Connect with us

അനുഭവങ്ങൾ

രാത്രിയിലെ പേടി പെടുത്തുന്ന ശബ്ദം കേട്ട് , സകല ദൈവങ്ങളെയും മനസ്സിൽ വിളിച്ചു, ഒരു മൂളി പാട്ടും പാടി, ബാറ്ററി ഇടുന്ന ഒരു കൊച്ചു ടോർച്ച് തെളിച്ചു വീട്ടിലേക്കു ഒറ്റ നടത്തത്തിനു ചെല്ലും ..

Published

on

രചന: ശ്രീജിത്ത് വിജയൻ
കുറെ കൊല്ലം മുൻപുള്ള കഥയാണ് , കൃത്യമായി പറഞ്ഞാൽ ദൂരദര്ശനും ആന്റിനയും ഉള്ള കാലം ..

എന്നും ജോലി കഴിഞ്ഞു സുരേഷ് എത്താറുള്ളത് രാത്രി 9 .30 നുള്ള ലാസ്‌റ് ട്രാൻസ്പോർട്ടിനാണ്..

കുറച്ചു ദൂരെ ഉള്ള വർക്ഷോപ്പിലാണ് പണി..
ബസ് ഇറങ്ങിയാൽ പിന്നെ ഒരു നടത്തമാണ് .. വീട്ടിൽ ചെല്ലണമെങ്കിൽ ഒരു വലിയ റബർ തോട്ടവും , പിന്നെ ഒരു കപ്പത്തോട്ടവും കടക്കണം.

രാത്രിയിലെ പേടി പെടുത്തുന്ന ശബ്ദം കേട്ട് , സകല ദൈവങ്ങളെയും മനസ്സിൽ വിളിച്ചു, ഒരു മൂളി പാട്ടും പാടി, ബാറ്ററി ഇടുന്ന ഒരു കൊച്ചു ടോർച്ച് തെളിച്ചു വീട്ടിലേക്കു ഒറ്റ നടത്തത്തിനു ചെല്ലും ..

മലയോര ഗ്രാമം ആണ് ..റബർതോട്ടം ,നല്ലൊന്നാന്തരം കയറ്റവും, തോട്ടത്തിനു അരികിൽ നല്ലൊരു വെള്ളച്ചാട്ടവും ഉണ്ട് ,
വെള്ളച്ചാട്ടം നോക്കി പകുതി വരെ വരാം പിന്നെ വെള്ളച്ചാട്ടത്തിനു ഗുഡ്ബൈ പറഞ്ഞു തോട്ടത്തിനു നടുവിലൂടെയുള്ള വഴിയിലേക്കു പ്രവേശിക്കണം ഇവിടെ മുതലാണ് ഭയാനകമായ അന്തരീക്ഷം ..

ഒന്ന് അലറി കരഞ്ഞാൽ കൂടി കേൾക്കാനാരുമില്ല …
ഈ കയറ്റം കയറി ചെല്ലുന്നത് ഒരു കപ്പത്തോട്ടം അത് കഴിഞ്ഞാൽ വീടെത്തി …

പതിവുപോലെ സുരേഷ് അന്നും പണി കഴിഞ്ഞു വന്നു ബസ്സിറങ്ങി ..
ടോർച്ച് തെളിച്ചു പതിവ് മൂളിപ്പാട്ട് പാടി മലകയറാൻ തുടങ്ങി …

തോട്ടത്തിനു നടുവിലൂടെ ഉള്ള വഴി പ്രവേശിച്ചു.. കുറച്ചു പോകുമ്പോൾ ഒരു പഴയ ഇടിഞ്ഞു പൊളിഞ്ഞ ഒരു വീടുണ്ട് ആകെ കാടു പിടിച്ചു കിടക്കുന്ന സ്ഥലം, അവിടെ എത്തുമ്പോൾ അറിയാതെ കാലിനു വേഗത കൂടി പോവും …

ആ ഭാഗത്തേക്ക് നോക്കാതെ വേഗം നടന്നു നീങ്ങുമ്പോൾ ആണ് അറിയാതെ കണ്ണുകൾ അവിടേക്കു പാളി നോക്കി പോയത് ..

എന്തോ കണ്ടത് പോലെ …

ഒരു വെളുത്ത രൂപം കണ്ടോ…ഇല്ല തോന്നലാവും ..

ടോർച്ച് അങ്ങോട്ട് അടിച്ചു നോക്കണോ.. ,നോക്കാം .. വേണോ … നോക്കിയേകാം..

ഉള്ളിൽ ചെറിയ ഭയം തോന്നിയെങ്കിലും സുരേഷ് നടന്നു കൊണ്ട് തന്നെ അങ്ങോട്ട് ടോർച്ച് അടിച്ചു എന്തോ അനക്കം അവിടെ .. പെട്ടെന്ന് കാല് എന്തിലോ തട്ടി മുന്നോട് വേച്ചു വീണു ..
മരത്തിന്റെ വേര് ആണ് , കൈയിൽ നിന്നും ടോർച്ച് വീണു പോയി, ടോർച്ച് ഓഫ് ആയിരിക്കുന്നു ..

ഉള്ളിൽ ഭയം ഇരട്ടിച്ചു ..
വീടിന്റെ അനക്കം കേട്ട ഭാഗത്തേക്ക് സുരേഷ് ഒന്ന് നോക്കി , നെഞ്ചിലൂടെ ഒരു തീക്കൊള്ളി പോയത് പോലെ, ഒരു വെളുത്ത രൂപം അവിടെ മറഞ്ഞു നില്കുന്നു ..
തോന്നൽ അല്ല പെട്ടെന്ന് ടോർച്ച് നിലത്തൂന്ന് തപ്പി എടുത്തു .. അവിടേക്കു തെളിച്ചു …

വെളുത്ത സാരിയുടുത്ത ഒരു രൂപം ഭിത്തി മറവിലേക് മാഞ്ഞു പോയി .. സുരേഷ് ഒന്നേ നോക്കിയുള്ളൂ ..
വിറച്ചു അവിടെ വീഴുന്നതിനു മുൻപ് സകല ധൈര്യവും സംഭരിച്ചു അമ്മേ.. …ന്നു വിളിച്ചു തിരിഞ്ഞു നോക്കാതെ ഓടി ..

വീട്ടിൽ ചെന്നു വാതിലിൽ തട്ടി വിളിച്ചു .. ‘അമ്മ വന്നു വാതിൽ തുറന്നതും ഉള്ളിലേക്കു ചാടി കയറി അടുക്കളയിലേക് ഓടി കുറെ വെള്ളം കലത്തിൽ നിന്നും കോരി കുടിച്ചു ..

അവിടെനിന്നും ഓടി വിളക്കു വെക്കുന്ന ഭാഗത്തേക്കു ..
പോക്കറ്റിൽ കിടന്ന ഒരു രൂപ എടുത്ത് തലക്ക് ഒഴിഞ്ഞു നിലവിളക്കിനു മുന്നിൽ വെച്ചു …

ഞെട്ടൽ മാറിയിട്ടില്ല . ഓടുമ്പോൾ ആ രൂപം പിന്നാലെ വരുന്നത് പോലെ ആണ് തോന്നിയത് ..

കാലുകൾ ഇല്ല .. എന്നെ അവിടെ തട്ടിയിട്ടതും അത് തന്നെ …
എന്നും വരുന്നവഴിയിൽ അല്ലാതെ എങ്ങനെ വീഴാൻ …

വീട്ടുകാർ ഇതെല്ലാം കണ്ടു അന്ധം വിട്ടു നിൽക്കുകയാണ് .. അമ്മ കാര്യം തിരക്കി എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു .. അവരും ഭയന്നിരിക്കുന്നു ..

എന്റെ ദേവീ എന്റെ മോനെ നീ ആപത്തൊന്നും കൂടാതെ ഇങ്ങെത്തിച്ചല്ലോ… അമ്മേ മഹാമായേ …. ‘അമ്മ കണ്ണീരോടെ പ്രാർത്ഥിച്ചു …

അന്ന് സകല ജനലുകളും ഭദ്രമായിട്ടാണ് അടച്ചിരിക്കുന്നത് എന്ന് ഉറപ്പിച്ചിട്ടു നിലത്തു പാ വിരിച്ചാണ് കിടന്നത് ..

നേരം വെളുത്തു…
പനി പിടിച്ചിരിക്കുന്നു തീരെ വയ്യ ..
ആ രൂപം മനസ്സിൽ നിന്നും മായുന്നില്ല ..
തന്നെ നോക്കുന്ന ചോര കണ്ണുകൾ.. രാത്രിയിൽ പലതവണ ഞെട്ടി ഉണർന്നിരുന്നു ..
എന്തായാലും രണ്ടു ദിവസത്തേക്ക് ഇനി പണിക്കു പോകുന്നില്ല …

സംഭവം എന്തായാലും കാട്ടുതീ പോലെ നാട്ടിൽ പടർന്നു ..

വീടിനു പിന്നിലൂടെ ഉള്ള വഴിയേ കുറച്ചു കയറ്റം കയറിയാൽ ഒരു പഞ്ചായത് റോഡ് ആയി ,അതുവഴി നടന്നു ചെല്ലുന്നത് അമ്പലത്തിലേക് ആണ് ആ വഴിയാണ് വാസു പിള്ള യുടെ ചായക്കട ..
വൈകുന്നേരം ചായ കുടിച്ചു കൊണ്ട് ഇരുന്നപ്പോൾ വാസുപിള്ള ആ കഥ പറഞ്ഞത്.

സാവിത്രിയുടെ കഥ.

പണ്ട് ഈ തോട്ടം ഒരു കാട് ആയിരുന്നു..
അന്നത്തെ നാട്ടിലെ വലിയ കുടുംബക്കാർ ആയ മൂത്തേടത്തു കാരുടെ കൈവശം ഈ ഭൂമി വന്നു പെട്ടു..
നീ ഇന്നലെ കണ്ടില്ലേ ആ ഇടിഞ്ഞ വീട് പണ്ട് അവിടെ താമസിച്ചിരുന്ന ഒരു പാവം അമ്മയും മകളും ആയിരുന്നു ..

ആ കൊച്ചിന്റെ പേരാണ് സാവിത്രി ..

നമ്മുടെ അമ്പലം കൊണ്ട് കഴിയുന്ന ഒരു കുടുംബം …

അന്ന് മൂത്തേടത്തെ തല തെറിച്ച മൂത്ത സന്താനം നശിപ്പിച്ചതാ ആ കുടുംബത്തിനെ ..

അമ്പലത്തിലെ മാലകെട്ടും , വൃത്തിയാക്കലും ഒക്കെ ആയിരുന്നു അവളുടെ ജോലി ..

അങ്ങനെ ആണ് ആ വൃത്തികെട്ടവൻ അവളെ നോട്ടമിട്ടത് ..
പല പ്രാവശ്യം ശല്യം ചെയ്തു ..
ഒരു രാത്രി .. ആ.. അമ്മയെ കെട്ടിയിട്ടു, ആ പാവം മകളെ നശിപ്പിച്ചു,
എന്നിട്ട് ആ വീട്ടിൽ ഇട്ടു പച്ചക്കു തീകൊളുത്തി കൊന്നു..

ആര് ചോദിക്കാൻ ..ആരും ഉണ്ടായില്ല ..

പക്ഷെ ….
ആ പെണ്ണിന്റെ ആത്മാവ് പ്രതികാര ദാഹിയായി വന്നു ..

ആ പെണ്ണിനെ കൊന്ന് ഒരാഴ്ച തികച്ചില്ല പാമ്പ് കൊത്തി അവൻ കാവിനുള്ളിൽ മരിച്ചു കിടക്കുകയായിരുന്നു …
പക്ഷെ കാലിൽ പാമ്പ് കൊത്തിയത് കൂടാതെ അവന്റെ കഴുത്തിലും മുറിവ് ഉണ്ടായിരുന്നു ..

ആ കുടുംബം തന്നെ നശിച്ചു പോയില്ലേ …എല്ലാവരും ദുർമരണ പെട്ടു..

ആ ആത്മാവ് ഇപ്പോളും അവിടെ ഉണ്ട് , ഗതികിട്ടാതെ അലഞ്ഞു ..
അസമയത്തു് ആ ഭാഗത്തു കൂടി പോകരുത്
ആ..വീടും നമ്മുടെ കാവും തമ്മിൽ വരത്ത് പോക്ക് ഉണ്ട്

വരത്ത് പോക്കോ.. ?? ഞാൻ ചോദിച്ചു.

ആ…. വരത്ത് പോക്ക് നിനക്കറിയില്ലേ … അദൃശ്യ ശക്തികളുടെ സഞ്ചാരം… വാസുപിള്ള തുടർന്നു ..
ഒരു തീഗോളം അവിടെ നിന്നും കാവിലേക്കും ,കാവിൽ നിന്നും അവിടേക്കും രാത്രിയിൽ പോകും … ചില നാളുകാർക്ക് കാണാം ..

വാസു ചേട്ടൻ കണ്ടിട്ടുണ്ടോ

ഞാൻ ഒന്ന് രണ്ടു തവണ കണ്ടിട്ടുണ്ട് പിന്നീട് ആ.. സമയത്തു മുറ്റത്തു ഇറങ്ങുന്നതൊക്കെ ഒഴിവാക്കി എന്തെങ്കിലും സംഭവിച്ചാലോ …
ആ… അങ്ങനെ ആ സംഭവത്തിന് കുറച്ചു കാലങ്ങൾക്കു ശേഷം കാടൊക്കെ തെളിച്ചു
ആദ്യം തെങ്ങിൻ തോപ്പ് ആയിരുന്നു, പിന്നെ ഇപ്പൊ റബർ തോട്ടം ആയി ..

പക്ഷെ ഇപ്പോളും ആ വീട് ഇരിക്കുന്ന ഭാഗം ആരും ഒന്ന് എത്തി നോക്കാൻ കൂടി ധൈര്യപെട്ടിട്ടില്ല ..
അവിടമൊഴിച്ചാണ് റബർ വെച്ചേക്കുന്നത് ..

നീ ആരുടെയോ ഭാഗ്യം കൊണ്ടാ സുരേഷേ രക്ഷപെട്ടത് ഇനി ആ വഴി അങ്ങനെ പോകണ്ട കേട്ടോ ..

ഒന്നും പറഞ്ഞില്ല അപ്പൊ തന്നെചായയുടെ കാശ് കൊടുത്തിട്ട് വീട്ടിലേക് പൊന്നു …

വീട്ടിൽ വന്നപ്പോൾ അയലോക്കത്തെ കുറെ ചേച്ചിമാരൊക്കെ വന്നിട്ടുണ്ട് ..
‘അമ്മ എരിവും പുളിയും ചേർത്ത് കാര്യങ്ങൾ വിശദീകരിക്കുന്നു ..

നീ എന്നിട്ട് ശെരിക്കും പ്രേതത്തെ കണ്ടോടാ .. ബിന്ദു ചേച്ചിയുടെ വകയാണ് ചോദ്യം
ഞാൻ എപ്പോളും തുണി അലക്കാൻ ആ വഴി ഒറ്റയ്ക്കാണ് പോകാറ് ഇനി എന്തായാലും തനിച്ചു പോക്ക് നിർത്തി .. എന്തെങ്കിലും പറ്റിയാൽ ഒന്ന് ഓടിവരാൻ കൂടി ആരും ഇല്ല ..

നമ്മുടെ വീടിന്റെ കുറച്ചു താഴെ ആണ് ചേച്ചിയുടെ വീട് അച്ഛനും അമ്മയും കുറച്ചുനാള് മുൻപ് മരിച്ചു ഒരു ആങ്ങള ഉണ്ട് കഞ്ചാവ് അടിച്ചു തോന്നിയപോലെ നടക്കുന്നു .. പാവം ചേച്ചി ..

എന്തായാലും രണ്ടു ദിവസം കഴിഞ്ഞാണ് പിന്നെ ജോലിക് പോയത്, ഒരാഴ്ചത്തേക്ക് പിന്നെ അടുത്ത സ്റ്റോപ്പിൽ ഇറങ്ങി കുറച്ചു കൂടുതൽ നടന്നു ചുറ്റി കറങ്ങി വീട്ടിൽ വന്നു ..

ഒരാഴ്ച കഴിഞ്ഞുള്ള ഒരു ദിവസം ബസ് കയറാൻ സ്റ്റാൻഡിൽ നിൽകുമ്പോൾ വീടിനടുത്തുള്ള ഒരു സുഹൃത്തിനെ കിട്ടി ശിവൻകുട്ടി, പേരിലെ ഉള്ളു ശിവൻ ആള് നല്ലൊരു നിരീശ്വര വാദിയാണ്..
എന്തായാലും അവിടെ ബാറിൽ കേറി ഒന്ന് മിനുങ്ങാൻ ഞങ്ങൾ തീരുമാനിച്ചു ..

ഒരു ഹാഫ് വാങ്ങി അടിച്ചു ഞങ്ങൾ യാത്രതിരിച്ചു
നല്ല ഫിറ്റ് ..

മദ്ധ്യം തലയ്ക്കു പിടിച്ചപ്പോൾ തുടങ്ങിയത് ആണ് ശിവൻ കുട്ടി നിരീശ്വരവാദം പറയാൻ .. ഓരോന്ന് പറഞ്ഞും എടുത്തും ഓർക്കാതെ പഴയ സ്റ്റോപ്പിൽ അറിയാതെ ഞങ്ങൾ ഇറങ്ങി .. കഥ പറഞ്ഞു നടന്നു വരുന്ന വഴിക്കാണ് ശിവൻ കുട്ടി ആ കാര്യം ഓർമിപ്പിച്ചത് ..

ഡാ നിന്നോട് കുറെ ദിവസം ആയി ചോദിക്കണം എന്ന് കരുതി ഇരിക്കുവായിരുന്നു നീ എന്തോ പ്രേതത്തെ കണ്ടെന്നോ ഉമ്മ വെച്ചെന്നോ ഒക്കെ കേട്ടല്ലോ ശെരിയാണോ ..

ഞാൻ ഒന്ന് ഞെട്ടി .. ഈശ്വരാ.. സ്റ്റോപ്പ് മാറിയിരിക്കുന്നു …
ഡാ ശിവ സത്യാ ഡാ .. ഞാൻ കണ്ടതാ നമുക് തിരിച്ചു പോകാം .. ഈ ടൈമിൽ ഈ വഴി ശെരിയല്ല ..

ഡാ നീ പേടിക്കാതെ.. ഈ പ്രേതവും ദൈവവും ഒക്കെ ഒരു മിഥ്യ ആണ് … ഒക്കെ മനുഷ്യന്റെ
കണ്ടുപിടിത്തം ഞാനില്ലേ കൂടെ നീ വാ …

ഇനി അഥവാ പ്രേതം വന്നാലും, എന്താ…. അവളുടെ പേര്… ആ…. സാവിത്രി .. അവൾ എത്ര വലിയ സാവിത്രി ആണേലും .. അവളുടെ കാര്യം ഞാൻ നോക്കിക്കൊള്ളാം .. അവൻ കണ്ണൊന്നു ഇറുക്കി ചിരിച്ചു …

നാക്ക് കുഴഞ്ഞു കൊണ്ട് ആണ് അവൻ പറഞ്ഞതത്രയും ..

അവൻ എന്റെ കൈ പിടിച്ചു നടന്നു .. മുന്നോട് പോകും തോറും ഉള്ളിലെ ഭയം ഏറിവന്നു ..

രണ്ടുപേർക്കും കൂടി എന്റെ ഒരു ടോർച്ച് മാത്രം ..

തോട് കഴിഞ്ഞു ഇനി തോട്ടത്തിനു നടുവിലൂടെ ഉള്ള വഴി ..

കാലുകൾ വിറകുന്നുണ്ട് ഞെഞ്ചിടിപ്പു കൂടുന്നുണ്ട് , നടന്നു നടന്നു ..
ആ വീടിനു അരികിലെത്തി അവിടേക്ക് നോക്കണോ …

ശിവാ അളിയാ

എന്താടാ

അളിയാ ഞാൻ ഇവിടെ വെച്ചാടാ അതിനെ കണ്ടത് ..

ഏതിനെ

അളിയാ മറ്റേ .. സാധനത്തിനെ .
.
മറ്റേതോ ഏതു മറ്റേതു ..

അളിയാ പ്രേതത്തെ.. സാ..സാവിത്രിയെ.. ഞാൻ വിറച്ചു കൊണ്ട് ആണ് പറഞ്ഞത് …

പറഞ്ഞു തീർന്നതും ശിവൻ കുട്ടി, എടി…. സാവിത്രി…… എന്ന് വിളിച്ചു കൊണ്ട് വീടിന്റെ ഭാഗത്തേക്ക് ഓടി ചെന്നതും ഒന്നിച്ചായിരുന്നു .
ഞെട്ടലോടെ എല്ലാം കണ്ടുകൊണ്ട് നിക്കാനേ എനിക്ക് കഴിഞ്ഞുള്ളു ..

ആയ്യോ…. എന്നുള്ള ശിവൻകുട്ടിയുടെ അലർച്ചയാണ്‌ ഞാൻ പിന്നീട് കേട്ടത് ..

ഞാൻ ടോർച്ച് അവിടേക്ക് തെളിച്ചു, ഓടണോ .. അപ്പൊ അവൻ .. ഈശ്വരാ .. പതിയെ മുന്നോട്ട് നടന്നു..

ഇപ്പൊ വീടിന്റെ മുൻ ഭാഗം കാണാം.. അതാ ശിവൻ കുട്ടി അവിടെ വീണു കിടക്കുന്നു ടോർച്ച് തെളിച്ചു അവിടെ എന്തോ അനങ്ങുന്നു ..
എന്റെ കണ്ണിൽ ഇരുട്ടു കയറി .. .
ആകെ വിറയൽ എങ്ങനെയും അവനെ രക്ഷിച്ചു ഓടണം ..

പതിയെ ശിവന്റെ അടുത്തേക്ക് കാലുകൾ വെച്ചു ..
ടോർച്ച് വീടിനു ചുറ്റും തെളിച്ചു നോക്കി ഉള്ളിൽ എന്തോ അനക്കം പോലെ …
തോന്നിയതാണോ ചീവീടുകൾ വല്ലാതെ അലക്കുന്നു ..
പതിയെ ശിവന്റെ അടുത്ത് എത്തി, എന്റെ ഉമ്മി നീർവറ്റി ..

ഇടിഞ്ഞ വീടിന്റെ ഉള്ളിലേക്കു അറിയാതെ ടോർച് തെളിച്ചു ഞെട്ടി തരിച്ചു ഞാൻ പിന്നിലേക്കു വേച്ചു വീണു .

സാവിത്രി ..

വെള്ളസാരി ഉടുത്ത രൂപം അവൾ അവിടെ ഭിത്തിക്ക് പിന്നിലായി മറഞ്ഞു നില്കുന്നു …

ശിവാ.. ശിവാ .. ശബ്ദം പുറത്തേക് വന്നില്ല ..
ടോർച്ച് കൈയിൽ നിന്ന് വീണിരുന്നു .

ടോർച്ച് മുറിക്കുള്ളിലേക് തെളിഞ്ഞു നിൽക്കുന്ന രീതിയിൽ വീണു കിടക്കുകയാണ് ..

സാവിത്രി ആ രൂപം അവിടെ നിന്നും ഉള്ളിലേക്കു മറഞ്ഞു ..

ഞാൻ ടോർച്ച് എടുത്തു അവിടേക്കു വീണ്ടും തെളിച്ചു ..

വെട്ടം കാണുന്നതിന് അനുസരിച്ചു ആ രൂപം മറഞ്ഞു മറഞ്ഞു പോകുന്നു .

അതുവരെ ഇല്ലാത്ത എന്തോ ഒരു ധൈര്യം എന്നിലേക്കു വന്നപോലെ ..
ഞാൻ വീടിന്റെ ഉള്ളിൽ കയറാതെ പതിയെ വീടിന്റെ വശത്തേക്കു വന്നു ആ രൂപം മറഞ്ഞു നിൽക്കുന്ന ഭാഗത്തേക്കു ടോർച് തെളിച്ചു ..
കാണുന്നില്ല ..
തിരിച്ചു നടക്കാൻ ഭാവിച്ചപ്പോൾ..അവിടെ തറയിൽ എന്തോ കണ്ടത് പോലെ അവിടേക്കു തന്നെ ടോർച്ച് തറയിലേക് തെളിച്ചു ..

സാവിത്രി അവിടെ കുത്തിയിരിക്കുന്നു ..

മുഖം കാലുകൾക്കിടയിലേക് പൂഴ്ത്തി … എന്നിൽ വിറയൽ ഉണ്ടായിരുന്നെങ്കിലും പതിയെ കാലുകൾ അവള്കരികിലേക് നീങ്ങി ..

ഏകദേശം അടുത്തെത്തി ..

സാവിത്രി തേങ്ങുകയാണ്… ഒരു തേങ്ങലിന്റെ ശബ്ദം മാത്രം കേൾകാം…

തൊണ്ട വരണ്ടു , ഇന്ന് ഒന്നുകിൽ എന്റെ മരണം ..അല്ലെങ്കിൽ ?? അറിയില്ല.. അല്ലെങ്കിലും എന്റെ മരണം തന്നെയാവും ..

ടോർച്ച് അവളുടെ മുഖത്തേക് തന്നെ തെളിച്ചു അവിടെ കിടന്ന ഒരു കമ്പ് പതിയെ ഞാൻ കുനിഞ്ഞു എടുത്തു ..

ഞാൻ രണ്ടും കൽപ്പിച്ചാണ് .. അവൾക്കു നേരെ ആഞ്ഞു വീശി കൊണ്ടില്ല അല്പം കൂടി അടുത്തേക് ചെന്നാലേ കൊള്ളൂ ..

ഒരു കാൽ കൂടി മുന്നോട് വെച്ചു ..

അവൾ അത് കണ്ടിട്ടാവണം പതിയെ മുഖം ഉയർത്തി
ഞാൻ വടിയിൽ പിടി മുറുക്കി..

സുരേഷേ .. നീ എന്നെ ഉപദ്രവിക്കരുത് ..

ങേ ……….

എന്നെ ഇവിടെ കണ്ട കാര്യം ആരോടും പറയരുത് …

ങേ ………..

സാവിത്രിയുടെ മുഖത്തേക് ഞാൻ സൂക്ഷിച്ചു നോക്കി …

മുഖത്തെ മുടി മാറ്റി അവൾ എന്നെ നോക്കി …

എടീ ….. ബിന്ദു ………നീയോ …….

നീ ….. നീ ..എങ്ങനെ ….. ആഹാ …. അപ്പൊ …. നീ ….ആണല്ലേ …..സാവിത്രി …
കള്ള നായ്%$#@&^ മോളെ
ആഹാ അപ്പൊ ഇതാണല്ലേ പരുപാടി ……

ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ കരയണോ ചിരിക്കണോ എന്നറിയാതെ നട്ടപ്പാതിരയ്ക്കു വിയർത്തു കുളിച്ചു ഞാൻ നിന്നു…
എന്റെ കാലിലേക് സാവിത്രി അല്ല സോറി ബിന്ദു കെട്ടി പിടിച്ചു കരഞ്ഞു ..

ചതിക്കല്ലേ മോനെ … പറ്റിപ്പോയി …

അവൾടെ അമ്മേടെ സാവിത്രി .. ആഹാ .. നിന്നെ ഞാൻ ശെരിയാക്കി തരാമെടി … ഒരു 2 മിനിറ്റുകൂടി കഴിഞ്ഞിരുന്നേൽ ബാക്കിയുള്ളവൻ ഇവിടെ അറ്റാക്ക് വന്നു ചത്തേനെ… ഇതാണല്ലേ പരുപാടി.. ആഹാ……
ആരാടി ഇവിടെ വരുന്നത് .. സത്യം പറഞ്ഞോ .. ഇല്ലേൽ ഇപ്പൊ ഞാൻ ആളെ കൂട്ടും .. സത്യം പറഞ്ഞോ …

അത്…. അത് …

പഭാ…… പറയെടീ……

വാസു പിള്ള ചേട്ടൻ …

വാ…. വാസു
ആഹാ.. അയാളോ … ആഹാ ….കൊള്ളാലൊ കള്ള ബഡുവ … അപ്പൊ അയാളാണ് ഇവിടെ സ്ഥിരമായി വന്നു പോകുന്ന തീഗോളം .. വരത്ത് പോക്ക്… അവന്റെ അമ്മേടെ %$#^@

കൊടുക്കാം അയാൾക്കു പണി കൊടുകാം ..
എണ്ണീക്കെടി പന്നി …

അവളെഴുനേറ്റു … ഒരു സാവിത്രി … മുഖം അടച്ചു ഒരെണ്ണം അങ്ങോട്ട് കൊടുത്തു സകല അരിശവും തീർത്തു … ബാക്കി അയാൾക്കുള്ളതാ … ഓഡ്രി …തിരിഞ്ഞു നോക്കാതെ ഓടെഡീ …

സാവിത്രി കിട്ടിയ ജീവനും കൊണ്ട് ഓടുന്ന കണ്ടപ്പോൾ ശ്വാസം ഒന്ന് വലിച്ചു വിട്ടു…

ദൈവമേ ..അവളെങ്ങാനും അലറിക്കൊണ്ട് എന്റെ നേരെ വന്നിരുന്നെങ്കിൽ..ഹൊ … നാളെ എന്റെ ശവമടക്കായിരുന്നേനെ ..
അറിയാതെ മുഖത്തൊരു ചിരിയും വന്നു ..

35 വയസിനു മുകളിൽ പ്രായം ഉണ്ട് , ഇതുവരെ വിവാഹം നടന്നിട്ടില്ല .. പാവം … അത് മുതലാക്കാൻ ഓരോരുത്തൻമാർ .. അയാളിങ്‌ വരട്ടെ …

വീടിനു മുന്നിൽ ഒരുത്തൻ വീണു കിടപ്പുണ്ട് അവനെ ഒന്ന് വിളിച്ചെഴുനേൽപ്പിക്കട്ടെ …

ഡാ…. ശിവാ… ഡാ… എഴുനേൽക്കെടാ , ഡാ…. നിരീശ്വര വാദി എഴുനേൽക്കെടാ ….
അവിടെ കിടന്ന റബർ ചിരട്ടയിലെ വെള്ളം അവന്റെ മുഖത്തു ഒഴിച്ചു..

ഉം .. ശിവൻ ബോധം തെളിഞ്ഞു വന്നു ..

ഭാഗ്യം ചത്തില്ല …

ഞാൻ കണ്ടു, ഞാനേ …. കണ്ടുള്ളു … ഞാൻ മാത്രേ കണ്ടുള്ളൂ ..

എന്താടാ കോപ്പേ ..

സാവിത്രി … അവളെ ഞാൻ കണ്ടു അളിയാ .. വെള്ളസാരി …സാവിത്രി …ചോരക്കണ്ണുകൾ ..

ഉം ..ചോരക്കണ്ണു മാങ്ങാത്തൊലി എഴുനെൽക്കെടാ പോകാം ..

അളിയാ ഞാൻ കണ്ടെടാ… ഞാൻ നിരീശ്വര വാദം ഒക്കെ നിർത്തി അളിയാ … ഞാൻ കണ്ടു,.

നീ.. നിക്ക് നമുക്ക് ഒരാളെ പിടിക്കാനുണ്ട്..

ആരെയാ അളിയാ…

ഒരാളെ ഒരു കള്ള #$%^& മോനെ …
അവന്റെ അമ്മൂമ്മേടെ തീഗോളം …

കുറച്ചു നേരം നോക്കി നിന്നിട്ട് ആരെയും കാണാഞ്ഞു അവര് രണ്ടു പേരും വീട്ടിലേക്ക് തിരിച്ചു ..

അതെ സമയം ഈ രംഗങ്ങൾ എല്ലാം മറഞ്ഞിരുന്നു കണ്ട വാസു പിള്ള കയ്യിലെ ചൂട്ടുകറ്റ കുത്തി കെടുത്തി തന്റെ വീട്ടിലേക്ക് അയ്യം വഴി ഓടുകയായിരുന്നു …

ശുഭം …

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

അനുഭവങ്ങൾ

ഒരുപരിചയോമില്ലാത്തവനോട്‌ ഒക്കെ ചാറ്റ് ചെയ്യാനിറങ്ങിയെക്കുന്നു…

Published

on

രചന: ശ്രീക്കുട്ടി

“ഡീ………. ആരാടി നിന്റെ പ്രണയത്തിന്റെ രാജകുമാരൻ ????” രാവണൻ എന്റെ നേരെ ചീ-റിക്കൊണ്ട് വന്നു.അതെന്റെ ഫേസ്ബുക് ഫ്രണ്ട് ആ. ഒന്ന് വിരണ്ടെങ്കിലും അത് പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞു. അവളുടെ ഒരു രാജകുമാരൻ. നിനക്കറിയോടി ഇവനെയൊക്കെ??? ദേഷ്യം തീരാതെ പിന്നേം രാവണൻ അ-ലറി. എനിക്കെങ്ങനെ അറിയാൻ ഒരു റിക്വസ്റ്റ് വന്നു ഞാൻ അക്‌സെപ്റ് ചെയ്തു. അന്നുമുതൽ ജസ്റ്റ്‌ ചാറ്റ് ചെയ്യാറുണ്ട്. പറഞ്ഞത് മാത്രേ എനിക്കോർമ ഉള്ളു രാവണന്റെ ഒറ്റയടിക്ക് എന്റെ അഞ്ചാറു കിളികൾ ഒരുമിച്ചു പറന്നുപോയി. ഒരുപരിചയോമില്ലാത്തവനോട്‌ ഒക്കെ ചാറ്റ് ചെയ്യാനിറങ്ങിയെക്കുന്നു. വീട്ടിൽ പോടീ….

രാവണന്റെ ഒരടി കൂടി വാങ്ങാനുള്ള ശേഷി ഇല്ലാത്തതുകൊണ്ട് മാത്രം ഞാൻ ആദ്യം കണ്ട ബസ്സിൽ കയറി വീട്ടിലോട്ട് വച്ചുപിടിച്ചു. വീട്ടിൽ എത്തിയിട്ടും കവിളിലെ പുകചിലിനു കുറവില്ലല്ലോന്നോർത്ത് ഞാൻ പോയി കുളിച്ചു. എന്നിട്ടും രാവണന്റെ വിളിയൊന്നും വന്നില്ല. അങ്ങോട്ട്‌ വിളിക്കില്ലെന്ന് ഞാനും കരുതി. എന്നോടോ രാവണ നിന്റെ വാശി.. ഞാൻ പതിയെ അടുക്കളയിൽ ചെന്ന് മ്മടെ സ്ഥിരം പ്ലേസ് ആയ സ്ലാബിൽ കയറിയിരുന്ന് അമ്മേടെ സ്പെഷ്യൽ ചൂട് ചായേം അവിലും തിന്നാൻ തുടങ്ങി.

കൂട്ടത്തിൽ അമ്മയോട് ഇന്നത്തെ കോളേജ്ലെ ബ്രേക്കിങ്ന്യൂസുകൾ എന്റെ കയ്യിന്നു കുറച്ചുകൂടെ ഇട്ട് പറഞ്ഞോണ്ടിരിക്കുമ്പോൾ മ്മടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി…. ഓരോട്ടത്തിൽ റൂമിൽ എത്തി ഫോൺ എടുത്തു ചെവിയോട് ചേർത്തുവച്ചു….. പാറൂ……… അപ്പുറത്തുനിന്നും രാവണന്റെ വിളികേട്ടു. ഓ അടിച്ചു മനുഷ്യന്റെ പല്ലുകൊഴിച്ചിട്ട് വിളിക്കുന്ന വിളികേട്ടാൽ എന്ത് പാവം. ഞാനും വിട്ടുകൊടുത്തില്ല. എന്ത് വേണം??????

പല്ല്കൊഴിഞ്ഞോന്ന് അറിയാൻ വിളിച്ചതാണോ ??? ? അപ്പുറത്തുനിന്നും ചെറിയ ചിരി കേട്ടു. എടി പൊട്ടി…….. ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ അടിച്ചതല്ലേ. ഓ പോയതെന്റെ പല്ലല്ലേ ഞാനും വിട്ടുകൊടുത്തില്ല. അല്ല ഇത്രക്കും ദേഷ്യപ്പെടാൻ എന്തുണ്ടായി????? ഞാൻ പതിയെ ചോദിച്ചു. എടി…. ഇന്നത്തെ കാലത്തു ആരെയും ഒന്നിനെയും വിശ്വസിക്കാൻ പറ്റില്ല. ഇന്നത്തെ പെൺകുട്ടികളുടെ പല പ്രശ്നങ്ങൾക്കും കാരണം ഇങ്ങനെ ഒരു പരിചയവും ഇല്ലാത്തവരോടുള്ള സൗഹൃദങ്ങൾ ആണ്. നിനക്ക് അങ്ങനെ ഒരു തെറ്റ് പറ്റാതിരിക്കാൻ അല്ലെ ഞാൻ പറഞ്ഞത്. അല്ലാതെ നിന്നെ സംശയിച്ചിട്ട് ഒന്നുമല്ല . എല്ലാം കേട്ടിരുന്ന എന്റെ ചുണ്ടിൽ കണ്ണീരിനിടയിലും ഒരു പുഞ്ചിരി വിരിഞ്ഞു. എന്റെ രാവണന്റെ കരുതലോർത്ത്…

Continue Reading

അനുഭവങ്ങൾ

തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്…

Published

on

രചന: Ammu Santhosh

ഇത്രയും മതി.. “കുക്കിംഗ് എനിക്കിഷ്ടമല്ല കേട്ടോ, ഞാൻ ചെയ്യാറില്ല.പക്ഷെ വീടൊക്കെ വൃത്തിയാക്കാൻ വലിയ ഇഷ്ടമാണ്. ഇന്റീരിയർ ഡിസൈനർ ആയതു കൊണ്ടാകും ..പിന്നെ കല്യാണം ..നിറയെ ആഭരണം ഇട്ട് പട്ടുസാരി ഉടുത്ത് മുടി നീട്ടിപ്പിന്നി നിറയെ മുല്ലപ്പൂ ഒക്കെ വെച്ച് .മേക്കപ്പ് ഒക്കെ ഇട്ട് ഈശ്വര .ഓർക്കാൻ കൂടി വയ്യ എനിക്കെന്നെ ആ വേഷത്തിൽ. ഒരു ജീൻസും കുർത്തയും സിമ്പിൾ.. അതാണ്‌ ഇഷ്ടം ” മഹേഷ് അങ്കിൾ കൊണ്ട് വന്ന കല്യാണാലോചന ആയിപ്പോയി അല്ലെങ്കിൽ ഞാൻ വല്ലതും വിളിച്ചു പറഞ്ഞേനെ “കല്യാണം ഒരു ഉത്സവം ആക്കുന്നതിനോട് എനിക്കൊട്ടും യോജിപ്പില്ല ..

രണ്ടു പേര് ജീവിക്കാൻ തുടങ്ങുന്നു ..അമ്പലത്തിന്റെ നടയിൽ വെച്ച് ഒരു താലി നിർബന്ധം ഉണ്ടെങ്കിൽ ആവാം. അല്ലെങ്കിൽ രജിസ്റ്റർ ഓഫീസിൽ പോകുക. ഒരു ഒപ്പ്. തീർന്നു “അവൾ മെല്ലെ ചിരിച്ചു ‘ഇതിപ്പോ സിനിമയിലും കഥകളിലുമൊക്കെ പറ്റുമായിരിക്കും ..എനിക്ക് പറ്റില്ല “ഞാൻ പെട്ടെന്ന് പറഞ്ഞു “ഞാൻ ഒരു മകനേയുള്ളു അമ്മയ്ക്ക്.. എനിക്ക് സ്ത്രീധനമൊന്നും വേണ്ട. പക്ഷെ നിറയെ ആൾക്കാരൊക്കെ ഉള്ള ഒരു കല്യാണം എന്റെ അമ്മയുടെ സ്വപ്നമാണ് ..എന്റെ സങ്കല്പം സാധാരണ ഒരു മലയാളി യുവാവിന്റേതാണ് .. .ഓണത്തിന് സെറ്റുമുണ്ടുമൊക്കെ ഉടുക്കുന്ന, സദ്യ ഒക്കെ ഉണ്ടാക്കി തരുന്ന, . നല്ല പോലെ പാചകം ചെയ്യുന്ന അങ്ങനെ ഒക്കെ ” “ഓ കൊള്ളാല്ലോ. പക്ഷെ ഞാൻ വേറെ മാതിരി ആണ് ..അപ്പൊ നിങ്ങള്ക്ക് അങ്ങനെ തന്നെ ഒരാളെ കിട്ടട്ടെ കേട്ടോ ഞാൻ പ്രാർത്ഥിക്കാം “അവൾ മെല്ലെ ചിരിച്ചു “സോറി “ഞാൻ മെല്ലെ പറഞ്ഞു “എന്തിനാ സോറി. അതൊന്നും സാരോല്ല. എനിക്ക് വരുണിനെ ഇഷ്ടായി… പക്ഷെ തിരിച്ചില്ലല്ലോ..”അവൾ കുസൃതി യോടെ പറഞ്ഞു അവിടുന്ന് പോരുമ്പോൾ അവ്യക്തമായ ഒരു നൊമ്പരമുണ്ടായിരുന്നു മനസ്സിൽ .

അവൾ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു. ഗുഡ് ഗേൾ ..അങ്ങനെ തോന്നുകയും ചെയ്തു. പാർവതിയെ അമ്മയാണ് കണ്ടു പിടിച്ചത് ഡിഗ്രി കഴിഞ്ഞു നിൽക്കുന്നു ..വെളുത്ത് മെലിഞ്ഞു നല്ല നീണ്ട മുടിയൊക്കെ ഉള്ള സുന്ദരിക്കുട്ടി . അവൾ നന്നായി പാചകം ചെയ്യും. പുലർച്ച അവൾ തരുന്ന ചായയിലാണ് എന്റെ ഒരു ദിവസം ആരംഭിക്കുക തന്നെ . പാർവതി അമ്മയ്ക്ക് നല്ല മരുമകളും എനിക്ക് നല്ല ഭാര്യയുമായിരുന്നു, അവളെ തേടി അവളുട പൂർവ്വകാമുകൻ വരുന്നത് വരെ. .തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ അവന്റെ കയ്യും പിടിച്ചു എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്. വല്ലാത്ത ഒരു അവസ്ഥയായിരുന്നത്. അപമാനത്തിന്റെ തീച്ചൂളയിലൂടെ കടന്നു പോയ കുറെ ദിവസങ്ങൾക്കൊടുവിൽ അമ്മയും ഞാനും ആ നഗരത്തിൽ നിന്ന് മറ്റൊരിടത്തേക്ക് പോയി .കമ്പനിയുടെ പുതിയ ഓഫീസിലേക്ക്.

ഒരു ചോദിച്ചു വാങ്ങിച്ച ട്രാൻസ്ഫർ. പുതിയ ഓഫീസൊക്കെ ഫർണിഷ് ചെയ്തു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു ഞാൻ അല്പം നേരെത്തെ പോന്നതാണ്. “വരുൺ” ഒരു വിളിയൊച്ച. അവളായിരുന്നു അത്. അഞ്ജലി. ഞാൻ ആദ്യം പെണ്ണ് കാണാൻ പോയ പെൺകുട്ടി. “എന്റെ കമ്പനിയാണ് ഇവിടെ ഇന്റീരിയർ ” “ഓ ” അവൾ പഴയത് പോലെ തന്നെ. നരച്ച ജീൻസ്, ഒരു ബ്ലാക്ക് കുർത്ത.തോളൊപ്പം മുറിച്ചിട്ട മുടി ഉയർത്തിക്കെട്ടി നിറഞ്ഞ ചിരിയോടെ. “വരുൺ എവിടെയാ താമസം ?” “അടുത്താണ് ” ഞാൻ മെല്ലെ പറഞ്ഞു കുറച്ചു ദിവസങ്ങൾ അവൾ ഉണ്ടായിരുന്നു അവിടെ. “എന്നെ വീട്ടിലേക്കു ക്ഷണിക്കുന്നില്ലേ ?അവസാന ദിവസമവൾ ചോദിച്ചു. ഞാൻ അനുകൂല ഭാവത്തിൽ തലയാട്ടി. അത് ഒരു പതിവായി. ഇടക്കൊക്കെ അവൾ വീട്ടിലേക്കു വരും .എന്റെ കല്യാണം കഴിഞ്ഞതും അതിനു ശേഷം ഉള്ള കാര്യങ്ങളുമൊക്കെ മഹേഷ് അങ്കിൾ പറഞ്ഞവൾ അറിഞ്ഞു കാണണം. പക്ഷെ ഒറ്റ വാക്ക് പോലും അവൾ ചോദിച്ചില്ല. വീട്ടിൽ വന്നാൽ അമ്മയ്‌ക്കൊപ്പമാണ്.

വീടൊക്കെ അലങ്കരിച്ച്, ചെടികളൊക്കെ നട്ടുകൊണ്ട് അങ്ങനെ ..ഇടക്കൊക്കെ അവൾ ഡിസൈൻ ചെയ്ത സാരികൾ അമ്മയ്ക്ക് കൊണ്ട് കൊടുക്കും ..അമ്മയ്‌ക്കൊപ്പം പുറത്തൊക്കെ പോകും.ഞങ്ങളുടെ വാടക വീടിന്റെ പറമ്പിൽ നല്ല പേരയുടെയും മാവിന്റെയും ഒക്കെ തൈകൾ കൊണ്ട് വന്നു നടും .ചിലപ്പോൾ . “നല്ല വീടല്ലേ ഇത്? ഇതിന്റ ഓണർ ഇത് വിൽക്കാൻ ഇട്ടിരിക്കുവാ. വാങ്ങിക്കൂടെ? ഒരു ദിവസം അവൾ ചോദിച്ചു “അത്രയ്ക്ക് പൈസ ഒന്നുമില്ല” “ഞാൻ ചിരിച്ചു “ഞാൻ സഹായിക്കാം ..കടമായിട്ട് മതി വീടൊക്കെ ആയാൽ നിങ്ങൾ ഈ നാട്ടിൽ നിന്ന് പോകില്ലല്ലോ ” “പോവാതെ പിന്നെ ഇവിടെ എന്ത് ചെയ്യാൻ ?” “നമുക്കിവിടെ ജീവിക്കാമെന്ന് “അവൾ കണ്ണിറുക്കി ചിരിച്ചു. “അഞ്ജലിക്ക് എന്റെ കാര്യങ്ങളൊക്കെ അറിയുമോ ?”ഞാൻ മടിയോടെ ചോദിച്ചു “ഓ യെസ്, അറിയാമല്ലോ. ” “പിന്നെ എന്നെ കളിയാക്കാൻ ചോദിച്ചതാണോ ?” “ഹേയ് നോ ..എനിക്ക് വരുണിനെ അന്നേ ഇഷ്ടമായതാ .ഞാൻ പറഞ്ഞില്ലായിരുന്നോ .ഇഷ്ടങ്ങൾ ചിലപ്പോൾ അങ്ങനെ അല്ലെ? പക്ഷെ ഞാൻ ഇപ്പോളും പഴയ അതെ സ്റ്റാൻഡിൽ തന്നെയാ. കല്യാണം ഉത്സവമാക്കാനൊന്നും വയ്യ കുക്കിംഗ് വയ്യ ..

സാരി വയ്യ ..ഓണത്തിന് സെറ്റും മുണ്ടും ഉടുക്കാം കേട്ടോ. വർഷത്തിൽ ഒരിക്കലല്ലേ? അവൾ ഒരു കണ്ണിറുക്കി “പിന്നെ അമ്മയ്ക്കെന്നെ ഇഷ്ടമാണ് കേട്ടോ അമ്മയോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്. വരുണിനു ഇഷ്ടം ആണെങ്കിൽ മതി. അല്ലെങ്കിൽ നമ്മൾ ഇത് പോലെ നല്ല കൂട്ടുകാർ തന്നെ ‘ അവൾ ചിരിയോടെ കൈ വീശി കാണിച്ചു അവളുടെ ബുള്ളറ്റ് ഓടിച്ചു പോയി. പാർവതി എന്ന അധ്യായം അഞ്ജലിയെ ബാധിച്ചില്ല. അവൾ കുക്കിംഗ് ചെയ്യാറില്ല. ഒരു പൊട്ടുകമ്മല് അല്ലതെ ഒരാഭരണവും ധരിക്കാറില്ല മെലിഞ്ഞ ഉടലളവുകളുമല്ല. വെളുത്തു ചുവന്ന നിറവുമല്ല. പക്ഷെ അവൾ ഉഗ്രൻ പ്രണയിനിയാണ്.. അവളെന്റെ അമ്മക്ക് നല്ല ഒരു മകളാണ്. എന്റെ വീടിനെ ഏറ്റവും സുന്ദരമാക്കിയ ഇന്റീരിയർ ഡിസൈനർ ആണ്.

എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ഒരു ‘അമ്മയാണ്. ജീവിതത്തോടുള്ള എന്റെ കാഴ്ചപ്പാട് തന്നെ മാറ്റിയവൾ. അപ്പോൾ നിങ്ങൾ ചോദിക്കും പാർവതി അങ്ങനെ അല്ലായിരുന്നു എങ്കിൽ അഞ്ജലി വരുമായിരുന്നോ എന്ന്? അഞ്ജലി വരും. കാരണം അതിനെയാണ് നാം വിധി എന്ന് വിളിക്കുന്നത്. ഞാൻ ഒരു നല്ല പുരുഷനല്ലായിരിക്കാം. പക്ഷെ അഞ്ജലി ഒരു നല്ല പെണ്ണാണ്. നല്ല പെണ്ണിന് പ്രത്യേകിച്ച് നിർവ്വചനങ്ങൾ ഒന്നും വേണ്ട. സത്യമുള്ളവൾ ആയിരുന്നാൽ മതി. സ്നേഹമുളളവൾ ആയിരുന്നാൽ മതി. പുരുഷന് ഇത് രണ്ടും മതി… ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

അനുഭവങ്ങൾ

മോൾക്ക് അധികം പ്രായമായിട്ടില്ലല്ലോ, രണ്ടാം കെട്ടുകാരെ ആരെയെങ്കിലും കണ്ടെത്തി…

Published

on

By

രചന: സജി തൈപ്പറമ്പ്

മരുമകൻ്റെ മരണാനന്തരചടങ്ങുകളൊക്കെ കഴിഞ്ഞ് തറവാട്ടിലേക്ക് മടങ്ങുമ്പോൾ അയാളുടെയൊപ്പം മകളും അവളുടെ മൂന്ന് മക്കളുമുണ്ടായിരുന്നു വിധവയായ നാത്തൂൻ്റെയും ,പറക്കമുറ്റാത്ത കുട്ടികളുടെയും ചിലവുകൾ കൂടി ,തൻ്റെ ഭർത്താവിൻ്റെ തലയിലാകുമെന്ന് മനസ്സിലാക്കിയ അയാളുടെ മരുമകൾ, ഭർത്താവിനെയും കൊണ്ട്, തറവാട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് മാറിത്താമസിച്ചു. മുപ്പത് കൊല്ലം കയർ ഫാക്ടറിയിലെ തറികളോട് മല്ലിട്ട് ,അവസാനം വിരമിക്കുമ്പോൾ, ശിഷ്ടജീവിതം വിശ്രമിക്കാമെന്ന് കരുതിയിരുന്ന അയാൾക്ക്, നാലഞ്ച് വയറുകൾ നിറയ്ക്കാൻ ,വീണ്ടും ജോലിക്ക് പോകേണ്ടി വന്നു ഷഷ്ടി ആഘോഷിക്കേണ്ട പ്രായത്തിൽ, അഷ്ടിക്കുള്ള വക തേടി പോകേണ്ടി വന്നപ്പോൾ, ഒറ്റ പ്രാർത്ഥനയെ അയാൾക്കുണ്ടായിരുന്നുള്ളു.

തൻ്റെ ചെറുമക്കൾ സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തരാകുന്നത് വരെയെങ്കിലും, തൻ്റെ ആയുസ്സും, ആരോഗ്യവും നീട്ടിത്തരണേ എന്ന് ഭർത്താവിൻ്റെ ആ-കസ്മിക മരണത്തിൻ്റെ ഷോക്കിൽ നിന്നും, മകൾ അപ്പോഴും മുക്തയായിരുന്നില്ല ,ഒരുതരം ഡിപ്രഷനിലൂടെയാണ് മകളുടെ ജീവിതം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നതെന്ന തിരിച്ചറിവ്, അയാളെ ഇടയ്ക്കിടെ കു-ത്തിനോവിക്കുന്നുണ്ടായിരുന്നു. പ്രായത്തിൻ്റെ അവശതയും ,ആസ്തമയുടെ അസഹ്യതയും അയാളെ നിരന്തരം അലട്ടിയപ്പോഴും, പലരും അയാളെ ഉപദേശിച്ചു. മോൾക്ക് അധികം പ്രായമായിട്ടില്ലല്ലോ ? രണ്ടാം കെട്ടുകാരെ ആരെയെങ്കിലും കണ്ടെത്തി ,മകളെ ഒരു വിവാഹം കൂടി കഴിപ്പിച്ചിരുന്നെങ്കിൽ, നിങ്ങൾക്ക് എവിടെയെങ്കിലും മാറി സ്വസ്ഥമായി ഇരിക്കാമായിരുന്നല്ലോ എന്ന് പക്ഷേ, വിഷാദ രോഗിയായ തൻ്റെ മകളെയും, പ്രായപൂർത്തിയാകാത്ത കുട്ടികളെയും ഏറ്റെടുക്കാൻ ആരും തയ്യാറാകില്ലെന്ന സത്യം മനസ്സിലാക്കിയ അയാൾ, തൻ്റെ പ്രയത്നം തുടർന്നുകൊണ്ടിരുന്നു.

കാലങ്ങൾ കഴിഞ്ഞു, കുട്ടികൾ വളർന്നു യുവാക്കളായി, അവർക്ക് ചെറുതെങ്കിലും സ്ഥിരവരുമാനമുള്ള ജോലിയുമായി അതിനിടയിൽ മകൾക്ക് കൗൺസിലിങ് നല്കാനും അവളെ സാധാരണ നിലയിലേക്ക് കൊണ്ട് വരാനുള്ള അയാളുടെ ശ്രമവും ഫലം കണ്ടിരുന്നു. അപ്പോഴേക്കും പടുവൃദ്ധനായ അയാൾക്ക്‌, ശാരീരികാസുഖങ്ങൾക്ക് പുറമെ ,ചില നേരങ്ങളിൽ ഓർമ്മക്കുറവുണ്ടാവാനും തുടങ്ങി . അത് മൂലം അയാൾ ഇടയ്ക്കിടെ ഉടുവസ്ത്രത്തിൽ മൂത്രമൊഴിക്കുകയും , വീട്ടിൽ നിന്ന് രാത്രികളിൽ ഇറങ്ങി പോകുകയുമൊക്കെ ചെയ്ത് തുടങ്ങിയപ്പോൾ , ആദ്യമൊക്കെ, മകളും ചെറുമക്കളും അനുഭാവത്തോടെ അയാളോട് പെരുമാറുകയും, സ്നേഹത്തോടെ ശാസിക്കുകയും, തിരിച്ച് വീട്ടിലേക്ക് കൂട്ടികൊണ്ട് വരികയുമൊക്കെ ചെയ്തു. പക്ഷേ, ദിവസങ്ങൾ കഴിയുന്തോറും, അയാളുടെ അസുഖം മൂർച്ഛിക്കുകയും, മകളുടെ കഷ്ടപ്പാടുകൾ ദിനംപ്രതി വർദ്ധിക്കുകയും ചെയ്തപ്പോൾ, മക്കൾ പറഞ്ഞ ഉപായമാണ് നല്ലതെന്ന് അവൾക്കും തോന്നി . ചില രാത്രികളിൽ, സ്വബോധം നഷ്ടപ്പെടുന്ന അയാൾ , സ്വന്തം കിടപ്പ് മുറിയിൽ നിന്ന് ഇറങ്ങിപ്പോകുന്ന ശീലം ഉണ്ടായിരുന്നത് കൊണ്ട് ,എന്നും പുറത്ത് നിന്ന് പൂട്ടിയിട്ടിരുന്ന ആ മുറിയുടെ വാതിലുകൾ,

അന്ന് പക്ഷേ മലർക്കെ തുറന്നിട്ടിട്ടാണ്, മകൾ സ്വന്തം മുറിയിലേക്ക് കിടക്കാൻ പോയത്. അച്ഛൻ ഏത് സമയവും പുറത്തേയ്ക്കിറങ്ങുമെന്നറിയാവുന്ന അവൾ ഉറക്കമിളച്ച് കാത്തിരുന്നു ,ഒടുവിൽ വേച്ച് വേച്ച് മുറിയിൽ നിന്ന് അച്ഛൻ പുറത്തേയ്ക്കിറങ്ങുന്നത് അരണ്ട വെളിച്ചത്തിൽ ശ്വാസമടക്കിപ്പിടിച്ച് മകൾ നോക്കിയിരുന്നു. തറവാട്ട് മുറ്റവും പടിപ്പുരയും കടന്ന് ,അയാൾ നടന്ന് പോകുന്നത്, ഇടയ്ക്കിടെ തീവണ്ടികൾ ചീറിപ്പായുന്ന കുറച്ചകലെയുള്ള റെയിൽ പാളത്തിലേക്കാണെന്ന്, പഴയ അനുഭവങ്ങളിലൂടെ അവൾക്കറിയാമായിരുന്നെങ്കിലും, അച്ഛനെ തടയാൻ മുൻപത്തെ പോലെ അവൾ ശ്രമിച്ചില്ല കാരണം അവളുടെ മക്കൾ പറഞ്ഞ് കൊടുത്ത ഉപായം അതായിരുന്നു. പിറ്റേന്ന് പുലർച്ചെ നാട്ട്കാർ വന്ന് വിവരം പറഞ്ഞത് കേട്ട് അലമുറയിട്ട് കൊണ്ടവൾ തുറന്ന് കിടന്ന അച്ഛൻ്റെ മുറിയിലേക്ക് ചെന്നു അവിടെ കട്ടിലിൻ്റെ മുകളിൽ മുഷിഞ്ഞ പേപ്പറും പേനയും കണ്ട അവൾ, ജിജ്ഞാസയോടെ അതെടുത്ത് നോക്കി ,അതിൽ ഇങ്ങനെ എഴുതിയിരുന്നു മകളേ ..നീയിന്ന് അച്ഛൻ്റെ മുറിയുടെ വാതിലുകൾ മലർക്കെ തുറന്ന് വച്ചത് അച്ഛൻ്റെ മരണത്തിലേക്കുള്ള യാത്ര എളുപ്പമാക്കാനാണെന്ന് മനസ്സിലായി , അതറിഞ്ഞ് കൊണ്ട് തന്നെ ഞാൻ പോകുന്നു ,ഭാവിയിൽ നിൻ്റെ മക്കൾ, നീ കിടക്കുന്ന മുറിയുടെ വാതിലുകൾ, ഇത് പോലെ തുറന്നിടാതിരിക്കട്ടെ,,,,

Continue Reading

Most Popular