Connect with us

ബന്ധങ്ങൾ

അപ്രതീക്ഷിതമായിരുന്നു അവളുടെ മറുചോദ്യം തെല്ലൊന്ന് പകച്ചെങ്കിലും അയാൾ അത് പ്രകടിപ്പിച്ചില്ല.

Published

on

രചന: സജിമോൻ, തൈപറമ്പ്

“സുമാ ,നിന്റെ മനസ്സിലിപ്പോഴും പ്രവീൺ തന്നെയാണോ ” കല്യാണം കഴിഞ്ഞ ആദ്യരാത്രിയിൽ, ദാസിനോട് ഒരു വാക്ക് പോലുമുരിയാടാതെ, ജനൽ കമ്പിയിൽ പിടിച്ച് അകലേക്ക് കണ്ണയച്ച് നില്ക്കുന്ന , ഭാര്യയോട് അയാൾ ചോദിച്ചു. “അത് നിങ്ങൾക്കിനിയും മനസ്സിലായില്ലേ ” അപ്രതീക്ഷിതമായിരുന്നു അവളുടെ മറുചോദ്യം തെല്ലൊന്ന് പകച്ചെങ്കിലും അയാൾ അത് പ്രകടിപ്പിച്ചില്ല. “സുമേ… പ്രവീണിനെ കുറിച്ച് നിനക്കറിയാഞ്ഞിട്ടാ ,ഒരിക്കലും അവന് നിന്നോട്, പ്രേമമുണ്ടായിട്ടല്ല ,അവൻ അന്ന് നിന്നെ വിളിച്ചിറക്കി കൊണ്ട് പോയത്, അത് നിന്റെ അച്ഛന്റെ അളവറ്റ സ്വത്തിനോടുള്ള പ്രണയമായിരുന്നു.” അയാൾ അവളെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു. “ഛീ ! ,നാണമില്ലേ നിങ്ങൾക്കിത് പറയാൻ ,സ്വത്തിനോടുള്ള പ്രണയവും ആക്രാന്തവും ആർക്കാണെന്ന്, എല്ലാവർക്കുമറിയാം ,അത് കൊണ്ടാണല്ലോ ,മറ്റൊരുത്തന്റെ കൂടെ ഒളിച്ചോടിപോയി, തിരികെ പിടിച്ചോണ്ട് വന്നവളെ, ഒരു ഉളുപ്പുമില്ലാതെ, രണ്ട് കൈയ്യും നീട്ടി നിങ്ങൾ സ്വീകരിച്ചത് ” ഉരുളയ്ക്കുപ്പേരിപോലെ ആയിരുന്നു, അവളുടെ മറുപടി. ആ വാക്കുകൾ അയാളെ കുത്തിനോവിച്ചെങ്കിലും അയാൾ ഒട്ടും രോഷാകുലനായില്ല. “നീ പറഞ്ഞതും ശരിയാണ്. എന്നെ പഠിപ്പിച്ച് എൻജിനീയറാക്കാനുള്ള തത്രപ്പാടിൽ കെട്ടിച്ച യക്കാൻ മറന്ന് പോയ പെങ്ങന്മാരുടെയും ,ജപ്തി നടപടി നേരിടുന്ന ഈ വീടിന്റെയും ബാധ്യത എന്നെ ഏല്പിച്ച്, മൺമറഞ്ഞ അച്ഛന് ഞാൻ കൊടുത്ത വാക്ക് പാലിക്കാൻ, എനിക്ക് നിന്റെ അച്ഛന്റെ പണം ആവശ്യമായിരുന്നു. പക്ഷേ അതിനുമൊക്കെ അപ്പുറം, നീ സ്കൂളിൽ പഠിക്കുമ്പോൾ മുതൽ, എനിക്ക് നിന്നോട് തോന്നിയ പ്രണയത്തിനൊപ്പം വരില്ലായിരുന്നു, നിന്റെ അച്ഛന്റെ സ്വത്തുക്കളൊന്നും. നീ മറ്റൊരാളുമായി ” പ്രണയത്തിലാണെന്നറിഞ്ഞിട്ടും ,നിന്നോടുള്ള സ്നേഹത്തിന് എനിക്ക് ഒട്ടും കുറവുണ്ടായില്ല നീ, പ്രവീണുമായി ഒളിച്ചോടി എന്നറിഞ്ഞപ്പോൾ ആകെ തകർന്ന് പോയ ഞാൻ, അന്ന് രാത്രി തന്നെ ,നിന്റെ അമ്മാവൻമാർ ,നിന്നെ തിരിച്ച് കൊണ്ട് വന്നു എന്നറിഞ്ഞപ്പോഴാണ് എനിക്ക് സമാധാനമായത് . വീണ് കിട്ടിയ അവസരം മുതലാക്കാനായിരുന്നു പിന്നെ എന്റെ ശ്രമം. നീ ഒളിച്ചോടിയ വിവരം നാട് മുഴുവൻ പാട്ടായ സ്ഥിതിക്ക്, നിനക്ക് നല്ലൊരു ആലോചന ഉടനെയെങ്ങും വരില്ലെന്ന് മനസ്സിലാക്കിയ ഞാൻ ,എന്റെ എഞ്ചിനിയറിങ് ബിരുദം ഒരു പിടിവള്ളിയാക്കി നിന്റെ അച്ഛനെ സമീപിക്കുകയായിരുന്നു. അയാൾ ,അത്രയും പറഞ്ഞ് നിർത്തിയിട്ട്, മേശപ്പുറത്തിരുന്ന ജഗ്ഗിലെ ചൂടുവെള്ളമെടുത്ത് കുടിച്ചു. “ങ്ഹും, പാവം എൻറച്ച നെ പറഞ്ഞ് പറ്റിച്ച് എന്നെ സ്വന്തമാക്കിയെന്ന് നിങ്ങളിപ്പോൾ അഹങ്കരിക്കുന്നുണ്ടാവും പക്ഷേ,ഒന്നോർത്തോ? നിങ്ങൾക്കൊരിക്കലും എന്റെ മനസ്സിൽ സ്ഥാനം പിടിക്കാൻ കഴിയില്ല, നിങ്ങളീ പറഞ്ഞ പ്രണയമെന്നോട് ഉണ്ടായിരുന്നെങ്കിൽ, എന്ത് കൊണ്ട് അന്നൊന്നും എന്നോട് പറഞ്ഞില്ല, ഇതൊക്കെ വല്ല മന്ദബുദ്ധികളോടും പറഞ്ഞാൽ മതി ,ഞാനിതൊന്നും കേട്ട് കുലുങ്ങാൻ പോകുന്നില്ല.” സുമ അയാളോട് പരിഹാസ രൂപേണ ചോദിച്ചു. “ശരിയാണ് ,അന്നത് പറയാനുള്ള ധൈര്യം ,ദരിദ്ര നാരായണന്റെ മോനായത് കൊണ്ട് എനിക്കില്ലായിരുന്നു. പിന്നെ ഇപ്പോൾ ആ ധൈര്യം വന്നത് എൻജിനീയർ ആയി എന്ന ആത്മ വിശ്വാസവും ,നിനക്ക് പറ്റിയ വീഴ്ചയുമായിരുന്നു ” അതും പറഞ്ഞ് അയാൾ സുമയുടെ തോളിൽ കൈവച്ചു. ഛീ ,കയ്യെടുക്ക് ഇതൊക്കെ കേട്ട് എന്റ മനസ്സിളകില്ല, ഒരു കാര്യം ഞാൻ പറയാം എനിക്കൊരു ജീവിതമുണ്ടെങ്കിൽ അതെന്റെ പ്രവീണിനൊപ്പമായിരിക്കും ,നിങ്ങൾക്കു് എന്നോട് അല്പമെങ്കിലും സ്നേഹമുണ്ടെങ്കിൽ, എന്നെ എന്റെ പ്രവീണിനൊപ്പം വിട്ടേക്ക്.

പകരം എന്റെ മുഴുവൻ സ്വർണ്ണാഭരണങ്ങളും, അച്ഛൻ തന്ന പോക്കറ്റ് മണിയുമൊക്കെ നിങ്ങൾക്കെടുക്കാം ,ഒരപേക്ഷയേയുള്ളു, ഞങ്ങളെ പിന്തുടരരുത്. ദൂരെ, എവിടെയെങ്കിലും പോയി ഞങ്ങൾ ജീവിച്ചോളാം ,പ്ലീസ് ” അവൾ അതും പറഞ്ഞ് അയാളുടെ മുന്നിൽ കൈകൂപ്പിയപ്പോൾ, അയാൾ തരിച്ചിരുന്നു പോയി. എന്ത് പറയണമെന്നറിയാതെ അയാൾ മൗനത്തിലാണ്ടു . സുമ, അവളുടെ ദേഹത്തുണ്ടായിരുന്ന നൂറ് പവനോളം വരുന്ന സ്വർണ്ണാഭരണങ്ങളെല്ലാം അഴിച്ച് മേശപ്പുറത്ത് വച്ചു. “ദാ ഇതെവിടാണെന്ന് വച്ചാൽ എടുത്ത് ഭദ്രമായിച്ചോളു. എന്നിട്ട് എന്നെ പോകാൻ അനുവദിക്കു” അവളുടെ ആ ദയനീയത അയാളുടെ നെഞ്ചകം തകർത്തു. “ഉം. ശരി ,സുമയുടെ തീരുമാനം അങ്ങനെയാണെങ്കിൽ, ഞാൻ എതിർക്കുന്നില്ല ,പക്ഷേ ഇവിടുന്ന് നീ ഒറ്റയ്ക്ക് പോകണ്ട, മാത്രമല്ല നീയില്ലാതെ ഈ സ്വർണ്ണാഭരണങ്ങളും സ്വത്തുക്കളുമൊന്നും എനിക്കും വേണ്ട, ആദ്യം നമുക്ക് നിന്റെ വീട്ടിൽ ഒന്ന് പോകാം, എന്നിട്ട് നിന്റെ ആഭരണങ്ങൾ അച്ഛനെ ഏല്പിച്ചിട്ട്, അദ്ദേഹത്തോട് പറയണം ,നമ്മളൊരു ടൂർ പോകുകയാണെന്നും പെട്ടെന്നെടുത്ത തീരുമാനമാണെന്നും , ഇവിടെ സുരക്ഷിതമല്ലാത്തത് കൊണ്ടാണ് ,സ്വർണ്ണം അച്ഛനെ ഏല്പിക്കുന്നതെന്നും ,പറയാം” അത് പറയുമ്പോൾ അയാളുടെ ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു. “ഉം ശരി നിങ്ങൾക്ക് വേണ്ടെങ്കിൽ എനിക്കെന്താ ,എന്നിട്ട് പിന്നെന്താ ചെയ്യാൻ പോകുന്നെ ” അവൾ ഉദ്വേഗത്തോടെ ചോദിച്ചു ‘ “എന്നിട്ട് പ്രവീണിനെ നീ വിളിച്ച് പറയണം, അമ്പലത്തിന് മുന്നിൽ വരാൻ , ഞാൻ താലി കെട്ടിയ, ആ തിരു മുന്നിൽ വച്ച് തന്നെ, നിന്നെ ,ഞാൻ അവന് തിരിച്ച് നല്കാം ” അത് അവൾക്ക് സമ്മതമായിരുന്നു. ദാസ് പറഞ്ഞത് പോലൊക്കെ പ്രവർത്തിച്ച് അവർ ,അമ്പലത്തിന് മുന്നിലെത്തി. പറഞ്ഞത് പ്രകാരം, പ്രവീൺ,ബൈക്കുമായി അവിടെ കാത്ത് നില്ക്കുന്നുണ്ടായിരുന്നു. ദാസ് തന്റെ പിന്നിലിരുന്ന അവളോട് പൊയ്ക്കൊള്ളാൻ പറഞ്ഞു, അയാളോട് യാത്ര പോലും പറയാതെ അവൾ വേഗം പ്രവീണിന്റെ അരികിലേക്ക് ഓടിപ്പോയി . ഹൃദയഭേദകമായ ആ കാഴ്ച കാണാൻ കഴിയാതെ, അയാൾ വണ്ടി തിരിച്ച്, വന്ന വഴിക്ക് ഓടിച്ചു പോയി. അയാളുടെ വാഹനം ലക്ഷ്യമില്ലാതെ ഓടിക്കൊണ്ടിരുന്നു’ ഹാന്റിൽ പിടിച്ചിരുന്ന കൈപത്തിയിൽ, ചുട് കണ്ണീർ വീണപ്പോഴാണ് താൻ കരയുകയാണെന്ന് അയാൾക്ക് മനസ്സിലായത്. ഇടത് കൈയ്യെടുത്ത് കണ്ണ് തുടച്ചപ്പോഴാണ് ,മോതിരവിരലിൽ ,അവൾ അണിയിച്ച മോതിരം ശ്രദ്ധിച്ചത്. പെട്ടെന്ന് വണ്ടി തിരിച്ച് അയാൾ അമ്പലത്തിനടുത്തേക്ക് ശരവേഗത്തിലോടിച്ചു. അവർ പോയ് കാണരുതേ ,ഇതവൾക്ക്, തിരിച്ച് കൊടുക്കേണ്ടതാ, എന്നയാൾ മനസ്സിൽ ഉരുവിട്ട് കൊണ്ടിരുന്നു.

അമ്പലത്തിന് മുന്നിൽ എത്തിയപ്പോൾ ബൈക്ക് കാണുന്നില്ല അയാൾ, അവർ പോകാൻ സാധ്യതയുള്ള വഴിയിലൂടെ തന്റെ ബൈക്ക് ഓടിച്ചു. കുറച്ച് ദൂരം കഴിഞ്ഞപ്പോൾ, അടച്ചിട്ടിരിക്കുന്ന , ഒരു റെയിൽവേ ക്രോസ്സിൽ ചെന്ന് ദാസിന്റെ, വണ്ടി നിന്നു. അയാൾ അക്ഷമയോടെ ട്രെയിൻ വരുന്നുണ്ടോ എന്ന് പാളത്തിലേക്ക് എത്തി നോക്കി. ദൂരെ നിന്ന് ചെറിയ വെളിച്ചം അടുത്തേക്ക് വരുന്നത് കാണാം. ആ വെളിച്ചം, അടുത്ത് വരുംതോറും പാളത്തിലൂടെ ഒരു സ്ത്രീ മുന്നോട്ട് നടന്ന് നീങ്ങുന്നത് കണ്ടു. അയാൾ ഞെട്ടി പോയി. അത് സുമയല്ലേ? അപ്പോൾ പ്രവീൺ ? ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം, അയാൾ ബൈക്കിൽനിന്ന് ചാടിയിറങ്ങി പാളത്തിലേക്കോടി. ട്രെയിനിന്റെചൂളം വിളി വകവയ്ക്കാതെ അയാൾ ഓടിച്ചെന്ന് അവളെ അടങ്കം പിടിച്ച് കൊണ്ട് പാളത്തിന് ഇടത്ത് വശത്തെ ചതുപ്പിലേക്ക് ചാടി, കാതടപ്പിക്കുന്ന ,ട്രെയിന്റെ ശബ്ദം, അകന്ന് പോയപ്പോൾ, അയാൾ അവളോട് വിവരം തിരക്കി. സ്വത്തുക്കളില്ലാത്ത അവളെ പ്രവീണിന് വേണ്ടന്ന് പറഞ്ഞ്, നിർദ്ദയം അവൻ അവളെ അമ്പലത്തിന് മുന്നിൽ ഉപേക്ഷിച്ച് പോയി. എല്ലാം തകർന്ന മനസ്സുമായി ഇനി ജീവിക്കണ്ടന്ന തീരുമാനത്തിലാണ്, റെയിൽവേ പാളത്തിൽ ജീവനൊടുക്കാൻ അവൾ വന്നത്. “സുമേ, ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല ,ഒരു പക്ഷേ നിന്റെ ചാരിത്ര്യം കൂടികവർന്നിട്ടാണ് ‘ നിന്നെയവൻ ഉപേക്ഷിച്ചിരുന്നതെങ്കിലോ? ഇപ്പോൾ നിനക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല, നിന്നെ വളർത്തി വലുതാക്കിയ അച്ഛനും അമ്മയും ,അവർക്കൊരിക്കലും നിന്നെ ഉപേക്ഷിക്കാനാവില്ല , എന്നെയല്ലേ നിനക്ക് വേണ്ടാതെയുള്ളു, വരൂ ,നിന്നെ ഞാൻ നിന്റെ വീട്ടിൽ കൊണ്ട് വിടാം, എന്നിട്ട് പതിയെ അവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാം. അത് വരെ തത്ക്കാലം അവരൊന്നുമറിയേണ്ട, ഒരു പക്ഷേ പ്രായമായ അവർക്ക് പെട്ടെന്ന് ഒന്നും ഇത് അക്സപ്റ്റ് ചെയ്യാൻ പറ്റിയെന്ന് വരില്ല.” അത് പറഞ്ഞ് അയാൾ അവളെയും ബൈക്കിന് പിന്നിലിരുത്തി സുമയുടെ വീടിനെ ലക്ഷ്യമാക്കി പോയി. അമ്പലത്തിന് മുന്നിലെത്തിയപ്പോൾ അവൾ ദാസിനോട് പറഞ്ഞു ‘ “ഏട്ടാ ഒന്ന് വണ്ടി നിർത്തു” ആ വിളി കേട്ട് അയാൾക്ക് അത്ഭുതമായി. പെട്ടെന്ന് ദാസ് വണ്ടി നിർത്തി. അവൾ പിന്നിൽ നിന്നിറങ്ങിദാസിന്റെ മുന്നിൽ വന്ന് അയാളുടെ കൈകൾ രണ്ടും കൂട്ടി പിടിച്ച് പൊട്ടിക്കരഞ്ഞ് കൊണ്ട് പറഞ്ഞു ‘ “എന്നോട് ക്ഷമിക്കു ,ദാസേട്ടാ ഞാനീ സ്നേഹം മനസ്സിലാക്കിയില്ല, അങ്ങ് പറഞ്ഞതൊന്നും ചെവിക്കൊണ്ടില്ല ,അതിന്റെ ശിക്ഷയെനിക്ക് കിട്ടി. ഇനി എന്നെ എന്റെ വീട്ടിൽ കൊണ്ടാക്കിയാലും, ഞാൻ കാത്തിരിക്കും ,എന്നോട് ദാസേട്ടൻ ക്ഷമിച്ച്, എന്നെ കൂട്ടികൊണ്ട് പോകാൻ വരും വരെ ,എങ്കിൽ ഇനി നമുക്ക് എന്റെ വീട്ടിലോട്ട് പോകാം ദാസേട്ടാ ” അത്രയും പറത്തവൾ ദാസിന്റെ ബൈക്കിന്റെ പിന്നിൽ കയറിയിരുന്നു. നീറിപ്പുകഞ്ഞ നെഞ്ചിൽ ഒരു കുളിർ മഴ നനഞ്ഞ പ്രതീതിയായിരുന്നു, ദാസിന്റെ മനസ്സിലപ്പോൾ പിന്നെ ,അയാൾ അവളെയും കൊണ്ട് പോയത്, അവളുടെ വീട്ടിലേക്കല്ലായിരുന്നു ,അവന്റെ സ്വന്തം വീട്ടിലേക്കായിരുന്നു.

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular