Connect with us

അനുഭവങ്ങൾ

എന്താടീ….രാവിലെ കിടന്നു അലറിവിളിക്കുന്നത്…??? “” അമ്മേ ഇതാ ആരാണ് വരുന്നതെന്ന് നോക്കിയേ. .

Published

on

രചന: രജിത ജയൻ
അമ്മേ…..അമ്മേ….

എന്താടീ….രാവിലെ കിടന്നു അലറിവിളിക്കുന്നത്…???

“” അമ്മേ ഇതാ ആരാണ് വരുന്നതെന്ന് നോക്കിയേ. ….!!

ആരാടീ ഈ രാവിലെ തന്നെ…

ഓ ഇനിയിപ്പോ ൾ ആൾക്കാരുടെ വരവിനൊന്നും ഒരു കുറവും ഉണ്ടാവില്ല. നിന്റ്റേട്ടൻ ഗൾഫിൽ നിന്നെത്തിയത് അറിഞ്ഞിട്ടു വരുന്ന ആരെങ്കിലും ആണോടീ….നാശങ്ങൾ. ..!!

സാരിയിൽ നനഞ്ഞ കൈകൾ തുടച്ചു കൊണ്ട് സുമതി പിറുപിറുത്ത് കൊണ്ട് ഉമ്മറത്തേക്ക് വന്നു. ..

അപ്പോൾ കണ്ടു അവർ പടിപ്പുര കടന്നു വരുന്ന രണ്ടുപേരെ….

രമണിയും മകൾ ശിവ നന്ദിനിയും…..!!!

സുമതി വേഗം തന്നെ തിരിച്ചകത്തേക്ക് കയറി..

അവിടെ ഊണുമുറിയിലിരുന്ന് ചായക്കുടിക്കുകയായിരുന്ന അനൂപ് മുഖമുയർത്തി അമ്മയെ നോക്കി. .

“””ആരാണമ്മേ പൂമുഖത്ത് വന്നിരിക്കുന്നത്. .. ??

അനു വിളിച്ചു കൂവണത് കേട്ടല്ലോ… ആരാ അവിടെ. …??

ടാ. …മോനെ അതവരാണ്. ..ആ തളളയും മോളും..!!

“” നീ വന്നതറിഞ്ഞ് നിന്നെ കണ്ട് കാര്യങ്ങൾ പറഞ്ഞു കാലു പിടിച്ചിട്ടായാലും നിങ്ങളുടെ കല്യാണം നടത്താൻ പറയാനുള്ള വരവായിരിക്കും രണ്ടിന്റേയും. .. നാണമില്ലാത്ത ജന്തുക്കൾ. ..!!

ആരമ്മേ ശിവനന്ദിനിയോ….??

ചായ കുടിക്കുന്നത് നിർത്തി അനൂപ് വേഗം എഴുന്നേറ്റ് കൈകഴുകി. ..

ടാ. .നീയീതെങ്ങോട്ടാ ഇത്ര ധൃതിപിടിച്ച്. ..??

ഓ ….അവളുടെ പേര് കേട്ടപ്പോൾ നീ നമ്മുടെ തീരുമാനങ്ങൾ എല്ലാം മറന്നു അല്ലേ. ..???

കുന്നത്തെ വേണുവിനും മകൾക്കും കൊടുത്ത വാക്കും നീ മറന്നോടാ….??

അമ്മയുടെ ചോദ്യം കേട്ട അനൂപ് ഒരു ചമ്മലോടെ തിരികെ കസേരയിൽ വന്നിരുന്നു. …

ശരിയാണ് അമ്മ പറഞ്ഞത്… ശിവനന്ദിനി എന്ന പേര് കേട്ടപ്പോൾ താനെല്ലാം മറന്നു പോയി. ..പുതിയ തീരുമാനങ്ങളെയും കുന്നത്തെ വേണുവിനെയും മകൾ ദീപയെയും ഒക്കെ മറന്നു. ..

“”അമ്മേ ദേ ശിവേടത്തിയമ്മയും ,, അമ്മയും മുറ്റത്ത് അമ്മയെയും ഏട്ടനെയും കാണണം എന്നു പറഞ്ഞു നിൽക്കുന്നു.””….

ശിവേടത്തിയമ്മയോ. ..??

“”എടീ പെണ്ണേ നിന്നോടു പലപ്രാവശ്യം പറഞ്ഞിട്ടുണ്ട് ഞാൻ ഇനിമേലാൽ അവളെ അങ്ങനെ വിളിക്കരുതെന്ന്….””

“”നിന്റ്റേട്ടൻ കെട്ടുന്ന പെണ്ണാ നിന്റ്റേടത്തിയമ്മ….അതൊരിക്കലും ശിവനന്ദിനിയല്ല….!!

കുന്നത്തെ ദീപയാണ്..!!

മനസ്സിലായോടീ അസത്തേ…..?? അനുവിന്റ്റെ കവിളത്തൊരു കുത്തുകൊടുത്തുകൊണ്ട് സുമതി വീണ്ടും പൂമുഖത്തേക്ക് നടന്നു…

അമ്മയുടെ പോക്ക് നോക്കി നിന്ന അനു പുച്ഛ ഭാവത്തിൽ ഏട്ടനെ നോക്കി. .

”കഷ്ടം ഉണ്ടേട്ടാ….!!

അമ്മയുടെ പണത്തിനോടുളള ആർത്തി എനിക്ക് മനസ്സിലാക്കാൻ പറ്റും കാരണം ഞാനത് കുഞ്ഞുനാൾ തൊട്ട് കാണണതാണ്. …

പക്ഷേ എന്റ്റേട്ടനും ഇത്രയധികം അധ:പധിച്ചല്ലോ….??

പണത്തിന്റെ പേരിൽ സ്നേ
ഹിച പെണ്ണിനെ വേണ്ടാന്നു വെക്കാൻ മാത്രം ദുഷ്ടനായ് തീർന്നല്ലോ…??

ശിവനന്ദിനിയേടത്തിയമ്മ എന്തു പാവാണേട്ടാ…??

ഇത്രയും ഭംഗിയും അച്ചടക്കവുമുള്ളൊരു പെണ്ണ് ഈ നാട്ടിൽ വേറെയുണ്ടോ…!!

ദീപചേച്ചിയെപ്പോലൊരു അഹങ്കാരിയായ രണ്ടാം കെട്ടുക്കാരിയെ സമ്പത്ത് മാത്രം മുന്നിൽ കണ്ടു കെട്ടണ ഏട്ടനു മനസ്സിലാവും ഒരുക്കാലത്ത് ഏട്ടന്റ്റെ തെറ്റ്

ടീ. ..നീയങ്ങനെ ചെറിയ വായിൽ വലിയ വർത്തമാനം ഒന്നും പറയണ്ട… !

ഇവിടെ കാര്യങ്ങൾ തീരുമാനിക്കാൻ ഞങ്ങളൊക്കെയുണ്ട് കേട്ടോടീ…..??

അനുവിന് വേദനിക്കുന്ന തരത്തിലൊരു അടിയും നൽകി അനൂപ് വേഗം പൂമുഖത്തേക്ക് നടന്നു. …

അവിടെ അമ്മയോട് സംസാരിച്ചു നിൽക്കുന്ന രമണിയുടെ അടുത്തായ് മുഖവും താഴ്ത്തി നിൽക്കുന്ന ശിവനന്ദിനിയിലായിരുന്നു അവന്റെ കണ്ണുകൾ ആദ്യം പതിഞ്ഞത്…

ശിവ … .ശിവനന്ദിനി….

ഒരു വർഷം മുമ്പുവരെ തന്റെ എല്ലാമായിരുന്നവൾ…..

മുകുന്ദേട്ടന്റ്റെയും രമണിയുടെയും രണ്ടു പെൺ മക്കളിൽ മൂത്തവൾ…..

കേളേജ്ജിലും നാട്ടിടവഴിയിലും എന്നും ശിവയെകാണാൻ,, അവളുടെ ഒരു നോട്ടം ലഭിക്കാൻ ചെറുപ്പക്കാർ കാത്തു നിൽക്കുമ്പോൾ അവളുടെ മിഴികൾ പതിഞ്ഞതും പ്രണയം വിരിഞ്ഞതും തന്നോടായിരുന്നു…!!

ഇഷ്ടം വീട്ടിൽ അറിഞ്ഞപ്പോൾ ഏറെ സന്തോഷം അമ്മയ്ക്കായിരുന്നു…കാരണം നാട്ടിലെ അറിയപ്പെടുന്ന പണക്കാരനും കോൺട്രാക്ട്റുമാണ് ശിവനന്ദിനിയുടെ അച്ഛൻ മുകുന്ദൻ. …

പണക്കാരത്തിയായ മരുമകളെ ഇരുംകയ്യും നീട്ടി സ്വീകരിക്കാൻ അമ്മ തയ്യാറെടുക്കുന്നതിനിടയിൽ ആണ് പെട്ടന്നൊരുദിവസം ശിവയുടെ അച്ഛന് കാർ അപകടത്തിൽ ഗുരുതരമായ പരുക്ക് പറ്റുന്നത്….

മരുന്നിനും ചികിത്സകൾക്കുമായ് ധാരാളം പണം ചിലവാക്കിയെങ്കിലും ഒടുവിൽ അദ്ദേഹം മരണത്തിനു കീഴടങ്ങി. …!!

അച്ഛന്റെ മരണശേഷമാണ് ശിവയുടെയും കുടുംബത്തിന്റെയും കഷ്ടക്കാലം തുടങ്ങണത്…എവിടെ നിന്നെല്ലാമോ പണം തിരിമറി നടത്തി ,, നടത്തികൊണ്ടിരുന്ന കൺസ്ട്രക്ഷൻ വർക്കുകൾ എല്ലാം നോക്കി നടത്താൻ ആളില്ലാതെ വന്നപ്പോൾ കടം കയറി നശിക്കാൻ തുടങ്ങി…

ഒടുവിൽ താമസിക്കുന്ന വീടടക്കം ജപ്തിയായപ്പോൾ മാത്രമാണ് ആ അമ്മയുടെയും രണ്ടു പെൺ മക്കളുടെയും ദയനീയസ്ഥിതി നാട്ടുകാർ അറിഞ്ഞത്

ശിവയുടെ കുടുംബത്തിലെ അവസ്ഥകൾ എല്ലാം അപ്പപ്പോൾ തന്നെ അവൾ തന്നെ അറിയിക്കാറുണ്ടായിരുന്നെങ്കിലും ആ കുടുംബത്തിന്റെ കാര്യത്തിൽ ഇടപ്പെട്ടാൽ അവരുടെ വൻ കടബാധ്യതകൾ തന്റ്റെ തലയിലാവുമെന്ന് അമ്മ പറഞ്ഞപ്പോൾ മനസ്സ് എത്ര പെട്ടന്നാണ് അവളിൽ നിന്നകന്നത്. …

അമ്മയെപോലെ താനും ഏറെ സ്നേഹിച്ചത് അവളെക്കാൾ അവളുടെ പണത്തെയായിരുന്നെന്ന് താനും ശിവയും തിരിച്ചറിഞ്ഞ നാളുകൾ. …

അവളിൽനിന്നകലാനെന്നവണ്ണം ആയിരുന്നു വിദേശ വാസം പോലും. .

ഒടുവിൽ നാട്ടിലെ പ്രമാണിയും സമ്പന്നനുമായ കുന്നത്ത് വേണുവിന്റ്റെ മകളായ ദീപയുമായ് തന്റ്റെ വിവാഹം നിശ്ചയിക്കുമ്പോളും താൻ മുന്നിൽ കണ്ടത് അവളുടെ പണം തന്നെയാണ്.

അല്ലെങ്കിൽ ഭർത്താവുമായി ബന്ധം പിരിഞ്ഞൊരു രണ്ടാം കെട്ടുക്കാരിയെ താനെന്തിന് വിവാഹം കഴിക്കണം….!!

.എല്ലാം പണത്തിനുവേണ്ടി…!!

ടാ മോനെ അനൂപെ…..

അമ്മയുടെ ഉറക്കെയുളള വിളി കേട്ട് അനൂപ് ചിന്തയിൽ നിന്നുണർന്ന് അമ്മയെ നോക്കി. …

ടാ. .മോനെ ഇവരീ നാട്ടിൽ നിന്നും പോവുകയാണത്രേ. ..

ഇവിടെ ഈ വാടക വീട്ടിലെത്തെത്ര കാലം ഈ രണ്ടു പെൺക്കുട്ടികളുമായ് കഴിയാൻ പറ്റും അല്ലേ രമണീ…??

അമ്മ സഹതാപരൂപത്തിൽ ചോദിക്കുന്നത് കേട്ട് അനൂപ് അമ്മയെ നോക്കി. ..

ശരിയാണ് അനൂപിന്റ്റെ അമ്മ പറഞ്ഞത്. ..

വെറുതെ എന്തിനാ ഇവിടെ ഇങ്ങനെ വാടക വീട്ടിൽ കഴിയണത്. .അതും നാട്ടിൽ സ്വന്തമായൊരു രണ്ടു നില വീടുളളപ്പോൾ…!!

രണ്ടു നില വീടോ …??

എന്താ രമണി പറയണത്….??

നിങ്ങളുടെ സർവ്വ സമ്പാദ്യങ്ങളും കടം കൊണ്ടു പോയില്ലേ. ..??

പിന്നെയെവിടെ നിന്നാണ് ഇപ്പോൾ ഒരു രണ്ടു നില വീട്…??

അമ്പരപ്പ് കലർന്ന ശബ്ദത്തിൽ അമ്മയത് ചോദിക്കുമ്പോൾ അനൂപ് പകച്ച് നിൽക്കുകയായിരുന്നു. ..

ശരിയാണ് അനൂപിന്റ്റമ്മേ…

ഞങ്ങളുടെ ഈ നാട്ടിലെ സർവ്വ സമ്പാദ്യവും കടം കേറി പോയി. ..

പക്ഷേ മക്കളുടെ അച്ഛന് നാട്ടിൽ ഒരു പത്ത്പന്ത്രണ്ട് ഏക്കർ പറമ്പുണ്ടായിരുന്നു ഒരു രണ്ടു നില വീടും.!!

അനിയനുമായൊരു കേസിലായിരുന്നത് …ഇപ്പോൾ അത് വിധി വന്നിരിക്കുന്നു ഞങ്ങൾക്കനുകൂലമായ്…!!

മാത്രമല്ല ഇത്രയും കാലം അതിൽ നിന്നെടുത്ത വരുമാനയിനത്തിൽ വലിയൊരു തുക അനിയൻ ഞങ്ങൾക്കു തരാനും കോടതി വിധിയുണ്ടായിരിക്കുന്നു. …. !!

എല്ലാം ശരിയായിരിക്കുന്നു ഇപ്പോൾ. …അവരുടെ അച്ഛൻ പോയെങ്കിലും ആ അപകടത്തിന്റ്റെ നഷ്‌ടപരിഹാരവും ഇൻഷൂറൻസുംമായ് പിന്നെയും കുറെയേറെ പണം… …!!

ഞങ്ങളിന്ന് മടങ്ങുകയാണ് ഇവിടെ നിന്ന്. ..

പോവുന്നതിനു മുമ്പ് ഇവിടെ വന്നു നിങ്ങളെയെല്ലാവരെയും കണ്ടു യാത്ര പറയണമെന്ന് പറഞ്ഞത് ശിവയായിരുന്നു…!

ഒരുക്കാലത്ത് അവൾ വലംകാൽ വച്ചു കയറി വരാനൊരുങ്ങിയ വീടും വീട്ടുക്കാരുമല്ലേയിത്…!!

പറഞ്ഞിട്ടു പോണമെന്ന് തോന്നി. ..

പിന്നെ ഏത് പണം ഇല്ലാതായത്തിന്റ്റെ പേരിലാണോ നിങ്ങളെന്റ്റെ കുട്ടിയെ ഉപേക്ഷിച്ചത് അത് ഇന്ന് ഞങ്ങളുടെ കയ്യിൽ അന്നത്തതിനെക്കാളും കൂടുതൽ ഉണ്ടെന്ന് ഒന്നറിയിക്കുകയും വേണമെന്ന് തോന്നി. ..അതാണീ വരവ്…!!

ഇനി വരും ഒരിക്കൽ കൂടി എന്റെ മകൾ ഇങ്ങോട്ട് …!! പണം കണ്ടവളെ സ്നേഹിക്കാത്ത ആണൊരുത്തന്റ്റെ കൂടെ അവളുടെ കല്യാണം ക്ഷണിക്കാൻ. ..!! അന്നു വരണമെല്ലാവരും ഞങ്ങളുടെ ആ കൊട്ടാരത്തിലേക്ക്…!!

അപ്പോൾ ശരി പോട്ടെ എന്നാൽ. …

മകളുടെ കയ്യും പിടിച്ച് തലയുയർത്തിപിടിച്ച് രമണി അവിടെ നിന്ന് നടന്നകന്നപ്പോൾ തരിച്ചമ്പരന്ന് നിൽക്കുന്ന അനൂപിനെ പുച്ഛത്തിലൊന്ന് നോക്കിയിട് ശിവനന്ദിനി അമ്മയ്ക്കൊപ്പം നടന്നുമറഞ്ഞപ്പോൾ നഷ്ട സ്വർഗ്ഗത്തിന്റ്റെ കവാടത്തിൽ തലയും താഴ്ത്തി നിൽക്കുകയായിരുന്നു അനൂപും സുമതിയും..

എടുത്തുചാട്ടം കൊണ്ട് കൈമോശം വന്ന സൗഭാഗ്യങ്ങളോർത്ത്…..!!!

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

അനുഭവങ്ങൾ

ഒരുപരിചയോമില്ലാത്തവനോട്‌ ഒക്കെ ചാറ്റ് ചെയ്യാനിറങ്ങിയെക്കുന്നു…

Published

on

രചന: ശ്രീക്കുട്ടി

“ഡീ………. ആരാടി നിന്റെ പ്രണയത്തിന്റെ രാജകുമാരൻ ????” രാവണൻ എന്റെ നേരെ ചീ-റിക്കൊണ്ട് വന്നു.അതെന്റെ ഫേസ്ബുക് ഫ്രണ്ട് ആ. ഒന്ന് വിരണ്ടെങ്കിലും അത് പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞു. അവളുടെ ഒരു രാജകുമാരൻ. നിനക്കറിയോടി ഇവനെയൊക്കെ??? ദേഷ്യം തീരാതെ പിന്നേം രാവണൻ അ-ലറി. എനിക്കെങ്ങനെ അറിയാൻ ഒരു റിക്വസ്റ്റ് വന്നു ഞാൻ അക്‌സെപ്റ് ചെയ്തു. അന്നുമുതൽ ജസ്റ്റ്‌ ചാറ്റ് ചെയ്യാറുണ്ട്. പറഞ്ഞത് മാത്രേ എനിക്കോർമ ഉള്ളു രാവണന്റെ ഒറ്റയടിക്ക് എന്റെ അഞ്ചാറു കിളികൾ ഒരുമിച്ചു പറന്നുപോയി. ഒരുപരിചയോമില്ലാത്തവനോട്‌ ഒക്കെ ചാറ്റ് ചെയ്യാനിറങ്ങിയെക്കുന്നു. വീട്ടിൽ പോടീ….

രാവണന്റെ ഒരടി കൂടി വാങ്ങാനുള്ള ശേഷി ഇല്ലാത്തതുകൊണ്ട് മാത്രം ഞാൻ ആദ്യം കണ്ട ബസ്സിൽ കയറി വീട്ടിലോട്ട് വച്ചുപിടിച്ചു. വീട്ടിൽ എത്തിയിട്ടും കവിളിലെ പുകചിലിനു കുറവില്ലല്ലോന്നോർത്ത് ഞാൻ പോയി കുളിച്ചു. എന്നിട്ടും രാവണന്റെ വിളിയൊന്നും വന്നില്ല. അങ്ങോട്ട്‌ വിളിക്കില്ലെന്ന് ഞാനും കരുതി. എന്നോടോ രാവണ നിന്റെ വാശി.. ഞാൻ പതിയെ അടുക്കളയിൽ ചെന്ന് മ്മടെ സ്ഥിരം പ്ലേസ് ആയ സ്ലാബിൽ കയറിയിരുന്ന് അമ്മേടെ സ്പെഷ്യൽ ചൂട് ചായേം അവിലും തിന്നാൻ തുടങ്ങി.

കൂട്ടത്തിൽ അമ്മയോട് ഇന്നത്തെ കോളേജ്ലെ ബ്രേക്കിങ്ന്യൂസുകൾ എന്റെ കയ്യിന്നു കുറച്ചുകൂടെ ഇട്ട് പറഞ്ഞോണ്ടിരിക്കുമ്പോൾ മ്മടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി…. ഓരോട്ടത്തിൽ റൂമിൽ എത്തി ഫോൺ എടുത്തു ചെവിയോട് ചേർത്തുവച്ചു….. പാറൂ……… അപ്പുറത്തുനിന്നും രാവണന്റെ വിളികേട്ടു. ഓ അടിച്ചു മനുഷ്യന്റെ പല്ലുകൊഴിച്ചിട്ട് വിളിക്കുന്ന വിളികേട്ടാൽ എന്ത് പാവം. ഞാനും വിട്ടുകൊടുത്തില്ല. എന്ത് വേണം??????

പല്ല്കൊഴിഞ്ഞോന്ന് അറിയാൻ വിളിച്ചതാണോ ??? ? അപ്പുറത്തുനിന്നും ചെറിയ ചിരി കേട്ടു. എടി പൊട്ടി…….. ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ അടിച്ചതല്ലേ. ഓ പോയതെന്റെ പല്ലല്ലേ ഞാനും വിട്ടുകൊടുത്തില്ല. അല്ല ഇത്രക്കും ദേഷ്യപ്പെടാൻ എന്തുണ്ടായി????? ഞാൻ പതിയെ ചോദിച്ചു. എടി…. ഇന്നത്തെ കാലത്തു ആരെയും ഒന്നിനെയും വിശ്വസിക്കാൻ പറ്റില്ല. ഇന്നത്തെ പെൺകുട്ടികളുടെ പല പ്രശ്നങ്ങൾക്കും കാരണം ഇങ്ങനെ ഒരു പരിചയവും ഇല്ലാത്തവരോടുള്ള സൗഹൃദങ്ങൾ ആണ്. നിനക്ക് അങ്ങനെ ഒരു തെറ്റ് പറ്റാതിരിക്കാൻ അല്ലെ ഞാൻ പറഞ്ഞത്. അല്ലാതെ നിന്നെ സംശയിച്ചിട്ട് ഒന്നുമല്ല . എല്ലാം കേട്ടിരുന്ന എന്റെ ചുണ്ടിൽ കണ്ണീരിനിടയിലും ഒരു പുഞ്ചിരി വിരിഞ്ഞു. എന്റെ രാവണന്റെ കരുതലോർത്ത്…

