Connect with us

Love

ഞാൻ ഹാപ്പിയാടാ, പക്ഷെ ഞാൻ മിക്കപ്പോഴും ഓർക്കും നിന്നെപ്പറ്റി…

Published

on

രചന: Amal Sujatha Satheesan

അന്നൊരു ഒരു ഫുൾ മൂൺ രാത്രിയായിരുന്നു. കുറേ വൈകിയാണ് അവളുടെ കോൾ വന്നത്. ഫോൺ ഞാൻ എടുത്ത് എന്റെ ചെവിയിലേക്ക് അടുപിച്ച് ‘പറ ആനീ ‘ എന്ന് ഞാൻ പറയും മുൻപേ കേൾക്കാൻ തുടങ്ങിയത് അവളുടെ കരച്ചിലായിരുന്നു. “ആനീ എന്ത് പറ്റി?” ഞാൻ മൂന്നുനാലു വട്ടം അവളോട് ചോദിച്ചു. പക്ഷെ കരച്ചിൽ അവളുടെ വാക്കുകളെ തടയുന്ന പോലെ തോന്നി. ഞാൻ കുറച്ച് സെക്കന്റ് നിശബ്ദമായി നിന്നു. പതിയെ അണയുന്ന തീ പോലെ അവളുടെ കരച്ചിൽ പതിയെ കുറഞ്ഞു. “ദേവാ ” വീണ്ടും അവൾക്ക് കരച്ചിൽ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. “ആനി ഞാൻ കേൾക്കണ്ട്… നീ ആദ്യം കരച്ചിൽ ഒന്ന് നിർത്ത് ” “ദേവാ എനിക്ക് ഇനി നിന്നെ വിളിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ദേവാ ” വീണ്ടും അവൾ കരച്ചിൽ തുടർന്നു. “എന്താ ഇപ്പോ പറ്റിയെ….” ഒന്ന് ആലോചിച്ച ശേഷം “വീട്ടിൽ…” അവൾ ഒന്നും പറഞ്ഞില്ല കരച്ചിൽ തുടർന്നു. “ദേവാ എന്നോട് നീ ക്ഷമിക്കണം..” കരഞ്ഞുകൊണ്ട് അവൾ ഫോൺ കട്ട് ചെയ്തു. ഉടൻ തന്നെ ഞാൻ തിരിച്ച് വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. എനിക്കാകെ ബുദ്ധിമുട്ട് തോന്നി. അന്ന് രാത്രി പല തവണ അവളെ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് തന്നെയായിരുന്നു. അവളുടെ വീട്ടിൽ പോയാലോ എന്ന് ആലോചിച്ചു. അപ്പോഴാണ് എമിലിയെ വിളിച്ചു നോക്കാമെന്ന് ഞാൻ കരുതിയത്. അവളെ വിളിക്കാൻ ഫോൺ എടുത്തതും അവളുടെ കോൾ വരുന്നതും ഒരുമിച്ചായിരുന്നു. “ഹലോ എമിലി.. ആനിക്ക് എന്താ പറ്റിയെ?” “എടാ ഞാൻ അത് പറയാനാ വിളിച്ചേ.. നീ ഒന്ന് സമാധാനാമായിട്ട് കേൾക്കണം ” “എങ്ങനെ സമാധാനം കിട്ടാനാ.. ന്റെ എമിലി എനിക്ക് പ്രാന്ത് പിടിക്കണ്ട്.. സത്യമായിട്ടും” “നീ ഒന്ന് വീട് വരെ വന്നേ നമുക്ക് ഒന്ന് ഡ്രൈവ് പോവാ.. ഞാൻ അപ്പൊ നിന്നോട് സ്വസ്ഥമായിട്ട് പറയാം” 10 മിനിട്ടെ ഉള്ളൂ എന്റെ വീട്ടിൽ നിന്നും എമിലിയുടെ വീട്ടിലേക്ക്. അവൾ സിറ്റൗട്ടിൽ അവളുടെ പപ്പയുടെ ഒപ്പം ഇരിക്കുകയായിരുന്നു. എന്നെ കണ്ട് ചിരിച്ചെങ്കിലും എന്തോ അവൾ ഒളിപ്പിക്കുന്ന പോലെ എനിക്ക് തോന്നി. അവളുടെ പാപ്പയോട് കുറച്ചു നേരം സംസാരിച്ചു. അവൾ അപ്പോഴേക്കും ഡ്രസ്സ്‌ മാറി വന്നിരുന്നു. എന്റെ പിന്നിൽ വന്ന് കയറി. സമയം രാത്രി പത്തര ആയിട്ടുണ്ടായിരുന്നു. ഞങ്ങൾ ടൗണിലേക്ക് വന്നു. വാഹനങ്ങൾ അങ്ങനെ അധികം ഉണ്ടായിരുന്നില്ല. പാലം തുടങ്ങുന്നതിന്റെ മുൻപ് വണ്ടി നിർത്തി ഞങ്ങൾ നടന്നു. “അപ്പൊ അത് തന്നെയാലേ കാര്യം..” ഞാൻ അവളുടെ മുഖത്ത് നോക്കാതെ തുടർന്നു “ആനി എന്നെ വിളിച്ചാർന്നു കുറച്ച് മുൻപ്…ആകെ കരച്ചിൽ…

ഒന്നും അങ്ങ് വിട്ട് പറയുന്നെയുണ്ടായില്ലാ… ഇനി വിളിക്കാൻ പറ്റില്ലാന്നും പറഞ്ഞു ഫോൺ വെച്ച്.. പിന്നെ വിളിച്ചപ്പോൾ സ്വിച് ഓഫും..” “ദേവാ ഞാൻ അവളുടെ അടുത്ത് പോയാർന്നു.. അവൾ വിളിച്ചിട്ട്.. നിന്നെ വിളിക്കുമ്പോൾ ഒപ്പം ഞാനും ഉണ്ടായിരുന്നു.. കഷ്ടമാടാ അവളുടെ അവസ്ഥ ” “എന്നാ നിനക്ക് എന്നെയൊന്ന് അപ്പൊ തന്നെ വിളിച്ചൂടായിരുന്നോ..” “അതിനുള്ള ഒരു അവസ്ഥയിൽ ആയിരുന്നില്ലടാ ഞാനും ..” “അതിനുമാത്രം ഇപ്പൊ ന്താ ഉണ്ടായേ?” “ഇന്നലെ അവളുടെ പപ്പ ഹോസ്പിറ്റലിൽ ആയിരുന്നു.. അറ്റാക്ക് വന്ന്.. അവസ്ഥ കുറച്ച് മോശമാണ്… ” ഞാൻ മനസ്സിൽ ഊഹിച്ചു അവൾ എന്താകും പറയാൻ പോകുന്നതെന്ന്. ഞാൻ കണ്ണുകൾ അടച്ച് തല താഴ്ത്തി. “മരിക്കും മുൻപ് മോളുടെ വിവാഹം കാണണം എന്ന് ആഗ്രഹമുണ്ടെന്ന്.. അവൾ അറിയാതെ ഇവർ മുൻപെതോ ബന്ധത്തിൽ തന്നെ ഉള്ള ഫാമിലി ആയിട്ട് സംസാരിച്ചട്ടുണ്ടായിരുന്നെന്ന്.. പുള്ളിക്ക് ബോധം വന്നപ്പോൾ ആദ്യം സംസാരിച്ചതെ ഈ കാര്യമായിരുന്നു.. ICU യിൽ കിടക്കുന്ന അവളുടെ പപ്പാ അവിടെവെച്ചു തന്നെ അവളോട് ഇത് ചോദിക്കുമ്പോൾ അവൾക്ക് അത് എങ്ങനെയാടാ എതിർക്കാൻ പറ്റണെ?” “എന്നാലും ഇത്ര പെട്ടന്ന് ഇവൾക്ക്..” “പെട്ടന്നലെടാ . ഇന്നലെ രാത്രി തന്നെ അവൾ വീട്ടിൽ വന്നപ്പോൾ അവളുടെ ചേട്ടനോട് നിന്നെ പറ്റിയും ഈ കല്യാണം പറ്റില്ലായെന്നും പപ്പയെ പറഞ്ഞ് ഒന്ന് മനസിലാക്കാമോയെന്നും ചോദിച്ചതാ.. ആ നാറി അവളെ ഇമോഷണലി തകർത്തു.. അവൾക്ക് ഇഷ്ടമുള്ളത് ചെയ്തോ അത് കാരണം പപ്പയ്ക്ക് എന്തേലും സംഭവിച്ചാൽ അവൾക്ക് എന്നേലും ഹാപ്പി ആവാൻ പറ്റുമോന്ന് ചോദിച്ചു.. അത് കേട്ടാ പോരെ” ഞാൻ ഒന്നും മിണ്ടിയില്ല. അവൾ തുടർന്നു. എന്റെ തല പെരുകുന്നപോലെത്തോന്നി. “അവളുടെ മമ്മി അടക്കം അവൾക്ക് ഇഷ്ടമുള്ളവർ എല്ലാവരും ഒരേ ടോണിൽ ഒരു കാര്യം പറയുമ്പോൾ അതിനെ എതിർക്കാനുള്ള മനശക്തി ആ പാവത്തിന് ഇല്ലാലോടാ.. എന്നെക്കാൾ നന്നായി നിനക്കു അറിയാലോ അത്.. ആരും അവളുടെ കരച്ചിലിനും സങ്കടങ്ങൾക്കും ഒരു വിലയും കൊടുത്തില്ല..” ഞാൻ എമിലിയെ നോക്കി “അപ്പൊ എല്ലാം ഇതോടെ തീർന്നുല്ലേ.. ” എന്റെ കണ്ണുകൾ നിറഞ്ഞത് അപ്പോഴായിരുന്നു. അവൾ എന്നെ അവളോട് അടുപ്പിച്ചു. “ഒരു രാത്രിയും പകലും കരഞ്ഞു തളർന്നിട്ടും നിന്നെ വിളിച്ചപ്പോൾ അവൾ കരഞ്ഞത് ആ റിയാലിറ്റി അവൾ അക്സെപ്റ് ചെയ്തതിന്റെ വിഷമം കൊണ്ടാ.. നീയും ആ റിയാലിറ്റി അക്സെപ്റ് ചെയ്യണം…..” “എമിലി നീയും..” “എല്ലാവരും നിനക്കും അവൾക്കും എതിരാ.. ആ എതിർപ്പ് ക്രോസ് ചെയ്യാൻ അവൾക്ക് പറ്റില്ല.. അങ്ങനെ വന്നാലും അവൾക്ക് തിരികെ പോകാൻ തോന്നും… അവർ അവളെ മനസിലാക്കിയില്ലെങ്കിലും ഷി ലവ്സ് ഹേർ ഫാമിലി ദ മോസ്റ്റ് .. ” പെട്ടന്ന് ഞാൻ അവൾക്ക് ആരുമല്ലാതെ ആയി എന്ന തോന്നൽ എന്നെ ആകെ തളർത്തി.

എമിലിയെ കെട്ടി പിടിച്ചു ഞാൻ അറിയാതെ കരഞ്ഞു പോയി. അന്ന് ഞാൻ തിരിച്ച് വീട്ടിൽ എത്തി. ഒന്നും കഴിക്കാതെയായിരുന്നു കിടന്നത്. ഉറക്കെ അലറാൻ തോന്നിയെങ്കിലും ശരീരം ആകെ തളർന്നിരുന്നു. ഒരിക്കൽ പോലും എന്റെ കണ്ണീരിന് ഇത്ര ഭാരം ഉള്ളതായി തോന്നിയിരുന്നില്ല. ആ റിയാലിറ്റി അക്സെപ്റ് ചെയ്യാൻ എനിക്ക് പറ്റണ്ടായില്ല. അവളുടെ ചിരിയും കണ്ണുകളും എന്റെ മനസ്സിൽ നിറഞ്ഞു. അങ്ങനെ ഓർമകളുടെ ഓഴുക്കിൽ പെട്ട് ഞാൻ അന്ന് എപ്പോഴോ ഉറങ്ങി. പിറ്റേന്ന് അവളുടെ ചേട്ടൻ എന്നെ കാണാൻ വന്നിരുന്നു. ഒരു ബഹളത്തിന് ഉള്ള മാനസിക അവസ്ഥായിൽ അല്ലായിരുന്നു ഞാൻ. പുള്ളിയും. ഒരു അപേക്ഷ പറയുന്ന ടോണിൽ എന്നോട് വന്ന് പ്രശ്നങ്ങൾ ഉണ്ടാക്കരുത് എന്ന് പറഞ്ഞപ്പോൾ ഞാനും എതിർത്തൊന്നും പറഞ്ഞില്ല. അതിനുശേഷം അവൾ എന്നെ വിളിച്ചിട്ടില്ല. കാണാനും കഴിഞ്ഞിട്ടില്ല. തുടക്കംഎവിടെ എന്നറിയാത്ത ഞങ്ങളുടെ പഴയ ചാറ്റ് ഞാൻ വായിച്ചു കൊണ്ടേയിരുന്നു. സ്വന്തം മുറിവിനെ ഉണങ്ങാൻ അനുവദിക്കാതെ സ്വയം മുറിവേല്പിക്കുന്നപോലെ. എമിലിയും ഞാനും ഞങ്ങളുടെ കോളേജിലെ ബാച് മേട്സും കൂടെയാണ് അവളുടെ കല്യാണത്തിന് ചെന്നത്. പോകണമോ വേണ്ടയോ എന്ന് സംശയമുണ്ടായിരുന്നു. എമിലിയുടെ നിർബന്ധം ഞാനും അന്ന് അവരുടെ കൂടെ ചെന്നു.അവളുടെ പപ്പ അപ്പോൾ പതിയെ റിക്കവർ ആയി വരുകയായിരുന്നു. ചേട്ടൻ ഞങ്ങളോട് വന്ന് സംസാരിച്ചു. ഞാൻ പതിയെ മാറി നിന്നു. സ്റ്റേജിൽ അവളെയും ചെറുക്കനെയും ചിരിച്ചുകൊണ്ട് നിൽക്കുന്നത് കണ്ടപ്പോൾ ശ്വാസം കിട്ടാത്ത ഇരുട്ട് നിറഞ്ഞ മുറിയിൽ ഒറ്റപ്പെട്ടു പോയപോലെ തോന്നി. ഇറങ്ങി പോയാലോ എന്നായി. എന്റെ ഉള്ളിലിരുപ്പ് മനസ്സിലാക്കിയിട്ടാവണം എമിലി എന്റെ കയ്യിൽ മുറുക്കെ പിടിച്ചു. “എങ്ങോട്ടാ?” “എനിക്ക് പറ്റണില്ല എമി..” ” നീ വാ.. സ്റ്റേജിൽ കേറി വന്ന് ഒരു ഫോട്ടോയും എടുത്തിട്ട് പോവാം.. അവൾ നീ ഓക്കെ ആണെന്ന് ഒന്ന് ഓർത്തോട്ടെ.. ” “അതിന് അവൾ ഹാപ്പിയല്ലേ ” സ്റ്റേജിൽ ചിരിച്ചുകൊണ്ട് ഫോട്ടോകൾക്ക് പോസ് ചെയ്യുന്ന അവളെ നോക്കി. “പുറമെ.. നീ വന്നേ..” അവൾ എന്റെ കയ്യിൽ പിടിച്ചു കൊണ്ട് ഞങ്ങളുടെ ഫ്രണ്ട്സിന്റെ ഒപ്പം നടന്നു. സ്റ്റേജിലേക്കുള്ള സ്റ്റെപ്പ്സ് കേറുമ്പോൾ അവൾ ഞങ്ങളെ നോക്കി. എമിലിയുടെ പുറകിൽ ആയി വന്ന എന്നിലേക്ക് അവളുടെ കണ്ണുകൾ ഉടക്കിയപ്പോൾ സമയം ഒരു സെക്കന്റ് നിശ്ചലമായ പോലെ എനിക്ക് തോന്നി. അവൾ ചിരികൊണ്ട് അവരെ നോക്കി. അവളുടെ ചെറുക്കന് ഞങ്ങൾ ഓരോരുത്തരെ ആയിട്ട് പരിചയപെടുത്തി. “ദേവ് ” എന്ന് പറഞ്ഞ് അവൾ എന്നെ പരിചയപെടുത്തിയപ്പോൾ അവളുടെ ശബ്ദത്തിൽ എന്റെ പേര് വീണ്ടും കേട്ടപ്പോൾ അതിന് മറ്റൊരു ടോൺ ആയിരുന്നു. മാറ്റങ്ങളുടെ തുടക്കം. കല്യാണ ഡ്രസ്സിൽ അവളെ കാണാൻ അത്രയും ഭംഗിയായിരുന്നു. അധികം മേക്കപ്പില്ലാതെ മുടിയുടെ എന്റ് ചെറുതായി കേൾ ചെയ്ത്. കോളേജിൽ പഠിക്കുമ്പോൾ ഉണ്ടായിട്ടുള്ള ഒരു ലേറ്റ് നൈറ്റ് കോളിൾ ഞങ്ങൾ ഈ നിമിഷം മനസ്സിൽ കണ്ടിട്ടുണ്ട്. എന്റെ കയ്യും ചേർത്ത പിടിച്ചു ഫ്രണ്ടിസിനു ഒപ്പം പോസ് ചെയ്യുന്നത്. റിയാലിറ്റി എന്നെ ആ ഫോട്ടോയിലെ ഫ്രെണ്ട്സിൽ ഒരാളാക്കി, അതും ഫോട്ടോയുടെ അങ്ങേയറ്റം. അവളുമായുള്ള ഓർമ്മകളിൽ നിന്നും അകലാൻ എനിക്ക് അത്ര എളുപ്പം ആയിരുന്നില്ല. അവൾ മറ്റൊരാളുടേതായി എന്ന യാഥാർഥ്യം എന്നെ അത്രക്കും വീർപ്പു മുട്ടിച്ചു. എനിക്കുള്ളിൽ തന്നെ ഞാൻ രണ്ടായിട്ട് പിരിഞ്ഞപോലെ തോന്നി. എല്ലാം അക്സെപ്റ് ചെയ്ത് മൂവ് ഓൻ ചെയ്യാൻ പറയുന്ന ഒരു ഞാനും, ഒരു കാസറ്റ് ടെപ് രീവൈന്റ് ചെയ്ത് കാണുന്ന പോലെ അവളുമായുള്ള ഓർമ്മകൾ റീവൈന്റ് ചെയ്യുന്ന ഞാനും. പലപ്പോഴും ശ്രദ്ധ നഷ്ടമാകുവാനും തുടങ്ങി.

ഞാൻ ആദ്യമായിട്ട് ഓവാറായിട്ട് അടിച്ചതും അത് തുടർന്നതും ഇതേ കാരണം ഉള്ളിൽ കിടന്ന് പുകഞ്ഞ കൊണ്ടായിരുന്നു അപ്പോൾ എന്റെ വിഷമം കുറക്കാൻ എന്റെ മനസ്സ് അവളെ കുറ്റക്കാരിയാക്കി. “എടാ എനിക്ക് നിന്റെ ഫീലിംഗ് മനസിലാകും.. നീ മൂവ് ഓൺ ചെയ്യേണ്ടേ സമയം ആയി.. ഡിസ് വിൽ ഒൺലി റൂയിൻ യുവർ ലൈഫ്..” എമിലി നല്ല ദേഷ്യത്തിൽ തന്നെയായിരുന്നു “നിനക്ക് കോപ്പ് മനസ്സിലാവും.. ഇത് സഫർ ചെയ്യുന്നത് ഞാൻ ഒറ്റക്കല്ലേ.. നീയും കൂടെ കൂട്ടുനിന്ന് എന്നെ ചതിച്ചതല്ലേ… നീയും പൊക്കോ….അവൾ ഉപദേശിക്കാൻ വന്നേക്കാണ്..” അവൾ ഒന്നും പറഞ്ഞില്ല. പിറ്റേന്ന് എഴുന്നേറ്റ് തലേന്ന് പറഞ്ഞ കാര്യം ഓർത്ത് എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി. ഞാൻ അന്ന് കാലത്ത് തന്നെ എമിലിയെ അവളുടെ വീട്ടിൽ പോയി കണ്ടു. “എമി.. സോറി ഡീ… ഞാൻ ഓവാറായി പോയി..” “സമ്മതിച്ചേ?” ലാപ്റ്റോപ്പിൽ നിന്ന് കണ്ണെടുത്ത് അവൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് തുടർന്നു “എനിക്ക് നിന്നെ അറിയില്ലേ ദേവാ .. അതാ പറഞ്ഞെ ഈ നശിച്ച കുടി ഒന്നേൽ നിർത്ത് അല്ലേൽ ലിമിറ്റ് ചെയ്യ്… ഇല്ലേൽ ഇപ്പൊ ബാക്കിയുള്ള നിന്നെക്കൂടിയും അത് ഇല്ലാതാകും ” “എനിക്ക് ആഗ്രഹം ഉണ്ട്… നിന്നോടു തന്നെ എത്ര വട്ടം ഞാൻ ഇതാണ് ലാസ്‌റ് എന്ന് പറഞ്ഞിട്ടുണ്ട് പക്ഷെ വീണ്ടും കുടിച്ചു പോകുന്നു.. അവളെ മറക്കാൻ ശ്രമിക്കുമ്പോൾ ഒക്കെ എന്തേലും ആയിട്ട് അവൾ വീണ്ടും വരും.. ഏതേലും പാട്ട് കേൾക്കുമ്പോൾ തൊട്ട് വെറുതെ പോകുന്ന ബസിന്റെ പേര് വരെ ചിലപ്പോൾ അവളെ ഓർമിപ്പിക്കും.. ഒരു കപ്പിൾസിനെ കണ്ടാൽ പോലും എനിക്ക് അവളെ ആണ് ഓർമ്മ വരണത്..” മനസ്സിനെ അലട്ടിയ കുറെ കാര്യങ്ങൾ ലഹരിയുടെ പിൻബലം ഇല്ലാതെ അവളോട് തുറന്ന് പറഞ്ഞപ്പോൾ ആ സമയം ഒരു ആശ്വാസം തോന്നി. ഒന്ന് ആലോചിച്ചിരുന്നിട്ട് അവൾ പറഞ്ഞു “നീ അവളെ മറക്കാൻ നോക്കുമ്പോൾ അല്ലെ അവളുടെ ഓർമ വീണ്ടും വരണേ.. അപ്പൊ നീ മറക്കണ്ടാ എന്ന് തീരുമാനിക്ക് ” “അത് വേണോ.. പ്രശ്നവും..” “അങ്ങനെയല്ലാടാ.. അവൾ നിന്റെ ലൈഫിലെ ഒരു അതിമനോഹര ചാപ്റ്റരാണെന്ന് വിചാരിക്ക്… നിന്റെ സ്വന്തം അല്ലാത്ത എന്നാൽ നിനക്കു കുറെ നല്ല ഓർമ്മകൾ തന്നിട്ട് മടങ്ങിയ ഒരു വ്യക്തി… നിന്റെയാണെന്ന് വിചാരിക്കുമ്പോഴാ നിനക്കു അവിടെക്ക് തന്നെ തിരിച്ച് പോവാൻ തോന്നുന്നേ.. അങ്ങനെയല്ല എന്ന് മനസിനെ പറഞ്ഞ് മനസ്സിലാക്ക്… നിന്റെയല്ലേ മനസ്സ് നീ പറഞ്ഞാ മനസ്സിലാവും…” അവൾ എന്റെ നേരെ നോക്കി ഒന്ന് ചിരിച്ചു. ഞാനും. “ശ്രമിക്കാം.. പിന്നെ നിന്റെ പേപ്പർസ് എല്ലാം ശെരിയായോ?” “ഇന്ന് കൊണ്ടുകൊടുക്കണം… അത് റെഡിയായാ അടുത്ത മാസം അടുത്ത ബീമാനത്തിൽ കേറി ചേച്ചി ദുഫായിക്ക് പോവും …” അവൾ വീണ്ടും ചിരിച്ചു. “അപ്പൊ കാര്യങ്ങൾ സെറ്റാവട്ടെ.. ഞാൻ ഇറങ്ങാടി.. റെഡിയായ വിളിക്ക്..” എമിലിയുടെ പേപ്പർസ് എല്ലാം ശെരിയായി അവൾ ദുബായ്ക്ക് പറന്നു. അവിടെ അവൾക്ക് ഒരു ജോബ് സെറ്റായി. കൂടെ പഠിച്ച പലരും പല രാജ്യങ്ങളിലും പല ജോലികളുമായി സെറ്റ് ആയപ്പോൾ എങ്ങും എത്താനോ എന്തേലും ചെയ്യാനോ കഴിയുന്നില്ലല്ലോ എന്ന് തോന്നൽ ഉണ്ടായി തുടങ്ങി. പതിയെ അതൊരു ഒറ്റപെടലായി.

കുടി പൂർണമായും നിർത്തിയതോടെ ആനിയോട് തോന്നിയ ദേഷ്യം എല്ലാം പതിയെ ഇല്ലാതെ ആയിരുന്നു. അവളോട് വല്ലാതെ സഹതാപം തോന്നി. എന്ത് മാത്രം അനുഭവിച്ചു കാണും പാവം. ഇപ്പൊ ഇഷ്ടമുള്ള ലൈഫിൽ ആണോ എന്ന് പോലും അറിയില്ല. ഇടക്ക് ആനിയെ കാണണം അവളുടെ ലൈഫ് എങ്ങനെ പോവുന്നു എന്നൊക്ക അറിയണം എന്ന് തോന്നി. ഞാൻ ഈ കാര്യം എമിലിയോട് പറഞ്ഞപ്പോൾ അവൾ എന്നോട് ആനിയെ കാണാൻ ഉള്ള മോഹം അങ്ങ് കളഞ്ഞേക്കാൻ പറഞ്ഞു. അവൾ വേറെയൊന്നു കൂടി പറഞ്ഞു. ആനിക്ക് ഒരു കുട്ടിയുണ്ടായി. പെൺകുട്ടിയാണ്. ആ കാര്യം കേട്ട് ഞാൻ ആകെ ഹാപ്പി ആയി. ആനീയും ഹാപ്പിയാണ് എന്നെപ്പറ്റി തിരക്കി എന്ന് കേട്ടപ്പോൾ ഉള്ളിൽ ഒരു മഞ്ഞുമഴ പെയ്യുന്നപോലെ തോന്നി. ഫോക്കസ് മറ്റേതിലേക്കെങ്കിലും തിരിക്കണം എന്ന് ഞാൻ ആഗ്രഹിച്ചു. എവിടെക്ക്? എങ്ങനെ? അതറിയില്ലായിരുന്നു. വർക്ക്ഔട്ട്? ഏഴുത്ത്? പി. എസ്. സി? എല്ലാം ആലോചിച്ചു. അതൊന്നും ഒരു ഉണർവ് എനിക്ക് തന്നില്ല. ഒരു ഗട്ട് ഫീലിംങ്ങിൽ പണ്ട് സമ്മർ ഇനി ബത്‌ലഹേം കണ്ട ഉണ്ടായാ ഒരു മോഹം, ഒരു ഡയറി ഫാം തുടങ്ങിയാലോ എന്ന് തോന്നി. വീട്ടിൽ ആലോചിച്ചു. അവർക്കും അതിഷ്ടമായി. അതുവരെ ഉണ്ടായിരുന്ന സേവിങ്സ് കൊണ്ട് ഞാൻ സ്വിട്സര്ലാന്റിലേക്ക് ഒരു കൊച്ചു യാത്ര ചെയ്തു. ഉദ്ദേശം രണ്ടായിരുന്നു. ഒന്ന് അവിടത്തെ ഫാം സ്റ്റഡി ചെയ്യുക, അവരുടെ മെത്തേട്സ് മനസ്സിലാക്കുക രണ്ട് മനസ്സിന് മറ്റൊരു തുടക്കത്തിന് മുൻപുള്ള ഒരു മാറ്റവും. യാത്ര കഴിഞ്ഞ് വന്ന് ഡീറ്റിയൽഡ് ആയിട് ഒരു പ്രൊജക്കട്ട് റിപ്പോർട്ടും തയ്യാറാക്കി ലോൺ അപ്ലൈ ചെയ്തു.വിചാരിച്ചതിലും വേഗത്തിൽ എല്ലാം വലിയ തടസ്സങ്ങൾ ഇല്ലാതെ റെഡിയായി. ജീവിതം അങ്ങനെ മറ്റൊരു ദിശയിലേക്ക് തിരിഞ്ഞു. തിരക്ക് മനസ്സിനെ ഓർമ്മകളിലേക്ക് കൊണ്ടുപോകുന്ന ന്യൂറോനുകളെ വലിയ മൈന്റ് ആക്കാതെ ആയി. അങ്ങനെയിരിക്കെയാണ് എമിലിയുടെ കല്യാണം വന്നത്. ദുബായിലുള്ള അവളുടെ ചേച്ചി വഴി വന്ന ആലോചന. അത് ഉറപ്പിച്ചു. കല്യാണം നാട്ടിൽ വെച്ച് തന്നെ. അവൾ ഞങ്ങളുടെ കൂടെ പഠിച്ച ഒട്ടുമിക്കവരെയും വിളിച്ചു. ഒരു ചെറിയ റീയുണിയൻ പോലെ. ആനിയും വന്നിരുന്നു. ആനിയെ പിന്നെ കാണുന്നത് അന്നായിരുന്ന. ഹസ്ബന്റും മോളും കൂടെയുണ്ടായിരുന്നു. ആളാകെ മാറിയ പോലെ എനിക്ക് തോന്നി.സാരിയൊക്കെ ഉടുത്തു കൂടുതൽ പക്വത തോന്നിച്ചു. ഞാൻ നിൽക്കുന്നുത്തേക്ക് അവർ വന്നു. കയ്യും നീട്ടി അവൾ അടുത്തേക്ക് വന്നു. മുഖം ഒരു ചിരികൊണ്ട് നിറച്ചിരുന്നു. ആകാംക്ഷ ഒട്ടും കുറയാതെ “ഇച്ചായ ഇതാണ് ദേവൻ..” “ആ ആനി പറയാറുണ്ട് തന്നെപ്പറ്റി ഞാൻ പീറ്റർ..” ഞങ്ങൾ ഷെയ്ക്ക് ഹാന്റ് കൊടുത്തു. “മോൾക്ക് എത്ര വയസ്സായി..” ഞാൻ മോളുടെ നേരെ നോക്കി ചിരിച്ചു “മൂന്ന്…” “എന്താ പേര്?” “എസ്ത്തർ” “ആനീ നിങ്ങൾ സംസാരിക്ക്..

ഞാനും മോളും വെൽക്കം ഡ്രിങ്ക്സ് കഴിച്ചിട്ട് വരാം..” “മോൾക്ക് തണുത്തത് ഒരുപാടു കൊടുത്ത് ചുമ പിടിപ്പിച്ചോണ്ട് വന്നേക്കരുത് . ഞാൻ പറഞ്ഞേക്കാം .” അവരുടെ സംസാരാവും അവളുടെ കരുതലും വളരെ ലാളിത്യത്തോടെ ഞാൻ നോക്കി. “ദേവാ..ഇവിടില്ലേ…” പെട്ടന്ന് ഞാൻ ശ്രദ്ധ തിരിച്ചു. അവളെ നോക്കി. ” നീ ഹാപ്പിയാണെന്ന് കണ്ടപ്പോൾ ഒരുപാടു സന്തോഷം തോന്നേണ്ട് ” “ഞാൻ ഹാപ്പിയാടാ.. പക്ഷെ ഞാൻ മിക്കപ്പോഴും ഓർക്കും നിന്നെപ്പറ്റി.. എമിലി പറയാറുണ്ട് നിന്റെ കാര്യം.. ഞാൻ കാരണം ആണല്ലോ എന്നോർത്ത്… പലപ്പോഴും ഉറക്കം പോയിട്ടുണ്ട്..” ഞാൻ ചിരിച്ചു അവൾ തുടർന്നു “അന്ന് എനിക്ക് അവരെ എതിർക്കാൻ ഉള്ള ധൈര്യം ഉണ്ടായിരുന്നില്ല… നിന്നെ ഫെസ് ചെയ്യാനുള്ള പേടിയും ഉണ്ടായിരുന്നു.. പെട്ടന്ന് നിന്നെ അങ്ങനെ വിളിച്ചു പറഞ്ഞപ്പോൾ നിനക്കു എന്ത് മാത്രം വിഷമം ഉണ്ടായിട്ടുണ്ടാവും എന്ന് ഓർക്കാറുണ്ട്… ഞാൻ നിന്നെ തേച്ചു എന്നല്ലേ നീ വിചാരിച്ചിട്ടുണ്ടാവു…” “അല്ലടാ .. സോറി.. അല്ല ആനി… എമിലി എന്നോട് എല്ലാം പറഞ്ഞു… പപ്പയുടെ കാര്യവും.. ചേട്ടന്റെ ഇമോഷണൽ സീൻസുമെല്ലാം… ” “നീ അറിഞ്ഞോന്ന് അറിയില്ല.. കല്യാണം കഴിഞ്ഞ് ഒരു മാസം ആവുന്നതിന് മുമ്പ് പപ്പ പോയി ..” “ഓ.. ഞാൻ അത് അറിഞ്ഞില്ല.. നീ മെന്റലി ഒരുപാടു സഫർ ചെയ്തുലെ.. ” “ആ ഒരു ടൈം… പാർട്ട് ഓഫ് ലൈഫ്…” “അതേ.. ” “ആ പിന്നെ നീ ഇപ്പൊ എന്താ ചെയ്യുന്നേ? കമ്മിറ്ഡ്?” “നോ.. സ്റ്റിൽ സിംങ്കിൽ.. ഒരു ഡയറി ഫാം ഉണ്ട് ..” “ഒക്കെ..” അവൾ ചുണ്ടു നനച്ചു. മുഖത്തേക്ക് ചാടി കിടന്ന മുടി പുറകോട്ട് വെച്ച്. മുഖത്തെ വെളിച്ചം അണഞ്ഞപോലെ. അവൾ ഹസ്ബന്റ് നിൽക്കുന്ന വശത്തേക്ക് നോക്കി. അണയുന്ന തീ പോലെ ഞങ്ങളുടെ സംസാരം പതിയെ കെട്ടു. അപ്പോഴേക്കും അവളുടെ ഹസ്ബന്റ് വന്നു. അവർ അകത്തേക്ക് നടന്നു. ഞാൻ പുറകെ വന്നോളാം എന്ന് പറഞ്ഞു. അന്ന് കല്യാണത്തിന് വന്ന ഞങ്ങൾ ബാച് മെട്സ് എല്ലാരും കൂടെ സ്റ്റേജിൽ എമിലിയുടും അവളുടെ ചെക്കനോടും ഒപ്പം നിന്ന് ഫോട്ടോ എടുത്തു. എങ്ങനെയോ പെട്ടന്ന് നിന്നപ്പോൾ ആ ഫോട്ടോയിൽ വലതുവശത്തു അറ്റത്തായി ഞാനും ഇടത്തുവശത്തു അറ്റത്തായി ആനിയും വന്നു.

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular