Connect with us

ബന്ധങ്ങൾ

വാശി….

Published

on

രചന: രജിത ജയൻ

രാവിലെ കോളേജിൽ പോവാനായി മാറ്റിയൊരുങ്ങി പൂമുഖത്തെത്തയി ശ്രീബാലയെ ദേവിയമ്മ ഒന്ന് സൂക്ഷിച്ച് നോക്കി. .. ‘എന്താ അമ്മേ ഇങ്ങനെ സൂക്ഷിച്ചു നോക്കണത് ആദ്യമായിട്ട് കാണുന്നതുപോലെ…..? ഏയ് ഒന്നൂല്യ കുട്ട്യേ. ..ഞാൻ വെറുതെ. …., പറഞ്ഞു വന്നത് പൂർത്തിയാക്കാതെ പാതിവഴിയിൽ സംസാരമവസാനിപ്പിക്കുമ്പോൾ ആ അമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു… ‘എന്താണമ്മേ രാവിലെ തന്നെയിങ്ങനെ. .കാര്യം പറഞ്ഞേ എന്റ്റെ അമ്മൂസേ, വെറുതെ എന്നെ സങ്കടപ്പെടുത്താതെ…? ”ഒന്നും ഇല്ല കുട്ടീ. ..ഇന്നെന്റ്റെ കുട്ടിയുടെ പിറന്നാൾ ആയിട്ടൊരു പുതിയ വസ്ത്രം ഇട്ടു പോവാനെന്റ്റെ മോള്ക്ക് യോഗം ഇല്ലല്ലോ കൃഷ്ണാ എന്നോർത്തപ്പോഴറിയാതെ. .., അയ്യേ. ..അതിനാണോ എന്റ്റെ അമ്മൂസ് രാവിലെ തന്നെ കണ്ണു നിറച്ച് നിൽക്കുന്നത്, …കഷ്ടം….അമ്മ എനിക്ക് പുതിയ വസ്ത്രം വാങ്ങിത്തന്നതല്ലേ..? പിന്നെന്തിനാ ഈ വിഷമം അമ്മൂസേ…? വാങ്ങിത്തന്നിട്ടെന്താ മോളെ കാര്യം..? എന്റ്റെ കുട്ടിക്കതൊന്ന് ഇട്ടു നോക്കാൻ കൂടി ഭാഗ്യം ഇല്ലല്ലോ. ..? ”അതൊന്നും സാരമില്ല അമ്മൂസേ. ..ഇതൊന്നും എനിക്ക് പുതിയ കാര്യങ്ങൾ അല്ലല്ലോ. ..? പിന്നെ ഈ കരഞ്ഞുകലങ്ങിയ കണ്ണും മുഖവുമായി ഇവിടെ ഇങ്ങനെ നിൽക്കല്ലേ അമ്മേ.., അമ്മായിയോ ദേവികയോ കണ്ടു വന്നാൽ തീർന്നു ട്ടോ…..? വീടിനകത്തേക്ക് കണ്ണോടിച്ച് പേടിയോടെ ശ്രീ ബാല അതു പറഞ്ഞ സമയത്തുതന്നെയാണ് വീടിനുളളിൽ നിന്ന് അമ്മായിയും മകൾ ദേവികയും പുറത്തേക്ക് വന്നത്. .. കോളേജിൽ പോവാനായി നല്ല സുന്ദരിയായി വന്ന ദേവിക അണിഞ്ഞിരിക്കുന്നത് തനിക്ക് പിറന്നാൾ സമ്മാനമായി അമ്മ വാങ്ങി തന്ന നീല ചുരിദാർ ആണെന്ന് കണ്ട ശ്രീ ബാലയുടെ മനസ്സിൽ നോവിന്റ്റെ ഒരു തിരമാല ഉയർന്നു. ….,നിറഞ്ഞ കണ്ണുകൾ ആരും കാണാതെ മറയ്ക്കാൻ ശ്രമിക്കവേ അമ്മയുടെ ദയനീയ മുഖം അവളിൽ പതിച്ചൂ… ”ആ ഇതെന്താ രാവിലെ അമ്മയും മോളും കൂടി മുറ്റത്തൊരു കുശുകുശുപ്പ്..? അവിടേക്ക് വന്ന അമ്മായിയുടെ ചോദ്യത്തിന്റെ പൊരുൾ മനസ്സിലായ ശ്രീ ബാല ഒന്നും മിണ്ടാതെ അമ്മയെ നോക്കി. … ”പിറന്നാൾ ആശംസകൾ ചേച്ചീ … കണ്ണിലും ചുണ്ടിലും പരിഹാസം നിറച്ചൊരാശംസ ദേവിക ശ്രീബാലയോട് പറഞ്ഞപ്പോൾ അതുകേട്ട അമ്മായിയുടെ മുഖത്തെ സന്തോഷം ശ്രീ ബാല കണ്ടില്ലാന്ന് നടിച്ചു ‘അപ്പോൾ ഞങ്ങൾ പോയി വരാം ട്ടോ അമ്മേ..!! അമ്മയോട് യാത്ര പറഞ്ഞൊരു വിജയിയെപോലെ മുന്നിൽ നടന്നു പോകുന്ന ദേവികയുടെ, പുറകിലൊരു നിഴലായ് ശ്രീ ബാല നടന്നു മറയുന്നത് അവളുടെ അമ്മ കണ്ണീരോടെ നോക്കി നിന്നു. … ബാലയുടെ അച്ഛൻ ഉണ്ടായിരുന്ന കാലത്തൊരു രാജകുമാരിയെ പോലെ തങ്ങൾ വളർത്തികൊണ്ടു വന്ന പൊന്നുമോളാണിന്നൊരു വേലക്കാരിയെ പോലെ….ഓർത്തപ്പോൾ നെഞ്ചു പറിയുന്ന വേദന തോന്നി ബാലയുടെ അമ്മയ്ക്ക്.. … ഒരപകടത്തിൽ പെട്ട് അദ്ദേഹം മരിച്ചപ്പോൾ അവശേഷിച്ചത് കുറച്ചു കടങ്ങൾ മാത്രമായിരുന്നു. .. ഉളളതെല്ലാംവിറ്റുപ്പെറുക്കി,ഒടുവിലൊരഭയാർത്ഥിയായി താനിവിടെ തന്റ്റെ സഹോദരന്റ്റെ അടുത്തെത്തിയപ്പോൾ അറിഞ്ഞില്ല താനും മോളും ഇവിടെ വെറും വേലക്കാരികൾ മാത്രമായി തീരുമെന്ന്….!! ഈ വീടും ഇവിടുത്തെ ഭരണവും സഹോദര ഭാര്യയ്ക്കാണ്…മകൾ ദേവികയുടെ ഇഷ്ടങ്ങൾ നേടികൊടുക്കുക മാത്രമാണ് നാത്തൂന്റ്റെ പണി… ദേവികയെക്കാൾ ഭംഗി ശ്രീ ബാലക്കായതിന്റ്റെ പേരിൽ അവളനുഭവിച്ച കഷ്ടപാടുകൾക്ക് കയ്യും കണക്കുമില്ലല്ലോ കൃഷ്ണാ..ആ ഓർമ്മകളിൽ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി… ടീ ചേച്ചീ. .. ,,, ദേവികയുടെ പിന്നാലെ നടക്കുമ്പോൾ പെട്ടന്നവളുടെ വിളി കേട്ട് ശ്രീ ബാല ഞെട്ടി. … എന്താ ദേവൂ. … നിനക്ക് പിറന്നാൾ സമ്മാനം കിട്ടിയ ചുരിദാർ ഞാൻ ഇട്ടതിൽ വേദനയോ ദേഷ്യമോ ഉണ്ടോ നിനക്ക്. …? ഏയ്. .ഇല്ല. ..ഇതെപ്പോഴും പതിവല്ലേ ദേവൂ. .എന്നും എപ്പോഴും ദേ വുവിനിഷ്ടം എന്റ്റെ ഇഷ്ടങ്ങൾ സ്വന്തമാക്കാനല്ലേ.? ബാലയുടെ മറുപടി കേട്ടൊരു മാത്ര ദേവിക അവളെ തുറിച്ചു നോക്കി. ..അവളുടെ മുഖത്തൊരു പരിഹാസം തെളിഞ്ഞു. … എന്താണെന്നറിയില്ല ചേച്ചീ എനിക്കെപ്പോഴും ഇഷ്ടം നിന്റ്റെ ഇഷ്ടങ്ങളും സ്വപ്നങ്ങളും തട്ടിയെടുത്ത് എന്റെ സ്വന്തമാക്കാനാണ്…അതാണെനിക്കൊരു ത്രിൽ…. ഇപ്പോൾ തന്നെ നോക്ക് ഈ ചുരിദാറിന് വലിയ വിലയോ ഭംഗിയോ ഒന്നും ഇല്ല ,പക്ഷേ നീ ഇതാദ്യം ഇടുന്നതെനിക്കെന്തോ തീരെ സഹിക്കാൻ വയ്യ അതോണ്ടാണ് ഞാൻ ഇതിട്ടത്… ഇനി ഞാനിത് കളയുമ്പോ നിനക്ക് തരാം അപ്പോൾ നീ ഇട്ടോ ട്ടോ എന്റ്റെ പഴയത്…!! ക്രൂരമായരാനന്ദത്തോടെ ദേവിക അതുപറയുമ്പോൾ തന്റെ മിഴികൾ തുളുമ്പാതെയിരിക്കണേ എന്നായിരുന്നു ബാലയുടെ പ്രാർഥന. .

എന്നും എപ്പോഴും ചേച്ചിയുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും സ്വന്തമാക്കാനാഗ്രഹിക്കുന്നൊരനുജത്തി…!! അതാണ് തനിക്ക് ദേവിക… എത്ര നിസ്സാര കാര്യം ആണെങ്കിൽ പോലും തന്റെ ഒരു ആഗ്രഹവും ആദ്യം നേടാൻ തന്നെ ഇന്നുവരെ ദേവിക അനുവദിച്ചിട്ടില്ല..കരഞ്ഞും പട്ടിണി കിടന്നും ചെറുപ്പംമുതലേ തന്റ്റെ ഇഷ്ടങ്ങളോരോന്നായി അവൾ നേടിയെടുക്കുകയായിരുന്നു .. അവൾക്ക് കൂട്ടായി ഒരു വാശിപോലെ അമ്മായിയും തന്നോട് മത്സരിക്കാൻ തുടങ്ങിയപ്പോൾ തകർന്നു പോയത് തന്റ്റെ അമ്മയാണ്… ..പാവം. .. കോളേജിലെത്തി ക്ളാസിലിരിക്കുമ്പോഴും ശ്രീബാലയുടെ മനസ്സിൽ പല പല ചിന്തകളായിരുന്നു. .. ശ്രീബാലേ….!!! തൊട്ടു മുന്നിൽ ദേഷ്യത്താൽ ജ്വലിക്കുന്ന വേണുഗോപൻ സാറിന്റ്റെ മുഖം കണ്ടതും സീറ്റിൽ നിന്ന് ഞെട്ടിയെഴുന്നേറ്റു അവൾ…. ”ക്ളാസിൽ ഇരുന്ന് സ്വപ്നം കാണാനാണ് താൻ കോളേജിൽ വരുന്നതെങ്കിൽ നാളെ മുതൽ ഇങ്ങോട്ടു വരണമെന്നില്ല വീട്ടിൽ ഇരുന്നോ…..”” ദേഷ്യത്തിൽ വേണുഗോപനത് പറയുമ്പോൾ ക്ളാസിലാകെയൊരു പൊട്ടിച്ചിരി മുഴങ്ങി നിറയുന്ന കണ്ണുകളാരും കാണാതെ തുടച്ച് സീറ്റിലിരിക്കുമ്പോൾ കണ്ടു മുഖത്ത് നിറയെ പരിഹാസചിരിയോടെ തന്നെ നോക്കി ചിരിക്കുന്ന ദേവികയെ. …ആ പരിഹാസത്തിണ്റ്റെ കാരണവുമറിയാം എല്ലാവർക്കുമെന്നതുപോലെ ശ്രീ ബാലയ്ക്കും ഏറെ പ്രിയപ്പെട്ട സാറാണ് വേണുഗോപൻ.. അദ്ദേഹത്തിന്റെ ക്ളാസുകൾ അവൾക്കേറെ പ്രിയങ്കരമാണ്…. ചെറുപ്പക്കാരനും സുന്ദരനുമായ വേണുഗോപനെ കോളേജിലെ പെൺകുട്ടികൾ മുഴുവൻ തങ്ങളുടെ സ്വപ്ന നാകയനായി കാണുമ്പോൾ ബാലയുടെ മനസ്സിലും എപ്പഴോ അറിയാതൊരിഷ്ടം അദ്ദേഹത്തോട് തോന്നിയിരുന്നു…. ചേച്ചിയുടെ ഇഷ്ടങ്ങളെ പിടിച്ചു വാങ്ങി എന്നും തന്റ്റേതാക്കാറുളള ദേവിക ഈ കാര്യത്തിലും ശ്രീ ബാലയോട് മത്സരത്തിലാണ്… ചേച്ചി മനസ്സിൽ മോ ഹിച്ച ആളെ സ്വന്തമാക്കാനുളള ശ്രമത്തിലാണവളും… &&&&&&&&&&&,,&& ദിവസങ്ങളെത്ര വേഗമാണ് കഴിഞ്ഞുപോയത്. ..ഇന്ന് അവസാന പരീക്ഷയും എഴുതി കോളേജിൽ നിന്ന് പടിയിറങ്ങുമ്പോൾ ശ്രീ ബാലയുടെ മനസ്സിലവശേഷിച്ചത് ശൂന്യത മാത്രമാണ് ,കാരണം ഇനി തുടർ പഠനം എന്നൊന്ന് തന്റ്റെ ജീവിതത്തിലില്ല …!! തുടർ പഠനത്തിന് താൽപ്പര്യമില്ലാന്ന് ദേവിക വീട്ടിൽ പറഞ്ഞപ്പോൾ അവൾ പഠിക്കുന്നില്ലെങ്കിലിനി നീയും നിർത്തിക്കോ പഠിത്തമെന്നമായി പറഞ്ഞതൊരു വെറും വാക്കല്ല…!! കഴിഞ്ഞു തന്റ്റെ മോഹങ്ങളും സ്വപ്നങ്ങളും. …ഇനിയെന്ത്…… ? വിരസമായ ദിവസങ്ങളിലൊരു നാൾ ദേവിക രാവിലെ തന്നെ കുളിച്ചൊരുങ്ങി സുന്ദരിയായി നിൽക്കുന്നതുകണ്ട ബാല അമ്മയോട് കാരണം തിരക്കി.. ‘അതുമോളെ നിങ്ങൾ പഠിച്ചിരുന്ന കോളേജിലെ ഒരു മാഷിന്ന് അവളെ പെണ്ണുകാണാനായീ വരുന്നൂന്ന്…” അമ്മയുടെ വാക്കുകൾ കനലായി നെഞ്ചിലെരിഞ്ഞു തുടങ്ങിയ സമയത്താണ് ദേവിക ബാലയ്ക്കരികിലെത്തിയത്… എടി ചേച്ചീ. ..സത്യം പറഞ്ഞാൽ വേണുഗോപൻ സാറിനോട് എനിക്ക് അത്ര വലിയ ഇഷ്ടം ഒന്നും ഇല്ലെടീ..പക്ഷേ നിനക്ക് അങ്ങേരെ ഇഷ്ടമാണ് എന്നുളളതും നിന്റ്റെ മനസ്സിൽ ഇപ്പോഴും അയാൾ ഉണ്ട് എന്നതും അറിഞ്ഞപ്പോൾ ഞാൻ പിന്നെ അങ്ങേരെയങ്ങ് സ്നേഹിച്ചു…. …നീ ആഗ്രഹിച്ചത് ഞാൻ നേടുക, എന്നിട്ട് നിന്റ്റെ മുന്നിൽ തന്നെ ജീവിക്കുക ..!! ഹ …എന്തു രസമായിരിക്കും ല്ലേടീ….. ? ക്രൂരമായൊരു ചിരി ദേവികയുടെ ചുണ്ടിൽ വിരിഞ്ഞു…. “എന്റെ ഇഷ്ടം ഞാൻ അമ്മയോട് പറഞ്ഞതേയുളളൂ അപ്പോഴേക്കും സാറെന്നെ പെണ്ണുകാണാൻ വരുന്നു അതായത് സാറിനും എന്നെ ഇഷ്ടായിരുന്നു ല്ലേടീ ചേച്ചീ….? ഇപ്പോൾ മനസ്സിലായില്ലേടീ നിനക്ക് ഞാൻആഗ്രഹിച്ചാലെന്തും നടക്കുമെന്ന്. ..? ബാലയുടെ മനസ്സിനെ കൂടുതൽ കൂടുതൽ ദേവിക മുറിവേൽപ്പിച്ച് കൊണ്ടിരുന്ന സമയത്ത്തന്നെയാണ് മുറ്റത്തൊരു കാർ വന്നു നിന്നതും അതിൽ നിന്ന് വേണുഗോപനിറങ്ങുന്നതും ബാല കണ്ടത്….. നെഞ്ചിലെ വേദന മുഖത്തറിയാത്തിരിക്കാനൊരു പുഞ്ചിരി സാറിനു നൽകി ബാല അകത്തേക്ക് നടക്കവെ അമ്മായിയും അമ്മാവനും മാഷെയും ആളുകളെയും സ്വീകരിക്കുന്ന തിരക്കിലായിരുന്നു… നിറയുന്ന കണ്ണുകൾ തുളുമ്പാതെ അവർക്കിടയിലൂടെ അകത്തേക്ക് ബാല നടന്നു. .. ശ്രീ ബാലേ. …!!! പെട്ടെന്നാണ് വേണുഗോപന്റ്റെ വിളിയൊച്ച അവൾ കേട്ടത്… എടോ താനിനി തിരക്കിട്ടുപോയി അണിഞ്ഞൊരുങ്ങുകയൊന്നും വേണ്ടെടോ….!! എന്റെ വീട്ടുകാർ തന്നെ ഇങ്ങനെ കാണുന്നതാണ് എനിക്ക് ഇഷ്ടം… …ആഡംബരമില്ലാതെ.! …ചമയങ്ങളില്ലാതെ. …!! വേണുവിന്റെ വാക്കുകളുടെ പൊരുളറിയാതെ ബാല അദ്ദേഹത്തെ തുറിച്ചു നോക്കി ഒപ്പം ദേവികയും….. ബാലേ. ..ഞാൻ കാണാൻ വന്നിരിക്കുന്നത് തന്നെയാണ്…,!! തന്നെയാണ് താനറിയാതെ ഞാൻ സ്നേഹിച്ചത്. ..തന്റെ കണ്ണുകളിലെന്നോടുളള സ്നേഹം ഞാൻ തിരീച്ചറിഞ്ഞ അന്നുമുതലെന്റ്റെ മനസ്സിൽ നീയാണ്….! കാതിൽ കേട്ട വാക്കുകൾ വിശ്വസിക്കാൻ കഴിയാതെ ബാല അയാളെ നോക്കിയപ്പോൾ കൺമുന്നിൽ കാണുന്നതും കേൾക്കുന്നതും വിശ്വസിക്കാൻ പറ്റാതൊരു സ്തംഭനാവസ്ഥയിലായിരുന്നു ദേവിക. ..!! തനിക്ക് ചുറ്റും ഭൂമിയാകെ കറങ്ങുന്നതുപോലെ തോന്നിയവൾക്ക്…… സാർ….അത്… ഞാൻ….

പേടിയോടെ അമ്മായിയെയും ദേവികയേയും നോക്കി ബാല വാക്കുകൾക്കായ് പരതവേ വേണുവിന്റ്റെ അമ്മ ബാലയ്ക്കരികിലെത്തി.. മോളെ എന്റെ മോനൊരുപാടിഷ്ടമാണ് നിന്നെ….പഠിപ്പിക്കുന്ന കുട്ടിയെ പ്രേമിച്ചുകെട്ടീന്ന് ആരും പറയരുതെന്ന് കരുതി പഠിത്തം കഴിയാൻ കാത്തുനിന്നതാ അവൻ…. സത്യാണ് ബാലെ… ..നിന്നോടുളള ഇഷ്ടം നിന്നെ ഇവിടെ വന്നു പെണ്ണുചോദിച്ചറിയിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുമ്പോഴാണ് ദേവികയുടെ ആലോചന അങ്ങോട്ടു വന്നത് എന്റ്റെ മനസ്സിലെ ഇഷ്ടം നിന്നോടാണെന്ന് അപ്പോൾ തുറന്നു പറയാത്തിരുന്നത് നിന്റ്റെ ഇഷ്ടങ്ങളെ എന്തുവിലക്കൊടുത്തും സ്വന്തമാക്കുന്ന ദേവികയുടെ മുന്നിൽ വെച്ച് അവൾകേൾക്കേ എന്റ്റെ ഇഷ്ടം നിന്നോടു പറയാനായിരുന്നു….!! വാശിപിടിച്ച് നേടിയെടുത്താവശ്യം കഴിഞ്ഞു വലിച്ചറിയാനുളളതല്ല ഞാനും എന്റെ പ്രണയവുമെന്ന് അവളെ മനസ്സിലാക്കി കൊടുക്കാൻ വേണ്ടിയായിരുന്നു. ..!!! ദേവികയുടെ കാതിനുളളിൽ കൂരമ്പുകളായ് വേണുവിന്റ്റെ ഓരോ വാക്കുകളും പതിയവേ വേണു തുടർന്നു , ബാലയുടെ പഠനവും അമ്മയുടെ സംരക്ഷണവുംമെല്ലാം ഒരു മുടക്കവും വരാതെ നോക്കാൻ ഞാനുണ്ടാവും കൂടെ എന്നും.. അമ്മയെയും നമ്മുടെ കൂടെ കൊണ്ട് പോവാം. .. വേണുമാഷുടെ വാക്കുകൾ കേട്ട ദേവികയുടെ മുഖം വിളറുന്നതും കണ്ണിൽ പകയെരിയുന്നതും ശ്രീ ബാല പേടിയോടെ നോക്കി നിൽക്കെ വേണുവിന്റെ അമ്മ വന്ന് ബാലയുടെ കൈകവർന്നൂ. കുട്ടി പേടിക്കണ്ട ഇതൊന്നും കണ്ടിട്ട് ….,ഇപ്പോൾ മുതൽ ബാല ഞങ്ങളുടെയാണ്…. ഞങ്ങൾ കൊണ്ടുപോവുന്നതുവരെ തന്നെ ഭദ്രമായി സംരക്ഷിക്കേണ്ട ചുമതല തന്റ്റെ അമ്മായിക്കും കുടുംബത്തിനുമാണ്…. അതിലെന്തെങ്കിലുമൊരു പിഴവ് വന്നാൽ. …!! പാതിയിൽ നിർത്തിയ ആ അമ്മയുടെ വാക്കളിലടങ്ങിയിരുന്നു ദേവികയ്ക്കുളള മുന്നറിയിപ്പ്… അപ്പോൾ ശരി ഞങ്ങളിറങ്ങുകയാണ് ട്ടോ…ബാക്കി കാര്യങ്ങൾ വഴിയേ…. യാത്ര പറഞ്ഞു വേണുവിന്റ്റെ കൂടെവന്നവർ കാറിനരികിലേക്ക് നടക്കവെ വേണു ബാലയുടെ അരികിലെത്തി… “”തനിക്കെന്നോട് ഒന്നും പറയാനില്ലേ ബാലേ. ..എന്നെ ഇഷ്ടമാണെന്നെങ്കിലുമൊന്ന് പറയെടോ… ? കണ്ണിൽ കുസൃതിയോടെ വേണുവതു പറഞ്ഞസമയത്തുതന്നെയാണ് ബാല അയാളുടെ കൈകളിൽ പിടിച്ച് മരവിപ്പിച്ച പോലെ നിൽക്കുന്ന ദേവികയുടെ അടുത്തെത്തിയത്…,അവളുടെ പകയെരിയുന്ന കണ്ണിലേക്ക് പേടിയില്ലാതാദ്യമായി ബാല നോക്കി ….. ദേവൂ. ..നീ ഇതുവരെ എന്റെ കയ്യിൽനിന്നും പിടിച്ചു വാങ്ങിയതെല്ലാം എന്റെ ചെറിയ ചെറിയ ഇഷ്ടങ്ങളെ മാത്രമായിരുന്നു. ..പക്ഷേ ഇപ്പോ ,മാഷോടുളള എന്റ്റെ ഇഷ്ടമാണ് എന്റ്റെ ഏറ്റവും വലിയ ഇഷ്ടം. .. നിനക്ക് കഴിയുമെങ്കിൽ നീ എന്നിൽ നിന്ന്പിടിച്ച് വാങ്ങി സ്വന്തമാക്കൂ മാഷിനെ ….!! നീ എന്റെ മുന്നിൽ വാശിപിടിച്ചിരുന്ന് ജീവൻ കളഞ്ഞാൽ പോലും ഞാൻ വിട്ടുതരില്ല മാഷെ….,കാരണം ഇതാണിനിമുതലെന്റ്റെ ജീവൻ…!! ഇതു നഷ്ടപ്പെടുത്തിയൊരു ജീവിതം എനിക്കില്ല…ശ്രമിച്ചു നോക്കൂ നീ നിനക്ക് നേടാനാവുമോയെന്ന്. …? ബാലയുടെ വാക്കുകൾ കേട്ട് പകച്ചു നിൽക്കുന്ന ദേവികയുടെ മുന്നിൽ വെച്ച് തന്നെ ബാല വേണുവിനരികിലേക്ക് കൂടുതൽ ചേർന്ന് നിന്നവന്റ്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു. “””ഇഷ്ടമാണ് മാഷെ എനിക്ക് നിങ്ങളെ…… ഒരുപാടൊരുപാട്.. … അവളുടെ വാക്കുകളിൽ തെളിഞ്ഞു നിന്ന സ്നേഹത്തിന്റെ ധൈര്യത്തിലാദ്യമായ് ദേവിക ബാലയുടെ മുന്നിൽ തോറ്റുപോയപ്പോൾ ,ബാല ജയിച്ചു തുടങ്ങുകയായിരുന്നു അവിടെമുതൽ….

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular