Connect with us

അനുഭവങ്ങൾ

രചന: ജ്വാലന ഗൗഅനൂ…. എണീക്ക് കതകിൽ മുട്ടി അമ്മ നീട്ടി വിളിച്ചു. ഉറക്കം മതിയാകാത്ത എന്റെ കണ്ണുകൾ ചെറുതായി ഒന്ന് തുറന്നു മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. 7 മണി 2 മിസ്സ്ഡ് കാൾ.തം

Published

on

രചന: ജ്വാലന ഗൗതം
അനൂ…. എണീക്ക് കതകിൽ മുട്ടി അമ്മ നീട്ടി വിളിച്ചു. ഉറക്കം മതിയാകാത്ത എന്റെ കണ്ണുകൾ ചെറുതായി ഒന്ന് തുറന്നു മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. 7 മണി 2 മിസ്സ്ഡ് കാൾ. ഇന്നലെ എപ്പഴാ ഉറങ്ങിയതെന്നു അറിയില്ല വെളുപ്പിന് രണ്ടു മണി വരെ ബോധമുണ്ടായിരുന്നു. ഹാ.. കുറച്ച് കൂടി കിടക്കാം നല്ല തണുപ്പ് പുതപ്പ് വലിച്ച് തലവഴി മൂടി ഞാൻ ഒന്നും കൂടി ചുരുണ്ടു കിടന്നു. കുറച്ച് കഴിഞ്ഞു അമ്മ വീണ്ടുമെത്തി. “എടി എണീക്ക് നേരം നട്ടുച്ചയായി..ക
െട്ടിക്കാറായപെണ്ണാ” അമ്മ പിറുപിടുത്തു. അതുകേട്ടു പുതപ്പീന്നു തല മാത്രം വെളിയിലിട്ട് ഞാൻ ചോദിച്ചു
“7 മണി ഒക്കെ ഇപ്പോ നട്ടുച്ചയാക്കിയോ?? ”
“ആഹാ!! നീ ഉണർന്ന്, എന്നിട്ടാണോടി അനങ്ങാതെ കിടക്കുന്നെ. നിനക്ക് എന്ന് ഓഫീസിൽ പോണ്ടേ?”
“വേണ്ട ഞാൻ എന്ന് ലീവാ” കതക് തുറന്നു ഞാൻ പുറത്തിറങ്ങി. “ലീവ് ആണേലും അല്ലേലും പെൺപിള്ളേർ രാവിലെ എണീക്കണം” അമ്മ വിടാൻ ഭാവമില്ല. “ചായ ഇട്ടു വച്ചിട്ടുണ്ട് പല്ലുതേച്ചിട്ട് പോയി എടുത്തു കുടി”
“പല്ലൊക്കെ ഞാൻ ഇന്നലെ രാത്രി തേച്ച്, അമ്മക്ക് നിര്ബന്ധമാണേൽ ഞാൻ ചായ വച്ച് പല്ല് തേക്കാം” എന്നും പറഞ്ഞു ഞാൻ അടുക്കളയിലേക്കു നടന്നു. ചായ ഗ്ലാസിൽ ഒഴിച്ച് മൂടി വച്ചിട്ടുണ്ട് ഞാൻ അത് എടുത്തു ഒരു കവിൾ കുടിച്ചു
“അയ്യേ… ചായ മാറിപ്പോയി ഇത് അച്ഛന്റെ ചായയാ” ഞാൻ അമ്മയോട് ഒച്ചയെടുത്തു. “ചായ മാറിട്ടൊന്നുമില
്ല ഞാൻ പഞ്ചസാര കുറച്ചിട്ടതാ” അമ്മ പറഞ്ഞു.
“അതിനെനിക്ക് ഷുഗർ ഒന്നുമില്ലല്ലോ” എന്നും പറഞ്ഞു കുപ്പി തുറന്ന് രണ്ടുകരണ്ടി പഞ്ചസാര ഇട്ടു നല്ലപോലെ കലക്കി ഒരു കവിൾ കുടിച്ചു നോക്കി. ‘ആഹാ, എന്തുനല്ല മധുരം’ മധുരം കൂട്ടിയിട്ട് ചായ കുടിച്ചാലേ എനിക്ക് ഉറക്കക്ഷീണം പോകൂ.
ശരിക്ക് ഒന്ന് ഉറങ്ങിട്ട് ഒരാഴ്ചയായി.. അത് എങ്ങനെ ഉറങ്ങാൻ ആണ് അവന്റെ അടുത്തുന്നു ഒരു ഉമ്മയും ഗുഡ്നൈറ്റും വാങ്ങാതെ കഴിഞ്ഞ നാലു വർഷമായി ഞാൻ ഉറഞ്ഞിട്ടില്ലല്
ലോ.. ഓരോരോ ദുശീലങ്ങളേ…
വർഷങ്ങൾക്കു മുമ്പ് ഞാൻ ഇങ്ങനെയായിരുന്നു. ഉറക്കമില്ലാത്ത രാത്രികൾ, ദുസ്വപ്നങ്ങൾ കൊണ്ട് നിറഞ്ഞ ഉറക്കങ്ങൾ, ചെമന്നഞരമ്പുകൾ ഓടിയ കണ്ണുകൾ, വീർപ്പിച്ച് കെട്ടിയ മുഖം.. അതൊക്കെ മാറ്റിയത് അവനാണ് എന്നിട്ട് ആ അവൻ തന്നെ എന്നോട് ഇത് ചെയ്യണോ..? ആരോടാ ഇതൊക്കെ ഒന്ന് ചോദിക്യാ…
ആഷിദയെ വിളിച്ചുനോക്കാം..ഞാൻ മൊബൈൽ എടുത്തു കുത്തി.റിങ് ഒരുവട്ടം ഫുൾ അടിച്ചു കട്ട് ആയി. ഛെ.. പിശാച് ഒരു ആവിശ്യത്തിന് വിളിച്ചാൽ കാൾ എടുക്കില്ല ഇവൾ എല്ലാം ഒരു ഫ്രണ്ട്….
എന്ന പിന്നെ ടി വി കാണാം ചാനൽ മാറ്റി ഏഷ്യാനെറ്റ് മൂവീസ് എത്തി.
മിന്നാരത്തിലെ “ആ നിലവിളി ശബ്ദമിടൂ…” എന്ന സീൻ കണ്ട് ചിരിക്കുന്നിടയിൽ അവൾ ഇങ്ങോട്ട് വിളിച്ചു.
“എന്തിനാടീ വിളിച്ചേ” എടുത്തയുടനെ അവൾ ചോദിച്ചു.
” പോടീ, എവിടെ പോയി കിടക്കുവായിരുന്നു നീ ” ഞാൻ ദേഷിച്ച് ചോദിച്ചു അവളും ഒട്ടും കുറച്ചില്ല “ഞാനേ നിന്നെ പോലെ ഒറ്റത്തടി അല്ല എനിക്ക് ഒരു കെട്ടിയോനും രണ്ടു മക്കളും ഉണ്ട് അതിനെയൊക്കെ കുളിപ്പിച്ചു കഴിപ്പിച്ച് സ്കൂളിലും ഓഫീസിലും വിടണം.അമ്മ ഉണ്ടാക്കുന്ന ഫുഡും കഴിച്ച് ഓഫീസിൽ പോയി ഒപ്പും ഇട്ടിരിക്കുന്ന നിനക്ക് ഈ കഷ്ടപ്പാടൊന്നും അറിയില്ല”അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.
“ഓ വല്യ കഷ്ടപ്പാട്,,, ഇത്ര കഷ്ടപ്പാടാണേൽ നീ അങ്ങേരെ അങ്ങ് ഡ്രൈ വാഷ് ചെയ്യ്” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“അയ്യടി, രാവിലെ മോൾ എന്റെ കെട്ടൊഴിപ്പിക്കാൻ വന്നതാണോ? ”

“അല്ലടീ ഞാൻ എങ്ങനെ അവനെ കെട്ടുമെന്ന് ചോദിക്കാൻ വന്നതാ” “എവനെ? ” അവൾ അറിയാത്തെ പോലെ ചോദിച്ചു “ഓ നിനക്ക് ഒന്നും അറിയാൻ പാടില്ല!! ജിത്തുനെ കെട്ടുന്ന കാര്യമാ ചോദിച്ചേ.. ഒരാഴ്ചയായി അവനെ വിളിച്ചിട്ട്.. അല്ല ഞാൻ അവന്റെ കാൾ എടുത്തിട്ട്”
“അത് എന്താ നീ എടുക്കാത്തേ?? ” അവൾ ഇടക്ക്കേറി ചോദിച്ചു.
“അത് പിന്നെ കെട്ടാൻ പറ്റില്ലാന്ന് പറഞ്ഞപ്പോൾ എനിക്ക് ദേഷ്യം വന്നു. നീ എനിക്ക് ഒരു ഐഡിയ പറഞ്ഞതാ അവനെ കൊണ്ട് എങ്ങനേലും കല്യാണത്തിന് സമ്മതിപ്പിക്കണം”.
അവൾ കുറച്ച്നേരം ഒന്ന് ആലോചിച്ചു എന്നിട്ട് പറഞ്ഞു “നീ സൂയിസൈഡ് ചെയ്യ് അതാകുമ്പോൾ തട്ടിപ്പോയില്ലേൽ അവൻ നിന്നെ കെട്ടും തട്ടിപോയാൽ നിന്റെ വീട്ടുകാർ രക്ഷപെടും കിച്ചൂന് നിന്റെ ജോലിയും കിട്ടും ഹ ഹ ഹ…” അവൾ വല്യ കോമഡി പറഞ്ഞ പോലെ ചിരിച്ചു.
ഈ പൊട്ടിയോടു ചോദിച്ചിട്ടു കാര്യമില്ലെന്നു മനസിലായപ്പോൾ ഞാൻ പതിയെ ടാറ്റ..ബാബായ്..
പറഞ്ഞു വച്ചു.
ഈശ്വരാ വിവരമുള്ള ഒന്നിനെയും നീ എനിക്ക് ഫ്രണ്ട് ആയി തന്നില്ലല്ലോ നെടുവീർപ്പെട്ടുകൊണ്ടു ഒരുത്തരെയായി ഓർത്തുനോക്കി പെട്ടന്ന് എന്റെ തലയിൽ ബൾബ് കത്തി. ഹ ഉണ്ണിയെ വിളിക്കാം അവൻ ആകുമ്പോൾ ഇതിൽ ഒക്കെ നല്ല എക്സ്പീരിയൻസ് അല്ലേ മൊബൈൽ എടുത്തു കോൺടാക്ട് നോക്കി, ഛെ പണ്ടാരമടങ്ങാൻ വഴക്കിട്ടപ്പോൾ ആ ജന്തുന്റെ നമ്പർ ഞാൻ ഡിലീറ്റ് ചെയ്തല്ലോ, ഇനി എപ്പോ എന്ത് ചെയ്യും.. ങ്ങാ hangout ൽ മെസ്സേജ് ചെയ്യാം. അങ്ങനെ അവനൊരു കൂയ്…. കൊടുത്തു. കുറച്ച് കഴിഞ്ഞു “ആഹാ, വന്നല്ലോ വനമാല 2 മാസം ആയല്ലോ നിന്റെ കൂവൽ കേട്ടിട്ട്.. ഇപ്പോ എന്ത് പറഞ്ഞു അവനോടു വഴക്കിട്ടെട്ടാ എന്നെ തിരക്കി വന്നേ?”
“അതൊക്കെ പറയാം നീ നമ്പർ താ”
“പ്ഫാ…. എന്റെ നമ്പർ എനിക്ക് കാണാതെ അറിയില്ലെന്ന് നിന്നോട് എത്രവട്ടം പറഞ്ഞിട്ടുണ്ട്.നിന്റെ നമ്പർ താ ഞാൻ വിളിക്കാം” ഞാൻ നമ്പർ കൊടുത്തു.അങ്ങനെ ഉണ്ണി വിളിച്ചു. “പറ! എന്ത് പറഞ്ഞിട്ടാ നീ എന്റെ അളിയനെ വിഷമിപ്പിച്ചേ??”
ഓഹ് പിന്നേ അവനു മാത്രേ ഉള്ളൂ ഈ വിഷമം ഒക്കെ…
“നീ ദേഷ്യപ്പെടാതെ കാര്യം പറ പെണ്ണേ… ”
“എനിക്ക് അവനെ കെട്ടണം” ഞാൻ പറഞ്ഞു. “ഇതാണോ ഇത്ര വല്യകാര്യം അവനോടുവന്നു വീട്ടിൽ പെണ്ണ് ചോദിക്കാൻ പറ സിമ്പിൾ”അവൻ ലാഘവത്തോടെ പറഞ്ഞു. “അത് അല്ലേ പ്രോബ്ലം, അവനു മാര്യേജ്നോട് ഇന്റെർസ്റ് ഇല്ല. ഫാമിലി ലൈഫ് ഒന്നും അവനു ശരിയാകില്ലന്ന പറയുന്നേ”
“എന്ന പിന്നേ ഫാമിലി ലൈഫ് ഇഷ്ടമുള്ള ഒരാളെ കണ്ടുപിടിച്ചു തരാൻ നിന്റെ അച്ഛനോട് പറ”അവൻ എന്നെ കളിയാക്കി കൊണ്ട് പറഞ്ഞു. “ശരി ഞാൻ വെക്കുവാ”, കരയാൻ പോകുന്നപോലെയാണ് ഞാൻ അത് പറഞ്ഞത്. “ശ് ശ്ശേ.. നീ ഇത്ര സില്ലി ആണോ? ഞാൻ അവനോടു സംസാരിക്കണോ?” ഉണ്ണി ചോദിച്ചു. “ഉം വേണ്ട, ഇവിടെ കല്യാണയാലോചനയുടെ ബഹളമാ അവനോടു പറയുമ്പോൾ നല്ലതാണേൽ നീ കെട്ടിക്കോ എന്ന പറയ്യാ ”
അവനു ഇഷ്ടമില്ലെങ്കിൽ പിന്നെ അത് അല്ലേ നല്ലത് ഉണ്ണി പറഞ്ഞു.
“അതിനു അവനു എന്നെ ഇഷ്ടമാണല്ലോ ഞാൻ അല്ലാതെ വേറെ ഒരു പെണ്ണും അവന്റെ ലൈഫിൽ ഉണ്ടാകില്ലെന്ന് എനിക്ക് വാക്കും തന്നിട്ടുണ്ട് അവൻ ആ വാക്ക് തെറ്റിക്കില്ല, എനിക്ക് ഉറപ്പ് ഉണ്ട്, പക്ഷേ മാര്യേജ് മാത്രം പറ്റില്ല.
“എന്ന പിന്നെ നിങ്ങൾ വല്ല ലിവിങ് ടുഗെതറും നോക്ക്” അവൻ എടുത്തവയെ പറഞ്ഞു.
“എന്തോന്ന്….? നീ എന്നെ കൊലക്ക് കൊടുക്കാൻ നടക്കേയാണോ ചെക്കാ”
“എന്തെ ലിവിങ് ടുഗെതർ അത്ര മോശം കാര്യമാണോ? ഈ ഞാൻ തന്നെ 2 യിയർസ് ലിവിങ് ടുഗെതർ ആയിരുന്നില്ലേ എന്നിട്ട് എനിക്ക് എന്തേലും സംഭവിച്ചോ?” അവൻ പറയുന്നത് ശരിയാണല്ലോ, അവനു ഒന്നും പറ്റില്ലല്ലോ ഞാൻ ആലോചിച്ചു. “പിന്നെ നിങ്ങൾക്ക് രണ്ടുപേർക്കും പ്രായപൂർത്തിയായി രണ്ടാൾക്കും ജോബും ഉണ്ട് പിന്നെ എന്താ കുഴപ്പം. ഞാൻ എന്റെ അഭിപ്രായം പറഞ്ഞു തീരുമാനം നിങ്ങൾടെയാണ് ആലോചിച്ചു ചെയ്യ്” എന്നും പറഞ്ഞു അവൻ കാൾ കട്ട് ചെയ്തു പോയി.

ഉണ്ണി പറഞ്ഞ ഐഡിയ കൊള്ളാം പക്ഷേ അതിനും അവൻ സമ്മതിക്കേക്കണ്ടേ.എന്തായാലും അവനെ ഒന്നും വിളിച്ചു നോക്കാം.
കാൾ റിങ് ചെയ്യാൻ തുടങ്ങി. കാൾ എടുത്ത് ഹലോ പറയുന്നതിന് പകരം ദേഷ്യത്തോടെ ‘എന്താടി’ എന്നാ ആദ്യം ചോദിച്ചത്. പല്ലി ചിലക്കും പോലെ ശബ്ദമുണ്ടാക്കി ഞാൻ ഒന്നുമില്ലെന്ന്‌ പറഞ്ഞു. “എങ്കിൽ പിന്നെ എന്തിനാ വിളിച്ചേ”അടുത്ത ചോദ്യം.
ഞാൻ മടിച്ച് മടിച്ച് ചോദിച്ചു “നിനക്ക് എന്നെ ഇഷ്ടമല്ലേ? ”
“ഓ….ഇതൊരായിരം വട്ടം നീ ചോദിച്ചതാ ഞാൻ അതിനു മറുപടിയും തന്നിട്ടുണ്ട് വേറെ എന്തേലും ഉണ്ടെങ്കിൽ ചോദിക്ക്” അവൻ പുച്ഛം കലർത്തി പറഞ്ഞു.
“എനിക്ക്….നിന്നെ….കെട്ടണം… വിക്കിവിക്കി അത് പറഞ്ഞതും ഞാൻ കരയാൻ തുടങ്ങി. എന്റെ കരച്ചിൽ അവന്റെ ദേഷ്യം ഇരട്ടിപ്പിച്ചു.അവൻ എന്തൊക്കെയോ പറഞ്ഞു എന്നെ കുറ്റപ്പെടുത്തി. അവൻ പറഞ്ഞു ക്ഷീണിച്ചപ്പോൾ അത് വരെ കരഞ്ഞുകൊണ്ടിരുന്ന ഞാൻ ആവേശത്തോടെ പറഞ്ഞു “എന്ന പിന്നെ നമുക്ക് ലിവിങ് ടുഗെതർ നടത്താം” ഓർക്കാപുറത്തുള്ള എന്റെ ചോദ്യം കേട്ട് ഒരു നിമിഷം അവൻ മിണ്ടാതിരുന്നു. എന്നിട്ട് അവൻ ചോദിച്ചു ഇതൊക്കെ നിന്റെ വീട്ടിൽ സമ്മതിക്കോ? “പിന്നേ വീട്ടുകാരുടെ സമ്മതം വാങ്ങിയല്ലേ എല്ലാരും ലിവിങ് ടുഗെതർ നടത്തുന്നേ.. ഒന്ന് പോടാ പൊട്ടാ” ഞാൻ അവനെ കളിയാക്കി. പക്ഷേ ഈ അടവിലും അവൻ വീണില്ല.

കല്യാണയാലോചനകൾ കൊണ്ട് പൊറുതിമുട്ടിയ ഞാൻ, പതിനെട്ടു അടവും എടുത്തു ഓരോന്ന് മുടക്കികൊണ്ടിരു
ന്നു.പക്ഷേ ഈ വന്നേക്കുന്നത് എന്നെ കൊണ്ടായില്ല മുടക്കാൻ. അത് ഏതാണ്ട് ഉറപ്പിച്ച പോലെയാ അമ്മയുടെ സംസാരം. എനിക്ക് ആകെ ആധി കയറി അവനെ വിളിച്ചു പറഞ്ഞു. അപ്പോഴും പഴയ മറുപടി തന്നെ.”നീ കെട്ടിക്കോ അതാ നിനക്ക് നല്ലത്” ഇത്ര നാളെ അവനോടു ഉണ്ടായിരുന്ന സ്നേഹം ഒരു നിമിഷം കൊണ്ടില്ലതാകുമെന്നു തോന്നി എനിക്ക്. എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ടാന്ന് വച്ച് ഞാൻ കാൾ കട്ട് ആക്കി.
ജാതകം ചേരുമെങ്കിൽ മാത്രം പെണ്ണുകാണാൻ വരാൻ ചെക്കൻകൂട്ടരോട് പറഞ്ഞാമതിയെന്ന് അച്ഛൻ അമ്മയോട് പറയുന്നത് കേട്ടപ്പോൾ “ദൈവമേ ജാതകം ചേരല്ലേ” എന്ന് ഞാൻ പ്രാർത്ഥിച്ചുപോയി. പിറ്റേന്ന് തന്നെ അച്ഛൻ പൊരുത്തം നോക്കാൻ പോയി. തിരിച്ചു വന്ന അച്ഛൻ വല്യ സന്തോഷത്തിലായിരുന്നു “ഇത്ര പൊരുത്തമുള്ള ജാതകം വേറെ ഇല്ലെന്നാ കണിയാൻ പറയണേ അത്കൊണ്ട് കല്യാണ തീയതി കൂടി കുറിച്ച് വാങ്ങി”എന്നും പറഞ്ഞു അച്ഛൻ ആ പേപ്പർ എന്റെ നേർക്ക് നീട്ടി ഞാൻ അത് വാങ്ങി വായിച്ചു.
അനു – പൂരുരുട്ടാതി
ശ്രീജിത്ത് – പൂരാടം
വിവാഹതീയതി – 3/9/18
അത് വായിച്ചു തീർന്നതും എന്റെ മൊബൈൽ റിങ് ചെയ്തു. ഞാൻ കാൾ അറ്റൻഡ് ചെയ്തു ചെവിയിൽ വച്ചു. മറുവശത്തുനിന്നു പതിയെ അവൻ ചോദിച്ചു,
“സെപ്റ്റംബർ മൂന്ന് മുതൽ നമുക്ക് ലിവിങ് ടുഗെതർ തുടങ്ങിയല്ലോ?”

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

അനുഭവങ്ങൾ

ഒരുപരിചയോമില്ലാത്തവനോട്‌ ഒക്കെ ചാറ്റ് ചെയ്യാനിറങ്ങിയെക്കുന്നു…

Published

on

രചന: ശ്രീക്കുട്ടി

“ഡീ………. ആരാടി നിന്റെ പ്രണയത്തിന്റെ രാജകുമാരൻ ????” രാവണൻ എന്റെ നേരെ ചീ-റിക്കൊണ്ട് വന്നു.അതെന്റെ ഫേസ്ബുക് ഫ്രണ്ട് ആ. ഒന്ന് വിരണ്ടെങ്കിലും അത് പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞു. അവളുടെ ഒരു രാജകുമാരൻ. നിനക്കറിയോടി ഇവനെയൊക്കെ??? ദേഷ്യം തീരാതെ പിന്നേം രാവണൻ അ-ലറി. എനിക്കെങ്ങനെ അറിയാൻ ഒരു റിക്വസ്റ്റ് വന്നു ഞാൻ അക്‌സെപ്റ് ചെയ്തു. അന്നുമുതൽ ജസ്റ്റ്‌ ചാറ്റ് ചെയ്യാറുണ്ട്. പറഞ്ഞത് മാത്രേ എനിക്കോർമ ഉള്ളു രാവണന്റെ ഒറ്റയടിക്ക് എന്റെ അഞ്ചാറു കിളികൾ ഒരുമിച്ചു പറന്നുപോയി. ഒരുപരിചയോമില്ലാത്തവനോട്‌ ഒക്കെ ചാറ്റ് ചെയ്യാനിറങ്ങിയെക്കുന്നു. വീട്ടിൽ പോടീ….

രാവണന്റെ ഒരടി കൂടി വാങ്ങാനുള്ള ശേഷി ഇല്ലാത്തതുകൊണ്ട് മാത്രം ഞാൻ ആദ്യം കണ്ട ബസ്സിൽ കയറി വീട്ടിലോട്ട് വച്ചുപിടിച്ചു. വീട്ടിൽ എത്തിയിട്ടും കവിളിലെ പുകചിലിനു കുറവില്ലല്ലോന്നോർത്ത് ഞാൻ പോയി കുളിച്ചു. എന്നിട്ടും രാവണന്റെ വിളിയൊന്നും വന്നില്ല. അങ്ങോട്ട്‌ വിളിക്കില്ലെന്ന് ഞാനും കരുതി. എന്നോടോ രാവണ നിന്റെ വാശി.. ഞാൻ പതിയെ അടുക്കളയിൽ ചെന്ന് മ്മടെ സ്ഥിരം പ്ലേസ് ആയ സ്ലാബിൽ കയറിയിരുന്ന് അമ്മേടെ സ്പെഷ്യൽ ചൂട് ചായേം അവിലും തിന്നാൻ തുടങ്ങി.

കൂട്ടത്തിൽ അമ്മയോട് ഇന്നത്തെ കോളേജ്ലെ ബ്രേക്കിങ്ന്യൂസുകൾ എന്റെ കയ്യിന്നു കുറച്ചുകൂടെ ഇട്ട് പറഞ്ഞോണ്ടിരിക്കുമ്പോൾ മ്മടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി…. ഓരോട്ടത്തിൽ റൂമിൽ എത്തി ഫോൺ എടുത്തു ചെവിയോട് ചേർത്തുവച്ചു….. പാറൂ……… അപ്പുറത്തുനിന്നും രാവണന്റെ വിളികേട്ടു. ഓ അടിച്ചു മനുഷ്യന്റെ പല്ലുകൊഴിച്ചിട്ട് വിളിക്കുന്ന വിളികേട്ടാൽ എന്ത് പാവം. ഞാനും വിട്ടുകൊടുത്തില്ല. എന്ത് വേണം??????

പല്ല്കൊഴിഞ്ഞോന്ന് അറിയാൻ വിളിച്ചതാണോ ??? ? അപ്പുറത്തുനിന്നും ചെറിയ ചിരി കേട്ടു. എടി പൊട്ടി…….. ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ അടിച്ചതല്ലേ. ഓ പോയതെന്റെ പല്ലല്ലേ ഞാനും വിട്ടുകൊടുത്തില്ല. അല്ല ഇത്രക്കും ദേഷ്യപ്പെടാൻ എന്തുണ്ടായി????? ഞാൻ പതിയെ ചോദിച്ചു. എടി…. ഇന്നത്തെ കാലത്തു ആരെയും ഒന്നിനെയും വിശ്വസിക്കാൻ പറ്റില്ല. ഇന്നത്തെ പെൺകുട്ടികളുടെ പല പ്രശ്നങ്ങൾക്കും കാരണം ഇങ്ങനെ ഒരു പരിചയവും ഇല്ലാത്തവരോടുള്ള സൗഹൃദങ്ങൾ ആണ്. നിനക്ക് അങ്ങനെ ഒരു തെറ്റ് പറ്റാതിരിക്കാൻ അല്ലെ ഞാൻ പറഞ്ഞത്. അല്ലാതെ നിന്നെ സംശയിച്ചിട്ട് ഒന്നുമല്ല . എല്ലാം കേട്ടിരുന്ന എന്റെ ചുണ്ടിൽ കണ്ണീരിനിടയിലും ഒരു പുഞ്ചിരി വിരിഞ്ഞു. എന്റെ രാവണന്റെ കരുതലോർത്ത്…

Continue Reading

അനുഭവങ്ങൾ

തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്…

Published

on

രചന: Ammu Santhosh

ഇത്രയും മതി.. “കുക്കിംഗ് എനിക്കിഷ്ടമല്ല കേട്ടോ, ഞാൻ ചെയ്യാറില്ല.പക്ഷെ വീടൊക്കെ വൃത്തിയാക്കാൻ വലിയ ഇഷ്ടമാണ്. ഇന്റീരിയർ ഡിസൈനർ ആയതു കൊണ്ടാകും ..പിന്നെ കല്യാണം ..നിറയെ ആഭരണം ഇട്ട് പട്ടുസാരി ഉടുത്ത് മുടി നീട്ടിപ്പിന്നി നിറയെ മുല്ലപ്പൂ ഒക്കെ വെച്ച് .മേക്കപ്പ് ഒക്കെ ഇട്ട് ഈശ്വര .ഓർക്കാൻ കൂടി വയ്യ എനിക്കെന്നെ ആ വേഷത്തിൽ. ഒരു ജീൻസും കുർത്തയും സിമ്പിൾ.. അതാണ്‌ ഇഷ്ടം ” മഹേഷ് അങ്കിൾ കൊണ്ട് വന്ന കല്യാണാലോചന ആയിപ്പോയി അല്ലെങ്കിൽ ഞാൻ വല്ലതും വിളിച്ചു പറഞ്ഞേനെ “കല്യാണം ഒരു ഉത്സവം ആക്കുന്നതിനോട് എനിക്കൊട്ടും യോജിപ്പില്ല ..

രണ്ടു പേര് ജീവിക്കാൻ തുടങ്ങുന്നു ..അമ്പലത്തിന്റെ നടയിൽ വെച്ച് ഒരു താലി നിർബന്ധം ഉണ്ടെങ്കിൽ ആവാം. അല്ലെങ്കിൽ രജിസ്റ്റർ ഓഫീസിൽ പോകുക. ഒരു ഒപ്പ്. തീർന്നു “അവൾ മെല്ലെ ചിരിച്ചു ‘ഇതിപ്പോ സിനിമയിലും കഥകളിലുമൊക്കെ പറ്റുമായിരിക്കും ..എനിക്ക് പറ്റില്ല “ഞാൻ പെട്ടെന്ന് പറഞ്ഞു “ഞാൻ ഒരു മകനേയുള്ളു അമ്മയ്ക്ക്.. എനിക്ക് സ്ത്രീധനമൊന്നും വേണ്ട. പക്ഷെ നിറയെ ആൾക്കാരൊക്കെ ഉള്ള ഒരു കല്യാണം എന്റെ അമ്മയുടെ സ്വപ്നമാണ് ..എന്റെ സങ്കല്പം സാധാരണ ഒരു മലയാളി യുവാവിന്റേതാണ് .. .ഓണത്തിന് സെറ്റുമുണ്ടുമൊക്കെ ഉടുക്കുന്ന, സദ്യ ഒക്കെ ഉണ്ടാക്കി തരുന്ന, . നല്ല പോലെ പാചകം ചെയ്യുന്ന അങ്ങനെ ഒക്കെ ” “ഓ കൊള്ളാല്ലോ. പക്ഷെ ഞാൻ വേറെ മാതിരി ആണ് ..അപ്പൊ നിങ്ങള്ക്ക് അങ്ങനെ തന്നെ ഒരാളെ കിട്ടട്ടെ കേട്ടോ ഞാൻ പ്രാർത്ഥിക്കാം “അവൾ മെല്ലെ ചിരിച്ചു “സോറി “ഞാൻ മെല്ലെ പറഞ്ഞു “എന്തിനാ സോറി. അതൊന്നും സാരോല്ല. എനിക്ക് വരുണിനെ ഇഷ്ടായി… പക്ഷെ തിരിച്ചില്ലല്ലോ..”അവൾ കുസൃതി യോടെ പറഞ്ഞു അവിടുന്ന് പോരുമ്പോൾ അവ്യക്തമായ ഒരു നൊമ്പരമുണ്ടായിരുന്നു മനസ്സിൽ .

അവൾ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു. ഗുഡ് ഗേൾ ..അങ്ങനെ തോന്നുകയും ചെയ്തു. പാർവതിയെ അമ്മയാണ് കണ്ടു പിടിച്ചത് ഡിഗ്രി കഴിഞ്ഞു നിൽക്കുന്നു ..വെളുത്ത് മെലിഞ്ഞു നല്ല നീണ്ട മുടിയൊക്കെ ഉള്ള സുന്ദരിക്കുട്ടി . അവൾ നന്നായി പാചകം ചെയ്യും. പുലർച്ച അവൾ തരുന്ന ചായയിലാണ് എന്റെ ഒരു ദിവസം ആരംഭിക്കുക തന്നെ . പാർവതി അമ്മയ്ക്ക് നല്ല മരുമകളും എനിക്ക് നല്ല ഭാര്യയുമായിരുന്നു, അവളെ തേടി അവളുട പൂർവ്വകാമുകൻ വരുന്നത് വരെ. .തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ അവന്റെ കയ്യും പിടിച്ചു എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്. വല്ലാത്ത ഒരു അവസ്ഥയായിരുന്നത്. അപമാനത്തിന്റെ തീച്ചൂളയിലൂടെ കടന്നു പോയ കുറെ ദിവസങ്ങൾക്കൊടുവിൽ അമ്മയും ഞാനും ആ നഗരത്തിൽ നിന്ന് മറ്റൊരിടത്തേക്ക് പോയി .കമ്പനിയുടെ പുതിയ ഓഫീസിലേക്ക്.

ഒരു ചോദിച്ചു വാങ്ങിച്ച ട്രാൻസ്ഫർ. പുതിയ ഓഫീസൊക്കെ ഫർണിഷ് ചെയ്തു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു ഞാൻ അല്പം നേരെത്തെ പോന്നതാണ്. “വരുൺ” ഒരു വിളിയൊച്ച. അവളായിരുന്നു അത്. അഞ്ജലി. ഞാൻ ആദ്യം പെണ്ണ് കാണാൻ പോയ പെൺകുട്ടി. “എന്റെ കമ്പനിയാണ് ഇവിടെ ഇന്റീരിയർ ” “ഓ ” അവൾ പഴയത് പോലെ തന്നെ. നരച്ച ജീൻസ്, ഒരു ബ്ലാക്ക് കുർത്ത.തോളൊപ്പം മുറിച്ചിട്ട മുടി ഉയർത്തിക്കെട്ടി നിറഞ്ഞ ചിരിയോടെ. “വരുൺ എവിടെയാ താമസം ?” “അടുത്താണ് ” ഞാൻ മെല്ലെ പറഞ്ഞു കുറച്ചു ദിവസങ്ങൾ അവൾ ഉണ്ടായിരുന്നു അവിടെ. “എന്നെ വീട്ടിലേക്കു ക്ഷണിക്കുന്നില്ലേ ?അവസാന ദിവസമവൾ ചോദിച്ചു. ഞാൻ അനുകൂല ഭാവത്തിൽ തലയാട്ടി. അത് ഒരു പതിവായി. ഇടക്കൊക്കെ അവൾ വീട്ടിലേക്കു വരും .എന്റെ കല്യാണം കഴിഞ്ഞതും അതിനു ശേഷം ഉള്ള കാര്യങ്ങളുമൊക്കെ മഹേഷ് അങ്കിൾ പറഞ്ഞവൾ അറിഞ്ഞു കാണണം. പക്ഷെ ഒറ്റ വാക്ക് പോലും അവൾ ചോദിച്ചില്ല. വീട്ടിൽ വന്നാൽ അമ്മയ്‌ക്കൊപ്പമാണ്.

വീടൊക്കെ അലങ്കരിച്ച്, ചെടികളൊക്കെ നട്ടുകൊണ്ട് അങ്ങനെ ..ഇടക്കൊക്കെ അവൾ ഡിസൈൻ ചെയ്ത സാരികൾ അമ്മയ്ക്ക് കൊണ്ട് കൊടുക്കും ..അമ്മയ്‌ക്കൊപ്പം പുറത്തൊക്കെ പോകും.ഞങ്ങളുടെ വാടക വീടിന്റെ പറമ്പിൽ നല്ല പേരയുടെയും മാവിന്റെയും ഒക്കെ തൈകൾ കൊണ്ട് വന്നു നടും .ചിലപ്പോൾ . “നല്ല വീടല്ലേ ഇത്? ഇതിന്റ ഓണർ ഇത് വിൽക്കാൻ ഇട്ടിരിക്കുവാ. വാങ്ങിക്കൂടെ? ഒരു ദിവസം അവൾ ചോദിച്ചു “അത്രയ്ക്ക് പൈസ ഒന്നുമില്ല” “ഞാൻ ചിരിച്ചു “ഞാൻ സഹായിക്കാം ..കടമായിട്ട് മതി വീടൊക്കെ ആയാൽ നിങ്ങൾ ഈ നാട്ടിൽ നിന്ന് പോകില്ലല്ലോ ” “പോവാതെ പിന്നെ ഇവിടെ എന്ത് ചെയ്യാൻ ?” “നമുക്കിവിടെ ജീവിക്കാമെന്ന് “അവൾ കണ്ണിറുക്കി ചിരിച്ചു. “അഞ്ജലിക്ക് എന്റെ കാര്യങ്ങളൊക്കെ അറിയുമോ ?”ഞാൻ മടിയോടെ ചോദിച്ചു “ഓ യെസ്, അറിയാമല്ലോ. ” “പിന്നെ എന്നെ കളിയാക്കാൻ ചോദിച്ചതാണോ ?” “ഹേയ് നോ ..എനിക്ക് വരുണിനെ അന്നേ ഇഷ്ടമായതാ .ഞാൻ പറഞ്ഞില്ലായിരുന്നോ .ഇഷ്ടങ്ങൾ ചിലപ്പോൾ അങ്ങനെ അല്ലെ? പക്ഷെ ഞാൻ ഇപ്പോളും പഴയ അതെ സ്റ്റാൻഡിൽ തന്നെയാ. കല്യാണം ഉത്സവമാക്കാനൊന്നും വയ്യ കുക്കിംഗ് വയ്യ ..

സാരി വയ്യ ..ഓണത്തിന് സെറ്റും മുണ്ടും ഉടുക്കാം കേട്ടോ. വർഷത്തിൽ ഒരിക്കലല്ലേ? അവൾ ഒരു കണ്ണിറുക്കി “പിന്നെ അമ്മയ്ക്കെന്നെ ഇഷ്ടമാണ് കേട്ടോ അമ്മയോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്. വരുണിനു ഇഷ്ടം ആണെങ്കിൽ മതി. അല്ലെങ്കിൽ നമ്മൾ ഇത് പോലെ നല്ല കൂട്ടുകാർ തന്നെ ‘ അവൾ ചിരിയോടെ കൈ വീശി കാണിച്ചു അവളുടെ ബുള്ളറ്റ് ഓടിച്ചു പോയി. പാർവതി എന്ന അധ്യായം അഞ്ജലിയെ ബാധിച്ചില്ല. അവൾ കുക്കിംഗ് ചെയ്യാറില്ല. ഒരു പൊട്ടുകമ്മല് അല്ലതെ ഒരാഭരണവും ധരിക്കാറില്ല മെലിഞ്ഞ ഉടലളവുകളുമല്ല. വെളുത്തു ചുവന്ന നിറവുമല്ല. പക്ഷെ അവൾ ഉഗ്രൻ പ്രണയിനിയാണ്.. അവളെന്റെ അമ്മക്ക് നല്ല ഒരു മകളാണ്. എന്റെ വീടിനെ ഏറ്റവും സുന്ദരമാക്കിയ ഇന്റീരിയർ ഡിസൈനർ ആണ്.

എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ഒരു ‘അമ്മയാണ്. ജീവിതത്തോടുള്ള എന്റെ കാഴ്ചപ്പാട് തന്നെ മാറ്റിയവൾ. അപ്പോൾ നിങ്ങൾ ചോദിക്കും പാർവതി അങ്ങനെ അല്ലായിരുന്നു എങ്കിൽ അഞ്ജലി വരുമായിരുന്നോ എന്ന്? അഞ്ജലി വരും. കാരണം അതിനെയാണ് നാം വിധി എന്ന് വിളിക്കുന്നത്. ഞാൻ ഒരു നല്ല പുരുഷനല്ലായിരിക്കാം. പക്ഷെ അഞ്ജലി ഒരു നല്ല പെണ്ണാണ്. നല്ല പെണ്ണിന് പ്രത്യേകിച്ച് നിർവ്വചനങ്ങൾ ഒന്നും വേണ്ട. സത്യമുള്ളവൾ ആയിരുന്നാൽ മതി. സ്നേഹമുളളവൾ ആയിരുന്നാൽ മതി. പുരുഷന് ഇത് രണ്ടും മതി… ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

അനുഭവങ്ങൾ

മോൾക്ക് അധികം പ്രായമായിട്ടില്ലല്ലോ, രണ്ടാം കെട്ടുകാരെ ആരെയെങ്കിലും കണ്ടെത്തി…

Published

on

By

രചന: സജി തൈപ്പറമ്പ്

മരുമകൻ്റെ മരണാനന്തരചടങ്ങുകളൊക്കെ കഴിഞ്ഞ് തറവാട്ടിലേക്ക് മടങ്ങുമ്പോൾ അയാളുടെയൊപ്പം മകളും അവളുടെ മൂന്ന് മക്കളുമുണ്ടായിരുന്നു വിധവയായ നാത്തൂൻ്റെയും ,പറക്കമുറ്റാത്ത കുട്ടികളുടെയും ചിലവുകൾ കൂടി ,തൻ്റെ ഭർത്താവിൻ്റെ തലയിലാകുമെന്ന് മനസ്സിലാക്കിയ അയാളുടെ മരുമകൾ, ഭർത്താവിനെയും കൊണ്ട്, തറവാട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് മാറിത്താമസിച്ചു. മുപ്പത് കൊല്ലം കയർ ഫാക്ടറിയിലെ തറികളോട് മല്ലിട്ട് ,അവസാനം വിരമിക്കുമ്പോൾ, ശിഷ്ടജീവിതം വിശ്രമിക്കാമെന്ന് കരുതിയിരുന്ന അയാൾക്ക്, നാലഞ്ച് വയറുകൾ നിറയ്ക്കാൻ ,വീണ്ടും ജോലിക്ക് പോകേണ്ടി വന്നു ഷഷ്ടി ആഘോഷിക്കേണ്ട പ്രായത്തിൽ, അഷ്ടിക്കുള്ള വക തേടി പോകേണ്ടി വന്നപ്പോൾ, ഒറ്റ പ്രാർത്ഥനയെ അയാൾക്കുണ്ടായിരുന്നുള്ളു.

തൻ്റെ ചെറുമക്കൾ സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തരാകുന്നത് വരെയെങ്കിലും, തൻ്റെ ആയുസ്സും, ആരോഗ്യവും നീട്ടിത്തരണേ എന്ന് ഭർത്താവിൻ്റെ ആ-കസ്മിക മരണത്തിൻ്റെ ഷോക്കിൽ നിന്നും, മകൾ അപ്പോഴും മുക്തയായിരുന്നില്ല ,ഒരുതരം ഡിപ്രഷനിലൂടെയാണ് മകളുടെ ജീവിതം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നതെന്ന തിരിച്ചറിവ്, അയാളെ ഇടയ്ക്കിടെ കു-ത്തിനോവിക്കുന്നുണ്ടായിരുന്നു. പ്രായത്തിൻ്റെ അവശതയും ,ആസ്തമയുടെ അസഹ്യതയും അയാളെ നിരന്തരം അലട്ടിയപ്പോഴും, പലരും അയാളെ ഉപദേശിച്ചു. മോൾക്ക് അധികം പ്രായമായിട്ടില്ലല്ലോ ? രണ്ടാം കെട്ടുകാരെ ആരെയെങ്കിലും കണ്ടെത്തി ,മകളെ ഒരു വിവാഹം കൂടി കഴിപ്പിച്ചിരുന്നെങ്കിൽ, നിങ്ങൾക്ക് എവിടെയെങ്കിലും മാറി സ്വസ്ഥമായി ഇരിക്കാമായിരുന്നല്ലോ എന്ന് പക്ഷേ, വിഷാദ രോഗിയായ തൻ്റെ മകളെയും, പ്രായപൂർത്തിയാകാത്ത കുട്ടികളെയും ഏറ്റെടുക്കാൻ ആരും തയ്യാറാകില്ലെന്ന സത്യം മനസ്സിലാക്കിയ അയാൾ, തൻ്റെ പ്രയത്നം തുടർന്നുകൊണ്ടിരുന്നു.

കാലങ്ങൾ കഴിഞ്ഞു, കുട്ടികൾ വളർന്നു യുവാക്കളായി, അവർക്ക് ചെറുതെങ്കിലും സ്ഥിരവരുമാനമുള്ള ജോലിയുമായി അതിനിടയിൽ മകൾക്ക് കൗൺസിലിങ് നല്കാനും അവളെ സാധാരണ നിലയിലേക്ക് കൊണ്ട് വരാനുള്ള അയാളുടെ ശ്രമവും ഫലം കണ്ടിരുന്നു. അപ്പോഴേക്കും പടുവൃദ്ധനായ അയാൾക്ക്‌, ശാരീരികാസുഖങ്ങൾക്ക് പുറമെ ,ചില നേരങ്ങളിൽ ഓർമ്മക്കുറവുണ്ടാവാനും തുടങ്ങി . അത് മൂലം അയാൾ ഇടയ്ക്കിടെ ഉടുവസ്ത്രത്തിൽ മൂത്രമൊഴിക്കുകയും , വീട്ടിൽ നിന്ന് രാത്രികളിൽ ഇറങ്ങി പോകുകയുമൊക്കെ ചെയ്ത് തുടങ്ങിയപ്പോൾ , ആദ്യമൊക്കെ, മകളും ചെറുമക്കളും അനുഭാവത്തോടെ അയാളോട് പെരുമാറുകയും, സ്നേഹത്തോടെ ശാസിക്കുകയും, തിരിച്ച് വീട്ടിലേക്ക് കൂട്ടികൊണ്ട് വരികയുമൊക്കെ ചെയ്തു. പക്ഷേ, ദിവസങ്ങൾ കഴിയുന്തോറും, അയാളുടെ അസുഖം മൂർച്ഛിക്കുകയും, മകളുടെ കഷ്ടപ്പാടുകൾ ദിനംപ്രതി വർദ്ധിക്കുകയും ചെയ്തപ്പോൾ, മക്കൾ പറഞ്ഞ ഉപായമാണ് നല്ലതെന്ന് അവൾക്കും തോന്നി . ചില രാത്രികളിൽ, സ്വബോധം നഷ്ടപ്പെടുന്ന അയാൾ , സ്വന്തം കിടപ്പ് മുറിയിൽ നിന്ന് ഇറങ്ങിപ്പോകുന്ന ശീലം ഉണ്ടായിരുന്നത് കൊണ്ട് ,എന്നും പുറത്ത് നിന്ന് പൂട്ടിയിട്ടിരുന്ന ആ മുറിയുടെ വാതിലുകൾ,

അന്ന് പക്ഷേ മലർക്കെ തുറന്നിട്ടിട്ടാണ്, മകൾ സ്വന്തം മുറിയിലേക്ക് കിടക്കാൻ പോയത്. അച്ഛൻ ഏത് സമയവും പുറത്തേയ്ക്കിറങ്ങുമെന്നറിയാവുന്ന അവൾ ഉറക്കമിളച്ച് കാത്തിരുന്നു ,ഒടുവിൽ വേച്ച് വേച്ച് മുറിയിൽ നിന്ന് അച്ഛൻ പുറത്തേയ്ക്കിറങ്ങുന്നത് അരണ്ട വെളിച്ചത്തിൽ ശ്വാസമടക്കിപ്പിടിച്ച് മകൾ നോക്കിയിരുന്നു. തറവാട്ട് മുറ്റവും പടിപ്പുരയും കടന്ന് ,അയാൾ നടന്ന് പോകുന്നത്, ഇടയ്ക്കിടെ തീവണ്ടികൾ ചീറിപ്പായുന്ന കുറച്ചകലെയുള്ള റെയിൽ പാളത്തിലേക്കാണെന്ന്, പഴയ അനുഭവങ്ങളിലൂടെ അവൾക്കറിയാമായിരുന്നെങ്കിലും, അച്ഛനെ തടയാൻ മുൻപത്തെ പോലെ അവൾ ശ്രമിച്ചില്ല കാരണം അവളുടെ മക്കൾ പറഞ്ഞ് കൊടുത്ത ഉപായം അതായിരുന്നു. പിറ്റേന്ന് പുലർച്ചെ നാട്ട്കാർ വന്ന് വിവരം പറഞ്ഞത് കേട്ട് അലമുറയിട്ട് കൊണ്ടവൾ തുറന്ന് കിടന്ന അച്ഛൻ്റെ മുറിയിലേക്ക് ചെന്നു അവിടെ കട്ടിലിൻ്റെ മുകളിൽ മുഷിഞ്ഞ പേപ്പറും പേനയും കണ്ട അവൾ, ജിജ്ഞാസയോടെ അതെടുത്ത് നോക്കി ,അതിൽ ഇങ്ങനെ എഴുതിയിരുന്നു മകളേ ..നീയിന്ന് അച്ഛൻ്റെ മുറിയുടെ വാതിലുകൾ മലർക്കെ തുറന്ന് വച്ചത് അച്ഛൻ്റെ മരണത്തിലേക്കുള്ള യാത്ര എളുപ്പമാക്കാനാണെന്ന് മനസ്സിലായി , അതറിഞ്ഞ് കൊണ്ട് തന്നെ ഞാൻ പോകുന്നു ,ഭാവിയിൽ നിൻ്റെ മക്കൾ, നീ കിടക്കുന്ന മുറിയുടെ വാതിലുകൾ, ഇത് പോലെ തുറന്നിടാതിരിക്കട്ടെ,,,,

Continue Reading

Most Popular