Connect with us

അനുഭവങ്ങൾ

ഒളിച്ചോട്ടം

Published

on

രചന : അനു അനാമിക
“ഡാ അളിയാ അരുണേ… നീ നമ്മുടെ ജനറൽ മാനേജർ സാറിന്റെ ഭാര്യയെ കണ്ടിട്ടുണ്ടോ ??” “ആം.. ഒരു പ്രാവശ്യം.” “മ്മ്… നല്ല സുന്ദരി അല്ലെ ??” “ആം… ആര് കണ്ടാലും നോക്കി നിൽക്കും. നല്ല ഐശ്വര്യം ഉള്ള മുഖവ പുള്ളിക്കാരിക്ക്. ” “വിപിൻ….. ” വിപിൻ,പെട്ടന്ന് എഴുന്നേറ്റു മാനേജർ അതുൽ ശങ്കർ ന്റെ ക്യാബിനിൽ കയറി ചെന്നു. “Yes സാർ… ”ഞാൻ ഒന്ന് പുറത്ത് പോകുവാ… താൻ എന്റെ ക്യാബിൻ ഒന്ന് നോക്കിക്കോണം.മുംബൈയിൽ നിന്ന് സ്റ്റോക്ക് എത്തിയൽ അവർക്ക് വേണ്ടത് ചെയ്തു കൊടുക്കണം. ” “Okey… സാർ… ” അതുൽ എഴുന്നേറ്റു പുറത്തേക്കു പോയി. വിപിൻ അവന്റെ ക്യാബിനിൽ വന്നു ഇരുന്നു. “എന്താടാ… സർ വിളിച്ചത് ??” “സാർ പുറത്തു പോകുവാ.. ക്യാബിൻ നോക്കണം എന്ന് പറഞ്ഞു. ” “മ്മ്… നീ എന്തിനാ സാറിന്റെ ഭാര്യയെ കുറിച്ച് ചോദിച്ചേ ??” “അഹ്… അതോ… സാർ ആ പെണ്ണിനെ നേരെ ചൊവ്വേ കെട്ടി കൊണ്ട് വന്നത് അല്ല… ” “പിന്നെ ??” “മതിൽ ചാട്ടം….” “പിന്നെ… പോടാ… ” “ഡാ എന്റെ അമ്മ സത്യം അവർ രണ്ടും ഫേസ്ബുക് വഴി കണ്ടു ഇഷ്ടപ്പെട്ടു. സാർ ഒരു ദിവസം ആ ചേച്ചിയെ ചാടിചോണ്ട് വന്നു.” “മ്മ്…. എന്തായാലും കൊള്ളാം..” “എന്ത് കൊള്ളാം എന്ന്… ഈ സാർ ആ ചേച്ചിയെ നോക്കി ഒന്ന് ചിരിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല. എന്റെ ചേച്ചിയെ കെട്ടിച്ചു വിട്ടേക്കുന്നത് സാറിന്റെ വീടിന്റെ അടുത്ത് അല്ലെ ചേച്ചി പറഞ്ഞു കുറച്ചു എനിക്ക് അറിയാം.” “ഹോ… സാറിന് കിട്ടിയ പോലെ ഒരു പെണ്ണിനെ എനിക്ക് കിട്ടുക ആയിരുന്നു എങ്കിൽ ഞാൻ ഉറപ്പായും ഉള്ളം കയ്യിൽ കൊണ്ടു നടന്നേനെ….” “അവരുടെ കല്യാണം കഴിഞ്ഞിട്ട് ഇപ്പോ രണ്ടു കൊല്ലം ആയി ആ ചേച്ചി പഠിക്കുന്നത് ഇവിടെ K. E കോളേജിൽ ആണ്. രാവിലെ എണീറ്റു ആ വീട്ടിലെ എല്ലാ ജോലിയും ചെയ്ത് ഓടി കിതച്ചാ ആ ചേച്ചി കോളേജിൽ പോകുന്നത്. ഈ സാറിന് ആ പുള്ളിക്കാരിയെ കാണുന്നത് കലിയാ.അവർക്ക് ഇടയിൽ വല്ലതും നടന്നോ എന്ന് പോലും എനിക്ക് സംശയവ. “വിപിൻ ചിരിച്ചു. “അഹ്…

പിന്നെ എന്തിനാ ആ പാവത്തിനെ ചാടിചോണ്ട് വന്നത് ??” “ആർക്കു അറിയാം !!”വിപിൻ കൈ മലർത്തി. ഇതെല്ലാം കേട്ടു കൊണ്ട് അതുൽ പുറത്തു നിൽപ്പുണ്ടായിരുന്നു. അവർ രണ്ടും താൻ കേൾക്കാതെ പറഞ്ഞത് ആണെങ്കിലും അത് മുറിവ് തന്നത് തന്റെ അഭിമാനത്തിൽ ആയിരുന്നു. അവൻ കാറിന്റെ കീ ക്യാബിനിൽ പോയി എടുത്തു പുറത്തേക്കു പോയി.മനസ്സ് നൂല് വിട്ട പട്ടം പോലെ പറന്നു നടക്കുന്നു. എന്ത് ചെയ്യണം എന്ന് അറിയില്ല. അവൻ കാർ ബീച്ച് റോഡിലെക്ക് തിരിച്ചു. കാർ പാർക്ക്‌ ചെയ്തു കുറച്ചു നേരം മണൽ തിട്ടയിൽ പോയി ഇരുന്നു. പതിയെ കണ്ണുകൾ അടച്ചു. 2വർഷം മുൻപ് ഉള്ള ഒരു രാത്രി അവന്റെ ഓർമയിൽ തെളിഞ്ഞു വന്നു. **** “പാർവതി… ഞാൻ എത്തി.. താൻ ഇറങ്ങി വാ… ” 10മിനിറ്റ് കഴിഞ്ഞപ്പോൾ വീടിന്റെ അകത്തു നിന്ന് ഒരു രൂപം പുറത്തേക്കു ഇറങ്ങി വന്നു. അത് പാർവതി ആണെന്ന് ഇരുട്ടിൽ അവൾ മുറുകെ പിടിച്ചു നിന്ന ബാഗ് കണ്ടപ്പോൾ മനസിലായി. അവൾ പതിയെ ശബ്ദം ഉണ്ടാക്കാതെ നടന്നു വന്നു കാറിൽ കയറി. താനും തന്റെ അനിയനും ചേട്ടനും ഒരു അനിയത്തിയും(കസിൻ ) കാറിൽ ഉണ്ടായിരുന്നു. പാർവതിയുടെ കണ്ണുകൾ വല്ലാതെ നിറഞ്ഞു വന്നു . അവൾ മുഖം തുടച്ചു ഒരിക്കൽ കൂടി അവൾ ചെറുപ്പം മുതൽ ഓടി നടന്ന വീടിന്റെ മുറ്റത്തെക്ക് നോക്കി. അണപൊട്ടി ഒഴുകിയ കണ്ണ് നീർ തടയാൻ അവൾ ശ്രെമിച്ചു എങ്കിലും എന്റെ കൈ വേണ്ടി വന്നു അത് തുടക്കാൻ. എല്ലാവരും പറയുന്നത് പോലെ ഒരു ഇത്തിരി നേരത്തെ സുഖത്തിനു വേണ്ടി ആയിരുന്നില്ല അവൾ എന്റെ ഒപ്പം ഇറങ്ങി വന്നത്. സ്വന്തം അച്ഛനും അമ്മയും എപ്പോൾ വേണമെങ്കിലും തന്നെ മറ്റൊരാൾക്ക്‌ മുൻപിൽ കാഴ്ച വെച്ചേക്കാം എന്ന തിരിച്ചറിവ്, പേടി ഇതൊക്കെ കൊണ്ടാണ് അവൾ എന്നെ വിശ്വസിച്ചു ഇറങ്ങി വന്നത്. കാർ മുൻപോട്ടു എടുത്തു അവൾ എന്നോട് ചേർന്ന് ഇരുന്നു പൊട്ടി കരഞ്ഞു. ഞാൻ ആ മുഖം എന്റെ മാറിൽ പൊതിഞ്ഞു പിടിച്ചു. കരഞ്ഞു കരഞ്ഞു വീട് എത്താറായപ്പോൾ അവൾ ഉറങ്ങി പോയിരുന്നു. അവളെ വിളിച്ചു കൊണ്ട് വരും എന്നുള്ള സൂചന വീട്ടുകാർക്ക് കൊടുത്തത് കൊണ്ട് ഒരുപാട് പ്രശ്നം ഉണ്ടായില്ല. മാത്രമല്ല എന്റെ പിന്നിൽ പേടിച്ചു ഒളിച്ചു നിന്ന ആ 19കാരി പെണ്ണിനെ എല്ലാവർക്കും ഇഷ്ടം ആയി.എന്റെ അമ്മയും അമ്മായിയും ചേർന്നു വിളക്കും ആരതിയും ഉഴിഞ്ഞു അവളെ വീട്ടിലേക്ക് കയറ്റി. ആ രാത്രി ഞങൾ രണ്ടും രണ്ടു മുറികളിൽ കഴിഞ്ഞു. പിറ്റേന്ന് രാവിലെ പോലീസ് സ്റ്റേഷനിൽ പോയി ഹാജർ ആയി വിവാഹവും നടത്തി. മകളെ കാണാൻ ഇല്ലന്ന് പറഞ്ഞു അവളുടെ അച്ഛനും അമ്മയും കൊടുത്ത പരാതിയിൽ കോടതിയിൽ ഞങ്ങളെ ഹാജർ ആക്കി. പരമോന്നത നീതി പീഠം അവളോട്‌ അച്ഛന്റെ ഒപ്പം പോണോ അതോ അതുൽന്റെ ഒപ്പം പോണോ എന്ന് ചോദിച്ചപ്പോൾ എനിക്ക് അതുൽ ഏട്ടനെ മതി എന്ന് പറഞ്ഞത് ഇന്നും എന്റെ കാതിൽ ഉണ്ട്. പക്ഷെ ,,,,,,,,,, അവൾ സ്വപ്നം കണ്ടത് പോലെ ഒരു ജീവിതം എനിക്ക് തിരികെ കൊടുക്കാൻ പറ്റിയില്ല. എന്താ എനിക്ക് പറ്റിയത് ??അവർ പറഞ്ഞത് പോലെ അവൾ ഒരു പാവം തന്നെ ആണ്. പിന്നെ എന്താ എനിക്ക് അവളോട്‌ ദേഷ്യം തോന്നിയത് ??അവളോട്‌ പല വട്ടം ഞാൻ ഇറങ്ങി പോകാൻ പറഞ്ഞത് ??ഈശ്വര ഞാൻ എന്ത് വലിയ തെറ്റാ ആ പാവം കുട്ടിയോട് ചെയ്തത് !!അതുൽ ന്റെ കണ്ണുകൾ നിറഞ്ഞു വന്നു. അപ്പോഴാണ് രണ്ടു ചേട്ടന്മാർ അവന്റെ തൊട്ടു അരികിൽ ആയി ഇരുന്നത്.ഒരു 50വയസ്സ് ഉണ്ടാകും കാഴ്ചയിൽ. അവർ എന്തോ പറയുന്നുണ്ട്. അവൻ അത് കേൾക്കുവാൻ ശ്രെമിച്ചു. ”ഡാ തെക്കേ പറമ്പിലെ കണാരൻ ചേട്ടന്റെ മകൾ ഒരുത്തന്റെ കൂടെ പോയി. അഹ്… അവന്റെ മകനും ഒരുത്തിയെ വിളിച്ചോണ്ട് വന്നത് അല്ലെ ??എല്ലാം സുഖിച്ചു ജീവിക്കാൻ പോകുന്നതാ… ” “അവന്റെ മകളുടെ കാര്യം എനിക്ക് അറിയില്ല. എന്നാൽ മകൻ കൊണ്ടു വന്ന പെണ്ണ് മിടുക്കിയ. ആ കൊച്ചു വന്നതിൽ പിന്നെ എന്താ ആ ചെറുക്കന്റെ യോഗം !!” കടൽ ആർത്തു ഇരമ്പി വരുന്നു. അവൻ പതിയെ എണീറ്റു. ശരിയാണ് എന്റെ ഉള്ളിൽ അവളോട്‌ ഉണ്ടായിരുന്ന ഇഷ്ടം പുറത്ത് കാണിക്കാൻ പറ്റാതെ പോയത് ഇതുപോലെ ചില CCTV ക്യാമറ കണ്ണും ആയി ചാനൽ തുറന്നു വെച്ചിരിക്കുന്ന നാട്ടുകാർ കാരണം ആയിരുന്നു. അവർ ഞാൻ ഒരു പെണ്ണിനെ വിളിച്ചു കൊണ്ട് വന്നപ്പോൾ അത് എന്റെ സുഖം തീർക്കാൻ വേണ്ടി ആണെന്ന് പറഞ്ഞു നടന്നു അവരുടെ പുച്ഛത്തോടെ ഉള്ള നോട്ടം എന്നെ ദുർബലനായി മാറ്റി. എന്നിൽ അത് ദേഷ്യവും സങ്കടവും എല്ലാം ആയി മാറി. ഇതിന്റെ എല്ലാം മൂല കാരണം പാർവതി ആണെന്ന് ഞാൻ സ്വയം വിശ്വസിച്ചു. ഉള്ളിലെ സ്നേഹം ദേഷ്യം ആക്കി മാറ്റി. അച്ഛനും അമ്മയും അവളെ മോളെ പോലെ സ്‌നേഹിക്കുമ്പോൾ ഞാൻ അതിലും വെറുപ്പ് കണ്ടെത്തി. അവർ എന്നെ നേരെ ആക്കുവാൻ പാർവതി എന്നെ വിശ്വസിച്ചു ഇറങ്ങി വന്നത് ആണെന്ന് പല വട്ടം പറഞ്ഞിട്ടും ഞാൻ അത് കേട്ടില്ല. അവൾ അറിയാതെ ഡിവോഴ്സ് പേപ്പർ കൊടുത്തു. എന്തൊക്കെ തെറ്റുകൾ ആണ് ഈശ്വര ഞാൻ ചെയ്തത്. അവൻ കണ്ണ് തുടച്ചു അവിടെ നിന്ന് എണീറ്റു വന്നു കാർ എടുത്തു വീട്ടിലേക്ക് പോയി. കാറിന്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ പാർവതി ഓടി വന്നു സിറ്ഔട്ടിൽ നിൽക്കും. എന്റെ ബാഗ് മേടിക്കാൻ വേണ്ടി. ഞാൻ അത് അവൾക്ക് കൊടുക്കാറില്ല. ഇന്ന് എന്തോ കാർ നിർത്തി ഇട്ടു ഞാൻ പുറത്തു ഇറങ്ങാൻ കൂട്ടാക്കാതെ നിന്നു. അവൾ പതിയെ ഞാൻ കാണാത്ത രീതിയിൽ കുനിഞ്ഞു എന്നെ നോക്കി. എനിക്ക് അത് കണ്ടപ്പോൾ ചിരി ആണ് വന്നത് ഞാൻ പുറത്തു ഇറങ്ങി ബാഗും ആയിട്ട്. കാർ ലോക്ക് ചെയ്തു. സിറ്ഔട്ടിൽ കയറി ചെരുപ്പ് ഊരി ഇട്ടു എന്നിട്ട് അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അവൾ എന്നെ നോക്കാതെ തിരിഞ്ഞു നിന്നു. “പാറു…. ” “ന്തോ… “അവൾ ആകാംഷയോടെ എന്നെ തിരിഞ്ഞു നോക്കി. “ഈ ബാഗ് പിടിക്ക്… എന്നിട്ട് എനിക്ക് ഒരു ഗ്രീൻ ടീ ഉണ്ടാക്കി കൊണ്ട് വരാമോ ??” അവൾ ബാഗ് മേടിച്ചു… അകത്തേക്ക് ഓടി പോയി. ആയിരം പൂർണ ചന്ദ്രൻമാർ ഒന്നിച്ചു ഉദിച്ച പോലെ അവളുടെ മുഖം വിടർന്നു വരുന്നത് കണ്ടപ്പോൾ എന്റെ ഉള്ളിലും വല്ലാത്ത സന്തോഷം തോന്നി. എന്നും തോന്നിയ പോലെ എടുത്തു എരിയുന്ന ഷർട്ടും പാന്റും എല്ലാം എടുത്തു ഞാൻ ബക്കറ്റിൽ കൊണ്ടു പോയി വെച്ചു. എന്റെ ആ പ്രവർത്തിയും അവളെ അത്ഭുതപ്പെടുത്തി. ഫ്രഷ് ആയി വന്നു ചായ മേടിച്ചപ്പോൾ എന്റെ കൈ വിരലുകൾ അറിഞ്ഞു കൊണ്ട് അവളുടെ കയ്യിൽ തൊട്ടു. അവളുടെ നോട്ടം അപ്പോൾ എന്റെ കണ്ണിൽ ആയിരുന്നു. ചായ വാങ്ങി കുടിച്ചു കഴിഞ്ഞു ഞാൻ ചോദിച്ചു “താൻ അമ്പലത്തിൽ വരുന്നോ വൈകിട്ട് ??നമുക്ക് ഒന്നിച്ചു പോകാം.” “മ്മ്..”എന്ന് മൂളി കൊണ്ട് അവൾ ചായ കപ്പ്‌ മേടിച്ചു താഴേക്കു പോയി. ഞാൻ പോയി കുളിച്ചു ഡ്രസ്സ്‌ മാറി. അപ്പോഴേക്കും അവൾ കുളിച്ചിട്ട് വന്നു. സാധാരണ ഞാൻ റെഡി ആയി കഴിഞ്ഞു നീ ഒരുങ്ങിയാൽ മതി എന്നാണ് ഞാൻ പറഞ്ഞിട്ടുള്ളത് അവളോട്‌. അവൾ അത് അനുസരിക്കാൻ എന്ന നിലയിൽ ഞാൻ മുറിയിൽ നിന്നും പോകുന്നത് നോക്കി നിൽക്കുക ആയിരുന്നു. “താൻ വരുന്നില്ലേ ??” “മ്മ്…” “എന്നാൽ റെഡി ആവൂ..ഞാൻ പോണോ ??. ” അവൾ ഒന്നും മിണ്ടിയില്ല. “താൻ സെറ്റ് മുണ്ട് ഇട്ടാൽ മതിട്ടോ… എന്ന് പറഞ്ഞു ഞാൻ പുറത്തു ഇറങ്ങി. “അവൾ വേഗം റെഡി ആയി വന്നു. ഞാൻ അപ്പോൾ ബൈക്കിൽ കയറി ഇരുന്നു. “അവൾ ബൈക്കിൽ കയറി ഇരുന്ന എന്നെ കണ്ടു ഞെട്ടി. ഒരിക്കൽ ഞങൾ ബൈക്കിൽ പോയപ്പോൾ അവളുടെ മാറ് എന്റെ ദേഹത്ത് ഇടിച്ചു എന്ന് പറഞ്ഞു ഭൂകമ്പം ഉണ്ടാക്കിയ ആളാണ് ഞാൻ. “എടൊ… കേറുന്നില്ല ??” “അവൾ എന്നെ തൊടാതെ ബൈക്കിൽ കയറാൻ പാട് പെട്ടു. അമ്മ ഞങ്ങളെ കണ്ടപ്പോൾ ഞെട്ടി നിന്നു. അമ്മയെ കണ്ണ് ഇറുക്കി കാണിച്ചു ഞാൻ ബൈക്ക് എടുത്തു. അത്യാവശ്യം സ്പീഡിൽ ആയിരുന്നു പോയത്. അവൾ പേടിച്ചു ആണ് പുറകിൽ ഇരുന്നത് പലവട്ടം അവൾ കൈ എന്റെ തോളിൽ പിടിക്കാൻ ശ്രെമിച്ചു. പക്ഷെ അന്നത്തെ ഭൂകമ്പം ഉള്ളിൽ ഉണ്ടാരുന്ന കൊണ്ടാകും അവൾ കൈ മാറ്റി. “പാർവതി…. ” “ന്തോ… !! “തന്റെ വലതു കൈ എവിടെ “?? അവൾ കൈ മുൻപിലേക്ക് നീട്ടി. ഞാൻ ആ കൈ എന്റെ വയറിൽ ചുറ്റി പിടിപ്പിച്ചു. അവളുടെ ഹൃദയത്തിൽ താളം കൂടുന്നത് ഞാൻ അറിഞ്ഞു. അമ്പലത്തിൽ എത്തി പരമ ശിവന്റെ വിഗ്രഹത്തിന്റെ മുൻപിൽ ഇനി എനിക്കും ഈ പാർവതിയുടെ പരമ ശിവൻ ആകണം എന്ന് മനസ്സ് ഉരുകി പ്രാർത്ഥിച്ചു. ഇനി അവളെ വിഷമിപ്പിക്കില്ല എന്ന് വാക്കും കൊടുത്തു ഭഗവാൻ ഞാൻ. “എടൊ ഈ പ്രസാദം ഒന്ന് തൊട്ടു തരുമോ ??”അതും അവൾക്ക് അത്ഭുതം ആയിരുന്നു. ദേവിയുടെ നടയിൽ ഇരുന്ന കുങ്കുമം ഞാൻ ആ നെറുകയിൽ അണിയിക്കുമ്പോൾ അവളുടെ കണ്ണും മനസ്സും നിറഞ്ഞത് ഞാൻ അറിഞ്ഞു. തിരികെ വരുന്ന വഴിക്ക് എല്ലാവർക്കും കുറച്ചു ഡ്രസ്സ്‌ എടുത്തു. അവൾ വേണ്ടാന്ന് പറഞ്ഞിട്ടും അവൾക്കും എടുത്തു കുറേ ഡ്രസ്സ്‌. അവൾക്ക് ഏറ്റവും ഇഷ്ടമുള്ള തട്ട് ദോശയും വാങ്ങി കൊടുത്തു ഞങ്ങൾ വീട്ടിലേക്ക് പോന്നു. ഇടയ്ക്ക് മഴ പെയ്തു ഞങ്ങൾ ഒരു കടയുടെ മുൻപിൽ നനയാതെ നിന്നു. എന്റെ തല നനഞ്ഞു അവൾ സാരീ തലപ്പ് കൊണ്ട് എന്റെ തല തുവർത്തി. മഴയിൽ ഞങ്ങൾ അവളോട്‌ കുറച്ചു കൂടെ ചേർന്നു നിന്നു. എന്റെ ശ്വാസം അവളുടെ കഴുത്തിൽ തട്ടി പോകുന്നത് അവൾ അറിഞ്ഞു. മഴ മാറി നിന്നപ്പോൾ ഞങ്ങൾ വീട്ടിലേക്ക് പോന്നു. എല്ലാവരും ഒന്നിച്ചു ഭക്ഷണം കഴിക്കാൻ ഇരുന്നു വിളമ്പാൻ നിന്ന പാർവതിയെ ബലമായി പിടിച്ചു എന്റെ അരികിൽ ഇരുത്തി. എല്ലാവരും കഴിച്ചു എണീറ്റു. അവൾ എണീക്കാൻ തുടങ്ങിയപ്പോൾ അവളുടെ കൈ പിടിച്ചു വലിച്ചു ഞാൻ അവളെ എന്റെ മടിയിൽ ഇരുത്തി. കുതറി മാറാൻ അവൾ നോക്കി എങ്കിലും ഞാൻ അവളെ മുറുകെ പിടിച്ചു എന്റെ കൈ കൊണ്ട് വാരി അവൾക് ഭക്ഷണം കൊടുത്തു. അവളുടെ കണ്ണ് നിറഞ്ഞു പോയി. പാത്രം എല്ലാം കഴുകി അവൾ പോയി കുളിച്ചു താഴെ പായ വിരിച്ചു. ഞാൻ അതിൽ ഇറങ്ങി കിടന്നു. അവൾ എന്നെ സൂക്ഷിച്ചു നോക്കി. ഞാൻ എണീറ്റു അവളും. ഒന്നും മിണ്ടിയില്ല പെട്ടന്ന് മുഴങ്ങി കേട്ട ഇടി അവളെ എന്റെ നെഞ്ചിലേക്ക് മുഖം അമർത്തിപ്പിച്ചു. “ഒരുപാട് വിഷമിപ്പിച്ചു… ഷെമി…. “അവൾ എന്റെ വായ പൊത്തി പിടിച്ചു.ഒന്നും പറയണ്ട ഇത്രേം മതി എനിക്ക്. ഒരു തേങ്ങൽ മാത്രം ആ മുറിയിൽ മുഴങ്ങി കേട്ടു. അവളുടെ അധരങ്ങൾ ഞാൻ കവർന്നു എടുത്തു കൊണ്ട് ഇരുന്നു. രാത്രിയിലെ നിലാവിന്റെ വെളിച്ചത്തിൽ ഈ ചന്ദ്രൻ പാർവതി എന്ന പാൽ നിലവിൽ അലിഞ്ഞു ചേർന്നു. പുതിയ ഒരു ജീവിതത്തിനു വേണ്ടി.

അനുഭവങ്ങൾ

ഒരുപരിചയോമില്ലാത്തവനോട്‌ ഒക്കെ ചാറ്റ് ചെയ്യാനിറങ്ങിയെക്കുന്നു…

Published

on

രചന: ശ്രീക്കുട്ടി

“ഡീ………. ആരാടി നിന്റെ പ്രണയത്തിന്റെ രാജകുമാരൻ ????” രാവണൻ എന്റെ നേരെ ചീ-റിക്കൊണ്ട് വന്നു.അതെന്റെ ഫേസ്ബുക് ഫ്രണ്ട് ആ. ഒന്ന് വിരണ്ടെങ്കിലും അത് പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞു. അവളുടെ ഒരു രാജകുമാരൻ. നിനക്കറിയോടി ഇവനെയൊക്കെ??? ദേഷ്യം തീരാതെ പിന്നേം രാവണൻ അ-ലറി. എനിക്കെങ്ങനെ അറിയാൻ ഒരു റിക്വസ്റ്റ് വന്നു ഞാൻ അക്‌സെപ്റ് ചെയ്തു. അന്നുമുതൽ ജസ്റ്റ്‌ ചാറ്റ് ചെയ്യാറുണ്ട്. പറഞ്ഞത് മാത്രേ എനിക്കോർമ ഉള്ളു രാവണന്റെ ഒറ്റയടിക്ക് എന്റെ അഞ്ചാറു കിളികൾ ഒരുമിച്ചു പറന്നുപോയി. ഒരുപരിചയോമില്ലാത്തവനോട്‌ ഒക്കെ ചാറ്റ് ചെയ്യാനിറങ്ങിയെക്കുന്നു. വീട്ടിൽ പോടീ….

രാവണന്റെ ഒരടി കൂടി വാങ്ങാനുള്ള ശേഷി ഇല്ലാത്തതുകൊണ്ട് മാത്രം ഞാൻ ആദ്യം കണ്ട ബസ്സിൽ കയറി വീട്ടിലോട്ട് വച്ചുപിടിച്ചു. വീട്ടിൽ എത്തിയിട്ടും കവിളിലെ പുകചിലിനു കുറവില്ലല്ലോന്നോർത്ത് ഞാൻ പോയി കുളിച്ചു. എന്നിട്ടും രാവണന്റെ വിളിയൊന്നും വന്നില്ല. അങ്ങോട്ട്‌ വിളിക്കില്ലെന്ന് ഞാനും കരുതി. എന്നോടോ രാവണ നിന്റെ വാശി.. ഞാൻ പതിയെ അടുക്കളയിൽ ചെന്ന് മ്മടെ സ്ഥിരം പ്ലേസ് ആയ സ്ലാബിൽ കയറിയിരുന്ന് അമ്മേടെ സ്പെഷ്യൽ ചൂട് ചായേം അവിലും തിന്നാൻ തുടങ്ങി.

കൂട്ടത്തിൽ അമ്മയോട് ഇന്നത്തെ കോളേജ്ലെ ബ്രേക്കിങ്ന്യൂസുകൾ എന്റെ കയ്യിന്നു കുറച്ചുകൂടെ ഇട്ട് പറഞ്ഞോണ്ടിരിക്കുമ്പോൾ മ്മടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി…. ഓരോട്ടത്തിൽ റൂമിൽ എത്തി ഫോൺ എടുത്തു ചെവിയോട് ചേർത്തുവച്ചു….. പാറൂ……… അപ്പുറത്തുനിന്നും രാവണന്റെ വിളികേട്ടു. ഓ അടിച്ചു മനുഷ്യന്റെ പല്ലുകൊഴിച്ചിട്ട് വിളിക്കുന്ന വിളികേട്ടാൽ എന്ത് പാവം. ഞാനും വിട്ടുകൊടുത്തില്ല. എന്ത് വേണം??????

പല്ല്കൊഴിഞ്ഞോന്ന് അറിയാൻ വിളിച്ചതാണോ ??? ? അപ്പുറത്തുനിന്നും ചെറിയ ചിരി കേട്ടു. എടി പൊട്ടി…….. ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ അടിച്ചതല്ലേ. ഓ പോയതെന്റെ പല്ലല്ലേ ഞാനും വിട്ടുകൊടുത്തില്ല. അല്ല ഇത്രക്കും ദേഷ്യപ്പെടാൻ എന്തുണ്ടായി????? ഞാൻ പതിയെ ചോദിച്ചു. എടി…. ഇന്നത്തെ കാലത്തു ആരെയും ഒന്നിനെയും വിശ്വസിക്കാൻ പറ്റില്ല. ഇന്നത്തെ പെൺകുട്ടികളുടെ പല പ്രശ്നങ്ങൾക്കും കാരണം ഇങ്ങനെ ഒരു പരിചയവും ഇല്ലാത്തവരോടുള്ള സൗഹൃദങ്ങൾ ആണ്. നിനക്ക് അങ്ങനെ ഒരു തെറ്റ് പറ്റാതിരിക്കാൻ അല്ലെ ഞാൻ പറഞ്ഞത്. അല്ലാതെ നിന്നെ സംശയിച്ചിട്ട് ഒന്നുമല്ല . എല്ലാം കേട്ടിരുന്ന എന്റെ ചുണ്ടിൽ കണ്ണീരിനിടയിലും ഒരു പുഞ്ചിരി വിരിഞ്ഞു. എന്റെ രാവണന്റെ കരുതലോർത്ത്…

Continue Reading

അനുഭവങ്ങൾ

തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്…

Published

on

രചന: Ammu Santhosh

ഇത്രയും മതി.. “കുക്കിംഗ് എനിക്കിഷ്ടമല്ല കേട്ടോ, ഞാൻ ചെയ്യാറില്ല.പക്ഷെ വീടൊക്കെ വൃത്തിയാക്കാൻ വലിയ ഇഷ്ടമാണ്. ഇന്റീരിയർ ഡിസൈനർ ആയതു കൊണ്ടാകും ..പിന്നെ കല്യാണം ..നിറയെ ആഭരണം ഇട്ട് പട്ടുസാരി ഉടുത്ത് മുടി നീട്ടിപ്പിന്നി നിറയെ മുല്ലപ്പൂ ഒക്കെ വെച്ച് .മേക്കപ്പ് ഒക്കെ ഇട്ട് ഈശ്വര .ഓർക്കാൻ കൂടി വയ്യ എനിക്കെന്നെ ആ വേഷത്തിൽ. ഒരു ജീൻസും കുർത്തയും സിമ്പിൾ.. അതാണ്‌ ഇഷ്ടം ” മഹേഷ് അങ്കിൾ കൊണ്ട് വന്ന കല്യാണാലോചന ആയിപ്പോയി അല്ലെങ്കിൽ ഞാൻ വല്ലതും വിളിച്ചു പറഞ്ഞേനെ “കല്യാണം ഒരു ഉത്സവം ആക്കുന്നതിനോട് എനിക്കൊട്ടും യോജിപ്പില്ല ..

രണ്ടു പേര് ജീവിക്കാൻ തുടങ്ങുന്നു ..അമ്പലത്തിന്റെ നടയിൽ വെച്ച് ഒരു താലി നിർബന്ധം ഉണ്ടെങ്കിൽ ആവാം. അല്ലെങ്കിൽ രജിസ്റ്റർ ഓഫീസിൽ പോകുക. ഒരു ഒപ്പ്. തീർന്നു “അവൾ മെല്ലെ ചിരിച്ചു ‘ഇതിപ്പോ സിനിമയിലും കഥകളിലുമൊക്കെ പറ്റുമായിരിക്കും ..എനിക്ക് പറ്റില്ല “ഞാൻ പെട്ടെന്ന് പറഞ്ഞു “ഞാൻ ഒരു മകനേയുള്ളു അമ്മയ്ക്ക്.. എനിക്ക് സ്ത്രീധനമൊന്നും വേണ്ട. പക്ഷെ നിറയെ ആൾക്കാരൊക്കെ ഉള്ള ഒരു കല്യാണം എന്റെ അമ്മയുടെ സ്വപ്നമാണ് ..എന്റെ സങ്കല്പം സാധാരണ ഒരു മലയാളി യുവാവിന്റേതാണ് .. .ഓണത്തിന് സെറ്റുമുണ്ടുമൊക്കെ ഉടുക്കുന്ന, സദ്യ ഒക്കെ ഉണ്ടാക്കി തരുന്ന, . നല്ല പോലെ പാചകം ചെയ്യുന്ന അങ്ങനെ ഒക്കെ ” “ഓ കൊള്ളാല്ലോ. പക്ഷെ ഞാൻ വേറെ മാതിരി ആണ് ..അപ്പൊ നിങ്ങള്ക്ക് അങ്ങനെ തന്നെ ഒരാളെ കിട്ടട്ടെ കേട്ടോ ഞാൻ പ്രാർത്ഥിക്കാം “അവൾ മെല്ലെ ചിരിച്ചു “സോറി “ഞാൻ മെല്ലെ പറഞ്ഞു “എന്തിനാ സോറി. അതൊന്നും സാരോല്ല. എനിക്ക് വരുണിനെ ഇഷ്ടായി… പക്ഷെ തിരിച്ചില്ലല്ലോ..”അവൾ കുസൃതി യോടെ പറഞ്ഞു അവിടുന്ന് പോരുമ്പോൾ അവ്യക്തമായ ഒരു നൊമ്പരമുണ്ടായിരുന്നു മനസ്സിൽ .

അവൾ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു. ഗുഡ് ഗേൾ ..അങ്ങനെ തോന്നുകയും ചെയ്തു. പാർവതിയെ അമ്മയാണ് കണ്ടു പിടിച്ചത് ഡിഗ്രി കഴിഞ്ഞു നിൽക്കുന്നു ..വെളുത്ത് മെലിഞ്ഞു നല്ല നീണ്ട മുടിയൊക്കെ ഉള്ള സുന്ദരിക്കുട്ടി . അവൾ നന്നായി പാചകം ചെയ്യും. പുലർച്ച അവൾ തരുന്ന ചായയിലാണ് എന്റെ ഒരു ദിവസം ആരംഭിക്കുക തന്നെ . പാർവതി അമ്മയ്ക്ക് നല്ല മരുമകളും എനിക്ക് നല്ല ഭാര്യയുമായിരുന്നു, അവളെ തേടി അവളുട പൂർവ്വകാമുകൻ വരുന്നത് വരെ. .തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ അവന്റെ കയ്യും പിടിച്ചു എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്. വല്ലാത്ത ഒരു അവസ്ഥയായിരുന്നത്. അപമാനത്തിന്റെ തീച്ചൂളയിലൂടെ കടന്നു പോയ കുറെ ദിവസങ്ങൾക്കൊടുവിൽ അമ്മയും ഞാനും ആ നഗരത്തിൽ നിന്ന് മറ്റൊരിടത്തേക്ക് പോയി .കമ്പനിയുടെ പുതിയ ഓഫീസിലേക്ക്.

ഒരു ചോദിച്ചു വാങ്ങിച്ച ട്രാൻസ്ഫർ. പുതിയ ഓഫീസൊക്കെ ഫർണിഷ് ചെയ്തു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു ഞാൻ അല്പം നേരെത്തെ പോന്നതാണ്. “വരുൺ” ഒരു വിളിയൊച്ച. അവളായിരുന്നു അത്. അഞ്ജലി. ഞാൻ ആദ്യം പെണ്ണ് കാണാൻ പോയ പെൺകുട്ടി. “എന്റെ കമ്പനിയാണ് ഇവിടെ ഇന്റീരിയർ ” “ഓ ” അവൾ പഴയത് പോലെ തന്നെ. നരച്ച ജീൻസ്, ഒരു ബ്ലാക്ക് കുർത്ത.തോളൊപ്പം മുറിച്ചിട്ട മുടി ഉയർത്തിക്കെട്ടി നിറഞ്ഞ ചിരിയോടെ. “വരുൺ എവിടെയാ താമസം ?” “അടുത്താണ് ” ഞാൻ മെല്ലെ പറഞ്ഞു കുറച്ചു ദിവസങ്ങൾ അവൾ ഉണ്ടായിരുന്നു അവിടെ. “എന്നെ വീട്ടിലേക്കു ക്ഷണിക്കുന്നില്ലേ ?അവസാന ദിവസമവൾ ചോദിച്ചു. ഞാൻ അനുകൂല ഭാവത്തിൽ തലയാട്ടി. അത് ഒരു പതിവായി. ഇടക്കൊക്കെ അവൾ വീട്ടിലേക്കു വരും .എന്റെ കല്യാണം കഴിഞ്ഞതും അതിനു ശേഷം ഉള്ള കാര്യങ്ങളുമൊക്കെ മഹേഷ് അങ്കിൾ പറഞ്ഞവൾ അറിഞ്ഞു കാണണം. പക്ഷെ ഒറ്റ വാക്ക് പോലും അവൾ ചോദിച്ചില്ല. വീട്ടിൽ വന്നാൽ അമ്മയ്‌ക്കൊപ്പമാണ്.

വീടൊക്കെ അലങ്കരിച്ച്, ചെടികളൊക്കെ നട്ടുകൊണ്ട് അങ്ങനെ ..ഇടക്കൊക്കെ അവൾ ഡിസൈൻ ചെയ്ത സാരികൾ അമ്മയ്ക്ക് കൊണ്ട് കൊടുക്കും ..അമ്മയ്‌ക്കൊപ്പം പുറത്തൊക്കെ പോകും.ഞങ്ങളുടെ വാടക വീടിന്റെ പറമ്പിൽ നല്ല പേരയുടെയും മാവിന്റെയും ഒക്കെ തൈകൾ കൊണ്ട് വന്നു നടും .ചിലപ്പോൾ . “നല്ല വീടല്ലേ ഇത്? ഇതിന്റ ഓണർ ഇത് വിൽക്കാൻ ഇട്ടിരിക്കുവാ. വാങ്ങിക്കൂടെ? ഒരു ദിവസം അവൾ ചോദിച്ചു “അത്രയ്ക്ക് പൈസ ഒന്നുമില്ല” “ഞാൻ ചിരിച്ചു “ഞാൻ സഹായിക്കാം ..കടമായിട്ട് മതി വീടൊക്കെ ആയാൽ നിങ്ങൾ ഈ നാട്ടിൽ നിന്ന് പോകില്ലല്ലോ ” “പോവാതെ പിന്നെ ഇവിടെ എന്ത് ചെയ്യാൻ ?” “നമുക്കിവിടെ ജീവിക്കാമെന്ന് “അവൾ കണ്ണിറുക്കി ചിരിച്ചു. “അഞ്ജലിക്ക് എന്റെ കാര്യങ്ങളൊക്കെ അറിയുമോ ?”ഞാൻ മടിയോടെ ചോദിച്ചു “ഓ യെസ്, അറിയാമല്ലോ. ” “പിന്നെ എന്നെ കളിയാക്കാൻ ചോദിച്ചതാണോ ?” “ഹേയ് നോ ..എനിക്ക് വരുണിനെ അന്നേ ഇഷ്ടമായതാ .ഞാൻ പറഞ്ഞില്ലായിരുന്നോ .ഇഷ്ടങ്ങൾ ചിലപ്പോൾ അങ്ങനെ അല്ലെ? പക്ഷെ ഞാൻ ഇപ്പോളും പഴയ അതെ സ്റ്റാൻഡിൽ തന്നെയാ. കല്യാണം ഉത്സവമാക്കാനൊന്നും വയ്യ കുക്കിംഗ് വയ്യ ..

സാരി വയ്യ ..ഓണത്തിന് സെറ്റും മുണ്ടും ഉടുക്കാം കേട്ടോ. വർഷത്തിൽ ഒരിക്കലല്ലേ? അവൾ ഒരു കണ്ണിറുക്കി “പിന്നെ അമ്മയ്ക്കെന്നെ ഇഷ്ടമാണ് കേട്ടോ അമ്മയോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്. വരുണിനു ഇഷ്ടം ആണെങ്കിൽ മതി. അല്ലെങ്കിൽ നമ്മൾ ഇത് പോലെ നല്ല കൂട്ടുകാർ തന്നെ ‘ അവൾ ചിരിയോടെ കൈ വീശി കാണിച്ചു അവളുടെ ബുള്ളറ്റ് ഓടിച്ചു പോയി. പാർവതി എന്ന അധ്യായം അഞ്ജലിയെ ബാധിച്ചില്ല. അവൾ കുക്കിംഗ് ചെയ്യാറില്ല. ഒരു പൊട്ടുകമ്മല് അല്ലതെ ഒരാഭരണവും ധരിക്കാറില്ല മെലിഞ്ഞ ഉടലളവുകളുമല്ല. വെളുത്തു ചുവന്ന നിറവുമല്ല. പക്ഷെ അവൾ ഉഗ്രൻ പ്രണയിനിയാണ്.. അവളെന്റെ അമ്മക്ക് നല്ല ഒരു മകളാണ്. എന്റെ വീടിനെ ഏറ്റവും സുന്ദരമാക്കിയ ഇന്റീരിയർ ഡിസൈനർ ആണ്.

എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ഒരു ‘അമ്മയാണ്. ജീവിതത്തോടുള്ള എന്റെ കാഴ്ചപ്പാട് തന്നെ മാറ്റിയവൾ. അപ്പോൾ നിങ്ങൾ ചോദിക്കും പാർവതി അങ്ങനെ അല്ലായിരുന്നു എങ്കിൽ അഞ്ജലി വരുമായിരുന്നോ എന്ന്? അഞ്ജലി വരും. കാരണം അതിനെയാണ് നാം വിധി എന്ന് വിളിക്കുന്നത്. ഞാൻ ഒരു നല്ല പുരുഷനല്ലായിരിക്കാം. പക്ഷെ അഞ്ജലി ഒരു നല്ല പെണ്ണാണ്. നല്ല പെണ്ണിന് പ്രത്യേകിച്ച് നിർവ്വചനങ്ങൾ ഒന്നും വേണ്ട. സത്യമുള്ളവൾ ആയിരുന്നാൽ മതി. സ്നേഹമുളളവൾ ആയിരുന്നാൽ മതി. പുരുഷന് ഇത് രണ്ടും മതി… ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

അനുഭവങ്ങൾ

മോൾക്ക് അധികം പ്രായമായിട്ടില്ലല്ലോ, രണ്ടാം കെട്ടുകാരെ ആരെയെങ്കിലും കണ്ടെത്തി…

Published

on

By

രചന: സജി തൈപ്പറമ്പ്

മരുമകൻ്റെ മരണാനന്തരചടങ്ങുകളൊക്കെ കഴിഞ്ഞ് തറവാട്ടിലേക്ക് മടങ്ങുമ്പോൾ അയാളുടെയൊപ്പം മകളും അവളുടെ മൂന്ന് മക്കളുമുണ്ടായിരുന്നു വിധവയായ നാത്തൂൻ്റെയും ,പറക്കമുറ്റാത്ത കുട്ടികളുടെയും ചിലവുകൾ കൂടി ,തൻ്റെ ഭർത്താവിൻ്റെ തലയിലാകുമെന്ന് മനസ്സിലാക്കിയ അയാളുടെ മരുമകൾ, ഭർത്താവിനെയും കൊണ്ട്, തറവാട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് മാറിത്താമസിച്ചു. മുപ്പത് കൊല്ലം കയർ ഫാക്ടറിയിലെ തറികളോട് മല്ലിട്ട് ,അവസാനം വിരമിക്കുമ്പോൾ, ശിഷ്ടജീവിതം വിശ്രമിക്കാമെന്ന് കരുതിയിരുന്ന അയാൾക്ക്, നാലഞ്ച് വയറുകൾ നിറയ്ക്കാൻ ,വീണ്ടും ജോലിക്ക് പോകേണ്ടി വന്നു ഷഷ്ടി ആഘോഷിക്കേണ്ട പ്രായത്തിൽ, അഷ്ടിക്കുള്ള വക തേടി പോകേണ്ടി വന്നപ്പോൾ, ഒറ്റ പ്രാർത്ഥനയെ അയാൾക്കുണ്ടായിരുന്നുള്ളു.

തൻ്റെ ചെറുമക്കൾ സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തരാകുന്നത് വരെയെങ്കിലും, തൻ്റെ ആയുസ്സും, ആരോഗ്യവും നീട്ടിത്തരണേ എന്ന് ഭർത്താവിൻ്റെ ആ-കസ്മിക മരണത്തിൻ്റെ ഷോക്കിൽ നിന്നും, മകൾ അപ്പോഴും മുക്തയായിരുന്നില്ല ,ഒരുതരം ഡിപ്രഷനിലൂടെയാണ് മകളുടെ ജീവിതം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നതെന്ന തിരിച്ചറിവ്, അയാളെ ഇടയ്ക്കിടെ കു-ത്തിനോവിക്കുന്നുണ്ടായിരുന്നു. പ്രായത്തിൻ്റെ അവശതയും ,ആസ്തമയുടെ അസഹ്യതയും അയാളെ നിരന്തരം അലട്ടിയപ്പോഴും, പലരും അയാളെ ഉപദേശിച്ചു. മോൾക്ക് അധികം പ്രായമായിട്ടില്ലല്ലോ ? രണ്ടാം കെട്ടുകാരെ ആരെയെങ്കിലും കണ്ടെത്തി ,മകളെ ഒരു വിവാഹം കൂടി കഴിപ്പിച്ചിരുന്നെങ്കിൽ, നിങ്ങൾക്ക് എവിടെയെങ്കിലും മാറി സ്വസ്ഥമായി ഇരിക്കാമായിരുന്നല്ലോ എന്ന് പക്ഷേ, വിഷാദ രോഗിയായ തൻ്റെ മകളെയും, പ്രായപൂർത്തിയാകാത്ത കുട്ടികളെയും ഏറ്റെടുക്കാൻ ആരും തയ്യാറാകില്ലെന്ന സത്യം മനസ്സിലാക്കിയ അയാൾ, തൻ്റെ പ്രയത്നം തുടർന്നുകൊണ്ടിരുന്നു.

കാലങ്ങൾ കഴിഞ്ഞു, കുട്ടികൾ വളർന്നു യുവാക്കളായി, അവർക്ക് ചെറുതെങ്കിലും സ്ഥിരവരുമാനമുള്ള ജോലിയുമായി അതിനിടയിൽ മകൾക്ക് കൗൺസിലിങ് നല്കാനും അവളെ സാധാരണ നിലയിലേക്ക് കൊണ്ട് വരാനുള്ള അയാളുടെ ശ്രമവും ഫലം കണ്ടിരുന്നു. അപ്പോഴേക്കും പടുവൃദ്ധനായ അയാൾക്ക്‌, ശാരീരികാസുഖങ്ങൾക്ക് പുറമെ ,ചില നേരങ്ങളിൽ ഓർമ്മക്കുറവുണ്ടാവാനും തുടങ്ങി . അത് മൂലം അയാൾ ഇടയ്ക്കിടെ ഉടുവസ്ത്രത്തിൽ മൂത്രമൊഴിക്കുകയും , വീട്ടിൽ നിന്ന് രാത്രികളിൽ ഇറങ്ങി പോകുകയുമൊക്കെ ചെയ്ത് തുടങ്ങിയപ്പോൾ , ആദ്യമൊക്കെ, മകളും ചെറുമക്കളും അനുഭാവത്തോടെ അയാളോട് പെരുമാറുകയും, സ്നേഹത്തോടെ ശാസിക്കുകയും, തിരിച്ച് വീട്ടിലേക്ക് കൂട്ടികൊണ്ട് വരികയുമൊക്കെ ചെയ്തു. പക്ഷേ, ദിവസങ്ങൾ കഴിയുന്തോറും, അയാളുടെ അസുഖം മൂർച്ഛിക്കുകയും, മകളുടെ കഷ്ടപ്പാടുകൾ ദിനംപ്രതി വർദ്ധിക്കുകയും ചെയ്തപ്പോൾ, മക്കൾ പറഞ്ഞ ഉപായമാണ് നല്ലതെന്ന് അവൾക്കും തോന്നി . ചില രാത്രികളിൽ, സ്വബോധം നഷ്ടപ്പെടുന്ന അയാൾ , സ്വന്തം കിടപ്പ് മുറിയിൽ നിന്ന് ഇറങ്ങിപ്പോകുന്ന ശീലം ഉണ്ടായിരുന്നത് കൊണ്ട് ,എന്നും പുറത്ത് നിന്ന് പൂട്ടിയിട്ടിരുന്ന ആ മുറിയുടെ വാതിലുകൾ,

അന്ന് പക്ഷേ മലർക്കെ തുറന്നിട്ടിട്ടാണ്, മകൾ സ്വന്തം മുറിയിലേക്ക് കിടക്കാൻ പോയത്. അച്ഛൻ ഏത് സമയവും പുറത്തേയ്ക്കിറങ്ങുമെന്നറിയാവുന്ന അവൾ ഉറക്കമിളച്ച് കാത്തിരുന്നു ,ഒടുവിൽ വേച്ച് വേച്ച് മുറിയിൽ നിന്ന് അച്ഛൻ പുറത്തേയ്ക്കിറങ്ങുന്നത് അരണ്ട വെളിച്ചത്തിൽ ശ്വാസമടക്കിപ്പിടിച്ച് മകൾ നോക്കിയിരുന്നു. തറവാട്ട് മുറ്റവും പടിപ്പുരയും കടന്ന് ,അയാൾ നടന്ന് പോകുന്നത്, ഇടയ്ക്കിടെ തീവണ്ടികൾ ചീറിപ്പായുന്ന കുറച്ചകലെയുള്ള റെയിൽ പാളത്തിലേക്കാണെന്ന്, പഴയ അനുഭവങ്ങളിലൂടെ അവൾക്കറിയാമായിരുന്നെങ്കിലും, അച്ഛനെ തടയാൻ മുൻപത്തെ പോലെ അവൾ ശ്രമിച്ചില്ല കാരണം അവളുടെ മക്കൾ പറഞ്ഞ് കൊടുത്ത ഉപായം അതായിരുന്നു. പിറ്റേന്ന് പുലർച്ചെ നാട്ട്കാർ വന്ന് വിവരം പറഞ്ഞത് കേട്ട് അലമുറയിട്ട് കൊണ്ടവൾ തുറന്ന് കിടന്ന അച്ഛൻ്റെ മുറിയിലേക്ക് ചെന്നു അവിടെ കട്ടിലിൻ്റെ മുകളിൽ മുഷിഞ്ഞ പേപ്പറും പേനയും കണ്ട അവൾ, ജിജ്ഞാസയോടെ അതെടുത്ത് നോക്കി ,അതിൽ ഇങ്ങനെ എഴുതിയിരുന്നു മകളേ ..നീയിന്ന് അച്ഛൻ്റെ മുറിയുടെ വാതിലുകൾ മലർക്കെ തുറന്ന് വച്ചത് അച്ഛൻ്റെ മരണത്തിലേക്കുള്ള യാത്ര എളുപ്പമാക്കാനാണെന്ന് മനസ്സിലായി , അതറിഞ്ഞ് കൊണ്ട് തന്നെ ഞാൻ പോകുന്നു ,ഭാവിയിൽ നിൻ്റെ മക്കൾ, നീ കിടക്കുന്ന മുറിയുടെ വാതിലുകൾ, ഇത് പോലെ തുറന്നിടാതിരിക്കട്ടെ,,,,

Continue Reading

Most Popular