Connect with us

പ്രണയം

കാരിരുമ്പനെ പ്രണയിച്ചവൾ

Published

on

രചന = മുഹൈമിൻ
*****

ക്ഷീണം കൊണ്ട് കോളേജിലെ ക്ലാസ്സ്‌ മുറിയിൽ ഇരുന്നു ഉറങ്ങി എഴുന്നേറ്റപ്പോൾ ക്ലാസിൽ ആരുമില്ല. ചുറ്റിനും നോക്കി. ഇല്ല ആരുമില്ല. പതിയെ ക്ലാസിൽ നിന്നും പുറത്തിറങ്ങി.
ഉറക്കത്തിൽ കൂട്ടുകാർ ആരെങ്കിലുമൊക്കെ തന്നെ വിളിച്ചിട്ടുണ്ടാകണം.

ഒന്നും അറിഞ്ഞിട്ടില്ല. കാരണം അത്രക്ക് ക്ഷീണം ഉണ്ടായിരുന്നു. ഇന്നലെ രാത്രിയിൽ ലോറിയിൽ നിന്നുo മണൽ വെട്ടിയിറക്കാൻ പോയിട്ട് വന്നപ്പോഴേക്കും ഒരുപാട് താമസിച്ചിരുന്നു. പരീക്ഷ അടുത്തതുകൊണ്ടു മാത്രമാണ് ക്ലാസിൽ വന്നിരിക്കുന്നത്. അറ്റന്റൻസ് അമ്പേ കുറവാണ്.

പതിയെ എന്തൊക്കെയോ മനസ്സിൽ ഓർത്തു കോളേജ് ഗേറ്റ് കഴിഞ്ഞു റോഡിലേക്കിറങ്ങി. ഇനി അഞ്ചരക്കെ ബസുള്ളൂ.
കയ്യിലുള്ള പഴയ നോക്കിയയുടെ ഫോണിൽ സമയം നോക്കി. 4:43
ബാഗും തോളിലിട്ട് ഫോണിൽ അമ്മയെ വിളിക്കാൻ തുടങ്ങിയപ്പോഴാണ് മുന്നിൽ ഒരു ആക്ടിവ വന്നു നിന്നത്.

ഞാൻ ഒന്ന് നോക്കി. എന്റെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ്. അവൾ വണ്ടിയിൽ നിന്നുo ഇറങ്ങി. എന്റെ നേരെ വന്നു.
ഞാൻ പതിവിലും ഗൗരവത്തിൽ അവിടെ നിന്നു. അല്ലെങ്കിലും എന്റെ മുഖത്ത് എപ്പോഴും ഗൗരവം ആണ്. അവൾ മെല്ലെ എന്റെ അടുത്തേക്ക് വന്നു.

ക്ലാസ്സിൽ ഇരുന്നു ഉറങ്ങുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. അരുൺ ക്ലാസ്സിൽ നിന്നും ഒന്നിറങ്ങാൻ കാത്തു നിൽക്കുകയായിരുന്നു ഞാൻ ഇതുവരെ. അവൾ തെല്ല് പരിഭവത്തോടെ പറഞ്ഞു നിർത്തി.

ഞാൻ ഒന്നും മിണ്ടാതെ അമ്മയെ വിളിച്ചു വരാൻ താമസിക്കും എന്ന് പറഞ്ഞു ഫോൺ കട്ടാക്കി. അവളുടെ സംസാരത്തിനു ഞാൻ മുഖം കൊടുക്കാത്തതിൽ അവളുടെ മുഖത്ത് ലേശം പരിഭവം പോലുമില്ലായിരുന്നു. ഇതുവരെ ക്ലാസ്സിൽ അങ്ങനെ ആരോടും മിണ്ടാത്ത വല്ലപ്പോഴും മാത്രം കയറി വരുന്ന ആജാനുബാഹുവായ ഗൗരവക്കാരനിൽ നിന്നും അവൾ കൂടുതലൊന്നും പ്രതീക്ഷിച്ചു കാണില്ല.
ഞാൻ മുന്നോട്ടു നടക്കാൻ തുടങ്ങിയപ്പോൾ അവൾ മുന്നിൽ കയറി നിന്നു. എന്നിട്ട് ചോദിച്ചു കൂടെപ്പഠിക്കുന്ന എന്റെ പേരെങ്കിലും അറിയാമോ എന്ന്?

ഞാൻ അപർണ എന്ന് പറഞ്ഞു.

അവൾ ആഹാ ക്ലാസ്സിൽ വന്നില്ലെങ്കിലും പെൺകുട്ടികളുടെ പേരൊക്കെ അറിയാം അല്ലെ എന്ന് ഒരു ചിരിയോടെ ചോദിച്ചു.

പെട്ടെന്നവൾ വണ്ടിയുടെ പുറകു വശം തുറന്നു അതിൽ നിന്നും രണ്ടു കവറുകൾ എടുത്തു എന്റെ നേരെ നീട്ടി.
എന്നിട്ടവൾ പറഞ്ഞു ഇത് ഒരു മുണ്ടും രണ്ടു ഷർട്ടും ഉണ്ടെന്നു.

ഞാൻ അരുൺ ക്ലാസ്സിൽ വരുമ്പോഴൊക്കെ ശ്രദ്ധിക്കാറുണ്ടായിരുന്നു. രണ്ടു ഉടുപ്പുകൾ മാത്രം മാറി മാറി ഇട്ടുവരുന്ന…
അവൾ ആ കവറുകൾ എന്റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു നിർത്തി.

ഞാൻ ഗൗരവം ഒട്ടും വിടാതെ പറഞ്ഞു. ഇന്നേവരെ എന്റെ അമ്മയ്ക്കും പെങ്ങൾക്കും വാങ്ങിക്കൊടുക്കാതെ ഒരു ഉടുപ്പ് പോലും ഞാൻ വാങ്ങിയിട്ടില്ല. ഒരു മുട്ടായി പോലും ഞാൻ വാങ്ങിക്കഴിച്ചിട്ടില്ല എന്ന്.
ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ഇടാനും കഴിക്കാനും മനസ് തോന്നിയിട്ടില്ല. അതാണ്‌ എന്നുപറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു.

ഒരുപക്ഷെ ഞാൻ ഒന്ന് തിരിഞ്ഞു നോക്കുമെന്നവൾ കരുതിക്കാണും. അതൊരു സൗഹൃദമല്ല പ്രണയമെന്ന വികാരത്തിന്റെ ആദ്യത്തെ പടവുകളാണ് എന്ന് മനസിലാക്കാൻ അധികം ചിന്തിക്കേണ്ടി വന്നിരുന്നില്ല.

അപർണ ക്ലാസിലെ അധികം സുന്ദരി അല്ലെങ്കിലും ഓളും ഒരു സുന്ദരി തന്നെ. വല്ലപ്പോഴും ക്ലാസ്സിൽ വന്നു ഉറങ്ങുന്ന എനിക്കെപ്പോഴും, ക്ലാസിൽ കലപിലാ ചിലക്കുന്ന അവളുടെ ശബ്ദം ഒരു അരോചകമായിരുന്നു.
അതുകൊണ്ട് തന്നെ അവളെ നോക്കുമ്പോഴൊക്കെയും കട്ടക്കലിപ്പിൽ തന്നെയാണ് നോക്കിയിരുന്നതും. പക്ഷെ അവളുടെ ഒരുനോട്ടവും എന്റെ മുഖത്തേക്കായിരുന്നില്ല മറിച്ചെന്റെ മനസിലേക്കായിരുന്നു എന്നിപ്പോഴാണ് മനസിലായത്. പരസ്പരം ഒന്ന് സംസാരിച്ചിട്ട് കൂടിയില്ല.

ബസിൽ കയറി വീണ്ടും ഒന്നുറങ്ങി. മനസ്സെപ്പോഴോ ഞാൻ എന്ന പത്താം ക്ലാസ്കാരനിലേക്കു മടങ്ങിപ്പോയി. ഓർക്കുവാൻ ഇഷ്ടമില്ലാത്ത ഓർമ്മകളിലേക്ക് മനസു ബസിനൊപ്പം സഞ്ചരിച്ചുകൊണ്ടിരുന്നു…

പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്തു കടം കയറി ഒരുമുഴം കയറിൽ ജീവിതം അവസാനിപ്പിച്ചു തൂങ്ങിയാടുന്ന അച്ഛന്റെ ശരീരം കണ്ടപ്പോൾ മുതൽ തുടങ്ങിയതാണ് മനസിന്റെ മരവിപ്പ്. കീറിമുറിച്ച അച്ഛന്റെ അതെ ശരീരം തന്നെ ഏറ്റുവാങ്ങുമ്പോഴും ചിതക്ക് തീ കൊളുത്തുമ്പോഴും ആ മനസ്സിന്റെ മരവിപ്പ് മാറ്റി കല്ലാക്കാൻ,
അച്ഛൻ കടം വാങ്ങിയ പൈസ തിരികെ ചോദിക്കാൻ എത്തിയ വട്ടിപ്പലിശക്കാരൻ അമ്മയുടെ കയ്യിൽ കയറിപ്പിടുക്കുന്ന സമയം വരെ കാത്തിരിക്കേണ്ടി വന്നു.

അയാളെ പിടിച്ചു തള്ളി കയ്യിൽ കിട്ടിയ കല്ലെടുത്തു തലയിൽ അടിച്ചു ഇനി ഇവിടെ വന്നാൽ കൊന്നുകളയും പട്ടി എന്ന് ഉച്ചത്തിൽ വിളിച്ചു പറയുമ്പോഴും ഞാൻ എന്ന 15 കാരന്റെ മാറ്റം അമ്മക്കെന്നപോലെ എന്റെ പെങ്ങൾക്കും നൽകിയ ആശ്വാസം ചെറുതൊന്നും ആയിരുന്നില്ല. കിട്ടിയ കാശിനു ഇരുനില വീടും അതിനോട് ചേർന്ന പറമ്പും വിറ്റു. കടക്കാർക്കൊക്കെ കൊടുത്തതിന്റെ ബാക്കിക്കു മറ്റൊരു നാട്ടിൽ ചെറിയ വീട് വാങ്ങിയപ്പോൾ സ്ഥലത്തിനൊപ്പം മാറിയത് എന്റെ മനസുകൂടി ആയിരുന്നു.

അച്ഛനെന്ന തണൽ മരം ഇല്ലാതായപ്പോൾ മുതൽ ഞാൻ കൊണ്ട വെയിലിനും മഴക്കും ചൂടിനും എന്റെ മനസിനെ തളർത്തുവാൻ കഴിഞ്ഞിരുന്നില്ല.
മനസിലെപ്പോഴും അമ്മയുടെയും പെങ്ങളുടെയും മുഖം തെളിഞ്ഞു വരും. അച്ഛൻ മരിച്ചതിൽ പിന്നെ ജോലിക്ക് പോകാൻ ഇറങ്ങിയ അമ്മയെ ഒരു പണിക്കും വിട്ടിട്ടില്ല. കാരണം സർവ സുഖത്തോടും ജീവിച്ച അമ്മയെ മറ്റു ജോലികൾ ചെയ്തു കാണുന്നത് എനിക്കൊരു കുറവായി തോന്നിയിരുന്നു.

അന്നുമുതൽ ഇന്നുവരെ ചെയ്യാത്ത ജോലികൾ ഒന്നുമില്ല. പത്രം ഇടാനും, പശുവിനെ കറക്കാനും, പാല് കൊടുക്കാനും, ടാറിങ്ങിനും, വാർക്കപ്പണിക്കും, മേശരിപ്പണിക്കും എന്തിനു പറയണം അമ്മ അറിയാതെ തേങ്ങ വരെ ഇടാൻ പോയിട്ടുണ്ട്.

ഓണത്തിനും വിഷുവിനും അമ്മയ്ക്കും എനിക്കും ഡ്രസ്സ്‌ വാങ്ങിയില്ലെങ്കിലും അവൾക്കുള്ള പുതിയ ഡ്രെസ്സുമായ്‌ ചെന്ന് കയറുമ്പോൾ അവൾ ആദ്യം ചോദിക്കുക അമ്മക്കില്ലേ എന്നായിരുന്നു?

മൗനം മറുപടിയാക്കി അതവളുടെ കയ്യിൽ കൊടുക്കുമ്പോൾ നിറഞ്ഞു തുളുമ്പുന്ന അവളുടെ കണ്ണുകൾ തുടക്കാൻ മനസു കല്ലാക്കിയ എനിക്ക് കഴിയാതെ പോയിട്ടുണ്ട്.

ഇടക്കെപ്പോഴോ ഇറങ്ങാനുള്ള സ്ഥലത്തിന്റെ പേര് കണ്ടക്ടർ ഉച്ചത്തിൽ വിളിച്ചു പറയുന്നത് കേട്ടപ്പോഴാണ് വീണ്ടും ഓർമ്മകളിൽ നിന്നും ഉണർന്നത്.
വീട്ടിൽ ചെന്ന് കുളിച്ചിട്ടു വേണം ഇന്നും മണൽ ഇറക്കാനായിട്ടു പോകാൻ. കയ്യിൽ പൈസ കിട്ടുമെന്നതിനാൽ ഈ പണിക്കു പോകാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി.

പതിവ് പോലെ അന്ന് രാത്രിയിലും മണലിറക്കാൻ പോയി. അപ്പോഴാണ് രാഘവേട്ടൻ ചോദിച്ചത് ഡാ അരുണേ നാളെ ഒരു വാർപ്പുണ്ട് വരുന്നോ എന്ന്. ഉറക്കവും ക്ഷീണവും ഒന്നും ചിന്തിച്ചില്ല വരാം എന്ന് പറഞ്ഞു.

പിറ്റേന്നുച്ചക്ക് വാർപ്പ് കഴിഞ്ഞു വീട്ടിൽ വന്നു. ദേഹത്തപ്പടി സിമെന്റും പൊടിയും ഒക്കെ ആയതിനാൽ കുളിച്ചിട്ടു അകത്തേക്ക് കയറി. അമ്മേ ചോറ് വിളമ്പ് വിശക്കുന്നു എന്ന് പറഞ്ഞു അടുക്കളയിലേക്കു കയറിയപ്പോഴാണ് അമ്മയുടെ കൂടെ കാര്യങ്ങൾ പറഞ്ഞുകൊണ്ട് അവൾ ചോറും കറികളും വിളമ്പുന്നു.

എന്നെ കണ്ടിട്ടേ ഇല്ല എന്ന ഭാവത്തിൽ അവിടൊക്കെ കിടന്നു ഓടിക്കളിക്കുന്നു. അപ്പോഴാണ് മ്മടെ പെങ്ങളൂട്ടി പുതിയ ചുരിദാർ ഇട്ടുകൊണ്ട് വന്നതും നേരെ എന്റെ മുന്നിൽ വന്നു ചാടിയതും.
ഇതെവിടുന്നാടി എന്നുള്ള എന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത് അപർണ ആയിരുന്നു.

ഞാൻ വാങ്ങിയതാണ് അമ്മയ്ക്കും വാങ്ങീട്ടൊ എന്നവൾ പറഞ്ഞിട്ട് എന്റെ അരികിലേക്ക് വന്നിട്ട് ഇനി ഇയാൾ അത് വാങ്ങിക്കുമോ എന്ന് ചോദിച്ചിട്ട് ഒരു ചിരിയും പാസാക്കി അവൾ അടുക്കളയിലേക്കു പോയി.

ഞാൻ മുറിയിലേക്ക് കയറി. കണ്ണാടിയിലേക്കു നോക്കി. ഒന്ന് പുഞ്ചിരിച്ചു. താടി മുഖത്തിന്‌ ഒട്ടും ചേരുന്നില്ലേ? വീണ്ടും ചിരിച്ചു.

അപ്പൊ ചിരിക്കാനൊക്കെ അറിയാം ല്ലേ? ചോദ്യം കേട്ട ഭാഗത്തേക്ക്‌ നോക്കേണ്ട കാര്യമില്ലല്ലോ. അതവൾ തന്നെ. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു.

ന്താ നിന്റെ ഉദ്ദേശം? എന്താ നിനക്ക് വേണ്ടത് എന്നുള്ള ചോദ്യത്തിന് അവൾ പറഞ്ഞത് എനിക്ക് വേണം ഈ ഗൗരവമുള്ള താടിക്കാരനെ, ഈ ജീവിതകാലം മുഴുവനും എന്ന്. അത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവൾ എന്റെ മുഖത്തേക്ക് നോക്കി നിൽപ്പാണ്.

അമ്മ പറഞ്ഞു മുഖത്ത് ഗൗരവം ഇട്ടു സ്നേഹം മനസ്സിൽ ഒളിപ്പിച്ചു നടക്കുന്ന ഒരു പാവമാണ് അമ്മയുടെ മകൻ എന്ന്.
ആണോ? ഇയാൾ പാവമാണോ എന്നവൾ അവളുടെ വിരലാൽ എന്റെ നനഞ്ഞ ദൃഢമായ നെഞ്ചിൽ കുത്തി കുത്തി ചോദിച്ചു

ഞാൻ ഒന്നും മിണ്ടാതെ അവളെ പുറത്താക്കി കതകടച്ചു. ഡ്രസ്സ്‌ മാറി പുറത്തേക്കിറങ്ങി. കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞു
അവളെയും വിളിച്ചു വീടിനു കുറച്ചു അകലെയായിട്ടുള്ള വയൽ വരമ്പിലേക്കു നടന്നു.

നടക്കുന്ന കൂട്ടത്തിൽ പെങ്ങൾ പുറകിൽ നിന്നും ചോദിക്കുന്നുണ്ടായിരുന്നു ഗൗരവം ഒക്കെ വീട്ടിലുള്ളവരോടെ ഉള്ളൂ ല്ലേ എന്ന്?

തിരിഞ്ഞു നിന്നൊരു നോട്ടം നൽകിയതുകൊണ്ടാകണം ചിരിച്ച ചുണ്ടും മുഖവും മങ്ങിയവൾ അകത്തേക്ക് ഓടിയത്.

മഴ പെയ്തു അവിടമാകെ വെള്ളം കയറിയിട്ടുണ്ട്. നടക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു തുടങ്ങി..

അപർണ അച്ചന്റെ മരണശേഷം പ്രാരാബ്ധങ്ങളെയും കഷ്ടപ്പാടുകളെയും കൂട്ട് പിടിച്ചു മുന്നോട്ടു പോകുന്നവനാണ് ഞാൻ. ഇരുനില വീട്ടിൽ നിന്നും ഇരു മുറികളുള്ള വീട്ടിലേക്കുള്ള ചുവടു മാറ്റം ശാന്തമായ കടൽ പെട്ടന്നൊരു ദിവസം പ്രഷുബ്‌ധം ആയതുപോലെ ആയിരുന്നു ഞങ്ങൾക്ക്…
എല്ലാം ഉള്ളതിൽ നിന്നും ഒന്നും ഇല്ലാത്തതിലേക്കുള്ള പരിണാമം….

എനിക്ക് ചില ലക്ഷ്യങ്ങളുണ്ട്. സ്വന്തം കാലിൽ നിൽക്കണം. ജോലി വാങ്ങണം. അച്ഛനുറങ്ങുന്ന ആ മണ്ണ് വീണ്ടും സ്വന്തമാക്കണം. ന്റെ പെങ്ങളെ പഠിപ്പിച്ചു നല്ല നിലയിൽ കെട്ടിച്ചയക്കണം. അതിനിടയിൽ എനിക്ക് പ്രേമിക്കാനും അതിന്റെ പുറകെ നടന്നു സമയം കളയാനും ആകില്ല. ഞാൻ പറഞ്ഞു വരുന്നത് മനസിലാകുന്നുണ്ട് എന്ന് കരുതുന്നു.

നിങ്ങൾ ഈ പണമുള്ള വീട്ടിലെ പെൺകുട്ടികൾക്ക് എന്നെപ്പോലുള്ള ആൺകുട്ടികളോട് സിംപതിയുടെ പുറത്തു തോന്നുന്ന വെറുമൊരു തമാശ മാത്രമാണ് ഈ പ്രണയം. അത് പറഞ്ഞു ഞാൻ അവളുടെ മുഖത്തേക്ക് നോക്കി…

കഴിഞ്ഞോ എന്നുള്ളൊരു ചോദ്യത്തോടെ അവളും പറഞ്ഞു തുടങ്ങി..
എനിക്ക് അങ്ങനെ തോന്നിയ ഒരു വികാരമല്ല അരുണിനോടുള്ളത്. ഒരിക്കൽ ഞാൻ പോയ ഒരു കല്യാണത്തിന് വിളമ്പുന്ന ആൾക്കാർക്കിടയിൽ അരുണിനെ ഞാൻ കണ്ടു, പിന്നെ ഒരിക്കൽ എന്റെ വീടിന്റെ അപ്പുറത്തുള്ള ഒരു വീടിന്റെ പണിക്കു മിക്കവാറും അരുണിനെ ഞാൻ അവിടെ വെച്ച് കണ്ടിട്ടുണ്ട്. പിന്നെ അരുണിനെ അറിയുവാനുള്ള ശ്രമത്തിലായിരുന്നു. കൂട്ടുകാരനോട് കുറച്ചൊക്കെ ചോദിച്ചു. അച്ഛൻ മരിച്ചതും വീട് വിറ്റതുമൊക്കെ ഞാൻ അറിഞ്ഞു. ഒരു കുടുംബം പുലർത്താൻ എന്ത് ജോലിയും ചെയ്യുന്ന അരുണിനോട് എനിക്ക് ആരാധനയായിരുന്നു. പിന്നീടെപ്പോഴോ ഞാൻപോലും അറിയാതെ ന്റെ മനസ്സിൽ ഒരു പ്രണയമായി….

അരുൺ ക്ലാസ്സിൽ വരാത്ത ദിവസങ്ങളിൽ വല്ലാത്ത വീർപ്പുമുട്ടലായിരുന്നു. വന്നാലോ ഈ മുഖത്തോട്ട് നോക്കാൻ പേടിയും. ക്ലാസ്സിൽ കിടന്നുറങ്ങുന്നത് മതിവരുവോളം ഞാൻ നോക്കിയിരുന്നിട്ടുണ്ട്. ഉള്ളിലുള്ള സ്നേഹം ഒന്ന് പറയാനോ പ്രകടിപ്പിക്കാനോ കഴിയാത്ത എന്റെ വിഷമം ഒന്ന് ആലോചിച്ചു നോക്ക് അരുൺ.

ഇഷ്ട്ടമാണ് ഒരുപാട് ഒരുപാട് ഈ താടിക്കാരനെ.
മനസ്സിൽ സ്നേഹം ഒളിപ്പിച്ചു മുഖത്തു ഗൗരവം വരുത്തുന്ന ഈ കാരിരുമ്പിന്റെ മനസുള്ളവനെ… പണമുള്ള പെണ്ണിന്റെ നേരം പോക്കല്ല അരുൺ ഇത്. എന്റെ മനസിൽ ഇന്നേവരെ ഒരാളോടും തോന്നാത്ത പ്രണയം എന്ന വികാരം ഞാൻ പോലും അറിയാതെ അരുണിനോട് എപ്പോഴോ തോന്നിത്തുടങ്ങിയിരുന്നു… തിരുത്താൻ ശ്രമിച്ചിട്ടില്ല, കാരണം ആഗ്രഹിക്കുന്നത് തെറ്റല്ല എന്ന് തോന്നി.

ഞാൻ കാത്തിരിക്കാം എത്ര നാൾ വേണമെങ്കിലും, ഈ കരിങ്ല്ലുള്ള ഹൃദയത്തിൽ ഒരിടം ലഭിക്കുന്നത് വരെ…
ഇത് പറഞ്ഞവൾ നിറഞ്ഞു കവിഞ്ഞ വയലിലേക്ക് നിറകണ്ണുകളോടെ നോക്കി നിന്നു.

എന്റെ പ്രാബ്ദങ്ങൾ, എന്റെ വിഷമങ്ങൾ, അതിനിടയിലേക്കു വേണ്ടടോ,
എന്റെ അമ്മയെയും പെങ്ങളെയും പോലെ ചില ദിവസങ്ങളിൽ പട്ടിണി കിടക്കേണ്ടി വരും. അവർക്കത് ശീലമായി,

എല്ലാമുള്ള അവസ്ഥയിൽ നിന്നും ഉള്ളതുതന്നെ പിടിച്ചു നിർത്താൻ പാടുപെടുന്നൊരു വീട്ടിലേക്കു വേണ്ട…
ഒരച്ഛനും അമ്മയും ഒരു മകളെയും അങ്ങനുള്ള വീട്ടിലേക്കു കെട്ടിച്ചു വിടില്ല.
ഞാനായിട്ട് ആഗ്രഹങ്ങൾ നൽകി അത് നിറവേറ്റാൻ കഴിഞ്ഞില്ലെങ്കിൽ….
ഇത് പറയുമ്പോഴും ഞാൻ അറിയാതെ തന്നെ കണ്ണുനീർ തുള്ളികൾ താടിക്കിടയിലൂടെ ഒഴുകി താഴേക്കു പതിക്കുന്നുണ്ടായിരുന്നു.

എല്ലാ വിഷമങ്ങളും പങ്കു വെക്കാൻ, മുഴുപ്പട്ടിണിയിൽ സാരി അഴിച്ചു ഞാൻ മുറുകെ ഉടുത്തോളാം. ഈ നെഞ്ചിന്റെ ചൂടുപറ്റി ഞാൻ ഉറങ്ങിക്കോളാം, പരിഭവങ്ങൾ പറയാതെ, പരാതികളില്ലാതെ എന്നെ കൂട്ടിക്കൂടെ?
അത്രയും ഞാൻ സ്നേഹിച്ചു പോയി. ഇത് പറഞ്ഞവൾ പൊട്ടിക്കരയുമ്പോൾ ഞാൻ പോലും അറിയാതെ അവളെ വലിച്ചു നെഞ്ചിലേക്ക് അടുപ്പിച്ചു കെട്ടിപ്പിടിച്ചു നെറ്റിയിൽ ചുംബിക്കുമ്പോൾ അവൾ ഒന്നൂടെ ഉച്ചത്തിൽ പൊട്ടിക്കരയുന്നുണ്ടായിരുന്നു…
എന്നെ മനസിലാക്കി എന്നെ അടുത്തറിഞ്ഞു എന്നിലേക്ക്‌ വന്നവളുടെ മുഖത്തു നോക്കി ഇഷ്ടമല്ലെന്നു പറയുവാൻ എന്റെ കരിങ്കല്ലിനാൽ പണിത ഹൃദയം അനുവദിച്ചില്ല

സ്നേഹിക്കാൻ അറിയാഞ്ഞിട്ടല്ല പെണ്ണെ ഞാൻ എന്റെ സ്നേഹം മുഴുവനും എന്റെ അമ്മയ്ക്കും പെങ്ങൾക്കും നൽകിപ്പോയി. ഇനി മുതൽ അതിനു നീയും അവകാശിയാണ് എന്നവളുടെ നിറഞ്ഞ കണ്ണുകളിലേക്കു നോക്കി പറയുമ്പോൾ അവളുടെ മുഖത്ത് വന്നൊരു പുഞ്ചിരി….

എന്നാൽ വന്നേ വന്നു ഞാൻ വാങ്ങിയ ആ മുണ്ടും ഷർട്ടും ഒന്നിട്ടെ എന്ന് പറഞ്ഞവൾ എന്റെ കയ്യിൽ പിടിച്ചു വലിക്കുമ്പോൾ മഴത്തുള്ളികൾ ചെറുതായി ചാറുന്നുണ്ടായിരുന്നു….

ശുഭം ❤

 

പ്രണയം

കൂടെ പഠിച്ച കുട്ടിയല്ലേ എന്നു കരുതി കുറച്ചു സ്വാതന്ത്ര്യത്തോടെ പെരുമാറിയപ്പോൾ…

Published

on

രചന: നിഷ L

“നീയും ഹസ്ബൻഡും തമ്മിൽ എങ്ങനാ… “?? “!സ്വരൂപിന്റെ ചോദ്യം കേട്ട് മിഥില ഒന്ന് സംശയിച്ചു ..”അതെന്തടാ… അങ്ങനെ ചോദിച്ചത്.. രാജീവേട്ടൻ ഒരു പാവം ആണെടാ…. “!!”അതെനിക്കറിയാം ഞാൻ ചോദിച്ചത് അതല്ല.. “!!”പിന്നെ നീ എന്താ ചോദിക്കുന്നത്..? “!!”അല്ല… ഈ ബെഡ്റൂമിൽ ഒക്കെ ആൾ അങ്ങനെ എന്ന്..? “!!!ഒന്നു ഞെട്ടി മിഥില പെട്ടെന്ന് ഫോൺ കട്ട് ചെയ്തു..ഈശ്വരാ ഇവൻ എന്തൊക്കെയാ ചോദിക്കുന്നത്.. !!! കൂടെ പഠിച്ച കുട്ടിയല്ലേ എന്നു കരുതി കുറച്ചു സ്വാതന്ത്ര്യത്തോടെ പെരുമാറിയപ്പോൾ… എന്തും ചോദിക്കാം എന്നായിരിക്കുന്നോ അവന്…പഠിക്കുന്ന കാലത്ത് വളരെ നല്ല കുട്ടി ആയിരുന്നു അവൻ… ഇപ്പോൾ എന്താണ് പറ്റിയത്..????അവന്റെ ആ ചോദ്യം മിഥിലയുടെ മനസ്സിനെ അന്നു മൊത്തം അലട്ടിക്കൊണ്ടിരുന്നു..അവളുടെ മനസ്സിലേക്ക് അവളുടെ ഭർത്താവ് രാജീവന്റെയും രണ്ടു കുഞ്ഞുങ്ങളുടെ മുഖം കടന്നുവന്നു.. രാജീവ്‌ ഒരു പ്രൈവറ്റ് കമ്പനിയിലെ ജോലിക്കാരനാണ്. രണ്ടു ആൺകുട്ടികൾ ആണ് രാജീവിനും മിഥുവിനും. ഒരാൾ അഞ്ചിലും ഒരാൾ മൂന്നിലും പഠിക്കുന്നു. ഉള്ളത് കൊണ്ട് സന്തോഷമായി ജീവിക്കുന്ന ഒരു കൊച്ചു കുടുംബം.സ്വരൂപ്‌മായുള്ള ബന്ധം എത്രയും പെട്ടെന്ന് നിർത്തണം…. ഇല്ലെങ്കിൽ അത് തന്റെ കുടുംബ ജീവിതത്തെ തന്നെ ബാധിക്കും… മിഥു മനസ്സിലോർത്തു…

രാജീവും കുട്ടികളും പോയി കഴിയുമ്പോൾ വെറുതെ ഇരിക്കുന്ന സമയത്തു അവൾ വാട്സ്ആപ്പ് നോക്കാറുണ്ട്. അങ്ങനെ ഇരിക്കെ ഒരു മാസം മുൻപ് തുടങ്ങിയതാണ് അവളുടെ പത്താം ക്ലാസ്സ്‌ ബാച്ചിലെ കുട്ടികൾ ചേർന്നൊരു വാട്സ്ആപ്പ് ഗ്രൂപ്പ്. അവിടെ നിന്നാണ് അവൾക്ക് സ്വരൂപും ആയിട്ടുള്ള ബന്ധം തുടങ്ങുന്നത്. പഴയ കൂട്ടുകാരുടെ ഒക്കെ വിശേഷങ്ങൾ അറിയാൻ സാധിച്ചത് ആ ഗ്രൂപ്പിൽ കൂടിയാണ്. അതുകൊണ്ട് ഒഴിവ് സമയങ്ങളിൽ കൂട്ടുകാർ എല്ലാം ഗ്രൂപ്പിൽ വരികയും വിശേഷങ്ങൾ പങ്കു വയ്ക്കുകയും ചെയ്തു പോന്നു.അങ്ങനെ ഒരു ദിവസമാണ് സ്വരൂപിന്റെ പേഴ്സണൽ മെസ്സേജ് വരുന്നത്. അതിൽ അവൾക്ക് അസ്വാഭാവികത ഒന്നും തോന്നിയതുമില്ല. ആദ്യമൊക്കെ വളരെ നല്ല രീതിയിൽ തന്നെയായിരുന്നു സംസാരിച്ചിരുന്നത്. ഇന്നിപ്പോൾ സംസാരത്തിന്റെ ഗതി മാറിയിരിക്കുന്നു. മറ്റു കൂട്ടുകാരെ പോലെ വിശേഷങ്ങൾ പങ്കു വയ്ക്കാനൊന്നും അവന് താല്പര്യമില്ല. പകരം അവന് മറ്റെന്തൊക്കെയോ അറിയാനായിരുന്നു താല്പര്യം. കൂടെ പഠിച്ച കുട്ടികളുടെ കൂട്ടത്തിൽ ഇതുവരെ വിവാഹം കഴിക്കാത്തത് അവൻ മാത്രമാണ്.എന്തായാലും അവനുമായി ഒരു അകലം പാലിക്കാൻ അവളുടെ മനസ് പറഞ്ഞു.എങ്കിലും അവൾ തന്റെ പഴയ കൂട്ടുകാരികളെ വിളിച്ചു അവനെ കുറിച്ച് തിരക്കാൻ തീരുമാനിച്ചു.”ഹലോ പ്രിയ ഇതു ഞാനാടി മിഥില.. “!!”ഹാ… പറയെടി എന്തൊക്കെയുണ്ട് വിശേഷം..?? “!!”ഒന്നുമില്ലെടി…. ഞാനൊരു കാര്യം ചോദിക്കാൻ വിളിച്ചതാ.. “!!”എന്താടി കാര്യം..? “!!”നമ്മുടെ കൂടെ പഠിച്ച സ്വരൂപില്ലേ… അവൻ എങ്ങനെ..? “!!”അതെന്താ നീ അങ്ങനെ ചോദിച്ചത്…? “!!” അല്ലാ എനിക്കൊരു സംശയം അവൻ പഴയ ആൾ തന്നെയാണോന്ന് .. സ്വഭാവത്തിൽ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്ന് തോന്നുന്നു.. “!!”എന്താടി അങ്ങനെ തോന്നാൻ..? “!!” ഇന്നലെ അവൻ എന്നോട് മോശമായി സംസാരിച്ചു…”!!ശേഷം മിഥു സംഭവിച്ചതൊക്കെ പ്രിയയോട് പറഞ്ഞു.ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം പ്രിയ പറഞ്ഞു…”ശരിയാടി എന്നോടും അവൻ മോശമായി സംസാരിച്ചിരുന്നു മുൻപ്. അതോടുകൂടി ഞാൻ അവനുമായുള്ള ബന്ധം നിർത്തിവെച്ചിരിക്കുകയാണ്.. “!!”ങ്‌ഹേ… സത്യമാണോ നീ പറയുന്നത്..?? “!!

“അതേടി അവന് നമ്മുടെ പേഴ്സണൽ കാര്യങ്ങളൊക്കെ അറിയണം പോലും.. എന്നോടൊരിക്കൽ അശീലമായി സംസാരിച്ചതുകൊണ്ട് ഇപ്പോ ഞാൻ അവനുമായി ഒരു കോൺടാക്ടും ഇല്ല… എനിക്ക് പേടിയാ വെറുതെ എന്തിനാ അവനോടൊക്കെ അടുപ്പത്തിന് പോയി നമ്മുടെ കുടുംബം തകർക്കുന്നത്…”!!”ശരിയാടി … ഞാനും അങ്ങനെ തന്നെയാ ചിന്തിച്ചത്.. വെറുതെ വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്തു തോളത്തു വയ്ക്കണ്ട. നമ്മുടെ ഗ്രൂപ്പിലെ ബാക്കി പെൺകുട്ടികൾക്ക് കൂടി ഒരു മുന്നറിയിപ്പ് കൊടുത്തേക്കാം. ആരും ഇനി അവനോടു കൂടുതൽ അടുപ്പത്തിന് പോകാതിരിക്കട്ടെ… !!””ഞാനെന്നാൽ നമ്മുടെ മറ്റു കൂട്ടുകാരികളെ ഒന്ന് വിളിച്ച് നോക്കട്ടെ.. നീയും മാക്സിമം പേരോട് പറയാൻ ശ്രമിക്കണം…. “!!”ശരിയെടി…..വെറുതെ മിണ്ടാതിരുന്നാൽ അവൻ മറ്റുള്ളവരോടും ഈ രീതിയിൽ പെരുമാറും… ഞാനും പറയാമെടി .. “!!”പിന്നീട് മിഥില കൂട്ടുകാരായ റീനയെയും കാവ്യയേയും മഞ്ജുവിനെയും വിളിച്ചു ഇതേകാര്യം പറഞ്ഞു.. . അതിൽ കാവ്യക്കും മഞ്ജുവിനും അവനിൽനിന്ന് ഇതേ അനുഭവം നേരിട്ടതായി അവർ പറഞ്ഞു…അപ്പോൾ അവൻ വിചാരിച്ചതിലും വലിയ തറയാണ്. ഇനി അവനെ വെറുതെ വിട്ടുകൂടാ… അവൾ മനസ്സിലോർത്തു.പിന്നീട് മിഥില ഗ്രൂപ്പിൽ ഉണ്ടായിരുന്ന മുഴുവൻ പെൺകുട്ടികൾക്കും പേഴ്സണൽ മെസ്സേജ് അയച്ചു..”സ്വരൂപിനെ സൂക്ഷിക്കണം… അവൻ വളരെ മോശം സ്വഭാവമാണ് ഇപ്പോൾ.. ഒരു അകലം പാലിക്കുന്നതാണ് നമുക്ക് നല്ലത്… “!!!മെസ്സേജ് കിട്ടിയവർ ഒക്കെ അവളെ വിളിച്ച് കാര്യം അന്വേഷിക്കുകയും…മിഥു അവൾക്ക് നേരിട്ട ദുരനുഭവം അവരോട് പറയുകയും ചെയ്തു..രണ്ടു മൂന്നു ദിവസങ്ങൾക്കുശേഷം സ്വരൂപ് വീണ്ടും മിഥിലയെ വിളിച്ചു. പക്ഷേ അവൾ ഫോൺ എടുത്തില്ല.. നിരാശനായ അവൻ മറ്റു പെൺകുട്ടികൾക്ക് മെസ്സേജ് അയച്ചു എങ്കിലും അവരൊക്കെ മെസ്സേജ് കണ്ടു എന്നുള്ളതിന് തെളിവായി നീലവര മാത്രം തെളിഞ്ഞു കണ്ടു. പക്ഷേ ആരും മറുപടി അയച്ചില്ല..അവന് എന്തൊക്കെയോ സംശയങ്ങൾ തോന്നി.. ഇതെന്താ ആരും മൈൻഡ് ചെയ്യാത്തത്… എന്തോ പ്രശ്നമുണ്ടല്ലോ.. ചിന്തിച്ചു കൊണ്ട് അവൻ വീണ്ടും മിഥുവിനെ ഫോൺ ചെയ്തു.. ഇപ്രാവശ്യം അവൾ കോൾ എടുത്തു..”എന്താടി വിളിച്ചിട്ട് എടുക്കാഞ്ഞത്….? “!!”നീ വിളിക്കുമ്പോൾ ഉടനെ എടുക്കാൻ നീ എന്റെ ആരാ..?? !!! ഭർത്താവോ, അച്ഛനോ അതോ കാമുകനോ… !!””അവൾ പരുഷമായിചോദിച്ചു..”നിന്റെ സ്വരത്തിന് എന്താ ഒരു മാറ്റം…”?? !!” എന്താ നിന്നോട് തേനൂറുന്ന സ്വരത്തിൽ സംസാരിക്കണമെന്ന് നിർബന്ധമുണ്ടോ..? “!!”ഡി….. “!!!അവൻ ദേഷ്യത്തോടെ വിളിച്ചു..”ഹ്മ്മ്… നിന്റെ ദേഷ്യം നിന്റെ വീട്ടിൽ ഉള്ളവരോട് കാണിച്ചാൽ മതി… എന്നോട് വേണ്ട.. “!!”നിനക്കിപ്പോൾ പഠിക്കുന്ന കാലത്തെ സ്വഭാവമല്ലെന്നും ,,, നിന്റെ സ്വഭാവത്തിൽ വന്ന മാറ്റത്തെ കുറിച്ചുമൊക്കെ എനിക്ക് നന്നായി അറിയാം. നീ പ്രിയയോടും മഞ്ചുവിനോടും കാവ്യയോടും പറഞ്ഞതൊക്കെ അവളുമാർ എന്നോട് പറഞ്ഞിട്ടുണ്ട്….. “!!!

അവൻ ഒന്ന് ഞെട്ടി..”എന്താ… എന്താ പറഞ്ഞത്… “??? !!”ഹാ.. നീയിപ്പോഴേ വിയർക്കാൻ തുടങ്ങിയാൽ എങ്ങനെയാ… ഞാൻ ബാക്കി കൂടി പറയട്ടെ…… !!!”നമ്മുടെ ബാച്ചിലെ മുഴുവൻ പെൺകുട്ടികൾക്കും ഞാൻ നിന്നെ കുറിച്ച് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ഇനി നിന്റെ മറ്റേ സ്വഭാവം കൊണ്ട് ആരുടെയും അടുത്തേക്ക് ചെല്ലണ്ട… കുട്ടികളും കുടുംബവുമായി ജീവിക്കുന്ന ഞങ്ങൾക്ക് ഞങ്ങളുടെ ജീവിതം തന്നെയാ വലുത്. അല്ലാതെ പണ്ടെങ്ങോ കൂടെ പഠിച്ച കൂട്ടുകാരനല്ല… “!!!താൻ മെസ്സേജ് അയച്ചിട്ടുണ്ട് ആരും റിപ്ലൈ തരാഞ്ഞതിന്റെ കാരണം അവൻ ഇപ്പോൾ പിടികിട്ടി…അവന്റെ മനസ്സിൽ മിഥുവിനോട് പക തോന്നി..മിഥു വീണ്ടും തുടർന്നു….” നിന്റെ വീട്ടിലും ഇല്ലേ രണ്ടു പെൺകുട്ടികൾ,,, നിന്റെ പെങ്ങന്മാർ.. അവർ കൂടെ പഠിച്ച ആൺകുട്ടികളോട് ഇത്തിരി അടുപ്പത്തിൽ പെരുമാറി എന്ന് കരുതി ആരെങ്കിലും നിന്റെ പെങ്ങമ്മാരോട് മോശമായി സംസാരിച്ചാൽ നിനക്ക് ഇഷ്ടപ്പെടുമോ…???? !!! അതു പോലെതന്നെ അന്തസ്സും അഭിമാനവും ഉള്ള പെണ്ണുങ്ങൾ തന്നെയാണ് ഞങ്ങളും.. കൂടെ പഠിച്ചു എന്ന് കരുതി എന്തും ചോദിക്കാനുള്ള ലൈസൻസ് അല്ല അത്….”!!!”നിനക്ക് ഇപ്പോൾ എന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടാവും എന്ന് എനിക്കറിയാം. പക്ഷേ നീയത് അടക്കി നിന്റെ മനസ്സിൽ തന്നെ വച്ചുകൊണ്ടിരിക്കുന്നതായിരിക്കും നിനക്ക് നല്ലത്….. “!!”ഇല്ലെങ്കിൽ നമ്മുടെ ബാച്ചിൽ ഉള്ള മുഴുവൻ ആൺകുട്ടികളെയും ഞാൻ ഇന്ന് തന്നെ നിന്റെ തനി സ്വഭാവത്തെക്കുറിച്ച് അറിയിക്കും,. അതുമാത്രമല്ല നിന്റെ വീട്ടിൽ വന്നു നിന്റെ അമ്മയുടെയും പെങ്ങന്മാരുടെയും മുന്നിൽവച്ച് നിന്നോട് ഞങ്ങൾ ചോദിക്കുകയും ചെയ്യും…..!!!”ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അവൾ ഫോൺ കട്ട്‌ ആക്കി.ഛെ….!!!ഇനി ഇവളുമാരുടെ അടുത്ത് ഒന്നും നടക്കില്ല.. അവന് വല്ലാത്ത നിരാശ തോന്നി.. ഇനി ആരോടും കൂടുതൽ സംസാരിക്കാൻ പോകാതിരിക്കുന്നതാണ് നല്ലത് എന്ന് അവന് തോന്നി…. ഇപ്പോൾ പെൺകുട്ടികൾ മാത്രമേ തന്റെ സ്വഭാവ മഹിമ അറിഞ്ഞിട്ടുള്ളു… ഇനി ഇവളുമ്മാരോട് കൂടുതൽ വാശിക്ക് നിന്നാൽ ഇതിൽ കൂടുതൽ താൻ നാണം കെടും എന്നവന് മനസ്സിലായി….തന്റെ വിവാഹവും ഇതുവരെ നടന്നിട്ടില്ല… കൂടാതെ കുറച്ചു രാഷ്ട്രീയവുമൊക്കെയായി മറ്റുള്ളവരുടെ മുന്നിൽ ” മാന്യൻ” ആയി പോകുകയാണ്. തന്റെ തനി സ്വഭാവത്തെ കുറിച്ച് ആരെങ്കിലും അറിഞ്ഞാൽ ജീവിതത്തിലെയും രാഷ്ട്രീയത്തിലെയും ഭാവി നശിക്കും. അതുകൊണ്ട് ഇനി ഇവളുമാരുമായുള്ള അടുപ്പം നിർത്തുന്നതാണ് തന്റെ “നല്ല “ഭാവിക്ക് നല്ലത്..മനസ്സിൽ ചിന്തിച്ചു കൊണ്ട് അവൻ ഫേസ്ബുക് തുറന്നു…. അതിലെ കാണാമറയത്തെ സൗഹൃദങ്ങൾക്കായി അവൻ വല വിരിച്ചു കാത്തിരുന്നു… ഏതെങ്കിലും ഒരു ഇര തന്റെ വലയിൽ കുരുങ്ങുമെന്ന പ്രതീക്ഷയോടെ..!!!!ലൈക്ക് കമന്റ്‌ ചെയ്യണേ…

Continue Reading

പ്രണയം

അറിയാതെ കിട്ടിയ പ്രണയം….

Published

on

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി….ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു… അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്…അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു…ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ…അതേല്ലോ… അതെങ്ങനെ അറിയാം…അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്…ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ…കഴിഞ്ഞു… ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല…M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു…ഇപ്പോഴും കള്ളുകുടി ഉണ്ടോ…അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും..

ചേട്ടന്റെ കല്യാണം എന്തെകിലും ആയോ…ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..?എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ…അങ്ങനെ തന്നോട് ആരാ പറഞ്ഞത്…ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്..അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ… അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്…അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു…ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി…അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു…അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ…അതെ സത്യം…ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക…ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം…അതോ… അത് പിന്നെ പറയാം…ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ…പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്…അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ…

അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം…ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ..എന്താ… എന്താ പറഞ്ഞത്…അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”…എന്നിട്ടോഎന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്…എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്….അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു…

കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?..ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല… പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല…അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു…അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല…….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

പ്രണയം

അപ്പുവേട്ടൻ തൊടുമ്പോൾ എനിക്ക് ഒരു മണിക്കൂർ പോലും ഒരുനിമിഷം ആയി മാറുന്നു

Published

on

രചന: Vijay Lalitwilloli Sathya

“അപ്പുവേട്ടാ..ഈഹുക്സ് ഒന്ന്‌ ഇട്ടു തരുമോ””തന്റെ പ്രിയതമ ബ്ലൗസിന് ഹുക്സ് ഇടാൻ വിളിച്ചപ്പോൾ ബെഡിൽ ഇരുന്ന് പുസ്തകം വായിക്കുകയായിരുന്നു അപ്പു.”ഇതെന്താ ശിവകാമി പഴയ മോഡൽ””ഒന്ന് പരീക്ഷിക്കാം എന്ന് വെച്ചു “പണ്ട് തന്നെ ഇത് പോലെ അമ്മ താൻ രണ്ടു,മൂന്ന് ക്ലാസിൽ പഠിക്കുന്ന കാലത്തു വിളിക്കാറുണ്ട്. അപ്പു അപ്പോൾ ഓർത്തു.”പ്ലീസ് പിറകിൽ ആയതുകൊണ്ടല്ല…. ഹെല്പ് ചെയ്യ്…വാ”അവൾ കെഞ്ചി.അപ്പു എഴുന്നേറ്റ് ചെന്ന് ഹുക്സുകൾ ഓരോന്ന് ഇട്ടുകൊടുത്തു.””ഇവളുടെ ഒരു കാര്യം”അപ്പുവിനെ വിരലുകളിലെ സ്പർശനം ഏറ്റപ്പോൾ അവളൊന്നു പുളകിതയായി.അപ്പു എന്ന ആരാധ്യപുരുഷൻ അവളിലേക്ക് വന്ന ആ നിമിഷവും ആ ഓർമ്മയും ഇടയ്ക്കിടെ അവൾ വന്നു നിറയാറുണ്ട്അവളുടെ ചിന്തയെ ആ കഴിഞ്ഞ പഴയ മായിക ലോകത്തെക്ക്കൂട്ടിക്കൊണ്ടുപോയി.സുബ്രു കനകമ്മാൾ ദമ്പതികൾക്ക് കുട്ടികളില്ല.സുബ്രു ക്ഷേത്ര കർമ്മങ്ങളും നോക്കുന്ന ഒരാളാണ്. രാവിലെ അതിരാവിലെ ക്ഷേത്രത്തിലെത്തി പൂജയ്ക്ക് വേണ്ട ഒരുക്കങ്ങൾ ഒരുക്കുന്നതിൽ പൂജാരിയെ സഹായിക്കുന്നു.ഒരു ദിവസം പ്രഭാതത്തിൽ എഴുന്നേറ്റ് ഇങ്ങനെ പോകുമ്പോൾ ക്ഷേത്ര കുളക്കടവിൽ ഒരു പിഞ്ചു കുഞ്ഞിന്റെ കരച്ചിൽ കേട്ടു നോക്കുമ്പോൾ ഒരു പിഞ്ചുകുഞ്ഞിനെ ആരോ ഉപേക്ഷിച്ച അവിടെ കിടത്തി പോയിരിക്കുന്നു.സുബ്രു വേഗം വാരിയെടുത്തു. ആരെയും കാണാതെ വേഗം വീട്ടിലേക്ക് പോയി. തന്റെ ഭാര്യ കനകം മാളിന് വിളിച്ചു കാണിച്ചു.

അവൾക്കും സന്തോഷമായി.”സുബ്ര അണ്ണാ നമുക്ക് ഇതിനെ വളർത്താം പക്ഷേ ഈ നാട്ടിൽ നിന്നാൽ ഇത് ആരുടേതാണെന്ന് ചോദ്യം ഉണ്ടാവും നമുക്ക് വേറൊരു നാട്ടിലേക്ക് പോകാം അവിടെ താമസിച്ചു കുട്ടി ഇച്ചിരി വലുതാവുമ്പോൾ നമുക്ക് തിരിച്ചു വരാം “അങ്ങനെ തീരുമാനിച്ച അവർ ആ കുട്ടിയെ കൊണ്ട് വെള്ളകീറും മുമ്പേ നാട്ടിൽ നിന്നും സ്ഥലംവിട്ടു.പിന്നെ വേറെ നാട്ടിൽ പോയി ജീവിച്ച അവർ മകൾക്ക് പത്തു വയസ്സായപ്പോൾ സ്വന്തം നാട്ടിൽ തിരിച്ചെത്തി.നാട്ടുകാർ കരുതിയത് സുബ്രു അണ്ണൻ പോയതിനുശേഷം ആ നാട്ടിൽ വച്ചുണ്ടായ കുട്ടിയായിരിക്കും എന്നാണ്. ആർക്കും ഒരു സംശയവും ഉണ്ടായില്ല.നാട്ടിൽ വന്ന് അവർ പഴയ ആ ക്ഷേത്രത്തിൽ ജോലി നോക്കി ജീവിക്കുകയാണ് ഇപ്പോൾ.ഇതിനിടെ അവർക്ക് വേറെ കുട്ടികൾ ഒന്നും ഉണ്ടായില്ല. ആ കുട്ടിക്ക് അവർ ശിവകാമി എന്നാണ് പേര് വെച്ചത്.അതിവസുന്ദരികുട്ടി ശിവകാമിയെകാണാൻ അവളുടെ നോട്ടംകിട്ടാൻ ആ നാട്ടിലെ ആൺകുട്ടികൾ ശ്രമിക്കാറുണ്ട്.അവളെ കണ്ടു ഉന്നത ക്ലാസുകളിൽ പോകുമ്പോൾ കുട്ടികൾ എല്ലാവരും ചോദിച്ചുആരാണീ സുന്ദരി. അപ്പോൾ അവളുടെ കൂട്ടുകാരികൾ പറയുംഅമ്പല കാര്യങ്ങൾ നോക്കുന്ന കുടുംബത്തിൽ ഉള്ളതാണ് അവൾ.സുബ്രു കനകമമാൾ ദമ്പതികളുടെ അരുമ മകൾ.!പാട്ടി പട്ടമ്മാളുടെ ചെല്ലം!!ശിവകാമിയുടെ വീടിനടുത്ത് ഒരു അമ്പലമുണ്ട്.അവിടെ ആൽത്തറയിൽ ഒരറ്റത്തു എന്നും വന്നിരിക്കും.അതിന്റെ മുമ്പിൽ മൈതാനമാണ് ആ മൈതാനത്തിൽ വൈകിട്ട് കുട്ടികൾ വന്നു ഫുട്ബോളും ക്രിക്കറ്റും കളിക്കാറുണ്ട്. ശിവകാമി അവിടെയിരുന്നു ക്ഷേത്രത്തിലേക്കുള്ള പൂമാല കോർത്തു കൊണ്ടിരിക്കുംകുഞ്ഞുങ്ങളിലെ ഉള്ള ശീലം.അത്രയേ ഉള്ളൂ.ഈയിടെയായി അവളുടെ മനസ്സിൽ ചെറുപ്പക്കാരൻ സ്ഥാനംകൊണ്ടു. അപ്പു.

അപ്പുവും ആ ഗ്രൗണ്ടിൽ കളിക്കാൻ വരും. അവൾ അപ്പുവേട്ടനിലേക്ക് അടുക്കാൻ ഉണ്ടായ കാരണം ഓർത്തു”കനകം..അന്ത ടിവി പയ്യനെ കൂപ്ഡ് തമിഴ് സംമ്പരുത്തി പാക്കരുത്ക്ക്‌ ടൈം മാച്ച് “ശിവകാമിയുടെ പാട്ടിപട്ടഅമ്മാൾഓർഡർ ഇട്ടു..ഉടനെ ടിവി നന്നാക്കുന്ന അപ്പുവേട്ടനും ശരത്തും വന്നു അപ്പുനെ ഇത്രേം അടുത്തു ആദ്യം കാണുകയണ്‌ അവൾ”ഹമ്മോ എന്തൊരു സൗന്ദര്യം”ഓഫീസ് റൂമിൽ പഠിക്കുകയായിരുന്ന അവൾ വേഗം പുസ്തകംഅവിടെയിട്ട് അകത്തു കയറിപ്പോയി.30 മിനിറ്റിനുള്ളിൽ അവർ ടിവി നന്നാക്കി മടങ്ങി പോയി.അവളുടെ മനസ്സിൽ അപ്പുവിനെ മുഖം തെളിഞ്ഞു നിന്നു എന്താ ഒരു തേജസ് അവൾ തോന്നി.ശിവ കാമി ഫൈനൽ ഇയർ bsc ഫിസിക്സ് പഠിക്കുന്നു..പിറ്റേന്ന് കോളേജിൽ”എവിടെയാ ശിവകാമി നീ””ലാബിലാർന്നെടി “ക്ലാസ്സിൽ നീ ഇന്ന് വല്ല്യ ആളായെടി “”എങ്ങനെ?””ഫിസിക്സ് പ്രൊഫസർ ഇന്നലെ നമുക്ക് തന്ന പ്രോസസ് നീ മാത്രമേ സോൾവ് ചെയ്തുള്ളൂ. ക്ലാസ്സിലെ പഠിപ്പിസ്റ്റ് സോളമന് പോലും ഒന്നു പോലും ചെയ്യാൻ പറ്റിയില്ല.മൂന്നു പ്രോസും നീ സോൾവ് ചെയ്തു… എങ്ങനെ ഒപ്പിച്ചടി ഇതിന്റെ ഉത്തരം””ങേ “ഇന്നലെ രാത്രി വരെ ഒന്നും കമ്പ്ലീറ്റ് ചെയ്തില്ലല്ലോ പിന്നെ ഇതെങ്ങനെ സംഭവിച്ചു..എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല.” നീയാണോ എന്റെ പുസ്തകം എടുത്തു സാറിന് കൊടുത്തത്?”ശിവകാമി അത്ഭുതത്തോടെ ചോദിച്ചു”എല്ലാവരുംകൊടുക്കുന്ന കൂട്ടത്തിൽ നിന്റെ ബുക്‌സും നിന്റെ ബാഗിൽ നിന്ന് എടുത്തു ഞാൻ കൊടുത്തു… ഉം എന്താ..?”സത്യത്തിൽ താൻ ഒന്നും ചെയ്തില്ലല്ലോഅത് എങ്ങനെയുള്ള പറയും. ഏതായാലും ഞാൻ ബുക്സ് കാണട്ടെ അപ്പോൾ അറിയാമല്ലോ.. അവൾ കരുതി.ക്ലാസ്സിൽ കയറി ചെന്നപ്പോൾ പ്രൊഫസർ അവളെ പ്രശംസിച്ചു.”അഭിനന്ദനങ്ങൾ ഇത്രയുംഡിഫിക്കല്റ്റായ പ്രോബ്ലം സോൾവ് ചെയ്തത നീ നാളത്തെ ഐഎസ്ആർഒ വാഗ്ദാനമാണ്‌.

കീപ്പിറ്റപ്പ്””ങേ “അവൾ അത്ഭുതപരതന്ത്രനായി.സത്യം തന്നെയാണോ ഒരുപക്ഷേ മാഷിന് പുസ്തകം മാറിയിട്ടുണ്ടാവും എന്ന് അവൾക്കു തോന്നി.സത്യത്തിൽ ഇന്നലെ വരെതന്റെ ബുക്കിൽ താൻ ഒരു അക്ഷരം പോലും എഴുതിയിട്ടില്ല.എങ്കിലും മാഷ് അഭിനന്ദിച്ചപ്പോൾ അവൾ”താങ്ക്സ്”വിറച്ചുകൊണ്ട് പറഞ്ഞു.അവൾ പുസ്തകംഎടുത്തു നോക്കി ശരിയാണ് തന്റെ പുസ്തകത്തിൽ നല്ലകൈപ്പടയിൽ ആരോ പ്രോബ്ലം സോൾവ് ചെയ്തിരിക്കുന്നു. ഈശ്വരാ ഇതെന്തു മറിമായംഈശ്വരൻ നേരിട്ട് സഹായിച്ചത്ആണോ…..അവൾ ശങ്കിച്ചു പോയി. ആ നിമിഷം…..കണ്ടിട്ട് ഈശ്വരന്റെ കയ്യക്ഷരം ആണെന്ന് തോന്നുന്നില്ല…..അതിനവൾക്ക് ഈശ്വരനെ മുമ്പിൽ കണ്ടിട്ടില്ലല്ലോ പിന്നെങ്ങനെ ഈശ്വരനെ കൈയ്യക്ഷരം അറിയും.അവൾ അവളുടെ കഴിഞ്ഞ ദിവസത്തിലെ ജീവിതത്തിലെ ഓരോ നിമിഷവും റീവൈൻഡ് ചെയ്തു.അപ്പോഴാണ് തലേന്നാൾ രാത്രി ടിവി മെക്കാനിക് വീട്ടിൽ വരുന്ന നേരം താൻ ബുക്സും കൊണ്ട് ഓഫീസ് റൂമിൽ ആയിരുന്നു പഠിച്ചിരുന്ന കാര്യം അവൾക്ക് ഓർമ്മയിൽ തെളിഞ്ഞത്.ടിവി നന്നാക്കുക അത് ഫിസിക്സ് പഠിച്ചതിന് ഭാഗമാണല്ലോഅങ്ങനെയെങ്കിൽ അവരിൽ ആരോ ആണ് അത് ചെയ്തത്.സംശയിക്കുന്ന രണ്ട് പേരിൽഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ ആളെ കൃത്യമായ ആളെ കണ്ടെത്തി.അന്ന് ടീവി നന്നാക്കാൻ വന്നപ്പോൾ മേശ പുറത്തു വച്ചിട്ടുണ്ടായിരുന്നുണ്ടായിരുന്ന പുസ്തകം അപ്പുവേട്ടൻ കണ്ടപ്പോൾആ പ്രോബ്ലംസോൾവ് ചെയ്യുകയായിരുന്നുഇത്രയുംവിദ്യാഭ്യാസം ഉണ്ടായിരുന്നെന്ന് അറിഞ്ഞിരുന്നില്ല.’ഈശ്വരാ അപ്പുവേട്ടൻ ഫിസിക്സ് എംഎസ്സി ആണെന്ന് ‘അന്നു മൊട്ടിട്ട ഒരു കുഞ്ഞു പ്രണയം മനസ്സിൽ ഉള്ളിലുണ്ട്.ആരവമുയർന്നു അപ്പുവേട്ടൻ മൈതാനത്തിൽ എത്തി എന്നു തോന്നുന്നു ഒന്ന് കാണാൻ അവളും എഴുന്നേറ്റു.അപ്പും അവളെ കണ്ടു.അവൾ പുഞ്ചിരിച്ചു!അവരുടെ പ്രണയം നാൾക്കുനാൾ വളർന്നു.കുളക്കടവിൽ ക്ഷേത്രമതിൽക്കെട്ടിനു പുറത്തു ഊടു വഴികളിലും അവർ കണ്ടുമുട്ടി. പരസ്പരം സംസാരിച്ചു മനസ്സുകൾ കൈമാറി സ്വപ്നങ്ങൾ പങ്കു വെച്ചു ദിനങ്ങൾ കഴിച്ചുകൂട്ടി.

ടിവി മെക്കാനിക് ജോലി നോക്കിയിരുന്നു അപ്പുവിനു ശാസ്ത്രസാങ്കേതിക വകുപ്പിൽ ജോലി ലഭിച്ചു. അതിനുള്ള യോഗ്യത അയാൾക്ക് ഉണ്ടായിരുന്നല്ലോ.നല്ലൊരു മുഹൂർത്തത്തിൽ ശിവകാമിയുടെ യും അപ്പുവിനെയും വിവാഹം കെങ്കേമമായി നടന്നു.ശിവകാമിയുടെ വളർച്ചയും ജീവിതവും എല്ലാം കണ്ട് ആസ്വദിച്ച് ആരുമറിയാതെ കഴിയുന്ന ഒരു അമ്മ ഏതോ ഒരു കുടുംബത്തിൽ അവരുടെ ഭർത്താവിന്റെ കൂടെ അവരുടെ കുട്ടികളുമായി ജീവിച്ചു വരികയാണ്.അന്ന് കുട്ടിയെ കുളക്കടവിൽ ഉപേക്ഷിച്ചു അവര് ഒരിടത്തു മറഞ്ഞ് ഇരിക്കുകയായിരുന്നു. മക്കളില്ലാത്ത സുബ്രു എന്തായാലും തന്റെ കുഞ്ഞിന് കാണുമെന്നും അയാൾ എടുത്തുകൊണ്ടു പോയി വളർത്തണമെന്നും നല്ല നിശ്ചയമുള്ള ഒരമ്മയാണതു.”ശിവകാമി നീ എവിടെയാണ്”അപ്പുവിനെ വിളി കേട്ട ശിവകാമി ചിന്തയിൽ നിന്നുണർന്നു. ക്ലോക്കിൽ നോക്കിയപ്പോൾനാല്പത് മിനിറ്റ് കടന്നുപോയിരിക്കുന്നു”അയ്യോ…എന്താ അപ്പുവേട്ടാ ഇത് നാലു കുടുക്കുകൾ ഇടാൻ നാല്പത് മിനിറ്റോ””നീ എന്തെടുക്കുകയായിരുന്നു.. അപ്പോൾ””അത് പിന്നെ ഞാൻ…എന്റെ അപ്പുവേട്ടൻ തൊടുമ്പോൾ എനിക്ക്…. ഒരു മണിക്കൂർ പോലും ഒരുനിമിഷം ആയി മാറുന്നു…ശോ..”അതും പറഞ്ഞ് അവൾ അടുക്കളയിലേക്കോടി…..വായിച്ചുകഴിഞ്ഞാൽ രണ്ടു വാക്കു പറഞ്ഞു പോകാൻ മറക്കല്ലേ…..

Continue Reading

Most Popular