Connect with us

ബന്ധങ്ങൾ

അവൾ

Published

on

രചന: Prajith Surendrababu

“ചേച്ചി ഇതെന്ത് കോലമാണ് .. ഇങ്ങനെ കയറിചെന്നാൽ അയാള് എന്നെ കൂടി തല്ലും ഞാൻ പറഞ്ഞതല്ലെ ഒന്ന് അണിഞ്ഞൊരുങ്ങി വരാൻ ” വേണുവിന്റെ മുഖം കറുക്കുമ്പോൾ നിസ്സഹായയായി ഒന്നു നോക്കുവാൻ മാത്രമേ സന്ധ്യക്കു കഴിഞ്ഞുള്ളു. “ഈ കോലത്തിൽ ചേച്ചിയെ അങ്ങട് കൊണ്ട് ചെന്നാൽ ഇന്നത്തോടെ തീരും എന്റെ ഈ ബിസ്സിനെസ്. കാഴ്ചയിലെ സൗന്ദര്യം അതാണ് പുള്ളിക്ക് നിർബന്ധം. കോടീശ്വരനാണ്. അയാൾക്കു ചേച്ചിയെ ഇഷ്ടമായാൽ അതോടെ ചേച്ചിയും ഞാനും രക്ഷപ്പെട്ടു. അതുകൊണ്ടാ ഒന്ന് തൊട്ടുപോലും നോക്കാൻ നിൽക്കാതെ ചേച്ചിയെ നേരെ ഞാനിങ്ങു കൊണ്ട് വന്നത്. ഇനി ഇത് കഴിഞ്ഞു വേണം എനിക്കൊന്ന് …..” വഷളൻ ചിരിയുമായി തന്റെ ചുമരിൽ തലോടുന്ന വേണുവിന്റെ മുഖം ഇമവെട്ടാതെ അല്പനേരം നോക്കി നിൽക്കുമ്പോൾ വല്ലാത്ത ആശ്ചര്യം തോന്നി സന്ധ്യയ്ക്ക് “വേണു ….ഞാനോർത്തുപോകുവാ … വർഷങ്ങൾക്ക് മുന്നേ എന്റെ കൈവിരലിൽ തൂങ്ങി സ്കൂളിലേക്ക് പോയിരുന്ന ആ വേണുവിനെ അന്നും നീയെന്നെ ചേച്ചി എന്നു തന്നെയാണ് വിളിച്ചിരുന്നത്. പക്ഷേ ഇന്നത്തെ ഈ കാമാഗ്നി അന്ന് നിന്റെ കണ്ണുകളിൽ ഞാൻ കണ്ടിരുന്നില്ലടാ ….” അപ്രതീക്ഷിതമായ ആ മറുപടിയിൽ വേണുവിന്റെ മുഖത്തു ജാള്യത നിറയുമ്പോൾ അറിയാതെ പുഞ്ചിരിച്ചു പോയി അവൾ “നീ വിഷമിക്കണ്ടടാ … എന്തായാലും കളങ്കപ്പെടാൻ മനസ്സിനെ പാകപ്പെടുത്തിയാണ് ഞാനിന്ന് നിനക്കൊപ്പം ഈ രാത്രി ഇറങ്ങി പുറപ്പെട്ടത്. വരുന്നവൻ ആരായാലും അവന്റെ സംതൃപ്തിയിൽ എനിക്ക് ലഭിക്കുന്ന പിച്ചയാണ് നാളത്തെ എന്റെ കുഞ്ഞിന്റെ അന്നത്തിനുള്ള വക ഈയൊരു വഴിയൊരുക്കി തന്ന നിന്നെയും ഞാൻ മറക്കില്ല ഉപയോഗിക്കാം നിനക്കെന്നെ നിന്റെ കാമം അടങ്ങുന്നതുവരെ ” പുഞ്ചിരിച്ചു കൊണ്ടവൾ മുന്നിലേക്ക് ചുവടു വയ്ക്കുമ്പോൾ അതുവരെയില്ലാതിരുന്നൊരു മനസ്സാക്ഷി കുത്ത് അനുഭവപ്പെട്ടു