Connect with us

Experiences

ഒരു നിമിഷം അവൾ പോയ വഴിയിലേക്ക് നോക്കിനിന്നു പോയി…

Published

on

രചന: അമ്മു സന്തോഷ്

“അമ്മയ്ക്കിപ്പോ എങ്ങനെ ഉണ്ട് ഡോക്ടർ?” അർജുൻ ഡോക്ടറോട് ചോദിച്ചു ഡോക്ടർ പുഞ്ചിരിച്ചു “She is ok now..ഇടയ്ക്കിടെ ചെക്കപ്പ് മതി.. ഇന്ന് ഡിസ്ചാർജ് ആണ് ” “താങ്ക്യൂ ഡോക്ടർ ” അർജുൻ ആശ്വാസത്തോടെ പറഞ്ഞു ഡോക്ടർ ജ്വാല തലയൊന്നിളക്കി പിന്നെ സാവധാനം മുറി വിട്ട് പോയി. ഒരു നിമിഷം അവൾ പോയ വഴിയിലേക്ക് നോക്കിനിന്നു പോയി അർജുൻ “നല്ല കുട്ടി അല്ലെ മോനെ?എനിക്ക് ഒത്തിരി ഇഷ്ടായി ” അവൻ വിളർച്ചയോടെ തലയാട്ടി “നിനക്ക് വേണ്ടി ഒന്നാലോചിച്ചു നോക്കട്ടെ “ജാനകി ചോദിച്ചു “ആശുപത്രിയിൽ വെച്ച് തന്നെ വേണോ ആലോചന? ഒന്ന് വീട്ടിൽ എത്തി കിട്ടട്ടെ ” അമ്മ ചിരിച്ചു അവളെ അവനും വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടിരുന്നു ഒരപൂർവസുന്ദരി തന്നെ സെറ്റിൽ ആകാൻ സമയം ഒക്കെ ആയി ഡോക്ടർ ജ്വാലയുടെ പേരെന്റ്സ് യുഎസിൽ ആണെന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. . നല്ല അലയൻസ് ആണ്. അവന് തോന്നി ജാനകി വീട്ടിൽ വന്നാദ്യം ചെയ്‍തതും ഈ ആലോചന ബന്ധുക്കളെ അറിയിക്കുക എന്നുള്ളതായിരുന്നു. “ഇത് കൊള്ളാല്ലോ ചേച്ചി.. എനിക്കിഷ്ടമായി. ഡോക്ടർ അമേരിക്കയിൽ ജീവിച്ചത് കൊണ്ട് പഴയ കാര്യങ്ങൾ ഒന്നും അറിയാനും വഴിയില്ല.”ആങ്ങള നകുലൻ പറഞ്ഞു അമ്മയുടെ മുഖം ഒന്ന് വിളറി. “അല്ല ചേച്ചി വിഷമിക്കാൻ പറഞ്ഞതല്ല അതൊക്കെ കഴിഞ്ഞ് വർഷങ്ങൾ ആയില്ലേ? എല്ലാരും മറന്ന് തുടങ്ങി. പക്ഷെ ഒരു കല്യാണ ആലോചന വരുമ്പോൾ ആരെങ്കിലും അത് കുത്തിപ്പൊക്കി കൊണ്ട് വരും. കാശുണ്ട് എന്ന് പറഞ്ഞാലും ഇപ്പോഴത്തെ പേരെന്റ്സ് പയ്യന്റെ സ്വഭാവം കൂടി നോക്കും ” “അതിനിപ്പോ അവൻ ഡീസന്റ് അല്ലെ? ചെറുപ്പത്തിൽ ആ പ്രായത്തിൽ ഒരു ഇടർച്ച ഒക്കെ ആർക്കും പറ്റും. ആരും പുണ്യാളൻമാർ ഒന്നുമല്ലല്ലോ ” നകുലന്റെ അനിയൻ രാജീവ്‌ പെട്ടെന്ന് പറഞ്ഞു “ഒരിടർച്ച ഒക്കെ പോട്ടെ എന്ന് വെയ്ക്കാൻ പറ്റും. ഇത് അതാണോ? ഞാൻ ഒന്നും പറയുന്നില്ല.

ചേച്ചി എന്താ എന്ന് വെച്ചാൽ പറഞ്ഞോ ഞങ്ങൾ എന്തിനും റെഡിയാ ” നകുലൻ ജാനകിയോടായി പറഞ്ഞു അർജുൻ സ്ത്രീ വിഷയത്തിൽ കുറച്ചു മോശമാണെന്ന് ജാനകി പലയിടങ്ങളിൽ നിന്ന് അറിഞ്ഞിട്ടുണ്ട് ചില ഇടങ്ങളിൽ പണം കൊണ്ട് ഒതുക്കിയിട്ടുണ്ട് ഒന്ന് മാത്രം കയ്യിൽ നിന്നില്ല പെൺകുട്ടി മരിച്ചു പോയി ആത്മഹത്യ ആണെന്നും അല്ല കൊന്നതാണെന്നും അവർ കേട്ടിട്ടുണ്ട് അർജുനോട് ചോദിച്ചപ്പോൾ അവനൊന്നും അറിയില്ല എന്ന് പറഞ്ഞു.എന്തായാലും കോടതിയിൽ തെളിയിക്കാൻ പറ്റിയില്ല. കേസില് അവൻ ജയിച്ചു അല്ലെങ്കിലും കോടതിയിൽ തെളിവില്ലാത്ത കേസുകൾ ഇപ്പൊ കൂടി വരികയാണ് അർജുന്റെ അച്ഛനും ഇങ്ങനെ തന്നെ ആയിരുന്നു ഒരു പാട് കേസുകൾ ഒതുക്കി തീർത്തത് താൻ അറിഞ്ഞിട്ടുണ്ട്. ഒരു പാട് സ്ത്രീകളുടെ കണ്ണീര് വീണിട്ടുണ്ട്. ശാപവും അത് കൊണ്ടായിരിക്കും ഏറെ വർഷങ്ങൾ കിടക്കയിൽ കിടന്ന് നരകിച്ചാണ് മരിച്ചത്. വിഷമം ഒന്നും തോന്നിയില്ല. കർമഫലം അനുഭവിക്കാതെ പോവില്ലല്ലോ. അനുഭവിക്കും. പെണ്ണിന്റെ കണ്ണീർ വീണ ഏത് മനുഷ്യരാണ് ഗുണം പിടിച്ചിട്ടുള്ളത്? ജ്വാല ഫ്ലാറ്റിൽ ആയിരുന്നു അവൾ കുളിച്ചു വേഷം മാറി കഴിക്കാനുള്ള ഭക്ഷണം എടുത്തു വെയ്ക്കുമ്പോൾ മൊബൈൽ ശബ്ദിച്ചു അച്ഛനാണ് “ഹലോ അച്ഛാ ” “മോൾ എന്റെ നമ്പർ ആർക്കെങ്കിലും കൊടുത്തിരുന്നോ?” “ഉവ്വ് ഒരു ആന്റിക്ക് അച്ഛനോട് സംസാരിക്കണം എന്ന് പറഞ്ഞു. പ്രൊപോസൽ ആണെന്ന് തോന്നുന്നു ” “തോന്നൽ അല്ല അത് തന്നെ.. ഞാൻ നാട്ടിൽ ഒരാളോട് അന്വേഷിക്കാൻ പറഞ്ഞിട്ടുണ്ട്. നിനക്ക് നാട്ടിൽ സെറ്റിൽ ചെയ്യാനാണ് ഇഷ്ടം എന്നല്ലേ പറഞ്ഞത്? നല്ല പ്രൊപോസൽ ആണെങ്കിൽ നടത്താം ” “അച്ഛന്റെ ഇഷ്ടം. അമ്മയെവിടെ?” “അമ്മയ്ക്ക് ഇന്ന് നൈറ്റ്‌ അല്ലെ വന്നിട്ട് വിളിക്കാം ”

“ഒകെ.. അപ്പൊ ശരി “അവൾ ഫോൺ വെച്ചു പിന്നെ ചപ്പാത്തി മുറിച്ചു കറിയിൽ മുക്കി കഴിക്കാൻ ഒരുങ്ങി “കല്യാണം കഴിഞ്ഞാൽ നമ്മൾ ഇങ്ങനെ കാണില്ലേ?” ദിവ്യ വസ്ത്രങ്ങൾ ധരിച്ചു കൊണ്ടിരുന്ന അർജുന്റെ തോളിലേക്ക് തല അണച്ചു വശ്യമായി ചോദിച്ചു “പിന്നെ കാണാതെ… നമ്മൾ എന്നും ഇങ്ങനെ തന്നെ ആയിരിക്കും.. കല്യാണം കഴിഞ്ഞു എന്ന് കരുതി എനിക്ക് മാറാൻ പറ്റുമോ? ഇതിപ്പോ അമ്മക്ക് വയ്യ. നിർബന്ധം ആയി തുടങ്ങി.പെണ്ണ് ഡോക്ടർ ആണെങ്കിൽ രണ്ട്ണ്ട് കാര്യം.ആ കാശും ലാഭം.. പെണ്ണും ലാഭം ” “അയ്യോ എന്തൊരു ബുദ്ധിമാൻ.. ഇത്രയും ബുദ്ധി രാക്ഷസൻ ആയിട്ടും ആ മേഘയുടെ കാര്യത്തിൽ അബദ്ധം പറ്റി. റേപ്പ് ചെയ്യണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ? പേര് പോയി കിട്ടി ‘ “അത്.. മിസ്റ്റേക്ക് ആയിരുന്നു. “അവൻ ചിരിച്ചു “അത് ഒരു മോഹം.. പക്ഷെ അവൾ ആത്മഹത്യ ചെയ്യുമെന്ന് ആര് അറിഞ്ഞു? സില്ലി ഗേൾ പോയ പേര് തിരിഞ്ഞു പിടിക്കാൻ എന്റെ പണം മാത്രം മതി.. പിന്നെ ഇപ്പൊ നിശ്ചയിച്ച ഈ കല്യാണവും. ” “അമ്പട മിടുക്കാ. ആള് കൊള്ളാം ല്ലോ? അപ്പൊ ഇതും ബിസിനസ് തന്നെ “”പിന്നെയല്ലാതെ.അർജുനെ നിനക്ക് അറിയില്ല മോളെ..” അവൻ കുറുക്കന്റെ കൗശലത്തോടെ പറഞ്ഞു ദിവസവും ഫോൺ വിളികളും ഇടക്കുള്ള കൂടിക്കാഴ്ചകളുമായി ജ്വാലയും അർജുനും തമ്മിൽ അടുത്തു. ജാതകം ചേരും എന്ന് അർജുന്റെ അമ്മ തന്റെ അച്ഛനെ വിളിച്ചു പറഞ്ഞതിൻറെ പിറ്റേന്ന് ജ്വാല അർജുന്റെ വീട്ടിൽ ചെല്ലുമ്പോൾ ജാനകി അടുക്കളയിൽ ആയിരുന്നു. “ആഹാ മോളെന്താ വിളിക്കാതെ വന്നത്?” “വെറുതെ.. ഇനിയിപ്പോ ഞാൻ താമസിക്കേണ്ട വീട് അല്ലെ ആന്റി ഇത്? ഒന്ന് കാണാല്ലോ പണ്ടൊക്കെ ചെക്കൻ പെണ്ണിന്റെ വീട്ടിൽ ആയിരിക്കും വരിക നമുക്ക് അത് മാറ്റിയെടുക്കാം ” ജാനകി ചിരിച്ചു “അത് എനിക്ക് ഇഷ്ടായി. എന്റെ മോളെ എനിക്ക് എന്ത് ഇഷ്ടാണെന്നോ. എന്താ കുടിക്കാൻ.. അല്ലെങ്കിൽ വേണ്ട കഴിക്കാൻ എന്താ .” “ഞാൻ ഊണ് കഴിഞ്ഞു അമ്മേ.. അർജുൻ ഇല്ലേ ഇവിടെ? “ഉണ്ടല്ലോ മുറിയിൽ ഉണ്ട് ഞാൻ വിളിക്കാം ” “വേണ്ട അമ്മേ ഞാൻ പോയി വിളിക്കാം ” അവൾ. അർജുന്റെ മുറിയുടെ വാതിൽക്കൽ എത്തിയപ്പോൾ അവൻ വാതിൽ തുറന്നു പുറത്ത് വന്നു “തന്റെ ശബ്ദം ഞാൻ കേട്ടു ” അവൾ മെല്ലെ ഒന്ന് ചിരിച്ചു “ജാതകം ചേരുമെന്ന് അമ്മ തന്റെ അച്ഛനെ വിളിച്ചു പറഞ്ഞു ” “അച്ഛൻ പറഞ്ഞു ” അവൾ മറുപടി കൊടുത്തു അവനവളെ ഇമ വെട്ടാതെ നോക്കി നിന്നു വെണ്ണക്കൽ ശില്പം പോൽ ഒരു പെണ്ണ് “നമുക്ക് ഒന്ന് പുറത്ത് പോയാലോ?

“അവൾ വിടർന്ന മിഴികളോടെ അവനെ നോക്കി “അല്ല എന്റെ തോട്ടമാണ് ആ കാണുന്നത്.. ഒന്ന് ചുറ്റി കണ്ടിട്ട് വരാം “അവൻ പറഞ്ഞു “അതിനെന്താ?” കുറച്ചു നേരം കൂടി അവിടെ ചിലവഴിച്ചിട്ട് അവരമ്മയോട് യാത്ര പറഞ്ഞിറങ്ങി തോട്ടത്തിന്റെ ഭംഗി ഒക്കെ കണ്ട് ഒടുവിൽ അവർ ചെറുതെങ്കിലും ഭംഗിയുള്ള ഒരു വീടിന്റെ മുന്നിലെത്തി “നല്ല ഭംഗിയുണ്ട്.. ഇവിടെ വീടൊക്കെ ഉണ്ടല്ലോ ” “അച്ഛന്റെ പേർസണൽ സ്പേസ് ആയിരുന്നു..”അവൻ അവൾക്കരികിലേക്ക് ചേർന്ന് നിന്ന് തോളിൽ കൈ വെച്ച് ആ മുഖത്തേക്ക് നോക്കി “എന്നെ ഇഷ്ടായോ?” “ഒരു പാട് ” അവൾ വശ്യമായി ചിരിച്ചു കൊണ്ട് പറഞ്ഞു അവർ കൈ കോർത്തു പിടിച്ച് വീടിന്റെ മുറികളിലൂടെ നടന്നു ഷെൽഫിൽ വെച്ചിരുന്ന മദ്യ കുപ്പികളിൽ നോക്കി അവളൊരു കള്ളച്ചിരി ചിരിച്ചു “കഴിക്കുമോ?”അവൻ ചോദിച്ചു “അത്യാവശ്യം “അവൾ അതിലൊന്ന് കയ്യിൽ എടുത്തു അവൻ രണ്ടു ഗ്ലാസിൽ പകർന്നു ഗ്ലാസ്സുകൾ നിറഞ്ഞൊഴിഞ്ഞു കൊണ്ടേയിരുന്നു ഉറക്കം ഉണരുമ്പോൾ അവൾ ഇല്ല തലയ്ക്കു വല്ലാത്ത ഭാരം അവൻ കുറച്ചു നേരം കൂടി കിടന്നുറങ്ങി പിറ്റേന്ന് അവളുടെ ഫോൺ കാൾ കാണാഞ്ഞപ്പോ അവനവളുടെ ഫോണിലേക്ക് വിളിച്ചു “എവിടെ ആണ്?”‘എയർപോർട്ടിൽ. തിരിച്ചു പോവാ ” “എന്ന് വരും?” “ഇനി വരില്ല.എന്റെ ഇവിടുത്തെ ജോലി തീർന്നു ” അവന്റെ ഉള്ളിലൂടെ ഒരു തണുപ്പ് ഇഴഞ്ഞു. ഒരു ചതി മണക്കുന്നു “നീ ആരാ?”അവൻ ദേഷ്യത്തിൽ ചോദിച്ചു “ഞാനോ? അവൾ ഒന്ന് ചിരിച്ചു പിന്നെ തുടർന്നു “ഞാൻ മേഘയുടെ മോളുട്ടി.” അവൻ സ്തംഭിച്ചു പോയി “നീ.. നിനക്ക് എങ്ങനെ അവളെയറിയാം? നീ അമേരിക്കയിൽ ആയിരുന്നു എന്നല്ലേ പറഞ്ഞത്?” “എന്റെ സ്കൂൾ കാലം മുഴുവൻ ഇവിടെ ആയിരുന്നു.ഞാനും അവളും ഒരെ ക്ലാസ്സിൽ ഒരെ ബെഞ്ചിൽ ഒന്നാം ക്ലാസ്സ്‌ മുതൽ പന്ത്രണ്ടാം ക്ലാസ്സ്‌ വരെ..പിന്നെ ഞാൻ അമേരിക്കയിൽ.അവൾ ഇവിടെ.. ഒരു വർഷത്തിന് ശേഷം വീണ്ടും നാട്ടിൽ പഠിക്കാൻ പ്ലാൻ ചെയ്തിരിക്കുമ്പോഴാണ് അവളെ നീ….” “ഇത്രയും നാൾ നീ എവിടെ ആയിരുന്നു? ഇപ്പൊ നീ എന്തിനാ വന്നത്?

“അവന്റെ ശബ്ദം വിറച്ചു “ഊഹിച്ചു നോക്കു. ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുത്തുന്ന മനുഷ്യനോട് ഒരാൾ എന്തൊക്കെ ചെയ്യും?. കത്തി കൊണ്ട് ഹൃദയത്തിൽ കുത്തി ഇറക്കി മരിക്കുന്നത് കണ്ടു കൊണ്ട് അങ്ങനെ.. അല്ലെങ്കിൽ വെട്ടി അരിഞ്ഞ്.. മൃഗീയമായിട്ട് ജീവൻ പോകുന്നത് നോക്കി രസിച്ച്…കോടതി നിന്നേ വെറുതെ വിട്ട അന്ന് തീരുമാനിച്ചു ഞാൻ കുറിച്ചതാ നിന്റെ വിധി. മരണം എന്ന് തന്നെ. പക്ഷെ ഞാൻ വെറും കുട്ടിയായിരുന്നു ” “എന്നിട്ട് ഇപ്പൊ നീ എന്താ ചെയ്തേ…? കൊന്നോ എന്നെ ഇല്ലല്ലോ.ഒരു കല്യാണം ആലോചിച്ചു. നടന്നില്ല അത് ഞാൻ അമ്മയോട് ഒരു കള്ളം പറഞ്ഞു അവസാനിപ്പിക്കും ” “നീ എന്ത് മണ്ടനാടാ? “ഒരു ഡോക്ടർ ആയ ഞാൻ അമേരിക്കയിൽ നിന്ന് നാട്ടിൽ വന്ന് ഇത്രയും നാൾ കൃത്യമായി പ്ലാൻ ചെയ്തന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് ഇത്രയും നിസാരമായ ഒന്നാവുമോ? അത് നിന്നേ മുച്ചൂടും നശിപ്പിക്കുന്ന ഒന്നാവില്ലേ? കൊല്ലാൻ തന്നെയാ വന്നത്. പക്ഷെ ആ അമ്മയെ ഞാൻ സ്നേഹിച്ചു പോയി.അത് കൊണ്ട് നിനക്കിപ്പോഴും ജീവൻ ഉണ്ട്.പക്ഷെ ജീവിതം ഇല്ല ” അവൻ നിശബ്ദനായി “എന്റെ ഫ്ലൈറ്റിനു സമയം ആയി. ഗൂഗിളിൽ “alprostadil injection “എന്ന് സെർച്ച്‌ ചെയ്തു നോക്കുക. എന്നിട്ട് ഒരു ചെക്കപ്പ് നടത്തുക.” അവന്റെ നെഞ്ചിടിച്ചു തുടങ്ങി “Now you are an impotent man….”അവളുടെ പൊട്ടിച്ചിരിഅവന്റെ കാതിൽ വീണു ഫോൺ കട്ട്‌ ആയി സീറ്റിലിരിക്കുമ്പോഴും ക്ഷോഭമടങ്ങുന്നില്ല. അവൾ ദീർഘമായി ശ്വസിച്ചു പിന്നെ ഫ്ലൈറ്റ് ഉയരാൻ വേണ്ടി കണ്ണടച്ചു “മോളുട്ടി എടി.. ഒരാൾ എന്നെ ഉപദ്രവിച്ചു ട്ടോ.ഞാൻ ഇനി വേണ്ട ഭൂമിയില്..

എന്റെ അമ്മ, ചേട്ടൻ ഒക്കെ അവരുടെ മുഖത്ത് നോക്കാൻ വയ്യ.നമ്മുടെ ക്ലാസ്സിൽ ഉണ്ടായിരുന്ന അമൂല്യയുടെ പിറന്നാൾ ആയിരുന്നു ഇന്നലെ. ഒരു ഫ്രണ്ട് വിളിച്ചാൽ പിറന്നാൾ ആഘോഷത്തിന് നമ്മൾ പോവുലെ മോളെ..? അവിടെ അവളുടെ ചേട്ടന്റെ ഫ്രണ്ട് ആണത്രേ അർജുൻ എന്ന ഈ മനുഷ്യൻ. അവിടെ വെച്ച് അയാൾ എന്നെ..ഭയങ്കര പാട്ടും ബഹളവും ആയിരുന്നു.ഞാൻ എത്ര കരഞ്ഞിട്ടും എന്റെ ശബ്ദം ആരും കേട്ടില്ല.. ഒടുവിൽ ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്നും പറഞ്ഞു.പക്ഷെ അയാളെ ഞാൻ വെറുതെ വിടില്ല. ഞാൻ എല്ലാം എഴുതി വെച്ചിട്ടാ ഇവിടെ വിട്ട് പോവുന്നേ .നിന്നോട് യാത്ര പറയുമ്പോൾ മാത്രം ഉള്ള് പിടയ്ക്കുവാ. നിന്നേ മാത്രം മരിക്കും മുന്നേ കാണാൻ പറ്റിയില്ല.ക്ഷമിക്കണേ. നമ്മളൊന്നിച്ച് പഠിക്കാൻ ഉള്ളതായിരുന്നു ഇനിയുള്ള അഞ്ചു വർഷങ്ങൾ.എന്റെ കണ്ണേട്ടനോട് നീ പറയണം ഞാൻ അവനെ മാത്രമേ ഈ ഭൂമിയിൽ സ്നേഹിച്ചിട്ടുള്ളായിരുന്നുവെന്ന്ഞാൻ ഒരു തെറ്റും ചെയ്തില്ലന്ന്…എന്റെ മോളെന്നോട് ക്ഷമിക്ക് ” അവളുടെ മെയിൽ വന്ന് കിടന്നത് കണ്ടപ്പോൾ വൈകി ഒത്തിരി വൈകി എല്ലാം കഴിഞ്ഞു പോയി നെഞ്ച് പൊട്ടി കരഞ്ഞ ദിനരാത്രങ്ങൾ അവനെ വെറുതെ വിട്ട കോടതി വിധിയറിഞ്ഞു ഭ്രാന്തിയെ പോലെ അലറിക്കരഞ്ഞ ദിവസം. എന്റെ കൊച്ച് പാവമായിരുന്നല്ലോ ഈശ്വര എന്ന് ഈശ്വരനോട് പോലും കലഹിച്ച സമയങ്ങൾ പിന്നെ നാട്ടിലേക്ക് വന്നത് അവനെ കൊല്ലാൻ തന്നെ ആയിരുന്നു. പക്ഷെ ഇതാണ് അതിലും നല്ലത്. അവൻ ജീവിക്കട്ടെ.. ഇങ്ങനെ തന്നെ.. ഇനിയൊരു പെണ്ണിനോപ്പവും കഴിയാൻ പറ്റാതെ.. നരകിച്ച് അവസാനിക്കട്ടെ നശിച്ച ജന്മം അവൾ വശങ്ങളിലേക്ക് നോക്കി നഗരം ഒരു പൊട്ടായി കഴിഞ്ഞു വിട ഇനി വരവില്ല ഒരിക്കലും… ലൈക്ക് കമന്റ് ചെയ്യണേ…

Experiences

ഇഷ്ടമാണ് നൂറുവട്ടം

Published

on

By

രചന: Vijay Lalitwilloli Sathya

ആദ്യരാത്രിയിൽ മനസ്സിൽ സ്വരുക്കൂട്ടിയ സ്വപ്നങ്ങളുടെ ഒടുവിലുള്ള ചടുല താളങ്ങളുടെ നിമ്നോന്നത ആരവങ്ങൾ ഒക്കെ അടങ്ങിയപ്പോൾ തികച്ചും നിശബ്ദത പരന്നു.ഭർത്താവ് ഷിബു നിദ്രയിലായി. നിഷ ഇന്നുവരെ കാത്തുസൂക്ഷിച്ച വിലപ്പെട്ടതൊക്കെ അവൻ അപഹരിച്ചു എടുത്തു. മിന്നൽ കൊടി പോലെ പടർന്ന് കയറിയ അവനിപ്പോൾ ഒരു ചൊറിയൻപുഴു ആയി മാറിയിരിക്കുന്നു. ‘ഇവനെ കൊന്നാലോ’ ആ നിമിഷം അവൾക്ക്‌ അങ്ങനെയാണ് തോന്നിയത്….! ഇത്തിരി മുമ്പാണ് കൂട്ടുകാരി ശാന്തി ആ ശരിയായ ആ വീഡിയോ അവൾക്ക് അയച്ചു കൊടുത്തത്..! ‘ഈശ്വരാ താൻ പ്രകാശേട്ടനെ വഞ്ചിച്ചിരിക്കുന്നു.’ അവൾക്കു തല പെരുക്കുന്നത് പോലെ തോന്നി. അവളെ മഹാപാപം ചെയ്യിപ്പിച്ച് ആകുലതയിലാക്കിയ ആ സംഭവം അവൾ ഒന്ന്‌ ഓർത്തെടുക്കാൻ ശ്രമിച്ചു……… ഇന്നലെ പകൽ ഷിബുവിനെ നേരിൽ കണ്ടു നിഷ ചോദിച്ചു “ഷിബു തനിക്ക് എന്നോട് ഇപ്പോഴും സ്നേഹം ഉണ്ടോ? ” “ഇതെന്ത് ചോദ്യം ആണ് നിഷ. നീയല്ലേ എന്നെ തേച്ചിട്ട് പോയത്. ചെന്നൈയിലുള്ള ബാങ്ക് ഉദ്യോഗസ്ഥൻ നിന്നെ പെണ്ണുകാണാൻ വന്നെന്നും വീട്ടിൽ വിവാഹത്തിന് ഒരുക്കങ്ങൾ തുടങ്ങി എന്നൊക്കെ പറഞ്ഞട്ടിപ്പോൾ എന്താ ഇങ്ങനെ ഒരു ചോദ്യം.” വീട്ടുകാരെ പിണക്കാൻ പറ്റില്ലെന്ന് പറഞ്ഞു നിഷ്കരുണം തന്റെ പ്രണയത്തെ അവൾ തള്ളിപ്പറഞ്ഞു പോയവൾ ആണ്. ഷിബുവിന്റെ മനസ്സിൽ അതൊരു ആഘാതമായിരുന്നു.

അവന്റെ പ്രണയം ആത്മാർത്ഥമായിരുന്നു. അന്നേ അവൻ മനസ്സിൽ കുറിച്ചിട്ടതാണ്. “ആട്ടെ ഇപ്പോൾ എന്തിനാ ഇങ്ങനെ ചോദിച്ചത്?” “നീ എന്നെ വിവാഹം കഴിക്കുമോ?” അവൾ ചോദിച്ചു “ഞാൻ പാവപ്പെട്ട വീട്ടിലെ പയ്യൻ അല്ലേ അതുകൊണ്ടല്ലേ വിവാഹം ആയപ്പോൾ നീ നമ്മുടെ പ്രേമത്തെ അവഗണിച്ച് അയാളുടെ കൂടെ ഒക്കെ ജീവിക്കാൻ ശ്രമിച്ചത്. ഇപ്പോൾ എന്താ പ്രശ്നം കല്യാണം മുടങ്ങിയൊ ” അവൻ ആകാംക്ഷയോടെ ചോദിച്ചു. “പാവപ്പെട്ടവൻ ആണെങ്കിലും നിനക്കൊരു ജോലി ഉണ്ടല്ലോ. മാത്രമല്ല നമ്മൾ പരസ്പരം പ്രേമിച്ച വരല്ലേ ഒന്നിച്ച് ജീവിക്കാൻ നിനക്കും ആഗ്രഹമില്ലേ” അവൾ ചോദിച്ചു.. അപ്പോൾ ഉറപ്പിച്ച നിന്റെ വിവാഹം? “”കല്യാണം മറ്റന്നാളാണ് പക്ഷേ എനിക്ക് അയാളെ വേണ്ട..” “അതെന്താ?” “അതൊക്കെയുണ്ട്” ഷിബുവിനെ കോൾ അടിച്ച പോലെയായി പിറ്റേന്ന് അവൾ അവന്റെ കൂടെ ഒളിച്ചോടി. അവൻ ഒരു ക്ഷേത്രത്തിൽ വെച്ച് അവളെ താലികെട്ടി. അവളെ തന്റെ കൊച്ചു വീട്ടിലേക്ക് കൊണ്ടു പോയി. അന്ന് രാത്രി അവൻ ചോദിച്ചു. എന്താണ് വിവാഹം വേണ്ടെന്ന് വെച്ച് അയാളെ വിട്ട് വരാൻ കാരണം. അവൾ ഒരു വീഡിയോ കാണിച്ചു. രണ്ടുദിവസം മുമ്പ് ആരോ അയച്ചു അവളുടെ വാട്സപ്പ് ലേക്ക് വന്നതാണ്.

ചെന്നൈയിൽ ജോലിയുള്ള അവളെ കെട്ടാൻ പോകുന്ന യുവാവ് അവിടുത്തെ പട്ടണത്തിൽ ഒരു മോഡേൺ യുവതിയുടെ കൈയും വീശി അടിപൊളിയായി റോഡിലൂടെ നടക്കുന്ന ഒരു വീഡിയോ. ഷിബു ഉള്ളിൽ സന്തോഷിച്ചു. തന്റെ മനസ്സിലെ ആഗ്രഹം പോലെ തന്നെ ഇവൾ ആപ്പിൽ ആയിരിക്കുന്നു. അതുകൊണ്ട് താൻ ആഗ്രഹിച്ചതുപോലെ അവൾ തന്റെ ഭാര്യയായിരിക്കുന്നു ആ വീഡിയോ കണ്ടതിനു ശേഷം അവളുടെ മനസ്സു മാറിയത്. പിന്നെ പല നവ മാധ്യമങ്ങളിലും വീഡിയോ പ്രത്യക്ഷപ്പെട്ടു. അവൾ പേടിച്ചു ലിങ്ക് തുറന്നത് ഇല്ല… കാരണം അവൾക്ക് അത് നേരത്തെ കിട്ടിയതല്ലേ. അത് കണ്ടപ്പോൾ തന്നെ നല്ല ജീവൻ പോയി. നല്ല ഷോക്ക് ആയതാണ്. അതുകൊണ്ട് വീണ്ടും വീണ്ടും ആ പാനിക് ഷോക്കു വരാൻ ആരും ആഗ്രഹിക്കില്ല. ആ നിമിഷം ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെച്ചു. നേരിട്ട് ഷിബുവിനെ കണ്ടു കാര്യങ്ങൾ തീരുമാനിക്കുകയായിരുന്നു. വിവാഹത്തലേന്ന് തന്റെ പ്രതിശ്രുത വധു ഒളിച്ചോടി എന്ന് അറിഞ്ഞ ആ യുവാവ് അന്നു വൈകിട്ട് തന്നെ ചെന്നൈയിലേ ജോലിസ്ഥലത്തേക്ക് ദുഃഖത്തോടെ മടങ്ങിപ്പോയി ഓഫീസിലേക്ക് പോകാനുള്ള വഴിമധ്യേ ഒരു റോഡ് ക്രോസ് ചെയ്യാൻ വേണ്ടി സീബ്രാ ലൈനിൽ നിൽക്കുകയാണ് അവനിപ്പോൾ.

എന്നും ആ സീബ്രാലൈൻ ക്രോസ് ചെയ്തു വേണം അവൻ അപ്പുറത്ത് ഓഫീസിലെത്താൻ. ചെന്നൈയിലെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ആ അന്ധയായ യുവതി ഇന്നും റോഡ് കടക്കാൻ കൃത്യസമയത്ത് ആ സീബ്ര ലൈൻ സ്റ്റാർട്ടിങ് പോയന്റിൽ വന്നു നിൽപ്പുണ്ട്. രണ്ടാഴ്ച മുമ്പാണ് താൻ അവരെ ഹെൽപ്പ് ചെയ്യുന്ന സമയത്ത് ആരോ പകർത്തിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്! ഒരു യുവാവിന്റെ ജീവകാരുണ്യപ്രവർത്തനം എന്നൊക്കെ പലരും വിശേഷിപ്പിച്ച ആ വീഡിയോ അവനും കണ്ടതാണ്. തേച്ചിട്ട് പോയ കാമുകിക്ക് ഒരു പണി കൊടുക്കാൻ വേണ്ടിയാണ് ഷിബു ആ വീഡിയോയുടെ ബാഗ്രൗണ്ട് മ്യൂസിക്കു കാര്യങ്ങളൊക്കെ മാറ്റി സൂം ചെയ്തു അതൊരു യുവതിയുടെയും യുവാവിന്റെയും നടുറോട്ടിൽ വച്ചുള്ള അനശ്വര പ്രേമം മുഹൂർത്തം ആക്കി ചിത്രീകരിച്ചത്…. നിഷയുടെ ഭർത്താവ് പ്രകാശൻ ആണ് അതൊന്നു മനസിലാക്കിയ അവനാണ് ഏറ്റവും വേഗം വേറൊരു നമ്പറിൽ നിന്നും മുൻ കാമുകിയുടെ വാട്സപ്പ് ലേക്ക് അയച്ചത്. യാത്രക്കാർക്കുള്ള സിഗ്നൽ ആയപ്പോൾ തങ്ങിനിന്ന എല്ലാവരും വേഗം പോയി. യുവാവും അന്ധയായ യുവതിയും ഒടുവിൽ ബാക്കിയായി. ഇപ്രാവശ്യവും അവൻ തന്നെ ആ യുവതിയെ സഹായിക്കേണ്ടി വന്നു. അവൾക്ക് അവന്റെ മണവും സ്പർശനവും തിരിച്ചറിഞ്ഞു. “ഹായ് പ്രകാശ് നാട്ടിൽ പോയിട്ട് വന്നോ എന്തായി കല്യാണം ഒക്കെ ഭംഗിയിൽ കഴിഞ്ഞോ?”

കഴിഞ്ഞ പ്രാവശ്യം റോഡിനു മറുപുറം എത്തിയപ്പോൾ നന്ദി സൂചകമായി അവർ സംസാരിക്കുന്ന അവസരത്തിൽ വളരെ ചെറിയ വാക്കുകളിൽ അവൻ തന്റെ കൊച്ചു വിശേഷ കാര്യങ്ങൾ പറഞ്ഞിരുന്നു. അതാണ് വീണ്ടും ഇന്ന് കണ്ടപ്പോൾ അവൾ ചോദിച്ചതു. അവൻ മറുപടി ഒന്നും പറഞ്ഞില്ല. റോഡിന് മറുപുറം എത്തിയപ്പോൾ അവൾ ചോദിച്ചു. “എന്താണ് സംസാരിക്കാത്തത്…. എന്ത് പറ്റി പ്രകാശ്?” അവനവന്റെ ദുഃഖ കാരണമായ നാട്ടിലെ മുടങ്ങിയ വിവാഹ കഥ മുഴുവൻ അവൻ പറഞ്ഞു അന്ന് ഒരുനാൾ റോഡ് കടക്കാൻ തന്നെ സഹായിച്ച സമയത്ത് എടുത്ത വീഡിയോ പൊതുജനങ്ങൾ ഏറ്റെടുത്ത കാര്യവും അന്ധയായ യുവതിക്ക് അറിയാം. താൻ കാരണം,തന്നെ സഹായിച്ചത് കാരണം, ഒരാളുടെ ജീവിതം നഷ്ടപ്പെട്ടു.അവൾക്ക് അത് ദുഃഖമായി. അന്ധയാണെങ്കിലും അതീവ സുന്ദരിയായ അവൾ അയാളോട് ചോദിച്ചു. ” ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല. എനിക്കതിന് അർഹത ഉണ്ടോ എന്നും അറിയില്ല എനിക്കെന്നും വെളിച്ചമായി താങ്ങായി തണലായി കൂടെ ഉണ്ടാകുമോ? എന്നെ ഭാര്യയായി കൂടെ കൂട്ടുമോ?” പ്രകാശ് സ്തബ്ധനായി ‘ ഈശ്വര ഇവരെന്താ ചോദിക്കുന്നത്?’ കാഴ്ച ഉള്ളത് കാരണം ഇക്കര നിൽക്കുമ്പോൾ അക്കരപ്പച്ച കണ്ട് അതിന്റെ പിറകെ ഓടുന്ന ദുരാഗ്രഹിയായ മനുഷ്യരെക്കാൾ കാഴ്ചയില്ലാത്ത ഉൾക്കാഴ്ചയുള്ള അന്ധരായ പാവം മനുഷ്യർ തന്നെയാണ് യഥാർത്ഥ സ്നേഹം തരിക..!! അന്ന് വൈകിട്ട് അവളുടെ ചോദ്യത്തിന് അവൻ മറുപടി നൽകി. “എനിക്ക് ഇഷ്ടമാണ് നൂറുവട്ടം!” ഞാൻ വിവാഹം ചെയ്തോളാം.!! കഥ വായിച്ചിട്ട് പോകുമ്പോൾ രണ്ടു വാക്ക് പറയാൻ മറക്കല്ലേ….

Continue Reading

Experiences

ജീവിക്കണം സന്തോഷത്തോടെ, ഭർത്താവും കുട്ടികളുമായി…

Published

on

By

രചന: Shahla Sharin

“ആദ്യത്തെ ഭർത്താവുമായി ഡിവോഴ്സ് ആവാൻ എന്താ കാരണം…?” ബ്രോക്കർ ഫാത്തിമയുടെ ഉപ്പയോടും ഉമ്മയോടും ചോദിച്ചു. ഫാത്തിമ തൊട്ടടുത്ത് തല താഴ്ത്തി നിക്കുന്നുണ്ടായിരുന്നു. “ഇപ്പോഴത്തെ കുട്ടികളല്ലേ ബോക്കറേ, ഇവൾക്ക് അയാളുടെ സ്വഭാവം അത്രക്ക് ഇഷ്ടല്ല. ആളൊരു തണുപ്പനാന്നാ പറയുന്നേ. പിന്നേ ഇവളെ മുടിഞ്ഞ സംശയോം ആണ്” ബ്രോക്കർ ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു “ഇതൊക്കെ ഒരു കാരണാണോ…? ഹ ഹ ഹ!!! ഇതൊക്കെ ഈകാലത്ത് സാധാരണമല്ലേ.

പെണ്ണ് എന്നും ആണിനെ അനുസരിച്ച് എല്ലാം സഹിച്ച് ജീവിക്കേണ്ടവളാണ്. ഇത്രക്ക് നിസാര കാര്യത്തിനൊക്കെ ഡിവോഴ്സ് വാങ്ങി വീട്ടിലിരിക്കെ, ന്റെ പടച്ചോനേ” കയ്യിലിരുന്ന സുലൈമാനി ഒറ്റവലിക്ക് കുടിച്ച് ബ്രോക്കർ ഫാത്തിമയെ പുച്ഛത്തോടെ ഒന്ന് നോക്കി “നീയാള് കൊള്ളാലോ പെണ്ണേ, പെണ്ണുങ്ങൾക്ക് നല്ലോണം ക്ഷമ വേണം. ആണിനെ മയത്തിൽ മെരുക്കിയെടുത്ത് കുപ്പീലാക്കാനുള്ള മിടുക്ക് വേണം.

അല്ലാതെ ഇങ്ങനെ തൊട്ടതിനും പിടിച്ചതിനുമൊക്കെ ഓടിപ്പോരാൻ നിന്നാൽ അതിനേ നേരം കാണൂ” അതുവരെ ക്ഷമിച്ച് നിന്ന ഫാത്തിമയുടെ ഫുൾ കണ്ട്രോൾ അങ്ങട് പോയി, അവൾ ബ്രോക്കറെ നോക്കി കണ്ണുരുട്ടി “അതെന്താടോ ഈ ആണുങ്ങളൊക്കെ ആലാവുദ്ധീൻറെ കുപ്പീന്ന് വന്ന ഭൂതാണോ, മയത്തിൽ മെരുക്കിയെടുത്ത് കുപ്പീലാക്കാൻ…?” ഫാത്തിമയുടെ അലർച്ച കണ്ടതും ബ്രോക്കർ മെല്ലെ എഴുന്നേറ്റു.

പക്ഷേ ഫാത്തിമ കട്ടകലിപ്പിൽ തന്നെ ആയിരുന്നു “വീട്ടിൽ വരുന്ന കസിൻ ബ്രോസിനോസ് മിണ്ടിയാൽ സംശയം, ബസ്സിൽ കയറിയാൽ കിളിയോട് ചിരിച്ചാൽ സംശയം, ഓട്ടോ ഡ്രൈവറോട് സംസാരിച്ചാൽ സംശയം, ഫേസ്ബുക്ക് ഉപയോഗിക്കുന്നത് മഹാപാപം, വാട്സാപ്പിൽ രാത്രി എട്ടുമണി കഴിഞ്ഞ് വരാൻ പാടില്ല, ഉച്ചത്തിൽ സംസാരിക്കാനോ ചിരിക്കാനോ പാടില്ല, എന്നാലോ ഇതൊക്കെ അങ്ങേർക്ക് ആവാം, ചോദിച്ചാൽ ഒറ്റ ഉത്തരം ആണുങ്ങൾക്ക് ഇതൊക്കെ ആവാം

. പെണ്ണുങ്ങൾക്ക് ചുറ്റും എപ്പോഴും കണ്ണുകൾ വേണം എന്ന്” ബ്രോക്കർ മെല്ലെ അവിടെ നിന്നും തടിയൂരാൻ ശ്രമിച്ചു. ഫാത്തിമ അയാളെ നോക്കി പുഞ്ചിരിച്ചു “ഇങ്ങളെക്കൊണ്ട് കൊണ്ട് പറ്റൂച്ചാ അല്പം സ്വാതന്ത്ര്യം തരുന്ന, ഒരു കൂട്ടുകാരനെപ്പോലെ കൂടെ നിൽക്കുന്ന എല്ലാത്തിനുപരി പെണ്ണെന്നാൽ കാമം കൊണ്ട് കെട്ടിപ്പൊക്കിയ മാംസ രൂപമല്ല എന്ന് തിരിച്ചറിവുള്ള ഇച്ചിരി മനസാക്ഷിയുള്ള ആരെങ്കിലും ഉണ്ടെങ്കിൽ നോക്കൂ, എനിക്കും ജീവിക്കണം സന്തോഷത്തോടെ, ഭർത്താവും കുട്ടികളുമായി” ഒന്ന് നിറുത്തിയിട്ട് അവൾ ഉറച്ച സ്വരത്തിൽ പറഞ്ഞു “എനിക്ക് വേണ്ടത് കൂടെ കട്ടക്ക് നിൽക്കുന്ന തുണയെ ആണ് അല്ലാതെ എന്റെ കഴുത്തിൽ കയറിട്ട് നടക്കുന്ന യജമാനനെ അല്ല”

Continue Reading

Experiences

സ്നേഹിക്കാനും മനസ്സിലാക്കാനും പറ്റുന്നൊരു മനസ്സുണ്ടായിരിക്കണം…

Published

on

By

രചന: സുരേദ്രൻ കരുളായി

ഞാൻ പെണ്ണന്വേഷിച്ചു തുടങ്ങിയതിന് ശേഷമാണ് അനുജൻ പെണ്ണുകാണാനിറങ്ങിയത്. അവന് ഡ്രസ്സിൽ ചെളി പുരളാത്ത പണിയായതു കൊണ്ടാവണം കല്ല്യാണം കഴിഞ്ഞ് ഒരു കുഞ്ഞായി….! ഞാനിപ്പോഴും അലയുകയാണ്… ഒരു പെണ്ണിന്റെ സ്നേഹത്തിനായി ….. ഒരു പെണ്ണിന്റെ സാമീപ്യത്തിനായി…. പക്ഷേ…അച്ഛനമ്മമാരും പെൺകുട്ടികളും ഒരേ പല്ലവി തന്നെ ആവർത്തിക്കുന്നതു കൊണ്ട് മടുപ്പു തോന്നിത്തുടങ്ങി…. നടന്നു നടന്ന് വയസ്സു കൂടുന്നതല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല. ചിലപ്പോഴൊക്കെ ഓർക്കുമ്പോൾ ചിരിയാണു വരിക. നിത്യവൃത്തിയ്ക്ക് വകയില്ലാത്തവർക്കുപോലും ഗവൺമെന്റ് ഉദ്ദ്യോഗസ്ഥരെ വേണം… ചോദിക്കുന്നവരുടെ പെൺകുട്ടികളുടെ വിദ്യാഭ്യാസമോ പ്ലസ്ടു അല്ലെങ്കിൽ ഡിഗ്രി … ഇവരാണ് ഗവൺമെന്റ് ഉദ്ദ്യോഗസ്ഥരെ കാത്തിരിക്കുന്നത്….. ചിരിക്കുകയല്ലാതെ പിന്നെന്താണ് ചെയ്യുക…? മൂഡസ്വർഗ്ഗത്തിൽ ജീവിക്കുന്നവർ… അവരെക്കുറിച്ച് എനിയ്ക്കു തോന്നിയത് അങ്ങനെയാണ്. ഈയിടെയായി ഒരു സംഭവമുണ്ടായി. ആരോ കൊടുത്ത ഒരു പെണ്ണിന്റെ അഡ്രസ്സിലുള്ള ഫോൺ നമ്പറിൽ ചെറിയച്ഛൻ വിളിച്ചുനോക്കി….. “ഹലോ… ശ്രീധരേട്ടനാണോ…?” “അതെ … ആരാ..?” “നിങ്ങൾക്ക് ഒരു കുട്ടിയെ കെട്ടിക്കാനുണ്ടെന്നു കേട്ടു… എന്റെയൊരു സുഹൃത്ത് അഡ്രസ്സ് തന്നതാ… ശരിയാണോ …?” “ആ… ശരിയാണ്…” ” വന്നാൽ കുട്ടിയെ ഒന്നു കാണാൻ പറ്റുമോ..?” “കാണാം… പക്ഷേ… ചെക്കനെന്താ ജോലി…?” ” അവന് തേപ്പിന്റേയും പടവിന്റേയുമൊക്കെ പണിയാ…” “അയ്യോ… അങ്ങനെയുള്ളോർക്കൊന്നും കൊടുക്കില്ലാട്ടോ…. എന്തെങ്കിലുമൊരു ഉദ്യോഗമുള്ളവർക്കേ കൊടുക്കു… ” ” അതെയോ… പെണ്ണിപ്പോൾ എന്തിനാ പഠിക്കുന്നത്…?” ” അവളിപ്പോൾ ഡിഗ്രി അവസാന വർഷമാണ്. ” “അപ്പോൾ പെണ്ണ് പഠിപ്പൊക്കെ കഴിഞ്ഞ് ഒരു ജോലിയൊക്കെയായിട്ടേ കൊടുക്കുന്നുണ്ടാവു അല്ലേ…?” ” ഏയ്… അതിനൊന്നും ഇപ്പോൾ കഴിയില്ല… ഉദ്ദ്യോഗസ്ഥരൊക്കെയാവുമ്പോൾ പിന്നീടുള്ള കാര്യങ്ങൾ അവര് നോക്കിക്കോളുമല്ലോ ….” “ഞങ്ങള് പഠിപ്പിക്കാൻ തയ്യാറാണെങ്കിൽ നടത്തിക്കൂടെ…?” ” അതൊന്നും ശര്യാവില്ല…” ” നിങ്ങൾക്കെന്താണ് പണി…?! ” എനിയ്ക്ക് റബ്ബർ ടാപ്പിങ്ങാ ….” ” ഈ മോള് തന്നെയുള്ളോ ….?” ” അല്ല… ഒരു മോനുംകൂടിയുണ്ട്….” ” അവനെന്തു ചെയ്യുന്നു ….?” “അവൻ ഓട്ടോ ഓടിക്കുന്നു…” ” അവൻ കല്ല്യാണം കഴിച്ചതാണോ?” ” ഇല്ല. അവന് ആവുന്നതേയുള്ളൂ…” ” അപ്പോൾ അവൻ കല്ല്യാണമൊന്നും കഴിക്കുന്നുണ്ടാവില്ല അല്ലേ..?” ” അതെന്താ നിങ്ങളങ്ങനെ പറഞ്ഞത് …?” ” അല്ലാ …നിങ്ങളെപ്പോലെയാണ് എല്ലാവരും ചിന്തിക്കുന്നതെങ്കിൽ ഉദ്യോഗമില്ലാത്തവർക്ക് പെണ്ണുകിട്ടില്ലല്ലോ…
ശരിയെന്നാൽ … കാത്തിരിപ്പു തുടരട്ടെ…” ചെറിയച്ഛൻ കോൾ കട്ട് ചെയ്ത് തലയ്ക്ക് കൈ കൊടുത്ത് ഇരുന്നു പോയി….! ഇതാണിപ്പോൾ നാട്ടിലെ അവസ്ഥ…. വല്ലാത്തൊരു കാലംതന്നെ …….! ഞായറാഴ്ചയായതുകൊണ്ട് രാവിലെതന്നെ ഡ്രസ്സും മാറി ഇറങ്ങി. സമയം കളയാൻ എന്തെങ്കിലും വഴി കാണണമല്ലോ …. അതിനായി കൂട്ടുകാരുടെ അടുത്തേക്ക് നടന്നു…. “വിനൂ … ഒരു പെണ്ണുണ്ട്… നീ പോകുന്നോ കാണാൻ…?” കൂട്ടുകാരൻ സുമേഷ് കണ്ടപാടെ ചോദിച്ചത് അതാണ്. ” നീ നടക്കുന്ന കാര്യം വല്ലതും പറ…. ” “എടാ.. ഇതങ്ങനെയല്ല… അവർക്ക് ഉദ്യോഗസ്ഥരൊന്നും ആവണമെന്നില്ല…” ” അതൊക്കെ നമ്മൾ കൂറേ കണ്ടതല്ലേ സുമേഷേ… അങ്ങനെയൊക്കെ പറഞ്ഞുകേൾക്കുമ്പോൾ നമ്മളോടിച്ചെല്ലും. അവിടെ ചെല്ലുമ്പോൾ ചെറിയൊരു ശമ്പളക്കാരനെങ്കിലുമാവും അവർ പ്രതീക്ഷിക്കുന്നത്. ഞാനില്ല…എന്റെ പണിയും ചുറ്റുപാടുമെല്ലാം അവരോട് പറ …എന്നിട്ടും അവർക്ക് സമ്മതമാണെങ്കിൽ പോയി നോക്കാം…. അല്ലാത്തൊരു പെണ്ണുകാണലിന് ഞാനില്ല…. എന്നെ വിട്ടേക്ക് …..” ഞാൻ തീർത്തു പറഞ്ഞു…എന്നിട്ടും അവൻ വിടാൻ ഭാവമില്ല. ” നീയങ്ങനെ നിരാശപ്പെടാതെ …. നീ വിചാരിക്കുന്നതുപോലെയല്ല ഇത്… അത്രേം ഉറപ്പു കിട്ടിയിട്ടാ നിന്നോട് പറയുന്നത്….” ” നിനക്കത്രേം വിശ്വാസമാണെങ്കിൽ പോയി നോക്കാം..”എനിയ്ക്ക് പ്രത്യേകിച്ച് താത്പര്യമൊന്നും തോന്നിയില്ല…അവന്റെ നിർബന്ധത്തിനു വഴങ്ങി പോകാൻതന്നെ തീരുമാനിച്ചു… സുമേഷിന്റെ അമ്മാവന്റെ കെയറോഫിലാണ് പോകുന്നത്. അവൻ അമ്മാവനെ വിളിച്ച് എല്ലാ കാര്യവും റെഡിയാക്കി. താമസിയാതെ ഞാനും സുമേഷും വച്ചു പിടിച്ചു അങ്ങോട്ട്….. സുമേഷിന്റെ അമ്മാവൻ മാധവേട്ടന്റെ വീടിനടുത്തെത്തിയപ്പോൾ അയാൾ റോഡിൽ ഞങ്ങളേയും പ്രതീക്ഷിച്ച് ബൈക്കുമായി കാത്തുനിൽപ്പുണ്ടായിരുന്നു.. ഞങ്ങളടുത്തെത്തിയതും അയാൾ ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുമ്പിൽ ഓടിച്ചു… അയാളെ പിൻതുടർന്ന് ഞങ്ങളും… മെയിൽ റോഡിൽ നിന്ന് തിരിഞ്ഞ് കുറേ ദൂരം ഒരിടുങ്ങിയ വഴിയിലൂടെ അയാൾ വണ്ടിയുമായി പോയി. റെയിൽവേ പുറമ്പോക്കിൽ ഒരു ചെറിയ വീടിന്റെ മുമ്പിലെത്തി മാധവേട്ടൻ യാത്ര അവസാനിപ്പിച്ചു… ” ഇതാണ് വീട് … ” ഞങ്ങളും ബൈക്ക് നിർത്തി ഇറങ്ങി. ” ഈ വീട് കണ്ട് നിരാശപ്പെടുകയൊന്നും വേണ്ട… ഭാർഗ്ഗവേട്ടന്റെ കുടുംബ സ്വത്തിൽ നിന്ന് ഓഹരി കിട്ടിയ സ്ഥലത്ത് വീടുപണി നടന്നോണ്ടിരിക്ക്യാ…

നിങ്ങള് വാ….” പ്രത്യേകിച്ച് ഒരു താത്പര്യവുമില്ലാതെ നിന്ന എന്നെ നോക്കി അയാൾ പറഞ്ഞു. അയാൾ കരുതിയത് എനിയ്ക്ക് വീട്ടിഷ്ടപ്പെടാത്തതു കൊണ്ടാണ് മടിച്ചു നിൽക്കുന്നത് എന്നാണ്. ഇതിലും മോശമായ എത്രയോ വീട്ടിൽ പെണ്ണുകാണാൻ പോയിരിക്കുന്നു…. അവിടെന്നെല്ലാം കിട്ടിയത് ആവർത്തന വിരസത തോന്നിയ സമീപനംതന്നെ ….അതോർമ്മയിലുള്ളതു കൊണ്ടാണ് മടി തോന്നിയത്. ഞങ്ങളെ പ്രതീക്ഷിച്ചു നിന്നതു കൊണ്ടാവണം ഒരു മധ്യവയസ്ക്കൻ മുറ്റത്തേക്കിറങ്ങി വന്നു… അതായിരിക്കും മാധവേട്ടൻ പറഞ്ഞ ഭാർഗ്ഗവേട്ടനെന്ന് ഞാനൂഹിച്ചു… ഞങ്ങൾ മുറ്റത്തേക്ക് കയറിയപ്പോഴേക്കും ഭൂമിയെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ഒരു ട്രെയിൻ കടന്നുപോയി….. അതിന്റെ ശബ്ദ കോലാഹലങ്ങൾ അൽപനേരം കാതിനെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു ……. ” മാധവൻ കൂടെയുള്ളതുകൊണ്ട് വീടു കണ്ടുപിടിയ്ക്കാൻ പ്രയാസമൊന്നുമുണ്ടായിക്കാണില്ല അല്ലേ…?” അയാൾ ഞങ്ങളുടെ കൂടെ വന്ന മാധവേട്ടനെ നോക്കി അങ്ങനെ പറഞ്ഞെങ്കിലും കണ്ണുകൾ അടിമുടി എന്നെ അളക്കുകയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു… എന്റെ രൂപം അയാളിൽ സംതൃപ്തി തോന്നിച്ചെന്ന് അയാളുടെ മുഖത്തു കണ്ട ഭാവത്തിൽ നിന്നും എനിയ്ക്ക് മനസ്സിലായി.

ഞങ്ങളെ അയാൾ അകത്തേക്ക് ക്ഷണിച്ചിരുത്തി… വയസ്സായ ഒരു സ്ത്രീ ഞങ്ങൾ ഇരിക്കുന്നിട്ടത്തേക്ക് വന്നു. അയാളുടെ അമ്മയാവുമെന്ന് എനിയ്ക്ക് തോന്നി… ” അമ്മയാണ് ….” ഞങ്ങളുടെ മനസ്സു വായിച്ചിട്ടെന്നോണം അയാൾ പറഞ്ഞു… ” ഇതിലേതാണ് ചെക്കൻ…..” ആ അമ്മ മാധവേട്ടനെ നോക്കി. അയാൾ എന്നെ കാണിച്ചു കൊടുത്തു. പേരും വയസ്സുമെല്ലാം ചോദിച്ചറിഞ്ഞു. “മോനെന്താ പണി…?” ഒടുവിൽ എല്ലാ പെണ്ണുകാണലിന്റേയും പര്യവസാനമായ ആ ചോദ്യവും വന്നു…! ഞങ്ങളുടെ അടുത്തൊരു കസേരയിട്ട് ആ അമ്മയിരുന്നിട്ട് എന്നെ നോക്കി. ഞാനെന്റെ തൊഴിൽ പറഞ്ഞു കൊടുത്തു. അതു കേട്ടപ്പോൾ അവരുടെ മുഖത്ത് അതുവരെയുണ്ടായിരുന്ന തെളിച്ചം മങ്ങി… “ഇതും വ്യത്യസ്ഥമല്ല ” എന്റെ ഉള്ളിലിരുന്ന് ആരോ മന്ത്രിച്ചു…. ” ഈ പണിക്കു പോണോരെയൊന്നും ഇപ്പോഴത്തെ കുട്ട്യാൾക്ക് പിടിക്കില്ലേയ്…. കൂട്ട്യാള്ടെയൊരു കാര്യം…” പറഞ്ഞ് കഴിഞ്ഞ് എന്തോ തമാശ പറഞ്ഞതുപോലെ അയാളുറക്കെ ചിരിച്ചു… ആ ചിരി എന്തിനു വേണ്ടിയുള്ളതാണെന്ന് എനിയ്ക്കൊരു പിടിയും കിട്ടിയില്ല. എന്റെ പണി കുട്ടിക്കാണോ അതോ നിങ്ങൾക്കാണോ പറ്റാത്തതെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു… പക്ഷേ… സംയമനം പാലിച്ചു… അതിനിടയ്ക്ക് എന്റെ പണിയെപ്പറ്റിയും വരുമാനത്തെക്കുറിച്ചും മാധവേട്ടൻ വാചാലനായി…. “എനിക്കിപ്പോ ഇതിൽ എതിർപ്പൊന്നൂല്ലാ… കുട്ട്യാളെങ്ങനേ ചിന്തിക്കണേന്ന് നമ്മക്ക് പറയാമ്പറ്റില്ലല്ലോ…” അയാൾ പിന്നെയും എന്തിനോ വേണ്ടി ചിരിച്ചു.. അയാൾ തന്റെ താത്പര്യക്കുറവ് പുറത്തു കാണാതിരിക്കാനുള്ള ഒരു വഷളൻ ചിരിയായിട്ടാണ് എനിക്ക് അതനുഭവപ്പെട്ടത്. “എങ്കിൽ കുട്ടിയെ ഒന്നു കണ്ടോട്ടെ ല്ലെ…” മാധവേട്ടൻ സംശയത്തോടെ ഭാർഗ്ഗവേട്ടനെന്ന എനിയ്ക്ക് വിധിച്ചിട്ടില്ലാത്ത അമ്മായിയച്ഛനെ നോക്കി …. ” അതിനെന്താ… കണ്ടിട്ട് അവളുടെ താത്പര്യം എന്താച്ചാ ചെയ്യാ…” മനസ്സില്ലാമനസ്സോടെ അയാൾ പറഞ്ഞു.

എന്നിട്ട് അകത്തേക്ക് തല നീട്ടി വിളിച്ചു പറഞ്ഞു: ” മീനാക്ഷീ … അവളോടൊന്ന് വരാൻ പറ ….” അൽപ നേരം കഴിഞ്ഞപ്പോൾ ഒരു ട്രെയിൽ ചായക്കപ്പുകളുമായി അവൾ ഞങ്ങളു മുമ്പിലേക്ക് വന്നു… വാതിൽക്കലോളം എത്തി പെണ്ണിന്റെ ന്നുമ്മ അവിടെ നിലയുറപ്പിച്ചു ….. ആ മുഖത്തും തെളിച്ചം കുറവാണെന്ന് ഞാൻ കണ്ടു… നടക്കാത്ത കാര്യമാണെങ്കിലും പെണ്ണിനെയൊന്ന് നോക്കിക്കളയാം എന്ന ഉദ്ദേശത്തോടെ ഞാനവളുടെ മുഖത്തേക്ക് നോക്കി… അവിടെ കണ്ടതിൽ നിന്ന് വ്യത്യസ്ഥമാണ് അവളുടെ മുഖത്തു കണ്ട ഭാവമെന്ന് ഞാൻ തിരിച്ചറിഞ്ഞു. നറുനിലാവു പോലെ തെളിഞ്ഞൊരു മന്ദഹാസം അവളുടെ മുഖത്ത് ഞാൻ വ്യക്തമായും കണ്ടു…! ആശ്ചര്യത്തോടെ ആ മുഖത്തു നിന്നും കണ്ണുകളെടുക്കാൻ ഞാൻ വിമുഖത കാട്ടി. എന്തൊക്കെയോ എവിടെയൊക്കെയോ നേരിയൊരു പ്രതീക്ഷ എന്റെ മനസ്സിലെവിടെയോ മുളപൊട്ടിയത് ഞാനറിഞ്ഞു… തിരിഞ്ഞു ഞാൻ അവളുടെ അച്ഛനമ്മമാരുടെ മുഖത്തേക്ക് നോക്കി… അവരുടെ ഭാവത്തിൽ ഒരു മാറ്റവും കാണാൻ കഴിഞ്ഞില്ല. ഇവരെ എങ്ങനെയെങ്കിലും ഒഴിവാക്കിയാൽ മതിയെന്ന ഒരസ്വസ്ഥതയും അയാളുടെ മുഖത്തു നിന്നും ഞാൻ വായിച്ചെടുത്തു… എനിക്കും കുറച്ച് മുമ്പുവരെ അങ്ങനെയൊരു ചിന്ത ഇല്ലാതിരുന്നില്ല. അച്ഛമ്മയ്ക്ക് ഞങ്ങളെ കാണാൻ കൂടുതൽ താത്പര്യമില്ലാഞ്ഞിട്ടോ എന്തോ അവിടെ നിന്നും എഴുന്നേറ്റ് പോയി… ” കുട്ടിയോട് അവനൊന്ന് സംസാരിക്കുന്നതിൽ വിരോധമുണ്ടോ…?” മാധവേട്ടൻ പിന്നെയും മടിയോടെ അയാളെ നോക്കി. ” ആയിക്കോട്ടെ….” ഒരു ഒഴുക്കൻ മട്ടിൽ അയാൾ പറഞ്ഞു. സംസാരിച്ചിട്ടൊന്നും കാര്യമില്ല എന്നൊരു ധ്വനി കൂടി അതിലുണ്ടെന്ന് എനിയ്ക്കു തോന്നി. അതോടെ ഞാനും ഒന്നു ശങ്കിച്ചു… വേണോ…? സുമേഷ് കണ്ണു കൊണ്ട് ആജ്ഞ നൽകി… വേണ്ടായിരുന്നു എന്ന ചിന്തയോടെ അവൾക്കു പിന്നാലെ ഞാൻ നടന്നു…. ഒരു രൂമിലേക്ക് കടന്ന് ചുമരും ചാരി അവൾ നിലയപ്പിച്ചു. എന്താണവളോടു ചോദിക്കേണ്ടതെന്നറിയാതെ വിഷണ്ണനായി ഞാൻ നിന്നപ്പോൾ അവളെന്റെ മുത്തേക്ക് നോക്കി…. ” അച്ഛനൊന്നും വലിയ താത്പര്യമില്ലെന്ന് തോന്നുന്നു …..” ശബ്ദം താഴ്താഴ്ത്തി ഞാനവളോടു പറഞ്ഞു. അവളുടെ മുഖം ദയനീയമായി… “എന്നെ ഇഷ്ടമായോ…?” ചോദിക്കുന്നതിൽ അർത്ഥമില്ലെന്നറിഞ്ഞിട്ടും ഞാൻ വെറുതെ ചോദിച്ചു… അവൾ ഉവ്വെന്ന അർത്ഥത്തിൽ തലയാട്ടി. ” പേര്…?” ” ശിഖ ….” എന്റെ പേരും അറിയണമെന്ന് അവളുടെ മുഖം പറഞ്ഞു… “എന്റെ പേര് വിനായക് … വിനൂന്ന് പറഞ്ഞാലെ നാട്ടിലൊക്കെ അറിയൂ… പഠിക്കുന്നുണ്ടോ ഇപ്പോൾ ….?”

“പ്ലസ്ടു കഴിഞ്ഞപ്പോൾ ഫാഷൻ ഡിസൈനിംഗിന് ചേർന്നു. കോഴ്സ് കഴിയാറായി … ” അവളുടെ മൃദുസ്വരം കാതിൽ പതിഞ്ഞപ്പോൾ എനിക്കാവേശമായി…. “എന്റെ പണി സിമന്റിനോടും മണലിനോടും മല്ലിടുന്നതാണ്. അതൊന്നും ഇഷ്ടമാവില്ലെന്ന് അച്ഛൻ പറഞ്ഞു…” എന്റെ സ്വരത്തിൽ ഒരു പൊടിയ്ക്ക് നിരാശ കലർന്നോയെന്ന് ഞാൻ സംശയിച്ചു… “ആരു പറഞ്ഞു ഇഷ്ടപ്പെടില്ലെന്ന്…. പണിയും പണവുമല്ലല്ലോ ആളുകളുടെ സ്നേഹത്തിന്റെ അളവുകോൽ …..എന്നെ സ്നേഹിക്കാനും മനസ്സിലാക്കാനും പറ്റുന്നൊരു മനസ്സുണ്ടായിരിക്കണം… ഞാനത്രയേ ചിന്തിയ്ക്കുന്നുള്ളൂ….” എന്റെ മിഴികൾ വിടർന്ന് കൃഷ്ണമണികൾ പുറത്തേക്ക് ചാടുമോയെന്നുപോലും ഞാൻ ഭയന്നു…. “സത്യത്തിൽ കുട്ടിക്കെന്നെ ഇഷ്ടമായോ?” എന്റെ സംശയം ഞാൻ മറച്ചുവച്ചില്ല. ” ഇഷ്ടമായി … ഒരുപാട് ….” ” അച്ഛനൊക്കെ ഇഷ്ടമാവുമോ?” ” ഞാൻ പറയും…. എനിക്കിതു മതിയെന്ന്…” “സത്യമാണോ ….?” ” ഞാൻ വെറുതെ പറഞ്ഞതാണെന്ന് തോന്നിയോ….?” ” ഏയ്… അങ്ങനെയല്ല…. ഇതുവരെയുള്ള അനുഭവം വച്ച് വിശ്വസിക്കാൻ പ്രയാസം ….” ” ഇതുവരെ കണ്ട പെണ്ണുങ്ങളെപ്പോലെയാണ് ഞാനെന്നും തോന്നിയോ…?” ” ഞാൻ സ്വപ്നം കാണുകയാണോ എന്നെനിയ്ക്ക് സംശയം ….” അവൾ ശംബ്ദമില്ലാതെ ചിരിച്ചു… ” വിശ്വസിച്ചോളൂ….” ആ ചിരിക്കിടയിൽ അവൾ കൂട്ടിച്ചേർത്തു. ” എന്നെ ഇഷ്ടമായോന്ന് പറഞ്ഞില്ല. ” അവളുടെ മുഖത്ത് നാണം തളിരിട്ടു… ” കുട്ടിക്കെന്താണ് തോന്നിയത് ….?” ” കുട്ടിയല്ല. ശിഖ ….” “ശരി … ശിഖക്കെന്താണ് തോന്നിയത് …?” ” ഇഷ്ടമാണെന്നുതന്നെ ….” “എങ്കിൽ അതും യാതാർത്ഥ്യമാണെന്ന് വിശ്വസിച്ചോളൂ…” അവൾ വിടർന്ന കണ്ണുകളുയർത്തി എന്നെ നോക്കി… അവൾ എന്റെ നോട്ടത്തെ നേരിടാനാവാതെ നാണത്തോടെ മുഖം കുനിച്ചു… “എങ്കിൽ ഞാനിപ്പോൾ പോകട്ടെ…?” അവൾ ലജ്ജാവതിയായി തലയാട്ടി…. സ്വപ്നലോകത്തെ ബാലഭാസ്ക്കരനായി ഞാനാ വീടിന്റെ പടിയിറങ്ങുമ്പോൾ എന്റെയുള്ളിൽ കരിഞ്ഞുണങ്ങാറായ മോഹങ്ങൾ തളിരിട്ടു തുടങ്ങിയിരുന്നു…ഒപ്പം പൗർണ്ണമിത്തിങ്കളായി അവളുടെ മുഖം പച്ചകു ത്തിയതുപോലെ എന്റെ മനസ്സിൽ പതിഞ്ഞു കഴിഞ്ഞിരുന്നു…..!!

Continue Reading

Most Popular