Connect with us

പ്രണയം

അഥീ നീ നന്നായി ആലോചിച്ചിട്ടാണോ കുട്ടീ ..” ജയദേവന്‍റെ സ്വരത്തില്‍ കുറച്ച് പതര്‍ച്ചയുണ്ടായിരുന്നു..

Published

on

രചന: ദീപ്തി പ്രവീൺ
” അഥീ നീ നന്നായി ആലോചിച്ചിട്ടാണോ കുട്ടീ ..” ജയദേവന്‍റെ സ്വരത്തില്‍ കുറച്ച് പതര്‍ച്ചയുണ്ടായിരുന്നു..

” ഇതിലെന്താ ഇത്ര ആലോചിക്കാന്‍. ലോകത്ത് ആദ്യമായി നടക്കുന്ന സംഭവമൊന്നും അല്ലാലോ..” നിസാരഭാവത്തില്‍ അത് പറയുമ്പോള്‍ അഥീനയുടെ മിഴികളില്‍ പ്രണയത്തിന്‍റെ തിരയിളക്കം..

ഹൃദയത്തിന്‍റെ ഉള്ളറയോളം ആഴത്തിലേക്ക് എത്തുന്ന ആ മിഴിയേറ് നേരിടാനാകാതെ അയാള്‍ താഴേക്കു നോട്ടം മാറ്റിയിരുന്നു..

” സാധാരണ പ്രണയം പോലെയാണോ അഥീ.. നമ്മള്‍ തമ്മിലുള്ള പ്രായവ്യത്യാസം.. ”

പകുതിക്ക് നിര്‍ത്തി കൊണ്ട് ജയദേവന്‍ മുഖമുയര്‍ത്തി.

” എനിക്ക് ഇരുപത്തി മൂന്നും .. സാറിന് അന്‍പത്. ഇരുപത്തേഴ് വയസ്സിന്‍റെ വ്യത്യാസം .. ” അവള്‍ പറഞ്ഞു നിര്‍ത്തി.

” സാറിന് അറിയോ.. ചെറുപ്പത്തിലെ അമ്മ നഷ്ടപെട്ട എനിക്ക് അച്ഛനായിരുന്നു എല്ലാം.. എന്നെ വളര്‍ത്താന്‍ വേണ്ടിയെങ്കിലും ഒരു വിവാഹം കഴിക്കാന്‍ ബന്ധുക്കള്‍ എല്ലാം അച്ഛനെ നിര്‍ബന്ധിച്ചു.. രണ്ടാനമ്മ എന്നും ദുഷ്ടകഥാപാത്രം എന്ന രീതിയ്ക്ക് ചിത്രീകരിക്കപെട്ടതിനാല്‍ അച്ഛന് ഭയമായിരുന്നു..

ഓഫീസില്‍ നിന്നും അച്ഛന്‍ തിടുക്കപെട്ട് വീട്ടിലേക്ക് എത്തുന്നത് വീട്ടില്‍ ഒറ്റയ്ക്കായി പോകുന്ന എന്നെ ഓര്‍ത്തായിരുന്നു…

ഒരുപാട് അച്ഛന്‍മാരും അമ്മമാരും മക്കള്‍ക്കു വേണ്ടീ സ്വയം ഉരുകി തീരുന്നുണ്ടല്ലേ സാര്‍..”

ജനലഴിയിലൂടെ പുറത്തേക്ക് നോക്കി നിന്ന അവളുടെ കണ്ണുകളില്‍ പുറത്തേക്ക് തുളുമ്പാന്‍ വെമ്പി രണ്ടു മിഴിനീര്‍ പൂക്കള്‍….

ഉണ്ടെന്നോ ഇല്ലെന്നോ അയാള്‍ പറഞ്ഞില്ല… അവളുടെ മനസ്സില്‍ അലയടിച്ചുയരുന്ന തിരമാലകള്‍ അയാള്‍ അറിയുകയായിരുന്നു… ചില സങ്കടങ്ങള്‍ ഉള്ളില്‍ കിടന്നു നീറുമ്പോഴാണ് ആശ്വാസം…മറ്റു ചിലത് പങ്കുവെയ്ക്കപെടുമ്പോഴും.. അവിടെ ശ്രോതാവിന് വലിയ പങ്കൊന്നും ഇല്ല… പറയണോ വേണ്ടയോ എന്നത് അനുഭവസ്ഥനാണ് തീരുമാനിക്കേണ്ടത്.. അന്യരുടെ സ്വകാര്യത അവരുടെ അവകാശമാണ്.. മൗനത്തില്‍ മൂടുപടം അണിഞ്ഞു ജയദേവന്‍ കസേരയില്‍ മെല്ലേ ഇരുന്നു.. അഥീന വന്നപ്പോള്‍ ഇട്ടു വെച്ചിരുന്ന ചായ ഫ്ലാസ്കില്‍ നിന്നും പതിയെ കപ്പിലേക്ക് പകര്‍ന്നു…

തല തിരിച്ചു ഒന്നു നോക്കിയ ശേഷം അഥീന മിഴികള്‍ ചേര്‍ത്തടച്ചു… എല്ലാം ഒന്നു കൂടി മനക്കണ്ണില്‍ കാണുവാന്‍…

” എന്തിനും ഏതിനും എന്‍റെ ഇഷ്ടം മാത്രമേ അച്ഛന്‍ നോക്കിയിട്ടുള്ളൂ… ആദ്യമൊക്കെ അച്ഛന്‍ വിവാഹം കഴിക്കുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു.. ഞാന്‍ ഒറ്റപെട്ടു പോകുമോ എന്ന ഭയം.. എന്നാല്‍ തിരിച്ചറിവായപ്പോള്‍ കുറ്റബോധം തോന്നി.. അച്ഛന് നല്ലൊരു ജീവിതം ഇല്ലാതായത് ഞാന്‍ കാരണമാണല്ലോന്ന ചിന്ത വല്ലാതെ അലട്ടി.. എന്‍റെ ലോകം അച്ഛന്‍ മാത്രമായിരുന്നു.. വല്ലപ്പോഴും മാത്രം പോകുന്ന തറവാട്ടില്‍ അച്ഛമ്മയും ചെറിയച്ഛന്‍മാരും അവരുടെ കുടുംബവും ഉണ്ടെങ്കിലും ആരോടും എനിക്ക് അടുപ്പം ഇല്ലായിരുന്നു .. അച്ഛന്റെ ജോലിയും എന്‍റെ പഠനവും പിന്നെ ജോലിയും എല്ലാമായി ഞങ്ങള്‍ ഇവിടെ ഒതുങ്ങി കൂടിയപ്പോള്‍ എല്ലാവരില്‍ നിന്നും ഞങ്ങള്‍ ഒറ്റപെട്ടു..

ജോലി കിട്ടിയ ഉടനെ എനിക്കു അച്ഛന്‍ വിവാഹം ആലോചിച്ചു തുടങ്ങീതാ.. പക്ഷേ അച്ഛനൊരു ജീവിതം ഉണ്ടാക്കാനാണ് ഞാന്‍ മുന്‍കൈയ്യ് എടുത്തത്… ആദ്യമൊക്കെ അച്ഛന്‍ കുറേ എതിര്‍ത്തു.. അച്ഛന്‍ ഒരു ജീവിതത്തെ പറ്റീ ആലോചിക്കാതെ ഞാന്‍ കല്യാണം കഴിക്കില്ലെന്നു പറഞ്ഞപ്പോള്‍ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു… ഒരിക്കല്‍ നിറം മങ്ങി തുടങ്ങിയ ക്യാന്‍വാസില്‍ അച്ഛന്‍ വീണ്ടും നിറം പകര്‍ന്നു തുടങ്ങിയപ്പോള്‍ ഞാനും വല്ലാതെ സന്തോഷിച്ചു….

എന്നാല്‍ ആ സന്തോഷം അധികകാലം നിന്നില്ല.. ഒരു അറ്റാക്കിന്‍റെ രൂപത്തില്‍ അച്ഛനെ മരണം കൂട്ടി കൊണ്ടു പോയപ്പോള്‍ വല്ലാതെ ഒറ്റപെട്ടു പോയിരുന്നു ഞാന്‍.. രൂപം നഷ്ടമായ നിഴല് പോലെ… രൂപം നഷ്ടമായാല്‍ എന്ത് നിഴല്…

അച്ഛമ്മയും ചെറിയച്ഛന്‍മാരും കുറേ നിര്‍ബന്ധിച്ചു… കൂടെ ചെല്ലാന്‍… പക്ഷേ അച്ഛന്റെ ജീവിതത്തിലെ നിമിഷങ്ങള്‍ എണ്ണി തീര്‍ത്ത ആ വീട്ടില്‍ നിന്നും ഒരു നിമിഷം പോലും മാറാന്‍ തോന്നീല… ചില നഷ്ടങ്ങള്‍ ആണെല്ലോ അവയുടെ വില മനസ്സിലാക്കി തരുന്നത്… അതു പോലെ അച്ഛനെ ഞാന്‍ മനസ്സിലാക്കുകയായിരുന്നു… മനസ്സ് വല്ലാത്ത അവസ്ഥയിലായിരുന്നു.. ആരും ആശ്രയമില്ലാതെ , ആരും പരിഗണിക്കാനോ അവഗണിക്കാനോ ഇല്ലാത്ത അവസ്ഥ.. ലോംഗ് ലീവ് എടുത്തു വീട്ടില്‍ ഇരുന്നു..

ആ സമയത്താണ് എഫ്.ബിയില്‍ സാറിന്‍റെ ഒരു കഥ വായിക്കുന്നത്… പിരിമുറുക്കത്തിലായിരുന്ന എന്‍റെ മനസ്സ് നല്ല റിലാക്സ്ടായി… ഏതോ ഒരു ഗ്രൂപ്പില്‍ കണ്ട കഥയെ പിന്‍തുടര്‍ന്നു പ്രൊഫയിലില്‍ എത്തി.. നിങ്ങളുടെ വാക്കുകളിലെ മാന്ത്രികത എന്‍റെ മനസ്സിന്‍റെ മുറിവുകള്‍ക്ക് ഔഷധമായിരുന്നു… ഓരോ എഴുത്തുകളിലും കൂടുതല്‍ അടുപ്പിക്കുന്ന എന്തോ ഒന്ന് ആ അക്ഷരങ്ങളില്‍ ഒളിഞ്ഞു കിടന്നിരുന്നൂ.. പിന്നീട് ഉള്ള ഒഴിവു സമയങ്ങള്‍ ഞാന്‍ സാറിനെ ഫോളോ ചെയ്തു.. അപ്പോഴും പ്രണയം ഒന്നും തോന്നിയിട്ടില്ലായിരുന്നു.. വെയിലേറ്റ് തളര്‍ന്നു അവശരായവര്‍ക്ക് വഴിയരുകിലെ തണല്‍മരം..

ഒരു എഴുത്തുകാരന്‍റെ അക്ഷരങ്ങളില്‍ നിന്നും ജീവിതത്തിലേക്ക് വളരെ ദൂരമുണ്ടെന്നു വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍.. അതുകൊണ്ട് തന്നെ താങ്കളെയല്ല..താങ്കളുടെ എഴുത്താണ് എനിക്കിഷ്ടായത്.. ”

അവള്‍ മുഖം തിരിച്ച് ഒന്നു നോക്കി…പുഞ്ചിരിയോടു കൂടി ജയദേവന്‍ കേട്ടുകൊണ്ടിരിക്കുന്നു. അവള്‍ മെല്ലെ നടന്നു വന്നു എതിരെയുള്ള കസേരയിലേക്ക് ഇരുന്നൂ..

അവളുടെ നോട്ടത്തിന് വല്ലാത്ത മൂര്‍ച്ചയാണ്.. ജയദേവന്‍ പുഞ്ചിരിക്കുന്ന മുഖം അവള്‍ക്ക് ആഭിമുഖമായി തിരിച്ചു..

” എഴുത്തുകള്‍ മിസാകാതെ ഇരിക്കാനാണ് റിക്വസ്റ്റ് തന്നത്.. അപ്പോഴും ഒരു ഹായ് പറയാന്‍ പോലും തോന്നീല.. പക്ഷേ മകളെ നഷ്ടമായ ഒരു അച്ഛന്‍റെ കഥ നിങ്ങള്‍ എഴുതീത് എനിക്ക് വല്ലാതെ ഫീല് ചെയ്തു.. അതിലെ ഓരോ വാക്കിലും എന്റെ അച്ഛന്‍ നിറഞ്ഞു നില്‍ക്കുന്നത് പോലെ.. അച്ഛന്‍ മരിച്ചതിന് പകരം ഞാനാണ് മരിച്ചതെങ്കില്‍ എങ്ങനെയായിരിക്കും എന്ന് ഞാന്‍ പലപ്പോഴും സങ്കല്‍പിച്ചു നോക്കിയിട്ടുണ്ട്.. അതേ പോലെ.. എന്‍റെ മനസ്സ് പകര്‍ത്തി വെച്ചത് പോലെയുള്ള ആ എഴുത്ത് എന്നെ സ്പര്‍ശിച്ചു.. നിങ്ങളെ പറ്റി ഒന്നും എനിക്കറിയില്ലായിരുന്നൂ.. എന്നെ പറ്റി നിങ്ങള്‍ക്കും.. എന്നിട്ടും എങ്ങനെ എന്റെ ചിന്തകളെ ഇത്ര സൂക്ഷ്മമായി നിങ്ങള്‍ തൊട്ടറിഞ്ഞു…??

ആ ആകാംക്ഷയാണ് എന്നെ നിങ്ങളുടെ ഇന്‍ബോക്സില്‍ എത്തിച്ചത്.. ഒന്നോ രണ്ടോ വാക്കുകളില്‍ ഉത്തരം പറഞ്ഞു രക്ഷപെടുന്ന നിങ്ങളെ കണ്ടപ്പോള്‍ സത്യത്തില്‍ വരാലിനെയാണ് ഓര്‍മ്മ വന്നത്. ചില ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ പറയില്ലേ… അവള്‍ പിടി തരില്ല.. വരാലിനെ പോലെയാണെന്ന്.. അത് പോലെ ഇത്ര നന്നായി എഴുതുന്ന, കമന്‍റ് ബോക്സുകളില്‍ വാചാലനാകുന്ന ഒരാള്‍ ഒരു പെണ്‍കുട്ടിയില്‍ നിന്നും ഓടിയൊളിക്കാന്‍ ശ്രമിക്കുന്ന പോലെ. എന്റെ ചോദ്യങ്ങള്‍ക്കൊന്നും അന്ന് ഉത്തരം കിട്ടിയിരുന്നില്ല…

പിന്നെയും ഞാന്‍ വന്നു..ഒടുവില്‍ നിങ്ങള്‍ മനസ്സ് തുറക്കുന്നത് വരെ..

ആ കഥയില്‍ വെറുതെ തോന്നിയത് എഴുതിയതാണെന്നു നിങ്ങള്‍ പറഞ്ഞപ്പോള്‍ അശ്ചര്യം തോന്നി. ഞാന്‍ തുറന്നു സംസാരിക്കുമ്പോഴും നിങ്ങള്‍ക്ക് ഭയമായിരുന്നു.. പക്ഷേ ജീവിതത്തില്‍ എപ്പോഴോ ഒറ്റപെട്ടു പോയ നിങ്ങളും ഞാനുമായി സാദൃശ്യം തോന്നിയപ്പോള്‍ എന്നില്‍ പ്രണയം ജനിച്ചൂ. നിങ്ങളുടെ വാക്കുകളിലെ അക്ഷരങ്ങളില്‍ ഞാന്‍ എന്നെ തിരഞ്ഞു തുടങ്ങി. നിങ്ങളുടെ സാന്നിധ്യം എന്നില്‍ സന്തോഷം പകര്‍ന്നപ്പോള്‍ അസാന്നിധ്യം വല്ലാതെ അസ്വസ്ഥമാക്കി. മൗനത്താല്‍ മൂടി കിടന്നിരുന്ന നിങ്ങളുടെ ഇന്‍ബോക്സ് ഞാന്‍ വാചാലമാക്കിയപ്പോള്‍ നിങ്ങളും എന്നിലേക്ക് എത്തി ചേരുകയായിരുന്നു. നദീ സമുദ്രത്തില്‍ എത്തി ചേരുന്നത് പോലെ..

ആ വിരലുകളില്‍ ജനിക്കുന്ന അക്ഷരങ്ങള്‍ എനിക്കുള്ളതായിരുന്നൂ. അത് പറയാതെ ഞാന്‍ അറിഞ്ഞു. പറഞ്ഞറിയുന്നതിലും മാധുര്യമാണ് പറയാതെ അറിയുന്നത്.. പിന്നീടുള്ള ഓരോ ദിനരാത്രങ്ങളിലും ഞാനും നീയും എന്ന വേര്‍തിരിവില്‍ നിന്നും നമ്മളിലേക്കായിരുന്നു..

ഒറ്റപെട്ടു പോയ എന്റെ മനസ്സ് എന്നോ നിങ്ങളുടെ നിഴലായ് ചേര്‍ന്നു കഴിഞ്ഞിരുന്നു. പിന്നെ എപ്പോഴാണ് നിങ്ങള്‍ക്ക് സംശയം തോന്നിയത്…. നിങ്ങളും പലപ്പോഴും അറിഞ്ഞതല്ലേ എന്‍റെ സ്നേഹം …”’

അവളുടെ വാക്കുകളില്‍ വേദന നിറഞ്ഞിരുന്നു..ആ മുഖത്ത് ചോദ്യഭാവം.

‘ അവള്‍ പറഞ്ഞതൊക്കെ ശരിയാണ്..പലപ്പോഴും പറയാതെ പറഞ്ഞിട്ടുണ്ട് ..അറിയാതെ അറിഞ്ഞിട്ടുണ്ട് ആ സ്നേഹം… അത്രത്തോളം തിരിച്ചും സ്നേഹം ഉണ്ട്..പക്ഷേ ആരോരുമില്ലാത്ത ഒരു പെണ്‍കുട്ടിയുടേ അവസ്ഥയേ മുതലെടുക്കുകയാണോ എന്നു മനസ്സ് ചോദിക്കുന്നു.. അവളുടെ ഈ മനോഭാവം പിന്നെ മാറിയാല്‍ താന്‍ അവളുടെ മുന്നില്‍ കുറ്റവാളിയാകുമോ എന്ന ഭയം..

ചോദ്യ ഭാവത്തില്‍ നോക്കി ഇരിക്കുന്ന അവളില്‍ നിന്നും നോട്ടം മാറ്റികൊണ്ട് അയാള്‍ പറഞ്ഞു തുടങ്ങി..
” നീ എന്നെ പിന്‍തുടരാന്‍ തുടങ്ങിയപ്പോള്‍ തന്നെ നിന്നെ ഞാന്‍ ശ്രദ്ധിച്ചിരുന്നു അഥീ.. ഓഫീസിലെയും വീട്ടിലെയും ഇടവേളകളില്‍ നേരംപോക്കിന് എഴുതി കൂട്ടിയതൊക്കെ നീ എത്ര സൂക്ഷമമായി നിരീക്ഷിച്ചു അഭിപ്രായം പറയുന്നതിനെ അത്ഭുതത്തോടെയാണ് ഞാന്‍ നോക്കി കണ്ടത്.. ഞാന്‍ നിന്നിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ ,എപ്പോഴോ ഞാന്‍ ആശിച്ചിരുന്ന ആഗ്രഹിച്ചിരുന്ന ഒരു സ്ത്രീയെ നിന്നില്‍ കണ്ടിരുന്നു..അപ്പോഴും ഞാന്‍ മനസ്സിനെ പഠിപ്പിച്ചത് നീയൊരു ചെറിയ കുട്ടിയാണെന്നാണ്..എന്നെ സംബന്ധിച്ചു നീയൊരു മഴവില്ലാണ്..വളരെ ഉയരത്തില്‍ നില്‍ക്കുന്ന ,കണ്ടു മാത്രം ആസ്വദിക്കാന്‍ കഴിയുന്ന സ്വപ്നം.. ഇതൊക്കെ മനസ്സില്‍ ഉള്ളത് കൊണ്ടാണ് നീ ഇന്‍ബോക്സില്‍ വന്നപ്പോള്‍ ഞാന്‍ പിടി തരാതെ ഒഴിഞ്ഞു മാറിയത്.. പക്ഷേ..നീ വെറുതെ വിട്ടില്ല… എന്നെ തോല്‍പിച്ചു…

പക്ഷേ അഥീ… സങ്കല്‍പങ്ങളില്‍ നിന്നും യാഥാര്‍ത്ഥ്യത്തിലേക്ക് ഏറെദൂരമുണ്ട് …നീ ജീവിതം തുടങ്ങിയിട്ടേയുള്ളൂ.. ഞാന്‍ ജീവിതം പകുതിയും പിന്നിട്ടു… ഈ ജീവിതം നാളെയൊരു തോല്‍വിയായി നിനക്ക് തോന്നിയാല്‍ അവിടെ തോല്‍ക്കുന്നത് പ്രണയമെന്ന സങ്കല്‍പമാണ്.. ജീവിതത്തില്‍ എന്നും ഏകാന്തത കൂടെയുള്ളവനാണ് ഞാന്‍.. നിന്റെ ജീവിതം വര്‍ണ്ണങ്ങളാല്‍ നിറയേണ്ടതാണ്… ആ സമയത്ത് എന്നെ പോലെയൊരു മധ്യവയസ്കന്‍റെ ഒപ്പമുള്ള ജീവിതം നിനക്ക് എങ്ങനെ കഴിയും അഥീ… എന്റെ സ്വാര്‍ത്ഥത നിന്റെ ജീവിതത്തിലെ വില്ലനാകുന്നത് എനിക്ക് ഇഷ്ടമല്ല..നിന്റെ സന്തോഷമാണ് എനിക്ക് വേണ്ടത്… അതാണ് എന്‍റെ പ്രണയം..”

ശാന്തമായിരുന്നെങ്കിലും ജയദേവന്‍റെ വാക്കുകളില്‍ ഒരു കൊടുങ്കാറ്റ് ഒളിച്ചിരുന്നു… മനസ്സിന്‍റെ പിരിമുറുക്കം ഒളിപ്പിച്ചിരുന്നു….. അഥീനയെ
സ്വന്തമാക്കണം എന്ന ആഗ്രഹത്തോടൊപ്പം അത് ശരിയാണോ എന്ന ആശങ്കയും…

” സാധാരണ ഈ പ്രായത്തില്‍ എടുത്തു ചാടി തീരുമാനം എടുക്കുന്നവര്‍ ഉണ്ടാകാം.. പക്ഷേ ഞാന്‍ നന്നായി ആലോചിച്ചെടുത്ത തീരുമാനം ആണ്.. ഒരു പെണ്‍കുട്ടി പുരുഷനില്‍ നിന്നും ആഗ്രഹിക്കുന്നത് കറയില്ലാത്ത സ്നേഹവും കെയറിംഗും വിശ്വാസവുമാണ്.. ഇതു കഴിഞ്ഞേ മറ്റെന്തിനും സ്ഥാനമുള്ളൂ.. ഇത് മൂന്നും ഞാന്‍ സാറില്‍ കണ്ടെത്തിയിട്ടുണ്ട്.. ഇതൊരിക്കലും ഇല്ലാതാകില്ല എന്ന ഉറപ്പ് മാത്രം മതി എനിക്ക് സാറിന്‍റെ ജീവിതത്തിലേക്ക് കടന്നു വരുവാന്‍.. എന്‍റെ ജീവിതത്തില്‍ ഏത് വര്‍ണ്ണം നിറയ്ക്കണം എന്നു തീരുമാനിക്കുന്നത് ഞാനാണ്..മറ്റുള്ളവരുടെ കണ്ണുകളില്‍ മനോഹരമാകുവാനല്ല… എന്‍റെ മിഴികള്‍ക്ക് ആസ്വദിക്കുവാനാണ് ഞാന്‍ വര്‍ണ്ണം തൂകുന്നത്.. വയസ്സ് പ്രണയത്തിന് എങ്ങനെ തടസ്സമാകും..

ഇരുപത് വയസ്സില്‍ അറുപതുകാരന്‍റെ മനസ്സുമായി ജീവിക്കുന്നവരേക്കാള്‍ അറുപതിലും മനസ്സ് ചെറുപ്പമായവരാണ് നല്ലത്.. മനപൊരുത്തത്തേക്കാള്‍ വലിയ പൊരുത്തമൊന്നും ഇല്ല.. നമ്മള്‍ തമ്മില്‍ .മനപൊരുത്തം ഉണ്ടെന്ന് സാറിന് മനസ്സിലായിട്ടില്ലേ..”

എന്തും പറഞ്ഞ് സമര്‍ത്ഥിക്കാനുള്ള അവളുടെ ആവേശം കണ്ടപ്പോള്‍ എതിര്‍ത്തൊന്നും പറയാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല.. മനസ്സുകൊണ്ട് അയാള്‍ ആഗ്രഹിക്കുന്നത് തന്നെയാണ് അവള്‍ പറയുന്നതും…

ഒരു വിവാഹം എന്നത് എന്നോ മനസ്സില്‍ നിന്നും വലിച്ചെറിഞ്ഞ സങ്കല്‍പമാണ്.. അത് തിരികെ പ്രതിഷ്ഠിച്ചത് അഥീനയാണ്.. ഒരു കാമുകിയും കൂട്ടുകാരിയും ഭാര്യയും എല്ലാമായി പലപ്പോഴും അവളെ സങ്കല്‍പിച്ചിട്ടുമുണ്ട്… തന്റെ ഓരോ വാക്കുകളിലും ഇപ്പോള്‍ അവള്‍ മാത്രമാണ്….

” കൂടുതല്‍ ആലോചിക്കുകയൊന്നും വേണ്ട..ഞാന്‍ നാളെ തന്നെ പെട്ടിയും കിടക്കയും എടുത്തു പോന്നോട്ടെ…” ഇത്രയും നേരം പക്വതയോടെ കാര്യങ്ങള്‍ വിശദീകരിച്ച അവളുടെ ചുണ്ടുകളിലും വേദന നിറഞ്ഞ മിഴികളിലും കുസൃതി മിന്നിമറഞ്ഞു..

” എന്‍റെ പെണ്ണേ ചതിക്കല്ലേ.. ഒരു കല്യാണം തട്ടി കൂട്ടാനുള്ള സാവകാശം എനിക്കു തരണേ….” എന്നു പറഞ്ഞു കൈ കൂപ്പിയപ്പോള്‍ മുത്തു കിലുങ്ങുന്നത് പോലെ പൊട്ടിച്ചിരിച്ചു മുന്നില്‍ നില്‍ക്കുന്ന അവള്‍ ഒരു വസന്തകാലം തീര്‍ക്കുകയായിരുന്നു… കൊടും വേനലില്‍ വരണ്ടു പോയ അയാളുടെ ജീവിതത്തില്‍ വര്‍ണ്ണങ്ങളുടെ വസന്തകാലം….

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

പ്രണയം

കൂടെ പഠിച്ച കുട്ടിയല്ലേ എന്നു കരുതി കുറച്ചു സ്വാതന്ത്ര്യത്തോടെ പെരുമാറിയപ്പോൾ…

Published

on

രചന: നിഷ L

“നീയും ഹസ്ബൻഡും തമ്മിൽ എങ്ങനാ… “?? “!സ്വരൂപിന്റെ ചോദ്യം കേട്ട് മിഥില ഒന്ന് സംശയിച്ചു ..”അതെന്തടാ… അങ്ങനെ ചോദിച്ചത്.. രാജീവേട്ടൻ ഒരു പാവം ആണെടാ…. “!!”അതെനിക്കറിയാം ഞാൻ ചോദിച്ചത് അതല്ല.. “!!”പിന്നെ നീ എന്താ ചോദിക്കുന്നത്..? “!!”അല്ല… ഈ ബെഡ്റൂമിൽ ഒക്കെ ആൾ അങ്ങനെ എന്ന്..? “!!!ഒന്നു ഞെട്ടി മിഥില പെട്ടെന്ന് ഫോൺ കട്ട് ചെയ്തു..ഈശ്വരാ ഇവൻ എന്തൊക്കെയാ ചോദിക്കുന്നത്.. !!! കൂടെ പഠിച്ച കുട്ടിയല്ലേ എന്നു കരുതി കുറച്ചു സ്വാതന്ത്ര്യത്തോടെ പെരുമാറിയപ്പോൾ… എന്തും ചോദിക്കാം എന്നായിരിക്കുന്നോ അവന്…പഠിക്കുന്ന കാലത്ത് വളരെ നല്ല കുട്ടി ആയിരുന്നു അവൻ… ഇപ്പോൾ എന്താണ് പറ്റിയത്..????അവന്റെ ആ ചോദ്യം മിഥിലയുടെ മനസ്സിനെ അന്നു മൊത്തം അലട്ടിക്കൊണ്ടിരുന്നു..അവളുടെ മനസ്സിലേക്ക് അവളുടെ ഭർത്താവ് രാജീവന്റെയും രണ്ടു കുഞ്ഞുങ്ങളുടെ മുഖം കടന്നുവന്നു.. രാജീവ്‌ ഒരു പ്രൈവറ്റ് കമ്പനിയിലെ ജോലിക്കാരനാണ്. രണ്ടു ആൺകുട്ടികൾ ആണ് രാജീവിനും മിഥുവിനും. ഒരാൾ അഞ്ചിലും ഒരാൾ മൂന്നിലും പഠിക്കുന്നു. ഉള്ളത് കൊണ്ട് സന്തോഷമായി ജീവിക്കുന്ന ഒരു കൊച്ചു കുടുംബം.സ്വരൂപ്‌മായുള്ള ബന്ധം എത്രയും പെട്ടെന്ന് നിർത്തണം…. ഇല്ലെങ്കിൽ അത് തന്റെ കുടുംബ ജീവിതത്തെ തന്നെ ബാധിക്കും… മിഥു മനസ്സിലോർത്തു…

രാജീവും കുട്ടികളും പോയി കഴിയുമ്പോൾ വെറുതെ ഇരിക്കുന്ന സമയത്തു അവൾ വാട്സ്ആപ്പ് നോക്കാറുണ്ട്. അങ്ങനെ ഇരിക്കെ ഒരു മാസം മുൻപ് തുടങ്ങിയതാണ് അവളുടെ പത്താം ക്ലാസ്സ്‌ ബാച്ചിലെ കുട്ടികൾ ചേർന്നൊരു വാട്സ്ആപ്പ് ഗ്രൂപ്പ്. അവിടെ നിന്നാണ് അവൾക്ക് സ്വരൂപും ആയിട്ടുള്ള ബന്ധം തുടങ്ങുന്നത്. പഴയ കൂട്ടുകാരുടെ ഒക്കെ വിശേഷങ്ങൾ അറിയാൻ സാധിച്ചത് ആ ഗ്രൂപ്പിൽ കൂടിയാണ്. അതുകൊണ്ട് ഒഴിവ് സമയങ്ങളിൽ കൂട്ടുകാർ എല്ലാം ഗ്രൂപ്പിൽ വരികയും വിശേഷങ്ങൾ പങ്കു വയ്ക്കുകയും ചെയ്തു പോന്നു.അങ്ങനെ ഒരു ദിവസമാണ് സ്വരൂപിന്റെ പേഴ്സണൽ മെസ്സേജ് വരുന്നത്. അതിൽ അവൾക്ക് അസ്വാഭാവികത ഒന്നും തോന്നിയതുമില്ല. ആദ്യമൊക്കെ വളരെ നല്ല രീതിയിൽ തന്നെയായിരുന്നു സംസാരിച്ചിരുന്നത്. ഇന്നിപ്പോൾ സംസാരത്തിന്റെ ഗതി മാറിയിരിക്കുന്നു. മറ്റു കൂട്ടുകാരെ പോലെ വിശേഷങ്ങൾ പങ്കു വയ്ക്കാനൊന്നും അവന് താല്പര്യമില്ല. പകരം അവന് മറ്റെന്തൊക്കെയോ അറിയാനായിരുന്നു താല്പര്യം. കൂടെ പഠിച്ച കുട്ടികളുടെ കൂട്ടത്തിൽ ഇതുവരെ വിവാഹം കഴിക്കാത്തത് അവൻ മാത്രമാണ്.എന്തായാലും അവനുമായി ഒരു അകലം പാലിക്കാൻ അവളുടെ മനസ് പറഞ്ഞു.എങ്കിലും അവൾ തന്റെ പഴയ കൂട്ടുകാരികളെ വിളിച്ചു അവനെ കുറിച്ച് തിരക്കാൻ തീരുമാനിച്ചു.”ഹലോ പ്രിയ ഇതു ഞാനാടി മിഥില.. “!!”ഹാ… പറയെടി എന്തൊക്കെയുണ്ട് വിശേഷം..?? “!!”ഒന്നുമില്ലെടി…. ഞാനൊരു കാര്യം ചോദിക്കാൻ വിളിച്ചതാ.. “!!”എന്താടി കാര്യം..? “!!”നമ്മുടെ കൂടെ പഠിച്ച സ്വരൂപില്ലേ… അവൻ എങ്ങനെ..? “!!”അതെന്താ നീ അങ്ങനെ ചോദിച്ചത്…? “!!” അല്ലാ എനിക്കൊരു സംശയം അവൻ പഴയ ആൾ തന്നെയാണോന്ന് .. സ്വഭാവത്തിൽ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്ന് തോന്നുന്നു.. “!!”എന്താടി അങ്ങനെ തോന്നാൻ..? “!!” ഇന്നലെ അവൻ എന്നോട് മോശമായി സംസാരിച്ചു…”!!ശേഷം മിഥു സംഭവിച്ചതൊക്കെ പ്രിയയോട് പറഞ്ഞു.ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം പ്രിയ പറഞ്ഞു…”ശരിയാടി എന്നോടും അവൻ മോശമായി സംസാരിച്ചിരുന്നു മുൻപ്. അതോടുകൂടി ഞാൻ അവനുമായുള്ള ബന്ധം നിർത്തിവെച്ചിരിക്കുകയാണ്.. “!!”ങ്‌ഹേ… സത്യമാണോ നീ പറയുന്നത്..?? “!!

“അതേടി അവന് നമ്മുടെ പേഴ്സണൽ കാര്യങ്ങളൊക്കെ അറിയണം പോലും.. എന്നോടൊരിക്കൽ അശീലമായി സംസാരിച്ചതുകൊണ്ട് ഇപ്പോ ഞാൻ അവനുമായി ഒരു കോൺടാക്ടും ഇല്ല… എനിക്ക് പേടിയാ വെറുതെ എന്തിനാ അവനോടൊക്കെ അടുപ്പത്തിന് പോയി നമ്മുടെ കുടുംബം തകർക്കുന്നത്…”!!”ശരിയാടി … ഞാനും അങ്ങനെ തന്നെയാ ചിന്തിച്ചത്.. വെറുതെ വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്തു തോളത്തു വയ്ക്കണ്ട. നമ്മുടെ ഗ്രൂപ്പിലെ ബാക്കി പെൺകുട്ടികൾക്ക് കൂടി ഒരു മുന്നറിയിപ്പ് കൊടുത്തേക്കാം. ആരും ഇനി അവനോടു കൂടുതൽ അടുപ്പത്തിന് പോകാതിരിക്കട്ടെ… !!””ഞാനെന്നാൽ നമ്മുടെ മറ്റു കൂട്ടുകാരികളെ ഒന്ന് വിളിച്ച് നോക്കട്ടെ.. നീയും മാക്സിമം പേരോട് പറയാൻ ശ്രമിക്കണം…. “!!”ശരിയെടി…..വെറുതെ മിണ്ടാതിരുന്നാൽ അവൻ മറ്റുള്ളവരോടും ഈ രീതിയിൽ പെരുമാറും… ഞാനും പറയാമെടി .. “!!”പിന്നീട് മിഥില കൂട്ടുകാരായ റീനയെയും കാവ്യയേയും മഞ്ജുവിനെയും വിളിച്ചു ഇതേകാര്യം പറഞ്ഞു.. . അതിൽ കാവ്യക്കും മഞ്ജുവിനും അവനിൽനിന്ന് ഇതേ അനുഭവം നേരിട്ടതായി അവർ പറഞ്ഞു…അപ്പോൾ അവൻ വിചാരിച്ചതിലും വലിയ തറയാണ്. ഇനി അവനെ വെറുതെ വിട്ടുകൂടാ… അവൾ മനസ്സിലോർത്തു.പിന്നീട് മിഥില ഗ്രൂപ്പിൽ ഉണ്ടായിരുന്ന മുഴുവൻ പെൺകുട്ടികൾക്കും പേഴ്സണൽ മെസ്സേജ് അയച്ചു..”സ്വരൂപിനെ സൂക്ഷിക്കണം… അവൻ വളരെ മോശം സ്വഭാവമാണ് ഇപ്പോൾ.. ഒരു അകലം പാലിക്കുന്നതാണ് നമുക്ക് നല്ലത്… “!!!മെസ്സേജ് കിട്ടിയവർ ഒക്കെ അവളെ വിളിച്ച് കാര്യം അന്വേഷിക്കുകയും…മിഥു അവൾക്ക് നേരിട്ട ദുരനുഭവം അവരോട് പറയുകയും ചെയ്തു..രണ്ടു മൂന്നു ദിവസങ്ങൾക്കുശേഷം സ്വരൂപ് വീണ്ടും മിഥിലയെ വിളിച്ചു. പക്ഷേ അവൾ ഫോൺ എടുത്തില്ല.. നിരാശനായ അവൻ മറ്റു പെൺകുട്ടികൾക്ക് മെസ്സേജ് അയച്ചു എങ്കിലും അവരൊക്കെ മെസ്സേജ് കണ്ടു എന്നുള്ളതിന് തെളിവായി നീലവര മാത്രം തെളിഞ്ഞു കണ്ടു. പക്ഷേ ആരും മറുപടി അയച്ചില്ല..അവന് എന്തൊക്കെയോ സംശയങ്ങൾ തോന്നി.. ഇതെന്താ ആരും മൈൻഡ് ചെയ്യാത്തത്… എന്തോ പ്രശ്നമുണ്ടല്ലോ.. ചിന്തിച്ചു കൊണ്ട് അവൻ വീണ്ടും മിഥുവിനെ ഫോൺ ചെയ്തു.. ഇപ്രാവശ്യം അവൾ കോൾ എടുത്തു..”എന്താടി വിളിച്ചിട്ട് എടുക്കാഞ്ഞത്….? “!!”നീ വിളിക്കുമ്പോൾ ഉടനെ എടുക്കാൻ നീ എന്റെ ആരാ..?? !!! ഭർത്താവോ, അച്ഛനോ അതോ കാമുകനോ… !!””അവൾ പരുഷമായിചോദിച്ചു..”നിന്റെ സ്വരത്തിന് എന്താ ഒരു മാറ്റം…”?? !!” എന്താ നിന്നോട് തേനൂറുന്ന സ്വരത്തിൽ സംസാരിക്കണമെന്ന് നിർബന്ധമുണ്ടോ..? “!!”ഡി….. “!!!അവൻ ദേഷ്യത്തോടെ വിളിച്ചു..”ഹ്മ്മ്… നിന്റെ ദേഷ്യം നിന്റെ വീട്ടിൽ ഉള്ളവരോട് കാണിച്ചാൽ മതി… എന്നോട് വേണ്ട.. “!!”നിനക്കിപ്പോൾ പഠിക്കുന്ന കാലത്തെ സ്വഭാവമല്ലെന്നും ,,, നിന്റെ സ്വഭാവത്തിൽ വന്ന മാറ്റത്തെ കുറിച്ചുമൊക്കെ എനിക്ക് നന്നായി അറിയാം. നീ പ്രിയയോടും മഞ്ചുവിനോടും കാവ്യയോടും പറഞ്ഞതൊക്കെ അവളുമാർ എന്നോട് പറഞ്ഞിട്ടുണ്ട്….. “!!!

അവൻ ഒന്ന് ഞെട്ടി..”എന്താ… എന്താ പറഞ്ഞത്… “??? !!”ഹാ.. നീയിപ്പോഴേ വിയർക്കാൻ തുടങ്ങിയാൽ എങ്ങനെയാ… ഞാൻ ബാക്കി കൂടി പറയട്ടെ…… !!!”നമ്മുടെ ബാച്ചിലെ മുഴുവൻ പെൺകുട്ടികൾക്കും ഞാൻ നിന്നെ കുറിച്ച് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ഇനി നിന്റെ മറ്റേ സ്വഭാവം കൊണ്ട് ആരുടെയും അടുത്തേക്ക് ചെല്ലണ്ട… കുട്ടികളും കുടുംബവുമായി ജീവിക്കുന്ന ഞങ്ങൾക്ക് ഞങ്ങളുടെ ജീവിതം തന്നെയാ വലുത്. അല്ലാതെ പണ്ടെങ്ങോ കൂടെ പഠിച്ച കൂട്ടുകാരനല്ല… “!!!താൻ മെസ്സേജ് അയച്ചിട്ടുണ്ട് ആരും റിപ്ലൈ തരാഞ്ഞതിന്റെ കാരണം അവൻ ഇപ്പോൾ പിടികിട്ടി…അവന്റെ മനസ്സിൽ മിഥുവിനോട് പക തോന്നി..മിഥു വീണ്ടും തുടർന്നു….” നിന്റെ വീട്ടിലും ഇല്ലേ രണ്ടു പെൺകുട്ടികൾ,,, നിന്റെ പെങ്ങന്മാർ.. അവർ കൂടെ പഠിച്ച ആൺകുട്ടികളോട് ഇത്തിരി അടുപ്പത്തിൽ പെരുമാറി എന്ന് കരുതി ആരെങ്കിലും നിന്റെ പെങ്ങമ്മാരോട് മോശമായി സംസാരിച്ചാൽ നിനക്ക് ഇഷ്ടപ്പെടുമോ…???? !!! അതു പോലെതന്നെ അന്തസ്സും അഭിമാനവും ഉള്ള പെണ്ണുങ്ങൾ തന്നെയാണ് ഞങ്ങളും.. കൂടെ പഠിച്ചു എന്ന് കരുതി എന്തും ചോദിക്കാനുള്ള ലൈസൻസ് അല്ല അത്….”!!!”നിനക്ക് ഇപ്പോൾ എന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടാവും എന്ന് എനിക്കറിയാം. പക്ഷേ നീയത് അടക്കി നിന്റെ മനസ്സിൽ തന്നെ വച്ചുകൊണ്ടിരിക്കുന്നതായിരിക്കും നിനക്ക് നല്ലത്….. “!!”ഇല്ലെങ്കിൽ നമ്മുടെ ബാച്ചിൽ ഉള്ള മുഴുവൻ ആൺകുട്ടികളെയും ഞാൻ ഇന്ന് തന്നെ നിന്റെ തനി സ്വഭാവത്തെക്കുറിച്ച് അറിയിക്കും,. അതുമാത്രമല്ല നിന്റെ വീട്ടിൽ വന്നു നിന്റെ അമ്മയുടെയും പെങ്ങന്മാരുടെയും മുന്നിൽവച്ച് നിന്നോട് ഞങ്ങൾ ചോദിക്കുകയും ചെയ്യും…..!!!”ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അവൾ ഫോൺ കട്ട്‌ ആക്കി.ഛെ….!!!ഇനി ഇവളുമാരുടെ അടുത്ത് ഒന്നും നടക്കില്ല.. അവന് വല്ലാത്ത നിരാശ തോന്നി.. ഇനി ആരോടും കൂടുതൽ സംസാരിക്കാൻ പോകാതിരിക്കുന്നതാണ് നല്ലത് എന്ന് അവന് തോന്നി…. ഇപ്പോൾ പെൺകുട്ടികൾ മാത്രമേ തന്റെ സ്വഭാവ മഹിമ അറിഞ്ഞിട്ടുള്ളു… ഇനി ഇവളുമ്മാരോട് കൂടുതൽ വാശിക്ക് നിന്നാൽ ഇതിൽ കൂടുതൽ താൻ നാണം കെടും എന്നവന് മനസ്സിലായി….തന്റെ വിവാഹവും ഇതുവരെ നടന്നിട്ടില്ല… കൂടാതെ കുറച്ചു രാഷ്ട്രീയവുമൊക്കെയായി മറ്റുള്ളവരുടെ മുന്നിൽ ” മാന്യൻ” ആയി പോകുകയാണ്. തന്റെ തനി സ്വഭാവത്തെ കുറിച്ച് ആരെങ്കിലും അറിഞ്ഞാൽ ജീവിതത്തിലെയും രാഷ്ട്രീയത്തിലെയും ഭാവി നശിക്കും. അതുകൊണ്ട് ഇനി ഇവളുമാരുമായുള്ള അടുപ്പം നിർത്തുന്നതാണ് തന്റെ “നല്ല “ഭാവിക്ക് നല്ലത്..മനസ്സിൽ ചിന്തിച്ചു കൊണ്ട് അവൻ ഫേസ്ബുക് തുറന്നു…. അതിലെ കാണാമറയത്തെ സൗഹൃദങ്ങൾക്കായി അവൻ വല വിരിച്ചു കാത്തിരുന്നു… ഏതെങ്കിലും ഒരു ഇര തന്റെ വലയിൽ കുരുങ്ങുമെന്ന പ്രതീക്ഷയോടെ..!!!!ലൈക്ക് കമന്റ്‌ ചെയ്യണേ…

Continue Reading

പ്രണയം

അറിയാതെ കിട്ടിയ പ്രണയം….

Published

on

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി….ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു… അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്…അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു…ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ…അതേല്ലോ… അതെങ്ങനെ അറിയാം…അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്…ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ…കഴിഞ്ഞു… ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല…M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു…ഇപ്പോഴും കള്ളുകുടി ഉണ്ടോ…അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും..

ചേട്ടന്റെ കല്യാണം എന്തെകിലും ആയോ…ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..?എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ…അങ്ങനെ തന്നോട് ആരാ പറഞ്ഞത്…ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്..അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ… അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്…അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു…ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി…അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു…അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ…അതെ സത്യം…ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക…ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം…അതോ… അത് പിന്നെ പറയാം…ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ…പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്…അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ…

അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം…ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ..എന്താ… എന്താ പറഞ്ഞത്…അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”…എന്നിട്ടോഎന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്…എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്….അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു…

കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?..ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല… പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല…അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു…അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല…….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

പ്രണയം

അപ്പുവേട്ടൻ തൊടുമ്പോൾ എനിക്ക് ഒരു മണിക്കൂർ പോലും ഒരുനിമിഷം ആയി മാറുന്നു

Published

on

രചന: Vijay Lalitwilloli Sathya

“അപ്പുവേട്ടാ..ഈഹുക്സ് ഒന്ന്‌ ഇട്ടു തരുമോ””തന്റെ പ്രിയതമ ബ്ലൗസിന് ഹുക്സ് ഇടാൻ വിളിച്ചപ്പോൾ ബെഡിൽ ഇരുന്ന് പുസ്തകം വായിക്കുകയായിരുന്നു അപ്പു.”ഇതെന്താ ശിവകാമി പഴയ മോഡൽ””ഒന്ന് പരീക്ഷിക്കാം എന്ന് വെച്ചു “പണ്ട് തന്നെ ഇത് പോലെ അമ്മ താൻ രണ്ടു,മൂന്ന് ക്ലാസിൽ പഠിക്കുന്ന കാലത്തു വിളിക്കാറുണ്ട്. അപ്പു അപ്പോൾ ഓർത്തു.”പ്ലീസ് പിറകിൽ ആയതുകൊണ്ടല്ല…. ഹെല്പ് ചെയ്യ്…വാ”അവൾ കെഞ്ചി.അപ്പു എഴുന്നേറ്റ് ചെന്ന് ഹുക്സുകൾ ഓരോന്ന് ഇട്ടുകൊടുത്തു.””ഇവളുടെ ഒരു കാര്യം”അപ്പുവിനെ വിരലുകളിലെ സ്പർശനം ഏറ്റപ്പോൾ അവളൊന്നു പുളകിതയായി.അപ്പു എന്ന ആരാധ്യപുരുഷൻ അവളിലേക്ക് വന്ന ആ നിമിഷവും ആ ഓർമ്മയും ഇടയ്ക്കിടെ അവൾ വന്നു നിറയാറുണ്ട്അവളുടെ ചിന്തയെ ആ കഴിഞ്ഞ പഴയ മായിക ലോകത്തെക്ക്കൂട്ടിക്കൊണ്ടുപോയി.സുബ്രു കനകമ്മാൾ ദമ്പതികൾക്ക് കുട്ടികളില്ല.സുബ്രു ക്ഷേത്ര കർമ്മങ്ങളും നോക്കുന്ന ഒരാളാണ്. രാവിലെ അതിരാവിലെ ക്ഷേത്രത്തിലെത്തി പൂജയ്ക്ക് വേണ്ട ഒരുക്കങ്ങൾ ഒരുക്കുന്നതിൽ പൂജാരിയെ സഹായിക്കുന്നു.ഒരു ദിവസം പ്രഭാതത്തിൽ എഴുന്നേറ്റ് ഇങ്ങനെ പോകുമ്പോൾ ക്ഷേത്ര കുളക്കടവിൽ ഒരു പിഞ്ചു കുഞ്ഞിന്റെ കരച്ചിൽ കേട്ടു നോക്കുമ്പോൾ ഒരു പിഞ്ചുകുഞ്ഞിനെ ആരോ ഉപേക്ഷിച്ച അവിടെ കിടത്തി പോയിരിക്കുന്നു.സുബ്രു വേഗം വാരിയെടുത്തു. ആരെയും കാണാതെ വേഗം വീട്ടിലേക്ക് പോയി. തന്റെ ഭാര്യ കനകം മാളിന് വിളിച്ചു കാണിച്ചു.

അവൾക്കും സന്തോഷമായി.”സുബ്ര അണ്ണാ നമുക്ക് ഇതിനെ വളർത്താം പക്ഷേ ഈ നാട്ടിൽ നിന്നാൽ ഇത് ആരുടേതാണെന്ന് ചോദ്യം ഉണ്ടാവും നമുക്ക് വേറൊരു നാട്ടിലേക്ക് പോകാം അവിടെ താമസിച്ചു കുട്ടി ഇച്ചിരി വലുതാവുമ്പോൾ നമുക്ക് തിരിച്ചു വരാം “അങ്ങനെ തീരുമാനിച്ച അവർ ആ കുട്ടിയെ കൊണ്ട് വെള്ളകീറും മുമ്പേ നാട്ടിൽ നിന്നും സ്ഥലംവിട്ടു.പിന്നെ വേറെ നാട്ടിൽ പോയി ജീവിച്ച അവർ മകൾക്ക് പത്തു വയസ്സായപ്പോൾ സ്വന്തം നാട്ടിൽ തിരിച്ചെത്തി.നാട്ടുകാർ കരുതിയത് സുബ്രു അണ്ണൻ പോയതിനുശേഷം ആ നാട്ടിൽ വച്ചുണ്ടായ കുട്ടിയായിരിക്കും എന്നാണ്. ആർക്കും ഒരു സംശയവും ഉണ്ടായില്ല.നാട്ടിൽ വന്ന് അവർ പഴയ ആ ക്ഷേത്രത്തിൽ ജോലി നോക്കി ജീവിക്കുകയാണ് ഇപ്പോൾ.ഇതിനിടെ അവർക്ക് വേറെ കുട്ടികൾ ഒന്നും ഉണ്ടായില്ല. ആ കുട്ടിക്ക് അവർ ശിവകാമി എന്നാണ് പേര് വെച്ചത്.അതിവസുന്ദരികുട്ടി ശിവകാമിയെകാണാൻ അവളുടെ നോട്ടംകിട്ടാൻ ആ നാട്ടിലെ ആൺകുട്ടികൾ ശ്രമിക്കാറുണ്ട്.അവളെ കണ്ടു ഉന്നത ക്ലാസുകളിൽ പോകുമ്പോൾ കുട്ടികൾ എല്ലാവരും ചോദിച്ചുആരാണീ സുന്ദരി. അപ്പോൾ അവളുടെ കൂട്ടുകാരികൾ പറയുംഅമ്പല കാര്യങ്ങൾ നോക്കുന്ന കുടുംബത്തിൽ ഉള്ളതാണ് അവൾ.സുബ്രു കനകമമാൾ ദമ്പതികളുടെ അരുമ മകൾ.!പാട്ടി പട്ടമ്മാളുടെ ചെല്ലം!!ശിവകാമിയുടെ വീടിനടുത്ത് ഒരു അമ്പലമുണ്ട്.അവിടെ ആൽത്തറയിൽ ഒരറ്റത്തു എന്നും വന്നിരിക്കും.അതിന്റെ മുമ്പിൽ മൈതാനമാണ് ആ മൈതാനത്തിൽ വൈകിട്ട് കുട്ടികൾ വന്നു ഫുട്ബോളും ക്രിക്കറ്റും കളിക്കാറുണ്ട്. ശിവകാമി അവിടെയിരുന്നു ക്ഷേത്രത്തിലേക്കുള്ള പൂമാല കോർത്തു കൊണ്ടിരിക്കുംകുഞ്ഞുങ്ങളിലെ ഉള്ള ശീലം.അത്രയേ ഉള്ളൂ.ഈയിടെയായി അവളുടെ മനസ്സിൽ ചെറുപ്പക്കാരൻ സ്ഥാനംകൊണ്ടു. അപ്പു.

അപ്പുവും ആ ഗ്രൗണ്ടിൽ കളിക്കാൻ വരും. അവൾ അപ്പുവേട്ടനിലേക്ക് അടുക്കാൻ ഉണ്ടായ കാരണം ഓർത്തു”കനകം..അന്ത ടിവി പയ്യനെ കൂപ്ഡ് തമിഴ് സംമ്പരുത്തി പാക്കരുത്ക്ക്‌ ടൈം മാച്ച് “ശിവകാമിയുടെ പാട്ടിപട്ടഅമ്മാൾഓർഡർ ഇട്ടു..ഉടനെ ടിവി നന്നാക്കുന്ന അപ്പുവേട്ടനും ശരത്തും വന്നു അപ്പുനെ ഇത്രേം അടുത്തു ആദ്യം കാണുകയണ്‌ അവൾ”ഹമ്മോ എന്തൊരു സൗന്ദര്യം”ഓഫീസ് റൂമിൽ പഠിക്കുകയായിരുന്ന അവൾ വേഗം പുസ്തകംഅവിടെയിട്ട് അകത്തു കയറിപ്പോയി.30 മിനിറ്റിനുള്ളിൽ അവർ ടിവി നന്നാക്കി മടങ്ങി പോയി.അവളുടെ മനസ്സിൽ അപ്പുവിനെ മുഖം തെളിഞ്ഞു നിന്നു എന്താ ഒരു തേജസ് അവൾ തോന്നി.ശിവ കാമി ഫൈനൽ ഇയർ bsc ഫിസിക്സ് പഠിക്കുന്നു..പിറ്റേന്ന് കോളേജിൽ”എവിടെയാ ശിവകാമി നീ””ലാബിലാർന്നെടി “ക്ലാസ്സിൽ നീ ഇന്ന് വല്ല്യ ആളായെടി “”എങ്ങനെ?””ഫിസിക്സ് പ്രൊഫസർ ഇന്നലെ നമുക്ക് തന്ന പ്രോസസ് നീ മാത്രമേ സോൾവ് ചെയ്തുള്ളൂ. ക്ലാസ്സിലെ പഠിപ്പിസ്റ്റ് സോളമന് പോലും ഒന്നു പോലും ചെയ്യാൻ പറ്റിയില്ല.മൂന്നു പ്രോസും നീ സോൾവ് ചെയ്തു… എങ്ങനെ ഒപ്പിച്ചടി ഇതിന്റെ ഉത്തരം””ങേ “ഇന്നലെ രാത്രി വരെ ഒന്നും കമ്പ്ലീറ്റ് ചെയ്തില്ലല്ലോ പിന്നെ ഇതെങ്ങനെ സംഭവിച്ചു..എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല.” നീയാണോ എന്റെ പുസ്തകം എടുത്തു സാറിന് കൊടുത്തത്?”ശിവകാമി അത്ഭുതത്തോടെ ചോദിച്ചു”എല്ലാവരുംകൊടുക്കുന്ന കൂട്ടത്തിൽ നിന്റെ ബുക്‌സും നിന്റെ ബാഗിൽ നിന്ന് എടുത്തു ഞാൻ കൊടുത്തു… ഉം എന്താ..?”സത്യത്തിൽ താൻ ഒന്നും ചെയ്തില്ലല്ലോഅത് എങ്ങനെയുള്ള പറയും. ഏതായാലും ഞാൻ ബുക്സ് കാണട്ടെ അപ്പോൾ അറിയാമല്ലോ.. അവൾ കരുതി.ക്ലാസ്സിൽ കയറി ചെന്നപ്പോൾ പ്രൊഫസർ അവളെ പ്രശംസിച്ചു.”അഭിനന്ദനങ്ങൾ ഇത്രയുംഡിഫിക്കല്റ്റായ പ്രോബ്ലം സോൾവ് ചെയ്തത നീ നാളത്തെ ഐഎസ്ആർഒ വാഗ്ദാനമാണ്‌.

കീപ്പിറ്റപ്പ്””ങേ “അവൾ അത്ഭുതപരതന്ത്രനായി.സത്യം തന്നെയാണോ ഒരുപക്ഷേ മാഷിന് പുസ്തകം മാറിയിട്ടുണ്ടാവും എന്ന് അവൾക്കു തോന്നി.സത്യത്തിൽ ഇന്നലെ വരെതന്റെ ബുക്കിൽ താൻ ഒരു അക്ഷരം പോലും എഴുതിയിട്ടില്ല.എങ്കിലും മാഷ് അഭിനന്ദിച്ചപ്പോൾ അവൾ”താങ്ക്സ്”വിറച്ചുകൊണ്ട് പറഞ്ഞു.അവൾ പുസ്തകംഎടുത്തു നോക്കി ശരിയാണ് തന്റെ പുസ്തകത്തിൽ നല്ലകൈപ്പടയിൽ ആരോ പ്രോബ്ലം സോൾവ് ചെയ്തിരിക്കുന്നു. ഈശ്വരാ ഇതെന്തു മറിമായംഈശ്വരൻ നേരിട്ട് സഹായിച്ചത്ആണോ…..അവൾ ശങ്കിച്ചു പോയി. ആ നിമിഷം…..കണ്ടിട്ട് ഈശ്വരന്റെ കയ്യക്ഷരം ആണെന്ന് തോന്നുന്നില്ല…..അതിനവൾക്ക് ഈശ്വരനെ മുമ്പിൽ കണ്ടിട്ടില്ലല്ലോ പിന്നെങ്ങനെ ഈശ്വരനെ കൈയ്യക്ഷരം അറിയും.അവൾ അവളുടെ കഴിഞ്ഞ ദിവസത്തിലെ ജീവിതത്തിലെ ഓരോ നിമിഷവും റീവൈൻഡ് ചെയ്തു.അപ്പോഴാണ് തലേന്നാൾ രാത്രി ടിവി മെക്കാനിക് വീട്ടിൽ വരുന്ന നേരം താൻ ബുക്സും കൊണ്ട് ഓഫീസ് റൂമിൽ ആയിരുന്നു പഠിച്ചിരുന്ന കാര്യം അവൾക്ക് ഓർമ്മയിൽ തെളിഞ്ഞത്.ടിവി നന്നാക്കുക അത് ഫിസിക്സ് പഠിച്ചതിന് ഭാഗമാണല്ലോഅങ്ങനെയെങ്കിൽ അവരിൽ ആരോ ആണ് അത് ചെയ്തത്.സംശയിക്കുന്ന രണ്ട് പേരിൽഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ ആളെ കൃത്യമായ ആളെ കണ്ടെത്തി.അന്ന് ടീവി നന്നാക്കാൻ വന്നപ്പോൾ മേശ പുറത്തു വച്ചിട്ടുണ്ടായിരുന്നുണ്ടായിരുന്ന പുസ്തകം അപ്പുവേട്ടൻ കണ്ടപ്പോൾആ പ്രോബ്ലംസോൾവ് ചെയ്യുകയായിരുന്നുഇത്രയുംവിദ്യാഭ്യാസം ഉണ്ടായിരുന്നെന്ന് അറിഞ്ഞിരുന്നില്ല.’ഈശ്വരാ അപ്പുവേട്ടൻ ഫിസിക്സ് എംഎസ്സി ആണെന്ന് ‘അന്നു മൊട്ടിട്ട ഒരു കുഞ്ഞു പ്രണയം മനസ്സിൽ ഉള്ളിലുണ്ട്.ആരവമുയർന്നു അപ്പുവേട്ടൻ മൈതാനത്തിൽ എത്തി എന്നു തോന്നുന്നു ഒന്ന് കാണാൻ അവളും എഴുന്നേറ്റു.അപ്പും അവളെ കണ്ടു.അവൾ പുഞ്ചിരിച്ചു!അവരുടെ പ്രണയം നാൾക്കുനാൾ വളർന്നു.കുളക്കടവിൽ ക്ഷേത്രമതിൽക്കെട്ടിനു പുറത്തു ഊടു വഴികളിലും അവർ കണ്ടുമുട്ടി. പരസ്പരം സംസാരിച്ചു മനസ്സുകൾ കൈമാറി സ്വപ്നങ്ങൾ പങ്കു വെച്ചു ദിനങ്ങൾ കഴിച്ചുകൂട്ടി.

ടിവി മെക്കാനിക് ജോലി നോക്കിയിരുന്നു അപ്പുവിനു ശാസ്ത്രസാങ്കേതിക വകുപ്പിൽ ജോലി ലഭിച്ചു. അതിനുള്ള യോഗ്യത അയാൾക്ക് ഉണ്ടായിരുന്നല്ലോ.നല്ലൊരു മുഹൂർത്തത്തിൽ ശിവകാമിയുടെ യും അപ്പുവിനെയും വിവാഹം കെങ്കേമമായി നടന്നു.ശിവകാമിയുടെ വളർച്ചയും ജീവിതവും എല്ലാം കണ്ട് ആസ്വദിച്ച് ആരുമറിയാതെ കഴിയുന്ന ഒരു അമ്മ ഏതോ ഒരു കുടുംബത്തിൽ അവരുടെ ഭർത്താവിന്റെ കൂടെ അവരുടെ കുട്ടികളുമായി ജീവിച്ചു വരികയാണ്.അന്ന് കുട്ടിയെ കുളക്കടവിൽ ഉപേക്ഷിച്ചു അവര് ഒരിടത്തു മറഞ്ഞ് ഇരിക്കുകയായിരുന്നു. മക്കളില്ലാത്ത സുബ്രു എന്തായാലും തന്റെ കുഞ്ഞിന് കാണുമെന്നും അയാൾ എടുത്തുകൊണ്ടു പോയി വളർത്തണമെന്നും നല്ല നിശ്ചയമുള്ള ഒരമ്മയാണതു.”ശിവകാമി നീ എവിടെയാണ്”അപ്പുവിനെ വിളി കേട്ട ശിവകാമി ചിന്തയിൽ നിന്നുണർന്നു. ക്ലോക്കിൽ നോക്കിയപ്പോൾനാല്പത് മിനിറ്റ് കടന്നുപോയിരിക്കുന്നു”അയ്യോ…എന്താ അപ്പുവേട്ടാ ഇത് നാലു കുടുക്കുകൾ ഇടാൻ നാല്പത് മിനിറ്റോ””നീ എന്തെടുക്കുകയായിരുന്നു.. അപ്പോൾ””അത് പിന്നെ ഞാൻ…എന്റെ അപ്പുവേട്ടൻ തൊടുമ്പോൾ എനിക്ക്…. ഒരു മണിക്കൂർ പോലും ഒരുനിമിഷം ആയി മാറുന്നു…ശോ..”അതും പറഞ്ഞ് അവൾ അടുക്കളയിലേക്കോടി…..വായിച്ചുകഴിഞ്ഞാൽ രണ്ടു വാക്കു പറഞ്ഞു പോകാൻ മറക്കല്ലേ…..

Continue Reading

Most Popular