വേണുവിന് സിനിമകളിൽ മാത്രം കണ്ടു വളർന്ന ആഢംബര പൂർണ്ണമായ ആ ഹോട്ടൽ മുറി അവളെ വല്ലാതെ ആകർഷിച്ചു. ജീവിതത്തിൽ താനും ഒരുപാട് ആഗ്രഹിച്ചിരുന്നു ഇതുപോലൊരു ആഢംബര മുറിയിൽ താലികെട്ടിയവന്റെ നെഞ്ചോടു ചേർന്നൊരു ദിവസം. പക്ഷെ ദൈവനിശ്ചയം ഇതാകാം. “തന്റെ മോൾ അവൾ ഉണർന്നിട്ടുണ്ടാകുമോ ഉണർന്നാൽ തന്നെ കാണാതെ …” മനസ്സിന്റെ കോണിലെവിടെയോ വല്ലാത്തൊരു വേവലാതി അനുഭവപ്പെട്ടു സന്ധ്യയ്ക്ക് ഒപ്പം തന്നെ വല്ലാത്തൊരു ഉൾഭയവും ജീവിതത്തിലാദ്യമായിട്ടാണ് ഇങ്ങിനെയൊരനുഭവം… വിധിയെ പഴിചാരി സമയം തളളി നീക്കുമ്പോൾ ഹോട്ടൽ മുറിയുടെ വാതിൽ പതിയെ തുറന്ന് ഒരാൾ മുറിയ്ക്കുള്ളിലേക്ക് പ്രവേശിച്ചു. നെഞ്ചിടിപ്പോടെയവൾ ഒറ്റുനോക്കുമ്പോൾ വാതിൽ ലോക്ക് ചെയ്തയാൾ അവൾക്കരികിലേക്കടുത്തിരുന്നു. കണ്ടു മറന്ന സിനിമകളിലെ കാമപൂരണത്തിനായി വെറളി പിടിച്ചെത്തുന്ന കോടീശ്വരന്മാരായ മധ്യവയസ്‌കരിൽ ഒരാളെ പ്രതീക്ഷിച്ചിരുന്ന സന്ധ്യ ആ ചെറുപ്പക്കാരനെ കണ്ട് അമ്പരന്നു. കാഴ്ചയിൽ മുപ്പത്തിയഞ്ചു വയസ്സിനുള്ളിൽ മാത്രം പ്രായം തോന്നിക്കുന്ന സുന്ദരനും സുമുഖനുമായ ഒരുവൻ ” സോറി ഞാനൽപ്പം വൈകിപ്പോയി വന്നിട്ടൊരുപാട് നേരമായോ ഇയാൾ” വന്ന മാത്രയിലെ ആ ക്ഷമാപണവും സംസാരത്തിലെ മാന്യതയും സന്ധ്യയെ വല്ലാതെ അതിശയിപ്പിച്ചു. “എന്താ ഇങ്ങനെ നോക്കി നിൽക്കുന്നെ താൻ ഇരിക്കെടോ” ചുമരിൽ പിടിച്ചയാൽ ബെഡിലേക്കിരുത്തുമ്പോൾ യന്ത്രം കണക്കെ അനുസരിച്ചു അവൾ. അൽപ്സമയം അവളുടെ മിഴികൾ തന്നെ ഇമവെട്ടാതെ നോക്കിയിരുന്നു അയാൾ. “എന്തു ഭംഗിയാടോ തന്നെ കാണാൻ കണ്ണെടുക്കാൻ തോന്നുന്നില്ല ഈമുഖത്തുനിന്ന് . എപ്പോഴും കാഴ്ചയിലെ ഭംഗിയും കട്ടയ്ക്ക് എന്നോട് ഇടിച്ചു നിൽക്കുന്ന പ്രകൃതവുമാണ് എനിക്കേറ്റവും ഇഷ്ടം .. അങ്ങിനെയുള്ള കക്ഷികളെയാണ് വേണു സാധാരണ എനിക്ക് വേണ്ടി ഇവിടെയെത്തിക്കുന്നതും പക്ഷെ ഇന്നിപ്പോൾ ആദ്യമായി നിന്റെയീ പേടിച്ചരണ്ട മിഴികൾ,നിന്റെയീ മൗനം , ഈ ശാലീന സൗന്ദര്യം .. ഇതൊക്കെ എന്നെ വല്ലാതെ ആകർഷിക്കുന്നു.” നന്ദന്റെ മിഴികളിൽ വല്ലാത്തൊരു കാന്തിക ശക്തി അനുഭവപ്പെട്ടു സന്ധ്യയ്ക്ക് നിമിഷ നേരം കൊണ്ട് അവനിലേക്ക് വല്ലാതെ ആകർഷിക്കപ്പെട്ടിരുന്നു അവൾ. “താനെന്താ ഒന്നും മിണ്ടാത്തെ… വേണു പറഞ്ഞിരുന്നു അധികം ഉടവ് തട്ടാത്ത തളിരിലായാണ് ഇതെന്ന്. ആദ്യമായിട്ടാണല്ലേ ഇങ്ങനെയൊക്കെ” ആ ചോദ്യത്തിനും നിശബ്ദത മാത്രമായിരുന്നു അവളുടെ മറുപടി. കയ്യിൽ കെട്ടിയിരുന്ന വാച്ച് ഊരി ടേബിളിൽ വച്ചുകൊണ്ടവൻ തുടർന്നു “എന്റെ പേര് നന്ദൻ. റിയൽ എസ്റ്റേറ്റ് ബിസ്സിനെസ് ഒക്കെയായി കഴിഞ്ഞു പോകുന്നു. വീട്ടിൽ അമ്മ മാത്രം. വിവാഹിതനല്ല ഞാൻ .ഒരു പക്ഷേ ഈ ദുശീലം കൊണ്ടാകാം ഇതുവരെയും മനസ്സു വന്നില്ല എന്നതാണ് സത്യം ഇതെന്റെ ഹോട്ടൽ ആണ്. ഇവിടെ ഈ മുറിയിൽ എനിക്കൊപ്പം ഇതിനോടകം നിരവധി പേർ അന്തിയുറങ്ങിയിട്ടുണ്ട്. കാശിന്റെ കണക്കിനപ്പുറത്തേക്കൊരു പരിചയപ്പെടൽ ഞാനിതുവരെ അവരുമായി നടത്തിയിട്ടില്ല. പക്ഷെ നിന്നിലെന്തോ ഒരു പ്രത്യേകത തോന്നുന്നു എനിക്ക് അതുകൊണ്ട് ചോദിക്കുവാ എന്താ നിന്റെ പേര് ” കൈക്കുമ്പിളിൽ തന്റെ മുഖം കോരിയെടുത്തു കൊണ്ടവൻ ചോദിക്കുമ്പോഴേക്കും അതുവരെ കരുതിവെച്ച ധൈര്യവും തന്റേടവുമെല്ലാം ചോർന്നൊലിച്ചു കൊണ്ടൊരു ഒരു സാധാരണ പെണ്ണായി മാറിയിരുന്നു സന്ധ്യ. ശരീരമാകെ വിറപൂണ്ട മാത്രയിൽ പെട്ടെന്നവൾ മനോബലം വീണ്ടെടുത്തു കൊണ്ട് ചാടി എഴുന്നേറ്റു. അപ്രതീക്ഷിതമായ അവളുടെയാ പെരുമാറ്റത്തിൽ നന്ദനൊന്ന് അമ്പരന്നു “എന്താണ് …. എന്താ നീ ഇങ്ങനെ ….ശരീരത്തിൽ കൈ വയ്ക്കുമ്പോൾ ഇത്രത്തോളം കുതറി മാറുന്ന നീ പിന്നെങ്ങനെയാണ് ഈ തൊഴിൽ ഉപജീവന മാർഗ്ഗമാക്കുന്നത് .” ആ ചോദ്യത്തിന് മുന്നിൽ കണ്ണുനീർ മാത്രമായിരുന്നു അവളുടെ മറുപടി കൈ കൂപ്പിക്കൊണ്ടവൾ നന്ദന് മുന്നിൽ മുട്ടു കുത്തി ” ക്ഷമിക്കൂ….

ജീവിതത്തിൽ ആദ്യത്തെ അനുഭവമാണിത് അതിന്റെ പരിചയക്കുറവാണ് നിങ്ങൾ എന്നെ എന്തുവേണമെങ്കിലും ചെയ്തോളൂ ..പക്ഷേ വാടകവീട്ടൽ ഒന്നുമറിയാതെ ഉറങ്ങുന്ന ഒരു കുഞ്ഞു മോളുണ്ട് എനിക്ക് അവൾ ഉണരുന്നതിനു മുന്നേ തിരികെ വീട്ടിലെത്തണം എനിക്ക്.അത് കൊണ്ട് ഒന്ന് വേഗത്തിൽ ആക്കുമോ ..” സന്ധ്യയുടെ ആ വാക്കുകൾക്കു മുന്നിൽ അക്ഷരാർത്ഥത്തിൽ നന്ദനൊന്ന് ഞെട്ടി “എന്താണ് നീയീ പറയുന്നത് എനിക്കൊന്നും വ്യക്തമാകുന്നില്ല അന്തിക്കൂട്ടിനു വന്ന് കണക്കു പറഞ്ഞു കാശ് വാങ്ങി പോകുന്ന ഒരുപാട് അവള്മാരെ എനിക്കറിയാം പക്ഷേ അവരിൽ കാണാത്ത എന്തൊക്കെയോ പ്രത്യേകതകൾ നിന്നിലുണ്ട്.ഡോറു തുറന്നു അകത്തു കയറുന്നതു മുതൽ കപട സ്നേഹത്താൽ സുഖിപ്പിച്ചു പറഞ്ഞുറപ്പിച്ചതിനേക്കാൾ അധികം കൈപ്പറ്റി പോകുന്നവരെ മാത്രമേ എനിക്ക് ഇതുവരെയും പരിചയമുണ്ടായിരുന്നുള്ളു പക്ഷേ ഇന്നിപ്പോൾ അവരിൽ നിന്നെല്ലാം വളരെ വ്യത്യസ്തയായൊരു പെണ്ണിനെ ആദ്യമായി കാണുകയാണ് ഞാൻ. നിന്റെയീ വിഷാദത്തിനു പിന്നിൽ എന്തൊക്കെയോ പറയാനുണ്ട് നിനക്ക്.നീയാരാ എങ്ങിനെയിവിടെയെത്തി … ഇതറിഞ്ഞിട്ടു മതി ഇനി ബാക്കി കാര്യങ്ങൾ” നന്ദന്റെ ഉറച്ച വാക്കുകൾക്കു മുന്നിൽ നിറകണ്ണുകളോടെയവൾ തന്റെ കഥ പറഞ്ഞു തുടങ്ങി. അച്ഛനില്ലാതെ അമ്മയുടെ ചിറകിൻ കീഴിൽ വളർന്ന ബാല്യം… പ്രായപൂർത്തിയായി ഏറെ വൈകാതെ തന്നെ അമ്മയെകൂടി നഷ്ടപ്പെട്ടതോടെ തീർത്തും അനാഥയാക്കപ്പെട്ട നിമിഷങ്ങൾ ആ വേളയിൽ ആശ്രയമായെത്തിയ അകന്ന ബന്ധു. അയാളുടെ പെരുമാറ്റത്തിലെ അസ്വഭാവികത പൊറുതി മുട്ടിച്ച ദിനങ്ങൾ …. സിനിമകളിൽ മാത്രം കണ്ടു മറന്ന അനാഥപെണ്ണിന്റെ ജീവിതയാതനകൾ അവളുടെ വാക്കുകളിലൂടെ നന്ദൻ കൺമുന്നിൽ കാണുകയായിരുന്നു “എന്നിട്ട് … പിന്നെങ്ങനെ നീ ഇവിടെയെത്തി അത് പറയു” അവന്റെ മിഴികളിലെ ആകാംക്ഷയ്ക്കു മുന്നിൽ അവൾ തുടർന്നു “രക്ഷകനായി ജീവിതത്തിലേക്ക് കടന്നുവന്ന അയാൾ കാമത്തോടെ മാത്രമേ തന്നെ കണ്ടിട്ടുള്ളൂ അവിടെനിന്നും ഒരു രക്ഷയ്ക്കായി ശ്രമിക്കുന്ന അവസരത്തിലാണ് ഒരു ജിവിതം വച്ചു നീട്ടിക്കൊണ്ടവൻ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത് രാജേഷ്. അയാളുടെ കപട സ്നേഹത്തിനുമുന്നിൽ നഷ്ടപ്പെട്ടു എന്ന് കരുതിയ ജീവിത സ്വപ്നങ്ങൾക്ക് ചിറകു വയ്ച്ചു തുടങ്ങിയ വേളയിൽ അവനൊപ്പം ഇറങ്ങി പുറപ്പെട്ടു ഒടുവിൽ കഴുത്തിൽ ഒരു താലിചാർത്തുവാൻ പോലും കാത്തുനിൽക്കാതെ കാമപൂരണം നടത്തിയവർ കടന്നു കളഞ്ഞപ്പോൾ ഞാൻപോലുമറിഞ്ഞില്ല ന്റെ ഉദരത്തിൽ ഒരു കുഞ്ഞു ജീവൻ തുടിച്ചു തുടങ്ങിയ കാര്യം” ആശ്ചര്യത്തോടെ നന്ദൻ ഉറ്റു നോക്കുമ്പോൾ പതിയെ ജന്നലിനരികിലേക്ക് നടന്നു സന്ധ്യ. “മരിക്കുവാൻ മനസ്സു വന്നില്ല. എന്റെ കുഞ്ഞിന് വേണ്ടി ജീവിക്കണം എന്നു തന്നെ മനസ്സിൽ ഉറപ്പിച്ചു തിരികെ വീട്ടിലെത്തുവാൻ കഴിയാത്ത അവസ്ഥയായതിനാൽ പലരുടെയും ആട്ടും തുപ്പും സഹിച്ചും കൂലി വേല ചെയ്തും ഇതുവരെയും ജീവിച്ചു അതിനിടയിൽ എന്റെ കുഞ്ഞൊന്നു തലയിടിച്ചു വീണു. പുറമെ പരിക്കൊന്നുമില്ലാതിരുന്നിട്ടും ഇടയ്ക്കിടക്ക് കുഞ്ഞിന്റെ ബോധം പോകും ആശുപത്രിയിൽ കാണിച്ചപ്പോൾ തലക്കിച്ചോറിന്റെന്തോ പരിക്കുണ്ടത്രെ ……ഒരു ഓപ്പറേഷൻ വേണം വലിയ തുകയാകും. അന്നന്നുള്ള അന്നത്തിനു പോലും ബുദ്ധിമുട്ടുന്ന എനിക്ക് സ്വന്തം കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരുവാൻ പെട്ടെന്നിത്രയും തുക കണ്ടെത്തുവാൻ ഇതല്ലാതെ മറ്റൊരു വഴിയില്ല ” കരഞ്ഞു കൊണ്ടവൾ കൈ കൂപ്പുമ്പോൾ നന്ദന്റെ മിഴികളിൽ അറിയാതെ നനവു പടർന്നു . അവന്റെ ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു ഇത്തമൊരു സന്ദർഭം .വല്ലാത്തൊരു മാനസിക സംഘർഷത്തോടെ അൽപ്പ സമയം എന്തോ ഓർത്തിരുന്ന ശേഷം പതിയെ എഴുന്നേറ്റവൻ സന്ധ്യയ്ക്കരുകിലേക്കു ചെന്നു അവളുടെ ചുമരിലേക്ക് കൈ വയ്ക്കുമ്പോൾ അന്നാദ്യമായി അവന്റെ വിരലുകൾ വിറപൂണ്ടു “താഴെ റിസപ്ഷന് മുന്നിൽ തന്നെ എന്റെ കാറു കിടപ്പുണ്ട്. അതിന്റെ പിൻസീറ്റിൽ ഒരു പെട്ടിയുണ്ട് അതിൽ കാശും.അതെടുത്തു വീട്ടിലേക്ക് പൊയ്ക്കോളൂ കാർ ലോക്ക് ഞാൻ ജന്നൽ വഴി മാറ്റിയേക്കാം …..” അവിശ്വസനീയമായി അവൾ തുറിച്ചു നോക്കുമ്പോൾ നന്ദനൊന്നു പുഞ്ചിരിച്ചു “തനിക്കാവശ്യമായത് എത്രയെന്ന് എനിക്കറിയില്ല.പക്ഷേ ആ പെട്ടിക്കുള്ളിൽ ഒരു വലിയ തുകയുണ്ട് ഇന്നത്തെ ഒരു ദിവസത്തെ വസ്തുകച്ചവടത്തിൽ എനിക്ക് കിട്ടിയ ലാഭമാണത് അത് നീ എടുത്തുകൊള്ളൂ കുഞ്ഞിന്റെ കാര്യങ്ങൾ നടക്കട്ടെ” ആ നിമിഷങ്ങൾ ഒരു സ്വപ്നമെന്നപോലെ തോന്നിയതു കൊണ്ടാകാം നിശ്ചലയായി നന്ദനെ തന്നെ നോക്കി നിന്നു സന്ധ്യ .ജീവിതത്തിലാദ്യമായി ഒരു ‘മനുഷ്യനെ’കണ്ട ആനന്ദത്തിൽ തിളങ്ങിയ അവളുടെ മിഴികളിൽ നന്ദിയുടെയും കടപ്പാടിന്റെയും പ്രതീകമായി നീരുറവകൾ തെളിഞ്ഞു.ആ കണ്ണുനീർ തുടച്ചുകൊണ്ട് നന്ദനവളുടെ നെറുകയിൽ തലോടി “ഈ റൂമിലേക്ക് വന്നു കയറുമ്പോൾ കാമത്തോടെയാണ് ഞാൻ നിന്നെ നോക്കിയത് പക്ഷേ ഇപ്പോൾ… ഇപ്പോൾ ഒരു അമ്മയെ നിന്നിൽ ഞാൻ കാണുന്നു. ഇനിയൊരിക്കലും ഈ തൊഴിലിനായി ഇറങ്ങേണ്ടി വരില്ല നിനക്ക്. ആ പെട്ടിയിൽ എന്റെ കാർഡുണ്ട്. ഒരാഴ്ച്ച കഴിഞ്ഞു ആ അഡ്രസ്സ് നോക്കി എന്റെ വീട്ടിൽ വരണം നീ ….കുഞ്ഞുമായി” അതൊരു ഓർമപ്പെടുത്തലായിരുന്നു. അവൾ പുറത്തേക്കു പോകുമ്പോൾ ഇമവെട്ടാതെ നോക്കിനിന്നു നന്ദൻ. കാറിൽ നിന്നു കിട്ടിയ പെട്ടി നെഞ്ചോടു ചേർത്തു ഹോട്ടലിന്റെ ഗേറ്റുകടന്നു പുറത്തേക്കു നടക്കുമ്പോഴും സന്ധ്യ മറ്റേതോ ലോകത്തായിരുന്നു.

സംഭവിച്ചതൊക്കെയും ഒരു സ്വാപ്നമാണോ എന്ന സംശയം മനസ്സിൽ അലയടിക്കുമ്പോഴും നഷ്ടപ്പെട്ടു എന്ന് കരുതിയ ജീവിത സ്വപ്‌നങ്ങൾ അപ്രതീക്ഷിതമായി തിരികെ കൈവന്ന ഉന്മാദാവസ്ഥയിൽ പിന്നിൽ ഹോട്ടലിൽ മുഴങ്ങി കേട്ട തോക്കിൽ നിന്നുതിർന്ന വെടിയൊച്ച അവളുടെ കാതുകളിൽ പതിച്ചില്ല . എന്നാൽ അപ്രതീക്ഷിതമായി കേട്ട വെടിയൊച്ചയുടെ ഉറവിടം തേടിയുള്ള ഹോട്ടൽ ജീവനക്കാരുടെ പരക്കം പാച്ചിൽ ചെന്നവസാനിച്ചത് നന്ദന്റെ റൂമിനുള്ളിൽ തന്നെയായിരുന്നു ശിരസിലേക്ക് സ്വയം നിറയൊഴിച്ചയാൾ ജീവിതത്തോടു വിടപറഞ്ഞപ്പോൾ മേശപുറത്തു നിന്നും ഒരു കത്ത് ജീവനക്കാർക്ക് ലഭിച്ചു അതിന്റെ ഉള്ളടക്കം ഇതായിരുന്നു ‘കണക്കറ്റ അച്ഛന്റെ സമ്പാദ്യം കണ്ടു വളർന്ന ബാല്യം അത് അനുഭവിച്ചു തുടങ്ങിയ യൗവനം.. തികച്ചുമെന്നെയൊരു ധൂർത്തനാക്കിയിരുന്നു. കാശിന്റെ അഹങ്കാരത്തിൽ സുഖസൗകര്യങ്ങൾ തേടി അലയുമ്പോൾ പല പല പ്രമുഖർ മുതൽ തെരുവ് വേശ്യകൾ വരെ എനിക്കൊപ്പം അന്തിയുറങ്ങിയിട്ടുണ്ട്. അവരുടെയൊക്കെ കണ്ണുകളിൽ ഞാൻ കണ്ടതും പണത്തിനോടുള്ള ആർത്തിയായിരുന്നു. അത്തരത്തിലുള്ള ഏതോ ഒരുവൾ എനിക്ക് സമ്മാനിച്ചു പോയത് എയ്ഡ്സ് എന്ന മാരക രോഗത്തെയായിരുന്നു. മനസ്സു കൈവിട്ടമാത്രയിൽ മരണത്തെപ്പറ്റി ചിന്തിച്ചുവെങ്കിലും എന്റെ കാശു വാങ്ങി എന്നെ ചതിച്ച അവളോട് തീർത്താൽ തീരാത്ത പകയായിരുന്നു.ഒരു വ്യക്തിയോട് തോന്നിയ ആ പക ഒരു പിന്നീട് വിഭാഗത്തോട് തന്നെയായി മാറിയപ്പോൾ കാശിനു ആർത്തി മൂത്തു എനിക്കൊപ്പം കിടക്ക പങ്കിടാൻ വന്നവളുമാർക്കെല്ലാം വാശിയോടെ സാമ്പത്തിനൊപ്പം എന്റെ രോഗത്തെയും ഞാൻ കൈമാറി. എന്നാൽ ഇന്നു ഞാൻ കണ്ടു ജീവിത സാഹചര്യങ്ങളുടെ നിലയില്ലാ കയത്തിലകപ്പെട്ടു ജിവിതം വഴിമുട്ടിയ അവസ്തയിൽ എനിക്കരികിലേക്കെത്തിപ്പെട്ട ഒരു പാവം പെണ്ണിനെ അവളുടെ കണ്ണുകളിൽ ഞാൻ കണ്ടത് പണത്തിനോടുള്ള ആർത്തിയല്ല മാതൃത്വത്തിന്റെ തിരി വെളിച്ചമാണ്. ഈ നിമിഷം ഇത്രയും നാൾ ഞാൻ ചെയ്തു കൂട്ടിയ തെറ്റുകളുടെ വ്യാപ്തി എത്രത്തോളമാണ് എന്ന തിരിച്ചറിവ് എന്നെയാകെ തളർത്തുന്നു. ആരെയും കണ്ടെത്തി പ്രയശ്ചിത്തം ചെയ്യുവാൻ കഴിയില്ല.ഇനിയൊരു വ്യക്തിയിലേക്ക് എന്നിലൂടെ ഈ വിപത്തിനെയെത്തിക്കാതിരിക്കുക എന്നത് തന്നെയാണെന്റെ പ്രായശ്ചിത്തം. അതു കൊണ്ട് ഞാനെന്ന വ്യക്തി ഇവിടെയവസാനിക്കുന്നു പ്രിയപ്പെട്ട അമ്മേ …. ഒരായിരം മാപ്പ് …. ഈ മകൻ ഇനി ജീവിക്കുവാൻ അർഹനല്ല.ഒറ്റപ്പെട്ടു പോയ അമ്മയുടെ ജീവിതത്തിലേക്ക് അധികം വൈകാതെ ഒരു കൈക്കുഞ്ഞുമായി ഒരുവൾ വരും സന്ധ്യ. അമ്മയ്ക്ക് കഴിയുമെങ്കിൽ സ്വന്തം മകളായി കണ്ട് അവളെ സ്വീകരിക്കുവാൻ മനസ്സുകാട്ടണം കാരണം നിരാലംബയായ ആ പാവത്തിന് അമ്മയുടെ മകൻ അവസാനമായി നല്കിയ വാക്കാണ് അവളെ സംരക്ഷിച്ചു കൊള്ളാം എന്നത് ആ സംരക്ഷണം എന്റെ അമ്മ നൽകണമേ എന്ന അപേക്ഷ മാത്രമേ ഈ മകനുള്ളൂ ‘ ചുരുങ്ങിയ നിമിഷത്തിനുള്ളിൽ തന്നെ നാട്ടിലെ പ്രമാണിയുടെ മരണവാർത്ത നാടൊട്ടുക്ക് പരക്കുമ്പോൾ അറിഞ്ഞവർ അറിഞ്ഞവർ സംഭവസ്ഥലത്തേക്ക് ഓടിക്കൂടി.എന്നാൽ ഇതൊന്നുമറിയാതെ നഗരത്തിന്റെ മറ്റൊരു കോണിൽ വാടക വീട്ടിൽ തന്റെ കുഞ്ഞിനെ നെഞ്ചോടു ചേർത്തുകൊണ്ട് സന്ധ്യ സർവ്വേശ്വരനോട് പ്രാർത്ഥിച്ചു “ഭഗവാനെ … നന്മയുടെ പ്രതീകമായ ആ നല്ല മനുഷ്യന് എന്നും ദീർഘായുസ്സ് നൽകേണമേ ”

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular