Connect with us

അനുഭവങ്ങൾ

റൈഡർ… ഇത് ഒരു കെട്ടുകഥയല്ല..!

Published

on

രചന: Tesmi Sabu
ഇത് ഒരു കെട്ടുകഥയല്ല.. എന്റെ ഈ ചെറിയ ജീവിതത്തിന്റെ അനുഭവതാളിൽ നിന്നും പിച്ചികീറി എടുത്ത ഒരു സംഭവബഹുലമായ ഒരു കഥയാണ്.. ഇത്‌ സംഭവിച്ചപ്പോഴേ ഈ താൾ എല്ലാം കൂടി ചുരുട്ടികൂട്ടി അടുപ്പിൽ വെച്ചാലോ എന്ന് ആലോചിച്ചതാ… അപ്പോഴാ ഓർത്തെ നുമ്മടെ ദുരന്തകഥകൊണ്ട് ഒരു കഥ അങ്ങു കീച്ചികളയാം എന്ന്‌..ഞാൻ ഒരു റൈഡിന് പോയ കഥ ആണിത്..’ങ്ങേ! ഇത് ഒരു സാധരണകാര്യം അല്ലെ.. അത് എങ്ങനാ ഇത്ര സംഭവബഹുലം ആകുന്നത് എന്നല്ലേ നിങ്ങൾ ഇപ്പോൾ ഓർക്കുന്നെ?’ അത്‌ ഞാൻ വഴിയേ പറയാട്ടോ..ഈ കഥ നടക്കുന്നത് അറബി കടലിന്റെ റാണി എന്ന് അറിയപ്പെടുന്ന നുമ്മടെ സ്വന്തം കൊച്ചിയിലാണ്..പെൺകുട്ടികൾക്ക് 18 വയസായാൽ 3 ഉണ്ട് ഗുണം.. ഒന്ന്, വോട്ട് ചെയ്യാം.. രണ്ട്, കല്യാണം കഴിക്കുവാനുള്ള പ്രായപൂത്തിരി ആവും.. പിന്നെ മൂന്ന്, ലൈസൻസ് എടുക്കാം..നുമ്മൾ പറഞ്ഞ രണ്ടാമത്തെ കാര്യം പിന്നീട് ആക്കികളയാം എന്ന്‌ കരുതി ആദ്യം തന്നെ വോട്ട് ചെയ്‌തു.. പിന്നെ ലൈസൻസ് എടുക്കാൻ ഉള്ള തയ്യാറെടുപ്പായിരുന്നു.. അപ്പോഴാ ഓർത്തെ ‘എങ്ങനാ ഇപ്പൊ ഡ്രൈവിംഗ് പഠിക്കാൻ ഒറ്റക്ക് പോവുന്നെ.. ആരെങ്കിലും കൂട്ടുണ്ടായിരുന്നെങ്കിൽ നന്നായിരുന്നെന്ന്‌..’ ഒടുവിൽ കാത്തിരുന്ന് കാത്തിരുന്ന് കൂടെ വരാൻ നുമ്മടെ ചങ്ക് കസിനെ കൂട്ട് കിട്ടിയപ്പോഴേക്കും പതിനെട്ട് വയസായിരുന്ന എനിക്ക് വയസ് ഇരുപതായി..

ലൈസൻസ് എടുക്കണമെന്ന മോഹവുമായി ഞാൻ പല ഡ്രൈവിംഗ് സ്കൂളുകളിൽ കയറിയിറങ്ങി.. പക്ഷെ അവരുടെ ചില ചോദ്യം കേൾക്കുമ്പോൾ എനിക്കങ്ങു ചൊറിഞ്ഞു കേറും.. ആ ചോദ്യം എന്താന്നല്ലേ? “സൈക്കിൾ ബാലൻസ് ഉണ്ടോന്ന്??” ‘ശെടാ! അതുണ്ടെങ്കിൽ പിന്നെ എനിക്ക് ഇവരുടെ അടുത്ത് ചെല്ലേണ്ട വെല്ല ആവശ്യം ഉണ്ടോ??.. നുമ്മടെ ചേട്ടന്മാരുടെ വണ്ടി വാങ്ങി ഓടിച്ചു പഠിചാ പോരെ!’ഞാൻ കുഞ്ഞായിരുന്നപ്പോൾ എന്നെ സൈക്കിൾ ചവിട്ട് പഠിപ്പിക്കാൻ എന്റെ അപ്പച്ചയും കൊച്ചപ്പന്മാരും പതിനെട്ടും കഴിഞ്ഞു പത്തൊൻപതാമത്തെ അടവ് വരെ പയറ്റി നോക്കിയതാ.. എന്നിട്ടു എന്തായി?? അവര് ആയുദ്ധം വെച്ച് കീഴടങ്ങിയതല്ലാതെ ഞാൻ സൈക്കിൾ ചവിട്ടാൻ പഠിച്ചില്ല.. ‘ഞാൻ ആരാ മോൾ!!!!’ ആ എന്നോടാ ഒരു ഉളുപ്പും ഇല്ലാതെ അവര് സൈക്കിൾ ബാലൻസ് ഉണ്ടോന്ന് ചോദിക്കുന്നത്… ‘ച്ചേ!! ഞാൻ അത്തരക്കാരി നഹി ഹേ..!’അങ്ങനെ ഞാൻ ആദ്യമായി എന്റെ ഡ്രൈവിംഗ് ക്ലാസ്സിലേക്ക് ന്റെ വലതു കാല് … അയ്യോ! ഇടത് കാലാണോ എന്നു ഒരു സംശയം ഉണ്ടെട്ടോ.. ആഹ്! എന്തേലും ആവട്ടെ.. ഏതോ ഒരു കാല് എടുത്തുവെച്ചു.. നല്ല വിശാലമായി കിടക്കുന്ന ഒരു പറമ്പ്… ആ പറമ്പിന്റെ ഓരത്തായിട്ട് ഓടിച്ചു പഠിക്കാനുള്ള വണ്ടി കിടപ്പുണ്ട്.. വണ്ടി കണ്ടതും ഞാൻ ഒന്ന് തൊഴുതു നമസ്കരിച്ചു ..വേറൊന്നുമല്ല സംഭവത്തിന്‌ എന്റെ അപ്പാപ്പനേക്കാൾ പ്രായം ഉണ്ടായിരുന്നു… മുതിർന്നവരെ ബഹുമാനിക്കണം എന്നു വീട്ടുകാർ പറഞ്ഞ് പഠിപ്പിച്ചത് മനസാവരിച്ച് ഞാൻ അനുസരിച്ചുന്ന് മാത്രം.. അല്ലെങ്കിലും പണ്ടേ എനിക്ക് വലിയ അനുസരണം ആണല്ലോ!! അപ്പൊഴേക്കും നമ്മുടെ മാഷ് വന്നിട്ടു ആ വണ്ടി കാണിച്ച് ആക്സിലേറ്റർ, ക്ലെച്ച്, ഗിയർ, ബ്രേക്ക് എന്നൊക്കെ പറഞ്ഞ് എന്തൊക്കെയോ ചൂണ്ടിക്കാണിച്ചു തന്നു.. കാള പോലെ വളർന്നിട്ടും വണ്ടിയുടെ ABCD അറിയാത്ത കൊണ്ട്‌ എല്ലാം ബ്ലിങ്കസ്യ എന്നു പറഞ്ഞപോലെ കേട്ടുനിൽക്കാനേ എനിക്കായുള്ളൂ.. ഇടക്ക് ഇടക്ക് ഓരോ വളിച്ച ചിരി ചിരിക്കാനും ഞാൻ മറന്നില്ല..! ഇതെല്ലാം പറഞ്ഞിട്ട് പുള്ളിക്കാരൻ ആ ചകടത്തിന്റെ ഹാൻഡിൽ എനിക്ക് നേരെ നീട്ടി.. നുമ്മൾ നേരത്തേ പറഞ്ഞ ആ സാധാനമില്ലേ? ‘സൈക്കിൾ ബാലൻസ്’ ആ സാധനം എനിക്ക് ഇല്ലാത്ത കൊണ്ട് ആദ്യ ദിവസം തന്നെ ഒരു അര മണിക്കൂർ എന്നെ കൊണ്ട് തള്ളിച്ചു! പിന്നെ തള്ളാൻ ഞാൻ മിടുമിടുക്കി ആയത്കൊണ്ട് എല്ലം ഒരു സ്പോർട്സ്മാൻ സ്പിരിറ്റിൽ അങ്ങ് എടുത്തു..അടുത്ത ദിവസം വണ്ടി ഓടിക്കാൻ ചെന്ന എന്റെ അടുത്തു പറയുവാ ‘വണ്ടി തുഴയാൻ..!’ പരമ സിവനേ!! അത് ഇനി ഇപ്പൊ എങ്ങനെയാണോ ആവോ.. എന്റെ നിപ്പ് കണ്ടപ്പോഴേ എനിക്ക് കാര്യം മനസിലായില്ല എന്നു തോന്നിയതുകൊണ്ടാ എന്നു തോന്നുന്നു.. എന്നോട് വന്നു പറഞ്ഞു രണ്ടു കാലും ഇരുവശത്തായി ഇട്ടുകൊണ്ട് പാത്തതാറാവ് നടക്കും പോലെ നടക്കാൻ.. പുല്ല്! ഇറങ്ങി തിരിക്കേം ചെയ്തു.. പാതി വഴിക്ക് ഇട്ടിട്ടു പോയാൽ വീട്ടുകാരുടെ സ്നേഹം കൂടുമല്ലോ എന്നു ഓർത്തപ്പോൾ പിന്നെ ഒന്നും നോക്കിയില്ല രണ്ടും കൽപ്പിച്ച് ഞാൻ തുഴഞ്ഞു.. അടുത്ത ദിവസങ്ങളിൽ ചെറിയ വേഗതയിൽ പതിയെ കാല്കുത്തിയും.. കാല്‌ കയറ്റിവെച്ചും ഓടിക്കാൻ പഠിച്ചു.. വണ്ടിയിൽ എന്തോ അൽകുല്ത്ത് പണി ചെയ്ത് വെച്ചിരിക്കുന്നകൊണ്ട് ആക്സിലേറ്റർ എങ്ങനെ ഒക്കെ തിരിച്ചാലും വണ്ടി സ്പീഡ് ആവില്ല എന്നുള്ളത് ഒരു അനുഗ്രഹം തന്നെ ആയിരുന്നു.. അല്ലെങ്കിൽ, എവിടേങ്കിലും പോയി തലകുത്തി വീണ് നാട്ടുകാർക്കും വീട്ടുകാർക്കും പണി ഉണ്ടാക്കി വെച്ചേനെ ഞാൻ!!അവസാനം എങ്ങനെയൊക്കെയോ ഓടിക്കാൻ പഠിച്ചപ്പോഴാണ് നുമ്മടെ മാഷ് പറയണത് “ഇങ്ങനെ വട്ടം കറങ്ങി ഓടിച്ചാ മാത്രം പോരാ, എട്ട് എടുക്കാൻ പഠിക്കണം”ന്ന്.. എട്ട് എടുക്കാൻ പഠിക്കുന്നതിലുള്ള ശ്രമത്തിൽ ഞാൻ ആ പറമ്പിൽ ‘ക്ഷ’ ‘ജ്ഞ’ ‘പ്പ’ ‘മ്മ’എന്നിങ്ങനെ പല അക്ഷരങ്ങളും വണ്ടി കൊണ്ട് ഓടിച്ച് പഠിച്ചു.. ഒടുവിൽ എട്ട് എടുക്കാനും പഠിച്ചു.. ഇടക്ക് കാലുകുത്തും എന്നു ഒഴിച്ചാൽ ഞാൻ നല്ല സൂപ്പർ ആയിട്ട് M80 ഓടിക്കും എന്നായി.. എന്ന പിന്നെ ലൈസൻസ് ടെസ്റ്റിന് പോകാം എന്ന് തന്നെ തീരുമാനിച്ചു.. അപ്പോഴാണ് സുഹൃത്തുക്കളെ ഞാൻ ആ സത്യം മനസിലാക്കുന്നത്.. പഠിക്കാൻ പോകുന്ന സമയത്തു ഇടക്ക് ഒക്കെ മഴ ഉണ്ടായിരുന്നത് കൊണ്ടു വെല്ലകാലത്തും ആണ് ഞാൻ ക്ലാസ്സിൽ പോയിരുന്നത്.. അതുകൊണ്ട്‌ തന്നെ ഓടിക്കാൻ പഠിച്ചു കഴിഞ്ഞപ്പോഴേക്കും എന്റെ ലേണേഴ്‌സ് ലൈസൻസിന്റെ കാലാവധി കഴിഞ്ഞിരുന്നു.. ‘എല്ലാം കൈവിട്ടു പോയല്ലോ കർത്താവേ! ഇനി ഞാൻ എന്തുചെയ്യും??’ എന്ത് ചെയ്യാൻ!, രണ്ടാമത് പോയി ലേണേഴ്‌സ് എടുത്തു.. എല്ലാ തടസങ്ങൾക്കും ഒടുവിൽ ലൈസൻസ് എടുക്കുവാനുള്ള ദിനം വന്നെത്തി..

എല്ലാ സ്ഥലത്തും കൃത്യസമയത്ത്‌ എത്തുന്ന സ്വഭാവം ഉള്ളതുകൊണ്ട് തന്നെ.. ടെസ്റ്റ് ഗ്രൗണ്ടിൽ എത്തിയപ്പോൾ ഒരു 5.. 10.. അല്ല ഒരു 20 മിനിട്ടു വൈകി.. എന്നാലും സാരമില്ല പോയി അവിടെ നിരയിൽ നില്ക്കുന്നവരുടെ കൂടെ നില്ക്കാം എന്നു ഓർത്തു ചെന്നപ്പോൾ നുമ്മടെ പോലീസ് മാമൻ എന്നെ നോക്കി ഒരു ചോദ്യം.. “വൈകി വന്നിട്ടു ഏങ്ങോട്ടേക്കാ ഇടിച്ച് പൊളിച്ച് പോണത്?? ” ‘അവിടെ എവിടെങ്കിലും മാറി നിക്ക്..’ പിന്നെ എന്റെ സാറേ.. ചമ്മിയിട്ട് ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റുന്നില്ലായിരുന്നു.. പിന്നെ കുറച്ച് കഴിഞ്ഞപ്പോ പോലീസ് മാമൻ വിളിച്ച് എന്നോട് വണ്ടി ഓടിക്കാൻ പറഞ്ഞു.. ‘അല്ലെങ്കിലും എന്റെ ഈ നിഷ്കളങ്കമായ മുഖത്ത് നോക്കി ആർക്കും അങ്ങനെ പിണങ്ങാൻ ഒന്നും പറ്റില്ല എന്ന് എനിക്ക് അറിയാം’ എന്നു മനസിൽ പറഞ്ഞുകൊണ്ട് ഞാൻ വണ്ടിയിൽ കയറി… കയറിയതും.. സാധനം ഓഫ് ആയി പോയി.. വണ്ടി കൊണ്ട് എട്ടും പതിനാറും ഒക്കെ എടുക്കാൻ പഠിപ്പിച്ച ന്റെ മാഷ് ആ സാധനം എങ്ങനാ കിക്കർ അടിച്ച് ഓണാക്കേണ്ടത് എന്നു മാത്രം എന്നെ പഠിപ്പിച്ചില്ലായിരുന്നു, എന്ന സത്യം ആ നിമിഷം ആണ് ഞാൻ സ്മരിച്ചത്‌!Oh my God.. I am trapped!!.. കുറെ നേരം അവിടെ വട്ടം കറങ്ങി നിന്നപ്പോ പോലീസ് മാമന്റെ അനുവാദത്തോടെ ന്റെ മാഷ് വണ്ടി സ്റ്റാർട്ട് ആക്കി തന്നു.. ടെൻഷൻ അടിച്ച് മനസ് ശേരിയല്ലാതെ ഓടിച്ചത്കൊണ്ടോ എന്തോ.. എട്ട് എടുക്കുന്നതിനു പകരം എന്തൊക്കെയോ കാട്ടികൂട്ടി ഇങ്ങു പോന്നു.. അപ്പതന്നെ മ്മടെ മാമൻ ഒരു ദയയും ഇല്ലാതെ എന്റെ പേപ്പറിൽ ‘failed’ എന്നു എഴുതി കയ്യിൽ തന്നു..ആ വാശിക്ക്‌ ഞാൻ അടുത്ത തവണ കിക്കർ ഒക്കെ അടിക്കാൻ പഠിച്ച് എട്ട് എടുത്തു കാണിച്ച് കൊടുത്തു.. അല്ലപിന്ന!! എന്നോട് കളിക്കാൻ നിന്നാൽ ഇങ്ങനെ ഇരിക്കും.. ലൈസൻസ് ഒക്കെ കിട്ടി.. വീട്ടിൽ വന്നു പോകുന്ന എല്ലാവരെയും അത് കാണിച്ചും.. വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടും ആഘോഷിക്കുന്ന സമയം.. അപ്പോഴാണ് നുമ്മടെ പിതാശ്രീയുടെ സഹോ.. അതായത് ന്റെ കൊച്ചാപ്പൻ ആക്ടിവയും ആയി വീട്ടിൽ വരുന്നത്.. എന്നാ പിന്നെ അതിൽ ഒരു റൈഡ് എടുത്തിട്ടു വരാം എന്ന് ഞാനും കരുതി..
കൊച്ചു ഒരു സപ്പോർട്ടിനായി എന്റെ പിറകിൽ ഇരുന്നു.. ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്ത് ആക്സിലേറ്ററിൽ ഒരു പിടി അങ്ങു പിടിച്ചതും @#!#*@ അത് മാത്രേ എനിക്ക് ഓർമ്മ യുള്ളൂ.. നോക്കുമ്പോ ഞാനും കൊച്ചാപ്പയും വണ്ടിയും കൂടി താഴേ.. ഈ അവസരത്തിൽ ആണ് സുഹൃത്തുക്കളെ ഞാൻ പറഞ്ഞ ഒരു കാര്യം റിവൈൻഡ് അടിക്കേണ്ടത്.. “ഞാൻ പഠിച്ച വണ്ടിയിൽ എന്തൊക്കെയോ അൽകുല്ത്ത് പണി ചെയ്തു വച്ചിരിക്കുന്ന കൊണ്ട് ആക്സിലേറ്ററിൽ എന്തൊക്കെ കാണിച്ചാലും വണ്ടി സ്പീഡ് അവില്ലായിരുന്നു”..എന്റെ ഭാഗത്തും തെറ്റുണ്ട്.. ഈ വണ്ടിയിൽ അങ്ങനെ ഒന്നും ചെയ്‌തിട്ടില്ല എന്നു ഞാനും ഓർക്കേണ്ടതായിരുന്നു.. എന്തൊക്കെ ആണേലും വണ്ടിക്കും കൊച്ചപ്പയ്ക്കും ഒന്നും പറ്റിയില്ല! പറ്റിയത് മുഴുവനും എനിക്കായിരുന്നു.. പ്യാവം ഞാൻ.. എന്തായാലും ഒരു സത്യം എനിക്ക് മനസിലായി.. ലൈസൻസ് എടുത്താൽ മാത്രം പോരാ.. നേരെ ചൊവ്വേ വണ്ടി ഓടിക്കാൻ അറിയാണ്ട് റൈഡ് എന്ന് പറഞ്ഞ് ഇറങ്ങിപുറപ്പെട്ടാൽ തലേം കുത്തി റോഡിൽ ഇതുപോലെ കിടക്കേണ്ടി വരുമെന്ന്‌..
ആരും പേടിക്കേണ്ട.. എനിക്ക് ഇപ്പൊ കുഴപ്പം ഒന്നുമില്ലാട്ടോ.. മുറിവ് ഒക്കെ ഉണങ്ങി വരുന്നു.. ഇനി ഇതൊക്കെ ഒന്നു ശേരിയായിട്ടു വേണം എനിക്ക് അടുത്ത റൈഡിന് പോവാൻ..

NB: ഞാൻ എഴുതിയിരിക്കുന്ന ഈ കഥയ്ക്ക് ജീവിച്ചിരിക്കുന്ന ഞാനും ആയി നല്ല ബന്ധം ഉണ്ട്.. ഇത് നിങ്ങളുടെ ജീവിതവുമായി എന്തെങ്കിലും സാദൃശ്യം തോന്നിയാൽ അതു ന്റെ കുഴപ്പം അല്ലാട്ടോ.. മറിച്ച് ഇങ്ങൾക്കും എന്നെ പോലെ നന്നായി റൈഡ് ചെയ്യാൻ ഉള്ള കഴിവ്‌ ഉള്ളതുകൊണ്ടാ എന്ന് കരുതിയാൽ മതി.. അല്ലപിന്ന!!

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

അനുഭവങ്ങൾ

ഒരുപരിചയോമില്ലാത്തവനോട്‌ ഒക്കെ ചാറ്റ് ചെയ്യാനിറങ്ങിയെക്കുന്നു…

Published

on

രചന: ശ്രീക്കുട്ടി

“ഡീ………. ആരാടി നിന്റെ പ്രണയത്തിന്റെ രാജകുമാരൻ ????” രാവണൻ എന്റെ നേരെ ചീ-റിക്കൊണ്ട് വന്നു.അതെന്റെ ഫേസ്ബുക് ഫ്രണ്ട് ആ. ഒന്ന് വിരണ്ടെങ്കിലും അത് പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞു. അവളുടെ ഒരു രാജകുമാരൻ. നിനക്കറിയോടി ഇവനെയൊക്കെ??? ദേഷ്യം തീരാതെ പിന്നേം രാവണൻ അ-ലറി. എനിക്കെങ്ങനെ അറിയാൻ ഒരു റിക്വസ്റ്റ് വന്നു ഞാൻ അക്‌സെപ്റ് ചെയ്തു. അന്നുമുതൽ ജസ്റ്റ്‌ ചാറ്റ് ചെയ്യാറുണ്ട്. പറഞ്ഞത് മാത്രേ എനിക്കോർമ ഉള്ളു രാവണന്റെ ഒറ്റയടിക്ക് എന്റെ അഞ്ചാറു കിളികൾ ഒരുമിച്ചു പറന്നുപോയി. ഒരുപരിചയോമില്ലാത്തവനോട്‌ ഒക്കെ ചാറ്റ് ചെയ്യാനിറങ്ങിയെക്കുന്നു. വീട്ടിൽ പോടീ….

രാവണന്റെ ഒരടി കൂടി വാങ്ങാനുള്ള ശേഷി ഇല്ലാത്തതുകൊണ്ട് മാത്രം ഞാൻ ആദ്യം കണ്ട ബസ്സിൽ കയറി വീട്ടിലോട്ട് വച്ചുപിടിച്ചു. വീട്ടിൽ എത്തിയിട്ടും കവിളിലെ പുകചിലിനു കുറവില്ലല്ലോന്നോർത്ത് ഞാൻ പോയി കുളിച്ചു. എന്നിട്ടും രാവണന്റെ വിളിയൊന്നും വന്നില്ല. അങ്ങോട്ട്‌ വിളിക്കില്ലെന്ന് ഞാനും കരുതി. എന്നോടോ രാവണ നിന്റെ വാശി.. ഞാൻ പതിയെ അടുക്കളയിൽ ചെന്ന് മ്മടെ സ്ഥിരം പ്ലേസ് ആയ സ്ലാബിൽ കയറിയിരുന്ന് അമ്മേടെ സ്പെഷ്യൽ ചൂട് ചായേം അവിലും തിന്നാൻ തുടങ്ങി.

കൂട്ടത്തിൽ അമ്മയോട് ഇന്നത്തെ കോളേജ്ലെ ബ്രേക്കിങ്ന്യൂസുകൾ എന്റെ കയ്യിന്നു കുറച്ചുകൂടെ ഇട്ട് പറഞ്ഞോണ്ടിരിക്കുമ്പോൾ മ്മടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി…. ഓരോട്ടത്തിൽ റൂമിൽ എത്തി ഫോൺ എടുത്തു ചെവിയോട് ചേർത്തുവച്ചു….. പാറൂ……… അപ്പുറത്തുനിന്നും രാവണന്റെ വിളികേട്ടു. ഓ അടിച്ചു മനുഷ്യന്റെ പല്ലുകൊഴിച്ചിട്ട് വിളിക്കുന്ന വിളികേട്ടാൽ എന്ത് പാവം. ഞാനും വിട്ടുകൊടുത്തില്ല. എന്ത് വേണം??????

പല്ല്കൊഴിഞ്ഞോന്ന് അറിയാൻ വിളിച്ചതാണോ ??? ? അപ്പുറത്തുനിന്നും ചെറിയ ചിരി കേട്ടു. എടി പൊട്ടി…….. ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ അടിച്ചതല്ലേ. ഓ പോയതെന്റെ പല്ലല്ലേ ഞാനും വിട്ടുകൊടുത്തില്ല. അല്ല ഇത്രക്കും ദേഷ്യപ്പെടാൻ എന്തുണ്ടായി????? ഞാൻ പതിയെ ചോദിച്ചു. എടി…. ഇന്നത്തെ കാലത്തു ആരെയും ഒന്നിനെയും വിശ്വസിക്കാൻ പറ്റില്ല. ഇന്നത്തെ പെൺകുട്ടികളുടെ പല പ്രശ്നങ്ങൾക്കും കാരണം ഇങ്ങനെ ഒരു പരിചയവും ഇല്ലാത്തവരോടുള്ള സൗഹൃദങ്ങൾ ആണ്. നിനക്ക് അങ്ങനെ ഒരു തെറ്റ് പറ്റാതിരിക്കാൻ അല്ലെ ഞാൻ പറഞ്ഞത്. അല്ലാതെ നിന്നെ സംശയിച്ചിട്ട് ഒന്നുമല്ല . എല്ലാം കേട്ടിരുന്ന എന്റെ ചുണ്ടിൽ കണ്ണീരിനിടയിലും ഒരു പുഞ്ചിരി വിരിഞ്ഞു. എന്റെ രാവണന്റെ കരുതലോർത്ത്…

Continue Reading

അനുഭവങ്ങൾ

തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്…

Published

on

രചന: Ammu Santhosh

ഇത്രയും മതി.. “കുക്കിംഗ് എനിക്കിഷ്ടമല്ല കേട്ടോ, ഞാൻ ചെയ്യാറില്ല.പക്ഷെ വീടൊക്കെ വൃത്തിയാക്കാൻ വലിയ ഇഷ്ടമാണ്. ഇന്റീരിയർ ഡിസൈനർ ആയതു കൊണ്ടാകും ..പിന്നെ കല്യാണം ..നിറയെ ആഭരണം ഇട്ട് പട്ടുസാരി ഉടുത്ത് മുടി നീട്ടിപ്പിന്നി നിറയെ മുല്ലപ്പൂ ഒക്കെ വെച്ച് .മേക്കപ്പ് ഒക്കെ ഇട്ട് ഈശ്വര .ഓർക്കാൻ കൂടി വയ്യ എനിക്കെന്നെ ആ വേഷത്തിൽ. ഒരു ജീൻസും കുർത്തയും സിമ്പിൾ.. അതാണ്‌ ഇഷ്ടം ” മഹേഷ് അങ്കിൾ കൊണ്ട് വന്ന കല്യാണാലോചന ആയിപ്പോയി അല്ലെങ്കിൽ ഞാൻ വല്ലതും വിളിച്ചു പറഞ്ഞേനെ “കല്യാണം ഒരു ഉത്സവം ആക്കുന്നതിനോട് എനിക്കൊട്ടും യോജിപ്പില്ല ..

രണ്ടു പേര് ജീവിക്കാൻ തുടങ്ങുന്നു ..അമ്പലത്തിന്റെ നടയിൽ വെച്ച് ഒരു താലി നിർബന്ധം ഉണ്ടെങ്കിൽ ആവാം. അല്ലെങ്കിൽ രജിസ്റ്റർ ഓഫീസിൽ പോകുക. ഒരു ഒപ്പ്. തീർന്നു “അവൾ മെല്ലെ ചിരിച്ചു ‘ഇതിപ്പോ സിനിമയിലും കഥകളിലുമൊക്കെ പറ്റുമായിരിക്കും ..എനിക്ക് പറ്റില്ല “ഞാൻ പെട്ടെന്ന് പറഞ്ഞു “ഞാൻ ഒരു മകനേയുള്ളു അമ്മയ്ക്ക്.. എനിക്ക് സ്ത്രീധനമൊന്നും വേണ്ട. പക്ഷെ നിറയെ ആൾക്കാരൊക്കെ ഉള്ള ഒരു കല്യാണം എന്റെ അമ്മയുടെ സ്വപ്നമാണ് ..എന്റെ സങ്കല്പം സാധാരണ ഒരു മലയാളി യുവാവിന്റേതാണ് .. .ഓണത്തിന് സെറ്റുമുണ്ടുമൊക്കെ ഉടുക്കുന്ന, സദ്യ ഒക്കെ ഉണ്ടാക്കി തരുന്ന, . നല്ല പോലെ പാചകം ചെയ്യുന്ന അങ്ങനെ ഒക്കെ ” “ഓ കൊള്ളാല്ലോ. പക്ഷെ ഞാൻ വേറെ മാതിരി ആണ് ..അപ്പൊ നിങ്ങള്ക്ക് അങ്ങനെ തന്നെ ഒരാളെ കിട്ടട്ടെ കേട്ടോ ഞാൻ പ്രാർത്ഥിക്കാം “അവൾ മെല്ലെ ചിരിച്ചു “സോറി “ഞാൻ മെല്ലെ പറഞ്ഞു “എന്തിനാ സോറി. അതൊന്നും സാരോല്ല. എനിക്ക് വരുണിനെ ഇഷ്ടായി… പക്ഷെ തിരിച്ചില്ലല്ലോ..”അവൾ കുസൃതി യോടെ പറഞ്ഞു അവിടുന്ന് പോരുമ്പോൾ അവ്യക്തമായ ഒരു നൊമ്പരമുണ്ടായിരുന്നു മനസ്സിൽ .

അവൾ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു. ഗുഡ് ഗേൾ ..അങ്ങനെ തോന്നുകയും ചെയ്തു. പാർവതിയെ അമ്മയാണ് കണ്ടു പിടിച്ചത് ഡിഗ്രി കഴിഞ്ഞു നിൽക്കുന്നു ..വെളുത്ത് മെലിഞ്ഞു നല്ല നീണ്ട മുടിയൊക്കെ ഉള്ള സുന്ദരിക്കുട്ടി . അവൾ നന്നായി പാചകം ചെയ്യും. പുലർച്ച അവൾ തരുന്ന ചായയിലാണ് എന്റെ ഒരു ദിവസം ആരംഭിക്കുക തന്നെ . പാർവതി അമ്മയ്ക്ക് നല്ല മരുമകളും എനിക്ക് നല്ല ഭാര്യയുമായിരുന്നു, അവളെ തേടി അവളുട പൂർവ്വകാമുകൻ വരുന്നത് വരെ. .തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ അവന്റെ കയ്യും പിടിച്ചു എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്. വല്ലാത്ത ഒരു അവസ്ഥയായിരുന്നത്. അപമാനത്തിന്റെ തീച്ചൂളയിലൂടെ കടന്നു പോയ കുറെ ദിവസങ്ങൾക്കൊടുവിൽ അമ്മയും ഞാനും ആ നഗരത്തിൽ നിന്ന് മറ്റൊരിടത്തേക്ക് പോയി .കമ്പനിയുടെ പുതിയ ഓഫീസിലേക്ക്.

ഒരു ചോദിച്ചു വാങ്ങിച്ച ട്രാൻസ്ഫർ. പുതിയ ഓഫീസൊക്കെ ഫർണിഷ് ചെയ്തു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു ഞാൻ അല്പം നേരെത്തെ പോന്നതാണ്. “വരുൺ” ഒരു വിളിയൊച്ച. അവളായിരുന്നു അത്. അഞ്ജലി. ഞാൻ ആദ്യം പെണ്ണ് കാണാൻ പോയ പെൺകുട്ടി. “എന്റെ കമ്പനിയാണ് ഇവിടെ ഇന്റീരിയർ ” “ഓ ” അവൾ പഴയത് പോലെ തന്നെ. നരച്ച ജീൻസ്, ഒരു ബ്ലാക്ക് കുർത്ത.തോളൊപ്പം മുറിച്ചിട്ട മുടി ഉയർത്തിക്കെട്ടി നിറഞ്ഞ ചിരിയോടെ. “വരുൺ എവിടെയാ താമസം ?” “അടുത്താണ് ” ഞാൻ മെല്ലെ പറഞ്ഞു കുറച്ചു ദിവസങ്ങൾ അവൾ ഉണ്ടായിരുന്നു അവിടെ. “എന്നെ വീട്ടിലേക്കു ക്ഷണിക്കുന്നില്ലേ ?അവസാന ദിവസമവൾ ചോദിച്ചു. ഞാൻ അനുകൂല ഭാവത്തിൽ തലയാട്ടി. അത് ഒരു പതിവായി. ഇടക്കൊക്കെ അവൾ വീട്ടിലേക്കു വരും .എന്റെ കല്യാണം കഴിഞ്ഞതും അതിനു ശേഷം ഉള്ള കാര്യങ്ങളുമൊക്കെ മഹേഷ് അങ്കിൾ പറഞ്ഞവൾ അറിഞ്ഞു കാണണം. പക്ഷെ ഒറ്റ വാക്ക് പോലും അവൾ ചോദിച്ചില്ല. വീട്ടിൽ വന്നാൽ അമ്മയ്‌ക്കൊപ്പമാണ്.

വീടൊക്കെ അലങ്കരിച്ച്, ചെടികളൊക്കെ നട്ടുകൊണ്ട് അങ്ങനെ ..ഇടക്കൊക്കെ അവൾ ഡിസൈൻ ചെയ്ത സാരികൾ അമ്മയ്ക്ക് കൊണ്ട് കൊടുക്കും ..അമ്മയ്‌ക്കൊപ്പം പുറത്തൊക്കെ പോകും.ഞങ്ങളുടെ വാടക വീടിന്റെ പറമ്പിൽ നല്ല പേരയുടെയും മാവിന്റെയും ഒക്കെ തൈകൾ കൊണ്ട് വന്നു നടും .ചിലപ്പോൾ . “നല്ല വീടല്ലേ ഇത്? ഇതിന്റ ഓണർ ഇത് വിൽക്കാൻ ഇട്ടിരിക്കുവാ. വാങ്ങിക്കൂടെ? ഒരു ദിവസം അവൾ ചോദിച്ചു “അത്രയ്ക്ക് പൈസ ഒന്നുമില്ല” “ഞാൻ ചിരിച്ചു “ഞാൻ സഹായിക്കാം ..കടമായിട്ട് മതി വീടൊക്കെ ആയാൽ നിങ്ങൾ ഈ നാട്ടിൽ നിന്ന് പോകില്ലല്ലോ ” “പോവാതെ പിന്നെ ഇവിടെ എന്ത് ചെയ്യാൻ ?” “നമുക്കിവിടെ ജീവിക്കാമെന്ന് “അവൾ കണ്ണിറുക്കി ചിരിച്ചു. “അഞ്ജലിക്ക് എന്റെ കാര്യങ്ങളൊക്കെ അറിയുമോ ?”ഞാൻ മടിയോടെ ചോദിച്ചു “ഓ യെസ്, അറിയാമല്ലോ. ” “പിന്നെ എന്നെ കളിയാക്കാൻ ചോദിച്ചതാണോ ?” “ഹേയ് നോ ..എനിക്ക് വരുണിനെ അന്നേ ഇഷ്ടമായതാ .ഞാൻ പറഞ്ഞില്ലായിരുന്നോ .ഇഷ്ടങ്ങൾ ചിലപ്പോൾ അങ്ങനെ അല്ലെ? പക്ഷെ ഞാൻ ഇപ്പോളും പഴയ അതെ സ്റ്റാൻഡിൽ തന്നെയാ. കല്യാണം ഉത്സവമാക്കാനൊന്നും വയ്യ കുക്കിംഗ് വയ്യ ..

സാരി വയ്യ ..ഓണത്തിന് സെറ്റും മുണ്ടും ഉടുക്കാം കേട്ടോ. വർഷത്തിൽ ഒരിക്കലല്ലേ? അവൾ ഒരു കണ്ണിറുക്കി “പിന്നെ അമ്മയ്ക്കെന്നെ ഇഷ്ടമാണ് കേട്ടോ അമ്മയോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്. വരുണിനു ഇഷ്ടം ആണെങ്കിൽ മതി. അല്ലെങ്കിൽ നമ്മൾ ഇത് പോലെ നല്ല കൂട്ടുകാർ തന്നെ ‘ അവൾ ചിരിയോടെ കൈ വീശി കാണിച്ചു അവളുടെ ബുള്ളറ്റ് ഓടിച്ചു പോയി. പാർവതി എന്ന അധ്യായം അഞ്ജലിയെ ബാധിച്ചില്ല. അവൾ കുക്കിംഗ് ചെയ്യാറില്ല. ഒരു പൊട്ടുകമ്മല് അല്ലതെ ഒരാഭരണവും ധരിക്കാറില്ല മെലിഞ്ഞ ഉടലളവുകളുമല്ല. വെളുത്തു ചുവന്ന നിറവുമല്ല. പക്ഷെ അവൾ ഉഗ്രൻ പ്രണയിനിയാണ്.. അവളെന്റെ അമ്മക്ക് നല്ല ഒരു മകളാണ്. എന്റെ വീടിനെ ഏറ്റവും സുന്ദരമാക്കിയ ഇന്റീരിയർ ഡിസൈനർ ആണ്.

എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ഒരു ‘അമ്മയാണ്. ജീവിതത്തോടുള്ള എന്റെ കാഴ്ചപ്പാട് തന്നെ മാറ്റിയവൾ. അപ്പോൾ നിങ്ങൾ ചോദിക്കും പാർവതി അങ്ങനെ അല്ലായിരുന്നു എങ്കിൽ അഞ്ജലി വരുമായിരുന്നോ എന്ന്? അഞ്ജലി വരും. കാരണം അതിനെയാണ് നാം വിധി എന്ന് വിളിക്കുന്നത്. ഞാൻ ഒരു നല്ല പുരുഷനല്ലായിരിക്കാം. പക്ഷെ അഞ്ജലി ഒരു നല്ല പെണ്ണാണ്. നല്ല പെണ്ണിന് പ്രത്യേകിച്ച് നിർവ്വചനങ്ങൾ ഒന്നും വേണ്ട. സത്യമുള്ളവൾ ആയിരുന്നാൽ മതി. സ്നേഹമുളളവൾ ആയിരുന്നാൽ മതി. പുരുഷന് ഇത് രണ്ടും മതി… ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

അനുഭവങ്ങൾ

മോൾക്ക് അധികം പ്രായമായിട്ടില്ലല്ലോ, രണ്ടാം കെട്ടുകാരെ ആരെയെങ്കിലും കണ്ടെത്തി…

Published

on

By

രചന: സജി തൈപ്പറമ്പ്

മരുമകൻ്റെ മരണാനന്തരചടങ്ങുകളൊക്കെ കഴിഞ്ഞ് തറവാട്ടിലേക്ക് മടങ്ങുമ്പോൾ അയാളുടെയൊപ്പം മകളും അവളുടെ മൂന്ന് മക്കളുമുണ്ടായിരുന്നു വിധവയായ നാത്തൂൻ്റെയും ,പറക്കമുറ്റാത്ത കുട്ടികളുടെയും ചിലവുകൾ കൂടി ,തൻ്റെ ഭർത്താവിൻ്റെ തലയിലാകുമെന്ന് മനസ്സിലാക്കിയ അയാളുടെ മരുമകൾ, ഭർത്താവിനെയും കൊണ്ട്, തറവാട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് മാറിത്താമസിച്ചു. മുപ്പത് കൊല്ലം കയർ ഫാക്ടറിയിലെ തറികളോട് മല്ലിട്ട് ,അവസാനം വിരമിക്കുമ്പോൾ, ശിഷ്ടജീവിതം വിശ്രമിക്കാമെന്ന് കരുതിയിരുന്ന അയാൾക്ക്, നാലഞ്ച് വയറുകൾ നിറയ്ക്കാൻ ,വീണ്ടും ജോലിക്ക് പോകേണ്ടി വന്നു ഷഷ്ടി ആഘോഷിക്കേണ്ട പ്രായത്തിൽ, അഷ്ടിക്കുള്ള വക തേടി പോകേണ്ടി വന്നപ്പോൾ, ഒറ്റ പ്രാർത്ഥനയെ അയാൾക്കുണ്ടായിരുന്നുള്ളു.

തൻ്റെ ചെറുമക്കൾ സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തരാകുന്നത് വരെയെങ്കിലും, തൻ്റെ ആയുസ്സും, ആരോഗ്യവും നീട്ടിത്തരണേ എന്ന് ഭർത്താവിൻ്റെ ആ-കസ്മിക മരണത്തിൻ്റെ ഷോക്കിൽ നിന്നും, മകൾ അപ്പോഴും മുക്തയായിരുന്നില്ല ,ഒരുതരം ഡിപ്രഷനിലൂടെയാണ് മകളുടെ ജീവിതം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നതെന്ന തിരിച്ചറിവ്, അയാളെ ഇടയ്ക്കിടെ കു-ത്തിനോവിക്കുന്നുണ്ടായിരുന്നു. പ്രായത്തിൻ്റെ അവശതയും ,ആസ്തമയുടെ അസഹ്യതയും അയാളെ നിരന്തരം അലട്ടിയപ്പോഴും, പലരും അയാളെ ഉപദേശിച്ചു. മോൾക്ക് അധികം പ്രായമായിട്ടില്ലല്ലോ ? രണ്ടാം കെട്ടുകാരെ ആരെയെങ്കിലും കണ്ടെത്തി ,മകളെ ഒരു വിവാഹം കൂടി കഴിപ്പിച്ചിരുന്നെങ്കിൽ, നിങ്ങൾക്ക് എവിടെയെങ്കിലും മാറി സ്വസ്ഥമായി ഇരിക്കാമായിരുന്നല്ലോ എന്ന് പക്ഷേ, വിഷാദ രോഗിയായ തൻ്റെ മകളെയും, പ്രായപൂർത്തിയാകാത്ത കുട്ടികളെയും ഏറ്റെടുക്കാൻ ആരും തയ്യാറാകില്ലെന്ന സത്യം മനസ്സിലാക്കിയ അയാൾ, തൻ്റെ പ്രയത്നം തുടർന്നുകൊണ്ടിരുന്നു.

കാലങ്ങൾ കഴിഞ്ഞു, കുട്ടികൾ വളർന്നു യുവാക്കളായി, അവർക്ക് ചെറുതെങ്കിലും സ്ഥിരവരുമാനമുള്ള ജോലിയുമായി അതിനിടയിൽ മകൾക്ക് കൗൺസിലിങ് നല്കാനും അവളെ സാധാരണ നിലയിലേക്ക് കൊണ്ട് വരാനുള്ള അയാളുടെ ശ്രമവും ഫലം കണ്ടിരുന്നു. അപ്പോഴേക്കും പടുവൃദ്ധനായ അയാൾക്ക്‌, ശാരീരികാസുഖങ്ങൾക്ക് പുറമെ ,ചില നേരങ്ങളിൽ ഓർമ്മക്കുറവുണ്ടാവാനും തുടങ്ങി . അത് മൂലം അയാൾ ഇടയ്ക്കിടെ ഉടുവസ്ത്രത്തിൽ മൂത്രമൊഴിക്കുകയും , വീട്ടിൽ നിന്ന് രാത്രികളിൽ ഇറങ്ങി പോകുകയുമൊക്കെ ചെയ്ത് തുടങ്ങിയപ്പോൾ , ആദ്യമൊക്കെ, മകളും ചെറുമക്കളും അനുഭാവത്തോടെ അയാളോട് പെരുമാറുകയും, സ്നേഹത്തോടെ ശാസിക്കുകയും, തിരിച്ച് വീട്ടിലേക്ക് കൂട്ടികൊണ്ട് വരികയുമൊക്കെ ചെയ്തു. പക്ഷേ, ദിവസങ്ങൾ കഴിയുന്തോറും, അയാളുടെ അസുഖം മൂർച്ഛിക്കുകയും, മകളുടെ കഷ്ടപ്പാടുകൾ ദിനംപ്രതി വർദ്ധിക്കുകയും ചെയ്തപ്പോൾ, മക്കൾ പറഞ്ഞ ഉപായമാണ് നല്ലതെന്ന് അവൾക്കും തോന്നി . ചില രാത്രികളിൽ, സ്വബോധം നഷ്ടപ്പെടുന്ന അയാൾ , സ്വന്തം കിടപ്പ് മുറിയിൽ നിന്ന് ഇറങ്ങിപ്പോകുന്ന ശീലം ഉണ്ടായിരുന്നത് കൊണ്ട് ,എന്നും പുറത്ത് നിന്ന് പൂട്ടിയിട്ടിരുന്ന ആ മുറിയുടെ വാതിലുകൾ,

അന്ന് പക്ഷേ മലർക്കെ തുറന്നിട്ടിട്ടാണ്, മകൾ സ്വന്തം മുറിയിലേക്ക് കിടക്കാൻ പോയത്. അച്ഛൻ ഏത് സമയവും പുറത്തേയ്ക്കിറങ്ങുമെന്നറിയാവുന്ന അവൾ ഉറക്കമിളച്ച് കാത്തിരുന്നു ,ഒടുവിൽ വേച്ച് വേച്ച് മുറിയിൽ നിന്ന് അച്ഛൻ പുറത്തേയ്ക്കിറങ്ങുന്നത് അരണ്ട വെളിച്ചത്തിൽ ശ്വാസമടക്കിപ്പിടിച്ച് മകൾ നോക്കിയിരുന്നു. തറവാട്ട് മുറ്റവും പടിപ്പുരയും കടന്ന് ,അയാൾ നടന്ന് പോകുന്നത്, ഇടയ്ക്കിടെ തീവണ്ടികൾ ചീറിപ്പായുന്ന കുറച്ചകലെയുള്ള റെയിൽ പാളത്തിലേക്കാണെന്ന്, പഴയ അനുഭവങ്ങളിലൂടെ അവൾക്കറിയാമായിരുന്നെങ്കിലും, അച്ഛനെ തടയാൻ മുൻപത്തെ പോലെ അവൾ ശ്രമിച്ചില്ല കാരണം അവളുടെ മക്കൾ പറഞ്ഞ് കൊടുത്ത ഉപായം അതായിരുന്നു. പിറ്റേന്ന് പുലർച്ചെ നാട്ട്കാർ വന്ന് വിവരം പറഞ്ഞത് കേട്ട് അലമുറയിട്ട് കൊണ്ടവൾ തുറന്ന് കിടന്ന അച്ഛൻ്റെ മുറിയിലേക്ക് ചെന്നു അവിടെ കട്ടിലിൻ്റെ മുകളിൽ മുഷിഞ്ഞ പേപ്പറും പേനയും കണ്ട അവൾ, ജിജ്ഞാസയോടെ അതെടുത്ത് നോക്കി ,അതിൽ ഇങ്ങനെ എഴുതിയിരുന്നു മകളേ ..നീയിന്ന് അച്ഛൻ്റെ മുറിയുടെ വാതിലുകൾ മലർക്കെ തുറന്ന് വച്ചത് അച്ഛൻ്റെ മരണത്തിലേക്കുള്ള യാത്ര എളുപ്പമാക്കാനാണെന്ന് മനസ്സിലായി , അതറിഞ്ഞ് കൊണ്ട് തന്നെ ഞാൻ പോകുന്നു ,ഭാവിയിൽ നിൻ്റെ മക്കൾ, നീ കിടക്കുന്ന മുറിയുടെ വാതിലുകൾ, ഇത് പോലെ തുറന്നിടാതിരിക്കട്ടെ,,,,

Continue Reading

Most Popular