Connect with us

തുടർക്കഥകൾ

നന്മ (തുടർക്കഥ, ഭാഗം:13)

Published

on

രചന :Nanda R
അഭിലാഷ് നന്മയ്ക്കു നേരെ തന്റെ കൈ നീട്ടി… അവന്റെ വിരലിലേക്ക് മോതിരം അണിയിക്കും മുൻപേ കാതടിപ്പിക്കുന്ന ശബ്ദത്തോടെ ഒരു ബുള്ളറ്റ് മുറ്റത്തേക്ക് ഇരച്ചു വന്നു… പന്തലിന്റെയും കസേരകളുടെയും ഇടയിലേക്ക് ആരാണി തെന്ന ഭാവത്തിൽ എല്ലാവരുടെയും ശ്രദ്ധ ആഗതനിലേക്കായി… ഹെൽമറ്റ് ധരിച്ചതിനാൽ ആളെ ആർക്കും മനസ്സിലായില്ല എങ്കിലും ദയയുടെ മുഖത്ത് ഒരേ സമയം ദേഷ്യവും പേടിയും മാറി മാറി പ്രതിഫലിച്ചു.. ഉമ്മറത്ത് എല്ലാവരുടെയും മുന്നിൽ നിന്നാണ് അയാൾ ഹെൽമറ്റ് ഊരിയത്…ആദി….!!! കണ്ണുകളിൽ കോപവും ചുണ്ടുകളിൽ പുഞ്ചിരിയുമായി അവൻ അവർക്കു മുൻപിൽ നിന്നു… ഇവനെന്തിനാ ഇവിടെ വന്നത്…??. നന്മ അപ്പോളും മോതിരം അഭിലാഷിനു നേർക്കു തന്നെ നീട്ടി നിൽക്കുകയായിരുന്നു… ആദി മുത്തശ്ശനോടായി പറഞ്ഞു.. “സോറി… വിളിക്കാത്ത ചടങ്ങിനാണ് വന്നതെന്നറിയാം… മുഹൂർത്തം തീരാൻ സമയം ഉണ്ടല്ലോ… എനിക്ക് ഒരു കാര്യം പറയാനുണ്ട്.. ഏറിയൽ പത്തു മിനിറ്റ്..” അവൻ മുത്തശ്ശന്റെ മറുപടിയ്ക്കായി കാത്തു നിൽക്കാതെ ദയയ്ക്കു നേരെ തിരിഞ്ഞു.. ” നീ ഇപ്പോൾ ഷോപ്പിംഗിലാണ് അല്ലേ?.. കുറച്ചു നേരം മുൻപേ വിളിച്ചപ്പോൾ അങ്ങനെ ആയിരുന്നല്ലോ പറഞ്ഞത്.. ” അവൾ മുഖം കുനിച്ചു… “ഓ ചിലപ്പോൾ ഇവിടെ അടുത്തുള്ള കടയിൽ ഷോപ്പിംഗിന് വന്നപ്പോൾ ഇവിടെ കയറിയതാവും… അല്ലേ??” ദയ ഒന്നും മിണ്ടിയില്ല…. ” അത് മോനേ.. ഇവിടെ ക്ഷേത്രത്തിൽ വരെ വന്നപ്പോൾ ഇവിടെ വരെ കയറിയതാ…” ദയയുടെ അമ്മ ആദിയുടെ കൈയ്യിൽ പിടിച്ചു.. ” ഞാനിവളോടാണ് സംസാരിക്കുന്നത്… സോ നിങ്ങൾ ഇതിൽ ഇടപെടണ്ടാ..” ആദി അവർക്കു നേരെ ചീറി…. ചുറ്റുമുള്ളവർ അന്തിച്ചു നിൽക്കുകയായിരുന്നു….. ” നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ പറയാനുള്ള വേദിയല്ലിത്… പ്ലീസ് ആദി… ഇവിടെ ഒരു ചടങ്ങ് നടക്കുകയാണ്… ” ഷാനു ആദിയെ അനുനയിപ്പിക്കാൻ ശ്രമിച്ചു… ” അറിയാം… ഞാൻ അത് മുടക്കാൻ വന്നതല്ല… പറയാനുള്ളത് പറഞ്ഞിട്ടെ ഞാൻ പോകൂ…. ” അവൻ ഒച്ച ഉയർത്തി തന്നെയാണ് പറഞ്ഞത്… “ദയ ഒന്നും പറഞ്ഞില്ല… ഒന്നു ചോദിച്ചോട്ടെ നിങ്ങള് കുടുംബസമേതം ഇങ്ങ് പോരാൻ ഈ കുടുംബവും നിങ്ങളും തമ്മിൽ എന്തു ബന്ധമാണ് ഉള്ളത്? ” ആദി വീണ്ടും ദയയ്ക്കു നേരെ തിരിഞ്ഞു.. ” അത്.. വെറുതേ….” ,,,,,”വെറുതേയോ… അല്ലാതെ നിന്റെ പപ്പയുടെ ആദ്യത്തെ കുടുംബമാണിതെന്നുള്ളത് കൊണ്ടല്ലല്ലേ…??” അവളുടെ മുഖം വിളറി വെളുത്തു… അവന്റെ മുഖത്ത് പരിഹാസം നിറഞ്ഞു… ” അത് സാരല്യ… നിങ്ങളുടെ പേഴ്സണൽ കാര്യം… പക്ഷേ നീ എന്തിന് എന്നോടിത് പറയാതിരുന്നു?” ,,,,,,”അത് ഞാൻ ഇന്നലെയാണ് അറിഞ്ഞത്.. ആദിയോട് പറഞ്ഞാൽ എന്നെ വെറുക്കുമോ എന്ന് പേടിച്ചാ പറയാതിരുന്നേ…. ” ,,,,,,” ഓ… അപ്പോൾ നീ ഒന്നും അറിഞ്ഞിരുന്നില്ല… നിന്റെ വീട്ടുകാരും ഒന്നും അറിഞ്ഞിരുന്നില്ല.. പാവങ്ങൾ…” അവന്റെ സ്വരം ശാന്തമായി… അതു കണ്ടപ്പോൾ ദയയ്ക്ക് കുറച്ച് ധൈര്യം വന്നു…. ” ഇല്ല ആദീ… നിന്നെ എനിക്ക് നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാ പറയാതിരുന്നത്… നിന്നെ എനിക്ക് അത്രയ്ക്ക് ഇഷ്ടമായതു കൊണ്ടാ…. ” ആദിയുടെ ചുണ്ടിൽ ചിരി വിരിഞ്ഞു… ” അത് ശരിയാ… സ്നേഹം കൂടിയത് കൊണ്ടാണല്ലോ എന്നെ അഴിയെണ്ണിക്കാൻ തുടങ്ങിയത്…?… എന്റെ ടെൻഡർ നീ ചോർത്തിയത്?.. എനിക്കെതിരെ അസോസിയേഷന് ഊമക്കത്ത് അയച്ചത്…?” അവളുടെ മുഖത്ത് ഞെട്ടൽ പ്രകടമായി… ” ഞാൻ … ഞാനാണത് ചെയ്തതെന്ന് ആരാ പറഞ്ഞത്??… ഇത്രേയുള്ളൂ ആദിക്കെന്നോട് വിശ്വാസം..?.. ആരേലും എന്തേലും പറഞ്ഞൂന്ന് വെച്ച്….” അവൾ വിതുമ്പി…. ” അങ്ങനെ ആരേലും പറയുന്നത് കേട്ടു തുള്ളാൻ ഞാൻ ദയയല്ല.. ആദിയാണ്.. നിനക്ക് തെളിവു വേണമായിരിക്കും.. ഇതാ നോക്ക്.. നിന്റെ കൈപ്പടയിൽ നീ എഴുതി അയച്ച ഫേക്ക് ലെറ്റർ.. ഇത് നിന്റെ ഹാൻഡ് റൈറ്റിങ് അല്ലേ??…” അവൻ ഒരു കടലാസ് അവൾക്കു നേരെ നീട്ടി.. നീട്ടി… ഇത്തവണ അവൾക്ക് പ്രതിരോധിക്കാൻ കഴിഞ്ഞില്ല.. ” ഇതു പോലെ നീയും നിന്റെ വീട്ടുകാരും ചെയ്ത സകല കൊള്ളരുതായ്മകൾക്കും തെളിവും സാക്ഷിയുമുണ്ട് എന്റെ പക്കൽ.. കാണണോ നിനക്ക്??” അവൾ വാക്കുകൾക്കായി പരതി .. തനിക്ക് ചുറ്റും എന്താണ് നടക്കുന്നതെന്നറിയാൻ പറ്റാത്ത അവസ്ഥയിലായിരുന്നു നന്മ.. ആദിയെന്തിനാ അവരുടെ പ്രശ്നങ്ങൾ ഇവിടെ വന്നു ചർച്ച ചെയ്യുന്നത്?.. അതും ഈ അവസരത്തിൽ…?.. അവൾ ചുറ്റും നോക്കിയപ്പോൾ സാറിന്റെ കൂടെ വന്ന ആളുകളുടെ മുഖത്ത് ഈർഷ്യ പ്രകടമായിരുന്നു.. പക്ഷേ അഭിലാഷിന്റെ മുഖത്തെ ഭാവം വായിച്ചെടുക്കാൻ അവൾക്കായില്ല.. മുത്തശ്ശനും ദീപുവും നിസ്സഹായ ഭാവത്തോടെ അവളെ നോക്കി…ഇനിയിപ്പോൾ മിണ്ടാണ്ട് ഇരുന്നിട്ട് കാര്യമില്ല…. “ദയ… എന്താ ഇത്?.. ഇതൊക്കെ നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളല്ലെ… ആദിയെ നീയൊന്ന് പറഞ്ഞ് മനസ്സിലാക്കൂ…”

നന്മ പാഞ്ഞത് ദയയോടാണെങ്കിലും അവൾ നോക്കിയത് ആദിയെ ആയിരുന്നു… അവന്റെ മുഖത്ത് ദേഷ്യം ഇരച്ചു കയറി.. ” ഞാനെന്താ മനപൂർവ്വം നിന്റെ നിശ്ചയം മുടക്കാൻ വന്നതാണെന്നാണോ വിചാരിച്ചിരിക്കുന്നത്..” ,,,,”ഞാൻ അങ്ങനൊന്നും പറയണില്യ ആദി… നിങ്ങൾക്ക് സംസാരിക്കാനുള്ള വേദി ഇതല്ലാന്നേ പറഞ്ഞുള്ളൂ.. ” ,,,,” അറിയാം..പക്ഷേ ഇത് തന്റെ ജീവിതത്തെ കൂടി ബാധിക്കുന്ന കാര്യമാ… തന്നെ കുറിച്ച് ഞങ്ങൾക്കുള്ള കൺസേൺ കൊണ്ടാ ഓടിപ്പാഞ്ഞ് ഇവിടെ വന്നത്…” ,,,,” എന്തിന്…?.. ഇപ്പറയണ കാര്യവും ഞാനും തമ്മിൽ ഒരു ബന്ധവുമില്ലാല്ലോ.. ?” ,,,,” ഉണ്ട്…കാരണം അന്ന് നിങ്ങൾക്ക് ആ വീട് വിൽക്കേണ്ടി വന്നതിന്റെ കാരണം തന്നെ ഇവളും ഇവൾടെ അമ്മയും കൂടി കളിച്ച വൃത്തികെട്ട കളിയാ… തന്റെ ശരിക്കുള്ള ഡോക്യുമെന്റ്സിൽ കള്ളത്തരം കാണിച്ചതും നോട്ടീസ് അയപ്പിച്ചതും എല്ലാം ഇവരുടെ പ്ലാനാ… താൻ അവിടുന്ന് പോണം എന്നുള്ളത് ഇവളുടെ ആവശ്യമായിരുന്നു… അന്ന് എന്നോട് താൻ ചോദിച്ചില്ലേ ആരാണ് തനിക്കു വേണ്ടി തന്റെ കാറ്ററിംഗ് യൂണിറ്റ് ഏറ്റെടുക്കാൻ റെക്കമൻഡ് ചെയ്തേന്ന്… അത് വേറാരും അല്ല… ഇവളുടെ അമ്മയാ…കാരണം ആ ഡീൽ നടന്നാലെ താൻ അവിടുന്ന് മാറുള്ളൂ എന്ന് ഇവർക്കറിയാരുന്നു… ” വി,,,,,” പക്ഷേ എന്തിന്??”നന്മയ്ക്ക് മനസ്സിലായില്ല… “എന്തിനെന്ന് ഇവളോട് തന്നെ ചോദിക്ക്..?” ആദി ദയയുടെ നേരെ തിരിഞ്ഞു… അവളുടെ കണ്ണിൽ നന്മയോടുള്ള പക തിളങ്ങി… “എന്തിനെന്ന് നിനക്ക് അറിയണം അല്ലേ??.. നിന്നെ കണ്ട അന്നു മുതൽ എനിക്ക് നിന്നെ ഇഷ്ടമല്ല.. പിന്നെ ആദിയുടെ വീട്ടിൽ എന്തിനും ഏതിനും നന്മ… നന്മയുടെ പാചകം… നന്മയുടെ വീട്… നന്മയുടെ സ്വഭാവം.. നന്മ… നന്മ.. നന്മ.. അന്നേ നിന്നെ ഞാൻ നോട്ടമിട്ടതാ… അത്താഴപട്ടിണി കിടക്കുന്ന നിന്നെ പോലുള്ളവർക്ക് എന്തു യോഗ്യതയാ ആ സ്ഥലത്ത് താമസിക്കാൻ?.. വല്യ വീട്ടിലെ പയ്യന്മാരെ മയക്കിയെടുക്കാൻ നിന്നെ പോലുള്ളവർ കച്ച കെട്ടി ഇറങ്ങും..” അവൾ അടുത്ത വാചകം പറയും മുൻപേ ആദിയുടെ കൈ അവളുടെ കവിളിൽ പതിഞ്ഞിരുന്നു… ” മിണ്ടരുത് നീ…. ” ,,,,,”ആദീ നീ എന്നെ തല്ലിയല്ലേ…?.. ഞാൻ ആരാണെന്ന് നിനക്കറിയില്ല… എല്ലാത്തിനും കാരണം നന്മ ഒരുത്തിയാ.. ” അവൾ നന്മയ്ക്കു നേരെ തിരിഞ്ഞു. ആദിയുടെ പെട്ടെന്നുള്ള പ്രതികരണം നന്മയും പ്രതീക്ഷിച്ചിരുന്നില്ല…അത്രയും ആളുകളുടെ മുന്നിൽ വെച്ച് തൊലിയുരിഞ്ഞു പോകുന്നതു പോലെ ദയയക്ക് തോന്നി.. ” നിങ്ങളെല്ലവരും ഒന്ന് മിണ്ടാണ്ടിരിക്കോ…. ഈ ചടങ്ങ് കഴിഞ്ഞിട്ടു പോരെ ബാക്കി സംസാരം…?” മുത്തശ്ശൻ ആദിയുടെ നേരെ കൈകൂപ്പി… “പോരാ… ആദ്യം ഈ കാര്യത്തിൽ തീരുമാനം ഉണ്ടാകട്ടെ… എന്നിട്ടാവാം നിശ്ചയം… സമയം ഉണ്ടല്ലോ..?” അഭിലാഷിന്റെ അമ്മാവൻ പറഞ്ഞു… ആൾക്കൂട്ടത്തിൽ ഒറ്റയ്ക്കായ പോലെ നന്മയ്ക്ക് തോന്നി.. അതിലുമേറെ അഭിലാഷ് മറുത്തൊരു വാക്കു പറയാതിരിക്കുന്നതിൽ വേദനയും… “ആദി കാര്യങ്ങൾ വിശദമായി പറയൂ… ആർക്കും മനസ്സിലാവാത്ത രീതിയിൽ പറയാതെ… ” നന്മയുടെ വാക്കുകൾ മുറിഞ്ഞു…”കാര്യം ഇതാണ്… നന്മ എന്നോട് അടുക്കുന്നതിൽ ജെലസി തോന്നിയാണ് തന്നെ അവിടുന്നു മാറ്റാൻ ഇവളും പേരന്റ്സും കൂടി മന: പൂർവ്വം നിങ്ങളുടെ സ്ഥലവില്പനയിൽ ഇഷ്യു ഉണ്ടാക്കിയത്… നിങ്ങൾ മാറാൻ വേണ്ടി… ” ,,,”അതിന് ഇപ്പോൾ ഇവിടെ എന്തു പ്രസക്തി?” നന്മയ്ക്ക് ദേഷ്യം വന്നു… ” ഉണ്ട്.. നിങ്ങൾ അന്ന് ഇങ്ങോട്ട് പോരാൻ നേരമാണ് താൻ ഇവളുടെ അച്ഛന്റെ മകളാണ് എന്ന് ഇവരെല്ലാം അറിഞ്ഞത്… ഇവളുടെ അമ്മ തന്റെ അമ്മയോട് ചെയ്തതിന് താൻ പകരം വീട്ടുമെന്ന് ഇവർ കരുതി.. അതോണ്ട് ആദ്യം എന്നെ ഡി ഫെയിം ചെയ്യിച്ചു… അതിലൂടെ ഇവർ രണ്ടു കാര്യങ്ങൾ നേടുമെന്ന് കരുതി.. ഒന്ന് ഇവരുടെ കൺസ്ട്രക്ഷൻ കമ്പനിയിൽ മാത്രമായി ഞാൻ വർക്ക് ചെയ്യുമെന്നും മറ്റൊന്ന് ന്യൂസിലൂടെ മറ്റും താൻ എന്റെ വാർത്ത അറിഞ്ഞ് മന:പൂർവ്വം അകലം പാലിക്കുമെന്നും…” ,,,,,”അതിന് ആദിയുടെ ഇഷ്യു ഒന്നും ഞങ്ങളാരും അറിഞ്ഞിട്ടു കൂടി ഉണ്ടായിരുന്നില്ല…” ,,,,,”ഇവർ അങ്ങനെ വിചാരിച്ചു എന്നാണ് പറഞ്ഞത്… തന്റെ ഈ നിശ്ചയം പോലും ഇവരുടെ പ്ലാനിന്റെ ഭാഗമായാണ്…. എന്നോടിതെല്ലാം പറഞ്ഞത് ദയയുടെ അനിയത്തി തന്നെയാണ്…” നന്മ ഞെട്ടലോടെ ആദിയെ നോക്കി…

” സത്യാടോ… അഭിലാഷിന് തന്നെ ഇഷ്ടാണെന്ന് അറിഞ്ഞതുകൊണ്ട് സ്വന്തം മകളുടെ ജീവിതം സുരക്ഷിതമക്കാൻ വേണ്ടി ദയയുടെ പപ്പ തന്നെ മുന്നിട്ടിറങ്ങി ഉറപ്പിച്ചതാണ് ഈ ബന്ധം… ഒരു പക്ഷേ അഭിലാഷിന് ഇതൊന്നും അറിയില്ലായിരിക്കും.. ഇതാണ് സത്യം.. ഇതിനെപ്പറ്റി കൂടുതൽ എനിക്കറിയില്ല… എന്താണ് ഇവർ തമ്മിലുള്ള കരാറാറെന്നും മറ്റും… ഈ കാര്യം നിങ്ങളെ അറിയിക്കണമെന്നു തോന്നി… സ്നേഹ തന്നെയാണ് ഈ കാര്യവും എന്റടുത്ത് പറഞ്ഞത്… ഇത് പറയനാണ് ഞാൻ വന്നത്.. ഞാനിറങ്ങുന്നു..” മുത്തശ്ശനെ നോക്കി ആദി പറഞ്ഞു.. ആ നിമിഷം തന്നെ അവൻ ഇറങ്ങുകയും ചെയ്തു… കേട്ടതൊക്കെ വിശ്വസിക്കാൻ പ്രയാസമുള്ള പോലെ നന്മ അഭിലാഷിനെ നോക്കി…”സാർ.. ഈ പറഞ്ഞതെല്ലാം സത്യമാണോ?” അവളുടെ കണ്ണുകളെ നേരിടാൻ അഭിലാഷിന് ഭയം തോന്നി.. എല്ലാവരും അവനെ തന്നെ നോക്കി… അവൻ ഒന്നും മിണ്ടിയില്ല…ദയയുടെ ചുണ്ടിൽ മാത്രം ക്രൂരമായ പുഞ്ചിരി വിരിഞ്ഞു… “പിന്നെ നീ എന്താ വിചാരിച്ചേ.? ഇയാൾക്ക് നിന്നോട് ദിവ്യ പ്രേമമാണെന്നോ?.. ഞാനും എന്റെ പപ്പയും ഭിക്ഷ തന്ന ബന്ധമാ ഇത്… നീ ഞങ്ങളുടെ ജീവിതത്തിൽ നിന്ന് അങ്ങനേലും പോകുമെന്ന് കരുതി… ഒന്നും രണ്ടുമല്ല നൂറു പവനാണ് നിനക്കായി എന്റെ പപ്പ ഓഫർ ചെയ്തത്.. അല്ലാണ്ട് ഇവരാരും നിന്റെ സൗന്ദര്യം കണ്ട് മയങ്ങി വന്നതല്ല.. ഇനീപ്പം ഒരു സിംഗിൾ എമൗണ്ട് കൂടി ഞങ്ങൾ മുടക്കില്ല…” നന്മയുടെ ദൃഷ്ടി അപ്പോളും അഭിലാഷിന്റെ മുഖത്തായിരുന്നു…”സാർ ഒന്നും പറഞ്ഞില്ല…ഈ കേട്ടതൊക്കെ ഞാൻ വിശ്വസിക്കണോ?” ,,,,,” ഇതെല്ലാം സത്യമാണ്…. എനിക്ക് അവരുടെ ഉദ്ദേശത്തെ കുറിച്ചൊന്നും അറിയില്ലായിരുന്നു… പഷേ തന്റെ അച്ഛൻ പറഞ്ഞ വാക്കിന്റെ പുറത്താണ് എന്റെ വീട്ടുകാർ ഇത് സമ്മതിച്ചത്… ” അവൻ കൂടുതൽ പറയും മുമ്പേ മതി എന്നർത്ഥത്തിൽ അവൾ കൈ ഉയർത്തി.. “എന്നാൽ ഇവിടെ വെച്ച് ഈ ബന്ധം അവസാനിച്ചു… കുറച്ച് മഞ്ഞലോഹം കൊണ്ട് നിങ്ങൾ എനിക്ക് വിലയിട്ടപ്പോൾ തീർന്നു ഇതിന്റെ പവിത്രത.. എനിക്ക് ഈ വിവാഹത്തിന് താല്പര്യമില്ല…. ” അതിന് മറുപടിയെന്നോണം അഭിലാഷിന്റെ ചേച്ചി പറഞ്ഞു.. ” നിനക്ക് താല്പര്യം ഉണ്ടെങ്കിലും ഇത് നടക്കില്ല… നിന്റെ അച്ഛൻ പറഞ്ഞ വാക്കിൻ പുറത്താണ് ഞങ്ങൾ ഇതിനു സമ്മതിച്ചത്… ഒരു കോളേജധ്യാപകന് എൽ.ഡി.കാർക്കുമായുള്ള ബന്ധം ചേരില്ല എന്ന് നേരത്തെ ഞാൻ പറഞ്ഞതാ… അതു കൂടാതെ എടുത്താൽ പൊങ്ങാത്ത പ്രരാബ്ദവും ഈ ഒറ്റകാലൻ ചെക്കനേയും കിളവനേയും നോക്കണ്ട കാര്യം ഞങ്ങൾക്കില്ല… ആദ്യം കണ്ടപ്പോൾ തന്നെ ഇത് ഞങ്ങൾക്കിഷ്ടല്ലായിരുന്നു.. അല്ലേലും സ്വഭാവദൂഷ്യം ഉള്ള പെണ്ണിനെ…… ” നന്മയുടെ മുഖം അരിശം കൊണ്ട് വലിഞ്ഞു മുറുകി.. “കൂടുതൽ കേൾക്കണമെന്നില്ല… ഞാനല്ല നിങ്ങൾടെ ആങ്ങളേടെ പിന്നാലെ നടന്നത്.. എന്നെ കുറിച്ച് എല്ലാം തന്നെ ഞാനിയാളോട് പറഞ്ഞിട്ടുള്ളതുമാണ്… ഇനി എന്നെപ്പോലെ ഉള്ള ഒരാൾടെ വീട്ടിൽ നിന്നാൽ നിങ്ങളുടെ കുടുംബ മഹിമയൊക്കെ പോവും… അതു കൊണ്ട്…. ” ,,,,,”എന്ത് നോക്കി നിൽക്കാ നീ… അവള് മുഖത്ത് നോക്കി ഇറങ്ങിപ്പോവാൻ പറഞ്ഞത് കേട്ടില്ലേ… ഇറങ്ങിക്കോളൂ എല്ലാരും.. ” അഭിയുടെ ചേച്ചി അവന്റെ കൈയ്യിൽ പിടിച്ചു വലിച്ച് മുന്നോട്ട് നീങ്ങി… “ഒരു നിമിഷം കൂടി… ” നന്മയുടെ പിൻ വിളി കേട്ട് അഭിലാഷ് നിന്നു… കയ്യിൽ ചുരുട്ടി പിടിച്ച മോതിരം അവൾ അയാളുടെ ഉള്ളം കൈയ്യിൽ വെച്ചു കൊടുത്തു…”എന്നെപ്പോലെ ലോകത്തിൽ ഒരു പാട് ആളോളുണ്ടാവാം… രൂപത്തിൽ മാത്രേ വിത്യാസം കാണൂ… അവരെ കാണാണേൽ മുഖം തിരിച്ചു നടന്നോളൂട്ടോ… എന്താന്നു വെച്ചാൽ അവർക്കൊന്നും താങ്കളെപ്പോലെ യുള്ളോരെ ഒരിക്കലും അംഗീകരിക്കാൻ പറ്റില്യ… ഇനി ഒരിക്കലും നമ്മൾ തമ്മിൽ കാണില്ലാന്ന് വിശ്വസിക്കന്നു… അതിനായി പ്രാർത്ഥിക്കന്നു.. ” അവൾ ചിരിയോടെ പറഞ്ഞു നിർത്തി.. അഭിലാഷ് അവളുടെ മുഖത്തേക്ക് നോക്കാതെ തല താഴ്ത്തി.. വന്നവർ പടിപ്പുര കടന്ന് പോകുന്നതു നോക്കി തൂണിൽ ചാരി നിൽക്കുന്ന മുത്തശ്ശനെ കണ്ട് നന്മയ്ക്ക് സങ്കടം തോന്നി.. ഉമ്മറത്ത് നാട്ടുകാരിൽ ചിലരും ദയയുടെ കുടുംബവും മാത്രമായി… നന്മ അവളുടെ അച്ഛന്റെ നേർക്ക് നിന്നു… ” ഇനിയും ഇതു പോലെയുള്ള സഹായം ചെയ്യാൻ ദയവു ചെയ്ത് ഈ വഴി വരരുത്.. ഞങ്ങൾക്ക് നിങ്ങളടെ സ്നേഹവും സ്വത്തും ഒന്നും വേണ്ട… പ്രതികാരവും ചെയ്യണ്ട…ഇപ്പോൾ ഇറങ്ങണം ഇവിടുന്ന്…ഭാര്യയുടെയും മകളുടെയും സംശയരോഗം തീർക്കേണ്ടത് ഞങ്ങളുടെ ജീവിതം പന്താടിട്ടല്ല… വല്ല സൈക്കോളജിസ്റ്റിനെയും കാണിച്ചാലേ അത് മാറൂ…” ഉമ്മറത്ത് പഴയ പോലെ ദീപുവും മുത്തശ്ശനും ഷാനുവും റസിയയും മാത്രമായി… തലയിൽ ചൂടിയിരുന്ന മുല്ലപ്പൂ അഴിച്ചെടുത്ത് അവൾ റസിയയുടെ കൈയിൽ കൊടുത്തു… നിറഞ്ഞ കണ്ണുകളോടെ തന്നെ നോക്കുന്ന റസിയയോട് പറഞ്ഞു… ” അപ്പോൾ അതങ്ങട് കഴിഞ്ഞു.. ” അവൾ പുഞ്ചിരിച്ചു കൊണ്ട് തന്നെ അകത്തേക്ക് കയറി.. * * * * * * * * * * * * * * * * * *

നന്മ സന്ധ്യാ ദീപം കൊളുത്തി വന്നപ്പോളും മുത്തശ്ശൻ മുറിയിലെ ചാരുകസേരയിൽ നിന്ന് എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല… “എന്തായിത് മുത്തശ്ശാ… ഇങ്ങനെ ഇരുന്നാൽ ശരിയാവില്ലാട്ടോ. എണീറ്റേ… ” അവൾ മുത്തശ്ശന്റെ കൈയ്യിൽ പിടിച്ചു .. നിറഞ്ഞു തുളുമ്പിയ കണ്ണിൽ നിന്ന് ചുക്കിച്ചുളിഞ്ഞ കവിളിൽ കൂടി കണ്ണുനീർ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. ദയനീയ ഭാവത്തിൽ അദ്ദേഹം അവളുടെ മുഖത്തേക്ക് നോക്കി… ,,,,” ന്റെ കുട്ടിക്ക് വെറുതേ കുറേ മോഹങ്ങൾ തന്നൂല്ലേ??” ഇടറിയ സ്വരത്തിൽ മുത്തശ്ശൻ ചോദിച്ചു.. ,,,,”എന്തായിത് വാര്യരേ… അതങ്ങട് വിടൂ.. കഴിഞ്ഞ കാര്യല്ലേ…” ,,,”എന്തൊക്കെ പറഞ്ഞ് കുട്ടി ആശ്വസിപ്പിച്ചാലും മനസ്സാക്ഷിയുടെ മുന്നിൽ ഞാൻ തന്നെയാ കുറ്റക്കാരൻ… കുട്ടിക്ക് താല്പര്യല്ലാന്ന് അറിഞ്ഞിട്ടും എന്റെ നിർബന്ധായിരുന്നില്ലേ ഇത്..” ,,,”അല്ലാന്നേ.. ഒരു കണക്കിന് നന്നായില്ലേ.. ഇപ്പോൾ നമുക്ക് ആളോളെ മനസ്സിലാക്കാൻ പറ്റിയില്ലേ… ഒരു പക്ഷേ അത് വേണ്ടാന്ന് വെച്ചിരുന്നേൽ ഒരു നഷ്ടബോധം ഉണ്ടാവില്ലായിരുന്നോ…” ,,”ദേവു എന്ത് പറഞ്ഞാലും എനിക്കറിയാം കുട്ടീടെ മനസ്സിലെ വിഷമം… ” ,”വിഷമമില്ലാന്ന് ഞാൻ പറഞ്ഞില്ലാല്ലോ… നല്ല രീതിയിൽ തന്നെ വിഷമമുണ്ടേ.. അത് അയാള് പോയതിനൊന്നുമല്ല.. എന്റെ കുട്ടിക്ക് പഠിക്കാൻ വെച്ചിരുന്ന പണമെടുത്താണേ സദ്യ സാരി എന്നൊക്കെ പറഞ്ഞത് ചിലവാക്കിയതേ… ” ,” എന്നാലും ആളോൾടെ മുന്നിൽ വെച്ച് എന്തൊക്കെയാ പറഞ്ഞത് ദയയില്ലാത്തവൾ… അവരൊക്കെ എന്തു കരുതും? ” ” വിചാരിക്കുന്നവർ വിചരിക്കട്ടേന്നേ.. എല്ലാരേം ബോധ്യാക്കീട്ട് ജീവിക്കാൻ പറ്റ്വോ?.. നമ്മളെ അറിയാവുന്ന ആരേലും ഒരാൾ കാണില്ലേ.. വേണ്ട.. മുത്തശ്ശനും ദീപൂനും അറിയില്ലേ എന്നെ… നമുക്ക് നമ്മൾ മതി വാര്യരേ.. ” ,,,,,മുത്തശ്ശൻ കണ്ണു തുടച്ചു കൊണ്ട് അവളുടെ നെറുകയിൽ തലോടി.. ,”കുട്ടിക്കെങ്ങനെ കഴിയുന്നു ഇങ്ങനെ നിൽക്കാൻ.?.. ” ,,”അതൊണ്ടല്ലോ… ഒരു രഹസ്യാ.. ദേവൂനെ വളർത്തിയതേ ദേവൂന്റെ മുത്തശ്ശനാ… അല്ലാണ്ട് എപ്പളും കരഞ്ഞോണ്ടിരിക്കുന്ന വാര്യരല്ലാ…” മുത്തശ്ശന്റെ ക്ഷീണിച്ച മുഖത്ത് പുഞ്ചിരി തെളിഞ്ഞു… ,,,,,,” അതിന് ആര് കരഞ്ഞു?.. ന്റെ കണ്ണിലേ പൊടി പോയതാ..” ” ഉവ്വ്.. മനസ്സിലായി… എന്തായാലും പൊടിയൊക്കെ കളഞ്ഞിട്ട് മിടുക്കനായി പോയി കുളിച്ചു വരൂ…” അവൾ മുത്തശ്ശനെ നിർബന്ധിച്ച് എഴുന്നേൽപ്പിച്ചു കുളക്കടവിലേക്ക് പറഞ്ഞയച്ചു… ഉമ്മറത്ത് വന്നു നോക്കിയപ്പോൾ ദീപുവും അതേ ഇരിപ്പു തന്നെ…. ” നിന്നോട് ഞാൻ കാവില് പോവാൻ പറഞ്ഞതല്ലേ ദീപൂ..?” ,,,,,,”ഒന്നിനും തോന്നണില്ല… നാളെ പോവാം ” ,,,,,,,”നിങ്ങൾക്കൊക്കെ എന്താ ഈ പറ്റിയത്?..നടന്നതൊക്കെ നല്ല കാര്യങ്ങളല്ലേ… ആ മോതിരം മാറി കഴിഞ്ഞാണ് ആദി വന്നീ കാര്യങ്ങൾ പറഞ്ഞതെങ്കിൽ അതൊരു സങ്കടായി കിടന്നേനെ…ഇതിപ്പോ ഇങ്ങനങ്ങ് തീർന്നില്ലേ…? ” ,,,,,,”ആ നാശക്കൂട്ടങ്ങൾ രാവിലെ കയറി വന്നപ്പോളെ നിക്ക് തോന്നീതാ… നമ്മുടെ അച്ഛനെന്നു പറയുന്ന അയാളെ ഒരിക്കൽ എന്റെ കൈയ്യില് കിട്ടും… “അവന്റെ കണ്ണുകളിൽ പക നിറഞ്ഞു… ” അവര് ചെയ്തതിനൊക്കെ ദൈവം കൊടുത്തോളും… നീ അതൊക്കെ മറന്നേക്കൂ.. ” ,,,,,,”ദേവേച്ചി ഇനി എന്നാ പോണെ..?” ,,,,” മറ്റന്നാൾ പോകാം.. ഞാൻ ചെല്ലുമ്പളേക്കും വീട് ശരിയാക്കിട്ടുണ്ടാവും…” ,,,,,,,”ഞാനെങ്ങടും ഇനി വരണില്യ ദേവൂ…” കുളികഴിഞ്ഞ് എത്തിയ മുത്തശ്ശൻ പറഞ്ഞു… ” മുത്തശ്ശൻ പറയന്നതും ശരിയാ ദേവേച്ചി… എനിക്ക് കോഴിക്കോട് പോകുന്നതിലും ഇഷ്ടം ഇവിടെ എണാകുളത്തോ തൃശ്ശൂരോ പഠിക്കണതാ… അതാവും സൗകര്യം…” ദീപുവും മുത്തശ്ശന്റെ ഒപ്പം കൂടി.. ” നമുക്ക് ആലോചിക്കാം… ഇനീപ്പം ഓപ്ഷൻ കൊടുക്കാൻ ഒരാഴ്ച കൂടി സമയമുണ്ടല്ലോ.. “,,,,,,,,” ഞാനൊരു കാര്യം കൂടി ചോദിക്കട്ടെ… ദേവേച്ചിക്ക് നിശ്ചയം നടക്കാത്തതിൽ ഒരു സങ്കടവുമില്ലേ?” ,,,,,,”ഇല്ലാന്ന് ഞാൻ പറയില്ല… പക്ഷേ ഇത് നടന്നാൽ കിട്ടുമായിരുന്ന സന്തോഷത്തേക്കാൾ ആശ്വാസം എനിക്കിപ്പോൾ ഉണ്ട്.. ഇനീപ്പം നിന്നെ പഠിക്കാൻ ഞാൻ വിടണതു തന്നെ ഏതെങ്കിലും നല്ല ഡോക്ടർമാരെ കണ്ടു പിടിക്കാനാ… അല്ലേൽ കലക്ട്രേറ്റിൽ നല്ല ചുള്ളൻ കലക്ടർ ബ്രോ വരുന്നതും നോക്കാം..ഏതായാലും വലിയ ആളുകളെ വശീകരിക്കാന്ന് പേരു വീണു… അപ്പോൾ ഇതു പോലെയുള്ള ആളുകളെ ഇനി നോട്ടമിടൂ.. എന്താ വാര്യരുടെ അഭിപ്രായം…?” വളരെ ഗൗരവമായി അവൾ ചോദിക്കുന്നതു കേട്ടപ്പോൾ മുത്തശ്ശനും ദീപുവിനും ചിരി വന്നു… അവർ ചിരിക്കുന്നതു കണ്ടപ്പോൾ നന്മയുടെ മുഖത്തും ചിരി വിരിഞ്ഞു.* * * *ദിവസങ്ങൾ വേഗത്തിൽ ഓടിക്കൊണ്ടിരുന്നു… അന്ന് നിശ്ചയം മുടങ്ങിയതിൽ പിന്നെ തനിക്ക് നല്ല കാലമാണെന്ന് നന്മയക്കു തോന്നി… ദീപു അവന്റെ ഇഷ്ടപ്രകാരം തശ്ശൂർ മെഡിക്കൽ കോളേജിൽ ചേർന്നു.. അവനിപ്പോൾ ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിയാണ്… ദിവസവും പോയി വരാം. മുത്തശ്ശനാണ് ഏറ്റവും കൂടുതൽ സന്തോഷം.. വീടു മാറണ്ടാല്ലോ… തനിക്കും ഓഫിസിൽ സുഖം.. പഴയ ഹോസ്റ്റൽ വിട്ട് ഓഫീസിനടുത്തുള്ള കുറച്ചു കൂടി മെച്ചപ്പെട്ട വീട്ടിലേക്ക് മാറി.. ദീപുവിനെം മുത്തശ്ശനെയും കൂട്ടി ഇതിനിടയിൽ പഴനിയ്ക്ക് പോയി… എൽ.എൽ.ബി.പഠനം പൂർവാധികം ഭംഗിയോടെ ആരംഭിച്ചു… അങ്ങനെ തന്റെ കൊച്ചു കൊച്ചു സ്വപ്നങ്ങളുമായി നന്മയുടെ ജീവിതം ശാന്തമായി ഒഴുകി… ഇടയ്ക്ക് സ്വന്തം കാര്യം മറക്കരുതെന്നു മാത്രം മുത്തശ്ശൻ പറയും.. ഇനിയിപ്പോൾ ആലോചിച്ചു തുടങ്ങാം.. അന്നാ നിശ്ചയം നടന്നിരുന്നെങ്കിൽ ഒരിക്കലും തനിക്ക് ഈ രീതിയിൽ ജീവിക്കാൻ പറ്റില്ലായിരുന്നു.. ഒരു തരത്തിൽ നോക്കിയാൽ ഇതിനെല്ലാം കടപ്പാട് ആദിയോടാണ്.. അന്ന് ആദി വന്നില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ആരുടെയെക്കെയോ തീരുമാനങ്ങൾക്കനുസരിച്ച് തുള്ളുന്ന പാവയായിരുന്നേനേ താൻ… അതിനു ശേഷം ആദിയെ കണ്ടിട്ടേയില്ല.. ഫോണിലെങ്കിലും വിളിച്ച് നന്ദി പറയണമെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.. ഒന്നു രണ്ടു തവണ ഡയൽ ചെയ്തതുമാണ്.. പക്ഷേ എന്തോ ഒരു തോന്നൽ പിന്നോട്ട് വലിക്കും… ഇനീപ്പം തന്റെ പേരിൽ ആദിയ്ക്കൊരു ദോഷം വരേണ്ട… എന്നേലും നേരിട്ട് കണ്ടാൽ പറയാം… എല്ലാ ആഴ്ചയും ഒരീസമേ ഉള്ളൂവെങ്കിൽ കൂടി വീട്ടിൽ പോണുണ്ട് ഇപ്പോൾ… പടിപ്പുര കടക്കുമ്പോളെ വീടിന്റെ മുറ്റത്ത് കാർ കിടക്കുന്നത് നന്മ കണ്ടു.. ദീപുവിന്റെ കൂട്ടുകാരാവും.. വീക്കെൻഡാവുമ്പോൾ മിക്ക ദിവസവും ഇപ്പോൾ അവന്റെ കൂട്ടുകാർ ആരെങ്കിലും ഉണ്ടാവും… അവൾ അകത്തു കയറിയപ്പോൾ കണ്ടത് പ്രതീക്ഷിച്ച ആളുകളെ ആയിരുന്നില്ല… പക്ഷേ അവരെ കണ്ട് അവളുടെ മുഖം വിടർന്നു… ആദിയുടെ അച്ഛനും അമ്മയും…. അവളെ നോക്കി അവർ ഹൃദ്യമായി പുഞ്ചിരിച്ചു… അവൾ തിരിച്ചും… ഇങ്ങനെ ഒരാൾ ജീവിച്ചിരിപ്പുണ്ടോ?” അമ്മയുടെ ചോദ്യത്തിന് അവൾ മറുപടി പറഞ്ഞില്ല… ,,,,,” ദേവു ഞങ്ങളെയൊക്കെ മറന്നൂല്ലേ.? അവിടുന്ന് പോന്നതിൽ പിന്നെ അങ്ങട്ടേക്ക് ഒന്നു വന്നിട്ടു കൂടിയില്ല…” ,അമ്മയുടെ സ്വരത്തിൽ പരിഭവം ഉണ്ടായിരുന്നു…. ,” മറന്നിട്ടല്ല അമ്മേ… എന്നും ഓർക്കാറുണ്ട്… വരാൻ പറ്റിയില്ലെന്നു മാത്രം..,”അതൊക്കെ പോട്ടെ… ഇത്രടം വരെ വരണമെന്ന് കുറേയായി ഞാൻ പറയണു… ഇന്നാണ് ഒത്തുവന്നത്… വന്നപ്പോളാണ് ദേവു ഇന്ന് വരൂന്ന് അച്ഛൻ പറഞ്ഞത്… അപ്പോൾ കണ്ടിട്ട് പോവാന്ന് കരുതി… ” അമ്മ അവളുടെ കരം കവർന്നു…. ” എന്തായിത് യശോദേ?… ആ കുട്ടി വന്ന് കേറീതല്ലേയുള്ളൂ.. ” , ഏയ് അത് സാരല്യ… നിങ്ങള് വന്നിട്ട് എന്തെലും കുടിച്ചോ?.. അഞ്ചു മിനിറ്റ് .. ഞാനിപ്പോൾ കാപ്പിയെടുക്കാം… ” ഞങ്ങൾക്ക് ഇവിടെ കാവില് വരെ പോണം….. കുട്ടി വന്നതല്ലേയുള്ളൂ.. പോയി വിശ്രമിച്ചോളൂ… ” എന്നാൽ ഇറങ്ങാം… സന്ധ്യയാകുന്നു… ” മുത്തശ്ശനാണ് പറഞ്ഞത്…”എന്തേ… മുത്തശ്ശനും പോണുണ്ടോ? ”

ഉവ്വ്… ഞാനും ദീപുവും പോണുണ്ട് ഇവർക്കൊപ്പം… ഒരുങ്ങുകയാണേൽ ദേവൂനും വരാം…” ,,,,,”ഞാനില്ല… ഇനീം വരുമ്പോളെക്കും നേരം വൈകും… നിങ്ങൾ പൊയ്ക്കോളൂ… ” മുത്തശ്ശൻ ദീപുവിനെ വിളിക്കാൻ തുടങ്ങിയപ്പോളേക്കും അവൻ മച്ചിന്റെ മുകളിൽ നിന്ന് പടികളിറങ്ങി വന്നിരുന്നു… അവന്റെ പിന്നിൽ ആദിയും ഉണ്ടായിരുന്നു… ” ഞാൻ തന്റെ നാലുകെട്ടിന്റെ കൺസ്ട്രക്ഷൻ കാണുകയായിരുന്നു.. ഞാൻ പഠിച്ച മേസ്തിരി പണിയിൽ ഇതില്ലല്ലോ…. ” അവൾ ചിരിച്ചതല്ലാതെനോക്കിയതല്ലാതെ മറുപടി കൊടുത്തില്ല.. “എന്നാൽ പോവാം കുട്ട്യോളേ…ഇപ്പോൾ ഇറങ്ങിയാലെ ദീപാരാധനയ്ക്ക് മുൻപ് എത്തൂ…” മുത്തശ്ശൻ പറഞ്ഞു… ” ഞാനില്ലാട്ടോ… ഞാനിന്ന് കുളിച്ചില്ല…” ആദി പറഞ്ഞത് കേട്ട് നന്മ അവനെ അവജ്ഞയോടെ നോക്കി.. കൂടുതൽ ഒന്നും പറയാതെ അവർ കാവിലേക്കിറങ്ങി…അവർ ഇറങ്ങി കഴിഞ്ഞപ്പോൾ എല്ലാവരും കൂടി മന: പൂർവ്വം മാറി നിന്നതാണെന്ന് നന്മയ്ക്ക് തോന്നി…”ആദിക്ക് കാപ്പി വേണോ?” ,,”വേണ്ട…. ഇവിടെ വന്നപ്പോൾ ദീപു തന്നിരുന്നു..എങ്ങനെയുണ്ട് തന്റെ ജോലി..?.”” നന്നായി പോകുന്നു… ഒരു കണക്കിന് ആദിയോട് നിക്ക് ഒരു പാട് നന്ദിയുണ്ട്.. താൻ അന്ന് വന്ന് അങ്ങനെയൊരു കാര്യം പറഞ്ഞില്ലായിരുന്നേൽ ഞാൻ പെട്ടു പോയേനെ… ” ,അന്ന് രാവിലെയാ സ്നേഹ എന്നോട് വിളിച്ച് മുഴുവൻ കാര്യങ്ങളും പറഞ്ഞത്.. ആ കുട്ടി ഒരു പാവമാ. .എന്റെ ഇഷ്യുവിന്റെ കാര്യത്തിൽ ആദ്യം മുതലേ എനിക്ക് സംശയം ഉണ്ടായിരുന്നു.. പക്ഷേ തന്നെ ട്രാപ്പിൽ പെടുത്തുമെന്ന് കരുതിയില്ല… അറിഞ്ഞപ്പോൾ സമയം കളയാതെ ഇവിടെ വന്ന് വിവരം പറയാൻ അച്ഛനാണ് പറഞ്ഞത്…”, “എന്തായാലും ദേവി കൂടെയുള്ളതുകൊണ് അത് ഒഴിവായി പോയി.ദയ.. പിന്നെ നിങ്ങൾ തമ്മിൽ? “,, ” അന്ന് ഇവിടുന്നു പോന്നതിൽ പിന്നെ ഒരു തവണ കൂടി കണ്ടിരുന്നു… ഒരു ഗുഡ് ബൈ പറയാൻ… “അപ്പോൾ അതങ്ങ് വേണ്ടാന്നു വെച്ചോ? “,, “പിന്നില്ലാതെ… അല്ലേലും ഞങ്ങളുടെ റിലേഷനിന്റെ ഒരു സ്റ്റേജിൽ വെച്ചേ ഞങ്ങൾ മനസ്സിലാക്കിയിരുന്നു… അവൾക്ക് എന്നെയും എനിക്ക് അവളെയും അഗീകരിക്കാൻ പറ്റില്ലാന്ന്… പിന്നെ ആരെയൊക്കെയോ ബോധ്യപ്പെടുത്താൻ വേഷം കെട്ടൽ.. ഇതല്ലെങ്കിൽ മറ്റൊരു കാര്യം അവൾ പിരിയാൻ കണ്ടെത്തിയേനെ “മ്മ്.. ഏതായാലും നന്നായി… അങ്ങനെ ജീവിക്കുന്നതിലും കാര്യമില്ലല്ലോ.. പക്ഷേ .. എനിക്ക് താൻ ആ പ്രെപ്പോസൽ അക്സെപ്റ്റ് ചെയ്തതാ മനസ്സിലാകാത്തത്?” ,”അതിലെന്താ കുഴപ്പം?””ഒരിക്കൽ തന്നെ വന്ന് കണ്ടിട്ട് തന്റെ സാഹചര്യം മനസ്സിലാക്കിയപ്പോൾ വേണ്ടാന്നു വെച്ചയാൾ പിന്നെ തിരിച്ചു വന്നപ്പോൾ തന്നെ അതിലൊരു മിസ്റ്റേക്കും തോന്നിയില്ലേ??.. എന്തു ബുദ്ധിയാടോ തന്റേത്….?” ആദിയുടെ വാക്കുകളിൽ പരിഹാസം നിറഞ്ഞിരുന്നു..നന്മയക്കെന്തുകൊണ്ടോ അതു കേട്ടപ്പോൾ ദേഷ്യം വന്നു… തന്നെ കളിയാക്കാൻ ഇവനാരാ?,,” അത്രയ്ക്ക് ബുദ്ധിയാണേൽ തനിക്ക് ദയയുടെ സ്വഭാവം നേരത്തെ മനസ്സിലാക്കായിരുന്നില്യേ…?.. എന്തേ വൈകീത്?”,,”ഞാനതൊക്കെ നേരത്തെ അറിഞ്ഞോണ്ടാണ് അന്ന് അത് വേണ്ടാന്ന് വെച്ചത്.. അപ്പളേക്കും നീയല്ലേ വലിയ പ്രസംഗം നടത്തി ഞങ്ങളെ പാച്ച് അപ്പ് ആക്കിയത്?”,,”എനിയ്ക്കറിയാരുന്നോ ആ കുട്ടി അങ്ങനെ ആണെന്ന്… അങ്ങനാച്ചാൽ ഞാൻ പറയ്ക കൂടി ഇല്ലായിരുന്നു… “” അതാണ് ഞാൻ പറഞ്ഞത് നിനക്ക് പത്തു പൈസേടെ ബുദ്ധിയില്ലാന്ന്… നല്ല ആളുകളെ മോശമായും ഏറ്റവും മോശം ആളെ നല്ലതായും നീ കാണും… “”ഞാനോ??.. അത് തനിക്കെങ്ങനറിയാം?””സിപിംൾ .. തന്നോട് കള്ളം പറഞ്ഞ അഭിലഷിനെ നല്ലവനായും തന്നോട് സത്യം മാത്രം പറഞ്ഞിട്ടുള്ള എന്നെ ഫ്രോഡായും കാണുന്നു.. “,, കാണുന്നു എന്നല്ല… കണ്ടിരുന്നു … ഇപ്പോൾ എനിക്കറിയാം.. ആര് പറയുന്നതാ സത്യമെന്നും ആര് പറയുന്നതാ കള്ളമെന്നും.” ആണോ??.. നമുക്ക് നോക്കാം… ഞാൻ പറയുന്നത് സത്യമാണോ കള്ളമാണോന്ന് നന്മ പറയൂ.. നോക്കാല്ലോ.. തനിക്കെത്ര മാത്രം കഴിവുണ്ടെന്ന്?”,, നോക്കാല്ലോ….ആദിയുടെ മുഖത്ത് പുഞ്ചിരി വിടർന്നു… അവൻ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റ് നന്മയ്ക്കടുത്തേക്ക് വന്നു.. അവളുടെ അഭിമുഖമായി നിന്ന് കണ്ണുകളിലേക്ക് നോക്കി പറഞ്ഞു… ,” മിസ്സ്. നന്മ വാര്യർ… ഐ ലവ് യു…വിൽ യു മാരി മീ…?”,,അവന്റെ ഭാഗത്തു നിന്ന് അത്തരത്തിൽ ഒരു നീക്കം അവൾ പ്രതീക്ഷിക്കാത്തതിനാൽ ഏതാനും നിമിഷങ്ങൾ അവൾ എന്തു ചെയ്യണമെന്നറിയാതെ നിന്നു… പെട്ടെന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു… “ആദി ഈ പറഞ്ഞത് കള്ളമാണ്.. ല്ലേ ?” അവന്റെ മുഖത്തെ ഭാവങ്ങൾക്കൊന്നും മാറ്റം വന്നില്ല…” ഇതാണ് ഞാൻ പറഞ്ഞത്.. നിനക്ക് ആളുകളെ മനസ്സിലാക്കാൻ അറിയില്ല… ഞാൻ നിന്റെ കണ്ണിൽ നോക്കി പറഞ്ഞ ഇഷ്ടം നിനക്ക് കള്ളമായി തോന്നി… വേറൊരാൾ വെറുതേ പറഞ്ഞ ഇഷ്ടം നിനക്ക് സത്യമായി തോന്നി… ” ഇത്തവണ നന്മ ശരിക്കും ഞെട്ടി.. അവൾ ആദിയുടെ മുഖത്ത് നിന്ന് ദൃഷ്ടി പിൻവലിച്ചു… അവളുടെ നെറ്റിയിൽ വിയർപ്പ് തുള്ളികൾ പൊടിഞ്ഞു… ” ഞാൻ എന്റെ ഇമോഷൻ പറഞ്ഞു… ഇവിടെ മുത്തശ്ശനോടും ദീപുവിനോടും ചോദിച്ചപ്പോൾ നിന്റെ അഭിപ്രായത്തിനനുസരിച്ച് എന്തും ചെയ്യുമെന്നാണ് പറഞ്ഞത്.. ” ” താനെന്താ വെറുതേ തമാശ കളിക്കാ.?.. ” “ശരി… നീ കൂടുതലും പ്രാക്ടിക്കൽ ആയിട്ടുള്ള ആളല്ലേ.. പ്രാക്ടിക്കലി ഞാൻ പറയാം… ഇന്നത്തെ സാഹചര്യത്തിൽ നമ്മുടെ രണ്ടു പേരുടെയും വിവാഹമാണ് ബെസ്റ്റ് ഓപ്ഷൻ.. ബികോസ്.. നമ്മുടെ രണ്ടാൾടെയും വിവാഹ നിശ്ചയം മുടങ്ങിയതാണ്… മറ്റുള്ളവർ നമ്മളുടെ പേരിൽ ഒരു റിലേഷൻ ആരോപിക്കുന്നുണ്ട്… നമ്മൾ രണ്ടാളും വേറെ വിവാഹം കഴിച്ചാലും ഏതെങ്കിലും ഒരവസരത്തിൽ നിന്റെ കല്യാണം ഇന്നയാളുമായി ഉറപ്പിച്ചതായിരുന്നില്ലേ എന്ന ചോദ്യം നമുക്ക് നേരെ വരും… പുതിയ പാർട്നേഴ്സിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാനും പറ്റിയെന്നു വരില്ല.. നമ്മൾ തമ്മിലാവുമ്പോൾ അത്തരം ക്ലാരിഫിക്കേഷൻസിന്റെ ആവശ്യമില്ല… പിന്നെ ഫാമിലി തമ്മിലും നല്ല പരിചയം… ആകെ കൂടെ നോക്കിയാൽ ഇതാണ് നല്ലത്…” ,,,,”ഞാൻ… എനിക്ക്..”നിനക്ക് സമ്മതമല്ല എന്നല്ലേ..അറിയാം… ഞാൻ തന്നോട് സമ്മതമല്ല ചോദിച്ചത്… തനിക്ക് ഇതല്ലാതെ വേറെ ഓപ്ഷൻ ഒന്നും ഇല്ല.. യു ഷുഡ് മാരി മീ… അത് എന്നു വേണമെന്നു മാത്രം നിനക്ക് തീരുമാനിക്കാം.. എങ്ങനെ വേണമെന്നും… ഇന്നു വേണമെങ്കിൽ ഇന്ന്.. കുറേ നാള് കഴിഞ്ഞാണെങ്കിൽ അങ്ങനെ.. അമ്പലത്തിലോ.. രജിസ്ടർ ഓഫീസിലോ എവിടെയാണെലും എനിക്ക് സമ്മതം.ബട്ട്..വിവാഹം കഴിക്കുന്നത് ഞാനായിരിക്കും.” അവൾക്ക് ദേഷ്യം വന്നു.

അത് ആദി തനിയെ തീരുമാനിച്ചാൽ മതിയോ?” ,,”മതീല്ലോ.. ഈ കാര്യം ഞാൻ തീരുമാനിച്ചാൽ മതി.. നീ ഒരിക്കലും നിനക്കു വേണ്ടി ഒരു ഡിസിഷൻ എടുക്കില്ലാന്ന് അറിയാം.. നീ മനസ്സിനെക്കാളും പ്രാധാന്യം കൊടുക്കുന്നത് തലച്ചോറിനല്ലേ… ഞാൻ മനസ്സിലാക്കിയിടത്തോളം നിനക്കും എന്നോട് ഇഷ്ടമുണ്ടാവാം.. അല്ലായെങ്കിലും പതിയെ ഇഷ്ടപ്പെട്ടാൽ മതി… എനിക്ക് ധൃതിയൊന്നുമില്ല..എന്തായാലും ഞാൻ തന്നെ നിന്നെ കെട്ടണം… ” ,അവൻ പറഞ്ഞു നിർത്തിയപ്പോളേക്കും കാവിൽ പോയവർ മുറ്റത്തെത്തിയിരുന്നു.. ” അപ്പോൾ കാണാം… സീ യു ബേബി… ” തന്നെ ദേഷ്യത്തോടെ നോക്കി നിൽക്കുന്ന നന്മയെ ചിരിച്ചു കാട്ടിയിട്ട് അവൻ മുറ്റത്തേക്കിറങ്ങി.. അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞപ്പോളും അവളുടെ മനസ്സ് വേറെങ്ങോ ആയിരുന്നു… കാർ മുറ്റത്തു നിന്നു നീങ്ങിയകന്നപ്പോൾ നന്മ മുത്തശ്ശനോട് പറഞ്ഞു. ,”ആദി എന്നോട് ഒരു കാര്യം പറഞ്ഞു… “” അറിയാം… വന്നപ്പോളെ അവൻ ഞങ്ങളോട് വിവാഹ കാര്യം പറഞ്ഞിരുന്നു… ദേവൂനോട് ചോദിക്കാനാ ഞാൻ പറഞ്ഞത്.. എനിക്കും ദീപുനും താത്പര്യമാണ്… പക്ഷേ അതിൽ കാര്യമില്ലല്ലോ….” നന്മ ഒന്നും മിണ്ടിയില്ല.. ” കുട്ടിയോട് ഞനെപ്പോളും പറയാറില്ലേ… ,ന്റെ മനസ്സ് പറയണത് എന്തായാലും അതു കേൾക്കൂ.. ചുറ്റുമുള്ളവർ പറയുന്നത് കേൾക്കണ്ട…” അവളുടെ കവിളിൽ തട്ടിയിട്ട് മുത്തശ്ശൻ അകത്തേക്ക് കയറിപ്പോയി…(തുടരും…)
(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

Love

ആലില താലി ചാർത്തി ദുർഗയെ തന്റെതാക്കിയ കാലം തൊട്ട് അവർ മത്സരിച്ചു സ്നേഹിക്കുകയായിരുന്നു…

Published

on

രചന: അക്ഷര മോഹൻ

“ച്ഛേ അമ്മൂത്തിടെ അമ്മ എപ്പോയ വദുന്നേ…” തന്റെ നെഞ്ചിൽ കിടന്നുകൊണ്ട് രണ്ട് കുഞ്ഞികൈകളും താടിയിൽ വച്ചു ചോദിക്കുന്ന അമ്മു മോളെ കണ്ടപ്പോൾ എന്തുകൊണ്ടോ ആദിത്യന്റെ ഹൃദയം വിങ്ങി… “അമ്മ പെട്ടെന്ന് വരൂലോ അച്ഛേടെ അമ്മൂട്ടിയെ കാണാൻ…അമ്മ അമ്മൂട്ടിക്ക് പാപ്പം തരും അമ്മൂട്ടിയെ കുളിപ്പിക്കും അമ്മൂട്ടിടെ കൂടെ കളിക്കും…ട്ടോ” “ചത്യം…” പീലികൾ നിറഞ്ഞ കണ്ണുകൾ വിടർത്തി ചോദിച്ചപ്പോൾ അയാൾ ഒന്നുകൂടെ ആ കുഞ്ഞിനെ നെഞ്ചോടടക്കി പിടിച്ചു… “ആട കണ്ണാ ചത്യം..” കുഞ്ഞു നെറ്റിയിൽ ഉമ്മ വച്ചു പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് മുഖം വിടരുന്നതും കുഞ്ഞരി പല്ലുകൾ കാട്ടി ചിരിക്കുന്നതും അയാൾ നോക്കി നിന്നു… അയാളുടെ കൈ വിടുവിച്ചു നെഞ്ചിൽ കയറി ഇരുന്ന് ആ കുഞ്ഞിപ്പെണ്ണ് അയാളുടെ മുഖം നിറയെ തുരു തുരെ ഉമ്മ വച്ചു.. “നാളെ അങ്കമ്പാദിൽ പോയിട്ടമ്പോ അമ്മൂത്തി കിച്ചൂത്തനോദു പദയൂലോ കിച്ചൂത്തന്റെ അമ്മേ പോലെ എനിച്ചും അമ്മ പാപ്പം വാദിതദുംന്ന്…” അയാളുടെ മീശയിൽ പിടിച്ചു വലിച്ചു കൊണ്ട് കൊഞ്ചലോടെ പറയുന്ന അമ്മുമോളെ കട്ടിലിൽ നെഞ്ചോട് ചേർത്ത് കിടത്തി കുഞ്ഞു മുടിയിലൂടെ വിരലോടിച്ചു… “നമുക്ക് പറയാം ട്ടോ…ഇപ്പൊ അച്ഛേടെ അമ്മൂത്തി ഒങ്ങിക്കോ…” ഒന്നുകൂടെ നെറ്റിയിൽ ഉമ്മവച്ചു കൊണ്ട് പറഞ്ഞപ്പോൾ അമ്മുമോളും അയാളെ ചുറ്റി പിടിച്ചു കിടന്നു… അമ്മൂട്ടി ഉറക്കത്തിലേക്ക് വഴുതി വീണപ്പോൾ ആദിത്യന്റെ മനസ്സ് വർഷങ്ങൾ പിറകിലോട്ട് പോവുകയായിരുന്നു…

“ഈ ഭ്രാന്തി പെണ്ണിനെ തന്നെ വേണോ ആദിയേട്ടന്…” മുഖത്തിൽ ഒരു ഭാവവ്യത്യാസവും ഇല്ലാതെ തന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കുന്ന ദുർഗയെ അമ്പരപ്പോടെ ആദിത്യൻ നോക്കി നിന്നു… “എനിക്കിനിയും ഭ്രാന്ത്‌ വരും ആദിയേട്ടാ…അങ്ങനെയുള്ള എന്നെ ആദിയേട്ടന് സഹിക്കാൻ പറ്റീന്ന് വരില്ല…” ദൂരെയെങ്ങോട്ടോ മിഴികളൂന്നി പറയുന്നവളെ ആദിത്യൻ ആദ്യമായി കാണുന്നത് പോലെ നോക്കി…അവളുടെ അങ്ങനെയൊരു മുഖം ആദ്യമായി ആയിരുന്നു അവൻ കണ്ടത്… “അമ്മ മാത്രേ ഉണ്ടായിരുന്നുള്ളു എനിക്ക്…അമ്മയെന്ന് പറഞ്ഞാൽ വളർത്തമ്മ…” മൗനം ബേധിച്ചു കൊണ്ട് അവൾ തന്നെ സംസാരിച്ചു തുടങ്ങി… ആറ് വയസ്സ് വരെ അനാഥാലയത്തിൽ ആയിരുന്നു…ചെറിയ ഓർമ്മകൾ മാത്രേ ഉള്ളു…അമ്മക്കും ആരുമില്ലായിരുന്നു എന്നെ പോലെ…ആ അമ്മ എന്നെ കൂടെ കൂട്ടി…എന്നെ സ്വന്തം മകളായി വളർത്തി…ആരോരുമില്ലാത്ത ഞങ്ങൾക്ക് ആരൊക്കെയോ ഉണ്ടെന്ന തോന്നൽ…എനിക്ക് അമ്മയും അമ്മയ്ക്ക് ഞാനും…ജീവിതത്തിൽ ആദ്യമായി സന്തോഷം എന്തെന്നറിഞ്ഞ നാളുകൾ…” ആ ഓർമകളിൽ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു… “പക്ഷേ +2വിലെ പരീക്ഷ കഴിഞ്ഞ അന്ന്…” നൊടിയിടയിൽ കണ്ണുകൾ നിറഞ്ഞൊഴുകി…അവൾ എങ്ങലടിച്ചു കരഞ്ഞു… കരയരുതെന്ന് പറഞ്ഞു അശ്വസിപ്പിക്കാൻ അവന് തോന്നിയെങ്കിലും ഇതുവരെ മനസ്സിൽ ഒളിപ്പിച്ചു വച്ച സങ്കടം കരഞ്ഞു തീർക്കട്ടെയെന്ന് കരുതി അവൻ അവൾ പറയുന്നതിനായി കാതോർത്തു…

“വീട്ടിലേക്കുള്ള അത്യാവശ്യസാധനങ്ങൾ വാങ്ങി സ്കൂളിന് മുന്നിൽ എന്നെ കാത്തുനിൽക്കുവായിരുന്നു ന്റെ അമ്മ..അമ്മയെ കണ്ടിട്ടും കാണാത്ത പോലെ കൂട്ടുകാരുടെ കൂടെ ഞാൻ റോഡിലേക്ക് ഓടി…ന്റെ പിറകെ തന്നെ അമ്മയും..പക്ഷേ എന്നെ മാത്രം കണ്ട അമ്മ റോഡിലൂടെ വന്ന ബസ് കണ്ടില്ല…

” നിറഞ്ഞു കൊണ്ടിരുന്ന കണ്ണുകൾ അവൾ വീണ്ടും വീണ്ടും അമർത്തി തുടച്ചു… “ന്റെ കണ്മുന്നിൽ വച്ചാ ന്റെ അമ്മ…ചോര വാർന്നു പിടഞ്ഞു പിടഞ്ഞു…അവസാനം ന്റെ മടിയിൽ കിടന്നു തന്നെ…” ഒരു പൊട്ടികരച്ചിലോടെ ദുർഗ ആദിത്യന്റെ നെഞ്ചിലേക്ക് വീണു… “ഞാൻ കാരണാ ന്റെ അമ്മ…ഞാൻ അന്ന് അമ്മയുടെ കൂടെ തന്നെ നിന്നിരുന്നെങ്കിൽ ന്റെ അമ്മ ഇന്നും ന്റെ കൂടെ ഉണ്ടാകുവായിരുന്നു…” ആദിത്യന്റെ നെഞ്ചിൽ മുഖമുരസി കൊണ്ടവൾ കരഞ്ഞു… തന്റെ നെഞ്ചിൽ കിടന്നു കണ്ണീർ വാർക്കുന്നവളെ അവൻ മുറുകെ ചേർത്തു പിടിച്ചു… പെട്ടെന്ന് ഒരു പിടച്ചിലോടെ അവൾ അവനിൽ നിന്ന് അകന്നു മാറി… മുഖമുയർത്താതെ മറ്റൊരിടത്തേക്ക് ദൃഷ്ടി പായിച്ചു… “ന്റെ മുന്നിൽ കിടന്നു മരിച്ച അമ്മയുടെ മുഖം…അമ്മ മരിക്കാൻ കാരണം ഞാൻ ആണെന്നുള്ള തോന്നൽ…വീട്ടിൽ ഒറ്റപെട്ട ദിവസങ്ങൾ…അപ്രതീക്ഷിതമായി വീണ്ടും അനാഥത്വം…എല്ലാം കൊണ്ടും ഞാൻ ഭ്രാന്തി ആയി…മുഴു ഭ്രാന്തി…ഒരു വർഷത്തോളം ആശുപത്രിയിൽ…അവിടെ നടന്നതൊന്നും ഇന്നും എനിക്ക് ഓർമ ഇല്ല…ഒടുവിൽ എല്ലാം മാറി വീട്ടിൽ എത്തിയപ്പോൾ എല്ലാവരും ഭ്രാന്തിപ്പെണ്ണെന്ന് പറഞ്ഞു അകറ്റി നിർത്തി…എല്ലായിടത്തും ആ പേര് മാത്രമായി… ദുർഗ എന്ന പേര് ഞാൻ പോലും മറന്നു തുടങ്ങി… ഭ്രാന്തി എന്ന പേര് മാത്രം ചെവിയിൽ മുഴങ്ങി കേട്ടപ്പോൾ വീണ്ടും മനസ്സ് കൈ വിട്ടുപോകുമെന്ന് തോന്നിയപ്പോൾ അവിടം വിട്ടു… പിന്നീട് പഠിച്ചും അതിനിടയിൽ ജോലി ചെയ്തും 7 വർഷം കൊണ്ട് ദാ ഇവിടെ വരെ എത്തി…” കണ്ണുകൾ തുടച്ചു ചെറുപുഞ്ചിരിയോടെ മുന്നിലുള്ള LP സ്കൂൾ ചൂണ്ടി കാണിച്ചവൾ പറഞ്ഞപ്പോൾ അവളുടെ ചുണ്ടിലെ പുഞ്ചിരി അവനിലേക്കും പകർന്നു… “ഇവിടെ ഈ കുട്ട്യോൾടെ കളിയും ചിരിയുമൊക്കെ കാണുമ്പോൾ പഴയതൊക്കെ മറക്കുവാ ഞാൻ…ചിലപ്പോൾ സാഹചര്യങ്ങൾ പ്രതികൂലമായാൽ വീണ്ടും ഞാനൊരു ഭ്രാന്തിയാവാം…വെറുതെ എന്നെ സ്നേഹിച്ച കുറ്റത്തിന് ആദിയേട്ടന്റെ ജീവിതം പാഴാക്കാൻ ഞാൻ സമ്മതിക്കില്ല…” പ്രതീക്ഷയോടെ അവളെ തന്നെ നോക്കി നിൽക്കുന്ന ആദിത്യനോട് പറഞ്ഞു കൊണ്ട് തെളിച്ചമില്ലാത്ത ഒരു ചിരിയോടെ അവൾ തിരിഞ്ഞു നടന്നു… കുഞ്ഞു കുട്ടികളോടുള്ള ഇഷ്ടം കൊണ്ടാണ് താൻ ഈ ജോലിയിലേക്ക് തിരിഞ്ഞത്…ജോയിൻ ചെയ്ത് രണ്ട് വർഷത്തിന് ശേഷമാണ് ദുർഗ വരുന്നത്..ചുണ്ടിൽ എന്നും പുഞ്ചിരി ഉണ്ടാകുമെങ്കിലും അവളുടെ കണ്ണിൽ എന്നുമൊരു വിഷാദമായിരുന്നു… എല്ലാവരോടുമുള്ള അവളുടെ സൗമ്യമായ പെരുമാറ്റം തന്നെയാണ് തന്നെയും അവളിലേക്ക് അടുപ്പിച്ചത്…പതിയെ സൗഹൃദം സ്ഥാപിക്കുകയും അവളുടെ ആദി മാഷ് എന്ന വിളി ആദിയേട്ടനിലേക്ക് മാറുകയും ചെയ്തു…കുറച്ച് കാലങ്ങളായി മനസ്സിൽ കൊണ്ട് നടക്കുന്ന ആഗ്രഹമായിരുന്നു ഇന്ന് തുറന്നു പറഞ്ഞത്…അത് ഇങ്ങനെ ആയപ്പോൾ ഉള്ള സങ്കടം അമ്മയോട് പറയുകയായിരുന്നു ആദിത്യൻ…

“നിനക്ക് അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ നമുക്ക് അവളെ ഇങ്ങട് കൂട്ടാം മോനേ…നിന്നെ ഇഷ്ടമല്ലെന്ന് ദുർഗ മോള് പറഞ്ഞില്ലല്ലോ…അടുത്ത ഞായറാഴ്ച്ച തന്നെ അവൾ താമസിക്കുന്ന ഹോസ്റ്റലിൽ പോയി സംസാരിക്കാം നമുക്ക്…” അമ്മയെയും കൂട്ടി അവളുടെ ഹോസ്റ്റലിലേക്ക് തിരിക്കുമ്പോൾ ഹൃദയം അതിവേഗം മിടിക്കുകയായിരുന്നു…ദുർഗ എതിർപ്പ് പറയരുതേ എന്ന ഒരു പ്രാർത്ഥന മാത്രമേ ഇരുവർക്കും ഉണ്ടായിരുന്നുള്ളു… “ദുർഗ…എനിക്ക് ന്റെ അമ്മ മാത്രേ ഉള്ളു…അമ്മയ്ക്കും ഒത്തിരി ഇഷ്ടാടോ തന്നെ…വന്നൂടെ…ന്റെ കൂടെ…ന്റെ അമ്മയുടെ മകളായിട്ട്…ന്റെ പെണ്ണായിട്ട്…” കസേരയിലിരുന്നു തന്നെ പ്രതീക്ഷയോടെ നോക്കുന്ന അമ്മയിലേക്കും നിറയാൻ വെമ്പി നിൽക്കുന്ന ആദിത്യന്റെ മിഴികളിലേക്കും നോക്കി ഒരു നിമിഷം ദുർഗ എന്ത് പറയണമെന്നറിയാതെ പതറി… “ആദിയേട്ടാ…ഭ്രാന്തിയാ ഞാൻ…ഭ്രാന്തി…” അത് പറഞ്ഞു പൂർത്തിയാക്കുന്നതിനു മുന്നേ ആദിത്യന്റെ കൈവിരലുകൾ ദുർഗയുടെ ചുണ്ടുകളെ പൊതിഞ്ഞിരുന്നു… “നിന്റെ കഴിഞ്ഞ കാലം എനിക്ക് പ്രശ്നമല്ല പെണ്ണേ…അതൊരു കഥയായി മാത്രം ഓർത്താൽ മതി നീയും…” “എനിക്കിനിയും ഭ്രാന്ത് വരും ആദിയേട്ടാ പേടിയാ എനിക്ക്…ആദിയേട്ടന്റെ ജീവിതവും ഞാൻ കാരണം തകരും…വേണ്ട…എനിക്ക് പേടിയാ…” നിറകണ്ണുകളോടെ..ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ പറയുന്ന ആ പെണ്ണിനോട് അവന് എന്തെന്നില്ലാത്ത വാത്സല്യം തോന്നി… “ഒന്നും സംഭവിക്കില്ല…ന്റെ ഭ്രാന്ത്‌ നീയാണ്…അതിനേക്കാൾ വലിയ ഭ്രാന്ത് മറ്റൊന്നുമില്ല…” തന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്ന ദുർഗയോട് പുഞ്ചിരിയോടെ ആദിത്യൻ പറഞ്ഞു… “എന്നെ ഇഷ്ടമാണോ ദുർഗ തനിക്ക്…അതോ എന്നെ ഒഴിവാക്കാൻ വേണ്ടിയാണോ താൻ ഇങ്ങനൊക്കെ…” ആദിത്യന്റെ കലങ്ങിയ കണ്ണുകൾ കണ്ടതും മറ്റൊന്നും ചിന്തിക്കാതെ ദുർഗ അവനെ വാരി പുണർന്നു… “ഇഷ്ടമാണ് എനിക്ക് ന്റെ ആദിയേട്ടനെ…ജീവനാണ് എനിക്ക്…” അവന്റെ നെഞ്ചിൽ തലചായ്ച്ചു പറഞ്ഞ ദുർഗയുടെ നെറ്റിയിൽ ആദിത്യൻ ചുണ്ടുകൾ ചേർത്തു…

ഒരു ആലില താലി ചാർത്തി ദുർഗയെ തന്റെതാക്കിയ കാലം തൊട്ട് അവർ മത്സരിച്ചു സ്നേഹിക്കുകയായിരുന്നു… ഇടയ്ക്ക് അപ്രതീക്ഷിതമായി അമ്മയുടെ മരണം തളർത്തിയെങ്കിലും അമ്മുമോളുടെ വരവോടെ അവർക്കിടയിലേക്ക് പഴയ സന്തോഷം തിരികെ വരികയായിരുന്നു… പക്ഷേ ആ സന്തോഷത്തിനും അധികം ആയുസ്സില്ലാതെ അവരുടെ ജീവിതത്തിൽ കരി നിഴൽ വീണു… അമ്മുമോൾക്ക് അഞ്ച് മാസം പ്രായമായപ്പോൾ കുഞ്ഞിനെ ഇറയത്ത് പായ വിരിച്ചു കിടത്തി കളിപ്പിക്കുന്നതിനിടയിൽ അടുക്കളയിലേക്ക് പോയതായിരുന്നു ദുർഗ…തിരികെ വരുമ്പോഴേക്കും കുഞ്ഞിനെ കാണാതായിരുന്നു… വീണ്ടും ദുർഗ ഒരു ഭ്രാന്തി ആവുകയാണെന്ന് അറിയാതെ ആദിത്യൻ കുഞ്ഞിനെ തിരയുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു… തന്റെ അമ്മയെ പോലെ നൊന്തു പ്രസവിച്ച കുഞ്ഞും താൻ കാരണം തന്നിൽ നിന്നകന്നു പോയി എന്ന് വിശ്വസിച്ച ദുർഗ ആ നിമിഷം തന്നെ മുഴുഭ്രാന്തിയായി… അലറി കരഞ്ഞും സ്വയം വേദനിപ്പിച്ചും അമ്മുമോളുടെ കുഞ്ഞുടുപ്പ് നെഞ്ചോട് ചേർത്ത് പിടിച്ചു ആരെയും കാണാൻ കൂട്ടാക്കാതെ ഇരുന്ന ദുർഗയെ ആശുപത്രിയിൽ എത്തിച്ചു ദിവസങ്ങൾക്ക് ശേഷം തന്നെ ടൗണിലുള്ള നാടോടികളുടെ കൈയിൽ നിന്നും അമ്മൂട്ടിയെ കണ്ടെത്തി… കുഞ്ഞിനേയും കൊണ്ട് ദുർഗയെ കാണാൻ പോയെങ്കിലും ”ന്റെ കുഞ്ഞ് പോയി…ഞാൻ…ഞാനാ…ഞാനാ ന്റെ കുഞ്ഞിനെ കൊണ്ട് കളഞ്ഞേ…” എന്നുള്ള അവളുടെ നിലവിളികൾ മാത്രമായിരുന്നു അവിടെ ഉയർന്നത്… നമ്മുടെ കുഞ്ഞാണെന്നും പറഞ്ഞു അമ്മൂട്ടിയെ ദുർഗയെ കാണിച്ചപ്പോൾ ആരാണെന്ന സംശയത്തോടെ അവനെ നോക്കി പിന്നീട് അവനെ തള്ളി മാറ്റി മുടിയിൽ വിരലുകൾ കോർത്തു വലിച്ചു അവൾ അലറി വിളിച്ചു…

പിന്നീട് പലതവണ ഇത് തന്നെ ആവർത്തിച്ചപ്പോൾ തന്റെ കുഞ്ഞിന്റെ മനസ്സിൽ അവളുടെ അമ്മയുടെ മുഖം ഭ്രാന്തിയായി തെളിയാതിരിക്കാൻ ആദിത്യൻ മനഃപൂർവം അമ്മൂട്ടിയെ കൂടെ കൂട്ടാതെ ആശുപത്രിയിൽ പോയി ദുർഗയെ കണ്ടുമടങ്ങി… അപ്പോഴും ന്റെ കുഞ്ഞ് എന്ന് മാത്രമേ അവളുടെ ചുണ്ടുകൾ മന്ത്രിച്ചുള്ളൂ… എല്ലാം കഴിഞ്ഞു രണ്ട് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു… ആദ്യമായാണ് ഇന്ന് അമ്മൂട്ടി അവളുടെ അമ്മയെ കുറിച്ച് ചോദിച്ചത്… അങ്കണവാടിയിലെ കുട്ടികൾ പറയുന്നത് കൊണ്ടാവാമെന്ന ധാരണയോടെ ഓർമകളെ മായിച്ചു കൊണ്ട് ആദിത്യൻ തന്നെ ചുറ്റിപിടിച്ചുറങ്ങുന്ന അമ്മൂട്ടിയെ ഒന്നുകൂടി ഉമ്മ വച്ചു… “അമ്മൂട്ടിടെ അമ്മ പെട്ടെന്ന് വരുംട്ടോ…” ഉറക്കത്തിൽ ചിരിച്ച കുഞ്ഞിന്റെ ചെവിയിൽ പറഞ്ഞു കൊണ്ട് ആദിത്യനും എപ്പോഴോ ഉറങ്ങി… ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരിക്കെ ആശുപത്രിയിൽ നിന്ന് വന്ന ഫോൺ കാൾ ആയിരുന്നു ആദിത്യനെ ഒരു ദിവസം രാവിലെ ഉണർത്തിയത്… കണ്ണുകൾ താൻ പോലുമറിയാതെ നിറഞ്ഞൊഴുകുമ്പോൾ ആദിത്യൻ സ്വസ്ഥമായി ഉറങ്ങുന്ന അമ്മൂട്ടിയെ വാരിയെടുത്തു മുഖം നിറയെ മതിവരാത്തത് പോലെ വീണ്ടും വീണ്ടും ചുംബിച്ചു… ഉറക്കം പോയ വിഷമത്തിൽ കണ്ണ് തിരുമ്മി ചിണുങ്ങി കൊണ്ട് എഴുന്നേറ്റ അമ്മൂട്ടി അച്ഛയുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ കുഞ്ഞി ചുണ്ടുകൾ ഒന്നൂടി പിളർത്തി ആദിത്യന്റെ തോളിലേക്ക് ചാഞ്ഞു… “കയ്യല്ലേ ച്ഛേ…അച്ഛ കഞ്ഞാൽ അമ്മൂത്തിയും കയ്യും…” തന്റെ കണ്ണുകൾ തുടച്ചു തന്ന് പറയുന്ന അമ്മൂട്ടിയെ ആദിത്യൻ നെഞ്ചോട് ചേർത്തു… “അച്ഛേടെ അമ്മൂട്ടിക്ക് അമ്മയെ കാണണ്ടേ…” അമ്മൂട്ടിയുടെ പുറത്ത് തലോടി കൊണ്ട് ആദിത്യൻ ചോദിച്ചപ്പോൾ അവന്റെ കഴുത്തിൽ മുഖം പൂഴ്ത്തി കിടന്ന അമ്മൂട്ടി ഞെട്ടി പിടഞ്ഞു എഴുന്നേറ്റു… “അമ്മ…” കുഞ്ഞികൈകൾ ആദിത്യന്റെ കവിളിൽ ചേർത്ത് അമ്മൂട്ടിയുടെ കുഞ്ഞിച്ചുണ്ടുകൾ അത് ഉരുവിട്ടപ്പോൾ ആദിത്യൻ ആ കുഞ്ഞി കൈയിൽ ചുണ്ട് ചേർത്തു… “ആട കണ്ണാ…ന്റെ അമ്മൂട്ടിടെ അമ്മ…കാണണ്ടേ അമ്മൂട്ടിക്ക്…” ആദിത്യന്റെ ചോദ്യത്തിന് തലയാട്ടി കൊണ്ട് വീണ്ടും വീണ്ടും വേണമെന്ന് പറഞ്ഞു കൊണ്ടിരുന്നു അമ്മൂട്ടി… “അമ്മൂട്ടി ഷീബാന്റിടെ വീട്ടിൽ നല്ല കുട്ടി ആയിട്ട് ഇരിക്കണം ട്ടോ…അച്ഛ അമ്മേം കൂട്ടി പെട്ടെന്ന് വരാവേ…” അതിനും തലയാട്ടി സമ്മതം മൂളിയ അമ്മൂട്ടിയെ അയൽവീട്ടിൽ ആക്കികൊണ്ട് ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു ആദിത്യൻ… ആശുപത്രിയിൽ നിന്നിറങ്ങി വന്ന ദുർഗ പൊട്ടികരഞ്ഞു കൊണ്ട് ആദിത്യന്റെ നെഞ്ചിലേക്ക് വീണു… “ഭ്രാന്തിയായി പോയി ആദിയേട്ടാ ഞാൻ…” തന്റെ നെഞ്ചിൽ തലയിട്ടടിച്ചു പദം പറയുന്നവളെ ആദിത്യൻ മുറുകെ മുറുകെ പുണർന്നു… അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ച് ആദ്യമായി കാണുന്നത് പോലെ ആദിത്യൻ അവളെ മതിമറന്നു നോക്കി…

“ന്റെ കുഞ്ഞ്…ആദിയേട്ടാ…കാണണം നിക്കെന്റെ മോളെ…”ആദിത്യന്റെ വിരലിൽ വിരലുകൾ ചേർത്ത് ദുർഗ പറഞ്ഞപ്പോൾ അവൻ അവളെ ഒന്നുകൂടെ ചേർത്ത് പിടിച്ചു ചുംബിച്ചു…. ദുർഗയുടെ കൂടെ വീട്ടിലേക്കുള്ള വഴിയേ അമ്മൂട്ടിയുടെ കുറുമ്പുകൾ വാ തോരാതെ പറയുന്ന ആദിത്യനെ കേൾക്കുമ്പോൾ അവളുടെ കണ്ണുകൾ വീണ്ടും വീണ്ടും നിറഞ്ഞു… അച്ഛയുടെ വണ്ടിയുടെ ശബ്ദം കേട്ട് മുറ്റത്തേക്ക് ഓടി വന്ന അമ്മൂട്ടി കൂടെ ദുർഗയെ കണ്ട് സംശയത്തോടെ ആദിത്യനെ നോക്കി അവന്റെ കൈയിലേക്ക് ചാടി കയറി… “അമ്മൂട്ടിടെ അമ്മയാ…” ദുർഗയെ ചേർത്ത് പിടിച്ചു ആദിത്യൻ പറഞ്ഞപ്പോൾ ആ കുഞ്ഞു മുഖം സന്തോഷം കൊണ്ട് വിടർന്നു…പല്ലുകൾ വെളുക്കെ കാട്ടി ചിരിച്ചുകൊണ്ട് ദുർഗയുടെ കവിളിൽ കൈ വച്ചു കൊണ്ട് അവൾ അമ്മേ എന്ന് വിളിച്ചു… “അമ്മൂട്ടീ…അമ്മേടെ കുഞ്ഞാ…”ആദിത്യന്റെ കൈയിൽ നിന്ന് കുഞ്ഞിനെ എടുത്ത് മുഖം നിറയെ മുത്തങ്ങൾ കൊണ്ട് മൂടുമ്പോൾ സങ്കടം കൊണ്ടോ സന്തോഷം കൊണ്ടോ ദുർഗയുടെ കണ്ണുകൾ അവൾ പോലുമറിയാതെ നിറഞ്ഞൊഴുകി… “ശീബാന്റി അമ്മൂത്തിടെ അമ്മയാ…”ഉമ്മറത്തു നില്കുന്നവരെ നോക്കി ദുർഗയുടെ മാറിലേക്ക് പറ്റി ചേർന്ന് ഗമയോടെ അമ്മൂട്ടി പറഞ്ഞപ്പോൾ എല്ലാവരുടെയും ചുണ്ടിൽ നറുപുഞ്ചിരി വിരിഞ്ഞു… ദുർഗയുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു മാറ്റി കൊണ്ട് ആ കുഞ്ഞിപ്പെണ്ണ് അവിടെ ചുണ്ട് ചേർത്തപ്പോൾ ആദിത്യൻ രണ്ട് പേരെയും പൊതിഞ്ഞു പിടിച്ചു ഇനി ഒരിക്കലും കൈ വിടില്ലെന്ന പോലെ….. (അവസാനിച്ചു)

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ…

രചന: അക്ഷര മോഹൻ

Continue Reading

തുടർക്കഥകൾ

പെയ്തൊഴിയാനേരം …… തുടർക്കഥ ഭാഗം പന്ത്രണ്ട്…..

Published

on

രചന: Chethana Rajeesh
അവർ യാത്ര പറഞ്ഞിറങ്ങിയപ്പോൾ മുകളിൽ നിന്നവൾ നോക്കി.. അവൻ ഇരുന്നിരുന്ന സ്ഥലം കാലിയാണ്.. കുറച്ചു നേരം കഴിഞ്ഞപ്പോൾ നകുലൻ അവളെ വിളിച്ചു.. “നിന്നെ ഉണ്ണി വിളിച്ചിരുന്നോ..?? ” “ഇല്ല എന്തെ..?? ” “നിന്റെ വീടിന് മുന്നിൽ ഉണ്ടായിരുന്നതാ.. നീ സമ്മതമല്ലെന്ന് പറഞ്ഞപ്പോൾ മായ അവനെ വിളിച്ചു പറഞ്ഞിരുന്നു.. അതിനു ശേഷം ഫോൺ ഓഫ്‌ ആണ്.. വീട്ടിലുമെത്തിയിട്ടില്ല.. ” കേട്ടപ്പോൾ വല്ലാത്തൊരു സങ്കടം തോന്നി.. “ആ എനിക്കറിയില്ല.. ” അതും പറഞ്ഞു അവൾ ഫോൺ കട്ട്‌ ചെയ്തു.. ഇപ്പൊ വരാമെന്ന് പറഞ്ഞവൾ വീട്ടിൽ നിന്നിറങ്ങി.. പൊട്ടിപൊളിഞ്ഞ കല്മണ്ഡപത്തിനരികിൽ എത്തിയപ്പോൾ കണ്ടു ചുമരിൽ തലചായ്ച്ചു ഇരിക്കുന്ന ഉണ്ണിയെ.. അരികിൽ എത്തിയപ്പോൾ മനസിലായി കരഞ്ഞിട്ടുണ്ടെന്ന്.. ഭൂമി അവനരികിൽ ഇരുന്നു.. തല അവന്റെ തോളിൽ ചായ്ച്ചു.. തന്റെ അരികിൽ ഭൂമി ഉണ്ടെന്ന് അറിഞ്ഞിട്ടും ഉണ്ണി കണ്ണ് തുറന്നു നോക്കിയില്ല.. എത്ര നേരം ആ ഇരുപ്പ് തുടർന്നെന്ന് അവർക്കറിയില്ല… “ആഹാ രണ്ടും ഇവിടെ ഇരിപ്പാണോ..?? ” നകുലന്റെ വാക്ക് കേട്ടപ്പോഴാണ് രണ്ടാളും കണ്ണ് തുറന്നത്.. അപ്പോഴും ഭൂമി ഉണ്ണിയോട് ചേർന്ന് തന്നെയാ ഇരുന്നത്.. “നീയല്ലേ ഇവനെവിടെ ആണെന്ന് അറിയില്ലെന്ന് പറഞ്ഞത്. കണ്ടെങ്കിൽ ഒന്ന് പറഞ്ഞൂടായിരുന്നോ..?? മനുഷ്യനെ പേടിപ്പിക്കാൻ.. ” “ഓ എല്ലാരും അറിഞ്ഞതൊന്നും എന്നോടും പറയാറില്ലല്ലോ..” ഭൂമി ചുണ്ട് കോട്ടി.. “ഞാനൊന്നും പറയുന്നില്ല.. അത് വിട് ഈ കല്യാണം വേണ്ടെന്ന് പറഞ്ഞവൾ എന്തിനാ ഇവനെ ഒട്ടി ഇരിക്കുന്നെ..?? ” “സൗകര്യം ഉണ്ടായിട്ട്.. ” “ആ അപ്പൊ സമ്മതം ആണ് അല്ലേ..? ” “ആര് പറഞ്ഞു..?? എനിക്ക് ഉണ്ണിയേട്ടനെ ഇഷ്ടമല്ല ഇഷ്ടമല്ല ഇഷ്ടമല്ല… ഈ കല്യാണം നടക്കൂല.. ഐ ഹേറ്റ് യൂ ഉണ്ണിയേട്ടാ… ” അതും പറഞ്ഞു അവന്റെ തോളിൽ മുഖമമർത്തി ഇരുന്നു.. അത് കണ്ടപ്പോൾ രണ്ടാൾക്കും ചിരി വന്നു.. കലങ്ങി ചുവന്ന കണ്ണുകൾ ഉണ്ണി ഒരു കൈ കൊണ്ടു തുടച്ചിട്ട് നകുലനെ നോക്കി പൊയ്ക്കൊള്ളാൻ കണ്ണ് കാണിച്ചു.. ശരിയെന്നു തലയാട്ടി അവൻ നടന്നകന്നു.. “… നേരം സന്ധ്യയായി.. എനിക്ക് പോണം ..? ” “അതിനു ഞാനെന്തു വേണം.. ഞാൻ ആരുടേം കൂടെയല്ല വന്നേ.. ഒറ്റയ്ക്ക് പോകാൻ എനിക്കറിയാം.. ” മുഖമുയർത്താതെ അവൾ പറഞ്ഞു.. “അതേ നിന്നെ കൂട്ടിനു വിളിച്ചതല്ല .. നീ എണീറ്റാലെ എനിക്ക് പോകാൻ പറ്റു.. ” അവൾ പെട്ടെന്ന് മാറികൊടുത്തു.. “മതിയായി നിന്റെ പിറകെ ഇനി ഞാൻ വരില്ല.. വേറെ പെണ്ണ് നോക്കാൻ ഞാൻ വീട്ടിൽ പറഞ്ഞോളാം.. താഴുന്നതിന് ഒരു പരിധി ഉണ്ട് ഭൂമി.. ” അവൻ ദേഷ്യത്തിൽ പറഞ്ഞു പോകാൻ ഇറങ്ങി.. “ഉണ്ണിയേട്ടാ.. “ഇടർച്ചയോടെ അവൾ വിളിച്ചു.. “വേണ്ട ഭൂമി നീ വിളിക്കണ്ട.. മതിയായി ഇങ്ങനെ ടെൻഷൻ അടിച്ചു ഞാൻ പെട്ടെന്ന് ചത്തുപോകും.. ” ഭൂമി അവന്റെ വായ പൊത്തി.. “അങ്ങനെ പറയല്ലേ.. ഞാൻ ഞാൻ ചെയ്തത് തെറ്റാണ്.. ഇഷ്ടമല്ലാഞ്ഞിട്ടല്ല.. ഒരിക്കൽ വേണ്ടെന്ന് പറഞ്ഞിട്ട് മറ്റൊരു കല്യാണത്തിന് സമ്മതിച്ചതാ.. അവസാനം ആ കല്യാണം മുടങ്ങിയപ്പോ ഞാൻ ഉണ്ണിയേട്ടനെ വീണ്ടും സ്വീകരിച്ചാൽ നിങ്ങളൊക്കെ എന്നെ പറ്റി എന്ത് കരുതും..?? ” “എന്ത് കരുതാൻ..?? നിന്നെ ഞങ്ങൾക്കൊക്കെ നന്നായി അറിയില്ലേ പിന്നെന്തിനാ നാടകം.. സ്വന്തം ജീവിതം വെച്ചിട്ട് തന്നെ വേണോടി അഭിനയിക്കാൻ.. ” അവൻ കൈയോങ്ങി.. അവൾ പെട്ടെന്ന് പേടിച്ചിട്ട് മുഖം തിരിച്ചു.. അടി കിട്ടാഞ്ഞപ്പോ തിരിഞ്ഞു നോക്കി.. “എന്താടി വേണോ നിനക്ക്.. ” “വേണ്ട.. ” “എന്നാ എനിക്ക് വേണം.. ” “എന്ത്..?? ” “നിനക്ക് ഇഷ്ടമുള്ള എന്ത് വേണേലും തന്നോ.. ” കള്ള ചിരിയോടെ അവൻ പറഞ്ഞു.. അവന്റെ തോളത്തൊരു കടിയും കൊടുത്തു അവൾ ഓടി .. “ഔ.. എടി നീ പട്ടിടെ ജന്മമാണോ.. കടിച്ചിടത്തു മുറിഞ്ഞു.. ” “നന്നായിപ്പോയി.. ” അവളുടെ പിന്നാലെ അവൻ നടന്നു.. “നിക്കെടി..” അവൾ നിന്നില്ല.. “ടി.. നീ ഒന്ന് കേട്ടോ… ഈ ഭൗമികയുടെ കഴുത്തിൽ ഒരുത്തൻ താലി കെട്ടുന്നെങ്കിൽ അതീ അഭിമന്യു ആയിരിക്കും.. നീ സമ്മതിച്ചാലും ഇല്ലെങ്കിലും.. ഇപ്പൊ എന്നെ വേദനിപ്പിക്കുന്നതിന് പകരം ഞാൻ ചോദിക്കും.. ഞാൻ ഒറ്റയ്ക്കല്ല നമ്മുക്ക് ഉണ്ടാവുന്ന നാലഞ്ചു മക്കളെയും കൂട്ടും.. കണ്ടോ..” “അയ്യടാ എന്തൊരു പൂതി.. ” അറിയാതെ അവൾ ചിരിച്ചു.. വീട്ടിൽ എത്തിയപ്പോഴേക്കും കല്യാണത്തിന്റെ കാര്യം തീരുമാനമായി.. എൻഗേജ്മെന്റ് രണ്ടു ദിവസം കഴിഞ്ഞും കല്യാണം അത് പത്തു ദിവസം കഴിഞ്ഞുള്ള മുഹൂർത്തത്തിൽ.. അധികം നീട്ടണ്ട എന്നാണ് എല്ലാവരുടെയും അഭിപ്രായം.. അവർക്കിടയിലുള്ള പ്രശനങ്ങൾ വീട്ടിൽ അറിഞ്ഞെന്നു അവൾക്ക് അവരുടെ ഭാവത്തിൽ നിന്ന് മനസിലായി.. ചിപ്പി വിളിച്ചപ്പോൾ അവൾക്കത് ബോധ്യമായി.. ഉണ്ണീടെ വിഷമം കണ്ടപ്പോൾ വീട്ടുകാരൊക്ക കാരണം ചോദിച്ചിരുന്നു.. അവസാനം ചാരു എല്ലാകാര്യവും പറഞ്ഞു വീട്ടുകാരോട് .. അത് കൊണ്ട് തന്നെ ഇനി ചോദ്യോ പറച്ചിലോ വേണ്ടെന്ന് തീരുമാനിച്ചു.. രാത്രി കൂട്ടുകാരെ വിളിച്ചു ജീവിതത്തിൽ ഉണ്ടായ ട്വിസ്റ്റ്‌ പറഞ്ഞു.. അവരാകെ ത്രില്ല് ആയി.. ഉണ്ണി വിളിക്കുമെന്ന് അവൾ കരുതി എങ്കിലും വിളിച്ചില്ല.. അങ്ങോട്ട്‌ വിളിക്കാനും മനസ്സനുവദിച്ചില്ല.. പിറ്റേന്ന് ഒന്നിനും നേരം കിട്ടിയില്ല എന്ന് പറയുന്നതാവും ശരി.. ഓരോ കാര്യങ്ങൾ അവരൊക്കെ അവളെ ഏൽപ്പിക്കും.. എല്ലാം കഴിഞ്ഞപ്പോൾ സന്ധ്യയായി.. രാത്രി കിടക്കാൻ നേരത്തും എന്തിനെന്നറിയാതെ മനസ് പിടയാൻ തുടങ്ങി.. പിറ്റേന്ന് വെളുപ്പിന് തന്നെ അവളെ മുത്തശ്ശി വിളിച്ചുണർത്തി.. കുളിച്ചു അമ്പലത്തിൽ ചെന്നു തിരിച്ചു വന്നപ്പോഴേക്കും അച്ഛന്റെ വീട്ടിൽ നിന്ന് എല്ലാരും എത്തിയിരുന്നു.. പത്തു മണിയോടെ ഉണ്ണിയും കുടുംബവും എത്തി..

എല്ലാവരോടും ഭൂമി മിണ്ടി എങ്കിലും തന്റെ നോട്ടം ആഗ്രഹിക്കുന്ന മുഖത്തേക്ക് മാത്രം നോക്കിയില്ല.. എന്തോ കഴിയുന്നില്ല.. എന്തോ ഭയമോ നാണമോ എന്തൊക്കെയോ തോന്നുന്നു.. മുഹൂർത്തസമയം ആയതിനാൽ അവളെ എല്ലാരും കൂടെ ഉണ്ണീടെ അടുത്ത് നിർത്തി.. വിരലിൽ മോതിരമിടുമ്പോഴേക്കും വിറക്കാൻ തുടങ്ങി.. അത് കണ്ടിട്ടെന്നോണം ഒരു കൈ കൊണ്ടു അവളുടെ കൈയിൽ മുറുകെ പിടിച്ചു മറു കൈ കൊണ്ട് അവൻ മോതിരമണിയിച്ചു.. ഫോട്ടോ സെക്ഷനിൽ അവർ പറയുന്ന പോലെയൊക്കെ പോസ് ചെയ്തു നിന്നു.. പക്ഷെ അവന്റെ മുഖത്തേക്ക് ധൈര്യമായി നോക്കാൻ പറ്റുന്നില്ല.. ഒരുമിച്ചിരുന്നു ആഹാരം കഴിച്ചപ്പോഴും മിണ്ടാതിരുന്നു.. സാധാരണ അഞ്ചു മിനിറ്റിൽ കൂടുതൽ അടങ്ങി ഇരിക്കാൻ പറ്റാത്തയാളാണ്.. അവർ പോകാൻ ഇറങ്ങിയപ്പോഴാണ് ഉണ്ണിയെ നോക്കി അവൾ പുഞ്ചിരി നൽകിയത്.. പിന്നീടുള്ള ദിവസങ്ങൾ തിരക്കിൽ തന്നെയായി അവൾ.. അതിനിടയിൽ ഹോസ്പിറ്റൽ വിളിച്ചു ലീവ് എക്സ്ടെന്റ് ചെയ്തു. ഉണ്ണി വിളിക്കുമെങ്കിലും അധികം സംസാരിക്കാറില്ല.. അതവൾക്ക് വിഷമമായി.. തിരക്കായിരിക്കും എന്നവൾ ഊഹിച്ചു.. അല്ലെങ്കിലും പരാതി പറയാൻ പറ്റില്ലല്ലോ.. എന്തെങ്കിലും പറഞ്ഞാൽ ഭിത്തിയിൽ ഒട്ടിച്ചു വയ്ക്കും.. അതോണ്ട് മിണ്ടാതെ അവന്റെ ഫോട്ടോയും നോക്കി ഇരിക്കും.. പിന്നെ ഉള്ള ദിവസങ്ങൾ ഡ്രസ്സ്‌ എടുക്കലും ഒർണമെന്റ്സ് എടുക്കലും ഒക്കെയായി ആകെ ബിസി ആയി.. അവിടെ ഉണ്ണിയും കൂടെ ഉണ്ടായിരുന്നെങ്കിലും ഒരു നോട്ടമോ വാക്കോ അത്ര മാത്രമേ അവനിൽ നിന്നവൾക്ക് ലഭിച്ചുള്ളൂ… ഇടയ്ക്ക് നകുലേട്ടന്റെ വീട്ടിൽ മുഖം കാണിച്ചിട്ട് തിരിച്ചു വന്നതാണ് അവൾ.. കല്യാണത്തിന് രണ്ടു ദിവസം മുൻപ് കൊച്ചുവും റീജയും എത്തി.. പിന്നെ അവരോടൊപ്പം ആയി ആഘോഷം.. ലിയ കുടുംബസമേതം എത്തിയെന്നും ഉണ്ണിയേട്ടന്റെ വീട്ടിലുണ്ടെന്നും പറഞ്ഞു അവൾ വിളിച്ചു.. തലേന്ന് മുതൽ വീട്ടിൽ ആളുകൾ നിറഞ്ഞു.. ബന്ധുക്കളും സ്വന്തക്കാരും ഒക്കെയായി ഒരുപാട് പേര്.. അച്ഛന്റെ കുടുംബത്തിൽ നിന്നും എല്ലാവരും എത്തി.. സത്യം പറഞ്ഞാൽ വല്ലപ്പോഴും ഒന്ന് പോകും എന്നല്ലാതെ അറ്റാച്ച്മെന്റ് ഒന്നുമില്ല ആ കുടുംബത്തിനോട്‌.. മെഹന്ദി ഇടലും മറ്റുമായി രാവിലെ തൊട്ട് തിരക്കായി.. വൈകുന്നേരം അമ്പലത്തിൽ പോകണം. മാത്രമല്ല വീഡിയോ എടുപ്പ് ഉണ്ട് രണ്ടാളും കൂടി അത് അറിഞ്ഞപ്പോൾ വല്ലാത്തൊരു വിറയാണ്.. സെറ്റ് സാരി ഒക്കെ ഉടുത്തു റെഡി ആയി നിന്നു.. അധികം ആഭരണം ഒന്നും ഇട്ടില്ല.. റീജയും കൊച്ചുവും കൂടെ പോയി.. അമ്പലത്തിൽ എത്തിയപ്പോഴേക്കും ഉണ്ണിയേട്ടൻ ഹാജർ ആണ്.. നകുലേട്ടനും ബാക്കി ടീമുകളും ഉണ്ടായിരുന്നു.. എല്ലാരുടേം മുഖത്തും വല്ലാത്തൊരു ചിരിയും.. വീഡിയോഗ്രാഫർ പറയുന്ന പോലെ ഉണ്ണിയും ഭൗമിയും അനുസരിച്ചു.. തൊഴുതു വലം വച്ചു കൈയും പിടിച്ചു അമ്പല കുളത്തിലേക്ക്.. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ഓടിപ്പിക്കൽ അങ്ങനെ അവരുടെ സാഹസം മറ്റുള്ളവർക്ക് ചിരി ആയി.. ഉണ്ണിയെ നോക്കാനുള്ള ധൈര്യം ഇനി എപ്പഴാണാവോ വരിക… രാത്രി ആയപ്പോൾ ആണ് അവർ ഫ്രീ ആയത്.. എന്തോ തിരിച്ചു പോകാൻ മനസ് വരാത്ത പോലെ ഭൂമി അവനരികിൽ നിന്നു.. അവന്റെ അവസ്ഥയും മറിച്ചല്ലയിരുന്നു.. “അതേ.. കല്യാണം നാളെയാണ് ഇന്നല്ല.. നാളെതൊട്ട് ഇങ്ങനെ ഇരിക്കാം.. ഇപ്പൊ വീട് പിടിക്കാൻ നോക്ക്.. ” രണ്ടാളെയും നോക്കി നകുലൻ പറഞ്ഞു.. ഒന്നും മിണ്ടാതെ ഭൗമി അവിടുന്ന് മാറി നിന്നു.. പിന്നെ എല്ലാരുടേം കൂടെ വീട്ടിലേക്കു നടന്നു.. കിടന്നിട്ടും ഉറക്കം കിട്ടിയില്ല അവൾക്ക്.. ഉണ്ണിയോട് സംസാരിക്കാൻ തോന്നി.. പക്ഷെ എന്തോ അവൾ വിളിച്ചില്ല.. ജീവിതത്തിൽ നടന്ന ഓരോ കാര്യങ്ങളും മനസിലേക്ക് കടന്നു വന്നു… പിറ്റേന്ന് വെളുപ്പിനാണ് അവൾ കണ്ണടച്ചത് അപ്പോഴേക്കും വിളി തുടങ്ങി.. ഉറക്കചടവോടെ അവളെഴുന്നേറ്റു.. കുളിച്ചു വന്നപ്പോഴേക്കും ബ്യൂട്ടീഷ്യൻ എത്തി. ഇടവും വലവും റീജയും കൊച്ചുവും ഉണ്ടായിരുന്നു.. ഒരുങ്ങി കഴിഞ്ഞു കണ്ണാടി നോക്കിയപ്പോൾ ആളാകെ മാറിപ്പോയ പോലെ അവൾക്ക് തോന്നി.. എല്ലാവർക്കും ദക്ഷിണ ഒക്കെ കൊടുത്തു അനുഗ്രഹം വാങ്ങി.. അതിനിടയിൽ ആരോ ഭക്ഷണം കൊടുത്തെങ്കിലും അവൾക്ക് കഴിക്കാൻ കഴിഞ്ഞില്ല.. ആകെ ഒരു പരവേശം… വീട്ടിൽ തന്നെയായിരുന്നു കല്യാണം അത് മുത്തശ്ശനും മുത്തശ്ശിക്കും നിർബന്ധമായിരുന്നു.. ചെറുക്കനും കൂട്ടരും എത്തി എന്നറിഞ്ഞപ്പോൾ കൈയും കാലുമൊക്കെ വിറക്കാൻ തുടങ്ങി.. നാദസ്വരമേളം കേൾക്കാൻ തുടങ്ങി.. അപ്പോഴേക്കും പെണ്ണിനെ കൊണ്ടുപോകാൻ ആളെത്തി.. മുഖം ഉയർത്തി നോക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് അവൾ തലകുനിച്ചു നടന്നു.. മണ്ഡപത്തിൽ ഉണ്ണിയുടെ അരികിലായി ഇരുന്നു.. ഉണ്ണിയുടെ താലി കൂപ്പുകൈയോടെ ഏറ്റുവാങ്ങുമ്പോൾ അവൾ അച്ഛനമ്മമാരെ ഓർത്തു.. ചടങ്ങുകൾ മുറയ്ക്ക് നടന്നു… വല്യമ്മാവൻ ആണ് അവളെ കൈപിടിച്ച് ഉണ്ണിയുടെ കൈയിൽ കൊടുത്തത്.. ആരൊക്കെയോ വന്നു ആശംസകൾ അർപ്പിച്ചു പോയി.. എല്ലാവർക്കും ചിരി നൽകി കൊണ്ട് അവരിരുവരും നിന്നു… ആളുകൾക്കിടയിൽ കാണണം എന്നാഗ്രഹിച്ച മുഖം കണ്ടപ്പോൾ അവൾ ഉണ്ണിയോട് ചേർന്നു നിന്നു.. ഉണ്ണിയും അവനെ കണ്ടിരുന്നു.. ഭക്ഷണം ഒക്കെ കഴിഞ്ഞു പോകാൻ ഇറങ്ങിയപ്പോഴേക്കും മുത്തശ്ശനും മുത്തശ്ശിയും കരയാൻ തുടങ്ങി.. പൊട്ടികരച്ചിലോടെ അവൾ അവരെ കെട്ടിപിടിച്ചു.. അവരുടെ സ്നേഹപ്രകടനം തീരില്ല എന്ന് തോന്നിയപ്പോൾ അമ്മാവൻ അവളെ അവരിൽ നിന്ന് വേർപെടുത്തി ഉണ്ണിയെ ഏല്പിച്ചു.. എങ്ങലോടെ ആണ് അവൾ വണ്ടിയിൽ ഇരുന്നത്.. ഉണ്ണിയുടെ വീട്ടിലേക്ക് ആണ് പോയത്.. ഉണ്ണിയുടെ അമ്മ വിളക്ക് നൽകി അവളെ സ്വീകരിച്ചു.. ഫോട്ടോ എടുപ്പും ബാക്കിയുള്ള ബന്ധുക്കളുടെ സംസാരവും എല്ലാം കഴിഞ്ഞപ്പോഴേക്കും രാത്രി ആയി..

കൊച്ചുവും റീജയും അവരുടെ കൂടെ വന്നിരുന്നു. ഈ കുറച്ചു ദിവസം കൊണ്ട് ചിപ്പിയും ചാരുവും ഒക്കെയായി അവർ നല്ല കമ്പനി ആയി.. ലിയയും അവരിൽ ഒരാളായി.. പത്തു മണി വരെ എല്ലാവരും കൂടെയിരുന്ന് കത്തിയടി ആയിരുന്നു.. ഉണ്ണീടെ അമ്മ അവളെ അവിടുന്ന് വിളിച്ചു കൊണ്ടുപോയി.. കുറച്ചു കഴിഞ്ഞപ്പോൾ എല്ലാരും കൂടി ഉണ്ണിയെ മണിയറയിലേക്ക് കയറ്റി.. അകത്തു കയറിയപ്പോൾ കണ്ടു ഭൂമി കട്ടിലിൽ ഇരിക്കുന്നു.. അവളെ കണ്ടപ്പോൾ അവന്റെ മുഖം മങ്ങി.. “ചെ നശിപ്പിച്ചു… ” ഉണ്ണിയുടെ പറച്ചിൽ കേട്ടപ്പോഴാണ് ഭൂമി തല ഉയർത്തി നോക്കിയത്.. എന്തെന്ന ഭാവത്തിൽ അവൾ പുരികം ഉയർത്തി.. “എടി ഇത് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ ആണ് ഓർമ്മ വല്ലതും ഉണ്ടോ..?? ” “അതിന്..?? ” “അതിനൊന്നൂല്ലേ… സെറ്റ് സാരിയും മുല്ലപ്പൂവും കുറച്ചു നാണവും ഒക്കെയായി പാൽ ഗ്ലാസും കൊണ്ട് വരേണ്ടേ നീ… ഇതിപ്പോ ത്രീ ഫോർത്തും ഇട്ടിട്ടു അയ്യേ.. ” “സാരി ഒക്കെ ഉടുത്തിട്ട് ഉറങ്ങാനോ..?? അതൊക്കെ സിനിമയിലെ നടക്കൂ.. ” അവൾ ഉടക്കാൻ തന്നെയാണ്.. “ആണോ.. ശരി.. എന്നാലും പാല്.. ” “പാല് കുടിച്ചുറങ്ങാൻ കുഞ്ഞു വാവയാ?? ” “പോടീ പിശാചേ.. ഇതിനുള്ള മറുപടി അറിയാഞ്ഞിട്ടല്ല ആദ്യരാത്രി കുളമാക്കണ്ട എന്ന് കരുതി വെറുതെ വിടുന്നു.. ” അപ്പോഴേക്കും കതക് ആരോ തട്ടി.. തുറന്നു നോക്കിയപ്പോൾ അമ്മ.. പാൽ ഗ്ലാസ്‌ അവനെ ഏല്പിച്ചു അമ്മ തിരികെ പോയി.. ഉണ്ണി നാണമൊക്കെ വരുത്തി മന്ദം മന്ദം അവളുടെ അടുത്ത് വന്നു പാൽ ഗ്ലാസ്‌ നീട്ടി.. അത് കണ്ടപ്പോൾ അവൾക്ക് ചിരി അടക്കാൻ പറ്റിയില്ല.. അവളത് വാങ്ങി അവന് തന്നെ കൊടുത്തു. അവൻ കുടിച്ചു ബാക്കി അവളും.. പാൽ ഗ്ലാസ്‌ അവിടെ വച്ചിട്ട് അവൾ കിടക്കാൻ ഒരുങ്ങി.. “എങ്ങോട്ടാ..?? ” “അമേരിക്കയ്ക്ക്… ന്താ വരുന്നോ..?? ” “എടി ഇന്ന് ഉറങ്ങാൻ പാടില്ല.. ” “പിന്നെ രണ്ടു ദിവസായി മനുഷ്യൻ നേരാം വണ്ണം ഉറങ്ങിയിട്ട്.. ഒന്ന് പോയേ ഉണ്ണിയേട്ടാ.. ” അവളെ അവൻ തടഞ്ഞു നിർത്തി. “അതെന്താ രണ്ടു ദിവസം നീ കോഴിയെ പിടിക്കാൻ പോയോ..?? ” “ഏയ്‌..ഈ പൂവൻ കോഴി ഉള്ളപ്പോൾ വേറെ കോഴിയെ പിടിക്കാൻ ഞാൻ പോവ്വോ..?? ” “ഡി പരട്ടെ.. ആദ്യ രാത്രി തന്നെ എന്റെ കൈയിൽ നിന്ന് നീ വാങ്ങും.. ” അവൾ ചിരിച്ചു.. “നീ ഉറങ്ങിക്കോ അതിന് മുൻപ് എനിക്ക് ഒരു ഉത്തരം കിട്ടണം.. ” “എന്ത്‌..?? ” “എന്നോട് പറ ഐ ലവ് യൂ എന്ന്.. അതും ഇങ്ങനെ കെട്ടിപിടിച്ചു.. ” അവൻ കെട്ടിപിടിക്കുന്നത് പോലെ ആംഗ്യം കാണിച്ചു.. “എനിക്ക് ഇഷ്ടമല്ലല്ലോ പിന്നെങ്ങനെ ആണെന്ന് പറയുവാ.. ” “ആ ശരി. നീ ഉറങ്ങിക്കോ.. ” അതും പറഞ്ഞു ഒരു ഷീറ്റ് വലിച്ചിട്ടു താഴെ കിടക്കാൻ ഒരുങ്ങി .. “ഏയ്‌.. ഉണ്ണിയേട്ടാ.. ഇവിടെ കട്ടിലിൽ കിടന്നാ മതി .. ” അവൾ അവനെ പിടിച്ചു നിർത്തി.. അവൻ അവളുടെ കൈ തട്ടി മാറ്റി.. “ഞാൻ എവിടേലും കിടന്നോളാം നീ ഉറങ്ങിക്കോ.. ” “അയ്യോ ഈ മനുഷ്യൻ.. എന്റെ പൊന്നു കെട്ട്യോനെ.. നിങ്ങളെ ഇഷ്ടല്ലാഞ്ഞിട്ടാണോ ഈ താലി ഞാൻ ഏറ്റുവാങ്ങിയേ..?? സോറി ഞാൻ സങ്കടപ്പെടുത്തിയതിനു സോറി.. ” അവനൊന്നും പറഞ്ഞില്ല.. അവൾ അവനെ കൈയിൽ പിടിച്ചു കട്ടിലിലേക്ക് ഇടാൻ നോക്കി.. എവിടെ.. ഇതൊരു നടയ്ക്ക് പോകില്ല എന്ന് മനസിലായപ്പോൾ അവനെ പിറകിൽ നിന്ന് കെട്ടിപിടിച്ചു.. “എന്നോട് ഇഷ്ടം മറച്ചു വച്ചില്ലേ അതാ ഞാൻ അങ്ങനൊക്കെ പെരുമാറിയെ.. എന്റെ വീഴ്ചയിൽ എന്നെ പിടിച്ചുയർത്തിയത് ഉണ്ണിയേട്ടൻ ആണ്.. അപ്പോഴും ഈ മനസ്സിൽ ഞാനുണ്ടെന്ന് അറിഞ്ഞില്ല.. പക്ഷെ ചിലപ്പോൾ ഉള്ള നോട്ടം എന്റെ മനസിലേക്കാണ് പതിക്കാ. അതെന്താണെന്ന് പിടികിട്ടിയിരുന്നില്ല.. ഈ മനസ്സിൽ ഞാനേ ഉള്ളു എന്നറിഞ്ഞപ്പോൾ എന്താ ചെയ്യേണ്ടൂ എന്ന് പോലും അറിഞ്ഞില്ല.. എപ്പോഴോ ഞാൻ മനസിലാക്കി എന്നിലും ഈ മുഖം ആഴ്ന്നുപോയെന്നു.. കറങ്ങി തിരിഞ്ഞു അവസാനം എനിക്ക് തന്നെ കിട്ടിയില്ലേ.. ” അവൾ അവന്റെ പുറകിൽ ചുംബിച്ചു.. “ഈ കലിപ്പനെ എനിക്ക് ഭയങ്കര ഇഷ്ടാ.. മരണം വരെ എനിക്കീ സ്നേഹം വേണം.. ലവ് യൂ…. ഇനി വന്നു കിടന്നൂടെ എനിക്ക് ഉറക്കം വരുന്നു .. ” അവൾ ചിണുങ്ങി.. അവൻ ചിരിയോടെ തിരിഞ്ഞു നിന്നു.. അവളെ നോക്കിയപ്പോൾ കണ്ടു ആയിരം നക്ഷത്രങ്ങൾ ആ കണ്ണിൽ വിരിഞ്ഞു നിൽക്കുന്നത്.. (ഇനി ഇടവേളയില്ല അവർ ജീവിച്ചു തുടങ്ങട്ടെ… നമ്മൾ പിന്നാലെ പോകുന്ന സ്നേഹം ചിലപ്പോൾ നഷ്ടപ്പെട്ടേക്കാം.. അപ്പൊ ഒരിക്കലും തളരരുത് കാരണം നമുക്കായി ദൈവം ഒരാളെ കരുതി വച്ചിട്ടുണ്ടാവും.. മനസ്സിൽ കൂട്ടി വച്ച സ്നേഹം മുഴുവൻ നൽകാൻ… ) എന്റെ ഓരോ കഥയെയും സ്നേഹത്തോടെ സ്വീകരിച്ച കൂട്ടുകാർക്ക് നന്ദി.. നിങ്ങളാണ് മുന്നോട്ടു എഴുതാനുള്ള പ്രേരണ.. എല്ലാവരോടും ഇഷ്ടം മാത്രം..

Continue Reading

തുടർക്കഥകൾ

പെയ്തൊഴിയാനേരം… തുടർക്കഥയുടെ എട്ടാം ഭാഗം വായിക്കൂ….

Published

on

രചന: Chethana Rajeesh
അകത്തു അവർക്കായുള്ള വിഭവങ്ങൾ റെഡി ആയിരുന്നു.. മീനും ഇറച്ചിയും ഒക്കെ തീന്മേശയിൽ നിരന്നു നിന്നു.. അത് കണ്ടപ്പോൾ വിശപ്പിന്റെ വിളികൾ എല്ലാരിലും പടർന്നു.. പിന്നെ തീറ്റ തുടങ്ങി… ഭക്ഷണം കഴിഞ്ഞതും എല്ലാരും കൂടി ചുറ്റും കൂടി ഇരിപ്പായി.. “അല്ല നിന്റെ പെണ്ണ് കാണൽ വിശേഷം പറഞ്ഞില്ലല്ലോ.. ” ചാരു ചോദിച്ചു. “ഞാനും അതാ ആലോചിക്കുന്നേ ചാരു ന്താ ചോദിക്കാഞ്ഞേ എന്ന്.. ” ഭൂമി ചിരിച്ചു.. “വിശേഷങ്ങൾ പറ.. “എന്ത് പറയാൻ ഒരു അമുൽ ബേബി ആണ്. ക്ലീൻ ഷേവ് എസ്‌സിക്യൂട്ടീവ് ലുക്ക്.. മുടിഞ്ഞ ഇംഗ്ലീഷ്.. സി ബി എസ് സി സിലബസ് ആണെന്ന് തോന്നുന്നു.. മലയാളം എഴുതാനും വായിക്കാനും അറിയില്ലെന്ന് പറഞ്ഞു.. ” “ആ അത് കൊള്ളാലോ.. നിനക്ക് ഇഷ്ടായോ..? ” “ഞാൻ ഒന്നും പറഞ്ഞില്ല.. ഇനിയും വീട്ടുകാരെ സങ്കടപ്പെടുത്തുന്നില്ല. അവർ തീരുമാനിക്കുന്ന ഏത് ബന്ധവും എനിക്ക് സമ്മതമാണ്.. ” “പിന്നെ ഒരുത്തൻ വേണ്ടാന്ന് വെച്ചപ്പോ ബാക്കിയെല്ലാം വീട്ടുകാർക്ക് കൊടുക്കാനോ..? നിനക്കെന്താ വട്ടുണ്ടോ പെണ്ണേ.. ഇഷ്ടായില്ലേൽ പറഞ്ഞൂടെ. നിനക്കെന്താ ചെക്കനെ കിട്ടൂലെ..? ” ചിപ്പിയാണ്.. “ആ അവരെന്താ തീരുമാനിക്കുന്നെ എന്ന് നോക്കട്ടെ. ഈ ഗ്രാമത്തിലെ ലൈഫ് ഒന്നും അവർക്ക് പിടിക്കും എന്ന് തോന്നുന്നില്ല.. നാളേം കൊണ്ട് വിവരമറിയാം..” “മ്മ്…” “അതേ ആ ടോപ്പിക്ക് വിട്ടേ.. നമ്മളിവിടെ അടിച്ചു പൊളിക്കാൻ വന്നതാ.. പാട്ടൊക്കെ തുടങ്ങിക്കോ.. ” ഭൗമി വിഷയം മാറ്റി.. പാട്ടും കളിയും ഫുഡും ഒക്കെയായി നേരം കൂട്ടി.. മായ എല്ലാവരുമായി പെട്ടെന്ന് ഇണങ്ങി.. വൈകുന്നേരം ആയപ്പോൾ ആർക്കും തിരിച്ചു പോകാൻ മനസില്ല.. ബോട്ട് കരയ്‌ക്കെത്തിയതും മനസില്ലാമനസോടെ അവരിറങ്ങി.. എല്ലാവരും കാറിൽ കയറാൻ തുടങ്ങിയപ്പോൾ ഉണ്ണി ഭൗമിയെ വിളിച്ചു. “ഭൂമി മറ്റന്നാൾ ഞാൻ പോവാ. നീ വരുന്നേൽ ഒരുമിച്ച് പോകാം.. ബസിന് ബുക്ക് ചെയ്യണം. രാത്രി ആകുമ്പോഴേക്കും വിവരം താ.. ” “മ്മ് ശരി.. ” ആദ്യം മായയെ വീട്ടിൽ കൊണ്ടുവിട്ടു.. അവിടുത്തെ എല്ലാരേയും പരിചയപ്പെട്ടു. പിന്നെ വീട്ടിലേക്ക് ചെന്നു. അപ്പോഴേക്കും രാത്രി ആയിരുന്നു. അന്നത്തെ സംഭവങ്ങൾ ഒക്കെ മുത്തശ്ശിയോടും മുത്തശ്ശനോടും വിവരിച്ചു.. പിന്നെ ഉണ്ണിയെ വിളിച്ചു ടിക്കറ്റ്‌ ബുക്ക് ചെയ്തോളാൻ പറഞ്ഞു. ഭക്ഷണം കഴിഞ്ഞു വേഗം തന്നെ കിടന്നുറങ്ങി. പിറ്റേന്നത്തെ പകൽ സാധരണ പോലെത്തന്നെ പോയി.. ചെറുക്കൻ വീട്ടിൽ നിന്ന് വിളിയൊന്നും വന്നില്ല.. അങ്ങോട്ട്‌ കേറി വിളിക്കണ്ട എന്ന് മാമന്മാർ തീരുമാനിച്ചു.. “നടക്കേണ്ടതാണേൽ നടക്കും.. അതല്ലെങ്കിൽ മറ്റൊന്ന്.. വരുമ്പോൾ വരട്ടെ.. ” മുത്തശ്ശൻ പറഞ്ഞു.. പിറ്റേന്ന് ഉണ്ണി പറഞ്ഞ സമയത്തിന് അവൾ ടൗണിൽ ചെന്നു. വല്യമ്മാമൻ ആണ് കൊണ്ടുവിട്ടത്. ഉണ്ണിയെ കണ്ടപ്പോൾ അവർ തമ്മിൽ സംസാരിച്ചു.. അവളെ ഉണ്ണിയെ ഏൽപ്പിച്ചു അയാൾ പോയി.. ഒരുമിച്ചുള്ള സീറ്റ്‌ ആണ് അവരുടേത്.. ഇടയ്ക്ക് വച്ചു ഭക്ഷണം കഴിക്കാൻ വേണ്ടി വണ്ടി നിർത്തിയപ്പോൾ ഉണ്ണി അവളെയും കൊണ്ട് ഹോട്ടലിൽ കയറി കഴിച്ചു.. തിരിച്ചിറങ്ങി ബസിലേക്ക് നടക്കുമ്പോൾ പ്രജിയെ അവർ കണ്ടു. കൂട്ടുകാരുടെ കൂടെയാണ് അവൻ വന്നത്. ഭൗമിയെ കണ്ടപ്പോൾ അവനൊന്നു വല്ലാതായി. കൂട്ടത്തിൽ ഉണ്ണിയെ കൂടി കണ്ടപ്പോൾ കുശുമ്പ് തലപൊക്കി തുടങ്ങി.. അവൾ അവനെ കണ്ടഭാവം പോലും നടിക്കാതെ ഉണ്ണിയുടെ കൈയും പിടിച്ചു നടന്നു.. “ഭൗമി… ” പ്രജി വിളിച്ചു.. അവർ രണ്ടാളും തിരിഞ്ഞു നോക്കി.. “എനിക്ക് സംസാരിക്കണം.. ” “എന്ത്‌..? ” ഉണ്ണിയാണ് മറുപടി പറഞ്ഞത്. “നിന്നോടല്ല ഇവളോടാണ്.. ” “എന്നോടായാലും ഇവളോടായാലും ഒന്ന് തന്നെയാ.. താൻ കാര്യം പറ.. ” പ്രജി ദേഷ്യത്തോടെ അവനെ നോക്കി.. “നീ ഇവളുടെ ആരാ..?? ” “ഇപ്പൊ അവൾക്കേറ്റവും വേണ്ടപ്പെട്ട ആളാണ്. അത്ര അറിഞ്ഞാൽ പോരെ.. ” “സത്യം പറയെടി ഇതാരാ..?? ” “ഞാൻ കെട്ടാൻ പോകുന്നയാൾ.. ” “ആഹാ മോഹം കൊള്ളാലോ.. നിന്നെ കെട്ടാൻ ഒരുത്തൻ പെണ്ണ് കാണാൻ വന്നിരുന്നു എന്ന് ഞാനറിഞ്ഞല്ലോ.. എന്തായാലും അവനല്ല ഇവൻ. ഞാൻ നിന്റെ കാര്യമൊക്കെ അറിയുന്നുണ്ട് കേട്ടോടി.. ”

“അവളെന്റെ കൂടെ വന്നാൽ നിനക്കെന്താ .?? ” ഉണ്ണി ചോദിച്ചു.. പ്രജി കലിയോടെ ഉണ്ണീടെ കോളറിൽ കയറി പിടിച്ചു എന്നിട്ട് അവളോട്‌ പറഞ്ഞു. “ഓ അപ്പൊ നീയിവന്റെ കൂടെ അഴിഞ്ഞാടി നടക്കുവാ അല്ലെടി.. കൊള്ളാം… ഇപ്പൊ മനസിലായി നിന്റെ തരം.. ” “അത് ചോദിക്കാൻ നീയാരാടാ..? ” ഭൗമി അങ്ങനെ പറയുമെന്ന് രണ്ടാളും കരുതിയില്ല.. ഭൗമിയുടെ കണ്ണുകൾ കത്തി നിൽക്കുവായിരുന്നു.. പ്രജിയും ഞെട്ടി നോക്കി.. അവന്റെ കൈകൾ പതിയെ അയഞ്ഞു. “എന്റെ കാര്യത്തിൽ ഇടപെടാൻ നീയാരാ..?? ഞാൻ അഴിഞ്ഞാടി നടന്നാൽ നിനക്കെന്താ..?? ” അവൻ ഉത്തരമില്ലാതെ നിന്നു.. “പണ്ട് എന്നോട് പ്രേമം അഭിനയിച്ച പേരിലാണെങ്കിൽ വേണ്ട. ഒരേസമയം ഒന്നിൽ കൂടുതൽ ബന്ധം കൊണ്ടുനടക്കുന്ന നിന്നെപ്പോലെ ഒരുത്തനെ പ്രേമിച്ചത് ഓർക്കുമ്പോൾ അറപ്പ് തോന്നുവാ.. ഞാനെനിക്ക് ഇഷ്ടമുള്ളവന്റെ കൂടെ പോകും വേണച്ചാൽ അവന്റെ കൂടെ കിടക്കും അത് എന്റെ ഇഷ്ടം. നിനക്ക് അതിന്റെ പേരിൽ കടിക്കുന്നുണ്ടെങ്കിലേ കെട്ടി ഒരെണ്ണത്തിനെ വീട്ടിൽ പ്രതിഷ്ഠിച്ചിട്ടുണ്ടല്ലോ അവളോട്‌ ചെന്ന് തീർത്താൽ മതി. ഇങ്ങോട്ടെടുക്കണ്ട.. പിന്നെ ഇത് ഉണ്ണിയേട്ടൻ നിന്നെപ്പോലെ തേക്കാനും സിമന്റിടാനും നടക്കുന്നോനല്ല. എന്റെ ജീവനാണ്. അതോണ്ട് തന്നെ ഉണ്ണിയേട്ടനെ നീ എന്തേലും പറയാനോ ചെയ്യാനോ വന്നാൽ ഉത്തരം തരുന്നത് എന്റെ കൈ ആയിരിക്കും.. അപ്പോഴേക്കും ആളുകൾ ശ്രദ്ധിച്ചു തുടങ്ങി.. ഉണ്ണി അവളുടെ കൈ പിടിച്ചു വലിച്ചു ബസിനകത്തേക്ക് കൊണ്ടുപോയി.. ദേഷ്യം അടക്കാൻ അവൾ പാടുപെടുന്നത് അവൻ കണ്ടു.. അത്കൊണ്ട് തന്നെ അവനവളെ വെറുതെ വിട്ടു.. ബസ് എടുത്തു കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു ദീർഘ നിശ്വാസം എടുത്തു ഭൂമി ഉണ്ണിയുടെ തോളിൽ തല ചായ്ച്ചു.. വല്ലാത്തൊരു സുരക്ഷിതത്വം അവൾക്കപ്പോൾ തോന്നി.. “ഉണ്ണിയേട്ടാ സോറി.. ” “എന്തിനാ പെണ്ണേ..?? ” “അല്ല അവനോടു അങ്ങനെ സംസാരിച്ചതിന്. പെട്ടെന്ന് കേറി ഉണ്ണിയേട്ടൻ എന്റെയാണെന്ന് പറഞ്ഞത് തെറ്റായി പോയി. ആ ദേഷ്യത്തിന് പറഞ്ഞതാ..” “അത് സാരല്ല… നിന്റെ മാനസികാവസ്ഥ എനിക്ക് മനസിലാവും.. ആ പഴയ ജാൻസി റാണി ഉയർന്നെഴുന്നേറ്റല്ലോ.. ഇമ്പ്രൂവ് ഉണ്ട്.. ഇങ്ങനെ ആവണം എപ്പഴും.. ഞങ്ങൾക്കൊക്കെ ആ ഭൂമിയെയാ ഇഷ്ടം.. ” ഉണ്ണി അങ്ങനെ പറഞ്ഞപ്പോൾ ഭൂമി ചിരിച്ചു.. കുറച്ചു നേരം സംസാരിച്ചു കഴിഞ്ഞു രണ്ടു പേരും ഉറക്കത്തിലേക്ക് വീണു… രാവിലെ ഉണ്ണി തട്ടി വിളിച്ചപ്പോഴാണ് അവളുണർന്നത്. ബസ് ഇറങ്ങി ഒരു ഓട്ടോ പിടിച്ചാണ് അവർ ഫ്ലാറ്റിലേക്ക് എത്തിയത്.. ഭൗമിക്ക് അന്ന് ഡ്യൂട്ടിക്ക് പോകണ്ടായിരുന്നു.. റൂമിലെത്തിയപ്പോഴേക്കും ലിയ പോകാനുള്ള ഒരുക്കത്തിലായിരുന്നു. പെട്ടെന്ന് വരാമെന്ന് പറഞ്ഞു ഉണ്ണി ഒരുങ്ങി അവളുടെ കൂടെ ജോലിക്ക് പോയി.. അന്ന് പ്രത്യേകിച്ച് പണി ഇല്ലാത്തതു കൊണ്ട് കൊച്ചുനെയും റീജയേം കാണാൻ പോയി.. ഒരാൾക്ക് ഓഫും ഒരാൾക്ക് മോർണിംഗ് ഡ്യൂട്ടിയും ആയിരുന്നു.. വൈകുന്നേരത്തോടെ റീജ ഡ്യൂട്ടി കഴിഞ്ഞു വന്നു. അന്നവൾ അവരുടെ കൂടെ കൂടി.. ലിയയെ വിളിച്ചു പറഞ്ഞിരുന്നു. പ്രജിയെ കണ്ട കാര്യങ്ങൾ ഒക്കെ അവരോടു വിശദീകരിച്ചപ്പോൾ വിശ്വസിക്കാൻ പറ്റാതെ അവർ നിന്നു.. “നീ ഇങ്ങനെ ഒക്കെ പറയുമോ..?? അതും അവനോടു.. ” “രണ്ടെണ്ണം കൊടുക്കാനാ ആദ്യം തോന്നിയെ. പിന്നെ വേണ്ടാന്ന് വെച്ചു.. ” “ഇങ്ങനെ വേണം ഉശിരുള്ള കുട്ടി.. പക്ഷെ നീ റൊമ്പ ലേറ്റ്.. അവനെ പ്രേമിക്കുമ്പോ പറഞ്ഞിരുന്നെങ്കിൽ ഇത്തിരി കൂടി നന്നായേനെ.. ” ഭൂമിക്കും അത് ശരിയാണെന്നു തോന്നി.. പിറ്റേന്ന് രാവിലെ അവൾ തിരിച്ചു വന്നു ഡ്യൂട്ടിക്ക് കയറി.. മൂന്നാല് ദിവസം കഴിഞ്ഞപ്പോൾ നകുലേട്ടൻ വിളിച്ചു കല്യാണത്തിന്റെ ഡേറ്റ് പറഞ്ഞു.. മൂന്നാഴ്ച്ച കഴിഞ്ഞുള്ള ഞായറാഴ്ച.. അമ്പലത്തിൽ വച്ചാണ് കല്യാണം.. കേട്ടപ്പോൾ ഒത്തിരി സന്തോഷം.. ചാരും ചിപ്പിയും ഭൂമിക്കും കൂടി ഡ്രസ്സ്‌ ഒക്കെ എടുക്കാമെന്ന് ഏറ്റു.. ഒരേപോലെ ഡിസൈൻ ചെയ്യാനാണ് പ്ലാൻ.. ആകെ മൊത്തം സന്തോഷമയം ആയി.. കല്യാണത്തിന് മൂന്നാല് ദിവസം മുന്നേ പോകാന്നു ഉണ്ണിയേട്ടനും ഏറ്റു.. അതോണ്ട് തന്നെ ലീവ് ചോദിച്ചു വച്ചു. പത്തു ദിവസത്തെ ലീവ് കിട്ടി.. വീട്ടിലും വിളിച്ചു വരുന്ന വിവരം പറഞ്ഞു.. കുറച്ചു ദിവസം കഴിഞ്ഞു മാമൻ വിളിച്ചു.

“ആ മോളേ സനൂപിന്റെ വീട്ടുകാർ വിളിച്ചിരുന്നു.. അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞു കല്യാണം ഉറപ്പിക്കാൻ. അപ്പൊ മോളോടൊന്ന് പറഞ്ഞിട്ട് ആവാമെന്ന് കരുതി.. മോൾക്ക് ഇഷ്ടക്കുറവ് ഒന്നുല്ലല്ലോ അല്ലേ..?? ” പെട്ടെന്ന് കേട്ടപ്പോൾ ഒന്ന് ഞെട്ടി. ആദ്യം കരുതി അവർ കല്യാണത്തിൽ നിന്ന് ഒഴിഞ്ഞു കാണുമെന്നു.. ഇതിപ്പോ വിചാരിക്കാതെ.. എങ്കിലും അവൾ മറുപടി കൊടുത്തു. “അതെന്താ മാമേ അവരിത്രേം താമസിച്ചേ..?? ” “ആ അത് ഞങ്ങളും ചോദിച്ചു.. ചെക്കന്റെ അച്ഛന് ബിസിനസ് അല്ലേ.. വിദേശയാത്ര ഉണ്ടായിരുന്നു.. രണ്ടു ദിവസം മുന്നെയാ വന്നേ.. ” “ആ.. ” “മോൾടെ അഭിപ്രായം പറഞ്ഞില്ല.. ” “എനിക്ക് പ്രശ്നം ഒന്നുല്ല മാമേ.. നിങ്ങൾ എന്താ എന്ന് വെച്ചാൽ ചെയ്തോളു. എനിക്ക് പൂർണ്ണ സമ്മതമാണ്.. ” “ഞങ്ങൾക്ക് സന്തോഷായി മോളെ.. എന്നാ വെച്ചു നീട്ടുന്നില്ല. നാളെത്തന്നെ പോയേക്കാം. എന്നാ നാളെ വിളിക്കാം.. ” അവൾ ഫോൺ വെച്ചു.. സമ്മതം അറിയിച്ചെങ്കിലും മനസ്സിലെന്തോപോലെ.. കാരണം അറിയാത്തൊരു നോവ്.. പിറ്റേന്ന് മുഴുവൻ ആകെ ഒരു മൂഡോഫ് ആയിരുന്നു. കല്യാണം പെട്ടെന്ന് ഉണ്ടെങ്കിൽ തനിക്കു അയാളുമായി അഡ്ജസ്റ്റ് ചെയ്യാനാവുമോ..?? ചോദ്യോത്തരങ്ങളുടെ വേലിയേറ്റം മനസ്സിൽ നിറഞ്ഞു.. സനൂപിനെ കണ്ടപ്പോൾ പോലും മനസ്സിൽ ഒരിഷ്ടം പോലും തോന്നിയിട്ടില്ല.. അതാണ് അധികം സംസാരിക്കാൻ പോലും മുതിരാതിരുന്നത്.. ഇത്രയും ദിവസം വിളിക്കാഞ്ഞപ്പോ എന്തോ ഒരു സന്തോഷം തോന്നിയിരുന്നു. പക്ഷെ… ഒരുപക്ഷേ ഇതായിരിക്കും എന്റെ വിധി.. വൈകുന്നേരം വീട്ടിൽ നിന്ന് വിളിച്ചു. എല്ലാവരും അവിടെ ഉണ്ടെന്ന് മനസിലായി.. “മോളെ കല്യാണം തീരുമാനിച്ചുട്ടോ.. നിശ്ചയം വേഗം നടത്താൻ തീരുമാനിച്ചു.. അടുത്ത ബുധനാഴ്ച ആണ് മുഹൂർത്തം കിട്ടിയത്.. ഇനിയിപ്പോ ഒരാഴ്ച അല്ലേ ഉള്ളു.. അധികമാരുമില്ല. നിന്റെ അച്ഛന്റെ വീട്ടുകാരും പിന്നെ ഇവിടെ അടുത്തുള്ളോരും നമ്മൾ വീട്ടുകാരും മാത്രം.. അവരും ഒരു പത്തു പതിനഞ്ചു പേരെ വരുള്ളൂ.. കല്യാണത്തിന് ഇനി പത്തുനാല്പതു ദിവസം കൂടെയുണ്ട്.. മോള് ചൊവ്വാഴ്ച എത്താമെന്നല്ലേ പറഞ്ഞേ.. പറ്റിയാൽ മൂന്നാല് ദിവസം മുന്നേ ഇങ്ങു വായോ.. ഡ്രസ്സ്‌ ഒക്കെ വാങ്ങണ്ടേ.. ” കേട്ടപ്പോൾ ആകെ സ്തബ്ദയായ് പോയി. ഒരാഴ്ച കൊണ്ട് നിശ്ചയം ഒന്നരമാസത്തിനുള്ളിൽ കല്യാണം.. “മോളെന്താ മിണ്ടാത്തെ..?? ” മുത്തശ്ശിടെ ഒച്ച കേട്ടപ്പോഴാണ് ചിന്തയിൽ നിന്നുണർന്നത്.. “ഒന്നുല്ല മുത്തശ്ശി.. പെട്ടെന്ന് അച്ഛനേം അമ്മേം ഓർത്തു.. ” അവൾ പറഞ്ഞു.. “ശരി.. ഇപ്പൊ അവരും സന്തോഷിക്കുന്നുണ്ടാവും.. മോള് വേഗം വാ കേട്ടോ.. ” “നേരത്തെ വന്നാൽ നകുലേട്ടന്റെ കല്യാണം കൂടാൻ പറ്റില്ല മുത്തശ്ശി.. ഡ്രസ്സ്‌ ഒക്കെ നിങ്ങൾ എടുത്തോ.. ഞാൻ ചൊവ്വാഴ്ച വന്നാപ്പോരേ.. ഇനി കല്യാണം കഴിഞ്ഞാൽ ഇങ്ങനെ അടിച്ചു പൊളിക്കാനുള്ള അവസരം കിട്ടൂല്ലല്ലോ.. നകുലേട്ടന്റെ കല്യാണം ഗംഭീരമാക്കണം.. ” “ശരി അങ്ങനെ ആണെങ്കിൽ അങ്ങനെ നിന്നെ നിർബന്ധിക്കുന്നില്ല.. പിന്നെ ഉണ്ണിയോടും കൂടി വിവരം പറയൂ.. വരാൻ പറയണം.. ” “ശരി മുത്തശ്ശി… ” അവൾ ഫോൺ കട്ട്‌ ചെയ്തു.. (ഇടവേള… ) അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് ചെയ്ത ശേഷം കമന്റ് ഇടൂ….

Continue Reading

Most Popular