Continue Reading

അനുഭവങ്ങൾ

തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്…

Published

on

രചന: Ammu Santhosh

ഇത്രയും മതി.. “കുക്കിംഗ് എനിക്കിഷ്ടമല്ല കേട്ടോ, ഞാൻ ചെയ്യാറില്ല.പക്ഷെ വീടൊക്കെ വൃത്തിയാക്കാൻ വലിയ ഇഷ്ടമാണ്. ഇന്റീരിയർ ഡിസൈനർ ആയതു കൊണ്ടാകും ..പിന്നെ കല്യാണം ..നിറയെ ആഭരണം ഇട്ട് പട്ടുസാരി ഉടുത്ത് മുടി നീട്ടിപ്പിന്നി നിറയെ മുല്ലപ്പൂ ഒക്കെ വെച്ച് .മേക്കപ്പ് ഒക്കെ ഇട്ട് ഈശ്വര .ഓർക്കാൻ കൂടി വയ്യ എനിക്കെന്നെ ആ വേഷത്തിൽ. ഒരു ജീൻസും കുർത്തയും സിമ്പിൾ.. അതാണ്‌ ഇഷ്ടം ” മഹേഷ് അങ്കിൾ കൊണ്ട് വന്ന കല്യാണാലോചന ആയിപ്പോയി അല്ലെങ്കിൽ ഞാൻ വല്ലതും വിളിച്ചു പറഞ്ഞേനെ “കല്യാണം ഒരു ഉത്സവം ആക്കുന്നതിനോട് എനിക്കൊട്ടും യോജിപ്പില്ല ..

രണ്ടു പേര് ജീവിക്കാൻ തുടങ്ങുന്നു ..അമ്പലത്തിന്റെ നടയിൽ വെച്ച് ഒരു താലി നിർബന്ധം ഉണ്ടെങ്കിൽ ആവാം. അല്ലെങ്കിൽ രജിസ്റ്റർ ഓഫീസിൽ പോകുക. ഒരു ഒപ്പ്. തീർന്നു “അവൾ മെല്ലെ ചിരിച്ചു ‘ഇതിപ്പോ സിനിമയിലും കഥകളിലുമൊക്കെ പറ്റുമായിരിക്കും ..എനിക്ക് പറ്റില്ല “ഞാൻ പെട്ടെന്ന് പറഞ്ഞു “ഞാൻ ഒരു മകനേയുള്ളു അമ്മയ്ക്ക്.. എനിക്ക് സ്ത്രീധനമൊന്നും വേണ്ട. പക്ഷെ നിറയെ ആൾക്കാരൊക്കെ ഉള്ള ഒരു കല്യാണം എന്റെ അമ്മയുടെ സ്വപ്നമാണ് ..എന്റെ സങ്കല്പം സാധാരണ ഒരു മലയാളി യുവാവിന്റേതാണ് .. .ഓണത്തിന് സെറ്റുമുണ്ടുമൊക്കെ ഉടുക്കുന്ന, സദ്യ ഒക്കെ ഉണ്ടാക്കി തരുന്ന, . നല്ല പോലെ പാചകം ചെയ്യുന്ന അങ്ങനെ ഒക്കെ ” “ഓ കൊള്ളാല്ലോ. പക്ഷെ ഞാൻ വേറെ മാതിരി ആണ് ..അപ്പൊ നിങ്ങള്ക്ക് അങ്ങനെ തന്നെ ഒരാളെ കിട്ടട്ടെ കേട്ടോ ഞാൻ പ്രാർത്ഥിക്കാം “അവൾ മെല്ലെ ചിരിച്ചു “സോറി “ഞാൻ മെല്ലെ പറഞ്ഞു “എന്തിനാ സോറി. അതൊന്നും സാരോല്ല. എനിക്ക് വരുണിനെ ഇഷ്ടായി… പക്ഷെ തിരിച്ചില്ലല്ലോ..”അവൾ കുസൃതി യോടെ പറഞ്ഞു അവിടുന്ന് പോരുമ്പോൾ അവ്യക്തമായ ഒരു നൊമ്പരമുണ്ടായിരുന്നു മനസ്സിൽ .

അവൾ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു. ഗുഡ് ഗേൾ ..അങ്ങനെ തോന്നുകയും ചെയ്തു. പാർവതിയെ അമ്മയാണ് കണ്ടു പിടിച്ചത് ഡിഗ്രി കഴിഞ്ഞു നിൽക്കുന്നു ..വെളുത്ത് മെലിഞ്ഞു നല്ല നീണ്ട മുടിയൊക്കെ ഉള്ള സുന്ദരിക്കുട്ടി . അവൾ നന്നായി പാചകം ചെയ്യും. പുലർച്ച അവൾ തരുന്ന ചായയിലാണ് എന്റെ ഒരു ദിവസം ആരംഭിക്കുക തന്നെ . പാർവതി അമ്മയ്ക്ക് നല്ല മരുമകളും എനിക്ക് നല്ല ഭാര്യയുമായിരുന്നു, അവളെ തേടി അവളുട പൂർവ്വകാമുകൻ വരുന്നത് വരെ. .തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ അവന്റെ കയ്യും പിടിച്ചു എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്. വല്ലാത്ത ഒരു അവസ്ഥയായിരുന്നത്. അപമാനത്തിന്റെ തീച്ചൂളയിലൂടെ കടന്നു പോയ കുറെ ദിവസങ്ങൾക്കൊടുവിൽ അമ്മയും ഞാനും ആ നഗരത്തിൽ നിന്ന് മറ്റൊരിടത്തേക്ക് പോയി .കമ്പനിയുടെ പുതിയ ഓഫീസിലേക്ക്.

ഒരു ചോദിച്ചു വാങ്ങിച്ച ട്രാൻസ്ഫർ. പുതിയ ഓഫീസൊക്കെ ഫർണിഷ് ചെയ്തു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു ഞാൻ അല്പം നേരെത്തെ പോന്നതാണ്. “വരുൺ” ഒരു വിളിയൊച്ച. അവളായിരുന്നു അത്. അഞ്ജലി. ഞാൻ ആദ്യം പെണ്ണ് കാണാൻ പോയ പെൺകുട്ടി. “എന്റെ കമ്പനിയാണ് ഇവിടെ ഇന്റീരിയർ ” “ഓ ” അവൾ പഴയത് പോലെ തന്നെ. നരച്ച ജീൻസ്, ഒരു ബ്ലാക്ക് കുർത്ത.തോളൊപ്പം മുറിച്ചിട്ട മുടി ഉയർത്തിക്കെട്ടി നിറഞ്ഞ ചിരിയോടെ. “വരുൺ എവിടെയാ താമസം ?” “അടുത്താണ് ” ഞാൻ മെല്ലെ പറഞ്ഞു കുറച്ചു ദിവസങ്ങൾ അവൾ ഉണ്ടായിരുന്നു അവിടെ. “എന്നെ വീട്ടിലേക്കു ക്ഷണിക്കുന്നില്ലേ ?അവസാന ദിവസമവൾ ചോദിച്ചു. ഞാൻ അനുകൂല ഭാവത്തിൽ തലയാട്ടി. അത് ഒരു പതിവായി. ഇടക്കൊക്കെ അവൾ വീട്ടിലേക്കു വരും .എന്റെ കല്യാണം കഴിഞ്ഞതും അതിനു ശേഷം ഉള്ള കാര്യങ്ങളുമൊക്കെ മഹേഷ് അങ്കിൾ പറഞ്ഞവൾ അറിഞ്ഞു കാണണം. പക്ഷെ ഒറ്റ വാക്ക് പോലും അവൾ ചോദിച്ചില്ല. വീട്ടിൽ വന്നാൽ അമ്മയ്‌ക്കൊപ്പമാണ്.

വീടൊക്കെ അലങ്കരിച്ച്, ചെടികളൊക്കെ നട്ടുകൊണ്ട് അങ്ങനെ ..ഇടക്കൊക്കെ അവൾ ഡിസൈൻ ചെയ്ത സാരികൾ അമ്മയ്ക്ക് കൊണ്ട് കൊടുക്കും ..അമ്മയ്‌ക്കൊപ്പം പുറത്തൊക്കെ പോകും.ഞങ്ങളുടെ വാടക വീടിന്റെ പറമ്പിൽ നല്ല പേരയുടെയും മാവിന്റെയും ഒക്കെ തൈകൾ കൊണ്ട് വന്നു നടും .ചിലപ്പോൾ . “നല്ല വീടല്ലേ ഇത്? ഇതിന്റ ഓണർ ഇത് വിൽക്കാൻ ഇട്ടിരിക്കുവാ. വാങ്ങിക്കൂടെ? ഒരു ദിവസം അവൾ ചോദിച്ചു “അത്രയ്ക്ക് പൈസ ഒന്നുമില്ല” “ഞാൻ ചിരിച്ചു “ഞാൻ സഹായിക്കാം ..കടമായിട്ട് മതി വീടൊക്കെ ആയാൽ നിങ്ങൾ ഈ നാട്ടിൽ നിന്ന് പോകില്ലല്ലോ ” “പോവാതെ പിന്നെ ഇവിടെ എന്ത് ചെയ്യാൻ ?” “നമുക്കിവിടെ ജീവിക്കാമെന്ന് “അവൾ കണ്ണിറുക്കി ചിരിച്ചു. “അഞ്ജലിക്ക് എന്റെ കാര്യങ്ങളൊക്കെ അറിയുമോ ?”ഞാൻ മടിയോടെ ചോദിച്ചു “ഓ യെസ്, അറിയാമല്ലോ. ” “പിന്നെ എന്നെ കളിയാക്കാൻ ചോദിച്ചതാണോ ?” “ഹേയ് നോ ..എനിക്ക് വരുണിനെ അന്നേ ഇഷ്ടമായതാ .ഞാൻ പറഞ്ഞില്ലായിരുന്നോ .ഇഷ്ടങ്ങൾ ചിലപ്പോൾ അങ്ങനെ അല്ലെ? പക്ഷെ ഞാൻ ഇപ്പോളും പഴയ അതെ സ്റ്റാൻഡിൽ തന്നെയാ. കല്യാണം ഉത്സവമാക്കാനൊന്നും വയ്യ കുക്കിംഗ് വയ്യ ..

