Connect with us

അനുഭവങ്ങൾ

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി , പ്രത്യേകിച്ചു യൂത്തന്മാരായവർ ഒരു യാത്ര തുടങ്ങുമ്പോൾ ഓടി വരുന്ന ഒരു നാലു വാക്കുകളാവും അത് .

Published

on

രചന: Alfin Jose

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി , പ്രത്യേകിച്ചു യൂത്തന്മാരായവർ ഒരു യാത്ര തുടങ്ങുമ്പോൾ ഓടി വരുന്ന ഒരു നാലു വാക്കുകളാവും അത് . എവിടൊക്കെയോ ഒരു ചായം കാച്ചൽ പോലായിരുന്നു ഈ യാത്രയും . എനിക്ക് യാത്രയോടാണ് പ്രണയം , ഇവനാണെ പെണ്ണിനോടും ദേ ഈ പുറകിലിരിക്കുന്നവന്റെ കാര്യാ ഈ പറയണേ, ഇപ്പളെ പറഞ്ഞേക്കാം ഇത് എന്റെ കഥയല്ലാട്ടോ ഇവന്റെ കഥയാണെ !ഏതോ സിനിമയിൽ ആരോ പറഞ്ഞപോലെ ഒരു തേരാളിയായി കൂടെ ഉണ്ടാവും, എന്ന പോലെ ആവും ഞാനിതിൽ .

“അരുണേ ടാ രണ്ട് ബഫ് തന്നേ”, അവൻ പുറകിൽ നിന്നും വലിച്ചുകൊണ്ടിരുന്ന സിഗരറ്റ് എന്റെ കൈയിലേക്ക് തന്നു . നീട്ടി വലിച്ചു പുക പുറത്തേക്കു വിടുമ്പോൾ ആ തണുപ്പിൽ നിന്നുമൊരു ചെറിയ ആശ്വാസം കിട്ടിയപോലെ തോന്നി .. മൂന്നു നാലു പുക എടുത്തു പുറകിലേക്ക് കൈ തിരിച്ചു കൊടുത്തപ്പോളെക്കും അവൻ പാതി തീർന്ന സിഗരറ്റ് കൈക്കലാക്കിയിരുന്നു . ഡാ അരുണേ നെറ്റ് വർക്ക് ഉണ്ടോ ? ഇതു വരെ വന്നില്ലടാ മനു ! .. അപ്പൊ ഈ കാട് കഴിയണ വരെ ഉണ്ടാവില്ല അല്ലേ ?.

ഇട തൂർന്ന മരങ്ങൾ നിറഞ്ഞ ആ നാഷണൽ പാർക്കിലൂടെ ബൈക്കിൽ ഒരു 50 ൽ കടന്നു പോവുമ്പോൾ ഇടക്കുള്ള കോട മഞ്ഞിന്റെ തണുപ്പായിരുന്നു അസഹനീയം ..തണുപ്പ് കുറയാൻ ഇടക്കൊക്കെ കത്തിച്ച സിഗരറ്റു ഡ്രൈവിങ്ങിനിടയിലും അവൻ വെച്ച് നീട്ടുന്നത് കൊണ്ട് വലിയൊരു ആശ്വാസം തന്നെ ആയിരുന്നു.

ഓരോ ഹെയർപിൻ വളവുകൾ വലിയ കാഴ്ച തന്നെ കാണിച്ചുകൊണ്ടേ ഇരുന്നു .. ഇടക്കെപ്പഴോ ഒരു വളവിന്റെ അരികിൽ വണ്ടി ഒതുക്കി നിർത്തി, കടല് പോലെ മലയുടെ മുകളിൽ ഒഴുകി നീങ്ങുന്ന മഞ്ഞിന്റെ സൗന്ദര്യം ഓന്നാസ്വധിച്ചു വന്നപ്പോളേക്കും അരുൺ ദൃതി കൂട്ടി … “അളിയാ 10:30 ന് എങ്ങനെ ആണേലും അവിടെ എത്തണം, അതോണ്ട് നമ്മളിങ്ങനെ നിന്ന് നിന്ന് പോയ എത്തുല്ലാട്ടോ”..മറുപടി ഒന്നും പറയാതെ, ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് വീണ്ടും യാത്ര തുടങ്ങി. അബി ഇനി ഒരു 120 കിലോമീറ്റർ കൂടി ഉണ്ട്ട്ടോ.. ഒരു 50 എങ്ങനെ എങ്കിലും കഴിഞ്ഞു കിട്ടിയാ മതിയാരുന്നു എന്ന് അവനോടു പറഞ്ഞ് ആക്സിലേറ്റർ കൂട്ടി കൊടുത്തു .. എന്തോ അവൻ എന്നോട് പറഞ്ഞു എന്ന തോന്നലുകൊണ്ടു ഞാൻ അവനോട് ചോദിച്ചു. “എന്തേലും പറഞ്ഞോ” ?, ഇല്ല ഫോണിലാ. നീ അല്ലേ പറഞ്ഞേ നെറ്റ് ഇല്ലാന്ന് . നെറ്റ് ഇല്ലന്നല്ലേ പറഞ്ഞേ റേഞ്ച് ഇല്ലാന്ന് പറഞ്ഞോടാ തെണ്ടി ..

ഓഹോ ഇപ്പൊ അങ്ങനെആയോ ?ആ അങ്ങനെ ആയി.. മര്യാതക്ക് മുന്നോട്ട് നോക്കി വണ്ടി ഓടിക്ക്, ചാച്ചൻ ഈ കാഴ്ച്ച ഒക്കെ കാണട്ടെ … എന്തോ എങ്ങനെ ?. അന്നാ അരുണേ നീ ഓടിക്ക് ഞാൻ സൈഡാക്കി തരാം . ഡാ പുല്ലേ….. വേണ്ട ഞാൻ ഓടിച്ചോളാം … പാട്ട് കേട്ട് ഡ്രൈവ് ചെയ്തില്ലാന്ന പരാതി ഇല്ല, കാരണം അവന്റെ ഫോണിലൂടെയുള്ള “മുത്തേ ,പൊന്നേ” വിളി നല്ല സംഗീതത്തേക്കാൾ മനോഹരമായി തോന്നിപ്പോയി. നമ്മക്കേ പ്രണയം ഇല്ലാന്നൊന്നും പറയണില്ലാട്ടോ . ഉണ്ട് ഏതാണ്ട് ഒരോ കാലം മാറി മറിയണ പോലെ അവൾ കടന്ന് വരും , ഒരു വസന്ത കാലമെന്ന പോലെ . പിന്നെ ഒരാവശ്യമില്ലാത്ത പിണക്കമാണ് , അത് ജിവിതത്തിലെ മനസ്സ് വരണ്ട വേനൽ കാലമാണ് . അബി , പെട്ടന്നുള്ള അവന്റെ വിളി ഏതാണ്ട് ബാക്കി കാണാതെ പോയ സ്വപ്നത്തിന് തുല്യമായിരുന്നു. ഡാ ഒരു കട്ടൻ അടിച്ചാലോ ? ഗൂഡല്ലൂരിന്റെ നിഗൂഡമായ, വഴി പോലും, പാതി വ്യക്തമാകാത്ത ,മഞ്ഞിന്റെ തണുപ്പിൽ ഒരു കട്ടൻ നല്ലതാണെന്ന തോന്നലിൽ ആ പെട്ടിക്കടയോട് ചേർന്ന് ഞാൻ വണ്ടി ഒതുക്കി നിറുത്തി . ഡാ അരുണേ , നിനക്ക് തമിഴ് അറിയാവോ ? കൊഞ്ചം ,കൊഞ്ചം . ശെ ഇതൊക്കെ പഠിക്കണ്ടേ ? .

കടയിലിരുന്ന ചെക്കനോട് അണ്ണൈ രണ്ടു ചായെയ്.. കട്ടൻ മതിയോ ചേട്ടാ ? എന്നുള്ള ആ ചെക്കന്റെ മറുചോദ്യത്തിന് ഉത്തരം പറയാതെ ഞാൻ അരുണിന്റെ മുഖത്തേക്ക് നോക്കി .. ഒരു ‘ ആക്കിയ ഒരു ചിരിയോടെ അവനെന്നെ നോക്കിയിട്ട് “രണ്ട് കട്ടൻ” എന്ന് ആ ചെക്കനോട് അവൻ മറുപടി നൽകി . കടയുടെ ഒരരിക് പിടിച്ച് അവൻ നീട്ടിയ സിഗരറ്റിന് തീ കൊളുത്തുമ്പോൾ നല്ല ചൂടോടെ ഒരു കട്ടൻ ചായയും ഒപ്പമുണ്ടായിരുന്നു. അതേ അരുണേ, രണ്ടും, മൂന്നും എണ്ണത്തെ ഒരെ പോലെ തേച്ചോണ്ടിരുന്നവനാ നീ, എന്നിട്ട് ഇപ്പൊ അതെല്ലാം വിട്ട് ഈ ഒരെണ്ണത്തിൽ എങ്ങനാ ?, അത് എനിക്കങ്ങു ഒരു പിടുത്തോം കിട്ടണില്ല . ഇതെന്താ കേറിയങ്ങു അസ്ഥിക്ക് പിടിച്ചോ ?. ഒരു പുഞ്ചിരിയിൽ മാത്രമുള്ള അവന്റെ മറുപടിയിൽ ഞാൻ ചോദിച്ചതിന്റെ പൂർണ്ണമായ ഒരു ഉത്തരമായി തോന്നി . അവളെന്നാ പറയുന്നു , ആര് ? നിന്റെ മറ്റവളെ ?, എന്നതാരുന്നു ,മിർനാലിനി ? വേണ്ടാ ,… അവന്റെ ഉത്തരം മുട്ടുന്ന ചോദ്യത്തിന് മുന്നിൽ ശരിക്കും മുട്ട് മടക്കേണ്ടി വന്നു.കാലി ഗ്ലാസ് പെട്ടി കടക്കാരന്റെ കൈയ്യിൽ , കൊടുത്ത് ബൈക്കിൽ കയറി ഇരിക്കുമ്പോൾ , ഞാനാകെ ഒന്ന് പതിറപ്പോയ പോലായിരുന്നു . യാത്ര മുന്നോട്ട് പോയ് കൊണ്ടിരുന്നപ്പോളും , ഉളളിൽ ഓർക്കാനാഗ്രഹിക്കാത്ത പഴയ ഓർമ്മകൾ ശരിക്കും ദേക്ഷ്യം പിടിച്ചു .. ആ ദേഷ്യം വേഗതയിൽ കാണിച്ചപ്പോൾ തോളിൽ ബലത്തോടെ വീണ ഒരു അടിയിലും , “പതിയെ പോടാ”… എന്നുള്ള നിലവിളിയിലും ഒതുങ്ങി തീർന്നു .അവളിങ്ങനെ മിനിറ്റിന്, മിനിറ്റിന് വിളിക്കുമ്പോ നിനക്ക് വെറുപ്പീരായി തോന്നണില്ലേ ? അവള് ഭയങ്കര ഡിപ്പന്റാ ടാ , ഒരു ചെറിയ കാര്യത്തിന് പോലും . ശരിക്കും അസൂയ തോന്നണുണ്ടെടാ .. എന്റെ കാര്യം നിനക്കറിയാല്ലോ, വിളിച്ചാ വിളിച്ചു , നിനക്കത് വിട്ട് കളഞ്ഞൂടെ മനു .. കഴിയണില്ലടാ , ഞാൻ ശ്രമിക്കണുണ്ട് , അങ്ങോട്ട് പോയി മിണ്ടി വില കളയുന്ന ആ ഏർപ്പാട് നിർത്തി. അരുണേ വേറേ എന്തേലും പറ.. മനുഷ്യന്റെ മൂഡ് കളയാൻ !. ആ സംഭാക്ഷണം അവിടെ നിർത്തുമ്പോൾ , ഞാൻ റോഡിനിരുവശമുള്ള കാഴ്ചകൾ ശരിക്കും ആസ്വദിച്ചു . എല്ലാം നഷ്ടമായി ഇരിക്കുമ്പോൾ ഒരു യാത്ര പോണം, നാമെന്താണെന്നും,ചുറ്റുമുള്ളതെന്താണെന്നും നമുക്ക് ആ യാത്ര മനസിലാക്കി തരും.

ഏതാണ്ട് മൈസൂരടുക്കുന്നതിന് മുന്നേ സുഹ്രുത്തായ സുബിന്റെ റൂമിൽ കയറി ഒരു നീണ്ട കുളിയും പരിപാടിയുമൊക്കെ കഴിഞ്ഞ് വീണ്ടുമൊരു സിഗരറ്റിന് തീ കൊളുത്തി നിന്നപ്പോൾ അരുണും കുളി കഴിഞ്ഞ് പുറത്തേക്കിറങ്ങി .”എന്താ തണുപ്പല്ലേ” ? . “ദാ, രണ്ട് പൊക എടുക്ക് തണുപങ്ങ് പോകും”. “വേണ്ട അളിയാ അവൾടെ കൈയ്യീന്ന് തല്ല് വാങ്ങാൻ വയ്യ”. “എന്തേ, കിട്ടിട്ടുണ്ടെന്ന് തോന്നണുണ്ടല്ലോ”.”ഉണ്ടോന്നോ” പാൻസ് വലിച്ച് കേറ്റി ഇടുന്നതിനിടയിൽ അവൻ മറുപടി നൽകി . “മനു നീ സമയം നോക്കിയേ” , പത്തേകാല് . ഞാൻ മറുപടി നൽകി. പോവാം, പോവാം.

അരുണിന്റെ തിരക്കിനിടയിൽ അവനോട് യാത്ര പറഞ്ഞ് വീണ്ടും യാത്ര തുടങ്ങുമ്പോൾ മൈസൂരിലേക്കുള്ള ദൂരം ഏതാണ്ട് ആറ് കിലോ മീറ്ററിൽ ഒതുങ്ങി . ടൗണിലേക്ക് കടന്നു ചെല്ലുമ്പോൾ അരുണിന് പരിചിതമായ വഴിയിലൂടെ മുന്നോട്ട് നീങ്ങി. “ടാ അടുത്ത ലെഫ്റ്റ് “.. ടാ അവളെവിടെ അവളെവിടെ വരാന്നാ പറഞ്ഞേ ?. ഒരു സെക്കന്റെ , നീ എവിടാ ശ്രീകുട്ടി ? കേട്ടില്ലാ ? പതിയെ പോവാനെന്ന സിഗ്നലെന്ന വണ്ണം അവനെന്റെ പുറത്ത് തട്ടി… ഒന്ന് ഒതുക്കി നിർത്തിക്കെ മനു.. ഹൈവേയുടെ നടപ്പാതയോട്‌ ചേർന്ന്, ഞാൻ വണ്ടി ഒതുക്കി നിറുത്തി.. ടാ ഞാനൊന്നു ലൊക്കേഷൻ നോക്കട്ടെ ,. അവള് ലൊക്കേഷൻ വാട്സ്ആപ്പ് ചെയ്തോ ? ഉം. ഒരു മൂളലിൽ അരുൺ മറുപടി നൽകി. മനു അടുത്ത റൈറ്റ് കട്ട് ചെയ്ത് യൂ ടേൺ എടുക്കണം .

അവളെവിടാ ? . Depth and Green എന്നൊരു കോഫി ഷോപ്പ് ഉണ്ട് ,നമ്മക്കേ അങ്ങോട്ടാ പോണ്ടെ അവളവിടെ കാണും.വെല്ല ലവേഴ്‌ കോഫി ഷോപ്പായിരിക്കും അല്ലേടാ ? . അതേല്ലോ , ഞാൻ അവിടെ മൂഞ്ചി കുത്തി ഇരിക്കണം അല്ലേ ?. പിന്നല്ലാണ്ട് . അവൻ പറഞ്ഞു തന്ന വഴിയിലൂടെ , കുറച്ചങ്ങ് മുന്നോട്ട് പോയപ്പോൾ ഇടത് വശം ചേർന്ന് ആ കോഫി ഷോപ്പ് കണ്ടു. അതിന്റെ പാർക്കിംങ്ങിൽ ബൈക്ക് ഒതുക്കി നിറുത്തി ഇട്ട് , ഞങ്ങൾ രണ്ടു പേരും ആ കോഫി ഷോപ്പിന് ഉള്ളിലേക്ക് ‘കടന്നു ചെന്നു. “അരൂ ദേ ഇവിടെ”. ശബ്ദം കേട്ടിടത്തേക്ക് തിരിഞ്ഞു നോക്കിയപ്പോൾ ശ്രീ ഒരരികിൽ ഞങ്ങളെ നോക്കി കൈ കാണിക്കുന്നത് കണ്ട് ഞങ്ങൾ അവളുടെ അടുത്തേക്ക് നടന്നു.

ഞാൻ പറഞ്ഞതാ അരു ബൈക്കിനു വരണ്ട, ബസിനു വന്നാ മതിയെന്ന്,ഇവിടെ ഇരുന്ന് തീ തിന്നുവാരുന്നു ഞാൻ, അറിയാവോ നിനക്ക്. കണ്ടോ മുഖമൊക്കെ ആകെ കരിവാളിച്ചു. അവന്റെ ഒരുകൈയിൽ പിടിച്ചുകൊണ്ടു അവളുടെ പരിഭവം അവൾ പറഞ്ഞു തീർത്തു. മനു… നമ്മളാദ്യായിട്ടാ കാണണല്ലേ ?. അതേ. ഒരു ചെറു പുഞ്ചിരിയോടെ അവൾ എന്റെ മുഖത്തു നോക്കിക്കൊണ്ടു പറഞ്ഞു. ഇരിക്ക്. നിങ്ങളിരിക്ക് , ഞാനൊന്ന് മുഖം കഴുകീട്ട് വരാം. കൈയ്യിലിരുന്ന ബാഗ് കസേരയിൽ വെച്ചിട്ട് അങ്ങോട്ട് വാഷ് റൂമിലേക്ക് നടക്കുന്നതിനിടയിൽ നിങ്ങൾ വെല്ലോം കഴിച്ചാരുന്നോ ?’ എന്ന ചോദ്യം അവൾ അരുണിനോട് ചോദിക്കുന്നത് കേൾക്കാമായിരുന്നു. വാഷ് റൂമിലെ വാഷ്ബേസിനു മുന്നിലെ കണ്ണാടിയിൽ നോക്കി മുഖമൊന്ന് കഴുകി , എന്നിട്ട് മുടി കൈകൊണ്ടൊന്ന് മാടിയൊതുക്കി , ഒരു മൂളിപ്പാട്ടും പാടി പുറത്തേക്ക് ഇറങ്ങി,

അവരുടെ മറുവശത്ത് ചെന്നിരുന്ന പാടെ , “ഞങ്ങളൊന്ന് കൈ കഴുകീട്ട് വരാട്ടോ”, എന്ന് പറഞ്ഞ് അവരും വാഷ് റൂമിലേക്ക് പോയി. കൈ ഷർട്ടിൽ ഒന്ന് തുടച്ചു ഫോൺ എടുത്ത് നെറ്റ് ഓൺ ചെയ്ത പാടെ , ഒരാൾ എന്റെ തോളിൽ വന്നു തട്ടിയിട്ട് ഇംഗ്ലീഷിൽ ഇങ്ങനെ പറഞ്ഞു. Hey if you dont mind can you move to next table ? Is it okey? ആദ്യമൊന്നു പകച്ചു പോയെങ്കിലും ഞാൻ തിരിച്ചു ഒരു ചിരിയോടെ ഇങ്ങനെ മറുപടി നൽകി.
“Yeah that’s fine”.ഒഴിവായി കൊടുത്തതിനും ഒരു കാരണമുണ്ട് അവര് ഒരു പെയർ ആയിരുന്നു. എന്നാലും മനസിലാവുന്നില്ല ഈ സീറ്റ് ഒഴിഞ്ഞായിരുന്നല്ലോ കിടന്നേ ?. അവർക്കിവിടെ ഇരുന്നൂടായിരുന്നില്ലേ ?. ടാ അരുണേ ഇവിടെ… വാഷ് റൂമിന് വെളിയിലേക്കു ഇറങ്ങി നേരത്തെ ഇരുന്നിടത്തേക്കു ചെന്നിരിക്കാൻ പോയ അവരെ, ഞാൻ ഇരുന്നിടത്തേക്കു വിളിച്ചു. ടാ നീ എന്തിനാ സീറ്റ് മാറി കൊടുത്തേ ?, എല്ലാം ഒരു o നിമിത്തമാണ് അളിയാ .. ടാ മനു ഇത് അവളല്ലേ ?മിർനാലിനി ?ഹേയ് നിനക്ക് തോന്നണതാടാ. ഞാൻ അരുണിന് മറുപടി നൽകി .അല്ലെടാ അതവള് തന്നാ . ഒറപ്പാണോ ? . ആടാ, എന്നാ അവള് തന്നാ .. അവരായി അവരുടെ പാടായി , നീ ഒന്നും മിണ്ടിയില്ലേ ? എന്ത് മിണ്ടണം? നീ പറ , വലിയൊരു ഭാരാ അവൻ കൊണ്ട് നടക്കാൻ പോണേ .. ഞാൻ രക്ഷപ്പെട്ടില്ലേ ? അവനിതിലും വലുതെന്തോ വരാനിരുന്നതാ ..

ഇപ്പോ മനസ്സിലായെടാ , അവള് വിളിക്കാതിരുന്നതെന്താണെന്ന് .. മനു അവള് നോക്കണുണ്ട് ട്ടോ , ശ്രീ അവളെ നോക്കി കൊണ്ടെന്നോട് പറഞ്ഞു. ഇനി എന്നാന്ന് നടക്കാൻ പോണത് എന്ന് പറയണോ ? അവള് വല്ലാണ്ട് ഇറിറ്റേറ്റ് ആവണുണ്ടോ ? ഉണ്ട്. മനു ഒരു കോള് വരണുണ്ട് ഇപ്പോ വരാവേ , അരൂ ഇവിടിരുന്ന് വിളിച്ചാ പോരേ എഴുന്നേറ്റ് മാറാൻ ഒരുങ്ങിയ അവനോട് ശ്രീക്കുട്ടി പറഞ്ഞു .. ഇച്ചിരി ‘സീക്രട്ടാ.. പ്ലീസ് … ആയിക്കോട്ടെ എന്ന വണ്ണം അവളവനെ നോക്കി തലയാട്ടി. ബാക്കി കേക്കടോ … ഞാൻ പറഞ്ഞത് ‘കറക്റ്റ് അല്ലേ ?പിന്നല്ലാതെ , ഇനി അവളവനേം വിളിച്ച് പുറത്തേക്ക് പോവും… ദേ പോയല്ലോ … ഞാൻ ശ്രീയെ നോക്കി പുച്ചിച്ചൊന്നു ചിരിച്ചു. അതേ ഇതേ പോലത്തെ വെല്ല പ്ലാനുണ്ടേ ഞാൻ കൊന്നു കളയും പറഞ്ഞേക്കാം ..

“പോടാ ഒന്ന്” ,അവൾ ഒരു ചിരിയോടെ എനിക്ക് മറുപടി നൽകി.. ടാ മനു അവര് പോയല്ലോ ?.. നിനക്ക് പിടിച്ച് നിറുത്തി ഒരെണ്ണം പൊട്ടിക്കാരുന്നു… ഫോൺ ചെയ്ത് തിരികെ വന്ന അരുൺ എന്നോട് പറഞ്ഞു. ചിലതൊക്കെ പ്രതികരിക്കാതെ ഇരിക്കുന്നതാ ഏറ്റവും നല്ല പ്രതികാരം, നീയാരാ മഹേഷ്‌ ഭാവനയോ ? ഒരു പുഞ്ചിരിയിൽ ഒതുക്കി അവന് മറുപടി നൽകുമ്പോൾ വലിയൊരു ഭാരം ഒഴിവായ പോലെ ആയിരുന്നു ഉള്ളിൽ. അതേ മനു എനിക്ക് ബൈക്കിന്റെ ചാവി ഒന്ന് വേണം. ഇല്ല തരത്തില്ല മോനെ രണ്ടും കൂടി കറങ്ങാൻ അങ്ങ് പോയ ഞാൻ ഇവിടെ അണ്ടിപോയ അണ്ണാനെ പോലെ ഇരിക്കേണ്ടി വരും. അതല്ലടാ എനിക്ക് നാളെ രാവിലെ കണ്ണൂർ എത്തണം. ഞങ്ങളുടെ രെജിസ്റ്റർ ആടാ.. പിന്നെ ഒന്ന് പോടാ, ശ്രീ പറഞ്ഞു കൊടുക്കെടി… നാളത്തെ കാര്യം ഓക്കേ ആയോ ? കാര്യായിട്ടും ആയി. ടാ മനു ഞാനിവളെ കൂട്ടാനായിട്ടു വന്നതാ, ഒറപ്പില്ലായിരുന്നു നാളത്തെ കാര്യം, പിന്നെ നിന്നോട് പറയാണ്ടിരുന്നത് നീ ഇങ്ങനെ വണ്ടർ അടിച്ചിരിക്കുന്നതൊന്ന് കാണാനാ … നാളെ നീയും അവിടെ ഉണ്ടാവണം നീയാ ഒരു സാക്ഷി ‘… അളിയാ … നിനക്കെന്നെ ജീവനോടെ കാണണോന്നൊന്നും ഇല്ല അല്ലേ ടാ ? അതെന്നാ നീ അങ്ങനെ പറഞ്ഞേ, സാക്ഷിക്കാ ആദ്യം അടി വരണേ , അതോണ്ട് പറഞ്ഞതാ …. കൊള്ളാം ഞാൻ ഹാപ്പിയാടാ .. ഒരു തേപ്പ് കഥ കൂടി കേക്കേണ്ടി വന്നില്ലല്ലോ ? .. അപ്പോ ഇറങ്ങിയാലോ ശ്രീ ? . ഞങ്ങൾ എല്ലാവരും പുറത്തേക്ക് നടന്നു ..

അപ്പോ കഴിക്കണ്ടാരുന്നോ? . സാരമില്ല ഞങ്ങള് വഴീന്ന് കഴിച്ചോളാം ,അപ്പോ ഞാനോ ? ശ്രീ നിന്റെ കൈയ്യിൽ പൈസയുണ്ടേ ഇവന് ഒരു 500 കൊടുത്തേ .. അവൾ എടുത്ത് നീട്ടിയ നോട്ട് വാങ്ങി അവനത് എന്റെ കീശയിൽ ഇട്ടു തന്നു. അളിയാ മനു നിന്റെ കൈയ്യിൽ പൈസ വെല്ലോം ഉണ്ടാ ? കൈയ്യില് നീ തന്നതും കൂട്ടി ആയിരത്തി അഞ്ഞൂറ് ഉണ്ട്. വേറെ എന്തേലും ,?

അക്കൗണ്ടിൽ ഒരു ആയിരം ഉണ്ട് . കീശയി ലെ പേഴ്സിൽ നിന്നും അവന്റെ അടുത്ത ചോദ്യത്തിന് മുന്നേ ATM കാർഡെടുത്ത് അവന്റെ കൈയ്യിൽ കൊടുത്തു . നമ്പറ് 2623… ഒരച്ച് ഒരച്ച് അതിന്റെ കാന്തോം കൂടി കളയണേടാ പന്നി. ഒരു ചെറു ചിരിയോടെ അവനെന്നെ ഒന്ന് കെട്ടി പിടിച്ചു, നിങ്ങള് ‘ എത്തണമുന്നേ ഞാൻ അവിടുണ്ടാവും … നാളെ കാണാട്ടാ .. അതേ പെണ്ണേ ഈ ഓട്ടോക്കാരനോട് ബസ് സ്റ്റാർൻഡിൽ പോവാൻ പറ്റുവോന്ന് എങ്ങനാ കന്നഡയിൽ ചോദിക്കണേ ? ബസ്റ്റാൻഡ് ഹോഗ ബെക്കു’.. ഈശ്വരാ ഇതൊന്ന് പഠിക്കണോല്ലോ ‘. മനു ഫോണിൽ ടൈപ്പ് ചെയ്ത് വെയ്ക്കെടാ … അവൾ വീണ്ടും പറഞ്ഞു. ‘ ഫോണെടുത്ത് വാട്സ് ആപ്പിലെ ചാറ്റ് ലിസ്റ്റിൽ ഒരു ഇൻ ബോക്സ് തുറന്ന് ടൈപ്പ് ചെയ്യാൻ തുടങ്ങിയപ്പോൾ അരികിൽ നിന്ന അരുൺ ആരുടെ ഇൻബോക്സാണെന്ന് അവൻ വായിച്ചെടുത്തു… മിർനാലിനി .. ബ്ലോക്ക് ചെയ്ത് കഴിഞ്ഞാ ഇത് കൊണ്ട് ഇങ്ങനത്തെ ചില പരിപാടിക്ക് കൊള്ളാല്ലേ ? പിന്നല്ലാതെ ഒരു ചിരിയോടെ അവന് ഞാൻ മറുപടി നൽകി.ദാ ചാവി നിങ്ങള് വിട്ടോ ഞാൻ പതിയെയുള്ളു . അതേ പതിയെ അങ്ങ് പോയാ മതിട്ടാ ‘. ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോകാൻ ഒരുങ്ങി നിന്ന അരുണിനോട് ഞാൻ പറഞ്ഞു. ടാറ്റ പറഞ്ഞ് അവര് പോവുന്നത് നോക്കി ഞാൻ കുറച്ച് നേരം നോക്കി നിന്നു.

അമ്മേ’ പെട്രോളിന് 81 രൂപ ആയി അവ നീ റിസേർവ് വെച്ചു എവിടെ വരെ പോവോ എന്തോ ? രണ്ടും കൂടി തളളി പെട്രോൾ പമ്പ് വരെ കൊണ്ടോകേണ്ടി വരും . ഏതായാലും നേരേ ചൊവ്വേ നടക്കൂല്ലാന്ന് ഒറപ്പായിരുന്നു. എന്റെ വക ഇരിക്കട്ടെ ചെറിയൊരു പണി.. തൊട്ടടുത്ത പെട്ടിക്കടയിൽ നിന്ന് ഒരു ഗോൾഡ് വാങ്ങി തീ കൊളുത്തുമ്പോൾ ഇവിടെ ‘ഒഴിവാക്കിയിട്ട് പോണ്ട’ രണ്ടാമത്തെ ഭാരമാണ് ഇതെന്ന് തോന്നി.. ചവിട്ടി കെടുത്തി എതിരെ പോയ ഓട്ടോ കൈ കാട്ടി നിർത്തി , “ബസ്റ്റാൻഡ് ഹോഗ ബേക്കു” പറഞ്ഞപ്പോൾ ,ഓട്ടോക്കാരന്റെ മറുപടി എന്താണെന്ന് മനസ്സിലാകാതെ കയറി ഇരുന്നപ്പോളാണ് ‘തോന്നിയത്,ഇനി ഇറങ്ങുമ്പോൾ എത്രയാണെന്ന് കന്നഡയിൽ എന്ത് ചോദിക്കുമെന്ന് ഒരു എത്തും പിടിയും ഇല്ലായിരുന്നു.

 

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

അനുഭവങ്ങൾ

ഒരുപരിചയോമില്ലാത്തവനോട്‌ ഒക്കെ ചാറ്റ് ചെയ്യാനിറങ്ങിയെക്കുന്നു…

Published

on

രചന: ശ്രീക്കുട്ടി

“ഡീ………. ആരാടി നിന്റെ പ്രണയത്തിന്റെ രാജകുമാരൻ ????” രാവണൻ എന്റെ നേരെ ചീ-റിക്കൊണ്ട് വന്നു.അതെന്റെ ഫേസ്ബുക് ഫ്രണ്ട് ആ. ഒന്ന് വിരണ്ടെങ്കിലും അത് പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞു. അവളുടെ ഒരു രാജകുമാരൻ. നിനക്കറിയോടി ഇവനെയൊക്കെ??? ദേഷ്യം തീരാതെ പിന്നേം രാവണൻ അ-ലറി. എനിക്കെങ്ങനെ അറിയാൻ ഒരു റിക്വസ്റ്റ് വന്നു ഞാൻ അക്‌സെപ്റ് ചെയ്തു. അന്നുമുതൽ ജസ്റ്റ്‌ ചാറ്റ് ചെയ്യാറുണ്ട്. പറഞ്ഞത് മാത്രേ എനിക്കോർമ ഉള്ളു രാവണന്റെ ഒറ്റയടിക്ക് എന്റെ അഞ്ചാറു കിളികൾ ഒരുമിച്ചു പറന്നുപോയി. ഒരുപരിചയോമില്ലാത്തവനോട്‌ ഒക്കെ ചാറ്റ് ചെയ്യാനിറങ്ങിയെക്കുന്നു. വീട്ടിൽ പോടീ….

രാവണന്റെ ഒരടി കൂടി വാങ്ങാനുള്ള ശേഷി ഇല്ലാത്തതുകൊണ്ട് മാത്രം ഞാൻ ആദ്യം കണ്ട ബസ്സിൽ കയറി വീട്ടിലോട്ട് വച്ചുപിടിച്ചു. വീട്ടിൽ എത്തിയിട്ടും കവിളിലെ പുകചിലിനു കുറവില്ലല്ലോന്നോർത്ത് ഞാൻ പോയി കുളിച്ചു. എന്നിട്ടും രാവണന്റെ വിളിയൊന്നും വന്നില്ല. അങ്ങോട്ട്‌ വിളിക്കില്ലെന്ന് ഞാനും കരുതി. എന്നോടോ രാവണ നിന്റെ വാശി.. ഞാൻ പതിയെ അടുക്കളയിൽ ചെന്ന് മ്മടെ സ്ഥിരം പ്ലേസ് ആയ സ്ലാബിൽ കയറിയിരുന്ന് അമ്മേടെ സ്പെഷ്യൽ ചൂട് ചായേം അവിലും തിന്നാൻ തുടങ്ങി.

കൂട്ടത്തിൽ അമ്മയോട് ഇന്നത്തെ കോളേജ്ലെ ബ്രേക്കിങ്ന്യൂസുകൾ എന്റെ കയ്യിന്നു കുറച്ചുകൂടെ ഇട്ട് പറഞ്ഞോണ്ടിരിക്കുമ്പോൾ മ്മടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി…. ഓരോട്ടത്തിൽ റൂമിൽ എത്തി ഫോൺ എടുത്തു ചെവിയോട് ചേർത്തുവച്ചു….. പാറൂ……… അപ്പുറത്തുനിന്നും രാവണന്റെ വിളികേട്ടു. ഓ അടിച്ചു മനുഷ്യന്റെ പല്ലുകൊഴിച്ചിട്ട് വിളിക്കുന്ന വിളികേട്ടാൽ എന്ത് പാവം. ഞാനും വിട്ടുകൊടുത്തില്ല. എന്ത് വേണം??????

പല്ല്കൊഴിഞ്ഞോന്ന് അറിയാൻ വിളിച്ചതാണോ ??? ? അപ്പുറത്തുനിന്നും ചെറിയ ചിരി കേട്ടു. എടി പൊട്ടി…….. ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ അടിച്ചതല്ലേ. ഓ പോയതെന്റെ പല്ലല്ലേ ഞാനും വിട്ടുകൊടുത്തില്ല. അല്ല ഇത്രക്കും ദേഷ്യപ്പെടാൻ എന്തുണ്ടായി????? ഞാൻ പതിയെ ചോദിച്ചു. എടി…. ഇന്നത്തെ കാലത്തു ആരെയും ഒന്നിനെയും വിശ്വസിക്കാൻ പറ്റില്ല. ഇന്നത്തെ പെൺകുട്ടികളുടെ പല പ്രശ്നങ്ങൾക്കും കാരണം ഇങ്ങനെ ഒരു പരിചയവും ഇല്ലാത്തവരോടുള്ള സൗഹൃദങ്ങൾ ആണ്. നിനക്ക് അങ്ങനെ ഒരു തെറ്റ് പറ്റാതിരിക്കാൻ അല്ലെ ഞാൻ പറഞ്ഞത്. അല്ലാതെ നിന്നെ സംശയിച്ചിട്ട് ഒന്നുമല്ല . എല്ലാം കേട്ടിരുന്ന എന്റെ ചുണ്ടിൽ കണ്ണീരിനിടയിലും ഒരു പുഞ്ചിരി വിരിഞ്ഞു. എന്റെ രാവണന്റെ കരുതലോർത്ത്…

Continue Reading

അനുഭവങ്ങൾ

തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്…

Published

on

രചന: Ammu Santhosh

ഇത്രയും മതി.. “കുക്കിംഗ് എനിക്കിഷ്ടമല്ല കേട്ടോ, ഞാൻ ചെയ്യാറില്ല.പക്ഷെ വീടൊക്കെ വൃത്തിയാക്കാൻ വലിയ ഇഷ്ടമാണ്. ഇന്റീരിയർ ഡിസൈനർ ആയതു കൊണ്ടാകും ..പിന്നെ കല്യാണം ..നിറയെ ആഭരണം ഇട്ട് പട്ടുസാരി ഉടുത്ത് മുടി നീട്ടിപ്പിന്നി നിറയെ മുല്ലപ്പൂ ഒക്കെ വെച്ച് .മേക്കപ്പ് ഒക്കെ ഇട്ട് ഈശ്വര .ഓർക്കാൻ കൂടി വയ്യ എനിക്കെന്നെ ആ വേഷത്തിൽ. ഒരു ജീൻസും കുർത്തയും സിമ്പിൾ.. അതാണ്‌ ഇഷ്ടം ” മഹേഷ് അങ്കിൾ കൊണ്ട് വന്ന കല്യാണാലോചന ആയിപ്പോയി അല്ലെങ്കിൽ ഞാൻ വല്ലതും വിളിച്ചു പറഞ്ഞേനെ “കല്യാണം ഒരു ഉത്സവം ആക്കുന്നതിനോട് എനിക്കൊട്ടും യോജിപ്പില്ല ..

രണ്ടു പേര് ജീവിക്കാൻ തുടങ്ങുന്നു ..അമ്പലത്തിന്റെ നടയിൽ വെച്ച് ഒരു താലി നിർബന്ധം ഉണ്ടെങ്കിൽ ആവാം. അല്ലെങ്കിൽ രജിസ്റ്റർ ഓഫീസിൽ പോകുക. ഒരു ഒപ്പ്. തീർന്നു “അവൾ മെല്ലെ ചിരിച്ചു ‘ഇതിപ്പോ സിനിമയിലും കഥകളിലുമൊക്കെ പറ്റുമായിരിക്കും ..എനിക്ക് പറ്റില്ല “ഞാൻ പെട്ടെന്ന് പറഞ്ഞു “ഞാൻ ഒരു മകനേയുള്ളു അമ്മയ്ക്ക്.. എനിക്ക് സ്ത്രീധനമൊന്നും വേണ്ട. പക്ഷെ നിറയെ ആൾക്കാരൊക്കെ ഉള്ള ഒരു കല്യാണം എന്റെ അമ്മയുടെ സ്വപ്നമാണ് ..എന്റെ സങ്കല്പം സാധാരണ ഒരു മലയാളി യുവാവിന്റേതാണ് .. .ഓണത്തിന് സെറ്റുമുണ്ടുമൊക്കെ ഉടുക്കുന്ന, സദ്യ ഒക്കെ ഉണ്ടാക്കി തരുന്ന, . നല്ല പോലെ പാചകം ചെയ്യുന്ന അങ്ങനെ ഒക്കെ ” “ഓ കൊള്ളാല്ലോ. പക്ഷെ ഞാൻ വേറെ മാതിരി ആണ് ..അപ്പൊ നിങ്ങള്ക്ക് അങ്ങനെ തന്നെ ഒരാളെ കിട്ടട്ടെ കേട്ടോ ഞാൻ പ്രാർത്ഥിക്കാം “അവൾ മെല്ലെ ചിരിച്ചു “സോറി “ഞാൻ മെല്ലെ പറഞ്ഞു “എന്തിനാ സോറി. അതൊന്നും സാരോല്ല. എനിക്ക് വരുണിനെ ഇഷ്ടായി… പക്ഷെ തിരിച്ചില്ലല്ലോ..”അവൾ കുസൃതി യോടെ പറഞ്ഞു അവിടുന്ന് പോരുമ്പോൾ അവ്യക്തമായ ഒരു നൊമ്പരമുണ്ടായിരുന്നു മനസ്സിൽ .

അവൾ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു. ഗുഡ് ഗേൾ ..അങ്ങനെ തോന്നുകയും ചെയ്തു. പാർവതിയെ അമ്മയാണ് കണ്ടു പിടിച്ചത് ഡിഗ്രി കഴിഞ്ഞു നിൽക്കുന്നു ..വെളുത്ത് മെലിഞ്ഞു നല്ല നീണ്ട മുടിയൊക്കെ ഉള്ള സുന്ദരിക്കുട്ടി . അവൾ നന്നായി പാചകം ചെയ്യും. പുലർച്ച അവൾ തരുന്ന ചായയിലാണ് എന്റെ ഒരു ദിവസം ആരംഭിക്കുക തന്നെ . പാർവതി അമ്മയ്ക്ക് നല്ല മരുമകളും എനിക്ക് നല്ല ഭാര്യയുമായിരുന്നു, അവളെ തേടി അവളുട പൂർവ്വകാമുകൻ വരുന്നത് വരെ. .തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ അവന്റെ കയ്യും പിടിച്ചു എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്. വല്ലാത്ത ഒരു അവസ്ഥയായിരുന്നത്. അപമാനത്തിന്റെ തീച്ചൂളയിലൂടെ കടന്നു പോയ കുറെ ദിവസങ്ങൾക്കൊടുവിൽ അമ്മയും ഞാനും ആ നഗരത്തിൽ നിന്ന് മറ്റൊരിടത്തേക്ക് പോയി .കമ്പനിയുടെ പുതിയ ഓഫീസിലേക്ക്.

ഒരു ചോദിച്ചു വാങ്ങിച്ച ട്രാൻസ്ഫർ. പുതിയ ഓഫീസൊക്കെ ഫർണിഷ് ചെയ്തു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു ഞാൻ അല്പം നേരെത്തെ പോന്നതാണ്. “വരുൺ” ഒരു വിളിയൊച്ച. അവളായിരുന്നു അത്. അഞ്ജലി. ഞാൻ ആദ്യം പെണ്ണ് കാണാൻ പോയ പെൺകുട്ടി. “എന്റെ കമ്പനിയാണ് ഇവിടെ ഇന്റീരിയർ ” “ഓ ” അവൾ പഴയത് പോലെ തന്നെ. നരച്ച ജീൻസ്, ഒരു ബ്ലാക്ക് കുർത്ത.തോളൊപ്പം മുറിച്ചിട്ട മുടി ഉയർത്തിക്കെട്ടി നിറഞ്ഞ ചിരിയോടെ. “വരുൺ എവിടെയാ താമസം ?” “അടുത്താണ് ” ഞാൻ മെല്ലെ പറഞ്ഞു കുറച്ചു ദിവസങ്ങൾ അവൾ ഉണ്ടായിരുന്നു അവിടെ. “എന്നെ വീട്ടിലേക്കു ക്ഷണിക്കുന്നില്ലേ ?അവസാന ദിവസമവൾ ചോദിച്ചു. ഞാൻ അനുകൂല ഭാവത്തിൽ തലയാട്ടി. അത് ഒരു പതിവായി. ഇടക്കൊക്കെ അവൾ വീട്ടിലേക്കു വരും .എന്റെ കല്യാണം കഴിഞ്ഞതും അതിനു ശേഷം ഉള്ള കാര്യങ്ങളുമൊക്കെ മഹേഷ് അങ്കിൾ പറഞ്ഞവൾ അറിഞ്ഞു കാണണം. പക്ഷെ ഒറ്റ വാക്ക് പോലും അവൾ ചോദിച്ചില്ല. വീട്ടിൽ വന്നാൽ അമ്മയ്‌ക്കൊപ്പമാണ്.

വീടൊക്കെ അലങ്കരിച്ച്, ചെടികളൊക്കെ നട്ടുകൊണ്ട് അങ്ങനെ ..ഇടക്കൊക്കെ അവൾ ഡിസൈൻ ചെയ്ത സാരികൾ അമ്മയ്ക്ക് കൊണ്ട് കൊടുക്കും ..അമ്മയ്‌ക്കൊപ്പം പുറത്തൊക്കെ പോകും.ഞങ്ങളുടെ വാടക വീടിന്റെ പറമ്പിൽ നല്ല പേരയുടെയും മാവിന്റെയും ഒക്കെ തൈകൾ കൊണ്ട് വന്നു നടും .ചിലപ്പോൾ . “നല്ല വീടല്ലേ ഇത്? ഇതിന്റ ഓണർ ഇത് വിൽക്കാൻ ഇട്ടിരിക്കുവാ. വാങ്ങിക്കൂടെ? ഒരു ദിവസം അവൾ ചോദിച്ചു “അത്രയ്ക്ക് പൈസ ഒന്നുമില്ല” “ഞാൻ ചിരിച്ചു “ഞാൻ സഹായിക്കാം ..കടമായിട്ട് മതി വീടൊക്കെ ആയാൽ നിങ്ങൾ ഈ നാട്ടിൽ നിന്ന് പോകില്ലല്ലോ ” “പോവാതെ പിന്നെ ഇവിടെ എന്ത് ചെയ്യാൻ ?” “നമുക്കിവിടെ ജീവിക്കാമെന്ന് “അവൾ കണ്ണിറുക്കി ചിരിച്ചു. “അഞ്ജലിക്ക് എന്റെ കാര്യങ്ങളൊക്കെ അറിയുമോ ?”ഞാൻ മടിയോടെ ചോദിച്ചു “ഓ യെസ്, അറിയാമല്ലോ. ” “പിന്നെ എന്നെ കളിയാക്കാൻ ചോദിച്ചതാണോ ?” “ഹേയ് നോ ..എനിക്ക് വരുണിനെ അന്നേ ഇഷ്ടമായതാ .ഞാൻ പറഞ്ഞില്ലായിരുന്നോ .ഇഷ്ടങ്ങൾ ചിലപ്പോൾ അങ്ങനെ അല്ലെ? പക്ഷെ ഞാൻ ഇപ്പോളും പഴയ അതെ സ്റ്റാൻഡിൽ തന്നെയാ. കല്യാണം ഉത്സവമാക്കാനൊന്നും വയ്യ കുക്കിംഗ് വയ്യ ..

സാരി വയ്യ ..ഓണത്തിന് സെറ്റും മുണ്ടും ഉടുക്കാം കേട്ടോ. വർഷത്തിൽ ഒരിക്കലല്ലേ? അവൾ ഒരു കണ്ണിറുക്കി “പിന്നെ അമ്മയ്ക്കെന്നെ ഇഷ്ടമാണ് കേട്ടോ അമ്മയോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്. വരുണിനു ഇഷ്ടം ആണെങ്കിൽ മതി. അല്ലെങ്കിൽ നമ്മൾ ഇത് പോലെ നല്ല കൂട്ടുകാർ തന്നെ ‘ അവൾ ചിരിയോടെ കൈ വീശി കാണിച്ചു അവളുടെ ബുള്ളറ്റ് ഓടിച്ചു പോയി. പാർവതി എന്ന അധ്യായം അഞ്ജലിയെ ബാധിച്ചില്ല. അവൾ കുക്കിംഗ് ചെയ്യാറില്ല. ഒരു പൊട്ടുകമ്മല് അല്ലതെ ഒരാഭരണവും ധരിക്കാറില്ല മെലിഞ്ഞ ഉടലളവുകളുമല്ല. വെളുത്തു ചുവന്ന നിറവുമല്ല. പക്ഷെ അവൾ ഉഗ്രൻ പ്രണയിനിയാണ്.. അവളെന്റെ അമ്മക്ക് നല്ല ഒരു മകളാണ്. എന്റെ വീടിനെ ഏറ്റവും സുന്ദരമാക്കിയ ഇന്റീരിയർ ഡിസൈനർ ആണ്.

എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ഒരു ‘അമ്മയാണ്. ജീവിതത്തോടുള്ള എന്റെ കാഴ്ചപ്പാട് തന്നെ മാറ്റിയവൾ. അപ്പോൾ നിങ്ങൾ ചോദിക്കും പാർവതി അങ്ങനെ അല്ലായിരുന്നു എങ്കിൽ അഞ്ജലി വരുമായിരുന്നോ എന്ന്? അഞ്ജലി വരും. കാരണം അതിനെയാണ് നാം വിധി എന്ന് വിളിക്കുന്നത്. ഞാൻ ഒരു നല്ല പുരുഷനല്ലായിരിക്കാം. പക്ഷെ അഞ്ജലി ഒരു നല്ല പെണ്ണാണ്. നല്ല പെണ്ണിന് പ്രത്യേകിച്ച് നിർവ്വചനങ്ങൾ ഒന്നും വേണ്ട. സത്യമുള്ളവൾ ആയിരുന്നാൽ മതി. സ്നേഹമുളളവൾ ആയിരുന്നാൽ മതി. പുരുഷന് ഇത് രണ്ടും മതി… ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

അനുഭവങ്ങൾ

മോൾക്ക് അധികം പ്രായമായിട്ടില്ലല്ലോ, രണ്ടാം കെട്ടുകാരെ ആരെയെങ്കിലും കണ്ടെത്തി…

Published

on

By

രചന: സജി തൈപ്പറമ്പ്

മരുമകൻ്റെ മരണാനന്തരചടങ്ങുകളൊക്കെ കഴിഞ്ഞ് തറവാട്ടിലേക്ക് മടങ്ങുമ്പോൾ അയാളുടെയൊപ്പം മകളും അവളുടെ മൂന്ന് മക്കളുമുണ്ടായിരുന്നു വിധവയായ നാത്തൂൻ്റെയും ,പറക്കമുറ്റാത്ത കുട്ടികളുടെയും ചിലവുകൾ കൂടി ,തൻ്റെ ഭർത്താവിൻ്റെ തലയിലാകുമെന്ന് മനസ്സിലാക്കിയ അയാളുടെ മരുമകൾ, ഭർത്താവിനെയും കൊണ്ട്, തറവാട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് മാറിത്താമസിച്ചു. മുപ്പത് കൊല്ലം കയർ ഫാക്ടറിയിലെ തറികളോട് മല്ലിട്ട് ,അവസാനം വിരമിക്കുമ്പോൾ, ശിഷ്ടജീവിതം വിശ്രമിക്കാമെന്ന് കരുതിയിരുന്ന അയാൾക്ക്, നാലഞ്ച് വയറുകൾ നിറയ്ക്കാൻ ,വീണ്ടും ജോലിക്ക് പോകേണ്ടി വന്നു ഷഷ്ടി ആഘോഷിക്കേണ്ട പ്രായത്തിൽ, അഷ്ടിക്കുള്ള വക തേടി പോകേണ്ടി വന്നപ്പോൾ, ഒറ്റ പ്രാർത്ഥനയെ അയാൾക്കുണ്ടായിരുന്നുള്ളു.

തൻ്റെ ചെറുമക്കൾ സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തരാകുന്നത് വരെയെങ്കിലും, തൻ്റെ ആയുസ്സും, ആരോഗ്യവും നീട്ടിത്തരണേ എന്ന് ഭർത്താവിൻ്റെ ആ-കസ്മിക മരണത്തിൻ്റെ ഷോക്കിൽ നിന്നും, മകൾ അപ്പോഴും മുക്തയായിരുന്നില്ല ,ഒരുതരം ഡിപ്രഷനിലൂടെയാണ് മകളുടെ ജീവിതം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നതെന്ന തിരിച്ചറിവ്, അയാളെ ഇടയ്ക്കിടെ കു-ത്തിനോവിക്കുന്നുണ്ടായിരുന്നു. പ്രായത്തിൻ്റെ അവശതയും ,ആസ്തമയുടെ അസഹ്യതയും അയാളെ നിരന്തരം അലട്ടിയപ്പോഴും, പലരും അയാളെ ഉപദേശിച്ചു. മോൾക്ക് അധികം പ്രായമായിട്ടില്ലല്ലോ ? രണ്ടാം കെട്ടുകാരെ ആരെയെങ്കിലും കണ്ടെത്തി ,മകളെ ഒരു വിവാഹം കൂടി കഴിപ്പിച്ചിരുന്നെങ്കിൽ, നിങ്ങൾക്ക് എവിടെയെങ്കിലും മാറി സ്വസ്ഥമായി ഇരിക്കാമായിരുന്നല്ലോ എന്ന് പക്ഷേ, വിഷാദ രോഗിയായ തൻ്റെ മകളെയും, പ്രായപൂർത്തിയാകാത്ത കുട്ടികളെയും ഏറ്റെടുക്കാൻ ആരും തയ്യാറാകില്ലെന്ന സത്യം മനസ്സിലാക്കിയ അയാൾ, തൻ്റെ പ്രയത്നം തുടർന്നുകൊണ്ടിരുന്നു.

കാലങ്ങൾ കഴിഞ്ഞു, കുട്ടികൾ വളർന്നു യുവാക്കളായി, അവർക്ക് ചെറുതെങ്കിലും സ്ഥിരവരുമാനമുള്ള ജോലിയുമായി അതിനിടയിൽ മകൾക്ക് കൗൺസിലിങ് നല്കാനും അവളെ സാധാരണ നിലയിലേക്ക് കൊണ്ട് വരാനുള്ള അയാളുടെ ശ്രമവും ഫലം കണ്ടിരുന്നു. അപ്പോഴേക്കും പടുവൃദ്ധനായ അയാൾക്ക്‌, ശാരീരികാസുഖങ്ങൾക്ക് പുറമെ ,ചില നേരങ്ങളിൽ ഓർമ്മക്കുറവുണ്ടാവാനും തുടങ്ങി . അത് മൂലം അയാൾ ഇടയ്ക്കിടെ ഉടുവസ്ത്രത്തിൽ മൂത്രമൊഴിക്കുകയും , വീട്ടിൽ നിന്ന് രാത്രികളിൽ ഇറങ്ങി പോകുകയുമൊക്കെ ചെയ്ത് തുടങ്ങിയപ്പോൾ , ആദ്യമൊക്കെ, മകളും ചെറുമക്കളും അനുഭാവത്തോടെ അയാളോട് പെരുമാറുകയും, സ്നേഹത്തോടെ ശാസിക്കുകയും, തിരിച്ച് വീട്ടിലേക്ക് കൂട്ടികൊണ്ട് വരികയുമൊക്കെ ചെയ്തു. പക്ഷേ, ദിവസങ്ങൾ കഴിയുന്തോറും, അയാളുടെ അസുഖം മൂർച്ഛിക്കുകയും, മകളുടെ കഷ്ടപ്പാടുകൾ ദിനംപ്രതി വർദ്ധിക്കുകയും ചെയ്തപ്പോൾ, മക്കൾ പറഞ്ഞ ഉപായമാണ് നല്ലതെന്ന് അവൾക്കും തോന്നി . ചില രാത്രികളിൽ, സ്വബോധം നഷ്ടപ്പെടുന്ന അയാൾ , സ്വന്തം കിടപ്പ് മുറിയിൽ നിന്ന് ഇറങ്ങിപ്പോകുന്ന ശീലം ഉണ്ടായിരുന്നത് കൊണ്ട് ,എന്നും പുറത്ത് നിന്ന് പൂട്ടിയിട്ടിരുന്ന ആ മുറിയുടെ വാതിലുകൾ,

അന്ന് പക്ഷേ മലർക്കെ തുറന്നിട്ടിട്ടാണ്, മകൾ സ്വന്തം മുറിയിലേക്ക് കിടക്കാൻ പോയത്. അച്ഛൻ ഏത് സമയവും പുറത്തേയ്ക്കിറങ്ങുമെന്നറിയാവുന്ന അവൾ ഉറക്കമിളച്ച് കാത്തിരുന്നു ,ഒടുവിൽ വേച്ച് വേച്ച് മുറിയിൽ നിന്ന് അച്ഛൻ പുറത്തേയ്ക്കിറങ്ങുന്നത് അരണ്ട വെളിച്ചത്തിൽ ശ്വാസമടക്കിപ്പിടിച്ച് മകൾ നോക്കിയിരുന്നു. തറവാട്ട് മുറ്റവും പടിപ്പുരയും കടന്ന് ,അയാൾ നടന്ന് പോകുന്നത്, ഇടയ്ക്കിടെ തീവണ്ടികൾ ചീറിപ്പായുന്ന കുറച്ചകലെയുള്ള റെയിൽ പാളത്തിലേക്കാണെന്ന്, പഴയ അനുഭവങ്ങളിലൂടെ അവൾക്കറിയാമായിരുന്നെങ്കിലും, അച്ഛനെ തടയാൻ മുൻപത്തെ പോലെ അവൾ ശ്രമിച്ചില്ല കാരണം അവളുടെ മക്കൾ പറഞ്ഞ് കൊടുത്ത ഉപായം അതായിരുന്നു. പിറ്റേന്ന് പുലർച്ചെ നാട്ട്കാർ വന്ന് വിവരം പറഞ്ഞത് കേട്ട് അലമുറയിട്ട് കൊണ്ടവൾ തുറന്ന് കിടന്ന അച്ഛൻ്റെ മുറിയിലേക്ക് ചെന്നു അവിടെ കട്ടിലിൻ്റെ മുകളിൽ മുഷിഞ്ഞ പേപ്പറും പേനയും കണ്ട അവൾ, ജിജ്ഞാസയോടെ അതെടുത്ത് നോക്കി ,അതിൽ ഇങ്ങനെ എഴുതിയിരുന്നു മകളേ ..നീയിന്ന് അച്ഛൻ്റെ മുറിയുടെ വാതിലുകൾ മലർക്കെ തുറന്ന് വച്ചത് അച്ഛൻ്റെ മരണത്തിലേക്കുള്ള യാത്ര എളുപ്പമാക്കാനാണെന്ന് മനസ്സിലായി , അതറിഞ്ഞ് കൊണ്ട് തന്നെ ഞാൻ പോകുന്നു ,ഭാവിയിൽ നിൻ്റെ മക്കൾ, നീ കിടക്കുന്ന മുറിയുടെ വാതിലുകൾ, ഇത് പോലെ തുറന്നിടാതിരിക്കട്ടെ,,,,

Continue Reading

Most Popular