Connect with us

തുടർക്കഥകൾ

അന്ന, ഭാഗം 22

Published

on

രചന: അനൂപ് അനു

“അമലമ്മേ”…. ആർത്തുലച്ചു വീശിയടിക്കുന്ന കൂറ്റൻ തിരമാലകളെ പോലെ ഉയർന്നു വന്ന അന്നയുടെ ശൗര്യം കലർന്ന ശബ്ദം കേൾക്കെ അവർ പിന്നിലേക്ക് തിരിഞ്ഞുനോക്കി… അഗ്നിപോലെരിയുന്ന കണ്ണുകളോടെ അവരിലേക്കു നോട്ടം പായിക്കുന്ന അന്നയിൽ ഒരു താക്കീതിന്റെ ഭാവങ്ങൾ പ്രതിഫലിച്ചിരുന്നു…. അവളുടെ എരിയുന്ന കണ്ണുകളിലെ കോപം ഒരുവേള ഫെലിക്സിലേക്ക് തറഞ്ഞു നിന്നു…..ആ കോപാഗ്നിയുടെ താപമേറ്റു അവന്റെ ഹൃദയം പൊള്ളിയടരുകയായിരുന്നു …. എന്നോ അവളുടെ ജീവിതത്തിന്റെ ഉൾത്താളുകളിൽ കോറിവരക്കപ്പെട്ട വേദനയുടെ കഥകൾ ഇനിയൊരിക്കലും മറ്റാർക്കും മുന്നിൽ തുറന്നുകാട്ടാൻ അന്ന ആഗ്രഹിച്ചിരുന്നില്ല…. പ്രേത്യേകിച്ചും എല്ലാത്തിനും കാരണക്കാരനായ ഫെലിക്സ് എന്ന അധമന്റെ മുന്നിൽ…. ആ നിമിഷം അന്നയിൽ കണ്ട അപരിചിതമായ മുഖഭാവം അമലാമ്മയിൽ ആശങ്കകൾ ഉണർത്തി…. അന്ന അവർക്കു മുന്നിൽ നിന്നു മുഖം വെട്ടിത്തിരിച്ച ശേഷം കുറച്ചകലെയായി കളിച്ചുകൊണ്ട് നിൽക്കുന്ന മിന്നുമോളുടെ കൈകളിൽ ബലമായി പിടിച്ചു വലിച്ചു ഓർഫനേജിന്റെ കവാടം കടന്നു പുറത്തേക്കു പോയി….. അവരെ കടന്നു പോയ അന്നയിലേക്ക് തന്നെ നോട്ടമെറിഞ്ഞ മൂവരുടെയും നയനങ്ങളിൽ കണ്ണുനീർ പൊഴിഞ്ഞു…. ഫെലിക്സിന്റെ ഉള്ളം ചെങ്കനൽ ചൂളപോലെ കുറ്റബോധത്താൽ നീറി പുകയാൻ ആരംഭിച്ചു…അന്നയുടെ കൈകളിൽ തൂങ്ങി പിന്നിലേക്ക് നോക്കിക്കൊണ്ട് നടന്നു നീങ്ങുന്ന തന്റെ ചോരയിൽ പിറന്ന മിന്നുമോളുടെ, നിഷ്കളങ്കമായ മുഖം കാൺകെ ഫെലിക്സിൽ ഹൃദയം നുറുങ്ങുന്ന വേദന അനുഭവപ്പെട്ടു…. ഒന്നുമറിയാത്ത ആ കുഞ്ഞുപോലും തന്റെ വൈരാഗ്യത്തിനു മുന്നിൽ ഇരയാകേണ്ടി വന്നതോർത്തു അവൻ തന്റെ ജന്മത്തെ സ്വയം ശപിച്ചു… മിന്നുമോൾ അവനരികിലേക്കു ഓടിയമ്പോഴും തന്നെ സ്പരർശിക്കുമ്പോഴും, തന്റെ ഇടനെഞ്ചിലേക്ക് ചേർത്തണയ്ക്കപ്പെമ്പോഴും അവന്റെ ശരീരത്തിലേക്ക് പായുന്ന മിന്നൽപിണരുകളുടെ യഥാർത്ഥ കാരണം ഫെലിക്സ് തിരിച്ചറിയുകയായിരുന്നു..രക്തം രക്തത്തെ തിരിച്ചറിഞ്ഞ ആ നിമിഷങ്ങൾ അവൻ ഓർത്തെടുക്കുകയായിരുന്നു … “പോകാം…” ആലീസ് കനത്ത സ്വരത്തോടെ ഫെലിക്സിനോടെന്നപോലെ പറഞ്ഞുകൊണ്ട് സമീപത്തായി നിർത്തി ഇട്ടിരുന്ന കാറിന്റെ പിൻ സീറ്റിലേക്ക് കയറി ഡോർ ശക്തിയായി വലിച്ചടച്ചു…

എന്നാൽ അമലമ്മയിൽ നിന്നറിഞ്ഞ യാഥാർഥ്യങ്ങൾ കേൾക്കെ തകർന്നടിഞ്ഞ മനസ്സുമായി ആലീസിന്റെ മാതൃ ഹൃദയം തേങ്ങുന്നുകയിരുന്നു… അന്നയിൽ നിന്നു ഫെലിക്സിലേക്കു പാഞ്ഞ അന്ഗ്നി സ്ഫുരിക്കുന്ന നോട്ടവും, തകർന്നു നിൽക്കുന്ന ഫെലിക്സിന്റെ മുഖവും സാഹചര്യത്തിന്റെ സാമ്യതകളും എല്ലാം ഫെലിക്സ് ആയിരുന്നു അന്നയുടെ ജീവിതത്തിലെ വില്ലൻ എന്ന സംശയം ആലീസിൽ ഊട്ടിയുറപ്പിച്ചു.. വേഗതയുടെ അതിർവരമ്പുകൾ താണ്ടി ഫെലിക്സിന്റെ കാർ ഓർഫനേജിന്റെ കാവാടം കടന്നു പുറത്തേക്കു പോയി….കാറ്റിൽ പരന്ന പൂഴി മൺതരികൾ അന്തരീക്ഷത്തിൽ ആവരണം പോലെ പുതച്ചു നിന്നു… മിന്നുമോളുടെ കൈത്തണ്ടയിൽ പിടിയമർത്തിക്കൊണ്ടു അവൾക്കൊപ്പം വീട്ടിലേക്കു നടക്കുകയായിരുന്നു അന്ന… ഇടവഴിയിൽ വീണുകിടന്ന കരിയിലകൾ അവരുടെ കാൽപാദങ്ങളാൽ ഞെരിഞ്ഞമരുന്ന ശബ്ദം ആ നിശ്ശബ്ദതകൾക്കു വിള്ളൽ വീഴ്ത്തി….അന്നയുടെ ഹൃദയവും ആ കരിയിലകൾ പോലെ ഞെരിഞ്ഞമരുകയായിരുന്നു…. അവളുടെ കണ്ണുകളിൽ നിന്നൊലിച്ചിറങ്ങുന്ന ജലപ്രവാഹം ഭൂമിയിൽ പതിക്കാതെ കാറ്റിന്റെ ഗതിയാൽ ഇരു വശത്തേക്കും ചിതറി തെറിച്ചു… എന്നാൽ അവൾക്കിന്നീ ഭൂമിയിൽ ആകെ സ്വന്തമായുള്ള മിന്നുമോളെ തനിക്കു നഷ്ടപ്പെടുമോ എന്ന ഭയം ഒരുവേള അന്നയെ വേട്ടയാടാൻ തുടങ്ങി…കാലം മറപുതപ്പിച്ച സത്യങ്ങൾ ഒരിക്കൽപോലും ഫെലിക്സിലേക്കു എത്തപ്പെടണമെന്നു അവൾ ആഗ്രഹിച്ചിരുന്നില്ല… ഒരിക്കൽ തന്റെ ജീവിതം വച്ചു പോരാടി ജയിച്ചവന് മുന്നിലേക്ക്‌ ഒരു കളിപ്പാവയെ പോലെ നിന്നുകൊടുക്കാൻ അവൾക്ക് മനസ്സില്ലായിയുന്നു. കാലം തന്ന കെടുതികളിൽ നിന്നും ഉയർത്തെഴുനേറ്റ ഒരു പുനർജന്മമായിരുന്നു അന്നയുടേത്….ഇനിയൊരിക്കലും ആർക്കു മുന്നിലും തോറ്റുകൊടുക്കാൻ തയ്യാറാകാത്ത ഒരിക്കൽ വേട്ടയാടപ്പെട്ട ഒരു പെണ്ണിന്റെ ഉറച്ചമനസ്സ്…

മാളിയേക്കൽ തറവാടിന്റെ കാർ പോർച്ചിനുള്ളിലായി നിർത്തയിട്ട, തന്റെ കാറിൽ നിന്നും പുറത്തേക്കിറങ്ങാതെ, സീറ്റിലേക്ക് ചാരി കിടക്കുകയായിരുന്നു ഫെലിക്സ്…ആലീസ് അവനെ ഗൗനിക്കാതെ തന്നെ ഡോർ തുറന്നിറങ്ങി വീടിനുള്ളിലേക്ക് കയറിപ്പോയി…. എല്ലാമറിഞ്ഞിട്ടും ആലീസിലുണ്ടായ മൗനം ആയിരുന്നു അവനിൽ സന്ദേഹം ജനിപ്പിച്ചത് …. ഒരിക്കൽ അന്നയോടു ചെയ്ത പ്രവർത്തിയുടെ ആഴവും പരപ്പും അവനു അളന്നു തിട്ടപ്പെടുത്താനാവുന്നതിലും അധികം ആയിരുന്നു…. അവന്റെ കണ്ണുകളിലും മനസ്സിലും എല്ലാം അന്നയുടെയും മിന്നുമോളുടെയും മുഖങ്ങൾ മാറി മാറി തെളിഞ്ഞു വന്നു…കൈ എത്തി പിടിക്കാവുന്ന ദൂരത്തായിട്ടുപോലും ഹൃദയങ്ങൾ തമ്മിൽ ആയിരം കാതം അകലെയാണ് എന്ന സത്യം അവന്റെ ചിന്തകളെ ഭ്രാന്തമാക്കി… ഫെലിക്സ് മടിയോടെ കാറിൽ നിന്നിറങ്ങി വീടിനകത്തേക്ക് നടന്നു..ഡൈനിങ്ങ് റൂമിലെ മാർബിൾ പ്രതലമുള്ള മേശമേൽ തല ചായ്ച്ചു കിടക്കുന്ന ആലീസിനെ കാൺകെ അവൻ മെല്ലെ അവർക്കരികിലേക്കു ചെന്നു…. “മമ്മീ…” ഫെലിക്സ് ഇടറിയ സ്വരത്തിൽ വിളിച്ചു അവരുടെ തോളിൽ തന്റെ കരങ്ങളാൽ സ്പർശിച്ചു. ആ നിമിഷം അവരിൽ നിന്നുണ്ടായേക്കാവുന്ന പ്രതികരണത്തെ അവൻ ഭയക്കുന്നുണ്ടായിരുന്നു…..സത്യങ്ങൾ എല്ലാം ആലീസ് മനസ്സിലാക്കിയ എന്ന ബോധ്യം അവനുണ്ടായിരുന്നു…. അരികിലായി ഫെലിക്സിന്റെ സാമിപ്യം തിരിച്ചറിഞ്ഞ ആലീസ് തല ഉയർത്തി പുച്ഛത്തോടെ അവന്റെ കലങ്ങിയ കണ്ണുകളിലേക്കു തുറിച്ചു നോക്കി…. “ഇനി മേലാൽ നീ എന്നെ അങ്ങനെ വിളിക്കരുത്.”…. തോളിലമർന്നിരിക്കുന്ന ഫെലിക്സിന്റെ കൈകൾ തട്ടി എറിഞ്ഞുകൊണ്ടു ഒരലർച്ച പോലെ ഉയർന്നുവന്ന ആലീസിന്റെ ശബ്ദം കേൾക്കെ ഫെലിക്സ് ഒരുവേള സ്തംഭിച്ചു നിന്നുപോയി … അവൻ മൂകതയോടെ പിന്നിലായുള്ള ഭിത്തിയിലേക്കു ചാരിക്കൊണ്ട് അവർക്കുമിന്നിൽ തല കുനിച്ചു നിന്നു… അവന്റെ മൗനം അവരെ വീണ്ടും ചൊടിപ്പിച്ചു….. “ഇന്ന് ഞാനീ ലോകത്തു എന്തിനേക്കാളേറെ വെറുക്കുന്നത് എന്നെ തന്നെയാണ് ഫെലി… കാരണം നിന്നെപോലൊരു മൃഗതുല്യനായവനെ പത്തുമാസം ചുമന്നു ജന്മം നൽകിയതിന്….” “ആരോരുമില്ലാത്ത അബലയായ ഒരു പെണ്ണിനെ പകയുടെ കടിഞ്ഞാണുകൾ ഭേദിച്ച് മൃഗീയമായി ഭോഗിച്ച ശേഷം പിച്ചി ചീന്തി എറിഞ്ഞപ്പോൾ നീ ഓർത്തിരുന്നില്ലേ അവളെ പോലൊരു സ്ത്രീയാണ് നിന്റെ അമ്മയെന്ന്..” “പ്രതികാരം കാമത്തിലൂടെ തീർത്തു അവളിലെ നഗ്ന ശരീരത്തെ വ്രണപ്പെടുത്തിയപ്പോൾ നീ എവിടെയാണെടാ ജയിച്ചത്‌…നീ എവിടയാണ് പക വീട്ടിയത്…” “ആ രാത്രയിൽ അവളുടെ നിലവിളിയുടെ ശബ്ദങ്ങൾ എവിടെ നിന്നോ എന്റെ കാതുകളിലേക്കു തുളച്ചു കയറുന്നു…നിന്നെ എന്റെ കണ്മുന്നിൽ കാണുന്ന ഓരോ നിമിഷവും നിനക്കുമുന്നിൽ ആ രാത്രയിൽ കനിവിനായി കേഴുന്ന ആ പെണ്ണിന്റെ ചിത്രം എന്റെ കണ്മുന്നിലേക്കു കടന്നുവരികയാണ്….”” പൊടുന്നനെ തന്റെ മനസ്സിന്റെ നിയന്ത്രണം നഷ്ട്ടപ്പെട്ട ആലീസ് അരികിലായുള്ള മേശമേൽ ഇരുന്നിരുന്ന മൂർച്ഛയേറിയൊരു കത്തി അവരുടെ കയ്യിലെടുത്തു ഫെലിക്സിനെ ഭ്രാന്തമായി നോക്കിക്കൊണ്ട് അവനുനേരെ തിരിഞ്ഞു…

“ഇതാ കുത്തി ഇറക്കാടാ ഇതെന്റെ നെഞ്ചിലേക്ക്….നിന്റെ കണ്മുന്നിൽ നിന്റെ അമ്മയെന്ന സ്ത്രീ വേദനകൊണ്ടു പിടയുന്നത് നീ കാണണം….നിനക്ക് ജന്മം തന്നതിനുള്ള പാപമോക്ഷമെങ്കിലും എനിക്ക് ലഭിക്കട്ടെ…” ഭ്രാന്തമായ ഒരാവേശത്തോടെ അവരുടെ കയ്യിലിരുന്ന കത്തി ഫെലിക്സിന്റെ കൈകളിലേക്ക് ബലമായി പിടിപ്പിച്ചുകൊണ്ടു അവർ അലറിക്കരഞ്ഞു… ഒന്നും കാണാൻ കഴിയാതെ കണ്ണുകൾ ഇറുക്കി അടച്ചു ഫെലിക്സ് തന്റെ എരിഞ്ഞടങ്ങുന്ന ഹൃദയത്തിന്റെ വേദനയെ കടിച്ചമർത്തി…. ആലീസ് അവന്റെ കൈകളിലേക്ക് പിടിപ്പിച്ച കത്തി ദൂരേക്ക് വലിച്ചെറിഞ്ഞു കൊണ്ട് ഫെലിക്സ് മുകളിലേക്കുള്ള പടികൾ കയറി…. കാറ്റിലാടി ഉലയുന്ന കൂറ്റൻ മരച്ചില്ലകൾ പോലെ നിയന്ത്രണ വിധേയമായ തന്റെ മനസ്സിനെ തളച്ചിടാൻ ഫെലിക്സ് വീണ്ടും ലഹരിയിലേക്കു അഭയം തേടി…. അവന്റെ കാലിൽ കിടന്ന ഷൂസ് അലക്ഷ്യമായി കുടഞ്ഞെറിഞ്ഞുകൊണ്ടു റൂമിന്റെ ഒരു വശത്തായുള്ള ഷെൽഫിൽ നിന്നും മദ്യക്കുപ്പി പുറത്തെടുത്തു… ഒരു ഭ്രമത്തോടെ അതിന്റെ മൂടി തുറന്നു ആ കുപ്പിയുടെ വായിഭാഗം അവന്റെ ചുണ്ടിലേക്കടുപ്പിച്ചു…ആളിപ്പടർന്നുകൊണ്ടു ആ വീര്യം കൂടിയ മദ്യം അവന്റെ ആന്തരാവയവങ്ങളെ പൊള്ളലേൽപ്പിച് ഉള്ളിലേക്ക് പരന്നു….അതവന്റെ ബോധമനസ്സിനെ ഏകാന്തതയുടെ ഉൾക്കാടുകളിലേക്കു കൂട്ടിക്കൊണ്ടുപോയി…ആ നിമിഷവും “അന്ന” എന്ന ഒരേ ഒരു പേരുമാത്രം അവന്റെ ഹൃദയത്തിൽ ഓർമയായി അവന്റെ ചുണ്ടുകളിൽ മന്ത്രിച്ചുകൊണ്ടിരുന്നു … രാത്രിയുടെ ഏതോ യാമത്തിൽ പാതി ലഹരിയിൽ നിന്നുണർന്ന ഫെലിക്സ് ഒരു ഭ്രാന്തനെ പോലെ അലറിക്കരഞ്ഞു….അവന്റെ കുറ്റബോധത്തിന്റെ അലമുറകൾ അങ്ങ് ദൂരെ ആ കൊച്ചുവീടിന്റെ ഇടുങ്ങിയ മുറിയിൽ തന്റെ ജീവന്റെ പാതിയായ മിന്നുമോളെയും മാറിൽ ചേർത്തു കിടക്കുന്ന അന്നയുടെ ഹൃദയത്തിലേക്ക് പതിച്ചു…. തന്നിലേക്ക് പറ്റിച്ചേർന്നു കിടന്നുകൊണ്ട് ഉറങ്ങാതെ കണ്ണുകൾ ചിമ്മുന്ന മിന്നുമോളെ അന്ന തന്റെ കൈകളാൽ ചുറ്റിപ്പിടിച്ചു കുറച്ചു കൂടി ഇറുക്കി ചേർത്തു വച്ചു…. -ലോകം പിഴച്ചവൾ ഇന്ന പട്ടം എനിക്ക് ചാർത്തി തന്നപ്പോഴും, തോൽവികൾക്ക് മുന്നിൽ സധൈര്യം തളരാതെ അതിജീവിച്ചത് നിനക്ക് വേണ്ടിയാണ് മോളേ…എന്നിൽ ക്രൂരതകാട്ടി നിനക്ക് ജന്മം തന്ന നിന്റെ പിതാവ് ഇന്ന് നിന്നെ തിരിച്ചറിഞ്ഞിരിക്കുന്നു…ചിലപ്പോൾ അയാൾ ഏത് നിമിഷവും തേടിയെത്താം…എന്നിൽ നിന്നും നിന്നെ അടർത്തിയെടുക്കാനായി- നിറഞ്ഞു തുളുമ്പിയ തന്റെ കണ്ണുനീരിനെ അവഗണിച്ചു അന്ന ആത്മഗതം പോലെ ഓരോന്നും ഉരുവിട്ടുകൊണ്ടിരുന്നു…. “മിന്നുമോളേ”… സ്നേഹം പൂകിയ ആ സ്വരത്തിൽ അവൾ കണ്ണുകളുയർത്തി അന്നയെ നോക്കി… “മമ്മി മോളോടൊരു കാര്യം ചോദിക്കട്ടെ?” അന്നയുടെ ചോദ്യത്തിനുത്തരമെന്നോണം മിന്നുമോൾ തല കുലുക്കി…. “മോളാഗ്രഹിക്കുന്നതുപോലെ, എന്നെങ്കിലും ഒരുനാൾ നിന്റെ പപ്പ മോളേ തേടി വന്നാൽ നീ ഈ മമ്മിയെ തനിച്ചാക്കി പോകുമോ?…എനിക്ക് നീയല്ലാതെ ഈ ഭൂമിയിൽ സ്വന്തമായി വേറെ ആരും ഇല്ല മോളേ….” അണപൊട്ടി ഒഴുകിയ വികാരങ്ങളെ തടുക്കാൻ ആകാതെ ഒരു പൊട്ടിക്കരച്ചിലോടെ അന്ന മിന്നുമോളേ അടർത്തി മാറ്റിക്കൊണ്ട് കിടക്കയിൽ നിന്നും പിടഞ്ഞെഴുനേറ്റു…. അന്നയുടെ ചോദ്യത്തിന്റെയും അവളുടെ കണ്ണുനീരിന്റെയും പൊരുളറിയാതെ, ഒരാശ്വാസവാക്കുകൾ പോലും ഉരിയാടാനാകാതെ ആ കുരുന്നു ഹൃദയം ഒരു നോവോടെ അന്നയുടെ കണ്ണുനീരിനു മുന്നിൽ സന്ദേഹത്തോടെ നോക്കി നിന്നു… പൊടുന്നനെ മിന്നുമോൾ അന്നയുടെ മടിത്തട്ടിലേക്കിരുന്നുകൊണ്ടു അവളുടെ കണ്ണുനീരിർ തുടച്ചു…ഒരു ആശ്വസിപ്പിക്കൽ എന്നോണം അവൾ അന്നയെ ഇറുകി പുണർന്നു ആ കവിളുകളിൽ മൃദുവായി ചുംബിച്ചു…. നിശ്ശബ്ദതയിലും അന്നയുടെ ചോദ്യങ്ങൾക്കുള്ള ഉത്തരമായിരുന്നു മിന്നുമോൾ ആ പ്രവർത്തിയിലൂടെ കാട്ടിക്കൊടുത്തത്….

ദിവസങ്ങൾക്കുമപ്പുറം അന്നയുടെ ലീവ് തീർന്നു മാളിയേക്കൽ കൺസ്ട്രക്ഷനിൽ തിരികെ ജോലിയിൽ പ്രവേശിക്കേണ്ട ദിവസമായി… സത്യങ്ങൾ അറിഞ്ഞ ഫെലിക്സിനെ അഭിമുഖീകരിക്കാൻ അന്നയ്ക്ക് തയാറെടുപ്പുകൾ ആവശ്യമായി വന്നു….ഗതിമാറി ഒഴുകിവന്ന തെക്കൻ കാറ്റുപോലെ അന്നയുടെ ജീവിതം വീണ്ടും മാറി മറിയാൻ തുടങ്ങുകയായിരുന്നു.. പക്ഷേ ഇനിയും ഒരു പരീക്ഷണത്തിന് കാത്തുനിൽക്കാതെ അന്ന മറ്റൊരു തീരുമാനത്തിലേക്ക് എത്തിച്ചേർന്നു… വീണ്ടും നഷ്ടങ്ങൾ തന്നെ തേടിയെത്തും എന്ന ഭയത്താൽ അവൾ മാളിയേക്കൽ കൺസ്ട്രക്ഷൻസിൽ നിന്നും എന്നെന്നേക്കുമായി പടിയിറങ്ങാൻ തീരുമാനിച്ചു… കുറച്ചു ദിവസങ്ങൾക്കു ശേഷം അന്ന മാളിയേക്കൽ കൺസ്ട്രക്ഷൻസിലേക്കു തിരികെഎത്തി…. “എന്തുപറ്റി അന്നാ ഇത്രയും ദിവസം ലീവ് എടുത്തിട്ട് പോലും നിന്റെ മുഖത്തൊരു പ്രസന്നത ഇല്ലല്ലോ…” അന്നയുടെ ടേബിളിലിരുന്ന ഫയലുകൾ കുറച്ചു ഉള്ളിലേക്ക് നീക്കി വച്ചുകൊണ്ട് ഡയാന അവിടേക്കു കൈകൾ ഊന്നി.. “നിന്റെ തോന്നലാണ് ഡയാന ഞാൻ എപ്പോഴും സന്തോഷവതിയാണ്.. അതൊക്കെ ഇരിക്കട്ടെ… നീ, ഞാൻ ഇല്ലാത്ത ദിവസങ്ങളിലെ ഇവിടുത്തെ വിശേഷങ്ങൾ ഒക്കെ പറഞ്ഞെ , കേൾക്കട്ടെ… സത്യത്തിൽ നിന്നെ ഞാൻ ഒരുപാട് മിസ്സ്‌ ചെയ്തു ഡയാന…” വിഷയം മാറ്റാനായി അന്ന എന്തൊക്കെയോ പറഞ്ഞുകൊണ്ട് ഡയാനയ്ക്കുമുന്നിൽ തപ്പി തടഞ്ഞു… “മുഖം മനസ്സിന്റെ കണ്ണാടിയാണ് അന്നാ… എത്രനാൾ നീ ഒളിച്ചു വയ്ക്കും എന്നോട്….” നീരസം കലർന്ന ഡയാനയുടെ സ്വരം കേൾക്കെ അന്ന എന്ത് പറയണം എന്നറിയാതെ അവളെ തന്നെ നോക്കി നിന്നു… “അന്ന ലീവൊക്കെ കഴിഞ്ഞെത്തിയോ….” പിന്നിലൂടെ അവർക്കരികിലേക്കു നടന്നു വന്ന ലോകേഷിന്റെ ശബ്ദം അവരുടെ ശ്രദ്ധ തിരിച്ചു…. അന്ന അയാളെ കാൺകെ ബഹുമാനപൂർവ്വം എഴുനേറ്റു നിന്നു..ഡയാന പുഞ്ചിരിയോടെ അയാളെ വിഷ് ചെയ്ത ശേഷം ക്യാബിനിലേക്കു തിരികെ പോയി…. അന്നയ്ക്കരികിലായി നിൽക്കുന്ന ലോകേഷ് ഒരുനിമിഷം അവളെ കൺചിമ്മാതെ നോക്കി നിന്നു…. നിഷ്കളങ്കമായ മുഖവും വേദന നിറഞ്ഞ കണ്ണുകളും അവന്റെ ഹൃദയത്തിൽ എവിടെയോ ഒരു നൊമ്പരമായി ഉണർന്നു വന്നു…ഈ പ്രായത്തിൽ ഇത്രയും സഹിച്ച അന്നയെന്ന പെൺകുട്ടിയോടുള്ള സഹതാപമാണെന്നോ അതെന്നു ലോകേഷ് സ്വയം ചിന്തിച്ചു… “ഞാൻ ജോലി രാജിവെക്കാൻ തീരുമാനിച്ചു സാർ..” മുഖപുരകളില്ലാതെ പറയാനായി മുൻകൂട്ടി ഒരുക്കിവെച്ച അവളുടെ ആ വാക്കുകൾ കേൾക്കെ ലോകേഷ് ആശ്ചര്യത്തോടെ അന്നയെ നോക്കി…. “ഫെലിക്സിന്റെ ക്രൂരതകൾ തനിക്ക് മടുത്തിട്ടുണ്ടാകും അല്ലേ..” ലോകേഷിന്റെ ആ മറുചോദ്യത്താൽ തനിക്കുണ്ടായ ഞെട്ടൽ മറച്ചു പിടിച്ചുകൊണ്ടു അന്ന നിശ്ശബ്ദയായി നിന്നു…. “കാരണങ്ങൾ ചോദിച്ചു അന്നയെ ബുദ്ധിമുട്ടിക്കുന്നില്ല ഞാൻ..മാളിയേക്കൽ ഗ്രൂപ്പും ഫെലിക്‌സുമായും ഒക്കെയുള്ള ബന്ധം എന്നിലേക്കും ആ സത്യങ്ങൾ എത്തിച്ചു എന്ന് വിചാരിച്ചോളൂ….” “കാലം കറുപ്പണിയിച്ച ഭൂതകാലത്തിന്റെ കെടുതിയിൽ നിന്നും ധൈര്യത്തോടെ എല്ലാം നേരിട്ട അന്നയ്ക്ക് ഇനിയും കഴിയും ഒരു നല്ല ജീവിതം പടുത്തുയർത്താൻ….വിധി എന്ന രണ്ടക്ഷരത്തെ പഴിച്ചുകൊണ്ടു ഒന്നിനും വിട്ടുകൊടുക്കരുത് തന്റെ ജീവിതം….ജയിക്കണം.. തോൽവിയെ മറന്നുകൊണ്ട്…..” “പിന്നെ എന്ത് ആവശ്യം വന്നാലും അന്നയുടെ ഒരു വിളിക്കപ്പുറം ഞാൻ ഉണ്ടാകും…എന്നെ തന്റെ നല്ല ഒരു സുഹൃത്തായി കണ്ടാൽ മതി….അനുഭവിച്ചു തീർത്ത വേദനകൾക്ക് പകരമായി തനിയ്ക്കായൊരു നല്ലകാലം എവിടെയോ കാത്തിരിക്കുന്നുണ്ടാകാം…”

അന്നയുടെ തോളിൽ തട്ടി അവൾക്ക് ആത്മവിശ്വാസം പകർന്നു നൽകിക്കൊണ്ട് ലോകേഷ് നടന്നകന്നു…. കുറച്ചകലെയായി തന്റെ ക്യാമ്പിന്റെ സമീപത്തു നിന്നുകൊണ്ട്‌, പരസ്പരം സംസാരിക്കുന്ന അന്നയെയും ലോകേഷിനെയും കണ്ട ഫെലിക്സിന്റെ മുഖം പൊടുന്നനെ അകാരണമായ ദേഷ്യത്താൽ തുടുത്തു…. ഇന്നും നിലക്കാത്ത അന്നയോടുള്ള ഭ്രാന്തമായ പ്രേമം ഫെലിക്സിൽ നില നിൽക്കെ അന്നയുടെ തോളിലമർന്ന ലോകേഷിന്റെ കൈകളെ വെട്ടിവീഴ്ത്താൻ പോലും അവനു മടിയില്ലായിരുന്നു… ഉറഞ്ഞു വന്ന കോപം അടക്കാനാകാതെ ഫെലിക്സ് സ്വന്തം ക്യാബിനിലേക്കു കയറിപ്പോകുന്ന ലോകേഷിനെ ലക്ഷ്യമാക്കി മുന്നോട്ടു നടന്നു…ഡോർ തള്ളി തുറന്നുകൊണ്ടു അകത്തേക്ക് കയറിയ ഫെലിക്സ് ദേഷ്യത്താൽ വിറച്ചു… തനിക്കുമുന്നിൽ ജ്വലിച്ച കണ്ണുകളാൽ നോക്കി നിൽക്കുന്ന ഫെലിക്സിനെ ലോകേഷ് അത്ഭുദത്തോടെ നോക്കി… ” അവളെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതു നീയങ്ങു മറന്നേക്കണം ലോകേഷേ..അന്ന, അവൾ എന്റേത് മാത്രമാണ്…അവളെന്റെ കുഞ്ഞിന്റെ അമ്മയാണ്..ഞാൻ വൈകിപ്പോയി ചുറ്റിനും പാറിനടന്ന കഴുകൻ കണ്ണുകളെ തിരിച്ചറിയാതെ എന്റെ പകയുടെ തീയമ്പുകൾ ഞാൻ അവൾക്ക് മേൽ വർഷിച്ചു.” “നിനക്കു അന്നയോടുള്ള ചായ്‌വ് എനിക്ക് അന്നേ മനസ്സിലായതാണ്…ഇനി ഒരു നോട്ടം കൊണ്ടുപോലും അവളിലേക്ക്‌ അടുക്കാൻ ശ്രമിക്കരുത് നീ..” ആജ്ഞയോടെ ഫെലിക്സ് പറഞ്ഞ വാക്കുകൾ കേൾക്കെ ലോകേഷ് പുച്ഛത്തോടെ ചിറി കോട്ടി. “നിർത്തടാ..നീ എന്ത് കരുതി ഒരു കൈ ഞൊടിക്കുമ്പോൾ കൂടെ വരുന്ന മൂന്നാംകിട പെണ്ണിനെ പോലെയാ അവളെന്നോ …ഇപ്പോഴും നീ അവളെ മനസ്സിലാക്കിയിട്ടില്ല ഫെലിക്സ്…അതെ ഞാൻ ആഗ്രഹിച്ചിട്ടുണ്ട് അവളെ….എന്റെ കൂടെ കൂട്ടി അവൾക്കൊരു ജീവിതം കൊടുക്കാൻ…അല്ലാതെ സ്നേഹിച്ച പെണ്ണിനെ എന്തിന്റെ പേരിലായാലും പിച്ചി ചീന്തി വഴിയരികിൽ എറിയാൻ മാത്രം നിന്നെപ്പോലെ ഒരു ക്രൂരൻ അല്ലടാ ഞാൻ….” തനിക്കു നേരെ വാക്കുകൾകൊണ്ട് അസ്ത്രം തൊടുക്കുന്ന ലോകേഷിന്റെ കനത്ത ശബ്ദത്തിനു മുന്നിൽ ഫെലിക്സ് പൊടുന്നവനെ നിശ്ശബ്ദനായി… ലോകേഷ് ഫെലിക്സിനരികിലേക്കു വന്നു നിന്നുകൊണ്ട് ശാന്തമായി അവനെ നോക്കി…. “ലോകത്ത്, അന്നയ്ക്കും കുഞ്ഞിനും ഇനി എന്ത് ലഭിച്ചാലും അതു നിന്നോളം ആകില്ലടാ ഫെലിക്‌സെ…അവളിലേറ്റ മുറിവുകൾക്കും അവൾക്ക് നഷ്ട്ടപ്പെട്ട ജീവിതത്തിനും നിന്റെ ഇനിയുള്ള ജീവിതം നീ പകരം നൽകണം… നിന്റെ തലോടലിനും കരുതലിനും സ്നേഹത്തിനും മാത്രമേ ശരീരത്തിലെന്നോണം അവളുടെ ഹൃദയത്തിലേറ്റ മുറിവിനും ഒരു സ്വാന്തനമാകാൻ കഴിയൂ..പശ്ചാത്താപത്താൽ കഴുകപ്പെടാത്ത ഒരു തെറ്റും ഈ ലോകത്തില്ലടാ” “നിനക്കറിയോ നിന്നിൽ നിന്നും ഒളിച്ചോടാനായി അവളുടെ എക ആശ്രയമായിരുന്ന ഈ ജോലി പോലും അവൾ ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കുന്നയാണ്….” “ഈ ചെറിയ പ്രായത്തിൽ തന്നെ ഇത്രയും ക്രൂരതകൾ നീ അവൾക്ക് കൊടുത്തപ്പോഴും അവൾ നിന്നെ കുറ്റപ്പെടുത്തിയിട്ടുണ്ടോ ഒരിക്കലെങ്കിലും…അതു ചിലപ്പോൾ അവളുടെ ഉള്ളിന്റെ ഉള്ളിൽ വറ്റാതെ കിടക്കുന്ന നിന്നോടുള്ള സ്നേഹം കൊണ്ടാകുമെടാ..നിന്നെ ഒരിക്കലും മറക്കാൻ സാധിക്കാത്തതുകൊണ്ടാകും….” ഫെലിക്സ് ഹൃദയ വേദനയാൽ പൊട്ടിക്കരഞ്ഞുകൊണ്ട്‌ ലോകേഷിനെ ആലിംഗനം ചെയ്തു…താൻ ചെയ്തുപോയ തെറ്റുകളുടെ കുറ്റബോധം അവന്റെ കണ്ണുനീരിനെ ചൂടാണിയിച്ചു… ലോകേഷിന്റെ വാക്കുകൾ ഓരോന്നും ഫെലിക്സിന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയിരുന്നു..അതവനിൽ ഒരു പുത്തൻ പ്രതീക്ഷ നൽകി തുടങ്ങി….അവിടെ കപടതകൾ ഇല്ലാത്ത ഒരു യഥാർത്ഥ സൗഹൃദത്തിന്റെ ഉൾക്കാഴ്ചകൾ ദൃശ്യമായിരുന്നു…. അന്ന് വൈകുന്നേരം മിന്നുമോളേ കൂട്ടിക്കൊണ്ടു പോകാൻ ഓർഫനേജിലേക്കു വന്ന അന്നയുടെ കണ്ണുകൾ, കുറച്ചു ദൂരെയായി പുൽത്തകിടിയിലെ സിമെന്റ്‌ ബഞ്ചിൽ ഇരിക്കുന്ന ആലീസ്, മിന്നുമോളേ വാത്സല്യത്തോടെ മടിയിലിൽ ചേർത്തു വച്ചു കൊഞ്ചിക്കുന്ന കാഴ്ചയിലേക്ക് തറഞ്ഞു നിന്നു…. തനിക്കു മാത്രം സ്വന്തമായതെന്തോ തന്നിൽ നിന്നും നഷ്ടപ്പെടാൻ പോകുന്നു എന്ന തോന്നൽ ഒരുവേള അന്നയിൽ ഉളവായി….അവൾ വേഗത്തിൽ അവർക്കരികിലേക്കു നടന്നുചെന്നു …. അപ്രതീക്ഷിതമായി അന്നയെ മുന്നിൽ കണ്ട ആലീസ് മിന്നുമോളെയും എടുത്തു എഴുനേറ്റു അവൾക്കരികിലേക്കു വന്നു നിന്നു…. മിന്നുമോൾ ആലീസിന്റെ കൈകളിൽ നിന്നൂഴ്ന്നിറങ്ങി അന്നയെ ആഹ്ലാദത്തോടെ ചുറ്റിപ്പിടിച്ചു…തീറ്റതേടി പോയ അമ്മപ്പക്ഷി തിരികെ എത്തുമ്പോൾ കൂട്ടിൽ ഏകയായിരുന്ന പക്ഷിക്കുഞ്ഞിന്റെ അവസ്ഥയായിരുന്നു മിന്നുമോൾക്ക്…. അടുത്ത നിമിഷം ആലീസിനെ നോക്കി ഒരു ചിരി വരുത്തി ഒന്നും മിണ്ടാതെ അവൾ മിന്നുമോളേ കൂട്ടി തിരികെ നടക്കാൻ തുടങ്ങി… “മോളേ അന്നേ….” ആലീസിന്റെ പിൻവിളികൾക്കു കാതോർക്കേ അന്ന ഒരു നീരസത്തോടെ അവരെ തിരിഞ്ഞു നോക്കിക്കൊണ്ട് തന്റെ ചുവടുകളെ നിശ്ചലമാക്കി… “ഒരിക്കലും അവകാശങ്ങൾ സ്ഥാപിച്ചെടുക്കാനല്ല ഞാൻ മിന്നുമോളെ കാണാൻ വന്നത്… കഴിഞ്ഞു പോയ ഒരു രാത്രി പോലും ഒരുപോള കണ്ണടയ്ക്കാൻ ഈ അമ്മച്ചിയ്ക്ക് കഴിഞ്ഞിട്ടില്ല മോളേ..

കൺപോളകൾ അടയുമ്പോൾ നിന്റെയും മിന്നുമോളുടെയും രൂപം ഒരു വേദന പോലെ എന്റെ ഹൃദയത്തെ കീറിമുറിക്കുകയാണ്..അതാണ്‌ ഞാൻ എവിടേക്ക് ഓടി വന്നത്…” അന്ന തിരിച്ചൊരു വാക്കുപോലും ഉരിയാടാതെ ഒരു കൽ പ്രതിമ കണക്കെ ആലീസിനു മുന്നിൽ മൂകയായി നിന്നു…അവളുടെ മൗനം അവരെ വീണ്ടും തളർത്തിക്കൊണ്ടിരുന്നു…ആലീസ് തിരിഞ്ഞു നടന്നു കുറച്ചരികിലായി വച്ചിരുന്ന മിന്നുമോൾക്കു വേണ്ടി വാങ്ങിയ ഉടുപ്പുകളും കളിപ്പാട്ടങ്ങളും എടുത്തുകൊണ്ട് അന്നയ്ക്ക് നേരെ നീട്ടി… “മിന്നുമോൾക്കു വേണ്ടി അമ്മച്ചി സ്നേഹത്തോടെ വാങ്ങിയതാണ് ഇതൊക്കെ..മോളിതു വാങ്ങണം. നിന്റെ സ്വന്തം അമ്മച്ചിയെ പോലെ എന്നെ കാണാൻ നിനക്ക് കഴിയില്ലേ അന്നമോളെ…ഇതൊക്ക അവൾക്ക് അർഹതപ്പെട്ടതാണെന്ന് കൂട്ടിയാൽ മതി..” അടക്കിവെച്ച വികാരങ്ങളെ കൂടുതൽ നേരം അന്നയ്ക്ക് പിടിച്ചു നിർത്താനായില്ല… “അവകാശങ്ങളും അധികാരങ്ങളും ഒരിക്കൽ അതിരുകൾ ലംഘിച്ചപ്പോൾ നിങ്ങളുടെ മകൻ എന്നോട് ചെയ്ത ക്രൂരതയാണ് ഓരോ നിമിഷവും നീറി പുകയുന്ന എന്റെ ഈ ജീവിതം.. കടപുഴകി വീണൊരു പടുവൃക്ഷം പോലെ ഒരിക്കൽ ഫെലിക്സിന്റെ പകയ്ക്കു മുന്നിൽ എന്നെന്നേക്കുമായി നിലം പതിച്ചതായിരുന്നു ഞാൻ… ആ ആഘാദങ്ങളിൽ നിന്നും മോചിതായിട്ടേ ഉള്ളൂ…വീണ്ടുമൊരു തകർച്ചയ്ക്കിനി അമ്മച്ചി കാരണക്കാരി ആകരുത്…,” “ഇന്ന് ഞാൻ ഇതുപോലെ നിങ്ങൾക്ക് മുന്നിൽ ജീവനോടെ നിൽക്കുന്നു എങ്കിൽ അതിനു കാരണം നിങ്ങളുടെ മകന്റെ ക്രൂരതകൾ മൂലം എന്നിൽ ഉളവായ ഈ നിൽക്കുന്ന എന്റെ മകളാണ്….അവൾക്ക് വേണ്ടിയാണ് ഞാൻ ഈ ലോകത്തിനു മുന്നിൽ എല്ലാം സഹിച്ചു നിശ്ശബ്ദയായതു…അവൾക്ക് വേണ്ടി മാത്രം..” അന്നയുടെ ഓരോ വാക്കുകളും ആലീസ് ഹൃദയ വേദനയോടെ കേട്ടു നിന്നു…അവരിലും പ്രതീക്ഷകൾ അസ്തമിച്ചിരുന്നു.. അനുസരണയില്ലാതെ അവരുടെ കണ്ണുകളും നിറഞ്ഞൊഴുകി… “എല്ലാം മറന്നു മകനോടൊപ്പം ഒരു ജീവിതത്തിനു കഷണിക്കാൻ ആഗ്രഹിക്കുന്ന ഒരു അമ്മ മനസ്സു എനിക്ക് നിങ്ങളിൽ വായിക്കാൻ കഴിയും അമ്മച്ചി….ഒരിക്കലും കൂട്ടിച്ചേർക്കാൻ കഴിയാത്ത വിധം അടർന്നു പോയ കണ്ണികളായി മാറിപ്പോയതാണ് എന്റെയും ഫെലിക്സിന്റെയും ജീവിതം…” “എന്റെ മനസ്സിനും ശരീരത്തിനും അയാൾ ഏൽപ്പിച്ച മുറിവുകൾ അതെന്റെ മരണം കൊണ്ട് മാത്രമേ ചിലപ്പോൾ എനിക്ക് മായ്ച്ചു കളയാനാകൂ…” “ദയവു ചെയ്തു എന്നെയും എന്റെ മോളെയും അമ്മച്ചിയിനി കാണാൻ വരരുത് ഒരു നിസ്സഹായയായ പെണ്ണിന്റെ അപേക്ഷയായി ഇതിനെ സ്വീകരിക്കണം…” അവൾ ആലീസിനു നേരെ തന്റെ കൈകൾ കൂപ്പി അപേക്ഷയോടെ പറഞ്ഞു…അന്നയുടെ കണ്ണുകളിൽ നിന്നും ഒരു തുള്ളി കണ്ണുനീർ അടർന്നു വീണു….അവളുടെ ക്ഷോഭം നിറഞ്ഞ വാക്കുകൾക്ക് മുന്നിൽ ആലീസ് തല കുനിച്ചു….അവർക്കു നടുവിലായി മിന്നുമോൾ ഒരു മൂക സാക്ഷിയായി നിന്നു…. “പിന്നെ എന്റെ മകൾക്കായി വാങ്ങിയ ഈ സമ്മാനങ്ങൾക്കൊക്കെ അർഹരായ, ആരുമില്ലാത്ത ഒരുപാട് അനാഥ കുഞ്ഞുങ്ങൾ ഇതിനുള്ളിലുണ്ട് അതവിടെ കൊടുത്തേക്കു… അതിൽ ശേഷിച്ച പങ്ക് ഞാൻ മിന്നുമോൾക്കായി എടുത്തോളാം…ഇനിയെന്നും അവരിലൊരാളായി മാത്രം മിന്നുമോളേ കണ്ടാൽ മതി അമ്മച്ചി…” അന്ന സ്നേഹവാക്കുകളോടെ ആ സമ്മാനങ്ങൾ അവർക്കു മുന്നിൽ നിരസിച്ചു… ആലീസ് വീണ്ടും എന്തോ അന്നയോടു ചോദിക്കാനെന്നോണം തന്റെ മുഖം അവളിലേക്ക്‌ “അമ്മച്ചി മോളോടൊരു കാര്യം ചോദിക്കട്ടെ..മകനെ ന്യായീകരിക്കാനല്ല…എന്റെ ഒരു ആശ്വാസത്തിന്…തെറ്റാണെങ്കിൽ എന്നോട് മോളു ക്ഷമിക്കണം”…. കാറ്റിൽ പറന്ന സാരിത്തലപ്പുകളെ മുന്നിലേക്കൊതുക്കി വച്ചുകൊണ്ടു അന്ന അവരെ സംശയത്തോടെ നോക്കി…. “നീ ആർക്കു വേണ്ടിയാണ് മോളേ അന്ന് ഫെലിക്സിന്റെ സ്നേഹത്തെ തട്ടിയെറിഞ്ഞത്… നിന്റെ പിടയുന്ന ഹൃദയത്തിൽ അവനോടുള്ള അഗാധമായ പ്രണയം ഒളിച്ചു വച്ചിട്ട് എന്തിനാണ് ചെയ്യാത്ത കുറ്റത്തെ അവനിൽ ആരോപിച്ചത്…” “നിന്നിൽ ഫെലിക്സിനോട് ഒരിറ്റു സ്നേഹം പോലും അവശേഷിക്കുന്നില്ലെങ്കിൽ എന്തിനാണ് അന്നേ പിഴുതെറിയാതെ അവൻ തന്ന വിഴുപ്പിനെ നീ ചുമന്നത്‌…” കനത്ത ശബ്ദത്തിൽ ആലീസിൽ നിന്നുയർന്നു പൊങ്ങിയ ആ ചോദ്യങ്ങൾക്കു മുന്നിൽ അന്ന ഒരുനിമിഷം പതറിപ്പോയി… “ഒരിക്കൽ പെയ്തൊഴിഞ്ഞ പേമാരിയിലെ ഇടിയും മിന്നലുമേറ്റു തകർന്നടിഞ്ഞ എന്റെ ജീവിതത്തിലെ ആർക്കും നികത്താനാകാത്ത നഷ്ടങ്ങളുടെ കണക്കുകൾ ഇനി ഞാൻ നിങ്ങൾക്ക് മുന്നിൽ ബോധിപ്പിക്കേണ്ട എന്ത് കാര്യമാണ് അമ്മച്ചി…” “പലരുടെയും സ്വാർത്ഥതയ്ക്കു മുന്നിൽ എന്റെ സ്നേഹത്തെ ഞാൻ ബലികൊടുത്തു…കെട്ടി ആടേണ്ടി വന്നു എനിക്കാവേഷം…അന്ന് അനാഥയായ ആരോരും ഇല്ലാത്തൊരു പെണ്ണിന്റെ മുന്നിൽ മറ്റു വഴികൾ ഒന്നും തന്നെ ഇല്ലായിരുന്നു….” “എല്ലാം നിങ്ങളുടെ മകന് വേണ്ടി ആയിരുന്നു….എന്നിട്ട് എന്നെ അറിയാൻ ശ്രമിക്കാതെ എന്നിലെ എന്നെ മനസ്സിലാക്കാൻ ശ്രമിക്കാതെ തച്ചുടച്ചെറിഞ്ഞു എന്റെ ജീവിതത്തെ അയാൾ…” “ഓരോരുത്തർക്കും ഉള്ള ശിക്ഷകൾ ഞാൻ വിധിയുടെ നീതിപീഠത്തിന് മുന്നിൽ വിട്ടു കൊടുത്തു…ഇനിയവയെ പൊടി തട്ടി എടുത്തു ഉറക്കെ വിളിച്ചു പറഞ്ഞാൽ എന്റെ നഷ്ടങ്ങൾ എന്നെ തേടി വരുമോ..?”

“ചെയ്തു പോയ തെറ്റുകൾ ഓർക്കെ അയാൾ നീറി പുകയും…. കുറ്റബോധത്തിന്റെ കാണാ ചുഴികളിൽ വീണു ഒരു ഭ്രാന്തനെ പോലെ എന്റെ മുന്നിൽ അയാൾ അലഞ്ഞു നടക്കും..കാലം ഒരിക്കൽ എന്റെ കാൽച്ചുവട്ടിൽ കൊണ്ട് വരും..മുറിവേറ്റ ഒരു പെണ്ണിന്റെ നോവിന്റെ വിലയായി അത് എണ്ണപ്പെട്ടോട്ടെ…” ആക്രോശത്തോടെ അന്നയിലുയർന്ന സ്വരം ആലീസിൽ ഒരുവേള പരിഭ്രാന്തി ഉണർത്തി… അവളുടെ ആ ഭാവമാറ്റം അവർ പ്രതീക്ഷിച്ചിരുന്നില്ല…അവൾ അനുഭവിച്ച ഇനിയും തോരാത്ത വേദനകൾ ആകാം ഈ പെയ്തിറങ്ങിയതെന്നു ആലീസ് വേദനയോടെ ഓർത്തു… സ്വന്തം മകൻ വെണ്ണീറാക്കിയ ഒരു പെണ്ണിന്റെ ജീവിതത്തിനു മുന്നിൽ ഒന്നും ചെയ്യാനാകാതെ ആലീസ് ആ ഓർഫനേജിന്റെ മുറ്റത്ത്‌ പ്രതീക്ഷകൾ അസ്തമിച്ചവളെ പോലെ തകർന്ന മനസ്സുമായി ദൂരേക്ക് നടന്നകലുന്ന അന്നയെയും മിന്നുമോളെയും നോക്കി നിന്നു… എന്നാൽ ഓർഫനേജിന്റെ പ്രധാന കവാടത്തിനു സമീപത്തായുള്ള റോഡിനൊരുവശത്തു അന്നയെ പിന്തുടർന്നുവന്ന ഫെലിക്സിന്റെ കാർ നിർത്തിയിട്ടിട്ടുണ്ടായിരുന്നു… ഇരുട്ടിലും വെളിച്ചത്തിലും ഊണിലും ഉറക്കത്തിലും എല്ലാം ഫെലിക്സിൽ മനസ്സിൽ അന്നയുടെ മുഖം മാത്രം ഒരു സ്പടികം കണക്കെ തെളിഞ്ഞു നിന്നു…അവളോട്‌ ചെയ്തുപോയ അപരാധങ്ങൾക്കെല്ലാം അവന്റെ ഹൃദയം കുറ്റബോധത്താൽ ഓരോ നിമിഷവും ജ്വലിക്കുകയായിരുന്നു…. ചെയ്തുപോയ പ്രവർത്തിയുടെ തീവ്രതയും അതിനിരയായി ബലിയാകേണ്ടി വന്ന അന്നയുടെ ജീവിതവുമെല്ലാം അവന്റെ മനസ്സിന്റെ നിയന്ത്രങ്ങളുടെ കെട്ടുകളെ അറുത്തു മാറ്റാൻ തുടങ്ങി…. അങ്ങു ദൂരേക്ക് നടന്നകലുന്ന അന്നയുടെയും മിന്നുമോളുടെയും രൂപം, ഫെലിക്സിന്റെ തിളങ്ങുന്ന നീലക്കണ്ണുകളിൽ പൊടിഞ്ഞ കണ്ണുനീരാൽ അവ്യക്തമായി തെളിഞ്ഞു നിന്നു….അഗാധമായ ചിന്തകളുടെ വേലിയേറ്റങ്ങൾക്കൊടുവിൽ ഫെലിക്സ് ഭൂതകാലത്തിലെ ചില ഓർമകളിലേക്ക് സഞ്ചരിച്ചു… -എന്തിനു…. എന്തിനു വേണ്ടിയാകാം ഈ ലോകത്തിനു മുന്നിൽ അന്നവൾ എന്നെ ഒരു കുറ്റവാളിയാക്കിയത്…

ഇന്നും അവളുടെ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്ന തന്നോടുള്ള തീഷ്ണമായ പ്രണയം ആർക്കു വേണ്ടിയാണു അന്നവൾ വലിച്ചെറിഞ്ഞത്… തനിക്കും അന്നയ്ക്കും പിന്നിൽ ഒരു നിഴൽ പോലെ പിന്തുടർന്ന് വേട്ടയാടിയ ആ കറുത്ത കൈകൾ അതാരായിരിക്കാം..- ഫെലിക്സിന്റെ മനസ്സിൽ ഒരായിരം സംശയങ്ങളുടെ കൊടുംകാറ്റ് വീശിയടിച്ചു… ഇന്നും അവനറിയാതെ ചതിയുടെ മൂടപ്പെട്ട കഥകൾ…ആ സത്യങ്ങൾ അന്നയിൽ മാത്രം ഇന്നും ഒതുങ്ങി നിൽക്കുന്നു എന്ന് ഫെലിക്സിൽ ബോധ്യമുളവായി. ആ സംശയങ്ങളുടെ മൂടുതേടി അവൻ അന്നയുടെ കാലടികളെ വീണ്ടും പിന്തുടർന്നു.. നേരം സന്ധ്യയോടടുത്തു.പകലും രാത്രിയും സന്ധിക്കാൻ കൊതിച്ച ആ നിമിഷത്തെ കൂരിരുൾ പുതപ്പണിയിക്കാൻ തുടങ്ങി… അന്നയെയും മിന്നുമോളെയും പിന്തുടർന്ന് വന്ന ഫെലിക്സിന്റെ കാർ ഇടവഴികൾതാണ്ടി ഇരുവശങ്ങളിലും മരച്ചില്ലകളാൽ മൂടിയ ആ മൺപാതയിലൂടെ മുന്നോട്ടു നീങ്ങി.. തന്റെ ലക്ഷ്യസ്ഥാനം മനസ്സിലാക്കിയ ഫെലിക്സ് കാർ ഒരു വശത്തേക്ക് നിർത്തിയിട്ട ശേഷം വെട്ടുകല്ലുകളാൽ മതിൽ തീർത്ത ഓട്പാകിയ ആ കൊച്ചു വീടിന്റെ തടികളാൽ നിർമിച്ച ഗേറ്റ് തുറന്നു മുറ്റത്തേക്ക് കയറി… വളർന്നു പൂവിട്ടു നിൽക്കുന്ന ചെടികളിൽ നിന്നും പരക്കുന്ന വാസന അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നുണ്ടായിരുന്നു… വീടിനുള്ളിൽ നിന്നും പുറത്തേക്കു കേൾക്കുന്ന മിന്നുമോളേ കൊഞ്ചലുകൾ അവന്റെ ചുണ്ടിൽ വാത്സല്യത്തിന്റെ പുഞ്ചിരി വിടർത്തി.. ചെയ്തുപോയ തെറ്റുകൾക്ക് മാപ്പുപറയാനെങ്കിലും കുറ്റബോധത്താൽ ചുട്ടുപൊള്ളുന്ന ഫെലിക്സിന്റെ മനസ്സ് കൊതിയ്ക്കുന്നുണ്ടായിരുന്നു…. ആ വീട്ടിന്റെ സിമന്റ്‌ പൂശിയ തിണ്ണയിലേക്കു കയറി നിന്നുകൊണ്ട് അവൻ അടഞ്ഞു കിടന്ന വാതിലിൽ മുട്ടി വിളിച്ചു…. ഒരിക്കൽ പോലും അന്നയുടെ വീട്ടിലേക്കു അമലമ്മയോ ഓർഫനേജിൽ നിന്നോ ആരെങ്കിലും അല്ലാതെ മറ്റാരും വരാറില്ലായിരുന്നു….ഇപ്പോൾ ഈ ഇരുട്ടിയ നേരത്തു തന്നെ തേടി ആരാണ് വരാണുള്ളതെന്ന് അന്ന ആശങ്കയോടെ ഓർത്തു….സംശയങ്ങളെ ധൈര്യത്താൽ കീഴ്പ്പെടുത്തി അന്ന വാതിൽ ലക്ഷ്യമാക്കി നടന്നു… ഓടാമ്പലുകളെ നീക്കി ഇരു വശത്തേക്കും തുറന്നു മാറ്റിയ വാതിൽ പാളികൾക്കു മുന്നിൽ തിളങ്ങുന്ന നീലക്കണ്ണുകളിൽ സ്നേഹം ചാലിച്ചു നിൽക്കുന്ന ഫെലിക്സിന്റെ രൂപം കാൺകെ, അന്ന ഒരു ഞെട്ടലോടെ ആ വാതിൽ പടിമേൽ തറഞ്ഞു നിന്നു… നിലാവൊളിയിൽ അന്നയുടെ മുഖം ശോഭയോടെ തിളങ്ങി… അഴിഞ്ഞു കിടന്ന മുടിയിഴകൾ പുറത്തു നിന്നു വീശിയടിച്ച ഇളം കാറ്റിൽ അവളുടെ മുഖത്തെ തഴുകിക്കൊണ്ടിരുന്നു.. അടുത്ത നിമിഷം അന്നയുടെ സിരകളിലേക്ക്‌ ഇരച്ചു കയറിയ കോപാഗ്നിയാൽ അവളുടെ മുഖം ചുവന്നു തുടുത്തു…. “ഇരുളിന്റെ മറവിൽ പെണ്ണിന്റെ ചൂട് തേടി ഇറങ്ങിയ മാളിയേക്കൽ ഫെലിക്സ് മാമന് വീട് മാറിപ്പോയി…..ഒരിക്കൽ നിങ്ങളുടെ കൈകളാൽ തന്നെ വരഞ്ഞു മുറിക്കപ്പെട്ട , ഉണങ്ങിയ വൃണപ്പാടുകളാൽ പൊതിഞ്ഞ വെറും ചണ്ടിയാക്കപ്പെട്ടൊരു ശരീരം മാത്രമേ, എനിക്ക് നിങ്ങൾക്ക് മുന്നിൽ കാഴ്ചവെക്കാൻ ഉള്ളൂ….” “അന്നേ…..” ചാട്ടുളി പോലെ നെഞ്ചിലേക്ക്‌ തറഞ്ഞു കയറിയ അന്നയുടെ ആ വാക്കുകൾ കേൾക്കെ ഫെലിക്സ് നിശ്ചലനായി നിന്നു…..അവനു മുന്നിൽ ആ വീടിന്റെ വാതിലുകൾ കൊട്ടിയടയ്ക്കപ്പെട്ടു…..(തുടരും )

ഇനിയുള്ള ഭാഗങ്ങൾ പെട്ടന്ന് തന്നെ പോസ്റ്റ് ചെയ്യുന്നതാണ്, കഥ വായിക്കുന്ന എല്ലാ കൂട്ടുകാരും ദയവായി ലൈക്ക് ഷെയർ ചെയ്ത് പ്രോത്സാഹനം നൽകുക…

Love

ആലില താലി ചാർത്തി ദുർഗയെ തന്റെതാക്കിയ കാലം തൊട്ട് അവർ മത്സരിച്ചു സ്നേഹിക്കുകയായിരുന്നു…

Published

on

രചന: അക്ഷര മോഹൻ

“ച്ഛേ അമ്മൂത്തിടെ അമ്മ എപ്പോയ വദുന്നേ…” തന്റെ നെഞ്ചിൽ കിടന്നുകൊണ്ട് രണ്ട് കുഞ്ഞികൈകളും താടിയിൽ വച്ചു ചോദിക്കുന്ന അമ്മു മോളെ കണ്ടപ്പോൾ എന്തുകൊണ്ടോ ആദിത്യന്റെ ഹൃദയം വിങ്ങി… “അമ്മ പെട്ടെന്ന് വരൂലോ അച്ഛേടെ അമ്മൂട്ടിയെ കാണാൻ…അമ്മ അമ്മൂട്ടിക്ക് പാപ്പം തരും അമ്മൂട്ടിയെ കുളിപ്പിക്കും അമ്മൂട്ടിടെ കൂടെ കളിക്കും…ട്ടോ” “ചത്യം…” പീലികൾ നിറഞ്ഞ കണ്ണുകൾ വിടർത്തി ചോദിച്ചപ്പോൾ അയാൾ ഒന്നുകൂടെ ആ കുഞ്ഞിനെ നെഞ്ചോടടക്കി പിടിച്ചു… “ആട കണ്ണാ ചത്യം..” കുഞ്ഞു നെറ്റിയിൽ ഉമ്മ വച്ചു പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് മുഖം വിടരുന്നതും കുഞ്ഞരി പല്ലുകൾ കാട്ടി ചിരിക്കുന്നതും അയാൾ നോക്കി നിന്നു… അയാളുടെ കൈ വിടുവിച്ചു നെഞ്ചിൽ കയറി ഇരുന്ന് ആ കുഞ്ഞിപ്പെണ്ണ് അയാളുടെ മുഖം നിറയെ തുരു തുരെ ഉമ്മ വച്ചു.. “നാളെ അങ്കമ്പാദിൽ പോയിട്ടമ്പോ അമ്മൂത്തി കിച്ചൂത്തനോദു പദയൂലോ കിച്ചൂത്തന്റെ അമ്മേ പോലെ എനിച്ചും അമ്മ പാപ്പം വാദിതദുംന്ന്…” അയാളുടെ മീശയിൽ പിടിച്ചു വലിച്ചു കൊണ്ട് കൊഞ്ചലോടെ പറയുന്ന അമ്മുമോളെ കട്ടിലിൽ നെഞ്ചോട് ചേർത്ത് കിടത്തി കുഞ്ഞു മുടിയിലൂടെ വിരലോടിച്ചു… “നമുക്ക് പറയാം ട്ടോ…ഇപ്പൊ അച്ഛേടെ അമ്മൂത്തി ഒങ്ങിക്കോ…” ഒന്നുകൂടെ നെറ്റിയിൽ ഉമ്മവച്ചു കൊണ്ട് പറഞ്ഞപ്പോൾ അമ്മുമോളും അയാളെ ചുറ്റി പിടിച്ചു കിടന്നു… അമ്മൂട്ടി ഉറക്കത്തിലേക്ക് വഴുതി വീണപ്പോൾ ആദിത്യന്റെ മനസ്സ് വർഷങ്ങൾ പിറകിലോട്ട് പോവുകയായിരുന്നു…

“ഈ ഭ്രാന്തി പെണ്ണിനെ തന്നെ വേണോ ആദിയേട്ടന്…” മുഖത്തിൽ ഒരു ഭാവവ്യത്യാസവും ഇല്ലാതെ തന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കുന്ന ദുർഗയെ അമ്പരപ്പോടെ ആദിത്യൻ നോക്കി നിന്നു… “എനിക്കിനിയും ഭ്രാന്ത്‌ വരും ആദിയേട്ടാ…അങ്ങനെയുള്ള എന്നെ ആദിയേട്ടന് സഹിക്കാൻ പറ്റീന്ന് വരില്ല…” ദൂരെയെങ്ങോട്ടോ മിഴികളൂന്നി പറയുന്നവളെ ആദിത്യൻ ആദ്യമായി കാണുന്നത് പോലെ നോക്കി…അവളുടെ അങ്ങനെയൊരു മുഖം ആദ്യമായി ആയിരുന്നു അവൻ കണ്ടത്… “അമ്മ മാത്രേ ഉണ്ടായിരുന്നുള്ളു എനിക്ക്…അമ്മയെന്ന് പറഞ്ഞാൽ വളർത്തമ്മ…” മൗനം ബേധിച്ചു കൊണ്ട് അവൾ തന്നെ സംസാരിച്ചു തുടങ്ങി… ആറ് വയസ്സ് വരെ അനാഥാലയത്തിൽ ആയിരുന്നു…ചെറിയ ഓർമ്മകൾ മാത്രേ ഉള്ളു…അമ്മക്കും ആരുമില്ലായിരുന്നു എന്നെ പോലെ…ആ അമ്മ എന്നെ കൂടെ കൂട്ടി…എന്നെ സ്വന്തം മകളായി വളർത്തി…ആരോരുമില്ലാത്ത ഞങ്ങൾക്ക് ആരൊക്കെയോ ഉണ്ടെന്ന തോന്നൽ…എനിക്ക് അമ്മയും അമ്മയ്ക്ക് ഞാനും…ജീവിതത്തിൽ ആദ്യമായി സന്തോഷം എന്തെന്നറിഞ്ഞ നാളുകൾ…” ആ ഓർമകളിൽ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു… “പക്ഷേ +2വിലെ പരീക്ഷ കഴിഞ്ഞ അന്ന്…” നൊടിയിടയിൽ കണ്ണുകൾ നിറഞ്ഞൊഴുകി…അവൾ എങ്ങലടിച്ചു കരഞ്ഞു… കരയരുതെന്ന് പറഞ്ഞു അശ്വസിപ്പിക്കാൻ അവന് തോന്നിയെങ്കിലും ഇതുവരെ മനസ്സിൽ ഒളിപ്പിച്ചു വച്ച സങ്കടം കരഞ്ഞു തീർക്കട്ടെയെന്ന് കരുതി അവൻ അവൾ പറയുന്നതിനായി കാതോർത്തു…

“വീട്ടിലേക്കുള്ള അത്യാവശ്യസാധനങ്ങൾ വാങ്ങി സ്കൂളിന് മുന്നിൽ എന്നെ കാത്തുനിൽക്കുവായിരുന്നു ന്റെ അമ്മ..അമ്മയെ കണ്ടിട്ടും കാണാത്ത പോലെ കൂട്ടുകാരുടെ കൂടെ ഞാൻ റോഡിലേക്ക് ഓടി…ന്റെ പിറകെ തന്നെ അമ്മയും..പക്ഷേ എന്നെ മാത്രം കണ്ട അമ്മ റോഡിലൂടെ വന്ന ബസ് കണ്ടില്ല…

” നിറഞ്ഞു കൊണ്ടിരുന്ന കണ്ണുകൾ അവൾ വീണ്ടും വീണ്ടും അമർത്തി തുടച്ചു… “ന്റെ കണ്മുന്നിൽ വച്ചാ ന്റെ അമ്മ…ചോര വാർന്നു പിടഞ്ഞു പിടഞ്ഞു…അവസാനം ന്റെ മടിയിൽ കിടന്നു തന്നെ…” ഒരു പൊട്ടികരച്ചിലോടെ ദുർഗ ആദിത്യന്റെ നെഞ്ചിലേക്ക് വീണു… “ഞാൻ കാരണാ ന്റെ അമ്മ…ഞാൻ അന്ന് അമ്മയുടെ കൂടെ തന്നെ നിന്നിരുന്നെങ്കിൽ ന്റെ അമ്മ ഇന്നും ന്റെ കൂടെ ഉണ്ടാകുവായിരുന്നു…” ആദിത്യന്റെ നെഞ്ചിൽ മുഖമുരസി കൊണ്ടവൾ കരഞ്ഞു… തന്റെ നെഞ്ചിൽ കിടന്നു കണ്ണീർ വാർക്കുന്നവളെ അവൻ മുറുകെ ചേർത്തു പിടിച്ചു… പെട്ടെന്ന് ഒരു പിടച്ചിലോടെ അവൾ അവനിൽ നിന്ന് അകന്നു മാറി… മുഖമുയർത്താതെ മറ്റൊരിടത്തേക്ക് ദൃഷ്ടി പായിച്ചു… “ന്റെ മുന്നിൽ കിടന്നു മരിച്ച അമ്മയുടെ മുഖം…അമ്മ മരിക്കാൻ കാരണം ഞാൻ ആണെന്നുള്ള തോന്നൽ…വീട്ടിൽ ഒറ്റപെട്ട ദിവസങ്ങൾ…അപ്രതീക്ഷിതമായി വീണ്ടും അനാഥത്വം…എല്ലാം കൊണ്ടും ഞാൻ ഭ്രാന്തി ആയി…മുഴു ഭ്രാന്തി…ഒരു വർഷത്തോളം ആശുപത്രിയിൽ…അവിടെ നടന്നതൊന്നും ഇന്നും എനിക്ക് ഓർമ ഇല്ല…ഒടുവിൽ എല്ലാം മാറി വീട്ടിൽ എത്തിയപ്പോൾ എല്ലാവരും ഭ്രാന്തിപ്പെണ്ണെന്ന് പറഞ്ഞു അകറ്റി നിർത്തി…എല്ലായിടത്തും ആ പേര് മാത്രമായി… ദുർഗ എന്ന പേര് ഞാൻ പോലും മറന്നു തുടങ്ങി… ഭ്രാന്തി എന്ന പേര് മാത്രം ചെവിയിൽ മുഴങ്ങി കേട്ടപ്പോൾ വീണ്ടും മനസ്സ് കൈ വിട്ടുപോകുമെന്ന് തോന്നിയപ്പോൾ അവിടം വിട്ടു… പിന്നീട് പഠിച്ചും അതിനിടയിൽ ജോലി ചെയ്തും 7 വർഷം കൊണ്ട് ദാ ഇവിടെ വരെ എത്തി…” കണ്ണുകൾ തുടച്ചു ചെറുപുഞ്ചിരിയോടെ മുന്നിലുള്ള LP സ്കൂൾ ചൂണ്ടി കാണിച്ചവൾ പറഞ്ഞപ്പോൾ അവളുടെ ചുണ്ടിലെ പുഞ്ചിരി അവനിലേക്കും പകർന്നു… “ഇവിടെ ഈ കുട്ട്യോൾടെ കളിയും ചിരിയുമൊക്കെ കാണുമ്പോൾ പഴയതൊക്കെ മറക്കുവാ ഞാൻ…ചിലപ്പോൾ സാഹചര്യങ്ങൾ പ്രതികൂലമായാൽ വീണ്ടും ഞാനൊരു ഭ്രാന്തിയാവാം…വെറുതെ എന്നെ സ്നേഹിച്ച കുറ്റത്തിന് ആദിയേട്ടന്റെ ജീവിതം പാഴാക്കാൻ ഞാൻ സമ്മതിക്കില്ല…” പ്രതീക്ഷയോടെ അവളെ തന്നെ നോക്കി നിൽക്കുന്ന ആദിത്യനോട് പറഞ്ഞു കൊണ്ട് തെളിച്ചമില്ലാത്ത ഒരു ചിരിയോടെ അവൾ തിരിഞ്ഞു നടന്നു… കുഞ്ഞു കുട്ടികളോടുള്ള ഇഷ്ടം കൊണ്ടാണ് താൻ ഈ ജോലിയിലേക്ക് തിരിഞ്ഞത്…ജോയിൻ ചെയ്ത് രണ്ട് വർഷത്തിന് ശേഷമാണ് ദുർഗ വരുന്നത്..ചുണ്ടിൽ എന്നും പുഞ്ചിരി ഉണ്ടാകുമെങ്കിലും അവളുടെ കണ്ണിൽ എന്നുമൊരു വിഷാദമായിരുന്നു… എല്ലാവരോടുമുള്ള അവളുടെ സൗമ്യമായ പെരുമാറ്റം തന്നെയാണ് തന്നെയും അവളിലേക്ക് അടുപ്പിച്ചത്…പതിയെ സൗഹൃദം സ്ഥാപിക്കുകയും അവളുടെ ആദി മാഷ് എന്ന വിളി ആദിയേട്ടനിലേക്ക് മാറുകയും ചെയ്തു…കുറച്ച് കാലങ്ങളായി മനസ്സിൽ കൊണ്ട് നടക്കുന്ന ആഗ്രഹമായിരുന്നു ഇന്ന് തുറന്നു പറഞ്ഞത്…അത് ഇങ്ങനെ ആയപ്പോൾ ഉള്ള സങ്കടം അമ്മയോട് പറയുകയായിരുന്നു ആദിത്യൻ…

“നിനക്ക് അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ നമുക്ക് അവളെ ഇങ്ങട് കൂട്ടാം മോനേ…നിന്നെ ഇഷ്ടമല്ലെന്ന് ദുർഗ മോള് പറഞ്ഞില്ലല്ലോ…അടുത്ത ഞായറാഴ്ച്ച തന്നെ അവൾ താമസിക്കുന്ന ഹോസ്റ്റലിൽ പോയി സംസാരിക്കാം നമുക്ക്…” അമ്മയെയും കൂട്ടി അവളുടെ ഹോസ്റ്റലിലേക്ക് തിരിക്കുമ്പോൾ ഹൃദയം അതിവേഗം മിടിക്കുകയായിരുന്നു…ദുർഗ എതിർപ്പ് പറയരുതേ എന്ന ഒരു പ്രാർത്ഥന മാത്രമേ ഇരുവർക്കും ഉണ്ടായിരുന്നുള്ളു… “ദുർഗ…എനിക്ക് ന്റെ അമ്മ മാത്രേ ഉള്ളു…അമ്മയ്ക്കും ഒത്തിരി ഇഷ്ടാടോ തന്നെ…വന്നൂടെ…ന്റെ കൂടെ…ന്റെ അമ്മയുടെ മകളായിട്ട്…ന്റെ പെണ്ണായിട്ട്…” കസേരയിലിരുന്നു തന്നെ പ്രതീക്ഷയോടെ നോക്കുന്ന അമ്മയിലേക്കും നിറയാൻ വെമ്പി നിൽക്കുന്ന ആദിത്യന്റെ മിഴികളിലേക്കും നോക്കി ഒരു നിമിഷം ദുർഗ എന്ത് പറയണമെന്നറിയാതെ പതറി… “ആദിയേട്ടാ…ഭ്രാന്തിയാ ഞാൻ…ഭ്രാന്തി…” അത് പറഞ്ഞു പൂർത്തിയാക്കുന്നതിനു മുന്നേ ആദിത്യന്റെ കൈവിരലുകൾ ദുർഗയുടെ ചുണ്ടുകളെ പൊതിഞ്ഞിരുന്നു… “നിന്റെ കഴിഞ്ഞ കാലം എനിക്ക് പ്രശ്നമല്ല പെണ്ണേ…അതൊരു കഥയായി മാത്രം ഓർത്താൽ മതി നീയും…” “എനിക്കിനിയും ഭ്രാന്ത് വരും ആദിയേട്ടാ പേടിയാ എനിക്ക്…ആദിയേട്ടന്റെ ജീവിതവും ഞാൻ കാരണം തകരും…വേണ്ട…എനിക്ക് പേടിയാ…” നിറകണ്ണുകളോടെ..ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ പറയുന്ന ആ പെണ്ണിനോട് അവന് എന്തെന്നില്ലാത്ത വാത്സല്യം തോന്നി… “ഒന്നും സംഭവിക്കില്ല…ന്റെ ഭ്രാന്ത്‌ നീയാണ്…അതിനേക്കാൾ വലിയ ഭ്രാന്ത് മറ്റൊന്നുമില്ല…” തന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്ന ദുർഗയോട് പുഞ്ചിരിയോടെ ആദിത്യൻ പറഞ്ഞു… “എന്നെ ഇഷ്ടമാണോ ദുർഗ തനിക്ക്…അതോ എന്നെ ഒഴിവാക്കാൻ വേണ്ടിയാണോ താൻ ഇങ്ങനൊക്കെ…” ആദിത്യന്റെ കലങ്ങിയ കണ്ണുകൾ കണ്ടതും മറ്റൊന്നും ചിന്തിക്കാതെ ദുർഗ അവനെ വാരി പുണർന്നു… “ഇഷ്ടമാണ് എനിക്ക് ന്റെ ആദിയേട്ടനെ…ജീവനാണ് എനിക്ക്…” അവന്റെ നെഞ്ചിൽ തലചായ്ച്ചു പറഞ്ഞ ദുർഗയുടെ നെറ്റിയിൽ ആദിത്യൻ ചുണ്ടുകൾ ചേർത്തു…

ഒരു ആലില താലി ചാർത്തി ദുർഗയെ തന്റെതാക്കിയ കാലം തൊട്ട് അവർ മത്സരിച്ചു സ്നേഹിക്കുകയായിരുന്നു… ഇടയ്ക്ക് അപ്രതീക്ഷിതമായി അമ്മയുടെ മരണം തളർത്തിയെങ്കിലും അമ്മുമോളുടെ വരവോടെ അവർക്കിടയിലേക്ക് പഴയ സന്തോഷം തിരികെ വരികയായിരുന്നു… പക്ഷേ ആ സന്തോഷത്തിനും അധികം ആയുസ്സില്ലാതെ അവരുടെ ജീവിതത്തിൽ കരി നിഴൽ വീണു… അമ്മുമോൾക്ക് അഞ്ച് മാസം പ്രായമായപ്പോൾ കുഞ്ഞിനെ ഇറയത്ത് പായ വിരിച്ചു കിടത്തി കളിപ്പിക്കുന്നതിനിടയിൽ അടുക്കളയിലേക്ക് പോയതായിരുന്നു ദുർഗ…തിരികെ വരുമ്പോഴേക്കും കുഞ്ഞിനെ കാണാതായിരുന്നു… വീണ്ടും ദുർഗ ഒരു ഭ്രാന്തി ആവുകയാണെന്ന് അറിയാതെ ആദിത്യൻ കുഞ്ഞിനെ തിരയുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു… തന്റെ അമ്മയെ പോലെ നൊന്തു പ്രസവിച്ച കുഞ്ഞും താൻ കാരണം തന്നിൽ നിന്നകന്നു പോയി എന്ന് വിശ്വസിച്ച ദുർഗ ആ നിമിഷം തന്നെ മുഴുഭ്രാന്തിയായി… അലറി കരഞ്ഞും സ്വയം വേദനിപ്പിച്ചും അമ്മുമോളുടെ കുഞ്ഞുടുപ്പ് നെഞ്ചോട് ചേർത്ത് പിടിച്ചു ആരെയും കാണാൻ കൂട്ടാക്കാതെ ഇരുന്ന ദുർഗയെ ആശുപത്രിയിൽ എത്തിച്ചു ദിവസങ്ങൾക്ക് ശേഷം തന്നെ ടൗണിലുള്ള നാടോടികളുടെ കൈയിൽ നിന്നും അമ്മൂട്ടിയെ കണ്ടെത്തി… കുഞ്ഞിനേയും കൊണ്ട് ദുർഗയെ കാണാൻ പോയെങ്കിലും ”ന്റെ കുഞ്ഞ് പോയി…ഞാൻ…ഞാനാ…ഞാനാ ന്റെ കുഞ്ഞിനെ കൊണ്ട് കളഞ്ഞേ…” എന്നുള്ള അവളുടെ നിലവിളികൾ മാത്രമായിരുന്നു അവിടെ ഉയർന്നത്… നമ്മുടെ കുഞ്ഞാണെന്നും പറഞ്ഞു അമ്മൂട്ടിയെ ദുർഗയെ കാണിച്ചപ്പോൾ ആരാണെന്ന സംശയത്തോടെ അവനെ നോക്കി പിന്നീട് അവനെ തള്ളി മാറ്റി മുടിയിൽ വിരലുകൾ കോർത്തു വലിച്ചു അവൾ അലറി വിളിച്ചു…

പിന്നീട് പലതവണ ഇത് തന്നെ ആവർത്തിച്ചപ്പോൾ തന്റെ കുഞ്ഞിന്റെ മനസ്സിൽ അവളുടെ അമ്മയുടെ മുഖം ഭ്രാന്തിയായി തെളിയാതിരിക്കാൻ ആദിത്യൻ മനഃപൂർവം അമ്മൂട്ടിയെ കൂടെ കൂട്ടാതെ ആശുപത്രിയിൽ പോയി ദുർഗയെ കണ്ടുമടങ്ങി… അപ്പോഴും ന്റെ കുഞ്ഞ് എന്ന് മാത്രമേ അവളുടെ ചുണ്ടുകൾ മന്ത്രിച്ചുള്ളൂ… എല്ലാം കഴിഞ്ഞു രണ്ട് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു… ആദ്യമായാണ് ഇന്ന് അമ്മൂട്ടി അവളുടെ അമ്മയെ കുറിച്ച് ചോദിച്ചത്… അങ്കണവാടിയിലെ കുട്ടികൾ പറയുന്നത് കൊണ്ടാവാമെന്ന ധാരണയോടെ ഓർമകളെ മായിച്ചു കൊണ്ട് ആദിത്യൻ തന്നെ ചുറ്റിപിടിച്ചുറങ്ങുന്ന അമ്മൂട്ടിയെ ഒന്നുകൂടി ഉമ്മ വച്ചു… “അമ്മൂട്ടിടെ അമ്മ പെട്ടെന്ന് വരുംട്ടോ…” ഉറക്കത്തിൽ ചിരിച്ച കുഞ്ഞിന്റെ ചെവിയിൽ പറഞ്ഞു കൊണ്ട് ആദിത്യനും എപ്പോഴോ ഉറങ്ങി… ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരിക്കെ ആശുപത്രിയിൽ നിന്ന് വന്ന ഫോൺ കാൾ ആയിരുന്നു ആദിത്യനെ ഒരു ദിവസം രാവിലെ ഉണർത്തിയത്… കണ്ണുകൾ താൻ പോലുമറിയാതെ നിറഞ്ഞൊഴുകുമ്പോൾ ആദിത്യൻ സ്വസ്ഥമായി ഉറങ്ങുന്ന അമ്മൂട്ടിയെ വാരിയെടുത്തു മുഖം നിറയെ മതിവരാത്തത് പോലെ വീണ്ടും വീണ്ടും ചുംബിച്ചു… ഉറക്കം പോയ വിഷമത്തിൽ കണ്ണ് തിരുമ്മി ചിണുങ്ങി കൊണ്ട് എഴുന്നേറ്റ അമ്മൂട്ടി അച്ഛയുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ കുഞ്ഞി ചുണ്ടുകൾ ഒന്നൂടി പിളർത്തി ആദിത്യന്റെ തോളിലേക്ക് ചാഞ്ഞു… “കയ്യല്ലേ ച്ഛേ…അച്ഛ കഞ്ഞാൽ അമ്മൂത്തിയും കയ്യും…” തന്റെ കണ്ണുകൾ തുടച്ചു തന്ന് പറയുന്ന അമ്മൂട്ടിയെ ആദിത്യൻ നെഞ്ചോട് ചേർത്തു… “അച്ഛേടെ അമ്മൂട്ടിക്ക് അമ്മയെ കാണണ്ടേ…” അമ്മൂട്ടിയുടെ പുറത്ത് തലോടി കൊണ്ട് ആദിത്യൻ ചോദിച്ചപ്പോൾ അവന്റെ കഴുത്തിൽ മുഖം പൂഴ്ത്തി കിടന്ന അമ്മൂട്ടി ഞെട്ടി പിടഞ്ഞു എഴുന്നേറ്റു… “അമ്മ…” കുഞ്ഞികൈകൾ ആദിത്യന്റെ കവിളിൽ ചേർത്ത് അമ്മൂട്ടിയുടെ കുഞ്ഞിച്ചുണ്ടുകൾ അത് ഉരുവിട്ടപ്പോൾ ആദിത്യൻ ആ കുഞ്ഞി കൈയിൽ ചുണ്ട് ചേർത്തു… “ആട കണ്ണാ…ന്റെ അമ്മൂട്ടിടെ അമ്മ…കാണണ്ടേ അമ്മൂട്ടിക്ക്…” ആദിത്യന്റെ ചോദ്യത്തിന് തലയാട്ടി കൊണ്ട് വീണ്ടും വീണ്ടും വേണമെന്ന് പറഞ്ഞു കൊണ്ടിരുന്നു അമ്മൂട്ടി… “അമ്മൂട്ടി ഷീബാന്റിടെ വീട്ടിൽ നല്ല കുട്ടി ആയിട്ട് ഇരിക്കണം ട്ടോ…അച്ഛ അമ്മേം കൂട്ടി പെട്ടെന്ന് വരാവേ…” അതിനും തലയാട്ടി സമ്മതം മൂളിയ അമ്മൂട്ടിയെ അയൽവീട്ടിൽ ആക്കികൊണ്ട് ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു ആദിത്യൻ… ആശുപത്രിയിൽ നിന്നിറങ്ങി വന്ന ദുർഗ പൊട്ടികരഞ്ഞു കൊണ്ട് ആദിത്യന്റെ നെഞ്ചിലേക്ക് വീണു… “ഭ്രാന്തിയായി പോയി ആദിയേട്ടാ ഞാൻ…” തന്റെ നെഞ്ചിൽ തലയിട്ടടിച്ചു പദം പറയുന്നവളെ ആദിത്യൻ മുറുകെ മുറുകെ പുണർന്നു… അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ച് ആദ്യമായി കാണുന്നത് പോലെ ആദിത്യൻ അവളെ മതിമറന്നു നോക്കി…

“ന്റെ കുഞ്ഞ്…ആദിയേട്ടാ…കാണണം നിക്കെന്റെ മോളെ…”ആദിത്യന്റെ വിരലിൽ വിരലുകൾ ചേർത്ത് ദുർഗ പറഞ്ഞപ്പോൾ അവൻ അവളെ ഒന്നുകൂടെ ചേർത്ത് പിടിച്ചു ചുംബിച്ചു…. ദുർഗയുടെ കൂടെ വീട്ടിലേക്കുള്ള വഴിയേ അമ്മൂട്ടിയുടെ കുറുമ്പുകൾ വാ തോരാതെ പറയുന്ന ആദിത്യനെ കേൾക്കുമ്പോൾ അവളുടെ കണ്ണുകൾ വീണ്ടും വീണ്ടും നിറഞ്ഞു… അച്ഛയുടെ വണ്ടിയുടെ ശബ്ദം കേട്ട് മുറ്റത്തേക്ക് ഓടി വന്ന അമ്മൂട്ടി കൂടെ ദുർഗയെ കണ്ട് സംശയത്തോടെ ആദിത്യനെ നോക്കി അവന്റെ കൈയിലേക്ക് ചാടി കയറി… “അമ്മൂട്ടിടെ അമ്മയാ…” ദുർഗയെ ചേർത്ത് പിടിച്ചു ആദിത്യൻ പറഞ്ഞപ്പോൾ ആ കുഞ്ഞു മുഖം സന്തോഷം കൊണ്ട് വിടർന്നു…പല്ലുകൾ വെളുക്കെ കാട്ടി ചിരിച്ചുകൊണ്ട് ദുർഗയുടെ കവിളിൽ കൈ വച്ചു കൊണ്ട് അവൾ അമ്മേ എന്ന് വിളിച്ചു… “അമ്മൂട്ടീ…അമ്മേടെ കുഞ്ഞാ…”ആദിത്യന്റെ കൈയിൽ നിന്ന് കുഞ്ഞിനെ എടുത്ത് മുഖം നിറയെ മുത്തങ്ങൾ കൊണ്ട് മൂടുമ്പോൾ സങ്കടം കൊണ്ടോ സന്തോഷം കൊണ്ടോ ദുർഗയുടെ കണ്ണുകൾ അവൾ പോലുമറിയാതെ നിറഞ്ഞൊഴുകി… “ശീബാന്റി അമ്മൂത്തിടെ അമ്മയാ…”ഉമ്മറത്തു നില്കുന്നവരെ നോക്കി ദുർഗയുടെ മാറിലേക്ക് പറ്റി ചേർന്ന് ഗമയോടെ അമ്മൂട്ടി പറഞ്ഞപ്പോൾ എല്ലാവരുടെയും ചുണ്ടിൽ നറുപുഞ്ചിരി വിരിഞ്ഞു… ദുർഗയുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു മാറ്റി കൊണ്ട് ആ കുഞ്ഞിപ്പെണ്ണ് അവിടെ ചുണ്ട് ചേർത്തപ്പോൾ ആദിത്യൻ രണ്ട് പേരെയും പൊതിഞ്ഞു പിടിച്ചു ഇനി ഒരിക്കലും കൈ വിടില്ലെന്ന പോലെ….. (അവസാനിച്ചു)

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ…

രചന: അക്ഷര മോഹൻ

Continue Reading

തുടർക്കഥകൾ

പെയ്തൊഴിയാനേരം …… തുടർക്കഥ ഭാഗം പന്ത്രണ്ട്…..

Published

on

രചന: Chethana Rajeesh
അവർ യാത്ര പറഞ്ഞിറങ്ങിയപ്പോൾ മുകളിൽ നിന്നവൾ നോക്കി.. അവൻ ഇരുന്നിരുന്ന സ്ഥലം കാലിയാണ്.. കുറച്ചു നേരം കഴിഞ്ഞപ്പോൾ നകുലൻ അവളെ വിളിച്ചു.. “നിന്നെ ഉണ്ണി വിളിച്ചിരുന്നോ..?? ” “ഇല്ല എന്തെ..?? ” “നിന്റെ വീടിന് മുന്നിൽ ഉണ്ടായിരുന്നതാ.. നീ സമ്മതമല്ലെന്ന് പറഞ്ഞപ്പോൾ മായ അവനെ വിളിച്ചു പറഞ്ഞിരുന്നു.. അതിനു ശേഷം ഫോൺ ഓഫ്‌ ആണ്.. വീട്ടിലുമെത്തിയിട്ടില്ല.. ” കേട്ടപ്പോൾ വല്ലാത്തൊരു സങ്കടം തോന്നി.. “ആ എനിക്കറിയില്ല.. ” അതും പറഞ്ഞു അവൾ ഫോൺ കട്ട്‌ ചെയ്തു.. ഇപ്പൊ വരാമെന്ന് പറഞ്ഞവൾ വീട്ടിൽ നിന്നിറങ്ങി.. പൊട്ടിപൊളിഞ്ഞ കല്മണ്ഡപത്തിനരികിൽ എത്തിയപ്പോൾ കണ്ടു ചുമരിൽ തലചായ്ച്ചു ഇരിക്കുന്ന ഉണ്ണിയെ.. അരികിൽ എത്തിയപ്പോൾ മനസിലായി കരഞ്ഞിട്ടുണ്ടെന്ന്.. ഭൂമി അവനരികിൽ ഇരുന്നു.. തല അവന്റെ തോളിൽ ചായ്ച്ചു.. തന്റെ അരികിൽ ഭൂമി ഉണ്ടെന്ന് അറിഞ്ഞിട്ടും ഉണ്ണി കണ്ണ് തുറന്നു നോക്കിയില്ല.. എത്ര നേരം ആ ഇരുപ്പ് തുടർന്നെന്ന് അവർക്കറിയില്ല… “ആഹാ രണ്ടും ഇവിടെ ഇരിപ്പാണോ..?? ” നകുലന്റെ വാക്ക് കേട്ടപ്പോഴാണ് രണ്ടാളും കണ്ണ് തുറന്നത്.. അപ്പോഴും ഭൂമി ഉണ്ണിയോട് ചേർന്ന് തന്നെയാ ഇരുന്നത്.. “നീയല്ലേ ഇവനെവിടെ ആണെന്ന് അറിയില്ലെന്ന് പറഞ്ഞത്. കണ്ടെങ്കിൽ ഒന്ന് പറഞ്ഞൂടായിരുന്നോ..?? മനുഷ്യനെ പേടിപ്പിക്കാൻ.. ” “ഓ എല്ലാരും അറിഞ്ഞതൊന്നും എന്നോടും പറയാറില്ലല്ലോ..” ഭൂമി ചുണ്ട് കോട്ടി.. “ഞാനൊന്നും പറയുന്നില്ല.. അത് വിട് ഈ കല്യാണം വേണ്ടെന്ന് പറഞ്ഞവൾ എന്തിനാ ഇവനെ ഒട്ടി ഇരിക്കുന്നെ..?? ” “സൗകര്യം ഉണ്ടായിട്ട്.. ” “ആ അപ്പൊ സമ്മതം ആണ് അല്ലേ..? ” “ആര് പറഞ്ഞു..?? എനിക്ക് ഉണ്ണിയേട്ടനെ ഇഷ്ടമല്ല ഇഷ്ടമല്ല ഇഷ്ടമല്ല… ഈ കല്യാണം നടക്കൂല.. ഐ ഹേറ്റ് യൂ ഉണ്ണിയേട്ടാ… ” അതും പറഞ്ഞു അവന്റെ തോളിൽ മുഖമമർത്തി ഇരുന്നു.. അത് കണ്ടപ്പോൾ രണ്ടാൾക്കും ചിരി വന്നു.. കലങ്ങി ചുവന്ന കണ്ണുകൾ ഉണ്ണി ഒരു കൈ കൊണ്ടു തുടച്ചിട്ട് നകുലനെ നോക്കി പൊയ്ക്കൊള്ളാൻ കണ്ണ് കാണിച്ചു.. ശരിയെന്നു തലയാട്ടി അവൻ നടന്നകന്നു.. “… നേരം സന്ധ്യയായി.. എനിക്ക് പോണം ..? ” “അതിനു ഞാനെന്തു വേണം.. ഞാൻ ആരുടേം കൂടെയല്ല വന്നേ.. ഒറ്റയ്ക്ക് പോകാൻ എനിക്കറിയാം.. ” മുഖമുയർത്താതെ അവൾ പറഞ്ഞു.. “അതേ നിന്നെ കൂട്ടിനു വിളിച്ചതല്ല .. നീ എണീറ്റാലെ എനിക്ക് പോകാൻ പറ്റു.. ” അവൾ പെട്ടെന്ന് മാറികൊടുത്തു.. “മതിയായി നിന്റെ പിറകെ ഇനി ഞാൻ വരില്ല.. വേറെ പെണ്ണ് നോക്കാൻ ഞാൻ വീട്ടിൽ പറഞ്ഞോളാം.. താഴുന്നതിന് ഒരു പരിധി ഉണ്ട് ഭൂമി.. ” അവൻ ദേഷ്യത്തിൽ പറഞ്ഞു പോകാൻ ഇറങ്ങി.. “ഉണ്ണിയേട്ടാ.. “ഇടർച്ചയോടെ അവൾ വിളിച്ചു.. “വേണ്ട ഭൂമി നീ വിളിക്കണ്ട.. മതിയായി ഇങ്ങനെ ടെൻഷൻ അടിച്ചു ഞാൻ പെട്ടെന്ന് ചത്തുപോകും.. ” ഭൂമി അവന്റെ വായ പൊത്തി.. “അങ്ങനെ പറയല്ലേ.. ഞാൻ ഞാൻ ചെയ്തത് തെറ്റാണ്.. ഇഷ്ടമല്ലാഞ്ഞിട്ടല്ല.. ഒരിക്കൽ വേണ്ടെന്ന് പറഞ്ഞിട്ട് മറ്റൊരു കല്യാണത്തിന് സമ്മതിച്ചതാ.. അവസാനം ആ കല്യാണം മുടങ്ങിയപ്പോ ഞാൻ ഉണ്ണിയേട്ടനെ വീണ്ടും സ്വീകരിച്ചാൽ നിങ്ങളൊക്കെ എന്നെ പറ്റി എന്ത് കരുതും..?? ” “എന്ത് കരുതാൻ..?? നിന്നെ ഞങ്ങൾക്കൊക്കെ നന്നായി അറിയില്ലേ പിന്നെന്തിനാ നാടകം.. സ്വന്തം ജീവിതം വെച്ചിട്ട് തന്നെ വേണോടി അഭിനയിക്കാൻ.. ” അവൻ കൈയോങ്ങി.. അവൾ പെട്ടെന്ന് പേടിച്ചിട്ട് മുഖം തിരിച്ചു.. അടി കിട്ടാഞ്ഞപ്പോ തിരിഞ്ഞു നോക്കി.. “എന്താടി വേണോ നിനക്ക്.. ” “വേണ്ട.. ” “എന്നാ എനിക്ക് വേണം.. ” “എന്ത്..?? ” “നിനക്ക് ഇഷ്ടമുള്ള എന്ത് വേണേലും തന്നോ.. ” കള്ള ചിരിയോടെ അവൻ പറഞ്ഞു.. അവന്റെ തോളത്തൊരു കടിയും കൊടുത്തു അവൾ ഓടി .. “ഔ.. എടി നീ പട്ടിടെ ജന്മമാണോ.. കടിച്ചിടത്തു മുറിഞ്ഞു.. ” “നന്നായിപ്പോയി.. ” അവളുടെ പിന്നാലെ അവൻ നടന്നു.. “നിക്കെടി..” അവൾ നിന്നില്ല.. “ടി.. നീ ഒന്ന് കേട്ടോ… ഈ ഭൗമികയുടെ കഴുത്തിൽ ഒരുത്തൻ താലി കെട്ടുന്നെങ്കിൽ അതീ അഭിമന്യു ആയിരിക്കും.. നീ സമ്മതിച്ചാലും ഇല്ലെങ്കിലും.. ഇപ്പൊ എന്നെ വേദനിപ്പിക്കുന്നതിന് പകരം ഞാൻ ചോദിക്കും.. ഞാൻ ഒറ്റയ്ക്കല്ല നമ്മുക്ക് ഉണ്ടാവുന്ന നാലഞ്ചു മക്കളെയും കൂട്ടും.. കണ്ടോ..” “അയ്യടാ എന്തൊരു പൂതി.. ” അറിയാതെ അവൾ ചിരിച്ചു.. വീട്ടിൽ എത്തിയപ്പോഴേക്കും കല്യാണത്തിന്റെ കാര്യം തീരുമാനമായി.. എൻഗേജ്മെന്റ് രണ്ടു ദിവസം കഴിഞ്ഞും കല്യാണം അത് പത്തു ദിവസം കഴിഞ്ഞുള്ള മുഹൂർത്തത്തിൽ.. അധികം നീട്ടണ്ട എന്നാണ് എല്ലാവരുടെയും അഭിപ്രായം.. അവർക്കിടയിലുള്ള പ്രശനങ്ങൾ വീട്ടിൽ അറിഞ്ഞെന്നു അവൾക്ക് അവരുടെ ഭാവത്തിൽ നിന്ന് മനസിലായി.. ചിപ്പി വിളിച്ചപ്പോൾ അവൾക്കത് ബോധ്യമായി.. ഉണ്ണീടെ വിഷമം കണ്ടപ്പോൾ വീട്ടുകാരൊക്ക കാരണം ചോദിച്ചിരുന്നു.. അവസാനം ചാരു എല്ലാകാര്യവും പറഞ്ഞു വീട്ടുകാരോട് .. അത് കൊണ്ട് തന്നെ ഇനി ചോദ്യോ പറച്ചിലോ വേണ്ടെന്ന് തീരുമാനിച്ചു.. രാത്രി കൂട്ടുകാരെ വിളിച്ചു ജീവിതത്തിൽ ഉണ്ടായ ട്വിസ്റ്റ്‌ പറഞ്ഞു.. അവരാകെ ത്രില്ല് ആയി.. ഉണ്ണി വിളിക്കുമെന്ന് അവൾ കരുതി എങ്കിലും വിളിച്ചില്ല.. അങ്ങോട്ട്‌ വിളിക്കാനും മനസ്സനുവദിച്ചില്ല.. പിറ്റേന്ന് ഒന്നിനും നേരം കിട്ടിയില്ല എന്ന് പറയുന്നതാവും ശരി.. ഓരോ കാര്യങ്ങൾ അവരൊക്കെ അവളെ ഏൽപ്പിക്കും.. എല്ലാം കഴിഞ്ഞപ്പോൾ സന്ധ്യയായി.. രാത്രി കിടക്കാൻ നേരത്തും എന്തിനെന്നറിയാതെ മനസ് പിടയാൻ തുടങ്ങി.. പിറ്റേന്ന് വെളുപ്പിന് തന്നെ അവളെ മുത്തശ്ശി വിളിച്ചുണർത്തി.. കുളിച്ചു അമ്പലത്തിൽ ചെന്നു തിരിച്ചു വന്നപ്പോഴേക്കും അച്ഛന്റെ വീട്ടിൽ നിന്ന് എല്ലാരും എത്തിയിരുന്നു.. പത്തു മണിയോടെ ഉണ്ണിയും കുടുംബവും എത്തി..

എല്ലാവരോടും ഭൂമി മിണ്ടി എങ്കിലും തന്റെ നോട്ടം ആഗ്രഹിക്കുന്ന മുഖത്തേക്ക് മാത്രം നോക്കിയില്ല.. എന്തോ കഴിയുന്നില്ല.. എന്തോ ഭയമോ നാണമോ എന്തൊക്കെയോ തോന്നുന്നു.. മുഹൂർത്തസമയം ആയതിനാൽ അവളെ എല്ലാരും കൂടെ ഉണ്ണീടെ അടുത്ത് നിർത്തി.. വിരലിൽ മോതിരമിടുമ്പോഴേക്കും വിറക്കാൻ തുടങ്ങി.. അത് കണ്ടിട്ടെന്നോണം ഒരു കൈ കൊണ്ടു അവളുടെ കൈയിൽ മുറുകെ പിടിച്ചു മറു കൈ കൊണ്ട് അവൻ മോതിരമണിയിച്ചു.. ഫോട്ടോ സെക്ഷനിൽ അവർ പറയുന്ന പോലെയൊക്കെ പോസ് ചെയ്തു നിന്നു.. പക്ഷെ അവന്റെ മുഖത്തേക്ക് ധൈര്യമായി നോക്കാൻ പറ്റുന്നില്ല.. ഒരുമിച്ചിരുന്നു ആഹാരം കഴിച്ചപ്പോഴും മിണ്ടാതിരുന്നു.. സാധാരണ അഞ്ചു മിനിറ്റിൽ കൂടുതൽ അടങ്ങി ഇരിക്കാൻ പറ്റാത്തയാളാണ്.. അവർ പോകാൻ ഇറങ്ങിയപ്പോഴാണ് ഉണ്ണിയെ നോക്കി അവൾ പുഞ്ചിരി നൽകിയത്.. പിന്നീടുള്ള ദിവസങ്ങൾ തിരക്കിൽ തന്നെയായി അവൾ.. അതിനിടയിൽ ഹോസ്പിറ്റൽ വിളിച്ചു ലീവ് എക്സ്ടെന്റ് ചെയ്തു. ഉണ്ണി വിളിക്കുമെങ്കിലും അധികം സംസാരിക്കാറില്ല.. അതവൾക്ക് വിഷമമായി.. തിരക്കായിരിക്കും എന്നവൾ ഊഹിച്ചു.. അല്ലെങ്കിലും പരാതി പറയാൻ പറ്റില്ലല്ലോ.. എന്തെങ്കിലും പറഞ്ഞാൽ ഭിത്തിയിൽ ഒട്ടിച്ചു വയ്ക്കും.. അതോണ്ട് മിണ്ടാതെ അവന്റെ ഫോട്ടോയും നോക്കി ഇരിക്കും.. പിന്നെ ഉള്ള ദിവസങ്ങൾ ഡ്രസ്സ്‌ എടുക്കലും ഒർണമെന്റ്സ് എടുക്കലും ഒക്കെയായി ആകെ ബിസി ആയി.. അവിടെ ഉണ്ണിയും കൂടെ ഉണ്ടായിരുന്നെങ്കിലും ഒരു നോട്ടമോ വാക്കോ അത്ര മാത്രമേ അവനിൽ നിന്നവൾക്ക് ലഭിച്ചുള്ളൂ… ഇടയ്ക്ക് നകുലേട്ടന്റെ വീട്ടിൽ മുഖം കാണിച്ചിട്ട് തിരിച്ചു വന്നതാണ് അവൾ.. കല്യാണത്തിന് രണ്ടു ദിവസം മുൻപ് കൊച്ചുവും റീജയും എത്തി.. പിന്നെ അവരോടൊപ്പം ആയി ആഘോഷം.. ലിയ കുടുംബസമേതം എത്തിയെന്നും ഉണ്ണിയേട്ടന്റെ വീട്ടിലുണ്ടെന്നും പറഞ്ഞു അവൾ വിളിച്ചു.. തലേന്ന് മുതൽ വീട്ടിൽ ആളുകൾ നിറഞ്ഞു.. ബന്ധുക്കളും സ്വന്തക്കാരും ഒക്കെയായി ഒരുപാട് പേര്.. അച്ഛന്റെ കുടുംബത്തിൽ നിന്നും എല്ലാവരും എത്തി.. സത്യം പറഞ്ഞാൽ വല്ലപ്പോഴും ഒന്ന് പോകും എന്നല്ലാതെ അറ്റാച്ച്മെന്റ് ഒന്നുമില്ല ആ കുടുംബത്തിനോട്‌.. മെഹന്ദി ഇടലും മറ്റുമായി രാവിലെ തൊട്ട് തിരക്കായി.. വൈകുന്നേരം അമ്പലത്തിൽ പോകണം. മാത്രമല്ല വീഡിയോ എടുപ്പ് ഉണ്ട് രണ്ടാളും കൂടി അത് അറിഞ്ഞപ്പോൾ വല്ലാത്തൊരു വിറയാണ്.. സെറ്റ് സാരി ഒക്കെ ഉടുത്തു റെഡി ആയി നിന്നു.. അധികം ആഭരണം ഒന്നും ഇട്ടില്ല.. റീജയും കൊച്ചുവും കൂടെ പോയി.. അമ്പലത്തിൽ എത്തിയപ്പോഴേക്കും ഉണ്ണിയേട്ടൻ ഹാജർ ആണ്.. നകുലേട്ടനും ബാക്കി ടീമുകളും ഉണ്ടായിരുന്നു.. എല്ലാരുടേം മുഖത്തും വല്ലാത്തൊരു ചിരിയും.. വീഡിയോഗ്രാഫർ പറയുന്ന പോലെ ഉണ്ണിയും ഭൗമിയും അനുസരിച്ചു.. തൊഴുതു വലം വച്ചു കൈയും പിടിച്ചു അമ്പല കുളത്തിലേക്ക്.. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ഓടിപ്പിക്കൽ അങ്ങനെ അവരുടെ സാഹസം മറ്റുള്ളവർക്ക് ചിരി ആയി.. ഉണ്ണിയെ നോക്കാനുള്ള ധൈര്യം ഇനി എപ്പഴാണാവോ വരിക… രാത്രി ആയപ്പോൾ ആണ് അവർ ഫ്രീ ആയത്.. എന്തോ തിരിച്ചു പോകാൻ മനസ് വരാത്ത പോലെ ഭൂമി അവനരികിൽ നിന്നു.. അവന്റെ അവസ്ഥയും മറിച്ചല്ലയിരുന്നു.. “അതേ.. കല്യാണം നാളെയാണ് ഇന്നല്ല.. നാളെതൊട്ട് ഇങ്ങനെ ഇരിക്കാം.. ഇപ്പൊ വീട് പിടിക്കാൻ നോക്ക്.. ” രണ്ടാളെയും നോക്കി നകുലൻ പറഞ്ഞു.. ഒന്നും മിണ്ടാതെ ഭൗമി അവിടുന്ന് മാറി നിന്നു.. പിന്നെ എല്ലാരുടേം കൂടെ വീട്ടിലേക്കു നടന്നു.. കിടന്നിട്ടും ഉറക്കം കിട്ടിയില്ല അവൾക്ക്.. ഉണ്ണിയോട് സംസാരിക്കാൻ തോന്നി.. പക്ഷെ എന്തോ അവൾ വിളിച്ചില്ല.. ജീവിതത്തിൽ നടന്ന ഓരോ കാര്യങ്ങളും മനസിലേക്ക് കടന്നു വന്നു… പിറ്റേന്ന് വെളുപ്പിനാണ് അവൾ കണ്ണടച്ചത് അപ്പോഴേക്കും വിളി തുടങ്ങി.. ഉറക്കചടവോടെ അവളെഴുന്നേറ്റു.. കുളിച്ചു വന്നപ്പോഴേക്കും ബ്യൂട്ടീഷ്യൻ എത്തി. ഇടവും വലവും റീജയും കൊച്ചുവും ഉണ്ടായിരുന്നു.. ഒരുങ്ങി കഴിഞ്ഞു കണ്ണാടി നോക്കിയപ്പോൾ ആളാകെ മാറിപ്പോയ പോലെ അവൾക്ക് തോന്നി.. എല്ലാവർക്കും ദക്ഷിണ ഒക്കെ കൊടുത്തു അനുഗ്രഹം വാങ്ങി.. അതിനിടയിൽ ആരോ ഭക്ഷണം കൊടുത്തെങ്കിലും അവൾക്ക് കഴിക്കാൻ കഴിഞ്ഞില്ല.. ആകെ ഒരു പരവേശം… വീട്ടിൽ തന്നെയായിരുന്നു കല്യാണം അത് മുത്തശ്ശനും മുത്തശ്ശിക്കും നിർബന്ധമായിരുന്നു.. ചെറുക്കനും കൂട്ടരും എത്തി എന്നറിഞ്ഞപ്പോൾ കൈയും കാലുമൊക്കെ വിറക്കാൻ തുടങ്ങി.. നാദസ്വരമേളം കേൾക്കാൻ തുടങ്ങി.. അപ്പോഴേക്കും പെണ്ണിനെ കൊണ്ടുപോകാൻ ആളെത്തി.. മുഖം ഉയർത്തി നോക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് അവൾ തലകുനിച്ചു നടന്നു.. മണ്ഡപത്തിൽ ഉണ്ണിയുടെ അരികിലായി ഇരുന്നു.. ഉണ്ണിയുടെ താലി കൂപ്പുകൈയോടെ ഏറ്റുവാങ്ങുമ്പോൾ അവൾ അച്ഛനമ്മമാരെ ഓർത്തു.. ചടങ്ങുകൾ മുറയ്ക്ക് നടന്നു… വല്യമ്മാവൻ ആണ് അവളെ കൈപിടിച്ച് ഉണ്ണിയുടെ കൈയിൽ കൊടുത്തത്.. ആരൊക്കെയോ വന്നു ആശംസകൾ അർപ്പിച്ചു പോയി.. എല്ലാവർക്കും ചിരി നൽകി കൊണ്ട് അവരിരുവരും നിന്നു… ആളുകൾക്കിടയിൽ കാണണം എന്നാഗ്രഹിച്ച മുഖം കണ്ടപ്പോൾ അവൾ ഉണ്ണിയോട് ചേർന്നു നിന്നു.. ഉണ്ണിയും അവനെ കണ്ടിരുന്നു.. ഭക്ഷണം ഒക്കെ കഴിഞ്ഞു പോകാൻ ഇറങ്ങിയപ്പോഴേക്കും മുത്തശ്ശനും മുത്തശ്ശിയും കരയാൻ തുടങ്ങി.. പൊട്ടികരച്ചിലോടെ അവൾ അവരെ കെട്ടിപിടിച്ചു.. അവരുടെ സ്നേഹപ്രകടനം തീരില്ല എന്ന് തോന്നിയപ്പോൾ അമ്മാവൻ അവളെ അവരിൽ നിന്ന് വേർപെടുത്തി ഉണ്ണിയെ ഏല്പിച്ചു.. എങ്ങലോടെ ആണ് അവൾ വണ്ടിയിൽ ഇരുന്നത്.. ഉണ്ണിയുടെ വീട്ടിലേക്ക് ആണ് പോയത്.. ഉണ്ണിയുടെ അമ്മ വിളക്ക് നൽകി അവളെ സ്വീകരിച്ചു.. ഫോട്ടോ എടുപ്പും ബാക്കിയുള്ള ബന്ധുക്കളുടെ സംസാരവും എല്ലാം കഴിഞ്ഞപ്പോഴേക്കും രാത്രി ആയി..

കൊച്ചുവും റീജയും അവരുടെ കൂടെ വന്നിരുന്നു. ഈ കുറച്ചു ദിവസം കൊണ്ട് ചിപ്പിയും ചാരുവും ഒക്കെയായി അവർ നല്ല കമ്പനി ആയി.. ലിയയും അവരിൽ ഒരാളായി.. പത്തു മണി വരെ എല്ലാവരും കൂടെയിരുന്ന് കത്തിയടി ആയിരുന്നു.. ഉണ്ണീടെ അമ്മ അവളെ അവിടുന്ന് വിളിച്ചു കൊണ്ടുപോയി.. കുറച്ചു കഴിഞ്ഞപ്പോൾ എല്ലാരും കൂടി ഉണ്ണിയെ മണിയറയിലേക്ക് കയറ്റി.. അകത്തു കയറിയപ്പോൾ കണ്ടു ഭൂമി കട്ടിലിൽ ഇരിക്കുന്നു.. അവളെ കണ്ടപ്പോൾ അവന്റെ മുഖം മങ്ങി.. “ചെ നശിപ്പിച്ചു… ” ഉണ്ണിയുടെ പറച്ചിൽ കേട്ടപ്പോഴാണ് ഭൂമി തല ഉയർത്തി നോക്കിയത്.. എന്തെന്ന ഭാവത്തിൽ അവൾ പുരികം ഉയർത്തി.. “എടി ഇത് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ ആണ് ഓർമ്മ വല്ലതും ഉണ്ടോ..?? ” “അതിന്..?? ” “അതിനൊന്നൂല്ലേ… സെറ്റ് സാരിയും മുല്ലപ്പൂവും കുറച്ചു നാണവും ഒക്കെയായി പാൽ ഗ്ലാസും കൊണ്ട് വരേണ്ടേ നീ… ഇതിപ്പോ ത്രീ ഫോർത്തും ഇട്ടിട്ടു അയ്യേ.. ” “സാരി ഒക്കെ ഉടുത്തിട്ട് ഉറങ്ങാനോ..?? അതൊക്കെ സിനിമയിലെ നടക്കൂ.. ” അവൾ ഉടക്കാൻ തന്നെയാണ്.. “ആണോ.. ശരി.. എന്നാലും പാല്.. ” “പാല് കുടിച്ചുറങ്ങാൻ കുഞ്ഞു വാവയാ?? ” “പോടീ പിശാചേ.. ഇതിനുള്ള മറുപടി അറിയാഞ്ഞിട്ടല്ല ആദ്യരാത്രി കുളമാക്കണ്ട എന്ന് കരുതി വെറുതെ വിടുന്നു.. ” അപ്പോഴേക്കും കതക് ആരോ തട്ടി.. തുറന്നു നോക്കിയപ്പോൾ അമ്മ.. പാൽ ഗ്ലാസ്‌ അവനെ ഏല്പിച്ചു അമ്മ തിരികെ പോയി.. ഉണ്ണി നാണമൊക്കെ വരുത്തി മന്ദം മന്ദം അവളുടെ അടുത്ത് വന്നു പാൽ ഗ്ലാസ്‌ നീട്ടി.. അത് കണ്ടപ്പോൾ അവൾക്ക് ചിരി അടക്കാൻ പറ്റിയില്ല.. അവളത് വാങ്ങി അവന് തന്നെ കൊടുത്തു. അവൻ കുടിച്ചു ബാക്കി അവളും.. പാൽ ഗ്ലാസ്‌ അവിടെ വച്ചിട്ട് അവൾ കിടക്കാൻ ഒരുങ്ങി.. “എങ്ങോട്ടാ..?? ” “അമേരിക്കയ്ക്ക്… ന്താ വരുന്നോ..?? ” “എടി ഇന്ന് ഉറങ്ങാൻ പാടില്ല.. ” “പിന്നെ രണ്ടു ദിവസായി മനുഷ്യൻ നേരാം വണ്ണം ഉറങ്ങിയിട്ട്.. ഒന്ന് പോയേ ഉണ്ണിയേട്ടാ.. ” അവളെ അവൻ തടഞ്ഞു നിർത്തി. “അതെന്താ രണ്ടു ദിവസം നീ കോഴിയെ പിടിക്കാൻ പോയോ..?? ” “ഏയ്‌..ഈ പൂവൻ കോഴി ഉള്ളപ്പോൾ വേറെ കോഴിയെ പിടിക്കാൻ ഞാൻ പോവ്വോ..?? ” “ഡി പരട്ടെ.. ആദ്യ രാത്രി തന്നെ എന്റെ കൈയിൽ നിന്ന് നീ വാങ്ങും.. ” അവൾ ചിരിച്ചു.. “നീ ഉറങ്ങിക്കോ അതിന് മുൻപ് എനിക്ക് ഒരു ഉത്തരം കിട്ടണം.. ” “എന്ത്‌..?? ” “എന്നോട് പറ ഐ ലവ് യൂ എന്ന്.. അതും ഇങ്ങനെ കെട്ടിപിടിച്ചു.. ” അവൻ കെട്ടിപിടിക്കുന്നത് പോലെ ആംഗ്യം കാണിച്ചു.. “എനിക്ക് ഇഷ്ടമല്ലല്ലോ പിന്നെങ്ങനെ ആണെന്ന് പറയുവാ.. ” “ആ ശരി. നീ ഉറങ്ങിക്കോ.. ” അതും പറഞ്ഞു ഒരു ഷീറ്റ് വലിച്ചിട്ടു താഴെ കിടക്കാൻ ഒരുങ്ങി .. “ഏയ്‌.. ഉണ്ണിയേട്ടാ.. ഇവിടെ കട്ടിലിൽ കിടന്നാ മതി .. ” അവൾ അവനെ പിടിച്ചു നിർത്തി.. അവൻ അവളുടെ കൈ തട്ടി മാറ്റി.. “ഞാൻ എവിടേലും കിടന്നോളാം നീ ഉറങ്ങിക്കോ.. ” “അയ്യോ ഈ മനുഷ്യൻ.. എന്റെ പൊന്നു കെട്ട്യോനെ.. നിങ്ങളെ ഇഷ്ടല്ലാഞ്ഞിട്ടാണോ ഈ താലി ഞാൻ ഏറ്റുവാങ്ങിയേ..?? സോറി ഞാൻ സങ്കടപ്പെടുത്തിയതിനു സോറി.. ” അവനൊന്നും പറഞ്ഞില്ല.. അവൾ അവനെ കൈയിൽ പിടിച്ചു കട്ടിലിലേക്ക് ഇടാൻ നോക്കി.. എവിടെ.. ഇതൊരു നടയ്ക്ക് പോകില്ല എന്ന് മനസിലായപ്പോൾ അവനെ പിറകിൽ നിന്ന് കെട്ടിപിടിച്ചു.. “എന്നോട് ഇഷ്ടം മറച്ചു വച്ചില്ലേ അതാ ഞാൻ അങ്ങനൊക്കെ പെരുമാറിയെ.. എന്റെ വീഴ്ചയിൽ എന്നെ പിടിച്ചുയർത്തിയത് ഉണ്ണിയേട്ടൻ ആണ്.. അപ്പോഴും ഈ മനസ്സിൽ ഞാനുണ്ടെന്ന് അറിഞ്ഞില്ല.. പക്ഷെ ചിലപ്പോൾ ഉള്ള നോട്ടം എന്റെ മനസിലേക്കാണ് പതിക്കാ. അതെന്താണെന്ന് പിടികിട്ടിയിരുന്നില്ല.. ഈ മനസ്സിൽ ഞാനേ ഉള്ളു എന്നറിഞ്ഞപ്പോൾ എന്താ ചെയ്യേണ്ടൂ എന്ന് പോലും അറിഞ്ഞില്ല.. എപ്പോഴോ ഞാൻ മനസിലാക്കി എന്നിലും ഈ മുഖം ആഴ്ന്നുപോയെന്നു.. കറങ്ങി തിരിഞ്ഞു അവസാനം എനിക്ക് തന്നെ കിട്ടിയില്ലേ.. ” അവൾ അവന്റെ പുറകിൽ ചുംബിച്ചു.. “ഈ കലിപ്പനെ എനിക്ക് ഭയങ്കര ഇഷ്ടാ.. മരണം വരെ എനിക്കീ സ്നേഹം വേണം.. ലവ് യൂ…. ഇനി വന്നു കിടന്നൂടെ എനിക്ക് ഉറക്കം വരുന്നു .. ” അവൾ ചിണുങ്ങി.. അവൻ ചിരിയോടെ തിരിഞ്ഞു നിന്നു.. അവളെ നോക്കിയപ്പോൾ കണ്ടു ആയിരം നക്ഷത്രങ്ങൾ ആ കണ്ണിൽ വിരിഞ്ഞു നിൽക്കുന്നത്.. (ഇനി ഇടവേളയില്ല അവർ ജീവിച്ചു തുടങ്ങട്ടെ… നമ്മൾ പിന്നാലെ പോകുന്ന സ്നേഹം ചിലപ്പോൾ നഷ്ടപ്പെട്ടേക്കാം.. അപ്പൊ ഒരിക്കലും തളരരുത് കാരണം നമുക്കായി ദൈവം ഒരാളെ കരുതി വച്ചിട്ടുണ്ടാവും.. മനസ്സിൽ കൂട്ടി വച്ച സ്നേഹം മുഴുവൻ നൽകാൻ… ) എന്റെ ഓരോ കഥയെയും സ്നേഹത്തോടെ സ്വീകരിച്ച കൂട്ടുകാർക്ക് നന്ദി.. നിങ്ങളാണ് മുന്നോട്ടു എഴുതാനുള്ള പ്രേരണ.. എല്ലാവരോടും ഇഷ്ടം മാത്രം..

Continue Reading

തുടർക്കഥകൾ

പെയ്തൊഴിയാനേരം… തുടർക്കഥയുടെ എട്ടാം ഭാഗം വായിക്കൂ….

Published

on

രചന: Chethana Rajeesh
അകത്തു അവർക്കായുള്ള വിഭവങ്ങൾ റെഡി ആയിരുന്നു.. മീനും ഇറച്ചിയും ഒക്കെ തീന്മേശയിൽ നിരന്നു നിന്നു.. അത് കണ്ടപ്പോൾ വിശപ്പിന്റെ വിളികൾ എല്ലാരിലും പടർന്നു.. പിന്നെ തീറ്റ തുടങ്ങി… ഭക്ഷണം കഴിഞ്ഞതും എല്ലാരും കൂടി ചുറ്റും കൂടി ഇരിപ്പായി.. “അല്ല നിന്റെ പെണ്ണ് കാണൽ വിശേഷം പറഞ്ഞില്ലല്ലോ.. ” ചാരു ചോദിച്ചു. “ഞാനും അതാ ആലോചിക്കുന്നേ ചാരു ന്താ ചോദിക്കാഞ്ഞേ എന്ന്.. ” ഭൂമി ചിരിച്ചു.. “വിശേഷങ്ങൾ പറ.. “എന്ത് പറയാൻ ഒരു അമുൽ ബേബി ആണ്. ക്ലീൻ ഷേവ് എസ്‌സിക്യൂട്ടീവ് ലുക്ക്.. മുടിഞ്ഞ ഇംഗ്ലീഷ്.. സി ബി എസ് സി സിലബസ് ആണെന്ന് തോന്നുന്നു.. മലയാളം എഴുതാനും വായിക്കാനും അറിയില്ലെന്ന് പറഞ്ഞു.. ” “ആ അത് കൊള്ളാലോ.. നിനക്ക് ഇഷ്ടായോ..? ” “ഞാൻ ഒന്നും പറഞ്ഞില്ല.. ഇനിയും വീട്ടുകാരെ സങ്കടപ്പെടുത്തുന്നില്ല. അവർ തീരുമാനിക്കുന്ന ഏത് ബന്ധവും എനിക്ക് സമ്മതമാണ്.. ” “പിന്നെ ഒരുത്തൻ വേണ്ടാന്ന് വെച്ചപ്പോ ബാക്കിയെല്ലാം വീട്ടുകാർക്ക് കൊടുക്കാനോ..? നിനക്കെന്താ വട്ടുണ്ടോ പെണ്ണേ.. ഇഷ്ടായില്ലേൽ പറഞ്ഞൂടെ. നിനക്കെന്താ ചെക്കനെ കിട്ടൂലെ..? ” ചിപ്പിയാണ്.. “ആ അവരെന്താ തീരുമാനിക്കുന്നെ എന്ന് നോക്കട്ടെ. ഈ ഗ്രാമത്തിലെ ലൈഫ് ഒന്നും അവർക്ക് പിടിക്കും എന്ന് തോന്നുന്നില്ല.. നാളേം കൊണ്ട് വിവരമറിയാം..” “മ്മ്…” “അതേ ആ ടോപ്പിക്ക് വിട്ടേ.. നമ്മളിവിടെ അടിച്ചു പൊളിക്കാൻ വന്നതാ.. പാട്ടൊക്കെ തുടങ്ങിക്കോ.. ” ഭൗമി വിഷയം മാറ്റി.. പാട്ടും കളിയും ഫുഡും ഒക്കെയായി നേരം കൂട്ടി.. മായ എല്ലാവരുമായി പെട്ടെന്ന് ഇണങ്ങി.. വൈകുന്നേരം ആയപ്പോൾ ആർക്കും തിരിച്ചു പോകാൻ മനസില്ല.. ബോട്ട് കരയ്‌ക്കെത്തിയതും മനസില്ലാമനസോടെ അവരിറങ്ങി.. എല്ലാവരും കാറിൽ കയറാൻ തുടങ്ങിയപ്പോൾ ഉണ്ണി ഭൗമിയെ വിളിച്ചു. “ഭൂമി മറ്റന്നാൾ ഞാൻ പോവാ. നീ വരുന്നേൽ ഒരുമിച്ച് പോകാം.. ബസിന് ബുക്ക് ചെയ്യണം. രാത്രി ആകുമ്പോഴേക്കും വിവരം താ.. ” “മ്മ് ശരി.. ” ആദ്യം മായയെ വീട്ടിൽ കൊണ്ടുവിട്ടു.. അവിടുത്തെ എല്ലാരേയും പരിചയപ്പെട്ടു. പിന്നെ വീട്ടിലേക്ക് ചെന്നു. അപ്പോഴേക്കും രാത്രി ആയിരുന്നു. അന്നത്തെ സംഭവങ്ങൾ ഒക്കെ മുത്തശ്ശിയോടും മുത്തശ്ശനോടും വിവരിച്ചു.. പിന്നെ ഉണ്ണിയെ വിളിച്ചു ടിക്കറ്റ്‌ ബുക്ക് ചെയ്തോളാൻ പറഞ്ഞു. ഭക്ഷണം കഴിഞ്ഞു വേഗം തന്നെ കിടന്നുറങ്ങി. പിറ്റേന്നത്തെ പകൽ സാധരണ പോലെത്തന്നെ പോയി.. ചെറുക്കൻ വീട്ടിൽ നിന്ന് വിളിയൊന്നും വന്നില്ല.. അങ്ങോട്ട്‌ കേറി വിളിക്കണ്ട എന്ന് മാമന്മാർ തീരുമാനിച്ചു.. “നടക്കേണ്ടതാണേൽ നടക്കും.. അതല്ലെങ്കിൽ മറ്റൊന്ന്.. വരുമ്പോൾ വരട്ടെ.. ” മുത്തശ്ശൻ പറഞ്ഞു.. പിറ്റേന്ന് ഉണ്ണി പറഞ്ഞ സമയത്തിന് അവൾ ടൗണിൽ ചെന്നു. വല്യമ്മാമൻ ആണ് കൊണ്ടുവിട്ടത്. ഉണ്ണിയെ കണ്ടപ്പോൾ അവർ തമ്മിൽ സംസാരിച്ചു.. അവളെ ഉണ്ണിയെ ഏൽപ്പിച്ചു അയാൾ പോയി.. ഒരുമിച്ചുള്ള സീറ്റ്‌ ആണ് അവരുടേത്.. ഇടയ്ക്ക് വച്ചു ഭക്ഷണം കഴിക്കാൻ വേണ്ടി വണ്ടി നിർത്തിയപ്പോൾ ഉണ്ണി അവളെയും കൊണ്ട് ഹോട്ടലിൽ കയറി കഴിച്ചു.. തിരിച്ചിറങ്ങി ബസിലേക്ക് നടക്കുമ്പോൾ പ്രജിയെ അവർ കണ്ടു. കൂട്ടുകാരുടെ കൂടെയാണ് അവൻ വന്നത്. ഭൗമിയെ കണ്ടപ്പോൾ അവനൊന്നു വല്ലാതായി. കൂട്ടത്തിൽ ഉണ്ണിയെ കൂടി കണ്ടപ്പോൾ കുശുമ്പ് തലപൊക്കി തുടങ്ങി.. അവൾ അവനെ കണ്ടഭാവം പോലും നടിക്കാതെ ഉണ്ണിയുടെ കൈയും പിടിച്ചു നടന്നു.. “ഭൗമി… ” പ്രജി വിളിച്ചു.. അവർ രണ്ടാളും തിരിഞ്ഞു നോക്കി.. “എനിക്ക് സംസാരിക്കണം.. ” “എന്ത്‌..? ” ഉണ്ണിയാണ് മറുപടി പറഞ്ഞത്. “നിന്നോടല്ല ഇവളോടാണ്.. ” “എന്നോടായാലും ഇവളോടായാലും ഒന്ന് തന്നെയാ.. താൻ കാര്യം പറ.. ” പ്രജി ദേഷ്യത്തോടെ അവനെ നോക്കി.. “നീ ഇവളുടെ ആരാ..?? ” “ഇപ്പൊ അവൾക്കേറ്റവും വേണ്ടപ്പെട്ട ആളാണ്. അത്ര അറിഞ്ഞാൽ പോരെ.. ” “സത്യം പറയെടി ഇതാരാ..?? ” “ഞാൻ കെട്ടാൻ പോകുന്നയാൾ.. ” “ആഹാ മോഹം കൊള്ളാലോ.. നിന്നെ കെട്ടാൻ ഒരുത്തൻ പെണ്ണ് കാണാൻ വന്നിരുന്നു എന്ന് ഞാനറിഞ്ഞല്ലോ.. എന്തായാലും അവനല്ല ഇവൻ. ഞാൻ നിന്റെ കാര്യമൊക്കെ അറിയുന്നുണ്ട് കേട്ടോടി.. ”

“അവളെന്റെ കൂടെ വന്നാൽ നിനക്കെന്താ .?? ” ഉണ്ണി ചോദിച്ചു.. പ്രജി കലിയോടെ ഉണ്ണീടെ കോളറിൽ കയറി പിടിച്ചു എന്നിട്ട് അവളോട്‌ പറഞ്ഞു. “ഓ അപ്പൊ നീയിവന്റെ കൂടെ അഴിഞ്ഞാടി നടക്കുവാ അല്ലെടി.. കൊള്ളാം… ഇപ്പൊ മനസിലായി നിന്റെ തരം.. ” “അത് ചോദിക്കാൻ നീയാരാടാ..? ” ഭൗമി അങ്ങനെ പറയുമെന്ന് രണ്ടാളും കരുതിയില്ല.. ഭൗമിയുടെ കണ്ണുകൾ കത്തി നിൽക്കുവായിരുന്നു.. പ്രജിയും ഞെട്ടി നോക്കി.. അവന്റെ കൈകൾ പതിയെ അയഞ്ഞു. “എന്റെ കാര്യത്തിൽ ഇടപെടാൻ നീയാരാ..?? ഞാൻ അഴിഞ്ഞാടി നടന്നാൽ നിനക്കെന്താ..?? ” അവൻ ഉത്തരമില്ലാതെ നിന്നു.. “പണ്ട് എന്നോട് പ്രേമം അഭിനയിച്ച പേരിലാണെങ്കിൽ വേണ്ട. ഒരേസമയം ഒന്നിൽ കൂടുതൽ ബന്ധം കൊണ്ടുനടക്കുന്ന നിന്നെപ്പോലെ ഒരുത്തനെ പ്രേമിച്ചത് ഓർക്കുമ്പോൾ അറപ്പ് തോന്നുവാ.. ഞാനെനിക്ക് ഇഷ്ടമുള്ളവന്റെ കൂടെ പോകും വേണച്ചാൽ അവന്റെ കൂടെ കിടക്കും അത് എന്റെ ഇഷ്ടം. നിനക്ക് അതിന്റെ പേരിൽ കടിക്കുന്നുണ്ടെങ്കിലേ കെട്ടി ഒരെണ്ണത്തിനെ വീട്ടിൽ പ്രതിഷ്ഠിച്ചിട്ടുണ്ടല്ലോ അവളോട്‌ ചെന്ന് തീർത്താൽ മതി. ഇങ്ങോട്ടെടുക്കണ്ട.. പിന്നെ ഇത് ഉണ്ണിയേട്ടൻ നിന്നെപ്പോലെ തേക്കാനും സിമന്റിടാനും നടക്കുന്നോനല്ല. എന്റെ ജീവനാണ്. അതോണ്ട് തന്നെ ഉണ്ണിയേട്ടനെ നീ എന്തേലും പറയാനോ ചെയ്യാനോ വന്നാൽ ഉത്തരം തരുന്നത് എന്റെ കൈ ആയിരിക്കും.. അപ്പോഴേക്കും ആളുകൾ ശ്രദ്ധിച്ചു തുടങ്ങി.. ഉണ്ണി അവളുടെ കൈ പിടിച്ചു വലിച്ചു ബസിനകത്തേക്ക് കൊണ്ടുപോയി.. ദേഷ്യം അടക്കാൻ അവൾ പാടുപെടുന്നത് അവൻ കണ്ടു.. അത്കൊണ്ട് തന്നെ അവനവളെ വെറുതെ വിട്ടു.. ബസ് എടുത്തു കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു ദീർഘ നിശ്വാസം എടുത്തു ഭൂമി ഉണ്ണിയുടെ തോളിൽ തല ചായ്ച്ചു.. വല്ലാത്തൊരു സുരക്ഷിതത്വം അവൾക്കപ്പോൾ തോന്നി.. “ഉണ്ണിയേട്ടാ സോറി.. ” “എന്തിനാ പെണ്ണേ..?? ” “അല്ല അവനോടു അങ്ങനെ സംസാരിച്ചതിന്. പെട്ടെന്ന് കേറി ഉണ്ണിയേട്ടൻ എന്റെയാണെന്ന് പറഞ്ഞത് തെറ്റായി പോയി. ആ ദേഷ്യത്തിന് പറഞ്ഞതാ..” “അത് സാരല്ല… നിന്റെ മാനസികാവസ്ഥ എനിക്ക് മനസിലാവും.. ആ പഴയ ജാൻസി റാണി ഉയർന്നെഴുന്നേറ്റല്ലോ.. ഇമ്പ്രൂവ് ഉണ്ട്.. ഇങ്ങനെ ആവണം എപ്പഴും.. ഞങ്ങൾക്കൊക്കെ ആ ഭൂമിയെയാ ഇഷ്ടം.. ” ഉണ്ണി അങ്ങനെ പറഞ്ഞപ്പോൾ ഭൂമി ചിരിച്ചു.. കുറച്ചു നേരം സംസാരിച്ചു കഴിഞ്ഞു രണ്ടു പേരും ഉറക്കത്തിലേക്ക് വീണു… രാവിലെ ഉണ്ണി തട്ടി വിളിച്ചപ്പോഴാണ് അവളുണർന്നത്. ബസ് ഇറങ്ങി ഒരു ഓട്ടോ പിടിച്ചാണ് അവർ ഫ്ലാറ്റിലേക്ക് എത്തിയത്.. ഭൗമിക്ക് അന്ന് ഡ്യൂട്ടിക്ക് പോകണ്ടായിരുന്നു.. റൂമിലെത്തിയപ്പോഴേക്കും ലിയ പോകാനുള്ള ഒരുക്കത്തിലായിരുന്നു. പെട്ടെന്ന് വരാമെന്ന് പറഞ്ഞു ഉണ്ണി ഒരുങ്ങി അവളുടെ കൂടെ ജോലിക്ക് പോയി.. അന്ന് പ്രത്യേകിച്ച് പണി ഇല്ലാത്തതു കൊണ്ട് കൊച്ചുനെയും റീജയേം കാണാൻ പോയി.. ഒരാൾക്ക് ഓഫും ഒരാൾക്ക് മോർണിംഗ് ഡ്യൂട്ടിയും ആയിരുന്നു.. വൈകുന്നേരത്തോടെ റീജ ഡ്യൂട്ടി കഴിഞ്ഞു വന്നു. അന്നവൾ അവരുടെ കൂടെ കൂടി.. ലിയയെ വിളിച്ചു പറഞ്ഞിരുന്നു. പ്രജിയെ കണ്ട കാര്യങ്ങൾ ഒക്കെ അവരോടു വിശദീകരിച്ചപ്പോൾ വിശ്വസിക്കാൻ പറ്റാതെ അവർ നിന്നു.. “നീ ഇങ്ങനെ ഒക്കെ പറയുമോ..?? അതും അവനോടു.. ” “രണ്ടെണ്ണം കൊടുക്കാനാ ആദ്യം തോന്നിയെ. പിന്നെ വേണ്ടാന്ന് വെച്ചു.. ” “ഇങ്ങനെ വേണം ഉശിരുള്ള കുട്ടി.. പക്ഷെ നീ റൊമ്പ ലേറ്റ്.. അവനെ പ്രേമിക്കുമ്പോ പറഞ്ഞിരുന്നെങ്കിൽ ഇത്തിരി കൂടി നന്നായേനെ.. ” ഭൂമിക്കും അത് ശരിയാണെന്നു തോന്നി.. പിറ്റേന്ന് രാവിലെ അവൾ തിരിച്ചു വന്നു ഡ്യൂട്ടിക്ക് കയറി.. മൂന്നാല് ദിവസം കഴിഞ്ഞപ്പോൾ നകുലേട്ടൻ വിളിച്ചു കല്യാണത്തിന്റെ ഡേറ്റ് പറഞ്ഞു.. മൂന്നാഴ്ച്ച കഴിഞ്ഞുള്ള ഞായറാഴ്ച.. അമ്പലത്തിൽ വച്ചാണ് കല്യാണം.. കേട്ടപ്പോൾ ഒത്തിരി സന്തോഷം.. ചാരും ചിപ്പിയും ഭൂമിക്കും കൂടി ഡ്രസ്സ്‌ ഒക്കെ എടുക്കാമെന്ന് ഏറ്റു.. ഒരേപോലെ ഡിസൈൻ ചെയ്യാനാണ് പ്ലാൻ.. ആകെ മൊത്തം സന്തോഷമയം ആയി.. കല്യാണത്തിന് മൂന്നാല് ദിവസം മുന്നേ പോകാന്നു ഉണ്ണിയേട്ടനും ഏറ്റു.. അതോണ്ട് തന്നെ ലീവ് ചോദിച്ചു വച്ചു. പത്തു ദിവസത്തെ ലീവ് കിട്ടി.. വീട്ടിലും വിളിച്ചു വരുന്ന വിവരം പറഞ്ഞു.. കുറച്ചു ദിവസം കഴിഞ്ഞു മാമൻ വിളിച്ചു.

“ആ മോളേ സനൂപിന്റെ വീട്ടുകാർ വിളിച്ചിരുന്നു.. അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞു കല്യാണം ഉറപ്പിക്കാൻ. അപ്പൊ മോളോടൊന്ന് പറഞ്ഞിട്ട് ആവാമെന്ന് കരുതി.. മോൾക്ക് ഇഷ്ടക്കുറവ് ഒന്നുല്ലല്ലോ അല്ലേ..?? ” പെട്ടെന്ന് കേട്ടപ്പോൾ ഒന്ന് ഞെട്ടി. ആദ്യം കരുതി അവർ കല്യാണത്തിൽ നിന്ന് ഒഴിഞ്ഞു കാണുമെന്നു.. ഇതിപ്പോ വിചാരിക്കാതെ.. എങ്കിലും അവൾ മറുപടി കൊടുത്തു. “അതെന്താ മാമേ അവരിത്രേം താമസിച്ചേ..?? ” “ആ അത് ഞങ്ങളും ചോദിച്ചു.. ചെക്കന്റെ അച്ഛന് ബിസിനസ് അല്ലേ.. വിദേശയാത്ര ഉണ്ടായിരുന്നു.. രണ്ടു ദിവസം മുന്നെയാ വന്നേ.. ” “ആ.. ” “മോൾടെ അഭിപ്രായം പറഞ്ഞില്ല.. ” “എനിക്ക് പ്രശ്നം ഒന്നുല്ല മാമേ.. നിങ്ങൾ എന്താ എന്ന് വെച്ചാൽ ചെയ്തോളു. എനിക്ക് പൂർണ്ണ സമ്മതമാണ്.. ” “ഞങ്ങൾക്ക് സന്തോഷായി മോളെ.. എന്നാ വെച്ചു നീട്ടുന്നില്ല. നാളെത്തന്നെ പോയേക്കാം. എന്നാ നാളെ വിളിക്കാം.. ” അവൾ ഫോൺ വെച്ചു.. സമ്മതം അറിയിച്ചെങ്കിലും മനസ്സിലെന്തോപോലെ.. കാരണം അറിയാത്തൊരു നോവ്.. പിറ്റേന്ന് മുഴുവൻ ആകെ ഒരു മൂഡോഫ് ആയിരുന്നു. കല്യാണം പെട്ടെന്ന് ഉണ്ടെങ്കിൽ തനിക്കു അയാളുമായി അഡ്ജസ്റ്റ് ചെയ്യാനാവുമോ..?? ചോദ്യോത്തരങ്ങളുടെ വേലിയേറ്റം മനസ്സിൽ നിറഞ്ഞു.. സനൂപിനെ കണ്ടപ്പോൾ പോലും മനസ്സിൽ ഒരിഷ്ടം പോലും തോന്നിയിട്ടില്ല.. അതാണ് അധികം സംസാരിക്കാൻ പോലും മുതിരാതിരുന്നത്.. ഇത്രയും ദിവസം വിളിക്കാഞ്ഞപ്പോ എന്തോ ഒരു സന്തോഷം തോന്നിയിരുന്നു. പക്ഷെ… ഒരുപക്ഷേ ഇതായിരിക്കും എന്റെ വിധി.. വൈകുന്നേരം വീട്ടിൽ നിന്ന് വിളിച്ചു. എല്ലാവരും അവിടെ ഉണ്ടെന്ന് മനസിലായി.. “മോളെ കല്യാണം തീരുമാനിച്ചുട്ടോ.. നിശ്ചയം വേഗം നടത്താൻ തീരുമാനിച്ചു.. അടുത്ത ബുധനാഴ്ച ആണ് മുഹൂർത്തം കിട്ടിയത്.. ഇനിയിപ്പോ ഒരാഴ്ച അല്ലേ ഉള്ളു.. അധികമാരുമില്ല. നിന്റെ അച്ഛന്റെ വീട്ടുകാരും പിന്നെ ഇവിടെ അടുത്തുള്ളോരും നമ്മൾ വീട്ടുകാരും മാത്രം.. അവരും ഒരു പത്തു പതിനഞ്ചു പേരെ വരുള്ളൂ.. കല്യാണത്തിന് ഇനി പത്തുനാല്പതു ദിവസം കൂടെയുണ്ട്.. മോള് ചൊവ്വാഴ്ച എത്താമെന്നല്ലേ പറഞ്ഞേ.. പറ്റിയാൽ മൂന്നാല് ദിവസം മുന്നേ ഇങ്ങു വായോ.. ഡ്രസ്സ്‌ ഒക്കെ വാങ്ങണ്ടേ.. ” കേട്ടപ്പോൾ ആകെ സ്തബ്ദയായ് പോയി. ഒരാഴ്ച കൊണ്ട് നിശ്ചയം ഒന്നരമാസത്തിനുള്ളിൽ കല്യാണം.. “മോളെന്താ മിണ്ടാത്തെ..?? ” മുത്തശ്ശിടെ ഒച്ച കേട്ടപ്പോഴാണ് ചിന്തയിൽ നിന്നുണർന്നത്.. “ഒന്നുല്ല മുത്തശ്ശി.. പെട്ടെന്ന് അച്ഛനേം അമ്മേം ഓർത്തു.. ” അവൾ പറഞ്ഞു.. “ശരി.. ഇപ്പൊ അവരും സന്തോഷിക്കുന്നുണ്ടാവും.. മോള് വേഗം വാ കേട്ടോ.. ” “നേരത്തെ വന്നാൽ നകുലേട്ടന്റെ കല്യാണം കൂടാൻ പറ്റില്ല മുത്തശ്ശി.. ഡ്രസ്സ്‌ ഒക്കെ നിങ്ങൾ എടുത്തോ.. ഞാൻ ചൊവ്വാഴ്ച വന്നാപ്പോരേ.. ഇനി കല്യാണം കഴിഞ്ഞാൽ ഇങ്ങനെ അടിച്ചു പൊളിക്കാനുള്ള അവസരം കിട്ടൂല്ലല്ലോ.. നകുലേട്ടന്റെ കല്യാണം ഗംഭീരമാക്കണം.. ” “ശരി അങ്ങനെ ആണെങ്കിൽ അങ്ങനെ നിന്നെ നിർബന്ധിക്കുന്നില്ല.. പിന്നെ ഉണ്ണിയോടും കൂടി വിവരം പറയൂ.. വരാൻ പറയണം.. ” “ശരി മുത്തശ്ശി… ” അവൾ ഫോൺ കട്ട്‌ ചെയ്തു.. (ഇടവേള… ) അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് ചെയ്ത ശേഷം കമന്റ് ഇടൂ….

Continue Reading

Most Popular