Connect with us

തുടർക്കഥകൾ

നന്മ (തുടർക്കഥ, ഭാഗം: 3)

Published

on

രചന: Nanda R
മുത്തശ്ശൻ ഇന്നലെയും പറഞ്ഞതാ തനിക്ക് ഇവിടെ പറ്റണില്ലെന്ന്.. ഇറങ്ങിയപ്പോളും പറഞ്ഞു… പക്ഷേ ഞാൻ അപ്പോളൊക്കെ തമാശയായിട്ടേ കരുതിയുള്ളൂ.. അത്രയ്ക്ക് ബുദ്ധിമുട്ടുണ്ടായിട്ടാവും… തന്നോട് പറയണേൽ അത്ര കണ്ടു മടുത്തിട്ടുണ്ടാവും… ശ്ശേ… ഞാൻ എന്താ അത് ശ്രദ്ധിക്കാതെ പോയത്… മുത്തശ്ശന്റെ മുഖം ഒന്ന് വാടിയാൽ ഞാൻ അറിയണതല്ലേ… എന്നിട്ടും… ഒക്കെ ഞാൻ കാരണമാ….. ഏതേലും വീട് വാടകയ്ക്ക് എടുത്തിട്ട് നാട്ടിൽ തന്നെ നിന്നാൽ മതിയായിരുന്നു…ഇനി എവിടെ എന്ന് വെച്ചാ ദേവി തേടുക… നന്മ സ്കൂട്ടർ വേഗത്തിലാണ് ഓടിച്ചിരുന്നത്…വഴി നീളെ അവളുടെ കണ്ണുകൾ മുത്തശ്ശനെ തിരഞ്ഞിരുന്നു.. അവൾക്ക് വീട് എത്തുന്നില്ലെന്ന് തോന്നി…വഴിയിൽ വെച്ചേ അവൾ ഗെയിറ്റിൽ ചാരി നിൽക്കുന്ന ദീപുവിനെ കണ്ടു… കണ്ണ് ചുവന്നു, തളർന്ന മുഖത്തോടെയുള്ള അവന്റെ നിൽപ്പ് കണ്ടിട്ട് നന്മയ്ക്കു പിന്നെയും സങ്കടം വന്നു.. സ്കൂട്ടി വഴിയിൽ ഒതുക്കി വെച്ചിട്ട് അവൾ അവന്റെ അടുത്ത് ചെന്നു… “എന്താ … എന്താ.. പറ്റിയെ? “,,,,,, “നിക്ക് അറിയില്ല..ഇന്ന് ഞാൻ നേരത്തേ പോന്നു… ഇവിടെ വന്നപ്പോൾ മുത്തശ്ശനില്ല… നോക്കാൻ ഒരിടവും ബാക്കി ഇല്ല്യ… ” അവന്റെ ശബ്ദം വിറച്ചിരുന്നു…. നന്മ എന്തു ചെയ്യണം എന്നറിയാതെ നിന്നു.. “ഷാനുവിനെ വിളിക്കാം… വീട്ടിൽ എത്തീട്ടുണ്ടാ യിരിക്കും… ” “ഞാൻ ഇക്കയേ വിളിച്ചു വെച്ചതേ ഉളളൂ…ഇക്ക നാട്ടിലില്ല… പക്ഷേ റസിയത്താ അവിടെ അന്വേഷിച്ചപ്പോൾ അവിടെ മുത്തശ്ശൻ എത്തിയിട്ടില്ല… .. ” നന്മയ്ക്ക് ആ പ്രതീക്ഷയും പോയി.. ദീപു പറഞ്ഞെങ്കിലും അവൾ ചുറ്റു വട്ടത്ത് എല്ലാം ഒരിക്കൽ കൂടി അന്വേഷിച്ചു..ആരും കണ്ടിട്ടില്ല.. വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞതേ ഉളളൂ.. അത് കൊണ്ട് ആർക്കും പരിചയം കൂടി ഇല്ല… ഉച്ചക്ക് സെക്യൂരിറ്റി വീട്ടിൽ എത്തിയപ്പോൾ മുത്തശ്ശനെ കണ്ടിരുന്നതാണ്.. ഉച്ചമയക്കത്തിന് വാതിൽ അടച്ച ശേഷമാണ് അയാൾ പോന്നത്…ഇടയ്ക്ക് അവൾ ഷാനുവിനെ വിളിക്കുന്നുണ്ടായിരുന്നു…നേരം പൊയ്ക്കൊണ്ടിരുന്നു… സന്ധ്യയായി തുടങ്ങി ..ഇനി പോലീസിൽ പരാതി കൊടുക്കാം.. അതാവും നല്ലത്.. അത് വരെ സ്വരുക്കൂട്ടിയ ധൈര്യം എല്ലാം ചോർന്നു പോകുന്നത് പോലെ അവൾക്ക് തോന്നി…. ദീപുവിനെ ചേർത്ത് പിടിച്ച് അവൾ ഗെറ്റിനു മുന്നിൽ നിന്നു.. ,,,,,, കണ്ണിലേക്കു തുളച്ചു കയറുന്ന രീതിയിൽ വെട്ടം തെളിച്ചു കൊണ്ട് ഒരു ആഡംബര കാർ അവരെ കടന്നു പോയി… നന്മ മാറി നിന്നില്ലായിരുന്നു എങ്കിൽ ഒരു പക്ഷെ അവളെ മുട്ടിയേനെ.. അത്രയ്ക്ക് വേഗത്തിൽ ആണ് അത് പാഞ്ഞു പോയത്… “അപ്പുറത്തെ വീട്ടിൽ നിന്നാണ് അത് ഇറങ്ങി വന്നത്… “ദീപു പറഞ്ഞു.. “അവിടെ അപ്പോൾ ആള് വന്നോ? ” “ഉണ്ടാവും വെളിച്ചം ഇട്ടിട്ടുണ്ടല്ലോ… ” “നമുക്ക് അവിടെ കൂടി ഒന്ന് ചോദിക്കാം… വാ.. മുത്തശ്ശനെ അവര് കണ്ടോന്ന്.. ” “അവർക്കെങ്ങനെ അറിയാം ദേവേച്ചി…?.. ഇത്രയും നാൾ ഇവിടെ ഉണ്ടായിരുന്നവർക്ക് കൂടി അറിയില്ല.. അപ്പോളെങ്ങനാ ഇന്ന് വന്ന ഇവർക്ക്? ” ,,,,,,,, “എന്തായാലും വാ… നമുക്കൊന്ന് ചോദിച്ചു നോക്കാം… ” അവൾ അവനെയും കൂട്ടി അടുത്ത വീട്ടിലേക്ക് നടന്നു… വീടൊക്കെ ഏറെകുറെ ഒരു പോലെയാണ്.. ഗേറ്റിനു മുന്നിൽ ‘ബി വെർ ഓഫ് ഡോഗ് ‘ എന്ന് എഴുതി വെച്ചിട്ടുണ്ട്.. ശബ്ദം ഉണ്ടാക്കാതെ നന്മ ഗേറ്റ് പതിയെ തുറന്നു… ഭാഗ്യം പട്ടി കൂട്ടിലാണ്… എങ്കിലും അവരെ കണ്ടപ്പോൾ അത് വീറോടെ കുരച്ചു.. പട്ടിയുടെ ഉറക്കെയുള്ള കുര കേട്ടിട്ടാവണം ഒരു സ്ത്രീ അകത്തു നിന്ന് ഇറങ്ങി വന്നു…. അൻപതു വയസ്സിനു മേൽ പ്രായം കാണും.. നല്ല ഐശ്വര്യം ഉള്ള മുഖം… നെറ്റിയിൽ ഭസ്മം തൊട്ടിട്ടുണ്ട്… എന്തു കൊണ്ടോ നന്മയ്ക്കു അവരെ കണ്ടപ്പോൾ അമ്മയെ ഓർമ വന്നു… നന്മയെ നോക്കി അവർ ചിരിച്ചു… “ആരാ… മനസ്സിലായില്ല…. ” “ഞങ്ങൾ അപ്പുറത്തെ വീട്ടിൽ പുതിയതായിട്ട് താമസിക്കാൻ വന്നതാ… മുത്തശ്ശ…” നന്മയെ പൂർത്തിയാക്കാൻ സമ്മതിക്കാതെ അവർ പറഞ്ഞു…

“ക്ഷമിക്കണട്ടോ… മനസ്സിലയിരുന്നില്ല… എന്താ അവിടെ തന്നെ നിക്കണത്?…കേറി വാ കുട്ട്യോളെ.. ” “ഇല്ലാ… ഞങ്ങൾ മുത്തശ്ശൻ…. ” “ആദ്യായിട്ട് വന്നിട്ട് അവിടെ നിൽക്കാതെ ഇങ്ങട്ട് വരൂ… ” അവർ വീണ്ടും നിർബന്ധിച്ചു… ഗദ്യന്തരം ഇല്ലാതെ അവർ അകത്തു കയറി.. നോക്കുമ്പോളുണ്ട് മുത്തശ്ശൻ അവിടെ ഇരിക്കുന്നു… അടുത്ത് വേറൊരു മുത്തശ്ശനും കൂടിയുണ്ട്… നന്മ കണ്ണ് തുറിച്ചു ഒന്നു കൂടി നോക്കി.. രണ്ടു പേരും എന്തോ കാര്യമായ ചർച്ചയിലാണ്… അവർ ചെന്നതൊന്നും അറിഞ്ഞിട്ടു കൂടിയില്ല… ദീപുവും അന്തിച്ചു നിൽക്കുകയാണ്… അവരുടെ മുഖ ഭാവം കണ്ടിട്ടാവണം ആ സ്ത്രീ ചിരിച്ചു കൊണ്ട് പറഞ്ഞു.. “ഇതല്ലേ നിങ്ങൾ അന്വേഷിച്ചു വന്ന ആള്? ” ഇവരെങ്ങനെ അത് മനസ്സിലാക്കി… നന്മ ഓർത്തു “അതെ… പക്ഷേ മുത്തശ്ശൻ എങ്ങനെ ഇവിടെ വന്നു…?” “ഇങ്ങോട്ട് കേറി വാടോ… ഞങ്ങൾ ഒന്നും ചെയ്യില്ല… ” അവർ ചിരിച്ചു കൊണ്ട് പറഞ്ഞു… നന്മയും ദീപുവും മുത്തശ്ശൻ ഇരിക്കുന്നിടത്തേക്ക് ചെന്നു… രണ്ടു പേരും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു… നന്മ മുന്നിൽ ചെന്നു നിന്നപ്പോളാണ് മുത്തശ്ശൻ അവളെ കണ്ടത്… “ആഹാ… ദേവൂട്ട്യേ നീ ഇന്ന് നേരത്തെ വന്നുവോ? ” അവൾ മുത്തശ്ശനെ ദേഷ്യപ്പെട്ടു നോക്കി… വേറെ വീടായതു കൊണ്ട് ഒന്നും പറയാനും പറ്റണില്ല…. മനുഷ്യനെ തീ തീറ്റിച്ചിട്ട് വാര്യരുടെ ഒരു കിന്നാരം… “എന്റെ മുത്തശ്ശാ ഒന്ന് പറഞ്ഞിട്ട് പൊക്കൂടായിരുന്നോ?…. അതിനല്ലേ ആ മൊബൈൽ വാങ്ങി തന്നിരിക്കുന്നത്? ” ദീപു ചോദിച്ചു… ” അതിന്റെ കിടുതാപ്പുകളൊന്നും എനിക്ക് അറിയില്ലല്ലോ… ” “വിളിച്ചാൽ എടുക്കാൻ അറിയാല്ലോ? എത്ര തവണ പറഞ്ഞിട്ടുണ്ട് അത് എടുക്കാണ്ട് എങ്ങും പോകരുതെന്ന്? ” എത്ര നിയന്ത്രിച്ചിട്ടും നന്മയുടെ ശബ്ദം ഉയർന്നു… “ഇയാളെ ഒന്നും പറയണ്ട കുട്ടീ… തെറ്റ് എന്റേതാണ്… കുറെ വർഷങ്ങൾ കഴിഞ്ഞു കണ്ടു മുട്ടിയ ചങ്ങാതിമാരായതു കൊണ്ട് വിശേഷം പറഞ്ഞു സമയം പോയത് അറിഞ്ഞില്ലാ… “അടുത്ത് നിന്ന വൃദ്ധൻ ഖേദിത്തോടെ പറഞ്ഞു…. അപ്പോളാണ് അവൾ ചുറ്റും ശ്രദ്ധിച്ചത്…വൃദ്ധനെയും മുൻപേ കണ്ട അമ്മയെയും കൂടാതെ ഒരു പെൺകുട്ടി കൂടി അവിടെ നിൽപ്പുണ്ട്… എല്ലാവരും അവളെ തന്നെ നോക്കി നിൽക്കുകയാണ്… അപ്പോളേക്കും മുത്തശ്ശൻ പറഞ്ഞു… “എയ്‌, എന്നെ കാണാണ്ട് ഇവർ പേടിച്ചിട്ടുണ്ടാവും… സമയം ഇത്രയും ആയതു ഞാനും അറിഞ്ഞില്ല… ” പിന്നെ നന്മയ്ക്ക് നേരെ തിരിഞ്ഞു.. “കുട്ടിക്ക് ഇയാളെ അറിയും… ഞാൻ പറഞ്ഞിട്ടില്ലേ പത്താം തരം വരെ മുത്തശ്ശന്റെ കൂടെപഠിച്ച ഒരു കേശവനെ.. അദ്ദേഹമാണ് ഇത് .. ” നന്മയുടെ ചുണ്ടിൽ ചിരി വിരിഞ്ഞു.. “ഈ അപ്പൂപ്പൻ അല്ലേ പണ്ട് മുത്തശ്ശന്റെ കൂടെ ആനപ്പുറത്ത് കേറീട്ടു തല കറങ്ങി താഴെ വീണത്… “,,,,,,,, “അതന്നെ… ആ ചങ്ങാതി ആണ് ഇത്…ഉച്ചക്ക് ഉറക്കം വരാതെ ഉമ്മറത്തിരുന്നപ്പോളാണ് ഈ വിദ്വാൻ ഇവിടെ നിൽക്കുന്നത് കണ്ടത്…”

“എടോ താൻ എന്തൊക്കെയാ കുട്ടികളോട് പറഞ്ഞിരിക്കുന്നത് … കഥയൊക്കെ എല്ലാർക്കും, ഉണ്ട്ട്ടോ… മോൾടെ മുത്തശ്ശന്റെ കഥകളൊക്കെ അതിലും രസമാ.. അതൊക്കെ ഞാൻ വിശദമായിട്ട് പറഞ്ഞു തരാട്ടോ…”,,,,,,,,,, “എന്നാലും ഞങ്ങൾ പേടിച്ചു പോയി രാവിലെ ഇറങ്ങിയപ്പോൾ വൈകിട്ട് ഇവിടെ കാണില്ലെന്ന് പറഞ്ഞാ മുത്തശ്ശൻ വിട്ടതേ.. അതോണ്ട് പേടിച്ചു പോയി ” മുത്തശ്ശൻ നന്മയെ ചേർത്തു നിർത്തി പറഞ്ഞു “ഇത് മകന്റെ കുട്ട്യോളാ…” അപ്പോളേക്കും എല്ലാവരുടെ മുഖത്തും ചിരി പടർന്നിരുന്നു. ആദ്യം കണ്ട സ്ത്രീ പറഞ്ഞു. ,,,,,,,,” ഞാൻ ഇവിടുത്തെ മരുമകളാട്ടോ….. പേര് യശോദ… ഇത് മകളാണ്… പേര് മീനാക്ഷി … ” നന്മ അവരുടെ നേർക്ക് നോക്കി പുഞ്ചിരിച്ചു. “ഇവിടെ വന്നതിൽ പിന്നെ അച്ഛനും പരാതി ആയിരുന്നു കൂട്ടില്ലെന്ന്…. എന്താ മോൾടെ പേര് ദേവുന്നാ…? “,,,,,, “പേര് നന്മാന്നാ … അമ്മ ദേവൂന്ന് വിളിച്ചാൽ മതി… ” അമ്മ എന്ന് അറിയാതെ അവളുടെ വായിൽ വന്നതാണ്. “മോന്റെയോ….?” “ദീപക് ….” അവൻ പറഞ്ഞു. “എന്താ യശോദേ..വന്ന കാലിൽ അവരെ നിർത്താതെ വെള്ളം വല്ലോം കൊടുക്കൂ…” “വർത്തമാനത്തിനടയിൽ ഞാൻ അതങ്ങ് മറന്നു പോയി…. നിങ്ങൾ ഇരിക്കൂട്ടോ …” അവർ അകത്തേക്ക് തിരിഞ്ഞപ്പോൾ നന്മ പറഞ്ഞു. ” ഇപ്പോൾ ഒന്നും വേണ്ട… കുറച്ചു തിരക്കുണ്ട്.. പിന്നെ വിശദമായി പരിചയപ്പെടാം… പോകാം മുത്തശ്ശാ…” ” എന്നാൽ ശരിയെടോ… നാളെ കാണാം…” യാത്ര പറഞ്ഞ‌ അവർ ഇറങ്ങി. വീടെത്തുംവരെ നന്മ ഒന്നും മിണ്ടിയില്ല. മുത്തശ്ശൻ ദീപുവുമായി എന്തൊക്കെയോ പറഞ്ഞു വരുന്നുണ്ട്. ഉമ്മറത്ത് കയറിയപ്പോൾ മുത്തശ്ശൻ അവൾക്കു നേരേ തിരിഞ്ഞു. “എന്താ മുത്തശ്ശന്റ കുട്ടി പേടിച്ചു പോയോ?” “ഇല്ല … വലിയ ആശ്വാസാരുന്നു…. ” അവൾ മുഖം തിരിച്ചു.വീടിനുള്ളിലേക്ക് അവർ കയറിയപ്പോൾ അവൾ വിളിച്ചു പറഞ്ഞു. “ദീപൂ ,വാതില് ചാരിക്കോട്ടോ …” മുത്തശ്ശൻ അവളുടെ അടുത്തെത്തി ചോദിച്ചു ‘” എന്റെ ദേവു പിന്നങ്ങിപ്പോവ്വാ…? ” അവൾ ഒന്നും പറയാതെ ഗേറ്റിനു വെളിയിൽ വെച്ചിട്ടുള്ള വണ്ടിക്കടുത്തേക്ക് നീങ്ങി. മുത്തശ്ശൻസങ്കടത്തോടെ അവളെ നോക്കി നിന്നു. ഹെൽമറ്റ് തലയിൽ വെക്കുമ്പോൾ അവൾ വിളിച്ചു പറഞ്ഞു ” വാര്യർക്കുള്ളത് വന്നിട്ട് തരാട്ടോ… ഇപ്പോ ധൃതിയുണ്ടേ…. ” ,,,,,മുത്തശ്ശൻ ചിരിയോടെ അവൾക്കു നേരെ കൈ വീശിക്കാട്ടി. *******

ദിവസങ്ങൾക്കുള്ളിൽ മുത്തശ്ശന് നഷ്ടപ്പെട്ട ഊർജസ്വലത ഒക്കെ തിരിച്ചു വന്നു. ഇപ്പോൾ രണ്ട് കൂട്ടുകാർക്കും സമയം തികയന്നില്ലെന്നൊരു പരാതിയേ ഉള്ളൂ… കുട്ടിക്കാലത്തെയും അതിനു ശേഷമുള്ള നീണ്ട ഇളവേളയിലെയും കഥകൾ അത്ര പെട്ടെന്ന് പറഞ്ഞാൽ തീരില്ലല്ലോ?… പതിയെ ആണെങ്കിലും മുത്തശ്ശന് ഈ സ്ഥലങ്ങളൊക്കെ ഇഷ്ടപ്പെടാൻ തുടങ്ങിയിരിക്കുന്നു …. ദീപുവിന്റെ ക്ലാസ്സും നന്നായി പോകുന്നു….. നന്മയ്ക്ക് ആകെ കൂടി സന്തോഷം തോന്നി… വർഷങ്ങൾക്ക് ശേഷം ജീവിതം വീണ്ടും നല്ല ദിശയിൽ പോകുമെന്നൊരു തോന്നൽ വന്നു….. നന്മ കണക്ക് കൂട്ടി നോക്കി…. എത്രയൊക്കെ വലിച്ചു പിടിച്ചിട്ടു ഈ മാസം എല്ലാ ചിലവും കൂടി എണ്ണായിരം രൂപയോടടുത്തുവന്നു…. കൊതുക് തിരിയും കുന്തിരിക്കവുമാണ് ഇവിടെ എത്തിയ ശേഷം അധികമായി ഉപയോഗിക്കാൻ തുടങ്ങിയത്.പിന്നെ ഗ്യാസും… വീട്ടിലാണെങ്കിൽ പേരിന് മാത്രമായിരുന്നു ഗ്യാസ് അടുപ്പ് …പറമ്പിൽ ഇഷ്ടം പോലെ വിറകുണ്ടായിരുന്നു… ഇവിടെയാണേൽ ഒന്നും തന്നെ കിട്ടാനില്ല… കഴിഞ്ഞ മാസം ഷാനു കൊണ്ടുവന്ന വിറക് രണ്ടാഴ്ച കൊണ്ടാ തീർന്നത്… പിന്നെ പുകയില്ലാത്ത അടുപ്പ് കാണാൻ ഒരു ഭംഗിയൊക്കെ ഉണ്ടെന്നേ ഉള്ളൂ.. പാകം ചെയ്യാൻ അത്ര പോരാ…..കാറ്ററിംഗിൽ നിന്ന് ആദ്യമായി ചിലവെല്ലാം കൂടി കഴിഞ്ഞ് നാല്ലൊരു തുക കയ്യിൽ കിട്ടിയത്.അങ്ങനെ എല്ലാം കഴിഞ്ഞ് മിച്ചം ഇരുപത്തയ്യായിരം രൂപ മിച്ചമുണ്ട്. ഈ രീതിയിൽ പോയാൽ ഒരു വർഷം കഴിഞ്ഞ് മൂന്നു ലക്ഷം രൂപ സേവ് ചെയ്യാം. മെറിറ്റിൽ അഡ്മിഷൻ കിട്ടിയാൽ ദീപൂന്റെ എം.ബി.ബി.എസ്. പഠനത്തിന് ആ തുക മതിയാവും….. ഓരോന്ന് ചിന്തിച്ച് പഠിക്കാനുള്ള നോട്സ് എടുത്തു വെച്ചപ്പോളാണ് മുത്തശ്ശന്റെ മുറിയിൽ വെട്ടം കണ്ടത്…. അത് അണയ്ക്കാൻ അങ്ങോട്ട് ചെന്നപ്പോളാൾ മുത്തശ്ശനും ദീപും ഉറങ്ങാതെ കത്തിവെച്ചു കൊണ്ടിരിക്കുന്നു. “ദെന്താത് ?വന്ന് വന്ന് രണ്ടിനും ഉറക്കോം ഇല്ലേ?” “ഞാനിവനോട് ലുലു മോളിൽ പോയ കഥ പറയ്യാരുന്നു.” “മോളിലും താഴോട്ടും ഒക്കെ പോകുമ്പോൾ സൂക്ഷിച്ചു പോണം .അല്ലേൽ കാലൊടിയും..” നന്മകളിയാക്കി. ” ദേവേച്ചിക്ക് പോകാൻ പറ്റാത്തതിന്റെ അസൂയയാ മുത്തശ്ശാ…” “ഓ, പിന്നെ… അസൂയപ്പെടാൻ പറ്റിയ കാര്യേ.. ഞാൻ എന്നും അവിടെ ഒരു കഫേയിൽ പേസ്ട്രി കൊടുക്കാൻ പോകാറുള്ളതാ…. ” “എന്റെ ദീപൂട്ടാ, ഇവൾ എല്ലാടത്തും പോകാറണ്ട്.. നമ്മളെ കൊണ്ടോകില്ലെന്നേയുള്ളൂ..അതിനൊക്കെ അപ്പുറത്തെ മീനൂട്ടി…. അവൾക്ക് അവൾടെ അപ്പൂപ്പൻ കഴിഞ്ഞേയുള്ളൂ വേറെന്തും… ” അത് കേട്ട് പെട്ടെന്ന് മുഖം വാടി… എങ്കിലും ചിരിച്ചു കൊണ്ട് പറഞ്ഞു. ” കിടക്കാൻ നേരത്ത്‌ ലൈറ്റണച്ചിട്ട് കിടന്നോളൂട്ടോ .. ഞാൻ പോണു.. ” “അയ്യോ…ആ പറഞ്ഞത് ഇത്തിരി കൂടിപ്പോയില്ലേ മുത്തശ്ശാ… ദേവേച്ചിക്ക് വിഷമമായിന്ന് തോന്നുണു….” “ഇന്ന് അവളോട് വഴക്കിട്ടില്ലല്ലോ… എന്തേലും കാന്താരി തിരിച്ചു പറയുമെന്ന് കരുതിയാ പറഞ്ഞേ… വേണ്ടയിരുന്നു….” മുറിയിലെ ടേബിൾ ലാബിന്റെ ചുവട്ടിലിരുന്ന ചിത്രത്തിലേക്ക് നോക്കി നന്മ പറഞ്ഞു. ” കേട്ടോ….അമ്മേ… മുത്തശ്ശൻ പറഞ്ഞേ..നിക്ക് അവരെ ഇഷ്ടല്ലാന്ന്… പിന്നെ ഞാൻ ആർക്കു വേണ്ടിയാ ഇതൊക്കെ ചെയ്യണത് …” കരയരുതെന്ന് എത്ര വിചാരിച്ചിട്ടും അവളുടെ കണ്ണ് നിറഞ്ഞു. “ആരാ, എന്റ ദേവൂനെ കരയിച്ചേ…” മുത്തശ്ശനാണ്. അവൾ കണ്ണ് തുടച്ചു കൊണ്ട് എഴുന്നേറ്റു. “കരയ്യോ… അതിന് ദേവു വേറേ ജനിക്കണം.. “,,,,,,,,,,,,,,,അവൾ പറഞ്ഞു. ” സങ്കടായോ എന്റെ ചട്ടമ്പിക്ക്…?” ഇല്ലെന്ന് അവൾ തലയാട്ടി. “എന്റെ കുട്ടിയോടല്ലാതെ ആരോടാ വാര്യര് വഴക്കുണ്ടാക്ക….. ” ” അതിനിപ്പം എന്താ ഇവിടെ ഉണ്ടായത്?… വാര്യര് എന്തൊക്കെ പറഞ്ഞാലും ഞാൻ ലുലുവിൽ കൊണ്ടോവില്ല… അവിടെ പോയി എന്ത് കാട്ടാനാ.. ആരെങ്കിലുമൊക്കെ വായ് നോക്കാനല്ലേ?” “അതേല്ലോ…നീ കൊണ്ടുപോയില്ലേൽ ഞാൻ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കും… ” “എന്നാൽ വാര്യര് പറഞ്ഞു കൊണ്ട് കിടന്നോളൂട്ടോ… എനിക്ക് ഇത്തിരി പണി കൂടി ഉണ്ട്” അവൾ മുത്തശ്ശനെ ഉന്തിക്കൊണ്ട് റൂമിൽ കൊണ്ടാക്കി… കട്ടിലിൽ മുത്തശ്ശൻ കിടന്ന ശേഷം ലൈറ്റ് അണച്ചിട്ട് വെളിയിലിറങ്ങി. *****

ഇന്ത്യൻ ശിക്ഷാ നിയമം ന്ന് മാത്രമേ നന്മയ്ക്ക് മനസ്സിലാകുന്നുള്ളൂ… ബാക്കി പറയുന്നതെല്ലാം പുക പോലെ തോന്നുന്നു. എത്ര ബോറായിട്ടാണ്‌ ഇയാൾ ക്ലാസ്സ് എടുക്കുന്നത് .കഴിഞ്ഞ ദിവസം ഇനി ശ്രദ്ധിക്കാം എന്ന് ഡയലോഗ് പറഞ്ഞപ്പോൾ നന്നാവുമെന്ന് കരുതി… ഇതിലും നന്നായി മുത്തശ്ശൻ ക്ലാസ്സ് എടുക്കുമല്ലോ… അയ്യറങ്കിളിനെ നോക്കിയപ്പോൾ കക്ഷി സുഖനിദ്രയാണ്.. അമ്മാളാണെങ്കിൽ എന്നൊക്കെയോ മനസ്സിലാകുന്ന രീതിയിൽ തലയാട്ടുന്നുണ്ട്. അത് കണ്ടിട്ട് നന്മയ്ക്ക് ചിരി വന്നു… ഒരു മാതിരി ലാഫിങ് ബുദ്ധ തലയാട്ടുന്ന പോലെ… അവൾ പതിയെ ബുക്ക് തുറന്ന് ഇന്നത്തെ കണക്കെല്ലാം എഴുതാൻ തുടങ്ങി. അങ്ങനെ ഒരു വിധത്തിൽ ക്ലാസ്സ് കഴിഞ്ഞ് രണ്ട് യുവമിഥുനങ്ങളെയും വിളിച്ചെഴുന്നേൽപ്പിച്ച്‌ പാർക്കിംഗിൽ എത്തിയപ്പോൾ ഇന്നും അഭിലാഷ് അവിടെ നിന്നിരുന്നു. “ഇന്നും വണ്ടി കേടായിരിക്കും അല്ലേ?” നന്മയുടെ ശബ്ദത്തിൽ പരിഹാസം ഉണ്ടായിരുന്നു. ” ഇല്ല … തന്നെ കാണാൻ വേണ്ടി നിന്നതാണ്.” ” എന്താ ?” “ഞാൻ തന്റെ പുറകേ നടക്കുകയാണെന്ന് തോന്നുന്നുണ്ടോ?” “സാറിന് പിന്നാലെ നടക്കാൻ അല്ല.. ഒപ്പംനടക്കാനാണ് ഇഷ്ടം അല്ലേ ” അവന്റെ കണ്ണുകളിൽ സന്തോഷം നിറഞ്ഞു. “പക്ഷേ എനിക്ക് പിന്നാലെം ഒപ്പോം കൂടേം ഒന്നും നടക്കുന്നോരെ ഇഷ്ടല്ല…. പെൺകുട്ട്യോളെ തനിയെ നടക്കാൻ അനുവദിക്കുന്നോരെയാണ് ഇഷ്ടം…അതോണ്ട് സാർ തൽകാലം എന്നെ തനിയേ നടക്കാൻ വിട്ടാട്ടെ…” അതും പറഞ്ഞ് അവൾ വണ്ടിയെടുത്തു…. കോൾ സെന്ററിൽ ചെന്നപ്പോൾ അഞ്ച് മിനിറ്റ് താമസിച്ചിരുന്നു…. അതിന് സൂപ്പർവൈസറിന്റെ വായിൽ നിന്നുള്ള ചീത്ത മുഴുവൻ കേട്ടു …. അഞ്ച് മിനിറ്റ് ലേറ്റായതിന് അൻപതു മിനിറ്റ് അധികം ഇരിക്കേണ്ടിവന്നു… സഹിക്കയല്ലാതെ എന്തു ചെയ്യാൻ….. എല്ലാം കഴിഞ്ഞ് ഇറങ്ങിയപ്പോൾ പന്ത്രണ്ടടിച്ചു… ഈശ്വരാ… അടുത്ത ദിവസമായി…!!! ഇനി വീട്ടിൽ ചെന്ന് ഒന്ന് കിടക്കുമ്പോളേക്കും നേരം വെളുക്കും….!!! അവളുടെ ദേഷ്യമെല്ലാം വണ്ടിയുടെ ആക്സിലേറ്ററിൽ ആണ് തീർത്തത്.. വീട്ടിലക്കുള്ള ലെയ്നിന്റെ വളവ് തിരഞ്ഞപ്പോൾ തൊട്ടു തൊട്ടില്ലാന്ന മട്ടിൽ ഒരു റേഞ്ച് റോവർ അവളെ കടന്നു പോയി… അവൾ വെട്ടിച്ചു മാറ്റിയതു കൊണ്ട് ഒന്നും പറ്റിയില്ല… തിരിഞ്ഞു നോക്കിയപ്പോൾ അകലേക്ക് പോകുന്ന കാറിന്റെ റിയർവ്യൂ മിററിലൂടെ ഒരു ചിരിക്കുന്ന മുഖം കണ്ടു.മുഖം വ്യക്തമല്ലെങ്കിലും കൂളിംഗ് ഗ്ലാസ്സ് വെച്ചിട്ടുള്ള ആ മുഖത്തെ ചിരി പകൽ പോലെ വ്യക്തമായിരുന്നു.. അപ്പോൾ മന: പൂർവ്വമാണ് പകലാണെങ്കിൽ പിടിച്ചിറക്കി എന്തേലും പറയാമായിരുന്നു….ശ്ശേ… അവൾ നിരാശയോടെ വീടു ലക്ഷ്യമാക്കി നീങ്ങി. വീട്ടിൽ എത്തിയപ്പോൾ മുത്തശ്ശനും ദീപുവും ഉമ്മറത്ത് നിൽപ്പുണ്ടായിരുന്നു…. രണ്ടു പേരുടേയും മുഖത്ത് പരിഭ്രമം നിഴലിച്ചിരുന്നു. ” എന്തേ ദേവൂ ഇത്ര വൈകിയത് ?” “എന്ത് പറയാനാ… ഇന്ന് ക്ലാസ്സ്‌ കഴിയാൻ ലേറ്റ് ആയി… ” ” അതോണ്ട്?” “അതോണ്ടെന്താ, കോൾ സെന്ററിൽ ചെന്നപ്പോൾ അവിടെം താമസിച്ചു. അപ്പോൾ ഇറങ്ങാൻ വൈകി ” ” ഇത്രയും വൈകിയുള്ള ജോലിയാണെങ്കിൽ അത് വേണ്ട നന്മേ… ” മുത്തശ്ശന്റെ ശബ്ദത്തിൽ ശാസന ഉണ്ടായിരുന്നു. “ഇനി ഇങ്ങനെ ഉണ്ടാവില്ല…ഉറപ്പ്..” ഇപ്പോൾ തർക്കിച്ചാൽ ശരിയാവില്ല…. തെറ്റ് തന്റെ ഭാഗത്താണ്… ” നിങ്ങള് കഴിച്ചോ? ” “ഇല്ല .. ദേവേച്ചി വന്നിട്ട് കഴിക്കാമെന്ന് കരുതി.” “അതെന്താ ?മുത്തശ്ശന് സമയത്ത് മരുന്ന് കഴിക്കാനുള്ളതല്ലേ ?” “അതൊക്കെ ഓർമയുണ്ടെൽ നേരത്തെയും കാലത്തെയും വീട്ടിൽ വരണം…” മുത്തശ്ശന് ദേഷ്യം ഇപ്പോഴും മാറിയിട്ടല്ല… നന്മ പതിയെ ചെന്ന് മുത്തശ്ശന്റെ കൈകൾ രണ്ടും കൂട്ടിപ്പിടിച്ചു. “ഇതാവർത്തിക്കില്ലെന്ന് പറഞ്ഞില്ലേ… പിണങ്ങല്ലേ വാര്യരെ…” മുത്തശ്ശന്റെ മുഖത്ത് ചെറിയ പുഞ്ചിരി വിടർന്നു. ” ദേവൂ, നാട്ടുമ്പുറം അല്ലെന്ന് കരുതി നമ്മൾ നമ്മുടെ പരിമിതികൾ മറക്കരുത്… ന്റെ കുട്ടിയെ വിശ്വാസമില്ലാഞ്ഞിട്ടല്ല… പക്ഷേ കാലം മോശമാണ് .. നിനക്കെന്തേലും പറ്റിയാച്ചാൽ ഞങ്ങൾക്ക് ആരാ ഉള്ളത്? ” “ഒന്നും പറ്റിയില്ലല്ലോ?ഇനി ഒരിക്കലും ഇത്രേം താമസിക്കില്ല…. ” അവൾ മുത്തശ്ശനെ ചേർത്തു പിടിച്ചു. ഭക്ഷണം കഴിച്ചാണ്ടിരുന്നപ്പോൾ ദീപു പറഞ്ഞു. ” ദേവേച്ചി നാളെയാട്ടോ മുത്തശ്ശന്റെ ഫ്രണ്ടിന് ട്രീറ്റ് കൊടുക്കേണ്ടത് ” “ഞാൻ അത് മറന്നിരിക്കുകയായിരുന്നു… ഓർമിപ്പിച്ചത് നന്നായി… അപ്പോൾ നാളെ ഫുൾ ടൈംവീട്ടിൽ വേണല്ലേ… എന്തൊക്കെയാ ഉണ്ടാക്കേണ്ടത്?” “അത്താഴത്തിനല്ലേ വിളിച്ചിരിക്കുന്നത്? കുട്ടിക്ക് ഇഷ്ടമുള്ളത് ഉണ്ടാക്കിയാൽ മതി… ” ” മ് മ് … ആലോചിക്കാം” അപ്പോൾ നാളത്തെ കാര്യം തീരുമാനമായി… ******വസങ്ങൾക്കുള്ളിൽ മുത്തശ്ശന് നഷ്ടപ്പെട്ട ഊർജസ്വലത ഒക്കെ തിരിച്ചു വന്നു. ഇപ്പോൾ രണ്ട് കൂട്ടുകാർക്കും സമയം തികയന്നില്ലെന്നൊരു പരാതിയേ ഉള്ളൂ… കുട്ടിക്കാലത്തെയും അതിനു ശേഷമുള്ള നീണ്ട ഇളവേളയിലെയും കഥകൾ അത്ര പെട്ടെന്ന് പറഞ്ഞാൽ തീരില്ലല്ലോ?… പതിയെ ആണെങ്കിലും മുത്തശ്ശന് ഈ സ്ഥലങ്ങളൊക്കെ ഇഷ്ടപ്പെടാൻ തുടങ്ങിയിരിക്കുന്നു …. ദീപുവിന്റെ ക്ലാസ്സും നന്നായി പോകുന്നു….. നന്മയ്ക്ക് ആകെ കൂടി സന്തോഷം തോന്നി… വർഷങ്ങൾക്ക് ശേഷം ജീവിതം വീണ്ടും നല്ല ദിശയിൽ പോകുമെന്നൊരു തോന്നൽ വന്നു….. നന്മ കണക്ക് കൂട്ടി നോക്കി…. എത്രയൊക്കെ വലിച്ചു പിടിച്ചിട്ടു ഈ മാസം എല്ലാ ചിലവും കൂടി എണ്ണായിരം രൂപയോടടുത്തുവന്നു…. കൊതുക് തിരിയും കുന്തിരിക്കവുമാണ് ഇവിടെ എത്തിയ ശേഷം അധികമായി ഉപയോഗിക്കാൻ തുടങ്ങിയത്.പിന്നെ ഗ്യാസും… വീട്ടിലാണെങ്കിൽ പേരിന് മാത്രമായിരുന്നു ഗ്യാസ് അടുപ്പ് …പറമ്പിൽ ഇഷ്ടം പോലെ വിറകുണ്ടായിരുന്നു… ഇവിടെയാണേൽ ഒന്നും തന്നെ കിട്ടാനില്ല… കഴിഞ്ഞ മാസം ഷാനു കൊണ്ടുവന്ന വിറക് രണ്ടാഴ്ച കൊണ്ടാ തീർന്നത്… പിന്നെ പുകയില്ലാത്ത അടുപ്പ് കാണാൻ ഒരു ഭംഗിയൊക്കെ ഉണ്ടെന്നേ ഉള്ളൂ.. പാകം ചെയ്യാൻ അത്ര പോരാ…..കാറ്ററിംഗിൽ നിന്ന് ആദ്യമായി ചിലവെല്ലാം കൂടി കഴിഞ്ഞ് നാല്ലൊരു തുക കയ്യിൽ കിട്ടിയത്.അങ്ങനെ എല്ലാം കഴിഞ്ഞ് മിച്ചം ഇരുപത്തയ്യായിരം രൂപ മിച്ചമുണ്ട്. ഈ രീതിയിൽ പോയാൽ ഒരു വർഷം കഴിഞ്ഞ് മൂന്നു ലക്ഷം രൂപ സേവ് ചെയ്യാം. മെറിറ്റിൽ അഡ്മിഷൻ കിട്ടിയാൽ ദീപൂന്റെ എം.ബി.ബി.എസ്. പഠനത്തിന് ആ തുക മതിയാവും….. ഓരോന്ന് ചിന്തിച്ച് പഠിക്കാനുള്ള നോട്സ് എടുത്തു വെച്ചപ്പോളാണ് മുത്തശ്ശന്റെ മുറിയിൽ വെട്ടം കണ്ടത്…. അത് അണയ്ക്കാൻ അങ്ങോട്ട് ചെന്നപ്പോളാൾ മുത്തശ്ശനും ദീപും ഉറങ്ങാതെ കത്തിവെച്ചു കൊണ്ടിരിക്കുന്നു. “ദെന്താത് ?വന്ന് വന്ന് രണ്ടിനും ഉറക്കോം ഇല്ലേ?” “ഞാനിവനോട് ലുലു മോളിൽ പോയ കഥ പറയ്യാരുന്നു.” “മോളിലും താഴോട്ടും ഒക്കെ പോകുമ്പോൾ സൂക്ഷിച്ചു പോണം .അല്ലേൽ കാലൊടിയും..” നന്മകളിയാക്കി. ” ദേവേച്ചിക്ക് പോകാൻ പറ്റാത്തതിന്റെ അസൂയയാ മുത്തശ്ശാ…” “ഓ, പിന്നെ… അസൂയപ്പെടാൻ പറ്റിയ കാര്യേ.. ഞാൻ എന്നും അവിടെ ഒരു കഫേയിൽ പേസ്ട്രി കൊടുക്കാൻ പോകാറുള്ളതാ…. ” “എന്റെ ദീപൂട്ടാ, ഇവൾ എല്ലാടത്തും പോകാറണ്ട്.. നമ്മളെ കൊണ്ടോകില്ലെന്നേയുള്ളൂ..അതിനൊക്കെ അപ്പുറത്തെ മീനൂട്ടി…. അവൾക്ക് അവൾടെ അപ്പൂപ്പൻ കഴിഞ്ഞേയുള്ളൂ വേറെന്തും… ” അത് കേട്ട് പെട്ടെന്ന് മുഖം വാടി… എങ്കിലും ചിരിച്ചു കൊണ്ട് പറഞ്ഞു. ” കിടക്കാൻ നേരത്ത്‌ ലൈറ്റണച്ചിട്ട് കിടന്നോളൂട്ടോ .. ഞാൻ പോണു.. ” “അയ്യോ…ആ പറഞ്ഞത് ഇത്തിരി കൂടിപ്പോയില്ലേ മുത്തശ്ശാ… ദേവേച്ചിക്ക് വിഷമമായിന്ന് തോന്നുണു….” “ഇന്ന് അവളോട് വഴക്കിട്ടില്ലല്ലോ… എന്തേലും കാന്താരി തിരിച്ചു പറയുമെന്ന് കരുതിയാ പറഞ്ഞേ… വേണ്ടയിരുന്നു….” മുറിയിലെ ടേബിൾ ലാബിന്റെ ചുവട്ടിലിരുന്ന ചിത്രത്തിലേക്ക് നോക്കി നന്മ പറഞ്ഞു. ” കേട്ടോ….അമ്മേ… മുത്തശ്ശൻ പറഞ്ഞേ..നിക്ക് അവരെ ഇഷ്ടല്ലാന്ന്… പിന്നെ ഞാൻ ആർക്കു വേണ്ടിയാ ഇതൊക്കെ ചെയ്യണത് …” കരയരുതെന്ന് എത്ര വിചാരിച്ചിട്ടും അവളുടെ കണ്ണ് നിറഞ്ഞു. “ആരാ, എന്റ ദേവൂനെ കരയിച്ചേ…” മുത്തശ്ശനാണ്. അവൾ കണ്ണ് തുടച്ചു കൊണ്ട് എഴുന്നേറ്റു. “കരയ്യോ… അതിന് ദേവു വേറേ ജനിക്കണം.. “,,,,,,,,,,,,,,,അവൾ പറഞ്ഞു. ” സങ്കടായോ എന്റെ ചട്ടമ്പിക്ക്…?” ഇല്ലെന്ന് അവൾ തലയാട്ടി. “എന്റെ കുട്ടിയോടല്ലാതെ ആരോടാ വാര്യര് വഴക്കുണ്ടാക്ക….. ” ” അതിനിപ്പം എന്താ ഇവിടെ ഉണ്ടായത്?… വാര്യര് എന്തൊക്കെ പറഞ്ഞാലും ഞാൻ ലുലുവിൽ കൊണ്ടോവില്ല… അവിടെ പോയി എന്ത് കാട്ടാനാ.. ആരെങ്കിലുമൊക്കെ വായ് നോക്കാനല്ലേ?” “അതേല്ലോ…നീ കൊണ്ടുപോയില്ലേൽ ഞാൻ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കും… ” “എന്നാൽ വാര്യര് പറഞ്ഞു കൊണ്ട് കിടന്നോളൂട്ടോ… എനിക്ക് ഇത്തിരി പണി കൂടി ഉണ്ട്” അവൾ മുത്തശ്ശനെ ഉന്തിക്കൊണ്ട് റൂമിൽ കൊണ്ടാക്കി… കട്ടിലിൽ മുത്തശ്ശൻ കിടന്ന ശേഷം ലൈറ്റ് അണച്ചിട്ട് വെളിയിലിറങ്ങി. *****

കൃത്യം ഏഴു മണിയായപ്പോൾ അവരെല്ലാവരും എത്തി. അന്ന് പരിചയപ്പെട്ടവരെ കൂടാതെ ഒരു പുതിയ മുഖം കൂടി ഉണ്ടായിരുന്നു. ” ഇതാണ് കേട്ടോ ദേവൂ ഗൃഹനാഥൻ ….” അവിടുത്തെ അമ്മ പരിചയപ്പെടുത്തി. നന്നേ വെളുത്തിട്ട് നല്ല ഉയരം കൂടിയ ഒരാൾ കട്ടി മീശയും കട്ടി ക്കണ്ണടയും… എല്ലാം കൂടി അദ്ദേഹത്തിന് ഒരു അധ്യാപകന്റെ ഛായ തോന്നി…. നന്മ അദ്ദേഹത്തിന് നേരെ കൈകൂപ്പി….,,,,,,,, ” കുട്ടിയെ മാത്രമേ ഇനി പരിചയപ്പെടാൻ ഉണ്ടായിരുന്നുള്ളൂ….. ” ശരിയാ… ദീപുവും മുത്തശ്ശനും ആ വീട്ടിലെ നിത്യസന്ദർശകരാണ്.,,, താൻ മാത്രമാണ് വന്നിട്ട് അങ്ങോട്ട് പോകാത്തത്.. “അതെങ്ങനെയാ അന്ന് കണ്ടതിൽ പിന്നെ ഇയാളെ നേരേ ചൊവ്വെ കാണുന്നത് ഇപ്പോളാ ട്ടോ… പിന്നെ വരാന്ന് പറഞ്ഞു എന്നെ വെറുതേ പറ്റിച്ചു..” യശോദയുടെ വാക്കുകളിൽ പരിഭവം ഉണ്ടായിരുന്നു. ” മന: പൂർവ്വമല്ലാ അമ്മേ.. ഓരോരോ തിരക്കായിരുന്നു…. ” ”ജോലിയുടെ തിരക്കൊന്നും ഇവൾക്കറിയില്ലാ കുട്ടീ… പണ്ട് ഞാനും ജോലിക്ക് പോയിട്ട് വൈ കിയാലും വഴക്കുണ്ടാക്കാനേ ഇവൾക്ക് അറിയൂ.. ” എല്ലാവരും അത് കേട്ട് ചിരിച്ചു….. നന്മ അകത്തേക്ക് നടന്നപ്പോൾ യശോദയും മീനാക്ഷിയും അവളുടെ ഒപ്പം പോയി.. പുരുഷപ്രജകൾ എന്തൊക്കെയോ നാട്ടുകാര്യങ്ങൾ പറഞ്ഞിരുന്നു.,, നന്മയുടെ കൂടെ നടന്ന് മീനവും യശോദയും വീട് മുഴുവൻ ചുറ്റിക്കണ്ടു… കാര്യം ഫുള്ളി ഡിസൈൻഡ് ആയിട്ടുള്ള വില്ല ആണെങ്കിലും നന്മ മൊത്തത്തിൽ അഴിച്ചുപണി തിരുന്നു…. പഴയ വീട് പുനരാവിഷ്കരിക്കാൻ അവൾ നടത്തിയ ശ്രമങ്ങൾ ഏറെക്കുറേ വിജയകരമായിരുന്നു..,, മട്ടുപ്പാവിലെ പൂന്തോട്ടവും ടെറസിലെ കൃഷിയും ലൗ ബേർഡ്സും എല്ലാം നന്മയുടെ വീടിനെ മറ്റു വീടുകളിൽ നിന്ന് വ്യത്യസ്തമാക്കിയിരുന്നു… മീനുവുമായി അത്രയും നേരം കൊണ്ട് നന്മ കൂട്ടായിരുന്നു…. “ദേവേച്ചിക്ക് എന്താ ഈ വീട് ഇഷ്ടമായില്ലേ? മുഴുവൻ അഴിച്ചുപണി തിരിക്കുന്നു…. ” മീനാക്ഷി ചോദിച്ചു. നന്മ മറുപടി പറയാൻ തുടങ്ങിയപ്പോളേക്കും ഗേറ്റിനു മുന്നിൽ ഒരു കാർ വന്ന് നിന്നു. എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി.. “ആദിയാവും…” യശോദ പറഞ്ഞു. ഗേറ്റ് തുറന്ന് വന്ന ചെറുപ്പക്കാരനെ കണ്ടപ്പോൾ നന്മയ്ക്ക് നല്ല മുഖപരിചയം തോന്നി… വെട്ടിയൊതുക്കിയ മുടിക്കും ക്ലീൻ ഷേവ് ചെയ്ത മുഖത്തിനും ചേരാത്ത രീതിയിൽ അയാളുടെ മുഖത്ത് ഗൗരവം നിറഞ്ഞിരുന്നു… കൂടെ ഒരു കൂളിംഗ് ഗ്ലാസ്സും…!!! അത് കണ്ടപ്പോളാണ് നന്മയ്ക്ക് ആളെ പിടികിട്ടിയത്.. ഇത് അയാളല്ലേ????…, ഇന്നലെ തന്നെ കാറിടിപ്പിച്ച്‌ കൊല്ലാൻ നോക്കിയവൻ… അതേ കണ്ണട… ഇതവൻ തന്നെ… നന്മയുടെ മുഖത്ത് ദേഷ്യം ഇരച്ചു കയറി.. അയാൾ അകത്തേക്ക് കയറി ” ദേവൂ ,ഇതാട്ടോ ഞങ്ങടെ പുത്രൻ.. ആദിത്യൻ….” ,,,,,,അമ്മ പറഞ്ഞു. നന്മ അയാളെ നോക്കി ചിരിച്ചെന്നു വരുത്തി.. അയാൾ നോക്കിയതല്ലാതെ ചിരിച്ചു പോലുമില്ല… നന്മ അറിയാവുന്ന ചീത്തയെല്ലാം മനസ്സിൽ വിളിച്ചു.. പിന്നെ അവളും ഗൗരവം ഭാവിച്ചു. മീനാക്ഷി അപ്പോളാണ് അകത്ത് നിന്നിറങ്ങി വന്നത്… വന്നപാടെ അവൾ പറഞ്ഞു.. “കണ്ടോ, അച്ഛേ, ദേവേച്ചി ഈ വീടു മുഴുവൻ അഴിച്ചു പണിതത്.. നല്ല ഭംഗീണ്ടല്ലേ… എന്താ പഴയ ഇന്റീരിയർ ഇഷ്ടല്ലായിരുന്നോ? ” “അല്ല.. എനിക്ക് ഒട്ടും ഇഷ്ടായില്ലാരുന്നു… അവിടം ഇവിടെം കുറേ തുളകളും… കുട്ട്യോള് കളറടിച്ചതു പോലെ കുറേ പെയിന്റിങ്ങും.. ഏറ്റവും മണ്ടത്തരം ആ നടുമുറ്റന്ന് പറഞ്ഞ് കാട്ടിക്കൂട്ടിതാ… പണ്ടത്തെ കാലത്ത് വീട്ടിലെ എല്ലാവർക്കും ഒരുമിച്ചിരിക്കാനുള്ള സ്ഥലമായിരുന്നു ഇത്… ഇവിടെ ഉണ്ടാക്കിയിരിക്കുന്നതോ… ആർക്കും ഇരിക്കാൻ പറ്റില്ല… മഴ പെയ്താൽ വെള്ളം മുഴുവൻ വീടനകത്തും.. ഇതൊക്കെ ഉണ്ടാക്കിയവനെ എന്റെ കയ്യിൽ കിട്ടണം.. അപ്പോൾ കാട്ടാം…” നന്മ പറഞ്ഞു നിർത്തി.. നോക്കിയപ്പോൾ എല്ലാവരും ചിരിക്കുന്നുണ്ട്.,, മുത്തശ്ശന്റയും ദീപുവിന്റെയും മുഖത്ത് ഞാനെന്തോ മഹാപരാധം ചെയ്ത ഭാവം…. പെട്ടെന്നാണ് ആദിത്യൻ എഴുന്നേറ്റത്…. അവൻ നന്മയ്ക്ക് അഭിമുഖമായി നിന്നു.എന്നിട്ട് പറഞ്ഞു. “എന്നാൽ കാട്ടൂ…. ” ” എന്താ?” നന്മയ്ക്ക് മനസ്സിലായില്ല. ” ഇത് ഉണ്ടാക്കിയ ആളെ കണ്ടാൽ എന്തോ കാട്ടും ന്ന് പറഞ്ഞൂല്ലോ…ഞാനാണ് ഈ വീടിന്റെ ആർക്കിടെക്ട് …..” അവന്റെ മുഖത്ത് ഇന്നലെ കണ്ട അതേ ചിരി വിരിഞ്ഞു… പക്ഷേകണ്ണുകളിൽ കോപം തിളങ്ങി നിന്നു…നന്മയ്ക്ക് ഭൂമി പിളർന്നു താഴോട്ട് പോയാൽ മതിയെന്ന് തോന്നി .. (തുടരും……..)

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

Love

ആലില താലി ചാർത്തി ദുർഗയെ തന്റെതാക്കിയ കാലം തൊട്ട് അവർ മത്സരിച്ചു സ്നേഹിക്കുകയായിരുന്നു…

Published

on

രചന: അക്ഷര മോഹൻ

“ച്ഛേ അമ്മൂത്തിടെ അമ്മ എപ്പോയ വദുന്നേ…” തന്റെ നെഞ്ചിൽ കിടന്നുകൊണ്ട് രണ്ട് കുഞ്ഞികൈകളും താടിയിൽ വച്ചു ചോദിക്കുന്ന അമ്മു മോളെ കണ്ടപ്പോൾ എന്തുകൊണ്ടോ ആദിത്യന്റെ ഹൃദയം വിങ്ങി… “അമ്മ പെട്ടെന്ന് വരൂലോ അച്ഛേടെ അമ്മൂട്ടിയെ കാണാൻ…അമ്മ അമ്മൂട്ടിക്ക് പാപ്പം തരും അമ്മൂട്ടിയെ കുളിപ്പിക്കും അമ്മൂട്ടിടെ കൂടെ കളിക്കും…ട്ടോ” “ചത്യം…” പീലികൾ നിറഞ്ഞ കണ്ണുകൾ വിടർത്തി ചോദിച്ചപ്പോൾ അയാൾ ഒന്നുകൂടെ ആ കുഞ്ഞിനെ നെഞ്ചോടടക്കി പിടിച്ചു… “ആട കണ്ണാ ചത്യം..” കുഞ്ഞു നെറ്റിയിൽ ഉമ്മ വച്ചു പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് മുഖം വിടരുന്നതും കുഞ്ഞരി പല്ലുകൾ കാട്ടി ചിരിക്കുന്നതും അയാൾ നോക്കി നിന്നു… അയാളുടെ കൈ വിടുവിച്ചു നെഞ്ചിൽ കയറി ഇരുന്ന് ആ കുഞ്ഞിപ്പെണ്ണ് അയാളുടെ മുഖം നിറയെ തുരു തുരെ ഉമ്മ വച്ചു.. “നാളെ അങ്കമ്പാദിൽ പോയിട്ടമ്പോ അമ്മൂത്തി കിച്ചൂത്തനോദു പദയൂലോ കിച്ചൂത്തന്റെ അമ്മേ പോലെ എനിച്ചും അമ്മ പാപ്പം വാദിതദുംന്ന്…” അയാളുടെ മീശയിൽ പിടിച്ചു വലിച്ചു കൊണ്ട് കൊഞ്ചലോടെ പറയുന്ന അമ്മുമോളെ കട്ടിലിൽ നെഞ്ചോട് ചേർത്ത് കിടത്തി കുഞ്ഞു മുടിയിലൂടെ വിരലോടിച്ചു… “നമുക്ക് പറയാം ട്ടോ…ഇപ്പൊ അച്ഛേടെ അമ്മൂത്തി ഒങ്ങിക്കോ…” ഒന്നുകൂടെ നെറ്റിയിൽ ഉമ്മവച്ചു കൊണ്ട് പറഞ്ഞപ്പോൾ അമ്മുമോളും അയാളെ ചുറ്റി പിടിച്ചു കിടന്നു… അമ്മൂട്ടി ഉറക്കത്തിലേക്ക് വഴുതി വീണപ്പോൾ ആദിത്യന്റെ മനസ്സ് വർഷങ്ങൾ പിറകിലോട്ട് പോവുകയായിരുന്നു…

“ഈ ഭ്രാന്തി പെണ്ണിനെ തന്നെ വേണോ ആദിയേട്ടന്…” മുഖത്തിൽ ഒരു ഭാവവ്യത്യാസവും ഇല്ലാതെ തന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കുന്ന ദുർഗയെ അമ്പരപ്പോടെ ആദിത്യൻ നോക്കി നിന്നു… “എനിക്കിനിയും ഭ്രാന്ത്‌ വരും ആദിയേട്ടാ…അങ്ങനെയുള്ള എന്നെ ആദിയേട്ടന് സഹിക്കാൻ പറ്റീന്ന് വരില്ല…” ദൂരെയെങ്ങോട്ടോ മിഴികളൂന്നി പറയുന്നവളെ ആദിത്യൻ ആദ്യമായി കാണുന്നത് പോലെ നോക്കി…അവളുടെ അങ്ങനെയൊരു മുഖം ആദ്യമായി ആയിരുന്നു അവൻ കണ്ടത്… “അമ്മ മാത്രേ ഉണ്ടായിരുന്നുള്ളു എനിക്ക്…അമ്മയെന്ന് പറഞ്ഞാൽ വളർത്തമ്മ…” മൗനം ബേധിച്ചു കൊണ്ട് അവൾ തന്നെ സംസാരിച്ചു തുടങ്ങി… ആറ് വയസ്സ് വരെ അനാഥാലയത്തിൽ ആയിരുന്നു…ചെറിയ ഓർമ്മകൾ മാത്രേ ഉള്ളു…അമ്മക്കും ആരുമില്ലായിരുന്നു എന്നെ പോലെ…ആ അമ്മ എന്നെ കൂടെ കൂട്ടി…എന്നെ സ്വന്തം മകളായി വളർത്തി…ആരോരുമില്ലാത്ത ഞങ്ങൾക്ക് ആരൊക്കെയോ ഉണ്ടെന്ന തോന്നൽ…എനിക്ക് അമ്മയും അമ്മയ്ക്ക് ഞാനും…ജീവിതത്തിൽ ആദ്യമായി സന്തോഷം എന്തെന്നറിഞ്ഞ നാളുകൾ…” ആ ഓർമകളിൽ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു… “പക്ഷേ +2വിലെ പരീക്ഷ കഴിഞ്ഞ അന്ന്…” നൊടിയിടയിൽ കണ്ണുകൾ നിറഞ്ഞൊഴുകി…അവൾ എങ്ങലടിച്ചു കരഞ്ഞു… കരയരുതെന്ന് പറഞ്ഞു അശ്വസിപ്പിക്കാൻ അവന് തോന്നിയെങ്കിലും ഇതുവരെ മനസ്സിൽ ഒളിപ്പിച്ചു വച്ച സങ്കടം കരഞ്ഞു തീർക്കട്ടെയെന്ന് കരുതി അവൻ അവൾ പറയുന്നതിനായി കാതോർത്തു…

“വീട്ടിലേക്കുള്ള അത്യാവശ്യസാധനങ്ങൾ വാങ്ങി സ്കൂളിന് മുന്നിൽ എന്നെ കാത്തുനിൽക്കുവായിരുന്നു ന്റെ അമ്മ..അമ്മയെ കണ്ടിട്ടും കാണാത്ത പോലെ കൂട്ടുകാരുടെ കൂടെ ഞാൻ റോഡിലേക്ക് ഓടി…ന്റെ പിറകെ തന്നെ അമ്മയും..പക്ഷേ എന്നെ മാത്രം കണ്ട അമ്മ റോഡിലൂടെ വന്ന ബസ് കണ്ടില്ല…

” നിറഞ്ഞു കൊണ്ടിരുന്ന കണ്ണുകൾ അവൾ വീണ്ടും വീണ്ടും അമർത്തി തുടച്ചു… “ന്റെ കണ്മുന്നിൽ വച്ചാ ന്റെ അമ്മ…ചോര വാർന്നു പിടഞ്ഞു പിടഞ്ഞു…അവസാനം ന്റെ മടിയിൽ കിടന്നു തന്നെ…” ഒരു പൊട്ടികരച്ചിലോടെ ദുർഗ ആദിത്യന്റെ നെഞ്ചിലേക്ക് വീണു… “ഞാൻ കാരണാ ന്റെ അമ്മ…ഞാൻ അന്ന് അമ്മയുടെ കൂടെ തന്നെ നിന്നിരുന്നെങ്കിൽ ന്റെ അമ്മ ഇന്നും ന്റെ കൂടെ ഉണ്ടാകുവായിരുന്നു…” ആദിത്യന്റെ നെഞ്ചിൽ മുഖമുരസി കൊണ്ടവൾ കരഞ്ഞു… തന്റെ നെഞ്ചിൽ കിടന്നു കണ്ണീർ വാർക്കുന്നവളെ അവൻ മുറുകെ ചേർത്തു പിടിച്ചു… പെട്ടെന്ന് ഒരു പിടച്ചിലോടെ അവൾ അവനിൽ നിന്ന് അകന്നു മാറി… മുഖമുയർത്താതെ മറ്റൊരിടത്തേക്ക് ദൃഷ്ടി പായിച്ചു… “ന്റെ മുന്നിൽ കിടന്നു മരിച്ച അമ്മയുടെ മുഖം…അമ്മ മരിക്കാൻ കാരണം ഞാൻ ആണെന്നുള്ള തോന്നൽ…വീട്ടിൽ ഒറ്റപെട്ട ദിവസങ്ങൾ…അപ്രതീക്ഷിതമായി വീണ്ടും അനാഥത്വം…എല്ലാം കൊണ്ടും ഞാൻ ഭ്രാന്തി ആയി…മുഴു ഭ്രാന്തി…ഒരു വർഷത്തോളം ആശുപത്രിയിൽ…അവിടെ നടന്നതൊന്നും ഇന്നും എനിക്ക് ഓർമ ഇല്ല…ഒടുവിൽ എല്ലാം മാറി വീട്ടിൽ എത്തിയപ്പോൾ എല്ലാവരും ഭ്രാന്തിപ്പെണ്ണെന്ന് പറഞ്ഞു അകറ്റി നിർത്തി…എല്ലായിടത്തും ആ പേര് മാത്രമായി… ദുർഗ എന്ന പേര് ഞാൻ പോലും മറന്നു തുടങ്ങി… ഭ്രാന്തി എന്ന പേര് മാത്രം ചെവിയിൽ മുഴങ്ങി കേട്ടപ്പോൾ വീണ്ടും മനസ്സ് കൈ വിട്ടുപോകുമെന്ന് തോന്നിയപ്പോൾ അവിടം വിട്ടു… പിന്നീട് പഠിച്ചും അതിനിടയിൽ ജോലി ചെയ്തും 7 വർഷം കൊണ്ട് ദാ ഇവിടെ വരെ എത്തി…” കണ്ണുകൾ തുടച്ചു ചെറുപുഞ്ചിരിയോടെ മുന്നിലുള്ള LP സ്കൂൾ ചൂണ്ടി കാണിച്ചവൾ പറഞ്ഞപ്പോൾ അവളുടെ ചുണ്ടിലെ പുഞ്ചിരി അവനിലേക്കും പകർന്നു… “ഇവിടെ ഈ കുട്ട്യോൾടെ കളിയും ചിരിയുമൊക്കെ കാണുമ്പോൾ പഴയതൊക്കെ മറക്കുവാ ഞാൻ…ചിലപ്പോൾ സാഹചര്യങ്ങൾ പ്രതികൂലമായാൽ വീണ്ടും ഞാനൊരു ഭ്രാന്തിയാവാം…വെറുതെ എന്നെ സ്നേഹിച്ച കുറ്റത്തിന് ആദിയേട്ടന്റെ ജീവിതം പാഴാക്കാൻ ഞാൻ സമ്മതിക്കില്ല…” പ്രതീക്ഷയോടെ അവളെ തന്നെ നോക്കി നിൽക്കുന്ന ആദിത്യനോട് പറഞ്ഞു കൊണ്ട് തെളിച്ചമില്ലാത്ത ഒരു ചിരിയോടെ അവൾ തിരിഞ്ഞു നടന്നു… കുഞ്ഞു കുട്ടികളോടുള്ള ഇഷ്ടം കൊണ്ടാണ് താൻ ഈ ജോലിയിലേക്ക് തിരിഞ്ഞത്…ജോയിൻ ചെയ്ത് രണ്ട് വർഷത്തിന് ശേഷമാണ് ദുർഗ വരുന്നത്..ചുണ്ടിൽ എന്നും പുഞ്ചിരി ഉണ്ടാകുമെങ്കിലും അവളുടെ കണ്ണിൽ എന്നുമൊരു വിഷാദമായിരുന്നു… എല്ലാവരോടുമുള്ള അവളുടെ സൗമ്യമായ പെരുമാറ്റം തന്നെയാണ് തന്നെയും അവളിലേക്ക് അടുപ്പിച്ചത്…പതിയെ സൗഹൃദം സ്ഥാപിക്കുകയും അവളുടെ ആദി മാഷ് എന്ന വിളി ആദിയേട്ടനിലേക്ക് മാറുകയും ചെയ്തു…കുറച്ച് കാലങ്ങളായി മനസ്സിൽ കൊണ്ട് നടക്കുന്ന ആഗ്രഹമായിരുന്നു ഇന്ന് തുറന്നു പറഞ്ഞത്…അത് ഇങ്ങനെ ആയപ്പോൾ ഉള്ള സങ്കടം അമ്മയോട് പറയുകയായിരുന്നു ആദിത്യൻ…

“നിനക്ക് അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ നമുക്ക് അവളെ ഇങ്ങട് കൂട്ടാം മോനേ…നിന്നെ ഇഷ്ടമല്ലെന്ന് ദുർഗ മോള് പറഞ്ഞില്ലല്ലോ…അടുത്ത ഞായറാഴ്ച്ച തന്നെ അവൾ താമസിക്കുന്ന ഹോസ്റ്റലിൽ പോയി സംസാരിക്കാം നമുക്ക്…” അമ്മയെയും കൂട്ടി അവളുടെ ഹോസ്റ്റലിലേക്ക് തിരിക്കുമ്പോൾ ഹൃദയം അതിവേഗം മിടിക്കുകയായിരുന്നു…ദുർഗ എതിർപ്പ് പറയരുതേ എന്ന ഒരു പ്രാർത്ഥന മാത്രമേ ഇരുവർക്കും ഉണ്ടായിരുന്നുള്ളു… “ദുർഗ…എനിക്ക് ന്റെ അമ്മ മാത്രേ ഉള്ളു…അമ്മയ്ക്കും ഒത്തിരി ഇഷ്ടാടോ തന്നെ…വന്നൂടെ…ന്റെ കൂടെ…ന്റെ അമ്മയുടെ മകളായിട്ട്…ന്റെ പെണ്ണായിട്ട്…” കസേരയിലിരുന്നു തന്നെ പ്രതീക്ഷയോടെ നോക്കുന്ന അമ്മയിലേക്കും നിറയാൻ വെമ്പി നിൽക്കുന്ന ആദിത്യന്റെ മിഴികളിലേക്കും നോക്കി ഒരു നിമിഷം ദുർഗ എന്ത് പറയണമെന്നറിയാതെ പതറി… “ആദിയേട്ടാ…ഭ്രാന്തിയാ ഞാൻ…ഭ്രാന്തി…” അത് പറഞ്ഞു പൂർത്തിയാക്കുന്നതിനു മുന്നേ ആദിത്യന്റെ കൈവിരലുകൾ ദുർഗയുടെ ചുണ്ടുകളെ പൊതിഞ്ഞിരുന്നു… “നിന്റെ കഴിഞ്ഞ കാലം എനിക്ക് പ്രശ്നമല്ല പെണ്ണേ…അതൊരു കഥയായി മാത്രം ഓർത്താൽ മതി നീയും…” “എനിക്കിനിയും ഭ്രാന്ത് വരും ആദിയേട്ടാ പേടിയാ എനിക്ക്…ആദിയേട്ടന്റെ ജീവിതവും ഞാൻ കാരണം തകരും…വേണ്ട…എനിക്ക് പേടിയാ…” നിറകണ്ണുകളോടെ..ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ പറയുന്ന ആ പെണ്ണിനോട് അവന് എന്തെന്നില്ലാത്ത വാത്സല്യം തോന്നി… “ഒന്നും സംഭവിക്കില്ല…ന്റെ ഭ്രാന്ത്‌ നീയാണ്…അതിനേക്കാൾ വലിയ ഭ്രാന്ത് മറ്റൊന്നുമില്ല…” തന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്ന ദുർഗയോട് പുഞ്ചിരിയോടെ ആദിത്യൻ പറഞ്ഞു… “എന്നെ ഇഷ്ടമാണോ ദുർഗ തനിക്ക്…അതോ എന്നെ ഒഴിവാക്കാൻ വേണ്ടിയാണോ താൻ ഇങ്ങനൊക്കെ…” ആദിത്യന്റെ കലങ്ങിയ കണ്ണുകൾ കണ്ടതും മറ്റൊന്നും ചിന്തിക്കാതെ ദുർഗ അവനെ വാരി പുണർന്നു… “ഇഷ്ടമാണ് എനിക്ക് ന്റെ ആദിയേട്ടനെ…ജീവനാണ് എനിക്ക്…” അവന്റെ നെഞ്ചിൽ തലചായ്ച്ചു പറഞ്ഞ ദുർഗയുടെ നെറ്റിയിൽ ആദിത്യൻ ചുണ്ടുകൾ ചേർത്തു…

ഒരു ആലില താലി ചാർത്തി ദുർഗയെ തന്റെതാക്കിയ കാലം തൊട്ട് അവർ മത്സരിച്ചു സ്നേഹിക്കുകയായിരുന്നു… ഇടയ്ക്ക് അപ്രതീക്ഷിതമായി അമ്മയുടെ മരണം തളർത്തിയെങ്കിലും അമ്മുമോളുടെ വരവോടെ അവർക്കിടയിലേക്ക് പഴയ സന്തോഷം തിരികെ വരികയായിരുന്നു… പക്ഷേ ആ സന്തോഷത്തിനും അധികം ആയുസ്സില്ലാതെ അവരുടെ ജീവിതത്തിൽ കരി നിഴൽ വീണു… അമ്മുമോൾക്ക് അഞ്ച് മാസം പ്രായമായപ്പോൾ കുഞ്ഞിനെ ഇറയത്ത് പായ വിരിച്ചു കിടത്തി കളിപ്പിക്കുന്നതിനിടയിൽ അടുക്കളയിലേക്ക് പോയതായിരുന്നു ദുർഗ…തിരികെ വരുമ്പോഴേക്കും കുഞ്ഞിനെ കാണാതായിരുന്നു… വീണ്ടും ദുർഗ ഒരു ഭ്രാന്തി ആവുകയാണെന്ന് അറിയാതെ ആദിത്യൻ കുഞ്ഞിനെ തിരയുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു… തന്റെ അമ്മയെ പോലെ നൊന്തു പ്രസവിച്ച കുഞ്ഞും താൻ കാരണം തന്നിൽ നിന്നകന്നു പോയി എന്ന് വിശ്വസിച്ച ദുർഗ ആ നിമിഷം തന്നെ മുഴുഭ്രാന്തിയായി… അലറി കരഞ്ഞും സ്വയം വേദനിപ്പിച്ചും അമ്മുമോളുടെ കുഞ്ഞുടുപ്പ് നെഞ്ചോട് ചേർത്ത് പിടിച്ചു ആരെയും കാണാൻ കൂട്ടാക്കാതെ ഇരുന്ന ദുർഗയെ ആശുപത്രിയിൽ എത്തിച്ചു ദിവസങ്ങൾക്ക് ശേഷം തന്നെ ടൗണിലുള്ള നാടോടികളുടെ കൈയിൽ നിന്നും അമ്മൂട്ടിയെ കണ്ടെത്തി… കുഞ്ഞിനേയും കൊണ്ട് ദുർഗയെ കാണാൻ പോയെങ്കിലും ”ന്റെ കുഞ്ഞ് പോയി…ഞാൻ…ഞാനാ…ഞാനാ ന്റെ കുഞ്ഞിനെ കൊണ്ട് കളഞ്ഞേ…” എന്നുള്ള അവളുടെ നിലവിളികൾ മാത്രമായിരുന്നു അവിടെ ഉയർന്നത്… നമ്മുടെ കുഞ്ഞാണെന്നും പറഞ്ഞു അമ്മൂട്ടിയെ ദുർഗയെ കാണിച്ചപ്പോൾ ആരാണെന്ന സംശയത്തോടെ അവനെ നോക്കി പിന്നീട് അവനെ തള്ളി മാറ്റി മുടിയിൽ വിരലുകൾ കോർത്തു വലിച്ചു അവൾ അലറി വിളിച്ചു…

പിന്നീട് പലതവണ ഇത് തന്നെ ആവർത്തിച്ചപ്പോൾ തന്റെ കുഞ്ഞിന്റെ മനസ്സിൽ അവളുടെ അമ്മയുടെ മുഖം ഭ്രാന്തിയായി തെളിയാതിരിക്കാൻ ആദിത്യൻ മനഃപൂർവം അമ്മൂട്ടിയെ കൂടെ കൂട്ടാതെ ആശുപത്രിയിൽ പോയി ദുർഗയെ കണ്ടുമടങ്ങി… അപ്പോഴും ന്റെ കുഞ്ഞ് എന്ന് മാത്രമേ അവളുടെ ചുണ്ടുകൾ മന്ത്രിച്ചുള്ളൂ… എല്ലാം കഴിഞ്ഞു രണ്ട് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു… ആദ്യമായാണ് ഇന്ന് അമ്മൂട്ടി അവളുടെ അമ്മയെ കുറിച്ച് ചോദിച്ചത്… അങ്കണവാടിയിലെ കുട്ടികൾ പറയുന്നത് കൊണ്ടാവാമെന്ന ധാരണയോടെ ഓർമകളെ മായിച്ചു കൊണ്ട് ആദിത്യൻ തന്നെ ചുറ്റിപിടിച്ചുറങ്ങുന്ന അമ്മൂട്ടിയെ ഒന്നുകൂടി ഉമ്മ വച്ചു… “അമ്മൂട്ടിടെ അമ്മ പെട്ടെന്ന് വരുംട്ടോ…” ഉറക്കത്തിൽ ചിരിച്ച കുഞ്ഞിന്റെ ചെവിയിൽ പറഞ്ഞു കൊണ്ട് ആദിത്യനും എപ്പോഴോ ഉറങ്ങി… ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരിക്കെ ആശുപത്രിയിൽ നിന്ന് വന്ന ഫോൺ കാൾ ആയിരുന്നു ആദിത്യനെ ഒരു ദിവസം രാവിലെ ഉണർത്തിയത്… കണ്ണുകൾ താൻ പോലുമറിയാതെ നിറഞ്ഞൊഴുകുമ്പോൾ ആദിത്യൻ സ്വസ്ഥമായി ഉറങ്ങുന്ന അമ്മൂട്ടിയെ വാരിയെടുത്തു മുഖം നിറയെ മതിവരാത്തത് പോലെ വീണ്ടും വീണ്ടും ചുംബിച്ചു… ഉറക്കം പോയ വിഷമത്തിൽ കണ്ണ് തിരുമ്മി ചിണുങ്ങി കൊണ്ട് എഴുന്നേറ്റ അമ്മൂട്ടി അച്ഛയുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ കുഞ്ഞി ചുണ്ടുകൾ ഒന്നൂടി പിളർത്തി ആദിത്യന്റെ തോളിലേക്ക് ചാഞ്ഞു… “കയ്യല്ലേ ച്ഛേ…അച്ഛ കഞ്ഞാൽ അമ്മൂത്തിയും കയ്യും…” തന്റെ കണ്ണുകൾ തുടച്ചു തന്ന് പറയുന്ന അമ്മൂട്ടിയെ ആദിത്യൻ നെഞ്ചോട് ചേർത്തു… “അച്ഛേടെ അമ്മൂട്ടിക്ക് അമ്മയെ കാണണ്ടേ…” അമ്മൂട്ടിയുടെ പുറത്ത് തലോടി കൊണ്ട് ആദിത്യൻ ചോദിച്ചപ്പോൾ അവന്റെ കഴുത്തിൽ മുഖം പൂഴ്ത്തി കിടന്ന അമ്മൂട്ടി ഞെട്ടി പിടഞ്ഞു എഴുന്നേറ്റു… “അമ്മ…” കുഞ്ഞികൈകൾ ആദിത്യന്റെ കവിളിൽ ചേർത്ത് അമ്മൂട്ടിയുടെ കുഞ്ഞിച്ചുണ്ടുകൾ അത് ഉരുവിട്ടപ്പോൾ ആദിത്യൻ ആ കുഞ്ഞി കൈയിൽ ചുണ്ട് ചേർത്തു… “ആട കണ്ണാ…ന്റെ അമ്മൂട്ടിടെ അമ്മ…കാണണ്ടേ അമ്മൂട്ടിക്ക്…” ആദിത്യന്റെ ചോദ്യത്തിന് തലയാട്ടി കൊണ്ട് വീണ്ടും വീണ്ടും വേണമെന്ന് പറഞ്ഞു കൊണ്ടിരുന്നു അമ്മൂട്ടി… “അമ്മൂട്ടി ഷീബാന്റിടെ വീട്ടിൽ നല്ല കുട്ടി ആയിട്ട് ഇരിക്കണം ട്ടോ…അച്ഛ അമ്മേം കൂട്ടി പെട്ടെന്ന് വരാവേ…” അതിനും തലയാട്ടി സമ്മതം മൂളിയ അമ്മൂട്ടിയെ അയൽവീട്ടിൽ ആക്കികൊണ്ട് ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു ആദിത്യൻ… ആശുപത്രിയിൽ നിന്നിറങ്ങി വന്ന ദുർഗ പൊട്ടികരഞ്ഞു കൊണ്ട് ആദിത്യന്റെ നെഞ്ചിലേക്ക് വീണു… “ഭ്രാന്തിയായി പോയി ആദിയേട്ടാ ഞാൻ…” തന്റെ നെഞ്ചിൽ തലയിട്ടടിച്ചു പദം പറയുന്നവളെ ആദിത്യൻ മുറുകെ മുറുകെ പുണർന്നു… അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ച് ആദ്യമായി കാണുന്നത് പോലെ ആദിത്യൻ അവളെ മതിമറന്നു നോക്കി…

“ന്റെ കുഞ്ഞ്…ആദിയേട്ടാ…കാണണം നിക്കെന്റെ മോളെ…”ആദിത്യന്റെ വിരലിൽ വിരലുകൾ ചേർത്ത് ദുർഗ പറഞ്ഞപ്പോൾ അവൻ അവളെ ഒന്നുകൂടെ ചേർത്ത് പിടിച്ചു ചുംബിച്ചു…. ദുർഗയുടെ കൂടെ വീട്ടിലേക്കുള്ള വഴിയേ അമ്മൂട്ടിയുടെ കുറുമ്പുകൾ വാ തോരാതെ പറയുന്ന ആദിത്യനെ കേൾക്കുമ്പോൾ അവളുടെ കണ്ണുകൾ വീണ്ടും വീണ്ടും നിറഞ്ഞു… അച്ഛയുടെ വണ്ടിയുടെ ശബ്ദം കേട്ട് മുറ്റത്തേക്ക് ഓടി വന്ന അമ്മൂട്ടി കൂടെ ദുർഗയെ കണ്ട് സംശയത്തോടെ ആദിത്യനെ നോക്കി അവന്റെ കൈയിലേക്ക് ചാടി കയറി… “അമ്മൂട്ടിടെ അമ്മയാ…” ദുർഗയെ ചേർത്ത് പിടിച്ചു ആദിത്യൻ പറഞ്ഞപ്പോൾ ആ കുഞ്ഞു മുഖം സന്തോഷം കൊണ്ട് വിടർന്നു…പല്ലുകൾ വെളുക്കെ കാട്ടി ചിരിച്ചുകൊണ്ട് ദുർഗയുടെ കവിളിൽ കൈ വച്ചു കൊണ്ട് അവൾ അമ്മേ എന്ന് വിളിച്ചു… “അമ്മൂട്ടീ…അമ്മേടെ കുഞ്ഞാ…”ആദിത്യന്റെ കൈയിൽ നിന്ന് കുഞ്ഞിനെ എടുത്ത് മുഖം നിറയെ മുത്തങ്ങൾ കൊണ്ട് മൂടുമ്പോൾ സങ്കടം കൊണ്ടോ സന്തോഷം കൊണ്ടോ ദുർഗയുടെ കണ്ണുകൾ അവൾ പോലുമറിയാതെ നിറഞ്ഞൊഴുകി… “ശീബാന്റി അമ്മൂത്തിടെ അമ്മയാ…”ഉമ്മറത്തു നില്കുന്നവരെ നോക്കി ദുർഗയുടെ മാറിലേക്ക് പറ്റി ചേർന്ന് ഗമയോടെ അമ്മൂട്ടി പറഞ്ഞപ്പോൾ എല്ലാവരുടെയും ചുണ്ടിൽ നറുപുഞ്ചിരി വിരിഞ്ഞു… ദുർഗയുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു മാറ്റി കൊണ്ട് ആ കുഞ്ഞിപ്പെണ്ണ് അവിടെ ചുണ്ട് ചേർത്തപ്പോൾ ആദിത്യൻ രണ്ട് പേരെയും പൊതിഞ്ഞു പിടിച്ചു ഇനി ഒരിക്കലും കൈ വിടില്ലെന്ന പോലെ….. (അവസാനിച്ചു)

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ…

രചന: അക്ഷര മോഹൻ

Continue Reading

തുടർക്കഥകൾ

പെയ്തൊഴിയാനേരം …… തുടർക്കഥ ഭാഗം പന്ത്രണ്ട്…..

Published

on

രചന: Chethana Rajeesh
അവർ യാത്ര പറഞ്ഞിറങ്ങിയപ്പോൾ മുകളിൽ നിന്നവൾ നോക്കി.. അവൻ ഇരുന്നിരുന്ന സ്ഥലം കാലിയാണ്.. കുറച്ചു നേരം കഴിഞ്ഞപ്പോൾ നകുലൻ അവളെ വിളിച്ചു.. “നിന്നെ ഉണ്ണി വിളിച്ചിരുന്നോ..?? ” “ഇല്ല എന്തെ..?? ” “നിന്റെ വീടിന് മുന്നിൽ ഉണ്ടായിരുന്നതാ.. നീ സമ്മതമല്ലെന്ന് പറഞ്ഞപ്പോൾ മായ അവനെ വിളിച്ചു പറഞ്ഞിരുന്നു.. അതിനു ശേഷം ഫോൺ ഓഫ്‌ ആണ്.. വീട്ടിലുമെത്തിയിട്ടില്ല.. ” കേട്ടപ്പോൾ വല്ലാത്തൊരു സങ്കടം തോന്നി.. “ആ എനിക്കറിയില്ല.. ” അതും പറഞ്ഞു അവൾ ഫോൺ കട്ട്‌ ചെയ്തു.. ഇപ്പൊ വരാമെന്ന് പറഞ്ഞവൾ വീട്ടിൽ നിന്നിറങ്ങി.. പൊട്ടിപൊളിഞ്ഞ കല്മണ്ഡപത്തിനരികിൽ എത്തിയപ്പോൾ കണ്ടു ചുമരിൽ തലചായ്ച്ചു ഇരിക്കുന്ന ഉണ്ണിയെ.. അരികിൽ എത്തിയപ്പോൾ മനസിലായി കരഞ്ഞിട്ടുണ്ടെന്ന്.. ഭൂമി അവനരികിൽ ഇരുന്നു.. തല അവന്റെ തോളിൽ ചായ്ച്ചു.. തന്റെ അരികിൽ ഭൂമി ഉണ്ടെന്ന് അറിഞ്ഞിട്ടും ഉണ്ണി കണ്ണ് തുറന്നു നോക്കിയില്ല.. എത്ര നേരം ആ ഇരുപ്പ് തുടർന്നെന്ന് അവർക്കറിയില്ല… “ആഹാ രണ്ടും ഇവിടെ ഇരിപ്പാണോ..?? ” നകുലന്റെ വാക്ക് കേട്ടപ്പോഴാണ് രണ്ടാളും കണ്ണ് തുറന്നത്.. അപ്പോഴും ഭൂമി ഉണ്ണിയോട് ചേർന്ന് തന്നെയാ ഇരുന്നത്.. “നീയല്ലേ ഇവനെവിടെ ആണെന്ന് അറിയില്ലെന്ന് പറഞ്ഞത്. കണ്ടെങ്കിൽ ഒന്ന് പറഞ്ഞൂടായിരുന്നോ..?? മനുഷ്യനെ പേടിപ്പിക്കാൻ.. ” “ഓ എല്ലാരും അറിഞ്ഞതൊന്നും എന്നോടും പറയാറില്ലല്ലോ..” ഭൂമി ചുണ്ട് കോട്ടി.. “ഞാനൊന്നും പറയുന്നില്ല.. അത് വിട് ഈ കല്യാണം വേണ്ടെന്ന് പറഞ്ഞവൾ എന്തിനാ ഇവനെ ഒട്ടി ഇരിക്കുന്നെ..?? ” “സൗകര്യം ഉണ്ടായിട്ട്.. ” “ആ അപ്പൊ സമ്മതം ആണ് അല്ലേ..? ” “ആര് പറഞ്ഞു..?? എനിക്ക് ഉണ്ണിയേട്ടനെ ഇഷ്ടമല്ല ഇഷ്ടമല്ല ഇഷ്ടമല്ല… ഈ കല്യാണം നടക്കൂല.. ഐ ഹേറ്റ് യൂ ഉണ്ണിയേട്ടാ… ” അതും പറഞ്ഞു അവന്റെ തോളിൽ മുഖമമർത്തി ഇരുന്നു.. അത് കണ്ടപ്പോൾ രണ്ടാൾക്കും ചിരി വന്നു.. കലങ്ങി ചുവന്ന കണ്ണുകൾ ഉണ്ണി ഒരു കൈ കൊണ്ടു തുടച്ചിട്ട് നകുലനെ നോക്കി പൊയ്ക്കൊള്ളാൻ കണ്ണ് കാണിച്ചു.. ശരിയെന്നു തലയാട്ടി അവൻ നടന്നകന്നു.. “… നേരം സന്ധ്യയായി.. എനിക്ക് പോണം ..? ” “അതിനു ഞാനെന്തു വേണം.. ഞാൻ ആരുടേം കൂടെയല്ല വന്നേ.. ഒറ്റയ്ക്ക് പോകാൻ എനിക്കറിയാം.. ” മുഖമുയർത്താതെ അവൾ പറഞ്ഞു.. “അതേ നിന്നെ കൂട്ടിനു വിളിച്ചതല്ല .. നീ എണീറ്റാലെ എനിക്ക് പോകാൻ പറ്റു.. ” അവൾ പെട്ടെന്ന് മാറികൊടുത്തു.. “മതിയായി നിന്റെ പിറകെ ഇനി ഞാൻ വരില്ല.. വേറെ പെണ്ണ് നോക്കാൻ ഞാൻ വീട്ടിൽ പറഞ്ഞോളാം.. താഴുന്നതിന് ഒരു പരിധി ഉണ്ട് ഭൂമി.. ” അവൻ ദേഷ്യത്തിൽ പറഞ്ഞു പോകാൻ ഇറങ്ങി.. “ഉണ്ണിയേട്ടാ.. “ഇടർച്ചയോടെ അവൾ വിളിച്ചു.. “വേണ്ട ഭൂമി നീ വിളിക്കണ്ട.. മതിയായി ഇങ്ങനെ ടെൻഷൻ അടിച്ചു ഞാൻ പെട്ടെന്ന് ചത്തുപോകും.. ” ഭൂമി അവന്റെ വായ പൊത്തി.. “അങ്ങനെ പറയല്ലേ.. ഞാൻ ഞാൻ ചെയ്തത് തെറ്റാണ്.. ഇഷ്ടമല്ലാഞ്ഞിട്ടല്ല.. ഒരിക്കൽ വേണ്ടെന്ന് പറഞ്ഞിട്ട് മറ്റൊരു കല്യാണത്തിന് സമ്മതിച്ചതാ.. അവസാനം ആ കല്യാണം മുടങ്ങിയപ്പോ ഞാൻ ഉണ്ണിയേട്ടനെ വീണ്ടും സ്വീകരിച്ചാൽ നിങ്ങളൊക്കെ എന്നെ പറ്റി എന്ത് കരുതും..?? ” “എന്ത് കരുതാൻ..?? നിന്നെ ഞങ്ങൾക്കൊക്കെ നന്നായി അറിയില്ലേ പിന്നെന്തിനാ നാടകം.. സ്വന്തം ജീവിതം വെച്ചിട്ട് തന്നെ വേണോടി അഭിനയിക്കാൻ.. ” അവൻ കൈയോങ്ങി.. അവൾ പെട്ടെന്ന് പേടിച്ചിട്ട് മുഖം തിരിച്ചു.. അടി കിട്ടാഞ്ഞപ്പോ തിരിഞ്ഞു നോക്കി.. “എന്താടി വേണോ നിനക്ക്.. ” “വേണ്ട.. ” “എന്നാ എനിക്ക് വേണം.. ” “എന്ത്..?? ” “നിനക്ക് ഇഷ്ടമുള്ള എന്ത് വേണേലും തന്നോ.. ” കള്ള ചിരിയോടെ അവൻ പറഞ്ഞു.. അവന്റെ തോളത്തൊരു കടിയും കൊടുത്തു അവൾ ഓടി .. “ഔ.. എടി നീ പട്ടിടെ ജന്മമാണോ.. കടിച്ചിടത്തു മുറിഞ്ഞു.. ” “നന്നായിപ്പോയി.. ” അവളുടെ പിന്നാലെ അവൻ നടന്നു.. “നിക്കെടി..” അവൾ നിന്നില്ല.. “ടി.. നീ ഒന്ന് കേട്ടോ… ഈ ഭൗമികയുടെ കഴുത്തിൽ ഒരുത്തൻ താലി കെട്ടുന്നെങ്കിൽ അതീ അഭിമന്യു ആയിരിക്കും.. നീ സമ്മതിച്ചാലും ഇല്ലെങ്കിലും.. ഇപ്പൊ എന്നെ വേദനിപ്പിക്കുന്നതിന് പകരം ഞാൻ ചോദിക്കും.. ഞാൻ ഒറ്റയ്ക്കല്ല നമ്മുക്ക് ഉണ്ടാവുന്ന നാലഞ്ചു മക്കളെയും കൂട്ടും.. കണ്ടോ..” “അയ്യടാ എന്തൊരു പൂതി.. ” അറിയാതെ അവൾ ചിരിച്ചു.. വീട്ടിൽ എത്തിയപ്പോഴേക്കും കല്യാണത്തിന്റെ കാര്യം തീരുമാനമായി.. എൻഗേജ്മെന്റ് രണ്ടു ദിവസം കഴിഞ്ഞും കല്യാണം അത് പത്തു ദിവസം കഴിഞ്ഞുള്ള മുഹൂർത്തത്തിൽ.. അധികം നീട്ടണ്ട എന്നാണ് എല്ലാവരുടെയും അഭിപ്രായം.. അവർക്കിടയിലുള്ള പ്രശനങ്ങൾ വീട്ടിൽ അറിഞ്ഞെന്നു അവൾക്ക് അവരുടെ ഭാവത്തിൽ നിന്ന് മനസിലായി.. ചിപ്പി വിളിച്ചപ്പോൾ അവൾക്കത് ബോധ്യമായി.. ഉണ്ണീടെ വിഷമം കണ്ടപ്പോൾ വീട്ടുകാരൊക്ക കാരണം ചോദിച്ചിരുന്നു.. അവസാനം ചാരു എല്ലാകാര്യവും പറഞ്ഞു വീട്ടുകാരോട് .. അത് കൊണ്ട് തന്നെ ഇനി ചോദ്യോ പറച്ചിലോ വേണ്ടെന്ന് തീരുമാനിച്ചു.. രാത്രി കൂട്ടുകാരെ വിളിച്ചു ജീവിതത്തിൽ ഉണ്ടായ ട്വിസ്റ്റ്‌ പറഞ്ഞു.. അവരാകെ ത്രില്ല് ആയി.. ഉണ്ണി വിളിക്കുമെന്ന് അവൾ കരുതി എങ്കിലും വിളിച്ചില്ല.. അങ്ങോട്ട്‌ വിളിക്കാനും മനസ്സനുവദിച്ചില്ല.. പിറ്റേന്ന് ഒന്നിനും നേരം കിട്ടിയില്ല എന്ന് പറയുന്നതാവും ശരി.. ഓരോ കാര്യങ്ങൾ അവരൊക്കെ അവളെ ഏൽപ്പിക്കും.. എല്ലാം കഴിഞ്ഞപ്പോൾ സന്ധ്യയായി.. രാത്രി കിടക്കാൻ നേരത്തും എന്തിനെന്നറിയാതെ മനസ് പിടയാൻ തുടങ്ങി.. പിറ്റേന്ന് വെളുപ്പിന് തന്നെ അവളെ മുത്തശ്ശി വിളിച്ചുണർത്തി.. കുളിച്ചു അമ്പലത്തിൽ ചെന്നു തിരിച്ചു വന്നപ്പോഴേക്കും അച്ഛന്റെ വീട്ടിൽ നിന്ന് എല്ലാരും എത്തിയിരുന്നു.. പത്തു മണിയോടെ ഉണ്ണിയും കുടുംബവും എത്തി..

എല്ലാവരോടും ഭൂമി മിണ്ടി എങ്കിലും തന്റെ നോട്ടം ആഗ്രഹിക്കുന്ന മുഖത്തേക്ക് മാത്രം നോക്കിയില്ല.. എന്തോ കഴിയുന്നില്ല.. എന്തോ ഭയമോ നാണമോ എന്തൊക്കെയോ തോന്നുന്നു.. മുഹൂർത്തസമയം ആയതിനാൽ അവളെ എല്ലാരും കൂടെ ഉണ്ണീടെ അടുത്ത് നിർത്തി.. വിരലിൽ മോതിരമിടുമ്പോഴേക്കും വിറക്കാൻ തുടങ്ങി.. അത് കണ്ടിട്ടെന്നോണം ഒരു കൈ കൊണ്ടു അവളുടെ കൈയിൽ മുറുകെ പിടിച്ചു മറു കൈ കൊണ്ട് അവൻ മോതിരമണിയിച്ചു.. ഫോട്ടോ സെക്ഷനിൽ അവർ പറയുന്ന പോലെയൊക്കെ പോസ് ചെയ്തു നിന്നു.. പക്ഷെ അവന്റെ മുഖത്തേക്ക് ധൈര്യമായി നോക്കാൻ പറ്റുന്നില്ല.. ഒരുമിച്ചിരുന്നു ആഹാരം കഴിച്ചപ്പോഴും മിണ്ടാതിരുന്നു.. സാധാരണ അഞ്ചു മിനിറ്റിൽ കൂടുതൽ അടങ്ങി ഇരിക്കാൻ പറ്റാത്തയാളാണ്.. അവർ പോകാൻ ഇറങ്ങിയപ്പോഴാണ് ഉണ്ണിയെ നോക്കി അവൾ പുഞ്ചിരി നൽകിയത്.. പിന്നീടുള്ള ദിവസങ്ങൾ തിരക്കിൽ തന്നെയായി അവൾ.. അതിനിടയിൽ ഹോസ്പിറ്റൽ വിളിച്ചു ലീവ് എക്സ്ടെന്റ് ചെയ്തു. ഉണ്ണി വിളിക്കുമെങ്കിലും അധികം സംസാരിക്കാറില്ല.. അതവൾക്ക് വിഷമമായി.. തിരക്കായിരിക്കും എന്നവൾ ഊഹിച്ചു.. അല്ലെങ്കിലും പരാതി പറയാൻ പറ്റില്ലല്ലോ.. എന്തെങ്കിലും പറഞ്ഞാൽ ഭിത്തിയിൽ ഒട്ടിച്ചു വയ്ക്കും.. അതോണ്ട് മിണ്ടാതെ അവന്റെ ഫോട്ടോയും നോക്കി ഇരിക്കും.. പിന്നെ ഉള്ള ദിവസങ്ങൾ ഡ്രസ്സ്‌ എടുക്കലും ഒർണമെന്റ്സ് എടുക്കലും ഒക്കെയായി ആകെ ബിസി ആയി.. അവിടെ ഉണ്ണിയും കൂടെ ഉണ്ടായിരുന്നെങ്കിലും ഒരു നോട്ടമോ വാക്കോ അത്ര മാത്രമേ അവനിൽ നിന്നവൾക്ക് ലഭിച്ചുള്ളൂ… ഇടയ്ക്ക് നകുലേട്ടന്റെ വീട്ടിൽ മുഖം കാണിച്ചിട്ട് തിരിച്ചു വന്നതാണ് അവൾ.. കല്യാണത്തിന് രണ്ടു ദിവസം മുൻപ് കൊച്ചുവും റീജയും എത്തി.. പിന്നെ അവരോടൊപ്പം ആയി ആഘോഷം.. ലിയ കുടുംബസമേതം എത്തിയെന്നും ഉണ്ണിയേട്ടന്റെ വീട്ടിലുണ്ടെന്നും പറഞ്ഞു അവൾ വിളിച്ചു.. തലേന്ന് മുതൽ വീട്ടിൽ ആളുകൾ നിറഞ്ഞു.. ബന്ധുക്കളും സ്വന്തക്കാരും ഒക്കെയായി ഒരുപാട് പേര്.. അച്ഛന്റെ കുടുംബത്തിൽ നിന്നും എല്ലാവരും എത്തി.. സത്യം പറഞ്ഞാൽ വല്ലപ്പോഴും ഒന്ന് പോകും എന്നല്ലാതെ അറ്റാച്ച്മെന്റ് ഒന്നുമില്ല ആ കുടുംബത്തിനോട്‌.. മെഹന്ദി ഇടലും മറ്റുമായി രാവിലെ തൊട്ട് തിരക്കായി.. വൈകുന്നേരം അമ്പലത്തിൽ പോകണം. മാത്രമല്ല വീഡിയോ എടുപ്പ് ഉണ്ട് രണ്ടാളും കൂടി അത് അറിഞ്ഞപ്പോൾ വല്ലാത്തൊരു വിറയാണ്.. സെറ്റ് സാരി ഒക്കെ ഉടുത്തു റെഡി ആയി നിന്നു.. അധികം ആഭരണം ഒന്നും ഇട്ടില്ല.. റീജയും കൊച്ചുവും കൂടെ പോയി.. അമ്പലത്തിൽ എത്തിയപ്പോഴേക്കും ഉണ്ണിയേട്ടൻ ഹാജർ ആണ്.. നകുലേട്ടനും ബാക്കി ടീമുകളും ഉണ്ടായിരുന്നു.. എല്ലാരുടേം മുഖത്തും വല്ലാത്തൊരു ചിരിയും.. വീഡിയോഗ്രാഫർ പറയുന്ന പോലെ ഉണ്ണിയും ഭൗമിയും അനുസരിച്ചു.. തൊഴുതു വലം വച്ചു കൈയും പിടിച്ചു അമ്പല കുളത്തിലേക്ക്.. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ഓടിപ്പിക്കൽ അങ്ങനെ അവരുടെ സാഹസം മറ്റുള്ളവർക്ക് ചിരി ആയി.. ഉണ്ണിയെ നോക്കാനുള്ള ധൈര്യം ഇനി എപ്പഴാണാവോ വരിക… രാത്രി ആയപ്പോൾ ആണ് അവർ ഫ്രീ ആയത്.. എന്തോ തിരിച്ചു പോകാൻ മനസ് വരാത്ത പോലെ ഭൂമി അവനരികിൽ നിന്നു.. അവന്റെ അവസ്ഥയും മറിച്ചല്ലയിരുന്നു.. “അതേ.. കല്യാണം നാളെയാണ് ഇന്നല്ല.. നാളെതൊട്ട് ഇങ്ങനെ ഇരിക്കാം.. ഇപ്പൊ വീട് പിടിക്കാൻ നോക്ക്.. ” രണ്ടാളെയും നോക്കി നകുലൻ പറഞ്ഞു.. ഒന്നും മിണ്ടാതെ ഭൗമി അവിടുന്ന് മാറി നിന്നു.. പിന്നെ എല്ലാരുടേം കൂടെ വീട്ടിലേക്കു നടന്നു.. കിടന്നിട്ടും ഉറക്കം കിട്ടിയില്ല അവൾക്ക്.. ഉണ്ണിയോട് സംസാരിക്കാൻ തോന്നി.. പക്ഷെ എന്തോ അവൾ വിളിച്ചില്ല.. ജീവിതത്തിൽ നടന്ന ഓരോ കാര്യങ്ങളും മനസിലേക്ക് കടന്നു വന്നു… പിറ്റേന്ന് വെളുപ്പിനാണ് അവൾ കണ്ണടച്ചത് അപ്പോഴേക്കും വിളി തുടങ്ങി.. ഉറക്കചടവോടെ അവളെഴുന്നേറ്റു.. കുളിച്ചു വന്നപ്പോഴേക്കും ബ്യൂട്ടീഷ്യൻ എത്തി. ഇടവും വലവും റീജയും കൊച്ചുവും ഉണ്ടായിരുന്നു.. ഒരുങ്ങി കഴിഞ്ഞു കണ്ണാടി നോക്കിയപ്പോൾ ആളാകെ മാറിപ്പോയ പോലെ അവൾക്ക് തോന്നി.. എല്ലാവർക്കും ദക്ഷിണ ഒക്കെ കൊടുത്തു അനുഗ്രഹം വാങ്ങി.. അതിനിടയിൽ ആരോ ഭക്ഷണം കൊടുത്തെങ്കിലും അവൾക്ക് കഴിക്കാൻ കഴിഞ്ഞില്ല.. ആകെ ഒരു പരവേശം… വീട്ടിൽ തന്നെയായിരുന്നു കല്യാണം അത് മുത്തശ്ശനും മുത്തശ്ശിക്കും നിർബന്ധമായിരുന്നു.. ചെറുക്കനും കൂട്ടരും എത്തി എന്നറിഞ്ഞപ്പോൾ കൈയും കാലുമൊക്കെ വിറക്കാൻ തുടങ്ങി.. നാദസ്വരമേളം കേൾക്കാൻ തുടങ്ങി.. അപ്പോഴേക്കും പെണ്ണിനെ കൊണ്ടുപോകാൻ ആളെത്തി.. മുഖം ഉയർത്തി നോക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് അവൾ തലകുനിച്ചു നടന്നു.. മണ്ഡപത്തിൽ ഉണ്ണിയുടെ അരികിലായി ഇരുന്നു.. ഉണ്ണിയുടെ താലി കൂപ്പുകൈയോടെ ഏറ്റുവാങ്ങുമ്പോൾ അവൾ അച്ഛനമ്മമാരെ ഓർത്തു.. ചടങ്ങുകൾ മുറയ്ക്ക് നടന്നു… വല്യമ്മാവൻ ആണ് അവളെ കൈപിടിച്ച് ഉണ്ണിയുടെ കൈയിൽ കൊടുത്തത്.. ആരൊക്കെയോ വന്നു ആശംസകൾ അർപ്പിച്ചു പോയി.. എല്ലാവർക്കും ചിരി നൽകി കൊണ്ട് അവരിരുവരും നിന്നു… ആളുകൾക്കിടയിൽ കാണണം എന്നാഗ്രഹിച്ച മുഖം കണ്ടപ്പോൾ അവൾ ഉണ്ണിയോട് ചേർന്നു നിന്നു.. ഉണ്ണിയും അവനെ കണ്ടിരുന്നു.. ഭക്ഷണം ഒക്കെ കഴിഞ്ഞു പോകാൻ ഇറങ്ങിയപ്പോഴേക്കും മുത്തശ്ശനും മുത്തശ്ശിയും കരയാൻ തുടങ്ങി.. പൊട്ടികരച്ചിലോടെ അവൾ അവരെ കെട്ടിപിടിച്ചു.. അവരുടെ സ്നേഹപ്രകടനം തീരില്ല എന്ന് തോന്നിയപ്പോൾ അമ്മാവൻ അവളെ അവരിൽ നിന്ന് വേർപെടുത്തി ഉണ്ണിയെ ഏല്പിച്ചു.. എങ്ങലോടെ ആണ് അവൾ വണ്ടിയിൽ ഇരുന്നത്.. ഉണ്ണിയുടെ വീട്ടിലേക്ക് ആണ് പോയത്.. ഉണ്ണിയുടെ അമ്മ വിളക്ക് നൽകി അവളെ സ്വീകരിച്ചു.. ഫോട്ടോ എടുപ്പും ബാക്കിയുള്ള ബന്ധുക്കളുടെ സംസാരവും എല്ലാം കഴിഞ്ഞപ്പോഴേക്കും രാത്രി ആയി..

കൊച്ചുവും റീജയും അവരുടെ കൂടെ വന്നിരുന്നു. ഈ കുറച്ചു ദിവസം കൊണ്ട് ചിപ്പിയും ചാരുവും ഒക്കെയായി അവർ നല്ല കമ്പനി ആയി.. ലിയയും അവരിൽ ഒരാളായി.. പത്തു മണി വരെ എല്ലാവരും കൂടെയിരുന്ന് കത്തിയടി ആയിരുന്നു.. ഉണ്ണീടെ അമ്മ അവളെ അവിടുന്ന് വിളിച്ചു കൊണ്ടുപോയി.. കുറച്ചു കഴിഞ്ഞപ്പോൾ എല്ലാരും കൂടി ഉണ്ണിയെ മണിയറയിലേക്ക് കയറ്റി.. അകത്തു കയറിയപ്പോൾ കണ്ടു ഭൂമി കട്ടിലിൽ ഇരിക്കുന്നു.. അവളെ കണ്ടപ്പോൾ അവന്റെ മുഖം മങ്ങി.. “ചെ നശിപ്പിച്ചു… ” ഉണ്ണിയുടെ പറച്ചിൽ കേട്ടപ്പോഴാണ് ഭൂമി തല ഉയർത്തി നോക്കിയത്.. എന്തെന്ന ഭാവത്തിൽ അവൾ പുരികം ഉയർത്തി.. “എടി ഇത് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ ആണ് ഓർമ്മ വല്ലതും ഉണ്ടോ..?? ” “അതിന്..?? ” “അതിനൊന്നൂല്ലേ… സെറ്റ് സാരിയും മുല്ലപ്പൂവും കുറച്ചു നാണവും ഒക്കെയായി പാൽ ഗ്ലാസും കൊണ്ട് വരേണ്ടേ നീ… ഇതിപ്പോ ത്രീ ഫോർത്തും ഇട്ടിട്ടു അയ്യേ.. ” “സാരി ഒക്കെ ഉടുത്തിട്ട് ഉറങ്ങാനോ..?? അതൊക്കെ സിനിമയിലെ നടക്കൂ.. ” അവൾ ഉടക്കാൻ തന്നെയാണ്.. “ആണോ.. ശരി.. എന്നാലും പാല്.. ” “പാല് കുടിച്ചുറങ്ങാൻ കുഞ്ഞു വാവയാ?? ” “പോടീ പിശാചേ.. ഇതിനുള്ള മറുപടി അറിയാഞ്ഞിട്ടല്ല ആദ്യരാത്രി കുളമാക്കണ്ട എന്ന് കരുതി വെറുതെ വിടുന്നു.. ” അപ്പോഴേക്കും കതക് ആരോ തട്ടി.. തുറന്നു നോക്കിയപ്പോൾ അമ്മ.. പാൽ ഗ്ലാസ്‌ അവനെ ഏല്പിച്ചു അമ്മ തിരികെ പോയി.. ഉണ്ണി നാണമൊക്കെ വരുത്തി മന്ദം മന്ദം അവളുടെ അടുത്ത് വന്നു പാൽ ഗ്ലാസ്‌ നീട്ടി.. അത് കണ്ടപ്പോൾ അവൾക്ക് ചിരി അടക്കാൻ പറ്റിയില്ല.. അവളത് വാങ്ങി അവന് തന്നെ കൊടുത്തു. അവൻ കുടിച്ചു ബാക്കി അവളും.. പാൽ ഗ്ലാസ്‌ അവിടെ വച്ചിട്ട് അവൾ കിടക്കാൻ ഒരുങ്ങി.. “എങ്ങോട്ടാ..?? ” “അമേരിക്കയ്ക്ക്… ന്താ വരുന്നോ..?? ” “എടി ഇന്ന് ഉറങ്ങാൻ പാടില്ല.. ” “പിന്നെ രണ്ടു ദിവസായി മനുഷ്യൻ നേരാം വണ്ണം ഉറങ്ങിയിട്ട്.. ഒന്ന് പോയേ ഉണ്ണിയേട്ടാ.. ” അവളെ അവൻ തടഞ്ഞു നിർത്തി. “അതെന്താ രണ്ടു ദിവസം നീ കോഴിയെ പിടിക്കാൻ പോയോ..?? ” “ഏയ്‌..ഈ പൂവൻ കോഴി ഉള്ളപ്പോൾ വേറെ കോഴിയെ പിടിക്കാൻ ഞാൻ പോവ്വോ..?? ” “ഡി പരട്ടെ.. ആദ്യ രാത്രി തന്നെ എന്റെ കൈയിൽ നിന്ന് നീ വാങ്ങും.. ” അവൾ ചിരിച്ചു.. “നീ ഉറങ്ങിക്കോ അതിന് മുൻപ് എനിക്ക് ഒരു ഉത്തരം കിട്ടണം.. ” “എന്ത്‌..?? ” “എന്നോട് പറ ഐ ലവ് യൂ എന്ന്.. അതും ഇങ്ങനെ കെട്ടിപിടിച്ചു.. ” അവൻ കെട്ടിപിടിക്കുന്നത് പോലെ ആംഗ്യം കാണിച്ചു.. “എനിക്ക് ഇഷ്ടമല്ലല്ലോ പിന്നെങ്ങനെ ആണെന്ന് പറയുവാ.. ” “ആ ശരി. നീ ഉറങ്ങിക്കോ.. ” അതും പറഞ്ഞു ഒരു ഷീറ്റ് വലിച്ചിട്ടു താഴെ കിടക്കാൻ ഒരുങ്ങി .. “ഏയ്‌.. ഉണ്ണിയേട്ടാ.. ഇവിടെ കട്ടിലിൽ കിടന്നാ മതി .. ” അവൾ അവനെ പിടിച്ചു നിർത്തി.. അവൻ അവളുടെ കൈ തട്ടി മാറ്റി.. “ഞാൻ എവിടേലും കിടന്നോളാം നീ ഉറങ്ങിക്കോ.. ” “അയ്യോ ഈ മനുഷ്യൻ.. എന്റെ പൊന്നു കെട്ട്യോനെ.. നിങ്ങളെ ഇഷ്ടല്ലാഞ്ഞിട്ടാണോ ഈ താലി ഞാൻ ഏറ്റുവാങ്ങിയേ..?? സോറി ഞാൻ സങ്കടപ്പെടുത്തിയതിനു സോറി.. ” അവനൊന്നും പറഞ്ഞില്ല.. അവൾ അവനെ കൈയിൽ പിടിച്ചു കട്ടിലിലേക്ക് ഇടാൻ നോക്കി.. എവിടെ.. ഇതൊരു നടയ്ക്ക് പോകില്ല എന്ന് മനസിലായപ്പോൾ അവനെ പിറകിൽ നിന്ന് കെട്ടിപിടിച്ചു.. “എന്നോട് ഇഷ്ടം മറച്ചു വച്ചില്ലേ അതാ ഞാൻ അങ്ങനൊക്കെ പെരുമാറിയെ.. എന്റെ വീഴ്ചയിൽ എന്നെ പിടിച്ചുയർത്തിയത് ഉണ്ണിയേട്ടൻ ആണ്.. അപ്പോഴും ഈ മനസ്സിൽ ഞാനുണ്ടെന്ന് അറിഞ്ഞില്ല.. പക്ഷെ ചിലപ്പോൾ ഉള്ള നോട്ടം എന്റെ മനസിലേക്കാണ് പതിക്കാ. അതെന്താണെന്ന് പിടികിട്ടിയിരുന്നില്ല.. ഈ മനസ്സിൽ ഞാനേ ഉള്ളു എന്നറിഞ്ഞപ്പോൾ എന്താ ചെയ്യേണ്ടൂ എന്ന് പോലും അറിഞ്ഞില്ല.. എപ്പോഴോ ഞാൻ മനസിലാക്കി എന്നിലും ഈ മുഖം ആഴ്ന്നുപോയെന്നു.. കറങ്ങി തിരിഞ്ഞു അവസാനം എനിക്ക് തന്നെ കിട്ടിയില്ലേ.. ” അവൾ അവന്റെ പുറകിൽ ചുംബിച്ചു.. “ഈ കലിപ്പനെ എനിക്ക് ഭയങ്കര ഇഷ്ടാ.. മരണം വരെ എനിക്കീ സ്നേഹം വേണം.. ലവ് യൂ…. ഇനി വന്നു കിടന്നൂടെ എനിക്ക് ഉറക്കം വരുന്നു .. ” അവൾ ചിണുങ്ങി.. അവൻ ചിരിയോടെ തിരിഞ്ഞു നിന്നു.. അവളെ നോക്കിയപ്പോൾ കണ്ടു ആയിരം നക്ഷത്രങ്ങൾ ആ കണ്ണിൽ വിരിഞ്ഞു നിൽക്കുന്നത്.. (ഇനി ഇടവേളയില്ല അവർ ജീവിച്ചു തുടങ്ങട്ടെ… നമ്മൾ പിന്നാലെ പോകുന്ന സ്നേഹം ചിലപ്പോൾ നഷ്ടപ്പെട്ടേക്കാം.. അപ്പൊ ഒരിക്കലും തളരരുത് കാരണം നമുക്കായി ദൈവം ഒരാളെ കരുതി വച്ചിട്ടുണ്ടാവും.. മനസ്സിൽ കൂട്ടി വച്ച സ്നേഹം മുഴുവൻ നൽകാൻ… ) എന്റെ ഓരോ കഥയെയും സ്നേഹത്തോടെ സ്വീകരിച്ച കൂട്ടുകാർക്ക് നന്ദി.. നിങ്ങളാണ് മുന്നോട്ടു എഴുതാനുള്ള പ്രേരണ.. എല്ലാവരോടും ഇഷ്ടം മാത്രം..

Continue Reading

തുടർക്കഥകൾ

പെയ്തൊഴിയാനേരം… തുടർക്കഥയുടെ എട്ടാം ഭാഗം വായിക്കൂ….

Published

on

രചന: Chethana Rajeesh
അകത്തു അവർക്കായുള്ള വിഭവങ്ങൾ റെഡി ആയിരുന്നു.. മീനും ഇറച്ചിയും ഒക്കെ തീന്മേശയിൽ നിരന്നു നിന്നു.. അത് കണ്ടപ്പോൾ വിശപ്പിന്റെ വിളികൾ എല്ലാരിലും പടർന്നു.. പിന്നെ തീറ്റ തുടങ്ങി… ഭക്ഷണം കഴിഞ്ഞതും എല്ലാരും കൂടി ചുറ്റും കൂടി ഇരിപ്പായി.. “അല്ല നിന്റെ പെണ്ണ് കാണൽ വിശേഷം പറഞ്ഞില്ലല്ലോ.. ” ചാരു ചോദിച്ചു. “ഞാനും അതാ ആലോചിക്കുന്നേ ചാരു ന്താ ചോദിക്കാഞ്ഞേ എന്ന്.. ” ഭൂമി ചിരിച്ചു.. “വിശേഷങ്ങൾ പറ.. “എന്ത് പറയാൻ ഒരു അമുൽ ബേബി ആണ്. ക്ലീൻ ഷേവ് എസ്‌സിക്യൂട്ടീവ് ലുക്ക്.. മുടിഞ്ഞ ഇംഗ്ലീഷ്.. സി ബി എസ് സി സിലബസ് ആണെന്ന് തോന്നുന്നു.. മലയാളം എഴുതാനും വായിക്കാനും അറിയില്ലെന്ന് പറഞ്ഞു.. ” “ആ അത് കൊള്ളാലോ.. നിനക്ക് ഇഷ്ടായോ..? ” “ഞാൻ ഒന്നും പറഞ്ഞില്ല.. ഇനിയും വീട്ടുകാരെ സങ്കടപ്പെടുത്തുന്നില്ല. അവർ തീരുമാനിക്കുന്ന ഏത് ബന്ധവും എനിക്ക് സമ്മതമാണ്.. ” “പിന്നെ ഒരുത്തൻ വേണ്ടാന്ന് വെച്ചപ്പോ ബാക്കിയെല്ലാം വീട്ടുകാർക്ക് കൊടുക്കാനോ..? നിനക്കെന്താ വട്ടുണ്ടോ പെണ്ണേ.. ഇഷ്ടായില്ലേൽ പറഞ്ഞൂടെ. നിനക്കെന്താ ചെക്കനെ കിട്ടൂലെ..? ” ചിപ്പിയാണ്.. “ആ അവരെന്താ തീരുമാനിക്കുന്നെ എന്ന് നോക്കട്ടെ. ഈ ഗ്രാമത്തിലെ ലൈഫ് ഒന്നും അവർക്ക് പിടിക്കും എന്ന് തോന്നുന്നില്ല.. നാളേം കൊണ്ട് വിവരമറിയാം..” “മ്മ്…” “അതേ ആ ടോപ്പിക്ക് വിട്ടേ.. നമ്മളിവിടെ അടിച്ചു പൊളിക്കാൻ വന്നതാ.. പാട്ടൊക്കെ തുടങ്ങിക്കോ.. ” ഭൗമി വിഷയം മാറ്റി.. പാട്ടും കളിയും ഫുഡും ഒക്കെയായി നേരം കൂട്ടി.. മായ എല്ലാവരുമായി പെട്ടെന്ന് ഇണങ്ങി.. വൈകുന്നേരം ആയപ്പോൾ ആർക്കും തിരിച്ചു പോകാൻ മനസില്ല.. ബോട്ട് കരയ്‌ക്കെത്തിയതും മനസില്ലാമനസോടെ അവരിറങ്ങി.. എല്ലാവരും കാറിൽ കയറാൻ തുടങ്ങിയപ്പോൾ ഉണ്ണി ഭൗമിയെ വിളിച്ചു. “ഭൂമി മറ്റന്നാൾ ഞാൻ പോവാ. നീ വരുന്നേൽ ഒരുമിച്ച് പോകാം.. ബസിന് ബുക്ക് ചെയ്യണം. രാത്രി ആകുമ്പോഴേക്കും വിവരം താ.. ” “മ്മ് ശരി.. ” ആദ്യം മായയെ വീട്ടിൽ കൊണ്ടുവിട്ടു.. അവിടുത്തെ എല്ലാരേയും പരിചയപ്പെട്ടു. പിന്നെ വീട്ടിലേക്ക് ചെന്നു. അപ്പോഴേക്കും രാത്രി ആയിരുന്നു. അന്നത്തെ സംഭവങ്ങൾ ഒക്കെ മുത്തശ്ശിയോടും മുത്തശ്ശനോടും വിവരിച്ചു.. പിന്നെ ഉണ്ണിയെ വിളിച്ചു ടിക്കറ്റ്‌ ബുക്ക് ചെയ്തോളാൻ പറഞ്ഞു. ഭക്ഷണം കഴിഞ്ഞു വേഗം തന്നെ കിടന്നുറങ്ങി. പിറ്റേന്നത്തെ പകൽ സാധരണ പോലെത്തന്നെ പോയി.. ചെറുക്കൻ വീട്ടിൽ നിന്ന് വിളിയൊന്നും വന്നില്ല.. അങ്ങോട്ട്‌ കേറി വിളിക്കണ്ട എന്ന് മാമന്മാർ തീരുമാനിച്ചു.. “നടക്കേണ്ടതാണേൽ നടക്കും.. അതല്ലെങ്കിൽ മറ്റൊന്ന്.. വരുമ്പോൾ വരട്ടെ.. ” മുത്തശ്ശൻ പറഞ്ഞു.. പിറ്റേന്ന് ഉണ്ണി പറഞ്ഞ സമയത്തിന് അവൾ ടൗണിൽ ചെന്നു. വല്യമ്മാമൻ ആണ് കൊണ്ടുവിട്ടത്. ഉണ്ണിയെ കണ്ടപ്പോൾ അവർ തമ്മിൽ സംസാരിച്ചു.. അവളെ ഉണ്ണിയെ ഏൽപ്പിച്ചു അയാൾ പോയി.. ഒരുമിച്ചുള്ള സീറ്റ്‌ ആണ് അവരുടേത്.. ഇടയ്ക്ക് വച്ചു ഭക്ഷണം കഴിക്കാൻ വേണ്ടി വണ്ടി നിർത്തിയപ്പോൾ ഉണ്ണി അവളെയും കൊണ്ട് ഹോട്ടലിൽ കയറി കഴിച്ചു.. തിരിച്ചിറങ്ങി ബസിലേക്ക് നടക്കുമ്പോൾ പ്രജിയെ അവർ കണ്ടു. കൂട്ടുകാരുടെ കൂടെയാണ് അവൻ വന്നത്. ഭൗമിയെ കണ്ടപ്പോൾ അവനൊന്നു വല്ലാതായി. കൂട്ടത്തിൽ ഉണ്ണിയെ കൂടി കണ്ടപ്പോൾ കുശുമ്പ് തലപൊക്കി തുടങ്ങി.. അവൾ അവനെ കണ്ടഭാവം പോലും നടിക്കാതെ ഉണ്ണിയുടെ കൈയും പിടിച്ചു നടന്നു.. “ഭൗമി… ” പ്രജി വിളിച്ചു.. അവർ രണ്ടാളും തിരിഞ്ഞു നോക്കി.. “എനിക്ക് സംസാരിക്കണം.. ” “എന്ത്‌..? ” ഉണ്ണിയാണ് മറുപടി പറഞ്ഞത്. “നിന്നോടല്ല ഇവളോടാണ്.. ” “എന്നോടായാലും ഇവളോടായാലും ഒന്ന് തന്നെയാ.. താൻ കാര്യം പറ.. ” പ്രജി ദേഷ്യത്തോടെ അവനെ നോക്കി.. “നീ ഇവളുടെ ആരാ..?? ” “ഇപ്പൊ അവൾക്കേറ്റവും വേണ്ടപ്പെട്ട ആളാണ്. അത്ര അറിഞ്ഞാൽ പോരെ.. ” “സത്യം പറയെടി ഇതാരാ..?? ” “ഞാൻ കെട്ടാൻ പോകുന്നയാൾ.. ” “ആഹാ മോഹം കൊള്ളാലോ.. നിന്നെ കെട്ടാൻ ഒരുത്തൻ പെണ്ണ് കാണാൻ വന്നിരുന്നു എന്ന് ഞാനറിഞ്ഞല്ലോ.. എന്തായാലും അവനല്ല ഇവൻ. ഞാൻ നിന്റെ കാര്യമൊക്കെ അറിയുന്നുണ്ട് കേട്ടോടി.. ”

“അവളെന്റെ കൂടെ വന്നാൽ നിനക്കെന്താ .?? ” ഉണ്ണി ചോദിച്ചു.. പ്രജി കലിയോടെ ഉണ്ണീടെ കോളറിൽ കയറി പിടിച്ചു എന്നിട്ട് അവളോട്‌ പറഞ്ഞു. “ഓ അപ്പൊ നീയിവന്റെ കൂടെ അഴിഞ്ഞാടി നടക്കുവാ അല്ലെടി.. കൊള്ളാം… ഇപ്പൊ മനസിലായി നിന്റെ തരം.. ” “അത് ചോദിക്കാൻ നീയാരാടാ..? ” ഭൗമി അങ്ങനെ പറയുമെന്ന് രണ്ടാളും കരുതിയില്ല.. ഭൗമിയുടെ കണ്ണുകൾ കത്തി നിൽക്കുവായിരുന്നു.. പ്രജിയും ഞെട്ടി നോക്കി.. അവന്റെ കൈകൾ പതിയെ അയഞ്ഞു. “എന്റെ കാര്യത്തിൽ ഇടപെടാൻ നീയാരാ..?? ഞാൻ അഴിഞ്ഞാടി നടന്നാൽ നിനക്കെന്താ..?? ” അവൻ ഉത്തരമില്ലാതെ നിന്നു.. “പണ്ട് എന്നോട് പ്രേമം അഭിനയിച്ച പേരിലാണെങ്കിൽ വേണ്ട. ഒരേസമയം ഒന്നിൽ കൂടുതൽ ബന്ധം കൊണ്ടുനടക്കുന്ന നിന്നെപ്പോലെ ഒരുത്തനെ പ്രേമിച്ചത് ഓർക്കുമ്പോൾ അറപ്പ് തോന്നുവാ.. ഞാനെനിക്ക് ഇഷ്ടമുള്ളവന്റെ കൂടെ പോകും വേണച്ചാൽ അവന്റെ കൂടെ കിടക്കും അത് എന്റെ ഇഷ്ടം. നിനക്ക് അതിന്റെ പേരിൽ കടിക്കുന്നുണ്ടെങ്കിലേ കെട്ടി ഒരെണ്ണത്തിനെ വീട്ടിൽ പ്രതിഷ്ഠിച്ചിട്ടുണ്ടല്ലോ അവളോട്‌ ചെന്ന് തീർത്താൽ മതി. ഇങ്ങോട്ടെടുക്കണ്ട.. പിന്നെ ഇത് ഉണ്ണിയേട്ടൻ നിന്നെപ്പോലെ തേക്കാനും സിമന്റിടാനും നടക്കുന്നോനല്ല. എന്റെ ജീവനാണ്. അതോണ്ട് തന്നെ ഉണ്ണിയേട്ടനെ നീ എന്തേലും പറയാനോ ചെയ്യാനോ വന്നാൽ ഉത്തരം തരുന്നത് എന്റെ കൈ ആയിരിക്കും.. അപ്പോഴേക്കും ആളുകൾ ശ്രദ്ധിച്ചു തുടങ്ങി.. ഉണ്ണി അവളുടെ കൈ പിടിച്ചു വലിച്ചു ബസിനകത്തേക്ക് കൊണ്ടുപോയി.. ദേഷ്യം അടക്കാൻ അവൾ പാടുപെടുന്നത് അവൻ കണ്ടു.. അത്കൊണ്ട് തന്നെ അവനവളെ വെറുതെ വിട്ടു.. ബസ് എടുത്തു കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു ദീർഘ നിശ്വാസം എടുത്തു ഭൂമി ഉണ്ണിയുടെ തോളിൽ തല ചായ്ച്ചു.. വല്ലാത്തൊരു സുരക്ഷിതത്വം അവൾക്കപ്പോൾ തോന്നി.. “ഉണ്ണിയേട്ടാ സോറി.. ” “എന്തിനാ പെണ്ണേ..?? ” “അല്ല അവനോടു അങ്ങനെ സംസാരിച്ചതിന്. പെട്ടെന്ന് കേറി ഉണ്ണിയേട്ടൻ എന്റെയാണെന്ന് പറഞ്ഞത് തെറ്റായി പോയി. ആ ദേഷ്യത്തിന് പറഞ്ഞതാ..” “അത് സാരല്ല… നിന്റെ മാനസികാവസ്ഥ എനിക്ക് മനസിലാവും.. ആ പഴയ ജാൻസി റാണി ഉയർന്നെഴുന്നേറ്റല്ലോ.. ഇമ്പ്രൂവ് ഉണ്ട്.. ഇങ്ങനെ ആവണം എപ്പഴും.. ഞങ്ങൾക്കൊക്കെ ആ ഭൂമിയെയാ ഇഷ്ടം.. ” ഉണ്ണി അങ്ങനെ പറഞ്ഞപ്പോൾ ഭൂമി ചിരിച്ചു.. കുറച്ചു നേരം സംസാരിച്ചു കഴിഞ്ഞു രണ്ടു പേരും ഉറക്കത്തിലേക്ക് വീണു… രാവിലെ ഉണ്ണി തട്ടി വിളിച്ചപ്പോഴാണ് അവളുണർന്നത്. ബസ് ഇറങ്ങി ഒരു ഓട്ടോ പിടിച്ചാണ് അവർ ഫ്ലാറ്റിലേക്ക് എത്തിയത്.. ഭൗമിക്ക് അന്ന് ഡ്യൂട്ടിക്ക് പോകണ്ടായിരുന്നു.. റൂമിലെത്തിയപ്പോഴേക്കും ലിയ പോകാനുള്ള ഒരുക്കത്തിലായിരുന്നു. പെട്ടെന്ന് വരാമെന്ന് പറഞ്ഞു ഉണ്ണി ഒരുങ്ങി അവളുടെ കൂടെ ജോലിക്ക് പോയി.. അന്ന് പ്രത്യേകിച്ച് പണി ഇല്ലാത്തതു കൊണ്ട് കൊച്ചുനെയും റീജയേം കാണാൻ പോയി.. ഒരാൾക്ക് ഓഫും ഒരാൾക്ക് മോർണിംഗ് ഡ്യൂട്ടിയും ആയിരുന്നു.. വൈകുന്നേരത്തോടെ റീജ ഡ്യൂട്ടി കഴിഞ്ഞു വന്നു. അന്നവൾ അവരുടെ കൂടെ കൂടി.. ലിയയെ വിളിച്ചു പറഞ്ഞിരുന്നു. പ്രജിയെ കണ്ട കാര്യങ്ങൾ ഒക്കെ അവരോടു വിശദീകരിച്ചപ്പോൾ വിശ്വസിക്കാൻ പറ്റാതെ അവർ നിന്നു.. “നീ ഇങ്ങനെ ഒക്കെ പറയുമോ..?? അതും അവനോടു.. ” “രണ്ടെണ്ണം കൊടുക്കാനാ ആദ്യം തോന്നിയെ. പിന്നെ വേണ്ടാന്ന് വെച്ചു.. ” “ഇങ്ങനെ വേണം ഉശിരുള്ള കുട്ടി.. പക്ഷെ നീ റൊമ്പ ലേറ്റ്.. അവനെ പ്രേമിക്കുമ്പോ പറഞ്ഞിരുന്നെങ്കിൽ ഇത്തിരി കൂടി നന്നായേനെ.. ” ഭൂമിക്കും അത് ശരിയാണെന്നു തോന്നി.. പിറ്റേന്ന് രാവിലെ അവൾ തിരിച്ചു വന്നു ഡ്യൂട്ടിക്ക് കയറി.. മൂന്നാല് ദിവസം കഴിഞ്ഞപ്പോൾ നകുലേട്ടൻ വിളിച്ചു കല്യാണത്തിന്റെ ഡേറ്റ് പറഞ്ഞു.. മൂന്നാഴ്ച്ച കഴിഞ്ഞുള്ള ഞായറാഴ്ച.. അമ്പലത്തിൽ വച്ചാണ് കല്യാണം.. കേട്ടപ്പോൾ ഒത്തിരി സന്തോഷം.. ചാരും ചിപ്പിയും ഭൂമിക്കും കൂടി ഡ്രസ്സ്‌ ഒക്കെ എടുക്കാമെന്ന് ഏറ്റു.. ഒരേപോലെ ഡിസൈൻ ചെയ്യാനാണ് പ്ലാൻ.. ആകെ മൊത്തം സന്തോഷമയം ആയി.. കല്യാണത്തിന് മൂന്നാല് ദിവസം മുന്നേ പോകാന്നു ഉണ്ണിയേട്ടനും ഏറ്റു.. അതോണ്ട് തന്നെ ലീവ് ചോദിച്ചു വച്ചു. പത്തു ദിവസത്തെ ലീവ് കിട്ടി.. വീട്ടിലും വിളിച്ചു വരുന്ന വിവരം പറഞ്ഞു.. കുറച്ചു ദിവസം കഴിഞ്ഞു മാമൻ വിളിച്ചു.

“ആ മോളേ സനൂപിന്റെ വീട്ടുകാർ വിളിച്ചിരുന്നു.. അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞു കല്യാണം ഉറപ്പിക്കാൻ. അപ്പൊ മോളോടൊന്ന് പറഞ്ഞിട്ട് ആവാമെന്ന് കരുതി.. മോൾക്ക് ഇഷ്ടക്കുറവ് ഒന്നുല്ലല്ലോ അല്ലേ..?? ” പെട്ടെന്ന് കേട്ടപ്പോൾ ഒന്ന് ഞെട്ടി. ആദ്യം കരുതി അവർ കല്യാണത്തിൽ നിന്ന് ഒഴിഞ്ഞു കാണുമെന്നു.. ഇതിപ്പോ വിചാരിക്കാതെ.. എങ്കിലും അവൾ മറുപടി കൊടുത്തു. “അതെന്താ മാമേ അവരിത്രേം താമസിച്ചേ..?? ” “ആ അത് ഞങ്ങളും ചോദിച്ചു.. ചെക്കന്റെ അച്ഛന് ബിസിനസ് അല്ലേ.. വിദേശയാത്ര ഉണ്ടായിരുന്നു.. രണ്ടു ദിവസം മുന്നെയാ വന്നേ.. ” “ആ.. ” “മോൾടെ അഭിപ്രായം പറഞ്ഞില്ല.. ” “എനിക്ക് പ്രശ്നം ഒന്നുല്ല മാമേ.. നിങ്ങൾ എന്താ എന്ന് വെച്ചാൽ ചെയ്തോളു. എനിക്ക് പൂർണ്ണ സമ്മതമാണ്.. ” “ഞങ്ങൾക്ക് സന്തോഷായി മോളെ.. എന്നാ വെച്ചു നീട്ടുന്നില്ല. നാളെത്തന്നെ പോയേക്കാം. എന്നാ നാളെ വിളിക്കാം.. ” അവൾ ഫോൺ വെച്ചു.. സമ്മതം അറിയിച്ചെങ്കിലും മനസ്സിലെന്തോപോലെ.. കാരണം അറിയാത്തൊരു നോവ്.. പിറ്റേന്ന് മുഴുവൻ ആകെ ഒരു മൂഡോഫ് ആയിരുന്നു. കല്യാണം പെട്ടെന്ന് ഉണ്ടെങ്കിൽ തനിക്കു അയാളുമായി അഡ്ജസ്റ്റ് ചെയ്യാനാവുമോ..?? ചോദ്യോത്തരങ്ങളുടെ വേലിയേറ്റം മനസ്സിൽ നിറഞ്ഞു.. സനൂപിനെ കണ്ടപ്പോൾ പോലും മനസ്സിൽ ഒരിഷ്ടം പോലും തോന്നിയിട്ടില്ല.. അതാണ് അധികം സംസാരിക്കാൻ പോലും മുതിരാതിരുന്നത്.. ഇത്രയും ദിവസം വിളിക്കാഞ്ഞപ്പോ എന്തോ ഒരു സന്തോഷം തോന്നിയിരുന്നു. പക്ഷെ… ഒരുപക്ഷേ ഇതായിരിക്കും എന്റെ വിധി.. വൈകുന്നേരം വീട്ടിൽ നിന്ന് വിളിച്ചു. എല്ലാവരും അവിടെ ഉണ്ടെന്ന് മനസിലായി.. “മോളെ കല്യാണം തീരുമാനിച്ചുട്ടോ.. നിശ്ചയം വേഗം നടത്താൻ തീരുമാനിച്ചു.. അടുത്ത ബുധനാഴ്ച ആണ് മുഹൂർത്തം കിട്ടിയത്.. ഇനിയിപ്പോ ഒരാഴ്ച അല്ലേ ഉള്ളു.. അധികമാരുമില്ല. നിന്റെ അച്ഛന്റെ വീട്ടുകാരും പിന്നെ ഇവിടെ അടുത്തുള്ളോരും നമ്മൾ വീട്ടുകാരും മാത്രം.. അവരും ഒരു പത്തു പതിനഞ്ചു പേരെ വരുള്ളൂ.. കല്യാണത്തിന് ഇനി പത്തുനാല്പതു ദിവസം കൂടെയുണ്ട്.. മോള് ചൊവ്വാഴ്ച എത്താമെന്നല്ലേ പറഞ്ഞേ.. പറ്റിയാൽ മൂന്നാല് ദിവസം മുന്നേ ഇങ്ങു വായോ.. ഡ്രസ്സ്‌ ഒക്കെ വാങ്ങണ്ടേ.. ” കേട്ടപ്പോൾ ആകെ സ്തബ്ദയായ് പോയി. ഒരാഴ്ച കൊണ്ട് നിശ്ചയം ഒന്നരമാസത്തിനുള്ളിൽ കല്യാണം.. “മോളെന്താ മിണ്ടാത്തെ..?? ” മുത്തശ്ശിടെ ഒച്ച കേട്ടപ്പോഴാണ് ചിന്തയിൽ നിന്നുണർന്നത്.. “ഒന്നുല്ല മുത്തശ്ശി.. പെട്ടെന്ന് അച്ഛനേം അമ്മേം ഓർത്തു.. ” അവൾ പറഞ്ഞു.. “ശരി.. ഇപ്പൊ അവരും സന്തോഷിക്കുന്നുണ്ടാവും.. മോള് വേഗം വാ കേട്ടോ.. ” “നേരത്തെ വന്നാൽ നകുലേട്ടന്റെ കല്യാണം കൂടാൻ പറ്റില്ല മുത്തശ്ശി.. ഡ്രസ്സ്‌ ഒക്കെ നിങ്ങൾ എടുത്തോ.. ഞാൻ ചൊവ്വാഴ്ച വന്നാപ്പോരേ.. ഇനി കല്യാണം കഴിഞ്ഞാൽ ഇങ്ങനെ അടിച്ചു പൊളിക്കാനുള്ള അവസരം കിട്ടൂല്ലല്ലോ.. നകുലേട്ടന്റെ കല്യാണം ഗംഭീരമാക്കണം.. ” “ശരി അങ്ങനെ ആണെങ്കിൽ അങ്ങനെ നിന്നെ നിർബന്ധിക്കുന്നില്ല.. പിന്നെ ഉണ്ണിയോടും കൂടി വിവരം പറയൂ.. വരാൻ പറയണം.. ” “ശരി മുത്തശ്ശി… ” അവൾ ഫോൺ കട്ട്‌ ചെയ്തു.. (ഇടവേള… ) അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് ചെയ്ത ശേഷം കമന്റ് ഇടൂ….

Continue Reading

Most Popular