Connect with us

പ്രണയം

ഇനി ഒരു നിമിഷം ഈ വീട്ടിൽ നിൻറെ കൂടെ ഞാനുണ്ടാകില്ല ടോണി

Published

on

രചന: Jasmine Rose
ഇനി ഒരു നിമിഷം ഈ വീട്ടിൽ നിൻറെ കൂടെ ഞാനുണ്ടാകില്ല ടോണി. വർഷങ്ങൾക്കു മുന്നേ ഞാനിഷ്ടപ്പെട്ട, നാല് മാസങ്ങൾക്കു മുന്നേ എന്നെ മിന്നു ചാർത്തിയ ടോണി ഈ രണ്ടു ആഴ്ച കൊണ്ടൊത്തിരി മാറിപോയി. അതെനിക്കുൾക്കൊള്ളാൻ ആകുന്നില്ല, ഞാൻ ആത്മാർത്ഥമായിട്ടാണ് അന്നും ഇന്നും നിന്നെ സ്നേഹിച്ചത്. ഇനിയും അങ്ങനെ തുടരണമെന്നായിരുന്നു ആഗ്രഹവും. പക്ഷെ നിൻ്റെ അകൽച്ച എന്നെ ഒറ്റപ്പെടുത്തുന്നു. എന്നെ ഭ്രാന്തു പിടിപ്പിക്കുന്നു. ഞാൻ എൻ്റെ പപ്പയുടെ അടുത്തേക്ക് പോവുകയാണ്. പപ്പ എന്നെ സ്വീകരിക്കും എനിക്കുറപ്പുണ്ട്. നിന്റെ കൂടെ ഇറങ്ങി വരാൻ തോന്നിയ ആ നിമിഷത്തെ ഞാൻ ശപിക്കുന്നു ടോണി ” “നിനക്കിഷ്ടമുള്ളതു പോലെ ചെയാം ദിയ. നിൻറെ ഇഷ്ടത്തിനനുസരിച്ചു മാറാൻ എനിക്ക് സാധിക്കില്ല. അത് നീ പ്രതീക്ഷിക്കുകയും വേണ്ട.” മറുപടി കേൾക്കാൻ നില്കാതെ ദിയ വീടിൻ്റെ പടി കടന്നു പോയി. ഒരു പക്ഷെ ടോണി ഇപ്പോൾ ഏറ്റവും കൂടുതൽ ആഗ്രഹിച്ചതായിരുന്നു അപ്പോൾ സംഭവിച്ചത്. എന്നിരുന്നാലും മനസ്സ് കൊണ്ട് ഒട്ടും ഉൾകൊള്ളാൻ അവനു സാധിക്കുന്നില്ല. ദിയ തന്നെ വിട്ടകന്നു പോകാനും അവൾക്കു നല്ല ഭാവി ഉണ്ടായി കാണാനുമായിരുന്നു ടോണി അകൽച്ച കാട്ടിയത്. അവൻ്റെ ഓർമ്മകൾ പുസ്തകത്താളുകൾ മറിയുന്നത് പോലെ കുറച്ചു പുറകിലോട്ടു സഞ്ചരിച്ചു . ദിയയുടെ വീടിൻ്റെ തൊട്ടടുത്ത് ജോലി സംബന്ധമായി വാടകയ്ക്ക് താമസിക്കാൻ വന്നവനായിരുന്നു ടോണി. സ്വന്തമെന്നു പറയാൻ ആരോരുമില്ലാത്തവൻ. ആദ്യമൊക്കെ ഒരു അയൽവാസി എന്ന പരിചയം മാത്രമേ അവർ തമ്മിൽ ഉണ്ടായിരുന്നുള്ളു. പക്ഷെ, ഒരിക്കൽ ലേറ്റ് ആയതു കൊണ്ട് വീട്ടിലേക്കെത്താൻ നിർവാഹമില്ലാതെ ബസ് സ്റ്റോപ്പിൽ കാത്തു നിന്ന ദിയയെ, ജോലി കഴിഞ്ഞു തിരികെ വരുമ്പോൾ കണ്ട ടോണി സുരക്ഷിതമായി വീട്ടിലെത്തിച്ചതു മുതൽ വെറും പരിചയമെന്നത് മാറി, സൗഹൃദത്തിലേയ്ക്കും ഒരിക്കലും അകലാനാകാൻ സാധിക്കാത്ത വിധം പ്രണയത്തിലേക്കും കലാശിക്കുകയായിരുന്നു.

