Connect with us

അനുഭവങ്ങൾ

‘അറിഞ്ഞോ..നാഫി ഗർഫിണിയാ..” ക്ലാസ്സിലേക്ക് കയറി വന്ന എന്നെ നോക്കി ബിനു അങ്ങനെ കളിയാക്കി പറയുമ്പോൾ ക്ലാസ്സ്‌ ടീച്ചർ അടക്കമുളളവർ കളളചിരിയോടെ നോക്കിയത് എന്റെ വയറിലേക്കായിരുന്നു

Published

on

രചന: Nafiya Nafi
“‘അറിഞ്ഞോ..നാഫി ഗർഫിണിയാ..”
ക്ലാസ്സിലേക്ക് കയറി വന്ന എന്നെ നോക്കി ബിനു അങ്ങനെ കളിയാക്കി പറയുമ്പോൾ ക്ലാസ്സ്‌ ടീച്ചർ അടക്കമുളളവർ കളളചിരിയോടെ നോക്കിയത് എന്റെ വയറിലേക്കായിരുന്നു

കല്യാണം കഴിഞ്ഞ് വൈകാതെ പണി പറ്റിച്ചല്ലോടീ വായാടീ എന്ന് പറഞ്ഞ് പലരും കളിയാക്കി ചിരിച്ചപ്പോൾ
“‘എന്റെ വാവയിങ്ങു വരട്ടെടീ നിന്റെ പല്ലിടിച്ചു തെറിപ്പിക്കും എന്ന മറുപടി കൊടുത്തായിരുന്നു ഞാൻ വാ അടപ്പിച്ചത്. .

മറ്റു ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാത്തതിനാൽ പതിവായി ഞാൻ ക്ലാസ്സിൽ ചെല്ലുമ്പോൾ ഗർഭിണി വരുന്നേ എന്ന് പറഞ്ഞു എനിക്ക് വഴിയൊരുക്കിയ ക്ലാസ്സിലെ ആൺസുഹൃത്തുക്കൾ എന്നോട് കാണിച്ചിരുന്നത് സഹോദരസ്നേഹത്തിനും അപ്പുറമായിരുന്നു..

എന്തിഷ്ടവും സാധിച്ചു തരാൻ മത്സരിച്ച സുഹൃത്തുക്കളും ഉറ്റവരും.. ചെറിയ അസ്വസ്ഥതകളിൽ പോലും താങ്ങായി നിന്നിരുന്ന ഇക്ക.. വിഭവങ്ങൾ മാറി മാറി ഉണ്ടാക്കി ഊട്ടിയിരുന്ന ഉമ്മമാർ.. ദിവസവും വയറിന്റെ അളവ് നോക്കി കുറിക്കുന്ന കൂടപ്പിറപ്പുകൾ..
.
എന്തുകൊണ്ടും ഗർഭകാലം മനോഹരമായി ആസ്വദിക്കുമ്പോൾ മാറ്റങ്ങൾ മനസ്സിന് മാത്രമല്ല ശരീരത്തിലുംപതിയെ വന്ന് തുടങ്ങിയിരുന്നു..മെലിഞ്ഞ എന്റെ ശരീരം തടിച്ചു ആകാരവടിവും ശരീരഭംഗിയും നഷ്ടപ്പെടാൻ തുടങ്ങി.. ഒട്ടിയ എന്റെ വയർ വീർക്കുന്നതോടൊപ്പം മുഖത്തും കഴുത്തിലും കറുത്ത പാടുകൾ വന്ന് തുടങ്ങി.. ഇഷ്ടങ്ങൾ പലതും അനിഷ്ടങ്ങളായി ..നീര് വന്ന് വീർത്ത കാലുകളും തലമുതൽ കാലിലെ പെരുവിരൽ വരെയുളള വേദനകൾ പലതും അലട്ടി തുടങ്ങുമ്പോഴും വേദന സംഹാരിയും ശക്തിയും ഊർജ്ജവും ആയി മാറിയത് ഉളളിലെ ജീവന്റെ തുടിപ്പായിരുന്നു..

വീർത്ത വയറിൽ പിടിച്ചു ഉപ്പ ചുംബിച്ചപ്പോഴും ഉളളതും ഇല്ലാത്തതുമായ പേരിട്ടു വാവയെ വിളിക്കുമ്പോഴും കുഞ്ഞ് അനക്കങ്ങൾ അറിയാൻ അനിയൻമാർ മാറി മാറി മത്സരിച്ചപ്പോഴും സ്വപ്‌നങ്ങളായിരുന്നു മനസ്സ് നിറയെ… ആസ്വദിക്കുകയായിരുന്നു ഞാനോരോ നിമിഷവും…

ഡോക്ടർ കുറിച്ച് തന്ന ഡേറ്റിനു കാത്തുനില്കാതെ അന്ന് ഞാൻ ഹോസ്പിറ്റലിൽ ചെന്നത് അടിവയറിൽ സൂചി തറക്കുന്ന വേദന അനുഭവപെട്ടത് കൊണ്ടായിരുന്നു .. വേദന കൂടിയും കുറഞ്ഞുമിരുന്നപ്പോൾ കിടക്കാനോ ഇരിക്കാനോ നടക്കാനോ കഴിയുമായിരുന്നില്ല… ഇടക്കെപ്പോഴോ ബോധം മറിഞ്ഞു ഉപ്പയുടെ ചുമലിൽ കിടന്നത് ഓർമയിൽ തെളിയുംമ്പോൾ പിന്നീട് കണ്ണ് തുറക്കുന്നത് ലേബർ റൂമിലെ ആർപ്പുവിളികൾ കേട്ടായിരുന്നു..

അടിക്കടി കൂടിയും കുറഞ്ഞും ഉണ്ടായിരുന്ന വേദന പൊടുന്നനെ ഇല്ലാതായപ്പോൾ
“‘ഇത് വരെ അനുഭവിച്ചത് ചെറിയ വേദനയല്ലേ മോളേ .
എന്ന മറുപടിയാണ് ഡോക്ടർ പറഞ്ഞത്..

ഇനി അധികം കാത്തിരിക്കേണ്ടി വരില്ല സ്വപ്‌നങ്ങളിൽ മാത്രം കണ്ടിരുന്ന ആ മുഖമൊന്നു കാണാൻ എന്നാലോചിച്ചപ്പോൾ സന്തോഷം കൊണ്ടെന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു .

പ്രസവത്തെ കുറിച്ച് കേട്ടറിവും പറഞ്ഞറിവും മാത്രമുളള ഞാൻ ലേബർ റൂമിലെ ആ ആർപ്പുവിളികൾക്കും അസഹ്യമായ ശബ്ദങ്ങൾക്കുമിടയിൽ ഭീതിയോടെയാണ് കിടന്നതെങ്കിലും വല്ലുമ്മച്ചി ഉരുവിട്ടു തന്ന സൂക്തങ്ങളും ദിക്ർകളും എനിക്ക് വല്ലാത്ത ശക്തി തന്നു..

“എനിക്കൊരു വേദനയും തോന്നുന്നില്ല ഡോക്ടർ”
എന്ന എന്റെ പറച്ചിൽ കേട്ടായിരുന്നു കുറച്ച് നേരം എന്നോട് നടക്കാൻ ആവശ്യപെട്ടത്…
കൈകൾ രണ്ടും വീശി നീണ്ട ആ ആശുപത്രി വരാന്തയിലൂടെ ഒരു പകൽ മുഴുവൻ ഞാൻ നടന്നപ്പോൾ നിഴലായി കൂടെ ഉണ്ടായിരുന്നത് എന്റെ ഇക്കയായിരുന്നു.

വണ്ണം വെച്ച എന്റെ വീർത്ത കാലുകൾ തലോടി തന്നും .. അലക്ഷ്യമായി കിടക്കുന്ന എന്റെ മുടിയിഴകൾ ഒതുക്കി കെട്ടിതന്നും .. നിറവയറിൽ തലോടി ഇടയ്ക്കിടെ “വേദനയുണ്ടോടീ പെണ്ണെ എന്ന് ചോദിച്ചുo.. ഭക്ഷണം അടുത്തിരുത്തി ഊട്ടി തന്നുo എന്നെ പരിചരിച്ചപ്പോൾ വിണ്ടു കീറിയ തുടയും കാൽപാദങ്ങളും വക വെക്കാതെ എനിക്ക് നടക്കാൻ കൂടുതൽ ശക്തി ലഭിക്കുകയായിരുന്നു .. വേദനയുടെ ആക്കം കുറക്കുകയായിരുന്നു .

“‘ഇനി എന്റെ മോൾക്ക്‌ വയ്യ ഡോക്ടർ ”
കലങ്ങിയ കണ്ണുമായി ഉപ്പ അങ്ങനെ പറയുംമ്പോൾ
“‘എനിക്കൊരു കുഴപ്പവുമില്ലെന്ന് പറഞ്ഞ് വീണ്ടും സിസ്റ്ററുടെ കൈ പിടിച്ച് ലേബർ റൂമിൽ കയറിയപ്പോൾ മുഖത്തെ ചിരി മായാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു…

വേദനക്കുളള ഇൻജെക്ഷൻ വെച്ച് അധികം വൈകിയില്ല.. പതിയെ മുഖത്തെ ചിരി മായാൻ തുടങ്ങി.. വേദന കണ്ണീരിന്റെ രൂപത്തിൽ പുറത്ത് വന്നപ്പോൾ തല പിളരുന്ന പോലെ തോന്നി തുടങ്ങി… കിടന്നുരുളാൻ വീതി കൂടിയ കട്ടിൽ മതിയാകാതെ വന്നു.. പല്ല് കൊണ്ട് സ്വയം ചുണ്ടിൽ അമർത്തി കടിച്ചപ്പോഴും മുടി കുത്തിപിടിച്ചപ്പോഴും ഒരു വേദനയും അനുഭവപെട്ടില്ല.. ഇരുമ്പ് നിർമിതമായ കട്ടിലിന്റെ കാലുകളിൽ ഞാൻ കൈകൾ അമർത്തിയപ്പോൾ തല കറങ്ങുന്ന പോലെയായിരുന്നു.. തൊണ്ടകുഴിയിൽ വെളളം ഇല്ലാതായി.. കൈകാലുകളിട്ട് അടിക്കുമ്പോൾ ശ്വാസം നിലക്കുന്ന പോലെ തോന്നിതുടങ്ങി ..

ക്ഷമയുടെ അതിര് കവിഞ്ഞു ഒരാർപ്പുവിളിയോടെ ഞാൻ ഉമ്മയെ വിളിച്ചു കരഞ്ഞത് ദൈവത്തിന്റെ മുഖമെന്നോണം എന്റെ മനസ്സിലപ്പോൾ തെളിഞ്ഞത് ഉമ്മയുടെ മുഖമായത് കൊണ്ടായിരിന്നു. .

പരിശോധനകൾക്കൊടുവിൽ 80ശതമാനം വേദന സഹിച്ചിട്ടും ഗർഭപാത്രം പൂർണമായും വികസിച്ചിട്ടും പ്രസവം നടക്കാതെ വന്നപ്പോൾ അവസാന പ്രതീക്ഷയെന്നോണം മുന്നിലുണ്ടായിരുന്നത് വയറിൽ കത്തിവെക്കുക എന്ന മാർഗമായിരുന്നു.

ഉളളിൽ കുഞ്ഞിന് അനക്കം കുറവാണെന്ന വേവലാതി പറഞ്ഞപ്പോഴായിരുന്നു ഡോക്ടർ അവസാന സ്കാൻ ചെയ്തത്. മിനിറ്റുകൾക്കുളളിൽ ഓപ്പറേഷൻ നടത്തിയില്ലെങ്കിൽ രണ്ടാലൊരാളെ മാത്രമേ രക്ഷിക്കാനാവൂ എന്ന് പറയുമ്പോൾ ഒരാലോചനക്ക് ഇടവരുത്താതെ സമ്മതപത്രത്തിൽ ഇക്ക ഒപ്പിടാൻ തയ്യാറായപ്പോൾ കണ്ണീരോടെ എന്നെ നോക്കുന്നുണ്ടായിരുന്നു..

വെളള വസ്ത്രമിട്ട മാലാഖമാർ എന്റെ മുടി പിന്നിയിട്ട് ഉടുപ്പ് അണിയിച്ചു എന്നെ സ്‌ട്രെച്ചറിൽ കിടത്തിയപ്പോൾ ഡോക്ടറുടെ കൈ പിടിച്ച് ഞാൻ പറഞ്ഞത് “എന്റെ കുഞ്ഞിന് ഒന്നും വരുത്തരുതെന്ന അപേക്ഷയായിരുന്നു ..

ഇക്കയുടെ കൈകൾ മുറുകെ പിടിച്ച് എന്നെ ഓപ്പറേഷൻ തിയേറ്ററിലേക്ക് ആനയിച്ചപ്പോൾ പ്രാർത്ഥനയോടെ ആശുപത്രി വരാന്തയിൽ എനിക്കും കുഞ്ഞിനും വേണ്ടി കാത്തിരിക്കുന്ന പ്രിയപ്പെട്ടവരെ കണ്ടപ്പോഴായിരുന്നു എന്റുളളം പിടഞ്ഞത്.

രണ്ട് ദിവസം വേദന അനുഭവിച്ച്‌ മൂന്നാം നാൾ വയറ് കീറാൻ ഒരുങ്ങുന്നവെന്നറിഞ്ഞ ഉമ്മയും ഉപ്പയും എന്നെ കണ്ട് മാറി നിന്നത് അവരുടെ കലങ്ങിയ കണ്ണുകൾ എന്നെ തളർത്തുമെന്ന് അവർക്കറിയാവുന്നതു കൊണ്ടായിരുന്നു.

തൊട്ടതിനും പിടിച്ചതിനും വഴക്കിടുന്ന അനിയത്തികുട്ടി എന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചപ്പോൾ
“‘എടീ എന്നെ കൊല്ലാൻ കൊണ്ട് പോകുന്നതല്ല എന്ന മറുപടി കൊടുത്ത് ഞാനവളെ മാറ്റി നിർത്തി..

സഹോദരങ്ങളായി കൂടെ നിന്ന സൗഹൃദങ്ങളെ അവിടെ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞിരുന്നു..

ദിവസവും ആരും കാണാതെ ഇഷ്ട പലഹാരങ്ങൾ കൊണ്ട് തന്നിരുന്ന അനിയൻ എന്റെ കൈകൾ മുറുകെ പിടിച്ചപ്പോൾ അവന്റെ മറുകയ്യിൽ സന്തോഷവാർത്ത അറിഞ്ഞു കഴിഞ്ഞാൽ വിതരണം ചെയ്യാനുളള മധുരമായിരുന്നു..

പുറത്തു വരാനുളള തിടുക്കത്തിൽ വാവ ഉളളിൽ കിടന്നു ആഞ്ഞു തൊഴിക്കുമ്പോൾ എന്റുളളിലെ പേടി മുഖത്തു നിഴലിക്കാതെ ശ്രദ്ധിച്ചു കൊണ്ട് ഓപ്പറേഷൻ തീയേറ്ററിലേക്ക് കടക്കുമ്പോൾ എല്ലാവർക്കും ചെറുചിരി സമ്മാനിച്ച കൂട്ടത്തിൽ ഊരും പേരും അറിയാതെ എനിക്ക് രക്തം തരാൻ തയ്യാറായവരെ നോക്കി നിറഞ്ഞ കണ്ണുകളോടെ നന്ദി അറിയിക്കാനും ഞാൻ മറന്നില്ലായിരുന്നു ..

നീലവസ്ത്രമണിഞ്ഞു കൊണ്ട് മുഖം മൂടികെട്ടിയ ഡോക്ടറെയും അനുയായികളെയും വലുപ്പം കൂടിയ ആ കട്ടിലിനു ചുറ്റും നിൽക്കുന്നതു കണ്ടിട്ടാകണം എന്റെ നെഞ്ചിന്റെ ഭാരവും ഹൃദയ മിടിപ്പിന്റെ വേഗതയും കൂടിയത്..

പൂർണ്ണ ആരോഗ്യമുളള ഒരു കുഞ്ഞു വാവയെ പ്രിയപ്പെട്ടവർക്ക് എനിക്ക് സമ്മാനിക്കാൻ കഴിയണേ എന്ന പ്രാർത്ഥനയോടെ കണ്ണടച്ചപ്പോൾ ചുറ്റുoനിന്നവർ എന്നെ “റ ” ഷേപ്പിൽ ചരിച്ചു കിടത്തി നട്ടെല്ലിന് സൂചിയടിക്കുന്നുണ്ടായിരുന്നു..

ഉറുമ്പരിക്കുന്ന വേദനയേ തോന്നിയുള്ളൂ നിമിഷങ്ങൾക്കുള്ളിൽ അരക്കു താഴെ മരവിച്ചപ്പോൾ എന്റെ കണ്ണുകൾ കറുത്ത തുണി കൊണ്ടവർ മൂടികെട്ടിയിരുന്നു..

പൂർണ്ണ ബോധത്തോടെ ഞാനവർക്ക് മുന്പിൽ മലർന്നു കിടന്നപ്പോൾ ആരൊക്കെയോ ചേർന്നെന്റെ തുണി അഴിക്കുന്നുണ്ടായിരുന്നു.. ആദ്യമായി മറ്റൊരു പുരുഷന്റെ മുന്പിൽ നഗ്നയായി കിടന്നപ്പോൾ എനിക്കൊരു മാനഹാനിയും തോന്നിയില്ല….

ഡോക്ടർ വയറ് കീറിയ സമയത്താകണം ഈർക്കിൽ കൊണ്ട് തൊടുന്ന പോലെ എനിക്കനുഭവപ്പെട്ടത്.. ശക്തമായി ആരോ നെഞ്ചിനു താഴെ അമർത്തിയ സമയം ശരീരത്തിൽ നിന്നെന്തോ അടർന്നു മാറുന്ന പോലെ തോന്നി…

കൈകൾ ഉയർത്തി ഞാൻ വയറിൽ തൊടാൻ ശ്രമിച്ചപ്പോഴായിരുന്നു ഡോക്ടർ ചുമലിൽ തട്ടി അത് പറഞ്ഞത്..
“നാഫി…നീയൊരു പെൺകുഞ്ഞിന്റെ അമ്മയായിരിക്കുന്നു “..

അധികം വൈകാതെ മോളുടെ ശബ്ദം കരച്ചിലിന്റെ രൂപത്തിൽ എന്റെ ചെവിയിൽ പതിച്ചപ്പോൾ ആയിരം പെരുമ്പറകൾ ഒരുമിച്ച് മുഴങ്ങുന്ന പോലെയായിരുന്നു..

മനസ്സ് നിറഞ്ഞ് ഞാൻ കരഞ്ഞപ്പോൾ “ദേ..സന്തോഷ കണ്ണീര് കണ്ടോ എന്ന് പറഞ്ഞ് ഡോക്ടർ കളിയാക്കുന്നുണ്ടായിരുന്നു…

ഒന്ന് കാണാനുളള വ്യഗ്രതയിൽ കണ്ണിലെ കറുത്ത തുണി അഴിക്കാൻ ഞാൻ പാട് പെട്ട് ശ്രമിക്കുമ്പോൾ വലിഞ്ഞു മുറുക്കി അവരെന്റെ ശരീരം തുന്നികെട്ടുന്നുണ്ടായിരുന്നു..

കാത്തിരിപ്പിനൊടുവിൽ എന്റെ നനഞ്ഞ കണ്ണുകൾ തുറക്കുമ്പോൾ നിറഞ്ഞ പുഞ്ചിരിയോടെ വിടർന്ന കണ്ണുകളുമായി അവളെന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു..

വിറയ്ക്കുന്ന കൈകൾ കൊണ്ട് അവളെ വാങ്ങാൻ കഴിയാതെ സന്തോഷം കൊണ്ട് ഞാൻ കൺകൾ പൊത്തി കരയുന്നത് കണ്ടിട്ടാകണം ഡോക്ടർ അവളെയെന്റെ നെഞ്ചിലേക്ക് വെച്ച് തന്നത്…

മുഖത്തു നിന്നും കണ്ണെടുക്കാതെ നെറ്റിയിലും കണ്ണിലും മാറി മാറി ചുംബിച്ചു കൊണ്ട് അവളെ ഞാൻ എന്റെ മാറോട് ചേർത്തു ഒരായിരം തവണ ദൈവത്തെ സ്തുതിച്ചപ്പോൾ പുറത്തു മധുരം വിളമ്പിയും സമ്മാനങ്ങൾ വാങ്ങി കൂട്ടിയും എന്റെ പ്രിയപ്പെട്ടവർ ഞങ്ങളെ സ്വീകരിക്കാൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു..
(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

അനുഭവങ്ങൾ

ഒരുപരിചയോമില്ലാത്തവനോട്‌ ഒക്കെ ചാറ്റ് ചെയ്യാനിറങ്ങിയെക്കുന്നു…

Published

on

രചന: ശ്രീക്കുട്ടി

“ഡീ………. ആരാടി നിന്റെ പ്രണയത്തിന്റെ രാജകുമാരൻ ????” രാവണൻ എന്റെ നേരെ ചീ-റിക്കൊണ്ട് വന്നു.അതെന്റെ ഫേസ്ബുക് ഫ്രണ്ട് ആ. ഒന്ന് വിരണ്ടെങ്കിലും അത് പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞു. അവളുടെ ഒരു രാജകുമാരൻ. നിനക്കറിയോടി ഇവനെയൊക്കെ??? ദേഷ്യം തീരാതെ പിന്നേം രാവണൻ അ-ലറി. എനിക്കെങ്ങനെ അറിയാൻ ഒരു റിക്വസ്റ്റ് വന്നു ഞാൻ അക്‌സെപ്റ് ചെയ്തു. അന്നുമുതൽ ജസ്റ്റ്‌ ചാറ്റ് ചെയ്യാറുണ്ട്. പറഞ്ഞത് മാത്രേ എനിക്കോർമ ഉള്ളു രാവണന്റെ ഒറ്റയടിക്ക് എന്റെ അഞ്ചാറു കിളികൾ ഒരുമിച്ചു പറന്നുപോയി. ഒരുപരിചയോമില്ലാത്തവനോട്‌ ഒക്കെ ചാറ്റ് ചെയ്യാനിറങ്ങിയെക്കുന്നു. വീട്ടിൽ പോടീ….

രാവണന്റെ ഒരടി കൂടി വാങ്ങാനുള്ള ശേഷി ഇല്ലാത്തതുകൊണ്ട് മാത്രം ഞാൻ ആദ്യം കണ്ട ബസ്സിൽ കയറി വീട്ടിലോട്ട് വച്ചുപിടിച്ചു. വീട്ടിൽ എത്തിയിട്ടും കവിളിലെ പുകചിലിനു കുറവില്ലല്ലോന്നോർത്ത് ഞാൻ പോയി കുളിച്ചു. എന്നിട്ടും രാവണന്റെ വിളിയൊന്നും വന്നില്ല. അങ്ങോട്ട്‌ വിളിക്കില്ലെന്ന് ഞാനും കരുതി. എന്നോടോ രാവണ നിന്റെ വാശി.. ഞാൻ പതിയെ അടുക്കളയിൽ ചെന്ന് മ്മടെ സ്ഥിരം പ്ലേസ് ആയ സ്ലാബിൽ കയറിയിരുന്ന് അമ്മേടെ സ്പെഷ്യൽ ചൂട് ചായേം അവിലും തിന്നാൻ തുടങ്ങി.

കൂട്ടത്തിൽ അമ്മയോട് ഇന്നത്തെ കോളേജ്ലെ ബ്രേക്കിങ്ന്യൂസുകൾ എന്റെ കയ്യിന്നു കുറച്ചുകൂടെ ഇട്ട് പറഞ്ഞോണ്ടിരിക്കുമ്പോൾ മ്മടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി…. ഓരോട്ടത്തിൽ റൂമിൽ എത്തി ഫോൺ എടുത്തു ചെവിയോട് ചേർത്തുവച്ചു….. പാറൂ……… അപ്പുറത്തുനിന്നും രാവണന്റെ വിളികേട്ടു. ഓ അടിച്ചു മനുഷ്യന്റെ പല്ലുകൊഴിച്ചിട്ട് വിളിക്കുന്ന വിളികേട്ടാൽ എന്ത് പാവം. ഞാനും വിട്ടുകൊടുത്തില്ല. എന്ത് വേണം??????

പല്ല്കൊഴിഞ്ഞോന്ന് അറിയാൻ വിളിച്ചതാണോ ??? ? അപ്പുറത്തുനിന്നും ചെറിയ ചിരി കേട്ടു. എടി പൊട്ടി…….. ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ അടിച്ചതല്ലേ. ഓ പോയതെന്റെ പല്ലല്ലേ ഞാനും വിട്ടുകൊടുത്തില്ല. അല്ല ഇത്രക്കും ദേഷ്യപ്പെടാൻ എന്തുണ്ടായി????? ഞാൻ പതിയെ ചോദിച്ചു. എടി…. ഇന്നത്തെ കാലത്തു ആരെയും ഒന്നിനെയും വിശ്വസിക്കാൻ പറ്റില്ല. ഇന്നത്തെ പെൺകുട്ടികളുടെ പല പ്രശ്നങ്ങൾക്കും കാരണം ഇങ്ങനെ ഒരു പരിചയവും ഇല്ലാത്തവരോടുള്ള സൗഹൃദങ്ങൾ ആണ്. നിനക്ക് അങ്ങനെ ഒരു തെറ്റ് പറ്റാതിരിക്കാൻ അല്ലെ ഞാൻ പറഞ്ഞത്. അല്ലാതെ നിന്നെ സംശയിച്ചിട്ട് ഒന്നുമല്ല . എല്ലാം കേട്ടിരുന്ന എന്റെ ചുണ്ടിൽ കണ്ണീരിനിടയിലും ഒരു പുഞ്ചിരി വിരിഞ്ഞു. എന്റെ രാവണന്റെ കരുതലോർത്ത്…

Continue Reading

അനുഭവങ്ങൾ

തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്…

Published

on

രചന: Ammu Santhosh

ഇത്രയും മതി.. “കുക്കിംഗ് എനിക്കിഷ്ടമല്ല കേട്ടോ, ഞാൻ ചെയ്യാറില്ല.പക്ഷെ വീടൊക്കെ വൃത്തിയാക്കാൻ വലിയ ഇഷ്ടമാണ്. ഇന്റീരിയർ ഡിസൈനർ ആയതു കൊണ്ടാകും ..പിന്നെ കല്യാണം ..നിറയെ ആഭരണം ഇട്ട് പട്ടുസാരി ഉടുത്ത് മുടി നീട്ടിപ്പിന്നി നിറയെ മുല്ലപ്പൂ ഒക്കെ വെച്ച് .മേക്കപ്പ് ഒക്കെ ഇട്ട് ഈശ്വര .ഓർക്കാൻ കൂടി വയ്യ എനിക്കെന്നെ ആ വേഷത്തിൽ. ഒരു ജീൻസും കുർത്തയും സിമ്പിൾ.. അതാണ്‌ ഇഷ്ടം ” മഹേഷ് അങ്കിൾ കൊണ്ട് വന്ന കല്യാണാലോചന ആയിപ്പോയി അല്ലെങ്കിൽ ഞാൻ വല്ലതും വിളിച്ചു പറഞ്ഞേനെ “കല്യാണം ഒരു ഉത്സവം ആക്കുന്നതിനോട് എനിക്കൊട്ടും യോജിപ്പില്ല ..

രണ്ടു പേര് ജീവിക്കാൻ തുടങ്ങുന്നു ..അമ്പലത്തിന്റെ നടയിൽ വെച്ച് ഒരു താലി നിർബന്ധം ഉണ്ടെങ്കിൽ ആവാം. അല്ലെങ്കിൽ രജിസ്റ്റർ ഓഫീസിൽ പോകുക. ഒരു ഒപ്പ്. തീർന്നു “അവൾ മെല്ലെ ചിരിച്ചു ‘ഇതിപ്പോ സിനിമയിലും കഥകളിലുമൊക്കെ പറ്റുമായിരിക്കും ..എനിക്ക് പറ്റില്ല “ഞാൻ പെട്ടെന്ന് പറഞ്ഞു “ഞാൻ ഒരു മകനേയുള്ളു അമ്മയ്ക്ക്.. എനിക്ക് സ്ത്രീധനമൊന്നും വേണ്ട. പക്ഷെ നിറയെ ആൾക്കാരൊക്കെ ഉള്ള ഒരു കല്യാണം എന്റെ അമ്മയുടെ സ്വപ്നമാണ് ..എന്റെ സങ്കല്പം സാധാരണ ഒരു മലയാളി യുവാവിന്റേതാണ് .. .ഓണത്തിന് സെറ്റുമുണ്ടുമൊക്കെ ഉടുക്കുന്ന, സദ്യ ഒക്കെ ഉണ്ടാക്കി തരുന്ന, . നല്ല പോലെ പാചകം ചെയ്യുന്ന അങ്ങനെ ഒക്കെ ” “ഓ കൊള്ളാല്ലോ. പക്ഷെ ഞാൻ വേറെ മാതിരി ആണ് ..അപ്പൊ നിങ്ങള്ക്ക് അങ്ങനെ തന്നെ ഒരാളെ കിട്ടട്ടെ കേട്ടോ ഞാൻ പ്രാർത്ഥിക്കാം “അവൾ മെല്ലെ ചിരിച്ചു “സോറി “ഞാൻ മെല്ലെ പറഞ്ഞു “എന്തിനാ സോറി. അതൊന്നും സാരോല്ല. എനിക്ക് വരുണിനെ ഇഷ്ടായി… പക്ഷെ തിരിച്ചില്ലല്ലോ..”അവൾ കുസൃതി യോടെ പറഞ്ഞു അവിടുന്ന് പോരുമ്പോൾ അവ്യക്തമായ ഒരു നൊമ്പരമുണ്ടായിരുന്നു മനസ്സിൽ .

അവൾ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു. ഗുഡ് ഗേൾ ..അങ്ങനെ തോന്നുകയും ചെയ്തു. പാർവതിയെ അമ്മയാണ് കണ്ടു പിടിച്ചത് ഡിഗ്രി കഴിഞ്ഞു നിൽക്കുന്നു ..വെളുത്ത് മെലിഞ്ഞു നല്ല നീണ്ട മുടിയൊക്കെ ഉള്ള സുന്ദരിക്കുട്ടി . അവൾ നന്നായി പാചകം ചെയ്യും. പുലർച്ച അവൾ തരുന്ന ചായയിലാണ് എന്റെ ഒരു ദിവസം ആരംഭിക്കുക തന്നെ . പാർവതി അമ്മയ്ക്ക് നല്ല മരുമകളും എനിക്ക് നല്ല ഭാര്യയുമായിരുന്നു, അവളെ തേടി അവളുട പൂർവ്വകാമുകൻ വരുന്നത് വരെ. .തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ അവന്റെ കയ്യും പിടിച്ചു എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്. വല്ലാത്ത ഒരു അവസ്ഥയായിരുന്നത്. അപമാനത്തിന്റെ തീച്ചൂളയിലൂടെ കടന്നു പോയ കുറെ ദിവസങ്ങൾക്കൊടുവിൽ അമ്മയും ഞാനും ആ നഗരത്തിൽ നിന്ന് മറ്റൊരിടത്തേക്ക് പോയി .കമ്പനിയുടെ പുതിയ ഓഫീസിലേക്ക്.

ഒരു ചോദിച്ചു വാങ്ങിച്ച ട്രാൻസ്ഫർ. പുതിയ ഓഫീസൊക്കെ ഫർണിഷ് ചെയ്തു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു ഞാൻ അല്പം നേരെത്തെ പോന്നതാണ്. “വരുൺ” ഒരു വിളിയൊച്ച. അവളായിരുന്നു അത്. അഞ്ജലി. ഞാൻ ആദ്യം പെണ്ണ് കാണാൻ പോയ പെൺകുട്ടി. “എന്റെ കമ്പനിയാണ് ഇവിടെ ഇന്റീരിയർ ” “ഓ ” അവൾ പഴയത് പോലെ തന്നെ. നരച്ച ജീൻസ്, ഒരു ബ്ലാക്ക് കുർത്ത.തോളൊപ്പം മുറിച്ചിട്ട മുടി ഉയർത്തിക്കെട്ടി നിറഞ്ഞ ചിരിയോടെ. “വരുൺ എവിടെയാ താമസം ?” “അടുത്താണ് ” ഞാൻ മെല്ലെ പറഞ്ഞു കുറച്ചു ദിവസങ്ങൾ അവൾ ഉണ്ടായിരുന്നു അവിടെ. “എന്നെ വീട്ടിലേക്കു ക്ഷണിക്കുന്നില്ലേ ?അവസാന ദിവസമവൾ ചോദിച്ചു. ഞാൻ അനുകൂല ഭാവത്തിൽ തലയാട്ടി. അത് ഒരു പതിവായി. ഇടക്കൊക്കെ അവൾ വീട്ടിലേക്കു വരും .എന്റെ കല്യാണം കഴിഞ്ഞതും അതിനു ശേഷം ഉള്ള കാര്യങ്ങളുമൊക്കെ മഹേഷ് അങ്കിൾ പറഞ്ഞവൾ അറിഞ്ഞു കാണണം. പക്ഷെ ഒറ്റ വാക്ക് പോലും അവൾ ചോദിച്ചില്ല. വീട്ടിൽ വന്നാൽ അമ്മയ്‌ക്കൊപ്പമാണ്.

വീടൊക്കെ അലങ്കരിച്ച്, ചെടികളൊക്കെ നട്ടുകൊണ്ട് അങ്ങനെ ..ഇടക്കൊക്കെ അവൾ ഡിസൈൻ ചെയ്ത സാരികൾ അമ്മയ്ക്ക് കൊണ്ട് കൊടുക്കും ..അമ്മയ്‌ക്കൊപ്പം പുറത്തൊക്കെ പോകും.ഞങ്ങളുടെ വാടക വീടിന്റെ പറമ്പിൽ നല്ല പേരയുടെയും മാവിന്റെയും ഒക്കെ തൈകൾ കൊണ്ട് വന്നു നടും .ചിലപ്പോൾ . “നല്ല വീടല്ലേ ഇത്? ഇതിന്റ ഓണർ ഇത് വിൽക്കാൻ ഇട്ടിരിക്കുവാ. വാങ്ങിക്കൂടെ? ഒരു ദിവസം അവൾ ചോദിച്ചു “അത്രയ്ക്ക് പൈസ ഒന്നുമില്ല” “ഞാൻ ചിരിച്ചു “ഞാൻ സഹായിക്കാം ..കടമായിട്ട് മതി വീടൊക്കെ ആയാൽ നിങ്ങൾ ഈ നാട്ടിൽ നിന്ന് പോകില്ലല്ലോ ” “പോവാതെ പിന്നെ ഇവിടെ എന്ത് ചെയ്യാൻ ?” “നമുക്കിവിടെ ജീവിക്കാമെന്ന് “അവൾ കണ്ണിറുക്കി ചിരിച്ചു. “അഞ്ജലിക്ക് എന്റെ കാര്യങ്ങളൊക്കെ അറിയുമോ ?”ഞാൻ മടിയോടെ ചോദിച്ചു “ഓ യെസ്, അറിയാമല്ലോ. ” “പിന്നെ എന്നെ കളിയാക്കാൻ ചോദിച്ചതാണോ ?” “ഹേയ് നോ ..എനിക്ക് വരുണിനെ അന്നേ ഇഷ്ടമായതാ .ഞാൻ പറഞ്ഞില്ലായിരുന്നോ .ഇഷ്ടങ്ങൾ ചിലപ്പോൾ അങ്ങനെ അല്ലെ? പക്ഷെ ഞാൻ ഇപ്പോളും പഴയ അതെ സ്റ്റാൻഡിൽ തന്നെയാ. കല്യാണം ഉത്സവമാക്കാനൊന്നും വയ്യ കുക്കിംഗ് വയ്യ ..

സാരി വയ്യ ..ഓണത്തിന് സെറ്റും മുണ്ടും ഉടുക്കാം കേട്ടോ. വർഷത്തിൽ ഒരിക്കലല്ലേ? അവൾ ഒരു കണ്ണിറുക്കി “പിന്നെ അമ്മയ്ക്കെന്നെ ഇഷ്ടമാണ് കേട്ടോ അമ്മയോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്. വരുണിനു ഇഷ്ടം ആണെങ്കിൽ മതി. അല്ലെങ്കിൽ നമ്മൾ ഇത് പോലെ നല്ല കൂട്ടുകാർ തന്നെ ‘ അവൾ ചിരിയോടെ കൈ വീശി കാണിച്ചു അവളുടെ ബുള്ളറ്റ് ഓടിച്ചു പോയി. പാർവതി എന്ന അധ്യായം അഞ്ജലിയെ ബാധിച്ചില്ല. അവൾ കുക്കിംഗ് ചെയ്യാറില്ല. ഒരു പൊട്ടുകമ്മല് അല്ലതെ ഒരാഭരണവും ധരിക്കാറില്ല മെലിഞ്ഞ ഉടലളവുകളുമല്ല. വെളുത്തു ചുവന്ന നിറവുമല്ല. പക്ഷെ അവൾ ഉഗ്രൻ പ്രണയിനിയാണ്.. അവളെന്റെ അമ്മക്ക് നല്ല ഒരു മകളാണ്. എന്റെ വീടിനെ ഏറ്റവും സുന്ദരമാക്കിയ ഇന്റീരിയർ ഡിസൈനർ ആണ്.

എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ഒരു ‘അമ്മയാണ്. ജീവിതത്തോടുള്ള എന്റെ കാഴ്ചപ്പാട് തന്നെ മാറ്റിയവൾ. അപ്പോൾ നിങ്ങൾ ചോദിക്കും പാർവതി അങ്ങനെ അല്ലായിരുന്നു എങ്കിൽ അഞ്ജലി വരുമായിരുന്നോ എന്ന്? അഞ്ജലി വരും. കാരണം അതിനെയാണ് നാം വിധി എന്ന് വിളിക്കുന്നത്. ഞാൻ ഒരു നല്ല പുരുഷനല്ലായിരിക്കാം. പക്ഷെ അഞ്ജലി ഒരു നല്ല പെണ്ണാണ്. നല്ല പെണ്ണിന് പ്രത്യേകിച്ച് നിർവ്വചനങ്ങൾ ഒന്നും വേണ്ട. സത്യമുള്ളവൾ ആയിരുന്നാൽ മതി. സ്നേഹമുളളവൾ ആയിരുന്നാൽ മതി. പുരുഷന് ഇത് രണ്ടും മതി… ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

അനുഭവങ്ങൾ

മോൾക്ക് അധികം പ്രായമായിട്ടില്ലല്ലോ, രണ്ടാം കെട്ടുകാരെ ആരെയെങ്കിലും കണ്ടെത്തി…

Published

on

By

രചന: സജി തൈപ്പറമ്പ്

മരുമകൻ്റെ മരണാനന്തരചടങ്ങുകളൊക്കെ കഴിഞ്ഞ് തറവാട്ടിലേക്ക് മടങ്ങുമ്പോൾ അയാളുടെയൊപ്പം മകളും അവളുടെ മൂന്ന് മക്കളുമുണ്ടായിരുന്നു വിധവയായ നാത്തൂൻ്റെയും ,പറക്കമുറ്റാത്ത കുട്ടികളുടെയും ചിലവുകൾ കൂടി ,തൻ്റെ ഭർത്താവിൻ്റെ തലയിലാകുമെന്ന് മനസ്സിലാക്കിയ അയാളുടെ മരുമകൾ, ഭർത്താവിനെയും കൊണ്ട്, തറവാട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് മാറിത്താമസിച്ചു. മുപ്പത് കൊല്ലം കയർ ഫാക്ടറിയിലെ തറികളോട് മല്ലിട്ട് ,അവസാനം വിരമിക്കുമ്പോൾ, ശിഷ്ടജീവിതം വിശ്രമിക്കാമെന്ന് കരുതിയിരുന്ന അയാൾക്ക്, നാലഞ്ച് വയറുകൾ നിറയ്ക്കാൻ ,വീണ്ടും ജോലിക്ക് പോകേണ്ടി വന്നു ഷഷ്ടി ആഘോഷിക്കേണ്ട പ്രായത്തിൽ, അഷ്ടിക്കുള്ള വക തേടി പോകേണ്ടി വന്നപ്പോൾ, ഒറ്റ പ്രാർത്ഥനയെ അയാൾക്കുണ്ടായിരുന്നുള്ളു.

തൻ്റെ ചെറുമക്കൾ സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തരാകുന്നത് വരെയെങ്കിലും, തൻ്റെ ആയുസ്സും, ആരോഗ്യവും നീട്ടിത്തരണേ എന്ന് ഭർത്താവിൻ്റെ ആ-കസ്മിക മരണത്തിൻ്റെ ഷോക്കിൽ നിന്നും, മകൾ അപ്പോഴും മുക്തയായിരുന്നില്ല ,ഒരുതരം ഡിപ്രഷനിലൂടെയാണ് മകളുടെ ജീവിതം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നതെന്ന തിരിച്ചറിവ്, അയാളെ ഇടയ്ക്കിടെ കു-ത്തിനോവിക്കുന്നുണ്ടായിരുന്നു. പ്രായത്തിൻ്റെ അവശതയും ,ആസ്തമയുടെ അസഹ്യതയും അയാളെ നിരന്തരം അലട്ടിയപ്പോഴും, പലരും അയാളെ ഉപദേശിച്ചു. മോൾക്ക് അധികം പ്രായമായിട്ടില്ലല്ലോ ? രണ്ടാം കെട്ടുകാരെ ആരെയെങ്കിലും കണ്ടെത്തി ,മകളെ ഒരു വിവാഹം കൂടി കഴിപ്പിച്ചിരുന്നെങ്കിൽ, നിങ്ങൾക്ക് എവിടെയെങ്കിലും മാറി സ്വസ്ഥമായി ഇരിക്കാമായിരുന്നല്ലോ എന്ന് പക്ഷേ, വിഷാദ രോഗിയായ തൻ്റെ മകളെയും, പ്രായപൂർത്തിയാകാത്ത കുട്ടികളെയും ഏറ്റെടുക്കാൻ ആരും തയ്യാറാകില്ലെന്ന സത്യം മനസ്സിലാക്കിയ അയാൾ, തൻ്റെ പ്രയത്നം തുടർന്നുകൊണ്ടിരുന്നു.

കാലങ്ങൾ കഴിഞ്ഞു, കുട്ടികൾ വളർന്നു യുവാക്കളായി, അവർക്ക് ചെറുതെങ്കിലും സ്ഥിരവരുമാനമുള്ള ജോലിയുമായി അതിനിടയിൽ മകൾക്ക് കൗൺസിലിങ് നല്കാനും അവളെ സാധാരണ നിലയിലേക്ക് കൊണ്ട് വരാനുള്ള അയാളുടെ ശ്രമവും ഫലം കണ്ടിരുന്നു. അപ്പോഴേക്കും പടുവൃദ്ധനായ അയാൾക്ക്‌, ശാരീരികാസുഖങ്ങൾക്ക് പുറമെ ,ചില നേരങ്ങളിൽ ഓർമ്മക്കുറവുണ്ടാവാനും തുടങ്ങി . അത് മൂലം അയാൾ ഇടയ്ക്കിടെ ഉടുവസ്ത്രത്തിൽ മൂത്രമൊഴിക്കുകയും , വീട്ടിൽ നിന്ന് രാത്രികളിൽ ഇറങ്ങി പോകുകയുമൊക്കെ ചെയ്ത് തുടങ്ങിയപ്പോൾ , ആദ്യമൊക്കെ, മകളും ചെറുമക്കളും അനുഭാവത്തോടെ അയാളോട് പെരുമാറുകയും, സ്നേഹത്തോടെ ശാസിക്കുകയും, തിരിച്ച് വീട്ടിലേക്ക് കൂട്ടികൊണ്ട് വരികയുമൊക്കെ ചെയ്തു. പക്ഷേ, ദിവസങ്ങൾ കഴിയുന്തോറും, അയാളുടെ അസുഖം മൂർച്ഛിക്കുകയും, മകളുടെ കഷ്ടപ്പാടുകൾ ദിനംപ്രതി വർദ്ധിക്കുകയും ചെയ്തപ്പോൾ, മക്കൾ പറഞ്ഞ ഉപായമാണ് നല്ലതെന്ന് അവൾക്കും തോന്നി . ചില രാത്രികളിൽ, സ്വബോധം നഷ്ടപ്പെടുന്ന അയാൾ , സ്വന്തം കിടപ്പ് മുറിയിൽ നിന്ന് ഇറങ്ങിപ്പോകുന്ന ശീലം ഉണ്ടായിരുന്നത് കൊണ്ട് ,എന്നും പുറത്ത് നിന്ന് പൂട്ടിയിട്ടിരുന്ന ആ മുറിയുടെ വാതിലുകൾ,

അന്ന് പക്ഷേ മലർക്കെ തുറന്നിട്ടിട്ടാണ്, മകൾ സ്വന്തം മുറിയിലേക്ക് കിടക്കാൻ പോയത്. അച്ഛൻ ഏത് സമയവും പുറത്തേയ്ക്കിറങ്ങുമെന്നറിയാവുന്ന അവൾ ഉറക്കമിളച്ച് കാത്തിരുന്നു ,ഒടുവിൽ വേച്ച് വേച്ച് മുറിയിൽ നിന്ന് അച്ഛൻ പുറത്തേയ്ക്കിറങ്ങുന്നത് അരണ്ട വെളിച്ചത്തിൽ ശ്വാസമടക്കിപ്പിടിച്ച് മകൾ നോക്കിയിരുന്നു. തറവാട്ട് മുറ്റവും പടിപ്പുരയും കടന്ന് ,അയാൾ നടന്ന് പോകുന്നത്, ഇടയ്ക്കിടെ തീവണ്ടികൾ ചീറിപ്പായുന്ന കുറച്ചകലെയുള്ള റെയിൽ പാളത്തിലേക്കാണെന്ന്, പഴയ അനുഭവങ്ങളിലൂടെ അവൾക്കറിയാമായിരുന്നെങ്കിലും, അച്ഛനെ തടയാൻ മുൻപത്തെ പോലെ അവൾ ശ്രമിച്ചില്ല കാരണം അവളുടെ മക്കൾ പറഞ്ഞ് കൊടുത്ത ഉപായം അതായിരുന്നു. പിറ്റേന്ന് പുലർച്ചെ നാട്ട്കാർ വന്ന് വിവരം പറഞ്ഞത് കേട്ട് അലമുറയിട്ട് കൊണ്ടവൾ തുറന്ന് കിടന്ന അച്ഛൻ്റെ മുറിയിലേക്ക് ചെന്നു അവിടെ കട്ടിലിൻ്റെ മുകളിൽ മുഷിഞ്ഞ പേപ്പറും പേനയും കണ്ട അവൾ, ജിജ്ഞാസയോടെ അതെടുത്ത് നോക്കി ,അതിൽ ഇങ്ങനെ എഴുതിയിരുന്നു മകളേ ..നീയിന്ന് അച്ഛൻ്റെ മുറിയുടെ വാതിലുകൾ മലർക്കെ തുറന്ന് വച്ചത് അച്ഛൻ്റെ മരണത്തിലേക്കുള്ള യാത്ര എളുപ്പമാക്കാനാണെന്ന് മനസ്സിലായി , അതറിഞ്ഞ് കൊണ്ട് തന്നെ ഞാൻ പോകുന്നു ,ഭാവിയിൽ നിൻ്റെ മക്കൾ, നീ കിടക്കുന്ന മുറിയുടെ വാതിലുകൾ, ഇത് പോലെ തുറന്നിടാതിരിക്കട്ടെ,,,,

Continue Reading

Most Popular