Connect with us

അനുഭവങ്ങൾ

ആ യാത്രക്ക് മുൻപേ…

Published

on

രചന: Sai Bro

“മിഴിയിൽനിന്നും മിഴിയിലേക്ക് തോണിതുഴഞ്ഞു പോയീ നമ്മൾ… മെല്ലേ മെല്ലെ.. ” ഉമ്മറത്തിരിക്കുന്ന ബുള്ളറ്റിനെ തുടച്ചു കുട്ടപ്പനാക്കിക്കൊണ്ടിരിക്കുമ്പോൾ എന്റെ ചുണ്ടിൽ ആ വരികളാണ് തത്തികളിച്ചത്.. മേബിളിന്റെ കൂടെ മഥെരാനിലേക്ക്‌ പോയിവന്നിട്ടിപ്പോ മാസം നാല് കഴിഞ്ഞെങ്കിലും ആ ഓർമകളാണിപ്പോഴും മനസ്സുനിറയെ.. കോടമഞ്ഞുപെയ്യുന്ന സായാഹ്നത്തിൽ തോളോടുരുമ്മിയിരുന്ന് അവൾ എന്റെ കുറ്റിതാടിയിൽ വിരലോടിച്ചതും, മഥെരാനിലെ കടുംനീല പൂക്കൾക്കിടയിൽ അഴകേറിയ മറ്റൊരു പൂവായി വിടർന്നുനിന്ന് എന്നെനോക്കി പുഞ്ചിരിച്ചതും മനസിൽനിന്നങ്ങിനെ പെട്ടെന്ന് മാഞ്ഞുപോകുമായിരുന്നില്ല.. ഹരിചേട്ടന്റെ കയ്യിൽനിന്നും ഒരാഴ്ചത്തേക്ക് വാടകക്കെടുത്ത ആ വയസ്സൻ ബുള്ളെറ്റിനെ പുള്ളിപറഞ്ഞതിൽ നിന്നും ഒരു രൂപപോലും കുറക്കാതെ കൊടുത്തു എന്റെ സ്വന്തമാക്കിയത് മേബിളിനോടൊപ്പമുള്ള യാത്രയിൽ ആ പഴഞ്ചനോടെനിക്ക് തോന്നിയ വിശ്വാസത്തിന്റെ പുറത്ത് മാത്രമായിരുന്നു.. ഡാ, നിന്നോട് കൊറേ ദിവസായി ചോയ്ക്കണം എന്ന് കരുതി ഇരിക്യാർന്നു.., മൂന്ന് മാസത്തോളമായി നീ ഈ വണ്ടി വാങ്ങി ഉമ്മറത്ത് വെച്ചിട്ട്.. ഇതുവരെ റോഡിൽ ഇറക്കി ഓടിക്കുന്നത് ഞാൻ കണ്ടിട്ടില്ല.., ഞായറാഴ്ച്ച കുർബാനക്ക് എന്നെയൊന്നു ഇതിൽ കേറ്റി പള്ളിയിൽ കൊണ്ടാക്കിതരാൻ പറഞ്ഞിട്ട് നീ കൂട്ടാക്കിയില്ല.., എന്നാലോ എന്നും രാവിലെഎണീറ്റ് തുടച്ചു വൃത്തിയാക്കുന്നതും കാണാം… അല്ല, എന്താ നിന്റെ ഉദ്ദേശം….?ശബ്ദം കേട്ടിടത്തേക്ക് തല ചെരിച്ചു നോക്കിയപ്പോൾ എളിയിൽ കൈകുത്തി ഉമ്മറത്തെ വാതിലിൽ ചാരി അമ്മച്ചി നിൽക്കുന്നത് കണ്ടു.. “എന്റെ പൊന്നമ്മച്ചി, ഇത് അമ്മച്ചീനെ കുർബാന കാണിക്കാൻ മേടിച്ച വണ്ടിയല്ല.. ” “പിന്നെ എന്തൂട്ട് തേങ്ങക്കാടാ നീയിത് വാങ്ങിച്ചു ഉമ്മറത്തു വെച്ചിരിക്കണെ..? ” “അതൊരു വെല്യകഥയാണ്.. ഞാനിപ്പോ അതുപറഞ്ഞാൽ അമ്മച്ചിക്ക് മനസിലാവില്ല കാരണം അമ്മച്ചി കുട്ടിയാണ്.. ” അതുംപറഞ്ഞ് അകത്തേക്ക് കയറുമ്പോൾ ഉമ്മറത്ത് അമ്മച്ചി വായുംതുറന്നു നിൽക്കുന്നത് ഞാൻ ഇടക്കണ്ണിട്ട് നോക്കി കണ്ടിരുന്നു.. അന്ന് ഉച്ചക്ക് കിടക്കയിൽ ചുമ്മാതങ്ങിനെ കിടക്കുമ്പോൾ മേബിനെക്കുറിച്ചുള്ള ഓർമ്മകൾ മനസിലേക്കങ്ങിനെ വീണ്ടും ഇരമ്പിയാർത്തു വന്നു.. “അടുത്ത പള്ളിപെരുന്നാളിന്‌ അമ്മച്ചിവരട്ടു കഴിക്കാൻ ഞാനുമുണ്ടാകും നിങ്ങളുടെ വീട്ടിൽ ” മേബിളിന്റെ ആ വാക്കുകൾ കുറച്ചൊന്നുമല്ല എന്നെ പ്രാന്താക്കിയത്.. പൊതുവെ അതികം ആഗ്രഹങ്ങളും സ്വപ്നങ്ങളുമൊന്നും മനസ്സിൽ കൊണ്ടുനടക്കാത്ത ഞാൻ ആ മഥേരാൻ യാത്രക്ക് ശേഷം ആയിരമായിരം കിനാക്കൾ കണ്ടുതുടങ്ങി. വൈഷ്‌ണ കമലത്തിന്റെ ഗന്ധംപോലെ മേബിൾ എന്റെ തലച്ചോറിൽ ഒരു ലഹരിയായി ബാധിച്ചത് ഞാനറിയുന്നുണ്ടായിരുന്നു എങ്ങിനെയെങ്കിലും ഇരിഞ്ഞാലക്കുട പള്ളിയിൽ പെരുന്നാളാകാൻ ഞാൻ കാത്തിരുന്നു.. അന്നാണല്ലോ അവൾ വീട്ടിലേക്ക് വരാമെന്നു പറഞ്ഞ ദിവസം.. മറ്റെന്തെങ്കിലും കാരണം പറഞ്ഞ് ആ വീട്ടിലേക്ക് കയറിച്ചെന്നു മേബിളിനെ കാണാൻ എനിക്കും മടിയായിരുന്നു.. അങ്ങനിരിക്കെ ഒരീസം അപ്രതീക്ഷിതമായി മേബിളിന്റെ അമ്മച്ചി വീട്ടിലേക്ക് വരുന്നതുകണ്ട് ഞാനൊന്ന് പരുങ്ങി.. എന്നെപ്പറ്റി അവളെന്തെങ്കിലും പറഞ്ഞു കാണുമോ ഇനി..? അതാലോചിച്ചു റൂമിനുള്ളിൽ ഇരിക്കവേ മേബിളിന്റെ അമ്മച്ചി അങ്ങോട്ട്‌ കയറിവന്നു.. വിശേഷങ്ങളൊക്ക തിരക്കിയതിനുശേഷം അമ്മച്ചി വന്നകാര്യം പറഞ്ഞു.. “ഈ വരുന്ന ഇരുപത്തി അഞ്ചിന് മേബിളിന്റെ മനസമ്മതകല്യാണമാണ്.. അവളുടെ അപ്പന്റെ സുഹൃത്തിന്റെ മകനാണ് പയ്യൻ,..”മരിക്കുന്നതിന് മുൻപേ അവളുടെ അപ്പൻ വാക്കാൽ ഉറപ്പിച്ചിരുന്നതാണത്രേ ഈ വിവാഹം… ! “മോനെ, ഈ നാട്ടിൽ ഞങ്ങൾക്ക് പരിചയക്കാർ കുറവാണ്.. എല്ലാ കാര്യങ്ങളും ഒറ്റക്ക് ചെയ്യാൻ എന്നെകൊണ്ട് പറ്റൂല.. രണ്ടീസം മുൻപേ മോൻ അങ്ങോട്ടേക്ക് വന്നേക്കണം.. ” അതെല്ലാം തലയാട്ടികേട്ട് ആ അമ്മച്ചി പടിയിറങ്ങുന്നത് നോക്കി നിൽക്കുമ്പോൾ പിറകിൽനിന്നും അമ്മച്ചി തോളിൽ കൈെവെച്ചുകൊണ്ട് പറഞ്ഞു..

“നീ ഒരിക്കലും പോകാതിരിക്കരുത് അങ്ങോട്ട്‌, അവള് ചിരിച്ചുകൊണ്ട് പറഞ്ഞത് നോക്കണ്ടാ.. ആളികത്തുന്ന തീയാണ് ആ മനസ്സിൽ.. ” സംശയഭാവത്തിൽ ഞാൻ അമ്മച്ചിയുടെ മുഖത്തേക്ക് നോക്കി.. “ഈ കല്യാണത്തിന് ഇവൾക്ക് വല്യതാല്പര്യമില്ലത്രെ.. ആ ചെക്കൻ ആളത്ര ശരിയല്ലെന്നാ പറയുന്നത്.. മരിക്കുന്നതിന് മുൻപുള്ള അപ്പന്റെ ആഗ്രഹമായിരിന്നു എന്ന ഒറ്റ കാരണം കൊണ്ടാണത്രേ ഈ വിവാഹത്തിന് ആ പെങ്കൊച്ചും ഇവളും സമ്മതിച്ചത്.. ” അമ്മച്ചിക്ക് മറുപടി കൊടുക്കാതെ, ആ മുഖത്തേക്ക് നോക്കാതെ മുറിയിൽ കയറി വാതിലടക്കുമ്പോൾ ഞാൻ എന്നെത്തന്നെ ശകാരിക്കുകയായിരുന്നു.. “ആളുംതരവും നോക്കി കളിക്കണ്ടേ മോനെ, വേണ്ടാത്ത കാര്യങ്ങളിൽ കാടുകയറി ചിന്തിച്ചുകൂട്ടീട്ടു ഇനീപ്പോ മോങ്ങാൻ നിന്നാൽ നിന്റെ എല്ലൂരി പീപ്പി വിളിക്കും ഞാൻ.. ” കണ്ണാടിക്ക് മുൻപിൽനിന്നു ഞാൻ എന്നോട് തന്നെ കയർത്തു.. അപ്പോഴാണ് മറ്റൊരുകാര്യം ഓർമവന്നത്.. അടുത്തമാസം ഇരുപത്തി അഞ്ചു എന്ന് പറയുമ്പോൾ മ്മടെ പള്ളിപെരുന്നാളിന്റെ പിറ്റേദിവസം.. പോത്തിറച്ചി അമ്മച്ചിവരട്ട് കഴിക്കാൻ അവൾ വീട്ടിലേക്ക് വരാമെന്ന് പറഞ്ഞതിന്റെ പിറ്റേദിവസം ഓൾടെ മനസമ്മതം.. ഞാൻ എന്നെതന്നെ ഒന്ന് പുച്ഛിച്ചു ചിരിച്ചു.. കുറച്ചീസം കഴിഞ്ഞു ഒരു ശനിയാഴ്ച്ച വീട്ടിലെ അടുക്കളയിൽ കുഞ്ഞുരുളിയിൽ അമ്മച്ചി വരട്ടിവെച്ച പോത്തിറച്ചിയുടെ ഉപ്പുനോക്കുമ്പോൾ പെട്ടെന്നൊരു വിരുന്നുകാരി വീട്ടിലേക്ക് കയറിവന്നു.. മേബിൾ… ! അതേ..,അന്നായിരുന്നു ഇടവക പള്ളിപെരുന്നാൾ.. അമ്മച്ചിയോട് കുശലം പറഞ്ഞ് അവൾ ഓടിവന്നത് അടുക്കളയിലേക്കായിരുന്നു.. അടുക്കളയിലെ കുഞ്ഞുരുളിയിൽ കിടക്കുന്ന പോത്തിറച്ചിയിലേക്കും പിന്നെ എന്റെ മുഖത്തേക്കും മേബിളിന്റെ നോട്ടം മാറിമാറി പതിഞ്ഞു..പുരികം കൂർപ്പിച്ചുപിടിച്ച് അവളെന്റെ അരികിലേക്ക് ചേർന്നുനിന്നു.. ഒരുറുമ്പിനു പോകാനുള്ള സ്ഥലമേ ഉണ്ടായിരുന്നുള്ളു അപ്പോൾ ഞങ്ങൾക്കിടയിൽ.. “ഞാൻ വരില്ലെന്ന് കരുതിയോ..? “അവൾ എന്റെ കണ്ണിലേക്കു തറപ്പിച്ചുനോക്കികൊണ്ട്‌ അത് ചോദിച്ചപ്പോൾ ഉത്തരം നൽകാനാകാതെ ഞാൻനിന്നു പരുങ്ങി.. രണ്ട് നിമിഷത്തോളം അവൾ ആ നിൽപ്പ് നിന്നു.. ഊണ്മുറിയിൽ അമ്മച്ചിയോടൊപ്പമിരുന്നു മേബിൾ ചൂട് പോത്തിറച്ചി വരട്ടിയത് ആസ്വദിച്ചു കഴിക്കുമ്പോൾ അതും നോക്കി താടിക്ക് കൈയും കൊടുത്തു ഉമ്മറത്തെ ചാരുകസേരയിൽ അങ്ങിനെ ഇരുന്നു… ഒടുവിൽ അമ്മച്ചിയോട് യാത്രപറഞ്ഞിറങ്ങിയ മേബിളിന്റെ കണ്ണുകൾ മുറ്റത്തിരിക്കുന്ന ബുള്ളറ്റിലേക്കൊന്നു പതിഞ്ഞു.. പഴയ യാത്രയെക്കുറിച്ചു ഓർത്തിട്ടാവണം ഒരു ചെറുപുഞ്ചിരി ആ മുഖത്തു വിടർന്നപോലെ തോന്നി.. പോകാൻനേരം അവളെന്റെ അടുത്തേക്ക് ഒന്നുകൂടെ വന്നു.. “നാളെ എന്റെ മനസമ്മതമാണ്.. നിങ്ങൾ എന്തായാലും ഇന്ന് വൈകീട്ട് വീട്ടിൽ വരണം.” “അല്ല, ഇന്നിപ്പോ പളളീല് പെരുന്നാളൊക്കെ ആയിട്ട്, വൈകിട്ടാവുമ്പോൾ എനിക്ക് കൊർച് തിരക്കുണ്ടാവും ” “അതൊന്നും എനിക്കറിയണ്ട, ഇന്ന്‌ വൈകീട്ട് നിങ്ങൾ എന്തായാലും വരണം ” എനിക്ക് പറയാനുള്ളത് കേൾക്കുംമുൻപേ അത്രേം പറഞ്ഞ് അവൾ പടികടന്നിറങ്ങി… “ഈ പെണ്ണ് എന്നെ പിന്നേം പ്രാന്താക്കും ” ആ പോക്ക് നോക്കി ഞാനങ്ങിനെ പിറുപിറുത്തു… അന്ന് വൈകീട്ട് മേബിളിന്റെ വീട്ടിലേക്ക് പോകണ്ടാ എന്ന് പലതവണ തീരുമാനിച്ചെങ്കിലും വൈകീട്ടായപ്പോൾ മനസ്സാകെ അസ്വസ്ഥമായി.. അവസാനം ക്ലോക്കിൽ മണി ഏഴടിച്ചപ്പോൾ രണ്ടും കല്പിച്ചു എണീറ്റു അലമാരിയിൽ പരതിയപ്പോഴാണ് മടക്കിവെച്ചിരുന്ന ആ കുപ്പായത്തിൽ കണ്ണുടക്കിയത്.. “കോളറിൽ മുത്തുമണികൾ പിടിപ്പിച്ച ചൊമലഷർട്ടും സ്വർണ്ണകസവുള്ള വെള്ളമുണ്ടും.. ” അതും ധരിച്ചു ബുള്ളറ്റിൽ കയറി മേബിളിന്റെ വീടിന്റെ പടിക്കലെത്തുമ്പോൾ ആരോടെന്നില്ലാതെ ദേഷ്യവും സങ്കടവുമായിരുന്നു ഉള്ളുനിറയെ… ഇടവക പള്ളിപെരുന്നാൽ ആയതുകൊണ്ടാകണം അവിടെ ആളുകൾ കുറവായിരുന്നു.. ഡൽഹിയിലുള്ള മേബിളിന്റെ അപ്പന്റെ വീട്ടുകാർ കുറച്ചുപേർ വീടിനുള്ളിൽ അങ്ങിങ്ങായി സംസാരിച്ചിരുന്നത് കണ്ടു.. അതിഥികളെ സൽക്കരിക്കുന്ന മേബിളിന്റെ അമ്മച്ചിയെ കണ്ടു കുശലം പറഞ്ഞപ്പോൾ അവൾ മുകളിലെ റൂമിലുണ്ടെന്നു മനസ്സിലായി.. അവളെകണ്ട് യാത്രപറഞ്ഞു പെട്ടെന്നിറങ്ങാമെന്നുകരുതി മുകളിലേക്ക് ചെന്നപ്പോൾ മേബിളിനൊപ്പം ഒന്ന് രണ്ടു കൂട്ടുകാരികളും ഉണ്ടായിരുന്നു റൂമിൽ.. എന്നെ കണ്ടതോടെ അവൾ അവരെ തന്ത്രപൂർവം താഴേക്ക്‌ പറഞ്ഞയച്ചു.. റൂമിൽ ഞങ്ങൾ മാത്രമായി.. രണ്ടുമൂന്ന് നിമിഷങ്ങൾക്ക് ശേഷം മേബിളാണ് ആദ്യം സംസാരിച്ചത്.. “ഈ വേഷം നിങ്ങൾക്ക് നന്നായി ചേരുന്നുണ്ട് കേട്ടോ ” അത്കേട്ടപ്പോൾ ഞാനാദ്യം ഓർത്തത് അന്ന് മഥെരാനിലേക്കുള്ള യാത്രയുടെ ആരംഭത്തിൽ ഇതേ വേഷം ധരിച്ചുവന്ന എന്നെ പരിഹസിച്ച മേബിളിനെയാണ്.. “ഈ സാരിയെങ്ങിനെ കൊള്ളാമോ? നാളേക്ക് വേണ്ടി വാങ്ങിയതാണ്.. ഇന്നൊന്നു റിഹേഴ്സൽ നടത്തിനോക്കി എന്ന് മാത്രം ” അവളത് ചോദിച്ചപ്പോഴാണ് ഞാനാ സാരി ശ്രദ്ധിച്ചത്.. കടുംനീല നിറത്തിൽ തിളങ്ങുന്ന സാരി അവൾക്ക് ഏറെ ഇണങ്ങുന്നുണ്ട്.. “നന്നായിട്ടുണ്ട്.. ആ ബ്രായുടെ വള്ളിയൊന്നു അകത്തൊട്ടാക്കിയാൽ കൊറച്ചൂടി നന്നായാനെ.. ” അത് കേട്ടപ്പോൾ ചെറുചമ്മലോടെ തിരക്കിട്ട് അവൾ ഉടുപ്പ് നേരെയാക്കുന്നുണ്ടായിരുന്നു.. ഒരു കൂട്ടം കാട്ടിത്തരാമെന്നുപറഞ്ഞ് മേബിൾ ഷെൽഫിൽ പരതി ഒരു കുപ്പി വൈനെടുത്തു എനിക്ക് മുൻപിൽ വെച്ചപ്പോൾ ഞാൻ ആദ്യമൊന്ന് അമ്പരന്നു..’ അയ്യോ,എനിക്ക് വേണ്ട.. കുറച്ചു തിരക്കുണ്ട്.. പള്ളീൽ വെടിക്കെട്ട്‌ കാണാൻ പോകണം’ എന്ന് ഞാൻ പറഞ്ഞെങ്കിലും, അത് സാരല്യ, ഇവിടെ ടെറസ്സിൽ നിന്നാലും വെടിക്കെട്ട്‌ അസ്സലായിട്ട് കാണാമെന്ന് പറഞ്ഞ് മേബിൾ രണ്ടു ചെറിയ ചില്ല് ഗ്ലാസ്സിലേക്ക് വൈൻ പകർന്നപ്പോൾ എനിക്ക് മിണ്ടാട്ടം മുട്ടി.. ഞാനിതുവരെ കഴിച്ച വൈനിന്റെ രുചിയായിരുന്നില്ല അതിന്.. വല്ലാത്തൊരു കയ്പ്പും, ചവർപ്പും… ഒരിറക്ക് കഴിച്ചപ്പോൾ തന്നെ ചുണ്ട് കോടിപ്പോയി.. “സാധനം വിദേശിയാണ് ട്ടോ.. അതാണ്‌ രുചിവ്യത്യാസം.. പെട്ടെന്ന് തലക്കുപിടിക്കും ഇവൻ.. ” എന്റെ മുഖത്തെ ഭാവവ്യത്യാസം ശ്രദ്ധിച്ചുകൊണ്ട് അവളത് പറഞ്ഞപ്പോൾ ഇജ്ജാതി സാധനങ്ങളൊക്കെ നമ്മളെത്ര കണ്ടിരിക്കണ് എന്നമട്ടിൽ ഞാൻ ഒരു ഗ്ലാസ്‌ കൂടി വൈൻ നിറച്ചു.. മുന്നിൽനിൽക്കുന്ന മേബിളിനെ രണ്ടായി തോന്നി തുടങ്ങിയപ്പോൾ ഞാനൊരു ബലത്തിനുവേണ്ടി പിറകിലെ ചുമരിൽ ചാരിനിന്നു.. പള്ളിയിൽ വെടിക്കെട്ട് ആരംഭിച്ചിരിക്കുന്നു.. അമിട്ടുകൾ പൊട്ടിവിരിയുന്നത് എന്റെ തലക്കകത്താണെന്നതു പോലൊരു തോന്നൽ.. ഒരുതരം കിരുകിരുപ്പ് തലക്കുള്ളിൽ.. ദൂരെ എവിടെനിന്നോ ഒഴുകിവന്ന ഇളംകാറ്റിനൊപ്പം പേരറിയാത്ത ഏതോ ഒരു പുഷ്പത്തിന്റെ ഗന്ധം ഞങ്ങൾക്ക് ചുറ്റും വലംവെക്കുന്നതുപോലെ തോന്നിയപ്പോൾ ഞാനൊന്ന് കണ്ണടച്ചു.. മനസ്സിൽ മഥേരാനിലെ മായകാഴ്ചകളും, വൈഷ്ണകമലവും പൊട്ടി വിരിഞ്ഞു.. പെട്ടെന്ന് ഒരു നിശ്വാസചൂട് കഴുത്തിൽ പതിഞ്ഞപ്പോൾ ഞാൻ കണ്ണ്തുറന്നു.. തൊട്ടു മുൻപിലതാ മേബിൾ നിൽക്കുന്നു..ഒരുറുമ്പിന് പോകാനുള്ള സ്ഥലംപോലുമില്ലാത്തവണ്ണം എന്നോട് ചേർന്ന്.. അവളുടെ കണ്ണുകൾ എന്റെ കണ്ണിലേക്കാഴ്ന്നിറങ്ങി അവളോടുള്ള എന്റെ പ്രണയത്തെ തിരഞ്ഞപ്പോൾ, അത് മറച്ചുവെക്കാൻ പാടുപെട്ട് ഞാൻ മറ്റെങ്ങോട്ടോ ദൃഷ്ടിപായിച്ചു.. “നമുക്കൊരു യാത്രപോയാലോ മനുഷ്യാ..? ” “ഇപ്പോഴോ..? ” “അതേ, ഈ രാത്രിയിൽ തന്നെ.. ” “അപ്പൊ, നാളത്തെ മനസമ്മതം..? ” “അത്‌ ഈ യാത്രക്കൊടുവിൽ തീരുമാനിക്കാം.. ” ഇരിഞ്ഞാലക്കുട പള്ളീല് നൂറ്റിഒന്നാമത്തെ അമിട്ട് ആകാശത്തു പൊട്ടിവിരിയുമ്പോൾ കുറച്ചകലെ ആ ബുള്ളറ്റും സ്റ്റാർട്ടായി.. മേബിളിനെയും പിറകിലിരുത്തിയുള്ള എന്റെ മറ്റൊരു യാത്രയുടെ തുടക്കമായിരുന്നു അത്..

(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

അനുഭവങ്ങൾ

ഒരുപരിചയോമില്ലാത്തവനോട്‌ ഒക്കെ ചാറ്റ് ചെയ്യാനിറങ്ങിയെക്കുന്നു…

Published

on

രചന: ശ്രീക്കുട്ടി

“ഡീ………. ആരാടി നിന്റെ പ്രണയത്തിന്റെ രാജകുമാരൻ ????” രാവണൻ എന്റെ നേരെ ചീ-റിക്കൊണ്ട് വന്നു.അതെന്റെ ഫേസ്ബുക് ഫ്രണ്ട് ആ. ഒന്ന് വിരണ്ടെങ്കിലും അത് പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞു. അവളുടെ ഒരു രാജകുമാരൻ. നിനക്കറിയോടി ഇവനെയൊക്കെ??? ദേഷ്യം തീരാതെ പിന്നേം രാവണൻ അ-ലറി. എനിക്കെങ്ങനെ അറിയാൻ ഒരു റിക്വസ്റ്റ് വന്നു ഞാൻ അക്‌സെപ്റ് ചെയ്തു. അന്നുമുതൽ ജസ്റ്റ്‌ ചാറ്റ് ചെയ്യാറുണ്ട്. പറഞ്ഞത് മാത്രേ എനിക്കോർമ ഉള്ളു രാവണന്റെ ഒറ്റയടിക്ക് എന്റെ അഞ്ചാറു കിളികൾ ഒരുമിച്ചു പറന്നുപോയി. ഒരുപരിചയോമില്ലാത്തവനോട്‌ ഒക്കെ ചാറ്റ് ചെയ്യാനിറങ്ങിയെക്കുന്നു. വീട്ടിൽ പോടീ….

രാവണന്റെ ഒരടി കൂടി വാങ്ങാനുള്ള ശേഷി ഇല്ലാത്തതുകൊണ്ട് മാത്രം ഞാൻ ആദ്യം കണ്ട ബസ്സിൽ കയറി വീട്ടിലോട്ട് വച്ചുപിടിച്ചു. വീട്ടിൽ എത്തിയിട്ടും കവിളിലെ പുകചിലിനു കുറവില്ലല്ലോന്നോർത്ത് ഞാൻ പോയി കുളിച്ചു. എന്നിട്ടും രാവണന്റെ വിളിയൊന്നും വന്നില്ല. അങ്ങോട്ട്‌ വിളിക്കില്ലെന്ന് ഞാനും കരുതി. എന്നോടോ രാവണ നിന്റെ വാശി.. ഞാൻ പതിയെ അടുക്കളയിൽ ചെന്ന് മ്മടെ സ്ഥിരം പ്ലേസ് ആയ സ്ലാബിൽ കയറിയിരുന്ന് അമ്മേടെ സ്പെഷ്യൽ ചൂട് ചായേം അവിലും തിന്നാൻ തുടങ്ങി.

കൂട്ടത്തിൽ അമ്മയോട് ഇന്നത്തെ കോളേജ്ലെ ബ്രേക്കിങ്ന്യൂസുകൾ എന്റെ കയ്യിന്നു കുറച്ചുകൂടെ ഇട്ട് പറഞ്ഞോണ്ടിരിക്കുമ്പോൾ മ്മടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി…. ഓരോട്ടത്തിൽ റൂമിൽ എത്തി ഫോൺ എടുത്തു ചെവിയോട് ചേർത്തുവച്ചു….. പാറൂ……… അപ്പുറത്തുനിന്നും രാവണന്റെ വിളികേട്ടു. ഓ അടിച്ചു മനുഷ്യന്റെ പല്ലുകൊഴിച്ചിട്ട് വിളിക്കുന്ന വിളികേട്ടാൽ എന്ത് പാവം. ഞാനും വിട്ടുകൊടുത്തില്ല. എന്ത് വേണം??????

പല്ല്കൊഴിഞ്ഞോന്ന് അറിയാൻ വിളിച്ചതാണോ ??? ? അപ്പുറത്തുനിന്നും ചെറിയ ചിരി കേട്ടു. എടി പൊട്ടി…….. ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ അടിച്ചതല്ലേ. ഓ പോയതെന്റെ പല്ലല്ലേ ഞാനും വിട്ടുകൊടുത്തില്ല. അല്ല ഇത്രക്കും ദേഷ്യപ്പെടാൻ എന്തുണ്ടായി????? ഞാൻ പതിയെ ചോദിച്ചു. എടി…. ഇന്നത്തെ കാലത്തു ആരെയും ഒന്നിനെയും വിശ്വസിക്കാൻ പറ്റില്ല. ഇന്നത്തെ പെൺകുട്ടികളുടെ പല പ്രശ്നങ്ങൾക്കും കാരണം ഇങ്ങനെ ഒരു പരിചയവും ഇല്ലാത്തവരോടുള്ള സൗഹൃദങ്ങൾ ആണ്. നിനക്ക് അങ്ങനെ ഒരു തെറ്റ് പറ്റാതിരിക്കാൻ അല്ലെ ഞാൻ പറഞ്ഞത്. അല്ലാതെ നിന്നെ സംശയിച്ചിട്ട് ഒന്നുമല്ല . എല്ലാം കേട്ടിരുന്ന എന്റെ ചുണ്ടിൽ കണ്ണീരിനിടയിലും ഒരു പുഞ്ചിരി വിരിഞ്ഞു. എന്റെ രാവണന്റെ കരുതലോർത്ത്…

Continue Reading

അനുഭവങ്ങൾ

തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്…

Published

on

രചന: Ammu Santhosh

ഇത്രയും മതി.. “കുക്കിംഗ് എനിക്കിഷ്ടമല്ല കേട്ടോ, ഞാൻ ചെയ്യാറില്ല.പക്ഷെ വീടൊക്കെ വൃത്തിയാക്കാൻ വലിയ ഇഷ്ടമാണ്. ഇന്റീരിയർ ഡിസൈനർ ആയതു കൊണ്ടാകും ..പിന്നെ കല്യാണം ..നിറയെ ആഭരണം ഇട്ട് പട്ടുസാരി ഉടുത്ത് മുടി നീട്ടിപ്പിന്നി നിറയെ മുല്ലപ്പൂ ഒക്കെ വെച്ച് .മേക്കപ്പ് ഒക്കെ ഇട്ട് ഈശ്വര .ഓർക്കാൻ കൂടി വയ്യ എനിക്കെന്നെ ആ വേഷത്തിൽ. ഒരു ജീൻസും കുർത്തയും സിമ്പിൾ.. അതാണ്‌ ഇഷ്ടം ” മഹേഷ് അങ്കിൾ കൊണ്ട് വന്ന കല്യാണാലോചന ആയിപ്പോയി അല്ലെങ്കിൽ ഞാൻ വല്ലതും വിളിച്ചു പറഞ്ഞേനെ “കല്യാണം ഒരു ഉത്സവം ആക്കുന്നതിനോട് എനിക്കൊട്ടും യോജിപ്പില്ല ..

രണ്ടു പേര് ജീവിക്കാൻ തുടങ്ങുന്നു ..അമ്പലത്തിന്റെ നടയിൽ വെച്ച് ഒരു താലി നിർബന്ധം ഉണ്ടെങ്കിൽ ആവാം. അല്ലെങ്കിൽ രജിസ്റ്റർ ഓഫീസിൽ പോകുക. ഒരു ഒപ്പ്. തീർന്നു “അവൾ മെല്ലെ ചിരിച്ചു ‘ഇതിപ്പോ സിനിമയിലും കഥകളിലുമൊക്കെ പറ്റുമായിരിക്കും ..എനിക്ക് പറ്റില്ല “ഞാൻ പെട്ടെന്ന് പറഞ്ഞു “ഞാൻ ഒരു മകനേയുള്ളു അമ്മയ്ക്ക്.. എനിക്ക് സ്ത്രീധനമൊന്നും വേണ്ട. പക്ഷെ നിറയെ ആൾക്കാരൊക്കെ ഉള്ള ഒരു കല്യാണം എന്റെ അമ്മയുടെ സ്വപ്നമാണ് ..എന്റെ സങ്കല്പം സാധാരണ ഒരു മലയാളി യുവാവിന്റേതാണ് .. .ഓണത്തിന് സെറ്റുമുണ്ടുമൊക്കെ ഉടുക്കുന്ന, സദ്യ ഒക്കെ ഉണ്ടാക്കി തരുന്ന, . നല്ല പോലെ പാചകം ചെയ്യുന്ന അങ്ങനെ ഒക്കെ ” “ഓ കൊള്ളാല്ലോ. പക്ഷെ ഞാൻ വേറെ മാതിരി ആണ് ..അപ്പൊ നിങ്ങള്ക്ക് അങ്ങനെ തന്നെ ഒരാളെ കിട്ടട്ടെ കേട്ടോ ഞാൻ പ്രാർത്ഥിക്കാം “അവൾ മെല്ലെ ചിരിച്ചു “സോറി “ഞാൻ മെല്ലെ പറഞ്ഞു “എന്തിനാ സോറി. അതൊന്നും സാരോല്ല. എനിക്ക് വരുണിനെ ഇഷ്ടായി… പക്ഷെ തിരിച്ചില്ലല്ലോ..”അവൾ കുസൃതി യോടെ പറഞ്ഞു അവിടുന്ന് പോരുമ്പോൾ അവ്യക്തമായ ഒരു നൊമ്പരമുണ്ടായിരുന്നു മനസ്സിൽ .

അവൾ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു. ഗുഡ് ഗേൾ ..അങ്ങനെ തോന്നുകയും ചെയ്തു. പാർവതിയെ അമ്മയാണ് കണ്ടു പിടിച്ചത് ഡിഗ്രി കഴിഞ്ഞു നിൽക്കുന്നു ..വെളുത്ത് മെലിഞ്ഞു നല്ല നീണ്ട മുടിയൊക്കെ ഉള്ള സുന്ദരിക്കുട്ടി . അവൾ നന്നായി പാചകം ചെയ്യും. പുലർച്ച അവൾ തരുന്ന ചായയിലാണ് എന്റെ ഒരു ദിവസം ആരംഭിക്കുക തന്നെ . പാർവതി അമ്മയ്ക്ക് നല്ല മരുമകളും എനിക്ക് നല്ല ഭാര്യയുമായിരുന്നു, അവളെ തേടി അവളുട പൂർവ്വകാമുകൻ വരുന്നത് വരെ. .തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ അവന്റെ കയ്യും പിടിച്ചു എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്. വല്ലാത്ത ഒരു അവസ്ഥയായിരുന്നത്. അപമാനത്തിന്റെ തീച്ചൂളയിലൂടെ കടന്നു പോയ കുറെ ദിവസങ്ങൾക്കൊടുവിൽ അമ്മയും ഞാനും ആ നഗരത്തിൽ നിന്ന് മറ്റൊരിടത്തേക്ക് പോയി .കമ്പനിയുടെ പുതിയ ഓഫീസിലേക്ക്.

ഒരു ചോദിച്ചു വാങ്ങിച്ച ട്രാൻസ്ഫർ. പുതിയ ഓഫീസൊക്കെ ഫർണിഷ് ചെയ്തു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു ഞാൻ അല്പം നേരെത്തെ പോന്നതാണ്. “വരുൺ” ഒരു വിളിയൊച്ച. അവളായിരുന്നു അത്. അഞ്ജലി. ഞാൻ ആദ്യം പെണ്ണ് കാണാൻ പോയ പെൺകുട്ടി. “എന്റെ കമ്പനിയാണ് ഇവിടെ ഇന്റീരിയർ ” “ഓ ” അവൾ പഴയത് പോലെ തന്നെ. നരച്ച ജീൻസ്, ഒരു ബ്ലാക്ക് കുർത്ത.തോളൊപ്പം മുറിച്ചിട്ട മുടി ഉയർത്തിക്കെട്ടി നിറഞ്ഞ ചിരിയോടെ. “വരുൺ എവിടെയാ താമസം ?” “അടുത്താണ് ” ഞാൻ മെല്ലെ പറഞ്ഞു കുറച്ചു ദിവസങ്ങൾ അവൾ ഉണ്ടായിരുന്നു അവിടെ. “എന്നെ വീട്ടിലേക്കു ക്ഷണിക്കുന്നില്ലേ ?അവസാന ദിവസമവൾ ചോദിച്ചു. ഞാൻ അനുകൂല ഭാവത്തിൽ തലയാട്ടി. അത് ഒരു പതിവായി. ഇടക്കൊക്കെ അവൾ വീട്ടിലേക്കു വരും .എന്റെ കല്യാണം കഴിഞ്ഞതും അതിനു ശേഷം ഉള്ള കാര്യങ്ങളുമൊക്കെ മഹേഷ് അങ്കിൾ പറഞ്ഞവൾ അറിഞ്ഞു കാണണം. പക്ഷെ ഒറ്റ വാക്ക് പോലും അവൾ ചോദിച്ചില്ല. വീട്ടിൽ വന്നാൽ അമ്മയ്‌ക്കൊപ്പമാണ്.

വീടൊക്കെ അലങ്കരിച്ച്, ചെടികളൊക്കെ നട്ടുകൊണ്ട് അങ്ങനെ ..ഇടക്കൊക്കെ അവൾ ഡിസൈൻ ചെയ്ത സാരികൾ അമ്മയ്ക്ക് കൊണ്ട് കൊടുക്കും ..അമ്മയ്‌ക്കൊപ്പം പുറത്തൊക്കെ പോകും.ഞങ്ങളുടെ വാടക വീടിന്റെ പറമ്പിൽ നല്ല പേരയുടെയും മാവിന്റെയും ഒക്കെ തൈകൾ കൊണ്ട് വന്നു നടും .ചിലപ്പോൾ . “നല്ല വീടല്ലേ ഇത്? ഇതിന്റ ഓണർ ഇത് വിൽക്കാൻ ഇട്ടിരിക്കുവാ. വാങ്ങിക്കൂടെ? ഒരു ദിവസം അവൾ ചോദിച്ചു “അത്രയ്ക്ക് പൈസ ഒന്നുമില്ല” “ഞാൻ ചിരിച്ചു “ഞാൻ സഹായിക്കാം ..കടമായിട്ട് മതി വീടൊക്കെ ആയാൽ നിങ്ങൾ ഈ നാട്ടിൽ നിന്ന് പോകില്ലല്ലോ ” “പോവാതെ പിന്നെ ഇവിടെ എന്ത് ചെയ്യാൻ ?” “നമുക്കിവിടെ ജീവിക്കാമെന്ന് “അവൾ കണ്ണിറുക്കി ചിരിച്ചു. “അഞ്ജലിക്ക് എന്റെ കാര്യങ്ങളൊക്കെ അറിയുമോ ?”ഞാൻ മടിയോടെ ചോദിച്ചു “ഓ യെസ്, അറിയാമല്ലോ. ” “പിന്നെ എന്നെ കളിയാക്കാൻ ചോദിച്ചതാണോ ?” “ഹേയ് നോ ..എനിക്ക് വരുണിനെ അന്നേ ഇഷ്ടമായതാ .ഞാൻ പറഞ്ഞില്ലായിരുന്നോ .ഇഷ്ടങ്ങൾ ചിലപ്പോൾ അങ്ങനെ അല്ലെ? പക്ഷെ ഞാൻ ഇപ്പോളും പഴയ അതെ സ്റ്റാൻഡിൽ തന്നെയാ. കല്യാണം ഉത്സവമാക്കാനൊന്നും വയ്യ കുക്കിംഗ് വയ്യ ..

സാരി വയ്യ ..ഓണത്തിന് സെറ്റും മുണ്ടും ഉടുക്കാം കേട്ടോ. വർഷത്തിൽ ഒരിക്കലല്ലേ? അവൾ ഒരു കണ്ണിറുക്കി “പിന്നെ അമ്മയ്ക്കെന്നെ ഇഷ്ടമാണ് കേട്ടോ അമ്മയോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്. വരുണിനു ഇഷ്ടം ആണെങ്കിൽ മതി. അല്ലെങ്കിൽ നമ്മൾ ഇത് പോലെ നല്ല കൂട്ടുകാർ തന്നെ ‘ അവൾ ചിരിയോടെ കൈ വീശി കാണിച്ചു അവളുടെ ബുള്ളറ്റ് ഓടിച്ചു പോയി. പാർവതി എന്ന അധ്യായം അഞ്ജലിയെ ബാധിച്ചില്ല. അവൾ കുക്കിംഗ് ചെയ്യാറില്ല. ഒരു പൊട്ടുകമ്മല് അല്ലതെ ഒരാഭരണവും ധരിക്കാറില്ല മെലിഞ്ഞ ഉടലളവുകളുമല്ല. വെളുത്തു ചുവന്ന നിറവുമല്ല. പക്ഷെ അവൾ ഉഗ്രൻ പ്രണയിനിയാണ്.. അവളെന്റെ അമ്മക്ക് നല്ല ഒരു മകളാണ്. എന്റെ വീടിനെ ഏറ്റവും സുന്ദരമാക്കിയ ഇന്റീരിയർ ഡിസൈനർ ആണ്.

എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ഒരു ‘അമ്മയാണ്. ജീവിതത്തോടുള്ള എന്റെ കാഴ്ചപ്പാട് തന്നെ മാറ്റിയവൾ. അപ്പോൾ നിങ്ങൾ ചോദിക്കും പാർവതി അങ്ങനെ അല്ലായിരുന്നു എങ്കിൽ അഞ്ജലി വരുമായിരുന്നോ എന്ന്? അഞ്ജലി വരും. കാരണം അതിനെയാണ് നാം വിധി എന്ന് വിളിക്കുന്നത്. ഞാൻ ഒരു നല്ല പുരുഷനല്ലായിരിക്കാം. പക്ഷെ അഞ്ജലി ഒരു നല്ല പെണ്ണാണ്. നല്ല പെണ്ണിന് പ്രത്യേകിച്ച് നിർവ്വചനങ്ങൾ ഒന്നും വേണ്ട. സത്യമുള്ളവൾ ആയിരുന്നാൽ മതി. സ്നേഹമുളളവൾ ആയിരുന്നാൽ മതി. പുരുഷന് ഇത് രണ്ടും മതി… ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

അനുഭവങ്ങൾ

മോൾക്ക് അധികം പ്രായമായിട്ടില്ലല്ലോ, രണ്ടാം കെട്ടുകാരെ ആരെയെങ്കിലും കണ്ടെത്തി…

Published

on

By

രചന: സജി തൈപ്പറമ്പ്

മരുമകൻ്റെ മരണാനന്തരചടങ്ങുകളൊക്കെ കഴിഞ്ഞ് തറവാട്ടിലേക്ക് മടങ്ങുമ്പോൾ അയാളുടെയൊപ്പം മകളും അവളുടെ മൂന്ന് മക്കളുമുണ്ടായിരുന്നു വിധവയായ നാത്തൂൻ്റെയും ,പറക്കമുറ്റാത്ത കുട്ടികളുടെയും ചിലവുകൾ കൂടി ,തൻ്റെ ഭർത്താവിൻ്റെ തലയിലാകുമെന്ന് മനസ്സിലാക്കിയ അയാളുടെ മരുമകൾ, ഭർത്താവിനെയും കൊണ്ട്, തറവാട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് മാറിത്താമസിച്ചു. മുപ്പത് കൊല്ലം കയർ ഫാക്ടറിയിലെ തറികളോട് മല്ലിട്ട് ,അവസാനം വിരമിക്കുമ്പോൾ, ശിഷ്ടജീവിതം വിശ്രമിക്കാമെന്ന് കരുതിയിരുന്ന അയാൾക്ക്, നാലഞ്ച് വയറുകൾ നിറയ്ക്കാൻ ,വീണ്ടും ജോലിക്ക് പോകേണ്ടി വന്നു ഷഷ്ടി ആഘോഷിക്കേണ്ട പ്രായത്തിൽ, അഷ്ടിക്കുള്ള വക തേടി പോകേണ്ടി വന്നപ്പോൾ, ഒറ്റ പ്രാർത്ഥനയെ അയാൾക്കുണ്ടായിരുന്നുള്ളു.

തൻ്റെ ചെറുമക്കൾ സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തരാകുന്നത് വരെയെങ്കിലും, തൻ്റെ ആയുസ്സും, ആരോഗ്യവും നീട്ടിത്തരണേ എന്ന് ഭർത്താവിൻ്റെ ആ-കസ്മിക മരണത്തിൻ്റെ ഷോക്കിൽ നിന്നും, മകൾ അപ്പോഴും മുക്തയായിരുന്നില്ല ,ഒരുതരം ഡിപ്രഷനിലൂടെയാണ് മകളുടെ ജീവിതം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നതെന്ന തിരിച്ചറിവ്, അയാളെ ഇടയ്ക്കിടെ കു-ത്തിനോവിക്കുന്നുണ്ടായിരുന്നു. പ്രായത്തിൻ്റെ അവശതയും ,ആസ്തമയുടെ അസഹ്യതയും അയാളെ നിരന്തരം അലട്ടിയപ്പോഴും, പലരും അയാളെ ഉപദേശിച്ചു. മോൾക്ക് അധികം പ്രായമായിട്ടില്ലല്ലോ ? രണ്ടാം കെട്ടുകാരെ ആരെയെങ്കിലും കണ്ടെത്തി ,മകളെ ഒരു വിവാഹം കൂടി കഴിപ്പിച്ചിരുന്നെങ്കിൽ, നിങ്ങൾക്ക് എവിടെയെങ്കിലും മാറി സ്വസ്ഥമായി ഇരിക്കാമായിരുന്നല്ലോ എന്ന് പക്ഷേ, വിഷാദ രോഗിയായ തൻ്റെ മകളെയും, പ്രായപൂർത്തിയാകാത്ത കുട്ടികളെയും ഏറ്റെടുക്കാൻ ആരും തയ്യാറാകില്ലെന്ന സത്യം മനസ്സിലാക്കിയ അയാൾ, തൻ്റെ പ്രയത്നം തുടർന്നുകൊണ്ടിരുന്നു.

കാലങ്ങൾ കഴിഞ്ഞു, കുട്ടികൾ വളർന്നു യുവാക്കളായി, അവർക്ക് ചെറുതെങ്കിലും സ്ഥിരവരുമാനമുള്ള ജോലിയുമായി അതിനിടയിൽ മകൾക്ക് കൗൺസിലിങ് നല്കാനും അവളെ സാധാരണ നിലയിലേക്ക് കൊണ്ട് വരാനുള്ള അയാളുടെ ശ്രമവും ഫലം കണ്ടിരുന്നു. അപ്പോഴേക്കും പടുവൃദ്ധനായ അയാൾക്ക്‌, ശാരീരികാസുഖങ്ങൾക്ക് പുറമെ ,ചില നേരങ്ങളിൽ ഓർമ്മക്കുറവുണ്ടാവാനും തുടങ്ങി . അത് മൂലം അയാൾ ഇടയ്ക്കിടെ ഉടുവസ്ത്രത്തിൽ മൂത്രമൊഴിക്കുകയും , വീട്ടിൽ നിന്ന് രാത്രികളിൽ ഇറങ്ങി പോകുകയുമൊക്കെ ചെയ്ത് തുടങ്ങിയപ്പോൾ , ആദ്യമൊക്കെ, മകളും ചെറുമക്കളും അനുഭാവത്തോടെ അയാളോട് പെരുമാറുകയും, സ്നേഹത്തോടെ ശാസിക്കുകയും, തിരിച്ച് വീട്ടിലേക്ക് കൂട്ടികൊണ്ട് വരികയുമൊക്കെ ചെയ്തു. പക്ഷേ, ദിവസങ്ങൾ കഴിയുന്തോറും, അയാളുടെ അസുഖം മൂർച്ഛിക്കുകയും, മകളുടെ കഷ്ടപ്പാടുകൾ ദിനംപ്രതി വർദ്ധിക്കുകയും ചെയ്തപ്പോൾ, മക്കൾ പറഞ്ഞ ഉപായമാണ് നല്ലതെന്ന് അവൾക്കും തോന്നി . ചില രാത്രികളിൽ, സ്വബോധം നഷ്ടപ്പെടുന്ന അയാൾ , സ്വന്തം കിടപ്പ് മുറിയിൽ നിന്ന് ഇറങ്ങിപ്പോകുന്ന ശീലം ഉണ്ടായിരുന്നത് കൊണ്ട് ,എന്നും പുറത്ത് നിന്ന് പൂട്ടിയിട്ടിരുന്ന ആ മുറിയുടെ വാതിലുകൾ,

അന്ന് പക്ഷേ മലർക്കെ തുറന്നിട്ടിട്ടാണ്, മകൾ സ്വന്തം മുറിയിലേക്ക് കിടക്കാൻ പോയത്. അച്ഛൻ ഏത് സമയവും പുറത്തേയ്ക്കിറങ്ങുമെന്നറിയാവുന്ന അവൾ ഉറക്കമിളച്ച് കാത്തിരുന്നു ,ഒടുവിൽ വേച്ച് വേച്ച് മുറിയിൽ നിന്ന് അച്ഛൻ പുറത്തേയ്ക്കിറങ്ങുന്നത് അരണ്ട വെളിച്ചത്തിൽ ശ്വാസമടക്കിപ്പിടിച്ച് മകൾ നോക്കിയിരുന്നു. തറവാട്ട് മുറ്റവും പടിപ്പുരയും കടന്ന് ,അയാൾ നടന്ന് പോകുന്നത്, ഇടയ്ക്കിടെ തീവണ്ടികൾ ചീറിപ്പായുന്ന കുറച്ചകലെയുള്ള റെയിൽ പാളത്തിലേക്കാണെന്ന്, പഴയ അനുഭവങ്ങളിലൂടെ അവൾക്കറിയാമായിരുന്നെങ്കിലും, അച്ഛനെ തടയാൻ മുൻപത്തെ പോലെ അവൾ ശ്രമിച്ചില്ല കാരണം അവളുടെ മക്കൾ പറഞ്ഞ് കൊടുത്ത ഉപായം അതായിരുന്നു. പിറ്റേന്ന് പുലർച്ചെ നാട്ട്കാർ വന്ന് വിവരം പറഞ്ഞത് കേട്ട് അലമുറയിട്ട് കൊണ്ടവൾ തുറന്ന് കിടന്ന അച്ഛൻ്റെ മുറിയിലേക്ക് ചെന്നു അവിടെ കട്ടിലിൻ്റെ മുകളിൽ മുഷിഞ്ഞ പേപ്പറും പേനയും കണ്ട അവൾ, ജിജ്ഞാസയോടെ അതെടുത്ത് നോക്കി ,അതിൽ ഇങ്ങനെ എഴുതിയിരുന്നു മകളേ ..നീയിന്ന് അച്ഛൻ്റെ മുറിയുടെ വാതിലുകൾ മലർക്കെ തുറന്ന് വച്ചത് അച്ഛൻ്റെ മരണത്തിലേക്കുള്ള യാത്ര എളുപ്പമാക്കാനാണെന്ന് മനസ്സിലായി , അതറിഞ്ഞ് കൊണ്ട് തന്നെ ഞാൻ പോകുന്നു ,ഭാവിയിൽ നിൻ്റെ മക്കൾ, നീ കിടക്കുന്ന മുറിയുടെ വാതിലുകൾ, ഇത് പോലെ തുറന്നിടാതിരിക്കട്ടെ,,,,

Continue Reading

Most Popular