Connect with us

അനുഭവങ്ങൾ

ഗുഡ് സ്പിരിറ്റ്..പ്ലീസ് കം.. ഗുഡ് സ്പിരിറ്റ് ..പ്ലീസ് കം..” മെഴുകുതിരിയുടെ നാളം ഒന്നുലഞ്ഞു.. വീണ്ടും തെളിഞ്ഞുകത്തി..

Published

on

രചന: വിനീത അനിൽ
ഗുഡ് സ്പിരിറ്റ്..പ്ലീസ് കം..
ഗുഡ് സ്പിരിറ്റ് ..പ്ലീസ് കം..”

മെഴുകുതിരിയുടെ നാളം ഒന്നുലഞ്ഞു..
വീണ്ടും തെളിഞ്ഞുകത്തി..
ശ്വാസമെടുക്കാൻ പോലും മറന്നു ഞാനും അറിയാതെ പതുക്കെ പിറുപിറുത്തു..
“ഗുഡ് സ്പിരിറ്റ് ..പ്ലീസ് കം..”

ആവേശം കൊണ്ട് രഞ്ജിനിയുടെയും, ഭയം കൊണ്ട് രമ്യയുടേയും സുറുമിയുടെയും മുഖം വിളറിവെളുത്തു മഞ്ഞച്ചിരുന്നു.. പുറത്തു മഴ കോരിച്ചൊരിഞ്ഞുകൊണ്ടേയിരുന്നു.
കഴിഞ്ഞ വർഷം ഈ ദിവസം ഈ ഹോസ്റ്റലിൽ ഇതേ റൂമിൽ വച്ചാണ് രഞ്ജിനിയുടെ ഇരട്ടസഹോദരി രജനി ആത്മഹത്യ ചെയ്തത്. അതേ റൂമിൽ തൊട്ടടുത്ത് കിടന്ന
രഞ്ജിനി അറിയാതെ
ഞരമ്പ് മുറിച്ചു രക്തമൊഴുക്കിയവൾ മരണത്തിലേക്ക് നടന്നുപോയി.

അന്നുമുതലിന്നുവരെ ആർക്കുമറിയില്ല അതിനു പിറകിലെ രഹസ്യം. അതറിയാൻ വേണ്ടി രഞ്ജിനി കൊണ്ടുവന്ന അവളുടെ അവസാനത്തെ ആയുധമാണ് ഈ ഓജോ ബോർഡ്. അതിനുവേണ്ടി മാത്രമാണ് അതെ ദിവസം തന്നെ അതേ മുറിയിൽ ഞങ്ങൾ ഒത്തുകൂടിയത്. വൈകുന്നേരം തുടങ്ങിയ
മഴ കാരണം കറന്റില്ലാത്തതിനാൽ ഹോസ്റ്റലിൽ എല്ലാവരും നേരത്തെ കിടന്നിരുന്നു. മുകളിൽ മാഡത്തിന്റെ മുറിയിലെ വെളിച്ചവും അണഞ്ഞ ശേഷമാണ് ഞങ്ങൾ രഞ്ജിനിയുടെ മുറിയിലേക്ക് വന്നത്.

“വരുന്നത് രജനിയുടെ ആത്മാവ് തന്നെയാവുമോ?”

എന്റെ ചെവിയിൽ രമ്യയുടെ ചൂടുശ്വാസമടിച്ചു.
മരവിക്കുന്ന തണുപ്പ് കോയിനു മുകളിൽ നിന്ന് എന്റെ വിരലിലേക്ക് പടരുന്നത് ഞാനറിയുന്നുണ്ടായിരുന്നു. കാറ്റിന്റെ മൂളൽ പോലെന്തോ ചെവിയിൽ … കാതടപ്പിക്കുന്ന ഒരിടിവെട്ടി. എന്റെ കൈവിരൽത്തുമ്പിൽ ഞാനറിയാതെ നാണയം ഒന്നനങ്ങി.

രമ്യയുടെയും സുറുമിയുടെയും അലർച്ച കേട്ടപ്പോളാണ് അവരും അത് ശ്രദ്ധിച്ചെന്നു എനിക്ക് മനസിലായത്.
സുറുമി “അല്ലാഹ്”എന്നൊരു വിളിയോടെ നിലത്തേക്ക് കുഴഞ്ഞുവീണു. ബോർഡിൽ നിന്ന് കൈ എടുത്തു ഞാനും അലറിക്കരഞ്ഞു.

ആരൊക്കെയോ വാതിലിൽ മുട്ടുന്നുണ്ടായിരുന്നു. രമ്യ ഓടിപോയി സാക്ഷ മാറ്റിയപ്പോളേക്കും മാഡവും പുറകെ മറ്റു മുറികളിലെ കുട്ടികളും റൂമിലേക്ക് തള്ളിക്കയറി. അതിനുമുന്നെ ഒറ്റവലിക്ക് ഞാൻ ഓജോബോഡ് മേശയുടെ താഴേക്ക് നീക്കിയിട്ടിരുന്നു. ഒന്നും സംഭവിക്കാത്തതുപോലെ,
പൂട്ടിയിട്ട മുറിയിൽ കയറിയതിനു
മാഡത്തിന്റെ വഴക്ക് കൈകെട്ടിനിന്നു കേൾക്കുമ്പോളും ഞങ്ങളുടെ ഹൃദയം അതിദ്രുതം മിടിച്ചുകൊണ്ടേയിരുന്നു.

ഇരുട്ടിൽ ഉറക്കം പ്രതീക്ഷിച്ചു കിടക്കുമ്പോൾ തൊട്ടടുത്ത് രമ്യ ഉറക്കം പിടിച്ചതിന്റെ ശ്വാസോച്ഛാസശബ്ദം താളക്രമമായി ഉയർന്നു കേൾക്കാമായിരുന്നു. അതും ശ്രദ്ധിച്ചു കണ്ണുകളടച്ചു നിദ്രയുടെ കടാക്ഷത്തിനായി ഞാനും കാത്തുകിടന്നു. പെട്ടന്നാണ് ചെവിക്കരികിൽ..

“ഉറങ്ങല്ലേ നിതാ..എനിക്ക് പേടിച്ചിട്ട്
ഉറക്കം വരുന്നില്ല”..

ഞാൻ ചാടിയെണീറ്റു ലൈറ്റിട്ടു.

“നീയല്ലേ ഉറങ്ങിയത് രമ്യ?”

അവൾ നിഷേധാർത്ഥത്തിൽ തലയാട്ടിക്കൊണ്ട് സംശയത്തോടെ എന്നെനോക്കിക്കൊണ്ട് പറഞ്ഞു.

“നിന്റെ കൂർക്കംവലി കേട്ടപ്പോളല്ലേ
ഞാൻ പറഞ്ഞത്”..

എന്റെ നട്ടെല്ലിനുള്ളിലൂടെ ഒരു കുളിർ പാഞ്ഞുകയറി ,ചെവിക്കുള്ളിൽ വന്നു തരിച്ചുണർന്നു. ഒന്നും സംസാരിക്കാൻ കഴിയാതെ ഞങ്ങളിരുവരും പരസ്പരം നോക്കിക്കൊണ്ടിരുന്നു. പെട്ടന്നാണ് വാതിലിൽ മുട്ട് കേട്ടത്. അവളെന്റെ
കൈകൾ മുറുക്കെപ്പിടിച്ചു..

“സുറുമിയാണ്.. വാതിൽ തുറക്കു നിത”..

ആശ്വാസത്തോടെ രമ്യ പോയി വാതിൽ തുറക്കും മുന്നേ സുറുമി ഉള്ളിലേക്ക് ഊളിയിട്ടു കഴിഞ്ഞിരുന്നു.കയ്യിൽ ചുരുട്ടിപ്പിടിച്ച ബെഡ്ഷീറ്റുമായി അവൾ കട്ടിലിൽ കേറി വിളറിയ മുഖത്തോടെ തളർന്നിരുന്നു.

“രഞ്ജിനി എവിടെ?”

“വന്നില്ല..അവിടെ റൂമിൽ ആരോ ഒരാൾ കൂടിയുണ്ട്..പക്ഷെ ഒന്നും കാണുന്നില്ല.
എത്ര വിളിച്ചിട്ടും അവൾ വന്നില്ല..
അവൾക്കും ഫീൽ ചെയ്യുന്നുണ്ട് .
എന്നിട്ടും..”

നടുങ്ങിത്തരിച്ചു ഞാനും രമ്യയും കണ്ണിൽക്കണ്ണിൽ നോക്കി നിശബ്ദരായി ഇരുന്നു.. ആലോചനയോടെ സുറുമി തുടർന്നു

“പിന്നെ ആലോചിച്ചപ്പോ അവൾക്ക് വരാനാവില്ലെന്നുള്ളതാവും സത്യമെന്നു തോന്നി.അതാ ഞാൻ ഒറ്റയ്ക്ക് വന്നത്”

ഒരുനിമിഷം എന്റെ മനസും ആർദ്രമായി..
നാട്ടിലുള്ള അനിയത്തിക്കുട്ടിയും ഞാനുമാണ് ഈ സ്ഥാനത്തെങ്കിൽ… അവളെന്നെ ഭയപ്പെടില്ല…ഉറപ്പു…

“നമുക്ക് കിടക്കാം”..

രമ്യ കിടക്കയുടെ അരികിലേക്ക് നീങ്ങിക്കിടന്നു.അവളോട് പറ്റിച്ചേർന്നു സുറുമിയും. ഞാനൊറ്റയ്ക്ക് കിടക്കുന്ന സിംഗിൾ ബെഡിലാണ് ഇന്ന് മൂന്ന് പേര്.
ഞാനും ഒരരികിലായി ചേർന്നുകിടന്നു.

“ലൈറ്റ് ഓഫാക്കണ്ട..”

സുറുമി പതുക്കെ പറഞ്ഞു.
രമ്യ തലതിരിച്ചെന്നെനോക്കി
പിന്നെ തളർച്ചയോടെ പറഞ്ഞു..

“ജനറേറ്റർ ആണ്. മാഡം മുകളിൽ
നിന്ന് നോക്കുന്നുണ്ടാവും”..

മനസില്ലാമനസോടെ അവൾ പതുക്കെ കൈനീട്ടി സ്വിച്ച് ഓഫ് ചെയ്തു..
പുറത്തു മഴ കനത്തു പെയ്യുന്നുണ്ടായിരുന്നു.
വീശിയടിക്കുന്ന കാറ്റിൽ ഇളകിയാടുന്ന മരച്ചില്ലകൾ മിന്നൽവെളിച്ചത്തിൽ രാക്ഷസരൂപികളെ അനുസ്മരിപ്പിച്ചു.
ഞങ്ങൾ പരസ്പരം ഇറുകെപ്പുണർന്നു കണ്ണുകളടച്ചു കിടന്നു.

മിനിറ്റുകൾ മണിക്കൂറുകൾക്ക് വഴിമാറി.
എത്രനേരമായി കണ്ണുകളടച്ചു കിടക്കുന്നുവെന്നറിയില്ല.. അതോ ഒന്നുറങ്ങിത്തെളിഞ്ഞതാണോ…
സുറുമിയുടെ പേടിച്ചരണ്ട ശബ്ദമാണ് മയക്കത്തിൽ നിന്നുണർത്തിയത്..
സുറുമിയും രമ്യയും കിടക്കയിൽ കെട്ടിപ്പുണർന്നിരിപ്പുണ്ട്.ജനൽഗ്ലാസിന് നേർക്കാണ് നോട്ടം. എന്റെ അനക്കം
തിരിച്ചറിഞ്ഞാവാം സുറുമി എന്നെ ചേർത്തുപിടിച്ചു. അവളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകളും വിയർത്തൊഴുകിയ മുഖവും എന്നെ
കൂടുതൽ പരവശയാക്കി. ഞാനും
ജനലിന് നേർക്ക് മുഖം തിരിച്ചു.

എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. നെടുനീളത്തിൽ അതിനൊത്ത വീതിയുള്ള മനുഷ്യരൂപത്തിന്റേതുപോലെ തോന്നിപ്പിക്കുന്ന ഒരു നിഴലായിരുന്നു പുറത്തു.
അത് ഒഴുകിനീങ്ങുംപോലെ പതുക്കെ ചലിക്കുന്നുണ്ടായിരുന്നു. ഓരോ രോമകൂപങ്ങളിലും ഭയം പടർന്നുകയറി
അത് തൊണ്ടയിൽ വന്നടയുന്നത് ഞാനറിയുന്നുണ്ടായിരുന്നു. അലറിക്കരയാൻ
തോന്നുന്നുണ്ടെങ്കിലും അദൃശ്യമായൊരു ശക്തി എന്റെ തൊണ്ടക്കുഴിയിൽ കൈവച്ചമർത്തിയതുപോലെ.

പെട്ടന്നാണ് സുറുമി കുഴഞ്ഞുവീണത്.
ബോധമറ്റുകിടക്കുന്ന അവളെ ചേർത്തുപിടിച്ചു
ഞങ്ങൾ തലയുയർത്തിനോക്കിയപ്പോൾ ആ നിഴൽ… അതവിടെയുണ്ടായിരുന്നില്ല…
ഹോസ്റ്റൽ മതിലിനപ്പുറെയുള്ള സെമിത്തേരിയിലെ വലിയ കുരിശുകളുടെ മുകൾഭാഗം മാത്രം മിന്നൽവെളിച്ചത്തിൽ തെളിഞ്ഞുനിന്നു. ആ ഇരുട്ടിൽ ഒന്നെണീക്കുവാനോ ലൈറ്റിട്ട് ബോധരഹിതയായ സുറുമിയെ ഒന്ന് നോക്കുവാനോ ഉള്ള ശേഷിയില്ലാതെ ഞങ്ങളും തളർന്നിരുന്നു.

എത്രനേരമെന്നറിയില്ല… വാതിലിൽ തുടർച്ചയായി ആരോ മുട്ടുന്ന ശബ്ദമാണ്
മരവിച്ച ശരീരത്തെയും മനസിനെയും ഞെട്ടിച്ചുണർത്തിയത്. ഭയത്തോടെ രമ്യ എന്റെ വിരലുകളെ ഞെരിച്ചമർത്തി.

“രമ്യ, സുറുമി,നിതാ.. മാഡം വിളിക്കുന്നു”

മരുഭൂമിയിലെ നീരുറവ പോലെയാണ്
സരോജിനിച്ചേച്ചിയുടെ ശബ്ദം ഞങ്ങൾക്ക് തോന്നിയത്. ഒറ്റയോട്ടത്തിനു ഞാൻ ഡോർ ലോക്ക് മാറ്റി. രമ്യ ലൈറ്റ് ഓൺ ചെയ്തു കൂജയിൽനിന്നു വെള്ളമെടുത്തു സുറുമിയെ കുടിപ്പിക്കുകയായിരുന്നു അപ്പോൾ..

രഞ്ജിനിയുടെ റൂമിലേക്കാണ് സരോജിനി ചേച്ചി ഞങ്ങളെ കൊണ്ടുപോയത്.
വാതിൽക്കൽവച്ചേ കാണാമായിരുന്നു
കൈകെട്ടി കറുത്ത മുഖം ഒന്നുകൂടി കറുപ്പിച്ചു കലിതുള്ളി നിൽക്കുന്ന മാഡത്തെ..
സുറുമിയെ കണ്ടതോടെ ശബ്ദം കുറച്ചാണെങ്കിലും അട്ടഹസിച്ചുകൊണ്ട് അവർ ഞങ്ങളുടെ നേർക്ക് ചാടിവീണു.

“കൂട്ടുകാരിക്ക് കാമുകന് കിടക്കവിരിക്കാനുള്ള സൗകര്യത്തിനു
വേണ്ടി നീ മാറിക്കൊടുത്തതാണല്ലേ?..
ഇതൊരു അച്ചടക്കമുള്ള ഹോസ്റ്റലാണ്
കണ്ട അഴിഞ്ഞാട്ടക്കാരികൾക്ക് ആണുങ്ങളെ വിളിച്ചുകയറ്റാനുള്ളതല്ല”…

പിന്നീടങ്ങോട്ട് അവരുടെ ശബ്ദം ഉയർന്നും താഴ്ന്നും ആ മുറിയിൽ മുഴങ്ങിക്കൊണ്ടേയിരുന്നു. ഒന്നും മനസിലാകാതെ ഞങ്ങൾ ചുറ്റും നോക്കി.
മുറിയുടെ മൂലയിൽ രഞ്ജിനി തലകുനിച്ചു നിൽക്കുന്നുണ്ട്. അവളുടെ പുറകിലായി
ജീൻസ് മാത്രമിട്ട് നിൽക്കുന്ന ഇരുനിറത്തിൽ
നല്ല ഉയരമുള്ള ഒരു യുവാവ്..

ഒറ്റനിമിഷം കൊണ്ട് എനിക്ക് കാര്യം മനസിലായി. ഞാനൊരു ഞെട്ടലോടെ സുറുമിയെയും രമ്യയെയും നോക്കി.
അവരും അവനെ തുറിച്ചുനോക്കി
ഇപ്പോൾ വീഴുമെന്ന മട്ടിൽ നിൽപ്പാണ്.
അവന്റെ പുറകിലായി ചുവരിൽ ബൈക്ക് യാത്രക്കാർ ഉപയോഗിക്കുന്ന റെയിന്കോട്ട്
തൂക്കിയിട്ടുണ്ടായിരുന്നു. എനിക്ക് ചിരിക്കണോ കരയണോ എന്ന് പെട്ടന്ന് മനസിലായില്ല. മേട്രന്റെ ചീത്തപറയുന്ന മുഖത്തേക്ക് നോക്കി ഒരു വിഡ്ഢിയെപ്പോലെ ഞാൻ പുഞ്ചിരിച്ചു.

ഉച്ചയോടെ എത്തിച്ചേർന്ന അച്ഛനൊപ്പം പെട്ടിയും കിടക്കയുമായി കാറിൽ കയറിപ്പോകുന്ന രഞ്ജിനിയെ നോക്കി
സുറുമി പതുക്കെ പറഞ്ഞു.

“എന്നാലുമെന്റള്ളോ.. ന്താ ആ കുരുപ്പിന്റെ
ഒരഭിനയം.,ന്റുമ്മാന്റെ ഭാഗ്യത്തിന് ഇന്നലെ ഞാൻ പേടിച്ചു ചത്തില്ല.. ഓൾടെയൊരു
ഓജോബോഡും ഒലക്കേടെ മൂടും..
കള്ളഹിമാറ്”..

രമ്യ എന്നെനോക്കി ഒരു കള്ളച്ചിരിയോടെ പറഞ്ഞു.

“ഓൾക്ക് മ്മളോടൊരു വാക്ക് പറഞ്ഞാൽ
പോരായിരുന്നോ..ഇക്കണ്ട ലഹളയുടെ ഒക്കെ വല്ല കാര്യവുമുണ്ടായിരുന്നോ?”

ഞാനറിയാതെ ഒരു ചെറിയ ചിരി എന്റെ ചുണ്ടിലേക്ക് ഊറിവന്നു. ഞങ്ങൾ മൂവരും പരസ്പരം നോക്കി പുഞ്ചിരിച്ചു.
പതുക്കെ പിന്നീടതൊരു പൊട്ടിച്ചിരിയ്ക്ക് വഴിമാറി.

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

അനുഭവങ്ങൾ

ഒരുപരിചയോമില്ലാത്തവനോട്‌ ഒക്കെ ചാറ്റ് ചെയ്യാനിറങ്ങിയെക്കുന്നു…

Published

on

രചന: ശ്രീക്കുട്ടി

“ഡീ………. ആരാടി നിന്റെ പ്രണയത്തിന്റെ രാജകുമാരൻ ????” രാവണൻ എന്റെ നേരെ ചീ-റിക്കൊണ്ട് വന്നു.അതെന്റെ ഫേസ്ബുക് ഫ്രണ്ട് ആ. ഒന്ന് വിരണ്ടെങ്കിലും അത് പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞു. അവളുടെ ഒരു രാജകുമാരൻ. നിനക്കറിയോടി ഇവനെയൊക്കെ??? ദേഷ്യം തീരാതെ പിന്നേം രാവണൻ അ-ലറി. എനിക്കെങ്ങനെ അറിയാൻ ഒരു റിക്വസ്റ്റ് വന്നു ഞാൻ അക്‌സെപ്റ് ചെയ്തു. അന്നുമുതൽ ജസ്റ്റ്‌ ചാറ്റ് ചെയ്യാറുണ്ട്. പറഞ്ഞത് മാത്രേ എനിക്കോർമ ഉള്ളു രാവണന്റെ ഒറ്റയടിക്ക് എന്റെ അഞ്ചാറു കിളികൾ ഒരുമിച്ചു പറന്നുപോയി. ഒരുപരിചയോമില്ലാത്തവനോട്‌ ഒക്കെ ചാറ്റ് ചെയ്യാനിറങ്ങിയെക്കുന്നു. വീട്ടിൽ പോടീ….

രാവണന്റെ ഒരടി കൂടി വാങ്ങാനുള്ള ശേഷി ഇല്ലാത്തതുകൊണ്ട് മാത്രം ഞാൻ ആദ്യം കണ്ട ബസ്സിൽ കയറി വീട്ടിലോട്ട് വച്ചുപിടിച്ചു. വീട്ടിൽ എത്തിയിട്ടും കവിളിലെ പുകചിലിനു കുറവില്ലല്ലോന്നോർത്ത് ഞാൻ പോയി കുളിച്ചു. എന്നിട്ടും രാവണന്റെ വിളിയൊന്നും വന്നില്ല. അങ്ങോട്ട്‌ വിളിക്കില്ലെന്ന് ഞാനും കരുതി. എന്നോടോ രാവണ നിന്റെ വാശി.. ഞാൻ പതിയെ അടുക്കളയിൽ ചെന്ന് മ്മടെ സ്ഥിരം പ്ലേസ് ആയ സ്ലാബിൽ കയറിയിരുന്ന് അമ്മേടെ സ്പെഷ്യൽ ചൂട് ചായേം അവിലും തിന്നാൻ തുടങ്ങി.

കൂട്ടത്തിൽ അമ്മയോട് ഇന്നത്തെ കോളേജ്ലെ ബ്രേക്കിങ്ന്യൂസുകൾ എന്റെ കയ്യിന്നു കുറച്ചുകൂടെ ഇട്ട് പറഞ്ഞോണ്ടിരിക്കുമ്പോൾ മ്മടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി…. ഓരോട്ടത്തിൽ റൂമിൽ എത്തി ഫോൺ എടുത്തു ചെവിയോട് ചേർത്തുവച്ചു….. പാറൂ……… അപ്പുറത്തുനിന്നും രാവണന്റെ വിളികേട്ടു. ഓ അടിച്ചു മനുഷ്യന്റെ പല്ലുകൊഴിച്ചിട്ട് വിളിക്കുന്ന വിളികേട്ടാൽ എന്ത് പാവം. ഞാനും വിട്ടുകൊടുത്തില്ല. എന്ത് വേണം??????

പല്ല്കൊഴിഞ്ഞോന്ന് അറിയാൻ വിളിച്ചതാണോ ??? ? അപ്പുറത്തുനിന്നും ചെറിയ ചിരി കേട്ടു. എടി പൊട്ടി…….. ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ അടിച്ചതല്ലേ. ഓ പോയതെന്റെ പല്ലല്ലേ ഞാനും വിട്ടുകൊടുത്തില്ല. അല്ല ഇത്രക്കും ദേഷ്യപ്പെടാൻ എന്തുണ്ടായി????? ഞാൻ പതിയെ ചോദിച്ചു. എടി…. ഇന്നത്തെ കാലത്തു ആരെയും ഒന്നിനെയും വിശ്വസിക്കാൻ പറ്റില്ല. ഇന്നത്തെ പെൺകുട്ടികളുടെ പല പ്രശ്നങ്ങൾക്കും കാരണം ഇങ്ങനെ ഒരു പരിചയവും ഇല്ലാത്തവരോടുള്ള സൗഹൃദങ്ങൾ ആണ്. നിനക്ക് അങ്ങനെ ഒരു തെറ്റ് പറ്റാതിരിക്കാൻ അല്ലെ ഞാൻ പറഞ്ഞത്. അല്ലാതെ നിന്നെ സംശയിച്ചിട്ട് ഒന്നുമല്ല . എല്ലാം കേട്ടിരുന്ന എന്റെ ചുണ്ടിൽ കണ്ണീരിനിടയിലും ഒരു പുഞ്ചിരി വിരിഞ്ഞു. എന്റെ രാവണന്റെ കരുതലോർത്ത്…

Continue Reading

അനുഭവങ്ങൾ

തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്…

Published

on

രചന: Ammu Santhosh

ഇത്രയും മതി.. “കുക്കിംഗ് എനിക്കിഷ്ടമല്ല കേട്ടോ, ഞാൻ ചെയ്യാറില്ല.പക്ഷെ വീടൊക്കെ വൃത്തിയാക്കാൻ വലിയ ഇഷ്ടമാണ്. ഇന്റീരിയർ ഡിസൈനർ ആയതു കൊണ്ടാകും ..പിന്നെ കല്യാണം ..നിറയെ ആഭരണം ഇട്ട് പട്ടുസാരി ഉടുത്ത് മുടി നീട്ടിപ്പിന്നി നിറയെ മുല്ലപ്പൂ ഒക്കെ വെച്ച് .മേക്കപ്പ് ഒക്കെ ഇട്ട് ഈശ്വര .ഓർക്കാൻ കൂടി വയ്യ എനിക്കെന്നെ ആ വേഷത്തിൽ. ഒരു ജീൻസും കുർത്തയും സിമ്പിൾ.. അതാണ്‌ ഇഷ്ടം ” മഹേഷ് അങ്കിൾ കൊണ്ട് വന്ന കല്യാണാലോചന ആയിപ്പോയി അല്ലെങ്കിൽ ഞാൻ വല്ലതും വിളിച്ചു പറഞ്ഞേനെ “കല്യാണം ഒരു ഉത്സവം ആക്കുന്നതിനോട് എനിക്കൊട്ടും യോജിപ്പില്ല ..

രണ്ടു പേര് ജീവിക്കാൻ തുടങ്ങുന്നു ..അമ്പലത്തിന്റെ നടയിൽ വെച്ച് ഒരു താലി നിർബന്ധം ഉണ്ടെങ്കിൽ ആവാം. അല്ലെങ്കിൽ രജിസ്റ്റർ ഓഫീസിൽ പോകുക. ഒരു ഒപ്പ്. തീർന്നു “അവൾ മെല്ലെ ചിരിച്ചു ‘ഇതിപ്പോ സിനിമയിലും കഥകളിലുമൊക്കെ പറ്റുമായിരിക്കും ..എനിക്ക് പറ്റില്ല “ഞാൻ പെട്ടെന്ന് പറഞ്ഞു “ഞാൻ ഒരു മകനേയുള്ളു അമ്മയ്ക്ക്.. എനിക്ക് സ്ത്രീധനമൊന്നും വേണ്ട. പക്ഷെ നിറയെ ആൾക്കാരൊക്കെ ഉള്ള ഒരു കല്യാണം എന്റെ അമ്മയുടെ സ്വപ്നമാണ് ..എന്റെ സങ്കല്പം സാധാരണ ഒരു മലയാളി യുവാവിന്റേതാണ് .. .ഓണത്തിന് സെറ്റുമുണ്ടുമൊക്കെ ഉടുക്കുന്ന, സദ്യ ഒക്കെ ഉണ്ടാക്കി തരുന്ന, . നല്ല പോലെ പാചകം ചെയ്യുന്ന അങ്ങനെ ഒക്കെ ” “ഓ കൊള്ളാല്ലോ. പക്ഷെ ഞാൻ വേറെ മാതിരി ആണ് ..അപ്പൊ നിങ്ങള്ക്ക് അങ്ങനെ തന്നെ ഒരാളെ കിട്ടട്ടെ കേട്ടോ ഞാൻ പ്രാർത്ഥിക്കാം “അവൾ മെല്ലെ ചിരിച്ചു “സോറി “ഞാൻ മെല്ലെ പറഞ്ഞു “എന്തിനാ സോറി. അതൊന്നും സാരോല്ല. എനിക്ക് വരുണിനെ ഇഷ്ടായി… പക്ഷെ തിരിച്ചില്ലല്ലോ..”അവൾ കുസൃതി യോടെ പറഞ്ഞു അവിടുന്ന് പോരുമ്പോൾ അവ്യക്തമായ ഒരു നൊമ്പരമുണ്ടായിരുന്നു മനസ്സിൽ .

അവൾ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു. ഗുഡ് ഗേൾ ..അങ്ങനെ തോന്നുകയും ചെയ്തു. പാർവതിയെ അമ്മയാണ് കണ്ടു പിടിച്ചത് ഡിഗ്രി കഴിഞ്ഞു നിൽക്കുന്നു ..വെളുത്ത് മെലിഞ്ഞു നല്ല നീണ്ട മുടിയൊക്കെ ഉള്ള സുന്ദരിക്കുട്ടി . അവൾ നന്നായി പാചകം ചെയ്യും. പുലർച്ച അവൾ തരുന്ന ചായയിലാണ് എന്റെ ഒരു ദിവസം ആരംഭിക്കുക തന്നെ . പാർവതി അമ്മയ്ക്ക് നല്ല മരുമകളും എനിക്ക് നല്ല ഭാര്യയുമായിരുന്നു, അവളെ തേടി അവളുട പൂർവ്വകാമുകൻ വരുന്നത് വരെ. .തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ അവന്റെ കയ്യും പിടിച്ചു എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്. വല്ലാത്ത ഒരു അവസ്ഥയായിരുന്നത്. അപമാനത്തിന്റെ തീച്ചൂളയിലൂടെ കടന്നു പോയ കുറെ ദിവസങ്ങൾക്കൊടുവിൽ അമ്മയും ഞാനും ആ നഗരത്തിൽ നിന്ന് മറ്റൊരിടത്തേക്ക് പോയി .കമ്പനിയുടെ പുതിയ ഓഫീസിലേക്ക്.

ഒരു ചോദിച്ചു വാങ്ങിച്ച ട്രാൻസ്ഫർ. പുതിയ ഓഫീസൊക്കെ ഫർണിഷ് ചെയ്തു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു ഞാൻ അല്പം നേരെത്തെ പോന്നതാണ്. “വരുൺ” ഒരു വിളിയൊച്ച. അവളായിരുന്നു അത്. അഞ്ജലി. ഞാൻ ആദ്യം പെണ്ണ് കാണാൻ പോയ പെൺകുട്ടി. “എന്റെ കമ്പനിയാണ് ഇവിടെ ഇന്റീരിയർ ” “ഓ ” അവൾ പഴയത് പോലെ തന്നെ. നരച്ച ജീൻസ്, ഒരു ബ്ലാക്ക് കുർത്ത.തോളൊപ്പം മുറിച്ചിട്ട മുടി ഉയർത്തിക്കെട്ടി നിറഞ്ഞ ചിരിയോടെ. “വരുൺ എവിടെയാ താമസം ?” “അടുത്താണ് ” ഞാൻ മെല്ലെ പറഞ്ഞു കുറച്ചു ദിവസങ്ങൾ അവൾ ഉണ്ടായിരുന്നു അവിടെ. “എന്നെ വീട്ടിലേക്കു ക്ഷണിക്കുന്നില്ലേ ?അവസാന ദിവസമവൾ ചോദിച്ചു. ഞാൻ അനുകൂല ഭാവത്തിൽ തലയാട്ടി. അത് ഒരു പതിവായി. ഇടക്കൊക്കെ അവൾ വീട്ടിലേക്കു വരും .എന്റെ കല്യാണം കഴിഞ്ഞതും അതിനു ശേഷം ഉള്ള കാര്യങ്ങളുമൊക്കെ മഹേഷ് അങ്കിൾ പറഞ്ഞവൾ അറിഞ്ഞു കാണണം. പക്ഷെ ഒറ്റ വാക്ക് പോലും അവൾ ചോദിച്ചില്ല. വീട്ടിൽ വന്നാൽ അമ്മയ്‌ക്കൊപ്പമാണ്.

വീടൊക്കെ അലങ്കരിച്ച്, ചെടികളൊക്കെ നട്ടുകൊണ്ട് അങ്ങനെ ..ഇടക്കൊക്കെ അവൾ ഡിസൈൻ ചെയ്ത സാരികൾ അമ്മയ്ക്ക് കൊണ്ട് കൊടുക്കും ..അമ്മയ്‌ക്കൊപ്പം പുറത്തൊക്കെ പോകും.ഞങ്ങളുടെ വാടക വീടിന്റെ പറമ്പിൽ നല്ല പേരയുടെയും മാവിന്റെയും ഒക്കെ തൈകൾ കൊണ്ട് വന്നു നടും .ചിലപ്പോൾ . “നല്ല വീടല്ലേ ഇത്? ഇതിന്റ ഓണർ ഇത് വിൽക്കാൻ ഇട്ടിരിക്കുവാ. വാങ്ങിക്കൂടെ? ഒരു ദിവസം അവൾ ചോദിച്ചു “അത്രയ്ക്ക് പൈസ ഒന്നുമില്ല” “ഞാൻ ചിരിച്ചു “ഞാൻ സഹായിക്കാം ..കടമായിട്ട് മതി വീടൊക്കെ ആയാൽ നിങ്ങൾ ഈ നാട്ടിൽ നിന്ന് പോകില്ലല്ലോ ” “പോവാതെ പിന്നെ ഇവിടെ എന്ത് ചെയ്യാൻ ?” “നമുക്കിവിടെ ജീവിക്കാമെന്ന് “അവൾ കണ്ണിറുക്കി ചിരിച്ചു. “അഞ്ജലിക്ക് എന്റെ കാര്യങ്ങളൊക്കെ അറിയുമോ ?”ഞാൻ മടിയോടെ ചോദിച്ചു “ഓ യെസ്, അറിയാമല്ലോ. ” “പിന്നെ എന്നെ കളിയാക്കാൻ ചോദിച്ചതാണോ ?” “ഹേയ് നോ ..എനിക്ക് വരുണിനെ അന്നേ ഇഷ്ടമായതാ .ഞാൻ പറഞ്ഞില്ലായിരുന്നോ .ഇഷ്ടങ്ങൾ ചിലപ്പോൾ അങ്ങനെ അല്ലെ? പക്ഷെ ഞാൻ ഇപ്പോളും പഴയ അതെ സ്റ്റാൻഡിൽ തന്നെയാ. കല്യാണം ഉത്സവമാക്കാനൊന്നും വയ്യ കുക്കിംഗ് വയ്യ ..

സാരി വയ്യ ..ഓണത്തിന് സെറ്റും മുണ്ടും ഉടുക്കാം കേട്ടോ. വർഷത്തിൽ ഒരിക്കലല്ലേ? അവൾ ഒരു കണ്ണിറുക്കി “പിന്നെ അമ്മയ്ക്കെന്നെ ഇഷ്ടമാണ് കേട്ടോ അമ്മയോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്. വരുണിനു ഇഷ്ടം ആണെങ്കിൽ മതി. അല്ലെങ്കിൽ നമ്മൾ ഇത് പോലെ നല്ല കൂട്ടുകാർ തന്നെ ‘ അവൾ ചിരിയോടെ കൈ വീശി കാണിച്ചു അവളുടെ ബുള്ളറ്റ് ഓടിച്ചു പോയി. പാർവതി എന്ന അധ്യായം അഞ്ജലിയെ ബാധിച്ചില്ല. അവൾ കുക്കിംഗ് ചെയ്യാറില്ല. ഒരു പൊട്ടുകമ്മല് അല്ലതെ ഒരാഭരണവും ധരിക്കാറില്ല മെലിഞ്ഞ ഉടലളവുകളുമല്ല. വെളുത്തു ചുവന്ന നിറവുമല്ല. പക്ഷെ അവൾ ഉഗ്രൻ പ്രണയിനിയാണ്.. അവളെന്റെ അമ്മക്ക് നല്ല ഒരു മകളാണ്. എന്റെ വീടിനെ ഏറ്റവും സുന്ദരമാക്കിയ ഇന്റീരിയർ ഡിസൈനർ ആണ്.

എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ഒരു ‘അമ്മയാണ്. ജീവിതത്തോടുള്ള എന്റെ കാഴ്ചപ്പാട് തന്നെ മാറ്റിയവൾ. അപ്പോൾ നിങ്ങൾ ചോദിക്കും പാർവതി അങ്ങനെ അല്ലായിരുന്നു എങ്കിൽ അഞ്ജലി വരുമായിരുന്നോ എന്ന്? അഞ്ജലി വരും. കാരണം അതിനെയാണ് നാം വിധി എന്ന് വിളിക്കുന്നത്. ഞാൻ ഒരു നല്ല പുരുഷനല്ലായിരിക്കാം. പക്ഷെ അഞ്ജലി ഒരു നല്ല പെണ്ണാണ്. നല്ല പെണ്ണിന് പ്രത്യേകിച്ച് നിർവ്വചനങ്ങൾ ഒന്നും വേണ്ട. സത്യമുള്ളവൾ ആയിരുന്നാൽ മതി. സ്നേഹമുളളവൾ ആയിരുന്നാൽ മതി. പുരുഷന് ഇത് രണ്ടും മതി… ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

അനുഭവങ്ങൾ

മോൾക്ക് അധികം പ്രായമായിട്ടില്ലല്ലോ, രണ്ടാം കെട്ടുകാരെ ആരെയെങ്കിലും കണ്ടെത്തി…

Published

on

By

രചന: സജി തൈപ്പറമ്പ്

മരുമകൻ്റെ മരണാനന്തരചടങ്ങുകളൊക്കെ കഴിഞ്ഞ് തറവാട്ടിലേക്ക് മടങ്ങുമ്പോൾ അയാളുടെയൊപ്പം മകളും അവളുടെ മൂന്ന് മക്കളുമുണ്ടായിരുന്നു വിധവയായ നാത്തൂൻ്റെയും ,പറക്കമുറ്റാത്ത കുട്ടികളുടെയും ചിലവുകൾ കൂടി ,തൻ്റെ ഭർത്താവിൻ്റെ തലയിലാകുമെന്ന് മനസ്സിലാക്കിയ അയാളുടെ മരുമകൾ, ഭർത്താവിനെയും കൊണ്ട്, തറവാട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് മാറിത്താമസിച്ചു. മുപ്പത് കൊല്ലം കയർ ഫാക്ടറിയിലെ തറികളോട് മല്ലിട്ട് ,അവസാനം വിരമിക്കുമ്പോൾ, ശിഷ്ടജീവിതം വിശ്രമിക്കാമെന്ന് കരുതിയിരുന്ന അയാൾക്ക്, നാലഞ്ച് വയറുകൾ നിറയ്ക്കാൻ ,വീണ്ടും ജോലിക്ക് പോകേണ്ടി വന്നു ഷഷ്ടി ആഘോഷിക്കേണ്ട പ്രായത്തിൽ, അഷ്ടിക്കുള്ള വക തേടി പോകേണ്ടി വന്നപ്പോൾ, ഒറ്റ പ്രാർത്ഥനയെ അയാൾക്കുണ്ടായിരുന്നുള്ളു.

തൻ്റെ ചെറുമക്കൾ സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തരാകുന്നത് വരെയെങ്കിലും, തൻ്റെ ആയുസ്സും, ആരോഗ്യവും നീട്ടിത്തരണേ എന്ന് ഭർത്താവിൻ്റെ ആ-കസ്മിക മരണത്തിൻ്റെ ഷോക്കിൽ നിന്നും, മകൾ അപ്പോഴും മുക്തയായിരുന്നില്ല ,ഒരുതരം ഡിപ്രഷനിലൂടെയാണ് മകളുടെ ജീവിതം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നതെന്ന തിരിച്ചറിവ്, അയാളെ ഇടയ്ക്കിടെ കു-ത്തിനോവിക്കുന്നുണ്ടായിരുന്നു. പ്രായത്തിൻ്റെ അവശതയും ,ആസ്തമയുടെ അസഹ്യതയും അയാളെ നിരന്തരം അലട്ടിയപ്പോഴും, പലരും അയാളെ ഉപദേശിച്ചു. മോൾക്ക് അധികം പ്രായമായിട്ടില്ലല്ലോ ? രണ്ടാം കെട്ടുകാരെ ആരെയെങ്കിലും കണ്ടെത്തി ,മകളെ ഒരു വിവാഹം കൂടി കഴിപ്പിച്ചിരുന്നെങ്കിൽ, നിങ്ങൾക്ക് എവിടെയെങ്കിലും മാറി സ്വസ്ഥമായി ഇരിക്കാമായിരുന്നല്ലോ എന്ന് പക്ഷേ, വിഷാദ രോഗിയായ തൻ്റെ മകളെയും, പ്രായപൂർത്തിയാകാത്ത കുട്ടികളെയും ഏറ്റെടുക്കാൻ ആരും തയ്യാറാകില്ലെന്ന സത്യം മനസ്സിലാക്കിയ അയാൾ, തൻ്റെ പ്രയത്നം തുടർന്നുകൊണ്ടിരുന്നു.

കാലങ്ങൾ കഴിഞ്ഞു, കുട്ടികൾ വളർന്നു യുവാക്കളായി, അവർക്ക് ചെറുതെങ്കിലും സ്ഥിരവരുമാനമുള്ള ജോലിയുമായി അതിനിടയിൽ മകൾക്ക് കൗൺസിലിങ് നല്കാനും അവളെ സാധാരണ നിലയിലേക്ക് കൊണ്ട് വരാനുള്ള അയാളുടെ ശ്രമവും ഫലം കണ്ടിരുന്നു. അപ്പോഴേക്കും പടുവൃദ്ധനായ അയാൾക്ക്‌, ശാരീരികാസുഖങ്ങൾക്ക് പുറമെ ,ചില നേരങ്ങളിൽ ഓർമ്മക്കുറവുണ്ടാവാനും തുടങ്ങി . അത് മൂലം അയാൾ ഇടയ്ക്കിടെ ഉടുവസ്ത്രത്തിൽ മൂത്രമൊഴിക്കുകയും , വീട്ടിൽ നിന്ന് രാത്രികളിൽ ഇറങ്ങി പോകുകയുമൊക്കെ ചെയ്ത് തുടങ്ങിയപ്പോൾ , ആദ്യമൊക്കെ, മകളും ചെറുമക്കളും അനുഭാവത്തോടെ അയാളോട് പെരുമാറുകയും, സ്നേഹത്തോടെ ശാസിക്കുകയും, തിരിച്ച് വീട്ടിലേക്ക് കൂട്ടികൊണ്ട് വരികയുമൊക്കെ ചെയ്തു. പക്ഷേ, ദിവസങ്ങൾ കഴിയുന്തോറും, അയാളുടെ അസുഖം മൂർച്ഛിക്കുകയും, മകളുടെ കഷ്ടപ്പാടുകൾ ദിനംപ്രതി വർദ്ധിക്കുകയും ചെയ്തപ്പോൾ, മക്കൾ പറഞ്ഞ ഉപായമാണ് നല്ലതെന്ന് അവൾക്കും തോന്നി . ചില രാത്രികളിൽ, സ്വബോധം നഷ്ടപ്പെടുന്ന അയാൾ , സ്വന്തം കിടപ്പ് മുറിയിൽ നിന്ന് ഇറങ്ങിപ്പോകുന്ന ശീലം ഉണ്ടായിരുന്നത് കൊണ്ട് ,എന്നും പുറത്ത് നിന്ന് പൂട്ടിയിട്ടിരുന്ന ആ മുറിയുടെ വാതിലുകൾ,

അന്ന് പക്ഷേ മലർക്കെ തുറന്നിട്ടിട്ടാണ്, മകൾ സ്വന്തം മുറിയിലേക്ക് കിടക്കാൻ പോയത്. അച്ഛൻ ഏത് സമയവും പുറത്തേയ്ക്കിറങ്ങുമെന്നറിയാവുന്ന അവൾ ഉറക്കമിളച്ച് കാത്തിരുന്നു ,ഒടുവിൽ വേച്ച് വേച്ച് മുറിയിൽ നിന്ന് അച്ഛൻ പുറത്തേയ്ക്കിറങ്ങുന്നത് അരണ്ട വെളിച്ചത്തിൽ ശ്വാസമടക്കിപ്പിടിച്ച് മകൾ നോക്കിയിരുന്നു. തറവാട്ട് മുറ്റവും പടിപ്പുരയും കടന്ന് ,അയാൾ നടന്ന് പോകുന്നത്, ഇടയ്ക്കിടെ തീവണ്ടികൾ ചീറിപ്പായുന്ന കുറച്ചകലെയുള്ള റെയിൽ പാളത്തിലേക്കാണെന്ന്, പഴയ അനുഭവങ്ങളിലൂടെ അവൾക്കറിയാമായിരുന്നെങ്കിലും, അച്ഛനെ തടയാൻ മുൻപത്തെ പോലെ അവൾ ശ്രമിച്ചില്ല കാരണം അവളുടെ മക്കൾ പറഞ്ഞ് കൊടുത്ത ഉപായം അതായിരുന്നു. പിറ്റേന്ന് പുലർച്ചെ നാട്ട്കാർ വന്ന് വിവരം പറഞ്ഞത് കേട്ട് അലമുറയിട്ട് കൊണ്ടവൾ തുറന്ന് കിടന്ന അച്ഛൻ്റെ മുറിയിലേക്ക് ചെന്നു അവിടെ കട്ടിലിൻ്റെ മുകളിൽ മുഷിഞ്ഞ പേപ്പറും പേനയും കണ്ട അവൾ, ജിജ്ഞാസയോടെ അതെടുത്ത് നോക്കി ,അതിൽ ഇങ്ങനെ എഴുതിയിരുന്നു മകളേ ..നീയിന്ന് അച്ഛൻ്റെ മുറിയുടെ വാതിലുകൾ മലർക്കെ തുറന്ന് വച്ചത് അച്ഛൻ്റെ മരണത്തിലേക്കുള്ള യാത്ര എളുപ്പമാക്കാനാണെന്ന് മനസ്സിലായി , അതറിഞ്ഞ് കൊണ്ട് തന്നെ ഞാൻ പോകുന്നു ,ഭാവിയിൽ നിൻ്റെ മക്കൾ, നീ കിടക്കുന്ന മുറിയുടെ വാതിലുകൾ, ഇത് പോലെ തുറന്നിടാതിരിക്കട്ടെ,,,,

Continue Reading

Most Popular