Connect with us

ബന്ധങ്ങൾ

പൂമൊട്ട്…. ചെറുക്കഥ വായിക്കാം…

Published

on

രചന: മിഴി
‘ഗീതൂ… ഗീതൂ… നീ ഇതു എവിടെ ആ?’ ഈ പെണ്ണ് ഇതു എവിടെ പോയി? സാധാരണ ഞാൻ വരുന്ന സമയം ആകുമ്പോ പൂമുഖത്തു കാണുന്നത് ആണല്ലോ. ഇനി വല്ല പിണക്കവും മറ്റും ആണോ? പക്ഷേ ഞാൻ ഇന്നു സമയത്തു തന്നെ എത്തിയല്ലോ! എന്തായാലും ഓരോ ചുവടും സൂക്ഷിച്ചു വെക്കണം. എന്റെ ഭാര്യ ആയോണ്ട് ദേഷ്യം വന്നാൽ എന്താ ചെയുക എന്നു പറയാൻ പറ്റില്ല. വിവേക് പതുങ്ങി പതുങ്ങി വീട്ടിലേക്കു കേറി. ഡാ… നീ പോലീസ് പണി നിർത്തി മോഷണം തുടങ്ങിയോ? എന്നിട്ട് മോൻ അമ്മയോട് പറഞ്ഞില്ലല്ലോ വിവേകിന്റെ പതുങ്ങി ഉള്ള വരവ് കണ്ടു അവന്റെ അമ്മ ചോദിച്ചു. പോലീസുകാരൻ ആണെന്ന് പറഞ്ഞിട്ട് ഒന്നും കാര്യം ഇല്ല അമ്മേ.. അമ്മേടെ മരുമോളുടെ സ്വഭാവം അറിയാല്ലോ. പിണക്കം വല്ലതും ആണേൽ ആ യക്ഷി എന്നെ കൊല്ലും. കഴിഞ്ഞ തവണ ഞാൻ ഒന്നു വഴക്ക് പറഞ്ഞതിന് ചായയിൽ vim കലക്കി തന്ന ആളാണ്. ഇന്നു വീട്ടിലെ ശാന്തത കണ്ടിട്ട് ചായയിൽ വല്ല വിഷവും കലക്കൻ ഉള്ള പ്ലാൻ ആണോന്ന് അറിയാൻ ആണ് പമ്മി കേറുന്നത്. പോലീസ് ആണേലും ജീവനിൽ കൊതി കാണില്ലേ അമ്മേ! ഡാ… എന്റെ മോളെ വല്ലതും പറഞ്ഞാൽ ഉണ്ടല്ലോ! എന്റെന്നു നല്ലതു കിട്ടും. പണ്ട് നിന്നെ അടിച്ചിരുന്ന ചൂരൽ ഇപ്പോഴും തട്ടിന്റെ മേൽ കാണും. എന്നെ കൊണ്ടു വെറുതെ അതു എടുപ്പിക്കരുത് കേട്ടോ. അയ്യോ… വേണ്ട അമ്മേ. ഞാൻ ചുമ്മാ പറഞ്ഞത് അല്ലേ… അമ്മുക്കുട്ടി ദേഷ്യപ്പെടല്ലേ. അമ്മേടെ മരുമോൾ..സോറി മോളു എവിടെ? നാടു വിട്ടു എങ്ങാനും പോയോ? അവൾ റൂമിൽ ഉണ്ടെടാ.. നീ അങ്ങോട്ട് ചെല്ല്. ഞാൻ പോയി നിന്റെ അച്ഛന് ഒരു ചായ ഇട്ടു കൊടുക്കട്ടെ. ഇല്ലെങ്കിൽ ഇപ്പൊ വിളി തുടങ്ങും. നിനക്ക് ചായ വേണോ? വേണ്ട അമ്മേ.. ഞാൻ പോയി വേഷം മാറിട്ടു ഒന്നു കുളിക്കട്ടെ. ( നിങ്ങൾക്ക് ഇപ്പൊ എന്നെ കുറിച്ചും എന്റെ കുടുംബത്തെ കുറിച്ചും മനസിലായി കാണുമല്ലോ അല്ലേ? ഞാൻ വിവേക്… ഒരു sub ഇൻസ്‌പെക്ടർ ആണ്. അച്ഛൻ,അമ്മ, ഭാര്യ എന്നിവർ ഉള്ളത് ആണ് എന്റെ കുടുംബം. എന്റെതു പ്രണയ വിവാഹം ആയിരുന്നു. +1നു പഠിക്കുമ്പോൾ ആണ് ഞാൻ ഗീതുനെ ആദ്യം ആയി കാണുന്നത്. അവളുടെ പൊക്കക്കുറവും ഉണ്ടകണ്ണും ആണു എന്നെ അവളിലേക്ക് അടുപ്പിച്ചു. പേടിച്ചു പേടിച്ചു അവളോട്‌ ഇഷ്ടം പറഞ്ഞ എന്നെ ഒരു വർഷം വട്ടം കറക്കിട്ടാണ് ആ കുട്ടിപിശാച് തിരിച്ചു ഇഷ്ടം ആണെന്ന് പറഞ്ഞത്. മെച്ചുരിറ്റിടെ m പോലും അടുത്ത് കൂടി പോയിട്ട് ഇല്ലാത്ത ഒരു സാധനം. അതിനു ഇപ്പോഴും മാറ്റം ഒന്നും വന്നിട്ട് ഇല്ല. ആദ്യരാത്രിക്കു പൂജ്യം വെട്ടിക്കളിപ്പിച്ച സാധനം ആണ്. ഒരേ പ്രായം ആയതു കൊണ്ടു കല്യാണം നടക്കില്ല എന്നു ഫ്രണ്ട്സ് എല്ലാരും പറഞ്ഞു. പക്ഷേ ഡിഗ്രി കഴിഞ്ഞു അവളു PGക്കു പോയ സമയം കൊണ്ടു ഞാൻ ഒരു ജോലി വാങ്ങി നേരെ പോയി പെണ്ണ് ചോദിച്ചു. രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെ ഒരു വർഷം കഴിഞ്ഞു അവളെ ഞാൻ അങ്ങു സ്വന്തം ആക്കി. ഇപ്പൊ അവൾക്കു ഒരു ജോലി ആയി… വീട്ടിൽ എല്ലാരുടെയും കണ്ണിൽഉണ്ണിയും ആയി. ഞാൻ ഇപ്പോ പുറത്തും. പണി കിട്ടിയത് എനിക്ക് ആണ്. എന്തെങ്കിലും വഴക്ക് പറഞ്ഞാൽ ആദ്യം ഇരുന്നു കരഞ്ഞിട്ട് പിന്നെ എട്ടിന്റെ പണി തരും ആ യക്ഷി. അടിക്കാം എന്നു വെച്ചാൽ എന്റെന്നു ഒരു അടി കൊണ്ടാൽ അവളു ചത്തു പോകും. അവളെ എനിക്ക് അടിക്കാനും പറ്റില്ലാട്ടോ. അതെല്ലാം സഹിക്കാം..പക്ഷേ കല്യാണം കഴിഞ്ഞു ഞാൻ തൊടാൻ ചെല്ലുമ്പോൾ നമ്മൾ കൂട്ടുകാർ അല്ലേ… ഒരുമിച്ചു പഠിച്ചത് അല്ലേ.. എനിക്ക് നാണം ആണെന്നും പറഞ്ഞു നിന്ന പെണ്ണിന്റെ നാണം മാറ്റാൻ ഞാൻ പെട്ട പാടു എനിക്ക് മാത്രേ അറിയൂ…

നാണം മാറ്റാൻ വേണ്ടി മാത്രം ആറു മാസം എടുത്തു. ഇന്ന് ഇനി എന്തോന്ന് കൊഴപ്പം ആണോ എന്തോ ഒപ്പിച്ചു വെച്ചേക്കുന്നതു എന്നു ദൈവത്തിനു അറിയാം. ) റൂമിൽ കയറിയ വിവേക് കണ്ടത് ഉറങ്ങുന്ന ഗീതുവിനെയാണ്. ഇവൾക്ക് ഇതു എന്തു പറ്റി? സാധാരണ എത്ര താമസിച്ചാലും ഞാൻ വരാതെ ഭക്ഷണം പോലും കഴിക്കാത്ത പെണ്ണാണ്. ഇന്ന് ദാ 7മണി ആയപ്പോഴേക്കും ഉറങ്ങുന്നു. ഇനി എന്തെങ്കിലും വയ്യായിക ആണോ എന്തോ? ഏയ്‌.. ചൂടോന്നും ഇല്ല. ഗീതുവിന്റെ നെറ്റിയിൽ തൊട്ടുനോക്കി വിവേക് സ്വയം ആശ്വാസിച്ചു. എന്തായാലും പോയി കുളിച്ചിട്ടു വരാം. എന്നിട്ട് ഇവളെ ഉണർത്താം. വിവേക് കുളിച്ചു കഴിഞ്ഞു എത്തിയപ്പോഴേക്കും ഗീതു ഉണർന്നു കഴിഞ്ഞിരുന്നു. “ആഹ് ചേട്ടൻ വന്നിട്ട് ഒരുപാട് നേരം ആയോ? ഞാൻ ഒന്നു മയങ്ങി പോയി.. ഞാൻ ഇപ്പൊ ചായ എടുക്കാട്ടോ എന്നും പറഞ്ഞു ഗീതു എണീറ്റു. “ടി നീ അവിടെ നിന്നെ… നിനക്ക് എന്താ പറ്റിയത്? വല്ല വയ്യായികയും ഉണ്ടോ? എന്നെ ചേട്ടന്നു ഒന്നും വിളിക്കാറില്ലോ? അതോ ഞാൻ ഇനി സ്വപ്നം കാണുന്നത് ആണോ? “അതു ചേട്ടായി ഞാൻ ഇന്ന് ഓഫീസിൽ ഒന്നു തലകറങ്ങി വീണു… അവിടെന്ന് ഹോസ്പിറ്റലിൽ കൊണ്ടു പോയി… ഡോക്ടർ പറഞ്ഞത് പച്ചമാങ്ങ തിന്നാൻ സമയം ആയി എന്നാണ്. “എങ്ങനെ തലകറങ്ങി വീഴാതെ ഇരിക്കും കൊന്നാലും എന്റെ ഭാര്യ ഒന്നും തിന്നില്ലല്ലോ? ഇനി ഇപ്പൊ അച്ഛനും അമ്മയും കൂടി എന്നെ ചീത്ത വിളിക്കും. “എടാ പൊട്ടാ… നീ ഒരു അച്ഛൻ ആകാൻ പോകുന്നു എന്നാണ് ഞാൻ പറഞ്ഞത്. അതു പോലും മനസിലാക്കാൻ പറ്റാത്ത ഒരു ഭർത്താവിനെ ആണല്ലോ ദൈവമേ നീ എനിക്ക് തന്നത് എന്നും