Connect with us

ബന്ധങ്ങൾ

തുടർച്ച, ചെറുകഥ വായിക്കാം….

Published

on

രചന: പ്രാന്തൻ ചിന്തകൾ
എല്ലാം ഞാൻ പറഞ്ഞു ശരിയാക്കികൊള്ളാം നീ സമാധാനമായി ചെലൂ.. എന്നു പറഞ്ഞു പെങ്ങളുടെ മോളെ യാത്ര ആക്കി.ആ ചാരുകസേരയിൽ ഞാൻ ചാരി ഇരുന്നു. ഇതു പോലൊരു അവസ്‌ഥയിൽ ഞാനും കടന്നു പോയതല്ലേ… ഓർമ്മകൾ കുറേ കാലം പുറകോട്ടു പോയി. അന്ന് ഞാൻ കോളജിൽ പഠിക്കുന്ന കാലം എന്റെ പഠനത്തിന്റെ നിലവാരം വെച്ചുകൊണ്ടു വലിയ ജോലി ഒന്നും കിട്ടുമെന്ന് തോന്നുന്നില്ല. അതിനാൽ അച്ഛന്റെ കൂടെ അത്യാവശ്യം കൃഷിപണിയിൽ സഹായം ഒക്കെ തുടങ്ങി. അതു മനസ്സിലാക്കി എന്നോളം അച്ഛൻ ഇടയ്ക്കിടെ പറയും” “പഠിക്കാത്തവർക്ക് പെണ്ണുപോലും കിട്ടാത്ത കാലമാണ് ഇനി വരാൻ പോകുന്നത്”. “ഇതൊക്കെ കണ്ടു എന്നെ ഇഷ്ടപ്പെടുന്ന ഒരാളെ ഞാൻ കൂട്ടിക്കൊണ്ടു വന്നോളാം” എന്ന് അച്ഛനോട് മറുപടിയും പറയും. അച്ഛനോട് അങ്ങനെ പറയാറുണ്ടെങ്കിലും ആരു വരാൻ…! എന്നെ കാണാനും അത്രക്ക് പോര, എനിക്ക് എന്നുപറഞ്ഞ് അഭിമാനിക്കാൻ മറ്റു കഴിവുകളും ഇല്ല. അങ്ങനെ ഇരിക്കേ ഒരു ദിവസം അച്ഛൻ പറഞ്ഞു, “നീ മോളുടെ കോളജിൽ ഒന്നു പോകണം പഠിപ്പിന്റെ കാര്യങ്ങളും മറ്റും പറയാൻ മീറ്റിംഗ് വിളിച്ചിട്ടുണ്ട്.” ” അതിനു അച്ഛനല്ലേ പോകേണ്ടത്”. “അവര് പറയുന്നതൊന്നും എനിക്ക് മനസിലാവില്ലടോ നീ ഒന്നു ചെല്ല്”. എന്റെ അനിയത്തി ശ്രീക്കുട്ടി പ്രീഡിഗ്രിക്ക് പഠിക്കുന്നു. പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഒരു കോളേജ്. അങ്ങനെ അച്ഛന്റെ ആവശ്യപ്രകാരം മീറ്റിംഗിന് പോയി. ചെന്നപ്പോൾ തന്നെ പെൺകുട്ടികളുടെ കളിയാക്കൽ കേൾക്കാൻ തുടങ്ങി… “കണ്ടാൽ പറയില്ലല്ലോ ഇവിടെ പഠിക്കുന്ന മോൾ ഉണ്ടെന്നു..! ഏത് സോപ്പ് ആണ് അച്ഛന്റെ സൗന്ദര്യരഹസ്യം?” എന്നൊക്കെ…. ഇങ്ങോട്ടു പറഞ്ഞു വിട്ട അച്ഛനെ മനസിൽ നമിച്ചും വരാൻ തോന്നിയ സമയത്തെ ശപിച്ചും മീറ്റിംഗിന് ഉള്ള ക്ലാസ്റൂമിൽ ഇരുന്നു. മുന്നിലെ ബെഞ്ചിൽ തന്നെ സ്ഥാനംപിടിച്ചു. പള്ളിയുടെ കീഴിൽ ഉള്ള ഒരു കോളേജ് ആയിരുന്നു അത്. ഒരു ഫാദർ എല്ലാവരോടും സ്വാഗതം പറഞ്ഞു. ഈശ്വര പ്രാർത്ഥനക്കു കുട്ടികളോട് വരാൻ പറഞ്ഞു . എന്റെ അനിയത്തിയും മറ്റു രണ്ടു കുട്ടികളും മുന്നിൽ വന്നു നിന്നു. അവളുടെ വലതുവശത്ത് നിന്നിരുന്ന ഒരു കൊച്ചു സുന്ദരിയിൽ എന്റെ കണ്ണുകളുടക്കി, ആ മുഖത്തുനിന്നും കണ്ണെടുക്കാൻ കഴിയുന്നില്ല. ഒരു പൊട്ടു പോലും ആ മുഖത്തു തൊട്ടിട്ടില്ല. എന്നിട്ടും എന്തൊരു അഴക്….! എന്റെ നോട്ടം കണ്ടിട്ടാവണം ആ കുട്ടി എന്നെയും ഒന്നു നോക്കി, പിന്നെ എന്നെ നോക്കിയില്ലെങ്കിലും അവളുടെ പ്രാർത്ഥനയുടെ താളം ഇടയ്ക്ക് തെറ്റുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു . പ്രാർത്ഥന കഴിഞ്ഞു മറ്റു വിദ്യാർഥിനികൾ നിന്നിടത്തേക്ക് അവർ പോകും നേരം എന്നെ ആ സുന്ദരി ഒന്ന് ദേഷ്യത്തിൽ നോക്കി . ദേഷ്യത്തിൽ അവളുടെ മുഖം കൂടുതൽ ഭംഗി ഉള്ളതായി തോന്നി. മീറ്റിംഗ് കഴിഞ്ഞു ഇറങ്ങിയപ്പോൾ അനിയത്തി അവളോടൊപ്പം നടന്നു എന്റെ അടുത്തു വന്നു. അവൾ കൂട്ടുകാരിയോട് പറഞ്ഞു, എന്റെ ചേട്ടൻ ആണെന്ന്.അവൾ ഒന്നു ചിരിച്ചു ഞാനും. അനിയത്തി എന്നോട് പറഞ്ഞു എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് പേര് അലീന. “വീട് എവിടാ?” എന്നുള്ള എന്റെ ചോദ്യത്തിന് മറുപടി അവൾ ഒരു ചിരിയിൽ ഒതുക്കി. അനിയത്തി കണ്ണുകൊണ്ട് വേണ്ട എന്നു കാണിച്ചു. അവിടെ നിന്നും വീട്ടിൽ വന്നിട്ടും അവൾ മാത്രം ആയിരുന്നു മനസിൽ. ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോളും അവളുടെ ചിരി ആയിരുന്നു മനസിൽ. “നീ എന്നതാട ഈ ആലോചിക്കുന്നത്?” എന്ന അമ്മയുടെ ചോദ്യം ആണ് എന്നെ ഉണർത്തിയത്. അമ്മയോട് ഒന്നു ചിരിക്കുക മാത്രം ചെയിതു. അവളെക്കുറിച്ച് കൂടുതൽ അറിയാതെ ഉറങ്ങാൻ കഴിയില്ല എന്നു ഉറപ്പു ഉള്ളത് കൊണ്ട് അനിയത്തിയുടെ അടുത്തേക്ക് നടന്നു. അവൾ എന്തോ എഴുതുന്ന തിരക്കിൽ ആയിരുന്നു. “ശ്രീക്കുട്ടി….. “ശ്രീകുട്ടിയോ ?” അങ്ങനെ അല്ലല്ലോ നീ വിളിക്കാറ്?”. “അതു പിന്നേ……”അലീനയുടെ വീട്‌ എവിടെയാ?”. “എന്താ ചേട്ടന്റെ ഉദ്ദേശം..!?” ” ഒന്നു അറിഞ്ഞിരിക്കാൻ..” “ചേട്ടായി അറിയേണ്ട” “ഞാൻ അറിഞ്ഞതുകൊണ്ട് എന്താ?” “അതു നമ്മുടെ പള്ളിയുടെ ഓർഫനേജിൽ ഉള്ള കുട്ടിയാ…. അച്ഛനും അമ്മയും ഒന്നും ഇല്ലാത്ത കൊച്ചാണ് “. അത് കേട്ടപ്പോൾ ഒരു സങ്കടം തോന്നിയെങ്കിലും എൻറെ മനസ്സിലെ സ്നേഹം കൂടിയതെ ഉള്ളു… മറ്റൊന്നും ചിന്തിക്കാതെ ഞാൻ ശ്രീകുട്ടിയോട് പറഞ്ഞു, “അവളെ ഞാൻ കെട്ടിക്കോട്ടെ?”. “ചേട്ടായിക്കു വട്ടാണോ..! ഒന്നാമത് അവൾക്കു എന്റെ പ്രായം ആണ് 17 വയസു. പിന്നെ ഇവിടെ അമ്മ മതവും ജാതിയും കുടുംബപാരമ്പര്യവും സ്വത്തും ഒക്കെ നോക്കിയേ ചേട്ടനെ കെട്ടിക്കു…. അതൊന്നും പോരാഞ്ഞ് അവൾക്കും ചേട്ടനെ ഇഷ്ട്ടം ആകണ്ടേ…!!” ആ അവസാന ചോദ്യം അതു എന്നെ തളർത്തി. പതിവ് പോലെ കാലത്തു എണീറ്റു. എന്നും അച്ഛന്റെ കൂടെ പറമ്പിലെ പണികൾ തീർത്താണ് കോളേജിൽ പോകാറു. അന്ന് പണികൾക്ക് ഇടയിൽ ഞാൻ അച്ഛനോട് ചോദിച്ചു, ” ഞാൻ എന്റെ ജീവിതത്തിലേക്ക് ആരെയെങ്കിലും കൂട്ടി കൊണ്ടുവന്നാൽ അച്ഛൻ മരുമകളായി സ്വീകരിക്കുമോ.. ?” അച്ഛൻ ഒന്നു ചിരിച്ചുകൊണ്ടു പറഞ്ഞു “നിനക്കു ഒരുത്തിയെ സ്വന്തമായി പോറ്റാൻ പറ്റും എന്നു തോന്നിയാൽ നീ ആരെയും കൂട്ടി കൊണ്ടു വന്നോളൂ”.. ജോലി ഇല്ലാതെ വിവാഹം നടക്കില്ല എന്നു അച്ഛന്റെ വാക്കിൽ നിന്നും തീരുമാനം ആയി…. പഠിച്ചു ജോലിവാങ്ങിയെ പറ്റു. ദിവസങ്ങൾ നീങ്ങിക്കൊണ്ടിരുന്നു അവളുടെ മനസു അറിയണം അതിനു എന്താണ് ഒരു വഴി ആലോചനകൾക്ക് അവസാനം ഞായറാഴ്ച പള്ളിയിൽ പോയി നോക്കാം എന്ന് തീരുമാനിച്ചു . അങ്ങനെ ശ്രീക്കുട്ടി യിൽ നിന്നും ചോദിച്ചറിഞ്ഞത് വെച്ച് അമ്പലത്തിൽ പോലും പോകാറില്ലാത്ത ഞാൻ ഞായറാഴ്ച രാവിലെ പള്ളിയിലേക്ക് ഇറങ്ങി. കൂട്ടിനു ക്രിസ്ത്യാനി ആയ എന്റെ കൂട്ടുകാരൻ ആന്റോയെ കൂടെ കൂട്ടി. പള്ളിയിൽ പോയി മണ്ടത്തരം കാണിക്കാൻ പാടില്ലലോ. കാര്യങ്ങൾ ഒക്കെ അവനോടും പറഞ്ഞിരുന്നു. ഞങ്ങൾ എത്തിയപ്പോൾ പള്ളിയിൽ കുർബ്ബാന നടക്കുകയായിരുന്നു. സൈഡിലെ വാതിലിലൂടെ അകത്തു കയറി നോക്കി തിരഞ്ഞ് നോക്കിയെങ്കിലും അവളെ കാണാൻ കഴിഞ്ഞില്ല. പതിയെ അവനേയും കൂട്ടി പുറത്തിറങ്ങി. അവൾ പള്ളിയിൽ സൺഡേ ക്ലാസ് എടുക്കുന്നുണ്ട് എന്നു ശ്രീകുട്ടിയിൽ നിന്നും അറിഞ്ഞിരുന്നു. ആ ഭാഗത്തുകൂടെ നോക്കാം എന്നു ആന്റോ പറഞ്ഞ പ്രകാരം അങ്ങോട്ടു നടന്നു. അപ്പോൾ ആണ് അവൾ എതിരെ വരുന്നത് കാണുന്നത് . എന്നെ കണ്ട ആ മുഖത്തു ഒരു സന്തോഷം ഞാൻ കണ്ടു. “ചേട്ടായി എന്നതാ പള്ളിയിൽ …” ” തന്നെ ഒന്നു കാണാൻ.” അതു പറഞ്ഞതും അവളുടെ മുഖം ആകെ മാറി. എന്തിനു എന്ന ഭാവം ആ മുഖത്ത് വന്നു. എന്തോ തെറ്റു ചെയ്ത പോലെ ആയി എനിക്കും. അതു ഞാൻ ചുമ്മാ പറഞ്ഞതാടോ തന്നെ കാണാൻ ആണെന്ന്.. താൻ ഇങ്ങനെ നോക്കല്ലേ.. ഈ ആന്റോ ഇല്ലയോ അവനു ഫാദറിനെ ഒന്നു കാണേണ്ട ആവശ്യം ഉണ്ട് അതിനു വന്നതാ. അവളെ നേരെ കണ്ടപ്പോൾ പറയാൻ വന്നോതൊക്കെ ഒന്നു വിഴുങ്ങി . “ഏത് ഫാദർ നെ ആണ്?” എന്ന മറുചോദ്യം. ഗുരുവായൂരപ്പ വീണ്ടും കുടുങ്ങിയല്ലോ! ഞാൻ ആന്റോയെ ഒന്നു നോക്കികണ്ണു കൊണ്ട് രക്ഷിക്കട എന്ന് കാണിച്ചു. നിമിഷനേരംകൊണ്ട് തീരുമാനങ്ങളെടുക്കാൻ അവന് ഒരു പ്രത്യേക കഴിവാണ് അവൻ പറഞ്ഞു, ” ഫാദർ നെ കണ്ടു കുർബാനയിലാ അതു കഴിഞ്ഞിട്ടുവേണം സംസാരിക്കാൻ..” ” ഓ ഗീവർഗീസ് അച്ഛനെ ആണോ ?” “ആ അതേ ..” അവൻ പറഞ്ഞു. ” 11 ആകും കുർബാന കഴിയാൻ.” ” താൻ എന്നാ പള്ളിയിൽ കേറാത്തെ?” ” ഞാൻ രാവിലത്തെ കുർബ്ബാനക്കു കേറി” “പോകാൻ തിരക്കുണ്ടോ ഞാൻ ചോദിച്ചു” ഇല്ല എന്ന് അവൾ തലയാട്ടി” അവളോട് സംസാരിക്കാതെ എനിക്കന്ന് ഉറങ്ങാൻ കഴിയില്ലെന്ന് എനിക്ക് ഉറപ്പാണ് “പള്ളി കഴിയാൻ ഇനിയും സമയം ഉണ്ടല്ലോ നമുക്ക് അവിടേക്ക് ഇരുന്നാലോ?” . “അതിനെന്താ.. ” ഞങ്ങൾ ആ സിമന്റ് ബെഞ്ചിൽ ഇരുന്നു. ” ഞാൻ ഇപ്പോൾ വരാം” എന്ന് പറഞ്ഞു ആന്റോ അവിടുന്നു മാറി തന്നു.

എങ്ങനെ തുടങ്ങണം എന്ന ആശയക്കുഴപ്പത്തിലായിരുന്നു ഞാൻ. അവൾ തന്നെ സംസാരിച്ചു തുടങ്ങി “ശ്രീകുട്ടി എപ്പോളും പറയാറുണ്ട് ചേട്ടനെ പറ്റി. ചേട്ടന്റെ കോളേജും പഠിപ്പും ഒക്കെ എങ്ങനെ പോകുന്നു?. അതു അതിന്റെ വഴിക്കു പോകുന്നു. തന്റെ പഠനമോ? “നന്നായി പോകുന്നു” അവളൊന്നു ചിരിച്ചു പിന്നെ തുടർന്നു “പഠിക്കാതെ പറ്റില്ലല്ലോ? എനിക്ക് ഞാൻ മാത്രം അല്ലെ ഉള്ളു ഒരു ജോലി വാങ്ങണം, ഒരുപാട് പേരെ സഹായിക്കണം. ഇവിടെ തന്നെ കണ്ടില്ലേ ഓർഫനേജ് കെട്ടിടം പൊളിഞ്ഞുവീഴാറായ അവസ്ഥയിലാണ്. എന്നെപ്പോലെ തന്നെ ഒരുപാട് കുട്ടികൾ ഇവിടെയുണ്ട് അവർക്കുവേണ്ടി എനിക്ക് ഒരു കെട്ടിടവും പഠിക്കാൻ ഉള്ള സൗകര്യങ്ങളും ഒക്കെ ഒരുക്കണം അങ്ങനെ ഒക്കെ ഒരുപാട് സ്വപ്നങ്ങൾ ഉണ്ട്.. “വിവാഹം ഒന്നും ഇല്ലേ !! തന്റെ സ്വപ്നത്തിൽ? “അതോ അതൊന്നും വേണ്ട?”… “എന്റെ മനസ്സിൽ അതൊന്നും ഇതുവരെ ഇല്ല…” അവൾ ചിരിച്ചു. ഇതുവരെ ഇല്ല എന്നല്ലേ പറഞ്ഞുള്ളൂ ഒരു പ്രതീക്ഷ എന്നോണം ഞാൻ എല്ലാ ദൈവങ്ങളെയും മനസിൽ ധ്യാനിച്ച് അവളോട്‌ ഒറ്റ ശ്വാസത്തിൽ ചോദിച്ചു. തന്റെ പഠനം കഴിഞ്ഞാൽ ഞാൻ തന്നെ കെട്ടിക്കോട്ടെ .?.. അവൾ ഒരു പ്രതീക്ഷയോടെ എന്റെ മുഖത്തു ഒന്നുനോക്കി നിമിഷങ്ങൾക്കുള്ളിൽ ആ മുഖത്ത് വീണ്ടും സങ്കടം അലയടിച്ചു എന്നിട്ടു തലതാഴ്ത്തി മിണ്ടാതെ ഇരുന്നു. ഞാൻ തുടർന്നു… ഒരു സഹതാപത്തിന്റെ മുകളിൽ ഒന്നും അല്ല തന്നെ കണ്ടപ്പോളെ ഇഷ്ടം ആയി കൂടെ വേണം എന്ന് തോന്നി.. നീണ്ട മൗനത്തിനു ശേഷം അവൾ മറുപടി പറഞ്ഞു തുടങ്ങി ഞാൻ ഇതുവരേക്കും എൻറെ ജീവിതത്തെക്കുറിച്ചോ വിവാഹത്തെക്കുറിച്ചോ സ്വപ്നങ്ങൾ ഒന്നും കണ്ടിട്ടില്ല. എന്റെ ആഗ്രഹങ്ങളെ കുറിച്ച് ഞാൻ പറഞ്ഞു കഴിഞ്ഞില്ലേ, അതു എല്ലാം സാധിക്കും വരെ കാത്തിരിക്കാമോ. അതിനു ശേഷം ചേട്ടൻറെ അമ്മ വന്നു മകളായി വിളിച്ചാൽ ഞാൻ വരാം ചേട്ടന്റെ പെണ്ണായി.. ” അതും പറഞ്ഞു അവിടെ നിന്നും ഓടി പോയി… ഇനി ഞാൻ ഇതൊക്കെ കേട്ടുപുറകെ വരില്ല കാത്തിരിക്കില്ല എന്നു കരുതിയിട്ടാണോ എന്നറിയില്ല. ആന്റോയുടെ മുഖഭാവത്തിൽ നിന്നും എല്ലാം തീർന്നില്ലേ എന്നും തോന്നി. എന്റെ മനസ്സിന് അവളെ വിട്ടുകളയാൻ കഴിയുമായിരുന്നില്ല. അവളുടെ ആഗ്രഹം സഫലീകരിക്കണം, അവളെ സ്വന്തം ആക്കണം അതു മാത്രമാണ് എന്റെ മുന്നിൽ.. പക്ഷെ തന്റെ പഠിപ്പ് കഴിഞ്ഞു ജോലി സമ്പാദിക്കാൻ തന്നെ എത്ര കാലം ഇനിയും കഴിയണം . അതു കൊണ്ടും ചിലപ്പോൾ ഒന്നും നേടാൻ കഴിഞ്ഞെന്നു വരില്ല. അവളെയും എനിക്ക് ചിലപ്പോൾ നഷ്ടപ്പെട്ടു പോകാം… പക്ഷേ അവളെ വിട്ടു ഞാൻ ഒരിക്കലും പോകില്ല കാത്തിരിക്കുന്നു എന്നു അവൾക്കു മനസിലാകാൻ വേണ്ടി എല്ലാ ആഴ്ചകളിലും പള്ളിയിൽ മുടങ്ങാതെ പോകാൻ തുടങ്ങി… പിന്നീട് പഠനവും നന്നായി തന്നെ തുടർന്നു . പള്ളിയിൽ വെച്ച് കാണാറുണ്ടെങ്കിലും സംസാരിക്കാറില്ല നോട്ടത്തിലൂടെ ഞങ്ങൾ അടുത്തു കൊണ്ടിരുന്നു. അവളുടെ മനസ്സിലും എന്നോടുള്ള പ്രണയം മൊട്ടിട്ടിരുന്നു. അവളും ഇപ്പോൾ എന്നെ നോക്കാൻ ഒക്കെ തുടങ്ങി ഇരിക്കുന്നു. പള്ളിയിൽ ചെല്ലാൻ വൈകിയാൽ കണ്ണുകൊണ്ട് പരിഭവവും സ്നേഹവും എല്ലാം പങ്കുവെക്കാനും . അങ്ങനെ ഒരു ഞായറാഴ്ച്ച പതിവ് പോലെ പള്ളികഴിഞ്ഞു വീട്ടിൽ ചെല്ലുമ്പോൾ അമ്മാവൻ വീടിന്റെ ഉമ്മറത്തു ഇരിക്കുന്നു. മുഖം കണ്ടാൽ മനസിലാവും എന്തോ കാര്യമായി നടന്നിട്ടുണ്ടെന്ന്. ഞാൻ വീട്ടിലേക്കു കയറിയ പാടെ അമ്മാവന്റെ ചോദ്യം “നിനക്കു അമ്മക്ക് ഒരു അച്ഛനും അമ്മയും ഇങ്ങനെ ഒരു ആങ്ങള യും ഭാര്യയും ഉള്ളത് അറിയുമോ… ?” അപ്പോൾ അതാണ് കാര്യം എല്ലാ ഞായറാഴ്ച്ചകളിലും അവിടെ ചെന്നിരുന്നു ഞാൻ പോയിട്ടു രണ്ടു മാസത്തോളം ആകുന്നു… “അതു അമ്മാവാ കുറച്ചു തിരക്കു കോളജിൽ പ്രോജക്ട് ഒക്കെ… ” ഞാൻ തല കുനിച്ചു .. “മക്കളില്ലാത്ത ഞങ്ങൾക്ക് നീയും ശ്രീകുട്ടിയും അല്ലേടെ ഉള്ളു” അമ്മാവന്റെ കണ്ണുനിറഞ്ഞു . അമ്മാവന് ഞാൻ സ്വന്തം മകൻ തന്നെയായിരുന്നു. മാമൻ പറഞ്ഞു ,”നീ ബാഗ്‌ എടുത്തു വാ നാളെ അവിടുന്നു കോളജിൽ പോകാം.. ” ഞാൻ ശരിയന്നു പറഞ്ഞു. ഭക്ഷണ ശേഷം ഞങ്ങൾ അമ്മവീട്ടിലേക്കു തിരിച്ചു. അവിടെ എത്തി അമ്മമ്മയുടെയും അമ്മച്ചന്റെയും വിശേഷം ചോദിക്കൽ കഴിഞ്ഞാണ് അമ്മായിയുടെ അടുത്തു എത്തിയത് . കയ്യിലേക്ക് ചായ കപ്പ് നീട്ടി .. അതു കുടിക്കുമ്പോൾ ആണ് അമ്മായി അമ്മാവൻ ചോദിച്ച അതേ ചോദ്യം ചോദിച്ചു. ” നീ മറന്നോ ഞങ്ങളെ.” അമ്മാവനോട് പറഞ്ഞ അതേ കോളജ് തിരക്ക്‌ പറയാൻ തുടങ്ങുമ്പോൾ അടുത്ത ചോദ്യം വന്നു. “അമ്പലത്തിൽ പോലും പോകാത്ത നിനക്കെന്താ പള്ളിയിൽ കാര്യം?” ആ ഞെട്ടലിൽ ചായ കപ്പ് താഴെ പോയി. അമ്മായി എന്നെ മാറ്റി നിർത്തി അതു വൃത്തിയാക്കാൻ തുടങ്ങി. എന്റെ കൂട്ടുകാരി മേരി പറഞ്ഞു നിന്നെ എല്ലാ ഞായറാഴ്ച യും പള്ളിയിൽ കാണാം എന്നു. അമ്മാവന്റെയും അമ്മായിയുടെയും ആ നോട്ടത്തിൽ നടന്നെതെല്ലാം എനിക്ക് പറയേണ്ടി വന്നു. നീ ഇഷ്ടപ്പെടണമെങ്കിൽ എങ്കിൽ അത് നല്ല കുട്ടി തന്നെ ആകും. അമ്മായി പറഞ്ഞു പക്ഷേ നീ നിന്റെ അമ്മയെ വേദനിപ്പിക്കരുത്. “നിന്റെ അമ്മ ജാതിയും മതവും ജാതകവും നോക്കുന്ന ആൾ ആണ്” അമ്മാവനും പറഞ്ഞുവെച്ചു. ഞാൻ റൂമിലേക്ക് പോയി ഉറങ്ങാൻ കിടന്നിട്ടും ഉറക്കം വന്നില്ല ഞങ്ങളുടെ ആഗ്രഹങ്ങളെല്ലാം സഫലീകരിച്ചാലും , ‘അമ്മ പോയി വിളിക്കുമോ അവളെ?… എൻറെ മനസ്സിൽ ഒരു മറുപടി ഉണ്ടായിരുന്നില്ല. രാവിലെ അമ്മാവനെയും അമ്മായിയേയും കണ്ടെങ്കിലും പിന്നെ അതിനെ പറ്റി സംസാരം ഒന്നും ഉണ്ടായില്ല. ദിവസങ്ങൾ കൊഴിഞ്ഞുപോയി പതിവുപോലെ എല്ലാ ഞായറാഴ്ച്ചകളിൽ അവളെ കാണാൻ പോയി, തിരിച്ചു ഒന്നു അതിനുശേഷം അമ്മവീട്ടിലേക്കും. അതൊരു പതിവായി. ഞാൻ ഡിഗ്രി കഴിഞ്ഞു പിജി ക്കും അവൾ ഡിഗ്രിക്കും ആയി. ആയിടക്കു ഓർഫ്നേജനു നല്ലവരായ ആരൊക്കെയോ ചേർന്നു ബിൽഡിങ്ങും അനുബന്ധ സൗകര്യങ്ങളും നിർമ്മിക്കുവാൻ തുടങ്ങി. എന്റെ പ്രണയത്തിനു ദൈവം കൂട്ടുണ്ട് എന്നു ആന്റോ പറഞ്ഞു. എനിക്കും തോന്നി ഞാൻ അമ്പലത്തിൽ പോയി ദൈവങ്ങളോട് നന്ദി പറഞ്ഞു. അങ്ങനെ വർഷങ്ങൾ പിന്നെയും മുന്നോട്ട് പോയി. പി ജി കഴിഞ്ഞു എനിക്ക് ഒരു പത്രത്തിൽ ജോലി കിട്ടി. ആന്റോ നാട്ടിൽ തന്നെ ഒരു കച്ചവടം തുടങ്ങി . അവളും ശ്രീക്കുട്ടിയും ഡിഗ്രി കഴിഞ്ഞിരുന്നു. ഓർഫനേജിന്റെ പണി പൂർത്തിയായി ഞാനും അവളും ഒരുപോലെ അതിൽ സന്തോഷിച്ചു അവിടെത്തെ അന്തേവാസികൾക്കു വേണ്ടി ഞാനും എന്നാൽ കഴിയുന്നത് എല്ലാം ചെയ്തുപോന്നു . ഞാൻ അവിടത്തെ നിത്യസന്ദർശകൻ ആയി അതു ആ പള്ളിയിലുള്ള പുരോഹിതന്മാരും ആയി എനിക്ക് നല്ലൊരു സൗഹൃദം ഉണ്ടാക്കി തന്നു. അങ്ങനെ അവരിൽ നിന്നും ഞാൻ അറിഞ്ഞു അലീനക്കു പള്ളിയിലെ തന്നെ കുടുംബങ്ങളിൽ നിന്നും നല്ല വിവാഹ ആലോചനകൾ വരാൻ തുടങ്ങി . ഇനിയും വൈകിയാൽ അവളെ നഷ്ടപ്പെടുമോ എന്നൊരു ഭയം ഉള്ളിൽ നിറഞ്ഞു. ഞങ്ങളുടെ ഇഷ്ട്ടം മറ്റാരും അറിഞ്ഞിരുന്നില്ല. ഞാൻ അവളോട് വീണ്ടും സംസാരിക്കാൻ തീരുമാനിച്ചു . അങ്ങനെ ഒരു ഞായറാഴ്ച അവളോടൊന്ന് പുറത്തേക്കു വരാൻ പറഞ്ഞു . അവൾ വന്നു ആ പഴയ സിമൻറ് ബെഞ്ചിൽ ഞങ്ങൾ ഇരുന്നു ഞാൻ പറഞ്ഞു തുടങ്ങി നീ ആഗ്രഹിച്ചതൊക്കെ ഇവിടെ നടന്നില്ലേ ഇനിയെങ്കിലും എന്നെ സ്വീകരിച്ചുകൂടെ. അവൾ ഒന്നു ചിരിച്ചു പിന്നെ എന്റെ കണ്ണിൽ നോക്കി പറഞ്ഞു അമ്മയെ കൂട്ടിക്കൊണ്ടു വാ ഫാദറിനെ കണ്ടു പെണ്ണ് ചോദിക്കാൻ . “അവളുടെ മുഖത്തെ ഭാവം അവളുടെ ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷ മാത്രം ആയിരുന്നില്ല എന്നെ സ്വന്തമാക്കുന്നതോടെ അവൾക്ക് നഷ്ടപ്പെട്ട ഒരു കുടുംബത്തിന്റെ സ്നേഹം കൂടെ നേടാൻ അവൾ കൊതിച്ചിരുന്നു എന്ന് തോന്നി” . അവൾ പതിയെ നടന്നകന്നു. ഇടക്ക് ഒന്നുരണ്ടു വട്ടം തിരിഞ്ഞു നോക്കുകയും ചെയ്തു.. എന്റെ പ്രണയം അവൾ സ്വീകരിച്ച സന്തോഷത്തിൽ വീട്ടിലേക്ക് തിരിച്ചു അമ്മയോട് കാര്യങ്ങളെല്ലാം പറയണം അമ്മയെ സമ്മതിപ്പിക്കണം അച്ഛൻ എന്റെ തീരുമാനത്തിന് മറിച്ചൊന്നും പറയില്ലെന്ന് ഉറപ്പാണ് . തിരിച്ചു വീട്ടിലേക്കുള്ള പടിക്കെട്ട് കയറുമ്പോൾ ദല്ലാൾ ചന്ദ്രൻ ചേട്ടൻ വീടിന്റെ മുറ്റത്തു നിൽക്കുന്നു .. ഞാൻ അയാളുടെ അടുത്ത് എത്തുമ്പോഴേക്കും അമ്മയും ഇറങ്ങി വന്നു എന്നോടായി പറഞ്ഞു “നാളെ നീ ചന്ദ്രന്റെ കൂടെ ഒരു ഇടം വരെ പോകണം.പെണ്ണ് കാണാൻ, നല്ല കുട്ടി ആണ് ഞാൻ അമ്പലത്തിൽ വെച്ചു കണ്ടിരുന്നു. നാളും ചേരും. ശ്രീകുട്ടിയുടെ കല്യാണത്തിന് അവർ തിരക്ക് പിടിക്കുന്നുണ്ട് അതിന്റെ കൂടെ നിന്റെയും നടത്തണം.” “എനിക്ക് ഇപ്പോൾ വിവാഹം വേണ്ട” എന്ന് മാത്രമേ എനിക്ക് അപ്പോൾ പറയാൻ സാധിച്ചുള്ളൂ. “അതു ഞങ്ങൾ ആണ് തീരുമാനിക്കുന്നത് എന്നു ‘പറഞ്ഞു അമ്മ അകത്തേക്കു പോയി. എന്തു പറയണം എന്നറിയാതെ ഞാൻ നിന്നു. എല്ലാമറിയുന്ന ശ്രീക്കുട്ടി അകത്തുനിന്ന് എന്നെ നോക്കുന്നുണ്ടായിരുന്നു. ഇപ്പോഴത്തെ ദുഃഖം ഒഴിവാക്കാനാണ് അവൾ പണ്ട് ഇത് വേണ്ട എന്ന് പറഞ്ഞത് എന്നു തോന്നി. ശ്രീക്കുട്ടി യെ കുടുംബത്തിൽ തന്നെ ആണ് കൊടുക്കുന്നത്. ചെക്കൻ ഡോക്ടർ ആണ്. രണ്ടു പേർക്കും ഇഷ്ട്ടമായി വിവാഹനിശ്ചയവും കഴിഞ്ഞു തിയതി തീരുമാനിച്ചിട്ടില്ല. ഇതാ ഇപ്പോൾ എന്റേതും. “എന്റെ ജീവിതം അല്ലേ” ഞാൻ തീരുമാനിച്ചില്ലങ്കിൽ അത് കൈ വിട്ടു പോകും എന്ന് എനിക്ക് തോന്നി.. അന്ന് വൈകിട്ടു ഞാൻ അമ്മയോടും അച്ഛനോടും ആയി പറഞ്ഞു. എനിക്കു ഒരു പെൺകുട്ടിയെ ഇഷ്ട്ടം ആണ് അച്ഛനു ഒരു ഭാവ വ്യത്യാസവും ഉണ്ടായില്ല. “അമ്മ ഒന്ന് ഞെട്ടിയെങ്കിലും അമ്മ ചോദിച്ചു നമ്മുടെ കൂട്ടർ ആണോ ??” ഞാൻ ഒരു മൗനത്തിനുശേഷം അമ്മയുടെ മുഖത്ത് നോക്കാതെ തുടർന്നു “അറിയില്ല അച്ഛനും അമ്മയും ഇല്ലാത്ത ഒരു കുട്ടിയാണ് .. അമ്മവേണം ഇനി അവൾക്കു അമ്മയായി….” പറഞ്ഞു തീരും മുൻപ് ‘അമ്മ പറഞ്ഞു ഇതു നടക്കില്ല കുടുംബവും വീട്ടുകാരും ഇല്ലാത്ത ഒരു പെണ്ണിനെ ഈ വീട്ടിൽ കയറ്റാൻ ഞാൻ സമ്മതിക്കില്ല എന്റെ മോൻ എന്റെ വാക്കു ധിക്കരിച്ചാൽ ഞാൻ ഈ ലോകത്തു ഉണ്ടാകില്ല….. അമ്മയോട് അപ്പോൾ എന്തോ അതിന് തർക്കിക്കാൻ എനിക്ക് കഴിഞ്ഞില്ല തർക്കിച്ചിട്ടു കാര്യമില്ല എന്ന് തോന്നി. വീട്ടിൽ ഇരുന്നാൽ ഭ്രാന്ത് പിടിക്കുമെന്ന അവസ്ഥ അച്ഛനോട് കുറച്ചുദിവസം അമ്മവീട്ടിൽ പോകുകയാണെന്ന് പറഞ്ഞു ഇറങ്ങി നടന്നു. അവിടെ എത്തി അമ്മായിയെ കെട്ടിപിടിച്ചു കരഞ്ഞു. “നീ വിഷമിക്കാതെ അമ്മയെ വിഷമിപ്പിച്ചു എന്തു നേടിയിട്ടെന്തിനാ നീ ഇന്ന് കാണുന്നതൊക്കെ നേടിയെടുക്കാൻ അവളും നിൻറെ അച്ഛൻറെ കൂടെ കുറെ കഷ്ടപ്പെട്ട്താണ്…” അമ്മാവൻ പറഞ്ഞു “നീ അമ്മ പറയുന്നത് അനുസരിക്കണം” അമ്മായിയും പറഞ്ഞു. ശരിക്കും കുറെ സങ്കടം തോന്നി എന്തായാലും വേറെ ഒരു പെണ്ണ് എന്റെ ജീവിതത്തിൽ ഉണ്ടാകില്ല എന്ന തീരുമാനം ഞാൻ എടുത്തു. കുറച്ചു ദിവസങ്ങൾക്ക് ശേഷം പതിയെ ഞാൻ അവിടെനിന്നും ജോലിക്കു പോയി തുടങ്ങി ശ്രീകുട്ടിയുടെ വിവാഹ ദിവസം തീരുമാനിച്ചു രണ്ടു മാസത്തോളം ഉണ്ട് എന്തു കൊണ്ടോ അലീനയെ കാണാനോ സംസാരിക്കാനോ എനിക്ക് കഴിഞ്ഞില്ല. അമ്മയുമായി ഞാൻ വരുന്നത് നോക്കിയിരിക്കുന്ന അവളെ എങ്ങനെ ഒറ്റക്ക് പോയി കാണും, അമ്മ വരില്ല എന്നു എങ്ങിനെ ഞാൻ പറയും? ആയിടയ്ക്ക് ഓഫീസിൽ നിന്നും ഒരു മാസത്തെ ട്രെയിനിങ്ങിന് എനിക്ക് ഡൽഹിക്ക് പോകേണ്ടി വന്നു ആ സമയങ്ങളിൽ അമ്മാവനേയും അച്ഛനെയും ലാന്റെഫോണിൽ വിളിക്കും ‘അമ്മ സംസാരിക്കാൻ തയാറായില്ല. ശ്രീക്കുട്ടിയുടെ കല്യാണ തീയതി അടുത്തുവന്നു അതിനുള്ള ഒരുക്കങ്ങൾ അച്ഛനും അമ്മാവനും ചേർന്ന് നടത്തുന്നുണ്ട് ആന്റോ നാട്ടിൽ തന്നെ ആയതുകൊണ്ട് എന്റെ വിടവുകൾ ഒരു വിധം നികത്താൻ അവന് കഴിയുന്നുണ്ട്. ശ്രീക്കുട്ടിയുടെ വിവാഹത്തിന് രണ്ടുദിവസം അവശേഷിക്കെ ഞാൻ വീട്ടിൽ തിരിച്ചെത്തി. അപ്പോൾ വീട്ടിൽ വിവാഹ ഒരുക്കങ്ങൾ നടക്കുകയാണ്. അച്ഛനും അമ്മാവനും തിരക്കിട്ട പണികളിൽ ആയിരുന്നു റൂമിൽ പോയി കുളിച്ച് വേഷം മാറ്റി കുടുംബക്കാർക്ക് ഇടയിലേക്ക് ഞാൻ ചെന്നു. അവിടെ അച്ഛൻറെ കുടുംബത്തിലെ രണ്ട് വല്യമ്മമാർ ചോദിക്കുന്നത് കേട്ടു “ഇത്രയും സൗകര്യം ഈ വീട്ടിൽ ഉണ്ടായിട്ടും കല്യാണങ്ങൾ എന്താ ഹാളിൽ വച്ച് ആക്കിയത്?” അമ്മ അവരോട് പറഞ്ഞു രണ്ട് വിവാഹവും ഒന്നിച്ചു ആയതുകൊണ്ടാണ് ഹാളിൽ വെച്ചു ആക്കിയത്. എനിക്ക് എന്താണ് അവിടെ നടക്കുന്നത് എന്ന് മനസ്സിലാക്കാൻ കുറച്ച് സമയം വേണ്ടി വന്നു ഞാൻ അച്ഛൻറെ അടുത്തേക്ക് നടന്നു “ഇവിടെ ഏതാ രണ്ടു വിവാഹം ?” ഞാൻ അച്ഛനോട് ചോദിച്ചു .. അച്ഛന്റെ മറുപടി കേട്ടു എന്റെ കണ്ണിൽ ഞാൻ അറിയാതെ കണ്ണുനീർ നിറഞ്ഞു. ഒന്ന് നിന്റെയും മറ്റേത് ശ്രീകുട്ടിയുടെയും. എന്റേതോ ?? “എന്റെ വിവാഹം എങ്ങനെ ഞാൻ അറിയാതെ നടത്തും?” അമ്മ തീരുമാനിച്ചു അമ്മക്ക് ബോധിച്ചകുട്ടി.. ഞാനും കണ്ടിരുന്നു മോനു ചേരും, “പക്ഷേ ഇത് എന്റെ ജീവിതം അല്ലേ?” മോൻ ഇതിന് സമ്മതിക്കണം മറുത്തു പറഞ്ഞാൽ ചിലപ്പോൾ നമുക്ക് നിന്റെ അമ്മയെ നഷ്ടപ്പെട്ടു പോയേക്കാം അവൾക്ക് പുറത്തു കാണിക്കുന്ന ധൈര്യമേ ഉള്ളു.. ഡോക്ടർ അവളുടെ മനസ്സ് വേദനിപ്പിക്കരുത് എന്നു പറഞ്ഞിട്ടുള്ളതാ. നിന്നെ ഒന്നും അറിയിച്ചില്ലന്നെ ഉള്ളു. അച്ഛൻ പറഞ്ഞു നടന്നകന്നു…. നമ്മുടെ ജീവിതത്തിൽ തീരുമാനം എടുക്കാൻ നമ്മളെക്കാൾ അവകാശം നമ്മൾ പലർക്കും കൊടുത്തു പോയി.. സാഹചര്യങ്ങൾ ആണ് നമ്മുടെ ജീവിതത്തിന്റ ഗതി നിർണയിക്കുന്നത്.

ഒന്നും പറയാൻ ആകാതെ നമ്മളെ അത് തളർത്തും. ഒരു തീരുമാനവും എടുക്കാൻ കഴിയാതെ ഞാൻ അവിടെ ഇരുന്നു. ആന്റോ വന്നു എന്നോട് പറഞ്ഞു “വളർത്തിവലുതാക്കിയവരെ വേദനിപ്പിച്ചു ജീവിതത്തിൽ ഒന്നും നേടാൻ കഴിയില്ല. “. ആന്ന് രാത്രി മുറിയിൽ ഞാൻ തനിച്ച് ഇരിക്കുമ്പോൾ അമ്മ അകത്തേക്ക് കയറി വന്നു എന്നോട് പറഞ്ഞു. നിന്റെ ജീവിതത്തിൽ ഞാൻ എടുത്ത തീരുമാനങ്ങൾ ഒന്നും തെറ്റിയിട്ടില്ല. ഇതും അങ്ങനെ തന്നെ ആകും അമ്മയുടെ വാക്കിന് മറുത്തൊന്നും പറയാൻ എനിക്ക് കഴിയുമായിരുന്നില്ല. അങ്ങനെ വിവാഹ ദിവസം എത്തി ശ്രീക്കുട്ടി വളരെ സന്തോഷവതി ആയിരുന്നു. ആദ്യത്തെ അവരുടെ വിവാഹം ആയിരുന്നു. എല്ലാവരുടെയും അനുഗ്രഹം വാങ്ങിച്ച് അവൾ കതിർമണ്ഡപത്തിലേക്ക് കയറി എല്ലാവരെയും സാക്ഷിനിർത്തി ആ വിവാഹം മംഗളമായി. എല്ലാവരും സന്തോഷിച്ചിരിക്കുമ്പോൾ ഞാൻ മാത്രം മനസാക്ഷിയോടും കടപ്പാടിനോടും മല്ലിടുകയായിരുന്നു . “അടുത്ത വിവാഹത്തിനുള്ളവർ വന്നോളൂ” …പൂജാരി പറഞ്ഞു. ആ വാക്കുകൾ നെഞ്ചിലേക്ക് ഒരു കഠാര കുത്തികേറ്റുന്ന വേദനയുണ്ടാക്കി അനങ്ങാൻ പോലും എനിക്കെന്തോ കഴിഞ്ഞില്ല അമ്മാവൻ കൈപിടിച്ച് കതിർമണ്ഡപത്തിൽ എന്നെ ഇരുത്തി എന്റെ മനസ്സിൽ ആപ്പോൾ അലീന മാത്രമേ ഉണ്ടായിരുന്നുള്ളൂ അവളെ ആശിപ്പിച്ചു പ്രതീക്ഷകൾ നൽകി ചതിച്ചു എന്ന തോന്നൽ കൂടി കൂടി വന്നു .. മനസിൽ അലീനയോടു ചെയ്യുന്നത് തെറ്റാണെന്നുള്ള കുറ്റബോധം നീറി പുകഞ്ഞു. ‘അമ്മ കണ്ടു പിടിച്ച കുട്ടിയെ എന്റെ അരികിൽ കൊണ്ടു വന്നിരുത്തി ആ മുഖം ഒന്നു നോക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല. ഞാൻ മറ്റുള്ളവർക്ക് വേണ്ടി എന്റെ ജീവിതം കളയണോ… ഒരുപാട് പ്രതീക്ഷകളോടുകൂടി എന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഈ പെൺകുട്ടിയെ കൂടി എനിക്ക് ചതിക്കേണ്ടിവരും. അലീനയെ എനിക്ക് മറക്കാൻ ഒരിക്കലും എനിക്ക് കഴിയില്ല അവളെ നേടാനും ചിലപ്പോൾ കഴിഞ്ഞെന്നു വരില്ല എന്റെ അമ്മ ഇല്ലാതെ..! പക്ഷെ അവളെ മനസിൽ വെച്ചു മറ്റൊരാളെ എനിക്ക് സ്‌നേഹിക്കാൻ കഴിയില്ല.. എന്റെ നേർക്കു പൂജാരി നീട്ടിയ താലി ഞാൻ തട്ടിത്തെറിപ്പിച്ചു ,എനിക്ക് വിവാഹത്തിന് സമ്മതമല്ല. എല്ലാവരും പെട്ടന്ന് നിശ്ശബ്ദരായി. എല്ലാവരിലും ഒരു ഞെട്ടൽ ഉണ്ടായി എല്ലാവരും എന്നെ തന്നെ നോക്കി… എന്റെ തീരുമാനത്തിൽ ഞാൻ സംതൃപ്തനായിരുന്നു. അടുത്തു നിന്നു ഒരു എങ്ങൽ മാത്രം എന്റെ കാതിൽ എത്തി .. വിവാഹം സ്വപ്നം കണ്ട ആ കുട്ടിയോട് മാപ്പ് പറയണം എന്നെനിക്കു തോന്നി.അങ്ങോട്ടു തിരിഞ്ഞ ഞാൻ ഞെട്ടി. കണ്ണ് നിറഞ്ഞു എങ്ങൽ അടിക്കുന്ന അലീന… എന്തു പറയണം സ്വപ്നം ആണോ സത്യമാണോ എന്നൊക്കെ അറിയാത്ത ഒരു അവസ്ഥ. തോളിൽ തട്ടി വീണ്ടും താലിമാല കയ്യിൽ തന്നത് അമ്മാവൻ ആയിരുന്നു . അമ്മാവൻ സദസ്സിനെ നോക്കി ഒന്നുമില്ല എന്ന് കൈകൊണ്ട് കാണിച്ചു. ചേട്ടായി എന്നു വിളിച്ച് ശ്രീക്കുട്ടി നാത്തൂന്റെ അധികാരത്തോടെ അവളുടെ മുടിയിഴകൾ നീക്കി കഴുത്തിൽ താലി കെട്ടാൻ അവസരമൊരുക്കി ഞാനാ കഴുത്തിൽ താലി ചാർത്തി, സീമന്ത രേഖയിൽ സിന്ദൂരവും തൊട്ടു അവളെ ഞാൻ എന്റെ സ്വന്തമാക്കി. എല്ലാവരുടെയും മുഖത്തു സന്തോഷം മാത്രം അച്ഛന്റെ മുഖത്തു ഒരു ചിരി ആന്റോ അച്ഛനോട് ചേർന്നു നിൽക്കുന്നുണ്ട് അവനാകും ഈ നാടകത്തിന്റെ കഥ . അപ്പോളും എനിക്ക് മാത്രം എല്ലാം സ്വപ്നം ആയി തോന്നി ഇത് സ്വപ്നം ആണെങ്കിൽ പോലും ഒരിക്കലും തീർന്നു പോകല്ലേ എന്നു തോന്നി.. “എന്നതാട നീ പകൽ ഇരുന്നു ഉറങ്ങുന്നേ?..” ആ ചോദ്യം ആണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്… “നാളെ അമ്മയുടെ ആണ്ടാണ് നീ ബലിയിടാൻ പോകണം, ” അമ്മ മരിച്ചിട്ട്‌ 18 വർഷം കഴിഞ്ഞിരിക്കുന്നു. തലയിൽ ഒരു ടൂമെർ ആയിരുന്നു. ഒരു മാസം ഡോക്ടർ ആയുസ് വിധിച്ച അമ്മ രണ്ട് വർഷം പിന്നേയും ജീവിച്ചത് ഞങ്ങളുടെ സന്തോഷം നിറഞ്ഞ ജീവിതം കണ്ടാകാം. എല്ലാം ഇന്നലെ കഴിഞ്ഞപോലെ..! “വാ ചായ കുടിക്കാം.” ശബ്‌ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി . അലീന മേശപ്പുറത്തിരുന്ന കപ്പിലേക്ക് ചായ പകർത്തുന്നു. സന്തോഷത്തിന്റെയും സങ്കടത്തിന്റെയും ഇരുപതു വർഷം കഴിഞ്ഞിരിക്കുന്നു… രണ്ടു കുട്ടികൾ മൂത്തമോൻ ഡിഗ്രി, ചെറിയവൾ 10ൽ .. ശ്രീകുട്ടിക്കും അളിയനും ഒരു മകൾ രുദ്ര..” എന്തായിരുന്നു മാമനോട് രുദ്രമോൾക്കൊരു സ്വകാര്യം പറച്ചിൽ?….” അലീന ചോദിച്ചു. “അമ്മാവൻ എനിക്കുവേണ്ടി ചെയ്തതൊക്കെ അവൾ തിരിച്ചു ചോദിക്കുന്നു”. ഞാൻ ഒന്ന് ചിരിച്ചു.. പിന്നെ ഒന്നു നെടുവീർപ്പിട്ടു.. അമ്മാവൻ ഞങ്ങൾക്ക് വേണ്ടി എന്തെല്ലാം ചെയ്തു.. പള്ളിയിൽ പോകുന്നത് അവളെ കാണാൻ ആണെന്ന് അമ്മാവനോടും അമ്മായിയോടും പറഞ്ഞ ആ ദിവസം തന്നെ ആന്റോയെ കൂട്ടി അവളെ പോയി കാണാൻ അമ്മാവൻ തീരുമാനിച്ചിരുന്നു.. ദൂരത്ത് നിന്നും അവളെ കണ്ടപ്പോൾ തന്നെ അമ്മാവന് മരുമകളായി അല്ല മകളായി തന്നെ വേണമെന്ന് തോന്നി. അവളുടെ ആഗ്രഹത്തെ കുറിച്ചും അവിടത്തെ കുട്ടികളുടെ അവസ്ഥയെപ്പറ്റി ആന്റോ അമ്മാവനോട് പറഞ്ഞു എന്നെക്കൊണ്ടും അവളെകൊണ്ടും ഓർഫ്നേജിനു കെട്ടിടം പണിയാൻ കഴിയില്ല എന്നറിയാവുന്നത് കൊണ്ടും, അത് ആരും അറിയാതെ പ്രാർത്ഥനയുടെ ഭാഗം ആയി ആണെന്ന് പറഞ്ഞു കെട്ടിടവും മറ്റും അമ്മാവൻ നിർമ്മിച്ചു കൊടുത്തു. ഞാൻ ഡൽഹിയിൽ പോയ സമയത്താണ് ‘അമ്മ തളർന്നു വീഴുന്നത് ഹോസ്പിറ്റലിൽ വെച്ചു ഡോക്ടർമാർ അമ്മയുടെ ആയുസ് ഒരു മാസമായി വിധി എഴുതി. ഹോസ്പിറ്റലിൽ വെച്ച് അമ്മാവൻ ഞങ്ങൾക്ക് വേണ്ടി അമ്മയെ കണ്ടു സംസാരിച്ചു. അലീനയെ കൂട്ടിക്കൊണ്ടു വന്നു അമ്മയുടെ കയ്യിൽ പിടിപ്പിച്ചു . അമ്മാവൻ പറഞ്ഞു ഇവളെ എന്റെ മോളായി നീ കണ്ടോളു എനിക്കുള്ളതെല്ലാം ഇവൾക്കാ ഞാൻ എന്റെ മോളായി ഇവളെ തരുകയാണ് നീ ഇവളെ സ്വീകരിക്കണം. എന്നു പറഞ്ഞപോൾ അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു ജാതിയും മതവും കുടുംബവും എല്ലാം മരണത്തിന് മുന്നിൽ തുല്യമാണെന്ന് അമ്മയ്ക്ക് അതിനോടകം മനസ്സിലായിരുന്നു. അമ്മ അവളെ ചേർത്തു പിടിച്ചു. ജീവൻ ഉള്ളടത്തോളം കാലം ഞാൻ നിനക്ക് അമ്മയായി ഉണ്ടാകുമെന്ന് അമ്മ അവൾക്ക് വാക്കുകൊടുത്തിരുന്നു. അതിനു ശേഷം അമ്മാവൻ പള്ളിയിൽ പോയി ഫാദറിന്റേയും മറ്റു ആൾകാരുടെയും സമ്മതം വാങ്ങിച്ചു. ഞാൻ ആണ് കെട്ടുന്നതെന്നു അറിഞ്ഞപ്പോൾ എല്ലാവർക്കും സന്തോഷമായിരുന്നു. അങ്ങനെ ആണ് എന്റെ തിരിച്ചു വരവ് നോക്കി വിവാഹ തിയതി നിശ്ചയിച്ചതും. അങ്ങനെ വിവാഹം വരെ എത്തിച്ചതും. ഇന്ന് ശ്രീകുട്ടിയുടെ മകൾ വന്നതും ഇതേ ആവശ്യമായി…… അമ്മാവന്റെ കടമ നിറവേറ്റണം. അവളെ സ്നേഹിക്കുന്നവന്റെ കയ്യിൽ അവളെ ഏൽപ്പിക്കണം എല്ലാവരുടെയും സമ്മതത്തോടെ….

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular