തിക്കൂട്ടിനായി ഞാൻ ഒരാളെ തേടുന്നുണ്ട് എന്നാണോ…” അമ്മയുടെ വായിൽ നിന്നും വന്ന മറുപടി കേട്ട അഖിൽ വല്ലാത്ത അവസ്ഥയിൽ ആയി.. “അമ്മാ, ഞാൻ ഒരിക്കലും എന്റമ്മയെ വേറൊരു രീതിലും കാണില്ലെന്നു അമ്മക്ക് അറിയാവുന്നതല്ലേ…. എന്റമ്മയെകുറിച്ച് മോശമായി ഞാൻ ചിന്തിക്കുക പോലും ഇല്ല… ” “പിന്നെന്തിനാണ് ഇപ്പോൾ ഈ നാടകം..” “അതെന്റെ ആഗ്രഹം ആണമ്മേ… എന്റമ്മ ഏകാന്തത ആവോളം നുകർന്നില്ലേ…. ഇനിയും അത് പാടില്ല… ജീവിതത്തിൽ ഇതുവരെ സന്തോഷം എന്റമ്മ അനുഭവിച്ചിട്ടുണ്ടോ… ഇല്ല… ഇനിയെങ്കിലും എന്റമ്മ ഒന്ന് സമാധാനത്തോടെ ഉറങ്ങണം…” “മോനെ ഒരു കല്യാണം കഴിച്ചാൽ എനിക്ക് ഇനി സന്തോഷം കിട്ടുമെന്ന് എന്തുറപ്പാണ് ഉള്ളത്… വരുന്ന ആള് മോശമാണെങ്കിൽ ഇനിയും ഞാൻ സങ്കടപ്പെടുകയല്ലേ ഉള്ളൂ… അതുമാത്രമോ… അങ്കിത മോൾ ഒരമ്മയായിക്കഴിഞ്ഞു അപ്പോൾ അവളുടെ അമ്മക്ക് കല്യാണം എന്ന് പറഞ്ഞാൽ അതെങ്ങനെ ശെരിയാകും മോനെ… നീയും വിവാഹപ്രായം എത്തി നിൽക്കുന്നു… അമ്മ ഇപ്പൊ കല്യാണം കഴിച്ചാൽ നിനക്കു നല്ലൊരു ജീവിതം കിട്ടുമോ…” “അമ്മ പറഞ്ഞതൊക്കെ കാര്യങ്ങൾ ആണ്… പക്ഷെ ഇപ്പോൾ ഈ കല്യാണം അമ്മക്ക് ആവശ്യമാണ്… ഇത് എന്റെ തീരുമാനം ആണ്… അവർ അമ്മയെ കാണാൻ വരും…” സുജക്ക്‌ മറുത്തൊന്നും പറയാൻ അവസരം കൊടുക്കാതെ അഖിൽ ഫോൺ കട്ട് ചെയ്തു… പിറ്റേന്ന് ഐശ്വര്യ സുജയെ വിളിച്ച് സംസാരിച്ചു… വിവാഹത്തിന് തനിക്കു താത്പര്യം ഇല്ലെന്നു തന്നെയായിരുന്നു സുജയുടെ മറുപടി… എങ്കിലും ഞായറാഴ്ച തങ്ങൾ അവിടെ വരെ വരുന്നുണ്ടെന്നു പറഞ്ഞ് ഐശ്വര്യ ഫോൺ കട്ട് ചെയ്തു… ഞായറാഴ്ച രാവിലെ മുതൽ സുജക്ക്‌ ഒരു വെപ്രാളം ആയിരുന്നു… അവർ വരുമോ, വന്നാൽ എന്ത് പറയും എല്ലാം ഓർത്തപ്പോൾ അവൾക്ക് ആകെ ഒരു അസ്വസ്ഥത അനുഭവപ്പെട്ടു….

അഖിൽ വിളിച്ചപ്പോഴും വളരെ അസ്വസ്ഥമായ രീതിയിലാണ് സുജ സംസാരിച്ചത്… ” മോനേ അമ്മയ്ക്ക് എന്തൊക്കെയോ തോന്നുന്നല്ലോ…. അവരോട് വരേണ്ടെന്ന് മോന് പറഞ്ഞുകൂടെ… ” ” എന്തിനാണ് എന്റെ അമ്മ പേടിക്കുന്നത്… അമ്മയുടെ മോൻ അമ്മയ്ക്ക് എല്ലാ സപ്പോർട്ടും ആയി കൂടെ ഉണ്ടല്ലോ… അവർ വന്ന് കാണട്ടെ എന്നിട്ട് നമുക്ക് തീരുമാനിക്കാം… ” അവർ വരുമല്ലോ എന്ന് കരുതി സുജ പ്രത്യേകം ഭക്ഷണം ഒന്നും ഉണ്ടാക്കിയില്ല… ഏകദേശം 11 മണിയോടെ അവർ എത്തി …. മുറ്റത്ത് കാറിന്റെ ശബ്ദം കേട്ടപ്പോൾ സുജയുടെ നെഞ്ചിൽ പെരുമ്പറ മുഴങ്ങുകയായിരുന്നു… കാളിങ് ബെൽ ശബ്ദം കേട്ടപ്പോൾ വിറയ്ക്കുന്ന കാലുകളോടെയാണ് അവൾ വാതിലിനടുത്തേക്ക് നീങ്ങിയത്…. വാതിൽ തുറന്നപ്പോൾ മുന്നിൽ നിൽക്കുന്ന സുന്ദരിയായ ആ മകളെയും ശാന്തനായി നിൽക്കുന്ന അയാളെയും കണ്ടപ്പോൾ സുജയുടെ ജീവൻ തിരിച്ചു കിട്ടി.. അവൾ അവരെ അകത്തേക്ക് ക്ഷണിച്ചു.. ഐശ്വര്യ വളരെയേറെ സന്തോഷത്തോടെയാണ് അകത്തുകയറിയത്… ” അമ്മ ഞാൻ ഇനി അങ്ങനെ വിളിക്കു.. ” ഐശ്വര്യയുടെ പെട്ടെന്നുള്ള സംസാരം കേട്ടപ്പോൾ സുജയിൽ ഒരു നടുക്കം ഉണ്ടായി… ” മോളെ അത്.. ” ” ഒരു അതുമില്ല എനിക്ക് എന്നോ നഷ്ടമായ എന്റെ അമ്മയാണ് എനിക്ക്തിരിച്ചു കിട്ടിയിരിക്കുന്നത്… ” അപ്പോഴെല്ലാം ശ്രീകുമാർ നിശബ്ദനായിരുന്നു.. പക്ഷേ അയാൾ സുജയുടെയും ഐശ്വര്യയുടെയും സംസാരം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. ” അച്ഛാ എന്താ അച്ഛന് ഒന്നും സംസാരിക്കാൻ ഇല്ലേ… ” ” അതെങ്ങനെ നീ നിർത്തിയിട്ട് വേണ്ടേ എനിക്ക് സംസാരിക്കാൻ… ” ” ഹോ അപ്പോൾ ഞാൻ സംസാരിക്കുന്നത് നിർത്താൻ നോക്കിയിരിക്കുകയായിരുന്നു അല്ലേ.” ” ഹഹഹ എനിക്കെന്തു സംസാരിക്കാന് മോളെ എന്റെ മോളുടെ ഇഷ്ടം ആണ് എനിക്ക് എല്ലാം… ” ” എങ്കിലും എന്റെ അച്ഛൻ ഇഷ്ടമായോ.. ” ” അച്ഛന് ഇഷ്ടം ആയിട്ട് കാര്യമില്ലല്ലോ മോളെ അയാൾക്ക് കൂടി ഇഷ്ടം ആകണ്ടേ… ” ” അച്ഛന് ഈ അമ്മയെ സ്വീകരിക്കാൻ തയ്യാറാണോ എങ്കിൽ ബാക്കി കാര്യങ്ങൾ ഞാൻ നോക്കിക്കൊള്ളാം.” ശ്രീകുമാറിന്റെ മുഖത്തുനിന്നും അയാൾക്ക് ഇഷ്ടമാണെന്ന് ഐശ്വര്യ തിരിച്ചറിഞ്ഞു… ഐശ്വര്യ വേഗം സുജ യെയും ചേർത്തുപിടിച്ച് അടുക്കളയിലേക്ക് നടന്നു… അടുക്കളയിൽ ചെന്നപ്പോൾ ഒക്കെ ഐശ്വര്യ വാതോരാതെ അച്ഛനെക്കുറിച്ച് പറയുകയായിരുന്നു.. സുജ എല്ലാം മൂളിക്കേട്ടുകൊണ്ടേയിരുന്നു… ഐശ്വര്യയ്ക്കും ശ്രീകുമാറിനും കുടിക്കുവാനുള്ള സ്ക്വാഷ് സുജ ക്ലാസിലേക്ക് പകർന്നു.. ” ഇതാ മോളെ ഒന്ന് അച്ഛന് കൊണ്ട് കൊടുക്ക് ഒന്ന് മോളും കുടിക്കു.. ” ” അതെങ്ങനെ ഞാൻ കൊടുക്കും ഞാൻ ഇവിടുത്തെ അതിഥി അല്ലേ അമ്മ തന്നെ കൊണ്ടുപോയി കൊടുക്ക്.. ” മടിച്ചുമടിച്ചാണ് സുജ വെള്ളവുമായി ശ്രീകുമാറിന് മുന്നിലെത്തിയത് ട്രേയിൽ നിന്നും സ്ക്വാഷ് എടുത്ത് ശ്രീകുമാർ സുജയുടെ മുഖത്തേക്കൊന്നു നോക്കി… സുജയുടെ മുഖത്ത് ഒരു ചിരി വന്നു… ”

ഞാൻ അടുക്കളയിലേക്ക് ചൊല്ലാം അച്ഛനുമമ്മയും ഒന്നു സംസാരിക്കു.. ” ” മോള് പോകേണ്ട മോൾക്ക് മുന്നിൽനിന്നും സംസാരിക്കാനുള്ളത് ഞങ്ങൾക്കുള്ളൂ.. ” ” എന്നാലും അതല്ല അതിന്റെ ശരി ” അവൾ വേഗം സ്ക്വാഷ് എടുത്ത ഗ്ലാസ്സുമായി അടുക്കളയിലേക്കു നടന്നു.. ശ്രീകുമാർ തന്റെ മനസ്സിലുള്ള കാര്യങ്ങൾ മുഴുവൻ സുജയുമായി പങ്കുവച്ചു .. സുജ തന്റെ ജീവിതത്തെ കുറിച്ചും അയാളോട് എല്ലാം പറഞ്ഞു.. മനസ്സ് തുറന്ന് സംസാരിച്ചു കഴിഞ്ഞപ്പോൾ രണ്ടുപേരിലും ഒരു അടുപ്പം ഉണ്ടാക്കി.. സുജ അടുക്കളയിലേക്ക് ചെന്നു ഐശ്വര്യ സ്ക്വാഷ് കുടിച്ച ഗ്ലാസ് ഒക്കെ കഴുകി അവിടെ എല്ലാം വൃത്തിയാക്കി ഇട്ടിരിക്കുന്നു… ” മോൾ എന്തിനാ ഇപ്പോൾ ഇതൊക്കെ ചെയ്തത്… അമ്മ ചെയ്തോളുമായിരുന്നല്ലോ.. ” ” സാരമില്ല എന്റെ വീട്ടിലെ ജോലി എല്ലാം ഞാൻ അല്ലെ ചെയ്യുന്നത്… ” സുജയും ഐശ്വര്യയും കൂടി ഉച്ചയ്ക്ക് ത്തേക്ക് ചോറും കറികളും ഉണ്ടാക്കി.. ഒരുപാട് സന്തോഷത്തോടെയാണ് അച്ഛനും മകളും ഭക്ഷണം കഴിച്ച് അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങിയത്… അവർ പോയി കഴിഞ്ഞപ്പോൾ അഖിൽ വിളിച്ചു.. ” അമ്മേ എങ്ങനെയുണ്ട് അവർ അമ്മയ്ക്ക് ഇഷ്ടമായോ.. ” ” ഇഷ്ടക്കുറവ് ഒന്നും ഇല്ല മോനെ നല്ലൊരു അച്ഛനും മകളും.. പക്ഷേ സമൂഹം എന്തു പറയും.. ” ” സമൂഹത്തെ നോക്കിയാൽ നമുക്ക് ജീവിക്കാൻ പറ്റുമോ അമ്മേ… അമ്മ മറ്റൊന്നും ചിന്തിക്കേണ്ട ഞാൻ ബാക്കി കാര്യങ്ങൾ ചെയ്തു കൊള്ളാം.. ” ഐശ്വര്യയും അഖിലും പരസ്പരം സംസാരിച്ച് കാര്യങ്ങൾ എല്ലാം മുന്നോട്ടു കൊണ്ടു പോയി കൊണ്ടിരുന്നു … അഖിലിന് ലീവ് കിട്ടുന്നതനുസരിച്ച് കല്യാണം നടത്താം എന്ന് തീരുമാനിച്ചു .. അവർ വന്നു പോയതിനു ശേഷം ഇടയ്ക്കിടെ ശ്രീകുമാറും ഐശ്വര്യയും സുജയേ വിളിക്കാറുണ്ട് … സംസാരിച്ചു സംസാരിച്ചു സുജ ഇപ്പോൾ ആ കുടുംബത്തിലെ അംഗത്തെ പോലെയായി… അങ്കിതയോട് കാര്യങ്ങളെല്ലാം അഖിലാണ് സംസാരിച്ചത് … കേട്ടപ്പോൾ തന്നെ അവൾ എതിർപ്പായിരുന്നു.. പക്ഷേ നന്ദൻ എല്ലാത്തിനും സപ്പോർട്ട് നൽകി.. ഏകദേശം അഞ്ചു മാസം കഴിഞ്ഞാണ് താൻ ഇപ്പോൾ നാട്ടിൽ വന്നിരിക്കുന്നത്…. വന്നപ്പോൾ അമ്മയുടെ മുഖത്തെ സന്തോഷം തനിക്ക് വായിച്ചെടുക്കാൻ പറ്റി… തന്റെ ഈ തീരുമാനം അല്പം വൈകിയോ എന്ന് അഖിലിന് തോന്നിപ്പോയി… ഓരോന്ന് ഓർത്തു കിടന്ന് അഖിൽ ഉറങ്ങിപ്പോയി… പിറ്റേന്ന് വെളുപ്പിന് ഐശ്വര്യയുടെ ഫോൺ ശബ്ദം കേട്ടാണ് അഖിൽ കണ്ണുതുറന്നത്… ” അഖി… എന്തായി ഒരുക്കങ്ങൾ ‘ ” ഞാൻ എഴുന്നേറ്റതേ ഉള്ളൂ … ഞാൻ പോയി നോക്കട്ടെ അമ്മ എന്തായെന്ന്..” അവൻ വേഗം അമ്മയുടെ മുറിയിലേക്ക് ചെന്നു … സുജ കുളിച്ച് റെഡിയായി തുടങ്ങിയിരുന്നു… ”

എന്റെ അമ്മ കുട്ടി…കല്യാണ പെണ്ണ് ഒരുങ്ങുന്നത് ഇവിടെയാണോ വാ ഞാനൊരു ബ്യൂട്ടീഷ്യനെ ഏർപ്പാടാക്കിയിട്ടുണ്ട് അവിടെ പോയി ഒരുങ്ങി വരാം.. ” ” എന്തിനാ മോനെ അതൊക്കെ അമ്മയ്ക്ക് നന്നായി സാരിയുടുക്കാനും മുടി കെട്ടാനും അറിയാം… ഞാൻ തനിച്ച് ഒരുങ്ങി കൊള്ളാം.. ” ” അത് പറ്റത്തില്ല സാധനങ്ങളെല്ലാം വേഗം എടുത്തുവയ്ക്കുക നമുക്ക് വേഗം പോയി വരാം ” അഖിൽ അമ്മയെക്കൊണ്ട് ബ്യൂട്ടിപാർലറിൽ പോയി ഒരുങ്ങി തിരിച്ചെത്തി.. അപ്പോഴേക്കും സുജയുടെ ഏറ്റവും അടുത്ത ചില ബന്ധുക്കൾ എത്തി.. ഒരുങ്ങി വന്ന സുജ യെ കണ്ടു എല്ലാവർക്കും അതിശയമായി വീണ്ടും ചെറുപ്പം ആയതു പോലെ തോന്നിച്ചു.. അമ്പലത്തിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ ആയിരുന്നു അങ്കിത യും നന്ദനും എത്തിയത്… അങ്കിത യുടെ മുഖം കണ്ടാലറിയാം അവൾക്ക് ഇഷ്ടം അല്ലാതെ വന്നതാണെന്ന് നന്ദൻ അവളെ നിർബന്ധിച്ച് കുട്ടി കൊണ്ടുവന്നതാണ്.. അഖിൽ വളരെയേറെ സന്തോഷത്തോടെയാണ് അമ്മയേയും കൊണ്ട് അമ്പലത്തിലേക്ക് തിരിച്ചത്.. ശ്രീകുമാറിന്റെ ഭാഗത്തുനിന്നും വളരെ കുറച്ച് ആളുകൾ മാത്രമേ വന്നിട്ട് ഉണ്ടായിരുന്നുള്ളൂ… പൂജാരി മന്ത്രം ജപിച്ച് താലി ശ്രീകുമാറിന് നൽകി.. താലി കഴുത്തിൽ അണിയുമ്പോൾ സുജയുടെ കണ്ണുകളിൽനിന്നും രണ്ടു തുള്ളി കണ്ണുനീർ ഇറ്റു വീണു.. പരസ്പരം മാലയിടൽ കഴിഞ്ഞപ്പോൾ കൈ പിടിച്ചു കൊടുക്കാൻ ആരെങ്കിലും മുന്നോട്ടു വരാൻ പൂജാരി പറഞ്ഞു… അഖിൽ വേഗം മുന്നോട്ടു ചെന്നു കൂടെ ഐശ്വര്യയും… ” കാരണവന്മാർ ആരുമില്ലേ നീ മകനല്ലേ ” പൂജാരി ചോദിച്ചു.. ” എന്റെ അമ്മയ്ക്ക് ഇപ്പോൾ ഞാനാണ് കാരണവർ.. എന്റെ അമ്മയുടെ കൈ പിടിച്ചു കൊടുക്കാൻ എന്നെക്കാൾ അർഹൻ വേറെ ആരുമില്ല .. ” പൂജാരി കൂടുതലൊന്നും പറഞ്ഞില്ല.. അഖിൽ അമ്മയുടെയും ശ്രീകുമാറിന്റെയും കൈകൾ തമ്മിൽ കൂട്ടിപ്പിടിച്ചു… നാലുപേരുടെ കണ്ണുകൾ അപ്പോൾ പൊട്ടിയൊഴുകി പക്ഷേ അത് സന്തോഷ കണ്ണുനീർ ആയിരുന്നു. അമ്പലത്തിനടുത്തുള്ള ഓഡിറ്റോറിയത്തിൽ എല്ലാവർക്കും ഭക്ഷണം ഒരുക്കിയിരുന്നു… രണ്ടുകൂട്ടർക്കും വളരെയേറെ സന്തോഷമായി… ചെറുക്കൻ കൂട്ടർക്ക് പെണ്ണിനേയും പെണ്ണിന്റെ കൂട്ടർക്ക് ചെറുക്കനെയും ഒരുപാട് ഇഷ്ടമായി.. അമ്മയെ ശ്രീകുമാറിന്റെ വീട്ടിൽ കൊണ്ടുവിടാൻ അങ്കിത തയ്യാറായില്ല.. അവൾ ഓരോ കാരണം പറഞ്ഞു ഒഴിഞ്ഞു മാറി.. അഖിലാണ് അമ്മയെ കൊണ്ടുപോയി വിട്ടത്.. തിരിച്ച് വീട്ടിലെത്തിയ അഖിലിന് വല്ലാത്തൊരു ശൂന്യത അനുഭവപ്പെട്ടു… അമ്മയുടെ സാമീപ്യം അവൻ അപ്പോൾ പെട്ടെന്ന് കൊതിച്ചു…

നേരെ ബെഡ്റൂമിൽ ചെന്ന അഖിൽ ബെഡിലേക്ക് വീഴുകയായിരുന്നു… ഉറക്കം അഖിലിന്റെ കണ്ണുകളിൽ കയറി… ഫോൺ ബെൽ അടിക്കുന്നത് കേട്ടാണ് അഖിൽ ഉണർന്നത്.. ഐശ്വര്യ ആണല്ലോ എന്താണ് അവൾ ഈ സമയത്ത്.. ” അച്ചു എന്താടോ വിളിച്ചത്.. ഇവിടെ എന്റെ അമ്മായി അച്ഛനും തന്റെ അമ്മായി അമ്മയും.. ” ” രണ്ടാളെയും ഞാൻ പാല് കൊടുത്തു മുറിയിലേക്ക് വിട്ടിട്ടുണ്ട്…’ ” അതെ എന്റെ അമ്മയെ സൂക്ഷിച്ചോളണേ… ” ” എന്താ ഞങ്ങളിവിടെ മനുഷ്യന്മാർ അല്ലേ ജീവിക്കുന്നത്.. ” ” അതൊക്കെയാണ് എന്നാലും അത് പാവമാണ്… ” ” അഖി… ഇന്നലെവരെ നിന്റെ അമ്മയായിരുന്നു ഇന്ന് എന്റെയും അമ്മയാണ്.. നാളെ എന്റെ അമ്മായി അമ്മയും.. ” ” അല്ലെടീ അതെങ്ങനെ നമ്മൾ ഇനി പൊട്ടിക്കും.. അച്ഛന് വിവാഹം ആലോചിച്ച് വന്നതാണ് മകൾ എന്നിട്ടോ വധുവിന്റെ മകനെ മകൾ പ്രണയിച്ചു.. ” ” ഹോ ഞാൻ മാത്രമല്ലല്ലോ എന്നോട് ഇങ്ങോട്ട് ഇഷ്ടം കാണിച്ചിട്ട് അല്ലേ.. ” ” എങ്ങനെ ആടി.. ഞാനും കെട്ടു പ്രായമെത്തിയ ഒരു പുരുഷൻ അല്ലേ. ” ” ഓ എല്ലാം സമ്മതിച്ചു .. ഇനി എത്രയും പെട്ടെന്ന് നമ്മുടെ കാര്യം അച്ഛനെയും അമ്മയെയും അറിയിക്കണം … നമ്മുടെ വിവാഹവും ലളിതമായി നടത്തിയാൽ മതി.. നീ തിരിച്ചു പോകും മുമ്പ് നമ്മുടെ വിവാഹവും നടത്തണം.. ” ” നീ സമാധാനമായി കിടന്നുറങ്ങ് പെണ്ണേ നമുക്ക് കാര്യങ്ങൾ നന്നായി നടത്താം… എന്തായാലും നമ്മുടെ ആഗ്രഹം നടന്നല്ലോ.. നമുക്ക് ആഗ്രഹം അച്ഛനുമമ്മയും നന്നായി ജീവിക്കണം എന്നായിരുന്നു അതിനൊരു തീരുമാനം ആയല്ലോ.. ” ” എന്നാൽ ശരി അഖി… നിന്റെ അമ്മ എന്നും ഇവിടെ സന്തോഷമായിരിക്കും.. നീ സന്തോഷമായി ഉറങ്ങിക്കോ.. ഒറ്റയ്ക്ക് കിടക്കാൻ പേടി ആണെങ്കിൽ ഒരു തലയിണ കൂടി കെട്ടിപ്പിടിച്ചോ.. ” ” പോടി പോത്തെ..ഗുഡ് നൈറ്റ്.. ” അഖിൽ ഫോൺ കട്ട് ചെയ്തു നേരെ ഫേസ്ബുക്ക് ഓണാക്കി… അച്ഛന്റെയും അമ്മയുടെയും വിവാഹം കഴിഞ്ഞ ഫോട്ടോ അവൻ പോസ്റ്റ് ചെയ്തു… അതിൽ ക്യാപ്ഷൻ എഴുതി… അങ്ങനെ എന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചു… എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവണം… ഞാനെന്ന മകൻ ഇന്ന് കൃതാർത്ഥനാണ്… എന്റെ അമ്മയ്ക്ക് എനിക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ സന്തോഷം ആണ് ഇന്ന് നടന്നത്… എന്റെ അമ്മ ഏകാന്തതയിൽ നിന്ന് ഇന്ന് വെളിച്ചത്തിലേക്ക് പറന്നു….

Experiences

ഇഷ്ടമാണ് നൂറുവട്ടം

Published

on

By

രചന: Vijay Lalitwilloli Sathya

ആദ്യരാത്രിയിൽ മനസ്സിൽ സ്വരുക്കൂട്ടിയ സ്വപ്നങ്ങളുടെ ഒടുവിലുള്ള ചടുല താളങ്ങളുടെ നിമ്നോന്നത ആരവങ്ങൾ ഒക്കെ അടങ്ങിയപ്പോൾ തികച്ചും നിശബ്ദത പരന്നു.ഭർത്താവ് ഷിബു നിദ്രയിലായി. നിഷ ഇന്നുവരെ കാത്തുസൂക്ഷിച്ച വിലപ്പെട്ടതൊക്കെ അവൻ അപഹരിച്ചു എടുത്തു. മിന്നൽ കൊടി പോലെ പടർന്ന് കയറിയ അവനിപ്പോൾ ഒരു ചൊറിയൻപുഴു ആയി മാറിയിരിക്കുന്നു. ‘ഇവനെ കൊന്നാലോ’ ആ നിമിഷം അവൾക്ക്‌ അങ്ങനെയാണ് തോന്നിയത്….! ഇത്തിരി മുമ്പാണ് കൂട്ടുകാരി ശാന്തി ആ ശരിയായ ആ വീഡിയോ അവൾക്ക് അയച്ചു കൊടുത്തത്..! ‘ഈശ്വരാ താൻ പ്രകാശേട്ടനെ വഞ്ചിച്ചിരിക്കുന്നു.’ അവൾക്കു തല പെരുക്കുന്നത് പോലെ തോന്നി. അവളെ മഹാപാപം ചെയ്യിപ്പിച്ച് ആകുലതയിലാക്കിയ ആ സംഭവം അവൾ ഒന്ന്‌ ഓർത്തെടുക്കാൻ ശ്രമിച്ചു……… ഇന്നലെ പകൽ ഷിബുവിനെ നേരിൽ കണ്ടു നിഷ ചോദിച്ചു “ഷിബു തനിക്ക് എന്നോട് ഇപ്പോഴും സ്നേഹം ഉണ്ടോ? ” “ഇതെന്ത് ചോദ്യം ആണ് നിഷ. നീയല്ലേ എന്നെ തേച്ചിട്ട് പോയത്. ചെന്നൈയിലുള്ള ബാങ്ക് ഉദ്യോഗസ്ഥൻ നിന്നെ പെണ്ണുകാണാൻ വന്നെന്നും വീട്ടിൽ വിവാഹത്തിന് ഒരുക്കങ്ങൾ തുടങ്ങി എന്നൊക്കെ പറഞ്ഞട്ടിപ്പോൾ എന്താ ഇങ്ങനെ ഒരു ചോദ്യം.” വീട്ടുകാരെ പിണക്കാൻ പറ്റില്ലെന്ന് പറഞ്ഞു നിഷ്കരുണം തന്റെ പ്രണയത്തെ അവൾ തള്ളിപ്പറഞ്ഞു പോയവൾ ആണ്. ഷിബുവിന്റെ മനസ്സിൽ അതൊരു ആഘാതമായിരുന്നു.

അവന്റെ പ്രണയം ആത്മാർത്ഥമായിരുന്നു. അന്നേ അവൻ മനസ്സിൽ കുറിച്ചിട്ടതാണ്. “ആട്ടെ ഇപ്പോൾ എന്തിനാ ഇങ്ങനെ ചോദിച്ചത്?” “നീ എന്നെ വിവാഹം കഴിക്കുമോ?” അവൾ ചോദിച്ചു “ഞാൻ പാവപ്പെട്ട വീട്ടിലെ പയ്യൻ അല്ലേ അതുകൊണ്ടല്ലേ വിവാഹം ആയപ്പോൾ നീ നമ്മുടെ പ്രേമത്തെ അവഗണിച്ച് അയാളുടെ കൂടെ ഒക്കെ ജീവിക്കാൻ ശ്രമിച്ചത്. ഇപ്പോൾ എന്താ പ്രശ്നം കല്യാണം മുടങ്ങിയൊ ” അവൻ ആകാംക്ഷയോടെ ചോദിച്ചു. “പാവപ്പെട്ടവൻ ആണെങ്കിലും നിനക്കൊരു ജോലി ഉണ്ടല്ലോ. മാത്രമല്ല നമ്മൾ പരസ്പരം പ്രേമിച്ച വരല്ലേ ഒന്നിച്ച് ജീവിക്കാൻ നിനക്കും ആഗ്രഹമില്ലേ” അവൾ ചോദിച്ചു.. അപ്പോൾ ഉറപ്പിച്ച നിന്റെ വിവാഹം? “”കല്യാണം മറ്റന്നാളാണ് പക്ഷേ എനിക്ക് അയാളെ വേണ്ട..” “അതെന്താ?” “അതൊക്കെയുണ്ട്” ഷിബുവിനെ കോൾ അടിച്ച പോലെയായി പിറ്റേന്ന് അവൾ അവന്റെ കൂടെ ഒളിച്ചോടി. അവൻ ഒരു ക്ഷേത്രത്തിൽ വെച്ച് അവളെ താലികെട്ടി. അവളെ തന്റെ കൊച്ചു വീട്ടിലേക്ക് കൊണ്ടു പോയി. അന്ന് രാത്രി അവൻ ചോദിച്ചു. എന്താണ് വിവാഹം വേണ്ടെന്ന് വെച്ച് അയാളെ വിട്ട് വരാൻ കാരണം. അവൾ ഒരു വീഡിയോ കാണിച്ചു. രണ്ടുദിവസം മുമ്പ് ആരോ അയച്ചു അവളുടെ വാട്സപ്പ് ലേക്ക് വന്നതാണ്.

ചെന്നൈയിൽ ജോലിയുള്ള അവളെ കെട്ടാൻ പോകുന്ന യുവാവ് അവിടുത്തെ പട്ടണത്തിൽ ഒരു മോഡേൺ യുവതിയുടെ കൈയും വീശി അടിപൊളിയായി റോഡിലൂടെ നടക്കുന്ന ഒരു വീഡിയോ. ഷിബു ഉള്ളിൽ സന്തോഷിച്ചു. തന്റെ മനസ്സിലെ ആഗ്രഹം പോലെ തന്നെ ഇവൾ ആപ്പിൽ ആയിരിക്കുന്നു. അതുകൊണ്ട് താൻ ആഗ്രഹിച്ചതുപോലെ അവൾ തന്റെ ഭാര്യയായിരിക്കുന്നു ആ വീഡിയോ കണ്ടതിനു ശേഷം അവളുടെ മനസ്സു മാറിയത്. പിന്നെ പല നവ മാധ്യമങ്ങളിലും വീഡിയോ പ്രത്യക്ഷപ്പെട്ടു. അവൾ പേടിച്ചു ലിങ്ക് തുറന്നത് ഇല്ല… കാരണം അവൾക്ക് അത് നേരത്തെ കിട്ടിയതല്ലേ. അത് കണ്ടപ്പോൾ തന്നെ നല്ല ജീവൻ പോയി. നല്ല ഷോക്ക് ആയതാണ്. അതുകൊണ്ട് വീണ്ടും വീണ്ടും ആ പാനിക് ഷോക്കു വരാൻ ആരും ആഗ്രഹിക്കില്ല. ആ നിമിഷം ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെച്ചു. നേരിട്ട് ഷിബുവിനെ കണ്ടു കാര്യങ്ങൾ തീരുമാനിക്കുകയായിരുന്നു. വിവാഹത്തലേന്ന് തന്റെ പ്രതിശ്രുത വധു ഒളിച്ചോടി എന്ന് അറിഞ്ഞ ആ യുവാവ് അന്നു വൈകിട്ട് തന്നെ ചെന്നൈയിലേ ജോലിസ്ഥലത്തേക്ക് ദുഃഖത്തോടെ മടങ്ങിപ്പോയി ഓഫീസിലേക്ക് പോകാനുള്ള വഴിമധ്യേ ഒരു റോഡ് ക്രോസ് ചെയ്യാൻ വേണ്ടി സീബ്രാ ലൈനിൽ നിൽക്കുകയാണ് അവനിപ്പോൾ.

എന്നും ആ സീബ്രാലൈൻ ക്രോസ് ചെയ്തു വേണം അവൻ അപ്പുറത്ത് ഓഫീസിലെത്താൻ. ചെന്നൈയിലെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ആ അന്ധയായ യുവതി ഇന്നും റോഡ് കടക്കാൻ കൃത്യസമയത്ത് ആ സീബ്ര ലൈൻ സ്റ്റാർട്ടിങ് പോയന്റിൽ വന്നു നിൽപ്പുണ്ട്. രണ്ടാഴ്ച മുമ്പാണ് താൻ അവരെ ഹെൽപ്പ് ചെയ്യുന്ന സമയത്ത് ആരോ പകർത്തിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്! ഒരു യുവാവിന്റെ ജീവകാരുണ്യപ്രവർത്തനം എന്നൊക്കെ പലരും വിശേഷിപ്പിച്ച ആ വീഡിയോ അവനും കണ്ടതാണ്. തേച്ചിട്ട് പോയ കാമുകിക്ക് ഒരു പണി കൊടുക്കാൻ വേണ്ടിയാണ് ഷിബു ആ വീഡിയോയുടെ ബാഗ്രൗണ്ട് മ്യൂസിക്കു കാര്യങ്ങളൊക്കെ മാറ്റി സൂം ചെയ്തു അതൊരു യുവതിയുടെയും യുവാവിന്റെയും നടുറോട്ടിൽ വച്ചുള്ള അനശ്വര പ്രേമം മുഹൂർത്തം ആക്കി ചിത്രീകരിച്ചത്…. നിഷയുടെ ഭർത്താവ് പ്രകാശൻ ആണ് അതൊന്നു മനസിലാക്കിയ അവനാണ് ഏറ്റവും വേഗം വേറൊരു നമ്പറിൽ നിന്നും മുൻ കാമുകിയുടെ വാട്സപ്പ് ലേക്ക് അയച്ചത്. യാത്രക്കാർക്കുള്ള സിഗ്നൽ ആയപ്പോൾ തങ്ങിനിന്ന എല്ലാവരും വേഗം പോയി. യുവാവും അന്ധയായ യുവതിയും ഒടുവിൽ ബാക്കിയായി. ഇപ്രാവശ്യവും അവൻ തന്നെ ആ യുവതിയെ സഹായിക്കേണ്ടി വന്നു. അവൾക്ക് അവന്റെ മണവും സ്പർശനവും തിരിച്ചറിഞ്ഞു. “ഹായ് പ്രകാശ് നാട്ടിൽ പോയിട്ട് വന്നോ എന്തായി കല്യാണം ഒക്കെ ഭംഗിയിൽ കഴിഞ്ഞോ?”

കഴിഞ്ഞ പ്രാവശ്യം റോഡിനു മറുപുറം എത്തിയപ്പോൾ നന്ദി സൂചകമായി അവർ സംസാരിക്കുന്ന അവസരത്തിൽ വളരെ ചെറിയ വാക്കുകളിൽ അവൻ തന്റെ കൊച്ചു വിശേഷ കാര്യങ്ങൾ പറഞ്ഞിരുന്നു. അതാണ് വീണ്ടും ഇന്ന് കണ്ടപ്പോൾ അവൾ ചോദിച്ചതു. അവൻ മറുപടി ഒന്നും പറഞ്ഞില്ല. റോഡിന് മറുപുറം എത്തിയപ്പോൾ അവൾ ചോദിച്ചു. “എന്താണ് സംസാരിക്കാത്തത്…. എന്ത് പറ്റി പ്രകാശ്?” അവനവന്റെ ദുഃഖ കാരണമായ നാട്ടിലെ മുടങ്ങിയ വിവാഹ കഥ മുഴുവൻ അവൻ പറഞ്ഞു അന്ന് ഒരുനാൾ റോഡ് കടക്കാൻ തന്നെ സഹായിച്ച സമയത്ത് എടുത്ത വീഡിയോ പൊതുജനങ്ങൾ ഏറ്റെടുത്ത കാര്യവും അന്ധയായ യുവതിക്ക് അറിയാം. താൻ കാരണം,തന്നെ സഹായിച്ചത് കാരണം, ഒരാളുടെ ജീവിതം നഷ്ടപ്പെട്ടു.അവൾക്ക് അത് ദുഃഖമായി. അന്ധയാണെങ്കിലും അതീവ സുന്ദരിയായ അവൾ അയാളോട് ചോദിച്ചു. ” ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല. എനിക്കതിന് അർഹത ഉണ്ടോ എന്നും അറിയില്ല എനിക്കെന്നും വെളിച്ചമായി താങ്ങായി തണലായി കൂടെ ഉണ്ടാകുമോ? എന്നെ ഭാര്യയായി കൂടെ കൂട്ടുമോ?” പ്രകാശ് സ്തബ്ധനായി ‘ ഈശ്വര ഇവരെന്താ ചോദിക്കുന്നത്?’ കാഴ്ച ഉള്ളത് കാരണം ഇക്കര നിൽക്കുമ്പോൾ അക്കരപ്പച്ച കണ്ട് അതിന്റെ പിറകെ ഓടുന്ന ദുരാഗ്രഹിയായ മനുഷ്യരെക്കാൾ കാഴ്ചയില്ലാത്ത ഉൾക്കാഴ്ചയുള്ള അന്ധരായ പാവം മനുഷ്യർ തന്നെയാണ് യഥാർത്ഥ സ്നേഹം തരിക..!! അന്ന് വൈകിട്ട് അവളുടെ ചോദ്യത്തിന് അവൻ മറുപടി നൽകി. “എനിക്ക് ഇഷ്ടമാണ് നൂറുവട്ടം!” ഞാൻ വിവാഹം ചെയ്തോളാം.!! കഥ വായിച്ചിട്ട് പോകുമ്പോൾ രണ്ടു വാക്ക് പറയാൻ മറക്കല്ലേ….

Continue Reading

Experiences

ജീവിക്കണം സന്തോഷത്തോടെ, ഭർത്താവും കുട്ടികളുമായി…

Published

on

By

രചന: Shahla Sharin

“ആദ്യത്തെ ഭർത്താവുമായി ഡിവോഴ്സ് ആവാൻ എന്താ കാരണം…?” ബ്രോക്കർ ഫാത്തിമയുടെ ഉപ്പയോടും ഉമ്മയോടും ചോദിച്ചു. ഫാത്തിമ തൊട്ടടുത്ത് തല താഴ്ത്തി നിക്കുന്നുണ്ടായിരുന്നു. “ഇപ്പോഴത്തെ കുട്ടികളല്ലേ ബോക്കറേ, ഇവൾക്ക് അയാളുടെ സ്വഭാവം അത്രക്ക് ഇഷ്ടല്ല. ആളൊരു തണുപ്പനാന്നാ പറയുന്നേ. പിന്നേ ഇവളെ മുടിഞ്ഞ സംശയോം ആണ്” ബ്രോക്കർ ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു “ഇതൊക്കെ ഒരു കാരണാണോ…? ഹ ഹ ഹ!!! ഇതൊക്കെ ഈകാലത്ത് സാധാരണമല്ലേ.

പെണ്ണ് എന്നും ആണിനെ അനുസരിച്ച് എല്ലാം സഹിച്ച് ജീവിക്കേണ്ടവളാണ്. ഇത്രക്ക് നിസാര കാര്യത്തിനൊക്കെ ഡിവോഴ്സ് വാങ്ങി വീട്ടിലിരിക്കെ, ന്റെ പടച്ചോനേ” കയ്യിലിരുന്ന സുലൈമാനി ഒറ്റവലിക്ക് കുടിച്ച് ബ്രോക്കർ ഫാത്തിമയെ പുച്ഛത്തോടെ ഒന്ന് നോക്കി “നീയാള് കൊള്ളാലോ പെണ്ണേ, പെണ്ണുങ്ങൾക്ക് നല്ലോണം ക്ഷമ വേണം. ആണിനെ മയത്തിൽ മെരുക്കിയെടുത്ത് കുപ്പീലാക്കാനുള്ള മിടുക്ക് വേണം.

അല്ലാതെ ഇങ്ങനെ തൊട്ടതിനും പിടിച്ചതിനുമൊക്കെ ഓടിപ്പോരാൻ നിന്നാൽ അതിനേ നേരം കാണൂ” അതുവരെ ക്ഷമിച്ച് നിന്ന ഫാത്തിമയുടെ ഫുൾ കണ്ട്രോൾ അങ്ങട് പോയി, അവൾ ബ്രോക്കറെ നോക്കി കണ്ണുരുട്ടി “അതെന്താടോ ഈ ആണുങ്ങളൊക്കെ ആലാവുദ്ധീൻറെ കുപ്പീന്ന് വന്ന ഭൂതാണോ, മയത്തിൽ മെരുക്കിയെടുത്ത് കുപ്പീലാക്കാൻ…?” ഫാത്തിമയുടെ അലർച്ച കണ്ടതും ബ്രോക്കർ മെല്ലെ എഴുന്നേറ്റു.

പക്ഷേ ഫാത്തിമ കട്ടകലിപ്പിൽ തന്നെ ആയിരുന്നു “വീട്ടിൽ വരുന്ന കസിൻ ബ്രോസിനോസ് മിണ്ടിയാൽ സംശയം, ബസ്സിൽ കയറിയാൽ കിളിയോട് ചിരിച്ചാൽ സംശയം, ഓട്ടോ ഡ്രൈവറോട് സംസാരിച്ചാൽ സംശയം, ഫേസ്ബുക്ക് ഉപയോഗിക്കുന്നത് മഹാപാപം, വാട്സാപ്പിൽ രാത്രി എട്ടുമണി കഴിഞ്ഞ് വരാൻ പാടില്ല, ഉച്ചത്തിൽ സംസാരിക്കാനോ ചിരിക്കാനോ പാടില്ല, എന്നാലോ ഇതൊക്കെ അങ്ങേർക്ക് ആവാം, ചോദിച്ചാൽ ഒറ്റ ഉത്തരം ആണുങ്ങൾക്ക് ഇതൊക്കെ ആവാം

. പെണ്ണുങ്ങൾക്ക് ചുറ്റും എപ്പോഴും കണ്ണുകൾ വേണം എന്ന്” ബ്രോക്കർ മെല്ലെ അവിടെ നിന്നും തടിയൂരാൻ ശ്രമിച്ചു. ഫാത്തിമ അയാളെ നോക്കി പുഞ്ചിരിച്ചു “ഇങ്ങളെക്കൊണ്ട് കൊണ്ട് പറ്റൂച്ചാ അല്പം സ്വാതന്ത്ര്യം തരുന്ന, ഒരു കൂട്ടുകാരനെപ്പോലെ കൂടെ നിൽക്കുന്ന എല്ലാത്തിനുപരി പെണ്ണെന്നാൽ കാമം കൊണ്ട് കെട്ടിപ്പൊക്കിയ മാംസ രൂപമല്ല എന്ന് തിരിച്ചറിവുള്ള ഇച്ചിരി മനസാക്ഷിയുള്ള ആരെങ്കിലും ഉണ്ടെങ്കിൽ നോക്കൂ, എനിക്കും ജീവിക്കണം സന്തോഷത്തോടെ, ഭർത്താവും കുട്ടികളുമായി” ഒന്ന് നിറുത്തിയിട്ട് അവൾ ഉറച്ച സ്വരത്തിൽ പറഞ്ഞു “എനിക്ക് വേണ്ടത് കൂടെ കട്ടക്ക് നിൽക്കുന്ന തുണയെ ആണ് അല്ലാതെ എന്റെ കഴുത്തിൽ കയറിട്ട് നടക്കുന്ന യജമാനനെ അല്ല”

Continue Reading

Experiences

സ്നേഹിക്കാനും മനസ്സിലാക്കാനും പറ്റുന്നൊരു മനസ്സുണ്ടായിരിക്കണം…

Published

on

By

രചന: സുരേദ്രൻ കരുളായി

ഞാൻ പെണ്ണന്വേഷിച്ചു തുടങ്ങിയതിന് ശേഷമാണ് അനുജൻ പെണ്ണുകാണാനിറങ്ങിയത്. അവന് ഡ്രസ്സിൽ ചെളി പുരളാത്ത പണിയായതു കൊണ്ടാവണം കല്ല്യാണം കഴിഞ്ഞ് ഒരു കുഞ്ഞായി….! ഞാനിപ്പോഴും അലയുകയാണ്… ഒരു പെണ്ണിന്റെ സ്നേഹത്തിനായി ….. ഒരു പെണ്ണിന്റെ സാമീപ്യത്തിനായി…. പക്ഷേ…അച്ഛനമ്മമാരും പെൺകുട്ടികളും ഒരേ പല്ലവി തന്നെ ആവർത്തിക്കുന്നതു കൊണ്ട് മടുപ്പു തോന്നിത്തുടങ്ങി…. നടന്നു നടന്ന് വയസ്സു കൂടുന്നതല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല. ചിലപ്പോഴൊക്കെ ഓർക്കുമ്പോൾ ചിരിയാണു വരിക. നിത്യവൃത്തിയ്ക്ക് വകയില്ലാത്തവർക്കുപോലും ഗവൺമെന്റ് ഉദ്ദ്യോഗസ്ഥരെ വേണം… ചോദിക്കുന്നവരുടെ പെൺകുട്ടികളുടെ വിദ്യാഭ്യാസമോ പ്ലസ്ടു അല്ലെങ്കിൽ ഡിഗ്രി … ഇവരാണ് ഗവൺമെന്റ് ഉദ്ദ്യോഗസ്ഥരെ കാത്തിരിക്കുന്നത്….. ചിരിക്കുകയല്ലാതെ പിന്നെന്താണ് ചെയ്യുക…? മൂഡസ്വർഗ്ഗത്തിൽ ജീവിക്കുന്നവർ… അവരെക്കുറിച്ച് എനിയ്ക്കു തോന്നിയത് അങ്ങനെയാണ്. ഈയിടെയായി ഒരു സംഭവമുണ്ടായി. ആരോ കൊടുത്ത ഒരു പെണ്ണിന്റെ അഡ്രസ്സിലുള്ള ഫോൺ നമ്പറിൽ ചെറിയച്ഛൻ വിളിച്ചുനോക്കി….. “ഹലോ… ശ്രീധരേട്ടനാണോ…?” “അതെ … ആരാ..?” “നിങ്ങൾക്ക് ഒരു കുട്ടിയെ കെട്ടിക്കാനുണ്ടെന്നു കേട്ടു… എന്റെയൊരു സുഹൃത്ത് അഡ്രസ്സ് തന്നതാ… ശരിയാണോ …?” “ആ… ശരിയാണ്…” ” വന്നാൽ കുട്ടിയെ ഒന്നു കാണാൻ പറ്റുമോ..?” “കാണാം… പക്ഷേ… ചെക്കനെന്താ ജോലി…?” ” അവന് തേപ്പിന്റേയും പടവിന്റേയുമൊക്കെ പണിയാ…” “അയ്യോ… അങ്ങനെയുള്ളോർക്കൊന്നും കൊടുക്കില്ലാട്ടോ…. എന്തെങ്കിലുമൊരു ഉദ്യോഗമുള്ളവർക്കേ കൊടുക്കു… ” ” അതെയോ… പെണ്ണിപ്പോൾ എന്തിനാ പഠിക്കുന്നത്…?” ” അവളിപ്പോൾ ഡിഗ്രി അവസാന വർഷമാണ്. ” “അപ്പോൾ പെണ്ണ് പഠിപ്പൊക്കെ കഴിഞ്ഞ് ഒരു ജോലിയൊക്കെയായിട്ടേ കൊടുക്കുന്നുണ്ടാവു അല്ലേ…?” ” ഏയ്… അതിനൊന്നും ഇപ്പോൾ കഴിയില്ല… ഉദ്ദ്യോഗസ്ഥരൊക്കെയാവുമ്പോൾ പിന്നീടുള്ള കാര്യങ്ങൾ അവര് നോക്കിക്കോളുമല്ലോ ….” “ഞങ്ങള് പഠിപ്പിക്കാൻ തയ്യാറാണെങ്കിൽ നടത്തിക്കൂടെ…?” ” അതൊന്നും ശര്യാവില്ല…” ” നിങ്ങൾക്കെന്താണ് പണി…?! ” എനിയ്ക്ക് റബ്ബർ ടാപ്പിങ്ങാ ….” ” ഈ മോള് തന്നെയുള്ളോ ….?” ” അല്ല… ഒരു മോനുംകൂടിയുണ്ട്….” ” അവനെന്തു ചെയ്യുന്നു ….?” “അവൻ ഓട്ടോ ഓടിക്കുന്നു…” ” അവൻ കല്ല്യാണം കഴിച്ചതാണോ?” ” ഇല്ല. അവന് ആവുന്നതേയുള്ളൂ…” ” അപ്പോൾ അവൻ കല്ല്യാണമൊന്നും കഴിക്കുന്നുണ്ടാവില്ല അല്ലേ..?” ” അതെന്താ നിങ്ങളങ്ങനെ പറഞ്ഞത് …?” ” അല്ലാ …നിങ്ങളെപ്പോലെയാണ് എല്ലാവരും ചിന്തിക്കുന്നതെങ്കിൽ ഉദ്യോഗമില്ലാത്തവർക്ക് പെണ്ണുകിട്ടില്ലല്ലോ…
ശരിയെന്നാൽ … കാത്തിരിപ്പു തുടരട്ടെ…” ചെറിയച്ഛൻ കോൾ കട്ട് ചെയ്ത് തലയ്ക്ക് കൈ കൊടുത്ത് ഇരുന്നു പോയി….! ഇതാണിപ്പോൾ നാട്ടിലെ അവസ്ഥ…. വല്ലാത്തൊരു കാലംതന്നെ …….! ഞായറാഴ്ചയായതുകൊണ്ട് രാവിലെതന്നെ ഡ്രസ്സും മാറി ഇറങ്ങി. സമയം കളയാൻ എന്തെങ്കിലും വഴി കാണണമല്ലോ …. അതിനായി കൂട്ടുകാരുടെ അടുത്തേക്ക് നടന്നു…. “വിനൂ … ഒരു പെണ്ണുണ്ട്… നീ പോകുന്നോ കാണാൻ…?” കൂട്ടുകാരൻ സുമേഷ് കണ്ടപാടെ ചോദിച്ചത് അതാണ്. ” നീ നടക്കുന്ന കാര്യം വല്ലതും പറ…. ” “എടാ.. ഇതങ്ങനെയല്ല… അവർക്ക് ഉദ്യോഗസ്ഥരൊന്നും ആവണമെന്നില്ല…” ” അതൊക്കെ നമ്മൾ കൂറേ കണ്ടതല്ലേ സുമേഷേ… അങ്ങനെയൊക്കെ പറഞ്ഞുകേൾക്കുമ്പോൾ നമ്മളോടിച്ചെല്ലും. അവിടെ ചെല്ലുമ്പോൾ ചെറിയൊരു ശമ്പളക്കാരനെങ്കിലുമാവും അവർ പ്രതീക്ഷിക്കുന്നത്. ഞാനില്ല…എന്റെ പണിയും ചുറ്റുപാടുമെല്ലാം അവരോട് പറ …എന്നിട്ടും അവർക്ക് സമ്മതമാണെങ്കിൽ പോയി നോക്കാം…. അല്ലാത്തൊരു പെണ്ണുകാണലിന് ഞാനില്ല…. എന്നെ വിട്ടേക്ക് …..” ഞാൻ തീർത്തു പറഞ്ഞു…എന്നിട്ടും അവൻ വിടാൻ ഭാവമില്ല. ” നീയങ്ങനെ നിരാശപ്പെടാതെ …. നീ വിചാരിക്കുന്നതുപോലെയല്ല ഇത്… അത്രേം ഉറപ്പു കിട്ടിയിട്ടാ നിന്നോട് പറയുന്നത്….” ” നിനക്കത്രേം വിശ്വാസമാണെങ്കിൽ പോയി നോക്കാം..”എനിയ്ക്ക് പ്രത്യേകിച്ച് താത്പര്യമൊന്നും തോന്നിയില്ല…അവന്റെ നിർബന്ധത്തിനു വഴങ്ങി പോകാൻതന്നെ തീരുമാനിച്ചു… സുമേഷിന്റെ അമ്മാവന്റെ കെയറോഫിലാണ് പോകുന്നത്. അവൻ അമ്മാവനെ വിളിച്ച് എല്ലാ കാര്യവും റെഡിയാക്കി. താമസിയാതെ ഞാനും സുമേഷും വച്ചു പിടിച്ചു അങ്ങോട്ട്….. സുമേഷിന്റെ അമ്മാവൻ മാധവേട്ടന്റെ വീടിനടുത്തെത്തിയപ്പോൾ അയാൾ റോഡിൽ ഞങ്ങളേയും പ്രതീക്ഷിച്ച് ബൈക്കുമായി കാത്തുനിൽപ്പുണ്ടായിരുന്നു.. ഞങ്ങളടുത്തെത്തിയതും അയാൾ ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുമ്പിൽ ഓടിച്ചു… അയാളെ പിൻതുടർന്ന് ഞങ്ങളും… മെയിൽ റോഡിൽ നിന്ന് തിരിഞ്ഞ് കുറേ ദൂരം ഒരിടുങ്ങിയ വഴിയിലൂടെ അയാൾ വണ്ടിയുമായി പോയി. റെയിൽവേ പുറമ്പോക്കിൽ ഒരു ചെറിയ വീടിന്റെ മുമ്പിലെത്തി മാധവേട്ടൻ യാത്ര അവസാനിപ്പിച്ചു… ” ഇതാണ് വീട് … ” ഞങ്ങളും ബൈക്ക് നിർത്തി ഇറങ്ങി. ” ഈ വീട് കണ്ട് നിരാശപ്പെടുകയൊന്നും വേണ്ട… ഭാർഗ്ഗവേട്ടന്റെ കുടുംബ സ്വത്തിൽ നിന്ന് ഓഹരി കിട്ടിയ സ്ഥലത്ത് വീടുപണി നടന്നോണ്ടിരിക്ക്യാ…

നിങ്ങള് വാ….” പ്രത്യേകിച്ച് ഒരു താത്പര്യവുമില്ലാതെ നിന്ന എന്നെ നോക്കി അയാൾ പറഞ്ഞു. അയാൾ കരുതിയത് എനിയ്ക്ക് വീട്ടിഷ്ടപ്പെടാത്തതു കൊണ്ടാണ് മടിച്ചു നിൽക്കുന്നത് എന്നാണ്. ഇതിലും മോശമായ എത്രയോ വീട്ടിൽ പെണ്ണുകാണാൻ പോയിരിക്കുന്നു…. അവിടെന്നെല്ലാം കിട്ടിയത് ആവർത്തന വിരസത തോന്നിയ സമീപനംതന്നെ ….അതോർമ്മയിലുള്ളതു കൊണ്ടാണ് മടി തോന്നിയത്. ഞങ്ങളെ പ്രതീക്ഷിച്ചു നിന്നതു കൊണ്ടാവണം ഒരു മധ്യവയസ്ക്കൻ മുറ്റത്തേക്കിറങ്ങി വന്നു… അതായിരിക്കും മാധവേട്ടൻ പറഞ്ഞ ഭാർഗ്ഗവേട്ടനെന്ന് ഞാനൂഹിച്ചു… ഞങ്ങൾ മുറ്റത്തേക്ക് കയറിയപ്പോഴേക്കും ഭൂമിയെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ഒരു ട്രെയിൻ കടന്നുപോയി….. അതിന്റെ ശബ്ദ കോലാഹലങ്ങൾ അൽപനേരം കാതിനെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു ……. ” മാധവൻ കൂടെയുള്ളതുകൊണ്ട് വീടു കണ്ടുപിടിയ്ക്കാൻ പ്രയാസമൊന്നുമുണ്ടായിക്കാണില്ല അല്ലേ…?” അയാൾ ഞങ്ങളുടെ കൂടെ വന്ന മാധവേട്ടനെ നോക്കി അങ്ങനെ പറഞ്ഞെങ്കിലും കണ്ണുകൾ അടിമുടി എന്നെ അളക്കുകയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു… എന്റെ രൂപം അയാളിൽ സംതൃപ്തി തോന്നിച്ചെന്ന് അയാളുടെ മുഖത്തു കണ്ട ഭാവത്തിൽ നിന്നും എനിയ്ക്ക് മനസ്സിലായി.

ഞങ്ങളെ അയാൾ അകത്തേക്ക് ക്ഷണിച്ചിരുത്തി… വയസ്സായ ഒരു സ്ത്രീ ഞങ്ങൾ ഇരിക്കുന്നിട്ടത്തേക്ക് വന്നു. അയാളുടെ അമ്മയാവുമെന്ന് എനിയ്ക്ക് തോന്നി… ” അമ്മയാണ് ….” ഞങ്ങളുടെ മനസ്സു വായിച്ചിട്ടെന്നോണം അയാൾ പറഞ്ഞു… ” ഇതിലേതാണ് ചെക്കൻ…..” ആ അമ്മ മാധവേട്ടനെ നോക്കി. അയാൾ എന്നെ കാണിച്ചു കൊടുത്തു. പേരും വയസ്സുമെല്ലാം ചോദിച്ചറിഞ്ഞു. “മോനെന്താ പണി…?” ഒടുവിൽ എല്ലാ പെണ്ണുകാണലിന്റേയും പര്യവസാനമായ ആ ചോദ്യവും വന്നു…! ഞങ്ങളുടെ അടുത്തൊരു കസേരയിട്ട് ആ അമ്മയിരുന്നിട്ട് എന്നെ നോക്കി. ഞാനെന്റെ തൊഴിൽ പറഞ്ഞു കൊടുത്തു. അതു കേട്ടപ്പോൾ അവരുടെ മുഖത്ത് അതുവരെയുണ്ടായിരുന്ന തെളിച്ചം മങ്ങി… “ഇതും വ്യത്യസ്ഥമല്ല ” എന്റെ ഉള്ളിലിരുന്ന് ആരോ മന്ത്രിച്ചു…. ” ഈ പണിക്കു പോണോരെയൊന്നും ഇപ്പോഴത്തെ കുട്ട്യാൾക്ക് പിടിക്കില്ലേയ്…. കൂട്ട്യാള്ടെയൊരു കാര്യം…” പറഞ്ഞ് കഴിഞ്ഞ് എന്തോ തമാശ പറഞ്ഞതുപോലെ അയാളുറക്കെ ചിരിച്ചു… ആ ചിരി എന്തിനു വേണ്ടിയുള്ളതാണെന്ന് എനിയ്ക്കൊരു പിടിയും കിട്ടിയില്ല. എന്റെ പണി കുട്ടിക്കാണോ അതോ നിങ്ങൾക്കാണോ പറ്റാത്തതെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു… പക്ഷേ… സംയമനം പാലിച്ചു… അതിനിടയ്ക്ക് എന്റെ പണിയെപ്പറ്റിയും വരുമാനത്തെക്കുറിച്ചും മാധവേട്ടൻ വാചാലനായി…. “എനിക്കിപ്പോ ഇതിൽ എതിർപ്പൊന്നൂല്ലാ… കുട്ട്യാളെങ്ങനേ ചിന്തിക്കണേന്ന് നമ്മക്ക് പറയാമ്പറ്റില്ലല്ലോ…” അയാൾ പിന്നെയും എന്തിനോ വേണ്ടി ചിരിച്ചു.. അയാൾ തന്റെ താത്പര്യക്കുറവ് പുറത്തു കാണാതിരിക്കാനുള്ള ഒരു വഷളൻ ചിരിയായിട്ടാണ് എനിക്ക് അതനുഭവപ്പെട്ടത്. “എങ്കിൽ കുട്ടിയെ ഒന്നു കണ്ടോട്ടെ ല്ലെ…” മാധവേട്ടൻ സംശയത്തോടെ ഭാർഗ്ഗവേട്ടനെന്ന എനിയ്ക്ക് വിധിച്ചിട്ടില്ലാത്ത അമ്മായിയച്ഛനെ നോക്കി …. ” അതിനെന്താ… കണ്ടിട്ട് അവളുടെ താത്പര്യം എന്താച്ചാ ചെയ്യാ…” മനസ്സില്ലാമനസ്സോടെ അയാൾ പറഞ്ഞു.

