Connect with us

ബന്ധങ്ങൾ

നിർഭാഗ്യജാതകം

Published

on

രചന: അരുൺ കാർത്തിക്

“സ്വന്തം അമ്മയെ പതിനഞ്ചു വർഷം പിരിഞ്ഞിരുന്ന മകനെ അറിയുമോ””? തൃശൂർ പൂരമെന്ന് കേട്ടപ്പോഴേ അമ്മയ്ക്കും അമ്മാവനുമൊപ്പമെത്ര ആവേശത്തോടെയാ ഞാനാ പടിവാതിൽ ഇറങ്ങി പുറപ്പെട്ടത്… കുടമാറ്റവും ചമയവുമെല്ലാം എന്റെ കണ്ണുകളിൽ ആനന്ദ നൃത്തം പെയ്യിക്കുന്നതിനിടയിൽ ഗജരാജന്റെ ആനവാലിൽ കൗതുകത്തോടെ ഞാനൊന്നു നോക്കിയിരുന്നു.. അവിടേക്ക് നടന്നെത്തുന്നതിനു മുൻപായി വഴക്കിട്ടമ്മയോടൊരു കളർ ബലൂൺ മേടിച്ചു കയ്യിൽ പിടിക്കുമ്പോൾ സന്തോഷം കൊണ്ട് ഞാൻ തുള്ളിചാടുന്നുണ്ടായിരുന്നു അമ്മയുടെ സാരിത്തുമ്പിൽ പറ്റി നിന്ന എന്റെ കയ്യിൽ നിന്നും അറിയാതെ വഴുതിയാ കളർ ബലൂൺ സമീപത്തുള്ള ആനയുടെ കാൽചുവട്ടിലേക്ക് പറന്നു പോകുന്നത് എത്ര നിരാശയോടെയാണ് ഞാൻ നോക്കി നിന്നത് കണ്ണന്റെ കരച്ചിലടക്കാൻ പുതിയൊരെണ്ണം മേടിച്ചു തരാമെന്ന് പറഞ്ഞു അമ്മ ആശ്വസിപ്പിക്കുമ്പോഴും എന്റെ കുഞ്ഞികണ്ണുകൾ തിരഞ്ഞത് ഗജരാജന്റെ സമീപത്തു വീണു കിടക്കുന്ന ആ കളർബലൂണിൽ തന്നെയായിരുന്നു… അമ്മയറിയാതെയാ സാരി തുമ്പിലെ പിടി അയച്ചു ഞാനിറങ്ങി കളർ ബലൂണിനരികിലേക്കു നടന്നടുത്തപ്പോഴാണ് അത് സംഭവിച്ചത്… “ആന വിരണ്ടു”ന്നൊരു ഉച്ചത്തിലുള്ള നിലവിളിയും കൂട്ടം തെറ്റിയുള്ള ആളുകളുടെ ഓട്ടവും ക്ഷണനേരം കൊണ്ടല്ലേ സംഭവിച്ചത്…. അമ്മയുടെ അടുത്ത്നിന്നുള്ള അവസാന ഇറങ്ങി പോക്കായിരുന്നുവതെന്ന സത്യം അപ്പോഴും ഞാൻ അറിഞ്ഞിരുന്നില്ല… കൂട്ടം തെറ്റിയോടുമ്പോഴും കണ്ണാ ന്നുള്ള വിളിക്കായി ഞാൻ കാതോർക്കുകയും മിഴികൾ അമ്മയ്ക്കായി തിരച്ചിൽ നടത്തുകയും ചെയ്യുന്നത് പാവമെന്റെ അമ്മ അറിയാതെ പോയല്ലോ…. ഇതിനിടയിലാരോ എന്നെ തോളിലേറ്റി അവിടെയുള്ള ഒരു വാഹനത്തിൽ കയറ്റി ഡോറടക്കുമ്പോൾ ഇരുളിൽ എന്ത് ചെയ്യണമെന്നറിയാതെ ചുറ്റിനും ഞാൻ പരതുന്നുണ്ടായിരുന്നു രെക്ഷപെടുത്തി കൊണ്ടു കയറ്റിയതല്ല കുട്ടികളെ തട്ടികൊണ്ടു പോവുന്ന കവർച്ച സങ്കത്തിൽ ആണ് താൻ വന്നു പെട്ടതെന്ന സത്യം വളരെ വൈകിയാണ് ഞാൻ മനസ്സിലാക്കിയത്.. അപ്പോഴും” അമ്മാ എന്നേ കൂട്ടികൊണ്ടു പോ”ന്നുള്ള എന്റെ നിലവിളിയേ പിന്നിലിരുന്നാരോ അടക്കി പിടിച്ചിരുന്നു… പിന്നീടുള്ള ഏഴു വർഷങ്ങൾ ആധ്രയിലെ ഭിക്ഷാടനം നടത്തി വന്ന ഏതോ ഒരു തെരുവിന്റെ മൂലയിൽ കഴിച്ചുകൂട്ടേണ്ടി വരുമ്പോഴും അമ്മയെ പിരിഞ്ഞുള്ള ആ സമയം ഏഴു യുഗങ്ങൾ പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്… പലപ്പോഴും പട്ടിണി കിടക്കുമ്പോഴും വഴിയരികിലെ പൈപ്പിൻ ചുവട്ടിൽ വെള്ളം കുടിച്ചു ദാഹം അകറ്റുമ്പോഴും അമ്മയുടെ കയ്യാൽ ഉരുട്ടി തരുന്ന ചോറുരുളകളെ ഓർത്ത് ഞാൻ മനസ്സിൽ പൊട്ടി കരയുന്നുണ്ടായിരുന്നു . കടതിണ്ണയിൽ തുണ്ടുപേപ്പർ വിരിച്ചു ചണച്ചാക്കിൽ പാതി പുതയ്ക്കുമ്പോഴും കണ്ണനെ ഉറക്ക് പാട്ടു പാടിഉറക്കാറുള്ള അമ്മയുടെ നാദം മാത്രം ആയിരുന്നു എന്റെ മനസ്സിൽ… അച്ഛനെ നഷ്‌ടമായ അമ്മയെ നോക്കി അമ്മാവൻ ” നിനക്കൊരു പുനർവിവാഹം കഴിച്ചു കൂടെന്നു ചോദിക്കുമ്പോഴെക്കെ എന്റെ കണ്ണനുള്ളപ്പോൾ മറ്റാരും അമ്മയ്ക്ക് കൂട്ട് വേണ്ട.. എന്റെ കണ്ണൻ മാത്രം മതി എന്നെ ഇട്ടേച്ചു പോവത്തില്ല കണ്ണൻ ” യെന്ന് പറഞ്ഞ് എന്റെ കവിളിൽ അമ്മ അമർത്തി ചുംബിച്ചതോർത്തു എന്റെ കണ്ണുനീർപരന്ന് ഒഴുകുമ്പോൾ ആ ചണചാക്ക് അതെല്ലാം ഒപ്പിയെടുക്കുന്നുണ്ടായിരുന്നു..

രക്ഷപെടാൻ തക്കം പാർത്തിരുന്ന എനിക്ക് അവിടെ എത്തിയ ഒരു ലോഡ് വണ്ടിയിൽ കയറി ഒളിച്ചിരിക്കാൻ തോന്നിയത് ചിലപ്പോൾ ആ അമ്മയുടെ പ്രാർത്ഥനയൊന്നു കൊണ്ടു മാത്രമാവാം കേരളത്തിൽ എവിടെയോ നിർത്തിയ വണ്ടിയിൽ നിന്നും ഇറങ്ങി ഞാൻ ഓടിചെന്നെത്തിയത് ഒരു വണ്ടിവർക്ക്‌ ഷോപ്പിൽ ആയിരുന്നു. വെള്ളം വെള്ളമെന്ന് പറഞ്ഞു കിതച്ചു കൊണ്ടുകരയുന്ന എന്റെ മുന്നിലേക്ക് ആശാനെന്നു വിളിക്കുന്ന പ്രായമുള്ള ഒരാൾ വച്ചു നീട്ടിയ വെള്ളകപ്പ് പിടിച്ചു ഞാനെന്റെ വായിലേക്ക് കമഴ്ത്തുമ്പോൾ വിക്കി വിക്കിയ വെള്ളമെല്ലാം പുറത്തേക്കു തെറിക്കുന്നുണ്ടായിരുന്നു തോളിൽ തട്ടി ആശ്വസിപ്പിച്ചു, കഴിക്കാൻ ഭക്ഷണവും കിടക്കാൻ ഇടവും തന്ന ആ മനുഷ്യൻ പിറ്റേന്ന് കയ്യിൽ കുറച്ചു പൈസയും വച്ച് നീട്ടി “പോയി അമ്മയെ കാണു”വെന്നു പറഞ്ഞപ്പോൾ ഏഴു വർഷത്തെ എന്റെ കാത്തിരിപ്പ്, എന്റെ അമ്മയെ കാണാനായി എന്റെ മനസ്സിൽ ആവേശം അലതല്ലുന്നുണ്ടായിരുന്നു. കണ്ണാ ന്ന് വിളിച്ചു മാറോടണയ്ക്കുന്ന അമ്മയുടെ മുഖം മനസ്സിൽ ഓടിയെത്തിയപ്പഴേക്കും ഞാനെന്റെ ജന്മനാട്ടിൽ എത്തി ചേർന്നിരുന്നു.. ആ പഴയ ചാവടിവീട് അകലെ നിന്ന് കാണുമ്പോഴേ ഉമ്മറ വരാന്തയിൽ കണ്ണ് നട്ടിരിക്കുന്ന അമ്മയുടെ അടുത്തേക്ക് എത്താനായി കിതച്ചു കൊണ്ട് ഞാൻഅവിടേക്ക് ഓടിചെന്നു … പക്ഷേ…. നര വീണു തുടങ്ങിയ താടിയുമായി ആ ചാരുബഞ്ചിലിരുന്ന എന്റെ അമ്മാവനെ കാണുമ്പോഴും എന്റെ കണ്ണുകൾ പരതിയത് അമ്മയെയായിരുന്നു … എന്റെ കാതുകൾ സ്രെവിച്ചതു കണ്ണാ ന്നുള്ള വിളിക്കു വേണ്ടിയായിരുന്നു… എന്റെ ചുണ്ടുകൾ മന്ത്രിച്ചത്‌ എവിടെയാണ് എന്റെ അമ്മയെന്നായിരുന്നു….. . എന്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടിയെന്നോണം തോളത്തെ തോർത്തു മുണ്ടിനാൽ ഒഴുകി വന്ന കണ്ണുനീർ ഒപ്പിക്കൊണ്ട് അമ്മാവൻ എന്നോടായി പറഞ്ഞു. കണ്ണാ, നിന്നെ തിരഞ്ഞു അമ്മയും ഞാനും പോവാത്ത സ്ഥലമില്ല.. പരാതിയുമായി പല തവണ സ്റ്റേഷനിൽ കയറിയിറങ്ങി. നിന്റെ വരവിനായി ചെയ്യാത്ത വഴിപാടുകളില്ല ഒടുവിൽ നിന്നെ പിരിയാൻ വയ്യാതെ നിന്റെ അമ്മ ചെയ്‍തത്…. മൂന്നു വർഷത്തിന് മുൻപ് എന്റെ കണ്ണനെയും കൊണ്ടേ തിരിച്ചു വരുമെന്ന് നിന്റെയമ്മ വെള്ളപേപ്പറിൽ കോറിയിട്ടു ഒരു പാതിരാവിൽ നാട് വിടുമ്പോൾ എനിക്ക് നഷ്ടമായത് നിങ്ങളെ രണ്ടാളെയുമാ…. നടുക്കത്തോടെയാ വാർത്ത കേട്ട് ഒരു നിമിഷം മനസ്സ് മരവിച്ചു പോയെങ്കിലും എന്റെഅമ്മയില്ലാതെ ഞാൻ തിരിച്ചു വരില്ല ന്നു പറഞ്ഞു ആ പടിയിറങ്ങുമ്പോൾ അമ്മയെ എവിടെ തിരയൺമെന്ന് എനിക്ക് ഒരു ഊഹവും ഉണ്ടായിരുന്നില്ല… പഴയ വണ്ടി വർക്ക്‌ ഷോപ്പിൽ ആശാനേ കൂട്ട് പിടിച്ചു ഒരു ലോഡ് വണ്ടിയിൽ വളയം പിടിക്കാൻ ഇറങ്ങുമ്പോൾ മനസ്സിലൊരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ എന്റെ അമ്മ… ഈ ലോകത്തു എവിടെ ആണേലും കണ്ടെത്തണം… പല സ്ഥലങ്ങളും കയറിയിറങ്ങി വർഷങ്ങൾ പിന്നിടുമ്പോഴും ഞാൻ തളർന്നിരുന്നില്ല… “കണ്ണാ നീ എന്താ അമ്മയുടെ അടുത്തേക്ക് വരാത്തത്” മ്മയുടെ മനം നൊന്ത വിളി സ്വപ്നത്തിൽ പലവുരു കേട്ട് ഞാൻ ഞെട്ടിയുണരുന്നുണ്ടായിരുന്നു… അമ്മയെ പിരിഞ്ഞിട്ട് ഇന്നുവരെ ഈശ്വരന്റെ മുന്നിൽ മുഖം തിരിച്ചുനടന്നിരുന്ന എനിക്ക് പക്ഷേ അന്നുള്ള അന്ന് ലോഡ് വണ്ടിയിൽ കയറുന്നതിനു മുൻപ് തൃശ്ശിവപേരൂരിലെ അതേ മൂർത്തിക്ക് മുന്നിൽ കാണിയ്ക്ക അർപ്പിക്കുമ്പോൾ എന്നിൽ നിന്നും അമ്മയെ അകറ്റിയ ദൈവമേ അമ്മ ജീവനോടെ ഉണ്ടെന്നെങ്കിലും അറിഞ്ഞാൽ മതിയെന്ന് ഉള്ളുരുകി പറയുന്നുണ്ടായിരുന്നു ഞാൻ വണ്ടിയുടെ പുറത്തേക്കു നോക്കുമ്പോൾ വഴിയരികിലൂടെ നടന്നു നീങ്ങുന്ന ഓരോ അമ്മമാരുടെയും മുഖത്തു ഞാൻ എന്റെ അമ്മയുടെ മുഖമാണൊ അവർക്കെന്നു തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു…

ഒടുവിൽ ഒരു തടിമില്ലിന് സമീപം ആയി വണ്ടി കൊണ്ട് നിർത്തുമ്പോൾ ഒരു ഉരുളൻ തടി മറിച്ചു വാളിനരികിലേക്ക് തള്ളിയിടുന്ന ഒരു പ്രായമേറിയ സ്ത്രീയേ ഞാൻ കണ്ടു… ആ മുഖം വ്യക്തമായി കാണാനായി അരികിലേക്ക് നടന്നടുക്കുമ്പോൾ മനസ്സ് പറയുന്നുണ്ടായിരുന്നു അതെന്റെ അമ്മ തന്നെയാണെന്ന്… മുഖത്തെ ചെറിയ ചുളിവുകൾക്കുള്ളിലും അറക്കപൊടി പാറി വീണ നരച്ചു തുടങ്ങിയ മുടിയിഴകൾക്കുള്ളിലും അരികിലുള്ള ആളെ നോക്കി പുഞ്ചിരിക്കുമ്പോൾ ഞാൻ കണ്ടു കണ്ണാന്ന് വിളിച്ചു നിലാചന്ദ്രനെ കാട്ടി ഉരുളകൾ വച്ചു തരുമ്പോൾ ചിരിക്കാറുള്ള എന്റെ അമ്മയുടെ അതേ പുഞ്ചിരി…. അരികിലെത്തി ചുണ്ടുകൾ ഇടറി കൊണ്ട് ഞാൻ വിളിച്ചു… അമ്മേ…. അമ്മേ ന്ന് ഒരു വിളിക്കായ് കാലങ്ങളായി കാത്തിരുന്ന അമ്മയുടെ കാതിൽ അതെത്തിയ നേരം തലയുയർത്തി അമ്മ എന്നെ നോക്കി… കണ്ണാ ന്ന് വിളിച്ചു കൊണ്ടെന്നരികിലേക്കു നടന്നടുത്ത അമ്മയുടെ വിണ്ടുകീറിയ പാദങ്ങളിലൊന്നാ ഒരു മരക്കബിൽ തട്ടി അമ്മ വീഴാനാഞ്ഞതും എന്റെ കരങ്ങളിൽ അമ്മയെ ഞാൻ താങ്ങി പിടിച്ചു .. കണ്ണനരികിലുള്ളപ്പോൾ എന്റെ അമ്മ വീഴില്ലന്ന് പറഞ്ഞു ഞാനമ്മയുടെ ഒഴുകി വന്ന കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു.. ഇനിയും കരയരുത് അമ്മേ ഒരായുസ്സിൽ അമ്മ എനിക്ക് വേണ്ടിയും ഞാൻ അമ്മയ്ക്ക് വേണ്ടിയും കരഞ്ഞു തീർത്തു.. “തിരികെ നമ്മുടെ വീട്ടുവരാന്തയിൽ ഈ മടിയിൽ തലവെച്ചു കിടക്കാനും ആ നീര് വച്ച പാദങ്ങളിൽ കുഴമ്പ് പുരട്ടി തിരുമ്മാനും തല്ലാനും തലോടാനും ഉപദേശിക്കാനും വഴക്ക് പറയാനും പിണങ്ങാനും ഇണങ്ങാനും കൊതി തീരുവോളം എനിക്ക് എന്റെ അമ്മയെ വേണമെന്ന് പറയുമ്പോൾ അമ്മയുടെ കണ്ണിൽ നിന്നും ഇനിയും വറ്റാത്ത കണ്ണുനീർ ഉതിർന്നു കൊണ്ടേയിരുന്നു…… ശുഭം

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular