Connect with us

Relationship

കാര്യം വളച്ചു കെട്ടില്ലാതെ തുറന്ന് പറയാം, എനിക്ക് തന്നെ ഇഷ്ടമാണ്…

Published

on

“എടോ ടീച്ചറെ ഒന്ന് നിൽക്കടോ…. ഇത് എന്തൊരു പോക്കാണ്.” അതും പറഞ്ഞ് മുന്നിൽ തടസ്സമായി നിന്ന് കിതപ്പ് അടക്കാൻ പാടുപെടുന്നവനെ കണ്ടപ്പോൾ. കണ്ണുകൾ നാലുപാടും സഞ്ചരിക്കുകയായിരുന്നു. “ദേ ടീച്ചറേ….. കാര്യം വളച്ചു കെട്ടില്ലാതെ തുറന്ന് പറയാം. എനിക്ക് തന്നെ ഇഷ്ടമാണ്. ഈ ഇഷ്ടമെന്ന് ഒക്കെ പറഞ്ഞ് പുറകേ പൈങ്കിളി കളിച്ച് നടക്കാൻ ഒന്നും എനിക്കറിയത്തില്ല. ഞാൻ വീട്ടിൽ വന്ന് സംസാരിക്കാടോ. അങ്ങനെയങ്ങ് പോകാതെ ടീച്ചറേ. ആൺ ഒരുത്തൻ മുഖത്ത് നോക്കി ഇഷ്ടമാന്ന് പറഞ്ഞിട്ട് മറുപടി തരാത്ത പോട്ടെ. എന്തായാലും ദാ ഇത്തിരി വെള്ളം കുടിക്ക് എന്നെ കാണാതിരിക്കാൻ സ്കൂളിന്റെ മുറ്റത്ത് നിന്ന് തുടങ്ങിയുള്ള ഓട്ടമല്ലേ. ഈ ഓട്ടം ഒളിപിക്സിന് ഓടിയിരുന്നങ്കിൽ മെഡൽ കിട്ടിയനേ.” നീട്ടിയ വെള്ള കുപ്പിയുമായി ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ നിൽക്കുന്നവനെ കണ്ടപ്പോൾ ചുണ്ടിന്റെ കോണിൽ വിരിഞ്ഞ ആ നനുത്ത പുഞ്ചിരിയെ ആരുമറിയാതെ ഒളിപ്പിക്കാൻ പാടുപെടുകയായിരുന്നു. ഒന്നും മിണ്ടാതെ പുറംതിരിഞ്ഞ് നടക്കുമ്പോൾ അയാളെ ആദ്യമായി കണ്ട ദിവസത്തിലേക്ക് ഓർമ്മകൾ ചേക്കറിയിരുന്നു. *** സ്കൂളിലേക്ക് ഇറങ്ങാൻ വൈകിയ ഒരു ദിവസം.

ബസ് കിട്ടാൻ വേണ്ടി ഓടി കിതച്ച് റോഡ് ക്രോസ് ചെയ്യുന്ന സമയത്താണ് എവിടുന്നോ പാഞ്ഞ് വന്ന ബൈക്ക് തട്ടിയത്. ഇടിയുടെ അഘാതത്തിൽ നെറ്റി ചെറുതായി ഒന്ന് മുറിഞ്ഞു. അപ്പറത്തെ നിന്ന ലേഖ ടീച്ചർ ഓടി വന്ന് താങ്ങി എഴുന്നേൽപ്പിച്ചപ്പോഴേക്കും ബൈക്കുകാരൻ നിർത്താതെ പോയിരുന്നു. എഴുന്നേറ്റ് രണ്ടടി വെച്ചതും തലചുറ്റിയതെ ഓർമ്മ ഉള്ളൂ. മയക്കം വിട്ട് ഉണരുമ്പോൾ ഹോസ്പിറ്റൽ ബെഡിൽ ആണ്. “ആ… ഉണർന്നോ. എന്റെ പാർവ്വതി ടീച്ചറേ ഇത്തിരി നേരേത്തേ വീട്ടിൽ നിന്നിറങ്ങാൻ വയ്യായിരുന്നോ. ഓടി കിതച്ച് വന്ന് ഇപ്പം ആശുപത്രിയിലായപ്പോൾ സമ്മാധാനം ആയല്ലോ. ഞാനങ്ങ് പേടിച്ചു പോയി. ഇന്നും നിന്റെ ചെറിയമ്മന്ന് പറയുന്ന ആ ചൊറിയമ്മ വല്ല പണിയും തന്ന് കാണും അല്ലേ.” ലേഖ ടീച്ചറുടെ പറച്ചിലിന് ചിരിച്ചതേ ഉള്ളൂ. പെട്ടന്നാണ് ഡോർ തുറന്ന് ഒരാള് ജ്യൂസുമായി കയറി വന്നത്. “ദേ ടീച്ചറേ… വലിയ പഠിപ്പുണ്ടായിട്ടോ. പിള്ളാരെ പഠിപ്പിച്ചിട്ടോ കാര്യമില്ല. ആദ്യം നേരേ ചൊവ്വേ നിലത്ത് നോക്കി നടക്കാൻ പഠിക്കണം.

ബാക്കി ഉള്ളവരെ കൂടി വെറുതെ മെനക്കെടുത്താനായിട്ട്.” വന്ന് കയറിയതും ചീറ്റപുലിയെ പോലെ എന്നോട് കയർത്തിട്ട്. ലേഖ ടീച്ചറോടെ എന്റെ ആരോഗ്യ വിവരങ്ങളും ചോദിച്ച്, ജ്യൂസും ഏൽപ്പിച്ചിട്ടു പോകുന്ന ആളെ കണ്ട് വായും തുറന്ന് ഇരുന്നു പോയി. “ഇയാളാരാ ലേഖ ടീച്ചറെ. എന്തിനാ എന്നോടിപ്പം ദേഷ്യപെട്ടത്.?” “നീ ബോധം കെട്ട് വീണപ്പോൾ അതുവഴി വന്നതാ. നിന്നെ എടുത്ത് ഒട്ടോയിൽ കയറ്റി ഇവിടെ ഇറക്കി. പിന്നെ ആവശ്യം ഉള്ള കാര്യങ്ങൾ ഒക്കെ ചെയ്തും തന്നു. ശിവൻ എന്നാ പേര്. നമ്മുടെ നാട്ടിൽ പുതിയതാ. ഞങ്ങളുടെ വീടിന്റെ അടുത്താ താമസം. പക്ഷേ ആള് ഇത്തിരി പ്രശ്നമാ. കഴിഞ്ഞ ദിവസം നമ്മൾ വന്ന ബസ് തടഞ്ഞ് ആ ഡ്രൈവറെ പെരുമാറിയത് ഇയാളാ. കൂലി തല്ലാ പണി…” “ശിവൻ ………” ശരിക്കും പരമശിവന്റെ രൗദ്ര ഭാവമാന്ന് തോന്നി. പിന്നീട് സ്കൂളിലേക്ക് പോകുന്ന വഴി കവലയിൽ ഒട്ടോകാരോടൊപ്പവും ബസ് സ്റ്റോപിലും അങ്ങനെ പലയിടത്തായി അയാളെ കാണുമ്പോൾ മുഖം തിരിച്ച് തന്നെ നടക്കും. എന്തിനാ വഴി കൂടെ പോകുന്ന തല്ല് വാങ്ങുന്നേ.

ഒരിക്കൽ അമ്പല മുറ്റത്ത് തൊഴുതു ഇറങ്ങുമ്പോൾ അരയാലിൻ ചുവട്ടിൽ ഇരുന്ന ചെറുപ്പകാരുടെ അശ്ശീല കമന്റ് കേട്ട് മറുപടി പറയാനായി ഞാൻ തിരിഞ്ഞതും, “പെണ്ണുങ്ങളുടെ നേരേ നീയൊക്കെ അനാവശ്യം പറയും അല്ലടാ. അതും നമ്മുടെ നാട്ടിലെ പിള്ളാർക്ക് നാലക്ഷരം പറഞ്ഞ് കൊടുക്കുന്ന ടീച്ചറെ. അതും പറഞ്ഞ് അവൻമാരുടെ കുത്തിന് പിടിച്ച് തല്ലുന്ന ശിവട്ടേനെ കണ്ടു… “അതെ …ടീച്ചറ് ഒന്ന് നിന്നേ. ആളുടെ വിളി കേട്ട് സ്വല്പം ഒരു പേടിയോടെയാ നോക്കിയത്. കണ്ണി കണ്ടവൻമാരുടെ വായിൽ ഇരിക്കുന്ന കേൾക്കാന്ന് നേർച്ച വലതും നേർന്നിട്ടുണ്ടോ. ആരാണെങ്കിലും മുഖത്ത് നോക്കി അനാവശ്യം പറഞ്ഞാൽ കരണം പുകച്ച് കൊടുത്തേക്കണം. അല്ലാതെ അയ്യോ പാവം കളിച്ചാൽ ഇവന്മാരൊക്കെ തലയിൽ കയറും.” ഈശ്വരാ…… ഇയാളുടെ കൈയ്യിൽ നിന്ന് എങ്ങനെ രക്ഷപെടുമെന്ന് ചിന്തിച്ചപ്പേഴാണ്. “ടീച്ചറമ്മേ….” എന്ന വിളി കേട്ടത്. അമ്മൂട്ടി …. എന്റെ ക്ലാസ്സിലെ പുതിയ കുറുമ്പി. ഓടി വന്ന് ആൾ സാരിത്തുമ്പിൽ പിടി മുറുക്കിയിരുന്നു.

“ഞാൻ മാമന്റെ കൂടെ അമ്പലത്തിൽ വന്നതാ…” ശിവട്ടേനെ ചൂണ്ടിയാണ് പറച്ചിൽ. “എത് ഈ വെട്ടുപോത്തോ…” കാര്യം അത്മഗതം പറഞ്ഞതാണെങ്കിലും സംഗതി കൈവിട്ട് പോയി. ശബ്ദം കൂടി. ആള് എന്നെ കലിപ്പിച്ച് നോക്കുന്ന കണ്ടു. പക്ഷേ അപ്പോഴേക്കും അമ്മൂട്ടി കൈ കൊട്ടി ചിരിച്ച് . വെട്ടു പോത്തേ എന്ന് പറഞ്ഞ് ശിവേട്ടനെ കളിയാക്കാൻ തുടങ്ങിയിരുന്നു. പിന്നെയും എന്തൊക്കെയൊ കുഞ്ഞി കുഞ്ഞി വിശേഷങ്ങൾ പറയുന്ന കൂട്ടത്തിലാ അമ്മൂട്ടി അത് പറഞ്ഞത്. “ടീച്ചറമ്മേ…ഞാൻ സ്കൂൾ വിട്ടു വരുമ്പോഴെ ഈ മാമൻ എന്നും ചോദിക്കും ടീച്ചറമ്മേടെ കാര്യം. എന്നിട്ടു പറയുവാ …… മാമൻ ചോദിച്ച കാര്യം ടീച്ചറമ്മയോട് പറയല്ലന്ന്. പക്ഷേ ഉണ്ടല്ലോ…” വലിയ ഭാവത്തിൽ ആൾ എന്തോ പറയാൻ വന്നതും., “അമ്മൂട്ടി നീ വന്നേ അമ്മയും അച്ചമ്മയും തിരക്കുന്നുണ്ടാവും.” അതും പറഞ്ഞ് ശിവേട്ടൻ അമ്മൂട്ടിയെ കൈകളിൽ കോരി എടുത്തിരുന്നു. എന്റെ സംശയം നിറഞ്ഞ നോട്ടം കണ്ടിട്ടാവണം ഇതുവരെ ഗൗരവം നിറഞ്ഞ ആ മുഖത്ത് വല്ലാത്തൊരു പരവേശവും ചമ്മലും വന്ന് നിറയുന്നുണ്ടായിരുന്നു.

ഒരോന്ന് ഓർത്ത് വീടിന്റെ ഗേറ്റ് തുറന്നതും ഉമ്മറത്ത് ദേഷ്യത്തേടെ നിൽക്കുന്ന ചെറിയമ്മയെ കാൺകെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു. “എവിടെ പോയി കിടക്കുവായിരുന്നടീ ഒരുമ്പെട്ടവളെ.” അത് സ്കൂളിൽ നിന്നിറങ്ങാൻ ലേറ്റ് ആയി. അതാ താമസിച്ചത്. “ആർക്കറിയാം സത്യമാണോന്ന്. ചോദിക്കാനും പറയാനും ആരുമില്ലല്ലോ. നിന്റെ തലവട്ടം കണ്ടപ്പോൾ തന്തയും തള്ളയും പോയി. പുന്നാരിച്ച് വളർത്തിയ എന്റെ കെട്ടിയൊനും പോയി. ആരുമില്ലാന്ന് വിചാരിച്ച് അഴിഞ്ഞാടി നടക്കാന്ന് വല്ല വിചാരം ഉണ്ടെങ്കിൽ ഇറങ്ങി പോയ്ക്കോണം. ഇവിടെ വെറെ ഒരു പെൺകൊച്ചും കൂടി ഉള്ളതാ.” ചെറിയമ്മടെ സംസാരത്തിന് ചെവി കൊടുക്കാൻ പോയില്ല. ചെറിയച്ഛൻ പോയതിൽ പിന്നെ എന്നെ കുറ്റം പറയുന്നത് സ്ഥിരം എർപ്പാടാണ്. അകത്തേയ്ക്ക് കയറി ഹാൻഡ് ബാഗ് കട്ടിലിലേക്ക് ഇട്ടതും. രണ്ട് കൈകൾ വന്ന് ഇടുപ്പിലൂടെ ചുറ്റി വിരിഞ്ഞു. “എവിടെടീ ചേച്ചീ പെണ്ണേ … എന്റെ ചോക്കലേറ്റ്.” അല്ലെങ്കിൽ തന്നെ ഞാൻ കാരണം നീ വഷളായി പോകുന്നുന്നാ നിന്റെ അമ്മടെ പറിച്ചിൽ. ഇനി ഇതു കൂടി അറിയണം. “ആണോ… അങ്ങനെയങ്ങ് വഷളായങ്കിൽ ഞാൻ അങ്ങ് സഹിച്ചു….. നീ എന്റെ സ്വീറ്റ് ആൻഡ് സ്പെഷ്യൽ ചേച്ചീയല്ലേ. അതും പറഞ്ഞ് കവിളിൽ ഒരു മുത്തവും നൽകി. ചോക്കലേറ്റും തട്ടി പറിച്ച് ഓടി പോകുന്നത് കണ്ടു.”

പിറ്റേന്ന് അവധി ദിവസമായതിനാൽ പണികൾ ഒക്കെ ഒതുക്കി കുട്ടികളുടെ പരീക്ഷ പേപ്പർ നോക്കുന്നതിനടയിലാണ് ചെറിയമ്മടെ വിളി വന്നത്. ഉമ്മറത്തേയ്ക്ക് എത്തിയതും ചെറിയമ്മടെ മുൻപിൽ നിൽക്കണ ശിവേട്ടനെ കണ്ടു. “കണ്ടില്ലേടീ അഹങ്കാരി വന്നു വന്ന് തെരുവിൽ കിടക്കണ തെമ്മാടികളു വരെ ഈ മുറ്റത്ത് വന്ന് നിൽക്കണത്. അവൻ സംബന്ധം ആലോചിക്കാൻ വന്നതാ. എന്തായാലും ആഗ്രഹം കൊള്ളാം. നല്ല കുടുംബത്തിൽ ജനിച്ച ഗവ. ജോലിക്കാരായ ടീച്ചറെ തന്നെ വേണം അല്ലേ. നാണം കെട്ടവൻ.” പിന്നെയും ഒരോന്ന് പറഞ്ഞ് ചെറിയമ്മ ശിവേട്ടനെ അപമാനിക്കുന്നുണ്ടായിരുന്നു. എല്ലാം കേട്ടിട്ടും പ്രതികരിക്കാതെ തികട്ടി വന്ന ദേഷ്യത്തെ മുഷ്ടി ചുരുട്ടി നിയന്ത്രിക്കുന്ന ശിവേട്ടനെ കണ്ടു. ഞാൻ കാരണം ആ മനുഷ്യൻ കേൾക്കേണ്ടി വന്ന അപമാനം ഓർത്തപ്പോൾ കൈവന്ന ധൈര്യത്തിന്  “മതി ഒന്ന് നിർത്ത് ചെറിയമ്മ” എന്ന എന്റെ പറച്ചിലിന്. അഞ്ച് വിരളുകളും കവിളിൽ പതിഞ്ഞിരുന്നു. “എന്നെ ഭരിക്കാൻ മാത്രം നീ വളർന്നല്ലടീ അസത്തേ.” അടുത്ത അടിയ്ക്കായി ചെറിയമ്മ കൈ ഉയർത്തിയതും ശിവേട്ടൻ തടഞ്ഞതും ഒരുമിച്ചായിരുന്നു.

“ഇത്രയും നേരം എന്നെ പറഞ്ഞത് ഞാൻ സഹിച്ചത് നിങ്ങൾക്ക് എന്റെ അമ്മടെ അടുത്ത് പ്രായം വരും എന്നുള്ളതു കൊണ്ടാ. പക്ഷേ ഇനി പാർവ്വതിടെ ദേഹത്ത് നിങ്ങൾ കൈവച്ചാൽ ഞാനതങ്ങ് മറക്കും. മുൻപ് പറഞ്ഞില്ലേ തെമ്മാടിയാ ഞാൻ എന്ന് ശരിയാ… ആ സ്വഭാവം എന്നെ കൊണ്ട് എടുപ്പിക്കരുത്. പാർവ്വതി… തന്നെ ഞാൻ ഒരുപാട് ഇഷ്ടപെടുന്നുണ്ട്. ഇഷ്ടമാന്ന് ഒരു വാക്ക് നീ പറഞ്ഞാൽ മതി. ആരൊക്കെ എതിർത്താലും ഞാൻ നോക്കി കൊള്ളാം. എന്തായാലും ഇവിടുത്തെ പോലെ വേലക്കാരിടെ സ്ഥാനത്ത് ജീവിക്കണ്ടി വരില്ല.” “അതിന് ഞാൻ നിങ്ങളെ ഇഷ്ടപെടുന്നുന്ന് പറഞ്ഞിട്ട് ഉണ്ടോ … ഇല്ലല്ലോ… പിന്നെ എന്ത് ധൈര്യത്തിലാ ഇങ്ങോട്ട് വന്നത്. ദൈവത്തെ ഓർത്ത് എന്നെ ഉപദ്രവിക്കരുത്………..” എന്റെ ആ മറുപടി കേട്ടിട്ടാവണം. വിശ്വാസം വരാത്ത പോലെ നോക്കുന്നത് കണ്ടു. “അവളു പറഞ്ഞത് നീ കേട്ടില്ലേ… ഇറങ്ങി പോടാ നിന്ന് ചെലക്കാതെ……” ചെറിയമ്മടെ പറച്ചിലിൽ എല്ലാം തകർന്നവനെ പോലെ തല കുമ്പിട്ട് ഇറങ്ങി പോകുന്ന ശിവേട്ടനെ കാൺകെ ഹൃദയം തകരുന്ന പോലെ തോന്നി. “എന്തിനാടീ ചേച്ചീ ഇവിടെ കിടന്ന് ഇങ്ങനെ നരകിക്കുന്നത്. ഇറങ്ങി പോയ്കൂടെ നിനക്ക്.

നിന്നോടുള്ള സ്നേഹം കൊണ്ടല്ല മാസമാസം എന്റെ ചേച്ചീ കൊണ്ടുവരുന്ന ശമ്പളത്തിലാ അമ്മടെ കണ്ണ്. പിന്നെ ശിവേട്ടൻ അത്ര മോശം ആള് ഒന്നുമല്ല. ഞങ്ങളുടെ സ്കൂളിലെ ഒരു കുട്ടിയെ ശല്യം ചെയ്ത ഡ്രൈവറെ തല്ലിയത് ശിവേട്ടനാ… ഇപ്പം ബസ്സിൽ ശല്യവും ഇല്ല. കറക്റ്റ് സ്റ്റോപ്പിൽ നിർത്തുകയും ചെയ്യും.” “വയ്യ… മോളെ ….പേടിയാ ചേച്ചിക്ക്… ചെറിയമ്മ പറയണ പോലെ എന്നെ സ്നേഹിക്കുന്നവർക്ക് ഒക്കെ ശാപം വരുത്തുന്ന ജന്മമാ എന്റെത്. നിന്നെ പോലും സ്നേഹിക്കാൻ എനിക്ക് പേടിയാ…..” “വല്ല്യ ടീച്ചറാന്ന് പറയാൻ നിനക്ക് നാണം ഉണ്ടോടീ ചേച്ചീ…… ഒരോ അന്ധവിശ്വാസം. എന്തിന്റെ പേരില്ലാണെങ്കിലും ആ ചേട്ടനെ ഇത്രയും വിഷമിപ്പിച്ച് ഇറക്കി വിടണ്ടായിരുന്നു.” രാത്രിയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല. കൺമുന്നിൽ എല്ലാം തകർന്നവനെ പോലെ ഇറങ്ങി പോകുന്ന ശിവേട്ടന്റെ മുഖം ആയിരുന്നു. പിറ്റേന്ന് സ്കൂളിലേക്ക് പോകുമ്പോൾ ബസ്സിലും കവലയിലും ഒക്കെ ആളെ തപ്പിയങ്കിലും കാണാൻ കഴിഞ്ഞില്ല. ഇതു വരെ ഇല്ലാത്ത ഒരു സങ്കടം വന്ന് മൂടുന്നുണ്ടായിരുന്നു. പലപ്പോഴും “എന്റെ ടീച്ചറെ ” എന്നുള്ള ശിവേട്ടന്റെ വിളി കേൾക്കണ പോലെ. ഒരുവേള അത്ഭുതം തോന്നി. എന്നും വഴിയിൽ കാണും എന്ന് ഒഴിച്ചാൽ അധികമൊന്നും സംസാരിച്ചിട്ടില്ല. എന്നിട്ടും ശിവേട്ടൻ ഇത്രയധികം എന്നെ സ്വാധിനിച്ചിരുന്നോ.

പുറത്ത് പോലീസ് ജീപ്പിന്റെ സൗണ്ട് കേട്ടാണ് ഉമ്മറത്തയ്ക്ക് വന്നത്. ജീപ്പിൽ നിന്ന് പോലീസ് യൂണിഫോമിൽ ഇറങ്ങുന്ന ആളെ കാൺകെ കാണുന്നത് സ്വപ്നം ആണെന്ന് തോന്നി. മുന്നിൽ വന്ന് നിന്നിട്ടും ഞെട്ടൽ മാറിയിരുന്നില്ല. യൂണിഫോമിലെ പേരിലേക്ക് ഒന്ന് കൂടെ സൂക്ഷിച്ച് നോക്കി ‘ശിവൻ പ്രയാഗ് IPS’ “പാർവ്വതിക്ക് ഒരു അറസ്റ്റ് വാറണ്ട് ഉണ്ട്. ഒന്ന് സ്റ്റേഷൻ വരെ വരണം….” “ഞാ … ഞാൻ ഒന്നും ചെയ്തിട്ടില്ല.” വിക്കി വിക്കിയാണ് പറഞ്ഞത്. “നിർത്തടീ നിന്റെ കഥാപ്രസംഗം. കൂടെ ജോലി ചെയ്യുന്ന സഹപ്രവർത്തകനെ അടിച്ചിട്ട് ന്യായം പറയുന്നോ… നീ ആരാടീ ഉണ്ണിയാർച്ചയോ …….” അതും പറഞ്ഞ് എന്റെ കൈതണ്ടിൽ പിടി മുറുക്കി നീങ്ങുന്ന ശിവേട്ടനെ കാൺകെ കൺ നിറഞ്ഞ് തുളുമ്പിയിരുന്നു. “കൂടെ ജോലി ചെയ്യുന്ന അനന്തൻ സാറിന്റെ ശല്യം തുടങ്ങിയിട്ട് കുറച്ച് അധികമായി. പല തവണ താക്കീത് നൽകിയതാണ്. ഇന്നലെ സ്റ്റാഫ് റൂമിൽ ആരും ഇല്ലാത്ത സമയത്ത് തന്റെ ദേഹത്ത് കൈ വയ്ക്കാൻ തുടങ്ങുന്നത് കണ്ടതും കരണം പുകച്ച് ഒരെണ്ണം കൊടുത്തു.” വണ്ടി എവിടെയൊ നിർത്തിയത് അറിഞ്ഞിട്ടാണ് മുഖം ഉയർത്തിയത്. അമ്പല മുറ്റമാണെന്നറിഞ്ഞതും ഒരു പകപ്പോടെ ഞാൻ ആളെ നോക്കി. “ഇന്ന് ഞാൻ ജോയിൻ ചെയ്യുന്ന ദിവസമാ… എനിക്ക് ഒന്ന് തൊഴണം.” അത് പറഞ്ഞിട്ടും അനങ്ങാതെ ഉള്ള എന്റെ ഇരിപ്പ് കണ്ടിട്ടാവണം.

“ഇനി നിനക്ക് എഴുന്നുള്ളാൻ താലപൊലി വല്ലതും വേണോ…… കണ്ണീർ പരമ്പര സീരിയലിലെ നായികമാരെ പോലെ മൊങ്ങാതെ വരുന്നങ്കിൽ വാ…” അമ്പലനടയിൽ കണ്ണടച്ച് നിൽക്കുമ്പോൾ പെട്ടന്ന് കഴുത്തിൽ ഒരു തണുപ്പ് അനുഭവപെട്ടതറിഞ്ഞ് കൺ തുറക്കുമ്പോൾ എന്റെ കഴുത്തിൽ താലി കെട്ടുന്ന ശിവേട്ടനെ കാൺകെ ശില പോലെ നിന്ന് പോയിരുന്നു. സീമന്തരേഖയിൽ ഒരു നുള്ള് സിന്ദുരം ആ കൈ കൊണ്ട് പതിഞ്ഞതും മിഴികൾ തന്നെ കൂമ്പി അണഞ്ഞു പോയി. ആളെ നോക്കിയതും എന്നും എനിക്കായ് വിരിയുന്ന കുസ്യതി ചിരി ആ മുഖത്ത് ഉണ്ടായിരുന്നു. “ഇനി മുതൽ നീ എന്റെ മാത്രം പാർവ്വതിയാ…. ഈ ശിവന്റെ മാത്രം പാർവ്വതി… ശിവപാർവ്വതി…………” “എത്രയൊക്കെ മറച്ച് വച്ചാലും ഈ ഉണ്ടകണ്ണ് കള്ളം പറയില്ലന്റെ ടീച്ചറെ. ജോയിൻ ചെയ്യണ്ട തിരക്കിൽ കുറച്ച് ദിവസം മാറി നിൽക്കേണ്ടി വന്നു അത്ര ഉള്ളൂ. അനന്തൻ അശുപത്രിയിലുണ്ട്. എന്റെ പെണ്ണിന്റെ ദേഹത്ത് കൈവയ്ക്കാൻ നോക്കിയവനെ ശരിക്കും പെരുമാറിയിട്ടുണ്ട്. പിന്നെ അറസ്റ്റ് …. ഇനി ജീവപര്യന്തമല്ലേ….

ജീവിതകാലം മുഴുവൻ ഈ വെട്ടുപോത്തിനെ സഹിക്കാൻ തയ്യറായിക്കോ എന്റെ ടീച്ചറു പെണ്ണ്…….” അതും പറഞ്ഞ് തിരിഞ്ഞതും … “എടോ … പോലീസേ…. എനിക്ക് ഒരു പരാതി തരാനുണ്ട്. പരാതികാരി ഈ പാർവ്വതി കൃഷ്ണൻ. പ്രതി ശിവൻ IPS … കേസ് …. തട്ടിക്കൊണ്ടുപോയി ബലമായി കല്യാണം കഴിക്കൽ അല്ല അത് എത് വകുപ്പിൽ വരും…” ഇടുപ്പിൽ കൈയ്യും കുത്തി പറയുന്നവളെ കാൺകെ ഒരു നിമിഷം നോക്കി നിന്നു പോയി. “അങ്ങനെയാണോ … എങ്കിൽ പരാതി പറയുമ്പോൾ ഇത് കൂടി ചേർത്തു കൊടുത്തോ…” അതും പറഞ്ഞ് ആ നുണക്കുഴി കവിളിൽ മുത്തമിടുമ്പോൾ …….. അസ്തമയ സൂര്യനെകാൾ ചുവപ്പുരാശി അവളുടെ കവിൾത്തടങ്ങളിൽ ഉണ്ടായിരുന്നു.ശുഭം…. സ്നേഹം… വായിച്ചു ഇഷ്ടം ആയെങ്കിൽ ലൈക്ക് കമന്റ് ചെയ്യണേ…. കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ…. രചന: മീര കുര്യൻ

Relationship

പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ…

Published

on

By

രചന: Unni K Parthan

#ഇനിയും.. “പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ.. വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ.. ഏട്ടന്റെ അമ്മയും അച്ഛനുമൊക്കെ ന്ത് വിചാരിക്കും..” ദേവികയുടെ ചോദ്യം കേട്ട് നിഖിൽ ചിരിച്ചു.. “നീ പഠിക്കാൻ പോകുന്നതിനു അവർക്ക് ന്താ ന്നേ… മാത്രല്ല നീ എന്റെ ഭാര്യയല്ലേ.. എന്റെ ഭാര്യ എന്ത് ചെയ്യണമെന്ന് ഞാൻ അല്ലെ തീരുമാനിക്കേണ്ടത്..” നിഖിൽ പറഞ്ഞത് കേട്ട് ദേവിക ഒന്ന് പതറി.. “അറിയാലോ ഏട്ടാ.. വീട്ടിലേ സാഹചര്യം.. മാത്രമല്ല നമ്മുടെ ലവ് മാര്യേജ് ആണ്.. ഏട്ടന്റെ അമ്മയ്ക്ക് ഒട്ടും താല്പര്യമില്ലായിരുന്നു എന്നേ.. ഏട്ടന്റെ നിർബന്ധം കൊണ്ടല്ലേ.. ഞാൻ ഈ വീട്ടിൽ വലതു കാൽ വച്ചു കയറിയത്..” ദേവികയുടെ ശബ്ദം ഇടറി.. “എനിക്ക് വിശക്കുന്നു.. നീ കഴിക്കാൻ എടുത്തു വെച്ചേ.. ഞാൻ കുളിച്ചിട്ട് താഴേക്ക് വരാം.. നേരത്തെ ഉറങ്ങണം.. രാവിലെ നേരത്തെ എണിക്കണം എനിക്ക്..” കൂടുതൽ ഒന്നും പറയാതെ നിഖിൽ.. ബാത്‌റൂമിലേക്ക് നടന്നു.. ദേവിക എഴുന്നേറ്റു താഴേക്ക് ചെന്നു.. “നിഖിൽ എവിടെ മോളേ..” പത്മാവതി ദേവികയോട് ചോദിച്ചു.. “കുളിക്കാൻ കേറി.. കഴിക്കാൻ എടുത്തു വെയ്ക്കാൻ പറഞ്ഞു ഏട്ടൻ..” “മ്മ്.. മോള് ഇങ്ങോട്ട് ഇരുന്നേ..” സെറ്റിയിൽ തനിക്കു അരികിലേക്ക് പത്മാവതി ദേവികയേ വിളിച്ചു.. “ന്തേ.. പഠിക്കാൻ പോണുണ്ടോ എന്നിട്ട്..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് ഞെട്ടി… “കൃഷ്ണാ.. കൊല്ലാൻ ആണോ വളർത്താൻ ആണോ..” ദേവിക മനസ്സിൽ ചോദിച്ചു.. “അത് പിന്നേ…” ദേവിക വിക്കി.. ”

മോൾക്ക് ഇപ്പോളും എന്നേ മോളുടെ അമ്മയായി കാണാൻ കഴിഞ്ഞിട്ടില്ല ല്ലേ..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് പിടിഞ്ഞു.. “ന്തേ..അമ്മ അങ്ങനെ ചോദിച്ചത്..” “അമ്മയേ മാത്രം അല്ല അച്ഛനേയും മോൾക്ക്‌ അങ്ങനെ കാണാൻ കഴിഞ്ഞിട്ടില്ല ലോ..” ഹരി ദേവികയേ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.. ദേവിക നിന്നിടത്തു നിന്ന് ഉരുകി.. “മോളേ..” പത്മാവതിയുടെ വിളി കേട്ട് ദേവിക തലയുയർത്തി നോക്കി.. “ഈ വിവാഹത്തിന് ഇഷ്ടകുറവ് ഉണ്ടായിരുന്നു എന്നുള്ളത് സത്യം.. പക്ഷെ.. ഈ വീട്ടിൽ വലതു കാൽ വെച്ച് കയറിയതു മുതൽ ഇന്ന് വരെയുള്ള ഈ നിമിഷം വരെ ഞങ്ങൾക്ക് മോള്.. ഞങ്ങളുടെ മോളാണ്.. ഇനി എന്നും മുന്നോട്ട് അങ്ങനെ തന്നേയായിരിക്കും.. പൊരുത്തപെടൽ മോൾക്ക് അൽപ്പം ബുദ്ധിമുട്ട് ഉള്ള കാര്യം ആണെന്ന് മനസിലായി.. പക്ഷെ.. മോള് പേടിക്കേണ്ട മോളേ ഞങ്ങൾക്ക് ഇഷ്ടാണ്.. ഞങ്ങൾ പറഞ്ഞിട്ടാണ് മോളോട് തുടർന്നു പഠിക്കാൻ മോൻ പറഞ്ഞത്.. കാരണം മോൾക്ക്‌ മുന്നിൽ ഒരു നല്ല ഭാവിയുണ്ട്.. ഇത്രേം നാളും കഷ്ടപാടുകൾക്ക് ഇടയിൽ നിന്നും പട വെട്ടി പൊരുതി നേടിയത് എല്ലാം ഒരു സുപ്രഭാതം കൊണ്ട് ഇല്ലാതാക്കണ്ട ന്നേ..

ഇനി മോൾക്ക്‌ കഷ്ടപാടുകൾ ഉണ്ടാവില്ല.. ഇന്ന് നിഖിലിന്റെ ഭാര്യ എന്ന് അറിയപ്പെടുന്ന മോള് കാലം കൊറേ കഴിയുമ്പോൾ ദേവികയുടെ ഭർത്താവാണ് എന്നുള്ള നിലയിലേക്കുള്ള വളർച്ചയുണ്ടാകും.. വിവാഹം ഒന്നിന്റെയും അവസാനമല്ല തുടക്കമാണ്.. പുതിയ ജീവിതവും പുതിയ ചുറ്റുപാടും.. അതിലെ പുതിയ അനുഭവങ്ങളും എല്ലാം മോൾക്ക് കരുത്തു നൽകുന്നത് മാത്രമാവും.. നാളേയുടെ പുലരികൾ.. ഞങ്ങൾ മോൾക്ക് വെളിച്ചമായ് മുന്നിൽ ഉണ്ടാവും.. കാലം മോൾക്ക് മുന്നിൽ കാത്തു വെച്ച നിധിയെന്ന സ്വപ്നം.. മോളുടെ ഭാവി.. എല്ലാം ഇനി ഭദ്രമായിരിക്കും.. പത്മാവതി പറഞ്ഞു നിർത്തി.. ദേവിക ഇരു കൈയ്യും കൂപ്പി പൊട്ടി കരഞ്ഞു.. “കരയല്ലേ പെണ്ണേ.. നീ ചിരിക്കാൻ നോക്ക്..” ഹരി പറഞ്ഞത് കേട്ട് ദേവിക ചിരിച്ചു.. ചുമരിൽ കൈയ്യും കെട്ടി തന്നെ നോക്കി നിൽക്കുന്ന നിഖിലിനെ നോക്കി ദേവിക ചിരിച്ചു.. മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞു… ശുഭം..

Continue Reading

Relationship

അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി…

Published

on

രചന: Seema Binu

പ്രണയം വരും വഴി “ങാ അഖീ പറ ” തോളിനും ചെവിക്കുമിടയിൽ ഫോണും പിടിച്ചു സംസാരിച്ചുകൊണ്ട് രണ്ടു് കയ്യിലും സാധങ്ങളുമായി വിദ്യ ഊണുമുറിയിലേയ്ക്ക് വന്നു . “ഹരിയേട്ടാ അവിടെ മേശപ്പുറത്ത് കഴിക്കാനുള്ളതും ടിഫിനും വച്ചിട്ടുണ്ട് . ഞാൻ പിള്ളേരെ എഴുന്നേൽപ്പിച്ചു സ്കൂളിൽ വിടാൻ നോക്കട്ടെ .” കഴിക്കാനായി വന്ന ഹരിയോട് അത്രയും പറഞ്ഞു കയ്യിലെ വെള്ളം ഇട്ടിരുന്ന നെറ്റിയിൽ തുടച്ചു ഫോണിൽ സംസാരിച്ചുകൊണ്ടു തന്നെ വിദ്യ അകത്തേയ്ക്ക് പോയി . ഇവൾക്കിപ്പോൾ എന്നോടു സംസാരിക്കാനോ എന്റെ കാര്യം നോക്കാനോ തീരെ സമയമില്ല . എന്തു പറഞ്ഞാലും ഒരു അഖി .. വിദ്യയുടെ പെരുമാറ്റം ഹരിയേ ചൊടിപ്പിച്ചു . അപ്പോഴേയ്ക്കും ഹരിക്കു കൊണ്ടുപോകാനുള്ള ബാഗുമായി വിദ്യയെത്തി . “നിനക്കെന്താ വിദ്യേ എന്നേ കണ്ണിൽ പിടിക്കുന്നില്ലേ ? നീ എന്നോടൊന്ന് ശരിക്കും സംസാരിച്ചിട്ട് എത്ര നാളായെന്നറിയാമോ ? എപ്പോൾ നോക്കിയാലും ഫോണിൽ തന്നെ .” അവൾ ഒരു നിമിഷം നിശബ്ദയായി . “അതിന് ഹരിയേട്ടൻ എപ്പോഴാ എന്നോട് സംസാരിച്ചിട്ടുള്ളത് ? പിന്നാലെ നടന്ന് എന്തെങ്കിലും പറഞ്ഞാൽ തന്നെ ഒന്നു നിർത്തുന്നുണ്ടോ എന്ന് പറഞ്ഞ് ഒച്ച വയ്ക്കും . ഞാനുമൊരു മനുഷ്യ ജീവിയല്ലേ ? എന്നേ കേൾക്കുന്ന ആരോടെങ്കിലും ഞാനും സംസാരിക്കട്ടെന്നേ ” “നിന്റെ ശബ്ദത്തിനെന്താ പതിവില്ലാത്തൊരു കടുപ്പം ?” ഹരിയുടെ ചോദ്യത്തിന് മറുപടി പറയാതെ അവൾ കുട്ടികളേ ഉണർത്താൻ പോയി . ശബ്ദത്തിന് കടുപ്പം പോലും ..

വെളുപ്പിന് അഞ്ചു മാണിക്കു തുടങ്ങുന്ന അങ്കമാ . എന്തെങ്കിലും ഒന്നു സഹായിക്കാൻ പറഞ്ഞാൽ അപ്പോൾ പറയും ഞങ്ങൾ അഞ്ചു മക്കളുടേം അച്ഛന്റേം പിന്നെ വീട്ടിലെ എല്ലാ പണീം ചെയ്തിട്ടും എന്റമ്മ ഒരു പരാതീം പറഞ്ഞിരുന്നില്ലല്ലോ എന്ന് .അതുപോലാണോ എനിക്ക് എന്നെങ്ങാനും പറഞ്ഞു പോയാൽ ഉടൻ വരും നിനക്ക് ജോലിയുണ്ടെന്നുള്ള അഹങ്കാരമാ എന്ന് .. അവൾക്ക് ദേഷ്യം വന്നു . വിദ്യ കുട്ടികളേ എഴുനെല്പിച്ചു റെഡിയാക്കി എങ്ങനെയൊക്ക്വയോ ബ്രേക്ക് ഫാസ്റ് കഴിപ്പിച്ചു സ്കൂൾ ബസിൽ കയറ്റി വീട്ടു . ഹരിയും കുട്ടികളും പോയപ്പോൾ അവൾ ടീ വി ഓണാക്കി സൗണ്ട് കുറച്ചു വച്ചു .ഫോൺ എടുത്തു നോക്കിയപ്പോൾ ഹരീടെ പെങ്ങളുടെ മൂന്നു മിസ്ഡ് കോൾ .. .അവൾ ഹിമയുടെ നമ്പർ ഡയൽ ചെയ്തു . ആദ്യത്തെ റിങ്ങിൽ തന്നെ ആള് ഫോണെടുത്തു . “നീ ഇത് എവിടെയാ വിദ്യേ ? എത്ര നേരം കൊണ്ട് ഞാൻ വിളിക്കുവാ ?” “അനിയന്റെ ദേഷ്യം അങ്ങോട്ടും പകർന്നോ ?”വിദ്യ ശബ്ദമില്ലാതെ ചിരിച്ചു . “നീ ഇന്നു ഓഫീസിൽ പോയില്ലേ ? “ഇല്ല ചേച്ചീ .. ഇന്നൊരു ലീവെടുത്തു . എന്റെ കൂടെ വർക്കു ചെയ്യുന്ന ഒരാളുടെ ബെർത്ത് ഡേ യാ . അതിനൊന്നു പോകണം ” “ലീവെടുത്തു പോകാനും മാത്രം ഇതാരാ ഇത്ര വല്യ ആള് ? അഖിയാണോ ??” “ങേ !!! ചേച്ചിക്ക് എങ്ങനെ മനസിലായി ?” “ങ ചേച്ചിക്കു പലതും മനസ്സിലാവുന്നുണ്ട് .

എന്താ വിദ്യേ നിന്റെ ഉദ്ദേശം ?” കുറച്ചു നേരം വിദ്യ ഒന്നും മിണ്ടിയില്ല . “ചേച്ചിക്ക് എന്താ അറിയേണ്ടത് ?” “ആരാ ഈ അഖി ? അയാളുമായി നിനക്കെന്താ ബന്ധം ?” “ഓ ഇത്രേയുള്ളോ ? അഖി .. അഖി എന്റൊപ്പം വർക്ക് ചെയ്യുന്ന വിവാഹമോചനം ഒക്കെ കഴിഞ്ഞ നല്ല സ്വീറ്റ് ആയ ഒരാൾ .. അഖിയെ എല്ലാർക്കും ഇഷ്ടമാ .. എനിക്കും . അഖി അടുത്തുള്ളപ്പോൾ ഞാൻ ഹാപ്പിയാ ചേച്ചീ …. ” “വിദ്യേ .. നീ … നീയെന്തൊക്കെയാ ഈ പറയുന്നത് എന്ന് നിനക്കു വല്ല ബോധവുമുണ്ടോ ? ഇതൊക്കെ ഹരി അറിഞ്ഞാൽ എന്തായിരിക്കും ഉണ്ടാവുക എന്നു വല്ലോം നീ ചിന്തിച്ചിട്ടുണ്ടോ ?? “ഹരിയേട്ടന് അറിയാല്ലോ ഞങ്ങളടെ ഫ്രണ്ട്ഷിപ്പിനെ പറ്റി .” വിദ്യ വാക്കുകളിൽ ദുഃഖത്തിന്റെ മേമ്പൊടിയിട്ടു. “ചേച്ചിക്കറിയാമോ വിവാഹം കഴിഞ്ഞുള്ള ഉപാധികളില്ലാത്ത പ്രണയത്തോടായിരുന്നു ബാലൻമാഷിന്റ മകൾക്കു പ്രണയം .. മനസിലും ശരീരത്തിലും ഒരാളേ മാത്രം നിറച്ചു ആ ആളിന്റെ രണ്ടു് മക്കളെ പ്രസവിച്ച എനിക്ക് പക്ഷേ ഈ പതിമൂന്നു വർഷങ്ങൾക്കിപ്പുറവും അറിയില്ല എന്താണ് പ്രണയമെന്ന് ?? ഞാനുമൊരു മനുഷ്യ സ്ത്രീ തന്നെയല്ലേ ? ഇനി എന്തിന്റെ പേരിലായാലും അഖിയുമായുള്ള സൗഹൃദം വേണ്ടെന്നു വയ്ക്കാൻ ഞാൻ തയ്യാറല്ല ചേച്ചീ ..” “എടീ ബാലൻ മാഷിന്റെ മോളേ…എന്റെ അനിയൻ കെട്ടിക്കൊണ്ടു വരുമ്പോഴല്ല നിന്നേ ഞാൻ ആദ്യമായി കാണുന്നത് കേട്ടോ . എന്തായാലും ഞാനൊന്നു കാണുന്നുണ്ട് നിന്റെയീ അഖിയേ . നിന്നെയൊക്കെ നേർവഴിക്ക് നടത്താൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ .” അടുത്ത ദിവസം തന്നെ ഹിമയുടെ കോൾ ഹരിക്ക് ചെന്നു . “ഹരീ പ്രശ്നം നമ്മള് കരുതിയതിലും സീരിയസ് ആണ് കേട്ടോ . നി ഇപ്പൊഴും നമ്മുടെ അച്ഛനെ റോൾ മോഡലാക്കി ഇരുന്നോ .ഇതു പണ്ടത്തെ കാലമൊന്നുമല്ല . അവളും ഈ പറഞ്ഞ അഖിയും ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്നാ കേട്ടത് .അവൾ അവളുടെ പാട്ടിനു പോകും . പോകട്ടെ അതാ നല്ലത് .. പറയുന്നത് കൊണ്ടൊന്നും തോന്നല്ലേ ഹരീ .. അവളേ പ്പോലൊരു പെണ്ണിനേ നീ അർഹിക്കുന്നില്ല .

അതാ സത്യം .” അപ്പുറത്ത് ഫോൺ കട്ടാകുന്ന ശബ്ദം കേട്ടിട്ടും അനങ്ങാനാവാതെ ഇരുന്നു ഹരി . സമയം കളയാതെ വീട്ടിലേയ്ക്ക് തിരിച്ചു . വീട്ടിലെത്തിയ ഹരി കാണുന്നത് എവിടേക്കോ പോകാൻ തയ്യാറായി പുറത്തേയ്ക്ക് വരുന്ന വിദ്യയെയാണ് . ഇവളിതെങ്ങോട്ടാ കെട്ടിയൊരുങ്ങി ??ഓർത്തത് അങ്ങനെയാണെങ്കിലും ചോദിച്ചത് മറ്റൊന്നാണ് . “ങേ. അടിപൊളിയാണല്ലോ .. എങ്ങോട്ടാ യാത്ര ??” ഹരീടെ ചോദ്യത്തിൽ കിളിപോയി നിന്നു വിദ്യ . “എന്താ ?” “അല്ല സാരിയൊക്കെ ഉടുത്ത് സുന്ദരി ആയിട്ട് എങ്ങോട്ടാണെന്ന് ചോദിച്ചതാ ” “അത് .. അത് കുറച്ചു സാധനങ്ങൾ വാങ്ങണം . പിന്നെ ഒരു ഫ്രണ്ടിന്റെ ബെർത്ഡേയാ .. അതിനും ഒന്നു പോകണം .” “വരാൻ വൈകുമോ ? പിക് ചെയ്യാൻ ഞാൻ വരണോ ?” വിദ്യയ്ക്ക് വീണ്ടും ഞെട്ടൽ .. “ഓ വേണ്ട … ഞാനിങ്ങു വന്നോളാം . പിന്നെ കുട്ടികൾ വരുമ്പോൾ ചായേം സ്നാക്സും എടുത്തു കൊടുക്കണേ ..” അവൾ പോകുന്നതു ഹരി നോക്കി നിന്നു . അവളുടെ ഉള്ളിൽ എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ . ഇനി ചേച്ചി പറഞ്ഞതു പോലെ എന്തെങ്കിലും ??? ഏയ് .,,എങ്കിലും ഈയിടെയായി അവൾ തന്നേ അവഗണിക്കുന്നുണ്ടോന്നൊരു സംശയം .. തോന്നലാവും .. കുട്ടികൾ വന്നിട്ട് കുറച്ചു നേരം കൂടി കഴിഞ്ഞാണ് വിദ്യ എത്തിയത് . “ബെർത്ത് ഡേ പാർട്ടി എങ്ങെനെ ഉണ്ടായിരുന്നു ? എല്ലാവരും കൂടി അടിച്ചു പൊളിച്ചോ ?” ഹരിയുടെ ചോദ്യമാണ് അവളേ വരവേറ്റത് .അങ്ങനൊരു ചോദ്യം ഹരിയിൽ നിന്ന് പ്രതീക്ഷിച്ചില്ല . അതുകൊണ്ടുതന്നെ മറുപടി പറയാൻ ഇത്തിരി വൈകി . “എല്ലാവരുമൊന്നുമില്ല ..

ഞാനും അഖിയും മാത്രമുള്ളോരു കുഞ്ഞാഘോഷം .. പിന്നെ പാലട ഇഷ്ടമാണെന്നും പറഞ്ഞ് അതു വാങ്ങി വച്ചിരുന്നു . ഞാൻ ചെന്നിട്ട് അതുണ്ടാക്കി . ഒരു കേക്കും മുറിച്ചു തീർന്നു ആഘോഷം . എങ്കിലും നന്നായിരുന്നു .” “പാലടയോ ?? കൊള്ളാല്ലോ .. നീയിവിടെ പാലട ഉണ്ടാക്കിയിട്ട് ഒത്തിരി നാളായില്ലേ ?” “ഒരിക്കൽ ഞാൻ ഉണ്ടാക്കിയപ്പോൾ ഹരിയേട്ടന് ഇഷ്ടമല്ല അതുകൊണ്ട് ഇനി ഉണ്ടാക്കണ്ടാ എന്ന് പറഞ്ഞത് മറന്നു പോയോ ?” “അത് .. അതു പോട്ടെ . ഈ പറഞ്ഞ അഖിക്ക് ഇഷ്ടമാണോ ഈ വക സാധനങ്ങളൊക്കെ ?” “അഖിക്കല്ല .. എനിക്കിഷ്ടമാണെന്നറിഞ്ഞ് വാങ്ങിയതാ ” വിദ്യ അകത്തു കയറി പ്പോയിട്ടും ഹരി അതേ നിൽപ്പു നിന്നു . നിന്റെ ഇഷ്ടങ്ങളൊക്കെ അങ്ങു നിന്റെ വീട്ടിൽ . ഇവിടെ ഞാൻ പറയുന്നത് ഉണ്ടാക്കിയാൽ മതി …പണ്ടെന്നോ പറഞ്ഞ വാക്കുകൾ ഓർത്ത് ഹരിക്കു സ്വയം പുച്ഛം തോന്നി . ഒപ്പം വിദ്യയും അഖിയും മാത്രമുള്ള പാർട്ടി എന്നോർത്തൊരു അസ്വസ്ഥതയും ഹരിയേ പൊതിഞ്ഞു . വൈകിട്ട് കുട്ടികളേ പഠിപ്പിക്കാൻ ചെന്ന ഹരിയേ അവര് കണ്ടം വഴി ഓടിച്ചു . “അമ്മ ഞങ്ങളേ ഹോംവർക്ക് ചെയ്യിച്ചാൽ മതി .അച്ഛനറിയില്ല ഞങ്ങൾക്ക് പഠിക്കേണ്ടത് എന്തൊക്കെയാണെന്ന് .. ” “ആരു പറഞ്ഞു അച്ഛന് അറിയില്ലെന്ന് ?നിങ്ങൾക്കറിയാമോ അച്ഛൻ ജോലി കിട്ടുന്നതിന് മുൻപ് കുറേ നാള് പാരലൽ കോളേജിൽ പഠിപ്പിച്ചിട്ടുണ്ട് .. വന്നേ ഇന്ന് അച്ഛൻ പഠിപ്പിക്കാം . അതുമല്ല അമ്മയ്ക്ക് കിച്ചണിൽ ഒത്തിരി ജോലിയുണ്ട് ..” “അമ്മയ്ക്കെന്നും ഉണ്ടല്ലോ ഒത്തിരി ജോലി .. പിന്നെന്താ ഇന്ന് ? അച്ഛൻ പോ .ഞങ്ങളെ അമ്മ പഠിപ്പിച്ചാൽ മതി .” ഹരി മെല്ലെ ബെഡ്‌റൂമിലേക്ക് നടന്നു . വിദ്യയെ അവിടെ കാണാത്തതു കൊണ്ട് അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ ചപ്പാത്തിക്ക്‌ മാവ് കുഴയ്ക്കുന്നു . “ഇന്നെന്താ ചപ്പാത്തിയാ ? ഇങ്ങു താ . ഞാൻ ചുട്ടെടുക്കാം . നീ ചെന്ന് പിള്ളേരുടെ ഹോംവർക്ക് ചെയ്യിക്ക് ..” “വേണ്ടാ .. ” “അതു വിദ്യേ .. നിനക്കെല്ലാം കൂടി ബുദ്ധിമുട്ടാകില്ലേ ? ” വിദ്യ കുറച്ചു നേരം അനങ്ങാതെ നിന്നു . “എനിക്കു ബുദ്ധിമുട്ടൊന്നുമില്ല . ഹരിയേട്ടൻ പോയി റസ്റ്റ് എടുത്തോ . ” ഇനിയൊന്നും പറയാനില്ലാത്തതു പോലെ വിദ്യ തന്റെ ജോലി തുടർന്നു . “നീ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് ചേച്ചി പറഞ്ഞു ” “ങാ നോക്കുന്നുണ്ട് . ” “നീ പോയാൽ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ എങ്ങനാ ?” “ഞാൻ ഇല്ലേലും ഇവിടെ ഒന്നും സംഭവിക്കില്ല ഹരിയേട്ടാ . അത്രയ്ക്ക് പറ്റില്ലെങ്കിൽ ഒരു ജോലിക്കാരിയെ വയ്ക്കണം . പിന്നെ രാത്രിയിലെ കാര്യത്തിന് പൈസ ഇത്തിരി കൂടുതൽ കൊടുക്കേണ്ടി വരുമായിരിക്കും .

എന്നാലും എല്ലാം നടക്കേണ്ടേ ??” “രാ ..രാത്രിയിലെ എന്തു കാര്യം ?”ഹരി നിന്നു വിക്കി . “പിള്ളേരുടെ പഠിപ്പീര് . അല്ലാതെന്താ ?അവരു ഹരിയേട്ടനെ അടുപ്പിക്കില്ലല്ലോ . അപ്പൊൾ പിന്നെ ട്യൂഷന് ആളിനേ നിർത്തണം . അവർക്ക് ഒക്കെ ഇപ്പോൾ എന്തു ഡിമാൻഡ് ആണെന്നറിയാമോ ?”അവൾ തിരിഞ്ഞു നോക്കിയപ്പോൾ ഹരി നിന്നിടം ശൂന്യം . പൊട്ടി വന്ന ചിരിയടക്കി വിദ്യ തന്റെ ജോലി തുടർന്നു . ഹരിയിൽ കാണപ്പെട്ട ചെറിയ ചില മാറ്റങ്ങൾ ഒഴിച്ചാൽ എന്നത്തേയും പോലെ വിദ്യയുടെ ആ ദിനവും പോയി മറഞ്ഞു . അടുത്ത ദിവസങ്ങളിൽ അവളേ ജോലിയിൽ സഹായിക്കാനും കുട്ടികളേ റെഡിയാക്കാനും ഒക്കെയായി ഹരി പിന്നാലെയുണ്ടായിരുന്നു . ഒന്നും പുറത്തു കാണിച്ചില്ലെങ്കിലും ഒരു കുഞ്ഞു സന്തോഷം തോന്നി അവൾക്ക് . ഒരു വെള്ളിയാഴ്ച വിദ്യ ജോലി കഴിഞ്ഞെത്തിയപ്പോൾ ഹരി മാത്രമേയുള്ളു വീട്ടിൽ . “പിള്ളേര് എന്തിയെ ? “അവൾ ഹരിയേ നോക്കി . “അതു ഞാൻ പറയാൻ വീട്ടു പോയി . ഇന്ന് അച്ഛനും അമ്മയും വന്നിട്ടുണ്ടായിരുന്നു . അവരുടെ കൂടെ പോകണമെന്ന് പിള്ളേർക്ക് ഒരേ നിർബന്ധം . പിന്നെ ഞാനും ഓർത്തു ശനിയും ഞായറുമല്ലേ . രണ്ടു ദിവസം അവിടെ നിൽക്കട്ടെ എന്ന് . ” “അവിടെ കായലും വെള്ളോമൊക്കെയുള്ളതല്ലേ .. നമ്മളില്ലാതെ അവരെ വിടേണ്ടിയിരുന്നില്ല .” “എന്റച്ഛനും അമ്മയുമില്ലേ ? എന്നേ വളർത്തിയ അവർക്കറിയില്ലേ എന്റെ പിള്ളേരെ എങ്ങനെ നോക്കണമെന്ന് ?” ങാ അതിന്റെ ഗുണം എനിക്കല്ലേ അറിയൂ . അവൾ മനസ്സിൽ പറഞ്ഞു . രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കുക ആയിരുന്ന വിദ്യയെ പിന്നിൽ നിന്നും ഹരി കെട്ടിപ്പിടിച്ചു . അവൾ ഞെട്ടിപ്പോയി . “ഹരിയേട്ടനിതെന്താ ? ഞാൻ ഇവിടെ ജോലി ചെയ്യുന്നത് കാണാൻ മേലേ ?” “അതു കൊള്ളാം എനിക്കെന്റെ ഭാര്യയേ ഒന്നു കെട്ടിപ്പിടിക്കണമെങ്കിൽ നേരോം കാലോം നോക്കണോ ?” “ആരുടെ ഉപദേശമാ ?” “എന്ത് ?” “അല്ല ഇപ്പോൾ ഈ കാട്ടിക്കൂട്ടിയത് ആരുടെ ഉപദേശമനുസരിച്ചാണെന്നാ ചോദിച്ചത് ?” “എനിക്കു നിന്നേ സ്നേഹിക്കാൻ ആരുടെയെങ്കിലും ഉപദേശം വേണോ ?” ” സ്നേഹിച്ചതാരുന്നോ ? ശീലമില്ലാത്തതു കൊണ്ടാവും എനിക്കങ്ങോട്ടു മനസിലായില്ല കേട്ടോ. സോറി ഹരിയേട്ടാ .. ” “നിന്റെ പരിഹാസം ഒക്കെ എനിക്കു മനസ്സിലാകുന്നുണ്ട് . ഞാനിനി എങ്ങനാ നിന്നേ പ്രീതിപ്പെടുത്തേണ്ടത് ? എന്റെ സ്നേഹം പോരാഞ്ഞിട്ടാണോ നീ …” “എന്തേ നിർത്തിക്കളഞ്ഞത് ? ” വിദ്യ ഹരിക്കു നേരേ നിന്നു . “ഞാനിനി മുഴുവൻ പറഞ്ഞാലേ നിനക്കു മനസിലാകൂ?” “എന്താണെങ്കിലും പറയാൻ വന്നത് മുഴുവൻ പറയെന്നേ . അല്ലാതെ ഞാൻ എങ്ങനെ അറിയും ?” “എന്നാൽ നീ അറിയണ്ടാ .” ഹരിക്ക് ദേഷ്യം വന്നു . “ഓക്കേ അത് ഹരിയേട്ടന് ഇഷ്ടമുള്ളപ്പോൾ പറഞ്ഞാൽ മതി .

ഇനി ഞാനൊരു കാര്യം പറയട്ടേ .?” എന്താണെന്നുള്ള അർത്ഥത്തിൽ ഹരി അവളേ നോക്കി . “ഞാൻ പറഞ്ഞിരുന്നില്ലേ ഞങ്ങൾ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് .” “ഞങ്ങളോ ?” “ങ ഞാനും അഖിയും .. അതു ശരിയായി .” “വിദ്യേ …”അറിയാതെ ഹരിയുടെ ശബ്ദം ഉയർന്നു . “ഹരിയേട്ടനെന്തിനാ ഒച്ചയെടുക്കുന്നത് ? ഞാൻ പറഞ്ഞു കഴിഞ്ഞില്ല . ഇപ്പോൾ അഖിക്ക് മാത്രേ ഓർഡർ വന്നുള്ളൂ . അതും ഒരു മ്യൂച്വൽ ട്രാൻസ്ഫർ . എനിക്കും താമസിയാതെ ശരിയാകുമെന്നാ സൂപ്രണ്ട് പറഞ്ഞത് . ങാ പറഞ്ഞു വന്നത് അതല്ല . നാളെ അഖി ഇങ്ങോട്ടു വരാൻ ഇരിക്കുകാരുന്നു .പോകുന്നതിനു മുൻപ് പിള്ളേരേം ഹരിയേട്ടനേം ഒന്നു കാണണം എന്ന് . ഇനിയിപ്പോൾ വരണ്ടാ എന്ന് എങ്ങനാ പറയുന്നേ ? വന്നിട്ട് പോട്ടെ .പിള്ളേരേ ഞാൻ അങ്ങോട്ടു കൊണ്ടുപോയി കാണിക്കാം അല്ലേ ? ഓഫീസിൽ വച്ചുള്ളതോന്നും പോരാഞ്ഞിട്ടായിരിക്കും ഇനി വീട്ടിലും . എന്തായാലും എന്റെ പിള്ളേരേ കൊണ്ട് നീ എവിടെ പോവില്ല. ഹരി മനസ്സിൽ ഉറപ്പിച്ചു . “ഓ വേണ്ടെങ്കിൽ വേണ്ടാ .അതു പോട്ടെ ആദ്യമായിട്ട് വരുവല്ലേ അഖി ഇവിടെ . അപ്പൊൾ ശരിക്കെന്തെങ്കിലും ഉണ്ടാക്കി കൊടുക്കണ്ടേ ? രാവിലെ പോയി കുറച്ചു നല്ല കൊഞ്ചു വാങ്ങിക്കൊണ്ടു വരണേ . അഖിക്ക് കൊഞ്ചു തീയൽ ഭയങ്കര ഇഷ്ടമാ .. ” മറുപടി പറയാതെ ഹരി തിരിഞ്ഞു മുറിയിലേയ്ക്ക് പോയി . നിന്റെ എല്ലാ കൊഞ്ചലും അവസാനിക്കാൻ പോകുവാ .. നാളെയിങ്ങു വരട്ടെ നിന്റെ മറ്റവൻ .കാണിച്ചു കൊടുക്കാം അവന് ഈ ഞാൻ ആരാണെന്ന് . ക്ഷമിക്കുന്നതിനൊക്കെ ഒരു ലിമിറ്റില്ലേ ? അടുത്ത ദിവസം രാവിലേ കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് ഹരി ക്ലോക്കിലേയ്ക്ക് നോക്കി . നേരം വെളുത്തില്ല അതിനു മുന്പിങ്ങെത്തിയോ ? ഈർഷ്യയോടെ വാതിൽ തുറന്ന ഹരി കണ്ടത് നല്ല ഭംഗിയായി വസ്ത്രധാരണം ചെയ്ത ഇരുപത്തഞ്ചിനും മുപ്പതിനും ഇടയിൽ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയെയാണ് . “ആരാ ?” ഹരിയുടെ ചോദ്യത്തിനുള്ള മറുപടിക്കു മുൻപ് വിദ്യ ഇറങ്ങി വന്ന് ആളിനെ അകത്തേയ്ക്ക് കൂട്ടിയിരുന്നു . “ദാ ഇതാ എന്റെ ഹരിയേട്ടൻ ” പിന്നാലെയെത്തിയ ഹരിയെ കൂട്ടുകാരിക്കു വിദ്യ പരിചയപ്പെടുത്തി . “ങാ എനിക്കറിയാം . ഫോട്ടോയിൽ കണ്ടിട്ടുണ്ടല്ലോ .” “ആളിനെ എനിക്കങ്ങോട്ട് പിടി കിട്ടിയില്ല .” ഹരി നിന്നു പരുങ്ങി . “ഞാൻ പറഞ്ഞിട്ടില്ലേ ഒരു അഖിയേ പറ്റി ?” “ഉവ്വ് . അപ്പൊൾ ഇത് അഖീടെ ??” “അഖീടെ ആരുമല്ല .

അഖി തന്നെയാ . എന്നു വച്ചാൽ അഖില .. അഖിയെന്നുള്ളത് അവളുടെ വിളിപ്പേരാ .. അല്ലേടാ ?” “ഞാൻ കരുതി ….”ഹരി എന്തു പറയണം എന്നറിയാതെ കുഴങ്ങി . “അഖി എന്റെ ബോയ് ഫ്രണ്ടാണെന്ന് അല്ലേ ?” “ഏ … ഏയ് .. അല്ല .. അതെന്തിനാ അങ്ങനെ കരുതുന്നത് ? നിങ്ങൾ സംസാരിക്ക് .. ഞാൻ ഒന്നു പുറത്തു പോയിട്ടു വരാം ..” “ഉം ഉം .ഒക്കെ ” ഹരി നിന്നു വിക്കുന്നത് കണ്ടു വിദ്യ ചിരിയടക്കി . അഖിലയുടെ ഇഷ്ടവിഭങ്ങൾ ഒക്കെ ഒരുക്കി വയറും മനസും നിറച്ചാണ് വിദ്യയും ഹരിയും അവളേ യാത്രയാക്കിയത് . കുട്ടികളേ കാണാൻ കഴിഞ്ഞില്ലല്ലോ എന്നു സങ്കടം പറഞ്ഞ അഖിയോട് അഖില പോകുന്നതിനു മുൻപൊരു ദിവസം കുട്ടികളേം കൊണ്ടു ഞങ്ങൾ അങ്ങോട്ടിറങ്ങാം .. എന്നു സന്തോഷത്തോടെ പറഞ്ഞു ഹരി. “അഖിലയല്ല ഹരിയേട്ടാ അഖി ” വിദ്യ ചിരിയോടെ തിരുത്തി. “എന്നേ കുഴക്കിയത് ഈ പേരാണ് . എന്നാലും അഖി മതി .. അതാ ഒരു ഭംഗി ..” ഹരിയും അവരുടെ ചിരിയിൽ പങ്കു ചേർന്നു . “കളഞ്ഞിട്ടു പോകുമെന്നു കരുതിയോ ?” അഖില പോകുന്നത് നോക്കി നിന്ന ഹരിയുടെ കണ്ണിലേക്ക് നോക്കി വിദ്യ . മറുപടിയായി ഹരി അവളേ വലിച്ചു നെഞ്ചോടു ചേർത്തിരുന്നു .

അവൾ അനങ്ങാതെ നിന്നു . “ഹരിയേട്ടാ ..” “എന്താ ?? ഇനി ഇതും അഭിനയമാണെന്നാണോ ??” ഹരിയുടെ ശബ്ദം അടഞ്ഞിരുന്നു . അവൾ ശബ്ദമില്ലാതെ ചിരിച്ചു കൊണ്ട് ഒന്നുകൂടി അവനോടു ചേർന്നു നിന്നു .. “ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് ഞാനങ്ങ് ഇല്ലാതായിപ്പോയി .”അവൻ ആ നെറുകയിൽ മെല്ലെ തലോടി . “അത്രയ്ക്കിഷ്ടമാ എന്നേ ??” മറുപടി പറയാതെ അവളുടെ നെറുകിൽ ചുണ്ടു ചേർത്തു ഹരി . “കുട്ടികളേ കൂട്ടിക്കൊണ്ടു വരാൻ എപ്പോഴാ പോകേണ്ടത് ?” “അവരു രണ്ടു് ദിവസം അവിടെ വെള്ളത്തിലും കായലിലും ഒക്കെ കളിക്കട്ടെന്നേ ” “ശരിക്കും ? ” “ആന്നേ .. ഇന്നിവിടെ നമ്മളു മാത്രം മതി .. ” അവന്റെ കണ്ണിൽ കുസൃതി മിന്നി . “ഇന്ന് എനിക്കെന്റെ പെണ്ണിനേ ശരിക്കൊന്നു സ്നേഹിക്കണം .” അവൾ കണ്ണു കൂർപ്പിച്ചു . “ഇന്നു മാത്രമല്ല ഇനിയെന്നും …” അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി ചുണ്ടു ചേർക്കുമ്പോൾ അനിയനെ നന്നാക്കാൻ ബുദ്ധി ഉപദേശിച്ച ഹിമയ്ക്ക് മനസുകൊണ്ട് നന്ദി പറയുന്ന തിരക്കിലായിരുന്നു വിദ്യ .

Continue Reading

Relationship

ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്…

Published

on

By

രചന: വിദ്യ പ്രദീപ്‌ ❤

നേരം രാത്രിയായി.. അടുക്കള ജോലിയെല്ലാം തീർത്തു അന്നും അവൾ കുളിച്ചു അയാളെയും കാത്തു മുറിയിൽ സമയം ചിലവഴിച്ചു… എന്തുകൊണ്ടോ മനസ്സിൽ കുറെ പരാതികളും പരിഭവങ്ങളും അവളുടെ ഉറക്കം കെടുത്തി…. ഇവൾ ലക്ഷ്മി… ആളൊരു പാവമാണ്… “ഏട്ടൻ വന്നിട്ടു വേണം കുറച്ചെങ്കിലും എന്തെങ്കിലും സംസാരിക്കാൻ..” മോനെ വേഗം ഉറക്കി ഫോണിൽ നോക്കി ലക്ഷ്മി സമയം ചിലവഴിച്ചു… കുറച്ചു കഴിഞ്ഞ് ഒരുപാട് ടെൻഷനോടെയും പകലന്തിയോളം പണിയെടുത്തു ഓടിനടന്നതിന്റെ ക്ഷീണത്തിൽ ഉറക്ക ചടപ്പോടെ അയാൾ റൂമിലെത്തി ഒന്ന് കിടന്നാൽ മതിയെന്ന ഭാവത്തിൽ… ഇതാണ് ലക്ഷ്മിയുടെ ഭർത്താവ്.. മാർച്ച്‌ ഏപ്രിൽ മാസത്തെ കൊടും ചൂടിൽ വീട്ടിലെ ഏറ്റവും ചൂട് കൂടിയ റൂമിനു ഉടമയായിരുന്നു അവർ..

മുറിയിൽ ചിലവഴിക്കുന്ന സമയം മുഴുവൻ അയാൾക്ക് അരോചകമായിരുന്നു.. വന്നു….വെള്ളം കുടിച്ചു…. ക്ഷീണത്താൽ കിടന്നു… ഒരു ചെറു ചിരിയോടെ അവൾ അവനെ നോക്കി. കണ്ണുകളടച്ചു പാതി ചെരിഞ്ഞു കിടക്കുന്ന അയാളുടെ മനസ് മുഴുവൻ ഒരുപാട് ചിന്തകളായിരുന്നു… ആരോടും തുറന്നു പറയാതെ അടക്കി പിടിക്കുന്ന ഒരുപാട് കാര്യങ്ങൾ…. കണ്ണുകൾ കള്ളം പറയില്ല എന്നത് കൊണ്ടായിരിക്കാം ആ കണ്ണുകൾ അവൾക്ക് നേരെ അടയുന്നത്… ഒരുപാട് സംസാരിക്കണം.. ഒരു ദിവസത്തിൽ തനിക്ക് ആകെ കിട്ടുന്ന സമയം ഈയൊരു 10മിനുട്ട് ആണ് .. അല്പം ഈഗോ രണ്ടുപേരിലും ഉള്ളതുകൊണ്ടാണോ എന്നറിയില്ല ഒരാളുടെ മൗനം രണ്ടുപേരുടെയും ചിന്തകളെ ഉണർത്തിയില്ല… തണുത്ത കാറ്റിനു പകരം ഫാനിൽ നിന്ന് വരുന്ന ഉഷ്ണവും മാനസിക പിരിമുറുക്കവും അയാളിൽ അരോചകം സൃഷ്ടിച്ചു.. ലക്ഷ്മി അയാളോട് ചേർന്ന് കിടന്നു… മുടിയിഴകൾ പതുക്കെ തലോടി.. നെറ്റിയിൽ ഉമ്മ വെച്ചു… “എന്തെങ്കിലും പറയ് “എന്ന അവളുടെ ചോദ്യം അയാളിൽ ദേഷ്യമുണർത്തി.. “നിനക്കെന്താ പറഞ്ഞാൽ…. ഞാൻ കേൾക്കുന്നുണ്ടല്ലോ…. ഉറക്കം വരുന്നെങ്കിൽ ഉറങ്ങിക്കോ “…എന്ന മറുപടി അവൾക്ക് അസഹ്യമായി… മുറിയിൽ തിങ്ങി നിൽക്കുന്ന മൗനം അവരെ വീർപ്പു മുട്ടിച്ചു… പരസ്പരം കണ്ണുകളിൽ നോക്കി സംസാരിക്കാനോ എന്തിനേറെ ഒരു പുഞ്ചിരി വിടർത്താനോ പോലും അവൾക് ആയില്ല.. നേരത്തെ എണീക്കുന്നത് കൊണ്ടാകാം അവളിൽ അതുവരെയുള്ള അലച്ചിലിന്റെ ക്ഷീണം പതിയെ വന്നു .. ശേഷം ഉറക്കം…. പാതി ഉറക്കത്തിൽ രണ്ടാളും പരസ്പരം ചോദിച്ചു..” നീ ഉറങ്ങിയോ “…. ഇല്ലാ… എന്നാ എന്തേലും പറയ് “.. വീണ്ടും മൗനം…. എന്തുകൊണ്ടോ സ്വന്തം ജീവിതത്തെ കുറിച്ച് ഒന്നും സംസാരിക്കാനില്ലാതെ അവർ നിശ്ശബ്ദരാകും.. രണ്ടാളുടെയും മനസിലുണ്ട് ഒന്ന് കെട്ടിപ്പുണർന്നെങ്കിൽ..

ഉമ്മ വെച്ചിരുന്നെങ്കിൽ…😔 ഒരു ചെറു പുഞ്ചിരി മതി നമ്മുടെ മനസിനെ കുളിർമഴ പെയ്യിക്കാൻ… പതിവുപോലുള്ള മുടി തലോടലിലെ സുഖം കൊണ്ടോ അതുവരെയുള്ള ക്ഷീണം കൊണ്ടോ എന്നറിയില്ല അയാൾ ഉറങ്ങിപ്പോയി… ഉഷ്ണകാറ്റു അയാളുടെ കഴുത്തിലും പുറത്തുമൊക്കെ വിയർപ്പു തുള്ളികൾ സൃഷ്ടിച്ചു.. എന്തെല്ലാമോ പ്രതീക്ഷിച്ചു കാത്തിരുന്ന അവൾ എന്തെ തനിക്കൊരു ഉമ്മ പോലും തരാൻ തോന്നാഞ്ഞു എന്നാലോചിച്ചു സ്വയം കണ്ണീർ വാർത്തു.. ഒരുപക്ഷെ അവനിൽ ആകർഷണം ഉണർത്തി മനസിനെ സന്തോഷിപ്പിക്കാൻ അവൾക്കായില്ല എന്നതാണ് സത്യം… എല്ലാം പെണ്ണിന്റെ തെറ്റായി കാണുന്ന സമൂഹത്തിൽ സ്വന്തം തെറ്റുകളെ സ്വയം ശപിച്ചു വിദൂരതയിലേക്ക് നോക്കി അവൾ സമയം ചിലവഴിച്ചു…. ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്….

Continue Reading

Most Popular