Connect with us

ബന്ധങ്ങൾ

ഏട്ടൻ ആരെ കെട്ടിയാലും കുഴപ്പമില്ല…. പക്ഷെ അവൾ എന്നെക്കാൾ സൗന്ദര്യം കുറഞ്ഞവൾ ആയിരിക്കണം…

Published

on

രചന: അരുൺ നായർ

“”എൻറെ ഏട്ടൻ ആരെ കെട്ടിയാലും കുഴപ്പമില്ല…. പക്ഷെ അവൾ എന്നെക്കാൾ സൗന്ദര്യം കുറഞ്ഞവൾ ആയിരിക്കണം അതെനിക്ക് നിർബന്ധം ആണ്…..”” ഏട്ടന്റെ കൂടെ നടന്നു ഇരുപത്തി മൂന്നാമത്തെ പെണ്ണുകാണലും കുളമാക്കിയിട്ട് വീട്ടിൽ വന്നിരുന്നു ഞാൻ അമ്മയോട് പറഞ്ഞു… “”എടി നീ കാരണം കഴിഞ്ഞ രണ്ടു വർഷമായി ആ ചെറുക്കൻ ലഡ്ഡുവും മിച്ചറും തിന്നു നടക്കുന്നു…. നിനക്കു കുറച്ചെങ്കിലും നാണം ഉണ്ടോ പെണ്ണേ ഇങ്ങനെ പറയാൻ…. ഏതു പെണ്ണിനെ കണ്ടാലും അവൾക്കു ഒന്നുകിൽ മുടി കൂടുതൽ അല്ലങ്കിൽ നിറം കൂടുതൽ അല്ലങ്കിൽ പുരികം നല്ലത് എന്തെങ്കിലും കാരണം ഉണ്ടാകും കല്യാണം മുടക്കാൻ…അവൾ ആണെങ്കിൽ കറുത്ത മുത്തും…. നീ നിർത്തിക്കോ നിൻറെ ഈ തോന്നിവാസം….”” അമ്മയുടെ രണ്ടും കല്പിച്ചുള്ള മറുപടി കേട്ടിട്ടും എനിക്കൊന്നും തോന്നിയില്ല…. കാരണം എൻറെ ഏട്ടൻ അടുത്തുള്ളപ്പോൾ അമ്മ എന്നല്ല ആരും എന്നെ ഒന്നും ചെയ്യില്ല അതെനിക്ക് ഉറപ്പാണ്…. “”അമ്മ എന്തൊക്കെ പറഞ്ഞാലും ഞാൻ സമ്മതിക്കില്ല…. കല്യാണം കഴിഞ്ഞാലും ഞാൻ തന്നെ ആകണം എൻറെ ഏട്ടന്റെ മുൻപിൽ സുന്ദരിക്കുട്ടി…. അല്ലാതെ വലിഞ്ഞു കയറി വരുന്നവളുമാർക്കു കൊടുക്കാൻ പറ്റില്ല എൻറെ സൗന്ദര്യറാണി പട്ടം…..”” “”നിന്നേ കല്യാണം കഴിപ്പിച്ചു വിട്ടാൽ സമ്മതിക്കുമോ… അങ്ങനെ എങ്കിൽ നിൻറെ കല്യാണം നടത്താം ആദ്യം…. കൊച്ചു കുഞ്ഞു ഒന്നും അല്ലല്ലോ വയസ്സ് ഇരുപത്തി രണ്ടു ആയില്ലേ….”” “”കല്യാണം അല്ല എൻറെ അടിയന്ത്രം നടത്തിയാലും എൻറെ ഈ തീരുമാനത്തിന് ഒരു മാറ്റവുമില്ല… അതോർത്തു അമ്മ കല്യാണ സദ്യ ഉണ്ണാൻ ഇല ഇടേണ്ട…. വെറുതേ ഇരിക്കത്തേയുള്ളൂ ഇലയും ഇട്ടു അവിടെ….”” എൻറെ വർത്തമാനം കേട്ടു ചിരിക്കുന്ന ഏട്ടനേയും നോക്കി ഒന്നു കലിപ്പിച്ചു രണ്ടും കൂടി എന്നെ ഒറ്റ അടിക്കു കൊല്ലെന്നുള്ള ഡയലോഗ് അടിച്ചോണ്ട് അമ്മ അടുക്കളയിലേക്കു രാത്രിയിൽ ഉള്ള ഭക്ഷണം ഉണ്ടാക്കാൻ കയറി പോയി…. അമ്മ കയറിപോയപ്പോൾ ഞാൻ ഏട്ടനോട് ചോദിച്ചു എൻറെ ഈ പിടിവാശി കാരണം ഏട്ടന് കല്യാണം നടക്കാത്തതിൽ വിഷമം ഉണ്ടോന്നു…… എന്നെയൊന്നു കള്ള ചിരിയോടെ നോക്കിയ ഏട്ടന്റെ മീശയിൽ പിടിച്ചൊരു വലിയും കൊടുത്തുകൊണ്ട് വിഷമം ഉണ്ടെങ്കിൽ സഹിച്ചോ പറഞ്ഞു കൊണ്ട് ഞാൻ പഠിക്കാനായി മുറിയിലേക്ക് ഓടി…… അടുത്ത ആഴ്ചയിൽ ഭാഗ്യത്തിന് ചേട്ടന് പെണ്ണ് കാണൽ ഒന്നും ഇല്ലായിരുന്നു, അതുകൊണ്ട് തന്നെ സൂക്ഷമമായി എൻറെ കണ്ണുകൾക്കുള്ള പണി അന്നില്ലായിരുന്നു….. കൂട്ടുകാരന്റെ പെങ്ങളുടെ കല്യാണത്തിന് പോയിട്ട് ആ കല്യാണം സ്ത്രീധനം തികഞ്ഞില്ലെന്നുള്ള കാരണത്താൽ മുടങ്ങിയെന്നും പറഞ്ഞു ആ പെണ്ണിനേയും കെട്ടി ഏട്ടൻ വീട്ടിലോട്ടു കൊണ്ടു വന്നപ്പോൾ എനിക്കു തല കറങ്ങും പോലെ തോന്നി…. അപ്സരസിനെ പോലെ ഒരു പെണ്ണ്…. ഇനി ഏട്ടന്റെ സുന്ദരി ഭാര്യ ആകുമെന്ന് എനിക്കു ഉറപ്പായി….

ഞാൻ ആരോടും ഒന്നും മിണ്ടാതെ മുറിയിൽ കയറി വാതിൽ അടച്ചിരുന്നു…. അമ്മ ആണെങ്കിൽ വീണു കിട്ടിയതാണെങ്കിലും ഒരു മരുമകളെ കിട്ടിയതിന്റെ സന്തോഷത്തിൽ ആയിരുന്നു…… രാത്രി വൈകിയിട്ടും എന്നെ കഴിക്കാൻ ഒന്നും കാണാഞ്ഞതുകൊണ്ട് എൻറെ പിണക്കം മാറിയില്ലെന്നു മനസ്സിലായതുകൊണ്ട് ഏട്ടൻ എന്നെ വന്നു മാപ്പ് പറഞ്ഞുകൊണ്ട് വിളിച്ചു…. കുറച്ചു നേരം ഏട്ടൻ മാപ്പ് പറഞ്ഞപ്പോൾ സങ്കടം തോന്നി ഞാൻ വാതിൽ തുറന്നു…. ഞാൻ നോക്കിയപ്പോൾ കല്യാണ ദിവസം ആയിട്ടും ഞാൻ മിണ്ടാത്തതുകൊണ്ട് ഏട്ടന്റെ കണ്ണുകൾ നിറഞ്ഞിരിക്കുക ആയിരുന്നു…. നോക്കിയപ്പോൾ തൊട്ടപ്പുറത്തു ആ പൂതനയും നില്കുന്നു…. എൻറെ എല്ലാ സന്തോഷങ്ങളും നശിപ്പിച്ചവൾ….. അവളോട് ആയി എന്നെ കെട്ടിപിടിച്ചുകൊണ്ട് ഏട്ടൻ പറഞ്ഞു ഇവൾ ആണ് എൻറെ പൊന്നുമോൾ…. എൻറെ ജീവനും ഞാൻ ഈ ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ ഏറ്റവും സുന്ദരിയും ഇവൾ ആണ് ആ ഓർമ്മ നിനക്കു ഉണ്ടാവണം….. ഒന്നും മനസ്സിലാവാതെ അന്തം വിട്ടു നിൽക്കുന്ന നാത്തൂനേ കണ്ടപ്പോൾ എനിക്കു ചെറിയ ആശ്വാസം കിട്ടി…. അതുകൊണ്ട് മാത്രം ഞാൻ പോയി ആഹാരം കഴിച്ചു…. ദിവസങ്ങൾ കടന്നു പോയി…. ഏട്ടത്തിക്ക് സ്നേഹം ഉണ്ടെങ്കിലും അവരുടെ സൗന്ദര്യം എനിക്കു അവരിൽ കുശുമ്പ് ഉണ്ടാക്കി…. പറ്റുന്ന വിധത്തിൽ ഒക്കെ ഞാൻ അവരെ ദ്രോഹിച്ചു…. ഏട്ടനോടും അവരെ കുറിച്ചു ഇല്ലാത്തതു പറഞ്ഞു തെറ്റിധരണ ഉണ്ടാക്കാൻ ഞാൻ മറന്നില്ല…. എങ്കിലും എൻറെ സൗമ്യ സ്വഭാവക്കാരനായ ഏട്ടൻ എല്ലാം തന്മയത്വത്തോടെ നേരിട്ടു പിടിച്ചു നിന്നു…… ഒന്നു രണ്ടു ആഴ്ച കഴിഞ്ഞപ്പോൾ ആണ് ഏട്ടത്തിയുടെ വീട്ടിൽ നിന്നും ആൾകാർ വന്നത്…. അതിൽ കുറെ അധികം ആൾക്കാർ ഉണ്ടായിരുന്നു…. എനിക്കു അങ്ങു ദേഷ്യം വന്നു ഒന്നും കൊടുക്കാതെ കെട്ടിച്ചു വിട്ടിട്ടു തിന്നു മുടിക്കാൻ വേണ്ടി എല്ലാംകൂടി കയറി വന്നേക്കുന്നു….. എൻറെ സ്വഭാവം നന്നായി അറിയാവുന്നതുകൊണ്ട് എല്ലാവരും വന്നപ്പോൾ തന്നെ ഏട്ടൻ അവരുടെ മുൻപിൽ എന്നെ കൊണ്ടുപോയിട്ട് പറഞ്ഞു…. ആരും കണ്ടിട്ടില്ലല്ലോ ഇതാണ് എൻറെ സുന്ദരി അനുജത്തി…. ഇവളാണ് ഈ വീടിന്റെ ഐശ്വര്യം…. എന്നെ എൻറെ ഏട്ടൻ എല്ലാവരുടെയും മുൻപിൽ പൊക്കി നിർത്തിയപ്പോൾ ആണ് ചായയും കൊണ്ടു അമ്മയും ഏടത്തിയും വരുന്നത്…. എല്ലാവരുടെയും മുൻപിൽ ജോലി ഒക്കെ ചെയ്യുന്ന മിടുക്കി ആണെന്ന് കാണിക്കാൻ ഞാൻ ചാടി കയറി കുറച്ചു ചായ എടുത്തു ആൾക്കാർക്ക് കൊടുത്തു….. അതിൽ ഒരു അമ്മാവൻ അമ്മയെ കണ്ടതും ചോദിച്ചു…. കാഞ്ഞിരപ്പള്ളി സരോവരത്തിലെ രാമചന്ദ്രന്റെ ഭാര്യ അല്ലേ….. അമ്പട കള്ള അച്ഛനെ ഒക്കെ അറിയാം…. അതോ ഇനി അമ്മയെ അമ്മ പോലും അറിയാതെ സ്നേഹിച്ച വല്ല വേട്ടാവളിയനും ആണോ ആവോ….. ഞാൻ മനസ്സിലോർത്തു ഞങ്ങൾ ഒന്നു അന്ധിച്ചു നിന്നപ്പോൾ പുള്ളി തുടർന്നു….. “” ഞാൻ നിങ്ങളുടെ അയല്പക്കത്തെ താമസിച്ചിരുന്നത് ആണ്…. അല്ല അപ്പോൾ ഇവൻ അനുജത്തി ആയി ഞങ്ങളോട് പറഞ്ഞത് അന്ന് വഴിയിൽ നിന്നും കിട്ടിയ കുഞ്ഞിനെ കുറിച്ചു ആണോ അതോ നിങ്ങൾ വേറെ കെട്ടിയോ….. “” അമ്മയും ഏട്ടനും എന്തു പറയണം അറിയാതെ തലയും കുനിച്ചു നിന്നപ്പോൾ പുള്ളി പിന്നെയും ചോദിച്ചു “” ഞാൻ പെണ്ണിന്റെ അമ്മാവൻ ആണ്…. രാമചന്ദ്രൻ ഇവന് ഒരു വയസ്സു ആയപ്പോൾ മരിച്ചതാണ്…. പിന്നെ ഇത്രയും ചെറിയ അനുജത്തി എങ്ങനെയെന്നു അറിഞ്ഞാൽ കൊള്ളാം…. അന്ന് ആൾക്കാര് പറഞ്ഞു കേട്ടിട്ടുണ്ട് ഏതോ തെരുവ് കൊച്ചിന് വേണ്ടി ബന്ധുക്കളെ വെറുപ്പിച്ച നിങ്ങളുടെ കഥ…. അതാണ് ചോദിക്കുന്നത്…. “” അമ്മ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നപ്പോൾ ഏട്ടൻ ധൈര്യപൂർവം പറഞ്ഞു….. എനിക്കു കൂടുതൽ ഒന്നും കേൾക്കാൻ കരുത്തു ഇല്ലാത്തതുകൊണ്ട് ഞാൻ ഏട്ടന്റെ ചുമലിൽ ചാഞ്ഞു…. എന്നെ താങ്ങി പിടിച്ചിരുന്നു എൻറെ ഏട്ടൻ അപ്പോൾ…. “” അതെ ഇവൾ എൻറെ അമ്മയുടെ വയറ്റിൽ പിറന്നതല്ല…. എനിക്കു തെരുവിൽ നിന്നും കിട്ടിയതാണ്….

ഒരു അനുജത്തിയെ ആഗ്രഹിച്ച എനിക്കു ദൈവം കൊണ്ടേ തന്ന പൊൻപൂവ്…. അതുകൊണ്ട് എൻറെ അനുജത്തിയെ ഇനി തെരുവിൽ നിന്നും കിട്ടിയവൾ പറഞ്ഞാൽ പെണ്ണിന്റെ അമ്മാവൻ ആണോ അച്ഛൻ ആണോ നോക്കില്ല വന്നപോലെ തിരിച്ചു പോകില്ല…. ഇതൊരു ഏട്ടന്റെ വാക്കാണ്…. “” എൻറെ ഏട്ടന്റെ വാക്കുകൾ എനിക്കു കുറച്ചു ധൈര്യം തന്നു എങ്കിലും ഏട്ടന്റെ സ്വന്തം അല്ല ഞാൻ എന്നുള്ളത് എന്നെ വല്ലാതെ വേദനിപ്പിച്ചു…. ഞാൻ കൂടുതൽ നേരം അവിടെ നില്കാതെ മുറിയിലേക്ക് ഓടി…. ഓടുമ്പോൾ എനിക്കു ഏട്ടന്റെ ബാക്കി സംസാരം കേൾക്കാമായിരുന്നു….. “” എൻറെ അനുജത്തിയെ അംഗീകരിക്കാൻ പറ്റുന്നവർ മാത്രം ഇങ്ങോട്ട് വന്നാൽ മതി….ഇപ്പോൾ നിങ്ങൾ കാരണം അവളുടെ മനസ്സ് വേദനിച്ചു ഇനിയും അനുവദിക്കില്ല ഞാൻ….. അതല്ല നിങ്ങൾക്കു വേറെ ഉദ്ദേശം ഉണ്ടെങ്കിൽ മകളെ വിളിച്ചോണ്ട് പൊക്കോ….”” പിന്നെ ഏട്ടത്തിയോട് ആയിട്ട് പറഞ്ഞു “” എൻറെ ഭാര്യ ആയി ഇരിക്കണം എങ്കിൽ എൻറെ അനുജത്തിയുടെ അടുത്തേക്ക് ചെല്ലൂ അല്ല ഇവരുടെ മകൾ മാത്രം എങ്കിൽ നിനക്ക് തീരുമാനിക്കാം…. “” ഏട്ടത്തി ഒന്നും നോക്കാതെ എൻറെ മുറിയിലേക്ക് വന്നു….. ഏട്ടത്തിയുടെ വീട്ടിൽ നിന്നും വന്നവർ ആദ്യ വരവ് തന്നെ മോശം ആയി പോയ വേദനയിൽ ആയിരുന്നു…. ഏട്ടനോട് എനിക്കു വിഷമം ആയെങ്കിൽ ക്ഷമ ചോദിക്കുന്നു പറയാൻ പറഞ്ഞിട്ട് ഇനി ഒരിക്കൽ വരാം പറഞ്ഞവർ ഇറങ്ങി…. ഏട്ടത്തി എൻറെ അടുത്തേക്ക് വന്നപ്പോൾ എന്നോട് ദേഷ്യം ആയിരിക്കും എന്നാണ് ഞാൻ കരുതിയത് എന്നാൽ എൻറെ ഏട്ടത്തി എന്നോടു പറഞ്ഞത് എന്നെ കൂടുതൽ സന്തോഷിപ്പിച്ചു… “” അതെ പൊന്നു നിൻറെ ഏട്ടന് നീ അനുജത്തി മാത്രമല്ല മകൾ കൂടിയാണ് അപ്പോൾ ഞാനും നിനക്കു അമ്മയാണ്….. അതുകൊണ്ട് ഇന്നു മുതൽ നീ നിൻറെ ഏട്ടന്റെ മാത്രം സുന്ദരി മുത്ത് അല്ല എന്റെയും കൂടി സുന്ദരി മുത്താണ്…. ഈ വീടിന്റെ അല്ല ഞങ്ങളുടെ ലോകത്തിലെ സൗന്ദര്യ റാണി…. “” ഏട്ടത്തിയുടെ ആ വാക്കുകൾ കേട്ടു ഏട്ടത്തിയെ കെട്ടിപിടിച്ചു കരഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു “” ഏട്ടത്തി ആണ് സുന്ദരി…. എൻറെ ഏട്ടന്റെ പെണ്ണ് ആണ് ഈ ലോകത്തിലെ സുന്ദരിയും ഭാഗ്യം ചെയ്തവളും…. അതുപോലെ ഞാനും ഭാഗ്യം ചെയ്തവൾ ആണ് ലോകത്തിൽ ആർക്കും ഇത്രയും സ്നേഹസമ്പന്നനും നല്ലവനുമായ ഏട്ടനെ കിട്ടിയിട്ടുണ്ടാവില്ല….. “” എൻറെ വാക്കുകൾ കേട്ടു അമ്മയും ഏട്ടനും മുറിയുടെ വെളിയിൽ നിൽക്കുന്നുണ്ടായിരുന്നു…. സ്വന്തം മോൾ അല്ലാഞ്ഞിട്ടും എന്നെ പൊന്നു പോലെ നോക്കിയ അമ്മയോടും സ്വന്തം ചോരയിൽ പിറക്കുന്ന മക്കളോട് പോലും തെറ്റുകൾ നടക്കുന്ന ഈ കാലത്ത് സ്വന്തം അല്ലാതിരുന്നിട്ടും എന്നെ സ്നേഹം കൊണ്ടു വീർപ്പുമുട്ടിച്ച ഏട്ടനോടും ഒരുപാട് നന്ദി മനസ്സിൽ പറഞ്ഞു ഞാൻ…. കൂടെ ഇവരെ എനിക്കു തന്ന ദൈവത്തോടും…. രണ്ടാളോടും അറിവില്ലാഴിമ കൊണ്ട് ചെയ്തു പോയ തെറ്റുകൾക്ക് മാപ്പ് ചോദിക്കുമ്പോൾ ഒരിക്കലും നീ സങ്കടപെടരുത് മോളെ എന്നുള്ള ഏട്ടന്റെ സ്വരം ആയിരുന്നു എൻറെ ഉള്ളിൽ……

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular