Connect with us

അനുഭവങ്ങൾ

ഏടത്തീ…. ഏടത്തീ…. എന്താടാ.. ചെക്കാ … അകത്തിരുന്ന് സീരിയൽ കണ്ടിരുന്ന ഏടത്തി മുറ്റത്ത് കണ്ട കാഴ്ച കണ്ട് ഏടത്തി അന്താളിച്ച് നിന്നുപോയി.

Published

on

രചന: അഖിൽ നാളോംങ്കണ്ടി
ഏടത്തീ…. ഏടത്തീ….
എന്താടാ.. ചെക്കാ …
അകത്തിരുന്ന് സീരിയൽ കണ്ടിരുന്ന ഏടത്തി മുറ്റത്ത് കണ്ട കാഴ്ച കണ്ട് ഏടത്തി അന്താളിച്ച് നിന്നുപോയി. അല്ല ഏടത്തിയെ പറഞ്ഞിട്ട് കാര്യമില്ല നേരം തെറ്റിയ നേരത്ത് ഒരു ആൺകുട്ടിയുടെ കൂടെ മഴയും നനഞ്ഞ് കൈയിൽ ഒരു ബാഗുമായി ഒരു സുന്ദരിയായ പെൺകുട്ടിയെ കണ്ടാൽ ആരായാലും അന്താളിച്ചു പോകും.
ഏടത്തി ഇങ്ങൾ ആ തോർത്ത് ഇങ്ങ് എടുക്ക് അന്താളിപ്പ് മാറ്റി കൊണ്ട് . ഒരു മാതിരി റോഡിയോ തുറന്ന മാതിരി കുറെ ചേദ്യങ്ങൾ മാത്രമായിരുന്നു എന്റെ മുന്നിൽ മൂപ്പത്തി നിരത്തിയത്.
“ന്റെ കൃഷ്ണ ഞാൻ എന്തായികാണണത് എന്റെ കുട്ടി വഴി തെറ്റി പോയല്ലോ ., ആരാട ഇത് , ഏതാട ഇവൾ ഈ എന്ത് ഭാവിച്ചിട്ട ഈ പെണ്ണിനെ കൂട്ടി ഈ മഴയത്ത് ഇവിടെ കയറി വന്നത് നീ നിന്റെ ഏട്ടനെ അങ്ങ് അറബി നാട്ടിൽ കിടന്ന് കഷ്ടപ്പെടുന്ന അദ്ദേഹത്തെ കുറിച്ച് ഓർത്തോ അതുംഅല്ല മരിച്ചുപോയ നിന്റെ. അല്ല നമ്മുടെ മാതാപിതാക്കളെ കുറിച്ച് ഓർത്തോ ……
കലി തുള്ളി നിൽക്കുന്ന ഏടത്തിയുടെ മുന്നിൽ എനിക്ക് പറയാൻ ഉള്ളത് ഇത്രമാത്രം
ഇത് അമ്മു. അമൃത എന്റെ കൂട്ടുകാരിയാണ്… കൈയിൽ ഉണ്ടായിരുന്ന തോർത്ത് വാങ്ങി തലയും തോർത്തി അമ്മുവിനും കൊടുത്തു വീട്ടിൽ കയറി ..
എന്നിട്ടും കാര്യങ്ങളുടെ കിടപ്പ് മനസ്സിലാവാതിരുന്ന ഏടത്തിയെ കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് ഒരു മാതിരി പി.സി ജോർജിനോട് ചർച്ച നടത്തിയ നികേഷ് കുമാറിനെ ആണ്.. മൂപ്പത്തി മൊത്തത്തിൽ കിളി പോയ അവസ്ഥ .
സംഭവം ഇനിയും പറഞ്ഞില്ലങ്കിൽ മൂപ്പത്തി തളർന്ന് പോകും എന്ന് മനസ്സിലക്കിയ ഞാൻ അമ്മുവിന് കുളിക്കാൻ എന്റെ ബാത്ത് റൂമൂം കാണിച്ച് കൊടുത്ത് .ഏടത്തിയെ കൂട്ടി അകത്ത് കയറി കാര്യങ്ങൾ വിശദികരിക്കാൻ തുടങ്ങി.

“അതയത് ഏടത്തി ഓൾ എന്റെ ചങ്ക് കൂട്ടുകാരിയാണ് നാളെ ഓളെ കല്യണം ആണ് ഞാളെ കൂട്ടുകാരൻ വിഷ്ണു ആണ് ചെക്കൻ മ്മളെ അമ്പലത്തിൽ വെച്ചാണ് താലികെട്ട് ”

അതിനിപ്പം ഓൾ എന്തിനാട ഇഞ്ഞെകൂടെ. ഇവിടെ വന്നത് …?
“പറയാം ഞാൻ ആദ്യം മുതൽ പറയാം ഇങ്ങൾ തോക്കിൽ കയറി വെടി വെക്കല്ല. ഓളും ഞാനും ഏകദേശം പത്തു വർഷത്തോളം ആയി കൂട്ടുകാർ ആണ് ,സന്തോഷത്തിലും സങ്കടത്തിലും കൂടെ ഉണ്ട് ഇവൾ വിദ്യാർഥി സമര പോരട്ടത്തിൽ പങ്കെടുത്ത് ഞാൻ ക്ലാസിൽ കയറാതെ ഇരുക്കുമ്പോൾ മുഴുവൻ അക്കാത്ത നോട്ടുബുക്കുകൾ എഴുതി തീർത്തു തന്നവളാണ് എന്റെ അല്ല നമ്മുടെ അമ്മ രോഗം പിടിച്ച് ആശുപത്രിയിൽ ആയിരുന്നപ്പോൾ ധൈര്യം തന്നവൾ ഞാൻ പോലും അറിയാതെ എന്റെ റെക്കോഡ് ബുക്കുകൾ എഴുതി തീർത്ത് എന്നെ വിജയത്തിലേക്ക് കൈപിടിച്ച് ഉയർത്തിയവൾ ..
പക്ഷെ ഞാൻ എന്റെ ഉറ്റവരെ നഷ്ടപ്പെട്ട സങ്കടം കുറച്ച് എങ്കിലും മാറ്റിയത് ഏട്ടൻ ഏടത്തിയെ ഇവിടെ കൂട്ടി വന്നപ്പോൾ അല്ലെ?

ഞാൻ ആ സന്തോഷത്തിൽ ആയത് കൊണ്ടാകണം ഓൾ ഓളെ സങ്കടങ്ങൾ ഒന്നും എന്നോട് പറഞ്ഞില്ല കഴിഞ്ഞ ഒരു വർഷം മുമ്പ് അവളുടെ അമ്മ മരിച്ച് ..
പാവം അമ്മു വീട്ടിൽ ഒറ്റമോൾ ആയിരുന്നു മുഴു കുടിയൻ ആയ അച്ഛൻ മൂന്നാം മാസം
മറ്റൊരു കല്യാണം കഴിച്ചു.
ആ പെണ്ണുങ്ങൾ ആണങ്കിൽ വല്ലാത്ത ക്രൂര സ്വഭാവം ഇവളെ കൊണ്ട് പണി ഒക്കെ എടിപ്പിച്ച് പഠിക്കാൻ പോലും സമ്മതിച്ചിരുന്നില്ല…
ഇടക്ക് അവളെ കോളേജിൽ കൊണ്ടുവിടാൻ പോകുമ്പോൾ അവൾ പറയുമായിരുന്നു അവരുടെ ക്രൂരത
കൂടെ പഠിച്ചതാണെങ്കിലും അവൾ ഇടക്ക് ഒക്കെ എനിക്ക് ഏട്ടന്റെ സ്ഥാനം തന്നിരുന്നു ഞങ്ങളെ ഒരുമിച്ച് കാണുമ്പോൾ പലരും ചോദിച്ചിരുന്നു, പലരും തെറ്റ് ധരിച്ചിരുന്നു ഞങ്ങൾ പ്രണയത്തിലാണ് എന്ന് പക്ഷെ അവിടെ ഒക്കെ അവൾ എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അവരോട് ഒക്കെ പറഞ്ഞിരുന്നത് ഞാൻ എട്ടൻ ആണ് എന്നാണ്…
അതെ ഏടത്തി .അവൾ എനിക്ക് പെങ്ങൾ ആണ് .,നല്ല കുശുമ്പുള്ള പെങ്ങൾ

ഫോണിന്റെ വാൾപോപ്പറിൽ എന്റ കൂടെ മറ്റൊരു കൂട്ടുകാരിയെ കണ്ടപ്പോൾ കലക്കിയ കണ്ണുമായി അവൾ പ്രതികരിച്ചു., ബൈക്കിന്റെ പിറകിൽ മറ്റൊരു കൂട്ടുകാരിയെ കണ്ടപ്പോൾ വാട്ട്സ് അപ്പിൽ വരെ ബ്ലോക്ക് ചെയ്ത് സ്നേഹം കൊണ്ട് അത്ഭുതപ്പെടുത്തി പ്രതികരിച്ചു.
ഒരിക്കൽ അവളുടെ തെറ്റിന് ഞാൻ പിണങ്ങി പോയപ്പോൾ കലങ്ങിയ കണ്ണുമായി അവൾ പിറകെ നടന്നു പിണക്കം മാറ്റൻ അതിന് ശേഷം ആ കണ്ണുകൾ നിറയാൻ അവസരം ഞാൻ ഉണ്ടാക്കിട്ടില്ല ….

‘ചിലപ്പോൾ ഒക്കെ രക്തബന്ധത്തെക്കാൾ വലുതാണ് സൗഹൃദം’

അവളുടെ ചുറ്റുപാടുകൾ ഒക്കെ അറിയാവുന്ന ഞങ്ങളെ കൂടെ പഠിച്ച ദുബായിൽ ജോലി ചെയ്യുന്ന വിഷ്ണു അവളോട് പ്രണയഭ്യാർഥന നടത്തിയപ്പോൾ അവൾ ആദ്യം ഓടി വന്നത് എന്റെ അടുത്താണ് .അവൾക്ക് ഇഷ്ട കുറവില്ലാത്തത് കൊണ്ട് ഞാനാണ് വിഷ്ണുവിനെ അവളുടെ താൽപര്യം അറിയിച്ചത് ….
പക്ഷെ ഇത് അവളുടെ അച്ഛനെ അറിയിച്ചപ്പേൾ അയാൾ എന്നെ ആട്ടി പായിച്ചു മാത്രമല്ല ഒരു തെരുവു തൊമ്മാടി കൊണ്ട് അവളെ കെട്ടിക്കാൻ ഉള്ള പരിപാടി ആയിരുന്നു …

പിന്നെ ഒന്നും നോക്കിയില്ല അവളെയും കൂട്ടി ഞാൻ ഇങ്ങോട്ട് പോന്നു നാളെ വിഷ്ണു നാട്ടിൽ എത്തും. അമ്പലത്തിൽ വെച്ച് താലികെട്ട് അവന്റെ വീട്ടുകാർക്ക് പൂർണ്ണ സമ്മതം ”

ഇതാ ഇത്രയും പറഞ്ഞു കഴിഞ്ഞതിന് ശേഷം ഏടത്തി എന്നോട് ചോദിക്കുകയാ.

” അല്ലട മോനെ ഇത്രയും ആയ സ്ഥിതിക്ക് നിനക്ക് തന്നെ അവളെ കെട്ടിയാൽ പേരെനോ”

ചിരിച്ച് കൊണ്ട് ഞാൻ പറഞ്ഞു ” അവൾ എന്റെ കൂട്ടുകാരിയാണ് she is my best best friend” ചിരിച്ചു കൊണ്ട് മൂപ്പത്തി പറഞ്ഞു

“ഇഞ്ഞി വലിയവനാടാ മോനെ”

അപ്പോഴേക്കുo അമ്മു കുളി കഴിഞ്ഞ് വന്നിരുന്നു കുറച്ച് ടിവിയും കണ്ട് ചക്കക്കുരു കറിയും കൂട്ടി ചോറും തിന്ന് ഞാൻ കിടക്കാൻ പോയി അന്നേരം ഗൾഫിൽ നിന്ന് ഏട്ടൻ വിളിച്ചു ഏടത്തി എന്തെക്കെയോ പറഞ്ഞു കൊടുക്കുന്നുണ്ട് .. ഒക്കെയും കഴിഞ്ഞ് അവൾ എന്റെ മുറിയിലേക്ക് കയറി വന്നിട്ട് ഒരു ചോദ്യം ചോദിച്ചു

“ഡാ ഒരു പാത്രത്തിൽ ഉണ്ടിരുന്ന നമുക്ക് ഒരു പായിൽ ഉറങ്ങികൂടെ”

അവളുടെ ചോദ്യം മുഴുവാനാക്കുന്നതിന്റെ മുന്നെ ഞാൻ നീങ്ങി കിടന്നു അങ്ങനെ അവളും ഞാനും ഒരുമിച്ചാണ് ഉറങ്ങിയത് .
രാവിലെ ഓൾ പറഞ്ഞു

“ഒരുപാട് കാലത്തിന് ശേഷം പേടി കൂടതെ ഉറങ്ങിന്ന്”

അങ്ങനെ ഞങ്ങൾ അമ്പലത്തിലേക്ക് പോന്നും ഏടത്തിയും പിന്നെ ഞങ്ങളെ കൂട്ടുകാരും ആ സമയത്ത് തന്നെ വിഷ്ണുവും കുടുംബ സം എത്തിയിരുന്നു അങ്ങനെ കല്യാണം ഭംഗിയായി കഴിഞ്ഞു വിഷ്ണുവിന്റെ വീട്ടിൽ പോകാൻ കാറിൽ കയറാൻ നേരം എന്റെ അടുത്തുവന്ന് അവൾ പറഞ്ഞു

” ഏട്ടാ പോട്ടെന്ന് ”

മുന്നിൽ നിന്ന് അവൾ കൈയിൽ കരുതിയിരുന്ന ടൗവ്വൽ മെല്ലെ താഴെക്കിട്ടു അത് എടുത്തക്കാൻനെന്ന വ്യാജേനെ അവൾ കുനിഞ്ഞ് എന്റെ രണ്ടു കാലും പിടിച്ചു പറഞ്ഞു

“ഏട്ടൻ എന്നെ അനുഗ്രഹിക്കണം”

കണ്ണുകൾ നിറഞ്ഞു കവിഞ്ഞ നിമിഷം കാറിൽ കയറുമ്പോൾ ഒന്നെ ഞാൻ പറഞ്ഞുള്ളു.

“അളിയാ… വിഷ്ണു.. വേദനിപ്പിക്കരുതെടാ എന്റെ ചങ്കിനെ”

ഒക്കെയും ശുഭമായി അവസാനിപ്പിച്ച് വീട്ടിൽ എത്തിയിട്ട് രാത്രി ചോറു തിന്നാൻ നേരത്ത് കറി വിളമ്പുമ്പോൾ ഞാൻ ഏടത്തിയോട് ചോദിച്ച്

“അല്ല ഏടത്തി ഇങ്ങളെ കൈയിൽ കിടന്ന സ്വർണ്ണ വള എവിടെന്ന്”

ചിരിച്ചു കൊണ്ട് മൂപ്പത്തി പറഞ്ഞു

“അമ്മു നമ്മുടെ അനിയത്തി കുട്ടി അല്ലെ എങ്ങനെയാ അവളെ വെറും കൈയോടെ അയക്കുന്നത്………?????? പേടിക്കണ്ട ഏട്ടന്റെ സമ്മതത്തോടെയാണ്”

ഞാൻ ഒന്നും പറഞ്ഞില്ല റൂമിൽ കയറി വാതിൽ അടച്ച് ഡയറിയിൽ ഇങ്ങനെ കുറിച്ചു.

“പെണ്ണ് ഒരു അത്ഭുതമാണ്”

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

അനുഭവങ്ങൾ

ഒരുപരിചയോമില്ലാത്തവനോട്‌ ഒക്കെ ചാറ്റ് ചെയ്യാനിറങ്ങിയെക്കുന്നു…

Published

on

രചന: ശ്രീക്കുട്ടി

“ഡീ………. ആരാടി നിന്റെ പ്രണയത്തിന്റെ രാജകുമാരൻ ????” രാവണൻ എന്റെ നേരെ ചീ-റിക്കൊണ്ട് വന്നു.അതെന്റെ ഫേസ്ബുക് ഫ്രണ്ട് ആ. ഒന്ന് വിരണ്ടെങ്കിലും അത് പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞു. അവളുടെ ഒരു രാജകുമാരൻ. നിനക്കറിയോടി ഇവനെയൊക്കെ??? ദേഷ്യം തീരാതെ പിന്നേം രാവണൻ അ-ലറി. എനിക്കെങ്ങനെ അറിയാൻ ഒരു റിക്വസ്റ്റ് വന്നു ഞാൻ അക്‌സെപ്റ് ചെയ്തു. അന്നുമുതൽ ജസ്റ്റ്‌ ചാറ്റ് ചെയ്യാറുണ്ട്. പറഞ്ഞത് മാത്രേ എനിക്കോർമ ഉള്ളു രാവണന്റെ ഒറ്റയടിക്ക് എന്റെ അഞ്ചാറു കിളികൾ ഒരുമിച്ചു പറന്നുപോയി. ഒരുപരിചയോമില്ലാത്തവനോട്‌ ഒക്കെ ചാറ്റ് ചെയ്യാനിറങ്ങിയെക്കുന്നു. വീട്ടിൽ പോടീ….

രാവണന്റെ ഒരടി കൂടി വാങ്ങാനുള്ള ശേഷി ഇല്ലാത്തതുകൊണ്ട് മാത്രം ഞാൻ ആദ്യം കണ്ട ബസ്സിൽ കയറി വീട്ടിലോട്ട് വച്ചുപിടിച്ചു. വീട്ടിൽ എത്തിയിട്ടും കവിളിലെ പുകചിലിനു കുറവില്ലല്ലോന്നോർത്ത് ഞാൻ പോയി കുളിച്ചു. എന്നിട്ടും രാവണന്റെ വിളിയൊന്നും വന്നില്ല. അങ്ങോട്ട്‌ വിളിക്കില്ലെന്ന് ഞാനും കരുതി. എന്നോടോ രാവണ നിന്റെ വാശി.. ഞാൻ പതിയെ അടുക്കളയിൽ ചെന്ന് മ്മടെ സ്ഥിരം പ്ലേസ് ആയ സ്ലാബിൽ കയറിയിരുന്ന് അമ്മേടെ സ്പെഷ്യൽ ചൂട് ചായേം അവിലും തിന്നാൻ തുടങ്ങി.

കൂട്ടത്തിൽ അമ്മയോട് ഇന്നത്തെ കോളേജ്ലെ ബ്രേക്കിങ്ന്യൂസുകൾ എന്റെ കയ്യിന്നു കുറച്ചുകൂടെ ഇട്ട് പറഞ്ഞോണ്ടിരിക്കുമ്പോൾ മ്മടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി…. ഓരോട്ടത്തിൽ റൂമിൽ എത്തി ഫോൺ എടുത്തു ചെവിയോട് ചേർത്തുവച്ചു….. പാറൂ……… അപ്പുറത്തുനിന്നും രാവണന്റെ വിളികേട്ടു. ഓ അടിച്ചു മനുഷ്യന്റെ പല്ലുകൊഴിച്ചിട്ട് വിളിക്കുന്ന വിളികേട്ടാൽ എന്ത് പാവം. ഞാനും വിട്ടുകൊടുത്തില്ല. എന്ത് വേണം??????

പല്ല്കൊഴിഞ്ഞോന്ന് അറിയാൻ വിളിച്ചതാണോ ??? ? അപ്പുറത്തുനിന്നും ചെറിയ ചിരി കേട്ടു. എടി പൊട്ടി…….. ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ അടിച്ചതല്ലേ. ഓ പോയതെന്റെ പല്ലല്ലേ ഞാനും വിട്ടുകൊടുത്തില്ല. അല്ല ഇത്രക്കും ദേഷ്യപ്പെടാൻ എന്തുണ്ടായി????? ഞാൻ പതിയെ ചോദിച്ചു. എടി…. ഇന്നത്തെ കാലത്തു ആരെയും ഒന്നിനെയും വിശ്വസിക്കാൻ പറ്റില്ല. ഇന്നത്തെ പെൺകുട്ടികളുടെ പല പ്രശ്നങ്ങൾക്കും കാരണം ഇങ്ങനെ ഒരു പരിചയവും ഇല്ലാത്തവരോടുള്ള സൗഹൃദങ്ങൾ ആണ്. നിനക്ക് അങ്ങനെ ഒരു തെറ്റ് പറ്റാതിരിക്കാൻ അല്ലെ ഞാൻ പറഞ്ഞത്. അല്ലാതെ നിന്നെ സംശയിച്ചിട്ട് ഒന്നുമല്ല . എല്ലാം കേട്ടിരുന്ന എന്റെ ചുണ്ടിൽ കണ്ണീരിനിടയിലും ഒരു പുഞ്ചിരി വിരിഞ്ഞു. എന്റെ രാവണന്റെ കരുതലോർത്ത്…

Continue Reading

അനുഭവങ്ങൾ

തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്…

Published

on

രചന: Ammu Santhosh

ഇത്രയും മതി.. “കുക്കിംഗ് എനിക്കിഷ്ടമല്ല കേട്ടോ, ഞാൻ ചെയ്യാറില്ല.പക്ഷെ വീടൊക്കെ വൃത്തിയാക്കാൻ വലിയ ഇഷ്ടമാണ്. ഇന്റീരിയർ ഡിസൈനർ ആയതു കൊണ്ടാകും ..പിന്നെ കല്യാണം ..നിറയെ ആഭരണം ഇട്ട് പട്ടുസാരി ഉടുത്ത് മുടി നീട്ടിപ്പിന്നി നിറയെ മുല്ലപ്പൂ ഒക്കെ വെച്ച് .മേക്കപ്പ് ഒക്കെ ഇട്ട് ഈശ്വര .ഓർക്കാൻ കൂടി വയ്യ എനിക്കെന്നെ ആ വേഷത്തിൽ. ഒരു ജീൻസും കുർത്തയും സിമ്പിൾ.. അതാണ്‌ ഇഷ്ടം ” മഹേഷ് അങ്കിൾ കൊണ്ട് വന്ന കല്യാണാലോചന ആയിപ്പോയി അല്ലെങ്കിൽ ഞാൻ വല്ലതും വിളിച്ചു പറഞ്ഞേനെ “കല്യാണം ഒരു ഉത്സവം ആക്കുന്നതിനോട് എനിക്കൊട്ടും യോജിപ്പില്ല ..

രണ്ടു പേര് ജീവിക്കാൻ തുടങ്ങുന്നു ..അമ്പലത്തിന്റെ നടയിൽ വെച്ച് ഒരു താലി നിർബന്ധം ഉണ്ടെങ്കിൽ ആവാം. അല്ലെങ്കിൽ രജിസ്റ്റർ ഓഫീസിൽ പോകുക. ഒരു ഒപ്പ്. തീർന്നു “അവൾ മെല്ലെ ചിരിച്ചു ‘ഇതിപ്പോ സിനിമയിലും കഥകളിലുമൊക്കെ പറ്റുമായിരിക്കും ..എനിക്ക് പറ്റില്ല “ഞാൻ പെട്ടെന്ന് പറഞ്ഞു “ഞാൻ ഒരു മകനേയുള്ളു അമ്മയ്ക്ക്.. എനിക്ക് സ്ത്രീധനമൊന്നും വേണ്ട. പക്ഷെ നിറയെ ആൾക്കാരൊക്കെ ഉള്ള ഒരു കല്യാണം എന്റെ അമ്മയുടെ സ്വപ്നമാണ് ..എന്റെ സങ്കല്പം സാധാരണ ഒരു മലയാളി യുവാവിന്റേതാണ് .. .ഓണത്തിന് സെറ്റുമുണ്ടുമൊക്കെ ഉടുക്കുന്ന, സദ്യ ഒക്കെ ഉണ്ടാക്കി തരുന്ന, . നല്ല പോലെ പാചകം ചെയ്യുന്ന അങ്ങനെ ഒക്കെ ” “ഓ കൊള്ളാല്ലോ. പക്ഷെ ഞാൻ വേറെ മാതിരി ആണ് ..അപ്പൊ നിങ്ങള്ക്ക് അങ്ങനെ തന്നെ ഒരാളെ കിട്ടട്ടെ കേട്ടോ ഞാൻ പ്രാർത്ഥിക്കാം “അവൾ മെല്ലെ ചിരിച്ചു “സോറി “ഞാൻ മെല്ലെ പറഞ്ഞു “എന്തിനാ സോറി. അതൊന്നും സാരോല്ല. എനിക്ക് വരുണിനെ ഇഷ്ടായി… പക്ഷെ തിരിച്ചില്ലല്ലോ..”അവൾ കുസൃതി യോടെ പറഞ്ഞു അവിടുന്ന് പോരുമ്പോൾ അവ്യക്തമായ ഒരു നൊമ്പരമുണ്ടായിരുന്നു മനസ്സിൽ .

അവൾ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു. ഗുഡ് ഗേൾ ..അങ്ങനെ തോന്നുകയും ചെയ്തു. പാർവതിയെ അമ്മയാണ് കണ്ടു പിടിച്ചത് ഡിഗ്രി കഴിഞ്ഞു നിൽക്കുന്നു ..വെളുത്ത് മെലിഞ്ഞു നല്ല നീണ്ട മുടിയൊക്കെ ഉള്ള സുന്ദരിക്കുട്ടി . അവൾ നന്നായി പാചകം ചെയ്യും. പുലർച്ച അവൾ തരുന്ന ചായയിലാണ് എന്റെ ഒരു ദിവസം ആരംഭിക്കുക തന്നെ . പാർവതി അമ്മയ്ക്ക് നല്ല മരുമകളും എനിക്ക് നല്ല ഭാര്യയുമായിരുന്നു, അവളെ തേടി അവളുട പൂർവ്വകാമുകൻ വരുന്നത് വരെ. .തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ അവന്റെ കയ്യും പിടിച്ചു എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്. വല്ലാത്ത ഒരു അവസ്ഥയായിരുന്നത്. അപമാനത്തിന്റെ തീച്ചൂളയിലൂടെ കടന്നു പോയ കുറെ ദിവസങ്ങൾക്കൊടുവിൽ അമ്മയും ഞാനും ആ നഗരത്തിൽ നിന്ന് മറ്റൊരിടത്തേക്ക് പോയി .കമ്പനിയുടെ പുതിയ ഓഫീസിലേക്ക്.

ഒരു ചോദിച്ചു വാങ്ങിച്ച ട്രാൻസ്ഫർ. പുതിയ ഓഫീസൊക്കെ ഫർണിഷ് ചെയ്തു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു ഞാൻ അല്പം നേരെത്തെ പോന്നതാണ്. “വരുൺ” ഒരു വിളിയൊച്ച. അവളായിരുന്നു അത്. അഞ്ജലി. ഞാൻ ആദ്യം പെണ്ണ് കാണാൻ പോയ പെൺകുട്ടി. “എന്റെ കമ്പനിയാണ് ഇവിടെ ഇന്റീരിയർ ” “ഓ ” അവൾ പഴയത് പോലെ തന്നെ. നരച്ച ജീൻസ്, ഒരു ബ്ലാക്ക് കുർത്ത.തോളൊപ്പം മുറിച്ചിട്ട മുടി ഉയർത്തിക്കെട്ടി നിറഞ്ഞ ചിരിയോടെ. “വരുൺ എവിടെയാ താമസം ?” “അടുത്താണ് ” ഞാൻ മെല്ലെ പറഞ്ഞു കുറച്ചു ദിവസങ്ങൾ അവൾ ഉണ്ടായിരുന്നു അവിടെ. “എന്നെ വീട്ടിലേക്കു ക്ഷണിക്കുന്നില്ലേ ?അവസാന ദിവസമവൾ ചോദിച്ചു. ഞാൻ അനുകൂല ഭാവത്തിൽ തലയാട്ടി. അത് ഒരു പതിവായി. ഇടക്കൊക്കെ അവൾ വീട്ടിലേക്കു വരും .എന്റെ കല്യാണം കഴിഞ്ഞതും അതിനു ശേഷം ഉള്ള കാര്യങ്ങളുമൊക്കെ മഹേഷ് അങ്കിൾ പറഞ്ഞവൾ അറിഞ്ഞു കാണണം. പക്ഷെ ഒറ്റ വാക്ക് പോലും അവൾ ചോദിച്ചില്ല. വീട്ടിൽ വന്നാൽ അമ്മയ്‌ക്കൊപ്പമാണ്.

വീടൊക്കെ അലങ്കരിച്ച്, ചെടികളൊക്കെ നട്ടുകൊണ്ട് അങ്ങനെ ..ഇടക്കൊക്കെ അവൾ ഡിസൈൻ ചെയ്ത സാരികൾ അമ്മയ്ക്ക് കൊണ്ട് കൊടുക്കും ..അമ്മയ്‌ക്കൊപ്പം പുറത്തൊക്കെ പോകും.ഞങ്ങളുടെ വാടക വീടിന്റെ പറമ്പിൽ നല്ല പേരയുടെയും മാവിന്റെയും ഒക്കെ തൈകൾ കൊണ്ട് വന്നു നടും .ചിലപ്പോൾ . “നല്ല വീടല്ലേ ഇത്? ഇതിന്റ ഓണർ ഇത് വിൽക്കാൻ ഇട്ടിരിക്കുവാ. വാങ്ങിക്കൂടെ? ഒരു ദിവസം അവൾ ചോദിച്ചു “അത്രയ്ക്ക് പൈസ ഒന്നുമില്ല” “ഞാൻ ചിരിച്ചു “ഞാൻ സഹായിക്കാം ..കടമായിട്ട് മതി വീടൊക്കെ ആയാൽ നിങ്ങൾ ഈ നാട്ടിൽ നിന്ന് പോകില്ലല്ലോ ” “പോവാതെ പിന്നെ ഇവിടെ എന്ത് ചെയ്യാൻ ?” “നമുക്കിവിടെ ജീവിക്കാമെന്ന് “അവൾ കണ്ണിറുക്കി ചിരിച്ചു. “അഞ്ജലിക്ക് എന്റെ കാര്യങ്ങളൊക്കെ അറിയുമോ ?”ഞാൻ മടിയോടെ ചോദിച്ചു “ഓ യെസ്, അറിയാമല്ലോ. ” “പിന്നെ എന്നെ കളിയാക്കാൻ ചോദിച്ചതാണോ ?” “ഹേയ് നോ ..എനിക്ക് വരുണിനെ അന്നേ ഇഷ്ടമായതാ .ഞാൻ പറഞ്ഞില്ലായിരുന്നോ .ഇഷ്ടങ്ങൾ ചിലപ്പോൾ അങ്ങനെ അല്ലെ? പക്ഷെ ഞാൻ ഇപ്പോളും പഴയ അതെ സ്റ്റാൻഡിൽ തന്നെയാ. കല്യാണം ഉത്സവമാക്കാനൊന്നും വയ്യ കുക്കിംഗ് വയ്യ ..

സാരി വയ്യ ..ഓണത്തിന് സെറ്റും മുണ്ടും ഉടുക്കാം കേട്ടോ. വർഷത്തിൽ ഒരിക്കലല്ലേ? അവൾ ഒരു കണ്ണിറുക്കി “പിന്നെ അമ്മയ്ക്കെന്നെ ഇഷ്ടമാണ് കേട്ടോ അമ്മയോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്. വരുണിനു ഇഷ്ടം ആണെങ്കിൽ മതി. അല്ലെങ്കിൽ നമ്മൾ ഇത് പോലെ നല്ല കൂട്ടുകാർ തന്നെ ‘ അവൾ ചിരിയോടെ കൈ വീശി കാണിച്ചു അവളുടെ ബുള്ളറ്റ് ഓടിച്ചു പോയി. പാർവതി എന്ന അധ്യായം അഞ്ജലിയെ ബാധിച്ചില്ല. അവൾ കുക്കിംഗ് ചെയ്യാറില്ല. ഒരു പൊട്ടുകമ്മല് അല്ലതെ ഒരാഭരണവും ധരിക്കാറില്ല മെലിഞ്ഞ ഉടലളവുകളുമല്ല. വെളുത്തു ചുവന്ന നിറവുമല്ല. പക്ഷെ അവൾ ഉഗ്രൻ പ്രണയിനിയാണ്.. അവളെന്റെ അമ്മക്ക് നല്ല ഒരു മകളാണ്. എന്റെ വീടിനെ ഏറ്റവും സുന്ദരമാക്കിയ ഇന്റീരിയർ ഡിസൈനർ ആണ്.

എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ഒരു ‘അമ്മയാണ്. ജീവിതത്തോടുള്ള എന്റെ കാഴ്ചപ്പാട് തന്നെ മാറ്റിയവൾ. അപ്പോൾ നിങ്ങൾ ചോദിക്കും പാർവതി അങ്ങനെ അല്ലായിരുന്നു എങ്കിൽ അഞ്ജലി വരുമായിരുന്നോ എന്ന്? അഞ്ജലി വരും. കാരണം അതിനെയാണ് നാം വിധി എന്ന് വിളിക്കുന്നത്. ഞാൻ ഒരു നല്ല പുരുഷനല്ലായിരിക്കാം. പക്ഷെ അഞ്ജലി ഒരു നല്ല പെണ്ണാണ്. നല്ല പെണ്ണിന് പ്രത്യേകിച്ച് നിർവ്വചനങ്ങൾ ഒന്നും വേണ്ട. സത്യമുള്ളവൾ ആയിരുന്നാൽ മതി. സ്നേഹമുളളവൾ ആയിരുന്നാൽ മതി. പുരുഷന് ഇത് രണ്ടും മതി… ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

അനുഭവങ്ങൾ

മോൾക്ക് അധികം പ്രായമായിട്ടില്ലല്ലോ, രണ്ടാം കെട്ടുകാരെ ആരെയെങ്കിലും കണ്ടെത്തി…

Published

on

By

രചന: സജി തൈപ്പറമ്പ്

മരുമകൻ്റെ മരണാനന്തരചടങ്ങുകളൊക്കെ കഴിഞ്ഞ് തറവാട്ടിലേക്ക് മടങ്ങുമ്പോൾ അയാളുടെയൊപ്പം മകളും അവളുടെ മൂന്ന് മക്കളുമുണ്ടായിരുന്നു വിധവയായ നാത്തൂൻ്റെയും ,പറക്കമുറ്റാത്ത കുട്ടികളുടെയും ചിലവുകൾ കൂടി ,തൻ്റെ ഭർത്താവിൻ്റെ തലയിലാകുമെന്ന് മനസ്സിലാക്കിയ അയാളുടെ മരുമകൾ, ഭർത്താവിനെയും കൊണ്ട്, തറവാട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് മാറിത്താമസിച്ചു. മുപ്പത് കൊല്ലം കയർ ഫാക്ടറിയിലെ തറികളോട് മല്ലിട്ട് ,അവസാനം വിരമിക്കുമ്പോൾ, ശിഷ്ടജീവിതം വിശ്രമിക്കാമെന്ന് കരുതിയിരുന്ന അയാൾക്ക്, നാലഞ്ച് വയറുകൾ നിറയ്ക്കാൻ ,വീണ്ടും ജോലിക്ക് പോകേണ്ടി വന്നു ഷഷ്ടി ആഘോഷിക്കേണ്ട പ്രായത്തിൽ, അഷ്ടിക്കുള്ള വക തേടി പോകേണ്ടി വന്നപ്പോൾ, ഒറ്റ പ്രാർത്ഥനയെ അയാൾക്കുണ്ടായിരുന്നുള്ളു.

തൻ്റെ ചെറുമക്കൾ സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തരാകുന്നത് വരെയെങ്കിലും, തൻ്റെ ആയുസ്സും, ആരോഗ്യവും നീട്ടിത്തരണേ എന്ന് ഭർത്താവിൻ്റെ ആ-കസ്മിക മരണത്തിൻ്റെ ഷോക്കിൽ നിന്നും, മകൾ അപ്പോഴും മുക്തയായിരുന്നില്ല ,ഒരുതരം ഡിപ്രഷനിലൂടെയാണ് മകളുടെ ജീവിതം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നതെന്ന തിരിച്ചറിവ്, അയാളെ ഇടയ്ക്കിടെ കു-ത്തിനോവിക്കുന്നുണ്ടായിരുന്നു. പ്രായത്തിൻ്റെ അവശതയും ,ആസ്തമയുടെ അസഹ്യതയും അയാളെ നിരന്തരം അലട്ടിയപ്പോഴും, പലരും അയാളെ ഉപദേശിച്ചു. മോൾക്ക് അധികം പ്രായമായിട്ടില്ലല്ലോ ? രണ്ടാം കെട്ടുകാരെ ആരെയെങ്കിലും കണ്ടെത്തി ,മകളെ ഒരു വിവാഹം കൂടി കഴിപ്പിച്ചിരുന്നെങ്കിൽ, നിങ്ങൾക്ക് എവിടെയെങ്കിലും മാറി സ്വസ്ഥമായി ഇരിക്കാമായിരുന്നല്ലോ എന്ന് പക്ഷേ, വിഷാദ രോഗിയായ തൻ്റെ മകളെയും, പ്രായപൂർത്തിയാകാത്ത കുട്ടികളെയും ഏറ്റെടുക്കാൻ ആരും തയ്യാറാകില്ലെന്ന സത്യം മനസ്സിലാക്കിയ അയാൾ, തൻ്റെ പ്രയത്നം തുടർന്നുകൊണ്ടിരുന്നു.

കാലങ്ങൾ കഴിഞ്ഞു, കുട്ടികൾ വളർന്നു യുവാക്കളായി, അവർക്ക് ചെറുതെങ്കിലും സ്ഥിരവരുമാനമുള്ള ജോലിയുമായി അതിനിടയിൽ മകൾക്ക് കൗൺസിലിങ് നല്കാനും അവളെ സാധാരണ നിലയിലേക്ക് കൊണ്ട് വരാനുള്ള അയാളുടെ ശ്രമവും ഫലം കണ്ടിരുന്നു. അപ്പോഴേക്കും പടുവൃദ്ധനായ അയാൾക്ക്‌, ശാരീരികാസുഖങ്ങൾക്ക് പുറമെ ,ചില നേരങ്ങളിൽ ഓർമ്മക്കുറവുണ്ടാവാനും തുടങ്ങി . അത് മൂലം അയാൾ ഇടയ്ക്കിടെ ഉടുവസ്ത്രത്തിൽ മൂത്രമൊഴിക്കുകയും , വീട്ടിൽ നിന്ന് രാത്രികളിൽ ഇറങ്ങി പോകുകയുമൊക്കെ ചെയ്ത് തുടങ്ങിയപ്പോൾ , ആദ്യമൊക്കെ, മകളും ചെറുമക്കളും അനുഭാവത്തോടെ അയാളോട് പെരുമാറുകയും, സ്നേഹത്തോടെ ശാസിക്കുകയും, തിരിച്ച് വീട്ടിലേക്ക് കൂട്ടികൊണ്ട് വരികയുമൊക്കെ ചെയ്തു. പക്ഷേ, ദിവസങ്ങൾ കഴിയുന്തോറും, അയാളുടെ അസുഖം മൂർച്ഛിക്കുകയും, മകളുടെ കഷ്ടപ്പാടുകൾ ദിനംപ്രതി വർദ്ധിക്കുകയും ചെയ്തപ്പോൾ, മക്കൾ പറഞ്ഞ ഉപായമാണ് നല്ലതെന്ന് അവൾക്കും തോന്നി . ചില രാത്രികളിൽ, സ്വബോധം നഷ്ടപ്പെടുന്ന അയാൾ , സ്വന്തം കിടപ്പ് മുറിയിൽ നിന്ന് ഇറങ്ങിപ്പോകുന്ന ശീലം ഉണ്ടായിരുന്നത് കൊണ്ട് ,എന്നും പുറത്ത് നിന്ന് പൂട്ടിയിട്ടിരുന്ന ആ മുറിയുടെ വാതിലുകൾ,

അന്ന് പക്ഷേ മലർക്കെ തുറന്നിട്ടിട്ടാണ്, മകൾ സ്വന്തം മുറിയിലേക്ക് കിടക്കാൻ പോയത്. അച്ഛൻ ഏത് സമയവും പുറത്തേയ്ക്കിറങ്ങുമെന്നറിയാവുന്ന അവൾ ഉറക്കമിളച്ച് കാത്തിരുന്നു ,ഒടുവിൽ വേച്ച് വേച്ച് മുറിയിൽ നിന്ന് അച്ഛൻ പുറത്തേയ്ക്കിറങ്ങുന്നത് അരണ്ട വെളിച്ചത്തിൽ ശ്വാസമടക്കിപ്പിടിച്ച് മകൾ നോക്കിയിരുന്നു. തറവാട്ട് മുറ്റവും പടിപ്പുരയും കടന്ന് ,അയാൾ നടന്ന് പോകുന്നത്, ഇടയ്ക്കിടെ തീവണ്ടികൾ ചീറിപ്പായുന്ന കുറച്ചകലെയുള്ള റെയിൽ പാളത്തിലേക്കാണെന്ന്, പഴയ അനുഭവങ്ങളിലൂടെ അവൾക്കറിയാമായിരുന്നെങ്കിലും, അച്ഛനെ തടയാൻ മുൻപത്തെ പോലെ അവൾ ശ്രമിച്ചില്ല കാരണം അവളുടെ മക്കൾ പറഞ്ഞ് കൊടുത്ത ഉപായം അതായിരുന്നു. പിറ്റേന്ന് പുലർച്ചെ നാട്ട്കാർ വന്ന് വിവരം പറഞ്ഞത് കേട്ട് അലമുറയിട്ട് കൊണ്ടവൾ തുറന്ന് കിടന്ന അച്ഛൻ്റെ മുറിയിലേക്ക് ചെന്നു അവിടെ കട്ടിലിൻ്റെ മുകളിൽ മുഷിഞ്ഞ പേപ്പറും പേനയും കണ്ട അവൾ, ജിജ്ഞാസയോടെ അതെടുത്ത് നോക്കി ,അതിൽ ഇങ്ങനെ എഴുതിയിരുന്നു മകളേ ..നീയിന്ന് അച്ഛൻ്റെ മുറിയുടെ വാതിലുകൾ മലർക്കെ തുറന്ന് വച്ചത് അച്ഛൻ്റെ മരണത്തിലേക്കുള്ള യാത്ര എളുപ്പമാക്കാനാണെന്ന് മനസ്സിലായി , അതറിഞ്ഞ് കൊണ്ട് തന്നെ ഞാൻ പോകുന്നു ,ഭാവിയിൽ നിൻ്റെ മക്കൾ, നീ കിടക്കുന്ന മുറിയുടെ വാതിലുകൾ, ഇത് പോലെ തുറന്നിടാതിരിക്കട്ടെ,,,,

Continue Reading

Most Popular