ദിവ്യമായ പ്രണയം. ആ നാട്ടിലെ ഏറ്റവും വലിയ ബിസിനസ് മാഗ്നെറ് ആയ ജോർജിൻ്റെ രണ്ടു പെൺമക്കളിൽ മൂത്തവൾ. സമ്പന്ന കുടുംബത്തിലെ അംഗം. അവളെ മോഹിക്കാനുള്ള ഒരു യോഗ്യതയുമില്ലാത്തതിനാൽ കഴിവതും അവളിൽ നിന്നും അകലാൻ നോക്കിയ ടോണി അവളുടെ സ്നേഹത്തിനു മുന്നിൽ തോറ്റു പോയി. ദിയയുടെ വീട്ടിൽ കല്യാണ ആലോചന തുങ്ങിയപ്പോൾ ടോണി പോയി അവളുടെ അപ്പച്ചനെ കൂടെ സംസാരിക്കാമെന്നു അവളോട് പറഞ്ഞെങ്കിലും സമ്പന്നനായ തൻ്റെ അപ്പച്ചൻ അനാഥനായ ടോണിയുമായുള്ള വിവാഹം നടത്തിത്തരില്ലെന്ന ഉറപ്പുള്ളതിനാൽ രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ ദിയയുടെ നിർബന്ധപ്രകാരം അവർ രണ്ടു പേരും ഒളിച്ചോടി രജിസ്റ്റർ മാര്യേജ് ചെയ്തു. അതിനു ശേഷം താമസ സൗകര്യവും മറ്റു സഹായങ്ങളും ചെയ്തു കൊടുത്തത്ത് ടോണിയുടെ ഉറ്റ സുഹൃത്തായ സിജോ ആയിരുന്നു. പിന്നീടങ്ങോട്ട് സ്വർഗ്ഗ തുല്യമായ ജീവിതമായിരുന്നു രണ്ടു പേരുടെയും. അനാഥനായ ടോണിയുടെ, അമ്മയും സഹോദരിയും ഭാര്യയും കാമുകിയും എല്ലാമായി ദിയ മാറിയിരുന്നു. എല്ലാ സുഖ സൗകര്യങ്ങളോടും കൂടെ ജീവിച്ചവളായിരുന്നുവെങ്കിലും ടോണിയുടെ കൂടെ സൗകര്യങ്ങൾ കുറവുള്ള ആ കൊച്ചു വാടകവീട്ടിൽ ദിയ സംതൃപ്ത ആയിരുന്നു . വീട്ടിൽ നിന്നും പോയ ശേഷം അവൾ ഒരിക്കലും തൻ്റെ പപ്പയെ വിളിക്കുകയോ അത് തിരിച്ചു സംഭവിക്കുകയോ ചെയ്തില്ല. അതിനു അവൾ ശ്രമിച്ചുമില്ല പക്ഷെ ദൈവത്തിന്റെ പരീക്ഷണമെന്നോണമായിരിക്കാം ഒരിക്കൽ ജോലി ചെയുന്ന ഓഫിസിൽ തലകറങ്ങി വീണ ടോണിയെ ഹോസ്പിറ്റലിലെത്തിച്ചു നടത്തിയ പരിശോധനയ്‌ക്കൊടുവിൽ ക്യാൻസറിന്റെ രണ്ടാം സ്റ്റേജ് ആണെന്നറിഞ്ഞത്. ജീവിതത്തിനും മരണത്തിനുമിടയിൽ ഫിഫ്റ്റി ഫിഫ്റ്റി ചാൻസ് മാത്രം എന്നാണ് ഡോക്ടർ പറഞ്ഞത്. അതറിഞ്ഞ ടോണിയേ തളർത്തിയത് ഇതറിഞ്ഞാലുണ്ടാകുന്ന ദിയയുടെ പ്രതികരണമായിരുന്നു. ജീവിതം തുടങ്ങി നാല് മാസം കഴിഞ്ഞുള്ള ദൈവത്തിന്റെ വികൃതി. തുടർചികിത്സക്ക് ഒരുപാടു പൈസ ആവശ്യമായിരുന്നു. പക്ഷെ ടോണിയുടെ തുച്ഛമായ ശമ്പളം വീട്ടു വാടകയ്ക്കും വീട്ടു ചിലവിനും മാത്രമേ തികയാറുള്ളു .. പിന്നീടങ്ങോട് എങ്ങനെയെങ്കിലും ദിയയെ തന്നിൽ നിന്നുമകറ്റി അവൾക്കൊരു നല്ല ജീവിതം ഉണ്ടായിക്കാണണമെന്ന ആഗ്രഹം മാത്രമായിരുന്നു ടോണിയുടെ മനസ്സിൽ. അതിനു വേണ്ടി അവൻ മനഃപൂർവം അവളിൽ നിന്നും അകലം പാലിച്ചു. പഴയതു പോലെ ഉള്ള സ്നേഹപ്രകടനങ്ങൾ കുറച്ചു. അവളോട് തൊട്ടതിനും പിടിച്ചതിനും ദേഷ്യം കാണിച്ചു. അതിൻ്റെ ഫലമെന്നോണമാകാം ദിയ വീട് വിട്ടു പോകാൻ തയാറായത്. പിറ്റേന്ന് കാലത്തു ടോണിയെ ചികിൽസിക്കുന്ന ഡോക്ടർ അലക്സ് ഫോൺ വിളിച്ചപ്പോളാണവൻ ഉണർന്നത്. തുടർ ചികിത്സയ്ക്ക് വേണ്ടി ഹോസ്പിറ്റലിലേക്ക് മാറാൻ നിർബന്ധിക്കുവാനായിരുന്നു വിളിച്ചത്. ടോണിയുടെ കാര്യത്തിൽ ഡോക്ടർ അലെക്സിന് ഭയങ്കര താല്പര്യമായിരുന്നു. അതൊരുപക്ഷേ അവനൊരു അനാഥനാണെന്നറിവുള്ളതു കൊണ്ടായിരിക്കാം. ദിയ ഉപേക്ഷിച്ചു പോകാൻ അവൻ നടത്തിയ നാടകം ഉൾപ്പടെ മിക്ക കാര്യങ്ങളും ഡോക്ടർ അലെക്സിന് അറിയാമായിരുന്നു. അങ്ങനെ ഡോക്ടറിന്റെ നിർദേശപ്രകാരം ടോണി തുടർ ചികിത്സയ്ക്ക് വേണ്ടി ഹോസ്പിറ്റലിലേക്ക് മാറിയിരുന്നു. ഹോസ്പിറ്റലുമായി സഹകരിക്കുന്ന ഒരു ചാരിറ്റി സംഘടന ടോണിയുടെ ചികിത്സ ചെലവ് ഏറ്റെടുത്തുവെന്നു ഡോക്ടർ പറഞ്ഞതനുസരിച്ചു അവൻ അവിടെ അഡ്മിറ്റ് ആകുവായിരുന്നു. പിന്നീടങ്ങോട്ട് കീമോ തെറാപ്പിയുടെയും റേഡിയോ തെറാപ്പിയുടെയും ദിനങ്ങളായിരുന്നു. കൂട്ടിനു മരുന്നുകളുടെ മനം മടുപ്പിക്കുന്ന ഗന്ധവും. ഡോക്ടർ അലക്സ് മിക്ക ദിവസങ്ങളിലും തൻ്റെ അമ്മച്ചി ഉണ്ടാകുന്ന ഭക്ഷണത്തിൻറെ ഒരു പങ്കു അവനും കൊടുക്കുമായിരുന്നു. അത് ഭക്ഷിക്കുമ്പോൾ ടോണി ദിയയെ ഓർത്തു പോകും. കാരണം ദിയ ഉണ്ടാകുന്ന ഭക്ഷണത്തിൻറെ അതെ രുചി തന്നെയായിരുന്നു അമ്മച്ചി ഉണ്ടാക്കി കൊടുത്തു വിടുന്ന ഭക്ഷണങ്ങൾക്കും. മാത്രമല്ല മിക്കതും തനിക്കിഷ്ടപ്പെട്ടതും. അത് ഡോക്ടറോട്‌ പറയുമ്പോൾ “ദിയ മനസ്സിൽ നിന്നും മാറാത്തതിനാലാകും”

ഈ തോന്നലെന്നാണദേഹം പറയുക. ടോണിക്ക് സഹായത്തിനു സിജോ കൂടെ ഉണ്ടായിരുന്നു. ഹോസ്പിറ്റ്ലിൽ അഡ്മിറ്റ് ആയി ഒരാഴ്ച കഴിഞ്ഞപ്പോൾ ദിയയുടെ വിവാഹം അവളുടെ അപ്പച്ചന്റെ ഒരു സുഹൃത്തിന്റെ മകനുമായി ഉറപ്പിച്ചെന്നും ടോണിക്കെതിരെ ഡിവോഴ്സ് പെറ്റീഷൻ ഫയൽ ചെയ്തുവെന്നും സിജോ മുഖേനെ അറിയാൻ സാധിച്ചു. ദിയക്കിനിയെങ്കിലും ഒരു നല്ല ജീവിതം കിട്ടുമല്ലോ എന്നതിൽ ടോണി ഒത്തിരി സന്തോഷിച്ചു. എന്നിരുന്നാലും മനസിന്റെ കോണിൽ എവിടെയൊക്കെയോ ഒരു നീറ്റല് അവനനുഭവപ്പെട്ടു. അങ്ങനെ മൂന്നു മാസം കടന്നു പോയി. ഡോക്ടർ ജോർജിൻ്റെ പരിശ്രമവും ദൈവത്തിന്റെ അനുഗ്രഹവുമെന്നോണം ടോണിയുടെ അസുഖം ഏറെ കുറെ കുറഞ്ഞിരുന്നു. ഇന്നാണ് ടോണിയെ ഡിസ്ചാർജ് ചെയുന്ന ദിവസം. “ഇനി എന്താടോ തൻ്റെ പ്ലാൻ?” “അറിയില്ല ഡോക്ടർ, ദിയ കൂടെ ഇല്ലാത്ത ഈ ജീവിതം ഇനിയങ്ങോട്ട് തീർത്തും ദുസ്സഹമായിരിക്കുമെനിക്ക്. എന്നാലും സന്തോഷമുണ്ട് ഡോക്ടർ. അവൾ എന്നെക്കാളും യോഗ്യനായ ഒരാളുടെ ഭാര്യ ആകാൻ പോകുന്നതിൽ. ശിഷ്ട ജീവിതം ദൂരെ ഏതെങ്കിലും നാട്ടിൽ പോയി ഏതെങ്കിലും അനാഥ കുഞ്ഞിനെ ഏറ്റെടുത്തു ജീവിക്കണം. ഒറ്റ തടിയനായത്കൊണ്ട് അതിനു കഴിഞ്ഞില്ലെങ്കിൽ എന്തെങ്കിലും സമൂഹത്തിനു നന്മ വരുന്നത് ചെയ്യണം. അത്ര മാത്രമേ ഉള്ളു. അവളുടെ ഓർമകളുള്ള ഈ നാട്ടിൽ ഇനി ഞാൻ ഉണ്ടാകില്ല” “അപ്പോളിനി ഒരു വിവാഹ ജീവിതത്തെ കുറിച്ച് ടോണി അലോചിക്കുന്നില്ലേ?” “ഇല്ല ഡോക്ടർ, ഇനി എനിക്ക് എൻ്റെ ദിയയുമായിട്ടുള്ള ആ നല്ല നിമിഷങ്ങളുടെ ഓർമ്മകൾ മാത്രം മതി. ഒരു പുതിയ ജീവിതം എനിക്കിനി ഉണ്ടാകില്ല. അവളുടെ സ്ഥാനത്തു ആരെയും ചിന്തിക്കാൻ എനിക്ക് സാധിക്കില്ല ഡോക്ടർ” “ശെരി. എന്തായാലും താങ്കൾ ഇന്ന് ഡിസ്ചാർജ് ആകുവല്ലേ. അതിനു മുന്നേ താങ്കളുടെ ചികിത്സ ചിലവേറ്റെടുത്ത വ്യക്തിയെ കാണണ്ടേ”. എന്നും പറഞ്ഞു ഡോക്ടർ പുറത്തേക്കു പോയി. തിരിച്ചു ഡോക്ടറിന്റെ കൂടെ വന്ന ആളിനെ കണ്ടു ടോണി അമ്പരന്നു പോയി.. ദിയയുടെ അപ്പച്ചൻ ജോർജ് “എന്താ ടോണി. എന്നെ ഇവിടെ ഒട്ടും പ്രതീക്ഷിച്ചില്ലലെ” അമ്പരപ്പ് മാറാതെ ടോണി അയാളെ നോക്കി. “നിന്റെ സംശയങ്ങളെല്ലാം ദാ ഇവള് തീർത്തു തരും” അപ്പോളാണ് വാതിലിനു മറവിലിനു നിക്കുന്ന ദിയയെ ടോണി കണ്ടത് “ദിയ .. താൻ.” ദിയ കരഞ്ഞു കൊണ്ട് ടോണിയേ പോയി കെട്ടിപിടിച്ചു “ഈ ദിവസത്തിന് വേണ്ടിയാ ഞാൻ ഇത്രയും നാൾ കാത്തിരുന്നത്. അലക്സ് അങ്കിൾ ആണ് ചികിൽസിക്കുന്നത് എന്നറിഞ്ഞപ്പോൾ എനിക്കുറപ്പായിരുന്നു നിന്നെ എനിക്ക് തിരിച്ചു കിട്ടുമെന്ന്”…. അമ്പരപ്പ് മാറാതെ ടോണി ദിയയെ തന്നെ നോക്കി “നീ ആലോചിക്കുന്നത് ഞാനിതൊക്കെ എങ്ങനെ അറിഞ്ഞെന്നല്ലേ. നീ എന്നോട് അകലം പാലിച്ചപ്പോളൊക്കെ എനിക്ക് സംശയം തോന്നിയിരുന്നു. ഒരിക്കൽ നീ ഡൈനിങ്ങ് ഹാളിലെ മേശപ്പുറത്തു മറന്നു വെച്ച് പോയ പേപ്പറുകൾ എന്റെ സംശയങ്ങൾക്കുത്തരം നൽകി. അതിൽ നിന്നും ഹോസ്പിറ്റലിലെ അഡ്രസ് കുറിച്ചെടുത്തുകൊണ്ട് നിന്നെ ചികില്സിക്കുന്ന ഡോക്ടറിനെ തേടി പിറ്റേന്ന് തന്നെ പോയിരുന്നു. അപ്പോളാണ് അത് അലക്സ് ഡോക്ടർ ആണെന്നറിഞ്ഞത് . എന്റെ പപ്പയുടെ ഫ്രണ്ട് ആണിദ്ദേഹം. ആദ്യം ഡോക്ടറിനെ കണ്ടപ്പോൾ ഒന്ന് പരുങ്ങി. വീട്ടുകാരെ ഉപേക്ഷിച്ചു പോന്നതല്ലേ ഞാൻ. പക്ഷെ പിന്നീട് അങ്കിളിന്റെ നിർബന്ധപ്രകാരം ഞാൻ പപ്പയെ വിളിച്ചു. നാല് മാസങ്ങൾക്കു ശേഷം പപ്പയുടെ ശബ്ദം കേട്ടപ്പോ എന്തോ എന്റെ മനസ്സ് വിങ്ങിപ്പൊട്ടി ടോണി… ഞാൻ കരുതിയ പോലെ എന്റെ കൂടെ പപ്പയ്ക്ക് ഒരു ദേഷ്യവുമില്ലായിരുന്നു. പിന്നീട്‌ അലക്സ് അങ്കിൾ എൻ്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി പപ്പയോടു സംസാരിച്ചു നിന്റെ രോഗവിവരങ്ങൾ പറഞ്ഞൂ. അങ്ങനെയാ ഈ നാടകങ്ങളൊക്കെ കളിച്ചതു. എനിക്കറിയാം ഞാൻ ഈ സത്യങ്ങളൊക്കെ അറിഞ്ഞാൽ നിനക്കതു താങ്ങാനാകില്ലെന്നു . നമ്മൾ പരസ്പരം എത്ര മാത്രം സ്നേഹിക്കുന്നു എന്ന് നമുക് മാത്രമേ അറിയുള്ളു ടോണി. സാമ്പത്തികമായി നമ്മളെ സഹായിക്കാൻ പപ്പക്ക് മാത്രമേ കഴിയുമായിരുന്നുള്ളൂ. നിന്നോടത് പറഞ്ഞാൽ നിന്റെ ദുരഭിമാനം അത് സമ്മതിക്കില്ലെന്ന് എനിക്കറിയാം. അതാ മനസില്ല മനസോടെ അന്ന് ഞാൻ ആ വീടിന്റെ പടി ഇറങ്ങിയത്. എൻ്റെ ജീവിതത്തെ കുറിച്ചായിരിക്കും നിന്റെ ടെൻഷൻ എന്ന് എനിക്കറിയാമായിരുന്നു. ഞാനാണ് നിനക്കിഷ്ടപ്പെട്ട ഭക്ഷണങ്ങൾ ഉണ്ടാക്കി അങ്കിളിന്റെ കയ്യിൽ കൊടുത്തു വിട്ടിരുന്നത്. നിനക്കറിയോ ടോണി.. നിന്നെ കാണാൻ ഈ ഹോസ്പിറ്റലിൽ ഞാൻ വരാത്ത ദിവസങ്ങൾ കുറവായിരുന്നു. നിന്നെ ഈ റൂമിൽ നിന്നും ടെസ്‌റ്റുകൾക്കും മറ്റും കൊണ്ട് പോകുന്ന സമയം മനസിലാക്കാക്കി ദൂരെ മറഞ്ഞു നിൽക്കുമായിരുന്നു ഞാൻ. കർത്താവിന്റെ മുന്നിൽ എത്ര മുട്ടുകുത്തി പ്രാർത്ഥിച്ചെന്നോ നിന്നെ പഴയതു പോലെ ആക്കി തരാൻ.. പിന്നെ എൻ്റെ കല്യാണമുറപ്പിച്ചെന്നും ഡിവോഴ്സ് ഫയൽ ചെയ്തുവെന്നും സിജോയെ കൊണ്ട് പറയിപ്പിച്ചത് നിനക്ക് എന്നെ കുറിച്ചുള്ള ടെൻഷൻ ഉണ്ടാകാതിരിക്കാനാണ്. അതും അങ്കിളിന്റെ നിർദേശപ്രകാരം. ഞാൻ നിന്നെ വിട്ടു പോകുമെന്ന് തോന്നുന്നുണ്ടോ ടോണി…നീ പറ..” എന്നും പറഞ്ഞു ദിയ ടോണിയേ വാരിപ്പുണർന്നു അപ്പോളേക്കും ജോർജ് ടോണിയുടെ അടുത്തെത്തി അവനോടായി പറഞ്ഞു “അവളെന്നോട് ഒരു വാക്കു പറഞ്ഞിരുന്നെങ്കിൽ നിങ്ങളുടെ വിവാഹത്തിന് ഞാൻ സമ്മതിക്കുമായിരുന്നു. ഇവളുടെ ഇഷ്ടം തന്നെയാണ് ഞങ്ങൾക്കെല്ലാവർക്കും. പക്ഷെ എന്നെ മനസ്സിലാക്കാതെ നിങ്ങളെ സ്നേഹത്തെ ഞാൻ എതിർക്കുമെന്ന് തെറ്റിദ്ധരിച്ചു കൊണ്ട് രണ്ടു പേരും ഒളിച്ചോടിയപ്പോൾ തകർന്നത് ഞാൻ മാത്രമല്ല ടോണി. ഇവളുടെ അമ്മയും അനിയത്തിയും കൂടിയാണ്. അല്ലെങ്കിലും ഇപ്പോളത്തെ കാലത്തു പ്രണയം തലയ്ക്കു പിടിച്ചാൽ കണ്ണ് കാണില്ലല്ലോ. എനിക്കുറപ്പുണ്ടായിരുന്നു ഇവൾ തിരിച്ചു വരുമെന്ന്. പക്ഷെ അന്ന് അലക്സ് എന്നെ വിളിച്ചു നിന്റെ കണ്ടിഷൻ പറഞ്ഞപ്പോൾ എന്ത് വില കൊടുത്തും നിൻറെ ജീവൻ രക്ഷിക്കണമെന്ന് മാത്രമേ ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നുള്ളു. ഒന്നുമില്ലേലും നീ എന്റെ ദിയ മോൾടെ കഴുത്തിൽ മിന്നു ചാർത്തിയവനല്ലേ”… അത് കേട്ട് കഴിഞ്ഞപ്പോൾ ടോണി തുടർന്നു. “എന്നോട് ക്ഷമിക്കു പപ്പാ. പപ്പയുടെ അടുത്ത് വന്നു പെണ്ണ് ചോദിക്കാനുള്ള യോഗ്യത എനിക്കില്ലാത്തതു കൊണ്ടാണ് പലപ്പോഴും അതിനൊരുങ്ങിയിട്ടും മനസ്സനുവദിക്കാതിരുന്നത്. അനാഥനായ എനിക്ക് നിങ്ങൾ ഇവളെ തരില്ലെന്ന് തോന്നിപോയി . പക്ഷെ ദിയയുടെ നിർബന്ധം കൊണ്ട് മാത്രമാ ഇവളെ വിളിച്ചിറക്കികൊണ്ടു പോകേണ്ടി വന്നത്.” “സാരമില്ല കുട്ടി. മക്കളുടെ അടുത്ത് ക്ഷമിക്കാൻ ഞങ്ങൾ മാതാപിതാക്കൾക്കെ കഴിയുള്ളു. നീ ഇനി മുതൽ അനാഥനാണെന്ന തോന്നൽ വേണ്ട. എൻ്റെ മൂത്ത മകനാണ് നീ. ആ സ്നേഹം നിനക്ക് ഞാനും ഇവളുടെ മമ്മിയും തരും . പിന്നെ കൂടപ്പിറപ്പിന്റെ സ്നേഹം ഇവളുടെ അനുജത്തിയും. ” സന്തോഷം കൊണ്ട് ടോണിയുടെ കണ്ണുകൾ നിറഞ്ഞു. പിന്നീടങ്ങോട്ടുള്ള സന്തോഷം നിറഞ്ഞ പുതിയ ജീവിതത് സന്തോഷം കൊണ്ട് ടോണിയുടെ കണ്ണുകൾ നിറഞ്ഞു. പിന്നീടങ്ങോട്ടുള്ള സന്തോഷം നിറഞ്ഞ പുതിയ ജീവിതത്തിലേക്ക് അവർ രണ്ടു പേരും ചുവടു വെച്ചു ………

പ്രണയം

കൂടെ പഠിച്ച കുട്ടിയല്ലേ എന്നു കരുതി കുറച്ചു സ്വാതന്ത്ര്യത്തോടെ പെരുമാറിയപ്പോൾ…

Published

on

രചന: നിഷ L

“നീയും ഹസ്ബൻഡും തമ്മിൽ എങ്ങനാ… “?? “!സ്വരൂപിന്റെ ചോദ്യം കേട്ട് മിഥില ഒന്ന് സംശയിച്ചു ..”അതെന്തടാ… അങ്ങനെ ചോദിച്ചത്.. രാജീവേട്ടൻ ഒരു പാവം ആണെടാ…. “!!”അതെനിക്കറിയാം ഞാൻ ചോദിച്ചത് അതല്ല.. “!!”പിന്നെ നീ എന്താ ചോദിക്കുന്നത്..? “!!”അല്ല… ഈ ബെഡ്റൂമിൽ ഒക്കെ ആൾ അങ്ങനെ എന്ന്..? “!!!ഒന്നു ഞെട്ടി മിഥില പെട്ടെന്ന് ഫോൺ കട്ട് ചെയ്തു..ഈശ്വരാ ഇവൻ എന്തൊക്കെയാ ചോദിക്കുന്നത്.. !!! കൂടെ പഠിച്ച കുട്ടിയല്ലേ എന്നു കരുതി കുറച്ചു സ്വാതന്ത്ര്യത്തോടെ പെരുമാറിയപ്പോൾ… എന്തും ചോദിക്കാം എന്നായിരിക്കുന്നോ അവന്…പഠിക്കുന്ന കാലത്ത് വളരെ നല്ല കുട്ടി ആയിരുന്നു അവൻ… ഇപ്പോൾ എന്താണ് പറ്റിയത്..????അവന്റെ ആ ചോദ്യം മിഥിലയുടെ മനസ്സിനെ അന്നു മൊത്തം അലട്ടിക്കൊണ്ടിരുന്നു..അവളുടെ മനസ്സിലേക്ക് അവളുടെ ഭർത്താവ് രാജീവന്റെയും രണ്ടു കുഞ്ഞുങ്ങളുടെ മുഖം കടന്നുവന്നു.. രാജീവ്‌ ഒരു പ്രൈവറ്റ് കമ്പനിയിലെ ജോലിക്കാരനാണ്. രണ്ടു ആൺകുട്ടികൾ ആണ് രാജീവിനും മിഥുവിനും. ഒരാൾ അഞ്ചിലും ഒരാൾ മൂന്നിലും പഠിക്കുന്നു. ഉള്ളത് കൊണ്ട് സന്തോഷമായി ജീവിക്കുന്ന ഒരു കൊച്ചു കുടുംബം.സ്വരൂപ്‌മായുള്ള ബന്ധം എത്രയും പെട്ടെന്ന് നിർത്തണം…. ഇല്ലെങ്കിൽ അത് തന്റെ കുടുംബ ജീവിതത്തെ തന്നെ ബാധിക്കും… മിഥു മനസ്സിലോർത്തു…

രാജീവും കുട്ടികളും പോയി കഴിയുമ്പോൾ വെറുതെ ഇരിക്കുന്ന സമയത്തു അവൾ വാട്സ്ആപ്പ് നോക്കാറുണ്ട്. അങ്ങനെ ഇരിക്കെ ഒരു മാസം മുൻപ് തുടങ്ങിയതാണ് അവളുടെ പത്താം ക്ലാസ്സ്‌ ബാച്ചിലെ കുട്ടികൾ ചേർന്നൊരു വാട്സ്ആപ്പ് ഗ്രൂപ്പ്. അവിടെ നിന്നാണ് അവൾക്ക് സ്വരൂപും ആയിട്ടുള്ള ബന്ധം തുടങ്ങുന്നത്. പഴയ കൂട്ടുകാരുടെ ഒക്കെ വിശേഷങ്ങൾ അറിയാൻ സാധിച്ചത് ആ ഗ്രൂപ്പിൽ കൂടിയാണ്. അതുകൊണ്ട് ഒഴിവ് സമയങ്ങളിൽ കൂട്ടുകാർ എല്ലാം ഗ്രൂപ്പിൽ വരികയും വിശേഷങ്ങൾ പങ്കു വയ്ക്കുകയും ചെയ്തു പോന്നു.അങ്ങനെ ഒരു ദിവസമാണ് സ്വരൂപിന്റെ പേഴ്സണൽ മെസ്സേജ് വരുന്നത്. അതിൽ അവൾക്ക് അസ്വാഭാവികത ഒന്നും തോന്നിയതുമില്ല. ആദ്യമൊക്കെ വളരെ നല്ല രീതിയിൽ തന്നെയായിരുന്നു സംസാരിച്ചിരുന്നത്. ഇന്നിപ്പോൾ സംസാരത്തിന്റെ ഗതി മാറിയിരിക്കുന്നു. മറ്റു കൂട്ടുകാരെ പോലെ വിശേഷങ്ങൾ പങ്കു വയ്ക്കാനൊന്നും അവന് താല്പര്യമില്ല. പകരം അവന് മറ്റെന്തൊക്കെയോ അറിയാനായിരുന്നു താല്പര്യം. കൂടെ പഠിച്ച കുട്ടികളുടെ കൂട്ടത്തിൽ ഇതുവരെ വിവാഹം കഴിക്കാത്തത് അവൻ മാത്രമാണ്.എന്തായാലും അവനുമായി ഒരു അകലം പാലിക്കാൻ അവളുടെ മനസ് പറഞ്ഞു.എങ്കിലും അവൾ തന്റെ പഴയ കൂട്ടുകാരികളെ വിളിച്ചു അവനെ കുറിച്ച് തിരക്കാൻ തീരുമാനിച്ചു.”ഹലോ പ്രിയ ഇതു ഞാനാടി മിഥില.. “!!”ഹാ… പറയെടി എന്തൊക്കെയുണ്ട് വിശേഷം..?? “!!”ഒന്നുമില്ലെടി…. ഞാനൊരു കാര്യം ചോദിക്കാൻ വിളിച്ചതാ.. “!!”എന്താടി കാര്യം..? “!!”നമ്മുടെ കൂടെ പഠിച്ച സ്വരൂപില്ലേ… അവൻ എങ്ങനെ..? “!!”അതെന്താ നീ അങ്ങനെ ചോദിച്ചത്…? “!!” അല്ലാ എനിക്കൊരു സംശയം അവൻ പഴയ ആൾ തന്നെയാണോന്ന് .. സ്വഭാവത്തിൽ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്ന് തോന്നുന്നു.. “!!”എന്താടി അങ്ങനെ തോന്നാൻ..? “!!” ഇന്നലെ അവൻ എന്നോട് മോശമായി സംസാരിച്ചു…”!!ശേഷം മിഥു സംഭവിച്ചതൊക്കെ പ്രിയയോട് പറഞ്ഞു.ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം പ്രിയ പറഞ്ഞു…”ശരിയാടി എന്നോടും അവൻ മോശമായി സംസാരിച്ചിരുന്നു മുൻപ്. അതോടുകൂടി ഞാൻ അവനുമായുള്ള ബന്ധം നിർത്തിവെച്ചിരിക്കുകയാണ്.. “!!”ങ്‌ഹേ… സത്യമാണോ നീ പറയുന്നത്..?? “!!

“അതേടി അവന് നമ്മുടെ പേഴ്സണൽ കാര്യങ്ങളൊക്കെ അറിയണം പോലും.. എന്നോടൊരിക്കൽ അശീലമായി സംസാരിച്ചതുകൊണ്ട് ഇപ്പോ ഞാൻ അവനുമായി ഒരു കോൺടാക്ടും ഇല്ല… എനിക്ക് പേടിയാ വെറുതെ എന്തിനാ അവനോടൊക്കെ അടുപ്പത്തിന് പോയി നമ്മുടെ കുടുംബം തകർക്കുന്നത്…”!!”ശരിയാടി … ഞാനും അങ്ങനെ തന്നെയാ ചിന്തിച്ചത്.. വെറുതെ വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്തു തോളത്തു വയ്ക്കണ്ട. നമ്മുടെ ഗ്രൂപ്പിലെ ബാക്കി പെൺകുട്ടികൾക്ക് കൂടി ഒരു മുന്നറിയിപ്പ് കൊടുത്തേക്കാം. ആരും ഇനി അവനോടു കൂടുതൽ അടുപ്പത്തിന് പോകാതിരിക്കട്ടെ… !!””ഞാനെന്നാൽ നമ്മുടെ മറ്റു കൂട്ടുകാരികളെ ഒന്ന് വിളിച്ച് നോക്കട്ടെ.. നീയും മാക്സിമം പേരോട് പറയാൻ ശ്രമിക്കണം…. “!!”ശരിയെടി…..വെറുതെ മിണ്ടാതിരുന്നാൽ അവൻ മറ്റുള്ളവരോടും ഈ രീതിയിൽ പെരുമാറും… ഞാനും പറയാമെടി .. “!!”പിന്നീട് മിഥില കൂട്ടുകാരായ റീനയെയും കാവ്യയേയും മഞ്ജുവിനെയും വിളിച്ചു ഇതേകാര്യം പറഞ്ഞു.. . അതിൽ കാവ്യക്കും മഞ്ജുവിനും അവനിൽനിന്ന് ഇതേ അനുഭവം നേരിട്ടതായി അവർ പറഞ്ഞു…അപ്പോൾ അവൻ വിചാരിച്ചതിലും വലിയ തറയാണ്. ഇനി അവനെ വെറുതെ വിട്ടുകൂടാ… അവൾ മനസ്സിലോർത്തു.പിന്നീട് മിഥില ഗ്രൂപ്പിൽ ഉണ്ടായിരുന്ന മുഴുവൻ പെൺകുട്ടികൾക്കും പേഴ്സണൽ മെസ്സേജ് അയച്ചു..”സ്വരൂപിനെ സൂക്ഷിക്കണം… അവൻ വളരെ മോശം സ്വഭാവമാണ് ഇപ്പോൾ.. ഒരു അകലം പാലിക്കുന്നതാണ് നമുക്ക് നല്ലത്… “!!!മെസ്സേജ് കിട്ടിയവർ ഒക്കെ അവളെ വിളിച്ച് കാര്യം അന്വേഷിക്കുകയും…മിഥു അവൾക്ക് നേരിട്ട ദുരനുഭവം അവരോട് പറയുകയും ചെയ്തു..രണ്ടു മൂന്നു ദിവസങ്ങൾക്കുശേഷം സ്വരൂപ് വീണ്ടും മിഥിലയെ വിളിച്ചു. പക്ഷേ അവൾ ഫോൺ എടുത്തില്ല.. നിരാശനായ അവൻ മറ്റു പെൺകുട്ടികൾക്ക് മെസ്സേജ് അയച്ചു എങ്കിലും അവരൊക്കെ മെസ്സേജ് കണ്ടു എന്നുള്ളതിന് തെളിവായി നീലവര മാത്രം തെളിഞ്ഞു കണ്ടു. പക്ഷേ ആരും മറുപടി അയച്ചില്ല..അവന് എന്തൊക്കെയോ സംശയങ്ങൾ തോന്നി.. ഇതെന്താ ആരും മൈൻഡ് ചെയ്യാത്തത്… എന്തോ പ്രശ്നമുണ്ടല്ലോ.. ചിന്തിച്ചു കൊണ്ട് അവൻ വീണ്ടും മിഥുവിനെ ഫോൺ ചെയ്തു.. ഇപ്രാവശ്യം അവൾ കോൾ എടുത്തു..”എന്താടി വിളിച്ചിട്ട് എടുക്കാഞ്ഞത്….? “!!”നീ വിളിക്കുമ്പോൾ ഉടനെ എടുക്കാൻ നീ എന്റെ ആരാ..?? !!! ഭർത്താവോ, അച്ഛനോ അതോ കാമുകനോ… !!””അവൾ പരുഷമായിചോദിച്ചു..”നിന്റെ സ്വരത്തിന് എന്താ ഒരു മാറ്റം…”?? !!” എന്താ നിന്നോട് തേനൂറുന്ന സ്വരത്തിൽ സംസാരിക്കണമെന്ന് നിർബന്ധമുണ്ടോ..? “!!”ഡി….. “!!!അവൻ ദേഷ്യത്തോടെ വിളിച്ചു..”ഹ്മ്മ്… നിന്റെ ദേഷ്യം നിന്റെ വീട്ടിൽ ഉള്ളവരോട് കാണിച്ചാൽ മതി… എന്നോട് വേണ്ട.. “!!”നിനക്കിപ്പോൾ പഠിക്കുന്ന കാലത്തെ സ്വഭാവമല്ലെന്നും ,,, നിന്റെ സ്വഭാവത്തിൽ വന്ന മാറ്റത്തെ കുറിച്ചുമൊക്കെ എനിക്ക് നന്നായി അറിയാം. നീ പ്രിയയോടും മഞ്ചുവിനോടും കാവ്യയോടും പറഞ്ഞതൊക്കെ അവളുമാർ എന്നോട് പറഞ്ഞിട്ടുണ്ട്….. “!!!

അവൻ ഒന്ന് ഞെട്ടി..”എന്താ… എന്താ പറഞ്ഞത്… “??? !!”ഹാ.. നീയിപ്പോഴേ വിയർക്കാൻ തുടങ്ങിയാൽ എങ്ങനെയാ… ഞാൻ ബാക്കി കൂടി പറയട്ടെ…… !!!”നമ്മുടെ ബാച്ചിലെ മുഴുവൻ പെൺകുട്ടികൾക്കും ഞാൻ നിന്നെ കുറിച്ച് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ഇനി നിന്റെ മറ്റേ സ്വഭാവം കൊണ്ട് ആരുടെയും അടുത്തേക്ക് ചെല്ലണ്ട… കുട്ടികളും കുടുംബവുമായി ജീവിക്കുന്ന ഞങ്ങൾക്ക് ഞങ്ങളുടെ ജീവിതം തന്നെയാ വലുത്. അല്ലാതെ പണ്ടെങ്ങോ കൂടെ പഠിച്ച കൂട്ടുകാരനല്ല… “!!!താൻ മെസ്സേജ് അയച്ചിട്ടുണ്ട് ആരും റിപ്ലൈ തരാഞ്ഞതിന്റെ കാരണം അവൻ ഇപ്പോൾ പിടികിട്ടി…അവന്റെ മനസ്സിൽ മിഥുവിനോട് പക തോന്നി..മിഥു വീണ്ടും തുടർന്നു….” നിന്റെ വീട്ടിലും ഇല്ലേ രണ്ടു പെൺകുട്ടികൾ,,, നിന്റെ പെങ്ങന്മാർ.. അവർ കൂടെ പഠിച്ച ആൺകുട്ടികളോട് ഇത്തിരി അടുപ്പത്തിൽ പെരുമാറി എന്ന് കരുതി ആരെങ്കിലും നിന്റെ പെങ്ങമ്മാരോട് മോശമായി സംസാരിച്ചാൽ നിനക്ക് ഇഷ്ടപ്പെടുമോ…???? !!! അതു പോലെതന്നെ അന്തസ്സും അഭിമാനവും ഉള്ള പെണ്ണുങ്ങൾ തന്നെയാണ് ഞങ്ങളും.. കൂടെ പഠിച്ചു എന്ന് കരുതി എന്തും ചോദിക്കാനുള്ള ലൈസൻസ് അല്ല അത്….”!!!”നിനക്ക് ഇപ്പോൾ എന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടാവും എന്ന് എനിക്കറിയാം. പക്ഷേ നീയത് അടക്കി നിന്റെ മനസ്സിൽ തന്നെ വച്ചുകൊണ്ടിരിക്കുന്നതായിരിക്കും നിനക്ക് നല്ലത്….. “!!”ഇല്ലെങ്കിൽ നമ്മുടെ ബാച്ചിൽ ഉള്ള മുഴുവൻ ആൺകുട്ടികളെയും ഞാൻ ഇന്ന് തന്നെ നിന്റെ തനി സ്വഭാവത്തെക്കുറിച്ച് അറിയിക്കും,. അതുമാത്രമല്ല നിന്റെ വീട്ടിൽ വന്നു നിന്റെ അമ്മയുടെയും പെങ്ങന്മാരുടെയും മുന്നിൽവച്ച് നിന്നോട് ഞങ്ങൾ ചോദിക്കുകയും ചെയ്യും…..!!!”ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അവൾ ഫോൺ കട്ട്‌ ആക്കി.ഛെ….!!!ഇനി ഇവളുമാരുടെ അടുത്ത് ഒന്നും നടക്കില്ല.. അവന് വല്ലാത്ത നിരാശ തോന്നി.. ഇനി ആരോടും കൂടുതൽ സംസാരിക്കാൻ പോകാതിരിക്കുന്നതാണ് നല്ലത് എന്ന് അവന് തോന്നി…. ഇപ്പോൾ പെൺകുട്ടികൾ മാത്രമേ തന്റെ സ്വഭാവ മഹിമ അറിഞ്ഞിട്ടുള്ളു… ഇനി ഇവളുമ്മാരോട് കൂടുതൽ വാശിക്ക് നിന്നാൽ ഇതിൽ കൂടുതൽ താൻ നാണം കെടും എന്നവന് മനസ്സിലായി….തന്റെ വിവാഹവും ഇതുവരെ നടന്നിട്ടില്ല… കൂടാതെ കുറച്ചു രാഷ്ട്രീയവുമൊക്കെയായി മറ്റുള്ളവരുടെ മുന്നിൽ ” മാന്യൻ” ആയി പോകുകയാണ്. തന്റെ തനി സ്വഭാവത്തെ കുറിച്ച് ആരെങ്കിലും അറിഞ്ഞാൽ ജീവിതത്തിലെയും രാഷ്ട്രീയത്തിലെയും ഭാവി നശിക്കും. അതുകൊണ്ട് ഇനി ഇവളുമാരുമായുള്ള അടുപ്പം നിർത്തുന്നതാണ് തന്റെ “നല്ല “ഭാവിക്ക് നല്ലത്..മനസ്സിൽ ചിന്തിച്ചു കൊണ്ട് അവൻ ഫേസ്ബുക് തുറന്നു…. അതിലെ കാണാമറയത്തെ സൗഹൃദങ്ങൾക്കായി അവൻ വല വിരിച്ചു കാത്തിരുന്നു… ഏതെങ്കിലും ഒരു ഇര തന്റെ വലയിൽ കുരുങ്ങുമെന്ന പ്രതീക്ഷയോടെ..!!!!ലൈക്ക് കമന്റ്‌ ചെയ്യണേ…

Continue Reading

പ്രണയം

അറിയാതെ കിട്ടിയ പ്രണയം….

Published

on

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി….ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു… അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്…അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു…ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ…അതേല്ലോ… അതെങ്ങനെ അറിയാം…അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്…ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ…കഴിഞ്ഞു… ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല…M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു…ഇപ്പോഴും കള്ളുകുടി ഉണ്ടോ…അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും..

ചേട്ടന്റെ കല്യാണം എന്തെകിലും ആയോ…ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..?എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ…അങ്ങനെ തന്നോട് ആരാ പറഞ്ഞത്…ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്..അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ… അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്…അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു…ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി…അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു…അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ…അതെ സത്യം…ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക…ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം…അതോ… അത് പിന്നെ പറയാം…ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ…പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്…അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ…

അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം…ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ..എന്താ… എന്താ പറഞ്ഞത്…അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”…എന്നിട്ടോഎന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്…എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്….അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു…

കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?..ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല… പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല…അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു…അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല…….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

പ്രണയം

അപ്പുവേട്ടൻ തൊടുമ്പോൾ എനിക്ക് ഒരു മണിക്കൂർ പോലും ഒരുനിമിഷം ആയി മാറുന്നു

Published

on

രചന: Vijay Lalitwilloli Sathya

“അപ്പുവേട്ടാ..ഈഹുക്സ് ഒന്ന്‌ ഇട്ടു തരുമോ””തന്റെ പ്രിയതമ ബ്ലൗസിന് ഹുക്സ് ഇടാൻ വിളിച്ചപ്പോൾ ബെഡിൽ ഇരുന്ന് പുസ്തകം വായിക്കുകയായിരുന്നു അപ്പു.”ഇതെന്താ ശിവകാമി പഴയ മോഡൽ””ഒന്ന് പരീക്ഷിക്കാം എന്ന് വെച്ചു “പണ്ട് തന്നെ ഇത് പോലെ അമ്മ താൻ രണ്ടു,മൂന്ന് ക്ലാസിൽ പഠിക്കുന്ന കാലത്തു വിളിക്കാറുണ്ട്. അപ്പു അപ്പോൾ ഓർത്തു.”പ്ലീസ് പിറകിൽ ആയതുകൊണ്ടല്ല…. ഹെല്പ് ചെയ്യ്…വാ”അവൾ കെഞ്ചി.അപ്പു എഴുന്നേറ്റ് ചെന്ന് ഹുക്സുകൾ ഓരോന്ന് ഇട്ടുകൊടുത്തു.””ഇവളുടെ ഒരു കാര്യം”അപ്പുവിനെ വിരലുകളിലെ സ്പർശനം ഏറ്റപ്പോൾ അവളൊന്നു പുളകിതയായി.അപ്പു എന്ന ആരാധ്യപുരുഷൻ അവളിലേക്ക് വന്ന ആ നിമിഷവും ആ ഓർമ്മയും ഇടയ്ക്കിടെ അവൾ വന്നു നിറയാറുണ്ട്അവളുടെ ചിന്തയെ ആ കഴിഞ്ഞ പഴയ മായിക ലോകത്തെക്ക്കൂട്ടിക്കൊണ്ടുപോയി.സുബ്രു കനകമ്മാൾ ദമ്പതികൾക്ക് കുട്ടികളില്ല.സുബ്രു ക്ഷേത്ര കർമ്മങ്ങളും നോക്കുന്ന ഒരാളാണ്. രാവിലെ അതിരാവിലെ ക്ഷേത്രത്തിലെത്തി പൂജയ്ക്ക് വേണ്ട ഒരുക്കങ്ങൾ ഒരുക്കുന്നതിൽ പൂജാരിയെ സഹായിക്കുന്നു.ഒരു ദിവസം പ്രഭാതത്തിൽ എഴുന്നേറ്റ് ഇങ്ങനെ പോകുമ്പോൾ ക്ഷേത്ര കുളക്കടവിൽ ഒരു പിഞ്ചു കുഞ്ഞിന്റെ കരച്ചിൽ കേട്ടു നോക്കുമ്പോൾ ഒരു പിഞ്ചുകുഞ്ഞിനെ ആരോ ഉപേക്ഷിച്ച അവിടെ കിടത്തി പോയിരിക്കുന്നു.സുബ്രു വേഗം വാരിയെടുത്തു. ആരെയും കാണാതെ വേഗം വീട്ടിലേക്ക് പോയി. തന്റെ ഭാര്യ കനകം മാളിന് വിളിച്ചു കാണിച്ചു.

അവൾക്കും സന്തോഷമായി.”സുബ്ര അണ്ണാ നമുക്ക് ഇതിനെ വളർത്താം പക്ഷേ ഈ നാട്ടിൽ നിന്നാൽ ഇത് ആരുടേതാണെന്ന് ചോദ്യം ഉണ്ടാവും നമുക്ക് വേറൊരു നാട്ടിലേക്ക് പോകാം അവിടെ താമസിച്ചു കുട്ടി ഇച്ചിരി വലുതാവുമ്പോൾ നമുക്ക് തിരിച്ചു വരാം “അങ്ങനെ തീരുമാനിച്ച അവർ ആ കുട്ടിയെ കൊണ്ട് വെള്ളകീറും മുമ്പേ നാട്ടിൽ നിന്നും സ്ഥലംവിട്ടു.പിന്നെ വേറെ നാട്ടിൽ പോയി ജീവിച്ച അവർ മകൾക്ക് പത്തു വയസ്സായപ്പോൾ സ്വന്തം നാട്ടിൽ തിരിച്ചെത്തി.നാട്ടുകാർ കരുതിയത് സുബ്രു അണ്ണൻ പോയതിനുശേഷം ആ നാട്ടിൽ വച്ചുണ്ടായ കുട്ടിയായിരിക്കും എന്നാണ്. ആർക്കും ഒരു സംശയവും ഉണ്ടായില്ല.നാട്ടിൽ വന്ന് അവർ പഴയ ആ ക്ഷേത്രത്തിൽ ജോലി നോക്കി ജീവിക്കുകയാണ് ഇപ്പോൾ.ഇതിനിടെ അവർക്ക് വേറെ കുട്ടികൾ ഒന്നും ഉണ്ടായില്ല. ആ കുട്ടിക്ക് അവർ ശിവകാമി എന്നാണ് പേര് വെച്ചത്.അതിവസുന്ദരികുട്ടി ശിവകാമിയെകാണാൻ അവളുടെ നോട്ടംകിട്ടാൻ ആ നാട്ടിലെ ആൺകുട്ടികൾ ശ്രമിക്കാറുണ്ട്.അവളെ കണ്ടു ഉന്നത ക്ലാസുകളിൽ പോകുമ്പോൾ കുട്ടികൾ എല്ലാവരും ചോദിച്ചുആരാണീ സുന്ദരി. അപ്പോൾ അവളുടെ കൂട്ടുകാരികൾ പറയുംഅമ്പല കാര്യങ്ങൾ നോക്കുന്ന കുടുംബത്തിൽ ഉള്ളതാണ് അവൾ.സുബ്രു കനകമമാൾ ദമ്പതികളുടെ അരുമ മകൾ.!പാട്ടി പട്ടമ്മാളുടെ ചെല്ലം!!ശിവകാമിയുടെ വീടിനടുത്ത് ഒരു അമ്പലമുണ്ട്.അവിടെ ആൽത്തറയിൽ ഒരറ്റത്തു എന്നും വന്നിരിക്കും.അതിന്റെ മുമ്പിൽ മൈതാനമാണ് ആ മൈതാനത്തിൽ വൈകിട്ട് കുട്ടികൾ വന്നു ഫുട്ബോളും ക്രിക്കറ്റും കളിക്കാറുണ്ട്. ശിവകാമി അവിടെയിരുന്നു ക്ഷേത്രത്തിലേക്കുള്ള പൂമാല കോർത്തു കൊണ്ടിരിക്കുംകുഞ്ഞുങ്ങളിലെ ഉള്ള ശീലം.അത്രയേ ഉള്ളൂ.ഈയിടെയായി അവളുടെ മനസ്സിൽ ചെറുപ്പക്കാരൻ സ്ഥാനംകൊണ്ടു. അപ്പു.

അപ്പുവും ആ ഗ്രൗണ്ടിൽ കളിക്കാൻ വരും. അവൾ അപ്പുവേട്ടനിലേക്ക് അടുക്കാൻ ഉണ്ടായ കാരണം ഓർത്തു”കനകം..അന്ത ടിവി പയ്യനെ കൂപ്ഡ് തമിഴ് സംമ്പരുത്തി പാക്കരുത്ക്ക്‌ ടൈം മാച്ച് “ശിവകാമിയുടെ പാട്ടിപട്ടഅമ്മാൾഓർഡർ ഇട്ടു..ഉടനെ ടിവി നന്നാക്കുന്ന അപ്പുവേട്ടനും ശരത്തും വന്നു അപ്പുനെ ഇത്രേം അടുത്തു ആദ്യം കാണുകയണ്‌ അവൾ”ഹമ്മോ എന്തൊരു സൗന്ദര്യം”ഓഫീസ് റൂമിൽ പഠിക്കുകയായിരുന്ന അവൾ വേഗം പുസ്തകംഅവിടെയിട്ട് അകത്തു കയറിപ്പോയി.30 മിനിറ്റിനുള്ളിൽ അവർ ടിവി നന്നാക്കി മടങ്ങി പോയി.അവളുടെ മനസ്സിൽ അപ്പുവിനെ മുഖം തെളിഞ്ഞു നിന്നു എന്താ ഒരു തേജസ് അവൾ തോന്നി.ശിവ കാമി ഫൈനൽ ഇയർ bsc ഫിസിക്സ് പഠിക്കുന്നു..പിറ്റേന്ന് കോളേജിൽ”എവിടെയാ ശിവകാമി നീ””ലാബിലാർന്നെടി “ക്ലാസ്സിൽ നീ ഇന്ന് വല്ല്യ ആളായെടി “”എങ്ങനെ?””ഫിസിക്സ് പ്രൊഫസർ ഇന്നലെ നമുക്ക് തന്ന പ്രോസസ് നീ മാത്രമേ സോൾവ് ചെയ്തുള്ളൂ. ക്ലാസ്സിലെ പഠിപ്പിസ്റ്റ് സോളമന് പോലും ഒന്നു പോലും ചെയ്യാൻ പറ്റിയില്ല.മൂന്നു പ്രോസും നീ സോൾവ് ചെയ്തു… എങ്ങനെ ഒപ്പിച്ചടി ഇതിന്റെ ഉത്തരം””ങേ “ഇന്നലെ രാത്രി വരെ ഒന്നും കമ്പ്ലീറ്റ് ചെയ്തില്ലല്ലോ പിന്നെ ഇതെങ്ങനെ സംഭവിച്ചു..എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല.” നീയാണോ എന്റെ പുസ്തകം എടുത്തു സാറിന് കൊടുത്തത്?”ശിവകാമി അത്ഭുതത്തോടെ ചോദിച്ചു”എല്ലാവരുംകൊടുക്കുന്ന കൂട്ടത്തിൽ നിന്റെ ബുക്‌സും നിന്റെ ബാഗിൽ നിന്ന് എടുത്തു ഞാൻ കൊടുത്തു… ഉം എന്താ..?”സത്യത്തിൽ താൻ ഒന്നും ചെയ്തില്ലല്ലോഅത് എങ്ങനെയുള്ള പറയും. ഏതായാലും ഞാൻ ബുക്സ് കാണട്ടെ അപ്പോൾ അറിയാമല്ലോ.. അവൾ കരുതി.ക്ലാസ്സിൽ കയറി ചെന്നപ്പോൾ പ്രൊഫസർ അവളെ പ്രശംസിച്ചു.”അഭിനന്ദനങ്ങൾ ഇത്രയുംഡിഫിക്കല്റ്റായ പ്രോബ്ലം സോൾവ് ചെയ്തത നീ നാളത്തെ ഐഎസ്ആർഒ വാഗ്ദാനമാണ്‌.

കീപ്പിറ്റപ്പ്””ങേ “അവൾ അത്ഭുതപരതന്ത്രനായി.സത്യം തന്നെയാണോ ഒരുപക്ഷേ മാഷിന് പുസ്തകം മാറിയിട്ടുണ്ടാവും എന്ന് അവൾക്കു തോന്നി.സത്യത്തിൽ ഇന്നലെ വരെതന്റെ ബുക്കിൽ താൻ ഒരു അക്ഷരം പോലും എഴുതിയിട്ടില്ല.എങ്കിലും മാഷ് അഭിനന്ദിച്ചപ്പോൾ അവൾ”താങ്ക്സ്”വിറച്ചുകൊണ്ട് പറഞ്ഞു.അവൾ പുസ്തകംഎടുത്തു നോക്കി ശരിയാണ് തന്റെ പുസ്തകത്തിൽ നല്ലകൈപ്പടയിൽ ആരോ പ്രോബ്ലം സോൾവ് ചെയ്തിരിക്കുന്നു. ഈശ്വരാ ഇതെന്തു മറിമായംഈശ്വരൻ നേരിട്ട് സഹായിച്ചത്ആണോ…..അവൾ ശങ്കിച്ചു പോയി. ആ നിമിഷം…..കണ്ടിട്ട് ഈശ്വരന്റെ കയ്യക്ഷരം ആണെന്ന് തോന്നുന്നില്ല…..അതിനവൾക്ക് ഈശ്വരനെ മുമ്പിൽ കണ്ടിട്ടില്ലല്ലോ പിന്നെങ്ങനെ ഈശ്വരനെ കൈയ്യക്ഷരം അറിയും.അവൾ അവളുടെ കഴിഞ്ഞ ദിവസത്തിലെ ജീവിതത്തിലെ ഓരോ നിമിഷവും റീവൈൻഡ് ചെയ്തു.അപ്പോഴാണ് തലേന്നാൾ രാത്രി ടിവി മെക്കാനിക് വീട്ടിൽ വരുന്ന നേരം താൻ ബുക്സും കൊണ്ട് ഓഫീസ് റൂമിൽ ആയിരുന്നു പഠിച്ചിരുന്ന കാര്യം അവൾക്ക് ഓർമ്മയിൽ തെളിഞ്ഞത്.ടിവി നന്നാക്കുക അത് ഫിസിക്സ് പഠിച്ചതിന് ഭാഗമാണല്ലോഅങ്ങനെയെങ്കിൽ അവരിൽ ആരോ ആണ് അത് ചെയ്തത്.സംശയിക്കുന്ന രണ്ട് പേരിൽഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ ആളെ കൃത്യമായ ആളെ കണ്ടെത്തി.അന്ന് ടീവി നന്നാക്കാൻ വന്നപ്പോൾ മേശ പുറത്തു വച്ചിട്ടുണ്ടായിരുന്നുണ്ടായിരുന്ന പുസ്തകം അപ്പുവേട്ടൻ കണ്ടപ്പോൾആ പ്രോബ്ലംസോൾവ് ചെയ്യുകയായിരുന്നുഇത്രയുംവിദ്യാഭ്യാസം ഉണ്ടായിരുന്നെന്ന് അറിഞ്ഞിരുന്നില്ല.’ഈശ്വരാ അപ്പുവേട്ടൻ ഫിസിക്സ് എംഎസ്സി ആണെന്ന് ‘അന്നു മൊട്ടിട്ട ഒരു കുഞ്ഞു പ്രണയം മനസ്സിൽ ഉള്ളിലുണ്ട്.ആരവമുയർന്നു അപ്പുവേട്ടൻ മൈതാനത്തിൽ എത്തി എന്നു തോന്നുന്നു ഒന്ന് കാണാൻ അവളും എഴുന്നേറ്റു.അപ്പും അവളെ കണ്ടു.അവൾ പുഞ്ചിരിച്ചു!അവരുടെ പ്രണയം നാൾക്കുനാൾ വളർന്നു.കുളക്കടവിൽ ക്ഷേത്രമതിൽക്കെട്ടിനു പുറത്തു ഊടു വഴികളിലും അവർ കണ്ടുമുട്ടി. പരസ്പരം സംസാരിച്ചു മനസ്സുകൾ കൈമാറി സ്വപ്നങ്ങൾ പങ്കു വെച്ചു ദിനങ്ങൾ കഴിച്ചുകൂട്ടി.

ടിവി മെക്കാനിക് ജോലി നോക്കിയിരുന്നു അപ്പുവിനു ശാസ്ത്രസാങ്കേതിക വകുപ്പിൽ ജോലി ലഭിച്ചു. അതിനുള്ള യോഗ്യത അയാൾക്ക് ഉണ്ടായിരുന്നല്ലോ.നല്ലൊരു മുഹൂർത്തത്തിൽ ശിവകാമിയുടെ യും അപ്പുവിനെയും വിവാഹം കെങ്കേമമായി നടന്നു.ശിവകാമിയുടെ വളർച്ചയും ജീവിതവും എല്ലാം കണ്ട് ആസ്വദിച്ച് ആരുമറിയാതെ കഴിയുന്ന ഒരു അമ്മ ഏതോ ഒരു കുടുംബത്തിൽ അവരുടെ ഭർത്താവിന്റെ കൂടെ അവരുടെ കുട്ടികളുമായി ജീവിച്ചു വരികയാണ്.അന്ന് കുട്ടിയെ കുളക്കടവിൽ ഉപേക്ഷിച്ചു അവര് ഒരിടത്തു മറഞ്ഞ് ഇരിക്കുകയായിരുന്നു. മക്കളില്ലാത്ത സുബ്രു എന്തായാലും തന്റെ കുഞ്ഞിന് കാണുമെന്നും അയാൾ എടുത്തുകൊണ്ടു പോയി വളർത്തണമെന്നും നല്ല നിശ്ചയമുള്ള ഒരമ്മയാണതു.”ശിവകാമി നീ എവിടെയാണ്”അപ്പുവിനെ വിളി കേട്ട ശിവകാമി ചിന്തയിൽ നിന്നുണർന്നു. ക്ലോക്കിൽ നോക്കിയപ്പോൾനാല്പത് മിനിറ്റ് കടന്നുപോയിരിക്കുന്നു”അയ്യോ…എന്താ അപ്പുവേട്ടാ ഇത് നാലു കുടുക്കുകൾ ഇടാൻ നാല്പത് മിനിറ്റോ””നീ എന്തെടുക്കുകയായിരുന്നു.. അപ്പോൾ””അത് പിന്നെ ഞാൻ…എന്റെ അപ്പുവേട്ടൻ തൊടുമ്പോൾ എനിക്ക്…. ഒരു മണിക്കൂർ പോലും ഒരുനിമിഷം ആയി മാറുന്നു…ശോ..”അതും പറഞ്ഞ് അവൾ അടുക്കളയിലേക്കോടി…..വായിച്ചുകഴിഞ്ഞാൽ രണ്ടു വാക്കു പറഞ്ഞു പോകാൻ മറക്കല്ലേ…..

Continue Reading

Most Popular