Connect with us

പ്രണയം

തമ്പാനൂർ റയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും സമയം 6 മണി കഴിഞ്ഞിരുന്നു. രണ്ടാമത്തെ ഫ്ലാറ്റ്ഫോമിൽ എത്തി,

Published

on

രചന: ഫൈസൽ കണിയാരി
തമ്പാനൂർ റയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും സമയം 6 മണി കഴിഞ്ഞിരുന്നു. രണ്ടാമത്തെ ഫ്ലാറ്റ്ഫോമിൽ എത്തി, അരുണിന്റെ ടിക്കറ്റിലുള്ള SB എന്ന നമ്പറുള്ള കംമ്പാർട്ട്മെൻറ്റിൽ കയറി സീറ്റ് 26 തിരഞ്ഞു കണ്ടു പിടിച്ചു. ഭാഗ്യം ഫ്ലോർ സീറ്റ് തന്നെ കിട്ടി അതും നേരത്തേ ബുക്ക് ചെയ്തതു കൊണ്ടു മാത്രം. ബാഗ് വിൻഡോയുടെ അടുത്തുള്ള കൊളുത്തിൽ തൂക്കിയിട്ടിട്ടു അരുൺ പോയി മുഖം കഴുകി വന്നു. മുഖത്തൊക്കെ മുഴുവൻ പൊടിയായിരുന്നു. ശനിയാഴ്ച ആയതു കൊണ്ട് നല്ല തിരക്കുണ്ടായിരുന്നു. സീറ്റിൽ വന്നിരുന്നു വിൻഡോയുടെ ഗ്ലാസ്സ് പൊക്കി വെച്ചതും നല്ല തണുത്ത കാറ്റ് മുഖത്തേക്കടിച്ചു. പുറത്തു വെള്ളവും കപ്പലണ്ടിയും മറ്റും വിൽക്കുന്ന ആളെ കയ്യിൽനിന്നു ഒരു കുപ്പി വെള്ളവും, രണ്ടു പാക്കറ്റ് കപ്പലണ്ടിയും വാങ്ങി സീറ്റിൽ വെച്ചു. അപ്പോഴാണ് ഒരു വയസ്സായ മുത്തശ്ശിയും കൊച്ചുമോളും അങ്ങോട്ടു വന്നത്.

“മോനെ ഈ നമ്പറുള്ള സീറ്റ് ഏതാ ഒന്ന് കാണിച്ചു തരാവോ ? ”

അരുൺ നേരെ മുന്നിലുള്ള സീറ്റും അതിനു മുകളിലത്തെ സീറ്റും അവർക്കു കാണിച്ചു കൊടുത്തു. അപ്പോഴാണ് അരുണിന്റെ മൊബൈൽ ശബ്‌ദിച്ചത്. അരുൺ മൊബൈൽ എടുത്തു നോക്കി, മാളവികയാണ്, അവൻ കാൾ അറ്റന്റ് ചെയ്തു.

“‘ഹലോ എന്താ മാളു ..?”
മാളവികയെ അരുൺ മാളു എന്നാണ് വിളിക്കാറ്. അവൾ RCC യിൽ നേഴ്സാണ്. അരുണും അവിടെത്തന്നെയാ വർക്ക് ചെയ്യുന്നത്.

“അരുണേട്ടൻ ഏതു കമ്പാർട്ട്മെന്റിലാ ..?”

“ഞാൻ SB…. ”

“ഞാനും ഉണ്ട് അരുണേട്ടാ …”

“അപ്പൊ നീ ഇന്ന് വരുന്നില്ലാ എന്ന് പറഞ്ഞത് കൊണ്ടല്ലേ ഞാൻ നേരത്തെ പോന്നത് . ഇപ്പൊ എന്തു പറ്റി പോരാൻ, നിനക്ക് റിസർവേഷൻ കിട്ടിയോ ..?”

“ഇല്ല അരുണേട്ടാ വെയ്റ്റിങ് ലിസ്റ്റിലാ …”

“എന്നാ ഞാൻ കയറിയ ഈ കമ്പാർട്മെന്റിൽത്തന്നെ കയറിക്കോ….”

“അതിനാ ഞാൻ ഫോൺ വിളിച്ചത് …”

“പെട്ടന്ന് വാ ട്രെയിൻ ഇപ്പൊ പുറപ്പെടും. ഞാൻ പുറത്തിറങ്ങി നിൽക്കാം ഫോൺ ഓഫ് ചെയ്യണ്ടാ …”

അരുൺ പുറത്തിറങ്ങി നിന്നു. അപ്പോഴേക്കും ട്രെയിൻ ഒരു ചിഹ്നം വിളിയോടെ പതുക്കെ ചലിച്ചു തുടങ്ങിയിരുന്നു. അരുൺ നാലുപാടും നോക്കി അവളെ കാണാനില്ല. അരുൺ സ്റ്റെപ്പിലേക്ക് കയറി നിന്നു, എന്നിട്ട് ഫോൺ കാതോട് ചേർത്തു.

“നീയെവിടെയാ ട്രെയിൻ പുറപ്പെട്ടു. പെട്ടന്ന് വാ”.

“ഞാൻ അരുണേട്ടനെ കണ്ടു…”

അരുൺ ഫ്‌ളാറ്റ്ഫോമിലെ നാല് ഭാഗത്തേക്കും നോക്കി. ഫ്ലാറ്റ്ഫോമിലൂടെ ഒരു ബാഗും തൂക്കിപിടിച്ചു ഓടി വരുന്നുണ്ടായിരുന്നു മാളു.. അവൾ ഓടി വരുന്നത് കണ്ടപ്പോൾ ദിൽവാലെ ദുൽഹനിയാ ലെ ജായേംഗേ . എന്ന സിനിമയുടെ ക്‌ളൈമാക്‌സ് സീനാണ് അവന് ഓർമ വന്നത്. കാജലിനു വേണ്ടി ഷാരുഖാൻ പുറത്തേക്കു കൈ നീട്ടി പിടിച്ച പോലെ മാളുവിന്‌ വേണ്ടി അരുൺ പുറത്തേക്ക് കൈ നീട്ടി പിടിച്ചു.
മാളു അരുണിന്റെ കയ്യിൽ പിടിച്ചു അകത്തേക്ക് ചാടി കയറി. കിതപ്പു കാരണം അവൾക്കൊന്നും പറയാൻ പറ്റുന്നില്ലായിരുന്നു. അരുൺ അവളെയും കൂട്ടി സീറ്റിന്റെ അടുത്തേക്ക് നടന്നു. അരുൺ വെള്ളം ബോട്ടിൽ എടുത്തു അവൾക്കു കൊടുത്തു. അതു കിട്ടണ്ട താമസം ബോട്ടിലിന്റെ അടപ്പു തുറന്നു വെള്ളം മട മടാന്ന് കുടിച്ചു അവൾ…

“ഞാൻ വിചാരിച്ചില്ല അരുണേട്ടാ എനിക്ക് ഈ ട്രെയിനിൽ പോകാൻ പറ്റുമെന്ന് …”

“ഇപ്പൊ പറ്റിയല്ലോ. ഇനിയൊരു കാര്യം ചെയ്യൂ. നീ ആദ്യം ആ ബാഗെല്ലാം സീറ്റിൽ വെച്ച് മുഖം കഴുകി ഫ്രെഷായിട്ടു വാ. എന്നിട്ടു സംസാരിക്കാം ബാക്കിയെല്ലാം…

മാളു ബാഗ് സീറ്റിൽ വെച്ച് മുഖം കഴുകാൻ പോയി. ഒട്ടു മിക്ക ശനിയാഴ്ചയും മാളുവും അരുണും ഒന്നിച്ചാണ് വീട്ടിലോട്ടു പോകാറ്. ശനിയാഴ്ച പോയാൽ ഞായറും കഴിഞ്ഞു തിങ്കളാഴ്ച രാവിലെ തിരിച്ചു ഇങ്ങോട്ടു വരുന്നതും ഒരുമിച്ചാണ് . അതിനിടയിൽ കിട്ടുന്ന കുറച്ചു സമയമാ വീട്ടിൽ ചിലവഴിക്കാൻ കിട്ടുന്നത്. മാളുവിന്റെ വീട് പട്ടാമ്പിയിലും, അരുണിന്റെ വീട് കുറ്റിപ്പുറത്തുമാണ് . ഒരു വർഷത്തോളമായി ഈ പോക്കും വരവും തുടങ്ങിയിട്ട്. മുഖം കഴുകി വന്നു, ബാഗ് തുറന്നു എന്തോ തിരയുന്നുണ്ടായിരുന്നു മാളു ..

“നീയെന്താ ഈ തിരയുന്നത് …?”

“ഞാൻ എന്റെ ടവ്വൽ തിരയുകയായിരുന്നു.അത് കാണാനില്ല”.

അരുൺ പോക്കറ്റിൽ നിന്നും അവന്റെ ടവ്വൽ എടുത്തു അവൾക്കു നേരെ നീട്ടി ..

“ഇന്നാ ഇതു കൊണ്ടു മുഖം തുടച്ചോ…”

“വേണ്ട അരുണേട്ടാ അതിൽ അപ്പിടി അഴുക്കാകും…”

“സാരമില്ല തുടച്ചോ …”

“എന്നാ ഇങ്ങുതാ.അവൾ ടവ്വൽ വാങ്ങി മുഖം തുടച്ചു നല്ല സ്പ്രേയുടെ മണം ടവ്വലിന് “.

“അരുണേട്ടൻ സ്പ്രേയും കൊണ്ടാണല്ലേ ഇപ്പൊ നടപ്പ് …”

“ആര്, ഞാനോ ? ഒന്ന് പോടിയവിടന്ന്…”

“അപ്പോ ഈ ടവ്വൽ മണക്കുന്നതോ ..”

“ഓ അതോ അത് ഞാനിന്നു ഊതും അത്തറും എന്ന സ്പ്രേയുടെ കടയിൽ കയറിയിരുന്നു. എന്റെ കൂട്ടുകാരൻ രഞ്ജിത്തിനെ കാണാൻ, അപ്പൊൾ അവിടെ നിന്നു എടുത്തടിച്ചതാ. എന്താ ഇഷ്ടപ്പെട്ടോ…?”

“ഇഷ്ടപ്പെട്ടന്നോ ഹായ് നല്ല മണം…”

അരുൺ ബാഗ് തുറന്നു ഒരു ബോക്സ് എടുത്തു അവളുടെ നേരെ നീട്ടി.

“എന്താ ഇത് …?”

“തുറന്നു നോക്കു അപ്പൊ കാണാം എന്താണെന്ന്…”

മാളു ബോക്സ് തുറന്നതും നേരത്തെ ടവ്വലിൽ അടിച്ച അതെ സ്പ്രേയുടെ മണം അവളുടെ മൂക്കിലേക്ക് അടിച്ചു കയറി. ബോക്സിൽ നിന്നും സ്പ്രേ പുറത്തെടുത്തു അവളുടെ ചുരിദാറിലെല്ലാം അടിച്ചു .

“അപ്പൊൾ വാങ്ങിച്ചു അല്ലെ. ഞാൻ വിചാരിച്ചു വാങ്ങിച്ചിട്ടില്ല എന്ന് “.

“ഏതായാലും കയറിയതല്ലെ അപ്പൊൾ ഒന്നു വാങ്ങിക്കാം എന്ന് വെച്ചു. അങ്ങനെ വാങ്ങിച്ചതാ നല്ല സ്പ്രേയല്ലേ, നിങ്ങൾ പെണ്ണുങ്ങൾക്കാണല്ലോ ഇതിനെ പറ്റി ഏറെയും അറിയുന്നത് …”

“നല്ല സ്പ്രേ ആണോന്നോ സൂപ്പർ …”

“ഇഷ്ടപ്പെട്ടോ ..”

“ഇഷ്ടപ്പെട്ടു. ഇത് ആർക്കു വാങ്ങിച്ചതാ, അരുണേട്ടനാണൊ..?”

“അല്ല അനുജത്തിക്ക്, അനുവിന്. നിനക്ക് ഇഷ്ടപെട്ടെങ്കിൽ നീ എടുത്തോ. അവൾക്കു ഞാൻ വേറെ വാങ്ങിച്ചു കൊടുത്തോളാം…”

“അയ്യോ എനിക്കൊന്നും വേണ്ട ..”

“എടുത്തോടി…”

“അപ്പൊ അനുവിനോ…?”

“അതല്ലേ ഞാൻ പറഞ്ഞത്. അവൾക്കു ഞാൻ വേറെ വാങ്ങിച്ചു കൊടുത്തോളാന്ന് …”

“എത്രയാ ഇതിന്റെ വില …?”

“ഞാൻ ഒരാൾക്ക് ഒരു സാധനം സന്തോഷത്തോടെ കൊടുക്കുമ്പോൾ അതിന്റെ വില നോക്കാറില്ല. പറയാറും ഇല്ല…”

അരുൺ അതും പറഞ്ഞു പുഞ്ചിരിച്ചു കൊണ്ട് അവളുടെ മുഖത്തേക്കു നോക്കി. അവൾക്കു വളരെ സന്തോഷമായി. അവൾ അത് ബാഗിൽ വെച്ച് അരുണിന്റെ അടുത്ത് ഇരുന്നു. ട്രെയിനിന്റെ വേഗതക്കനുസരിച്ചു പുറത്തുനിന്നു ഉള്ളിലേക്കു അടിക്കുന്ന തണുത്ത കാറ്റിൽ അവളുടെ മുടിയിഴകൾ അവന്റെ മുഖത്തു വന്നു വീണു. അവളുടെ മുടിക്ക് നല്ല കാച്ചിയ എണ്ണയുടെ മണമായിരുന്നു. അവൾ ഇടയ്ക്കിടയ്ക്ക് മുടി പിടിച്ചു മാടി ഒതുക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും ട്രെയിൻ പേട്ടയും കഴിഞ്ഞു പോയിരുന്നു.

“അല്ല നീ പറഞ്ഞില്ല. എന്താ നീ വരുന്നില്ലെന്നു പറഞ്ഞിട്ട് പെട്ടന്ന് പോരാൻ കാരണം… ?”

“അത് അമ്മ വിളിച്ചിരുന്നു. നാളെ എന്നെ ആരോ പെണ്ണ് കാണാൻ വരുന്നുയെന്ന് ഞാൻ പറഞ്ഞതാ. ഞാൻ ഇന്ന് വരുന്നില്ലയെന്ന്.പക്ഷെ അമ്മയ്ക്ക് നിർബന്ധം, പിന്നെ ഏട്ടനും വിളിച്ചിരുന്നു. അപ്പോൾ പിന്നെ ഒന്നും നോക്കിയില്ല. കയ്യിൽ കിട്ടിയതെല്ലാം ബാഗിൽ വലിച്ചിട്ടു പെട്ടന്ന് പോന്നു അത്ര തന്നെ. എനിക്കിപ്പോൾ കല്യാണം കഴിക്കണം എന്നില്ല. കുറച്ചും കൂടി കഴിഞ്ഞിട്ട് മതിയെന്നാ…”

” അതെന്താടോ ഞാനറിയാത്ത വല്ല പ്രേമവും വല്ലതും ഉണ്ടോ നിനക്ക് ? വല്ല പയ്യന്മാരും നിന്റെ മനസ്സിന്റെ വടക്കേ കിഴക്കേ അറ്റത്തു സ്ഥാനം പിടിച്ചോ…?”

ഇതെല്ലാം പറയുമ്പോഴും എന്തോ ഒന്ന് നഷ്‌ടപ്പെടുന്നതിന്റെ ഒരു വേദന അവന് അനുഭവപ്പെട്ടിരുന്നു. അവനറിയാതെ അവന്റെ മനസ്സ് അവളിലേക്ക് അടുക്കുകയാണോ ? അറിയില്ല. കുറച്ചു മാസങ്ങളായി ഇതു തന്നെയാണ് അവസ്ഥ. എന്തൊക്കെയോ അവളോട് പറയണമെന്നുണ്ട്. പക്ഷെ പറയാൻ പറ്റുന്നില്ല. അമ്മ വീട്ടിൽ എന്റെ കല്യാണക്കാര്യം അവതരിപ്പിച്ചു തുടങ്ങിയിട്ട് മാസങ്ങളായി. രണ്ടു മൂന്നെണ്ണം പോയി കണ്ടു. ആ പെൺകുട്ടികളുടെ മുഖത്തേക്കെല്ലാം നോക്കുമ്പോഴും ഇവളുടെ മുഖമാണ് മനസ്സിൽ തെളിയുന്നത്. പല കാരണങ്ങളും പറഞ്ഞു അതെല്ലാം ഞാൻ ഒഴിവാക്കി. ഒരിക്കൽ അമ്മ ചോദിച്ചു, നിനക്ക് ഏതെങ്കിലും പെൺകുട്ടിയോട് ഇഷ്ട്ടമുണ്ടോ എന്ന്. ഉണ്ടെങ്കിൽ തുറന്നു പറയാൻ. അന്ന് പറയണമെന്ന് വിചാരിച്ചതാ മാളൂന്റെ കാര്യം, പിന്നെ വേണ്ടാന്ന് വെച്ചു. അവളുടെ മനസ്സറിയാതെ കാര്യം അവതരിപ്പിച്ചാൽ ചിലപ്പോ പണി പാളും സത്യത്തിൽ ഇന്ന് ആ സ്പ്രേ മേടിച്ചതു തന്നെ അവൾക്കു കൊടുക്കാൻ വേണ്ടീട്ടാ. ഒരു സ്‌പ്രേയിലൂടെ കാര്യം അവതരിപ്പിക്കാം എന്നാണ് വിചാരിച്ചത്. അപ്പൊൾ അവളിന്നു വരുന്നില്ലായെന്ന്. എന്നാ പിന്നെ അടുത്ത ശനിയാഴ്ച പറയാമെന്നു വിചാരിച്ചു ഇരിക്കുമ്പോഴാ അവൾ വരുന്നു എന്ന് പറഞ്ഞു ഫോൺ വിളിച്ചത്. അപ്പൊൾ വീണ്ടും മനസ്സിൽ പ്രതീക്ഷകളുടെ വെള്ളരി പ്രാവുകൾ ചിറകിട്ടടിക്കാൻ തുടങ്ങി. ഇപ്പോഴിതാ ഏതോ ഒരുത്തൻ ഒരു പെണ്ണുകാണൽ രൂപത്തിൽ തന്റെ മുന്നിൽ.
പ്രതീക്ഷകൾക്ക് വീണ്ടും മങ്ങലേൽക്കുകയാണല്ലോ ദൈവമേ ? എത്തിപ്പിടിക്കാൻ ശ്രമിക്കുന്തോറും അകന്നകന്നു പോകുന്നത് പോലെ, എന്തു വന്നാലും വേണ്ടില്ല ഇന്ന് എങ്ങനെയെങ്കിലും കാര്യം അവതരിപ്പിക്കണം. അവൻ അത് മനസ്സിൽ ഉറപ്പിച്ചു. ഇനി അത് എങ്ങനെയെന്നാണ്….

“ഒരാള് സ്ഥാനം പിടിച്ചിരുന്നു അരുണേട്ടാ, പക്ഷെ ഇത് വരെ എനിക്ക് ആ ആളോട് അത് തുറന്നു പറയാൻ പറ്റിയിട്ടില്ല. അയാൾക്കും എന്നെ ഇഷ്ട്ടമാണ് അതെനിക്കറിയാം. പലപ്പോഴും അയാളത് പറയും എന്ന് ഞാൻ വിചാരിച്ചു, പക്ഷെ എവിടെ അയാൾക്കെപ്പോഴും അയാളുടെ അമ്മയെ കുറിച്ചും പെങ്ങളെ കുറിച്ചും പറയാനേ നേരമൊള്ളൂ. കുറച്ചു നാളും കൂടി ഞാൻ കാക്കും എന്നിട്ടും എന്നെ ഇഷ്ട്ടമാണ്, നിനക്ക് എന്റെ ജീവിതത്തിന്റെ ഭാഗമായി കൂടെയെന്നു അയാൾ പറഞ്ഞില്ലെങ്കിൽ, ഞാൻ തന്നെ ചാടി കേറി പറയും എനിക്കയാളെ ഇഷ്ടമാണെന്നു. അപ്പോളറിയാല്ലോ രണ്ടിലൊന്ന്…,

“”ഇഷ്ടമല്ല എന്നാണ് അയാൾ പറയുന്നതെങ്കിലോ, അപ്പൊൾ നീയെന്തു ചെയ്യും ?”
“അങ്ങനെ അയാൾ പറഞ്ഞാൽ ഞാനാകെ തകർന്നു പോകും. കാരണം എനിക്കയാളെ അത്രക്കിഷ്ട്ടാ. അയാളാദ്യം പറയുമോന്നു നോക്കട്ടെ ..”

എന്നിട്ടു ഒരു ചെറുപുഞ്ചിയോടെ ഒളികണ്ണിട്ടു മാളു അരുണിനെ നോക്കി.

അരുണിൽ വീണ്ടും പ്രതീക്ഷകളോടെ ലഡുപൊട്ടി. കാരണം അമ്മയെയും പെങ്ങളെയും പറ്റി എപ്പോഴും വാചാലനായി ഇവളോട് സംസാരിക്കുന്നത് ഞാനാ. അപ്പൊൾ പിന്നെ ആ പറഞ്ഞ ആള് ഞാൻ തന്നെ ആയിരിക്കും. ഇനി ഞാനല്ലാതെ വേറെ അങ്ങനെ ആരെങ്കിലും ഉണ്ടോ, ഈശ്വരാ…. അങ്ങനെ ആരും ഉണ്ടാവല്ലേ എന്ന് അവൻ മനസ്സിൽ പ്രാർത്ഥിച്ചു .അപ്പോഴാണ് അരുണിന്റെ ഫോൺ ശബ്‌ദിച്ചത്. അരുൺ ഫോൺ എടുത്തു, അമ്മയാണ്.

“എന്താ അമ്മെ… ?”

“മോൻ പോന്നോ …?”

“ആ പോന്നു എന്തേ …?”

“അല്ല അമ്മയുടെ കഷായം തീർന്നിരിക്കാ. നീ പോന്നില്ലെങ്കിൽ അതൊന്നു വാങ്ങാനായിരുന്നു …”

“അമ്മയ്ക്കെന്നാ കുറച്ചു നേരത്തെ വിളിച്ചു പറയായിരുന്നില്ലേ ? അല്ലെങ്കിൽ ഞാൻ ഉച്ചക്ക് വിളിച്ചപ്പോൾ പറഞ്ഞൂടായിരുന്നോ. ഇനിയിപ്പോൾ നാളെയെ വാങ്ങാൻ പറ്റൂ . ഞാൻ ട്രെയിനിലാ …”

“അപ്പൊ ഞാൻ മറന്നു പോയടാ. സാരമില്ല നാളെ വാങ്ങാം മോനിങ്ങു പോര്…”

“അനു എവിടെ …?”

“അവൾ അവിടെയിരുന്നു പഠിക്കുന്നുണ്ട്. എന്തേ വിളിക്കണോ …?”

“വേണ്ട. എന്നാ ശരിയമ്മേ.. ഞാൻ കുറ്റിപ്പുറത്തുയെത്തിയിട്ടു വിളിക്കാം …”

അരുൺ ഫോൺ കട്ട് പോക്കറ്റിലിട്ടു
“എന്താ അമ്മയ്ക്കസുഖം”.

“അങ്ങനെ പ്രത്യേകിച്ചു അസുഖമൊന്നും ഇല്ല. പ്രായമാകുമ്പോളുള്ള അസുഖമൊക്കെത്തന്നെ. കാൽമുട്ടു വേദന, കിതപ്പ്, ശ്വാസംമുട്ടല് അങ്ങനെ ഓരോന്ന് അല്ലാതെ പ്രത്യേകിച്ചു അസുഖമൊന്നുമില്ല. എന്നാലും ഒരു പേടിയാ അമ്മയ്ക്ക് എന്തേലും സംഭവിക്കുമോയെന്ന്. അമ്മയല്ലാതെ എനിക്കും അനുജത്തിക്കും വേറെ ആരും ഇല്ലേ…”

“എന്നാ അരുണേട്ടന് ഒരു കല്ല്യാണം കഴിച്ചൂടെ. അമ്മക്കൊരു കൂട്ടും ആകുമല്ലോ”.

അതും പറഞ്ഞു ഒളികണ്ണാലെ മാളു അരുണിനെ നോക്കി.

“ഇതു തന്നെയാണ് അമ്മയ്ക്ക് ഏതു നേരവും പറയാനുള്ളത്. എന്തെങ്കിലും കാര്യം പറഞ്ഞു തുടങ്ങിയാൽ എന്റെ കല്യാണത്തിലാ വന്നു നിക്കാ. അവസാനം ഞാനും അമ്മയും വഴക്കാകും. അമ്മ പിണങ്ങി ഒരു മൂലയിൽ പോയി ഇരിക്കും. പിന്നെ പതിയെ ഞാൻ അമ്മയെ കെട്ടിപിടിച്ചു ആ കവിളിൽ ഒരു ഉമ്മയെല്ലാം കൊടുത്തു, എന്റെ നെഞ്ചോടു ചേർത്ത് പിടിക്കുമ്പോൾ അമ്മയുടെ പിണക്കമെല്ലാം മാറും. അപ്പോയെന്നോട് അമ്മ ചോദിക്കും , നീയെന്നാടാ മോനെ എനിക്കൊരു മരുമകളെ കൊണ്ടു തരുകാന്ന് .അപ്പൊ ഞാൻ പറയും സമയമാവട്ടേന്നു. ഇതാണിപ്പോൾ എല്ലാ എല്ലാ ഞായറാഴ്ചയും നടക്കുന്നത് ..”

“എന്നിട്ടു അരുണേട്ടൻ വല്ല പെണ്ണും പോയി കണ്ടിരുന്നോ …”

“അമ്മയുടെ നിർബന്ധത്തിനു വഴങ്ങി ഒന്ന് രണ്ടണ്ണം പോയി കണ്ടിരുന്നു. അതൊന്നും എനിക്കത്ര ചൊവ്വായി തോന്നിയില്ല…”

“അതെന്താ ..?”

“അങ്ങനെ പ്രത്യേകിച്ചു് കാരണങ്ങളൊന്നുമില്ല. എന്റെ സങ്കല്പത്തിലുള്ള ഭാര്യ എന്ന പദവി അലങ്കരിക്കാനുള്ള ക്വാളിറ്റിയൊന്നും ഞാൻ അവരിൽ കണ്ടില്ല അത്രേയൊള്ളൂ …”

“അരുണേട്ടന്റെ സങ്കല്പത്തിലുള്ള പെണ്ണ് എങ്ങനെയുള്ള പെണ്ണായിരിക്കണം എന്നാ…?”

“മനസ്സിലായില്ല ..”

“അതായത് അരുണേട്ടാ, അരുണേട്ടന് ഭാര്യയായി വരാൻ പോകുന്നപെണ്ണിന് എന്തെല്ലാം ഗുണങ്ങളാണ് ഉണ്ടായിരിക്കേണ്ടത് എന്ന് ..”

“ഓ അങ്ങനെ , അങ്ങനെ പ്രത്യേകിച്ചു ഡിമാന്റൊന്നും ഇല്ല ..”

“എന്നാലും മനസ്സിലുള്ളത് പറ. പ്ലീസ്..”

“നിന്നോടായതുകൊണ്ട് പറയാം. വേറെ ആരെങ്കിലുമാണ് ചോദിച്ചിരുന്നെങ്കിൽ ഞാൻ പറയില്ല. നീ വേറെ ആരോടും പറയരുത്. ok …”

“എന്നാ തുടങ്ങിക്കോ അരുണേട്ടാ..”

മാളു ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു. അതിലേറെ ആകാംഷയോടെ അരുണിന്റെ മുഖത്തേക്കു നോക്കിയിരുന്നു …

“എന്നെ മനസ്സിലാക്കുന്ന ഒരു പെൺകുട്ടി ആയിരിക്കണം. എന്റെ ഇല്ലായ്മയും പോരായ്മയും മനസ്സിലാക്കി പെരുമാറുന്ന ഭാര്യ ആയിരിക്കണം. എന്റെ അമ്മയ്ക്ക് ഒരു മകളായിരിക്കണം,എന്റെ പെങ്ങൾക്ക് ഏടത്തിയും അമ്മയും ആയിരിക്കണം , മോളെന്നാൽ രണ്ടു ദിവസം മോളുടെ വീട്ടിപ്പോയി നിന്നോ എന്ന് പറയുമ്പോൾ അമ്മയില്ലാതെ ഞാൻ എങ്ങോട്ടും പോകില്ലായെന്നു പറയുന്ന ഒരു മരുമകളായിരിക്കണം.അതിലുപരി നല്ല ഒരു കുടുംബിനിയായിരിക്കണം , എന്റെ വീടിന്റെ വിളക്കായിരിക്കണം ,എന്റെ മരുമകൾ ഇല്ലാത്ത ഈ വീട്, വീടെ അല്ലാന്നു പറയിപ്പിക്കുന്ന ഒരു മരുമകളായിരിക്കണം.ഇത്രയേ ഉള്ളൂ എന്റെ ഡിമാന്റ് …”

“അപ്പൊൾ സൗന്ദര്യം, പണം, ജോലി അങ്ങനെ ഒരു ഡിമാന്റും ഇല്ലേ …?”

“അങ്ങനെത്തെ ഒരു ഡിമാന്റും ഇല്ല. സൗന്ദര്യവും പണവുമെല്ലാം ദൈവം തരുന്നതല്ലേ ?ചുരുക്കിപ്പറഞ്ഞാൽ എന്റെ അമ്മയെപ്പോലെ സ്നേഹിക്കാനും പരിപാലിക്കാനും അറിയാവുന്ന ഒരു പെണ്ണായിരിക്കണം …”

“അരുണേട്ടന് അരുണേട്ടന്റെ അമ്മയെ ഭയങ്കര ഇഷ്ട്ടമാണ് അല്ലേ ..?”

“എന്റെ അമ്മ എന്നാൽ എനിക്ക് ജീവനാണ്. കൺകണ്ട ദൈവമാണ്. എന്റെ അമ്മയെന്റെ കൂടെയില്ലാത്ത ഒരു ജീവിതം എനിക്ക് സങ്കൽപ്പിക്കാൻ പോലും പറ്റില്ല …”

അത് പറഞ്ഞു തീർന്നപ്പോൾ അരുണിന്റെ കണ്ണ് നിറഞ്ഞിരുന്നു. അതു കണ്ട മാളുവിനും വിഷമമായി”.

“സോറി അരുണേട്ടന് വിഷമായി അല്ലെ ..?”

“ആരെങ്കിലും എന്റെ അമ്മയെപ്പറ്റി ചോദിച്ചാലും പറഞ്ഞാലും എന്റെ കണ്ണ് നിറയും…”

“അതെന്താണന്നറിയോ അരുണേട്ടന് ? അരുണേട്ടന്റെ അമ്മയെ അത്രക്കും ഇഷ്ട്ടമായതുകൊണ്ടാ. എന്താണെന്നു അറിയില്ല. അരുണേട്ടന്റെ അമ്മയോട് എനിക്കും ഒരുപാട് ഇഷ്ടം തോന്നുന്നു. ആ അമ്മയുടെ മകളായിരുന്നെങ്കിൽ എന്നൊരാശ …”

മാളു അതു പറഞ്ഞപ്പോൾ അരുൺ സന്തോഷത്തോടെ മാളുവിന്റെ കണ്ണിലേക്കു നോക്കി. അവളുടെ കണ്ണുകൾക്കു ആയിരം പൂർണ്ണ ചന്ദ്രൻ ഉദിച്ചു നിൽക്കുന്ന തിളക്കമായിരുന്നു. അവളുടെ കണ്ണുകളും ചുണ്ടുകളും എന്നോടെന്തോ പറയാൻ വെമ്പുന്നു. അവൾ അവനിൽ നിന്നും എന്തോ കേൾക്കാൻ ആഗ്രഹിക്കുന്നപോലെ അവനു തോന്നി. അരുണേട്ടാ എന്നെ ആ നെഞ്ചോടു ചേർത്ത് നിർത്തിക്കൂടെ എന്ന് അവൾ പറയുന്ന പോലെ അവനു തോന്നി. ഇപ്പൊൾ പറഞ്ഞാലോ ഈ ഹൃദയം എന്റെ ഹൃദയത്തോട് ചേർത്തു നിർത്തിക്കോട്ടെ എന്ന്.

“ഞാൻ ഒരു കാര്യം ചോദിച്ചാൽ നീയെന്നോട് സത്യം പറയോ മാളൂ …?”

“എന്താ അരുണേട്ടാ ..?”

അവൾ ആകാംഷയോടെ തിളക്കമാർന്ന കണ്ണുകളോടെ അരുണിനെ നോക്കി.

“നീ നേരത്തെ പറഞ്ഞല്ലോ നിനക്ക് ഒരാളെ ഇഷ്ടമാണെന്നു. ആ ഒരാൾ ഞാനല്ലേ ? ഈ എന്നെയല്ലേ നിന്റെ ഹൃദയത്തിന്റെ വടക്കു കിഴക്കേ അറ്റത്തു ചേർത്തു വെച്ചത്. പറ മാളു എന്നെയല്ലേ …?”

അത് പറഞ്ഞപ്പോഴേക്കും അവന്റെ തൊണ്ടയിലെ വെള്ളം വറ്റിയിരുന്നു. അവൾ എന്തായിരിക്കും പറയുക. ആണെന്നോ അതോ അല്ലെന്നോ, അറിയില്ല. അരുണിന്റെ നെഞ്ചു പിടക്കുന്നുണ്ടായിരുന്നു. അവനു എന്തെന്നില്ലാത്ത ഒരു പരവേശം. അവനു കുറച്ചു വെള്ളം കുടിക്കണമെന്ന് തോന്നി. അവൻ അവളുടെ കണ്ണുകളിലേക്കു നോക്കി ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു, ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു. അവൾ തേങ്ങലോടെ അവന്റെ രണ്ടു കൈകളും ചേർത്തുപിടിച്ചു . ഒരു കൊച്ചുകുട്ടിയെപ്പോലെ ആണ് എന്ന് തലയാട്ടി സമ്മതിച്ചു. അത് കണ്ടപ്പോൾ അരുണിന്റെ കണ്ണും നിറഞ്ഞു. അവൻ ഒരു കിളികുഞ്ഞിനെ എടുക്കുമ്പോലെ അവളുടെ മുഖം വാരിയെടുത്തു. ആ നെറുകയിൽ ചുണ്ടു ചേർത്തു വെച്ച് ഒരു ഉമ്മ കൊടുത്തു. സന്തോഷത്തിന്റെ കണ്ണീരിൽ കുതിർന്ന ഒരുമ്മ. എന്നിട്ടു അവളെ അവന്റെ ഇടനെഞ്ചോട് അണച്ചു പിടിച്ചു . അവളുടെ കണ്ണുനീർ വീണ് അവന്റെ കവിളും തോളും നനഞ്ഞിരുന്നു …

അരുൺ അപ്പോൾ തന്നെ അമ്മയെ വിളിച്ചു കാര്യം ധരിപ്പിച്ചു അമ്മയ്ക്കും വളരെ സന്തോഷമായി. അമ്മ നാളെ തന്നെ മാളുവിന്റെ വീട്ടുകാരുമായി സംസാരിക്കാംന്നു പറഞ്ഞു …

“അമ്മേ അമ്മയ്ക്കിനി പറഞ്ഞു നടക്കാലോ അമ്മയ്ക്കും ഒരു മരുമകളെ കിട്ടിയെന്നു. സ്നേഹമുള്ള എന്റെ അമ്മയെ പോലത്തെ ഒരു മരുമകളെ. അല്ല മകളെ … അല്ലേ അമ്മെ…?”

മറുതലയ്ക്കൽ ആനന്ദക്കണ്ണീരിൽ കുതിർന്ന അമ്മയുടെ ഒരു മൂളൽ മാത്രമേ അരുൺ കേട്ടുള്ളൂ. അതിൽ എല്ലാമുണ്ടായിരുന്നു .

ഇതെല്ലാം കേട്ടുകൊണ്ട് മാളു അവന്റെ നെഞ്ചോടു ചേർന്നു കിടക്കുകയായിരുന്നു. അവരുടെ രണ്ടാളുടെയും നാളത്തെ നല്ല നാളുകളും സ്വപ്നം കണ്ടു കൊണ്ട്.

അപ്പോഴേക്കും ട്രെയിൻ , കൊല്ലം സ്റ്റേഷനും കഴിഞ്ഞു അവരുടെ പ്രണയത്തിനും സ്നേഹത്തിനും സാക്ഷ്യം വഹിച്ചു കൊണ്ട് ഒരു ചിഹ്നം വിളിയോടെ കുതിച്ചുകൊണ്ടിരിക്കുകയായിരുന്നു ദൂരെ ദൂരേക്ക്….,,

ശുഭം…..

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

പ്രണയം

കൂടെ പഠിച്ച കുട്ടിയല്ലേ എന്നു കരുതി കുറച്ചു സ്വാതന്ത്ര്യത്തോടെ പെരുമാറിയപ്പോൾ…

Published

on

രചന: നിഷ L

“നീയും ഹസ്ബൻഡും തമ്മിൽ എങ്ങനാ… “?? “!സ്വരൂപിന്റെ ചോദ്യം കേട്ട് മിഥില ഒന്ന് സംശയിച്ചു ..”അതെന്തടാ… അങ്ങനെ ചോദിച്ചത്.. രാജീവേട്ടൻ ഒരു പാവം ആണെടാ…. “!!”അതെനിക്കറിയാം ഞാൻ ചോദിച്ചത് അതല്ല.. “!!”പിന്നെ നീ എന്താ ചോദിക്കുന്നത്..? “!!”അല്ല… ഈ ബെഡ്റൂമിൽ ഒക്കെ ആൾ അങ്ങനെ എന്ന്..? “!!!ഒന്നു ഞെട്ടി മിഥില പെട്ടെന്ന് ഫോൺ കട്ട് ചെയ്തു..ഈശ്വരാ ഇവൻ എന്തൊക്കെയാ ചോദിക്കുന്നത്.. !!! കൂടെ പഠിച്ച കുട്ടിയല്ലേ എന്നു കരുതി കുറച്ചു സ്വാതന്ത്ര്യത്തോടെ പെരുമാറിയപ്പോൾ… എന്തും ചോദിക്കാം എന്നായിരിക്കുന്നോ അവന്…പഠിക്കുന്ന കാലത്ത് വളരെ നല്ല കുട്ടി ആയിരുന്നു അവൻ… ഇപ്പോൾ എന്താണ് പറ്റിയത്..????അവന്റെ ആ ചോദ്യം മിഥിലയുടെ മനസ്സിനെ അന്നു മൊത്തം അലട്ടിക്കൊണ്ടിരുന്നു..അവളുടെ മനസ്സിലേക്ക് അവളുടെ ഭർത്താവ് രാജീവന്റെയും രണ്ടു കുഞ്ഞുങ്ങളുടെ മുഖം കടന്നുവന്നു.. രാജീവ്‌ ഒരു പ്രൈവറ്റ് കമ്പനിയിലെ ജോലിക്കാരനാണ്. രണ്ടു ആൺകുട്ടികൾ ആണ് രാജീവിനും മിഥുവിനും. ഒരാൾ അഞ്ചിലും ഒരാൾ മൂന്നിലും പഠിക്കുന്നു. ഉള്ളത് കൊണ്ട് സന്തോഷമായി ജീവിക്കുന്ന ഒരു കൊച്ചു കുടുംബം.സ്വരൂപ്‌മായുള്ള ബന്ധം എത്രയും പെട്ടെന്ന് നിർത്തണം…. ഇല്ലെങ്കിൽ അത് തന്റെ കുടുംബ ജീവിതത്തെ തന്നെ ബാധിക്കും… മിഥു മനസ്സിലോർത്തു…

രാജീവും കുട്ടികളും പോയി കഴിയുമ്പോൾ വെറുതെ ഇരിക്കുന്ന സമയത്തു അവൾ വാട്സ്ആപ്പ് നോക്കാറുണ്ട്. അങ്ങനെ ഇരിക്കെ ഒരു മാസം മുൻപ് തുടങ്ങിയതാണ് അവളുടെ പത്താം ക്ലാസ്സ്‌ ബാച്ചിലെ കുട്ടികൾ ചേർന്നൊരു വാട്സ്ആപ്പ് ഗ്രൂപ്പ്. അവിടെ നിന്നാണ് അവൾക്ക് സ്വരൂപും ആയിട്ടുള്ള ബന്ധം തുടങ്ങുന്നത്. പഴയ കൂട്ടുകാരുടെ ഒക്കെ വിശേഷങ്ങൾ അറിയാൻ സാധിച്ചത് ആ ഗ്രൂപ്പിൽ കൂടിയാണ്. അതുകൊണ്ട് ഒഴിവ് സമയങ്ങളിൽ കൂട്ടുകാർ എല്ലാം ഗ്രൂപ്പിൽ വരികയും വിശേഷങ്ങൾ പങ്കു വയ്ക്കുകയും ചെയ്തു പോന്നു.അങ്ങനെ ഒരു ദിവസമാണ് സ്വരൂപിന്റെ പേഴ്സണൽ മെസ്സേജ് വരുന്നത്. അതിൽ അവൾക്ക് അസ്വാഭാവികത ഒന്നും തോന്നിയതുമില്ല. ആദ്യമൊക്കെ വളരെ നല്ല രീതിയിൽ തന്നെയായിരുന്നു സംസാരിച്ചിരുന്നത്. ഇന്നിപ്പോൾ സംസാരത്തിന്റെ ഗതി മാറിയിരിക്കുന്നു. മറ്റു കൂട്ടുകാരെ പോലെ വിശേഷങ്ങൾ പങ്കു വയ്ക്കാനൊന്നും അവന് താല്പര്യമില്ല. പകരം അവന് മറ്റെന്തൊക്കെയോ അറിയാനായിരുന്നു താല്പര്യം. കൂടെ പഠിച്ച കുട്ടികളുടെ കൂട്ടത്തിൽ ഇതുവരെ വിവാഹം കഴിക്കാത്തത് അവൻ മാത്രമാണ്.എന്തായാലും അവനുമായി ഒരു അകലം പാലിക്കാൻ അവളുടെ മനസ് പറഞ്ഞു.എങ്കിലും അവൾ തന്റെ പഴയ കൂട്ടുകാരികളെ വിളിച്ചു അവനെ കുറിച്ച് തിരക്കാൻ തീരുമാനിച്ചു.”ഹലോ പ്രിയ ഇതു ഞാനാടി മിഥില.. “!!”ഹാ… പറയെടി എന്തൊക്കെയുണ്ട് വിശേഷം..?? “!!”ഒന്നുമില്ലെടി…. ഞാനൊരു കാര്യം ചോദിക്കാൻ വിളിച്ചതാ.. “!!”എന്താടി കാര്യം..? “!!”നമ്മുടെ കൂടെ പഠിച്ച സ്വരൂപില്ലേ… അവൻ എങ്ങനെ..? “!!”അതെന്താ നീ അങ്ങനെ ചോദിച്ചത്…? “!!” അല്ലാ എനിക്കൊരു സംശയം അവൻ പഴയ ആൾ തന്നെയാണോന്ന് .. സ്വഭാവത്തിൽ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്ന് തോന്നുന്നു.. “!!”എന്താടി അങ്ങനെ തോന്നാൻ..? “!!” ഇന്നലെ അവൻ എന്നോട് മോശമായി സംസാരിച്ചു…”!!ശേഷം മിഥു സംഭവിച്ചതൊക്കെ പ്രിയയോട് പറഞ്ഞു.ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം പ്രിയ പറഞ്ഞു…”ശരിയാടി എന്നോടും അവൻ മോശമായി സംസാരിച്ചിരുന്നു മുൻപ്. അതോടുകൂടി ഞാൻ അവനുമായുള്ള ബന്ധം നിർത്തിവെച്ചിരിക്കുകയാണ്.. “!!”ങ്‌ഹേ… സത്യമാണോ നീ പറയുന്നത്..?? “!!

“അതേടി അവന് നമ്മുടെ പേഴ്സണൽ കാര്യങ്ങളൊക്കെ അറിയണം പോലും.. എന്നോടൊരിക്കൽ അശീലമായി സംസാരിച്ചതുകൊണ്ട് ഇപ്പോ ഞാൻ അവനുമായി ഒരു കോൺടാക്ടും ഇല്ല… എനിക്ക് പേടിയാ വെറുതെ എന്തിനാ അവനോടൊക്കെ അടുപ്പത്തിന് പോയി നമ്മുടെ കുടുംബം തകർക്കുന്നത്…”!!”ശരിയാടി … ഞാനും അങ്ങനെ തന്നെയാ ചിന്തിച്ചത്.. വെറുതെ വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്തു തോളത്തു വയ്ക്കണ്ട. നമ്മുടെ ഗ്രൂപ്പിലെ ബാക്കി പെൺകുട്ടികൾക്ക് കൂടി ഒരു മുന്നറിയിപ്പ് കൊടുത്തേക്കാം. ആരും ഇനി അവനോടു കൂടുതൽ അടുപ്പത്തിന് പോകാതിരിക്കട്ടെ… !!””ഞാനെന്നാൽ നമ്മുടെ മറ്റു കൂട്ടുകാരികളെ ഒന്ന് വിളിച്ച് നോക്കട്ടെ.. നീയും മാക്സിമം പേരോട് പറയാൻ ശ്രമിക്കണം…. “!!”ശരിയെടി…..വെറുതെ മിണ്ടാതിരുന്നാൽ അവൻ മറ്റുള്ളവരോടും ഈ രീതിയിൽ പെരുമാറും… ഞാനും പറയാമെടി .. “!!”പിന്നീട് മിഥില കൂട്ടുകാരായ റീനയെയും കാവ്യയേയും മഞ്ജുവിനെയും വിളിച്ചു ഇതേകാര്യം പറഞ്ഞു.. . അതിൽ കാവ്യക്കും മഞ്ജുവിനും അവനിൽനിന്ന് ഇതേ അനുഭവം നേരിട്ടതായി അവർ പറഞ്ഞു…അപ്പോൾ അവൻ വിചാരിച്ചതിലും വലിയ തറയാണ്. ഇനി അവനെ വെറുതെ വിട്ടുകൂടാ… അവൾ മനസ്സിലോർത്തു.പിന്നീട് മിഥില ഗ്രൂപ്പിൽ ഉണ്ടായിരുന്ന മുഴുവൻ പെൺകുട്ടികൾക്കും പേഴ്സണൽ മെസ്സേജ് അയച്ചു..”സ്വരൂപിനെ സൂക്ഷിക്കണം… അവൻ വളരെ മോശം സ്വഭാവമാണ് ഇപ്പോൾ.. ഒരു അകലം പാലിക്കുന്നതാണ് നമുക്ക് നല്ലത്… “!!!മെസ്സേജ് കിട്ടിയവർ ഒക്കെ അവളെ വിളിച്ച് കാര്യം അന്വേഷിക്കുകയും…മിഥു അവൾക്ക് നേരിട്ട ദുരനുഭവം അവരോട് പറയുകയും ചെയ്തു..രണ്ടു മൂന്നു ദിവസങ്ങൾക്കുശേഷം സ്വരൂപ് വീണ്ടും മിഥിലയെ വിളിച്ചു. പക്ഷേ അവൾ ഫോൺ എടുത്തില്ല.. നിരാശനായ അവൻ മറ്റു പെൺകുട്ടികൾക്ക് മെസ്സേജ് അയച്ചു എങ്കിലും അവരൊക്കെ മെസ്സേജ് കണ്ടു എന്നുള്ളതിന് തെളിവായി നീലവര മാത്രം തെളിഞ്ഞു കണ്ടു. പക്ഷേ ആരും മറുപടി അയച്ചില്ല..അവന് എന്തൊക്കെയോ സംശയങ്ങൾ തോന്നി.. ഇതെന്താ ആരും മൈൻഡ് ചെയ്യാത്തത്… എന്തോ പ്രശ്നമുണ്ടല്ലോ.. ചിന്തിച്ചു കൊണ്ട് അവൻ വീണ്ടും മിഥുവിനെ ഫോൺ ചെയ്തു.. ഇപ്രാവശ്യം അവൾ കോൾ എടുത്തു..”എന്താടി വിളിച്ചിട്ട് എടുക്കാഞ്ഞത്….? “!!”നീ വിളിക്കുമ്പോൾ ഉടനെ എടുക്കാൻ നീ എന്റെ ആരാ..?? !!! ഭർത്താവോ, അച്ഛനോ അതോ കാമുകനോ… !!””അവൾ പരുഷമായിചോദിച്ചു..”നിന്റെ സ്വരത്തിന് എന്താ ഒരു മാറ്റം…”?? !!” എന്താ നിന്നോട് തേനൂറുന്ന സ്വരത്തിൽ സംസാരിക്കണമെന്ന് നിർബന്ധമുണ്ടോ..? “!!”ഡി….. “!!!അവൻ ദേഷ്യത്തോടെ വിളിച്ചു..”ഹ്മ്മ്… നിന്റെ ദേഷ്യം നിന്റെ വീട്ടിൽ ഉള്ളവരോട് കാണിച്ചാൽ മതി… എന്നോട് വേണ്ട.. “!!”നിനക്കിപ്പോൾ പഠിക്കുന്ന കാലത്തെ സ്വഭാവമല്ലെന്നും ,,, നിന്റെ സ്വഭാവത്തിൽ വന്ന മാറ്റത്തെ കുറിച്ചുമൊക്കെ എനിക്ക് നന്നായി അറിയാം. നീ പ്രിയയോടും മഞ്ചുവിനോടും കാവ്യയോടും പറഞ്ഞതൊക്കെ അവളുമാർ എന്നോട് പറഞ്ഞിട്ടുണ്ട്….. “!!!

അവൻ ഒന്ന് ഞെട്ടി..”എന്താ… എന്താ പറഞ്ഞത്… “??? !!”ഹാ.. നീയിപ്പോഴേ വിയർക്കാൻ തുടങ്ങിയാൽ എങ്ങനെയാ… ഞാൻ ബാക്കി കൂടി പറയട്ടെ…… !!!”നമ്മുടെ ബാച്ചിലെ മുഴുവൻ പെൺകുട്ടികൾക്കും ഞാൻ നിന്നെ കുറിച്ച് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ഇനി നിന്റെ മറ്റേ സ്വഭാവം കൊണ്ട് ആരുടെയും അടുത്തേക്ക് ചെല്ലണ്ട… കുട്ടികളും കുടുംബവുമായി ജീവിക്കുന്ന ഞങ്ങൾക്ക് ഞങ്ങളുടെ ജീവിതം തന്നെയാ വലുത്. അല്ലാതെ പണ്ടെങ്ങോ കൂടെ പഠിച്ച കൂട്ടുകാരനല്ല… “!!!താൻ മെസ്സേജ് അയച്ചിട്ടുണ്ട് ആരും റിപ്ലൈ തരാഞ്ഞതിന്റെ കാരണം അവൻ ഇപ്പോൾ പിടികിട്ടി…അവന്റെ മനസ്സിൽ മിഥുവിനോട് പക തോന്നി..മിഥു വീണ്ടും തുടർന്നു….” നിന്റെ വീട്ടിലും ഇല്ലേ രണ്ടു പെൺകുട്ടികൾ,,, നിന്റെ പെങ്ങന്മാർ.. അവർ കൂടെ പഠിച്ച ആൺകുട്ടികളോട് ഇത്തിരി അടുപ്പത്തിൽ പെരുമാറി എന്ന് കരുതി ആരെങ്കിലും നിന്റെ പെങ്ങമ്മാരോട് മോശമായി സംസാരിച്ചാൽ നിനക്ക് ഇഷ്ടപ്പെടുമോ…???? !!! അതു പോലെതന്നെ അന്തസ്സും അഭിമാനവും ഉള്ള പെണ്ണുങ്ങൾ തന്നെയാണ് ഞങ്ങളും.. കൂടെ പഠിച്ചു എന്ന് കരുതി എന്തും ചോദിക്കാനുള്ള ലൈസൻസ് അല്ല അത്….”!!!”നിനക്ക് ഇപ്പോൾ എന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടാവും എന്ന് എനിക്കറിയാം. പക്ഷേ നീയത് അടക്കി നിന്റെ മനസ്സിൽ തന്നെ വച്ചുകൊണ്ടിരിക്കുന്നതായിരിക്കും നിനക്ക് നല്ലത്….. “!!”ഇല്ലെങ്കിൽ നമ്മുടെ ബാച്ചിൽ ഉള്ള മുഴുവൻ ആൺകുട്ടികളെയും ഞാൻ ഇന്ന് തന്നെ നിന്റെ തനി സ്വഭാവത്തെക്കുറിച്ച് അറിയിക്കും,. അതുമാത്രമല്ല നിന്റെ വീട്ടിൽ വന്നു നിന്റെ അമ്മയുടെയും പെങ്ങന്മാരുടെയും മുന്നിൽവച്ച് നിന്നോട് ഞങ്ങൾ ചോദിക്കുകയും ചെയ്യും…..!!!”ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അവൾ ഫോൺ കട്ട്‌ ആക്കി.ഛെ….!!!ഇനി ഇവളുമാരുടെ അടുത്ത് ഒന്നും നടക്കില്ല.. അവന് വല്ലാത്ത നിരാശ തോന്നി.. ഇനി ആരോടും കൂടുതൽ സംസാരിക്കാൻ പോകാതിരിക്കുന്നതാണ് നല്ലത് എന്ന് അവന് തോന്നി…. ഇപ്പോൾ പെൺകുട്ടികൾ മാത്രമേ തന്റെ സ്വഭാവ മഹിമ അറിഞ്ഞിട്ടുള്ളു… ഇനി ഇവളുമ്മാരോട് കൂടുതൽ വാശിക്ക് നിന്നാൽ ഇതിൽ കൂടുതൽ താൻ നാണം കെടും എന്നവന് മനസ്സിലായി….തന്റെ വിവാഹവും ഇതുവരെ നടന്നിട്ടില്ല… കൂടാതെ കുറച്ചു രാഷ്ട്രീയവുമൊക്കെയായി മറ്റുള്ളവരുടെ മുന്നിൽ ” മാന്യൻ” ആയി പോകുകയാണ്. തന്റെ തനി സ്വഭാവത്തെ കുറിച്ച് ആരെങ്കിലും അറിഞ്ഞാൽ ജീവിതത്തിലെയും രാഷ്ട്രീയത്തിലെയും ഭാവി നശിക്കും. അതുകൊണ്ട് ഇനി ഇവളുമാരുമായുള്ള അടുപ്പം നിർത്തുന്നതാണ് തന്റെ “നല്ല “ഭാവിക്ക് നല്ലത്..മനസ്സിൽ ചിന്തിച്ചു കൊണ്ട് അവൻ ഫേസ്ബുക് തുറന്നു…. അതിലെ കാണാമറയത്തെ സൗഹൃദങ്ങൾക്കായി അവൻ വല വിരിച്ചു കാത്തിരുന്നു… ഏതെങ്കിലും ഒരു ഇര തന്റെ വലയിൽ കുരുങ്ങുമെന്ന പ്രതീക്ഷയോടെ..!!!!ലൈക്ക് കമന്റ്‌ ചെയ്യണേ…

Continue Reading

പ്രണയം

അറിയാതെ കിട്ടിയ പ്രണയം….

Published

on

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി….ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു… അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്…അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു…ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ…അതേല്ലോ… അതെങ്ങനെ അറിയാം…അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്…ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ…കഴിഞ്ഞു… ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല…M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു…ഇപ്പോഴും കള്ളുകുടി ഉണ്ടോ…അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും..

ചേട്ടന്റെ കല്യാണം എന്തെകിലും ആയോ…ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..?എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ…അങ്ങനെ തന്നോട് ആരാ പറഞ്ഞത്…ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്..അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ… അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്…അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു…ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി…അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു…അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ…അതെ സത്യം…ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക…ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം…അതോ… അത് പിന്നെ പറയാം…ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ…പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്…അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ…

അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം…ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ..എന്താ… എന്താ പറഞ്ഞത്…അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”…എന്നിട്ടോഎന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്…എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്….അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു…

കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?..ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല… പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല…അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു…അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല…….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

പ്രണയം

അപ്പുവേട്ടൻ തൊടുമ്പോൾ എനിക്ക് ഒരു മണിക്കൂർ പോലും ഒരുനിമിഷം ആയി മാറുന്നു

Published

on

രചന: Vijay Lalitwilloli Sathya

“അപ്പുവേട്ടാ..ഈഹുക്സ് ഒന്ന്‌ ഇട്ടു തരുമോ””തന്റെ പ്രിയതമ ബ്ലൗസിന് ഹുക്സ് ഇടാൻ വിളിച്ചപ്പോൾ ബെഡിൽ ഇരുന്ന് പുസ്തകം വായിക്കുകയായിരുന്നു അപ്പു.”ഇതെന്താ ശിവകാമി പഴയ മോഡൽ””ഒന്ന് പരീക്ഷിക്കാം എന്ന് വെച്ചു “പണ്ട് തന്നെ ഇത് പോലെ അമ്മ താൻ രണ്ടു,മൂന്ന് ക്ലാസിൽ പഠിക്കുന്ന കാലത്തു വിളിക്കാറുണ്ട്. അപ്പു അപ്പോൾ ഓർത്തു.”പ്ലീസ് പിറകിൽ ആയതുകൊണ്ടല്ല…. ഹെല്പ് ചെയ്യ്…വാ”അവൾ കെഞ്ചി.അപ്പു എഴുന്നേറ്റ് ചെന്ന് ഹുക്സുകൾ ഓരോന്ന് ഇട്ടുകൊടുത്തു.””ഇവളുടെ ഒരു കാര്യം”അപ്പുവിനെ വിരലുകളിലെ സ്പർശനം ഏറ്റപ്പോൾ അവളൊന്നു പുളകിതയായി.അപ്പു എന്ന ആരാധ്യപുരുഷൻ അവളിലേക്ക് വന്ന ആ നിമിഷവും ആ ഓർമ്മയും ഇടയ്ക്കിടെ അവൾ വന്നു നിറയാറുണ്ട്അവളുടെ ചിന്തയെ ആ കഴിഞ്ഞ പഴയ മായിക ലോകത്തെക്ക്കൂട്ടിക്കൊണ്ടുപോയി.സുബ്രു കനകമ്മാൾ ദമ്പതികൾക്ക് കുട്ടികളില്ല.സുബ്രു ക്ഷേത്ര കർമ്മങ്ങളും നോക്കുന്ന ഒരാളാണ്. രാവിലെ അതിരാവിലെ ക്ഷേത്രത്തിലെത്തി പൂജയ്ക്ക് വേണ്ട ഒരുക്കങ്ങൾ ഒരുക്കുന്നതിൽ പൂജാരിയെ സഹായിക്കുന്നു.ഒരു ദിവസം പ്രഭാതത്തിൽ എഴുന്നേറ്റ് ഇങ്ങനെ പോകുമ്പോൾ ക്ഷേത്ര കുളക്കടവിൽ ഒരു പിഞ്ചു കുഞ്ഞിന്റെ കരച്ചിൽ കേട്ടു നോക്കുമ്പോൾ ഒരു പിഞ്ചുകുഞ്ഞിനെ ആരോ ഉപേക്ഷിച്ച അവിടെ കിടത്തി പോയിരിക്കുന്നു.സുബ്രു വേഗം വാരിയെടുത്തു. ആരെയും കാണാതെ വേഗം വീട്ടിലേക്ക് പോയി. തന്റെ ഭാര്യ കനകം മാളിന് വിളിച്ചു കാണിച്ചു.

അവൾക്കും സന്തോഷമായി.”സുബ്ര അണ്ണാ നമുക്ക് ഇതിനെ വളർത്താം പക്ഷേ ഈ നാട്ടിൽ നിന്നാൽ ഇത് ആരുടേതാണെന്ന് ചോദ്യം ഉണ്ടാവും നമുക്ക് വേറൊരു നാട്ടിലേക്ക് പോകാം അവിടെ താമസിച്ചു കുട്ടി ഇച്ചിരി വലുതാവുമ്പോൾ നമുക്ക് തിരിച്ചു വരാം “അങ്ങനെ തീരുമാനിച്ച അവർ ആ കുട്ടിയെ കൊണ്ട് വെള്ളകീറും മുമ്പേ നാട്ടിൽ നിന്നും സ്ഥലംവിട്ടു.പിന്നെ വേറെ നാട്ടിൽ പോയി ജീവിച്ച അവർ മകൾക്ക് പത്തു വയസ്സായപ്പോൾ സ്വന്തം നാട്ടിൽ തിരിച്ചെത്തി.നാട്ടുകാർ കരുതിയത് സുബ്രു അണ്ണൻ പോയതിനുശേഷം ആ നാട്ടിൽ വച്ചുണ്ടായ കുട്ടിയായിരിക്കും എന്നാണ്. ആർക്കും ഒരു സംശയവും ഉണ്ടായില്ല.നാട്ടിൽ വന്ന് അവർ പഴയ ആ ക്ഷേത്രത്തിൽ ജോലി നോക്കി ജീവിക്കുകയാണ് ഇപ്പോൾ.ഇതിനിടെ അവർക്ക് വേറെ കുട്ടികൾ ഒന്നും ഉണ്ടായില്ല. ആ കുട്ടിക്ക് അവർ ശിവകാമി എന്നാണ് പേര് വെച്ചത്.അതിവസുന്ദരികുട്ടി ശിവകാമിയെകാണാൻ അവളുടെ നോട്ടംകിട്ടാൻ ആ നാട്ടിലെ ആൺകുട്ടികൾ ശ്രമിക്കാറുണ്ട്.അവളെ കണ്ടു ഉന്നത ക്ലാസുകളിൽ പോകുമ്പോൾ കുട്ടികൾ എല്ലാവരും ചോദിച്ചുആരാണീ സുന്ദരി. അപ്പോൾ അവളുടെ കൂട്ടുകാരികൾ പറയുംഅമ്പല കാര്യങ്ങൾ നോക്കുന്ന കുടുംബത്തിൽ ഉള്ളതാണ് അവൾ.സുബ്രു കനകമമാൾ ദമ്പതികളുടെ അരുമ മകൾ.!പാട്ടി പട്ടമ്മാളുടെ ചെല്ലം!!ശിവകാമിയുടെ വീടിനടുത്ത് ഒരു അമ്പലമുണ്ട്.അവിടെ ആൽത്തറയിൽ ഒരറ്റത്തു എന്നും വന്നിരിക്കും.അതിന്റെ മുമ്പിൽ മൈതാനമാണ് ആ മൈതാനത്തിൽ വൈകിട്ട് കുട്ടികൾ വന്നു ഫുട്ബോളും ക്രിക്കറ്റും കളിക്കാറുണ്ട്. ശിവകാമി അവിടെയിരുന്നു ക്ഷേത്രത്തിലേക്കുള്ള പൂമാല കോർത്തു കൊണ്ടിരിക്കുംകുഞ്ഞുങ്ങളിലെ ഉള്ള ശീലം.അത്രയേ ഉള്ളൂ.ഈയിടെയായി അവളുടെ മനസ്സിൽ ചെറുപ്പക്കാരൻ സ്ഥാനംകൊണ്ടു. അപ്പു.

അപ്പുവും ആ ഗ്രൗണ്ടിൽ കളിക്കാൻ വരും. അവൾ അപ്പുവേട്ടനിലേക്ക് അടുക്കാൻ ഉണ്ടായ കാരണം ഓർത്തു”കനകം..അന്ത ടിവി പയ്യനെ കൂപ്ഡ് തമിഴ് സംമ്പരുത്തി പാക്കരുത്ക്ക്‌ ടൈം മാച്ച് “ശിവകാമിയുടെ പാട്ടിപട്ടഅമ്മാൾഓർഡർ ഇട്ടു..ഉടനെ ടിവി നന്നാക്കുന്ന അപ്പുവേട്ടനും ശരത്തും വന്നു അപ്പുനെ ഇത്രേം അടുത്തു ആദ്യം കാണുകയണ്‌ അവൾ”ഹമ്മോ എന്തൊരു സൗന്ദര്യം”ഓഫീസ് റൂമിൽ പഠിക്കുകയായിരുന്ന അവൾ വേഗം പുസ്തകംഅവിടെയിട്ട് അകത്തു കയറിപ്പോയി.30 മിനിറ്റിനുള്ളിൽ അവർ ടിവി നന്നാക്കി മടങ്ങി പോയി.അവളുടെ മനസ്സിൽ അപ്പുവിനെ മുഖം തെളിഞ്ഞു നിന്നു എന്താ ഒരു തേജസ് അവൾ തോന്നി.ശിവ കാമി ഫൈനൽ ഇയർ bsc ഫിസിക്സ് പഠിക്കുന്നു..പിറ്റേന്ന് കോളേജിൽ”എവിടെയാ ശിവകാമി നീ””ലാബിലാർന്നെടി “ക്ലാസ്സിൽ നീ ഇന്ന് വല്ല്യ ആളായെടി “”എങ്ങനെ?””ഫിസിക്സ് പ്രൊഫസർ ഇന്നലെ നമുക്ക് തന്ന പ്രോസസ് നീ മാത്രമേ സോൾവ് ചെയ്തുള്ളൂ. ക്ലാസ്സിലെ പഠിപ്പിസ്റ്റ് സോളമന് പോലും ഒന്നു പോലും ചെയ്യാൻ പറ്റിയില്ല.മൂന്നു പ്രോസും നീ സോൾവ് ചെയ്തു… എങ്ങനെ ഒപ്പിച്ചടി ഇതിന്റെ ഉത്തരം””ങേ “ഇന്നലെ രാത്രി വരെ ഒന്നും കമ്പ്ലീറ്റ് ചെയ്തില്ലല്ലോ പിന്നെ ഇതെങ്ങനെ സംഭവിച്ചു..എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല.” നീയാണോ എന്റെ പുസ്തകം എടുത്തു സാറിന് കൊടുത്തത്?”ശിവകാമി അത്ഭുതത്തോടെ ചോദിച്ചു”എല്ലാവരുംകൊടുക്കുന്ന കൂട്ടത്തിൽ നിന്റെ ബുക്‌സും നിന്റെ ബാഗിൽ നിന്ന് എടുത്തു ഞാൻ കൊടുത്തു… ഉം എന്താ..?”സത്യത്തിൽ താൻ ഒന്നും ചെയ്തില്ലല്ലോഅത് എങ്ങനെയുള്ള പറയും. ഏതായാലും ഞാൻ ബുക്സ് കാണട്ടെ അപ്പോൾ അറിയാമല്ലോ.. അവൾ കരുതി.ക്ലാസ്സിൽ കയറി ചെന്നപ്പോൾ പ്രൊഫസർ അവളെ പ്രശംസിച്ചു.”അഭിനന്ദനങ്ങൾ ഇത്രയുംഡിഫിക്കല്റ്റായ പ്രോബ്ലം സോൾവ് ചെയ്തത നീ നാളത്തെ ഐഎസ്ആർഒ വാഗ്ദാനമാണ്‌.

കീപ്പിറ്റപ്പ്””ങേ “അവൾ അത്ഭുതപരതന്ത്രനായി.സത്യം തന്നെയാണോ ഒരുപക്ഷേ മാഷിന് പുസ്തകം മാറിയിട്ടുണ്ടാവും എന്ന് അവൾക്കു തോന്നി.സത്യത്തിൽ ഇന്നലെ വരെതന്റെ ബുക്കിൽ താൻ ഒരു അക്ഷരം പോലും എഴുതിയിട്ടില്ല.എങ്കിലും മാഷ് അഭിനന്ദിച്ചപ്പോൾ അവൾ”താങ്ക്സ്”വിറച്ചുകൊണ്ട് പറഞ്ഞു.അവൾ പുസ്തകംഎടുത്തു നോക്കി ശരിയാണ് തന്റെ പുസ്തകത്തിൽ നല്ലകൈപ്പടയിൽ ആരോ പ്രോബ്ലം സോൾവ് ചെയ്തിരിക്കുന്നു. ഈശ്വരാ ഇതെന്തു മറിമായംഈശ്വരൻ നേരിട്ട് സഹായിച്ചത്ആണോ…..അവൾ ശങ്കിച്ചു പോയി. ആ നിമിഷം…..കണ്ടിട്ട് ഈശ്വരന്റെ കയ്യക്ഷരം ആണെന്ന് തോന്നുന്നില്ല…..അതിനവൾക്ക് ഈശ്വരനെ മുമ്പിൽ കണ്ടിട്ടില്ലല്ലോ പിന്നെങ്ങനെ ഈശ്വരനെ കൈയ്യക്ഷരം അറിയും.അവൾ അവളുടെ കഴിഞ്ഞ ദിവസത്തിലെ ജീവിതത്തിലെ ഓരോ നിമിഷവും റീവൈൻഡ് ചെയ്തു.അപ്പോഴാണ് തലേന്നാൾ രാത്രി ടിവി മെക്കാനിക് വീട്ടിൽ വരുന്ന നേരം താൻ ബുക്സും കൊണ്ട് ഓഫീസ് റൂമിൽ ആയിരുന്നു പഠിച്ചിരുന്ന കാര്യം അവൾക്ക് ഓർമ്മയിൽ തെളിഞ്ഞത്.ടിവി നന്നാക്കുക അത് ഫിസിക്സ് പഠിച്ചതിന് ഭാഗമാണല്ലോഅങ്ങനെയെങ്കിൽ അവരിൽ ആരോ ആണ് അത് ചെയ്തത്.സംശയിക്കുന്ന രണ്ട് പേരിൽഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ ആളെ കൃത്യമായ ആളെ കണ്ടെത്തി.അന്ന് ടീവി നന്നാക്കാൻ വന്നപ്പോൾ മേശ പുറത്തു വച്ചിട്ടുണ്ടായിരുന്നുണ്ടായിരുന്ന പുസ്തകം അപ്പുവേട്ടൻ കണ്ടപ്പോൾആ പ്രോബ്ലംസോൾവ് ചെയ്യുകയായിരുന്നുഇത്രയുംവിദ്യാഭ്യാസം ഉണ്ടായിരുന്നെന്ന് അറിഞ്ഞിരുന്നില്ല.’ഈശ്വരാ അപ്പുവേട്ടൻ ഫിസിക്സ് എംഎസ്സി ആണെന്ന് ‘അന്നു മൊട്ടിട്ട ഒരു കുഞ്ഞു പ്രണയം മനസ്സിൽ ഉള്ളിലുണ്ട്.ആരവമുയർന്നു അപ്പുവേട്ടൻ മൈതാനത്തിൽ എത്തി എന്നു തോന്നുന്നു ഒന്ന് കാണാൻ അവളും എഴുന്നേറ്റു.അപ്പും അവളെ കണ്ടു.അവൾ പുഞ്ചിരിച്ചു!അവരുടെ പ്രണയം നാൾക്കുനാൾ വളർന്നു.കുളക്കടവിൽ ക്ഷേത്രമതിൽക്കെട്ടിനു പുറത്തു ഊടു വഴികളിലും അവർ കണ്ടുമുട്ടി. പരസ്പരം സംസാരിച്ചു മനസ്സുകൾ കൈമാറി സ്വപ്നങ്ങൾ പങ്കു വെച്ചു ദിനങ്ങൾ കഴിച്ചുകൂട്ടി.

ടിവി മെക്കാനിക് ജോലി നോക്കിയിരുന്നു അപ്പുവിനു ശാസ്ത്രസാങ്കേതിക വകുപ്പിൽ ജോലി ലഭിച്ചു. അതിനുള്ള യോഗ്യത അയാൾക്ക് ഉണ്ടായിരുന്നല്ലോ.നല്ലൊരു മുഹൂർത്തത്തിൽ ശിവകാമിയുടെ യും അപ്പുവിനെയും വിവാഹം കെങ്കേമമായി നടന്നു.ശിവകാമിയുടെ വളർച്ചയും ജീവിതവും എല്ലാം കണ്ട് ആസ്വദിച്ച് ആരുമറിയാതെ കഴിയുന്ന ഒരു അമ്മ ഏതോ ഒരു കുടുംബത്തിൽ അവരുടെ ഭർത്താവിന്റെ കൂടെ അവരുടെ കുട്ടികളുമായി ജീവിച്ചു വരികയാണ്.അന്ന് കുട്ടിയെ കുളക്കടവിൽ ഉപേക്ഷിച്ചു അവര് ഒരിടത്തു മറഞ്ഞ് ഇരിക്കുകയായിരുന്നു. മക്കളില്ലാത്ത സുബ്രു എന്തായാലും തന്റെ കുഞ്ഞിന് കാണുമെന്നും അയാൾ എടുത്തുകൊണ്ടു പോയി വളർത്തണമെന്നും നല്ല നിശ്ചയമുള്ള ഒരമ്മയാണതു.”ശിവകാമി നീ എവിടെയാണ്”അപ്പുവിനെ വിളി കേട്ട ശിവകാമി ചിന്തയിൽ നിന്നുണർന്നു. ക്ലോക്കിൽ നോക്കിയപ്പോൾനാല്പത് മിനിറ്റ് കടന്നുപോയിരിക്കുന്നു”അയ്യോ…എന്താ അപ്പുവേട്ടാ ഇത് നാലു കുടുക്കുകൾ ഇടാൻ നാല്പത് മിനിറ്റോ””നീ എന്തെടുക്കുകയായിരുന്നു.. അപ്പോൾ””അത് പിന്നെ ഞാൻ…എന്റെ അപ്പുവേട്ടൻ തൊടുമ്പോൾ എനിക്ക്…. ഒരു മണിക്കൂർ പോലും ഒരുനിമിഷം ആയി മാറുന്നു…ശോ..”അതും പറഞ്ഞ് അവൾ അടുക്കളയിലേക്കോടി…..വായിച്ചുകഴിഞ്ഞാൽ രണ്ടു വാക്കു പറഞ്ഞു പോകാൻ മറക്കല്ലേ…..

Continue Reading

Most Popular