Connect with us

പ്രണയം

എന്താ കുട്ടീ ഈ കാണിക്കണേ …ഇത്തിരി നേരം കൂടി കിടന്നോട്ടെ ഞാൻ …പ്ലീസ് ..

Published

on

രചന: ലിസ് ലോന
“എന്താ കുട്ടീ ഈ കാണിക്കണേ …ഇത്തിരി നേരം കൂടി കിടന്നോട്ടെ ഞാൻ …പ്ലീസ് ..”

കഴിഞ്ഞ പോയ രാത്രിയുടെ ആലസ്യത്തിൽ കണ്ണ് തുറക്കാതെ മടി പിടിച്ചു കിടക്കുന്ന വേണുവിന്റെ മൂക്കിൻ തുമ്പിലേക്ക് മുടിയിലെ വെള്ളമിറ്റുകയാണ് ഭാര്യ സേതു.

“ദേ നോക്ക് കള്ളയുറക്കം മതി കേട്ടോ …എല്ലാം റെഡി ആക്കി വച്ചിട്ടുണ്ട് ..തിരക്കാണെന്നും പറഞ്ഞു കഴിക്കാതെ പോവല്ലേ …പിന്നെ വച്ചു തരാൻ മോൻ വേറെ ആളെ വക്കേണ്ടി വരും , പറഞ്ഞില്ലെന്നു വേണ്ട ”

“മയില്പീലിനിറമുള്ള സാരിയുടുത്തപ്പോൾ പെണ്ണിന് ചേലിത്തിരി കൂടുതലാണല്ലോ ….മയിൽ‌പീലി തോറ്റുപോകും …ഇങ്ങു വന്നേ ഞാൻ ശരിക്കൊന്നു കാണട്ടെ ”

അവളുടെ അളവഴകുകളിലേക്ക് കുസൃതിയോടെ അവൻ നോക്കി …
രണ്ടു കൊല്ലമായി കല്യാണം കഴിഞ്ഞിട്ട്… അവൾക്കൊരു ജോലി വേണമെന്ന സ്വപ്നമറിഞ്ഞപ്പോൾ കുഞ്ഞുങ്ങൾ എന്ന സ്വപ്നം വേണു രണ്ടാമതാക്കി ….
ഇപ്പോൾ ഒരു സ്കൂളിലെ മലയാളം ടീച്ചറാണ് സേതുലക്ഷ്മി …താത്കാലിക നിയമനമാണെങ്കിലും സന്തോഷവതിയാണ്,
അവളുടെ സന്തോഷത്തിൽ അവനെല്ലാം മറക്കും …
അവൾ തന്നെയാണ് അവനോട് പറഞ്ഞത് ഇനി വൈകണ്ട ..ചുമർ ചിത്രമെഴുതാനും ആന കളിക്കാനും ഒരാളൂടി പെട്ടെന്ന് വേണമെന്ന് …
പ്രതിരോധമാർഗങ്ങളെയെല്ലാം കാറ്റിൽ പറത്തി കഴിഞ്ഞു പോയ രാവുകളേതെങ്കിലും സ്വപ്നം സഫലമാക്കുമോ എന്നറിയില്ല …

നിതംബം മറഞ്ഞു കിടക്കുന്ന മുടി പതിയെ വിടർത്തി ഈറനുണക്കുകയാണവൾ ,
മുറി മുഴുവൻ വാസന സോപ്പിന്റെ മണമാണ് …ചുണ്ടിൽ ഒരു മൂളിപ്പാട്ടുണ്ട് …പാട്ടും ഡാൻസുമെല്ലാം അവളുടെ ജീവനാണെന്നറിഞ്ഞ നിമിഷം അവനൊന്നിനും തടസ്സം പറഞ്ഞില്ല…

ഇഷ്ടമുള്ളത് ചെയ്യാനുള്ള സമ്മതം കൊടുത്തു അവളോടുള്ള ഇഷ്ടം അറിയിക്കുമ്പോളും മുൻപന്തിയിൽ നിന്നത് മകളുടെ പിതൃത്വം അംഗീകരിക്കാത്ത ഭർത്താവിനു മുൻപിൽ …വാശിയോടെ , വീട്ടുജോലി ചെയ്തും മകളെ നല്ലനിലയിൽ പഠിപ്പിച്ച അവളുടെ അമ്മയോടുള്ള ബഹുമാനമായിരുന്നു .

“ഹലോ ഹലോ ഇവിടൊന്നുമല്ലേ മാഷേ ….മതി സ്വപ്നം കണ്ടത് വേഗം പോയി കുളിച്ചോ ”

“ചായം തേക്കലും ചിത്രപ്പണികളും ഒന്നുമില്ലാലോ തനിക്ക് ..പിന്നെന്തിനാ ഇത്രേം നേരം കണ്ണാടി നോക്കി നിക്കണേ ന്റെ സേതോ ”

“കണ്ണാടി മാത്രാ നമ്മളോട് കള്ളം പറയാത്തത് ഏട്ടാ ”

ബാത്റൂമിലേക്ക് പോകുന്ന വഴി അവളുടെ ആലിലവയറിലൊരു നുള്ളു കൊടുത്തു അവൻ ..

“മര്യാദക്ക് സാരി കേറ്റി ഉടുത്തോ പെണ്ണേ …ഇത് നാട്ടാരെ കാണിക്കണ്ട …ആ പിള്ളേര് നാലക്ഷരം പഠിക്കാനാ വരണേ …വഴി തെറ്റിക്കണ്ട ”

കള്ളച്ചിരിയോടെ പറഞ്ഞു കഴിഞ്ഞു നോക്കിയപ്പോൾ ഇളം തവിട്ടുരാശിയുള്ള നീണ്ടു വിടർന്ന പൂച്ചക്കണ്ണുകളിൽ ഒരു നാണം ..എന്നിട്ടും ശുണ്ഠി കാണിച്ചു ചുണ്ട് കൂർപ്പിച്ചു അവൾ …..ആ കൂർപ്പിച്ച തൊണ്ടിപഴചുണ്ടിൽ പതിയെ അവൻ വിരലുകൾ കൊണ്ട് തലോടി ..

“ഒന്നു പോ മനുഷ്യാ എനിക്ക് നേരം തെറ്റും ഇന്നും …”

അവളവനെ തള്ളി മാറ്റി . കുളിച്ചൊരുങ്ങി വന്നപ്പോളേക്കും സേതു , പോവാൻ തയ്യാറായി ഇറങ്ങി വന്നു …
അലസമായി മുടി മെടഞ്ഞിട്ട് ഒരു ചുവന്ന പൊട്ടും ചന്ദനവും മാത്രമണിഞ്ഞ അവളെ കണ്ണിമയ്ക്കാതെ നോക്കി നിന്നു അവൻ …ഇതിനാണ് ഇത്രെയും നേരം കണ്ണാടിക്കു മുൻപിൽ നിന്നത് അവനോർത്തു .

“മതി നോക്കി നിന്നത് ഇത് വേഗം തൊടീച്ചു താ ഞാനിറങ്ങട്ടെ ….”കയ്യിലെ സിന്ദൂരച്ചെപ്പ് നീട്ടിയവൾ

“ന്റെ സേതു…നീയീ ഹിന്ദി സീരിയൽ പരിപാടി നിർത്തണേ മഹാ ബോറാണിത് ”

“ഓ ഞാൻ സഹിച്ചു …അതേ , പിന്നേയി സിഗരറ്റ് വലി ഞാനറിയില്ലാന്നു കരുതല്ലേ ..ഒരെണ്ണമൊക്കെ ശരി ..
ഇന്നലെ ഞാൻ ചോദിച്ചില്ല , തല്ലു പിടിക്കേണ്ട ന്നു കരുതി”

പെട്ടെന്ന് അവനവളെ അരക്കെട്ടിലേക്ക് കൈ ചേർത്തു വലിച്ചടുപ്പിച്ചു കണ്ണിലമർത്തി ചുംബിച്ചു ..ഒരുമാത്ര അവളെല്ലാം മറന്നു , പിന്നെ വാച്ചിലേക്ക് നോക്കി അവനെ തള്ളി മാറ്റി മുൻവാതിൽ തുറന്ന് അവളിറങ്ങി , പോർച്ചിൽ നിർത്തിയിട്ടിരിക്കുന്ന സ്കൂട്ടിയെടുക്കാൻ …
ഗേറ്റ് തുറന്നു പുറത്തേക്കിറങ്ങുമ്പോൾ കണ്ടു ചുവന്ന പട്ടുടുത്തും നിൽക്കും പോലെ ഗുൽമോഹർ പൂത്തുലഞ്ഞു നിൽക്കുന്നു ….
പതിയെ പോയാ മതിയെന്ന് പറയേണ്ട കാര്യമില്ലെന്ന് വേണുവോർത്തു ..തമ്മിൽ ഭേദം താനാണെന്ന് സൈക്കിളിൽ ലോകം ചുറ്റുന്ന ശങ്കരമ്മാമ പറയും ….
ഭാര്യയും മകളും മരിച്ചതിൽ പിന്നെ ആളിവിടെ തന്നെയാണ് താമസം .
വേണുവും വേഗം പ്രഭാതഭക്ഷണം കഴിച്ചിറങ്ങി ജോലിക്ക് .

