Connect with us

ബന്ധങ്ങൾ

ഓർമ്മക്കുറിപ്പ്

Published

on

രചന: Aswanth
നന്ദൻ പതുക്കെ കണ്ണുകൾ തുറന്നു . മുഖത്ത് സൂര്യ കിരണം വന്നു തട്ടുന്നുണ്ട് . നന്ദൻ പതുക്കെ തല വെട്ടിച്ച് തന്റെ മുറിക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചു . എല്ലാ ദിവസവും പോലെ തന്നെ കട്ടിലിന് അടുത്തുള്ള മേശയിൽ മരുന്നിന്റെയും കുഴമ്പിന്റെയും കുപ്പികൾ അടുക്കി വച്ചിരിക്കുന്നു . ഒരു മൂലയ്ക്ക് മൂത്ര പാത്രവും ക്ലോസറ്റ് സ്റ്റൂളും കഴുകി എടുത്തു വച്ചിരിക്കുന്നു . ചുമരിലെ തട്ടിൽ ഒരു നിരയിൽ തന്റെ തുണികൾ ഒക്കെ നന്നായി തേച്ചു മടക്കി വച്ചിരിക്കുന്നു . ഒക്കെ ആർച്ചനയുടെ പണിയാണ് അവൾക്കു ഒക്കെ വൃത്തിയായി ഇരുന്നു കാണണം . ചുവരിൽ തൂക്കി ഇട്ടിരിക്കുന്ന ദൈവങ്ങൾ ഒക്കെ എന്നെ നോക്കി പുച്ഛിക്കുന്നത് പോലെ . നന്ദൻ പതുക്കെ എഴുന്നേൽക്കാൻ ശ്രമിച്ചു പറ്റുന്നില്ല . അരയ്ക്ക് താഴോട്ടു തളർന്നു കിടക്കുന്ന തനിക്ക് എവിടെ എഴുന്നേൽക്കാൻ പറ്റും അല്ലെ . എങ്കിലും രാവിലെ ഒന്ന് ശ്രമിക്കും ഒന്നും ശരിയാകാൻ പോവുന്നില്ല എന്ന് അറിഞ്ഞിട്ടും . അയാൾ പതുക്കെ ആർച്ചനയെ വിളിച്ചു . “അർച്ചന ” അർച്ചന നന്ദന്റെ ഭാര്യ . ഒരു പാവം നാട്ടിൻ പുറത്തുക്കാരി പെണ്ണ് . സുന്ദരി . പക്ഷെ വിധിയുടെ വിളയാട്ടം അവളെ ഇവിടെ നന്ദന്റെ ഭാര്യയായി ഇവിടെ എത്തിച്ചു .ഈ അവസ്ഥയിലും നന്ദനോട് ഉള്ള അവളുടെ സ്നേഹത്തിലും പരിചരത്തിലും പലർക്കും അസൂയയും ആശ്ചര്യവും ആയിരുന്നു.ഒരു ഭാര്യ എങ്ങനെ ആയിരിക്കണം എന്നു പലർക്കും ഉത്തമ ഉദാഹരണം ആയിരുന്നു അവൾ . വിളിക്കേട്ട അർച്ചന നന്ദന്റെ അടുത്തേക്ക് എത്തി . “ആ നന്ദേട്ടൻ എണീറ്റോ .ഞാൻ അടുക്കളയിൽ ആയിരുന്നു .വാ എഴുന്നേൽക്ക് നമുക്ക് പല്ലൊക്കെ തെക്കേണ്ടെ ഞാൻ പിടിക്കാം ” അവൾ അതും പറഞ്ഞു നന്ദനെ എഴുനേല്പിച്ചു ഇരുത്തി . പ്രഭാത കൃത്യങ്ങൾ ഒക്കെ ചെയ്യിപ്പിച്ചു .ശരീരം മുഴുവൻ നനച്ചു തുടച്ചു വീണ്ടും കിടത്തി . “നന്ദേട്ടാ ഞാൻ പോയി കഴിക്കാൻ എടുത്തോണ്ട് വരാം” ” അർച്ചന.നീ എനിക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെടുന്നുണ്ട് .ഇപ്പോളും തനിക്ക് ചെറുപ്പം ആണ്. ഇനിയെങ്കിലും ഇതൊക്കെ മതിയാക്കി തനിക്കു നല്ലൊരു ജീവിതം തിരഞ്ഞെടുത്തുകൂടെ . ഞാൻ അത്രയ്ക്കും പാപങ്ങൾ തന്നോട് ചെയ്തിട്ടുണ്ട് . അതു കൊണ്ടാ പറയുന്നത് .ഇനി എങ്കിലും തനിക്കു വേണ്ടി ഒന്നു ജീവിക്ക്. ” “നന്ദേട്ടാ എന്താ ഇങ്ങനെ ഒക്കെ പറയുന്നത് . നന്ദേട്ടൻ തന്ന ജീവിതം ആണ് എന്റെയും എന്റെ വീട്ടുക്കാരുടെയും. അന്ന് കടക്കെണിയിൽ ആയി ഒരു കുപ്പി വിഷത്തിൽ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച ഞങ്ങളെ രക്ഷിച്ചത് നന്ദേട്ടനും നന്ദേട്ടന്റെ അച്ഛനും ആണ് . നന്ദേട്ടന്റെ അച്ഛൻ തന്ന പണം കൊണ്ട് ആണ് കടങ്ങൾ വീട്ടിയതും അനിയത്തിയുടെ കല്യാണം കഴിപ്പിച്ചതും അനിയനെ പഠിപ്പിച്ചു ജോലി കിട്ടിയതും ഒക്കെ .അന്ന് നന്ദേട്ടന്റെ അച്ഛൻ എന്നോട് ഒരു കാര്യം മാത്രമേ ആവശ്യപ്പെട്ടുള്ളൂ എന്റെ മോനെ നല്ലോണം നോക്കണേ എന്നു മാത്രം.നന്ദേട്ടൻ എന്റെ കഴുത്തിൽ താലി ചാർത്തിയത് മുതൽ ഞാൻ നന്ദേട്ടനു വേണ്ടി ആണ് ഞാൻ ജീവിക്കുന്നത് . പണ്ട് നന്ദേട്ടൻ എന്നോട് പല ക്രൂരതകളും കാണിച്ചിട്ടുണ്ട് . എന്റെ വീട്ടുകാർ പണ്ട് നിങ്ങൾ ചെയ്ത എല്ലാ സഹായങ്ങളും മറന്ന് നന്ദേട്ടനെ ഉപേക്ഷിച്ച് അവരുടെ ഒപ്പം പോകാൻ നിർബന്ധിച്ചിട്ടുണ്ട് . പക്ഷെ നന്ദേട്ടന്റെ അച്ഛന് കൊടുത്ത ഉറപ്പ് ഞാൻ എന്നും കാത്തു സൂക്ഷിക്കും .ഞാൻ ഒരിക്കലും നന്ദേട്ടനെ വിട്ടു എവിടെയും പോകില്ല . ” കണ്ണുകൾ തുടച്ചു മുഖത്തു ചെറിയ ഒരു ചിരി വരുത്തി അർച്ചന അടുക്കളയിലേക്കു പോയി . ഇതു കേട്ട നന്ദന്റെ മുഖത്തു നിന്നും കണ്ണുനീർ പൊടിഞ്ഞു . അവൾ പറഞ്ഞതൊക്കെ ശരിയാണ് . വലിയകത്തെ വീട്ടിൽ നാരായണന്റെ ഇളയ പുത്രൻ .കോടീശ്വരൻ . അച്ഛന്റെ പുന്നാര മകൻ പണത്തിനു പണം . ചോര തിളപ്പിന്റെ പ്രായം . എന്തിനും കൂടെ ഉള്ള കൂട്ടുകാർ . എന്നും അഘോഷങ്ങൾ ,കള്ളു കഞ്ചാവ് പെണ്ണ്,അടിപിടികൾ .എത്രയോ പേരുടെ ജീവിതം എന്റെ കയ്യിൽ ഞെരിഞ്ഞമർന്നു. അവസാനം മകനെ നന്നാക്കാൻ അച്ഛൻ കണ്ടു പിടിച്ച വഴി ആയിരുന്നു കല്യാണം . അച്ഛനെ ധിക്കരിക്കാൻ പറ്റാത്തത് കൊണ്ട് ആർച്ചനയെ താലി കെട്ടി .പക്ഷെ ഒരിക്കലും ഞാൻ അവളെ ഭാര്യ ആയി കണ്ടിട്ടില്ല . പക്ഷെ അവൾക്കു എന്നോട് സ്നേഹം ആയിരുന്നു ഇപ്പോളും .അച്ഛന്റെ മരണശേഷം എന്റെ തെമ്മാടിത്തരം കൂടി .പക്ഷെ ഒരു അപകടം എന്റെ ജീവിതം ആകെ മാറ്റി മറിച്ചു .

എന്റെ എല്ലാം നഷ്ടപെട്ടിരിന്നു . എല്ലാവരും എന്നെ ചതിക്കുകയായിരുന്നു . സഹായിക്കാൻ ആരും ഉണ്ടായില്ല. അവസാനം എല്ലാം വിറ്റു പെറുക്കി ഈ ചെറിയ വീട്ടിൽ എത്തി . പക്ഷെ അന്നും ഇന്നും അർച്ചന ഒരു താണും തണൽ ആയും എന്നോടൊപ്പം ഉണ്ടായിരുന്നു. ഞാൻ കാരണം അവൾക്കു വീട്ടുകാർ കുടുംബം നല്ലൊരു ജീവിതം ഒക്കെ നഷ്ടപ്പെട്ടു . അവൾ ഉടുപ്പുകൾ തുന്നി ഉണ്ടാകുന്ന പൈസ കൊണ്ടു ആണ് ഇന്ന് ജീവിക്കുന്നതു. എങ്ങനെ എങ്കിലും എന്നെ മുകളിലേക്ക് കൊണ്ടു പോയ്‌ അവളെ രക്ഷപ്പെടുത്തണമേ എന്നും ദൈവങ്ങളോട് കരഞ്ഞു പ്രാർത്ഥിക്കാറുണ്ട്.പക്ഷെ ദൈവങ്ങൾക്കു പോലും എന്നോട് പുച്ഛം ആണ്. നന്ദേട്ടൻ കരയുന്നാണോ .എന്തായിതു കൊച്ചു കുട്ടികളെ പോലെ . പണ്ട് നാട് മൊത്തം വിറപ്പിച്ചു നടന്ന ആളാ അയ്യേ ആരും കാണേണ്ടാ . ദേ വേഗം ഈ കഞ്ഞി കുടിക്ക് എന്നിട്ടു വേണം മരുന്നു കഴിക്കാൻ . ” അർച്ചന നന്ദന്റെ കണ്ണുകൾ തുടച്ചു . “ഏയ് ഞാൻ പഴയതൊക്കെ ഇങ്ങനെ ഓർത്തു …” അവൾ കഞ്ഞി നന്ദന്റെ വായിലേക്ക് വച്ചു കൊടുത്തു .കഞ്ഞി കുടിക്കുന്നതിന്റെ ഇടയിൽ നന്ദൻ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവൾ എന്തൊക്കെയോ ആലോചിക്കുന്നാണ്ടായിരുന്നു. “നന്ദേട്ടാ നമുക്ക് ആ ഓപ്പറേഷൻ വേഗം നടത്തണം . ഞാൻ എങ്ങനെ എങ്കിലും ആ പൈസ ഒപ്പിക്കാം . ” ” 15 ലക്ഷമോ . നീ നടക്കുന്ന കാര്യം വല്ലതും പറ . നീ എവിടെ ഒക്കെ കയറി ഇറങ്ങി എന്നിട്ടു ആരേലും തന്നോ പൈസ . ഈ തെമ്മാടിക്ക് വേണ്ടി ആരു തരാനാ പൈസ . ” അവൾ മൗനം തുടർന്ന് കൊണ്ടേ ഇരുന്നു . അവൾ ചിന്തയിൽ ആയിരുന്നു . കഞ്ഞി കുടി കഴിഞ്ഞു നന്ദൻ പതുകെ ഉറക്കത്തിലേക്കു വഴുതി വീണു . ഏറെ നേരത്തെ ഉറക്കത്തിനു ശേഷം കണ്ണു തുറക്കുന്ന നന്ദൻ കാണുന്നത് തന്റെ കാലിൽ വീണു കൊണ്ട് കരയുന്ന ആർച്ചനയെ ആണ് . “അർച്ചന എന്താണിത് . എന്താ ഈ കാണിക്കുന്നെ . കാലിൽ നിന്നും വിടൂ.. ” “എന്നോട് ക്ഷമിക്കണം നന്ദേട്ടാ . ഞാൻ ഒരു പാപി ആകാൻ പോവുകയാണ് .ഞാൻ നിങ്ങളെ ചതിക്കുക ആണ് . എന്റെ മുന്നിൽ വേറെ മാർഗങ്ങൾ ഒന്നും ഇല്ല… ” “നീ ഇതു എന്തൊക്കെയാ പറയുന്നേ .എനിക്ക് ഒന്നും മനസിലാവുന്നില്ല . ” ” നന്ദേട്ടൻ എന്നെ വെറുക്കരുത് . നന്ദേട്ടന്റെ ഓപ്പറേഷന് വേണ്ടി എന്റെ ശരീരം വിൽക്കുകയാണ് . ഒരാൾ അയാളോടൊപ്പം കിടക്ക പങ്കിട്ടാൽ . ഓപ്പറേഷന് വേണ്ട തുക നൽകാം എന്നു പറഞ്ഞിട്ടുണ്ട് . ഇതല്ലാതെ എന്റെ മുൻപിൽ വേറെ മാർഗം ഒന്നും ഇല്ല . ” “നീ എന്താ ഈ പറയുന്നേ എനിക്ക് വേണ്ടി നീ… ” “അതേ നന്ദേട്ടനു വേണ്ടി എനിക്ക് ഇതെങ്കിലും ചെയ്യണം . തെറ്റാണെന്നു അറിയാം . നന്ദേട്ടൻ എങ്ങനെ എങ്കിലും എഴുന്നേറ്റു നടക്കണം . ഓപ്പറേഷന് ശേഷം നന്ദേട്ടനു എന്നെ ഒഴിവാക്കുകയോ വേറെ കല്യാണം കഴിക്കുകയോ എന്തു വേണമെങ്കിലും ചെയ്യാം .ഞാൻ ഒരു ശല്യമായി മുന്നിൽ വരില്ല . ഇത്രയും പറഞ്ഞു അർച്ചന അവിടെ നിന്നും ഓടി പോയി . അവൾക്കു മുൻപിൽ ഒരക്ഷരം ഉരിയാടാനാവാതെ അവൻ കിടന്നു . എനിക്കു വേണ്ടി അവൾ പലതും ബലി കൊടുത്തു . ഇപ്പോൾ സ്വന്തം ചാരിത്ര്യം പോലും.എന്തൊരു ഭർത്താവാണ് ഞാൻ . നന്ദന്റെ കണ്ണിൽ നിന്നും കണ്ണീർ ധാരയായി പുറത്തേക്കു ഒഴുക്കി . ആ വീട്ടിൽ എങ്ങും നിശ്ശബ്ദത തളം കെട്ടി നിന്നു . നന്ദൻ ഒരു ജീവശവം പോലെ അർച്ചന ഒരുങ്ങുന്നതും നോക്കി കിടന്നു . അവൾക്ക് അന്യമായ പലതും അന്ന് അവൾ അണിഞ്ഞിരുന്നു. മൂക്കുത്തി,വള,കോലുസ്,കണ്മഷി,പൊട്ട് അങ്ങനെ പലതും പക്ഷെ അവളുടെ കണ്ണീർ ധാരയായി പുറത്തേക്കു ഒഴുകി കൊണ്ടേ ഇരുന്നു . ചങ്കിൽ ഒരു കത്തി കുത്തി ഇറക്കിയത് പോലെ പോലെ തോന്നി നന്ദന് .. ഒന്നും വേണ്ട എന്നു പറയാൻ തോന്നുന്നു . പക്ഷെ അവൾ തന്റെ തീരുമാനത്തിൽ ഉറപ്പിച്ചു കഴിഞ്ഞിരുന്നു. അവൾ ഇപ്പോൾ അയാൾക്കായി കാത്തിരിക്കുകയാണ് .അവിടെ നിന്നും ഇറങ്ങി ചെന്നു അവളുടെ കണ്ണീരൊപ്പണം എന്നു തോന്നുന്നു . പക്ഷെ……… കുറച്ചു നേരങ്ങൾക്കു ശേഷം വീടിന്റെ വെളിയിൽ ഒരു കാർ വന്നു നിർത്തി . നന്ദൻ പതുക്കെ കണ്ണുകൾ പൂട്ടി അടച്ചു ഇനി ഒന്നും കാണാൻ ഇനി എനിക്ക് കഴിയില്ല .

ഹൃദയമിടിപ്പ് ഇപ്പോൾ പണ്ടെത്തേക്കാളും ഇരട്ടി ആയി .നെഞ്ച് പൊട്ടും എന്ന അവസ്ഥ . കാലുകൾ വീടിന്റെ അകത്തേക്ക് വരുന്ന ശബ്ദവും അപ്പുറത്തെ വാതിൽ അടയുന്ന ശബ്ദവും നന്ദൻ കേട്ടു . കണ്ണുകൾ ഒന്നു കൂടെ മുറുക്കി അടച്ചു … ലോകം മുഴുവൻ തന്നെ നോക്കി ചിരികുകയാണ്.ഞാൻ ചെയ്ത തെറ്റുകൾക്ക് വേണ്ടി പലരും ഇന്ന് ത്യാഗം അനുവഭവിക്കുന്നത് . താൻ ചെയ്ത ഓരോ തെറ്റും ഒന്നൊന്നായി മനസിൽ ദൈവത്തോട് ഏറ്റു പറഞ്ഞു . ശരീരം മുഴുവൻ വിയർക്കുന്നു .എങ്ങും നിശബ്ദത മാത്രം . അവൾ എന്നെ എത്രത്തോളം സ്നേഹിച്ചിരുന്നു . ഞാൻ കാരണം ആണ് .ചിന്തകൾ പലതും മനസിൽ മിന്നി മറഞ്ഞു ഓരോ നിമിഷവും മണിക്കൂറുകൾ പോലെ തോന്നി നന്ദന് . ഏകദേശം പത്തു മിനുറ്റ് ആയി കാണും ആ വാതിൽ പതുക്കെ തുറന്നു . “നന്ദൻ കണ്ണു തുറക്ക്” .ആ ശബ്ദം എവിടെയോ കേട്ട പോലെ തോന്നി . നന്ദൻ പതുക്കെ കണ്ണു തുറന്നു .അതേ ആനന്ദ് തന്നെ .കോളേജിൽ തന്റെ കൂടെ പഠിച്ചവൻ. നന്ദന് കണ്ണുനീർ അടക്കാൻ ആയില്ല.നന്ദൻ ആർച്ചനയെ ഒന്നു തിരഞ്ഞു ഇല്ല അവളെ കാണാൻ അവിടെ എങ്ങും ഇല്ല. “നന്ദൻ നിനക്കു എന്നെ ഓർമ ഉണ്ടോ .” നന്ദൻ പതുക്കെ തല ആട്ടി . “എനിക്ക് അറിയാം നിനക്കു എന്നോട് ഒന്നും സംസാരിക്കാൻ ഉണ്ടാവില്ല . ഞാൻ നീ കരുതുന്ന പോലെ നിന്റെ ഭാര്യയെ പ്രാപിക്കാൻ വന്നത് ഒന്നും അല്ലാ…. ” ഇതു കേട്ട നന്ദൻ ഒന്നു ഞെട്ടി . “പിന്നെ…..” “ചില കണക്കുകൾ തീർക്കാൻ ഉണ്ടായിരുന്നു .നിനക്ക് നമ്മുടെ കോളെജിൽ പഠിച്ചിരുന്ന ആശ്വതിയെ ഓർമ ഉണ്ടോ .ഓർമ കാണില്ല .നീ പിച്ചി ചീന്തി വലിച്ചെറിഞ്ഞ അശ്വതി .” ഇതു കേട്ട നന്ദൻ ഒന്നു ഞെട്ടി. “നീ നിന്റെ പണവും സ്വാധീനവും ഉപയോഗിച്ച് പുറത്തു വന്നു .പക്ഷെ അന്ന് എനിക്കു നഷ്ടപ്പെട്ടത് എന്റെ ജീവനായിരുന്നു ഞങ്ങളുടെ പ്രണയം ആയിരുന്നു. അവളെ എനിക്ക് വീണ്ടു കിട്ടാൻ ഏറെ കഷ്ടപ്പെടേണ്ടി വന്നു .ഇന്ന് അവൾ എന്റെ ഭാര്യ ആണ് . അവൾക്കു പണ്ട് സംഭവിച്ചത് ഒന്നും ഓർമയില്ല . എങ്കിലും അന്ന് ഞാൻ അനുഭവിച്ച അവസ്ഥ വേദന ഒക്കെ നീ അനുഭവിക്കണം അതിനു വേണ്ടി മാത്രം ആണ് ഞാൻ ഇവിടെ വന്നത് . നീയും അറിയണം സ്നേഹിച്ചവർക്കു ഇങ്ങനെ ഓരോന്നു വരുമ്പോൾ ഉള്ള വേദന. ഞാൻ നിന്റെ ഭാര്യയെയും കൂട്ടി അകത്തു ഇരുന്നപ്പോൾ നീ എന്തൊക്കെ അനുഭവിച്ചോ . ആപ്പോൾ അശ്വതികുണ്ടായ സംഭവം അറിഞ്ഞപ്പോൾ എന്റെ അവസ്ഥ എന്തായിരിക്കും .ഇതും പറഞ്ഞു ആനന്ദ് അവിടെ നിന്നും എഴുന്നേറ്റു . “നിനക്ക് ഓപ്പറേഷന് വേണ്ട പൈസ നിന്റെ ഭാര്യയുടെ കയ്യിൽ കൊടുത്തിട്ടുണ്ട് .അശ്വതി തന്നു വിട്ട പൈസ ആണ് അത് .അവളോടു നിന്നെ കാണാൻ വരുന്നതാണ് എന്നാ പറഞ്ഞേ . അവൾക്ക് അറിയില്ലലോ നീ ആണ് അവളുടെ ജീവിതം നശിപ്പിച്ചത് എന്നു. എന്തായാലും എന്റെ അശ്വതി തന്ന ജീവിതം ആണ് നിന്റേത്. അതു ഓർമിച്ചു കൊണ്ടായിരിക്കും നീ നിന്റെ ജീവിതം ജീവിക്കേണ്ടത് . നിന്റെ ഓരോ നിമിഷവും അവൾ തന്ന ദയയാണ് ” അതും പറഞ്ഞു ആനന്ദ് പുറത്തേക്ക് നടന്നു . നന്ദന് വാക്കുകൾ ഒന്നും പുറത്തേക്കു വന്നില്ല . അപ്പോളേക്കും അർച്ചന ചായയും ആയി എത്തിയിരുന്നു. “നന്ദേട്ടാ അയാൾ എവിടെ ” “അയാൾ പോയി .” “അയ്യോ പോയോ… നമ്മൾ വിചാരിച്ചത് പോലെ അല്ല അയാൾ ഒരു മനുഷ്യനാ. ” “എനിക്കറിയാം ” അവൾ പതുകെ നന്ദന്റെ കണ്ണുനീർ തുടച്ചു . അപ്പോൾ മുതൽ അയാൾ കുറച്ചു തീരുമാനങ്ങൾ എടുത്തിരുന്നു . പുതിയ ഒരു മനുഷ്യനായി ജീവിക്കുക . ഞാൻ തെറ്റു ചെയ്ത ഓരോരുത്തരെയും കണ്ടു ക്ഷമ ചോദിക്കുക . ഇനി തന്റെ ആർച്ചനയ്ക്കു വേണ്ടി ജീവിക്കുക…

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular