Connect with us

അനുഭവങ്ങൾ

ത്യാഗത്തിന്‍റെ മുഖം….

Published

on

രചന: Nkr Mattannur

ഡാ….നീയെനിക്കൊരു ഉമ്മ തന്നേ…?വീണ അരുണിനോട് കെഞ്ചി… എന്‍റെ പെണ്ണേ ആരെങ്കിലും കാണും അരുണ്‍ ചുറ്റിലും നോക്കിക്കൊണ്ട് പറഞ്ഞു… ഇല്ലാന്നേ….അവള്‍ വിടുന്ന ലക്ഷണമില്ല…
അവനവളുടെ കൈവെള്ളയില്‍ ആരും കാണാതെ ഒന്ന് മുത്തി… അതു പോരാട്ടോ…പിന്നെ…? ദാ ഇവിടെ വേണം…..അവള്‍ കവിളില്‍ തൊട്ടു കാണിച്ചു… ”എന്‍റെ വീണാ ..ദാ …കോളജ് വിട്ടു താനൊന്ന് പോയേ….” ഡാ നീയെന്തിനാ തനിച്ചിവിടെ ഇരിക്കുന്നത്…. വാ പോവാം ..അവളവന്‍റെ കയ്യില്‍ പിടിച്ചു….. ഒരു പത്തു മിനിറ്റ് നേരത്തെ പണിയുണ്ടെനിക്ക്… അവര്‍ രണ്ടു പേരും ലൈബ്രറി മുറിക്കകത്തായിരുന്നു… അവളവനെ തേടി വന്നതായിരുന്നു … വീട്ടിലേക്ക് പോവുന്നതിന് മുന്നേ, എന്നും അവനെ കണ്ടു യാത്ര പറയേണം വീണയ്ക്ക്…. ഇനി ഒരു രാത്രി പുലരേണംനിന്നെ കാണാന്‍…അല്ലെങ്കില്‍ നാളെയാവേണ്ടേ എന്നൊക്കെയാ പറയുക….അവളുടെ ജീവനാ അരുണ്‍….നാളെ ശനായാഴ്ചയല്ലേ ….?ഇനി രണ്ടുനാള്‍ നിന്നെ കാണാനാവില്ലാ ല്ലോ…. സങ്കടം വന്നു പിന്നെയും പോവാതിരുന്നു…. ആരുമില്ല അടുത്തെങ്ങും… അവനെഴുന്നേറ്റു അവള്‍ക്കരികിലെത്തി….എന്‍റെ പൊന്നുമോളൊന്ന് പോയാട്ടെ…കവിളിലൊരു ഉമ്മ കിട്ടിയതോടെ തെളിഞ്ഞ മുഖത്തോടെ വീണ നടന്നകന്നു…അരുണ്‍ വേഗം പൊക്കോളൂ ട്ടോ…വാതില്‍ക്കലെത്തിയപ്പോള്‍ അവള്‍ വിളിച്ചു പറഞ്ഞു…. അവന്‍ ഒന്നു കൈ വീശി കാട്ടി….ഈ പെണ്ണിനെക്കൊണ്ട് തോറ്റു…
ഈ കോളജിലെ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയാ…ഡിഗ്രി സെക്കന്‍ഡിയര്‍… അവളൊരു റാങ്ക് കൊണ്ടു വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കയാ ആ കോളജ് മുഴുവന്‍ …. അവന്‍ അവളുടെ സീനിയറാ….രണ്ടു വര്‍ഷമായി ആ കൂട്ടുകൂടിയിട്ട്…വീണയാ അരുണിനെ അവളുടെ ഫ്രണ്ടാക്കിയത്…ഇപ്പോള്‍ അവളുടെ എല്ലാം അവനാണ്.. ആ ബന്ധം അറിയാത്തവരായി ആ കോളജില്‍ തന്നെആരുമുണ്ടാവില്ല…. അരുണും നല്ല പോലെ പഠിക്കുന്നതിനോടൊപ്പം., അല്‍പ സ്വല്‍പം കഥയും കവിതയും എഴുതാറുണ്ട്….ഒരു പുസ്തകം തേടി വന്നതായിരുന്നു അവനവിടെ …..അതുമായ് പുറത്തിറങ്ങുമ്പോള്‍ പിന്നെയും പത്തു മിനിറ്റ് കഴിഞ്ഞു… കുട്ടികളെല്ലാം പൊയ്ക്കൊണ്ടിരിക്കുന്നതേയുള്ളൂ…അവന്‍ വേഗം നടന്നു…ഒരു വലിയ കുന്നിന്‍ മുകളിലാ കോളജ് ….!!
കുറേ മുന്നിലെത്തിയപ്പോള്‍ അവന്‍ കണ്ടു വീണയെ …. തിരിഞ്ഞു നോക്കുമ്പോള്‍ അവളും കണ്ടു അരുണിനെ …പതുക്കെയായി പിന്നെ അവളുടെ നടത്തം…… അവനവളുടെ അരികിലെത്തിഅവനെ ടൗണ്‍ വരെ നടക്കാന്‍ ഒന്നിച്ചു കിട്ടിയ സന്തോഷം കാണാം ആ മുഖത്ത്…എന്താടീ ഒരു തിളക്കം മുഖത്ത്…?അവന്‍ ചിരിയോടെ പതുക്കെ ചോദിച്ചു….നീയവിടെ എന്തെടുക്കുവായിരുന്നു…എന്നെ പറഞ്ഞു വിട്ടിട്ട് വല്ലവളുമാരോടും കിന്നരിക്കാന്‍ പോയോ…?”ങ്ഹും എന്തു ചെയ്യാനാ…വീണയുടെ കാമുകന്‍‍ അവളുടെ വായ്നോക്കിയാ മതീന്നും പറഞ്ഞ് ഒരൊറ്റയെണ്ണം അടുപ്പിക്കുന്നില്ലാ എന്നെ…” അവന്‍ പരിഭവത്തോടെന്നപോലെ പറഞ്ഞു….മം….അതാണ് വീണ….!അല്ല നിനക്ക് അങ്ങനൊരു പൂതിയിണ്ടോ മനസ്സില്‍ …? എങ്കില്‍ പറഞ്ഞാല്‍ മതി ഞാന്‍ ശരിയാക്കിത്തരാം… ‘എന്തോന്ന്..?”നിന്നെ ശരിയാക്കണ കാര്യമാ….അവളവനെ കടുപ്പിച്ചു നോക്കി… ഓ എനിക്കീ വീണക്കുട്ടിയേ മതീയേ….അവനവളെ മുട്ടിയുരുമ്മി നടന്നു …ഡാ നീ നാട്ടുകാരേ കൂടി അറിയിക്കയാണോ..? അവളവനീന്ന് ഇത്തിരി അകന്നു നടന്നു… അവര്‍ക്ക് രണ്ടു വഴിക്കാ പോവേണ്ടത് … അവനുള്ള ബസ്സ് സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്നു…അവനതില്‍ പോവാതെ അവള്‍ പോയതിന് ശേഷംഅടുത്ത ബസ്സിലേ കേറിയുള്ളൂ… ”അതാ അവളുടെ ഇഷ്ടം ….” നാളെ അവളുടെ അമ്മയുടെ ഫോണീന്നൊരു കോള്‍ പ്രതീക്ഷിക്കാം..ആരും കാണാതെ… ലീവുള്ള ദിവസങ്ങളില്‍ ഒരുവട്ടം അവന്‍റെ ശബ്ദമൊന്ന് കേള്‍ക്കേണം അവള്‍ക്ക്…അവന് ഒരു മൊബൈല്‍ ഫോണുണ്ട്….അവള്‍ വേണ്ടാന്ന് പറഞ്ഞത് കൊണ്ടാ… ”പഠനവും അരുണും മാത്രാ വീണയുടെ ലോകം….” അരുണില്ലെങ്കില്‍ പിന്നെയീ വീണയും ഉണ്ടാവില്ലാന്ന് പറയും അവള്‍……. ഈ ജീവിതം അവന്‍റെ കൂടെ മതി.. വീണയുടെ വീട്ടിലും അറിയാം അരുണിനെ… പഠനം കഴിഞ്ഞ് ഒരു ജോലി നേടണം ആദ്യം അതാ വീട്ടുകാരുടെ ഉപദേശം…അതിന് സമ്മതാ രണ്ടുപേര്‍ക്കും… ശനിയാഴ്ച എങ്ങനെയോ പിടിച്ചു നിന്നു…അച്ഛന്‍ വീട്ടിലുണ്ടായിരുന്നതിനാല്‍ ഒന്ന് അരുണിനെ വിളിക്കാനും പറ്റിയില്ല…ഒരുന്‍മേഷവും തോന്നിയില്ല….

ചടഞ്ഞു മൂടിയിരിക്കവേ, വെറുതേ കലണ്ടറിലേക്ക് നോക്കി …അടുത്താഴ്ചയാ അരുണിന്‍റെ പിറന്നാള്‍…”പൂരം നക്ഷത്രമാ അവന്‍റേത്…” നാളെയാ ആ നക്ഷത്രം വരുന്നത്….വീണ എന്തു ചെയ്യണമെന്ന് ഒരുനിമിഷം ആലോചിച്ചു… അവനെ നാളെ കാണണം എന്നൊരു കൊതിയുണര്‍ന്നു മനസ്സില്‍ … അവളുടെ വീടിനടുത്ത് ഒരു അയ്യപ്പക്ഷേത്രമുണ്ട്..ഒന്നു രണ്ടുവട്ടം അവളുടെ നിര്‍ബന്ധത്തിന് വഴങ്ങി അരുണ്‍ അവിടെ തൊഴാന്‍ വന്നിട്ടുണ്ട് …..ആളുകള്‍ കാണുമ്പോള്‍ അകന്നു നടക്കും അവര്‍….അവനോട് ചേര്‍ന്ന് നടക്കാന്‍ അവള്‍ക്കായിരുന്നു കൊതി മുഴുവന്‍ ….”നാളെ വരുമോ നീ ഇവിടെ അമ്പലത്തില്‍ …”ഒടുവില്‍ ക്ഷമ നശിച്ചപ്പോള്‍ അവള്‍ അരുണിനെ വിളിച്ചു…. ഒത്തിരി നിര്‍ബന്ധിച്ചപ്പോള്‍ വരാമെന്നേറ്റു…ആകെ ഒരുത്സാഹം തോന്നി വീണയ്ക്ക്….നാളെ വൈകുന്നേരമാവാന്‍ കാത്തിരിപ്പായി പിന്നെ … അച്ഛനുമമ്മയ്ക്കും ഒരു സംശയത്തിനും ഇട നല്‍കാതെ ഒരുവിധം പിടിച്ചു നില്‍ക്കുകയായിരുന്നു…. നാലര മണിക്ക് വീണ കൂട്ടിനായ് വരാമെന്നേറ്റ സൂര്യയുടെ കൂടെ വീട്ടീന്നിറങ്ങി…..മനസ്സ് വല്ലാതെ തിടുക്കം കൂട്ടി….അമ്പലത്തില്‍ എത്തി അരമണിക്കൂര്‍ കഴിഞ്ഞിട്ടും ആളെ കാണാനില്ല…വീണയ്ക്ക് ദേഷ്യവും സങ്കടവും ഒന്നായ് വന്നു….. അവന്‍ വരാമെന്നേറ്റതാ… പറഞ്ഞാല്‍ വാക്കു മാറ്റത്തില്ല….പതിയെ പതിയെ ഒരാശങ്ക അവളില്‍ നിറഞ്ഞു …എന്തോ സംഭവിച്ചെന്നൊരു തോന്നല്‍….അമ്പലത്തില്‍ നിന്നിറങ്ങി അടുത്തുള്ള ഫോണ്‍ ബൂത്തീന്ന് അവന്‍റെ നമ്പറിലേക്ക് കോള്‍ ചെയ്തു… ഫോണ്‍ സ്വിച്ചോഫ് ആണെന്ന അറിയിപ്പു കിട്ടി…. മൂകമായ് പ്രാര്‍ത്ഥനയിലാ മനസ്സ്…. സൂര്യയുടെ ചോദ്യങ്ങള്‍ക്ക് എന്തൊക്കെയാ മറുപടി കൊടുത്തു വേഗം വീട്ടിലേക്ക് മടങ്ങി..”ഒന്നും വരുത്തരുതേ എന്‍റെ കൃഷ്ണാ ”രാത്രി അമ്മയുടെ ഫോണീന്ന് മെസേജ് വിട്ടു … ”അരുണ്‍ എവിടേയാ ….ഒന്നു പറയൂ പ്ളീസ്….” അപ്പോഴേക്കും കരച്ചില്‍ വന്നു…ഒന്നും ആരോടും പറയാനാവാതെ നീറി നീറി കഴിയവേ ഒരു മറുപടി കിട്ടി അവനീന്ന്….എനിക്കു അത്യാവശ്യമായ് ഒരിടം വരെ പോവേണ്ടിവന്നതുകൊണ്ടാ…സോറീ വീണാ…ഒരായിരം സോറി….. അത്രമാത്രം….. നാളെ തിങ്കളാഴ്ചയല്ലേ…അവനെ നേരില്‍ കാണാമല്ലോ എന്ന സമാധാനത്തില്‍ ഉറങ്ങാന്‍ കിടന്നു…. എന്തോ ഒരു വിഷമം എവിടേയോ കിടന്ന് നീറുന്നുണ്ട്…. തിരിച്ചറിയാനാവുന്നില്ലാന്ന് മാത്രം …. എങ്ങനെയൊക്കെയോ നേരം പുലര്‍ത്തി….വേഗം കോളജിലെത്തിയാല്‍ മതിയായിരുന്നു …പത്തുമിനിറ്റ് മുന്നേ വീട്ടീന്നിറങ്ങി…വിശപ്പോ ദാഹമോ തോന്നാത്തതിനാല്‍ അമ്മയോട് എന്തോ കള്ളം പറഞ്ഞു….ടൗണിലെത്തിയപ്പോള്‍ അരുണിന്‍റെ കൂട്ടുകാരന്‍ ഗോപനെ കണ്ടു….അവന്‍ എന്നെ തന്നെ കാത്തു നില്‍ക്കയായിരുന്നു….അടുത്തെത്തി…എന്താ ഗോപാ….?
അവനെന്തൊക്കെയോ പറയാനുള്ളത് പോലെ അവള്‍ക്കു തോന്നി…”അത്”…ഒന്നു നിര്‍ത്തി .. ”ഉം പറയൂ ഗോപാ…അരുണിനെ കണ്ടോ ഇന്ന്…?”അത് പറയാനാ ഞാനിവിടെ കാത്തു നിന്നത്.. എന്താ അരുണിന് പറ്റിയത്…വീണയുടെ ശബ്ദം ഇടറിയിരുന്നു…അവനിന്നലെ ചെറിയൊരു ആക്സിഡണ്ട് സംഭവിച്ചു….!! എന്നിട്ട് ….ആ സ്വരം നനഞ്ഞിരുന്നു…. ഒന്നുമില്ലെടോ …താന്‍ വിഷമിക്കല്ലേ…ചെറിയൊരു അപകടായിരുന്നു…. അവനിപ്പോള്‍ എവിടേയാ ഗോപാ… ആളുകള്‍ ശ്രദ്ധിക്കുന്നുണ്ട്…ഒരുവിധം എങ്ങനെയോ സ്വയം നിയന്ത്രിച്ചു.. ഗോപന്‍റെ കൂടെ ഓട്ടോയില്‍ കയറി സീറ്റിലേക്ക് വീഴുകയായിരുന്നു… എന്‍റെ കൃഷ്ണാ അവനെ കാത്തു കൊള്ളണേ…മനമുരുകി പ്രാര്‍ത്ഥിക്കുകയായിരുന്നു….ആ റൂമിനു മുന്നിലെങ്ങനെയോ എത്തി…തളര്‍ന്നു പോവാതെ…വാതില്‍ തുറന്നു ഗോപന് പിറകേ അകത്തേക്ക് കയറി… നെഞ്ചുവരെ പുതച്ചു ഉറക്കമായിരുന്നു അരുണ്‍….വാടിത്തളര്‍ന്ന ആ കിടപ്പു കാണാന്‍ അവള്‍ക്കു വയ്യ….നെഞ്ചകം തകര്‍ന്നു പോവുന്ന കാഴ്ചയായിരുന്നു അത്….റൂമിലുള്ളവരെയെന്നും അവള്‍ കണ്ടില്ല….നേരെ പോയി ആ പാദങ്ങളില്‍ മുഖം ചേര്‍ത്തു പൊട്ടിക്കരഞ്ഞുപോയി….ഗോപന് വല്ലായ്മ തോന്നി…അരുണിന്‍റെ അമ്മ വന്നവളെ പിടിച്ചു …ആ മാറില്‍ വീണ് പിന്നെയും കരയുകയായിരുന്നു …
അരുണിനെന്താ പറ്റിയത്….ഗോപാ എന്‍റരുണിനെന്താ പറ്റിയത് ഒന്നു പറഞ്ഞു താ എനിക്ക് ആരെങ്കിലും….ആര്‍ക്കും സമാധാനിപ്പിക്കാനാവാതെ വീണ തേങ്ങുമ്പോള്‍ അരുണ്‍ പതിയെ മിഴികള്‍ തുറന്നു…. വീണയുടെ കരച്ചില്‍ താനെ നിന്നു…ഓടിപോയി ആ മുഖം കൈക്കുമ്പിളില്‍ കോരിയെടുത്തു…..അരുണ്‍ എന്താ ഉണ്ടായേ….നീ ബൈക്കിലാണോ വന്നത്….ഞാന്‍ പറയാറില്ലേ അരുണ്‍ എപ്പോഴും നിന്നോട് ബൈക്കില്‍ കയറരുതെന്ന്….എന്നിട്ടും നീ അതിന്‍മേല്‍ കേറിയതുകൊണ്ടല്ലേ ഇങ്ങനെ സംഭവിച്ചെ…..? വീണാ…ആദ്യം നീ ഈ കരച്ചില്‍ ഒന്നു നിര്‍ത്തൂ….അവന്‍റെ കണ്ണുകളും നിറഞ്ഞിരുന്നു….. ഞാന്‍ ഇന്നലെ നിന്‍റരികിലേക്ക് വരാനായ് ബസ്സു കാത്തു നില്‍ക്കയായിരുന്നു…നിന്നോട് പറഞ്ഞ സമയം കഴിഞ്ഞിട്ടും ഒറ്റ ബസ്സും കാണാതായപ്പോള്‍ നീ വിഷമിക്കുമല്ലോ എന്നോര്‍ത്താ കൂട്ടുകാരന്‍റെ ബൈക്കില്‍ പുറപ്പെട്ടത്‌… സമയം വൈകിയല്ലോ എന്നോര്‍ത്ത്‌ വേഗം കൂട്ടി ഇത്തിരി … പക്ഷേ പോക്കറ്റ് റോഡീന്ന് ഒരു കാര്‍ പാഞ്ഞുകയറിവന്നു…എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുന്നേ ഇടിച്ചു തെറിപ്പിച്ചു….**അച്ഛാ…. വീടിന് മുന്നിലെത്തിയതും ലച്ചുമോള്‍ വീണയുടെ കൈ വിട്ട് ഓടി ….വരാന്തയില്‍ തന്നെ ഉണ്ടായിരുന്നു അരുണ്‍… ലച്ചൂ അച്ഛനെ വേദനിപ്പിക്കല്ലേ വീണയും അവളുടെ പിറകേ വേഗം നടന്നെത്തി…. വീല്‍ചെയറിന്‍റെ കൈപ്പിടിയില്‍ നിന്നും ബോര്‍ഡും പേപ്പറും പേനയും എടുത്തു മാറ്റിയപ്പോള്‍ തന്നെ ലച്ചു അച്ഛന്‍റെ മടിയില്‍ കയറിഇരുന്നു… ആ കവിളില്‍ ഒരു ഉമ്മ കൊടുത്തു….അരുണ്‍ എന്തായി പുതിയ കഥ….പൂര്‍ത്തിയായോ….? അവന്‍ അവളെ നോക്കി ഒന്നു മന്ദഹസിച്ചു… മം….എഴുതി തീര്‍ത്തു ഇന്ന്… പേരും ഇട്ടു കഥയ്ക്ക്….അവളാ പേപ്പറുകള്‍ എടുത്തു നോക്കി….. ”ത്യാഗത്തിന്‍റെ മുഖം” അരുണ്‍ ആരാണിതിലെ നായിക…..എന്താണിതിന്‍റെ കഥ….ഒറ്റ വാക്കില്‍ പറഞ്ഞാല്‍ തീരില്ലെങ്കിലും ഞാന്‍ ചുരുക്കി പറയാം…..ഒരിടത്ത് ഒരു പെണ്ണുണ്ടായിരുന്നു….അവള്‍ക്കൊരു പ്രണയവും …കോളജില്‍ പഠിക്കുന്ന കാലത്ത് പരസ്പരം പ്രണയിച്ചു പോയതാ അവര്‍…ഒരിക്കലും പിരിയാനാവാതെ ….! ഒരു നാള്‍ പോലും കാണാതിരിക്കാനാവാത്ത വിധം അടുത്തുപോയ ആ മനസ്സുകളോട് ഒരിക്കല്‍ ഈശ്വരന് അസൂയ തോന്നി…അവളെ കാണാനായ് പുറപ്പെട്ട അവന് ഒരു അപകടത്തില്‍ കാലുകളുടെ സ്വാധീനം നടഷ്ടമാവുന്നു…എഴുന്നേറ്റ് നില്‍ക്കാന്‍ മാത്രം കഴിയുമായിരുന്ന അവന്‍റെ ജീവിതം പിന്നീട് വീല്‍ചെയറിലാണ് ….അവളുടെ നിര്‍ബന്ധംകാരണംഅവര്‍ ഒന്നിച്ചു ജീവിക്കുന്നു… പഠിപ്പും അവനെ പരിചരിക്കലുമായ് അവളൊതുങ്ങി…പഠിച്ചു ഒരു ജോലി നേടി അവള്‍…അവര്‍ക്കൊരു പെണ്‍കുഞ്ഞു പിറക്കുന്നു….എന്നിട്ട് ….,,, ബാക്കി പറയില്ല….!!അതിലെവിടേയാ അരുണ്‍ ത്യാഗം…? ഇല്ലേ…?,,,, അവള്‍ ചെയ്തത് പോലെ ലോകത്തിലെ ഏതെങ്കിലും പെണ്ണ് ചെയ്യുമോ….? അതവളുടെ കടമയല്ലേ അരുണ്‍ … അവളുടെ ലോകം അവനായിരുന്നു…അവനൊരാപത്ത് വന്നപ്പോള്‍ അവള്‍ അവന്‍റെ കൂടെ നിന്നു….കാരണം അവള്‍ക്കൊരു ഭ്രാന്തുണ്ടായിരുന്നു…അതായിരുന്നു അവന്‍…. ..അവനെ ഒരിക്കലും പിരിയാനാവാത്തതിനാല്‍ ഒരു ജന്മം അവള്‍ ആ കാല്‍കീഴില്‍ സമര്‍പ്പിച്ചു….അത്രമാത്രം ……

<strong>(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)</strong>

അനുഭവങ്ങൾ

ഒരുപരിചയോമില്ലാത്തവനോട്‌ ഒക്കെ ചാറ്റ് ചെയ്യാനിറങ്ങിയെക്കുന്നു…

Published

on

രചന: ശ്രീക്കുട്ടി

“ഡീ………. ആരാടി നിന്റെ പ്രണയത്തിന്റെ രാജകുമാരൻ ????” രാവണൻ എന്റെ നേരെ ചീ-റിക്കൊണ്ട് വന്നു.അതെന്റെ ഫേസ്ബുക് ഫ്രണ്ട് ആ. ഒന്ന് വിരണ്ടെങ്കിലും അത് പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞു. അവളുടെ ഒരു രാജകുമാരൻ. നിനക്കറിയോടി ഇവനെയൊക്കെ??? ദേഷ്യം തീരാതെ പിന്നേം രാവണൻ അ-ലറി. എനിക്കെങ്ങനെ അറിയാൻ ഒരു റിക്വസ്റ്റ് വന്നു ഞാൻ അക്‌സെപ്റ് ചെയ്തു. അന്നുമുതൽ ജസ്റ്റ്‌ ചാറ്റ് ചെയ്യാറുണ്ട്. പറഞ്ഞത് മാത്രേ എനിക്കോർമ ഉള്ളു രാവണന്റെ ഒറ്റയടിക്ക് എന്റെ അഞ്ചാറു കിളികൾ ഒരുമിച്ചു പറന്നുപോയി. ഒരുപരിചയോമില്ലാത്തവനോട്‌ ഒക്കെ ചാറ്റ് ചെയ്യാനിറങ്ങിയെക്കുന്നു. വീട്ടിൽ പോടീ….

രാവണന്റെ ഒരടി കൂടി വാങ്ങാനുള്ള ശേഷി ഇല്ലാത്തതുകൊണ്ട് മാത്രം ഞാൻ ആദ്യം കണ്ട ബസ്സിൽ കയറി വീട്ടിലോട്ട് വച്ചുപിടിച്ചു. വീട്ടിൽ എത്തിയിട്ടും കവിളിലെ പുകചിലിനു കുറവില്ലല്ലോന്നോർത്ത് ഞാൻ പോയി കുളിച്ചു. എന്നിട്ടും രാവണന്റെ വിളിയൊന്നും വന്നില്ല. അങ്ങോട്ട്‌ വിളിക്കില്ലെന്ന് ഞാനും കരുതി. എന്നോടോ രാവണ നിന്റെ വാശി.. ഞാൻ പതിയെ അടുക്കളയിൽ ചെന്ന് മ്മടെ സ്ഥിരം പ്ലേസ് ആയ സ്ലാബിൽ കയറിയിരുന്ന് അമ്മേടെ സ്പെഷ്യൽ ചൂട് ചായേം അവിലും തിന്നാൻ തുടങ്ങി.

കൂട്ടത്തിൽ അമ്മയോട് ഇന്നത്തെ കോളേജ്ലെ ബ്രേക്കിങ്ന്യൂസുകൾ എന്റെ കയ്യിന്നു കുറച്ചുകൂടെ ഇട്ട് പറഞ്ഞോണ്ടിരിക്കുമ്പോൾ മ്മടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി…. ഓരോട്ടത്തിൽ റൂമിൽ എത്തി ഫോൺ എടുത്തു ചെവിയോട് ചേർത്തുവച്ചു….. പാറൂ……… അപ്പുറത്തുനിന്നും രാവണന്റെ വിളികേട്ടു. ഓ അടിച്ചു മനുഷ്യന്റെ പല്ലുകൊഴിച്ചിട്ട് വിളിക്കുന്ന വിളികേട്ടാൽ എന്ത് പാവം. ഞാനും വിട്ടുകൊടുത്തില്ല. എന്ത് വേണം??????

പല്ല്കൊഴിഞ്ഞോന്ന് അറിയാൻ വിളിച്ചതാണോ ??? ? അപ്പുറത്തുനിന്നും ചെറിയ ചിരി കേട്ടു. എടി പൊട്ടി…….. ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ അടിച്ചതല്ലേ. ഓ പോയതെന്റെ പല്ലല്ലേ ഞാനും വിട്ടുകൊടുത്തില്ല. അല്ല ഇത്രക്കും ദേഷ്യപ്പെടാൻ എന്തുണ്ടായി????? ഞാൻ പതിയെ ചോദിച്ചു. എടി…. ഇന്നത്തെ കാലത്തു ആരെയും ഒന്നിനെയും വിശ്വസിക്കാൻ പറ്റില്ല. ഇന്നത്തെ പെൺകുട്ടികളുടെ പല പ്രശ്നങ്ങൾക്കും കാരണം ഇങ്ങനെ ഒരു പരിചയവും ഇല്ലാത്തവരോടുള്ള സൗഹൃദങ്ങൾ ആണ്. നിനക്ക് അങ്ങനെ ഒരു തെറ്റ് പറ്റാതിരിക്കാൻ അല്ലെ ഞാൻ പറഞ്ഞത്. അല്ലാതെ നിന്നെ സംശയിച്ചിട്ട് ഒന്നുമല്ല . എല്ലാം കേട്ടിരുന്ന എന്റെ ചുണ്ടിൽ കണ്ണീരിനിടയിലും ഒരു പുഞ്ചിരി വിരിഞ്ഞു. എന്റെ രാവണന്റെ കരുതലോർത്ത്…

Continue Reading

അനുഭവങ്ങൾ

തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്…

Published

on

രചന: Ammu Santhosh

ഇത്രയും മതി.. “കുക്കിംഗ് എനിക്കിഷ്ടമല്ല കേട്ടോ, ഞാൻ ചെയ്യാറില്ല.പക്ഷെ വീടൊക്കെ വൃത്തിയാക്കാൻ വലിയ ഇഷ്ടമാണ്. ഇന്റീരിയർ ഡിസൈനർ ആയതു കൊണ്ടാകും ..പിന്നെ കല്യാണം ..നിറയെ ആഭരണം ഇട്ട് പട്ടുസാരി ഉടുത്ത് മുടി നീട്ടിപ്പിന്നി നിറയെ മുല്ലപ്പൂ ഒക്കെ വെച്ച് .മേക്കപ്പ് ഒക്കെ ഇട്ട് ഈശ്വര .ഓർക്കാൻ കൂടി വയ്യ എനിക്കെന്നെ ആ വേഷത്തിൽ. ഒരു ജീൻസും കുർത്തയും സിമ്പിൾ.. അതാണ്‌ ഇഷ്ടം ” മഹേഷ് അങ്കിൾ കൊണ്ട് വന്ന കല്യാണാലോചന ആയിപ്പോയി അല്ലെങ്കിൽ ഞാൻ വല്ലതും വിളിച്ചു പറഞ്ഞേനെ “കല്യാണം ഒരു ഉത്സവം ആക്കുന്നതിനോട് എനിക്കൊട്ടും യോജിപ്പില്ല ..

രണ്ടു പേര് ജീവിക്കാൻ തുടങ്ങുന്നു ..അമ്പലത്തിന്റെ നടയിൽ വെച്ച് ഒരു താലി നിർബന്ധം ഉണ്ടെങ്കിൽ ആവാം. അല്ലെങ്കിൽ രജിസ്റ്റർ ഓഫീസിൽ പോകുക. ഒരു ഒപ്പ്. തീർന്നു “അവൾ മെല്ലെ ചിരിച്ചു ‘ഇതിപ്പോ സിനിമയിലും കഥകളിലുമൊക്കെ പറ്റുമായിരിക്കും ..എനിക്ക് പറ്റില്ല “ഞാൻ പെട്ടെന്ന് പറഞ്ഞു “ഞാൻ ഒരു മകനേയുള്ളു അമ്മയ്ക്ക്.. എനിക്ക് സ്ത്രീധനമൊന്നും വേണ്ട. പക്ഷെ നിറയെ ആൾക്കാരൊക്കെ ഉള്ള ഒരു കല്യാണം എന്റെ അമ്മയുടെ സ്വപ്നമാണ് ..എന്റെ സങ്കല്പം സാധാരണ ഒരു മലയാളി യുവാവിന്റേതാണ് .. .ഓണത്തിന് സെറ്റുമുണ്ടുമൊക്കെ ഉടുക്കുന്ന, സദ്യ ഒക്കെ ഉണ്ടാക്കി തരുന്ന, . നല്ല പോലെ പാചകം ചെയ്യുന്ന അങ്ങനെ ഒക്കെ ” “ഓ കൊള്ളാല്ലോ. പക്ഷെ ഞാൻ വേറെ മാതിരി ആണ് ..അപ്പൊ നിങ്ങള്ക്ക് അങ്ങനെ തന്നെ ഒരാളെ കിട്ടട്ടെ കേട്ടോ ഞാൻ പ്രാർത്ഥിക്കാം “അവൾ മെല്ലെ ചിരിച്ചു “സോറി “ഞാൻ മെല്ലെ പറഞ്ഞു “എന്തിനാ സോറി. അതൊന്നും സാരോല്ല. എനിക്ക് വരുണിനെ ഇഷ്ടായി… പക്ഷെ തിരിച്ചില്ലല്ലോ..”അവൾ കുസൃതി യോടെ പറഞ്ഞു അവിടുന്ന് പോരുമ്പോൾ അവ്യക്തമായ ഒരു നൊമ്പരമുണ്ടായിരുന്നു മനസ്സിൽ .

അവൾ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു. ഗുഡ് ഗേൾ ..അങ്ങനെ തോന്നുകയും ചെയ്തു. പാർവതിയെ അമ്മയാണ് കണ്ടു പിടിച്ചത് ഡിഗ്രി കഴിഞ്ഞു നിൽക്കുന്നു ..വെളുത്ത് മെലിഞ്ഞു നല്ല നീണ്ട മുടിയൊക്കെ ഉള്ള സുന്ദരിക്കുട്ടി . അവൾ നന്നായി പാചകം ചെയ്യും. പുലർച്ച അവൾ തരുന്ന ചായയിലാണ് എന്റെ ഒരു ദിവസം ആരംഭിക്കുക തന്നെ . പാർവതി അമ്മയ്ക്ക് നല്ല മരുമകളും എനിക്ക് നല്ല ഭാര്യയുമായിരുന്നു, അവളെ തേടി അവളുട പൂർവ്വകാമുകൻ വരുന്നത് വരെ. .തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ അവന്റെ കയ്യും പിടിച്ചു എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്. വല്ലാത്ത ഒരു അവസ്ഥയായിരുന്നത്. അപമാനത്തിന്റെ തീച്ചൂളയിലൂടെ കടന്നു പോയ കുറെ ദിവസങ്ങൾക്കൊടുവിൽ അമ്മയും ഞാനും ആ നഗരത്തിൽ നിന്ന് മറ്റൊരിടത്തേക്ക് പോയി .കമ്പനിയുടെ പുതിയ ഓഫീസിലേക്ക്.

ഒരു ചോദിച്ചു വാങ്ങിച്ച ട്രാൻസ്ഫർ. പുതിയ ഓഫീസൊക്കെ ഫർണിഷ് ചെയ്തു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു ഞാൻ അല്പം നേരെത്തെ പോന്നതാണ്. “വരുൺ” ഒരു വിളിയൊച്ച. അവളായിരുന്നു അത്. അഞ്ജലി. ഞാൻ ആദ്യം പെണ്ണ് കാണാൻ പോയ പെൺകുട്ടി. “എന്റെ കമ്പനിയാണ് ഇവിടെ ഇന്റീരിയർ ” “ഓ ” അവൾ പഴയത് പോലെ തന്നെ. നരച്ച ജീൻസ്, ഒരു ബ്ലാക്ക് കുർത്ത.തോളൊപ്പം മുറിച്ചിട്ട മുടി ഉയർത്തിക്കെട്ടി നിറഞ്ഞ ചിരിയോടെ. “വരുൺ എവിടെയാ താമസം ?” “അടുത്താണ് ” ഞാൻ മെല്ലെ പറഞ്ഞു കുറച്ചു ദിവസങ്ങൾ അവൾ ഉണ്ടായിരുന്നു അവിടെ. “എന്നെ വീട്ടിലേക്കു ക്ഷണിക്കുന്നില്ലേ ?അവസാന ദിവസമവൾ ചോദിച്ചു. ഞാൻ അനുകൂല ഭാവത്തിൽ തലയാട്ടി. അത് ഒരു പതിവായി. ഇടക്കൊക്കെ അവൾ വീട്ടിലേക്കു വരും .എന്റെ കല്യാണം കഴിഞ്ഞതും അതിനു ശേഷം ഉള്ള കാര്യങ്ങളുമൊക്കെ മഹേഷ് അങ്കിൾ പറഞ്ഞവൾ അറിഞ്ഞു കാണണം. പക്ഷെ ഒറ്റ വാക്ക് പോലും അവൾ ചോദിച്ചില്ല. വീട്ടിൽ വന്നാൽ അമ്മയ്‌ക്കൊപ്പമാണ്.

വീടൊക്കെ അലങ്കരിച്ച്, ചെടികളൊക്കെ നട്ടുകൊണ്ട് അങ്ങനെ ..ഇടക്കൊക്കെ അവൾ ഡിസൈൻ ചെയ്ത സാരികൾ അമ്മയ്ക്ക് കൊണ്ട് കൊടുക്കും ..അമ്മയ്‌ക്കൊപ്പം പുറത്തൊക്കെ പോകും.ഞങ്ങളുടെ വാടക വീടിന്റെ പറമ്പിൽ നല്ല പേരയുടെയും മാവിന്റെയും ഒക്കെ തൈകൾ കൊണ്ട് വന്നു നടും .ചിലപ്പോൾ . “നല്ല വീടല്ലേ ഇത്? ഇതിന്റ ഓണർ ഇത് വിൽക്കാൻ ഇട്ടിരിക്കുവാ. വാങ്ങിക്കൂടെ? ഒരു ദിവസം അവൾ ചോദിച്ചു “അത്രയ്ക്ക് പൈസ ഒന്നുമില്ല” “ഞാൻ ചിരിച്ചു “ഞാൻ സഹായിക്കാം ..കടമായിട്ട് മതി വീടൊക്കെ ആയാൽ നിങ്ങൾ ഈ നാട്ടിൽ നിന്ന് പോകില്ലല്ലോ ” “പോവാതെ പിന്നെ ഇവിടെ എന്ത് ചെയ്യാൻ ?” “നമുക്കിവിടെ ജീവിക്കാമെന്ന് “അവൾ കണ്ണിറുക്കി ചിരിച്ചു. “അഞ്ജലിക്ക് എന്റെ കാര്യങ്ങളൊക്കെ അറിയുമോ ?”ഞാൻ മടിയോടെ ചോദിച്ചു “ഓ യെസ്, അറിയാമല്ലോ. ” “പിന്നെ എന്നെ കളിയാക്കാൻ ചോദിച്ചതാണോ ?” “ഹേയ് നോ ..എനിക്ക് വരുണിനെ അന്നേ ഇഷ്ടമായതാ .ഞാൻ പറഞ്ഞില്ലായിരുന്നോ .ഇഷ്ടങ്ങൾ ചിലപ്പോൾ അങ്ങനെ അല്ലെ? പക്ഷെ ഞാൻ ഇപ്പോളും പഴയ അതെ സ്റ്റാൻഡിൽ തന്നെയാ. കല്യാണം ഉത്സവമാക്കാനൊന്നും വയ്യ കുക്കിംഗ് വയ്യ ..

സാരി വയ്യ ..ഓണത്തിന് സെറ്റും മുണ്ടും ഉടുക്കാം കേട്ടോ. വർഷത്തിൽ ഒരിക്കലല്ലേ? അവൾ ഒരു കണ്ണിറുക്കി “പിന്നെ അമ്മയ്ക്കെന്നെ ഇഷ്ടമാണ് കേട്ടോ അമ്മയോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്. വരുണിനു ഇഷ്ടം ആണെങ്കിൽ മതി. അല്ലെങ്കിൽ നമ്മൾ ഇത് പോലെ നല്ല കൂട്ടുകാർ തന്നെ ‘ അവൾ ചിരിയോടെ കൈ വീശി കാണിച്ചു അവളുടെ ബുള്ളറ്റ് ഓടിച്ചു പോയി. പാർവതി എന്ന അധ്യായം അഞ്ജലിയെ ബാധിച്ചില്ല. അവൾ കുക്കിംഗ് ചെയ്യാറില്ല. ഒരു പൊട്ടുകമ്മല് അല്ലതെ ഒരാഭരണവും ധരിക്കാറില്ല മെലിഞ്ഞ ഉടലളവുകളുമല്ല. വെളുത്തു ചുവന്ന നിറവുമല്ല. പക്ഷെ അവൾ ഉഗ്രൻ പ്രണയിനിയാണ്.. അവളെന്റെ അമ്മക്ക് നല്ല ഒരു മകളാണ്. എന്റെ വീടിനെ ഏറ്റവും സുന്ദരമാക്കിയ ഇന്റീരിയർ ഡിസൈനർ ആണ്.

എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ഒരു ‘അമ്മയാണ്. ജീവിതത്തോടുള്ള എന്റെ കാഴ്ചപ്പാട് തന്നെ മാറ്റിയവൾ. അപ്പോൾ നിങ്ങൾ ചോദിക്കും പാർവതി അങ്ങനെ അല്ലായിരുന്നു എങ്കിൽ അഞ്ജലി വരുമായിരുന്നോ എന്ന്? അഞ്ജലി വരും. കാരണം അതിനെയാണ് നാം വിധി എന്ന് വിളിക്കുന്നത്. ഞാൻ ഒരു നല്ല പുരുഷനല്ലായിരിക്കാം. പക്ഷെ അഞ്ജലി ഒരു നല്ല പെണ്ണാണ്. നല്ല പെണ്ണിന് പ്രത്യേകിച്ച് നിർവ്വചനങ്ങൾ ഒന്നും വേണ്ട. സത്യമുള്ളവൾ ആയിരുന്നാൽ മതി. സ്നേഹമുളളവൾ ആയിരുന്നാൽ മതി. പുരുഷന് ഇത് രണ്ടും മതി… ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

അനുഭവങ്ങൾ

മോൾക്ക് അധികം പ്രായമായിട്ടില്ലല്ലോ, രണ്ടാം കെട്ടുകാരെ ആരെയെങ്കിലും കണ്ടെത്തി…

Published

on

By

രചന: സജി തൈപ്പറമ്പ്

മരുമകൻ്റെ മരണാനന്തരചടങ്ങുകളൊക്കെ കഴിഞ്ഞ് തറവാട്ടിലേക്ക് മടങ്ങുമ്പോൾ അയാളുടെയൊപ്പം മകളും അവളുടെ മൂന്ന് മക്കളുമുണ്ടായിരുന്നു വിധവയായ നാത്തൂൻ്റെയും ,പറക്കമുറ്റാത്ത കുട്ടികളുടെയും ചിലവുകൾ കൂടി ,തൻ്റെ ഭർത്താവിൻ്റെ തലയിലാകുമെന്ന് മനസ്സിലാക്കിയ അയാളുടെ മരുമകൾ, ഭർത്താവിനെയും കൊണ്ട്, തറവാട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് മാറിത്താമസിച്ചു. മുപ്പത് കൊല്ലം കയർ ഫാക്ടറിയിലെ തറികളോട് മല്ലിട്ട് ,അവസാനം വിരമിക്കുമ്പോൾ, ശിഷ്ടജീവിതം വിശ്രമിക്കാമെന്ന് കരുതിയിരുന്ന അയാൾക്ക്, നാലഞ്ച് വയറുകൾ നിറയ്ക്കാൻ ,വീണ്ടും ജോലിക്ക് പോകേണ്ടി വന്നു ഷഷ്ടി ആഘോഷിക്കേണ്ട പ്രായത്തിൽ, അഷ്ടിക്കുള്ള വക തേടി പോകേണ്ടി വന്നപ്പോൾ, ഒറ്റ പ്രാർത്ഥനയെ അയാൾക്കുണ്ടായിരുന്നുള്ളു.

തൻ്റെ ചെറുമക്കൾ സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തരാകുന്നത് വരെയെങ്കിലും, തൻ്റെ ആയുസ്സും, ആരോഗ്യവും നീട്ടിത്തരണേ എന്ന് ഭർത്താവിൻ്റെ ആ-കസ്മിക മരണത്തിൻ്റെ ഷോക്കിൽ നിന്നും, മകൾ അപ്പോഴും മുക്തയായിരുന്നില്ല ,ഒരുതരം ഡിപ്രഷനിലൂടെയാണ് മകളുടെ ജീവിതം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നതെന്ന തിരിച്ചറിവ്, അയാളെ ഇടയ്ക്കിടെ കു-ത്തിനോവിക്കുന്നുണ്ടായിരുന്നു. പ്രായത്തിൻ്റെ അവശതയും ,ആസ്തമയുടെ അസഹ്യതയും അയാളെ നിരന്തരം അലട്ടിയപ്പോഴും, പലരും അയാളെ ഉപദേശിച്ചു. മോൾക്ക് അധികം പ്രായമായിട്ടില്ലല്ലോ ? രണ്ടാം കെട്ടുകാരെ ആരെയെങ്കിലും കണ്ടെത്തി ,മകളെ ഒരു വിവാഹം കൂടി കഴിപ്പിച്ചിരുന്നെങ്കിൽ, നിങ്ങൾക്ക് എവിടെയെങ്കിലും മാറി സ്വസ്ഥമായി ഇരിക്കാമായിരുന്നല്ലോ എന്ന് പക്ഷേ, വിഷാദ രോഗിയായ തൻ്റെ മകളെയും, പ്രായപൂർത്തിയാകാത്ത കുട്ടികളെയും ഏറ്റെടുക്കാൻ ആരും തയ്യാറാകില്ലെന്ന സത്യം മനസ്സിലാക്കിയ അയാൾ, തൻ്റെ പ്രയത്നം തുടർന്നുകൊണ്ടിരുന്നു.

കാലങ്ങൾ കഴിഞ്ഞു, കുട്ടികൾ വളർന്നു യുവാക്കളായി, അവർക്ക് ചെറുതെങ്കിലും സ്ഥിരവരുമാനമുള്ള ജോലിയുമായി അതിനിടയിൽ മകൾക്ക് കൗൺസിലിങ് നല്കാനും അവളെ സാധാരണ നിലയിലേക്ക് കൊണ്ട് വരാനുള്ള അയാളുടെ ശ്രമവും ഫലം കണ്ടിരുന്നു. അപ്പോഴേക്കും പടുവൃദ്ധനായ അയാൾക്ക്‌, ശാരീരികാസുഖങ്ങൾക്ക് പുറമെ ,ചില നേരങ്ങളിൽ ഓർമ്മക്കുറവുണ്ടാവാനും തുടങ്ങി . അത് മൂലം അയാൾ ഇടയ്ക്കിടെ ഉടുവസ്ത്രത്തിൽ മൂത്രമൊഴിക്കുകയും , വീട്ടിൽ നിന്ന് രാത്രികളിൽ ഇറങ്ങി പോകുകയുമൊക്കെ ചെയ്ത് തുടങ്ങിയപ്പോൾ , ആദ്യമൊക്കെ, മകളും ചെറുമക്കളും അനുഭാവത്തോടെ അയാളോട് പെരുമാറുകയും, സ്നേഹത്തോടെ ശാസിക്കുകയും, തിരിച്ച് വീട്ടിലേക്ക് കൂട്ടികൊണ്ട് വരികയുമൊക്കെ ചെയ്തു. പക്ഷേ, ദിവസങ്ങൾ കഴിയുന്തോറും, അയാളുടെ അസുഖം മൂർച്ഛിക്കുകയും, മകളുടെ കഷ്ടപ്പാടുകൾ ദിനംപ്രതി വർദ്ധിക്കുകയും ചെയ്തപ്പോൾ, മക്കൾ പറഞ്ഞ ഉപായമാണ് നല്ലതെന്ന് അവൾക്കും തോന്നി . ചില രാത്രികളിൽ, സ്വബോധം നഷ്ടപ്പെടുന്ന അയാൾ , സ്വന്തം കിടപ്പ് മുറിയിൽ നിന്ന് ഇറങ്ങിപ്പോകുന്ന ശീലം ഉണ്ടായിരുന്നത് കൊണ്ട് ,എന്നും പുറത്ത് നിന്ന് പൂട്ടിയിട്ടിരുന്ന ആ മുറിയുടെ വാതിലുകൾ,

അന്ന് പക്ഷേ മലർക്കെ തുറന്നിട്ടിട്ടാണ്, മകൾ സ്വന്തം മുറിയിലേക്ക് കിടക്കാൻ പോയത്. അച്ഛൻ ഏത് സമയവും പുറത്തേയ്ക്കിറങ്ങുമെന്നറിയാവുന്ന അവൾ ഉറക്കമിളച്ച് കാത്തിരുന്നു ,ഒടുവിൽ വേച്ച് വേച്ച് മുറിയിൽ നിന്ന് അച്ഛൻ പുറത്തേയ്ക്കിറങ്ങുന്നത് അരണ്ട വെളിച്ചത്തിൽ ശ്വാസമടക്കിപ്പിടിച്ച് മകൾ നോക്കിയിരുന്നു. തറവാട്ട് മുറ്റവും പടിപ്പുരയും കടന്ന് ,അയാൾ നടന്ന് പോകുന്നത്, ഇടയ്ക്കിടെ തീവണ്ടികൾ ചീറിപ്പായുന്ന കുറച്ചകലെയുള്ള റെയിൽ പാളത്തിലേക്കാണെന്ന്, പഴയ അനുഭവങ്ങളിലൂടെ അവൾക്കറിയാമായിരുന്നെങ്കിലും, അച്ഛനെ തടയാൻ മുൻപത്തെ പോലെ അവൾ ശ്രമിച്ചില്ല കാരണം അവളുടെ മക്കൾ പറഞ്ഞ് കൊടുത്ത ഉപായം അതായിരുന്നു. പിറ്റേന്ന് പുലർച്ചെ നാട്ട്കാർ വന്ന് വിവരം പറഞ്ഞത് കേട്ട് അലമുറയിട്ട് കൊണ്ടവൾ തുറന്ന് കിടന്ന അച്ഛൻ്റെ മുറിയിലേക്ക് ചെന്നു അവിടെ കട്ടിലിൻ്റെ മുകളിൽ മുഷിഞ്ഞ പേപ്പറും പേനയും കണ്ട അവൾ, ജിജ്ഞാസയോടെ അതെടുത്ത് നോക്കി ,അതിൽ ഇങ്ങനെ എഴുതിയിരുന്നു മകളേ ..നീയിന്ന് അച്ഛൻ്റെ മുറിയുടെ വാതിലുകൾ മലർക്കെ തുറന്ന് വച്ചത് അച്ഛൻ്റെ മരണത്തിലേക്കുള്ള യാത്ര എളുപ്പമാക്കാനാണെന്ന് മനസ്സിലായി , അതറിഞ്ഞ് കൊണ്ട് തന്നെ ഞാൻ പോകുന്നു ,ഭാവിയിൽ നിൻ്റെ മക്കൾ, നീ കിടക്കുന്ന മുറിയുടെ വാതിലുകൾ, ഇത് പോലെ തുറന്നിടാതിരിക്കട്ടെ,,,,

Continue Reading

Most Popular