എന്നിട്ട് അകത്തേക്ക് തല നീട്ടി വിളിച്ചു പറഞ്ഞു: ” മീനാക്ഷീ … അവളോടൊന്ന് വരാൻ പറ ….” അൽപ നേരം കഴിഞ്ഞപ്പോൾ ഒരു ട്രെയിൽ ചായക്കപ്പുകളുമായി അവൾ ഞങ്ങളു മുമ്പിലേക്ക് വന്നു… വാതിൽക്കലോളം എത്തി പെണ്ണിന്റെ ന്നുമ്മ അവിടെ നിലയുറപ്പിച്ചു ….. ആ മുഖത്തും തെളിച്ചം കുറവാണെന്ന് ഞാൻ കണ്ടു… നടക്കാത്ത കാര്യമാണെങ്കിലും പെണ്ണിനെയൊന്ന് നോക്കിക്കളയാം എന്ന ഉദ്ദേശത്തോടെ ഞാനവളുടെ മുഖത്തേക്ക് നോക്കി… അവിടെ കണ്ടതിൽ നിന്ന് വ്യത്യസ്ഥമാണ് അവളുടെ മുഖത്തു കണ്ട ഭാവമെന്ന് ഞാൻ തിരിച്ചറിഞ്ഞു. നറുനിലാവു പോലെ തെളിഞ്ഞൊരു മന്ദഹാസം അവളുടെ മുഖത്ത് ഞാൻ വ്യക്തമായും കണ്ടു…! ആശ്ചര്യത്തോടെ ആ മുഖത്തു നിന്നും കണ്ണുകളെടുക്കാൻ ഞാൻ വിമുഖത കാട്ടി. എന്തൊക്കെയോ എവിടെയൊക്കെയോ നേരിയൊരു പ്രതീക്ഷ എന്റെ മനസ്സിലെവിടെയോ മുളപൊട്ടിയത് ഞാനറിഞ്ഞു… തിരിഞ്ഞു ഞാൻ അവളുടെ അച്ഛനമ്മമാരുടെ മുഖത്തേക്ക് നോക്കി… അവരുടെ ഭാവത്തിൽ ഒരു മാറ്റവും കാണാൻ കഴിഞ്ഞില്ല. ഇവരെ എങ്ങനെയെങ്കിലും ഒഴിവാക്കിയാൽ മതിയെന്ന ഒരസ്വസ്ഥതയും അയാളുടെ മുഖത്തു നിന്നും ഞാൻ വായിച്ചെടുത്തു… എനിക്കും കുറച്ച് മുമ്പുവരെ അങ്ങനെയൊരു ചിന്ത ഇല്ലാതിരുന്നില്ല. അച്ഛമ്മയ്ക്ക് ഞങ്ങളെ കാണാൻ കൂടുതൽ താത്പര്യമില്ലാഞ്ഞിട്ടോ എന്തോ അവിടെ നിന്നും എഴുന്നേറ്റ് പോയി… ” കുട്ടിയോട് അവനൊന്ന് സംസാരിക്കുന്നതിൽ വിരോധമുണ്ടോ…?” മാധവേട്ടൻ പിന്നെയും മടിയോടെ അയാളെ നോക്കി. ” ആയിക്കോട്ടെ….” ഒരു ഒഴുക്കൻ മട്ടിൽ അയാൾ പറഞ്ഞു. സംസാരിച്ചിട്ടൊന്നും കാര്യമില്ല എന്നൊരു ധ്വനി കൂടി അതിലുണ്ടെന്ന് എനിയ്ക്കു തോന്നി. അതോടെ ഞാനും ഒന്നു ശങ്കിച്ചു… വേണോ…? സുമേഷ് കണ്ണു കൊണ്ട് ആജ്ഞ നൽകി… വേണ്ടായിരുന്നു എന്ന ചിന്തയോടെ അവൾക്കു പിന്നാലെ ഞാൻ നടന്നു…. ഒരു രൂമിലേക്ക് കടന്ന് ചുമരും ചാരി അവൾ നിലയപ്പിച്ചു. എന്താണവളോടു ചോദിക്കേണ്ടതെന്നറിയാതെ വിഷണ്ണനായി ഞാൻ നിന്നപ്പോൾ അവളെന്റെ മുത്തേക്ക് നോക്കി…. ” അച്ഛനൊന്നും വലിയ താത്പര്യമില്ലെന്ന് തോന്നുന്നു …..” ശബ്ദം താഴ്താഴ്ത്തി ഞാനവളോടു പറഞ്ഞു. അവളുടെ മുഖം ദയനീയമായി… “എന്നെ ഇഷ്ടമായോ…?” ചോദിക്കുന്നതിൽ അർത്ഥമില്ലെന്നറിഞ്ഞിട്ടും ഞാൻ വെറുതെ ചോദിച്ചു… അവൾ ഉവ്വെന്ന അർത്ഥത്തിൽ തലയാട്ടി. ” പേര്…?” ” ശിഖ ….” എന്റെ പേരും അറിയണമെന്ന് അവളുടെ മുഖം പറഞ്ഞു… “എന്റെ പേര് വിനായക് … വിനൂന്ന് പറഞ്ഞാലെ നാട്ടിലൊക്കെ അറിയൂ… പഠിക്കുന്നുണ്ടോ ഇപ്പോൾ ….?”

“പ്ലസ്ടു കഴിഞ്ഞപ്പോൾ ഫാഷൻ ഡിസൈനിംഗിന് ചേർന്നു. കോഴ്സ് കഴിയാറായി … ” അവളുടെ മൃദുസ്വരം കാതിൽ പതിഞ്ഞപ്പോൾ എനിക്കാവേശമായി…. “എന്റെ പണി സിമന്റിനോടും മണലിനോടും മല്ലിടുന്നതാണ്. അതൊന്നും ഇഷ്ടമാവില്ലെന്ന് അച്ഛൻ പറഞ്ഞു…” എന്റെ സ്വരത്തിൽ ഒരു പൊടിയ്ക്ക് നിരാശ കലർന്നോയെന്ന് ഞാൻ സംശയിച്ചു… “ആരു പറഞ്ഞു ഇഷ്ടപ്പെടില്ലെന്ന്…. പണിയും പണവുമല്ലല്ലോ ആളുകളുടെ സ്നേഹത്തിന്റെ അളവുകോൽ …..എന്നെ സ്നേഹിക്കാനും മനസ്സിലാക്കാനും പറ്റുന്നൊരു മനസ്സുണ്ടായിരിക്കണം… ഞാനത്രയേ ചിന്തിയ്ക്കുന്നുള്ളൂ….” എന്റെ മിഴികൾ വിടർന്ന് കൃഷ്ണമണികൾ പുറത്തേക്ക് ചാടുമോയെന്നുപോലും ഞാൻ ഭയന്നു…. “സത്യത്തിൽ കുട്ടിക്കെന്നെ ഇഷ്ടമായോ?” എന്റെ സംശയം ഞാൻ മറച്ചുവച്ചില്ല. ” ഇഷ്ടമായി … ഒരുപാട് ….” ” അച്ഛനൊക്കെ ഇഷ്ടമാവുമോ?” ” ഞാൻ പറയും…. എനിക്കിതു മതിയെന്ന്…” “സത്യമാണോ ….?” ” ഞാൻ വെറുതെ പറഞ്ഞതാണെന്ന് തോന്നിയോ….?” ” ഏയ്… അങ്ങനെയല്ല…. ഇതുവരെയുള്ള അനുഭവം വച്ച് വിശ്വസിക്കാൻ പ്രയാസം ….” ” ഇതുവരെ കണ്ട പെണ്ണുങ്ങളെപ്പോലെയാണ് ഞാനെന്നും തോന്നിയോ…?” ” ഞാൻ സ്വപ്നം കാണുകയാണോ എന്നെനിയ്ക്ക് സംശയം ….” അവൾ ശംബ്ദമില്ലാതെ ചിരിച്ചു… ” വിശ്വസിച്ചോളൂ….” ആ ചിരിക്കിടയിൽ അവൾ കൂട്ടിച്ചേർത്തു. ” എന്നെ ഇഷ്ടമായോന്ന് പറഞ്ഞില്ല. ” അവളുടെ മുഖത്ത് നാണം തളിരിട്ടു… ” കുട്ടിക്കെന്താണ് തോന്നിയത് ….?” ” കുട്ടിയല്ല. ശിഖ ….” “ശരി … ശിഖക്കെന്താണ് തോന്നിയത് …?” ” ഇഷ്ടമാണെന്നുതന്നെ ….” “എങ്കിൽ അതും യാതാർത്ഥ്യമാണെന്ന് വിശ്വസിച്ചോളൂ…” അവൾ വിടർന്ന കണ്ണുകളുയർത്തി എന്നെ നോക്കി… അവൾ എന്റെ നോട്ടത്തെ നേരിടാനാവാതെ നാണത്തോടെ മുഖം കുനിച്ചു… “എങ്കിൽ ഞാനിപ്പോൾ പോകട്ടെ…?” അവൾ ലജ്ജാവതിയായി തലയാട്ടി…. സ്വപ്നലോകത്തെ ബാലഭാസ്ക്കരനായി ഞാനാ വീടിന്റെ പടിയിറങ്ങുമ്പോൾ എന്റെയുള്ളിൽ കരിഞ്ഞുണങ്ങാറായ മോഹങ്ങൾ തളിരിട്ടു തുടങ്ങിയിരുന്നു…ഒപ്പം പൗർണ്ണമിത്തിങ്കളായി അവളുടെ മുഖം പച്ചകു ത്തിയതുപോലെ എന്റെ മനസ്സിൽ പതിഞ്ഞു കഴിഞ്ഞിരുന്നു…..!!

Continue Reading

Most Popular