സാരി വയ്യ ..ഓണത്തിന് സെറ്റും മുണ്ടും ഉടുക്കാം കേട്ടോ. വർഷത്തിൽ ഒരിക്കലല്ലേ? അവൾ ഒരു കണ്ണിറുക്കി “പിന്നെ അമ്മയ്ക്കെന്നെ ഇഷ്ടമാണ് കേട്ടോ അമ്മയോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്. വരുണിനു ഇഷ്ടം ആണെങ്കിൽ മതി. അല്ലെങ്കിൽ നമ്മൾ ഇത് പോലെ നല്ല കൂട്ടുകാർ തന്നെ ‘ അവൾ ചിരിയോടെ കൈ വീശി കാണിച്ചു അവളുടെ ബുള്ളറ്റ് ഓടിച്ചു പോയി. പാർവതി എന്ന അധ്യായം അഞ്ജലിയെ ബാധിച്ചില്ല. അവൾ കുക്കിംഗ് ചെയ്യാറില്ല. ഒരു പൊട്ടുകമ്മല് അല്ലതെ ഒരാഭരണവും ധരിക്കാറില്ല മെലിഞ്ഞ ഉടലളവുകളുമല്ല. വെളുത്തു ചുവന്ന നിറവുമല്ല. പക്ഷെ അവൾ ഉഗ്രൻ പ്രണയിനിയാണ്.. അവളെന്റെ അമ്മക്ക് നല്ല ഒരു മകളാണ്. എന്റെ വീടിനെ ഏറ്റവും സുന്ദരമാക്കിയ ഇന്റീരിയർ ഡിസൈനർ ആണ്.

എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ഒരു ‘അമ്മയാണ്. ജീവിതത്തോടുള്ള എന്റെ കാഴ്ചപ്പാട് തന്നെ മാറ്റിയവൾ. അപ്പോൾ നിങ്ങൾ ചോദിക്കും പാർവതി അങ്ങനെ അല്ലായിരുന്നു എങ്കിൽ അഞ്ജലി വരുമായിരുന്നോ എന്ന്? അഞ്ജലി വരും. കാരണം അതിനെയാണ് നാം വിധി എന്ന് വിളിക്കുന്നത്. ഞാൻ ഒരു നല്ല പുരുഷനല്ലായിരിക്കാം. പക്ഷെ അഞ്ജലി ഒരു നല്ല പെണ്ണാണ്. നല്ല പെണ്ണിന് പ്രത്യേകിച്ച് നിർവ്വചനങ്ങൾ ഒന്നും വേണ്ട. സത്യമുള്ളവൾ ആയിരുന്നാൽ മതി. സ്നേഹമുളളവൾ ആയിരുന്നാൽ മതി. പുരുഷന് ഇത് രണ്ടും മതി… ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

അനുഭവങ്ങൾ

മോൾക്ക് അധികം പ്രായമായിട്ടില്ലല്ലോ, രണ്ടാം കെട്ടുകാരെ ആരെയെങ്കിലും കണ്ടെത്തി…

Published

on

By

രചന: സജി തൈപ്പറമ്പ്

മരുമകൻ്റെ മരണാനന്തരചടങ്ങുകളൊക്കെ കഴിഞ്ഞ് തറവാട്ടിലേക്ക് മടങ്ങുമ്പോൾ അയാളുടെയൊപ്പം മകളും അവളുടെ മൂന്ന് മക്കളുമുണ്ടായിരുന്നു വിധവയായ നാത്തൂൻ്റെയും ,പറക്കമുറ്റാത്ത കുട്ടികളുടെയും ചിലവുകൾ കൂടി ,തൻ്റെ ഭർത്താവിൻ്റെ തലയിലാകുമെന്ന് മനസ്സിലാക്കിയ അയാളുടെ മരുമകൾ, ഭർത്താവിനെയും കൊണ്ട്, തറവാട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് മാറിത്താമസിച്ചു. മുപ്പത് കൊല്ലം കയർ ഫാക്ടറിയിലെ തറികളോട് മല്ലിട്ട് ,അവസാനം വിരമിക്കുമ്പോൾ, ശിഷ്ടജീവിതം വിശ്രമിക്കാമെന്ന് കരുതിയിരുന്ന അയാൾക്ക്, നാലഞ്ച് വയറുകൾ നിറയ്ക്കാൻ ,വീണ്ടും ജോലിക്ക് പോകേണ്ടി വന്നു ഷഷ്ടി ആഘോഷിക്കേണ്ട പ്രായത്തിൽ, അഷ്ടിക്കുള്ള വക തേടി പോകേണ്ടി വന്നപ്പോൾ, ഒറ്റ പ്രാർത്ഥനയെ അയാൾക്കുണ്ടായിരുന്നുള്ളു.

തൻ്റെ ചെറുമക്കൾ സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തരാകുന്നത് വരെയെങ്കിലും, തൻ്റെ ആയുസ്സും, ആരോഗ്യവും നീട്ടിത്തരണേ എന്ന് ഭർത്താവിൻ്റെ ആ-കസ്മിക മരണത്തിൻ്റെ ഷോക്കിൽ നിന്നും, മകൾ അപ്പോഴും മുക്തയായിരുന്നില്ല ,ഒരുതരം ഡിപ്രഷനിലൂടെയാണ് മകളുടെ ജീവിതം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നതെന്ന തിരിച്ചറിവ്, അയാളെ ഇടയ്ക്കിടെ കു-ത്തിനോവിക്കുന്നുണ്ടായിരുന്നു. പ്രായത്തിൻ്റെ അവശതയും ,ആസ്തമയുടെ അസഹ്യതയും അയാളെ നിരന്തരം അലട്ടിയപ്പോഴും, പലരും അയാളെ ഉപദേശിച്ചു. മോൾക്ക് അധികം പ്രായമായിട്ടില്ലല്ലോ ? രണ്ടാം കെട്ടുകാരെ ആരെയെങ്കിലും കണ്ടെത്തി ,മകളെ ഒരു വിവാഹം കൂടി കഴിപ്പിച്ചിരുന്നെങ്കിൽ, നിങ്ങൾക്ക് എവിടെയെങ്കിലും മാറി സ്വസ്ഥമായി ഇരിക്കാമായിരുന്നല്ലോ എന്ന് പക്ഷേ, വിഷാദ രോഗിയായ തൻ്റെ മകളെയും, പ്രായപൂർത്തിയാകാത്ത കുട്ടികളെയും ഏറ്റെടുക്കാൻ ആരും തയ്യാറാകില്ലെന്ന സത്യം മനസ്സിലാക്കിയ അയാൾ, തൻ്റെ പ്രയത്നം തുടർന്നുകൊണ്ടിരുന്നു.

കാലങ്ങൾ കഴിഞ്ഞു, കുട്ടികൾ വളർന്നു യുവാക്കളായി, അവർക്ക് ചെറുതെങ്കിലും സ്ഥിരവരുമാനമുള്ള ജോലിയുമായി അതിനിടയിൽ മകൾക്ക് കൗൺസിലിങ് നല്കാനും അവളെ സാധാരണ നിലയിലേക്ക് കൊണ്ട് വരാനുള്ള അയാളുടെ ശ്രമവും ഫലം കണ്ടിരുന്നു. അപ്പോഴേക്കും പടുവൃദ്ധനായ അയാൾക്ക്‌, ശാരീരികാസുഖങ്ങൾക്ക് പുറമെ ,ചില നേരങ്ങളിൽ ഓർമ്മക്കുറവുണ്ടാവാനും തുടങ്ങി . അത് മൂലം അയാൾ ഇടയ്ക്കിടെ ഉടുവസ്ത്രത്തിൽ മൂത്രമൊഴിക്കുകയും , വീട്ടിൽ നിന്ന് രാത്രികളിൽ ഇറങ്ങി പോകുകയുമൊക്കെ ചെയ്ത് തുടങ്ങിയപ്പോൾ , ആദ്യമൊക്കെ, മകളും ചെറുമക്കളും അനുഭാവത്തോടെ അയാളോട് പെരുമാറുകയും, സ്നേഹത്തോടെ ശാസിക്കുകയും, തിരിച്ച് വീട്ടിലേക്ക് കൂട്ടികൊണ്ട് വരികയുമൊക്കെ ചെയ്തു. പക്ഷേ, ദിവസങ്ങൾ കഴിയുന്തോറും, അയാളുടെ അസുഖം മൂർച്ഛിക്കുകയും, മകളുടെ കഷ്ടപ്പാടുകൾ ദിനംപ്രതി വർദ്ധിക്കുകയും ചെയ്തപ്പോൾ, മക്കൾ പറഞ്ഞ ഉപായമാണ് നല്ലതെന്ന് അവൾക്കും തോന്നി . ചില രാത്രികളിൽ, സ്വബോധം നഷ്ടപ്പെടുന്ന അയാൾ , സ്വന്തം കിടപ്പ് മുറിയിൽ നിന്ന് ഇറങ്ങിപ്പോകുന്ന ശീലം ഉണ്ടായിരുന്നത് കൊണ്ട് ,എന്നും പുറത്ത് നിന്ന് പൂട്ടിയിട്ടിരുന്ന ആ മുറിയുടെ വാതിലുകൾ,

അന്ന് പക്ഷേ മലർക്കെ തുറന്നിട്ടിട്ടാണ്, മകൾ സ്വന്തം മുറിയിലേക്ക് കിടക്കാൻ പോയത്. അച്ഛൻ ഏത് സമയവും പുറത്തേയ്ക്കിറങ്ങുമെന്നറിയാവുന്ന അവൾ ഉറക്കമിളച്ച് കാത്തിരുന്നു ,ഒടുവിൽ വേച്ച് വേച്ച് മുറിയിൽ നിന്ന് അച്ഛൻ പുറത്തേയ്ക്കിറങ്ങുന്നത് അരണ്ട വെളിച്ചത്തിൽ ശ്വാസമടക്കിപ്പിടിച്ച് മകൾ നോക്കിയിരുന്നു. തറവാട്ട് മുറ്റവും പടിപ്പുരയും കടന്ന് ,അയാൾ നടന്ന് പോകുന്നത്, ഇടയ്ക്കിടെ തീവണ്ടികൾ ചീറിപ്പായുന്ന കുറച്ചകലെയുള്ള റെയിൽ പാളത്തിലേക്കാണെന്ന്, പഴയ അനുഭവങ്ങളിലൂടെ അവൾക്കറിയാമായിരുന്നെങ്കിലും, അച്ഛനെ തടയാൻ മുൻപത്തെ പോലെ അവൾ ശ്രമിച്ചില്ല കാരണം അവളുടെ മക്കൾ പറഞ്ഞ് കൊടുത്ത ഉപായം അതായിരുന്നു. പിറ്റേന്ന് പുലർച്ചെ നാട്ട്കാർ വന്ന് വിവരം പറഞ്ഞത് കേട്ട് അലമുറയിട്ട് കൊണ്ടവൾ തുറന്ന് കിടന്ന അച്ഛൻ്റെ മുറിയിലേക്ക് ചെന്നു അവിടെ കട്ടിലിൻ്റെ മുകളിൽ മുഷിഞ്ഞ പേപ്പറും പേനയും കണ്ട അവൾ, ജിജ്ഞാസയോടെ അതെടുത്ത് നോക്കി ,അതിൽ ഇങ്ങനെ എഴുതിയിരുന്നു മകളേ ..നീയിന്ന് അച്ഛൻ്റെ മുറിയുടെ വാതിലുകൾ മലർക്കെ തുറന്ന് വച്ചത് അച്ഛൻ്റെ മരണത്തിലേക്കുള്ള യാത്ര എളുപ്പമാക്കാനാണെന്ന് മനസ്സിലായി , അതറിഞ്ഞ് കൊണ്ട് തന്നെ ഞാൻ പോകുന്നു ,ഭാവിയിൽ നിൻ്റെ മക്കൾ, നീ കിടക്കുന്ന മുറിയുടെ വാതിലുകൾ, ഇത് പോലെ തുറന്നിടാതിരിക്കട്ടെ,,,,

Continue Reading

Most Popular