******

“ധാർഷ്ട്യമെത്രെയും പാരമുണ്ടു നാരികൾക്കെന്നു
കേട്ടുകേളിയെയുള്ളൂ കണ്ടിട്ടില്ലേവം മുന്നം

കുലടയായ നീ വന്നെന്നോടു കുലീനയെ-
ന്നലസാലാപം ചെയ്‌തതഖിലമലമലം ..”

സേതുലക്ഷ്മിടീച്ചറുടെ ശബ്ദം മാത്രേമേ ക്ലാസ്സിൽ മുഴങ്ങി കേൾക്കാനുള്ളൂ …എന്തു രസമായിട്ടാണ് ടീച്ചർ പഠിപ്പിക്കുന്നത് …വരികളുടെ കാവ്യഭംഗി പറയേണ്ടതില്ല എന്നാലും അതു ചൊല്ലുന്ന അവരുടെ ശബ്ധം കേട്ടു കൊണ്ടിരിക്കാൻ എന്തു രസമാണ് …നീണ്ടു വിടർന്ന മിഴികളും കഥ പറയുന്നതിൽ പിന്നിലല്ല .
ക്ലാസ്സിലൊരു മൊട്ടു സൂചി വീണാൽ പോലും കേൾക്കാമെന്ന് അനന്ദുവോർത്തു …
ഒരു ക്ലാസ്സിലും മര്യാദക്കിരിക്കാത്ത കുട്ടികളാണ് ..വന്നിട്ട് കുറച്ചു മാസങ്ങളേ ആയുള്ളൂവെങ്കിലും എല്ലാവരെയും പുതിയ ടീച്ചർ കയ്യിലെടുത്തു ..മലയാളം ടീച്ചർമാരുടെ പ്രത്യേക കഴിവാണത് .

കുട്ടികളെല്ലാവരുമിപ്പോൾ മനസ്സുകൊണ്ട്‌ ദുഷ്യന്തന്റെ കൊട്ടാരത്തിലാണ് …
ഗാന്ധർവവിധിപ്രകാരം തന്നെ വിവാഹം‌ ചെയ്ത ദുഷ്യന്തന്റെ കൊട്ടാരത്തിലേക്ക് ശകുന്തള പുത്രനെ കൂട്ടി വന്നിരിക്കുകയാണ് … പൂർവ്വജന്മബന്ധം മറന്നുപോയതിനാൽ ദുഷ്യന്തൻ അവളെ കെട്ടവളെന്നാക്ഷേപിക്കുകയാണ് ….തുടർന്ന് ആത്മാഭിമാനത്തിനു ക്ഷതമേറ്റ ശകുന്തള തന്റെ വ്യക്തിത്വം നിലനിർത്താൻ നടത്തുന്ന ശ്രമമാണ് കാവ്യഭാഗം …
കേട്ടു കൊണ്ടിരിക്കുന്ന കുട്ടികളിലോരോരുത്തരുടേയും മനസ്സിൽ ശകുന്തള ഒരു കണ്ണുനീർതുള്ളിയായി പെയ്തിറങ്ങി …
പഠിപ്പിക്കുമ്പോൾ സേതുവിന്റെ കണ്ണുകളും ഒന്നു കലങ്ങി അത് , ശകുന്തളക്ക് പകരം അച്ഛനു മുൻപിൽ നിസ്സഹായയായി ഈറൻകണ്ണുകളുമായി നിന്ന അമ്മയെ ഓർത്താണെന്നു മാത്രേം .
പാവം ഒരുപാട് കഷ്ടപ്പെട്ടു …എല്ലാമൊതുങ്ങി താനൊരു നല്ലനിലയിലെത്തുമ്പോളേക്കും തനിച്ചാക്കി കടന്നുപോയി….ആരുമില്ലെന്നറിഞ്ഞു തന്നെയാണ് കൂട്ടുകാരിയുടെ ആങ്ങളയായി വന്ന് പിന്നീട് തന്റെ എല്ലാമെല്ലാമായ വേണുവേട്ടൻ ജീവിതത്തിലേക്ക് ക്ഷണിച്ചത് .

“എന്താ അവിടെ ഒരു പരുങ്ങൽ ”

പെട്ടെന്ന് പരിസരബോധം വീണ്ടെടുത്ത സേതു ചോദിച്ചു ,
ക്ലാസ്സിലെ ഏറ്റവും ശല്യക്കാരനായ മനുശങ്കറിനോട്.

എല്ലാ കുട്ടികളും ക്ലാസ്സിലെ തികഞ്ഞ ശ്രെദ്ധക്കിടയിൽ നിന്നും ഞെട്ടിയുണർന്നു …..ഒന്നുമില്ലെന്ന് അവൻ ചുമലിളക്കി ടീച്ചറിനോട് പറയുമ്പോളും അനന്ദു കണ്ടു ബുക്കുകൾക്കിടയിൽ ഒളിപ്പിച്ച മൊബൈൽ .
സംശയക്കണ്ണുകളോടെ മനുശങ്കറിനെ നോക്കിയപ്പോൾ അല്പം മയക്കം തെളിഞ്ഞു നിൽക്കുന്ന കണ്ണുകളിൽ തീക്ഷ്ണത നിറച്ചുള്ള നോട്ടം ..

അതേ…ലഹരി വീണ്ടും സ്കൂളിലെത്താൻ തുടങ്ങിയിരിക്കുന്നു …അവന് ഉള്ളിൽ പേടി കടന്നു .

സാധാരണ വീട്ടിലെ മകനാണ് മനുശങ്കർ , അച്ഛന് കൂലിപണിയാണ് എന്നിട്ടും അവനെവിടുന്നാണാവോ ഇത്രെയും വിലകൂടിയ മൊബൈൽ ..

വീട്ടിൽ ഒറ്റമകനായിട്ടു കൂടി അമ്മയോട് ചോദിച്ചപ്പോൾ അച്ഛൻ വാങ്ങിത്തന്നത് ഒരു കുഞ്ഞു മൊബൈലാണ് അങ്ങോട്ടുമിങ്ങോട്ടും വിളിക്കാനും മെസേജ് അയക്കാനും മാത്രമുതകുന്നത് ..ഇഷ്ടപെടാഞ്ഞത് കൊണ്ട് ആദ്യമൊക്കെ വീട്ടിൽ തന്നെ വച്ചു …പിന്നെ എല്ലാ ഇഷ്ടങ്ങളും അവരറിഞ്ഞു തരുന്നുണ്ട് ഇതും സമയമാവുമ്പോ നല്ലത് വാങ്ങിത്തരുമല്ലോ എന്ന് മനസ്സിനെ ആശ്വസിപ്പിച്ചു കയ്യിൽ വച്ചു .

ടീച്ചറവനോട് ഒന്നും പറയാതെ ചിരിച്ചു കൊണ്ട് ഇറങ്ങിപോകുന്നത് കണ്ടപ്പോളാണ് ബെല്ലടിച്ചതു തന്നെ അനന്ദുവറിഞ്ഞത് ….മൊബൈലൊന്നു നോക്കികൂടാരുന്നോ …മനസ്സിൽ പറയാനേ അവനു കഴിഞ്ഞുള്ളു ..

സ്കൂൾ വിട്ട് പോകുമ്പോൾ കണ്ടു ,ബസ്റ്റോപ്പിൽ മൂന്നാലു പേരുടെ ഇടയിൽ അവൻ ..ആരെയും കണ്ടു പരിചയമില്ല എന്നാലും വല്ല്യേ പ്രായമുള്ള ചേട്ടന്മാരല്ലത് ..
എല്ലാവരുടെയും കണ്ണുകളിൽ മനുശങ്കറിന്റെ കണ്ണുകളിലെ അതേ ഭാവം …

ബസ്‌സ്റ്റോപ്പിലേക്കുള്ള പടിയിലേക്ക് കാലെടുത്തു വച്ച് അനന്ദു അറിയാത്ത മട്ടിൽ എത്തിനോക്കി …എല്ലാവരുടെയും കണ്ണുകൾ മനുശങ്കറിന്റെ കയ്യിലെ മൊബൈലിലേക്കാണ് …
കണ്ണുകളെടുക്കും മുൻപേ അവൻ കണ്ടു ഒരു മിന്നായം പോലെ സേതുലക്ഷ്മി ടീച്ചറുടുത്തു വന്ന , അതേ നിറമുള്ള സാരിയുടുത്ത ഒരു വയറും പാതി കാണുന്ന പൊക്കിളും ..

ഭയത്തിന്റെ മിന്നാമിനുങ്ങുകൾ ചുറ്റും പറന്നു കളിക്കുന്നത് അവനറിഞ്ഞു …എങ്ങനെ ഇത്‌ ടീച്ചറെ അറിയിക്കും , വീട്ടിലെത്തിയപ്പോളും അവനൊരു സമാധാനവുമില്ല …അവസാനം അമ്മയോട് പറഞ്ഞു ..
അമ്മ അച്ഛനോടും .

അച്ഛൻ ഫോണെടുത്തു പ്രിൻസിപ്പൽ സരസ്വതി ടീച്ചറെ വിളിക്കുന്നതും സേതു ടീച്ചറുടെ ഭർത്താവിന്റെ നമ്പർ വാങ്ങുന്നതും അനന്ദു കൈവിരലുകളിലെ ഞൊട്ട വിടുവിച്ചു കൊണ്ട് ശ്രദ്ധിച്ചു .

പിറ്റേന്ന് സേതു പോലുമറിഞ്ഞില്ല വേണു സ്കൂളിലെത്തിയതും , പ്രിൻസിപ്പൽ മനുശങ്കറിനെ വിളിപ്പിച്ചതും …മൊബൈലില്ലെന്നു അവൻ തറപ്പിച്ചു പറഞ്ഞുകൊണ്ടിരുന്നു ..അവസാനം വീട്ടിലേക്ക് പോകാം എല്ലാരും കൂടിയെന്ന് പറഞ്ഞപ്പോൾ അവൻ മൊബൈലെടുത്തു കൊടുത്തു …

മൊബൈലിൽ തെളിയുന്ന ചിത്രങ്ങളെ നോക്കുമ്പോൾ വേണുവറിഞ്ഞു , പെരുവിരൽ മുതൽ ഒരു തരിപ്പ് അരിച്ചു കയറുന്നത് ..

സേതുവിന്റെ മനോഹരമായ ചിരിയിൽ തുടങ്ങുന്ന വിഡിയോയിൽ പിന്നീട് മുഖം വ്യക്തമല്ലെങ്കിലും ആളെ അറിയുന്നവർക്ക് തിരിച്ചറിയാം …ക്ലാസ്സെടുക്കുന്ന സേതുവിന്റെ , സ്ഥാനം തെറ്റുന്ന സാരിയും പൊക്കിൾചുഴിയും വടിവൊത്ത ശരീരവും ..

അതിനേക്കാൾ വേണുവിനെ ഞെട്ടിച്ചത് ,ബാക്കിയുള്ള കുട്ടികളുടെയും മറ്റു ചില സ്ത്രീകളുടെയും പുറത്തു പറയാൻ കൊള്ളില്ലാത്ത തരം ചിത്രങ്ങളാണ് …
സേതുവിന്റെ വീഡിയോ മായ്ച്ചു കളയുന്നതിനിടയിൽ അവനുറപ്പു വരുത്തി അത് മറ്റാർക്കുമയച്ചു കൊടുത്തിട്ടില്ലെന്ന് …

ഫോൺ തിരികെ പ്രിൻസിപ്പലിനെ ഏൽപിച്ചു വേണു അവനു നേരെ നോക്കി കയ്യോങ്ങി …

“ഞാനായി നിന്നെ ഒന്നും ചെയ്യുന്നില്ല ..എനിക്കറിയാം നിന്റുള്ളിൽ കിടക്കുന്ന മറ്റവനാണിത് ചെയ്യിക്കുന്നത്..നിനക്ക് നന്നാവാൻ ഒരവസരമാണ് ഞാൻ തരുക , സ്കൂൾ അധികൃതർ എന്തു ചെയ്യുമെന്നെനിക്കറിയില്ല എങ്കിലും ഇവന്റെ വീട്ടുകാരെ അറിയിച്ചു ഇവനെ ലഹരിവിമുക്തമാക്കണം എന്നാണ് എന്റെ സജഷൻ ”
വേണു പ്രിൻസിപ്പലിനോടായി പറഞ്ഞവസാനിപ്പിച്ചു …അവിടുന്നിറങ്ങും മുൻപേ അനന്തുവിന്റെ അച്ഛനെ വിളിച്ചു നന്ദി പറഞ്ഞു .

ക്ലാസ് കഴിഞ്ഞിറങ്ങിയ അനന്ദു കണ്ടു ജീപ്പിലിരുന്ന് മനുശങ്കറിനോട് സംസാരിക്കുന്ന അപരിചിതരെ ..

ബസ്‌സ്റ്റോപ്പിലേക്ക് ചെന്നു കയറാൻ മടിച് അവനവിടെ നിൽക്കുമ്പോൾ സേതുലക്ഷ്മി ടീച്ചർ വരുന്നത് കണ്ടു. അവനരികിൽ വണ്ടിയൊന്നു നിർത്തി അവളൊന്നു നിലത്തു കാലൂന്നി ..
ഇടതടവില്ലാതെ വരുന്ന വാഹനങ്ങളൊന്നൊഴിഞ്ഞാലേ അവൾക്ക് റോഡ് മുറിച്ചു കടക്കാൻ കഴിയൂ …ഇപ്പോളും ഭയമാണ് വണ്ടിയോടിക്കാൻ , വേണുവേട്ടന്റെ നിർബന്ധത്തിനു വഴങ്ങിയാണ് വണ്ടിയെടുത്തത് തന്നെ .

റോഡിനിരുവശവും നോക്കുന്നതിനിടയിൽ അവൾ തൊട്ടടുത്തു നിന്ന അനന്ദുവിനെ നോക്കി ഒന്നു ചിരിച്ചു…

എന്താണ് സംഭവിച്ചതെന്ന് അവരറിയും മുൻപേ രണ്ടുപേരെയും ഇടിച്ചു തെറിപ്പിച്ച ജീപ്പ് റോഡിലെ വാഹനങ്ങൾക്കിടയിൽ മറഞ്ഞു ..
വണ്ടിയിൽ നിന്നും തെറിച്ച സേതു വായുവിലേക്കുയർന്നു

ഓടിക്കൂടിയ ആളുകൾ കണ്ടു നടുറോഡിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന അനന്ദുവിനെയും സേതുവിനെയും …

****
ഏകദേശം മൂന്നര മണിക്കൂറെങ്കിലും എടുത്തു കാണണം സർജറി .സംതൃപ്തിയോടെ കയ്യുറകൾ ഊരുന്നതിനിടയിൽ Dr.വേണു കണ്ടു …. തൊപ്പിക്കും മാസ്കിനുമിടയിലുള്ള ആവലാതിയോടെ നോക്കുന്ന സഹപ്രവർത്തകരുടെ കണ്ണുകൾ …….ഓപ്പറേഷൻ തിയേറ്ററിൽ നിന്നുമിറങ്ങിയ വേണുവിനെയും പ്രതീക്ഷിച്ചു ആത്മമിത്രമായ അനൂപ് നിന്നിരുന്നു .

അറിഞ്ഞ വാർത്തയിലെ തീക്കനൽ അവനെ പൊള്ളിച്ചു …
നടന്നോ ഓടിയോ വേണു ICU വിലുള്ള സേതുവിനരികിൽ എത്തി.
രാവിലെ കണ്ട സാരിയെല്ലാം മാറ്റി നീലയുടുപ്പിട്ടിരിക്കുന്നു…ചെരിഞ്ഞു കിടക്കുന്ന അവളുടെ ശരീരത്തിന്റെ മുക്കാൽ ഭാഗവും ബാൻഡേജുകളാൽ പൊതിഞ്ഞിട്ടുണ്ട് …
ഇടുപ്പിന്റെ ഭാഗത്തെ തുണിയിലും ബാൻഡേജുകളിലും രക്തത്തിന്റെ നനവ് ഇപ്പോളുമുണ്ട് … അവളേറെ ഇഷ്ടപെടുന്ന ഗുൽമോഹർ പൂക്കൾ കൊഴിഞ്ഞതു പോലെ നിറയെ ചുവന്ന പൂക്കൾ .

ചങ്കിലെ പിടപ്പ് മറച്ചു വച്ച് അവനവളുടെ സൂചികൾ കുത്തിക്കയറ്റിയ കയ്യിൽ തൊട്ടു …….എനിക്കറിയാം ഈ ജന്മത്തിലല്ല ഇനിയൊരു ജന്മത്തിലും നിനക്കെന്നെ പിരിയാൻ കഴിയില്ലെന്ന് …രണ്ടു മഞ്ഞു തുള്ളികൾ അവന്റെ സമ്മതമില്ലാതെ കണ്ണിൽ നിന്നും അവളുടെ കയ്യിലേക്ക് പൊഴിഞ്ഞു വീണു ….

“വിളിക്കണ്ട ..മയക്കത്തിലാണ് ഇപ്പൊ അപകടനില തരണം ചെയ്തിട്ടുണ്ട് എന്നാലും 24മണിക്കൂർ ഇവിടെ കിടന്നോട്ടെ …”

അനൂപത് പറയുമ്പോളും വേണുവിന്റെ തുളുമ്പിതുടങ്ങിയ കണ്ണുകൾ അവളെ നോക്കുന്നുണ്ടായിരുന്നു നെഞ്ചിലൊരു കുടം തേങ്ങലുമായി …

“സ്കൂൾപടിക്കൽ തന്നെയാണ് ആക്സിഡന്റ് , ഇടിച്ച വണ്ടി നിർത്താതെ പോയി , വേറൊരു പയ്യനും കൂടിയുണ്ടായിരുന്നു അതേ സ്ഥലത്തു….വെന്റിലേറ്റു ചെയ്തിരുന്നെങ്കിലും പക്ഷേ …..അവർ അവയവദാനത്തിന് സമ്മതം തന്നിട്ടുണ്ട് .. അതിനുള്ള തയ്യാറെടുപ്പിലാണ് ”

വേണു , വാടിയ താമരത്തണ്ടു പോലെ തളർന്നു കിടക്കുന്ന സേതുവിനെ നോക്കുമ്പോളും ഏതോ ഗുഹയിൽ നിന്നെന്ന പോലെ അനൂപിന്റെ സ്വരം കേൾക്കാം .

പതിയെ ചുമരിൽ പിടിച്ചു ICU വിന് പുറത്തേക്കിറങ്ങുമ്പോൾ വേണു കണ്ടു ….അനന്ദുവിന്റെ അച്ഛൻ , വിറയ്ക്കുന്ന കൈകളോടെ സമ്മതപത്രത്തിൽ ഒപ്പ് വക്കുന്നത് ….അടുക്കളക്കരി പുരണ്ട ഉടുപ്പുമിട്ട് കയ്യിലൊരു തോർത്തുമായി താഴെ വെറുംതറയിൽ ചുവരും ചാരിയിരിക്കുന്ന അമ്മയെ ഒന്ന് നോക്കി , അച്ഛന്റെ തോളിൽ കൈ വച്ചപ്പോൾ കണ്ടു ….കണ്ണുകളിലെ തിരമാലകൾ ഒളിച്ചിരിക്കുന്നത് .

“അവന്റെ അമ്മക്കെല്ലാം താങ്ങാനുള്ള ശക്തി കിട്ടണേ ന്നാ ന്റെ പ്രാർത്ഥന ….അവൻ പലരിൽ കൂടി കാഴ്ചയായും തുടിപ്പായും ജീവിച്ചിരിക്കുന്നു എന്നറിയുന്നത് തന്നെ ഒരു സമാധാനമല്ലേ ഡോക്ടറെ …എന്നാലും …
ഒന്നു പൊരുതാൻ പോലും ദൈവമവനു സമയം കൊടുത്തില്ലല്ലോ ”

ഒറ്റുകൊടുത്ത കൂട്ടുകാരനെ തീർത്തു കളയാൻ തന്നെ തീരുമാനിക്കുന്ന ബാല്യങ്ങളിലേക്ക് ലോകമെത്തിയിരിക്കുന്നു എന്ന തിരിച്ചറിവോടെ മനുശങ്കറിനെയും കൂട്ടുകാരെയും അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞു …..

അയാളെ കെട്ടിപിടിച്ചു എന്തു പറഞ്ഞു ആശ്വസിപ്പിക്കുമെന്നോർത്തു പതറി നിൽക്കുമ്പോൾ വേണു അറിഞ്ഞു ..പുറമെ കാണിക്കാതുള്ള ആ അച്ഛന്റെ നെഞ്ചുരുക്കത്തിന്റെ അഗ്നിചൂട് …..

ആരും പ്രതീക്ഷിക്കാത്ത നിമിഷങ്ങൾ ജീവിതത്തിൽ തരുന്ന തമ്പുരാന്റെ പദ്ധതികളിലപ്പോൾ സേതുവിന്റെ ഉദരത്തിൽ ഒരു ജീവന്റെ തുടിപ്പുണർത്തിയിരുന്നു …

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

പ്രണയം

കൂടെ പഠിച്ച കുട്ടിയല്ലേ എന്നു കരുതി കുറച്ചു സ്വാതന്ത്ര്യത്തോടെ പെരുമാറിയപ്പോൾ…

Published

on

രചന: നിഷ L

“നീയും ഹസ്ബൻഡും തമ്മിൽ എങ്ങനാ… “?? “!സ്വരൂപിന്റെ ചോദ്യം കേട്ട് മിഥില ഒന്ന് സംശയിച്ചു ..”അതെന്തടാ… അങ്ങനെ ചോദിച്ചത്.. രാജീവേട്ടൻ ഒരു പാവം ആണെടാ…. “!!”അതെനിക്കറിയാം ഞാൻ ചോദിച്ചത് അതല്ല.. “!!”പിന്നെ നീ എന്താ ചോദിക്കുന്നത്..? “!!”അല്ല… ഈ ബെഡ്റൂമിൽ ഒക്കെ ആൾ അങ്ങനെ എന്ന്..? “!!!ഒന്നു ഞെട്ടി മിഥില പെട്ടെന്ന് ഫോൺ കട്ട് ചെയ്തു..ഈശ്വരാ ഇവൻ എന്തൊക്കെയാ ചോദിക്കുന്നത്.. !!! കൂടെ പഠിച്ച കുട്ടിയല്ലേ എന്നു കരുതി കുറച്ചു സ്വാതന്ത്ര്യത്തോടെ പെരുമാറിയപ്പോൾ… എന്തും ചോദിക്കാം എന്നായിരിക്കുന്നോ അവന്…പഠിക്കുന്ന കാലത്ത് വളരെ നല്ല കുട്ടി ആയിരുന്നു അവൻ… ഇപ്പോൾ എന്താണ് പറ്റിയത്..????അവന്റെ ആ ചോദ്യം മിഥിലയുടെ മനസ്സിനെ അന്നു മൊത്തം അലട്ടിക്കൊണ്ടിരുന്നു..അവളുടെ മനസ്സിലേക്ക് അവളുടെ ഭർത്താവ് രാജീവന്റെയും രണ്ടു കുഞ്ഞുങ്ങളുടെ മുഖം കടന്നുവന്നു.. രാജീവ്‌ ഒരു പ്രൈവറ്റ് കമ്പനിയിലെ ജോലിക്കാരനാണ്. രണ്ടു ആൺകുട്ടികൾ ആണ് രാജീവിനും മിഥുവിനും. ഒരാൾ അഞ്ചിലും ഒരാൾ മൂന്നിലും പഠിക്കുന്നു. ഉള്ളത് കൊണ്ട് സന്തോഷമായി ജീവിക്കുന്ന ഒരു കൊച്ചു കുടുംബം.സ്വരൂപ്‌മായുള്ള ബന്ധം എത്രയും പെട്ടെന്ന് നിർത്തണം…. ഇല്ലെങ്കിൽ അത് തന്റെ കുടുംബ ജീവിതത്തെ തന്നെ ബാധിക്കും… മിഥു മനസ്സിലോർത്തു…

രാജീവും കുട്ടികളും പോയി കഴിയുമ്പോൾ വെറുതെ ഇരിക്കുന്ന സമയത്തു അവൾ വാട്സ്ആപ്പ് നോക്കാറുണ്ട്. അങ്ങനെ ഇരിക്കെ ഒരു മാസം മുൻപ് തുടങ്ങിയതാണ് അവളുടെ പത്താം ക്ലാസ്സ്‌ ബാച്ചിലെ കുട്ടികൾ ചേർന്നൊരു വാട്സ്ആപ്പ് ഗ്രൂപ്പ്. അവിടെ നിന്നാണ് അവൾക്ക് സ്വരൂപും ആയിട്ടുള്ള ബന്ധം തുടങ്ങുന്നത്. പഴയ കൂട്ടുകാരുടെ ഒക്കെ വിശേഷങ്ങൾ അറിയാൻ സാധിച്ചത് ആ ഗ്രൂപ്പിൽ കൂടിയാണ്. അതുകൊണ്ട് ഒഴിവ് സമയങ്ങളിൽ കൂട്ടുകാർ എല്ലാം ഗ്രൂപ്പിൽ വരികയും വിശേഷങ്ങൾ പങ്കു വയ്ക്കുകയും ചെയ്തു പോന്നു.അങ്ങനെ ഒരു ദിവസമാണ് സ്വരൂപിന്റെ പേഴ്സണൽ മെസ്സേജ് വരുന്നത്. അതിൽ അവൾക്ക് അസ്വാഭാവികത ഒന്നും തോന്നിയതുമില്ല. ആദ്യമൊക്കെ വളരെ നല്ല രീതിയിൽ തന്നെയായിരുന്നു സംസാരിച്ചിരുന്നത്. ഇന്നിപ്പോൾ സംസാരത്തിന്റെ ഗതി മാറിയിരിക്കുന്നു. മറ്റു കൂട്ടുകാരെ പോലെ വിശേഷങ്ങൾ പങ്കു വയ്ക്കാനൊന്നും അവന് താല്പര്യമില്ല. പകരം അവന് മറ്റെന്തൊക്കെയോ അറിയാനായിരുന്നു താല്പര്യം. കൂടെ പഠിച്ച കുട്ടികളുടെ കൂട്ടത്തിൽ ഇതുവരെ വിവാഹം കഴിക്കാത്തത് അവൻ മാത്രമാണ്.എന്തായാലും അവനുമായി ഒരു അകലം പാലിക്കാൻ അവളുടെ മനസ് പറഞ്ഞു.എങ്കിലും അവൾ തന്റെ പഴയ കൂട്ടുകാരികളെ വിളിച്ചു അവനെ കുറിച്ച് തിരക്കാൻ തീരുമാനിച്ചു.”ഹലോ പ്രിയ ഇതു ഞാനാടി മിഥില.. “!!”ഹാ… പറയെടി എന്തൊക്കെയുണ്ട് വിശേഷം..?? “!!”ഒന്നുമില്ലെടി…. ഞാനൊരു കാര്യം ചോദിക്കാൻ വിളിച്ചതാ.. “!!”എന്താടി കാര്യം..? “!!”നമ്മുടെ കൂടെ പഠിച്ച സ്വരൂപില്ലേ… അവൻ എങ്ങനെ..? “!!”അതെന്താ നീ അങ്ങനെ ചോദിച്ചത്…? “!!” അല്ലാ എനിക്കൊരു സംശയം അവൻ പഴയ ആൾ തന്നെയാണോന്ന് .. സ്വഭാവത്തിൽ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്ന് തോന്നുന്നു.. “!!”എന്താടി അങ്ങനെ തോന്നാൻ..? “!!” ഇന്നലെ അവൻ എന്നോട് മോശമായി സംസാരിച്ചു…”!!ശേഷം മിഥു സംഭവിച്ചതൊക്കെ പ്രിയയോട് പറഞ്ഞു.ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം പ്രിയ പറഞ്ഞു…”ശരിയാടി എന്നോടും അവൻ മോശമായി സംസാരിച്ചിരുന്നു മുൻപ്. അതോടുകൂടി ഞാൻ അവനുമായുള്ള ബന്ധം നിർത്തിവെച്ചിരിക്കുകയാണ്.. “!!”ങ്‌ഹേ… സത്യമാണോ നീ പറയുന്നത്..?? “!!

“അതേടി അവന് നമ്മുടെ പേഴ്സണൽ കാര്യങ്ങളൊക്കെ അറിയണം പോലും.. എന്നോടൊരിക്കൽ അശീലമായി സംസാരിച്ചതുകൊണ്ട് ഇപ്പോ ഞാൻ അവനുമായി ഒരു കോൺടാക്ടും ഇല്ല… എനിക്ക് പേടിയാ വെറുതെ എന്തിനാ അവനോടൊക്കെ അടുപ്പത്തിന് പോയി നമ്മുടെ കുടുംബം തകർക്കുന്നത്…”!!”ശരിയാടി … ഞാനും അങ്ങനെ തന്നെയാ ചിന്തിച്ചത്.. വെറുതെ വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്തു തോളത്തു വയ്ക്കണ്ട. നമ്മുടെ ഗ്രൂപ്പിലെ ബാക്കി പെൺകുട്ടികൾക്ക് കൂടി ഒരു മുന്നറിയിപ്പ് കൊടുത്തേക്കാം. ആരും ഇനി അവനോടു കൂടുതൽ അടുപ്പത്തിന് പോകാതിരിക്കട്ടെ… !!””ഞാനെന്നാൽ നമ്മുടെ മറ്റു കൂട്ടുകാരികളെ ഒന്ന് വിളിച്ച് നോക്കട്ടെ.. നീയും മാക്സിമം പേരോട് പറയാൻ ശ്രമിക്കണം…. “!!”ശരിയെടി…..വെറുതെ മിണ്ടാതിരുന്നാൽ അവൻ മറ്റുള്ളവരോടും ഈ രീതിയിൽ പെരുമാറും… ഞാനും പറയാമെടി .. “!!”പിന്നീട് മിഥില കൂട്ടുകാരായ റീനയെയും കാവ്യയേയും മഞ്ജുവിനെയും വിളിച്ചു ഇതേകാര്യം പറഞ്ഞു.. . അതിൽ കാവ്യക്കും മഞ്ജുവിനും അവനിൽനിന്ന് ഇതേ അനുഭവം നേരിട്ടതായി അവർ പറഞ്ഞു…അപ്പോൾ അവൻ വിചാരിച്ചതിലും വലിയ തറയാണ്. ഇനി അവനെ വെറുതെ വിട്ടുകൂടാ… അവൾ മനസ്സിലോർത്തു.പിന്നീട് മിഥില ഗ്രൂപ്പിൽ ഉണ്ടായിരുന്ന മുഴുവൻ പെൺകുട്ടികൾക്കും പേഴ്സണൽ മെസ്സേജ് അയച്ചു..”സ്വരൂപിനെ സൂക്ഷിക്കണം… അവൻ വളരെ മോശം സ്വഭാവമാണ് ഇപ്പോൾ.. ഒരു അകലം പാലിക്കുന്നതാണ് നമുക്ക് നല്ലത്… “!!!മെസ്സേജ് കിട്ടിയവർ ഒക്കെ അവളെ വിളിച്ച് കാര്യം അന്വേഷിക്കുകയും…മിഥു അവൾക്ക് നേരിട്ട ദുരനുഭവം അവരോട് പറയുകയും ചെയ്തു..രണ്ടു മൂന്നു ദിവസങ്ങൾക്കുശേഷം സ്വരൂപ് വീണ്ടും മിഥിലയെ വിളിച്ചു. പക്ഷേ അവൾ ഫോൺ എടുത്തില്ല.. നിരാശനായ അവൻ മറ്റു പെൺകുട്ടികൾക്ക് മെസ്സേജ് അയച്ചു എങ്കിലും അവരൊക്കെ മെസ്സേജ് കണ്ടു എന്നുള്ളതിന് തെളിവായി നീലവര മാത്രം തെളിഞ്ഞു കണ്ടു. പക്ഷേ ആരും മറുപടി അയച്ചില്ല..അവന് എന്തൊക്കെയോ സംശയങ്ങൾ തോന്നി.. ഇതെന്താ ആരും മൈൻഡ് ചെയ്യാത്തത്… എന്തോ പ്രശ്നമുണ്ടല്ലോ.. ചിന്തിച്ചു കൊണ്ട് അവൻ വീണ്ടും മിഥുവിനെ ഫോൺ ചെയ്തു.. ഇപ്രാവശ്യം അവൾ കോൾ എടുത്തു..”എന്താടി വിളിച്ചിട്ട് എടുക്കാഞ്ഞത്….? “!!”നീ വിളിക്കുമ്പോൾ ഉടനെ എടുക്കാൻ നീ എന്റെ ആരാ..?? !!! ഭർത്താവോ, അച്ഛനോ അതോ കാമുകനോ… !!””അവൾ പരുഷമായിചോദിച്ചു..”നിന്റെ സ്വരത്തിന് എന്താ ഒരു മാറ്റം…”?? !!” എന്താ നിന്നോട് തേനൂറുന്ന സ്വരത്തിൽ സംസാരിക്കണമെന്ന് നിർബന്ധമുണ്ടോ..? “!!”ഡി….. “!!!അവൻ ദേഷ്യത്തോടെ വിളിച്ചു..”ഹ്മ്മ്… നിന്റെ ദേഷ്യം നിന്റെ വീട്ടിൽ ഉള്ളവരോട് കാണിച്ചാൽ മതി… എന്നോട് വേണ്ട.. “!!”നിനക്കിപ്പോൾ പഠിക്കുന്ന കാലത്തെ സ്വഭാവമല്ലെന്നും ,,, നിന്റെ സ്വഭാവത്തിൽ വന്ന മാറ്റത്തെ കുറിച്ചുമൊക്കെ എനിക്ക് നന്നായി അറിയാം. നീ പ്രിയയോടും മഞ്ചുവിനോടും കാവ്യയോടും പറഞ്ഞതൊക്കെ അവളുമാർ എന്നോട് പറഞ്ഞിട്ടുണ്ട്….. “!!!

അവൻ ഒന്ന് ഞെട്ടി..”എന്താ… എന്താ പറഞ്ഞത്… “??? !!”ഹാ.. നീയിപ്പോഴേ വിയർക്കാൻ തുടങ്ങിയാൽ എങ്ങനെയാ… ഞാൻ ബാക്കി കൂടി പറയട്ടെ…… !!!”നമ്മുടെ ബാച്ചിലെ മുഴുവൻ പെൺകുട്ടികൾക്കും ഞാൻ നിന്നെ കുറിച്ച് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ഇനി നിന്റെ മറ്റേ സ്വഭാവം കൊണ്ട് ആരുടെയും അടുത്തേക്ക് ചെല്ലണ്ട… കുട്ടികളും കുടുംബവുമായി ജീവിക്കുന്ന ഞങ്ങൾക്ക് ഞങ്ങളുടെ ജീവിതം തന്നെയാ വലുത്. അല്ലാതെ പണ്ടെങ്ങോ കൂടെ പഠിച്ച കൂട്ടുകാരനല്ല… “!!!താൻ മെസ്സേജ് അയച്ചിട്ടുണ്ട് ആരും റിപ്ലൈ തരാഞ്ഞതിന്റെ കാരണം അവൻ ഇപ്പോൾ പിടികിട്ടി…അവന്റെ മനസ്സിൽ മിഥുവിനോട് പക തോന്നി..മിഥു വീണ്ടും തുടർന്നു….” നിന്റെ വീട്ടിലും ഇല്ലേ രണ്ടു പെൺകുട്ടികൾ,,, നിന്റെ പെങ്ങന്മാർ.. അവർ കൂടെ പഠിച്ച ആൺകുട്ടികളോട് ഇത്തിരി അടുപ്പത്തിൽ പെരുമാറി എന്ന് കരുതി ആരെങ്കിലും നിന്റെ പെങ്ങമ്മാരോട് മോശമായി സംസാരിച്ചാൽ നിനക്ക് ഇഷ്ടപ്പെടുമോ…???? !!! അതു പോലെതന്നെ അന്തസ്സും അഭിമാനവും ഉള്ള പെണ്ണുങ്ങൾ തന്നെയാണ് ഞങ്ങളും.. കൂടെ പഠിച്ചു എന്ന് കരുതി എന്തും ചോദിക്കാനുള്ള ലൈസൻസ് അല്ല അത്….”!!!”നിനക്ക് ഇപ്പോൾ എന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടാവും എന്ന് എനിക്കറിയാം. പക്ഷേ നീയത് അടക്കി നിന്റെ മനസ്സിൽ തന്നെ വച്ചുകൊണ്ടിരിക്കുന്നതായിരിക്കും നിനക്ക് നല്ലത്….. “!!”ഇല്ലെങ്കിൽ നമ്മുടെ ബാച്ചിൽ ഉള്ള മുഴുവൻ ആൺകുട്ടികളെയും ഞാൻ ഇന്ന് തന്നെ നിന്റെ തനി സ്വഭാവത്തെക്കുറിച്ച് അറിയിക്കും,. അതുമാത്രമല്ല നിന്റെ വീട്ടിൽ വന്നു നിന്റെ അമ്മയുടെയും പെങ്ങന്മാരുടെയും മുന്നിൽവച്ച് നിന്നോട് ഞങ്ങൾ ചോദിക്കുകയും ചെയ്യും…..!!!”ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അവൾ ഫോൺ കട്ട്‌ ആക്കി.ഛെ….!!!ഇനി ഇവളുമാരുടെ അടുത്ത് ഒന്നും നടക്കില്ല.. അവന് വല്ലാത്ത നിരാശ തോന്നി.. ഇനി ആരോടും കൂടുതൽ സംസാരിക്കാൻ പോകാതിരിക്കുന്നതാണ് നല്ലത് എന്ന് അവന് തോന്നി…. ഇപ്പോൾ പെൺകുട്ടികൾ മാത്രമേ തന്റെ സ്വഭാവ മഹിമ അറിഞ്ഞിട്ടുള്ളു… ഇനി ഇവളുമ്മാരോട് കൂടുതൽ വാശിക്ക് നിന്നാൽ ഇതിൽ കൂടുതൽ താൻ നാണം കെടും എന്നവന് മനസ്സിലായി….തന്റെ വിവാഹവും ഇതുവരെ നടന്നിട്ടില്ല… കൂടാതെ കുറച്ചു രാഷ്ട്രീയവുമൊക്കെയായി മറ്റുള്ളവരുടെ മുന്നിൽ ” മാന്യൻ” ആയി പോകുകയാണ്. തന്റെ തനി സ്വഭാവത്തെ കുറിച്ച് ആരെങ്കിലും അറിഞ്ഞാൽ ജീവിതത്തിലെയും രാഷ്ട്രീയത്തിലെയും ഭാവി നശിക്കും. അതുകൊണ്ട് ഇനി ഇവളുമാരുമായുള്ള അടുപ്പം നിർത്തുന്നതാണ് തന്റെ “നല്ല “ഭാവിക്ക് നല്ലത്..മനസ്സിൽ ചിന്തിച്ചു കൊണ്ട് അവൻ ഫേസ്ബുക് തുറന്നു…. അതിലെ കാണാമറയത്തെ സൗഹൃദങ്ങൾക്കായി അവൻ വല വിരിച്ചു കാത്തിരുന്നു… ഏതെങ്കിലും ഒരു ഇര തന്റെ വലയിൽ കുരുങ്ങുമെന്ന പ്രതീക്ഷയോടെ..!!!!ലൈക്ക് കമന്റ്‌ ചെയ്യണേ…

Continue Reading

പ്രണയം

അറിയാതെ കിട്ടിയ പ്രണയം….

Published

on

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി….ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു… അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്…അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു…ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ…അതേല്ലോ… അതെങ്ങനെ അറിയാം…അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്…ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ…കഴിഞ്ഞു… ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല…M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു…ഇപ്പോഴും കള്ളുകുടി ഉണ്ടോ…അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും..

ചേട്ടന്റെ കല്യാണം എന്തെകിലും ആയോ…ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..?എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ…അങ്ങനെ തന്നോട് ആരാ പറഞ്ഞത്…ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്..അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ… അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്…അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു…ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി…അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു…അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ…അതെ സത്യം…ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക…ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം…അതോ… അത് പിന്നെ പറയാം…ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ…പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്…അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ…

അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം…ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ..എന്താ… എന്താ പറഞ്ഞത്…അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”…എന്നിട്ടോഎന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്…എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്….അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു…

കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?..ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല… പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല…അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു…അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല…….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

പ്രണയം

അപ്പുവേട്ടൻ തൊടുമ്പോൾ എനിക്ക് ഒരു മണിക്കൂർ പോലും ഒരുനിമിഷം ആയി മാറുന്നു

Published

on

രചന: Vijay Lalitwilloli Sathya

“അപ്പുവേട്ടാ..ഈഹുക്സ് ഒന്ന്‌ ഇട്ടു തരുമോ””തന്റെ പ്രിയതമ ബ്ലൗസിന് ഹുക്സ് ഇടാൻ വിളിച്ചപ്പോൾ ബെഡിൽ ഇരുന്ന് പുസ്തകം വായിക്കുകയായിരുന്നു അപ്പു.”ഇതെന്താ ശിവകാമി പഴയ മോഡൽ””ഒന്ന് പരീക്ഷിക്കാം എന്ന് വെച്ചു “പണ്ട് തന്നെ ഇത് പോലെ അമ്മ താൻ രണ്ടു,മൂന്ന് ക്ലാസിൽ പഠിക്കുന്ന കാലത്തു വിളിക്കാറുണ്ട്. അപ്പു അപ്പോൾ ഓർത്തു.”പ്ലീസ് പിറകിൽ ആയതുകൊണ്ടല്ല…. ഹെല്പ് ചെയ്യ്…വാ”അവൾ കെഞ്ചി.അപ്പു എഴുന്നേറ്റ് ചെന്ന് ഹുക്സുകൾ ഓരോന്ന് ഇട്ടുകൊടുത്തു.””ഇവളുടെ ഒരു കാര്യം”അപ്പുവിനെ വിരലുകളിലെ സ്പർശനം ഏറ്റപ്പോൾ അവളൊന്നു പുളകിതയായി.അപ്പു എന്ന ആരാധ്യപുരുഷൻ അവളിലേക്ക് വന്ന ആ നിമിഷവും ആ ഓർമ്മയും ഇടയ്ക്കിടെ അവൾ വന്നു നിറയാറുണ്ട്അവളുടെ ചിന്തയെ ആ കഴിഞ്ഞ പഴയ മായിക ലോകത്തെക്ക്കൂട്ടിക്കൊണ്ടുപോയി.സുബ്രു കനകമ്മാൾ ദമ്പതികൾക്ക് കുട്ടികളില്ല.സുബ്രു ക്ഷേത്ര കർമ്മങ്ങളും നോക്കുന്ന ഒരാളാണ്. രാവിലെ അതിരാവിലെ ക്ഷേത്രത്തിലെത്തി പൂജയ്ക്ക് വേണ്ട ഒരുക്കങ്ങൾ ഒരുക്കുന്നതിൽ പൂജാരിയെ സഹായിക്കുന്നു.ഒരു ദിവസം പ്രഭാതത്തിൽ എഴുന്നേറ്റ് ഇങ്ങനെ പോകുമ്പോൾ ക്ഷേത്ര കുളക്കടവിൽ ഒരു പിഞ്ചു കുഞ്ഞിന്റെ കരച്ചിൽ കേട്ടു നോക്കുമ്പോൾ ഒരു പിഞ്ചുകുഞ്ഞിനെ ആരോ ഉപേക്ഷിച്ച അവിടെ കിടത്തി പോയിരിക്കുന്നു.സുബ്രു വേഗം വാരിയെടുത്തു. ആരെയും കാണാതെ വേഗം വീട്ടിലേക്ക് പോയി. തന്റെ ഭാര്യ കനകം മാളിന് വിളിച്ചു കാണിച്ചു.

അവൾക്കും സന്തോഷമായി.”സുബ്ര അണ്ണാ നമുക്ക് ഇതിനെ വളർത്താം പക്ഷേ ഈ നാട്ടിൽ നിന്നാൽ ഇത് ആരുടേതാണെന്ന് ചോദ്യം ഉണ്ടാവും നമുക്ക് വേറൊരു നാട്ടിലേക്ക് പോകാം അവിടെ താമസിച്ചു കുട്ടി ഇച്ചിരി വലുതാവുമ്പോൾ നമുക്ക് തിരിച്ചു വരാം “അങ്ങനെ തീരുമാനിച്ച അവർ ആ കുട്ടിയെ കൊണ്ട് വെള്ളകീറും മുമ്പേ നാട്ടിൽ നിന്നും സ്ഥലംവിട്ടു.പിന്നെ വേറെ നാട്ടിൽ പോയി ജീവിച്ച അവർ മകൾക്ക് പത്തു വയസ്സായപ്പോൾ സ്വന്തം നാട്ടിൽ തിരിച്ചെത്തി.നാട്ടുകാർ കരുതിയത് സുബ്രു അണ്ണൻ പോയതിനുശേഷം ആ നാട്ടിൽ വച്ചുണ്ടായ കുട്ടിയായിരിക്കും എന്നാണ്. ആർക്കും ഒരു സംശയവും ഉണ്ടായില്ല.നാട്ടിൽ വന്ന് അവർ പഴയ ആ ക്ഷേത്രത്തിൽ ജോലി നോക്കി ജീവിക്കുകയാണ് ഇപ്പോൾ.ഇതിനിടെ അവർക്ക് വേറെ കുട്ടികൾ ഒന്നും ഉണ്ടായില്ല. ആ കുട്ടിക്ക് അവർ ശിവകാമി എന്നാണ് പേര് വെച്ചത്.അതിവസുന്ദരികുട്ടി ശിവകാമിയെകാണാൻ അവളുടെ നോട്ടംകിട്ടാൻ ആ നാട്ടിലെ ആൺകുട്ടികൾ ശ്രമിക്കാറുണ്ട്.അവളെ കണ്ടു ഉന്നത ക്ലാസുകളിൽ പോകുമ്പോൾ കുട്ടികൾ എല്ലാവരും ചോദിച്ചുആരാണീ സുന്ദരി. അപ്പോൾ അവളുടെ കൂട്ടുകാരികൾ പറയുംഅമ്പല കാര്യങ്ങൾ നോക്കുന്ന കുടുംബത്തിൽ ഉള്ളതാണ് അവൾ.സുബ്രു കനകമമാൾ ദമ്പതികളുടെ അരുമ മകൾ.!പാട്ടി പട്ടമ്മാളുടെ ചെല്ലം!!ശിവകാമിയുടെ വീടിനടുത്ത് ഒരു അമ്പലമുണ്ട്.അവിടെ ആൽത്തറയിൽ ഒരറ്റത്തു എന്നും വന്നിരിക്കും.അതിന്റെ മുമ്പിൽ മൈതാനമാണ് ആ മൈതാനത്തിൽ വൈകിട്ട് കുട്ടികൾ വന്നു ഫുട്ബോളും ക്രിക്കറ്റും കളിക്കാറുണ്ട്. ശിവകാമി അവിടെയിരുന്നു ക്ഷേത്രത്തിലേക്കുള്ള പൂമാല കോർത്തു കൊണ്ടിരിക്കുംകുഞ്ഞുങ്ങളിലെ ഉള്ള ശീലം.അത്രയേ ഉള്ളൂ.ഈയിടെയായി അവളുടെ മനസ്സിൽ ചെറുപ്പക്കാരൻ സ്ഥാനംകൊണ്ടു. അപ്പു.

അപ്പുവും ആ ഗ്രൗണ്ടിൽ കളിക്കാൻ വരും. അവൾ അപ്പുവേട്ടനിലേക്ക് അടുക്കാൻ ഉണ്ടായ കാരണം ഓർത്തു”കനകം..അന്ത ടിവി പയ്യനെ കൂപ്ഡ് തമിഴ് സംമ്പരുത്തി പാക്കരുത്ക്ക്‌ ടൈം മാച്ച് “ശിവകാമിയുടെ പാട്ടിപട്ടഅമ്മാൾഓർഡർ ഇട്ടു..ഉടനെ ടിവി നന്നാക്കുന്ന അപ്പുവേട്ടനും ശരത്തും വന്നു അപ്പുനെ ഇത്രേം അടുത്തു ആദ്യം കാണുകയണ്‌ അവൾ”ഹമ്മോ എന്തൊരു സൗന്ദര്യം”ഓഫീസ് റൂമിൽ പഠിക്കുകയായിരുന്ന അവൾ വേഗം പുസ്തകംഅവിടെയിട്ട് അകത്തു കയറിപ്പോയി.30 മിനിറ്റിനുള്ളിൽ അവർ ടിവി നന്നാക്കി മടങ്ങി പോയി.അവളുടെ മനസ്സിൽ അപ്പുവിനെ മുഖം തെളിഞ്ഞു നിന്നു എന്താ ഒരു തേജസ് അവൾ തോന്നി.ശിവ കാമി ഫൈനൽ ഇയർ bsc ഫിസിക്സ് പഠിക്കുന്നു..പിറ്റേന്ന് കോളേജിൽ”എവിടെയാ ശിവകാമി നീ””ലാബിലാർന്നെടി “ക്ലാസ്സിൽ നീ ഇന്ന് വല്ല്യ ആളായെടി “”എങ്ങനെ?””ഫിസിക്സ് പ്രൊഫസർ ഇന്നലെ നമുക്ക് തന്ന പ്രോസസ് നീ മാത്രമേ സോൾവ് ചെയ്തുള്ളൂ. ക്ലാസ്സിലെ പഠിപ്പിസ്റ്റ് സോളമന് പോലും ഒന്നു പോലും ചെയ്യാൻ പറ്റിയില്ല.മൂന്നു പ്രോസും നീ സോൾവ് ചെയ്തു… എങ്ങനെ ഒപ്പിച്ചടി ഇതിന്റെ ഉത്തരം””ങേ “ഇന്നലെ രാത്രി വരെ ഒന്നും കമ്പ്ലീറ്റ് ചെയ്തില്ലല്ലോ പിന്നെ ഇതെങ്ങനെ സംഭവിച്ചു..എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല.” നീയാണോ എന്റെ പുസ്തകം എടുത്തു സാറിന് കൊടുത്തത്?”ശിവകാമി അത്ഭുതത്തോടെ ചോദിച്ചു”എല്ലാവരുംകൊടുക്കുന്ന കൂട്ടത്തിൽ നിന്റെ ബുക്‌സും നിന്റെ ബാഗിൽ നിന്ന് എടുത്തു ഞാൻ കൊടുത്തു… ഉം എന്താ..?”സത്യത്തിൽ താൻ ഒന്നും ചെയ്തില്ലല്ലോഅത് എങ്ങനെയുള്ള പറയും. ഏതായാലും ഞാൻ ബുക്സ് കാണട്ടെ അപ്പോൾ അറിയാമല്ലോ.. അവൾ കരുതി.ക്ലാസ്സിൽ കയറി ചെന്നപ്പോൾ പ്രൊഫസർ അവളെ പ്രശംസിച്ചു.”അഭിനന്ദനങ്ങൾ ഇത്രയുംഡിഫിക്കല്റ്റായ പ്രോബ്ലം സോൾവ് ചെയ്തത നീ നാളത്തെ ഐഎസ്ആർഒ വാഗ്ദാനമാണ്‌.

കീപ്പിറ്റപ്പ്””ങേ “അവൾ അത്ഭുതപരതന്ത്രനായി.സത്യം തന്നെയാണോ ഒരുപക്ഷേ മാഷിന് പുസ്തകം മാറിയിട്ടുണ്ടാവും എന്ന് അവൾക്കു തോന്നി.സത്യത്തിൽ ഇന്നലെ വരെതന്റെ ബുക്കിൽ താൻ ഒരു അക്ഷരം പോലും എഴുതിയിട്ടില്ല.എങ്കിലും മാഷ് അഭിനന്ദിച്ചപ്പോൾ അവൾ”താങ്ക്സ്”വിറച്ചുകൊണ്ട് പറഞ്ഞു.അവൾ പുസ്തകംഎടുത്തു നോക്കി ശരിയാണ് തന്റെ പുസ്തകത്തിൽ നല്ലകൈപ്പടയിൽ ആരോ പ്രോബ്ലം സോൾവ് ചെയ്തിരിക്കുന്നു. ഈശ്വരാ ഇതെന്തു മറിമായംഈശ്വരൻ നേരിട്ട് സഹായിച്ചത്ആണോ…..അവൾ ശങ്കിച്ചു പോയി. ആ നിമിഷം…..കണ്ടിട്ട് ഈശ്വരന്റെ കയ്യക്ഷരം ആണെന്ന് തോന്നുന്നില്ല…..അതിനവൾക്ക് ഈശ്വരനെ മുമ്പിൽ കണ്ടിട്ടില്ലല്ലോ പിന്നെങ്ങനെ ഈശ്വരനെ കൈയ്യക്ഷരം അറിയും.അവൾ അവളുടെ കഴിഞ്ഞ ദിവസത്തിലെ ജീവിതത്തിലെ ഓരോ നിമിഷവും റീവൈൻഡ് ചെയ്തു.അപ്പോഴാണ് തലേന്നാൾ രാത്രി ടിവി മെക്കാനിക് വീട്ടിൽ വരുന്ന നേരം താൻ ബുക്സും കൊണ്ട് ഓഫീസ് റൂമിൽ ആയിരുന്നു പഠിച്ചിരുന്ന കാര്യം അവൾക്ക് ഓർമ്മയിൽ തെളിഞ്ഞത്.ടിവി നന്നാക്കുക അത് ഫിസിക്സ് പഠിച്ചതിന് ഭാഗമാണല്ലോഅങ്ങനെയെങ്കിൽ അവരിൽ ആരോ ആണ് അത് ചെയ്തത്.സംശയിക്കുന്ന രണ്ട് പേരിൽഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ ആളെ കൃത്യമായ ആളെ കണ്ടെത്തി.അന്ന് ടീവി നന്നാക്കാൻ വന്നപ്പോൾ മേശ പുറത്തു വച്ചിട്ടുണ്ടായിരുന്നുണ്ടായിരുന്ന പുസ്തകം അപ്പുവേട്ടൻ കണ്ടപ്പോൾആ പ്രോബ്ലംസോൾവ് ചെയ്യുകയായിരുന്നുഇത്രയുംവിദ്യാഭ്യാസം ഉണ്ടായിരുന്നെന്ന് അറിഞ്ഞിരുന്നില്ല.’ഈശ്വരാ അപ്പുവേട്ടൻ ഫിസിക്സ് എംഎസ്സി ആണെന്ന് ‘അന്നു മൊട്ടിട്ട ഒരു കുഞ്ഞു പ്രണയം മനസ്സിൽ ഉള്ളിലുണ്ട്.ആരവമുയർന്നു അപ്പുവേട്ടൻ മൈതാനത്തിൽ എത്തി എന്നു തോന്നുന്നു ഒന്ന് കാണാൻ അവളും എഴുന്നേറ്റു.അപ്പും അവളെ കണ്ടു.അവൾ പുഞ്ചിരിച്ചു!അവരുടെ പ്രണയം നാൾക്കുനാൾ വളർന്നു.കുളക്കടവിൽ ക്ഷേത്രമതിൽക്കെട്ടിനു പുറത്തു ഊടു വഴികളിലും അവർ കണ്ടുമുട്ടി. പരസ്പരം സംസാരിച്ചു മനസ്സുകൾ കൈമാറി സ്വപ്നങ്ങൾ പങ്കു വെച്ചു ദിനങ്ങൾ കഴിച്ചുകൂട്ടി.

ടിവി മെക്കാനിക് ജോലി നോക്കിയിരുന്നു അപ്പുവിനു ശാസ്ത്രസാങ്കേതിക വകുപ്പിൽ ജോലി ലഭിച്ചു. അതിനുള്ള യോഗ്യത അയാൾക്ക് ഉണ്ടായിരുന്നല്ലോ.നല്ലൊരു മുഹൂർത്തത്തിൽ ശിവകാമിയുടെ യും അപ്പുവിനെയും വിവാഹം കെങ്കേമമായി നടന്നു.ശിവകാമിയുടെ വളർച്ചയും ജീവിതവും എല്ലാം കണ്ട് ആസ്വദിച്ച് ആരുമറിയാതെ കഴിയുന്ന ഒരു അമ്മ ഏതോ ഒരു കുടുംബത്തിൽ അവരുടെ ഭർത്താവിന്റെ കൂടെ അവരുടെ കുട്ടികളുമായി ജീവിച്ചു വരികയാണ്.അന്ന് കുട്ടിയെ കുളക്കടവിൽ ഉപേക്ഷിച്ചു അവര് ഒരിടത്തു മറഞ്ഞ് ഇരിക്കുകയായിരുന്നു. മക്കളില്ലാത്ത സുബ്രു എന്തായാലും തന്റെ കുഞ്ഞിന് കാണുമെന്നും അയാൾ എടുത്തുകൊണ്ടു പോയി വളർത്തണമെന്നും നല്ല നിശ്ചയമുള്ള ഒരമ്മയാണതു.”ശിവകാമി നീ എവിടെയാണ്”അപ്പുവിനെ വിളി കേട്ട ശിവകാമി ചിന്തയിൽ നിന്നുണർന്നു. ക്ലോക്കിൽ നോക്കിയപ്പോൾനാല്പത് മിനിറ്റ് കടന്നുപോയിരിക്കുന്നു”അയ്യോ…എന്താ അപ്പുവേട്ടാ ഇത് നാലു കുടുക്കുകൾ ഇടാൻ നാല്പത് മിനിറ്റോ””നീ എന്തെടുക്കുകയായിരുന്നു.. അപ്പോൾ””അത് പിന്നെ ഞാൻ…എന്റെ അപ്പുവേട്ടൻ തൊടുമ്പോൾ എനിക്ക്…. ഒരു മണിക്കൂർ പോലും ഒരുനിമിഷം ആയി മാറുന്നു…ശോ..”അതും പറഞ്ഞ് അവൾ അടുക്കളയിലേക്കോടി…..വായിച്ചുകഴിഞ്ഞാൽ രണ്ടു വാക്കു പറഞ്ഞു പോകാൻ മറക്കല്ലേ…..

Continue Reading

Most Popular