Connect with us

തുടർക്കഥകൾ

പറയാതെ, Part 10

Published

on

രചന: നന്ദു
ഞാൻ വീണ്ടും എന്തൊക്കെയോ ആ ക്ഷേത്രത്തിൽ നിന്ന് പറഞ്ഞുകൊണ്ടിരുന്നു. പെട്ടെന്ന് പുറകിൽ ഒരു നായ വന്ന് കുരയ്ക്കാൻ തുടങ്ങി. അതെന്റെ കൈയ്യിലും കാലിലും ഒക്കെ നക്കാനും എന്റെ പുറത്ത് വലിഞ്ഞ് കയറാനും ഒക്കെ ശ്രമിച്ചു. നല്ല വെളുത്ത രോമങ്ങളുള്ള സുന്ദരനായ ഒരു പോമറെനിയൻ നായ്ക്കുട്ടി. ആദ്യമൊന്നും എനിക്ക് ആളെ മനസിലായില്ല. പക്ഷേ ഞാൻ അവനെ മറന്നെങ്കിലും അവനെന്നെ മറന്നില്ല. അത് കൊണ്ടാണല്ലോ നമ്മൾ നായകളെ നന്ദി ഉള്ള വർഗ്ഗം എന്ന് വിളിക്കുന്നത്. അവന്റെ കഴുത്തിലെ ബെൽറ്റ് കണ്ടപ്പോഴാണ് ഓർമ്മ വന്നത്. ഇത് പപ്പിയല്ലെ. ശിവ ഇവനേക്കൂടെ കൊണ്ട് പോകുമെന്ന് ഞാൻ സ്വപ്നത്തില് പോലും വിചാരിച്ചില്ല. ഇവനെ ആരോ മോഷ്ടിച്ചു കൊണ്ട് പോയെന്നാ കരുതിയത്. ഞാൻ അവനെ എടുത്ത് വച്ചു കൊഞ്ചിച്ചു. അവൻ അനുസരണയോടെ എന്റെ മടിയിൽ ഇരുന്നു. നാവ് പുറത്തേക്കിട്ട് കിതച്ചുകൊണ്ട്. “കുരുനരീ… നീ ഇവിരെ എന്ത് ചെയ്യുന്നു.?” ചോദ്യം കേട്ട ദിശയിലേക്ക് ഞാൻ നോക്കി. അന്യു!! ഞാൻ പുറകിലേക്ക് നോക്കി… അവിടെ ആരെയും കണ്ടില്ല. “ഈപു എവിടെ.” ഞാൻ ചോദിച്ചു…

“അവല് ഡോറ കാണുന്നു.” “പിന്നെ നീ എന്താടാ ഇവിടെ. വീട്ടിൽ പോടാ സന്ധ്യയായി.” “എന്റെ പപ്പിയെ റ്റാ. നാമ്പോവാം.” അവൻ കൈനീട്ടി. അപ്പോഴേക്കും പപ്പി എന്റെ മടിയിൽ നിന്ന് ഇറങ്ങി പോയി അവനെ മുട്ടി ഉരുമ്മി നിന്നു. “നിന്നോട് നാ പരഞ്ഞിട്ടുണ്ട് ഓതല്ലെ ഓതല്ലേന്ന്. ഇന്നും അമ്മ എന്ന വയക്ക്‌ പരയും.” ഞാൻ പപ്പിയേ എടുത്ത് മടിയിൽ വച്ചു. “ഇവൻ എന്റെയാ.” അവന് വാശിയായി. “അല്ല എന്തെയ. അമ്മ എനിച്ച് റ്റന്നത.”, അവൻ പറഞ്ഞു. “നിന്റെ അമ്മയോട് പോവാൻ പറ. ഇത് ഞാൻ എന്റെ ശിവ..”.😳😳😳 ഭഗവാനെ. ഞാൻ എന്തൊരു മണ്ടനാ. അന്ന് ജൊവാൻ എല്ലാം പറഞ്ഞപ്പോഴെ ഞാൻ മനസ്സിലാക്കേണ്ടതായിരുന്നു. ഛേ, ഞാൻ എന്റെ മൊബൈലിലെ വാൾപേപ്പർ അവനെ കാണിച്ചു. “ഹായ് അമ്മ ഉമ്മ ഉമ്മ ഉമ്മ…” അവൻ എന്റെ മൊബൈലിൽ ഒരുപാട് ഉമ്മ കൊടുത്തു. കരയണോ അതോ ചിരിക്കണോ എന്നറിയില്ല. എന്റെ 4 വർഷത്തെ കാത്തിരിപ്പ് ഇന്നിവിടെ അവസാനിക്കുകയാണ്.ഞാൻ അവനെ വാരി എടുത്തു കെട്ടിപ്പിടിച്ചു. പിന്നെ അവനെ ഒരുപാട് ഉമ്മ കൊടുത്തു. എന്നിട്ട് വീണ്ടും കെട്ടിപ്പിടിച്ചു. അവനെ വീട്ടിൽ പറഞ്ഞ് വിട്ടിട്ട് ഞാനും അവനെ പിൻതുടർന്നു. അവൻ ഓടിപ്പോയി ഒന്നും സംഭവിക്കാത്ത പോലെ ദീപുവിന്റെ അടുത്തിരുന്നു. എന്നിട്ട് ടീപോയുടെ പുറത്തിരുന്ന ബൗളിൽ നിന്ന് ഒരു കഷ്ണം ആപ്പിൾ എടുത്ത് വായിലിട്ടു. ഇപ്പോ കണ്ടാൽ ഒരു വെളുത്ത് തുടുത്ത ഹനുമാൻ. പപ്പിയും നല്ല കുട്ടിയായി അവന്റെ ബെഡിൽ പോയി പോയി കിടപ്പായി. എന്റെ മോളെ ഒന്ന് തൊടാൻ പോയപ്പോഴാ അവളുടെ ശബ്ദം ഞാൻ കേട്ടത്. “മന്യു നിനക്ക് ചപ്പാത്തി മതിയല്ലോ.”

ഇനി മരിച്ചാലും സാരമില്ല. അത് അല്ലെങ്കിൽ എന്റെ ജീവൻ ശരീരത്തിലേക്ക് തിരിച്ച് കയറിയ ഒരു അനുഭൂതി. “അമ്മാ ബൂരി മരി.”, ദീപു വിളിച്ച് പറഞ്ഞു. “അതേ ഞാൻ മെഷീൻ ഒന്നുമല്ല. ഏതെങ്കിലും ഒന്നെ ഉണ്ടാക്കാൻ പറ്റൂ.” ഞാൻ അടുക്കളയിലേക്ക് ചെന്നു. നാല് വർഷമായി ഞാൻ കാണാൻ കൊതിച്ച കാഴ്ച. അന്ന് ക്ലാസ്സിൽ നിന്നെന്നെ കൊണ്ട് പോയപ്പോൾ കൂടെ പോയത് പോലെ. അവളുടെ അടുത്തേക്ക് ഞാൻ നടന്നു. ഇപ്പോഴും ആദ്യമായി കണ്ട ഒരു പ്രതീതി. കൗമാരം വീണ്ടെടുത്ത പോലെ. അദ്യാനുരാഗത്തിൻെറ അഞ്ച് കൂരമ്പുകളും ഒരുമിച്ച് നെഞ്ചിലേക്ക് തുളച്ചു കയറും പോലെ. താലിയില്ലാത്ത കഴുത്തും, സിന്ദൂരം കൊഴിഞ്ഞ സീമന്ത രേഖയും പിന്നെ മൂക്കിലൊരു മൂക്കുത്തിയും ഒഴിച്ചാൽ അവൾക്കിന്നും വലിയ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല. മന്യു കുറച്ച് ആട്ട മാവെടുത്ത് അവളുടെ നേരെ ഊതി. പാവത്തിന്റെ കണ്ണിൽ മുഴുവൻ പൊടിയായി. ഇനി അവിടെ നിക്കുന്നത്‌ പന്തിയല്ല എന്ന് കണ്ടപ്പോൾ അവൻ സ്ഥലം വിട്ടു. ” മന്യു അവിടെ നിക്കെടാ. കുറേ കൂടുന്നുണ്ട് നിനക്ക്.” അവൾ കണ്ണുകൾ തിരുമ്മി കൊണ്ട് പറഞ്ഞു. ഞാൻ അവളുടെ കൈകളിൽ പിടിച്ച് വലിച്ചു. എന്നിട്ട് അടുത്ത് കണ്ട ബാത്റൂമിലേക്ക് കൊണ്ട് പോയി. കണ്ണിൽ പൊടി പോയത് കൊണ്ട് എന്നെ കാണാൻ അവൾക്ക് പറ്റിയില്ല. കൈവിടാനൊക്കെ അവള് പറയുന്നുണ്ട്. പക്ഷേ അങ്ങനെ വിട്ട് കളയാൻ അല്ലല്ലോ ഞാനീ കൈപിടിച്ചത്. ഞാൻ ഷവർ തുറന്നു വിട്ടു. അവളുടെ കണ്ണുകൾ ഇപ്പോഴും അടഞ്ഞ് തന്നെ ആണ്. ഞാനവളെ പുറകിലൂടെ ചുറ്റി വരിഞ്ഞു കെട്ടിപ്പിടിച്ചു. വെള്ളം ഞങ്ങൾക്ക് മേലെ ചൊരിഞ്ഞ് കൊണ്ടിരുന്നു. കഴുത്തിലെ മുടി കുറച്ച് മാറ്റി നോക്കി. എന്റെ പേര് കൊത്തി വയ്ച്ച ശിൽപമാണ് അവളെന്നും. എനിക്കായ് മാത്രം മെനഞ്ഞെടുത്ത വെണ്ണക്കൽ പ്രതിമ. അതെങ്ങനെ എന്നെ പിരിഞ്ഞ് പോകും. ഞാനവളുടെ തോളിൽ ചുണ്ട് ചേർത്ത് വയ്ച്ചു. മെല്ലെ അവളുടെ വയറ് വരിഞ്ഞ് മുറുക്കി. കവിളുകളിൽ മൃദുവായി ചുംബിച്ചു. “ആര്യൻ”…….. അവളറിയാതെ മന്ത്രിച്ചു.

ഞാൻ അവളെ എനിക്ക് നേരെ തിരിച്ച് നിർത്തി. അവളുടെ കണ്ണുകൾ മെല്ലെ തുറന്നു. അപ്പോഴാ അവളെന്നെ കണ്ടത്. കണ്ണുകൾ തമ്മിൽ ഹെഡ്സെറ്റ് പോലെ ഉടക്കി. അങ്ങനെ കുറച്ച് നേരം ആ ഐ ലോക്ക് നീണ്ടു. പിന്നെ ബോധോദയം ഉണ്ടായപ്പോൾ അവളെന്നെ പിടിച്ച് തള്ളിയിട്ട് ഒറ്റപ്പോക്ക്‌. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. “അവിടെ നിക്കെടി.” ഞാൻ റൂമിന്റെ വാതിലടച്ചു. അവളെ ചുവരിനോട് ചേർത്ത് നിർത്തി. അരക്കെട്ടിലൂടെ ചുറ്റി പിടിച്ചു. പേടിച്ചരണ്ട പേടമാനിനെ പോലെ അവളെന്നെ നോക്കി. “എവിടാരുന്നു നീയിത്രയും കാലം. എന്റെ മക്കളെയും കൂടെ കൊണ്ട് നീ എങ്ങോട്ടോ ഓടി പോയി. അന്ന് നീ ഒരമ്മയാകാൻ പോകുവാണെന്ന് അറിഞ്ഞപ്പോ എനിക്കും ഉണ്ടായിരുന്നെടി സ്വപ്നങ്ങള്, പത്ത് മാസവും നിന്നെ താഴത്തും തറയിലും വെയ്ക്കാതെ നോക്കണം, നിന്റെ ഉള്ളില് അവരൊന്ന് അനങ്ങുമ്പോ അതൊന്ന് കൈതൊട്ട്‌ അറിയണം, അവര് വരുന്ന സമയത്തും നിന്റെ കൂടെ വേണം, അവർക്ക് പേരിടണം.. അങ്ങനെ ഒരുപാട് ആഗ്രഹങ്ങൾ. എന്നിട്ട് നീ എന്താ ചെയ്തേ എന്നോടൊരു വാക്ക് പോലും പറയാതെ ഇറങ്ങി പോയി. നിന്റെ സെയ്ഫ്റ്റിയെ പറ്റി നീ ആലോചിച്ച് നോക്കിയോ എപ്പോഴെങ്കിലും… നാല് വർഷം നാല് വർഷം നിന്നെ തേടി പട്ടിയെ പോലെ ഞാനലഞ്ഞു. അതല്ലെങ്കിലും പണ്ടും അങ്ങനെ ആണല്ലോ. പണ്ടും ആറേഴ് കൊല്ലം പട്ടിയെ പോലെ നിന്റെ പുറകേ നടന്നിട്ട് നീ തിരിഞ്ഞ് നോക്കിയോ. നിന്റെ താളത്തിനൊത്ത് തുള്ളുന്ന പപ്പറ്റ്‌ ഷോയിലെ പാവയല്ല ഞാൻ. നിനക്കൊരു വാക്ക് എന്നോട് പറഞ്ഞിട്ട് പോകാമായിരുന്നില്ലേ. നാല് വർഷം ഞാനൊന്ന് നേരേ ഉറങ്ങിയിട്ടില്ല. കഴിക്കുന്നതിനൊന്നും രുചി തോന്നിയിട്ടില്ല. നീ ജീവിച്ചിരിപ്പുണ്ടോ അതോ എവിടെയെങ്കിലും ചത്ത് തൊലഞ്ഞോ എന്നറിയാതെ നാല് കൊല്ലം ഞാൻ അലഞ്ഞ് നടന്നു. അവസാനം നീ മരിച്ചു എന്ന് കേട്ടപ്പോ ചത്തത് ഞാനായിരുന്നെടി. ഒരു കുഞ്ഞില്ലാതെ നിനക്ക് ഭ്രാന്തായി പോകുമെന്ന് തോന്നിയപ്പോഴാടി പുല്ലേ ഒരു സറോഗേറ്റിനെ കൊണ്ടുവന്നത്, അല്ലാതെ അവളോടുള്ള ദിവ്യാനുരാഗം കൊണ്ടൊന്നുമല്ല. അവള് തിരിഞ്ഞ് കൊത്തുമെന്ന് ഞാനും ഓർത്തില്ല. എന്നോട് പോലും ചോദിക്കാതെ ഡിവോഴ്സ് എഗ്രിമെന്റിൽ സൈൻ ചെയ്യാൻ നിന്നോടാരാടി പറഞ്ഞെ…….” അങ്ങനെ വായിൽ തോന്നിയതെല്ലാം വിളിച്ച് പറഞ്ഞപ്പോ ഒരാശ്വാസം. സത്യങ്ങളെല്ലാം അറിഞ്ഞിട്ടും പ്രതീക്ഷിച്ച പ്രതികരണങ്ങൾ ഒന്നും മറുഭാഗത്ത് നിന്നും ഉണ്ടായില്ല. അവളൊന്നും മിണ്ടുന്നില്ല. ഇനി ഞാൻ പറഞ്ഞതൊന്നും അവൾക്ക് വിശ്വാസമായി കാണില്ലേ. “എന്താടി നിന്റെ വായിൽ നാക്കില്ലെ.”

അവളൊന്നും മിണ്ടാതായപ്പോൾ എന്റെ ദേഷ്യം കൂടി. അവളുടെ കൈയ്യിൽ ഞാൻ ദേഷ്യത്തോടെ നഖം അമർത്തി. അങ്ങനെ എങ്കിലും ഒരു വാക്ക് മിണ്ടാൻ. പക്ഷേ അവൾ കണ്ണുകളടച്ചു, അതിൽ നിന്ന് ധാര ധാരയായി കണ്ണുനീർ തുള്ളികൾ ഒഴുകി വന്നു. ഇവളെന്തിനാ എല്ലാം ഇങ്ങനെ സഹിക്കുന്നത്. വീണ്ടും എന്തോ എവിടെയോ ഒരു തകരാറ് പോലെ. അവള് കരയുന്ന കണ്ടപ്പോൾ ഞാൻ കൈയ്യെടുത്ത് മാറ്റി. “കരയിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല ഉള്ളിലെ സങ്കടം കൊണ്ട് പറഞ്ഞു പോയതാ. അല്ലാതെ ഞാൻ ഇതൊക്കെ ആരോട് പറയും.” ഞാനവളുടെ കണ്ണുനീർ തുടച്ചു. ഒരു ലിപ് ലോക്കിനുള്ള വട്ടം കൂടി വന്നതാ. പക്ഷേ തുമ്മല് വീണ്ടും വില്ലനായ് അവതരിച്ചു…ഇപ്പ്രാവശ്യം രണ്ടുപേർക്കും തുമ്മല് വന്നത് ഒരുമിച്ചാ. തലയിലൂടെ വെള്ളവും വീണിട്ട്‌ തല തോർത്തി ഇല്ലെങ്കിൽ ജലദോഷം വരില്ലേ പിന്നെ. അവൾ വാതിൽ തുറന്ന് അടുത്ത മുറിയിലേക്ക് പോയി. ചെയിഞ്ച് ചെയ്യാനാവും. ഇവിടെ ഒരുത്തൻ മാറ്റി ഇടാൻ ഒരു ഡ്രസ്സ് പോലും ഇല്ലാതെ തണുത്ത് മരവിച്ച് നിക്കുവാ. അവൾക്ക് വല്ല വിചാരവും ഉണ്ടോന്ന് നോക്ക്. എനിക്ക് ദേഷ്യം വന്നു. ഞാൻ ആ മുറിയിലേക്ക് കയറാൻ തുടങ്ങുമ്പോൾ വഴി മുടക്കി നിൽക്കുന്നു. ആരാ?? എന്റെ മ്വോൻ. “നാനം ഉണ്ടൊ കുരുനരി നെനക്ക്. അമ്മ രസ്സ്‌ മാരാനല്ലെ പോയത്.” ഇൗ ചെറുക്കനെ ഞാൻ എന്ത് ചെയ്യും. ആദ്യം ഹനുമാനെ പോലെ എന്റെ മുദ്രമോതിരം കൊണ്ട് പോയി എന്റെ സീതക്ക്‌ കൊടുത്തു. ഇപ്പോ നോക്ക് ഗണപതിയെ പോലെ വഴി മുടക്കി നിക്കുന്നത്ത്. ഇനി ബഹളം വച്ചിട്ടൊന്നും കാര്യമില്ല. ചെറുക്കൻ വിടൂല്ല. ഞാൻ അടുത്ത് കണ്ട സോഫയിൽ വന്നിരുന്നു. ഇന്ന് പനി പിടിച്ചു കിടപ്പിലാവും. ഒറപ്പ്‌. “ഇന്നാ ഇതിത്തോ. അമ്മ കെട്ടിപ്പിരിച്ച് കെടക്കന ശർട്ടാ.” ദീപു എനിക്ക് ഒരു നേവി ബ്ലൂ കളർ ഷർട്ട് എടുത്ത് കൊണ്ട് വന്നു തന്നു. എന്റെ മോൾക്കെങ്കിലും എന്റെ കാര്യത്തിൽ ശ്രദ്ധയുണ്ടല്ലോ. ഞാൻ അവളെ എടുത്ത് മടിയിൽ ഇരുത്തി ഉമ്മ വച്ചു. അവള് കുഞ്ഞ് പല്ലുകൾ കാട്ടി എന്നെ നോക്കി ചിരിച്ചു. പിന്നെ എന്റെ താടിയിലും മീശയിലും പിടിച്ച് വലിക്കാൻ തുടങ്ങി. “തനുക്കില്ലെ ഇതിറ്റോ.” അവൾ ഷർട്ട് കാണിച്ച് പറഞ്ഞു. എന്റെ ഷർട്ട്😳😳 !! എടീ പെരുംകള്ളി എന്റെ ഷർട്ടും അടിച്ചോണ്ടാണോ അന്ന് നീ നാട് വിട്ടത്. മന്യു എന്റെ മടിയിൽ കയറി ഇരുന്നു. “കുരുനരി.” അവൻ വിളിച്ചു. എനിക്ക് ഇല്ലാത്ത കലിയും വന്നു. “നിന്റെ അമ്മയാടാ കുറുനരി. എന്റെ ഷർട്ട് അടിച്ചോണ്ട് പോയ കള്ളി കുറുനരി.” ഭക്ഷണം വിളമ്പുന്നതിനിയിൽ അവളെന്നെ ഇടംകണ്ണിട്ട്‌ നോക്കി. “രണ്ടുപേരുടെയും പനിയൊക്കെ മാറിയോ.” ഞാൻ ദീപുവിന്റെ നെറ്റിയിൽ കൈവച്ചു നോക്കി.

” നിന്നെ കാനാതെ പനി വന്നതാ കുരുനരി. നീ ഇനി പോന്റ ഇവിര നിന്നോ.”, അവൻ പറഞ്ഞു. അവൻ എന്റെ കവിളിലൊരുമ്മ തന്നു. “ഇവിരെ നിക്കനെ പോവല്ലേ.” ദീപു എന്നെ കെട്ടിപിടിച്ചു. ശിവയെൻ്റെ അടുത്തേക്ക് വന്നു. എന്നിട്ട് രണ്ട് പേരെയും അവളുടെ അടുത്തേക്ക് വിളിച്ചു. അവൾ മുട്ടുകുത്തി നിന്നു, എന്നിട്ട് രണ്ട് പേരെയും നോക്കി ചിരിച്ചു. അവരുടെ കവിളിൽ തലോടി. “ഇനി നീ കുരുനരിയെന്നും ഒന്നും വിളിക്കണ്ട. അമ്മ നല്ലൊരു പേര് പറഞ്ഞ് തരാം. അച്ഛൻ… ഇനി എന്റെ മക്കള് ഇൗ കുറുനരിയെ അച്ഛനെന്നു വിളിച്ചാ മതി.” ഇപ്പോഴാ ഞാൻ ശരിക്കും ഞെട്ടിയത്. ഇവൾക്കിതെന്ത് പറ്റി. എന്നോടിവൾക്ക്‌ ഒരു ദേഷ്യോമില്ലെ. അങ്ങനെ വരാൻ വഴിയില്ലല്ലോ. “ഇൗ അച്ഛനെന്ന്‌ വച്ചാ എന്റാ സാരനം🤔🤔.” മന്യുന്‍റെ സംശയം… “ഒരു സൂപ്പർ ഹീറോ.” അവളുടെ ആ മറുപടി എനിക്കങ്ങു ബോധിച്ചു. എന്റെ മക്കൾക്കും. അവർ എന്നെ ആ പേര് വിളിച്ചു. അച്ഛനെന്ന്. വീണ്ടും വീണ്ടും വിളിച്ചു. ഞാൻ വിളിപ്പിച്ചു. അവളെന്റെ അടുത്തേക്ക് വന്നു നിന്നു എന്നിട്ട് ഷർട്ടൂരി എടുത്ത് ഉണക്കാനിട്ടു. “ഇൗ ഷർട്ട് മോഷ്ടിച്ചപ്പോൾ ഒരു ജീൻസ് കൂടെ എടുക്കാരുന്നു. ഇനി ഞാൻ താഴോട്ട് എന്തിടും.” ഞാൻ വിളിച്ച് ചോദിച്ചു. അവളെനിക്ക് ഒരു ബെഡ്ഷീറ്റ് എടുത്ത് കൊണ്ട് വന്നു തന്നു. ചെയിഞ്ച് ചെയ്ത് വന്നപ്പോൾ ദീപു എന്നെ കഴിക്കാൻ വിളിച്ചു. ഇപ്പോഴും മഹാറാണി ഒന്നും മിണ്ടുന്നില്ല. “ഇരിക്കെടി ഇവിടെ” അവളെ പിടിച്ച് എന്റെ അടുത്ത് ഇരുത്തിയിട്ട്‌ ഞാൻ ഒരു കഷ്ണം ചപ്പാത്തി എടുത്ത് വായിൽ വയ്ച്ച് കൊടുത്തു. ദിവസവും പുലിയേപോലെ അവരെ കഴിപ്പിക്കുന്ന അമ്മയെ ഇന്ന് എലിയായി കണ്ടപ്പോൾ അവർക്കും പെരുത്ത സന്തോഷം.

രണ്ടുപേരും കൈകൊട്ടി ചിരിച്ചു. ദീപു ഒരു ചപ്പാത്തി കൂടെ എടുത്ത് പ്ലേറ്റിൽ വച്ചു. മന്യു കറി അതിന് മേലെ ഒഴിച്ചു. “അച്ഛാ ഇനീം കൊടുക്ക്.” ************** നല്ല അടീടെ കുറവുണ്ട് പെണ്ണിന്. രാവിലെ പോവുമ്പോൾ എന്നോടൊന്ന് പറഞ്ഞിട്ട് പോയാലെന്താ. അവളുടെ ഓഫീസ് അഡ്രസ്സ് ചോദിക്കാൻ ബൂട്ടിഖിൽ പോയപ്പോഴാണ് അറിഞ്ഞത്. ആള് ജോബ് റിസൈൻ ചെയ്തെന്ന്. “നിനക്കൊന്നു പറഞ്ഞിട്ട് പോയാലെന്താടി.” ചോദിച്ചത് കുറച്ച് ഉച്ചത്തിലായി പോയി. എല്ലാവരും ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നു. “സാറെന്താ ഇവിടെ. ചേച്ചിയെ നേരത്തെ അറിയാമോ.” ജൊവാൻ ചോദിച്ചു. ഞാൻ ശിവയെ നോക്കി. എങ്ങാനും നോക്കി നിൽക്കുന്നു ശവം.എന്നാപ്പിന്നെ മറുപടി ഞാൻ തന്നെ പറഞ്ഞേക്കാം. “പിന്നേ…നിന്റെ ചേച്ചിയുടെ ആ രണ്ട് പിള്ളേരില്ലേ അതെന്‍റെയാ.” “ഒാ ചേച്ചിയുടെ എക്സ് ആണോ.” 😡😡 എക്സ് പോലും എക്സ്. ഇവളെ കൊല്ലണോ… വേണ്ട ജയിലിൽ പോവും. “എക്സും വൈയും z ഉം എല്ലാം ഞാൻ തന്നെയാ. 😡😡.” പെട്ടെന്ന് അവിടേക്ക് അന്ന് ജൊവാന്റെ കൂടെ കണ്ട ചെറുപ്പക്കാരൻ വന്നു. ഒറ്റ നോട്ടത്തിൽ ഉണ്ണി മുകുന്ദനെ പോലെ. ഒരു മസിലളിയൻ. അവർ ദൂരെ മാറി നിന്ന് എന്തൊക്കെയോ സംസാരിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ അവൾ ഓടി ഞങ്ങളുടെ അടുത്ത് വന്നു. കൂടെ അവനും… അവൾ വന്ന് ശിവയുടെ കൈയ്യിൽ പിടിച്ചു. എന്നിട്ട് കരയാൻ തുടങ്ങി. “ചേച്ചി റിതേഷ് അവന്റെ അച്ഛനോടും എന്റെ ഡാഡിനോടും സംസാരിച്ചു. അവർക്ക് ഒരു കുറവും അങ്ങോട്ടും ഇങ്ങോട്ടും വരാൻ പാടില്ല. എങ്കിൽ ഇൗ കല്യാണം നടക്കും.” “പിന്നെന്താ പ്രോബ്ലം. നിങ്ങൾ നല്ലൊരു വെഡ്ഡിംഗ് പ്ലാനറെ വിളിക്ക്.” ശിവ സജഷൻ കൊടുത്തു. “അതാ ചേച്ചി പ്രശ്നം. ഇവന്റ് മാനേജ്മെന്റുകാരെ ആ പരിസരത്ത് അടുപ്പിക്കരുതെന്നാ ഉത്തരവ്. രണ്ട് കൂട്ടർക്കും എങ്ങനെ എങ്കിലും ഞങ്ങളെ പിരിക്കണം അതിനാ.” “ഞാൻ ചെയ്തോളാം.” വെറുതെ വേലിയില് കിടന്ന പാമ്പിനെ എടുത്ത് തോളത്തിട്ടു. അത് ഞാൻ കേറി അങ്ങ് ഏറ്റു. എനിക്ക് എന്തിന്റെ കേടായിരുന്ന്. “ചേട്ടൻ ചെയ്യാമെന്നോ. Are you sure??” ഞാൻ ഇത്തിരി വെയ്റ്റ് ഇട്ട് നിന്നു. പിന്നല്ല. “He is claiming that he can do it.” അവള് റിതേഷിന് translate ചെയ്ത് കൊടുത്തു. പെട്ടെന്ന് അവനെന്റെ ഷർട്ടിന് കുത്തിപിടിച്ചു. “യാദ് രഖ്‌നാ. അഗർ ഇസ് ശാദി മെയിം കുച്ഛ് ഗഡ്ബഡ് ഹുയി തൊ മൈം തുംഹെ സിന്ദാ ജലാ ദൂങ്കാ.” ഹിന്ദി മുൻഷി ആണെന്ന് തോന്നുന്നു. വല്യ എന്തോ കാര്യം പറഞ്ഞിട്ടാ പോയത്.

“എന്തെങ്കിലും കുഴപ്പം പറ്റി ഇൗ കല്യാണം മുടങ്ങിയാൽ പച്ചക്ക് കത്തിക്കും എന്നല്ലേടി ആ പറഞ്ഞിട്ട് പോയത്.” ശിവാനി ജോവാനോട് ചോദിച്ചു. 😳😳 എന്റെ ശ്രീപദ്മനാഭ മൂർഖൻ പാമ്പിനെ ആണല്ലോ ചവിട്ടിയത്. “ഒരു ക്രിസ്ത്യൻ കല്യാണം നടത്തിയാൽ പോരേ. Engagement, മനസ്സമ്മതം, പിന്നെ കല്യാണം.” ജൊവാൻ എന്നെ കണ്ണുരുട്ടി നോക്കി. എന്നിട്ട് എന്നെയും കൂട്ടി അടുത്ത് കണ്ട കോഫീ ഷോപ്പിലേക്ക് പോയി. “ഭയ്യാ 2 കപ്പുച്ചിനോ പ്ലീസ്.” ജോ വിളിച്ച് പറഞ്ഞിട്ട്. സീറ്റിൽ ഇരുന്നു. കൂടെ ഞാനും. “ഞാൻ ക്രിസ്ത്യനാ. റിതേഷ് ഹിന്ദുവും. എന്റെ ഡാഡ്‌ അമേരിക്കയിൽ ആണ്. മോം നാട്ടിലൊരു മൾട്ടി സ്പെഷയാലിറ്റി ഹോസ്പിറ്റൽ നടത്തുന്നു. അവർക്ക് ഞാൻ ഒറ്റമോളും. പഠിപ്പ് കഴിഞ്ഞ് വീട്ടില് വെറുതെ ഇരുന്നപ്പോ ഒന്ന് നാട് കാണാൻ ഇറങ്ങിയതാ ഞാൻ. ബോളിവുഡിൽ ഒരു ഭാഗ്യ പരീക്ഷണത്തിന് ഇറങ്ങുമ്പോഴാ റിതേഷിനെ പരിചയപ്പെടുന്നത്. ആ ബന്ധം പിന്നെ വളർന്നു. പിന്നെ അവൻ അഭിനയിക്കാൻ വിട്ടില്ല. പിന്നെ ചേച്ചീടെ ബൂടിഖിൽ വന്ന് വന്ന് ചേച്ചിയുമായി കൂട്ടായി. ഇപ്പോ ഞാനും റിതേഷും ഒരുമിച്ചാ താമസം. അവൻ രാജസ്ഥാനിലെ രാംനാംഗഡ് കൊട്ടാരത്തിലെ അടുത്ത അനന്തരാവകാശിയാണ്. ഒറ്റവാക്കിൽ പറഞ്ഞാല് രജപുത്രന്മാരില്ലെ അവർ തന്നെ. ചേട്ടനെന്‍റെ സമുദായത്തെ പറ്റി എന്തറിയാം. ഒത്തുകല്യാണവും ചന്തം ചാർത്തലും മുതൽ മാർഗം കളി വരെയുണ്ട്.” യൂത്ത് ഫെസ്റ്റിവലിനല്ലാതെ ഒരു മാർഗം കളി കണ്ടിട്ടില്ലാത്ത എന്നോട് ഈ ചോദ്യം ചോദിച്ചാൽ ഉത്തരമില്ല. പണ്ട് +2 വില് വയ്ച്ച് വഞ്ചിപ്പാട്ട് മത്സരത്തിന് പോയപ്പോഴായിരുന്നു ആദ്യമായിട്ട് ഒരെണ്ണം കാണുന്നത്. “റിതേഷിന്റെ വീട്ടിലുമുണ്ട് എടുത്താൽ പൊങ്ങാത്ത ചടങ്ങുകൾ. മെഹന്തി, സംഗീത്, സഗായി പിന്നെ അവരുടെ രാജകുടുംബത്തിലെ എന്തൊക്കെയോ ചടങ്ങുകൾ. ഇതൊന്നും പോരാതെ ഈസ്റ്ററും, അവരുടെ ഗംഗൗർ പൂജയും അടുത്ത സമയം. രണ്ട് കുടുംബങ്ങളും അടുത്ത് ഇടപഴകേണ്ട നേരം. എത്ര നോക്കിയാലും രണ്ട് കല്യാണം ഉറപ്പായും നടത്തേണ്ടി വരും. പിന്നെ ഞാൻ വെജിറ്റേറിയനാ, പക്ഷേ എന്റെ വീട്ടുകാർക്ക് ബീഫ് ഫ്രൈ ഇല്ലാതെ പറ്റില്ല, അവന്റെ വീട്ടിൽ ബി എന്ന കേട്ടാ മതി കൂടോടെ കത്തിക്കും. അങ്ങനെ ആണെങ്കിൽ പിന്നെ പാർട്ടി ഏതാണെന്ന് പറയണ്ടല്ലോ. ഭാഷ, ദേശം, വേഷം, ജാതി, മതം, ആളുകൾ, അവരുടെ mentality എല്ലാം different.

പോരാത്തതിന് രജപുത്രന്മാരുടെ വാളിനെ പറ്റി അറിയാലോ. വിശ്വാസവഞ്ചന കാണിച്ചാൽ തലയറുത്തിട്ടെ അവരടങ്ങു. റിതേഷിന്റെ കാര്യമാ പറഞ്ഞേ. ഇതിനിടയിൽ ചേട്ടൻ എങ്ങനെ ഇൗ കല്യാണം നടത്തുമെന്നാ??” ഞാൻ അവളെ നോക്കി ചിരിച്ചു. എന്നിട്ട് പോക്കറ്റിൽ നിന്ന് ആ ഡയറിയുടെ പേപ്പർ എടുത്തു. “നീ ഇൗ പേപ്പർ കഷ്ണം കണ്ടോ. ഇതിന് എന്റെ ജീവന്റെ വിലയുണ്ട്. എന്റെ ജീവിതത്തിന്റെ വിലയുണ്ട്. തിരുവനന്തപുരത്തെ ഏതോ ഒരു ഫ്ലാറ്റില് വെറുതെ കള്ളും കുടിച്ച് കിടന്ന ഞാൻ ഇന്ന് നിന്റെ മുന്നിലിരുന്ന് ഇൗ കപ്പൂച്ചിനോ കുടിക്കുന്നുണ്ടെങ്കില് അത് ഇൗ ഒരൊറ്റ കടലാസ് കഷ്ണത്തിന്റെ ബലത്തില് ഞാനിവിടെ വന്നിട്ടാ. അങ്ങനെ ഞാനിവിടെ വന്നിട്ടുണ്ടെങ്കില് എനിക്ക് അതിലും വലുതൊക്കെ ഉറപ്പായിട്ടും ചെയ്യാൻ പറ്റും. ആ ഉറപ്പ് എന്തായാലും എനിക്കുണ്ട്. അത് കൊണ്ട് മൊളൊരു കാര്യം ചെയ്യ്. കൊച്ചിനിടാനുള്ള പേര് കണ്ട് പിടിച്ച് വയ്ക്ക്‌. ഭാഷയും, ദേശവും, വേഷവും, ജാതിയും മതവും, ആളുകളും, അവരുടെ mentiliy യും എല്ലാം different ആയത് കൊണ്ട്. നീ പേരിടാൻ കുറേ ബുദ്ധിമുട്ടും.” അങ്ങനെ ഒക്കെ പറഞ്ഞെങ്കിലും അവസാനം ബുദ്ധിമുട്ടിയത് മുഴുവൻ ഞാനാ. കുറെയൊക്ക മീനുവും ജോയും പറഞ്ഞ് തന്നു. പിന്നെ നെറ്റിൽ നോക്കി പഠിച്ചു കുറച്ചൊക്കെ. പിന്നെ ഫ്രണ്ട്സ് & പഴയ കൊളീഗ്‌സ്. അതൊന്നും പോരാതെ രാജസ്ഥാനിലും, ഇടുക്കിയിലും കോട്ടയത്തും ഒക്കെ പോയി ഒരു റിസർച്ച് അങ്ങ് നടത്തി. കല്യാണത്തിന് ഇനിയും 3 മാസം ബാക്കി ഉണ്ടായിരുന്നു. ഇതിന്റെ ഒക്കെ ഇടയിലും ആ ദുഷ്ട ഉണ്ടല്ലോ. എൻ പൊണ്ടാട്ടി, എങ്കിട്ടെ ഒരു വാർത്ത കൂട പേസലെ. എന്നോടൊന്നും മിണ്ടിയില്ല ദുഷ്ട. ഒരു വാക്ക് എന്നോട് മിണ്ടിയില്ല, ഇവളുടെ വായിലെ മുത്തൊന്നും കൊഴിയില്ലല്ലോ എന്നോട് ഒരക്ഷരം മിണ്ടിയാൽ. പിന്നെ എന്റെ മക്കൾ ഉള്ളതാ ഏക ആശ്വാസം. എന്റെ ചുറ്റും പൂമ്പാറ്റകളെ പോലെ ഇങ്ങനെ പാറി കളിക്കുമെന്ന്. ചിലപ്പോഴൊക്കെ അവളോട് എനിക്ക് ദേഷ്യം തോന്നും. ഇവരെ ഇത്ര നാളും എന്റടുത്ത് നിന്ന് മറച്ച് വച്ചില്ലെ. കരണം നോക്കി ഒന്ന് കൊടുക്കാൻ തോന്നും. പിന്നെ കുറ്റം എൻ്റേതായിരുന്നല്ലോ എന്നോർക്കുമ്പോൾ ഒരു സമാധാനം. ഇടുക്കിയിൽ നിന്ന് നേരെ പോയത് നാട്ടിലേക്കാ. കാര്യമുണ്ട്… ഞാൻ മുമ്പ് പറഞ്ഞിട്ടില്ലേ ആ ജോബ് satisfaction അതൊക്കെ ഇപ്പോ കിട്ടുന്നുണ്ട്. ഇനി ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി തുടങ്ങണം. പൈസയൊന്നും കൈയിലില്ല. അത് കൊണ്ട് നാട്ടിലെ ഫ്ലാറ്റ് അങ്ങ് വിൽക്കാൻ തീരുമാനിച്ചു. അതിന് മുമ്പ് അച്ഛനോട് പറയണം, ഞാനെന്റെ ലക്ഷ്യം കണ്ടെത്തി എന്ന്. ഒരു ബ്രോക്കറെ കണ്ട് കാര്യം സംസാരിച്ചിട്ട്‌. നേരേ അച്ഛനോട് പോയി കാര്യം പറഞ്ഞു. അച്ഛന് ഒരുപാട് സന്തോഷമായി. അന്ന് തന്നെ തിരികെ പോകാനായിരുന്നു പ്ലാൻ. പിന്നെ ഞാൻ വീട്ടിൽ കേറി കേട്ടോ. ശപഥം ഒക്കെ നാലായിട്ട്‌ കീറി കാറ്റിൽ പറത്തി. ഇപ്പോ കേറിയില്ലെങ്കിൽ പിന്നെ എപ്പോഴാ. അന്ന് തന്നെ തിരികെ പോകാനായിരുന്നു പ്ലാൻ. ഇറങ്ങിയപ്പോൾ അമ്മയ്ക്ക് വിഷമം. രണ്ട് ദിവസം നിന്നിട്ട് പോയാൽ പോരെ എന്ന്. “അമ്മ മക്കളെ കാണാതെ വയ്യ. അതോണ്ടല്ലെ.” “അപ്പോ നാലഞ്ച് വർഷമായി സ്വന്തം മോനെ ഒന്ന് നേരേ കാണാൻ പറ്റാത്ത ഞങ്ങൾക്ക് ഇല്ലേടാ സങ്കടം.” അതോടെ എനിക്കെല്ലാം ആയി. തൃപതി ആയി. ”

അല്ലെങ്കിലും ചിലരൊക്കെ അങ്ങനെയാ അമ്മ. പുതിയത് കിട്ടുമ്പോൾ പഴയതിനെ മറക്കും. അന്ന് അമ്മയും അച്ഛനും അങ്കിളും ആന്റിയും പോയി എല്ലാം പറഞ്ഞില്ലായിരുന്നെങ്കിൽ കാണാരുന്നു ഇവനിവിടെ ദേവദാസിനേ പോലെ തെണ്ടി തിരിഞ്ഞ് നടക്കുന്നത്.”, ആദി പറഞ്ഞ് നിർത്തി. ഇപ്പോഴാ അന്നത്തെ തകരാറ് മനസ്സിലായത്. ഞാൻ അവനെ പിടിച്ച് നിർത്തി എല്ലാം ചോദിച്ചു. “അന്ന് നിന്നെ ട്രെയിനിൽ കേറ്റി കൊണ്ട് വന്നില്ലേ ആ ഗേപിൽ. അച്ഛനും അമ്മയും അവളുടെ അമ്മയും അച്ഛനും എല്ലാരും കൂടെ പോയി അവളോട് എല്ലാം പറഞ്ഞു. അല്ലെങ്കിലും എന്ത് പൊട്ടനാടാ നീ… നീ ഒരു സുപ്രഭാതത്തിൽ എല്ലാം പോയി പറഞ്ഞാല് അവളത് കേൾക്കാൻ നിന്ന് തരുവോ. അഥവാ നിന്നു തന്നാൽ തന്നെ അവളത് വിശ്വാസിക്കുവോ. സെൽഫ് independent കൂടി ആവുമ്പോൾ… You can understand right. ഇതിപ്പോൾ അവളുടെ അമ്മയും അച്ഛനും അല്ലേ എല്ലാം പറഞ്ഞത്. അവൾക്ക് നല്ലത് വരണം എന്നല്ലേ അവർ അഗ്രഹിക്കൂ. അതുകൊണ്ടാ അവളെല്ലാം വിശ്വസിച്ചത്. ആ ബുദ്ധി നിനക്കും എനിക്കും ഒന്നും വന്നില്ലെങ്കിലും. നമ്മുടെ ഓൾഡ് ജനറേഷന് ഉണ്ടായിരുന്നു. പിന്നെ അവളുടെ വിവരം കിട്ടിയപ്പോൾ അങ്കിളിനും ആന്റിക്കും അവളെ കണ്ടാൽ മതിയെന്നായി. അങ്ങനെ നിന്നെ ട്രെയിനിൽ കൊണ്ട് വരുന്ന ഗേപില് അവരെല്ലാം പോയി അവളെ കണ്ടു. അല്ല അവളിതൊന്നും നിന്നോട് പറഞ്ഞില്ലേ.” എനിക്ക് വല്യൊരു ഷോക്കായി പോയി അത്. ശവം എന്നിട്ട് എന്നോട് ഒരു വാക്ക് പറഞ്ഞിട്ടില്ല. ഇന്നവൾക്ക്‌ ഞാൻ തീർത്ത് കൊടുക്കാം. നേരേ പോയി കുറച്ച് ഒടങ്കൊല്ലി മുളക് പറിച്ചെടുത്ത് ജൂസാക്കി കൈയ്യിൽ വച്ചു. എന്നിട്ട് മുംബൈക്ക് പോയി. ഞാൻ ചെന്നപ്പോൾ ഒരു ഗൗൺ ഡിസൈൻ ചെയ്യുകയായിരുന്നു അവള്. “ഓഹോ അപ്പോ കാര്യങ്ങളൊക്കെ നേരത്തെ അറിഞ്ഞായിരുന്നല്ലെ.” അവളെന്നെ ഒന്ന് നോക്കി. “അറിഞ്ഞായിരുന്നു അതിനിപ്പോ എന്താ.” ചോദിക്കുന്ന നോക്ക് അതിനിപ്പോ എന്താന്ന്. ഇതെന്ത് ജന്മം. “അയ്യോ ചേട്ടാ ഞാൻ ചെയ്തത് തെറ്റാണേ. എന്നും പറഞ്ഞ് നിന്നെ കെട്ടിപ്പിടിക്കണായിരുന്നോ ഞാൻ?? അതിലൊരു ത്രില്ലില്ല.” എനിക്ക് ഇല്ലാത്ത ദേഷ്യം വന്നു. നേരത്തെ ഉണ്ടാക്കി വയ്ച്ചിരുന്ന ജ്യൂസ് എടുത്ത് അവളുടെ തലവഴി ഒഴിച്ചു. “ഇപ്പോ എനിക്കും വന്ന് ഒരു ത്രില്ല്😡😡.” ഇങ്ങനെ ഒക്കെ ചെയ്തെങ്കിലും കണ്ണ് നീറി കരയുന്നത് കണ്ടപ്പോ പാവം തോന്നി. കണ്ണു കഴുകി കൊടുക്കാം എന്ന് പറഞ്ഞു ചെന്നപ്പോൾ എന്നെ മാന്തി കീറി. അന്ന് രാത്രി ഞങ്ങളെ കാണാൻ എല്ലാവരും ഇങ്ങ് വന്നു. ആദിയുടെയും ശ്രീയുടെയും മകനാണ് ചേതൻ. ചേതന് വെക്കേഷൻ ആയത് കൊണ്ട് അവർ അവനെയും കൂട്ടി. സൂര്യയും മീനുവും മകൻ ശ്രാവണിനെയും. ചേതൻ മന്യുനെയും ദീപുവിനെയും കാൽ ഒരു രണ്ട് മാസം ഇളയതാ. സൂര്യയുടെ മോൻ ശ്രാവൺ അവരേക്കാൾ 2 വയസ്സ് മൂത്തതും. മക്കളെയും അവരെ ഏൽപ്പിച്ച് ഞങ്ങൾ ഒന്ന് നടക്കാനിറങ്ങി. അവളുടെ മുഖമാകെ മങ്ങി ഗ്ലൂമി ആയി ഇരിക്കുന്നു. അവളെന്റെ കൈയ്യിൽ മുറുകെ പിടിച്ച്, തോളിൽ മുഖം ചായ്ച്ച് അങ്ങനെ നടന്നു. അടുത്തൊരു കട കണ്ടപ്പോൾ ഞാൻ ചോദിച്ചു. “ഭേൽ പൂരി വാങ്ങട്ടെ.” അവൾ വേണ്ടെന്ന് തലയാട്ടി. എങ്കിലും ഞാൻ ഒരെണ്ണം വാങ്ങി. അതും കഴിച്ച് കുറേ ദൂരം നടന്നു. പിന്നെ അടുത്തൊരു ചെറിയ സ്റ്റേഡിയം കണ്ടപ്പോൾ അവിടെ പോയിരുന്നു. അപ്പോഴേക്കും അവൾ പൊട്ടി പൊട്ടി കരയാൻ തുടങ്ങി.

“സോറി…സോറി….എനിക്കറിയില്ലായിരുന്നു ഒന്നും ഒന്നും. എല്ലാം അറിഞ്ഞപ്പോഴും ഞാൻ അനുഭവിച്ച കഷ്ടപ്പാടുകൾ ഓർത്തപ്പോൾ മിണ്ടാതെ നടക്കാനാ തോന്നിയെ. എല്ലാം എന്റെ തെറ്റാ. അന്ന് ഞാൻ തന്നെ നിന്നെ വന്ന് വിളിച്ചേനേ. പക്ഷേ ഞാൻ വന്ന് വിളിക്കുന്നതിനു മുന്നേ നീ ഇങ്ങെത്തി.” ഞാൻ തള്ളവിരലുകൾ കൊണ്ടവളുടെ കണ്ണു തുടച്ചു. “നാല് വർഷം കരഞ്ഞില്ലെ മതി. ഇനി വേണ്ട… ഇതൊന്നും നിന്റെ തെറ്റല്ല ശിവ. ആത്മാഭിമാനം അങ്ങേയറ്റം വ്രണപ്പെടും എന്ന് തോന്നിയപ്പോൾ ഏത് പെണ്ണും ചെയ്യുന്നതേ നീയും ചെയ്തോളൂ. തെറ്റ് പറ്റിയത് എനിക്കാ. നീ ഒരിക്കലും ഒരാമ്മയാകില്ല എന്നറിയുമ്പോൾ നീ തകർന്നു പോകുമെന്ന് ഞാൻ കരുതി. നീ വീക്കാണെന്ന് ഞാൻ കരുതി. പക്ഷേ നീ വീക്കല്ല ശിവ. ആയിരുന്നെങ്കിൽ എന്റെ ഇത്രയും വല്യ ചതി നീ സഹിക്കുമായിരുന്നില്ല. എന്റെ മക്കളെ നീ പ്രസവിച്ച് അവരെ ഒരു കുറവും അറിയിക്കാതെ വളർത്തുമായിരുന്നില്ല. ഒരു ജോലി അതിനിടയിൽ boutique, ഫാഷൻ ജേർണലിസം,… പിന്നെയാ കുഞ്ഞ് വീട്. നീ സ്ട്രോങ്ങ് ആണ്. നീ വീക്കല്ല ശിവ. ഒരു പെണ്ണും വീക്കല്ല. ആയിരുന്നെങ്കിൽ ജീവൻ കൊടുക്കാനുള്ള ചുമതല ദൈവം ഒരിക്കലും അവളെ എൽപ്പിക്കില്ലായിരുന്നു.” അവളെന്റെ തോളിൽ തല ചായ്ച്ച് എന്നോട് ചേർന്നിരുന്നു. “അച്ഛനും അമ്മയും വന്നിട്ട് എന്ത് പറഞ്ഞു. എത്ര തല്ല് കിട്ടിയെന്നും കൂടെ പറ.” ഞാൻ ചോദിച്ചു. “ഒരെണ്ണം കിട്ടി അച്ഛന്റെ കൈയ്യിൽ നിന്ന്. എന്നെ കാണാതെ അവർ മരിച്ച് പോയിരുന്നെങ്കിൽ ഞാൻ എന്ത് ചെയ്തേനെ എന്ന് ചോദിച്ചു. ഒരു വാശിക്ക് ഇറങ്ങി ഇങ്ങോട്ട് വന്നതൊന്നുമായിരുന്നില്ല ഞാൻ. ആർക്കും ഒരു ഭാരമാവണ്ട എന്ന് കരുതി. അന്നേ അവരുടെ അടുത്ത് പോയിരുന്നെങ്കിൽ അവരെന്നെ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചേനേ. അവരുടെ sentiments കാണുമ്പോൾ മനസ്സ് പതറും. നിന്നെ മനസ്സിൽ നിന്നെടുത്ത് കളയാൻ പറ്റിയില്ല. പിന്നെ ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കുമല്ലോ.

സ്വന്തം കാലിൽ നിന്നിട്ട് ഒരു നാലഞ്ച് വർഷം കഴിഞ്ഞ് തിരികെ വരണമെന്നാ കരുതിയത്. ഒരാണിന്റെ സഹായം ഇല്ലാതെ എനിക്ക് ജീവിക്കാൻ സാധിക്കുമെന്ന് നിന്നെയും എല്ലാരേയും കാണിക്കണം എന്നുണ്ടായിരുന്നു. പിന്നെ നിന്നെയും പൂർവ്വയെയും ഇനിയും കാണേണ്ടി വരുമോ എന്നുള്ള പേടിയും….അങ്ങനെ അങ്ങനെ.” ആ രാത്രി ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പറയാൻ ഉള്ളതെല്ലാം പരസ്പരം പറഞ്ഞ് തീർത്തു. ഒന്നും ഒന്നും ബാക്കി വയ്ക്കാതെ. ***** ജൊവാന്റെയും റിതേഷിന്റെയും വിവാഹം കഴിഞ്ഞു. എന്നെക്കൊണ്ട് പറ്റുന്ന പോലെയൊക്കെ ഞാൻ ചെയ്തു. പിന്നെ മനുഷ്യരല്ലേ അതിന്റേതായ പ്രശ്നങ്ങൾ അന്നും ഇന്നും എന്നും ഉണ്ടാവും. കവടിയാറിലെ ഫ്ലാറ്റ് വിറ്റപ്പോൾ കുറച്ച് ക്യാഷ് കിട്ടി. പിന്നെ കുറച്ച് അച്ഛന്റെ കൈയ്യിൽ നിന്ന് കടം വാങ്ങി. അങ്ങനെ ഞാനെന്റെ സ്വന്തം കമ്പനി അങ്ങ് തുടങ്ങി. സൂര്യ അവന്റെ ഹോട്ടലിലും റിസോർട്ടിലും ഒക്കെ വരുന്ന ഫങ്ഷൻസ് കുറേയൊക്കെ എനിക്ക് പിടിച്ച് തന്നു, മീനുവും അവളുടെ നാട്ടിലെ ഫങ്ഷൻസ്ന് എന്നെ സജസ്റ്റ് ചെയ്തു. പിന്നെ ശിവ ചില ഫാഷൻ ഇവെന്റ്സ്ന്റേ കോൺട്രാക്ട്സിന് എന്നെ റെകമന്റ് ചെയ്തു.

അത്യാവശ്യം റീച്ച് ഉള്ള ഒരു fb പേജും, യൂട്യൂബ് ചാനലും, ഇൻസ്റ്റ അക്കൗണ്ടും അവൾക്കുള്ളതും helpful ആയി. അയ്യോ കമ്പനിയുടെ പേരറിയണ്ടെ ശിവാര്യാ ഇവെന്റ്സ്. അങ്ങനെ കുറച്ച് മാസങ്ങൾ കൊണ്ട് കമ്പനിക്ക് ഇത്തിരി നല്ല വളർച്ച ഉണ്ടായി. ഇതിന്റെ ഒക്കെ ഇടയിൽ മറന്ന് പോയൊരു കാര്യമുണ്ട് ഞങ്ങളുടെ കല്യാണം. താമസിക്കാതെ വല്യ ആർഭാടങ്ങൾ ഒന്നും ഇല്ലാതെ ഞാൻ അവളെ ഒന്നൂടെ അങ്ങ് കെട്ടി. ഇനി നാട്ടിലേക്ക്. നാട്ടിലെത്തി വീട്ടിൽ കയറിയില്ല അതിന് മുൻപേ ദീപുവിന് വേണ്ടി എല്ലാരും അടിയായി. കുടുംബത്തിൽ വേറെ പെൺകുട്ടികൾ ഇല്ലല്ലോ. “ടാ ചേട്ടാ അമ്മേരൂട പറഞ്ഞ് പഴക്കേക്ക്‌ ഒണ്ടാക്കി തരാടാ. ഇവളെ ഇങ്ങ് എനിക്ക് താടാ.” ആദി ഒരു നിവേദനം തന്നു.

“നീ എന്ത് വേണോ ചെയ്തോ പക്ഷേ വലുതാവുമ്പോ ഞാനിവളെ എന്റെ ശ്രീക്കുട്ടനെ കൊണ്ട് കെട്ടിക്കും. അപ്പോ ഇവള് എന്റെ മോളാവും.” സൂര്യ പറഞ്ഞു. ശ്രീയും മീനുവും കൂടെ ഇടയ്ക്ക് കയറിയപ്പോൾ വമ്പിച്ച അടിയായി. ആ നേരത്താ അച്ഛൻ മന്യുവിനെ അന്വേഷിച്ചത്. അച്ഛനിപ്പോ അവനില്ലാതെ പറ്റില്ല. പറയുംപോലെ അവനെവിടെ പോയി. വീടിനകത്ത് കയറുന്നതിനു മുൻപ് വരെ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നതാ. എത്ര നോക്കിയിട്ടും കാണാതായപ്പോൾ ആദി പുറത്ത് പോയി അന്വേഷിച്ചു. എന്നിട്ടും അവനെ കിട്ടിയില്ല. അപ്പോഴാ വഴിയിൽ കുറച്ച് അന്യസംസ്ഥാന തൊഴിലാളികളെ കണ്ടത് ഓർമ്മ വന്നത്. ഇനി അവരെങ്ങാനും… ശിവ ഉറക്കെ കരയാൻ തുടങ്ങി. “കരയല്ലേ നമ്മുടെ മോന് ഒന്നും പറ്റി കാണില്ല…” ഞാനവളെ ചേർത്ത് പിടിച്ചു…(തുടരും…)

Love

ആലില താലി ചാർത്തി ദുർഗയെ തന്റെതാക്കിയ കാലം തൊട്ട് അവർ മത്സരിച്ചു സ്നേഹിക്കുകയായിരുന്നു…

Published

on

രചന: അക്ഷര മോഹൻ

“ച്ഛേ അമ്മൂത്തിടെ അമ്മ എപ്പോയ വദുന്നേ…” തന്റെ നെഞ്ചിൽ കിടന്നുകൊണ്ട് രണ്ട് കുഞ്ഞികൈകളും താടിയിൽ വച്ചു ചോദിക്കുന്ന അമ്മു മോളെ കണ്ടപ്പോൾ എന്തുകൊണ്ടോ ആദിത്യന്റെ ഹൃദയം വിങ്ങി… “അമ്മ പെട്ടെന്ന് വരൂലോ അച്ഛേടെ അമ്മൂട്ടിയെ കാണാൻ…അമ്മ അമ്മൂട്ടിക്ക് പാപ്പം തരും അമ്മൂട്ടിയെ കുളിപ്പിക്കും അമ്മൂട്ടിടെ കൂടെ കളിക്കും…ട്ടോ” “ചത്യം…” പീലികൾ നിറഞ്ഞ കണ്ണുകൾ വിടർത്തി ചോദിച്ചപ്പോൾ അയാൾ ഒന്നുകൂടെ ആ കുഞ്ഞിനെ നെഞ്ചോടടക്കി പിടിച്ചു… “ആട കണ്ണാ ചത്യം..” കുഞ്ഞു നെറ്റിയിൽ ഉമ്മ വച്ചു പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് മുഖം വിടരുന്നതും കുഞ്ഞരി പല്ലുകൾ കാട്ടി ചിരിക്കുന്നതും അയാൾ നോക്കി നിന്നു… അയാളുടെ കൈ വിടുവിച്ചു നെഞ്ചിൽ കയറി ഇരുന്ന് ആ കുഞ്ഞിപ്പെണ്ണ് അയാളുടെ മുഖം നിറയെ തുരു തുരെ ഉമ്മ വച്ചു.. “നാളെ അങ്കമ്പാദിൽ പോയിട്ടമ്പോ അമ്മൂത്തി കിച്ചൂത്തനോദു പദയൂലോ കിച്ചൂത്തന്റെ അമ്മേ പോലെ എനിച്ചും അമ്മ പാപ്പം വാദിതദുംന്ന്…” അയാളുടെ മീശയിൽ പിടിച്ചു വലിച്ചു കൊണ്ട് കൊഞ്ചലോടെ പറയുന്ന അമ്മുമോളെ കട്ടിലിൽ നെഞ്ചോട് ചേർത്ത് കിടത്തി കുഞ്ഞു മുടിയിലൂടെ വിരലോടിച്ചു… “നമുക്ക് പറയാം ട്ടോ…ഇപ്പൊ അച്ഛേടെ അമ്മൂത്തി ഒങ്ങിക്കോ…” ഒന്നുകൂടെ നെറ്റിയിൽ ഉമ്മവച്ചു കൊണ്ട് പറഞ്ഞപ്പോൾ അമ്മുമോളും അയാളെ ചുറ്റി പിടിച്ചു കിടന്നു… അമ്മൂട്ടി ഉറക്കത്തിലേക്ക് വഴുതി വീണപ്പോൾ ആദിത്യന്റെ മനസ്സ് വർഷങ്ങൾ പിറകിലോട്ട് പോവുകയായിരുന്നു…

“ഈ ഭ്രാന്തി പെണ്ണിനെ തന്നെ വേണോ ആദിയേട്ടന്…” മുഖത്തിൽ ഒരു ഭാവവ്യത്യാസവും ഇല്ലാതെ തന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കുന്ന ദുർഗയെ അമ്പരപ്പോടെ ആദിത്യൻ നോക്കി നിന്നു… “എനിക്കിനിയും ഭ്രാന്ത്‌ വരും ആദിയേട്ടാ…അങ്ങനെയുള്ള എന്നെ ആദിയേട്ടന് സഹിക്കാൻ പറ്റീന്ന് വരില്ല…” ദൂരെയെങ്ങോട്ടോ മിഴികളൂന്നി പറയുന്നവളെ ആദിത്യൻ ആദ്യമായി കാണുന്നത് പോലെ നോക്കി…അവളുടെ അങ്ങനെയൊരു മുഖം ആദ്യമായി ആയിരുന്നു അവൻ കണ്ടത്… “അമ്മ മാത്രേ ഉണ്ടായിരുന്നുള്ളു എനിക്ക്…അമ്മയെന്ന് പറഞ്ഞാൽ വളർത്തമ്മ…” മൗനം ബേധിച്ചു കൊണ്ട് അവൾ തന്നെ സംസാരിച്ചു തുടങ്ങി… ആറ് വയസ്സ് വരെ അനാഥാലയത്തിൽ ആയിരുന്നു…ചെറിയ ഓർമ്മകൾ മാത്രേ ഉള്ളു…അമ്മക്കും ആരുമില്ലായിരുന്നു എന്നെ പോലെ…ആ അമ്മ എന്നെ കൂടെ കൂട്ടി…എന്നെ സ്വന്തം മകളായി വളർത്തി…ആരോരുമില്ലാത്ത ഞങ്ങൾക്ക് ആരൊക്കെയോ ഉണ്ടെന്ന തോന്നൽ…എനിക്ക് അമ്മയും അമ്മയ്ക്ക് ഞാനും…ജീവിതത്തിൽ ആദ്യമായി സന്തോഷം എന്തെന്നറിഞ്ഞ നാളുകൾ…” ആ ഓർമകളിൽ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു… “പക്ഷേ +2വിലെ പരീക്ഷ കഴിഞ്ഞ അന്ന്…” നൊടിയിടയിൽ കണ്ണുകൾ നിറഞ്ഞൊഴുകി…അവൾ എങ്ങലടിച്ചു കരഞ്ഞു… കരയരുതെന്ന് പറഞ്ഞു അശ്വസിപ്പിക്കാൻ അവന് തോന്നിയെങ്കിലും ഇതുവരെ മനസ്സിൽ ഒളിപ്പിച്ചു വച്ച സങ്കടം കരഞ്ഞു തീർക്കട്ടെയെന്ന് കരുതി അവൻ അവൾ പറയുന്നതിനായി കാതോർത്തു…

“വീട്ടിലേക്കുള്ള അത്യാവശ്യസാധനങ്ങൾ വാങ്ങി സ്കൂളിന് മുന്നിൽ എന്നെ കാത്തുനിൽക്കുവായിരുന്നു ന്റെ അമ്മ..അമ്മയെ കണ്ടിട്ടും കാണാത്ത പോലെ കൂട്ടുകാരുടെ കൂടെ ഞാൻ റോഡിലേക്ക് ഓടി…ന്റെ പിറകെ തന്നെ അമ്മയും..പക്ഷേ എന്നെ മാത്രം കണ്ട അമ്മ റോഡിലൂടെ വന്ന ബസ് കണ്ടില്ല…

” നിറഞ്ഞു കൊണ്ടിരുന്ന കണ്ണുകൾ അവൾ വീണ്ടും വീണ്ടും അമർത്തി തുടച്ചു… “ന്റെ കണ്മുന്നിൽ വച്ചാ ന്റെ അമ്മ…ചോര വാർന്നു പിടഞ്ഞു പിടഞ്ഞു…അവസാനം ന്റെ മടിയിൽ കിടന്നു തന്നെ…” ഒരു പൊട്ടികരച്ചിലോടെ ദുർഗ ആദിത്യന്റെ നെഞ്ചിലേക്ക് വീണു… “ഞാൻ കാരണാ ന്റെ അമ്മ…ഞാൻ അന്ന് അമ്മയുടെ കൂടെ തന്നെ നിന്നിരുന്നെങ്കിൽ ന്റെ അമ്മ ഇന്നും ന്റെ കൂടെ ഉണ്ടാകുവായിരുന്നു…” ആദിത്യന്റെ നെഞ്ചിൽ മുഖമുരസി കൊണ്ടവൾ കരഞ്ഞു… തന്റെ നെഞ്ചിൽ കിടന്നു കണ്ണീർ വാർക്കുന്നവളെ അവൻ മുറുകെ ചേർത്തു പിടിച്ചു… പെട്ടെന്ന് ഒരു പിടച്ചിലോടെ അവൾ അവനിൽ നിന്ന് അകന്നു മാറി… മുഖമുയർത്താതെ മറ്റൊരിടത്തേക്ക് ദൃഷ്ടി പായിച്ചു… “ന്റെ മുന്നിൽ കിടന്നു മരിച്ച അമ്മയുടെ മുഖം…അമ്മ മരിക്കാൻ കാരണം ഞാൻ ആണെന്നുള്ള തോന്നൽ…വീട്ടിൽ ഒറ്റപെട്ട ദിവസങ്ങൾ…അപ്രതീക്ഷിതമായി വീണ്ടും അനാഥത്വം…എല്ലാം കൊണ്ടും ഞാൻ ഭ്രാന്തി ആയി…മുഴു ഭ്രാന്തി…ഒരു വർഷത്തോളം ആശുപത്രിയിൽ…അവിടെ നടന്നതൊന്നും ഇന്നും എനിക്ക് ഓർമ ഇല്ല…ഒടുവിൽ എല്ലാം മാറി വീട്ടിൽ എത്തിയപ്പോൾ എല്ലാവരും ഭ്രാന്തിപ്പെണ്ണെന്ന് പറഞ്ഞു അകറ്റി നിർത്തി…എല്ലായിടത്തും ആ പേര് മാത്രമായി… ദുർഗ എന്ന പേര് ഞാൻ പോലും മറന്നു തുടങ്ങി… ഭ്രാന്തി എന്ന പേര് മാത്രം ചെവിയിൽ മുഴങ്ങി കേട്ടപ്പോൾ വീണ്ടും മനസ്സ് കൈ വിട്ടുപോകുമെന്ന് തോന്നിയപ്പോൾ അവിടം വിട്ടു… പിന്നീട് പഠിച്ചും അതിനിടയിൽ ജോലി ചെയ്തും 7 വർഷം കൊണ്ട് ദാ ഇവിടെ വരെ എത്തി…” കണ്ണുകൾ തുടച്ചു ചെറുപുഞ്ചിരിയോടെ മുന്നിലുള്ള LP സ്കൂൾ ചൂണ്ടി കാണിച്ചവൾ പറഞ്ഞപ്പോൾ അവളുടെ ചുണ്ടിലെ പുഞ്ചിരി അവനിലേക്കും പകർന്നു… “ഇവിടെ ഈ കുട്ട്യോൾടെ കളിയും ചിരിയുമൊക്കെ കാണുമ്പോൾ പഴയതൊക്കെ മറക്കുവാ ഞാൻ…ചിലപ്പോൾ സാഹചര്യങ്ങൾ പ്രതികൂലമായാൽ വീണ്ടും ഞാനൊരു ഭ്രാന്തിയാവാം…വെറുതെ എന്നെ സ്നേഹിച്ച കുറ്റത്തിന് ആദിയേട്ടന്റെ ജീവിതം പാഴാക്കാൻ ഞാൻ സമ്മതിക്കില്ല…” പ്രതീക്ഷയോടെ അവളെ തന്നെ നോക്കി നിൽക്കുന്ന ആദിത്യനോട് പറഞ്ഞു കൊണ്ട് തെളിച്ചമില്ലാത്ത ഒരു ചിരിയോടെ അവൾ തിരിഞ്ഞു നടന്നു… കുഞ്ഞു കുട്ടികളോടുള്ള ഇഷ്ടം കൊണ്ടാണ് താൻ ഈ ജോലിയിലേക്ക് തിരിഞ്ഞത്…ജോയിൻ ചെയ്ത് രണ്ട് വർഷത്തിന് ശേഷമാണ് ദുർഗ വരുന്നത്..ചുണ്ടിൽ എന്നും പുഞ്ചിരി ഉണ്ടാകുമെങ്കിലും അവളുടെ കണ്ണിൽ എന്നുമൊരു വിഷാദമായിരുന്നു… എല്ലാവരോടുമുള്ള അവളുടെ സൗമ്യമായ പെരുമാറ്റം തന്നെയാണ് തന്നെയും അവളിലേക്ക് അടുപ്പിച്ചത്…പതിയെ സൗഹൃദം സ്ഥാപിക്കുകയും അവളുടെ ആദി മാഷ് എന്ന വിളി ആദിയേട്ടനിലേക്ക് മാറുകയും ചെയ്തു…കുറച്ച് കാലങ്ങളായി മനസ്സിൽ കൊണ്ട് നടക്കുന്ന ആഗ്രഹമായിരുന്നു ഇന്ന് തുറന്നു പറഞ്ഞത്…അത് ഇങ്ങനെ ആയപ്പോൾ ഉള്ള സങ്കടം അമ്മയോട് പറയുകയായിരുന്നു ആദിത്യൻ…

“നിനക്ക് അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ നമുക്ക് അവളെ ഇങ്ങട് കൂട്ടാം മോനേ…നിന്നെ ഇഷ്ടമല്ലെന്ന് ദുർഗ മോള് പറഞ്ഞില്ലല്ലോ…അടുത്ത ഞായറാഴ്ച്ച തന്നെ അവൾ താമസിക്കുന്ന ഹോസ്റ്റലിൽ പോയി സംസാരിക്കാം നമുക്ക്…” അമ്മയെയും കൂട്ടി അവളുടെ ഹോസ്റ്റലിലേക്ക് തിരിക്കുമ്പോൾ ഹൃദയം അതിവേഗം മിടിക്കുകയായിരുന്നു…ദുർഗ എതിർപ്പ് പറയരുതേ എന്ന ഒരു പ്രാർത്ഥന മാത്രമേ ഇരുവർക്കും ഉണ്ടായിരുന്നുള്ളു… “ദുർഗ…എനിക്ക് ന്റെ അമ്മ മാത്രേ ഉള്ളു…അമ്മയ്ക്കും ഒത്തിരി ഇഷ്ടാടോ തന്നെ…വന്നൂടെ…ന്റെ കൂടെ…ന്റെ അമ്മയുടെ മകളായിട്ട്…ന്റെ പെണ്ണായിട്ട്…” കസേരയിലിരുന്നു തന്നെ പ്രതീക്ഷയോടെ നോക്കുന്ന അമ്മയിലേക്കും നിറയാൻ വെമ്പി നിൽക്കുന്ന ആദിത്യന്റെ മിഴികളിലേക്കും നോക്കി ഒരു നിമിഷം ദുർഗ എന്ത് പറയണമെന്നറിയാതെ പതറി… “ആദിയേട്ടാ…ഭ്രാന്തിയാ ഞാൻ…ഭ്രാന്തി…” അത് പറഞ്ഞു പൂർത്തിയാക്കുന്നതിനു മുന്നേ ആദിത്യന്റെ കൈവിരലുകൾ ദുർഗയുടെ ചുണ്ടുകളെ പൊതിഞ്ഞിരുന്നു… “നിന്റെ കഴിഞ്ഞ കാലം എനിക്ക് പ്രശ്നമല്ല പെണ്ണേ…അതൊരു കഥയായി മാത്രം ഓർത്താൽ മതി നീയും…” “എനിക്കിനിയും ഭ്രാന്ത് വരും ആദിയേട്ടാ പേടിയാ എനിക്ക്…ആദിയേട്ടന്റെ ജീവിതവും ഞാൻ കാരണം തകരും…വേണ്ട…എനിക്ക് പേടിയാ…” നിറകണ്ണുകളോടെ..ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ പറയുന്ന ആ പെണ്ണിനോട് അവന് എന്തെന്നില്ലാത്ത വാത്സല്യം തോന്നി… “ഒന്നും സംഭവിക്കില്ല…ന്റെ ഭ്രാന്ത്‌ നീയാണ്…അതിനേക്കാൾ വലിയ ഭ്രാന്ത് മറ്റൊന്നുമില്ല…” തന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്ന ദുർഗയോട് പുഞ്ചിരിയോടെ ആദിത്യൻ പറഞ്ഞു… “എന്നെ ഇഷ്ടമാണോ ദുർഗ തനിക്ക്…അതോ എന്നെ ഒഴിവാക്കാൻ വേണ്ടിയാണോ താൻ ഇങ്ങനൊക്കെ…” ആദിത്യന്റെ കലങ്ങിയ കണ്ണുകൾ കണ്ടതും മറ്റൊന്നും ചിന്തിക്കാതെ ദുർഗ അവനെ വാരി പുണർന്നു… “ഇഷ്ടമാണ് എനിക്ക് ന്റെ ആദിയേട്ടനെ…ജീവനാണ് എനിക്ക്…” അവന്റെ നെഞ്ചിൽ തലചായ്ച്ചു പറഞ്ഞ ദുർഗയുടെ നെറ്റിയിൽ ആദിത്യൻ ചുണ്ടുകൾ ചേർത്തു…

ഒരു ആലില താലി ചാർത്തി ദുർഗയെ തന്റെതാക്കിയ കാലം തൊട്ട് അവർ മത്സരിച്ചു സ്നേഹിക്കുകയായിരുന്നു… ഇടയ്ക്ക് അപ്രതീക്ഷിതമായി അമ്മയുടെ മരണം തളർത്തിയെങ്കിലും അമ്മുമോളുടെ വരവോടെ അവർക്കിടയിലേക്ക് പഴയ സന്തോഷം തിരികെ വരികയായിരുന്നു… പക്ഷേ ആ സന്തോഷത്തിനും അധികം ആയുസ്സില്ലാതെ അവരുടെ ജീവിതത്തിൽ കരി നിഴൽ വീണു… അമ്മുമോൾക്ക് അഞ്ച് മാസം പ്രായമായപ്പോൾ കുഞ്ഞിനെ ഇറയത്ത് പായ വിരിച്ചു കിടത്തി കളിപ്പിക്കുന്നതിനിടയിൽ അടുക്കളയിലേക്ക് പോയതായിരുന്നു ദുർഗ…തിരികെ വരുമ്പോഴേക്കും കുഞ്ഞിനെ കാണാതായിരുന്നു… വീണ്ടും ദുർഗ ഒരു ഭ്രാന്തി ആവുകയാണെന്ന് അറിയാതെ ആദിത്യൻ കുഞ്ഞിനെ തിരയുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു… തന്റെ അമ്മയെ പോലെ നൊന്തു പ്രസവിച്ച കുഞ്ഞും താൻ കാരണം തന്നിൽ നിന്നകന്നു പോയി എന്ന് വിശ്വസിച്ച ദുർഗ ആ നിമിഷം തന്നെ മുഴുഭ്രാന്തിയായി… അലറി കരഞ്ഞും സ്വയം വേദനിപ്പിച്ചും അമ്മുമോളുടെ കുഞ്ഞുടുപ്പ് നെഞ്ചോട് ചേർത്ത് പിടിച്ചു ആരെയും കാണാൻ കൂട്ടാക്കാതെ ഇരുന്ന ദുർഗയെ ആശുപത്രിയിൽ എത്തിച്ചു ദിവസങ്ങൾക്ക് ശേഷം തന്നെ ടൗണിലുള്ള നാടോടികളുടെ കൈയിൽ നിന്നും അമ്മൂട്ടിയെ കണ്ടെത്തി… കുഞ്ഞിനേയും കൊണ്ട് ദുർഗയെ കാണാൻ പോയെങ്കിലും ”ന്റെ കുഞ്ഞ് പോയി…ഞാൻ…ഞാനാ…ഞാനാ ന്റെ കുഞ്ഞിനെ കൊണ്ട് കളഞ്ഞേ…” എന്നുള്ള അവളുടെ നിലവിളികൾ മാത്രമായിരുന്നു അവിടെ ഉയർന്നത്… നമ്മുടെ കുഞ്ഞാണെന്നും പറഞ്ഞു അമ്മൂട്ടിയെ ദുർഗയെ കാണിച്ചപ്പോൾ ആരാണെന്ന സംശയത്തോടെ അവനെ നോക്കി പിന്നീട് അവനെ തള്ളി മാറ്റി മുടിയിൽ വിരലുകൾ കോർത്തു വലിച്ചു അവൾ അലറി വിളിച്ചു…

പിന്നീട് പലതവണ ഇത് തന്നെ ആവർത്തിച്ചപ്പോൾ തന്റെ കുഞ്ഞിന്റെ മനസ്സിൽ അവളുടെ അമ്മയുടെ മുഖം ഭ്രാന്തിയായി തെളിയാതിരിക്കാൻ ആദിത്യൻ മനഃപൂർവം അമ്മൂട്ടിയെ കൂടെ കൂട്ടാതെ ആശുപത്രിയിൽ പോയി ദുർഗയെ കണ്ടുമടങ്ങി… അപ്പോഴും ന്റെ കുഞ്ഞ് എന്ന് മാത്രമേ അവളുടെ ചുണ്ടുകൾ മന്ത്രിച്ചുള്ളൂ… എല്ലാം കഴിഞ്ഞു രണ്ട് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു… ആദ്യമായാണ് ഇന്ന് അമ്മൂട്ടി അവളുടെ അമ്മയെ കുറിച്ച് ചോദിച്ചത്… അങ്കണവാടിയിലെ കുട്ടികൾ പറയുന്നത് കൊണ്ടാവാമെന്ന ധാരണയോടെ ഓർമകളെ മായിച്ചു കൊണ്ട് ആദിത്യൻ തന്നെ ചുറ്റിപിടിച്ചുറങ്ങുന്ന അമ്മൂട്ടിയെ ഒന്നുകൂടി ഉമ്മ വച്ചു… “അമ്മൂട്ടിടെ അമ്മ പെട്ടെന്ന് വരുംട്ടോ…” ഉറക്കത്തിൽ ചിരിച്ച കുഞ്ഞിന്റെ ചെവിയിൽ പറഞ്ഞു കൊണ്ട് ആദിത്യനും എപ്പോഴോ ഉറങ്ങി… ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരിക്കെ ആശുപത്രിയിൽ നിന്ന് വന്ന ഫോൺ കാൾ ആയിരുന്നു ആദിത്യനെ ഒരു ദിവസം രാവിലെ ഉണർത്തിയത്… കണ്ണുകൾ താൻ പോലുമറിയാതെ നിറഞ്ഞൊഴുകുമ്പോൾ ആദിത്യൻ സ്വസ്ഥമായി ഉറങ്ങുന്ന അമ്മൂട്ടിയെ വാരിയെടുത്തു മുഖം നിറയെ മതിവരാത്തത് പോലെ വീണ്ടും വീണ്ടും ചുംബിച്ചു… ഉറക്കം പോയ വിഷമത്തിൽ കണ്ണ് തിരുമ്മി ചിണുങ്ങി കൊണ്ട് എഴുന്നേറ്റ അമ്മൂട്ടി അച്ഛയുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ കുഞ്ഞി ചുണ്ടുകൾ ഒന്നൂടി പിളർത്തി ആദിത്യന്റെ തോളിലേക്ക് ചാഞ്ഞു… “കയ്യല്ലേ ച്ഛേ…അച്ഛ കഞ്ഞാൽ അമ്മൂത്തിയും കയ്യും…” തന്റെ കണ്ണുകൾ തുടച്ചു തന്ന് പറയുന്ന അമ്മൂട്ടിയെ ആദിത്യൻ നെഞ്ചോട് ചേർത്തു… “അച്ഛേടെ അമ്മൂട്ടിക്ക് അമ്മയെ കാണണ്ടേ…” അമ്മൂട്ടിയുടെ പുറത്ത് തലോടി കൊണ്ട് ആദിത്യൻ ചോദിച്ചപ്പോൾ അവന്റെ കഴുത്തിൽ മുഖം പൂഴ്ത്തി കിടന്ന അമ്മൂട്ടി ഞെട്ടി പിടഞ്ഞു എഴുന്നേറ്റു… “അമ്മ…” കുഞ്ഞികൈകൾ ആദിത്യന്റെ കവിളിൽ ചേർത്ത് അമ്മൂട്ടിയുടെ കുഞ്ഞിച്ചുണ്ടുകൾ അത് ഉരുവിട്ടപ്പോൾ ആദിത്യൻ ആ കുഞ്ഞി കൈയിൽ ചുണ്ട് ചേർത്തു… “ആട കണ്ണാ…ന്റെ അമ്മൂട്ടിടെ അമ്മ…കാണണ്ടേ അമ്മൂട്ടിക്ക്…” ആദിത്യന്റെ ചോദ്യത്തിന് തലയാട്ടി കൊണ്ട് വീണ്ടും വീണ്ടും വേണമെന്ന് പറഞ്ഞു കൊണ്ടിരുന്നു അമ്മൂട്ടി… “അമ്മൂട്ടി ഷീബാന്റിടെ വീട്ടിൽ നല്ല കുട്ടി ആയിട്ട് ഇരിക്കണം ട്ടോ…അച്ഛ അമ്മേം കൂട്ടി പെട്ടെന്ന് വരാവേ…” അതിനും തലയാട്ടി സമ്മതം മൂളിയ അമ്മൂട്ടിയെ അയൽവീട്ടിൽ ആക്കികൊണ്ട് ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു ആദിത്യൻ… ആശുപത്രിയിൽ നിന്നിറങ്ങി വന്ന ദുർഗ പൊട്ടികരഞ്ഞു കൊണ്ട് ആദിത്യന്റെ നെഞ്ചിലേക്ക് വീണു… “ഭ്രാന്തിയായി പോയി ആദിയേട്ടാ ഞാൻ…” തന്റെ നെഞ്ചിൽ തലയിട്ടടിച്ചു പദം പറയുന്നവളെ ആദിത്യൻ മുറുകെ മുറുകെ പുണർന്നു… അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ച് ആദ്യമായി കാണുന്നത് പോലെ ആദിത്യൻ അവളെ മതിമറന്നു നോക്കി…

“ന്റെ കുഞ്ഞ്…ആദിയേട്ടാ…കാണണം നിക്കെന്റെ മോളെ…”ആദിത്യന്റെ വിരലിൽ വിരലുകൾ ചേർത്ത് ദുർഗ പറഞ്ഞപ്പോൾ അവൻ അവളെ ഒന്നുകൂടെ ചേർത്ത് പിടിച്ചു ചുംബിച്ചു…. ദുർഗയുടെ കൂടെ വീട്ടിലേക്കുള്ള വഴിയേ അമ്മൂട്ടിയുടെ കുറുമ്പുകൾ വാ തോരാതെ പറയുന്ന ആദിത്യനെ കേൾക്കുമ്പോൾ അവളുടെ കണ്ണുകൾ വീണ്ടും വീണ്ടും നിറഞ്ഞു… അച്ഛയുടെ വണ്ടിയുടെ ശബ്ദം കേട്ട് മുറ്റത്തേക്ക് ഓടി വന്ന അമ്മൂട്ടി കൂടെ ദുർഗയെ കണ്ട് സംശയത്തോടെ ആദിത്യനെ നോക്കി അവന്റെ കൈയിലേക്ക് ചാടി കയറി… “അമ്മൂട്ടിടെ അമ്മയാ…” ദുർഗയെ ചേർത്ത് പിടിച്ചു ആദിത്യൻ പറഞ്ഞപ്പോൾ ആ കുഞ്ഞു മുഖം സന്തോഷം കൊണ്ട് വിടർന്നു…പല്ലുകൾ വെളുക്കെ കാട്ടി ചിരിച്ചുകൊണ്ട് ദുർഗയുടെ കവിളിൽ കൈ വച്ചു കൊണ്ട് അവൾ അമ്മേ എന്ന് വിളിച്ചു… “അമ്മൂട്ടീ…അമ്മേടെ കുഞ്ഞാ…”ആദിത്യന്റെ കൈയിൽ നിന്ന് കുഞ്ഞിനെ എടുത്ത് മുഖം നിറയെ മുത്തങ്ങൾ കൊണ്ട് മൂടുമ്പോൾ സങ്കടം കൊണ്ടോ സന്തോഷം കൊണ്ടോ ദുർഗയുടെ കണ്ണുകൾ അവൾ പോലുമറിയാതെ നിറഞ്ഞൊഴുകി… “ശീബാന്റി അമ്മൂത്തിടെ അമ്മയാ…”ഉമ്മറത്തു നില്കുന്നവരെ നോക്കി ദുർഗയുടെ മാറിലേക്ക് പറ്റി ചേർന്ന് ഗമയോടെ അമ്മൂട്ടി പറഞ്ഞപ്പോൾ എല്ലാവരുടെയും ചുണ്ടിൽ നറുപുഞ്ചിരി വിരിഞ്ഞു… ദുർഗയുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു മാറ്റി കൊണ്ട് ആ കുഞ്ഞിപ്പെണ്ണ് അവിടെ ചുണ്ട് ചേർത്തപ്പോൾ ആദിത്യൻ രണ്ട് പേരെയും പൊതിഞ്ഞു പിടിച്ചു ഇനി ഒരിക്കലും കൈ വിടില്ലെന്ന പോലെ….. (അവസാനിച്ചു)

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ…

രചന: അക്ഷര മോഹൻ

Continue Reading

തുടർക്കഥകൾ

പെയ്തൊഴിയാനേരം …… തുടർക്കഥ ഭാഗം പന്ത്രണ്ട്…..

Published

on

രചന: Chethana Rajeesh
അവർ യാത്ര പറഞ്ഞിറങ്ങിയപ്പോൾ മുകളിൽ നിന്നവൾ നോക്കി.. അവൻ ഇരുന്നിരുന്ന സ്ഥലം കാലിയാണ്.. കുറച്ചു നേരം കഴിഞ്ഞപ്പോൾ നകുലൻ അവളെ വിളിച്ചു.. “നിന്നെ ഉണ്ണി വിളിച്ചിരുന്നോ..?? ” “ഇല്ല എന്തെ..?? ” “നിന്റെ വീടിന് മുന്നിൽ ഉണ്ടായിരുന്നതാ.. നീ സമ്മതമല്ലെന്ന് പറഞ്ഞപ്പോൾ മായ അവനെ വിളിച്ചു പറഞ്ഞിരുന്നു.. അതിനു ശേഷം ഫോൺ ഓഫ്‌ ആണ്.. വീട്ടിലുമെത്തിയിട്ടില്ല.. ” കേട്ടപ്പോൾ വല്ലാത്തൊരു സങ്കടം തോന്നി.. “ആ എനിക്കറിയില്ല.. ” അതും പറഞ്ഞു അവൾ ഫോൺ കട്ട്‌ ചെയ്തു.. ഇപ്പൊ വരാമെന്ന് പറഞ്ഞവൾ വീട്ടിൽ നിന്നിറങ്ങി.. പൊട്ടിപൊളിഞ്ഞ കല്മണ്ഡപത്തിനരികിൽ എത്തിയപ്പോൾ കണ്ടു ചുമരിൽ തലചായ്ച്ചു ഇരിക്കുന്ന ഉണ്ണിയെ.. അരികിൽ എത്തിയപ്പോൾ മനസിലായി കരഞ്ഞിട്ടുണ്ടെന്ന്.. ഭൂമി അവനരികിൽ ഇരുന്നു.. തല അവന്റെ തോളിൽ ചായ്ച്ചു.. തന്റെ അരികിൽ ഭൂമി ഉണ്ടെന്ന് അറിഞ്ഞിട്ടും ഉണ്ണി കണ്ണ് തുറന്നു നോക്കിയില്ല.. എത്ര നേരം ആ ഇരുപ്പ് തുടർന്നെന്ന് അവർക്കറിയില്ല… “ആഹാ രണ്ടും ഇവിടെ ഇരിപ്പാണോ..?? ” നകുലന്റെ വാക്ക് കേട്ടപ്പോഴാണ് രണ്ടാളും കണ്ണ് തുറന്നത്.. അപ്പോഴും ഭൂമി ഉണ്ണിയോട് ചേർന്ന് തന്നെയാ ഇരുന്നത്.. “നീയല്ലേ ഇവനെവിടെ ആണെന്ന് അറിയില്ലെന്ന് പറഞ്ഞത്. കണ്ടെങ്കിൽ ഒന്ന് പറഞ്ഞൂടായിരുന്നോ..?? മനുഷ്യനെ പേടിപ്പിക്കാൻ.. ” “ഓ എല്ലാരും അറിഞ്ഞതൊന്നും എന്നോടും പറയാറില്ലല്ലോ..” ഭൂമി ചുണ്ട് കോട്ടി.. “ഞാനൊന്നും പറയുന്നില്ല.. അത് വിട് ഈ കല്യാണം വേണ്ടെന്ന് പറഞ്ഞവൾ എന്തിനാ ഇവനെ ഒട്ടി ഇരിക്കുന്നെ..?? ” “സൗകര്യം ഉണ്ടായിട്ട്.. ” “ആ അപ്പൊ സമ്മതം ആണ് അല്ലേ..? ” “ആര് പറഞ്ഞു..?? എനിക്ക് ഉണ്ണിയേട്ടനെ ഇഷ്ടമല്ല ഇഷ്ടമല്ല ഇഷ്ടമല്ല… ഈ കല്യാണം നടക്കൂല.. ഐ ഹേറ്റ് യൂ ഉണ്ണിയേട്ടാ… ” അതും പറഞ്ഞു അവന്റെ തോളിൽ മുഖമമർത്തി ഇരുന്നു.. അത് കണ്ടപ്പോൾ രണ്ടാൾക്കും ചിരി വന്നു.. കലങ്ങി ചുവന്ന കണ്ണുകൾ ഉണ്ണി ഒരു കൈ കൊണ്ടു തുടച്ചിട്ട് നകുലനെ നോക്കി പൊയ്ക്കൊള്ളാൻ കണ്ണ് കാണിച്ചു.. ശരിയെന്നു തലയാട്ടി അവൻ നടന്നകന്നു.. “… നേരം സന്ധ്യയായി.. എനിക്ക് പോണം ..? ” “അതിനു ഞാനെന്തു വേണം.. ഞാൻ ആരുടേം കൂടെയല്ല വന്നേ.. ഒറ്റയ്ക്ക് പോകാൻ എനിക്കറിയാം.. ” മുഖമുയർത്താതെ അവൾ പറഞ്ഞു.. “അതേ നിന്നെ കൂട്ടിനു വിളിച്ചതല്ല .. നീ എണീറ്റാലെ എനിക്ക് പോകാൻ പറ്റു.. ” അവൾ പെട്ടെന്ന് മാറികൊടുത്തു.. “മതിയായി നിന്റെ പിറകെ ഇനി ഞാൻ വരില്ല.. വേറെ പെണ്ണ് നോക്കാൻ ഞാൻ വീട്ടിൽ പറഞ്ഞോളാം.. താഴുന്നതിന് ഒരു പരിധി ഉണ്ട് ഭൂമി.. ” അവൻ ദേഷ്യത്തിൽ പറഞ്ഞു പോകാൻ ഇറങ്ങി.. “ഉണ്ണിയേട്ടാ.. “ഇടർച്ചയോടെ അവൾ വിളിച്ചു.. “വേണ്ട ഭൂമി നീ വിളിക്കണ്ട.. മതിയായി ഇങ്ങനെ ടെൻഷൻ അടിച്ചു ഞാൻ പെട്ടെന്ന് ചത്തുപോകും.. ” ഭൂമി അവന്റെ വായ പൊത്തി.. “അങ്ങനെ പറയല്ലേ.. ഞാൻ ഞാൻ ചെയ്തത് തെറ്റാണ്.. ഇഷ്ടമല്ലാഞ്ഞിട്ടല്ല.. ഒരിക്കൽ വേണ്ടെന്ന് പറഞ്ഞിട്ട് മറ്റൊരു കല്യാണത്തിന് സമ്മതിച്ചതാ.. അവസാനം ആ കല്യാണം മുടങ്ങിയപ്പോ ഞാൻ ഉണ്ണിയേട്ടനെ വീണ്ടും സ്വീകരിച്ചാൽ നിങ്ങളൊക്കെ എന്നെ പറ്റി എന്ത് കരുതും..?? ” “എന്ത് കരുതാൻ..?? നിന്നെ ഞങ്ങൾക്കൊക്കെ നന്നായി അറിയില്ലേ പിന്നെന്തിനാ നാടകം.. സ്വന്തം ജീവിതം വെച്ചിട്ട് തന്നെ വേണോടി അഭിനയിക്കാൻ.. ” അവൻ കൈയോങ്ങി.. അവൾ പെട്ടെന്ന് പേടിച്ചിട്ട് മുഖം തിരിച്ചു.. അടി കിട്ടാഞ്ഞപ്പോ തിരിഞ്ഞു നോക്കി.. “എന്താടി വേണോ നിനക്ക്.. ” “വേണ്ട.. ” “എന്നാ എനിക്ക് വേണം.. ” “എന്ത്..?? ” “നിനക്ക് ഇഷ്ടമുള്ള എന്ത് വേണേലും തന്നോ.. ” കള്ള ചിരിയോടെ അവൻ പറഞ്ഞു.. അവന്റെ തോളത്തൊരു കടിയും കൊടുത്തു അവൾ ഓടി .. “ഔ.. എടി നീ പട്ടിടെ ജന്മമാണോ.. കടിച്ചിടത്തു മുറിഞ്ഞു.. ” “നന്നായിപ്പോയി.. ” അവളുടെ പിന്നാലെ അവൻ നടന്നു.. “നിക്കെടി..” അവൾ നിന്നില്ല.. “ടി.. നീ ഒന്ന് കേട്ടോ… ഈ ഭൗമികയുടെ കഴുത്തിൽ ഒരുത്തൻ താലി കെട്ടുന്നെങ്കിൽ അതീ അഭിമന്യു ആയിരിക്കും.. നീ സമ്മതിച്ചാലും ഇല്ലെങ്കിലും.. ഇപ്പൊ എന്നെ വേദനിപ്പിക്കുന്നതിന് പകരം ഞാൻ ചോദിക്കും.. ഞാൻ ഒറ്റയ്ക്കല്ല നമ്മുക്ക് ഉണ്ടാവുന്ന നാലഞ്ചു മക്കളെയും കൂട്ടും.. കണ്ടോ..” “അയ്യടാ എന്തൊരു പൂതി.. ” അറിയാതെ അവൾ ചിരിച്ചു.. വീട്ടിൽ എത്തിയപ്പോഴേക്കും കല്യാണത്തിന്റെ കാര്യം തീരുമാനമായി.. എൻഗേജ്മെന്റ് രണ്ടു ദിവസം കഴിഞ്ഞും കല്യാണം അത് പത്തു ദിവസം കഴിഞ്ഞുള്ള മുഹൂർത്തത്തിൽ.. അധികം നീട്ടണ്ട എന്നാണ് എല്ലാവരുടെയും അഭിപ്രായം.. അവർക്കിടയിലുള്ള പ്രശനങ്ങൾ വീട്ടിൽ അറിഞ്ഞെന്നു അവൾക്ക് അവരുടെ ഭാവത്തിൽ നിന്ന് മനസിലായി.. ചിപ്പി വിളിച്ചപ്പോൾ അവൾക്കത് ബോധ്യമായി.. ഉണ്ണീടെ വിഷമം കണ്ടപ്പോൾ വീട്ടുകാരൊക്ക കാരണം ചോദിച്ചിരുന്നു.. അവസാനം ചാരു എല്ലാകാര്യവും പറഞ്ഞു വീട്ടുകാരോട് .. അത് കൊണ്ട് തന്നെ ഇനി ചോദ്യോ പറച്ചിലോ വേണ്ടെന്ന് തീരുമാനിച്ചു.. രാത്രി കൂട്ടുകാരെ വിളിച്ചു ജീവിതത്തിൽ ഉണ്ടായ ട്വിസ്റ്റ്‌ പറഞ്ഞു.. അവരാകെ ത്രില്ല് ആയി.. ഉണ്ണി വിളിക്കുമെന്ന് അവൾ കരുതി എങ്കിലും വിളിച്ചില്ല.. അങ്ങോട്ട്‌ വിളിക്കാനും മനസ്സനുവദിച്ചില്ല.. പിറ്റേന്ന് ഒന്നിനും നേരം കിട്ടിയില്ല എന്ന് പറയുന്നതാവും ശരി.. ഓരോ കാര്യങ്ങൾ അവരൊക്കെ അവളെ ഏൽപ്പിക്കും.. എല്ലാം കഴിഞ്ഞപ്പോൾ സന്ധ്യയായി.. രാത്രി കിടക്കാൻ നേരത്തും എന്തിനെന്നറിയാതെ മനസ് പിടയാൻ തുടങ്ങി.. പിറ്റേന്ന് വെളുപ്പിന് തന്നെ അവളെ മുത്തശ്ശി വിളിച്ചുണർത്തി.. കുളിച്ചു അമ്പലത്തിൽ ചെന്നു തിരിച്ചു വന്നപ്പോഴേക്കും അച്ഛന്റെ വീട്ടിൽ നിന്ന് എല്ലാരും എത്തിയിരുന്നു.. പത്തു മണിയോടെ ഉണ്ണിയും കുടുംബവും എത്തി..

എല്ലാവരോടും ഭൂമി മിണ്ടി എങ്കിലും തന്റെ നോട്ടം ആഗ്രഹിക്കുന്ന മുഖത്തേക്ക് മാത്രം നോക്കിയില്ല.. എന്തോ കഴിയുന്നില്ല.. എന്തോ ഭയമോ നാണമോ എന്തൊക്കെയോ തോന്നുന്നു.. മുഹൂർത്തസമയം ആയതിനാൽ അവളെ എല്ലാരും കൂടെ ഉണ്ണീടെ അടുത്ത് നിർത്തി.. വിരലിൽ മോതിരമിടുമ്പോഴേക്കും വിറക്കാൻ തുടങ്ങി.. അത് കണ്ടിട്ടെന്നോണം ഒരു കൈ കൊണ്ടു അവളുടെ കൈയിൽ മുറുകെ പിടിച്ചു മറു കൈ കൊണ്ട് അവൻ മോതിരമണിയിച്ചു.. ഫോട്ടോ സെക്ഷനിൽ അവർ പറയുന്ന പോലെയൊക്കെ പോസ് ചെയ്തു നിന്നു.. പക്ഷെ അവന്റെ മുഖത്തേക്ക് ധൈര്യമായി നോക്കാൻ പറ്റുന്നില്ല.. ഒരുമിച്ചിരുന്നു ആഹാരം കഴിച്ചപ്പോഴും മിണ്ടാതിരുന്നു.. സാധാരണ അഞ്ചു മിനിറ്റിൽ കൂടുതൽ അടങ്ങി ഇരിക്കാൻ പറ്റാത്തയാളാണ്.. അവർ പോകാൻ ഇറങ്ങിയപ്പോഴാണ് ഉണ്ണിയെ നോക്കി അവൾ പുഞ്ചിരി നൽകിയത്.. പിന്നീടുള്ള ദിവസങ്ങൾ തിരക്കിൽ തന്നെയായി അവൾ.. അതിനിടയിൽ ഹോസ്പിറ്റൽ വിളിച്ചു ലീവ് എക്സ്ടെന്റ് ചെയ്തു. ഉണ്ണി വിളിക്കുമെങ്കിലും അധികം സംസാരിക്കാറില്ല.. അതവൾക്ക് വിഷമമായി.. തിരക്കായിരിക്കും എന്നവൾ ഊഹിച്ചു.. അല്ലെങ്കിലും പരാതി പറയാൻ പറ്റില്ലല്ലോ.. എന്തെങ്കിലും പറഞ്ഞാൽ ഭിത്തിയിൽ ഒട്ടിച്ചു വയ്ക്കും.. അതോണ്ട് മിണ്ടാതെ അവന്റെ ഫോട്ടോയും നോക്കി ഇരിക്കും.. പിന്നെ ഉള്ള ദിവസങ്ങൾ ഡ്രസ്സ്‌ എടുക്കലും ഒർണമെന്റ്സ് എടുക്കലും ഒക്കെയായി ആകെ ബിസി ആയി.. അവിടെ ഉണ്ണിയും കൂടെ ഉണ്ടായിരുന്നെങ്കിലും ഒരു നോട്ടമോ വാക്കോ അത്ര മാത്രമേ അവനിൽ നിന്നവൾക്ക് ലഭിച്ചുള്ളൂ… ഇടയ്ക്ക് നകുലേട്ടന്റെ വീട്ടിൽ മുഖം കാണിച്ചിട്ട് തിരിച്ചു വന്നതാണ് അവൾ.. കല്യാണത്തിന് രണ്ടു ദിവസം മുൻപ് കൊച്ചുവും റീജയും എത്തി.. പിന്നെ അവരോടൊപ്പം ആയി ആഘോഷം.. ലിയ കുടുംബസമേതം എത്തിയെന്നും ഉണ്ണിയേട്ടന്റെ വീട്ടിലുണ്ടെന്നും പറഞ്ഞു അവൾ വിളിച്ചു.. തലേന്ന് മുതൽ വീട്ടിൽ ആളുകൾ നിറഞ്ഞു.. ബന്ധുക്കളും സ്വന്തക്കാരും ഒക്കെയായി ഒരുപാട് പേര്.. അച്ഛന്റെ കുടുംബത്തിൽ നിന്നും എല്ലാവരും എത്തി.. സത്യം പറഞ്ഞാൽ വല്ലപ്പോഴും ഒന്ന് പോകും എന്നല്ലാതെ അറ്റാച്ച്മെന്റ് ഒന്നുമില്ല ആ കുടുംബത്തിനോട്‌.. മെഹന്ദി ഇടലും മറ്റുമായി രാവിലെ തൊട്ട് തിരക്കായി.. വൈകുന്നേരം അമ്പലത്തിൽ പോകണം. മാത്രമല്ല വീഡിയോ എടുപ്പ് ഉണ്ട് രണ്ടാളും കൂടി അത് അറിഞ്ഞപ്പോൾ വല്ലാത്തൊരു വിറയാണ്.. സെറ്റ് സാരി ഒക്കെ ഉടുത്തു റെഡി ആയി നിന്നു.. അധികം ആഭരണം ഒന്നും ഇട്ടില്ല.. റീജയും കൊച്ചുവും കൂടെ പോയി.. അമ്പലത്തിൽ എത്തിയപ്പോഴേക്കും ഉണ്ണിയേട്ടൻ ഹാജർ ആണ്.. നകുലേട്ടനും ബാക്കി ടീമുകളും ഉണ്ടായിരുന്നു.. എല്ലാരുടേം മുഖത്തും വല്ലാത്തൊരു ചിരിയും.. വീഡിയോഗ്രാഫർ പറയുന്ന പോലെ ഉണ്ണിയും ഭൗമിയും അനുസരിച്ചു.. തൊഴുതു വലം വച്ചു കൈയും പിടിച്ചു അമ്പല കുളത്തിലേക്ക്.. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ഓടിപ്പിക്കൽ അങ്ങനെ അവരുടെ സാഹസം മറ്റുള്ളവർക്ക് ചിരി ആയി.. ഉണ്ണിയെ നോക്കാനുള്ള ധൈര്യം ഇനി എപ്പഴാണാവോ വരിക… രാത്രി ആയപ്പോൾ ആണ് അവർ ഫ്രീ ആയത്.. എന്തോ തിരിച്ചു പോകാൻ മനസ് വരാത്ത പോലെ ഭൂമി അവനരികിൽ നിന്നു.. അവന്റെ അവസ്ഥയും മറിച്ചല്ലയിരുന്നു.. “അതേ.. കല്യാണം നാളെയാണ് ഇന്നല്ല.. നാളെതൊട്ട് ഇങ്ങനെ ഇരിക്കാം.. ഇപ്പൊ വീട് പിടിക്കാൻ നോക്ക്.. ” രണ്ടാളെയും നോക്കി നകുലൻ പറഞ്ഞു.. ഒന്നും മിണ്ടാതെ ഭൗമി അവിടുന്ന് മാറി നിന്നു.. പിന്നെ എല്ലാരുടേം കൂടെ വീട്ടിലേക്കു നടന്നു.. കിടന്നിട്ടും ഉറക്കം കിട്ടിയില്ല അവൾക്ക്.. ഉണ്ണിയോട് സംസാരിക്കാൻ തോന്നി.. പക്ഷെ എന്തോ അവൾ വിളിച്ചില്ല.. ജീവിതത്തിൽ നടന്ന ഓരോ കാര്യങ്ങളും മനസിലേക്ക് കടന്നു വന്നു… പിറ്റേന്ന് വെളുപ്പിനാണ് അവൾ കണ്ണടച്ചത് അപ്പോഴേക്കും വിളി തുടങ്ങി.. ഉറക്കചടവോടെ അവളെഴുന്നേറ്റു.. കുളിച്ചു വന്നപ്പോഴേക്കും ബ്യൂട്ടീഷ്യൻ എത്തി. ഇടവും വലവും റീജയും കൊച്ചുവും ഉണ്ടായിരുന്നു.. ഒരുങ്ങി കഴിഞ്ഞു കണ്ണാടി നോക്കിയപ്പോൾ ആളാകെ മാറിപ്പോയ പോലെ അവൾക്ക് തോന്നി.. എല്ലാവർക്കും ദക്ഷിണ ഒക്കെ കൊടുത്തു അനുഗ്രഹം വാങ്ങി.. അതിനിടയിൽ ആരോ ഭക്ഷണം കൊടുത്തെങ്കിലും അവൾക്ക് കഴിക്കാൻ കഴിഞ്ഞില്ല.. ആകെ ഒരു പരവേശം… വീട്ടിൽ തന്നെയായിരുന്നു കല്യാണം അത് മുത്തശ്ശനും മുത്തശ്ശിക്കും നിർബന്ധമായിരുന്നു.. ചെറുക്കനും കൂട്ടരും എത്തി എന്നറിഞ്ഞപ്പോൾ കൈയും കാലുമൊക്കെ വിറക്കാൻ തുടങ്ങി.. നാദസ്വരമേളം കേൾക്കാൻ തുടങ്ങി.. അപ്പോഴേക്കും പെണ്ണിനെ കൊണ്ടുപോകാൻ ആളെത്തി.. മുഖം ഉയർത്തി നോക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് അവൾ തലകുനിച്ചു നടന്നു.. മണ്ഡപത്തിൽ ഉണ്ണിയുടെ അരികിലായി ഇരുന്നു.. ഉണ്ണിയുടെ താലി കൂപ്പുകൈയോടെ ഏറ്റുവാങ്ങുമ്പോൾ അവൾ അച്ഛനമ്മമാരെ ഓർത്തു.. ചടങ്ങുകൾ മുറയ്ക്ക് നടന്നു… വല്യമ്മാവൻ ആണ് അവളെ കൈപിടിച്ച് ഉണ്ണിയുടെ കൈയിൽ കൊടുത്തത്.. ആരൊക്കെയോ വന്നു ആശംസകൾ അർപ്പിച്ചു പോയി.. എല്ലാവർക്കും ചിരി നൽകി കൊണ്ട് അവരിരുവരും നിന്നു… ആളുകൾക്കിടയിൽ കാണണം എന്നാഗ്രഹിച്ച മുഖം കണ്ടപ്പോൾ അവൾ ഉണ്ണിയോട് ചേർന്നു നിന്നു.. ഉണ്ണിയും അവനെ കണ്ടിരുന്നു.. ഭക്ഷണം ഒക്കെ കഴിഞ്ഞു പോകാൻ ഇറങ്ങിയപ്പോഴേക്കും മുത്തശ്ശനും മുത്തശ്ശിയും കരയാൻ തുടങ്ങി.. പൊട്ടികരച്ചിലോടെ അവൾ അവരെ കെട്ടിപിടിച്ചു.. അവരുടെ സ്നേഹപ്രകടനം തീരില്ല എന്ന് തോന്നിയപ്പോൾ അമ്മാവൻ അവളെ അവരിൽ നിന്ന് വേർപെടുത്തി ഉണ്ണിയെ ഏല്പിച്ചു.. എങ്ങലോടെ ആണ് അവൾ വണ്ടിയിൽ ഇരുന്നത്.. ഉണ്ണിയുടെ വീട്ടിലേക്ക് ആണ് പോയത്.. ഉണ്ണിയുടെ അമ്മ വിളക്ക് നൽകി അവളെ സ്വീകരിച്ചു.. ഫോട്ടോ എടുപ്പും ബാക്കിയുള്ള ബന്ധുക്കളുടെ സംസാരവും എല്ലാം കഴിഞ്ഞപ്പോഴേക്കും രാത്രി ആയി..

കൊച്ചുവും റീജയും അവരുടെ കൂടെ വന്നിരുന്നു. ഈ കുറച്ചു ദിവസം കൊണ്ട് ചിപ്പിയും ചാരുവും ഒക്കെയായി അവർ നല്ല കമ്പനി ആയി.. ലിയയും അവരിൽ ഒരാളായി.. പത്തു മണി വരെ എല്ലാവരും കൂടെയിരുന്ന് കത്തിയടി ആയിരുന്നു.. ഉണ്ണീടെ അമ്മ അവളെ അവിടുന്ന് വിളിച്ചു കൊണ്ടുപോയി.. കുറച്ചു കഴിഞ്ഞപ്പോൾ എല്ലാരും കൂടി ഉണ്ണിയെ മണിയറയിലേക്ക് കയറ്റി.. അകത്തു കയറിയപ്പോൾ കണ്ടു ഭൂമി കട്ടിലിൽ ഇരിക്കുന്നു.. അവളെ കണ്ടപ്പോൾ അവന്റെ മുഖം മങ്ങി.. “ചെ നശിപ്പിച്ചു… ” ഉണ്ണിയുടെ പറച്ചിൽ കേട്ടപ്പോഴാണ് ഭൂമി തല ഉയർത്തി നോക്കിയത്.. എന്തെന്ന ഭാവത്തിൽ അവൾ പുരികം ഉയർത്തി.. “എടി ഇത് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ ആണ് ഓർമ്മ വല്ലതും ഉണ്ടോ..?? ” “അതിന്..?? ” “അതിനൊന്നൂല്ലേ… സെറ്റ് സാരിയും മുല്ലപ്പൂവും കുറച്ചു നാണവും ഒക്കെയായി പാൽ ഗ്ലാസും കൊണ്ട് വരേണ്ടേ നീ… ഇതിപ്പോ ത്രീ ഫോർത്തും ഇട്ടിട്ടു അയ്യേ.. ” “സാരി ഒക്കെ ഉടുത്തിട്ട് ഉറങ്ങാനോ..?? അതൊക്കെ സിനിമയിലെ നടക്കൂ.. ” അവൾ ഉടക്കാൻ തന്നെയാണ്.. “ആണോ.. ശരി.. എന്നാലും പാല്.. ” “പാല് കുടിച്ചുറങ്ങാൻ കുഞ്ഞു വാവയാ?? ” “പോടീ പിശാചേ.. ഇതിനുള്ള മറുപടി അറിയാഞ്ഞിട്ടല്ല ആദ്യരാത്രി കുളമാക്കണ്ട എന്ന് കരുതി വെറുതെ വിടുന്നു.. ” അപ്പോഴേക്കും കതക് ആരോ തട്ടി.. തുറന്നു നോക്കിയപ്പോൾ അമ്മ.. പാൽ ഗ്ലാസ്‌ അവനെ ഏല്പിച്ചു അമ്മ തിരികെ പോയി.. ഉണ്ണി നാണമൊക്കെ വരുത്തി മന്ദം മന്ദം അവളുടെ അടുത്ത് വന്നു പാൽ ഗ്ലാസ്‌ നീട്ടി.. അത് കണ്ടപ്പോൾ അവൾക്ക് ചിരി അടക്കാൻ പറ്റിയില്ല.. അവളത് വാങ്ങി അവന് തന്നെ കൊടുത്തു. അവൻ കുടിച്ചു ബാക്കി അവളും.. പാൽ ഗ്ലാസ്‌ അവിടെ വച്ചിട്ട് അവൾ കിടക്കാൻ ഒരുങ്ങി.. “എങ്ങോട്ടാ..?? ” “അമേരിക്കയ്ക്ക്… ന്താ വരുന്നോ..?? ” “എടി ഇന്ന് ഉറങ്ങാൻ പാടില്ല.. ” “പിന്നെ രണ്ടു ദിവസായി മനുഷ്യൻ നേരാം വണ്ണം ഉറങ്ങിയിട്ട്.. ഒന്ന് പോയേ ഉണ്ണിയേട്ടാ.. ” അവളെ അവൻ തടഞ്ഞു നിർത്തി. “അതെന്താ രണ്ടു ദിവസം നീ കോഴിയെ പിടിക്കാൻ പോയോ..?? ” “ഏയ്‌..ഈ പൂവൻ കോഴി ഉള്ളപ്പോൾ വേറെ കോഴിയെ പിടിക്കാൻ ഞാൻ പോവ്വോ..?? ” “ഡി പരട്ടെ.. ആദ്യ രാത്രി തന്നെ എന്റെ കൈയിൽ നിന്ന് നീ വാങ്ങും.. ” അവൾ ചിരിച്ചു.. “നീ ഉറങ്ങിക്കോ അതിന് മുൻപ് എനിക്ക് ഒരു ഉത്തരം കിട്ടണം.. ” “എന്ത്‌..?? ” “എന്നോട് പറ ഐ ലവ് യൂ എന്ന്.. അതും ഇങ്ങനെ കെട്ടിപിടിച്ചു.. ” അവൻ കെട്ടിപിടിക്കുന്നത് പോലെ ആംഗ്യം കാണിച്ചു.. “എനിക്ക് ഇഷ്ടമല്ലല്ലോ പിന്നെങ്ങനെ ആണെന്ന് പറയുവാ.. ” “ആ ശരി. നീ ഉറങ്ങിക്കോ.. ” അതും പറഞ്ഞു ഒരു ഷീറ്റ് വലിച്ചിട്ടു താഴെ കിടക്കാൻ ഒരുങ്ങി .. “ഏയ്‌.. ഉണ്ണിയേട്ടാ.. ഇവിടെ കട്ടിലിൽ കിടന്നാ മതി .. ” അവൾ അവനെ പിടിച്ചു നിർത്തി.. അവൻ അവളുടെ കൈ തട്ടി മാറ്റി.. “ഞാൻ എവിടേലും കിടന്നോളാം നീ ഉറങ്ങിക്കോ.. ” “അയ്യോ ഈ മനുഷ്യൻ.. എന്റെ പൊന്നു കെട്ട്യോനെ.. നിങ്ങളെ ഇഷ്ടല്ലാഞ്ഞിട്ടാണോ ഈ താലി ഞാൻ ഏറ്റുവാങ്ങിയേ..?? സോറി ഞാൻ സങ്കടപ്പെടുത്തിയതിനു സോറി.. ” അവനൊന്നും പറഞ്ഞില്ല.. അവൾ അവനെ കൈയിൽ പിടിച്ചു കട്ടിലിലേക്ക് ഇടാൻ നോക്കി.. എവിടെ.. ഇതൊരു നടയ്ക്ക് പോകില്ല എന്ന് മനസിലായപ്പോൾ അവനെ പിറകിൽ നിന്ന് കെട്ടിപിടിച്ചു.. “എന്നോട് ഇഷ്ടം മറച്ചു വച്ചില്ലേ അതാ ഞാൻ അങ്ങനൊക്കെ പെരുമാറിയെ.. എന്റെ വീഴ്ചയിൽ എന്നെ പിടിച്ചുയർത്തിയത് ഉണ്ണിയേട്ടൻ ആണ്.. അപ്പോഴും ഈ മനസ്സിൽ ഞാനുണ്ടെന്ന് അറിഞ്ഞില്ല.. പക്ഷെ ചിലപ്പോൾ ഉള്ള നോട്ടം എന്റെ മനസിലേക്കാണ് പതിക്കാ. അതെന്താണെന്ന് പിടികിട്ടിയിരുന്നില്ല.. ഈ മനസ്സിൽ ഞാനേ ഉള്ളു എന്നറിഞ്ഞപ്പോൾ എന്താ ചെയ്യേണ്ടൂ എന്ന് പോലും അറിഞ്ഞില്ല.. എപ്പോഴോ ഞാൻ മനസിലാക്കി എന്നിലും ഈ മുഖം ആഴ്ന്നുപോയെന്നു.. കറങ്ങി തിരിഞ്ഞു അവസാനം എനിക്ക് തന്നെ കിട്ടിയില്ലേ.. ” അവൾ അവന്റെ പുറകിൽ ചുംബിച്ചു.. “ഈ കലിപ്പനെ എനിക്ക് ഭയങ്കര ഇഷ്ടാ.. മരണം വരെ എനിക്കീ സ്നേഹം വേണം.. ലവ് യൂ…. ഇനി വന്നു കിടന്നൂടെ എനിക്ക് ഉറക്കം വരുന്നു .. ” അവൾ ചിണുങ്ങി.. അവൻ ചിരിയോടെ തിരിഞ്ഞു നിന്നു.. അവളെ നോക്കിയപ്പോൾ കണ്ടു ആയിരം നക്ഷത്രങ്ങൾ ആ കണ്ണിൽ വിരിഞ്ഞു നിൽക്കുന്നത്.. (ഇനി ഇടവേളയില്ല അവർ ജീവിച്ചു തുടങ്ങട്ടെ… നമ്മൾ പിന്നാലെ പോകുന്ന സ്നേഹം ചിലപ്പോൾ നഷ്ടപ്പെട്ടേക്കാം.. അപ്പൊ ഒരിക്കലും തളരരുത് കാരണം നമുക്കായി ദൈവം ഒരാളെ കരുതി വച്ചിട്ടുണ്ടാവും.. മനസ്സിൽ കൂട്ടി വച്ച സ്നേഹം മുഴുവൻ നൽകാൻ… ) എന്റെ ഓരോ കഥയെയും സ്നേഹത്തോടെ സ്വീകരിച്ച കൂട്ടുകാർക്ക് നന്ദി.. നിങ്ങളാണ് മുന്നോട്ടു എഴുതാനുള്ള പ്രേരണ.. എല്ലാവരോടും ഇഷ്ടം മാത്രം..

Continue Reading

തുടർക്കഥകൾ

പെയ്തൊഴിയാനേരം… തുടർക്കഥയുടെ എട്ടാം ഭാഗം വായിക്കൂ….

Published

on

രചന: Chethana Rajeesh
അകത്തു അവർക്കായുള്ള വിഭവങ്ങൾ റെഡി ആയിരുന്നു.. മീനും ഇറച്ചിയും ഒക്കെ തീന്മേശയിൽ നിരന്നു നിന്നു.. അത് കണ്ടപ്പോൾ വിശപ്പിന്റെ വിളികൾ എല്ലാരിലും പടർന്നു.. പിന്നെ തീറ്റ തുടങ്ങി… ഭക്ഷണം കഴിഞ്ഞതും എല്ലാരും കൂടി ചുറ്റും കൂടി ഇരിപ്പായി.. “അല്ല നിന്റെ പെണ്ണ് കാണൽ വിശേഷം പറഞ്ഞില്ലല്ലോ.. ” ചാരു ചോദിച്ചു. “ഞാനും അതാ ആലോചിക്കുന്നേ ചാരു ന്താ ചോദിക്കാഞ്ഞേ എന്ന്.. ” ഭൂമി ചിരിച്ചു.. “വിശേഷങ്ങൾ പറ.. “എന്ത് പറയാൻ ഒരു അമുൽ ബേബി ആണ്. ക്ലീൻ ഷേവ് എസ്‌സിക്യൂട്ടീവ് ലുക്ക്.. മുടിഞ്ഞ ഇംഗ്ലീഷ്.. സി ബി എസ് സി സിലബസ് ആണെന്ന് തോന്നുന്നു.. മലയാളം എഴുതാനും വായിക്കാനും അറിയില്ലെന്ന് പറഞ്ഞു.. ” “ആ അത് കൊള്ളാലോ.. നിനക്ക് ഇഷ്ടായോ..? ” “ഞാൻ ഒന്നും പറഞ്ഞില്ല.. ഇനിയും വീട്ടുകാരെ സങ്കടപ്പെടുത്തുന്നില്ല. അവർ തീരുമാനിക്കുന്ന ഏത് ബന്ധവും എനിക്ക് സമ്മതമാണ്.. ” “പിന്നെ ഒരുത്തൻ വേണ്ടാന്ന് വെച്ചപ്പോ ബാക്കിയെല്ലാം വീട്ടുകാർക്ക് കൊടുക്കാനോ..? നിനക്കെന്താ വട്ടുണ്ടോ പെണ്ണേ.. ഇഷ്ടായില്ലേൽ പറഞ്ഞൂടെ. നിനക്കെന്താ ചെക്കനെ കിട്ടൂലെ..? ” ചിപ്പിയാണ്.. “ആ അവരെന്താ തീരുമാനിക്കുന്നെ എന്ന് നോക്കട്ടെ. ഈ ഗ്രാമത്തിലെ ലൈഫ് ഒന്നും അവർക്ക് പിടിക്കും എന്ന് തോന്നുന്നില്ല.. നാളേം കൊണ്ട് വിവരമറിയാം..” “മ്മ്…” “അതേ ആ ടോപ്പിക്ക് വിട്ടേ.. നമ്മളിവിടെ അടിച്ചു പൊളിക്കാൻ വന്നതാ.. പാട്ടൊക്കെ തുടങ്ങിക്കോ.. ” ഭൗമി വിഷയം മാറ്റി.. പാട്ടും കളിയും ഫുഡും ഒക്കെയായി നേരം കൂട്ടി.. മായ എല്ലാവരുമായി പെട്ടെന്ന് ഇണങ്ങി.. വൈകുന്നേരം ആയപ്പോൾ ആർക്കും തിരിച്ചു പോകാൻ മനസില്ല.. ബോട്ട് കരയ്‌ക്കെത്തിയതും മനസില്ലാമനസോടെ അവരിറങ്ങി.. എല്ലാവരും കാറിൽ കയറാൻ തുടങ്ങിയപ്പോൾ ഉണ്ണി ഭൗമിയെ വിളിച്ചു. “ഭൂമി മറ്റന്നാൾ ഞാൻ പോവാ. നീ വരുന്നേൽ ഒരുമിച്ച് പോകാം.. ബസിന് ബുക്ക് ചെയ്യണം. രാത്രി ആകുമ്പോഴേക്കും വിവരം താ.. ” “മ്മ് ശരി.. ” ആദ്യം മായയെ വീട്ടിൽ കൊണ്ടുവിട്ടു.. അവിടുത്തെ എല്ലാരേയും പരിചയപ്പെട്ടു. പിന്നെ വീട്ടിലേക്ക് ചെന്നു. അപ്പോഴേക്കും രാത്രി ആയിരുന്നു. അന്നത്തെ സംഭവങ്ങൾ ഒക്കെ മുത്തശ്ശിയോടും മുത്തശ്ശനോടും വിവരിച്ചു.. പിന്നെ ഉണ്ണിയെ വിളിച്ചു ടിക്കറ്റ്‌ ബുക്ക് ചെയ്തോളാൻ പറഞ്ഞു. ഭക്ഷണം കഴിഞ്ഞു വേഗം തന്നെ കിടന്നുറങ്ങി. പിറ്റേന്നത്തെ പകൽ സാധരണ പോലെത്തന്നെ പോയി.. ചെറുക്കൻ വീട്ടിൽ നിന്ന് വിളിയൊന്നും വന്നില്ല.. അങ്ങോട്ട്‌ കേറി വിളിക്കണ്ട എന്ന് മാമന്മാർ തീരുമാനിച്ചു.. “നടക്കേണ്ടതാണേൽ നടക്കും.. അതല്ലെങ്കിൽ മറ്റൊന്ന്.. വരുമ്പോൾ വരട്ടെ.. ” മുത്തശ്ശൻ പറഞ്ഞു.. പിറ്റേന്ന് ഉണ്ണി പറഞ്ഞ സമയത്തിന് അവൾ ടൗണിൽ ചെന്നു. വല്യമ്മാമൻ ആണ് കൊണ്ടുവിട്ടത്. ഉണ്ണിയെ കണ്ടപ്പോൾ അവർ തമ്മിൽ സംസാരിച്ചു.. അവളെ ഉണ്ണിയെ ഏൽപ്പിച്ചു അയാൾ പോയി.. ഒരുമിച്ചുള്ള സീറ്റ്‌ ആണ് അവരുടേത്.. ഇടയ്ക്ക് വച്ചു ഭക്ഷണം കഴിക്കാൻ വേണ്ടി വണ്ടി നിർത്തിയപ്പോൾ ഉണ്ണി അവളെയും കൊണ്ട് ഹോട്ടലിൽ കയറി കഴിച്ചു.. തിരിച്ചിറങ്ങി ബസിലേക്ക് നടക്കുമ്പോൾ പ്രജിയെ അവർ കണ്ടു. കൂട്ടുകാരുടെ കൂടെയാണ് അവൻ വന്നത്. ഭൗമിയെ കണ്ടപ്പോൾ അവനൊന്നു വല്ലാതായി. കൂട്ടത്തിൽ ഉണ്ണിയെ കൂടി കണ്ടപ്പോൾ കുശുമ്പ് തലപൊക്കി തുടങ്ങി.. അവൾ അവനെ കണ്ടഭാവം പോലും നടിക്കാതെ ഉണ്ണിയുടെ കൈയും പിടിച്ചു നടന്നു.. “ഭൗമി… ” പ്രജി വിളിച്ചു.. അവർ രണ്ടാളും തിരിഞ്ഞു നോക്കി.. “എനിക്ക് സംസാരിക്കണം.. ” “എന്ത്‌..? ” ഉണ്ണിയാണ് മറുപടി പറഞ്ഞത്. “നിന്നോടല്ല ഇവളോടാണ്.. ” “എന്നോടായാലും ഇവളോടായാലും ഒന്ന് തന്നെയാ.. താൻ കാര്യം പറ.. ” പ്രജി ദേഷ്യത്തോടെ അവനെ നോക്കി.. “നീ ഇവളുടെ ആരാ..?? ” “ഇപ്പൊ അവൾക്കേറ്റവും വേണ്ടപ്പെട്ട ആളാണ്. അത്ര അറിഞ്ഞാൽ പോരെ.. ” “സത്യം പറയെടി ഇതാരാ..?? ” “ഞാൻ കെട്ടാൻ പോകുന്നയാൾ.. ” “ആഹാ മോഹം കൊള്ളാലോ.. നിന്നെ കെട്ടാൻ ഒരുത്തൻ പെണ്ണ് കാണാൻ വന്നിരുന്നു എന്ന് ഞാനറിഞ്ഞല്ലോ.. എന്തായാലും അവനല്ല ഇവൻ. ഞാൻ നിന്റെ കാര്യമൊക്കെ അറിയുന്നുണ്ട് കേട്ടോടി.. ”

“അവളെന്റെ കൂടെ വന്നാൽ നിനക്കെന്താ .?? ” ഉണ്ണി ചോദിച്ചു.. പ്രജി കലിയോടെ ഉണ്ണീടെ കോളറിൽ കയറി പിടിച്ചു എന്നിട്ട് അവളോട്‌ പറഞ്ഞു. “ഓ അപ്പൊ നീയിവന്റെ കൂടെ അഴിഞ്ഞാടി നടക്കുവാ അല്ലെടി.. കൊള്ളാം… ഇപ്പൊ മനസിലായി നിന്റെ തരം.. ” “അത് ചോദിക്കാൻ നീയാരാടാ..? ” ഭൗമി അങ്ങനെ പറയുമെന്ന് രണ്ടാളും കരുതിയില്ല.. ഭൗമിയുടെ കണ്ണുകൾ കത്തി നിൽക്കുവായിരുന്നു.. പ്രജിയും ഞെട്ടി നോക്കി.. അവന്റെ കൈകൾ പതിയെ അയഞ്ഞു. “എന്റെ കാര്യത്തിൽ ഇടപെടാൻ നീയാരാ..?? ഞാൻ അഴിഞ്ഞാടി നടന്നാൽ നിനക്കെന്താ..?? ” അവൻ ഉത്തരമില്ലാതെ നിന്നു.. “പണ്ട് എന്നോട് പ്രേമം അഭിനയിച്ച പേരിലാണെങ്കിൽ വേണ്ട. ഒരേസമയം ഒന്നിൽ കൂടുതൽ ബന്ധം കൊണ്ടുനടക്കുന്ന നിന്നെപ്പോലെ ഒരുത്തനെ പ്രേമിച്ചത് ഓർക്കുമ്പോൾ അറപ്പ് തോന്നുവാ.. ഞാനെനിക്ക് ഇഷ്ടമുള്ളവന്റെ കൂടെ പോകും വേണച്ചാൽ അവന്റെ കൂടെ കിടക്കും അത് എന്റെ ഇഷ്ടം. നിനക്ക് അതിന്റെ പേരിൽ കടിക്കുന്നുണ്ടെങ്കിലേ കെട്ടി ഒരെണ്ണത്തിനെ വീട്ടിൽ പ്രതിഷ്ഠിച്ചിട്ടുണ്ടല്ലോ അവളോട്‌ ചെന്ന് തീർത്താൽ മതി. ഇങ്ങോട്ടെടുക്കണ്ട.. പിന്നെ ഇത് ഉണ്ണിയേട്ടൻ നിന്നെപ്പോലെ തേക്കാനും സിമന്റിടാനും നടക്കുന്നോനല്ല. എന്റെ ജീവനാണ്. അതോണ്ട് തന്നെ ഉണ്ണിയേട്ടനെ നീ എന്തേലും പറയാനോ ചെയ്യാനോ വന്നാൽ ഉത്തരം തരുന്നത് എന്റെ കൈ ആയിരിക്കും.. അപ്പോഴേക്കും ആളുകൾ ശ്രദ്ധിച്ചു തുടങ്ങി.. ഉണ്ണി അവളുടെ കൈ പിടിച്ചു വലിച്ചു ബസിനകത്തേക്ക് കൊണ്ടുപോയി.. ദേഷ്യം അടക്കാൻ അവൾ പാടുപെടുന്നത് അവൻ കണ്ടു.. അത്കൊണ്ട് തന്നെ അവനവളെ വെറുതെ വിട്ടു.. ബസ് എടുത്തു കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു ദീർഘ നിശ്വാസം എടുത്തു ഭൂമി ഉണ്ണിയുടെ തോളിൽ തല ചായ്ച്ചു.. വല്ലാത്തൊരു സുരക്ഷിതത്വം അവൾക്കപ്പോൾ തോന്നി.. “ഉണ്ണിയേട്ടാ സോറി.. ” “എന്തിനാ പെണ്ണേ..?? ” “അല്ല അവനോടു അങ്ങനെ സംസാരിച്ചതിന്. പെട്ടെന്ന് കേറി ഉണ്ണിയേട്ടൻ എന്റെയാണെന്ന് പറഞ്ഞത് തെറ്റായി പോയി. ആ ദേഷ്യത്തിന് പറഞ്ഞതാ..” “അത് സാരല്ല… നിന്റെ മാനസികാവസ്ഥ എനിക്ക് മനസിലാവും.. ആ പഴയ ജാൻസി റാണി ഉയർന്നെഴുന്നേറ്റല്ലോ.. ഇമ്പ്രൂവ് ഉണ്ട്.. ഇങ്ങനെ ആവണം എപ്പഴും.. ഞങ്ങൾക്കൊക്കെ ആ ഭൂമിയെയാ ഇഷ്ടം.. ” ഉണ്ണി അങ്ങനെ പറഞ്ഞപ്പോൾ ഭൂമി ചിരിച്ചു.. കുറച്ചു നേരം സംസാരിച്ചു കഴിഞ്ഞു രണ്ടു പേരും ഉറക്കത്തിലേക്ക് വീണു… രാവിലെ ഉണ്ണി തട്ടി വിളിച്ചപ്പോഴാണ് അവളുണർന്നത്. ബസ് ഇറങ്ങി ഒരു ഓട്ടോ പിടിച്ചാണ് അവർ ഫ്ലാറ്റിലേക്ക് എത്തിയത്.. ഭൗമിക്ക് അന്ന് ഡ്യൂട്ടിക്ക് പോകണ്ടായിരുന്നു.. റൂമിലെത്തിയപ്പോഴേക്കും ലിയ പോകാനുള്ള ഒരുക്കത്തിലായിരുന്നു. പെട്ടെന്ന് വരാമെന്ന് പറഞ്ഞു ഉണ്ണി ഒരുങ്ങി അവളുടെ കൂടെ ജോലിക്ക് പോയി.. അന്ന് പ്രത്യേകിച്ച് പണി ഇല്ലാത്തതു കൊണ്ട് കൊച്ചുനെയും റീജയേം കാണാൻ പോയി.. ഒരാൾക്ക് ഓഫും ഒരാൾക്ക് മോർണിംഗ് ഡ്യൂട്ടിയും ആയിരുന്നു.. വൈകുന്നേരത്തോടെ റീജ ഡ്യൂട്ടി കഴിഞ്ഞു വന്നു. അന്നവൾ അവരുടെ കൂടെ കൂടി.. ലിയയെ വിളിച്ചു പറഞ്ഞിരുന്നു. പ്രജിയെ കണ്ട കാര്യങ്ങൾ ഒക്കെ അവരോടു വിശദീകരിച്ചപ്പോൾ വിശ്വസിക്കാൻ പറ്റാതെ അവർ നിന്നു.. “നീ ഇങ്ങനെ ഒക്കെ പറയുമോ..?? അതും അവനോടു.. ” “രണ്ടെണ്ണം കൊടുക്കാനാ ആദ്യം തോന്നിയെ. പിന്നെ വേണ്ടാന്ന് വെച്ചു.. ” “ഇങ്ങനെ വേണം ഉശിരുള്ള കുട്ടി.. പക്ഷെ നീ റൊമ്പ ലേറ്റ്.. അവനെ പ്രേമിക്കുമ്പോ പറഞ്ഞിരുന്നെങ്കിൽ ഇത്തിരി കൂടി നന്നായേനെ.. ” ഭൂമിക്കും അത് ശരിയാണെന്നു തോന്നി.. പിറ്റേന്ന് രാവിലെ അവൾ തിരിച്ചു വന്നു ഡ്യൂട്ടിക്ക് കയറി.. മൂന്നാല് ദിവസം കഴിഞ്ഞപ്പോൾ നകുലേട്ടൻ വിളിച്ചു കല്യാണത്തിന്റെ ഡേറ്റ് പറഞ്ഞു.. മൂന്നാഴ്ച്ച കഴിഞ്ഞുള്ള ഞായറാഴ്ച.. അമ്പലത്തിൽ വച്ചാണ് കല്യാണം.. കേട്ടപ്പോൾ ഒത്തിരി സന്തോഷം.. ചാരും ചിപ്പിയും ഭൂമിക്കും കൂടി ഡ്രസ്സ്‌ ഒക്കെ എടുക്കാമെന്ന് ഏറ്റു.. ഒരേപോലെ ഡിസൈൻ ചെയ്യാനാണ് പ്ലാൻ.. ആകെ മൊത്തം സന്തോഷമയം ആയി.. കല്യാണത്തിന് മൂന്നാല് ദിവസം മുന്നേ പോകാന്നു ഉണ്ണിയേട്ടനും ഏറ്റു.. അതോണ്ട് തന്നെ ലീവ് ചോദിച്ചു വച്ചു. പത്തു ദിവസത്തെ ലീവ് കിട്ടി.. വീട്ടിലും വിളിച്ചു വരുന്ന വിവരം പറഞ്ഞു.. കുറച്ചു ദിവസം കഴിഞ്ഞു മാമൻ വിളിച്ചു.

“ആ മോളേ സനൂപിന്റെ വീട്ടുകാർ വിളിച്ചിരുന്നു.. അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞു കല്യാണം ഉറപ്പിക്കാൻ. അപ്പൊ മോളോടൊന്ന് പറഞ്ഞിട്ട് ആവാമെന്ന് കരുതി.. മോൾക്ക് ഇഷ്ടക്കുറവ് ഒന്നുല്ലല്ലോ അല്ലേ..?? ” പെട്ടെന്ന് കേട്ടപ്പോൾ ഒന്ന് ഞെട്ടി. ആദ്യം കരുതി അവർ കല്യാണത്തിൽ നിന്ന് ഒഴിഞ്ഞു കാണുമെന്നു.. ഇതിപ്പോ വിചാരിക്കാതെ.. എങ്കിലും അവൾ മറുപടി കൊടുത്തു. “അതെന്താ മാമേ അവരിത്രേം താമസിച്ചേ..?? ” “ആ അത് ഞങ്ങളും ചോദിച്ചു.. ചെക്കന്റെ അച്ഛന് ബിസിനസ് അല്ലേ.. വിദേശയാത്ര ഉണ്ടായിരുന്നു.. രണ്ടു ദിവസം മുന്നെയാ വന്നേ.. ” “ആ.. ” “മോൾടെ അഭിപ്രായം പറഞ്ഞില്ല.. ” “എനിക്ക് പ്രശ്നം ഒന്നുല്ല മാമേ.. നിങ്ങൾ എന്താ എന്ന് വെച്ചാൽ ചെയ്തോളു. എനിക്ക് പൂർണ്ണ സമ്മതമാണ്.. ” “ഞങ്ങൾക്ക് സന്തോഷായി മോളെ.. എന്നാ വെച്ചു നീട്ടുന്നില്ല. നാളെത്തന്നെ പോയേക്കാം. എന്നാ നാളെ വിളിക്കാം.. ” അവൾ ഫോൺ വെച്ചു.. സമ്മതം അറിയിച്ചെങ്കിലും മനസ്സിലെന്തോപോലെ.. കാരണം അറിയാത്തൊരു നോവ്.. പിറ്റേന്ന് മുഴുവൻ ആകെ ഒരു മൂഡോഫ് ആയിരുന്നു. കല്യാണം പെട്ടെന്ന് ഉണ്ടെങ്കിൽ തനിക്കു അയാളുമായി അഡ്ജസ്റ്റ് ചെയ്യാനാവുമോ..?? ചോദ്യോത്തരങ്ങളുടെ വേലിയേറ്റം മനസ്സിൽ നിറഞ്ഞു.. സനൂപിനെ കണ്ടപ്പോൾ പോലും മനസ്സിൽ ഒരിഷ്ടം പോലും തോന്നിയിട്ടില്ല.. അതാണ് അധികം സംസാരിക്കാൻ പോലും മുതിരാതിരുന്നത്.. ഇത്രയും ദിവസം വിളിക്കാഞ്ഞപ്പോ എന്തോ ഒരു സന്തോഷം തോന്നിയിരുന്നു. പക്ഷെ… ഒരുപക്ഷേ ഇതായിരിക്കും എന്റെ വിധി.. വൈകുന്നേരം വീട്ടിൽ നിന്ന് വിളിച്ചു. എല്ലാവരും അവിടെ ഉണ്ടെന്ന് മനസിലായി.. “മോളെ കല്യാണം തീരുമാനിച്ചുട്ടോ.. നിശ്ചയം വേഗം നടത്താൻ തീരുമാനിച്ചു.. അടുത്ത ബുധനാഴ്ച ആണ് മുഹൂർത്തം കിട്ടിയത്.. ഇനിയിപ്പോ ഒരാഴ്ച അല്ലേ ഉള്ളു.. അധികമാരുമില്ല. നിന്റെ അച്ഛന്റെ വീട്ടുകാരും പിന്നെ ഇവിടെ അടുത്തുള്ളോരും നമ്മൾ വീട്ടുകാരും മാത്രം.. അവരും ഒരു പത്തു പതിനഞ്ചു പേരെ വരുള്ളൂ.. കല്യാണത്തിന് ഇനി പത്തുനാല്പതു ദിവസം കൂടെയുണ്ട്.. മോള് ചൊവ്വാഴ്ച എത്താമെന്നല്ലേ പറഞ്ഞേ.. പറ്റിയാൽ മൂന്നാല് ദിവസം മുന്നേ ഇങ്ങു വായോ.. ഡ്രസ്സ്‌ ഒക്കെ വാങ്ങണ്ടേ.. ” കേട്ടപ്പോൾ ആകെ സ്തബ്ദയായ് പോയി. ഒരാഴ്ച കൊണ്ട് നിശ്ചയം ഒന്നരമാസത്തിനുള്ളിൽ കല്യാണം.. “മോളെന്താ മിണ്ടാത്തെ..?? ” മുത്തശ്ശിടെ ഒച്ച കേട്ടപ്പോഴാണ് ചിന്തയിൽ നിന്നുണർന്നത്.. “ഒന്നുല്ല മുത്തശ്ശി.. പെട്ടെന്ന് അച്ഛനേം അമ്മേം ഓർത്തു.. ” അവൾ പറഞ്ഞു.. “ശരി.. ഇപ്പൊ അവരും സന്തോഷിക്കുന്നുണ്ടാവും.. മോള് വേഗം വാ കേട്ടോ.. ” “നേരത്തെ വന്നാൽ നകുലേട്ടന്റെ കല്യാണം കൂടാൻ പറ്റില്ല മുത്തശ്ശി.. ഡ്രസ്സ്‌ ഒക്കെ നിങ്ങൾ എടുത്തോ.. ഞാൻ ചൊവ്വാഴ്ച വന്നാപ്പോരേ.. ഇനി കല്യാണം കഴിഞ്ഞാൽ ഇങ്ങനെ അടിച്ചു പൊളിക്കാനുള്ള അവസരം കിട്ടൂല്ലല്ലോ.. നകുലേട്ടന്റെ കല്യാണം ഗംഭീരമാക്കണം.. ” “ശരി അങ്ങനെ ആണെങ്കിൽ അങ്ങനെ നിന്നെ നിർബന്ധിക്കുന്നില്ല.. പിന്നെ ഉണ്ണിയോടും കൂടി വിവരം പറയൂ.. വരാൻ പറയണം.. ” “ശരി മുത്തശ്ശി… ” അവൾ ഫോൺ കട്ട്‌ ചെയ്തു.. (ഇടവേള… ) അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് ചെയ്ത ശേഷം കമന്റ് ഇടൂ….

Continue Reading

Most Popular