പറഞ്ഞു ഗീതു തലയിൽ കൈ വച്ചു. എന്താ ഗീതു നീ പറഞ്ഞത് ഞാൻ അച്ഛൻ ആകാൻ പോകുന്നു എന്നോ? സത്യം ആണോടി നീ പറഞ്ഞത് വെറുതെ എന്നെ പറ്റിക്കുവല്ലല്ലോ? ഞാൻ എന്തിനാ മനുഷ്യ കള്ളം പറയുന്നത്. അതും നമുക്ക് ഒരു കുഞ്ഞു ജനിക്കാൻ പോണ കാര്യം. കൊച്ചിനു വിശ്വാസം വരുന്നില്ലേൽ അച്ഛനോടും അമ്മയോടും ചോദിച്ചു നോക്ക്. ഞാൻ അവരോടും ഈ സന്തോഷ വാർത്ത പറഞ്ഞിട്ട് ഉണ്ട്. ടി മുത്തേ… എനിക്ക് സന്തോഷം കൊണ്ടു എന്തു ചെയ്യണം എന്നു മനസിലാകുന്നില്ല.. പറ നിനക്ക് എന്താ വേണ്ടത്? എന്തു ആണേലും ഞാൻ കൊണ്ടു തരും.. പറ നിനക്ക് എന്താ വേണ്ടത്? എനിക്ക് ഇപ്പൊ തല്ക്കാലം ഒന്നും വേണ്ട. പറ്റുമെങ്കിൽ എനിക്ക് ഒരു ഉമ്മ താ…. ഒരു ഉമ്മ ആക്കുന്നത് എന്തിനാടി.. ഞാൻ നിനക്ക് ഒരായിരം ഉമ്മ താരല്ലോ. “ഉമ്മ…..” അല്ലെങ്കിലും ലോകത്തിലെ ഏറ്റവും സന്തോഷം ഉള്ള നിമിഷം ആണല്ലോ അച്ഛനും അമ്മയും ആകുന്നതു. സ്കാനിംഗ് റിപ്പോർട്ട്‌ വന്നപ്പോൾ ആണ് നമ്മുടെ സന്തോഷം ഇരട്ടി ആയതു. ഒന്നിന് പകരം രണ്ടു മക്കൾ വരാൻ പോകുന്നു എന്നു അറിഞ്ഞപ്പോൾ എന്റെ പെണ്ണിന്റെ സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റില്ലായിരുന്നു. ഇവളെയും കൊണ്ട്‌ ആദ്യം ഡോക്ടർന്റെ അടുത്ത ചെന്നപ്പോൾ കോമഡി ആയിരുന്നു ഇവൾ കൊച്ചു കുട്ടിയാണ് അതോണ്ട് ഇപ്പോഴേ ഒരു കുഞ്ഞു വേണമോ അതും ഇരട്ടകൾ എന്നും ചോദിച്ചു ഡോക്ടർ. അവൾക്കു 25 വയസു ആയി ഞാൻ കൊച്ചു ഒന്നും അല്ലെന്നു പറഞ്ഞു എന്റെ ഭാര്യ.. അവസാനം വയസു തെളിയിക്കാൻ ഡ്രൈവിംഗ് ലൈസെൻസ് വരെ ഡോക്ടർക്കു കാണിച്ചു കൊടുത്തു എന്റെ പെണ്ണ്. സത്യം പറഞ്ഞാൽ ഡോക്ടർ എന്റെ കൂട്ടുകാരി ആയിരുന്നു ഗീതുനെ ഒന്നു വട്ടു പിടിപ്പിക്കാൻ ഞാൻ ആ പറഞ്ഞത്.

പക്ഷേ ഡോക്ടർ പിന്നീട് പറഞ്ഞത് മുഴുവൻ ഗൗരവം ഉള്ള പ്രശ്നങ്ങൾ ആയിരുന്നു. “ഗീതുവിന്റെ ഇപ്പൊ ഉള്ള ആരോഗ്യം വെച്ചു ഒരു കുഞ്ഞിനെ പോലും വയറ്റിൽ ചുമക്കുന്നതു റിസ്ക് ആണ്.. ഇതിപ്പോ രണ്ടു പേരാണ്. അപ്പൊ റിസ്ക് എത്രത്തോളം അന്നെന്നു വിവേക് നു മനസിലാക്കാൻ കഴിയുമല്ലോ. എന്റെ അഭിപ്രായതിൽ ഇതു വേണ്ട. അത്രയും റിസ്ക് ഉള്ളത് കൊണ്ടാണ് ഇതു പറയുന്നത് “. ഡോക്ടർ ന്റെ വാക്ക് കേട്ടു എന്റെ പെണ്ണ് എന്റെയും ഡോക്ടർ ന്റെയും കാലു പിടിച്ചു കരഞ്ഞു. കുഞ്ഞുങ്ങളെ കൊന്നാൽ അവളും ചാകും എന്ന ഭീഷണിയിൽ അവളുടെ വാശി ഞങ്ങൾക്ക് സമ്മതിക്കേണ്ടി വന്നു. ഡോക്ടർ കുറച്ചു മരുന്നും തന്നു നന്നായി ഫുഡ്‌ കഴിക്കാൻ പറഞ്ഞു. കൊന്നാലും ഫുഡ്‌ കഴിക്കാൻ മടി ഉള്ള ന്റെ പെണ്ണ് വാങ്ങി കൊടുക്കുന്നത് എന്തും നമ്മുടെ കുഞ്ഞുങ്ങൾക് വേണ്ടി തിന്നാൻ തുടങ്ങി. അതിനു ശേഷം ചെക്അപ്പ്‌ നു ചെന്നപ്പോൾ ഡോക്ടർ തന്നെ പറഞ്ഞു ഈ രീതിയിൽ മുന്നോട്ടു പോയാൽ റിസ്ക് 50% കുറഞ്ഞു ഇരിക്കും എന്നു. സത്യം പറഞ്ഞാൽ മനസു ഒന്നു തണുത്തതു അപ്പോഴാണ്. ദിവസങ്ങളും മാസങ്ങളും നിമിഷങ്ങൾ പോലെ അങ്ങു കടന്നു പോയി… ഏഴാം മാസത്തിലെ ചടങ്ങും കഴിഞ്ഞു വീട്ടിൽ കൊണ്ടു പോയ ന്റെ അന്ന് രാത്രി തന്നെ തിരിച്ചു വന്നു. ചോദിച്ചപ്പോ പറയുവാ ഇവിടെ ഞാൻ ഇല്ലാത്തപ്പോ നീ വേറെ ഏതേലും പെണ്ണിന്റെ കൂടെ ഒളിച്ചു ഓടിയാലോന്നു. എന്നെ പിരിഞ്ഞു ഇരിക്കാൻ വയ്യാത്തോണ്ട് ആണെന്ന് അവൾ കൊന്നാലും സമ്മതിക്കില്ല. എട്ടാം മാസം സ്റ്റെപ് നിന്നു തെന്നി വീണു ബ്ലീഡിങ് കൂടിയ എന്റെ പെണ്ണിനെ ഹോസ്പിറ്റലിൽ എത്തിച്ചിട്ടു അച്ഛൻ എന്നെ വിളിച്ചു പറയുമ്പോൾ അച്ഛൻ പോലും കരയുകയായിരുന്നു. എല്ലാ ജോലിയും കളഞ്ഞു ഞാൻ ഹോസ്പിറ്റലേക്ക് പറക്കുകയായിരുന്നു. ഇപ്പോൾ ഓപ്പറേഷൻ റ്റീയെറ്ററിനു മുന്നിൽ ഇരിക്കുമ്പോൾ ഓരോ നിമിഷവും യുഗങ്ങൾ പോലെ തോന്നുന്നു. ***** ഗീതുവിന്റെ കൂടെ ഉള്ളത് ആരാണ്. നേഴ്സ്ന്റെ ചോദ്യം കേട്ടു ചെല്ലുമ്പോൾ ഒപ്പം ഡോക്ടർ ഉം എത്തിയിരുന്നു. ‘വിവേക് ഒരു ഡോക്ടർ എന്നതിൽ ഉപരി ഞാൻ നിന്റെ കൂട്ടുകാരി ആണ്. അതുകൊണ്ട് ഞാൻ ഒന്നും മറച്ചു വെയ്ക്കുന്നില്ല. ഗീതുവിന്റെ അവസ്ഥ വളരെ ഗുരുതരം ആണ്. ഒരുപാട് ബ്ലഡ്‌ പോയിട്ട് ഉണ്ട്. ഞങ്ങൾ മാക്സിമം ശ്രെമിക്കാം. മീര നീ ഒരു ഡോക്ടർ ആണ്… ദൈവ തുല്യ… എങ്ങനെ എങ്കിലും എന്റെ പെണ്ണിനെ രക്ഷിക്കണം. പ്ലീസ്… വിവേക്… നീ നന്നായി പ്രാത്ഥിക്കു.. ദൈവം കൈ വിടില്ല. ഒരുപാടു നേരത്തെ കാത്തിരിപ്പിനു ശേഷം ഡോക്ടർ പുറത്തു എത്തി. മീര എന്റെ ഗീതു… എന്റെ കുഞ്ഞുങ്ങൾ… പറയു മീര… അവർക്ക് കൊഴപ്പം ഒന്നും ഇല്ലല്ലോ? വിവേക്.. ഗീതു ഇപ്പൊ നോർമൽ ആണ്.. കുറച്ചു കഴിഞ്ഞു ബോധം തെളിയും. കുഞ്ഞിനെ ഞങ്ങൾ icu ലേക്ക് ഷിഫ്റ്റ്‌ ചെയ്തു. പക്ഷേ i am sorry. കുഞ്ഞുങ്ങളിൽ ഒരാളെ രക്ഷിക്കനെ ഞങ്ങൾക്ക് കഴിഞ്ഞുള്ളു. രണ്ടു പേരും പെൺകുട്ടികൾ ആയിരുന്നു. എന്റെ മോളു… ഞാൻ എന്റെ പെണ്ണിനോട് ഇനി എന്തു പറയും? അവൾ ഇതു എങ്ങനെ സഹിക്കും. നിലത്തു വീണു കരയുന്ന വിവേകിനെ സമാധാനിപ്പിക്കാൻ എല്ലാരും പാടു പെട്ടു. Mr.വിവേക് ഇത് കുഞ്ഞിന്റെ ബോഡി ആണ്…വാങ്ങിക്കു. നേഴ്സ്ന്റെ കൈയിൽ നിന്നും ജീവനറ്റ കുഞ്ഞിനെ വാങ്ങുമ്പോൾ വിവേകിന്റെ കൈകൾ തളരുന്നുണ്ടയിരുന്നു. ജീവനറ്റ ആ കുഞ്ഞു ശരീരതെ നെഞ്ചോടു ചേർത്ത് ഉമ്മകൾ കൊണ്ടു മൂടുന്ന കാഴ്ച്ച ആർക്കും കണ്ടു നിൽക്കാൻ കഴിയുമായിരുന്നില്ല. കുഞ്ഞിന്റെ വിയോഗം അറിഞ്ഞു നെഞ്ചു പൊട്ടി കരയുന്ന ഗീതു എല്ലാവർക്കും ഒരു നൊമ്പരം ആയി. ഒരു കുഞ്ഞിനെ മാറോടു അണച്ചു അകന്നു പോയ ഓമൽ കുഞ്ഞിനെ ഓർത്തു കരയുന്ന ഒരമ്മ. ഒരു തീരാ നൊമ്പരം ആയി മാറി…ഒരു അമ്മയുടെ കണ്ണുനീരിന്റെ ശക്തിയും വേദനയും വിരിയും മുൻപേ കൊഴിഞ്ഞു പോയ ആ പൂമൊട്ടിനെ ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ആ അമ്മക്ക് തിരിച്ചു നൽകും എന്നു നമുക്ക് പ്രതീക്ഷിക്കാം. സ്നേഹപൂർവ്വം മിഴി (എന്റെ ആദ്യ കഥ സ്വീകരിച്ച എല്ലാവർക്കും നന്ദി. ഇതും നിങ്ങൾ സ്വീകരിക്കും എന്നു പ്രതീക്ഷിക്കുന്നു. വലിയ എഴുത്തുകാരി അല്ലാത്തതു കൊണ്ടു തെറ്റുകൾ ഉണ്ടാകും. ക്ഷമിക്കണം… അഭിപ്രായം പറയാൻ ആരും മറക്കല്ലേ. )

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular