Connect with us

തുടർക്കഥകൾ

അന്ന ഭാഗം- 27 (അവസാന ഭാഗം )

Published

on

രചന : അനൂപ് അനു

ഭ്രാന്തമായ ആവേശത്തോടെ ഫെലിക്സ് ആ ചില്ലുപാളിയുടെ കൂർത്ത അഗ്രം അവന്റെ രോമാവൃതമായ നെഞ്ചിലേക്കു ആഴത്തിൽ കുത്തിയിറക്കി… ചില്ലു തറച്ച നെഞ്ചിലെ മുറിപ്പാടുകളിൽ നീന്നും രക്തം ചീറ്റി തെറിച്ചു… “ഫെലിക്സ്”…അലറിവിളിച്ചുകൊണ്ടു അന്ന അവനു നേരെ ശരവേഗത്തിൽ പാഞ്ഞടുത്തു… ഊരിയെടുത്ത രക്തം പുരണ്ട ചില്ലു കഷ്ണം അവൻ അവന്റെ ശരീരത്തിലേക്ക് വീണ്ടും വീണ്ടും ആഴ്ത്തി ഇറക്കി…. അന്നയുടെ മനസ്സും ശരീരവും ഭീതിയാൽ വിറകൊണ്ടു…. എല്ലാം നോക്കികൊണ്ട്‌ മിന്നുമോൾ ഒരു മൂലയിൽ ഭയത്തോടെ ഒന്നുറക്കെ കരയാൻ പോലും കഴിയാതെ ഏങ്ങലടിച്ചു…. ഫെലിക്സിനരികിലേക്കു പാഞ്ഞു വന്ന അന്ന അവന്റെ തുടരെയുള്ള പ്രവർത്തികളെ തടുക്കാനായി ശ്രമിക്കും മുന്നേ രക്തത്തിൽ കുളിച്ച അവന്റെ ശരീരം നിലത്തേക്ക് തളർന്നു വീണു… അവന്റെ ശരീരത്തിൽ നിന്നും രക്തം ധാരയായി നിലത്തേക്കൊഴുകി… അന്ന സങ്കടത്താൽ ഉറക്കെ കരഞ്ഞുകൊണ്ട് ഫെലിക്സിന് സമീപത്തേക്കു ഇരുന്നു അവന്റെ തല ഭാഗം അവളുടെ മടിയിലേക്കു കിടത്തി അവനെ പരിഭ്രാന്തിയോടെ നോക്കി.. സരിത്തതലപ്പാൽ അന്ന അവന്റെ നെഞ്ചിലെ ചോര പൊടിയുന്ന മുറിപ്പാടുകളിലേക്കു അമർത്തി വച്ചു.. ഒരു നിമിഷം വെപ്രാളത്തോടെ എന്ത് ചെയ്യണമെന്നതറിയാതെ പകച്ചുപോയ അന്നയുടെ ശ്രദ്ധ ഫെലിക്സിന്റെ പോക്കറ്റിൽ ഇരുന്ന മൊബൈൽ ഫോണിലേക്കു തിരിഞ്ഞു.. അവൾ മുന്നോട്ടാഞ്ഞുകൊണ്ട് കൈ കടത്തി ഫോൺ പുറത്തെടുത്തു അമലമ്മയുടെ നമ്പർ ഡയൽ ചെയ്തു… അവന്റെ പാതിയടഞ്ഞ നീല മിഴികൾ അന്നയുടെ മുഖത്തേക്ക് ആ വേദനയിലും സ്നേഹത്തോടെ നോക്കുകയായിരുന്നു… “ഫെലിക്സ്..കണ്ണ് തുറക്ക് ഫെലിക്സ്…” അന്ന സങ്കടത്തോടെ അവളുടെ വിറയ്ക്കുന്ന കൈകൾ അവന്റെ മുഖത്തേക്ക് ചേർത്തു വച്ചുകൊണ്ടു കുലുക്കി വിളിച്ചു.. ഫെലിക്സ് ഒരു ഞരക്കത്തോടെ അവന്റെ തല ചരിച്ചു അന്നയുടെ വയറിലേക്ക് ഒരു കൊച്ചു കുഞ്ഞിനെപ്പോലെ പറ്റിച്ചേർന്നു കിടന്നു.. അവൾ അവന്റെ പാതി ജീവനറ്റ മുഖത്തേക്ക് നിസ്സഹായതയോടെ നോക്കി… ഒട്ടും പ്രതീക്ഷിക്കാതെ സ്വന്തം ജീവൻ കൊണ്ട് തന്നോടുള്ള സ്നേഹത്തിനു വിലയിട്ട ഫെലിക്സിന്റെ വേദന കാൺകെ അന്നയുടെ ഹൃദയവും പൊട്ടി പിളരുകയായിയുന്നു… “എന്തിനാ ഫെലിക്സ്….എന്നെ എന്തിനാ ഇങ്ങനെ നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ തോൽപ്പിക്കുന്നത്…” “നിങ്ങളുടെ മരണമല്ല ആ നിലക്കാത്ത ശ്വാസവും സ്നേഹവും ആണ് എന്നെ ഇപ്പോൾ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് പോലും..” തേങ്ങലുകളാൽ അന്നയുടെ വാക്കുകൾ ഇടറി… അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ അടർന്നു അവന്റെ മുഖത്തെ നനയിച്ചു… ഫെലിക്സ് പതിയെ അവന്റെ ചോരപുരണ്ട കൈകൾ അന്നയുടെ കൈകളുമായി കോർത്തു മുറുക്കി പിടിച്ചു…ഒരിക്കലും അടരാതിരിക്കാൻ കൊതിച്ച പോലെ… “അന്നാ…” മറഞ്ഞു പോകുന്ന ബോധത്തിലും എന്തോ പറയാനെന്നോണം ശ്വാസം വലിച്ചെടുത്തുകൊണ്ടു പതിഞ്ഞ സ്വരത്തിൽ ഫെലിക്സ് അവളെ വിളിച്ചു… “നമ്മുടെ മോള്…” ഫെലിക്സിന്റെ വാക്കുകൾ കേൾക്കേ അന്ന ചുറ്റിനും മിന്നുമോളേ തിരഞ്ഞു..ഭയത്താൽ വിറച്ചു ഒരു മൂലയിൽ ഇരിക്കുന്ന മിന്നുമോളേ അന്ന നോക്കി… “അന്നാ.. ഞാൻ പോയാലും ഈ ലോകത്തിനു മുന്നിൽ നീ വിളിച്ചു പറയണം മാളിയേക്കൽ ഫെലിക്സ് മാമന്റെ ചോരയാ മിന്നുമോളെന്നു…നീ എന്റെ എല്ലാം എല്ലാം ആയിരുന്നെന്നു….” “എന്നോട് പൊറുക്കാൻ കഴിയില്ലെടീ നിനക്ക്…” മറുപടിയൊന്നും പറയാൻ കഴിയാതെ പൊട്ടിക്കരഞ്ഞുകൊണ്ട്‌ ഫെലിക്സിന്റെ മുഖം അന്ന തന്റെ നെഞ്ചിലേക്ക് ചേർത്തു വച്ചു അവന്റെ നെറ്റിത്തടത്തിലേക്കു അവളുടെ അധരങ്ങൾ അമർത്തി…അന്നയിൽ അവനോടുള്ള പരിഭവങ്ങൾ ആ നിമിഷം അലിഞ്ഞില്ലാതെ ആകുകയായിരുന്നു.. “ഇല്ല ഫെലിക്സ് ഒരു മരണത്തിനും നിങ്ങളെ ഞാൻ വിട്ടുകൊടുക്കില്ല….” രക്തം വാർന്നൊഴുകുന്ന മുറിപ്പാടുകളിലെ വേദനയിലും അവളുടെ ആ വാക്കുകൾ അവനിൽ നഷ്ടബോധത്തിന്റെ പുഞ്ചിരി വിടർത്തി….

പൊടുന്നനെ ആ പുഞ്ചിരി മാഞ്ഞുകൊണ്ടു അവന്റെ ശ്വാസഗതികൾ ഏറി…മരണത്തിനും ജീവനും ഇടയിലുള്ള ആ നിമിഷം അവനിലേക്കടുത്തു…അന്നയുടെ കൈകളിൽ കോർത്തിരുന്ന അവന്റെ കൈകൾ കൂടുതൽ ശക്തിയായി മുറുകി.. വീണ്ടും എന്തോ പറയാനായി ഫെലിക്സ് പ്രയാസപ്പെട്ടു അവന്റെ നാവുകൾ ചലിപ്പിച്ചു “മാളിയേക്കൽ തറവാട്ടിലെ മുഴുവൻ സ്വത്തും നിന്റെ പേരിലേക്ക് മാറ്റി… ” പറഞ്ഞു പൂർത്തിയാക്കും മുൻപേ ഫെലിക്സ് ബോധ ശൂന്യനായി…നേരിയ ഞരക്കങ്ങൾ മാത്രം അവനിൽ നിന്നും പുറത്തുവന്നു…. അവന്റെ അവസാന വാക്കുകൾ അന്നയിൽ നടുക്കം ഉളവാക്കി… “ഫെലിക്സ്”……ഉറക്കെ വിളിച്ചുകൊണ്ട് അന്ന അലമുറയിട്ടു കരഞ്ഞു… “പണമോ സ്വത്തോ ഒന്നും വേണ്ട എനിക്ക്… നിങ്ങളുടെ നിലക്കാത്ത ശ്വാസം അതാണ്‌ എനിക്ക് വിലപ്പെട്ട സ്വത്ത്‌…പോകല്ലേ ഫെലിക്സ് ഞങ്ങളെ വിട്ട്….” “എത്രമാത്രം അകറ്റി നിർത്താൻ ഞാൻ ശ്രമിച്ചാലും നിങ്ങളുടെ ജീവനും സ്നേഹവും ലോകത്തിൽ മറ്റെന്തിനേക്കാളും, സ്വന്തം പ്രാണനേക്കാളും വിലപ്പെട്ടതാ ഫെലിക്സ് എനിക്ക്….” നേരിയ ബോധത്തിലും അന്നയുടെ ആ സ്വരം കേൾക്കേ ഒരുവേള ഈ ശ്വാസം നിലയ്ക്കരുതേ എന്ന് ഫെലിക്സ് ആഗ്രഹിച്ചുപോയി…. അന്ന മാനസിക നിയന്ത്രണം കൈവിട്ടു ഒരു ഭ്രാന്തിയെ പോലെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു…. അൽപ സമയത്തിന് ശേഷം അമലമ്മയെ വിളിച്ചു പറഞ്ഞ പ്രകാരം ഓർഫനേജിൽ നിന്നും വന്ന വണ്ടി അന്നയുടെ വീടിനു മുന്നിലേക്ക്‌ എത്തിച്ചേർന്നു… ഞൊടിയിടയിൽ ആ പരുക്കൻ മൺപാതകൾ താണ്ടി കോരിച്ചൊരിയുന്ന മഴയിൽ ഇരുളിനെ വകഞ്ഞു മാറ്റിക്കൊണ്ട് ഫെലിക്‌സുമായി ആ വാഹനം ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു… മിന്നുമോളെ ഓർഫനേജിൽ ആക്കി അന്നയ്‌ക്കൊപ്പം അമലമ്മയും ഉണ്ടായിരുന്നു… ആശുപത്രിയുടെ ഇടനാഴികളിലൂടെ ഫെലിക്സിനെ കിടത്തി മുന്നോട്ടുരുളുന്ന സ്‌ട്രെച്ചറിന്റെ ചക്രങ്ങളുടെ മുരൾച്ച ആ നിശ്ശബ്ദതയിൽ ധ്വനിച്ചുകൊണ്ടിരുന്നു…. അപ്പോഴും ഫെലിക്സിന്റെ കരങ്ങളിൽ കോർത്ത അന്നയുടെ വിരലുകൾ അടർത്തിമാറ്റപ്പെട്ടിരുന്നില്ല. അവന്റെ ജീവന് ഒരാപത്തും സംഭവിക്കരുതേ എന്ന് ഉള്ളുരുകി കരഞ്ഞു പ്രാർഥിക്കുകയായിരുന്നു അന്ന.. ഐ.സി.യുവിന്റെ വാതിലിനു മുന്നിൽ എത്തിയപ്പോൾ അന്ന മനോവേദനയോടെ ബലമായി ഫെലിക്സിന്റെ കൈകൾ അടർത്തിമാറ്റി..വിലപ്പെട്ടതെന്തോ തന്നിൽ നിന്നും അടർത്തി മാറ്റുന്ന പോലെ തോന്നി അവൾക്ക്.. അടുത്ത നിമിഷം ആ വാതിലുകൾ അടഞ്ഞു… താങ്ങാനാകാത്ത മനോവേദനയോടെ അന്ന അരികിൽ നിന്ന അമലമ്മയുടെ തോളിലേക്കു തല ചായ്ച്ചു.. അവരുടെ കണ്ണുകളും ആ വിഷമത്തിൽ പങ്കുചേർന്നു കണ്ണുനീർപടർത്തി.. അവർ ആശ്വസിപ്പിപ്പിക്കാൻ എന്നോണം അവളുടെ മുടിയിഴകൾ തഴുകി… “മോളേ അന്നേ വാ നീ ഇവിടെ ഇരിക്ക്, ഈശോ തമ്പുരാൻ അവനൊന്നും വരുത്തില്ല കുഞ്ഞേ…എന്റെ മോള് കരയാതെ…” “ഇല്ല ഞാൻ, ഞാൻ ഒരുത്തി കാരണമാ…എനിക്ക് എനിക്കെന്റെ ഫെലിക്സിനെ ജീവനോടെ വേണം അമലമ്മ..” ആ വ്യഥ കലർന്ന ശബ്ദം അവിടമാസകാലം മുഴക്കം സൃഷ്ടിച്ചു… അധികം വൈകാതെ തന്നെ ലോകേഷും ആശുപത്രിയിലേക്കു എത്തിച്ചേർന്നു….നടന്ന സംഭവങ്ങൾ എല്ലാം അന്ന അവനെയും വിളിച്ചറിയിച്ചിരുന്നു…എന്നാൽ അവന്റെ മുഖത്തു നേരിയ ഗൗരവം നിഴലിച്ചു… പൊടുന്നനെ ഐ.സി.യു വിന്റെ വാതിൽ തുറന്നു ഡോക്ടർ പുറത്തേക്കു വന്നു…. അന്ന പ്രതീക്ഷയോടെ ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ട് അവർക്കരികിലേക്കു വേഗത്തിൽ നടന്നു.. “രോഗിയുടെ നില അതീവ ഗുരുതരമാണ്.. നെഞ്ചിൽ ഒന്നിലധികം ആഴത്തിൽ ഉള്ള മുറിവുകൾ, ഉടഞ്ഞ ചില്ലുകഷങ്ങളിൽ ചിലത് ആന്തരാവയവങ്ങളിൽ തറഞ്ഞിരിക്കുകയാണ്.. കൂടാതെ അമിത രക്തസ്രാവവും…”

“ഉടനെ തന്നെ ഒരു മേജർ സർജറി ആവശ്യമാണ്..” “വീ വിൽ ട്രൈ അവർ ലെവൽ ബെസ്റ്റ്….” അന്ന നടുക്കത്തോടെ ഡോക്ടറുടെ വാക്കുകൾക്കു മുന്നിൽ പ്രത്യാശ നശിച്ചവളെ പോലെ നിന്നു…. ഡോക്ടർ സർജറിക്ക് മുന്നേ സൈൻ ചെയ്യാനുള്ള സമ്മതപത്രം അന്നയ്ക്ക് നേരെ നീട്ടി… “നിങ്ങൾ രോഗിയുടെ ആരാണ്? …” പെട്ടന്നുള്ള ആ ചോദ്യത്തിന് മുന്നിൽ ഒന്ന് പതറിക്കൊണ്ട് അന്ന ലോകേഷിനെയും അമലമ്മയെയും മാറി മാറി നോക്കി… “ഞാ…ഞാൻ ഫെലിക്സിന്റെ ഭാര്യയാണ് ഡോക്ടർ…” പെട്ടന്നുള്ള അന്നയുടെ ഉറച്ച വാക്കുകളിൽ അമലമ്മയും ലോകേഷും പകച്ചു നിന്നു… അന്ന ആ സമ്മതപത്രങ്ങളിൽ ഒപ്പുവച്ചു തിരികെ നൽകി… നിമിഷങ്ങൾ ഓരോന്നും മണിക്കൂറുകൾ പോലെ എണ്ണപ്പെട്ടു…പുറത്ത് ഇനിയും പെയ്തൊഴിയാത്ത പേമാരി പോലെ സങ്കടങ്ങൾ അന്നയുടെ മനസ്സിലും പെയ്തോഴിയുകയായിരുന്നു… ഫെലിക്സിന്റെ ജീവൻ നഷ്ടമാകുമോ എന്നാ ഭീതിയാൽ അന്ന ഓരോ നിമിഷവും ഉമിത്തീയിൽ എന്ന പോലെ വെന്തു നീറി.. ഹോസ്പിറ്റലിന്റെ റിസെപ്ഷന് സമീപത്തുള്ള കത്തിച്ചുവെച്ച മെഴുകുതിരികൾ എരിയുന്ന മാതാവിന്റെ ചിത്രത്തിന് മുന്നിൽ അമലമ്മ കണ്ണീരോടെ പ്രാർഥിക്കുകയായിരുന്നു.. ദീർഘ നേരത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട്‌ സർജറി കഴിഞ്ഞു ഡോക്ടർ പുറത്തേക്കു വന്നു… ഇരുപത്തിനാലു മണിക്കൂർ ഒബ്സെർവഷനിൽ ആണെന്നും അതിനു ശേഷം മാത്രമേ ഫെലിക്സിന്റെ കാര്യത്തിൽ ഒരുറപ്പു പറയാൻ കഴിയു എന്ന ഡോക്ടറുടെ വാക്കുകൾ അവരെ തളർത്തി…. അന്ന കുറ്റബോധത്താലും, തിരസ്കരിക്കപ്പെട്ട അവന്റെ സ്നേഹവും ഓർക്കേ വിലപിച്ചു… “എല്ലാം കൈവിട്ടു പോയി അല്ലേ അന്നാ…” അന്നയ്ക്ക് അരികിലുള്ള കസേരയിലേക്ക് വന്നിരുന്ന ലോകേഷിന്റെ ശബ്ദം ആ മൂകതയെ ഉണർത്തി… “ഞാൻ….എനിക്ക് ഒന്നും അറിയില്ല സാർ…ഞാൻ കാരണം ഫെലിക്സിന്റെ ജീവൻ…” കരഞ്ഞു വീർത്ത കൺപോളകൾ ഉയർത്തി അന്ന വേദനയോടെ ലോകേഷിനെ നോക്കി നിന്നു… “ഇനിയെങ്കിലും അവസാനിപ്പിച്ചൂടെ അന്നേ ഈ ശീതയുദ്ധം…പൊറുക്കാനാകാതെ തെറ്റ് അവൻ ചെയ്തു..പക്ഷേ അവൻ നിന്നെ അന്ധമായി പ്രണയിക്കുന്നു അന്ന.. നിനക്ക് വേണ്ടി സ്വന്തം ജീവൻ പോലും ഇല്ലാതാക്കുന്നു…” “ശരിയാ എല്ലാം തിരിച്ചറിയാൻ അവൻ വൈകിപ്പോയി..നീ ദൂരേക്ക് അകന്ന് പോകും തോറും അതിനിരട്ടി അവൻ നിന്നിലേക്ക്‌ അടുക്കുകയായിരുന്നു.. ” “മാളിയേക്കൽ കൺസ്ട്രക്ഷൻസിലെ ജോലി ഉപേക്ഷിച്ചു പോയപ്പോൾ മറ്റൊരു ജോലിക്ക് വേണ്ടി അലയുന്ന നീ ഡയാന വഴി ഇവിടം ഉപേക്ഷിച്ചു വിദേശത്തേക്ക് പോകുന്നു എന്ന് അവൻ അറിഞ്ഞു…” “ഫ്ലോറിസൺ ഗ്രൂപ്പിലേക്ക് നിന്നെ മാളിയേക്കൽ കൺസ്ട്രക്ഷൻസിന്റെ റെപ്രെസെന്റിറ്റീവ് ആയി അപ്പോയ്ന്റ്മെന്റ് ചെയ്തത് ഫെലിക്സ് ആയിരുന്നു അന്നാ…നീയറിഞ്ഞാൽ അവന്റെ ഔദാര്യം സ്വീകരിക്കില്ല എന്നതിനാൽ ആ ധൗത്യം അവൻ എന്നെ ഏല്പിച്ചു…” അന്ന ഞെട്ടലോടെ അവനരികിൽ തറഞ്ഞിരുന്നു.. “മിന്നുമോളുടെ ചികിത്സയുടെ കാര്യങ്ങൾ ഉൾപ്പെടെ സർജറിക്കുള്ള തീയതി വരെ അവൻ നീയറിയാതെ ഡോക്ടറെ കണ്ട് തീരുമാനിച്ചിരുന്നു…” “ഓരോ തവണയും അവഗണ സഹിച്ചു നിന്റെ ചുവടുകളെ ഒരു കാവൽക്കാരനെ പോലെ പിന്തുടരുകയായിരുന്നു അവൻ…” ലോകേഷിന്റെ ശബ്ദത്തിന്റെ കാഠിന്യവും കേട്ടറിഞ്ഞ സത്യങ്ങളും അന്നയെ നിശ്ചലയാക്കി… “ഈ ലോകത്തിനു മുന്നിൽ നീ ഒന്നുമില്ലാത്തവൾ ആകാതിരിക്കാൻ ഈ കണ്ട മാളിയേക്കൽ തറവാട്ടിലെ സ്വത്തുക്കൾ മുഴുവൻ നിന്റെയും മിന്നുമോളുടെയും പേരിൽ രെജിസ്റ്റർ ചെയ്തിരുന്നു ആലീസ് മാഡം മരിക്കുന്നതിന് മുൻപ്… ഓർഫനേജിലേക്കുള്ള ഭാഗം അവർക്ക് എന്നെന്നേക്കുമായി സ്വതന്ത്രമാക്കി വീതിച്ചു കൊടുത്തു…” “ഒടുവിൽ ഇപ്പോൾ ഫെലിക്സ് അവന്റെ സ്വന്തം ജീവനും…..” “എനിക്കറിയാം അവനെ…അവനൊരു പാവമാടോ..കഴിഞ്ഞ കുറേ മാസങ്ങളായി ഭ്രാന്ത് പിടിച്ചവനെ പോലെ അലയുകയായിരുന്നു.. തനിക്കുവേണ്ടി…” “അവന്റെ എല്ലാം എല്ലാം ആയിരുന്ന അവന്റെ അമ്മ, അവരും അവനെ തനിച്ചാക്കി പോയി…ആരുമില്ലടോ അവന്…” “ആർക്കുമുന്നിലും ചങ്കൂറ്റത്തോടെ നെഞ്ച് വിരിച്ചു നിന്ന മാളിയേക്കൽ ഫെലിക്സ് മാമൻ തോറ്റത് അന്നയുടെ സ്നേഹത്തിനു മുന്നിൽ മാത്രമാണ്…”

“ഒരുതരത്തിൽ അവൻ എങ്ങനെയൊക്കെ ആകാൻ അന്നയും തെറ്റുകാരി അല്ലേ…” “മരണത്തിന്റെയും ജീവിതത്തിൻറെയും വക്കിൽ കിടക്കുന്ന ഈ സമയത്തെങ്കിലും ക്ഷമിച്ചൂടെ അന്നേ അവനോടു…” ചാട്ടുളി പോലെ ഓരോ വാക്കുകളും അന്നയുടെ ഞെഞ്ചിൽ തുളച്ചു കയറി..ഹൃദയദുഃഖത്താൽ പുളഞ്ഞു അവൾ മുഖം പൊത്തി കരയുകയായിരുന്നു… “ഇനിയും ആ സ്നേഹത്തിനു മുന്നിൽ നിന്നും ദൂരേക്ക് അകന്നു പോകൻമാത്രം ക്രൂരയല്ല സാർ ഞാൻ….ഒരുപക്ഷെ അത് ചിലപ്പോൾ ഫെലിക്സ് എന്ന, എന്നിലെ ഓരോ അണുവിലും തുടിക്കുന്ന സ്നേഹത്തിന്റെ അവസാനമാകും..” “എന്റെ സ്നേഹം സത്യമുള്ളതാണെകിൽ എന്റെ ഫെലിക്സ് പൂർണ ആരോഗ്യവാനായി തിരിച്ചുവരും.. ” “അന്ധമായ ആ സ്നേഹത്തിനു മുന്നിൽ ഇനിയും ഞാൻ എങ്ങനെ എന്റെ കണ്ണുകൾ അടയ്ക്കും..ഇല്ല എന്റെ ഫെലിക്സിനൊന്നും സംഭവിക്കില്ല…” അന്ന പരിസരം മറന്നു പുലമ്പിക്കൊണ്ടിരുന്നു… അവരുടെ സംഭാഷണങ്ങൾ കേട്ടുകൊണ്ട് വന്ന അമലമ്മ അന്നയെ അലിവോടെ നോക്കി അവൾക്കരികിലേക്കിരുന്നു… “മോളെ അന്നേ…ആത്മാർത്ഥമായ സ്നേഹവും പ്രായശ്ചിത്തവും എത്ര വലിയ തെറ്റുകൾക്കും ഉള്ള പരിഹാരമാണെന്നു നീ തിരിച്ചറിയണം.. ഫെലിക്സിന്റെ ജീവന് ഒരാപത്തും വരാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം..ഇനിയൊരു വേർപിരിയലിന് ഇടം കൊടുക്കാതെ ഒരു മരണത്തിനും അവനെ വിട്ടുകൊടുക്കാതെ…” ഇരുവരുടെയും വാക്കുകളാൽ അന്നയുടെ മനസ്സ് ചഞ്ചലപ്പെട്ടു… ഐ.സി.യു വിന്റെ ഒരു മുഖവൃത്തം മാത്രം തുറന്ന ചില്ലു വാതിലുലൂടെ അന്നയുടെ നിറഞ്ഞ മിഴികൾ അകത്തു ബോധമറ്റു കിടക്കുന്ന ഫെലിക്സിലേക്കു നോക്കി നിന്നു…അവളുടെ കാഴ്ചയെ മറച്ചു കൊണ്ട് ആ കണ്ണുനീർ ഒഴുകാതെ കൺപോളകൾക്കുള്ളിൽ സ്ഥാനം പിടിച്ചു… പിന്നീടൊരു നീണ്ട കാത്തിരിപ്പായിരുന്നു… അവളുടെ നഷ്ടപ്പെട്ട പ്രണയത്തിനായി.. അവളുടെ പ്രാണനായവന് വേണ്ടി.. ആ പരസ്പര സ്നേഹത്തിന്റ അർത്ഥമെന്നോണം ഫെലിക്സ് അപകടം നില തരണം ചെയ്തു… നഷ്ട്ടപ്പെട്ടു പോയതെന്തോ തിരിച്ചു കിട്ടിയ പോലെ ആയിരുന്നു അന്നയ്ക്ക്… ഇടയ്ക്ക് ഡയാനയും എത്തിയിരുന്നു..അവൾ അന്നയ്ക്ക് വലിയ ആശ്വാസമായിരുന്നു.. “അവസാനം ഫെലിക്സ് ചങ്ക് തുറന്നു കാട്ടേണ്ടി വന്നു അല്ലേ അയാളുടെ സ്നേഹം നിനക്ക് മുന്നിൽ… ” ഡയാനയുടെ ആ ചോദ്യം അന്നയിൽ നോവ് പടർത്തി.. “ഡയാനാ ഞാൻ….” “ഇല്ല അന്നാ..മറ്റൊന്നുമല്ല..പലപ്പോഴും എല്ലാം ഓരോ നിമിത്തങ്ങളാ…വിധി ചിലപ്പോൾ ആ കൂടിച്ചേരൽ ഇങ്ങനെയാകാം നിശ്ചയിച്ചിരിക്കുന്നത്..പരസ്പരമുള്ള സ്നേഹം ആഴത്തിൽ തിരിച്ചറിഞ്ഞുകൊണ്ട് ഒരിക്കലും പൊട്ടാത്ത കണ്ണിപോലെ ചേർത്തുവയ്ക്കാൻ…” “ഒന്നോർത്താൽ നിങ്ങൾ രണ്ടാളും ഭാഗ്യമുള്ളവരാ..പരസ്പരം ജീവൻ കൊടുത്തു സ്നേഹിച്ചവർ…ഇനിയെങ്കിലും കൈവിട്ടു കളയല്ലേ നീ…” ഡയാന സ്നേഹത്തോടെ അന്നയുടെ കരങ്ങൾ കവർന്നു അവളെ ചേർത്തുനിർത്തി… “ആർക്കെങ്കിലും ഒരാൾക്ക് പേഷ്യന്റിനെ കയറി കാണാം..” വാതിൽ പാതി തുറന്നു തല പുറത്തേക്കിട്ട് ഡ്യൂട്ടി നേഴ്സ് പറഞ്ഞതു കേൾക്കേ അന്ന അമലമ്മയെയും ലോകേഷിനെയും നോക്കി…അവർ സമ്മതഭാവത്തിൽ സന്തോഷത്തോടെ പുഞ്ചിരിച്ചു… അന്ന അകത്തേക്ക് കടന്നു ഫെലിക്സിനരികിലേക്കു ചെന്നു നിന്നുകൊണ്ട് അവനെ ആധിയോടെ നോക്കി… നെഞ്ചിലെ മുറിവുകൾക്കു മുകളിലൂടെ ചുറ്റിക്കെട്ടിയ വെള്ളത്തുണികളിൽ മരുന്നിന്റെയും ഉണങ്ങിയ ചോരയുടെയും പാടുകൾ എടുത്തു കാട്ടുന്നുണ്ടായിരുന്നു…ആ മുറിവുകളിലെ നോവ് ഫെലിക്സിന്റെ മുഖത്തും നിഴലിക്കുന്നുണ്ടായിരുന്നു. കൈവെള്ളയിൽ പതിഞ്ഞ അന്നയുടെ നനുത്ത കരസ്പർശം ഏൽക്കേ ആ സാമിപ്യം അറിഞ്ഞ ഫെലിക്സ് തന്റെ കണ്ണുകളെ വലിച്ചു തുറക്കാൻ ശ്രമിച്ചു… പാതിതുറന്ന കൺപോളകൾക്കിടയിലൂടെ അവന്റെ നീലക്കണ്ണുകൾ അന്നയിലേക്ക് തിരിച്ചു…അപ്പോളും ആ കണ്ണുകളിൽ അവളോടുള്ള തീക്ഷണമായ പ്രണയം നിറഞ്ഞിരുന്നു.. ഇരു വശത്തേക്കും അവന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ചാലുകളായി കവിളിലേക്കു ഒഴുകി ഇറങ്ങി…

അന്ന ആശ്വാസത്തോടെ കൈ ഉയർത്തി അവന്റെ കണ്ണുനീർതുടച്ചു…മുഖത്തേക്ക് പാറി വീണ അവന്റെ മുടിയിഴകൾ പിന്നിലേക്കൊതുക്കി വച്ച് ആ നെറ്റിത്തടത്തിലേക്കു തന്റെ കവിളുകൾ ചേർത്തു കൈ വിരലുകളാൽ അവന്റെ മുഖത്തെ തഴുകി…അവളുടെ കണ്ണുകളും നിറഞ്ഞൊഴുകുകയായിരുന്നു… അടക്കിവച്ച അവളിലെ സ്നേഹം പ്രവാഹം അവനിലേക്ക്‌ ചൊരിയുകയായിരുന്നു… ആ നിമിഷം തന്റെ നെഞ്ചിലേക്ക് അന്നയെ ചേർത്തണയ്ക്കാൻ വെമ്പുകയായിരുന്നു ഫെലിക്സിന്റെ മനസ്സ്…ഏറി വരുന്ന വേദനയാലും അവശതയാലും ഫെലിക്സിന് പ്രതികരിക്കാൻ ആയില്ല… അടുത്ത ദിവസങ്ങളിൽ ഫെലിക്സിന്റെ ആരോഗ്യ നിലയിൽ മാറ്റങ്ങൾ സംഭവിക്കാൻ ആരംഭിച്ചു…ഒരിക്കൽ നഷ്ടപ്പെട്ടതെല്ലാം നേടിയെടുക്കാൻ മരണത്തിൽ നിന്നും മുക്തി നേടിയ ഒരു പുതിയ ജന്മം എന്ന പോലെ.. ആശുപത്രിയിൽ ഊണും ഉറക്കവും ഒഴിഞ്ഞു ഒരു കൊച്ചു കുഞ്ഞിനെ പോലെ അന്ന ഫെലിക്സിനെ പരിചരിച്ചു..എന്നാൽ ആ ദിവസങ്ങളിലെല്ലാം അവളുടെ സങ്കടങ്ങളുടെ വേലിയേറ്റത്താൽ അന്ന നിശ്ശബ്ദതയായിരുന്നു… ഐ സിയു വിൽ നിന്നും റൂമിലേക്ക്‌ മാറ്റിയ ഫെലിക്സിനെ കാണിക്കാൻ ഓർഫനേജിൽ നിന്നും മിന്നുമോളെയും കൂട്ടി അമലമ്മ എത്തി.. കിടക്കുകയായിരുന്ന ഫെലിക്സ് മിന്നുമോളേ കാൺകെ പതിയെ എഴുനേൽക്കാൻ ശ്രമിച്ചു…ഉണങ്ങാത്ത മുറിവിന്റെ വേദനയാൽ അവന്റെ മുഖം വലിഞ്ഞു മുറുകി…. മിന്നുമോളുടെ വെള്ളാരം കണ്ണുകൾ ഫെലിക്സിനെ കാൺകെ സന്തോഷത്താൽ തിളങ്ങി…അവൾ ബെഡിലേക്കു കയറി ഫെലിക്സിനരികിൽ ഇരുന്നുകൊണ്ട് അവന്റെ നെഞ്ചിലെ കെട്ടിവച്ചിരിക്കുന്ന മുറിപ്പാടുകളിലേക്കു ആ കുരുന്നു കൈകൾ വച്ച് മൃദുവായി തഴുകി.. ഫെലിക്സ് സ്നേഹത്തോടെ തന്റെ ഇടം കയ്യാൽ അവളെ വാത്സല്യത്തോടെ ചേർത്തണച്ചു… അന്ന ആ കാഴ്ചയെ സന്തോഷപൂർവം നോക്കിക്കാണുകയായിരുന്നു..അവളുടെ ചുണ്ടുകളിൽ ഒരു ചെറു മന്ദഹാസം വിടർന്നു.. എന്നാൽ അന്നയിലേക്ക് കൺചിമ്മാതെ നോക്കുന്ന ഫെലിക്സിനെ കാൺകെ അവൾ മുഖം തിരിച്ചു… ലോകേഷിന്റെ കയ്യിൽ തൂങ്ങി മിന്നുമോൾ റൂമിനു വെളിയിലേക്കു പോയി..ഫെലിക്സ് പതിയെ ബെഡിൽ നിന്നും എഴുനേറ്റു ആയാസപ്പെട്ട് നിലത്തേക്ക് കാലുകുത്തി നിന്നു… “നീയെന്താ അന്നാ എന്നോടൊന്നും മിണ്ടാത്തത്…” പരിഭവത്തോടെയുള്ള ഫെലിക്സിന്റെ സ്വരം കേൾക്കേ അന്ന അവനെ കൂർപ്പിച്ചു നോക്കി.. നൊടിയിടയിൽ അവളുടെ കണ്ണുകൾ നിറഞ്ഞു… “ഞാൻ എന്താ ഫെലിക്സ് മിണ്ടേണ്ടത്…ഒരുനിമിഷം കൊണ്ട് എല്ലാം അവസാനിപ്പിച്ചു എന്നെ വീണ്ടും സങ്കടക്കടലിൽ ആഴ്ത്തി ജീവൻ അവസാനിപ്പിക്കാൻ നിങ്ങൾ ഒരുങ്ങിയില്ലേ…” “കഴിഞ്ഞ കുറേ ദിവസം ഞാൻ തിന്ന വേദനകൾ നിങ്ങൾക് മനസ്സിലാകില്ല ഫെലിക്സ്..ഓരോ നിമിഷവും ഉരുകുകയായിരുന്നു .” “അന്നാ ഞാൻ…മനഃപൂർവം അല്ലടീ…കയ്യെത്തിപ്പിടിക്കാൻ ആകുന്നതിലും അധികം ദൂരേക്ക് നീ എന്നിൽ നിന്നും അകന്നു പോകുന്നു എന്ന വേദന ഒരു നിമിഷം ഞാൻ എന്റെ ജീവൻ പോലും മറക്കുകയായിരുന്നു..നീയെന്ന നഷ്ടം എന്നെ ഭ്രാന്തനാക്കുകയായിരുന്നു അന്നാ…” ഫെലിക്സിന്റെ വാക്കുകൾ സങ്കടത്താൽ ഇടറിപ്പോയി… “ഈ ജന്മം നീ എന്റേതാണ്…എന്റെ ജീവനും ശ്വാസവും എല്ലാം നിനക്ക് വേണ്ടി മാത്രമാണ് അന്ന…” അന്ന കരുണയോടെ ഫെലിക്സിനെ ഉറ്റുനോക്കി… അവളുടെ കണ്ണുകളിൽ കാലങ്ങളായി ഒളിപ്പിച്ചിരുന്ന തീഷ്ണമായ പ്രണയം ആ വേളയിൽ അവനും തിരിച്ചറിയുകയായിരുന്നു… ഫെലിക്സ് ഇരു കൈകളും വിടർത്തി അന്നയെ തന്റെ കരവലയത്തിലേക്കു സ്നേഹാർദ്രമായി ക്ഷണിച്ചു..അവനിൽ നിറഞ്ഞു നിൽക്കുന്ന ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ ആഴപ്പരപ്പുകളിലേക്കു എല്ലാം മറന്നുകൊണ്ട് അന്ന നടന്നടുക്കുകയായിയുന്നു…. പൊട്ടിക്കരഞ്ഞുകൊണ്ട്‌ അന്ന ഫെലിക്സിനരികിലേക്കു ചെല്ലവേ അടുത്ത നിമിഷം അവന്റെ കൈകൾ അവളെ പൊതിഞ്ഞു ആ നെഞ്ചിലേക്കവൾ പതിയെ തലചായ്ച്ചു എങ്ങി കരഞ്ഞു…ആ ഏങ്ങലുകൾ പോലും അവനിലെ പ്രണയത്തെ ചുട്ടുപൊള്ളിക്കുകയായിരുന്നു.. അന്നയുടെ ആ സ്പർശം അവന്റെ വേദനകളെയും മുറിവുകളെയും അലിയിച്ചുകളഞ്ഞു… അവന്റെ അധരങ്ങൾ ചേർത്തു അന്നയുടെ നെറ്റിത്തടങ്ങളിൽ ചുംബിച്ചു…ഒരിക്കലും ആ കരവലയത്തിൽ നിന്നും അകന്നു പോകാതിരിക്കാനായി അവൻ അവളെ ചേർത്തു പിടിച്ചു…. കാലങ്ങളായി അന്നയുടെ മനസ്സിൽ ആളിപ്പടരുന്ന അഗ്നിയെ അവനിലെ സ്നേഹം ബാഷ്പം പൂകി ശമിപ്പിക്കുകയായിരുന്നു. അവിടെ പുതിയൊരു പ്രണയ സാക്ഷാൽക്കാരത്തിന്റെ പൂക്കാലം പൊഴിയുകയായിരുന്നു… അങ്ങനെ സ്നേഹസാന്ദ്രമായ ആ നിമിഷങ്ങൾ മണിക്കൂറുകളായും ദിവസങ്ങളായും മാറ്റപ്പെട്ടു… അന്ന നൽകിയ സ്നേഹവും പരിചരണവും ആരോഗ്യവാനായ ആ പഴയ ഫെലിക്സിലേക്കു അവനെ തിരികെ കൊണ്ടുപോയി… ആ പഴയ ഊർജത്തോടെ നഷ്ടങ്ങൾ എല്ലാം ഒരു യോദ്ധാവിനെ പോലെ അവൻ പിടിച്ചടക്കുകയായിരുന്നു… ഇന്നത്തെ ദിവസത്തിനു ഒരു പ്രത്യേകത ഉണ്ട്… നാടും വീടും നാട്ടുകാരും ഒക്കെ അറിഞ്ഞു അന്ന ഫെലിക്സിന്റെ ഭാര്യയാകുന്ന ദിവസം…. സെന്റ് തോമസ് ദേവാലയത്തിന്റെ അൾത്താരയ്ക്ക് മുന്നിൽ ആലീസിന്റെ ആത്മാവിനെ സാക്ഷിയാക്കി മന്ത്രകോടിയുടെ നൂലിഴകളിൽ കോർത്ത മിന്ന് ഫെലിക്സ് അന്നയുടെ കഴുത്തിൽ ചാർത്തി….. സ്വന്തം അപ്പന്റെയും അമ്മയുടെയും വിവാഹം കാണാൻ ആ സന്തോഷ വേളയിൽ മിന്നുമോൾക്കും ഭാഗ്യം ലഭിച്ചു…. അവൾ പാൽപുഞ്ചിരി തൂകി ഫെലിക്സിന്റെയും അന്നയുടെയും ഒത്ത നടുവിൽ സ്ഥാനം പിടിച്ചു…

ആ ശുഭ മുഹൂർത്തത്തിന് ചുക്കാൻ പിടിക്കാൻ ലോകേഷും അമലമ്മയും ഡയാനയും ഉണ്ടായിരുന്നു..ആ കൂടിച്ചേരലിൽ അവരും ഏറെ സന്തോഷിച്ചു… അന്നയിലും ഫെലിക്സിലും ജ്വലിക്കുന്ന ഒരിക്കലും കെട്ടടങ്ങാത്ത പ്രണയമെന്ന അഗ്നിയെ ആ ലോകം അസൂയയോടെ നോക്കിക്കാണുകയായിരുന്നു… അങ്ങനെ വിധിയുടെ പല ദുർമുഖങ്ങളെയും പിഴുതെറിഞ്ഞു അന്ന മാളിയേക്കൽ തറവാട്ടിലേക്ക് ഫെലിക്സിന്റെ ഭാര്യയായി മിന്നുമോൾക്കൊപ്പം അന്ന വലതുകാൽ വച്ച് കയറി… മിന്നുമോൾ ആ വലിയ വീടിന്റെ ഓരോ കോണിലും സന്തോഷത്തോടെ ഓടിക്കളിച്ചു… പിന്നിലൂടെ തന്റെ ഇടുപ്പിൽ ചുറ്റി വിരിഞ്ഞ ഫെലിക്സിന്റെ കൈകളിൽ നിന്നും അന്ന കുതറി മാറാൻ ശ്രമിച്ചുകൊണ്ടിരുന്നു…. അവളുടെ അഴിചിട്ട മുടിയിഴകളെ വകഞ്ഞു മാറ്റി ആ തോളിലേക്ക് അവൻ മുഖം ചേർത്തു നിന്നു….അവന്റെ ശ്വാസം അന്നയുടെ ശരീരത്തിലേക്ക് ഒഴുകി നടന്നു… അന്ന തിരിഞ്ഞു നിന്നു നാണത്തോടെ ഫെലിക്സിന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി…ആരെയും ആകർഷിക്കുന്ന അവന്റെ ആ നീലക്കണ്ണുകൾ അന്നയോടുള്ള സ്നേഹത്താൽ തിളങ്ങി… അവന്റെ നെഞ്ചിലെ രോമങ്ങൾക്കിടയിലെ മുറിപ്പാടുകളിലേക്കു അന്ന തന്റെ വിരലോടിച്ചു…ആ കണ്ണുകൾ നിറയുന്നത് മനസ്സിലാക്കിയ ഫെലിക്സിന്റെ ഹൃദയവും വേദനിച്ചു… അവളുടെ മുഖം അവൻ കൈക്കുമ്പിളെടുത്തു ആ നിറഞ്ഞ കണ്ണുകളെ ചുംബിച്ചു… വെട്ടിയൊതുക്കാതെ പരസ്പരം കൂട്ടിമുട്ടി നിൽക്കുന്ന അന്നയുടെ മനോഹരമായ പുരികക്കൊടികളിൽ അവൻ വിരൽ ചേർത്തു തഴുകി…. “ഇനി ഈ കണ്ണുകൾ നിറയരുത് ഒരിക്കലും….എന്റെ ജീവനറ്റ ശരീരത്തിന് മുന്നിലല്ലാതെ….” ഫെലിക്സിന്റെ ആ വാക്കുകൾ കേൾക്കേ അന്ന അവന്റെ ചുണ്ടുകളിൽ വിരൽ അമർത്തി… “ഒരിക്കലും മരണം പോലും എന്നിൽ നിന്നും നിങ്ങളെ അടർത്തി മാറ്റാതിരിക്കട്ടെ ഫെലിക്സ്….” അവൻ ഒരു കുസൃതി ചിരിയോടെ അന്നയെ ഇറുകി പുണർന്നു അവനിലേക്ക്‌ കൂടുതൽ അടുപ്പിച്ചു…. “വിട് ഫെലിക്സ് എനിക്ക് ശ്വാസം മുട്ടുന്നു….” “ആരാടീ നിന്റെ ഫെലിക്സ്…ഇച്ചായാന്ന് വിളിക്കടീ…” ഫെലിക്സ് കപട ദേഷ്യത്തോടെ ഒച്ചയെടുത്തു… അന്നയുടെ മുഖം നാണത്താൽ ചുവന്നുതുടുത്തു… “അ…അമ്മ….” സംസാര ശേഷി തിരികെ ലഭിച്ച മിന്നുമോളെ വാക്കുകൾ ഓരോന്നും പറഞ്ഞു പഠിപ്പിക്കുകയായിരുന്നു ഫെലിക്സ്….. പൂർണ ചന്ദ്രന്റെ സ്നേഹനിലാവൊളിയിൽ മാളിയേക്കൽ തറവാട്ടു മുറ്റത്തെ ഊഞ്ഞാലിൽ, അവന്റ മടിയിൽ ഇരുന്നു കുസൃതിയോടെ നോക്കുന്ന മിന്നുമോളുടെ വെള്ളാരം കണ്ണുകൾ ആകാശത്തിലെ നക്ഷത്രങ്ങളുടെ ഒളിയേറ്റു വെട്ടിത്തിളങ്ങി… “അപ്പ….” പിന്നിലൂടെ വന്നു ഫെലിക്സിന്റെ അധരങ്ങളിൽ കൈവിരലുകൾ ചേർത്തു മൂടിക്കൊണ്ടു അന്ന സ്നേഹത്തോടെ പറഞ്ഞു… “അവൾ ആദ്യമായി അമ്മയെന്നല്ല….ആദ്യാക്ഷരം പോലെ അപ്പ എന്ന പദം കൊണ്ട്‌ അവളുടെ നാവിന്റെ നിശ്ശബ്ദതകളെ അവസാനിപ്പിക്കട്ടെ ഫെലിക്സ് …” ഫെലിക്സ് അന്നയെ പ്രേമപൂർവം നോക്കി… ആകാശത്തു കോർത്തു വച്ച വെൺമേഘങ്ങൾ പോലെ അന്നയെയും മിന്നുമോളെയും ഒരിക്കലും തന്നിൽ നിന്നും അടർന്നു പോകാൻ ആകാത്ത വിധം ഫെലിക്സ് അവനിലേക്ക് ചേർത്തണച്ചു…. മേഘങ്ങൾക്കിടയിൽ നിന്നും മാലാഘഗണങ്ങൾ അവരിലേക്ക്‌ അനുഗ്രഹവർഷങ്ങൾ ചൊരിഞ്ഞു… പകയും സത്യവും സ്നേഹത്തിനുവേണ്ടി കൊമ്പുകോർത്ത ആ യുദ്ധഭൂമിയിൽ, സത്യം പകയെ തോൽപ്പിച്ചു സ്നേഹത്തെ സ്വന്തമാക്കി…. ആത്മാവിൽ അലിഞ്ഞു ചേർന്ന പ്രണയം പോലെ ആ ഇരു ഹൃദയങ്ങളും ഒന്നായിച്ചേർന്നു… (അവസാനിച്ചു) (എന്റെ ആദ്യ രചനയായ ഈ തുടർക്കഥയെ നെഞ്ചിലേറ്റിയ എന്റെ പ്രിയ വായനക്കാർക്ക് നന്ദി.എന്റെ പ്രിയ സൗഹൃദങ്ങളുടെ എല്ലാ പ്രോത്സാഹങ്ങൾക്കും സന്തോഷം..എല്ലാവരും വായിച്ചു നിങ്ങളുടെ അഭിപ്രായം കുറിക്കാൻ മറക്കല്ലേ..)

Love

ആലില താലി ചാർത്തി ദുർഗയെ തന്റെതാക്കിയ കാലം തൊട്ട് അവർ മത്സരിച്ചു സ്നേഹിക്കുകയായിരുന്നു…

Published

on

രചന: അക്ഷര മോഹൻ

“ച്ഛേ അമ്മൂത്തിടെ അമ്മ എപ്പോയ വദുന്നേ…” തന്റെ നെഞ്ചിൽ കിടന്നുകൊണ്ട് രണ്ട് കുഞ്ഞികൈകളും താടിയിൽ വച്ചു ചോദിക്കുന്ന അമ്മു മോളെ കണ്ടപ്പോൾ എന്തുകൊണ്ടോ ആദിത്യന്റെ ഹൃദയം വിങ്ങി… “അമ്മ പെട്ടെന്ന് വരൂലോ അച്ഛേടെ അമ്മൂട്ടിയെ കാണാൻ…അമ്മ അമ്മൂട്ടിക്ക് പാപ്പം തരും അമ്മൂട്ടിയെ കുളിപ്പിക്കും അമ്മൂട്ടിടെ കൂടെ കളിക്കും…ട്ടോ” “ചത്യം…” പീലികൾ നിറഞ്ഞ കണ്ണുകൾ വിടർത്തി ചോദിച്ചപ്പോൾ അയാൾ ഒന്നുകൂടെ ആ കുഞ്ഞിനെ നെഞ്ചോടടക്കി പിടിച്ചു… “ആട കണ്ണാ ചത്യം..” കുഞ്ഞു നെറ്റിയിൽ ഉമ്മ വച്ചു പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് മുഖം വിടരുന്നതും കുഞ്ഞരി പല്ലുകൾ കാട്ടി ചിരിക്കുന്നതും അയാൾ നോക്കി നിന്നു… അയാളുടെ കൈ വിടുവിച്ചു നെഞ്ചിൽ കയറി ഇരുന്ന് ആ കുഞ്ഞിപ്പെണ്ണ് അയാളുടെ മുഖം നിറയെ തുരു തുരെ ഉമ്മ വച്ചു.. “നാളെ അങ്കമ്പാദിൽ പോയിട്ടമ്പോ അമ്മൂത്തി കിച്ചൂത്തനോദു പദയൂലോ കിച്ചൂത്തന്റെ അമ്മേ പോലെ എനിച്ചും അമ്മ പാപ്പം വാദിതദുംന്ന്…” അയാളുടെ മീശയിൽ പിടിച്ചു വലിച്ചു കൊണ്ട് കൊഞ്ചലോടെ പറയുന്ന അമ്മുമോളെ കട്ടിലിൽ നെഞ്ചോട് ചേർത്ത് കിടത്തി കുഞ്ഞു മുടിയിലൂടെ വിരലോടിച്ചു… “നമുക്ക് പറയാം ട്ടോ…ഇപ്പൊ അച്ഛേടെ അമ്മൂത്തി ഒങ്ങിക്കോ…” ഒന്നുകൂടെ നെറ്റിയിൽ ഉമ്മവച്ചു കൊണ്ട് പറഞ്ഞപ്പോൾ അമ്മുമോളും അയാളെ ചുറ്റി പിടിച്ചു കിടന്നു… അമ്മൂട്ടി ഉറക്കത്തിലേക്ക് വഴുതി വീണപ്പോൾ ആദിത്യന്റെ മനസ്സ് വർഷങ്ങൾ പിറകിലോട്ട് പോവുകയായിരുന്നു…

“ഈ ഭ്രാന്തി പെണ്ണിനെ തന്നെ വേണോ ആദിയേട്ടന്…” മുഖത്തിൽ ഒരു ഭാവവ്യത്യാസവും ഇല്ലാതെ തന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കുന്ന ദുർഗയെ അമ്പരപ്പോടെ ആദിത്യൻ നോക്കി നിന്നു… “എനിക്കിനിയും ഭ്രാന്ത്‌ വരും ആദിയേട്ടാ…അങ്ങനെയുള്ള എന്നെ ആദിയേട്ടന് സഹിക്കാൻ പറ്റീന്ന് വരില്ല…” ദൂരെയെങ്ങോട്ടോ മിഴികളൂന്നി പറയുന്നവളെ ആദിത്യൻ ആദ്യമായി കാണുന്നത് പോലെ നോക്കി…അവളുടെ അങ്ങനെയൊരു മുഖം ആദ്യമായി ആയിരുന്നു അവൻ കണ്ടത്… “അമ്മ മാത്രേ ഉണ്ടായിരുന്നുള്ളു എനിക്ക്…അമ്മയെന്ന് പറഞ്ഞാൽ വളർത്തമ്മ…” മൗനം ബേധിച്ചു കൊണ്ട് അവൾ തന്നെ സംസാരിച്ചു തുടങ്ങി… ആറ് വയസ്സ് വരെ അനാഥാലയത്തിൽ ആയിരുന്നു…ചെറിയ ഓർമ്മകൾ മാത്രേ ഉള്ളു…അമ്മക്കും ആരുമില്ലായിരുന്നു എന്നെ പോലെ…ആ അമ്മ എന്നെ കൂടെ കൂട്ടി…എന്നെ സ്വന്തം മകളായി വളർത്തി…ആരോരുമില്ലാത്ത ഞങ്ങൾക്ക് ആരൊക്കെയോ ഉണ്ടെന്ന തോന്നൽ…എനിക്ക് അമ്മയും അമ്മയ്ക്ക് ഞാനും…ജീവിതത്തിൽ ആദ്യമായി സന്തോഷം എന്തെന്നറിഞ്ഞ നാളുകൾ…” ആ ഓർമകളിൽ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു… “പക്ഷേ +2വിലെ പരീക്ഷ കഴിഞ്ഞ അന്ന്…” നൊടിയിടയിൽ കണ്ണുകൾ നിറഞ്ഞൊഴുകി…അവൾ എങ്ങലടിച്ചു കരഞ്ഞു… കരയരുതെന്ന് പറഞ്ഞു അശ്വസിപ്പിക്കാൻ അവന് തോന്നിയെങ്കിലും ഇതുവരെ മനസ്സിൽ ഒളിപ്പിച്ചു വച്ച സങ്കടം കരഞ്ഞു തീർക്കട്ടെയെന്ന് കരുതി അവൻ അവൾ പറയുന്നതിനായി കാതോർത്തു…

“വീട്ടിലേക്കുള്ള അത്യാവശ്യസാധനങ്ങൾ വാങ്ങി സ്കൂളിന് മുന്നിൽ എന്നെ കാത്തുനിൽക്കുവായിരുന്നു ന്റെ അമ്മ..അമ്മയെ കണ്ടിട്ടും കാണാത്ത പോലെ കൂട്ടുകാരുടെ കൂടെ ഞാൻ റോഡിലേക്ക് ഓടി…ന്റെ പിറകെ തന്നെ അമ്മയും..പക്ഷേ എന്നെ മാത്രം കണ്ട അമ്മ റോഡിലൂടെ വന്ന ബസ് കണ്ടില്ല…

” നിറഞ്ഞു കൊണ്ടിരുന്ന കണ്ണുകൾ അവൾ വീണ്ടും വീണ്ടും അമർത്തി തുടച്ചു… “ന്റെ കണ്മുന്നിൽ വച്ചാ ന്റെ അമ്മ…ചോര വാർന്നു പിടഞ്ഞു പിടഞ്ഞു…അവസാനം ന്റെ മടിയിൽ കിടന്നു തന്നെ…” ഒരു പൊട്ടികരച്ചിലോടെ ദുർഗ ആദിത്യന്റെ നെഞ്ചിലേക്ക് വീണു… “ഞാൻ കാരണാ ന്റെ അമ്മ…ഞാൻ അന്ന് അമ്മയുടെ കൂടെ തന്നെ നിന്നിരുന്നെങ്കിൽ ന്റെ അമ്മ ഇന്നും ന്റെ കൂടെ ഉണ്ടാകുവായിരുന്നു…” ആദിത്യന്റെ നെഞ്ചിൽ മുഖമുരസി കൊണ്ടവൾ കരഞ്ഞു… തന്റെ നെഞ്ചിൽ കിടന്നു കണ്ണീർ വാർക്കുന്നവളെ അവൻ മുറുകെ ചേർത്തു പിടിച്ചു… പെട്ടെന്ന് ഒരു പിടച്ചിലോടെ അവൾ അവനിൽ നിന്ന് അകന്നു മാറി… മുഖമുയർത്താതെ മറ്റൊരിടത്തേക്ക് ദൃഷ്ടി പായിച്ചു… “ന്റെ മുന്നിൽ കിടന്നു മരിച്ച അമ്മയുടെ മുഖം…അമ്മ മരിക്കാൻ കാരണം ഞാൻ ആണെന്നുള്ള തോന്നൽ…വീട്ടിൽ ഒറ്റപെട്ട ദിവസങ്ങൾ…അപ്രതീക്ഷിതമായി വീണ്ടും അനാഥത്വം…എല്ലാം കൊണ്ടും ഞാൻ ഭ്രാന്തി ആയി…മുഴു ഭ്രാന്തി…ഒരു വർഷത്തോളം ആശുപത്രിയിൽ…അവിടെ നടന്നതൊന്നും ഇന്നും എനിക്ക് ഓർമ ഇല്ല…ഒടുവിൽ എല്ലാം മാറി വീട്ടിൽ എത്തിയപ്പോൾ എല്ലാവരും ഭ്രാന്തിപ്പെണ്ണെന്ന് പറഞ്ഞു അകറ്റി നിർത്തി…എല്ലായിടത്തും ആ പേര് മാത്രമായി… ദുർഗ എന്ന പേര് ഞാൻ പോലും മറന്നു തുടങ്ങി… ഭ്രാന്തി എന്ന പേര് മാത്രം ചെവിയിൽ മുഴങ്ങി കേട്ടപ്പോൾ വീണ്ടും മനസ്സ് കൈ വിട്ടുപോകുമെന്ന് തോന്നിയപ്പോൾ അവിടം വിട്ടു… പിന്നീട് പഠിച്ചും അതിനിടയിൽ ജോലി ചെയ്തും 7 വർഷം കൊണ്ട് ദാ ഇവിടെ വരെ എത്തി…” കണ്ണുകൾ തുടച്ചു ചെറുപുഞ്ചിരിയോടെ മുന്നിലുള്ള LP സ്കൂൾ ചൂണ്ടി കാണിച്ചവൾ പറഞ്ഞപ്പോൾ അവളുടെ ചുണ്ടിലെ പുഞ്ചിരി അവനിലേക്കും പകർന്നു… “ഇവിടെ ഈ കുട്ട്യോൾടെ കളിയും ചിരിയുമൊക്കെ കാണുമ്പോൾ പഴയതൊക്കെ മറക്കുവാ ഞാൻ…ചിലപ്പോൾ സാഹചര്യങ്ങൾ പ്രതികൂലമായാൽ വീണ്ടും ഞാനൊരു ഭ്രാന്തിയാവാം…വെറുതെ എന്നെ സ്നേഹിച്ച കുറ്റത്തിന് ആദിയേട്ടന്റെ ജീവിതം പാഴാക്കാൻ ഞാൻ സമ്മതിക്കില്ല…” പ്രതീക്ഷയോടെ അവളെ തന്നെ നോക്കി നിൽക്കുന്ന ആദിത്യനോട് പറഞ്ഞു കൊണ്ട് തെളിച്ചമില്ലാത്ത ഒരു ചിരിയോടെ അവൾ തിരിഞ്ഞു നടന്നു… കുഞ്ഞു കുട്ടികളോടുള്ള ഇഷ്ടം കൊണ്ടാണ് താൻ ഈ ജോലിയിലേക്ക് തിരിഞ്ഞത്…ജോയിൻ ചെയ്ത് രണ്ട് വർഷത്തിന് ശേഷമാണ് ദുർഗ വരുന്നത്..ചുണ്ടിൽ എന്നും പുഞ്ചിരി ഉണ്ടാകുമെങ്കിലും അവളുടെ കണ്ണിൽ എന്നുമൊരു വിഷാദമായിരുന്നു… എല്ലാവരോടുമുള്ള അവളുടെ സൗമ്യമായ പെരുമാറ്റം തന്നെയാണ് തന്നെയും അവളിലേക്ക് അടുപ്പിച്ചത്…പതിയെ സൗഹൃദം സ്ഥാപിക്കുകയും അവളുടെ ആദി മാഷ് എന്ന വിളി ആദിയേട്ടനിലേക്ക് മാറുകയും ചെയ്തു…കുറച്ച് കാലങ്ങളായി മനസ്സിൽ കൊണ്ട് നടക്കുന്ന ആഗ്രഹമായിരുന്നു ഇന്ന് തുറന്നു പറഞ്ഞത്…അത് ഇങ്ങനെ ആയപ്പോൾ ഉള്ള സങ്കടം അമ്മയോട് പറയുകയായിരുന്നു ആദിത്യൻ…

“നിനക്ക് അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ നമുക്ക് അവളെ ഇങ്ങട് കൂട്ടാം മോനേ…നിന്നെ ഇഷ്ടമല്ലെന്ന് ദുർഗ മോള് പറഞ്ഞില്ലല്ലോ…അടുത്ത ഞായറാഴ്ച്ച തന്നെ അവൾ താമസിക്കുന്ന ഹോസ്റ്റലിൽ പോയി സംസാരിക്കാം നമുക്ക്…” അമ്മയെയും കൂട്ടി അവളുടെ ഹോസ്റ്റലിലേക്ക് തിരിക്കുമ്പോൾ ഹൃദയം അതിവേഗം മിടിക്കുകയായിരുന്നു…ദുർഗ എതിർപ്പ് പറയരുതേ എന്ന ഒരു പ്രാർത്ഥന മാത്രമേ ഇരുവർക്കും ഉണ്ടായിരുന്നുള്ളു… “ദുർഗ…എനിക്ക് ന്റെ അമ്മ മാത്രേ ഉള്ളു…അമ്മയ്ക്കും ഒത്തിരി ഇഷ്ടാടോ തന്നെ…വന്നൂടെ…ന്റെ കൂടെ…ന്റെ അമ്മയുടെ മകളായിട്ട്…ന്റെ പെണ്ണായിട്ട്…” കസേരയിലിരുന്നു തന്നെ പ്രതീക്ഷയോടെ നോക്കുന്ന അമ്മയിലേക്കും നിറയാൻ വെമ്പി നിൽക്കുന്ന ആദിത്യന്റെ മിഴികളിലേക്കും നോക്കി ഒരു നിമിഷം ദുർഗ എന്ത് പറയണമെന്നറിയാതെ പതറി… “ആദിയേട്ടാ…ഭ്രാന്തിയാ ഞാൻ…ഭ്രാന്തി…” അത് പറഞ്ഞു പൂർത്തിയാക്കുന്നതിനു മുന്നേ ആദിത്യന്റെ കൈവിരലുകൾ ദുർഗയുടെ ചുണ്ടുകളെ പൊതിഞ്ഞിരുന്നു… “നിന്റെ കഴിഞ്ഞ കാലം എനിക്ക് പ്രശ്നമല്ല പെണ്ണേ…അതൊരു കഥയായി മാത്രം ഓർത്താൽ മതി നീയും…” “എനിക്കിനിയും ഭ്രാന്ത് വരും ആദിയേട്ടാ പേടിയാ എനിക്ക്…ആദിയേട്ടന്റെ ജീവിതവും ഞാൻ കാരണം തകരും…വേണ്ട…എനിക്ക് പേടിയാ…” നിറകണ്ണുകളോടെ..ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ പറയുന്ന ആ പെണ്ണിനോട് അവന് എന്തെന്നില്ലാത്ത വാത്സല്യം തോന്നി… “ഒന്നും സംഭവിക്കില്ല…ന്റെ ഭ്രാന്ത്‌ നീയാണ്…അതിനേക്കാൾ വലിയ ഭ്രാന്ത് മറ്റൊന്നുമില്ല…” തന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്ന ദുർഗയോട് പുഞ്ചിരിയോടെ ആദിത്യൻ പറഞ്ഞു… “എന്നെ ഇഷ്ടമാണോ ദുർഗ തനിക്ക്…അതോ എന്നെ ഒഴിവാക്കാൻ വേണ്ടിയാണോ താൻ ഇങ്ങനൊക്കെ…” ആദിത്യന്റെ കലങ്ങിയ കണ്ണുകൾ കണ്ടതും മറ്റൊന്നും ചിന്തിക്കാതെ ദുർഗ അവനെ വാരി പുണർന്നു… “ഇഷ്ടമാണ് എനിക്ക് ന്റെ ആദിയേട്ടനെ…ജീവനാണ് എനിക്ക്…” അവന്റെ നെഞ്ചിൽ തലചായ്ച്ചു പറഞ്ഞ ദുർഗയുടെ നെറ്റിയിൽ ആദിത്യൻ ചുണ്ടുകൾ ചേർത്തു…

ഒരു ആലില താലി ചാർത്തി ദുർഗയെ തന്റെതാക്കിയ കാലം തൊട്ട് അവർ മത്സരിച്ചു സ്നേഹിക്കുകയായിരുന്നു… ഇടയ്ക്ക് അപ്രതീക്ഷിതമായി അമ്മയുടെ മരണം തളർത്തിയെങ്കിലും അമ്മുമോളുടെ വരവോടെ അവർക്കിടയിലേക്ക് പഴയ സന്തോഷം തിരികെ വരികയായിരുന്നു… പക്ഷേ ആ സന്തോഷത്തിനും അധികം ആയുസ്സില്ലാതെ അവരുടെ ജീവിതത്തിൽ കരി നിഴൽ വീണു… അമ്മുമോൾക്ക് അഞ്ച് മാസം പ്രായമായപ്പോൾ കുഞ്ഞിനെ ഇറയത്ത് പായ വിരിച്ചു കിടത്തി കളിപ്പിക്കുന്നതിനിടയിൽ അടുക്കളയിലേക്ക് പോയതായിരുന്നു ദുർഗ…തിരികെ വരുമ്പോഴേക്കും കുഞ്ഞിനെ കാണാതായിരുന്നു… വീണ്ടും ദുർഗ ഒരു ഭ്രാന്തി ആവുകയാണെന്ന് അറിയാതെ ആദിത്യൻ കുഞ്ഞിനെ തിരയുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു… തന്റെ അമ്മയെ പോലെ നൊന്തു പ്രസവിച്ച കുഞ്ഞും താൻ കാരണം തന്നിൽ നിന്നകന്നു പോയി എന്ന് വിശ്വസിച്ച ദുർഗ ആ നിമിഷം തന്നെ മുഴുഭ്രാന്തിയായി… അലറി കരഞ്ഞും സ്വയം വേദനിപ്പിച്ചും അമ്മുമോളുടെ കുഞ്ഞുടുപ്പ് നെഞ്ചോട് ചേർത്ത് പിടിച്ചു ആരെയും കാണാൻ കൂട്ടാക്കാതെ ഇരുന്ന ദുർഗയെ ആശുപത്രിയിൽ എത്തിച്ചു ദിവസങ്ങൾക്ക് ശേഷം തന്നെ ടൗണിലുള്ള നാടോടികളുടെ കൈയിൽ നിന്നും അമ്മൂട്ടിയെ കണ്ടെത്തി… കുഞ്ഞിനേയും കൊണ്ട് ദുർഗയെ കാണാൻ പോയെങ്കിലും ”ന്റെ കുഞ്ഞ് പോയി…ഞാൻ…ഞാനാ…ഞാനാ ന്റെ കുഞ്ഞിനെ കൊണ്ട് കളഞ്ഞേ…” എന്നുള്ള അവളുടെ നിലവിളികൾ മാത്രമായിരുന്നു അവിടെ ഉയർന്നത്… നമ്മുടെ കുഞ്ഞാണെന്നും പറഞ്ഞു അമ്മൂട്ടിയെ ദുർഗയെ കാണിച്ചപ്പോൾ ആരാണെന്ന സംശയത്തോടെ അവനെ നോക്കി പിന്നീട് അവനെ തള്ളി മാറ്റി മുടിയിൽ വിരലുകൾ കോർത്തു വലിച്ചു അവൾ അലറി വിളിച്ചു…

പിന്നീട് പലതവണ ഇത് തന്നെ ആവർത്തിച്ചപ്പോൾ തന്റെ കുഞ്ഞിന്റെ മനസ്സിൽ അവളുടെ അമ്മയുടെ മുഖം ഭ്രാന്തിയായി തെളിയാതിരിക്കാൻ ആദിത്യൻ മനഃപൂർവം അമ്മൂട്ടിയെ കൂടെ കൂട്ടാതെ ആശുപത്രിയിൽ പോയി ദുർഗയെ കണ്ടുമടങ്ങി… അപ്പോഴും ന്റെ കുഞ്ഞ് എന്ന് മാത്രമേ അവളുടെ ചുണ്ടുകൾ മന്ത്രിച്ചുള്ളൂ… എല്ലാം കഴിഞ്ഞു രണ്ട് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു… ആദ്യമായാണ് ഇന്ന് അമ്മൂട്ടി അവളുടെ അമ്മയെ കുറിച്ച് ചോദിച്ചത്… അങ്കണവാടിയിലെ കുട്ടികൾ പറയുന്നത് കൊണ്ടാവാമെന്ന ധാരണയോടെ ഓർമകളെ മായിച്ചു കൊണ്ട് ആദിത്യൻ തന്നെ ചുറ്റിപിടിച്ചുറങ്ങുന്ന അമ്മൂട്ടിയെ ഒന്നുകൂടി ഉമ്മ വച്ചു… “അമ്മൂട്ടിടെ അമ്മ പെട്ടെന്ന് വരുംട്ടോ…” ഉറക്കത്തിൽ ചിരിച്ച കുഞ്ഞിന്റെ ചെവിയിൽ പറഞ്ഞു കൊണ്ട് ആദിത്യനും എപ്പോഴോ ഉറങ്ങി… ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരിക്കെ ആശുപത്രിയിൽ നിന്ന് വന്ന ഫോൺ കാൾ ആയിരുന്നു ആദിത്യനെ ഒരു ദിവസം രാവിലെ ഉണർത്തിയത്… കണ്ണുകൾ താൻ പോലുമറിയാതെ നിറഞ്ഞൊഴുകുമ്പോൾ ആദിത്യൻ സ്വസ്ഥമായി ഉറങ്ങുന്ന അമ്മൂട്ടിയെ വാരിയെടുത്തു മുഖം നിറയെ മതിവരാത്തത് പോലെ വീണ്ടും വീണ്ടും ചുംബിച്ചു… ഉറക്കം പോയ വിഷമത്തിൽ കണ്ണ് തിരുമ്മി ചിണുങ്ങി കൊണ്ട് എഴുന്നേറ്റ അമ്മൂട്ടി അച്ഛയുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ കുഞ്ഞി ചുണ്ടുകൾ ഒന്നൂടി പിളർത്തി ആദിത്യന്റെ തോളിലേക്ക് ചാഞ്ഞു… “കയ്യല്ലേ ച്ഛേ…അച്ഛ കഞ്ഞാൽ അമ്മൂത്തിയും കയ്യും…” തന്റെ കണ്ണുകൾ തുടച്ചു തന്ന് പറയുന്ന അമ്മൂട്ടിയെ ആദിത്യൻ നെഞ്ചോട് ചേർത്തു… “അച്ഛേടെ അമ്മൂട്ടിക്ക് അമ്മയെ കാണണ്ടേ…” അമ്മൂട്ടിയുടെ പുറത്ത് തലോടി കൊണ്ട് ആദിത്യൻ ചോദിച്ചപ്പോൾ അവന്റെ കഴുത്തിൽ മുഖം പൂഴ്ത്തി കിടന്ന അമ്മൂട്ടി ഞെട്ടി പിടഞ്ഞു എഴുന്നേറ്റു… “അമ്മ…” കുഞ്ഞികൈകൾ ആദിത്യന്റെ കവിളിൽ ചേർത്ത് അമ്മൂട്ടിയുടെ കുഞ്ഞിച്ചുണ്ടുകൾ അത് ഉരുവിട്ടപ്പോൾ ആദിത്യൻ ആ കുഞ്ഞി കൈയിൽ ചുണ്ട് ചേർത്തു… “ആട കണ്ണാ…ന്റെ അമ്മൂട്ടിടെ അമ്മ…കാണണ്ടേ അമ്മൂട്ടിക്ക്…” ആദിത്യന്റെ ചോദ്യത്തിന് തലയാട്ടി കൊണ്ട് വീണ്ടും വീണ്ടും വേണമെന്ന് പറഞ്ഞു കൊണ്ടിരുന്നു അമ്മൂട്ടി… “അമ്മൂട്ടി ഷീബാന്റിടെ വീട്ടിൽ നല്ല കുട്ടി ആയിട്ട് ഇരിക്കണം ട്ടോ…അച്ഛ അമ്മേം കൂട്ടി പെട്ടെന്ന് വരാവേ…” അതിനും തലയാട്ടി സമ്മതം മൂളിയ അമ്മൂട്ടിയെ അയൽവീട്ടിൽ ആക്കികൊണ്ട് ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു ആദിത്യൻ… ആശുപത്രിയിൽ നിന്നിറങ്ങി വന്ന ദുർഗ പൊട്ടികരഞ്ഞു കൊണ്ട് ആദിത്യന്റെ നെഞ്ചിലേക്ക് വീണു… “ഭ്രാന്തിയായി പോയി ആദിയേട്ടാ ഞാൻ…” തന്റെ നെഞ്ചിൽ തലയിട്ടടിച്ചു പദം പറയുന്നവളെ ആദിത്യൻ മുറുകെ മുറുകെ പുണർന്നു… അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ച് ആദ്യമായി കാണുന്നത് പോലെ ആദിത്യൻ അവളെ മതിമറന്നു നോക്കി…

“ന്റെ കുഞ്ഞ്…ആദിയേട്ടാ…കാണണം നിക്കെന്റെ മോളെ…”ആദിത്യന്റെ വിരലിൽ വിരലുകൾ ചേർത്ത് ദുർഗ പറഞ്ഞപ്പോൾ അവൻ അവളെ ഒന്നുകൂടെ ചേർത്ത് പിടിച്ചു ചുംബിച്ചു…. ദുർഗയുടെ കൂടെ വീട്ടിലേക്കുള്ള വഴിയേ അമ്മൂട്ടിയുടെ കുറുമ്പുകൾ വാ തോരാതെ പറയുന്ന ആദിത്യനെ കേൾക്കുമ്പോൾ അവളുടെ കണ്ണുകൾ വീണ്ടും വീണ്ടും നിറഞ്ഞു… അച്ഛയുടെ വണ്ടിയുടെ ശബ്ദം കേട്ട് മുറ്റത്തേക്ക് ഓടി വന്ന അമ്മൂട്ടി കൂടെ ദുർഗയെ കണ്ട് സംശയത്തോടെ ആദിത്യനെ നോക്കി അവന്റെ കൈയിലേക്ക് ചാടി കയറി… “അമ്മൂട്ടിടെ അമ്മയാ…” ദുർഗയെ ചേർത്ത് പിടിച്ചു ആദിത്യൻ പറഞ്ഞപ്പോൾ ആ കുഞ്ഞു മുഖം സന്തോഷം കൊണ്ട് വിടർന്നു…പല്ലുകൾ വെളുക്കെ കാട്ടി ചിരിച്ചുകൊണ്ട് ദുർഗയുടെ കവിളിൽ കൈ വച്ചു കൊണ്ട് അവൾ അമ്മേ എന്ന് വിളിച്ചു… “അമ്മൂട്ടീ…അമ്മേടെ കുഞ്ഞാ…”ആദിത്യന്റെ കൈയിൽ നിന്ന് കുഞ്ഞിനെ എടുത്ത് മുഖം നിറയെ മുത്തങ്ങൾ കൊണ്ട് മൂടുമ്പോൾ സങ്കടം കൊണ്ടോ സന്തോഷം കൊണ്ടോ ദുർഗയുടെ കണ്ണുകൾ അവൾ പോലുമറിയാതെ നിറഞ്ഞൊഴുകി… “ശീബാന്റി അമ്മൂത്തിടെ അമ്മയാ…”ഉമ്മറത്തു നില്കുന്നവരെ നോക്കി ദുർഗയുടെ മാറിലേക്ക് പറ്റി ചേർന്ന് ഗമയോടെ അമ്മൂട്ടി പറഞ്ഞപ്പോൾ എല്ലാവരുടെയും ചുണ്ടിൽ നറുപുഞ്ചിരി വിരിഞ്ഞു… ദുർഗയുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു മാറ്റി കൊണ്ട് ആ കുഞ്ഞിപ്പെണ്ണ് അവിടെ ചുണ്ട് ചേർത്തപ്പോൾ ആദിത്യൻ രണ്ട് പേരെയും പൊതിഞ്ഞു പിടിച്ചു ഇനി ഒരിക്കലും കൈ വിടില്ലെന്ന പോലെ….. (അവസാനിച്ചു)

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ…

രചന: അക്ഷര മോഹൻ

Continue Reading

തുടർക്കഥകൾ

പെയ്തൊഴിയാനേരം …… തുടർക്കഥ ഭാഗം പന്ത്രണ്ട്…..

Published

on

രചന: Chethana Rajeesh
അവർ യാത്ര പറഞ്ഞിറങ്ങിയപ്പോൾ മുകളിൽ നിന്നവൾ നോക്കി.. അവൻ ഇരുന്നിരുന്ന സ്ഥലം കാലിയാണ്.. കുറച്ചു നേരം കഴിഞ്ഞപ്പോൾ നകുലൻ അവളെ വിളിച്ചു.. “നിന്നെ ഉണ്ണി വിളിച്ചിരുന്നോ..?? ” “ഇല്ല എന്തെ..?? ” “നിന്റെ വീടിന് മുന്നിൽ ഉണ്ടായിരുന്നതാ.. നീ സമ്മതമല്ലെന്ന് പറഞ്ഞപ്പോൾ മായ അവനെ വിളിച്ചു പറഞ്ഞിരുന്നു.. അതിനു ശേഷം ഫോൺ ഓഫ്‌ ആണ്.. വീട്ടിലുമെത്തിയിട്ടില്ല.. ” കേട്ടപ്പോൾ വല്ലാത്തൊരു സങ്കടം തോന്നി.. “ആ എനിക്കറിയില്ല.. ” അതും പറഞ്ഞു അവൾ ഫോൺ കട്ട്‌ ചെയ്തു.. ഇപ്പൊ വരാമെന്ന് പറഞ്ഞവൾ വീട്ടിൽ നിന്നിറങ്ങി.. പൊട്ടിപൊളിഞ്ഞ കല്മണ്ഡപത്തിനരികിൽ എത്തിയപ്പോൾ കണ്ടു ചുമരിൽ തലചായ്ച്ചു ഇരിക്കുന്ന ഉണ്ണിയെ.. അരികിൽ എത്തിയപ്പോൾ മനസിലായി കരഞ്ഞിട്ടുണ്ടെന്ന്.. ഭൂമി അവനരികിൽ ഇരുന്നു.. തല അവന്റെ തോളിൽ ചായ്ച്ചു.. തന്റെ അരികിൽ ഭൂമി ഉണ്ടെന്ന് അറിഞ്ഞിട്ടും ഉണ്ണി കണ്ണ് തുറന്നു നോക്കിയില്ല.. എത്ര നേരം ആ ഇരുപ്പ് തുടർന്നെന്ന് അവർക്കറിയില്ല… “ആഹാ രണ്ടും ഇവിടെ ഇരിപ്പാണോ..?? ” നകുലന്റെ വാക്ക് കേട്ടപ്പോഴാണ് രണ്ടാളും കണ്ണ് തുറന്നത്.. അപ്പോഴും ഭൂമി ഉണ്ണിയോട് ചേർന്ന് തന്നെയാ ഇരുന്നത്.. “നീയല്ലേ ഇവനെവിടെ ആണെന്ന് അറിയില്ലെന്ന് പറഞ്ഞത്. കണ്ടെങ്കിൽ ഒന്ന് പറഞ്ഞൂടായിരുന്നോ..?? മനുഷ്യനെ പേടിപ്പിക്കാൻ.. ” “ഓ എല്ലാരും അറിഞ്ഞതൊന്നും എന്നോടും പറയാറില്ലല്ലോ..” ഭൂമി ചുണ്ട് കോട്ടി.. “ഞാനൊന്നും പറയുന്നില്ല.. അത് വിട് ഈ കല്യാണം വേണ്ടെന്ന് പറഞ്ഞവൾ എന്തിനാ ഇവനെ ഒട്ടി ഇരിക്കുന്നെ..?? ” “സൗകര്യം ഉണ്ടായിട്ട്.. ” “ആ അപ്പൊ സമ്മതം ആണ് അല്ലേ..? ” “ആര് പറഞ്ഞു..?? എനിക്ക് ഉണ്ണിയേട്ടനെ ഇഷ്ടമല്ല ഇഷ്ടമല്ല ഇഷ്ടമല്ല… ഈ കല്യാണം നടക്കൂല.. ഐ ഹേറ്റ് യൂ ഉണ്ണിയേട്ടാ… ” അതും പറഞ്ഞു അവന്റെ തോളിൽ മുഖമമർത്തി ഇരുന്നു.. അത് കണ്ടപ്പോൾ രണ്ടാൾക്കും ചിരി വന്നു.. കലങ്ങി ചുവന്ന കണ്ണുകൾ ഉണ്ണി ഒരു കൈ കൊണ്ടു തുടച്ചിട്ട് നകുലനെ നോക്കി പൊയ്ക്കൊള്ളാൻ കണ്ണ് കാണിച്ചു.. ശരിയെന്നു തലയാട്ടി അവൻ നടന്നകന്നു.. “… നേരം സന്ധ്യയായി.. എനിക്ക് പോണം ..? ” “അതിനു ഞാനെന്തു വേണം.. ഞാൻ ആരുടേം കൂടെയല്ല വന്നേ.. ഒറ്റയ്ക്ക് പോകാൻ എനിക്കറിയാം.. ” മുഖമുയർത്താതെ അവൾ പറഞ്ഞു.. “അതേ നിന്നെ കൂട്ടിനു വിളിച്ചതല്ല .. നീ എണീറ്റാലെ എനിക്ക് പോകാൻ പറ്റു.. ” അവൾ പെട്ടെന്ന് മാറികൊടുത്തു.. “മതിയായി നിന്റെ പിറകെ ഇനി ഞാൻ വരില്ല.. വേറെ പെണ്ണ് നോക്കാൻ ഞാൻ വീട്ടിൽ പറഞ്ഞോളാം.. താഴുന്നതിന് ഒരു പരിധി ഉണ്ട് ഭൂമി.. ” അവൻ ദേഷ്യത്തിൽ പറഞ്ഞു പോകാൻ ഇറങ്ങി.. “ഉണ്ണിയേട്ടാ.. “ഇടർച്ചയോടെ അവൾ വിളിച്ചു.. “വേണ്ട ഭൂമി നീ വിളിക്കണ്ട.. മതിയായി ഇങ്ങനെ ടെൻഷൻ അടിച്ചു ഞാൻ പെട്ടെന്ന് ചത്തുപോകും.. ” ഭൂമി അവന്റെ വായ പൊത്തി.. “അങ്ങനെ പറയല്ലേ.. ഞാൻ ഞാൻ ചെയ്തത് തെറ്റാണ്.. ഇഷ്ടമല്ലാഞ്ഞിട്ടല്ല.. ഒരിക്കൽ വേണ്ടെന്ന് പറഞ്ഞിട്ട് മറ്റൊരു കല്യാണത്തിന് സമ്മതിച്ചതാ.. അവസാനം ആ കല്യാണം മുടങ്ങിയപ്പോ ഞാൻ ഉണ്ണിയേട്ടനെ വീണ്ടും സ്വീകരിച്ചാൽ നിങ്ങളൊക്കെ എന്നെ പറ്റി എന്ത് കരുതും..?? ” “എന്ത് കരുതാൻ..?? നിന്നെ ഞങ്ങൾക്കൊക്കെ നന്നായി അറിയില്ലേ പിന്നെന്തിനാ നാടകം.. സ്വന്തം ജീവിതം വെച്ചിട്ട് തന്നെ വേണോടി അഭിനയിക്കാൻ.. ” അവൻ കൈയോങ്ങി.. അവൾ പെട്ടെന്ന് പേടിച്ചിട്ട് മുഖം തിരിച്ചു.. അടി കിട്ടാഞ്ഞപ്പോ തിരിഞ്ഞു നോക്കി.. “എന്താടി വേണോ നിനക്ക്.. ” “വേണ്ട.. ” “എന്നാ എനിക്ക് വേണം.. ” “എന്ത്..?? ” “നിനക്ക് ഇഷ്ടമുള്ള എന്ത് വേണേലും തന്നോ.. ” കള്ള ചിരിയോടെ അവൻ പറഞ്ഞു.. അവന്റെ തോളത്തൊരു കടിയും കൊടുത്തു അവൾ ഓടി .. “ഔ.. എടി നീ പട്ടിടെ ജന്മമാണോ.. കടിച്ചിടത്തു മുറിഞ്ഞു.. ” “നന്നായിപ്പോയി.. ” അവളുടെ പിന്നാലെ അവൻ നടന്നു.. “നിക്കെടി..” അവൾ നിന്നില്ല.. “ടി.. നീ ഒന്ന് കേട്ടോ… ഈ ഭൗമികയുടെ കഴുത്തിൽ ഒരുത്തൻ താലി കെട്ടുന്നെങ്കിൽ അതീ അഭിമന്യു ആയിരിക്കും.. നീ സമ്മതിച്ചാലും ഇല്ലെങ്കിലും.. ഇപ്പൊ എന്നെ വേദനിപ്പിക്കുന്നതിന് പകരം ഞാൻ ചോദിക്കും.. ഞാൻ ഒറ്റയ്ക്കല്ല നമ്മുക്ക് ഉണ്ടാവുന്ന നാലഞ്ചു മക്കളെയും കൂട്ടും.. കണ്ടോ..” “അയ്യടാ എന്തൊരു പൂതി.. ” അറിയാതെ അവൾ ചിരിച്ചു.. വീട്ടിൽ എത്തിയപ്പോഴേക്കും കല്യാണത്തിന്റെ കാര്യം തീരുമാനമായി.. എൻഗേജ്മെന്റ് രണ്ടു ദിവസം കഴിഞ്ഞും കല്യാണം അത് പത്തു ദിവസം കഴിഞ്ഞുള്ള മുഹൂർത്തത്തിൽ.. അധികം നീട്ടണ്ട എന്നാണ് എല്ലാവരുടെയും അഭിപ്രായം.. അവർക്കിടയിലുള്ള പ്രശനങ്ങൾ വീട്ടിൽ അറിഞ്ഞെന്നു അവൾക്ക് അവരുടെ ഭാവത്തിൽ നിന്ന് മനസിലായി.. ചിപ്പി വിളിച്ചപ്പോൾ അവൾക്കത് ബോധ്യമായി.. ഉണ്ണീടെ വിഷമം കണ്ടപ്പോൾ വീട്ടുകാരൊക്ക കാരണം ചോദിച്ചിരുന്നു.. അവസാനം ചാരു എല്ലാകാര്യവും പറഞ്ഞു വീട്ടുകാരോട് .. അത് കൊണ്ട് തന്നെ ഇനി ചോദ്യോ പറച്ചിലോ വേണ്ടെന്ന് തീരുമാനിച്ചു.. രാത്രി കൂട്ടുകാരെ വിളിച്ചു ജീവിതത്തിൽ ഉണ്ടായ ട്വിസ്റ്റ്‌ പറഞ്ഞു.. അവരാകെ ത്രില്ല് ആയി.. ഉണ്ണി വിളിക്കുമെന്ന് അവൾ കരുതി എങ്കിലും വിളിച്ചില്ല.. അങ്ങോട്ട്‌ വിളിക്കാനും മനസ്സനുവദിച്ചില്ല.. പിറ്റേന്ന് ഒന്നിനും നേരം കിട്ടിയില്ല എന്ന് പറയുന്നതാവും ശരി.. ഓരോ കാര്യങ്ങൾ അവരൊക്കെ അവളെ ഏൽപ്പിക്കും.. എല്ലാം കഴിഞ്ഞപ്പോൾ സന്ധ്യയായി.. രാത്രി കിടക്കാൻ നേരത്തും എന്തിനെന്നറിയാതെ മനസ് പിടയാൻ തുടങ്ങി.. പിറ്റേന്ന് വെളുപ്പിന് തന്നെ അവളെ മുത്തശ്ശി വിളിച്ചുണർത്തി.. കുളിച്ചു അമ്പലത്തിൽ ചെന്നു തിരിച്ചു വന്നപ്പോഴേക്കും അച്ഛന്റെ വീട്ടിൽ നിന്ന് എല്ലാരും എത്തിയിരുന്നു.. പത്തു മണിയോടെ ഉണ്ണിയും കുടുംബവും എത്തി..

എല്ലാവരോടും ഭൂമി മിണ്ടി എങ്കിലും തന്റെ നോട്ടം ആഗ്രഹിക്കുന്ന മുഖത്തേക്ക് മാത്രം നോക്കിയില്ല.. എന്തോ കഴിയുന്നില്ല.. എന്തോ ഭയമോ നാണമോ എന്തൊക്കെയോ തോന്നുന്നു.. മുഹൂർത്തസമയം ആയതിനാൽ അവളെ എല്ലാരും കൂടെ ഉണ്ണീടെ അടുത്ത് നിർത്തി.. വിരലിൽ മോതിരമിടുമ്പോഴേക്കും വിറക്കാൻ തുടങ്ങി.. അത് കണ്ടിട്ടെന്നോണം ഒരു കൈ കൊണ്ടു അവളുടെ കൈയിൽ മുറുകെ പിടിച്ചു മറു കൈ കൊണ്ട് അവൻ മോതിരമണിയിച്ചു.. ഫോട്ടോ സെക്ഷനിൽ അവർ പറയുന്ന പോലെയൊക്കെ പോസ് ചെയ്തു നിന്നു.. പക്ഷെ അവന്റെ മുഖത്തേക്ക് ധൈര്യമായി നോക്കാൻ പറ്റുന്നില്ല.. ഒരുമിച്ചിരുന്നു ആഹാരം കഴിച്ചപ്പോഴും മിണ്ടാതിരുന്നു.. സാധാരണ അഞ്ചു മിനിറ്റിൽ കൂടുതൽ അടങ്ങി ഇരിക്കാൻ പറ്റാത്തയാളാണ്.. അവർ പോകാൻ ഇറങ്ങിയപ്പോഴാണ് ഉണ്ണിയെ നോക്കി അവൾ പുഞ്ചിരി നൽകിയത്.. പിന്നീടുള്ള ദിവസങ്ങൾ തിരക്കിൽ തന്നെയായി അവൾ.. അതിനിടയിൽ ഹോസ്പിറ്റൽ വിളിച്ചു ലീവ് എക്സ്ടെന്റ് ചെയ്തു. ഉണ്ണി വിളിക്കുമെങ്കിലും അധികം സംസാരിക്കാറില്ല.. അതവൾക്ക് വിഷമമായി.. തിരക്കായിരിക്കും എന്നവൾ ഊഹിച്ചു.. അല്ലെങ്കിലും പരാതി പറയാൻ പറ്റില്ലല്ലോ.. എന്തെങ്കിലും പറഞ്ഞാൽ ഭിത്തിയിൽ ഒട്ടിച്ചു വയ്ക്കും.. അതോണ്ട് മിണ്ടാതെ അവന്റെ ഫോട്ടോയും നോക്കി ഇരിക്കും.. പിന്നെ ഉള്ള ദിവസങ്ങൾ ഡ്രസ്സ്‌ എടുക്കലും ഒർണമെന്റ്സ് എടുക്കലും ഒക്കെയായി ആകെ ബിസി ആയി.. അവിടെ ഉണ്ണിയും കൂടെ ഉണ്ടായിരുന്നെങ്കിലും ഒരു നോട്ടമോ വാക്കോ അത്ര മാത്രമേ അവനിൽ നിന്നവൾക്ക് ലഭിച്ചുള്ളൂ… ഇടയ്ക്ക് നകുലേട്ടന്റെ വീട്ടിൽ മുഖം കാണിച്ചിട്ട് തിരിച്ചു വന്നതാണ് അവൾ.. കല്യാണത്തിന് രണ്ടു ദിവസം മുൻപ് കൊച്ചുവും റീജയും എത്തി.. പിന്നെ അവരോടൊപ്പം ആയി ആഘോഷം.. ലിയ കുടുംബസമേതം എത്തിയെന്നും ഉണ്ണിയേട്ടന്റെ വീട്ടിലുണ്ടെന്നും പറഞ്ഞു അവൾ വിളിച്ചു.. തലേന്ന് മുതൽ വീട്ടിൽ ആളുകൾ നിറഞ്ഞു.. ബന്ധുക്കളും സ്വന്തക്കാരും ഒക്കെയായി ഒരുപാട് പേര്.. അച്ഛന്റെ കുടുംബത്തിൽ നിന്നും എല്ലാവരും എത്തി.. സത്യം പറഞ്ഞാൽ വല്ലപ്പോഴും ഒന്ന് പോകും എന്നല്ലാതെ അറ്റാച്ച്മെന്റ് ഒന്നുമില്ല ആ കുടുംബത്തിനോട്‌.. മെഹന്ദി ഇടലും മറ്റുമായി രാവിലെ തൊട്ട് തിരക്കായി.. വൈകുന്നേരം അമ്പലത്തിൽ പോകണം. മാത്രമല്ല വീഡിയോ എടുപ്പ് ഉണ്ട് രണ്ടാളും കൂടി അത് അറിഞ്ഞപ്പോൾ വല്ലാത്തൊരു വിറയാണ്.. സെറ്റ് സാരി ഒക്കെ ഉടുത്തു റെഡി ആയി നിന്നു.. അധികം ആഭരണം ഒന്നും ഇട്ടില്ല.. റീജയും കൊച്ചുവും കൂടെ പോയി.. അമ്പലത്തിൽ എത്തിയപ്പോഴേക്കും ഉണ്ണിയേട്ടൻ ഹാജർ ആണ്.. നകുലേട്ടനും ബാക്കി ടീമുകളും ഉണ്ടായിരുന്നു.. എല്ലാരുടേം മുഖത്തും വല്ലാത്തൊരു ചിരിയും.. വീഡിയോഗ്രാഫർ പറയുന്ന പോലെ ഉണ്ണിയും ഭൗമിയും അനുസരിച്ചു.. തൊഴുതു വലം വച്ചു കൈയും പിടിച്ചു അമ്പല കുളത്തിലേക്ക്.. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ഓടിപ്പിക്കൽ അങ്ങനെ അവരുടെ സാഹസം മറ്റുള്ളവർക്ക് ചിരി ആയി.. ഉണ്ണിയെ നോക്കാനുള്ള ധൈര്യം ഇനി എപ്പഴാണാവോ വരിക… രാത്രി ആയപ്പോൾ ആണ് അവർ ഫ്രീ ആയത്.. എന്തോ തിരിച്ചു പോകാൻ മനസ് വരാത്ത പോലെ ഭൂമി അവനരികിൽ നിന്നു.. അവന്റെ അവസ്ഥയും മറിച്ചല്ലയിരുന്നു.. “അതേ.. കല്യാണം നാളെയാണ് ഇന്നല്ല.. നാളെതൊട്ട് ഇങ്ങനെ ഇരിക്കാം.. ഇപ്പൊ വീട് പിടിക്കാൻ നോക്ക്.. ” രണ്ടാളെയും നോക്കി നകുലൻ പറഞ്ഞു.. ഒന്നും മിണ്ടാതെ ഭൗമി അവിടുന്ന് മാറി നിന്നു.. പിന്നെ എല്ലാരുടേം കൂടെ വീട്ടിലേക്കു നടന്നു.. കിടന്നിട്ടും ഉറക്കം കിട്ടിയില്ല അവൾക്ക്.. ഉണ്ണിയോട് സംസാരിക്കാൻ തോന്നി.. പക്ഷെ എന്തോ അവൾ വിളിച്ചില്ല.. ജീവിതത്തിൽ നടന്ന ഓരോ കാര്യങ്ങളും മനസിലേക്ക് കടന്നു വന്നു… പിറ്റേന്ന് വെളുപ്പിനാണ് അവൾ കണ്ണടച്ചത് അപ്പോഴേക്കും വിളി തുടങ്ങി.. ഉറക്കചടവോടെ അവളെഴുന്നേറ്റു.. കുളിച്ചു വന്നപ്പോഴേക്കും ബ്യൂട്ടീഷ്യൻ എത്തി. ഇടവും വലവും റീജയും കൊച്ചുവും ഉണ്ടായിരുന്നു.. ഒരുങ്ങി കഴിഞ്ഞു കണ്ണാടി നോക്കിയപ്പോൾ ആളാകെ മാറിപ്പോയ പോലെ അവൾക്ക് തോന്നി.. എല്ലാവർക്കും ദക്ഷിണ ഒക്കെ കൊടുത്തു അനുഗ്രഹം വാങ്ങി.. അതിനിടയിൽ ആരോ ഭക്ഷണം കൊടുത്തെങ്കിലും അവൾക്ക് കഴിക്കാൻ കഴിഞ്ഞില്ല.. ആകെ ഒരു പരവേശം… വീട്ടിൽ തന്നെയായിരുന്നു കല്യാണം അത് മുത്തശ്ശനും മുത്തശ്ശിക്കും നിർബന്ധമായിരുന്നു.. ചെറുക്കനും കൂട്ടരും എത്തി എന്നറിഞ്ഞപ്പോൾ കൈയും കാലുമൊക്കെ വിറക്കാൻ തുടങ്ങി.. നാദസ്വരമേളം കേൾക്കാൻ തുടങ്ങി.. അപ്പോഴേക്കും പെണ്ണിനെ കൊണ്ടുപോകാൻ ആളെത്തി.. മുഖം ഉയർത്തി നോക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് അവൾ തലകുനിച്ചു നടന്നു.. മണ്ഡപത്തിൽ ഉണ്ണിയുടെ അരികിലായി ഇരുന്നു.. ഉണ്ണിയുടെ താലി കൂപ്പുകൈയോടെ ഏറ്റുവാങ്ങുമ്പോൾ അവൾ അച്ഛനമ്മമാരെ ഓർത്തു.. ചടങ്ങുകൾ മുറയ്ക്ക് നടന്നു… വല്യമ്മാവൻ ആണ് അവളെ കൈപിടിച്ച് ഉണ്ണിയുടെ കൈയിൽ കൊടുത്തത്.. ആരൊക്കെയോ വന്നു ആശംസകൾ അർപ്പിച്ചു പോയി.. എല്ലാവർക്കും ചിരി നൽകി കൊണ്ട് അവരിരുവരും നിന്നു… ആളുകൾക്കിടയിൽ കാണണം എന്നാഗ്രഹിച്ച മുഖം കണ്ടപ്പോൾ അവൾ ഉണ്ണിയോട് ചേർന്നു നിന്നു.. ഉണ്ണിയും അവനെ കണ്ടിരുന്നു.. ഭക്ഷണം ഒക്കെ കഴിഞ്ഞു പോകാൻ ഇറങ്ങിയപ്പോഴേക്കും മുത്തശ്ശനും മുത്തശ്ശിയും കരയാൻ തുടങ്ങി.. പൊട്ടികരച്ചിലോടെ അവൾ അവരെ കെട്ടിപിടിച്ചു.. അവരുടെ സ്നേഹപ്രകടനം തീരില്ല എന്ന് തോന്നിയപ്പോൾ അമ്മാവൻ അവളെ അവരിൽ നിന്ന് വേർപെടുത്തി ഉണ്ണിയെ ഏല്പിച്ചു.. എങ്ങലോടെ ആണ് അവൾ വണ്ടിയിൽ ഇരുന്നത്.. ഉണ്ണിയുടെ വീട്ടിലേക്ക് ആണ് പോയത്.. ഉണ്ണിയുടെ അമ്മ വിളക്ക് നൽകി അവളെ സ്വീകരിച്ചു.. ഫോട്ടോ എടുപ്പും ബാക്കിയുള്ള ബന്ധുക്കളുടെ സംസാരവും എല്ലാം കഴിഞ്ഞപ്പോഴേക്കും രാത്രി ആയി..

കൊച്ചുവും റീജയും അവരുടെ കൂടെ വന്നിരുന്നു. ഈ കുറച്ചു ദിവസം കൊണ്ട് ചിപ്പിയും ചാരുവും ഒക്കെയായി അവർ നല്ല കമ്പനി ആയി.. ലിയയും അവരിൽ ഒരാളായി.. പത്തു മണി വരെ എല്ലാവരും കൂടെയിരുന്ന് കത്തിയടി ആയിരുന്നു.. ഉണ്ണീടെ അമ്മ അവളെ അവിടുന്ന് വിളിച്ചു കൊണ്ടുപോയി.. കുറച്ചു കഴിഞ്ഞപ്പോൾ എല്ലാരും കൂടി ഉണ്ണിയെ മണിയറയിലേക്ക് കയറ്റി.. അകത്തു കയറിയപ്പോൾ കണ്ടു ഭൂമി കട്ടിലിൽ ഇരിക്കുന്നു.. അവളെ കണ്ടപ്പോൾ അവന്റെ മുഖം മങ്ങി.. “ചെ നശിപ്പിച്ചു… ” ഉണ്ണിയുടെ പറച്ചിൽ കേട്ടപ്പോഴാണ് ഭൂമി തല ഉയർത്തി നോക്കിയത്.. എന്തെന്ന ഭാവത്തിൽ അവൾ പുരികം ഉയർത്തി.. “എടി ഇത് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ ആണ് ഓർമ്മ വല്ലതും ഉണ്ടോ..?? ” “അതിന്..?? ” “അതിനൊന്നൂല്ലേ… സെറ്റ് സാരിയും മുല്ലപ്പൂവും കുറച്ചു നാണവും ഒക്കെയായി പാൽ ഗ്ലാസും കൊണ്ട് വരേണ്ടേ നീ… ഇതിപ്പോ ത്രീ ഫോർത്തും ഇട്ടിട്ടു അയ്യേ.. ” “സാരി ഒക്കെ ഉടുത്തിട്ട് ഉറങ്ങാനോ..?? അതൊക്കെ സിനിമയിലെ നടക്കൂ.. ” അവൾ ഉടക്കാൻ തന്നെയാണ്.. “ആണോ.. ശരി.. എന്നാലും പാല്.. ” “പാല് കുടിച്ചുറങ്ങാൻ കുഞ്ഞു വാവയാ?? ” “പോടീ പിശാചേ.. ഇതിനുള്ള മറുപടി അറിയാഞ്ഞിട്ടല്ല ആദ്യരാത്രി കുളമാക്കണ്ട എന്ന് കരുതി വെറുതെ വിടുന്നു.. ” അപ്പോഴേക്കും കതക് ആരോ തട്ടി.. തുറന്നു നോക്കിയപ്പോൾ അമ്മ.. പാൽ ഗ്ലാസ്‌ അവനെ ഏല്പിച്ചു അമ്മ തിരികെ പോയി.. ഉണ്ണി നാണമൊക്കെ വരുത്തി മന്ദം മന്ദം അവളുടെ അടുത്ത് വന്നു പാൽ ഗ്ലാസ്‌ നീട്ടി.. അത് കണ്ടപ്പോൾ അവൾക്ക് ചിരി അടക്കാൻ പറ്റിയില്ല.. അവളത് വാങ്ങി അവന് തന്നെ കൊടുത്തു. അവൻ കുടിച്ചു ബാക്കി അവളും.. പാൽ ഗ്ലാസ്‌ അവിടെ വച്ചിട്ട് അവൾ കിടക്കാൻ ഒരുങ്ങി.. “എങ്ങോട്ടാ..?? ” “അമേരിക്കയ്ക്ക്… ന്താ വരുന്നോ..?? ” “എടി ഇന്ന് ഉറങ്ങാൻ പാടില്ല.. ” “പിന്നെ രണ്ടു ദിവസായി മനുഷ്യൻ നേരാം വണ്ണം ഉറങ്ങിയിട്ട്.. ഒന്ന് പോയേ ഉണ്ണിയേട്ടാ.. ” അവളെ അവൻ തടഞ്ഞു നിർത്തി. “അതെന്താ രണ്ടു ദിവസം നീ കോഴിയെ പിടിക്കാൻ പോയോ..?? ” “ഏയ്‌..ഈ പൂവൻ കോഴി ഉള്ളപ്പോൾ വേറെ കോഴിയെ പിടിക്കാൻ ഞാൻ പോവ്വോ..?? ” “ഡി പരട്ടെ.. ആദ്യ രാത്രി തന്നെ എന്റെ കൈയിൽ നിന്ന് നീ വാങ്ങും.. ” അവൾ ചിരിച്ചു.. “നീ ഉറങ്ങിക്കോ അതിന് മുൻപ് എനിക്ക് ഒരു ഉത്തരം കിട്ടണം.. ” “എന്ത്‌..?? ” “എന്നോട് പറ ഐ ലവ് യൂ എന്ന്.. അതും ഇങ്ങനെ കെട്ടിപിടിച്ചു.. ” അവൻ കെട്ടിപിടിക്കുന്നത് പോലെ ആംഗ്യം കാണിച്ചു.. “എനിക്ക് ഇഷ്ടമല്ലല്ലോ പിന്നെങ്ങനെ ആണെന്ന് പറയുവാ.. ” “ആ ശരി. നീ ഉറങ്ങിക്കോ.. ” അതും പറഞ്ഞു ഒരു ഷീറ്റ് വലിച്ചിട്ടു താഴെ കിടക്കാൻ ഒരുങ്ങി .. “ഏയ്‌.. ഉണ്ണിയേട്ടാ.. ഇവിടെ കട്ടിലിൽ കിടന്നാ മതി .. ” അവൾ അവനെ പിടിച്ചു നിർത്തി.. അവൻ അവളുടെ കൈ തട്ടി മാറ്റി.. “ഞാൻ എവിടേലും കിടന്നോളാം നീ ഉറങ്ങിക്കോ.. ” “അയ്യോ ഈ മനുഷ്യൻ.. എന്റെ പൊന്നു കെട്ട്യോനെ.. നിങ്ങളെ ഇഷ്ടല്ലാഞ്ഞിട്ടാണോ ഈ താലി ഞാൻ ഏറ്റുവാങ്ങിയേ..?? സോറി ഞാൻ സങ്കടപ്പെടുത്തിയതിനു സോറി.. ” അവനൊന്നും പറഞ്ഞില്ല.. അവൾ അവനെ കൈയിൽ പിടിച്ചു കട്ടിലിലേക്ക് ഇടാൻ നോക്കി.. എവിടെ.. ഇതൊരു നടയ്ക്ക് പോകില്ല എന്ന് മനസിലായപ്പോൾ അവനെ പിറകിൽ നിന്ന് കെട്ടിപിടിച്ചു.. “എന്നോട് ഇഷ്ടം മറച്ചു വച്ചില്ലേ അതാ ഞാൻ അങ്ങനൊക്കെ പെരുമാറിയെ.. എന്റെ വീഴ്ചയിൽ എന്നെ പിടിച്ചുയർത്തിയത് ഉണ്ണിയേട്ടൻ ആണ്.. അപ്പോഴും ഈ മനസ്സിൽ ഞാനുണ്ടെന്ന് അറിഞ്ഞില്ല.. പക്ഷെ ചിലപ്പോൾ ഉള്ള നോട്ടം എന്റെ മനസിലേക്കാണ് പതിക്കാ. അതെന്താണെന്ന് പിടികിട്ടിയിരുന്നില്ല.. ഈ മനസ്സിൽ ഞാനേ ഉള്ളു എന്നറിഞ്ഞപ്പോൾ എന്താ ചെയ്യേണ്ടൂ എന്ന് പോലും അറിഞ്ഞില്ല.. എപ്പോഴോ ഞാൻ മനസിലാക്കി എന്നിലും ഈ മുഖം ആഴ്ന്നുപോയെന്നു.. കറങ്ങി തിരിഞ്ഞു അവസാനം എനിക്ക് തന്നെ കിട്ടിയില്ലേ.. ” അവൾ അവന്റെ പുറകിൽ ചുംബിച്ചു.. “ഈ കലിപ്പനെ എനിക്ക് ഭയങ്കര ഇഷ്ടാ.. മരണം വരെ എനിക്കീ സ്നേഹം വേണം.. ലവ് യൂ…. ഇനി വന്നു കിടന്നൂടെ എനിക്ക് ഉറക്കം വരുന്നു .. ” അവൾ ചിണുങ്ങി.. അവൻ ചിരിയോടെ തിരിഞ്ഞു നിന്നു.. അവളെ നോക്കിയപ്പോൾ കണ്ടു ആയിരം നക്ഷത്രങ്ങൾ ആ കണ്ണിൽ വിരിഞ്ഞു നിൽക്കുന്നത്.. (ഇനി ഇടവേളയില്ല അവർ ജീവിച്ചു തുടങ്ങട്ടെ… നമ്മൾ പിന്നാലെ പോകുന്ന സ്നേഹം ചിലപ്പോൾ നഷ്ടപ്പെട്ടേക്കാം.. അപ്പൊ ഒരിക്കലും തളരരുത് കാരണം നമുക്കായി ദൈവം ഒരാളെ കരുതി വച്ചിട്ടുണ്ടാവും.. മനസ്സിൽ കൂട്ടി വച്ച സ്നേഹം മുഴുവൻ നൽകാൻ… ) എന്റെ ഓരോ കഥയെയും സ്നേഹത്തോടെ സ്വീകരിച്ച കൂട്ടുകാർക്ക് നന്ദി.. നിങ്ങളാണ് മുന്നോട്ടു എഴുതാനുള്ള പ്രേരണ.. എല്ലാവരോടും ഇഷ്ടം മാത്രം..

Continue Reading

തുടർക്കഥകൾ

പെയ്തൊഴിയാനേരം… തുടർക്കഥയുടെ എട്ടാം ഭാഗം വായിക്കൂ….

Published

on

രചന: Chethana Rajeesh
അകത്തു അവർക്കായുള്ള വിഭവങ്ങൾ റെഡി ആയിരുന്നു.. മീനും ഇറച്ചിയും ഒക്കെ തീന്മേശയിൽ നിരന്നു നിന്നു.. അത് കണ്ടപ്പോൾ വിശപ്പിന്റെ വിളികൾ എല്ലാരിലും പടർന്നു.. പിന്നെ തീറ്റ തുടങ്ങി… ഭക്ഷണം കഴിഞ്ഞതും എല്ലാരും കൂടി ചുറ്റും കൂടി ഇരിപ്പായി.. “അല്ല നിന്റെ പെണ്ണ് കാണൽ വിശേഷം പറഞ്ഞില്ലല്ലോ.. ” ചാരു ചോദിച്ചു. “ഞാനും അതാ ആലോചിക്കുന്നേ ചാരു ന്താ ചോദിക്കാഞ്ഞേ എന്ന്.. ” ഭൂമി ചിരിച്ചു.. “വിശേഷങ്ങൾ പറ.. “എന്ത് പറയാൻ ഒരു അമുൽ ബേബി ആണ്. ക്ലീൻ ഷേവ് എസ്‌സിക്യൂട്ടീവ് ലുക്ക്.. മുടിഞ്ഞ ഇംഗ്ലീഷ്.. സി ബി എസ് സി സിലബസ് ആണെന്ന് തോന്നുന്നു.. മലയാളം എഴുതാനും വായിക്കാനും അറിയില്ലെന്ന് പറഞ്ഞു.. ” “ആ അത് കൊള്ളാലോ.. നിനക്ക് ഇഷ്ടായോ..? ” “ഞാൻ ഒന്നും പറഞ്ഞില്ല.. ഇനിയും വീട്ടുകാരെ സങ്കടപ്പെടുത്തുന്നില്ല. അവർ തീരുമാനിക്കുന്ന ഏത് ബന്ധവും എനിക്ക് സമ്മതമാണ്.. ” “പിന്നെ ഒരുത്തൻ വേണ്ടാന്ന് വെച്ചപ്പോ ബാക്കിയെല്ലാം വീട്ടുകാർക്ക് കൊടുക്കാനോ..? നിനക്കെന്താ വട്ടുണ്ടോ പെണ്ണേ.. ഇഷ്ടായില്ലേൽ പറഞ്ഞൂടെ. നിനക്കെന്താ ചെക്കനെ കിട്ടൂലെ..? ” ചിപ്പിയാണ്.. “ആ അവരെന്താ തീരുമാനിക്കുന്നെ എന്ന് നോക്കട്ടെ. ഈ ഗ്രാമത്തിലെ ലൈഫ് ഒന്നും അവർക്ക് പിടിക്കും എന്ന് തോന്നുന്നില്ല.. നാളേം കൊണ്ട് വിവരമറിയാം..” “മ്മ്…” “അതേ ആ ടോപ്പിക്ക് വിട്ടേ.. നമ്മളിവിടെ അടിച്ചു പൊളിക്കാൻ വന്നതാ.. പാട്ടൊക്കെ തുടങ്ങിക്കോ.. ” ഭൗമി വിഷയം മാറ്റി.. പാട്ടും കളിയും ഫുഡും ഒക്കെയായി നേരം കൂട്ടി.. മായ എല്ലാവരുമായി പെട്ടെന്ന് ഇണങ്ങി.. വൈകുന്നേരം ആയപ്പോൾ ആർക്കും തിരിച്ചു പോകാൻ മനസില്ല.. ബോട്ട് കരയ്‌ക്കെത്തിയതും മനസില്ലാമനസോടെ അവരിറങ്ങി.. എല്ലാവരും കാറിൽ കയറാൻ തുടങ്ങിയപ്പോൾ ഉണ്ണി ഭൗമിയെ വിളിച്ചു. “ഭൂമി മറ്റന്നാൾ ഞാൻ പോവാ. നീ വരുന്നേൽ ഒരുമിച്ച് പോകാം.. ബസിന് ബുക്ക് ചെയ്യണം. രാത്രി ആകുമ്പോഴേക്കും വിവരം താ.. ” “മ്മ് ശരി.. ” ആദ്യം മായയെ വീട്ടിൽ കൊണ്ടുവിട്ടു.. അവിടുത്തെ എല്ലാരേയും പരിചയപ്പെട്ടു. പിന്നെ വീട്ടിലേക്ക് ചെന്നു. അപ്പോഴേക്കും രാത്രി ആയിരുന്നു. അന്നത്തെ സംഭവങ്ങൾ ഒക്കെ മുത്തശ്ശിയോടും മുത്തശ്ശനോടും വിവരിച്ചു.. പിന്നെ ഉണ്ണിയെ വിളിച്ചു ടിക്കറ്റ്‌ ബുക്ക് ചെയ്തോളാൻ പറഞ്ഞു. ഭക്ഷണം കഴിഞ്ഞു വേഗം തന്നെ കിടന്നുറങ്ങി. പിറ്റേന്നത്തെ പകൽ സാധരണ പോലെത്തന്നെ പോയി.. ചെറുക്കൻ വീട്ടിൽ നിന്ന് വിളിയൊന്നും വന്നില്ല.. അങ്ങോട്ട്‌ കേറി വിളിക്കണ്ട എന്ന് മാമന്മാർ തീരുമാനിച്ചു.. “നടക്കേണ്ടതാണേൽ നടക്കും.. അതല്ലെങ്കിൽ മറ്റൊന്ന്.. വരുമ്പോൾ വരട്ടെ.. ” മുത്തശ്ശൻ പറഞ്ഞു.. പിറ്റേന്ന് ഉണ്ണി പറഞ്ഞ സമയത്തിന് അവൾ ടൗണിൽ ചെന്നു. വല്യമ്മാമൻ ആണ് കൊണ്ടുവിട്ടത്. ഉണ്ണിയെ കണ്ടപ്പോൾ അവർ തമ്മിൽ സംസാരിച്ചു.. അവളെ ഉണ്ണിയെ ഏൽപ്പിച്ചു അയാൾ പോയി.. ഒരുമിച്ചുള്ള സീറ്റ്‌ ആണ് അവരുടേത്.. ഇടയ്ക്ക് വച്ചു ഭക്ഷണം കഴിക്കാൻ വേണ്ടി വണ്ടി നിർത്തിയപ്പോൾ ഉണ്ണി അവളെയും കൊണ്ട് ഹോട്ടലിൽ കയറി കഴിച്ചു.. തിരിച്ചിറങ്ങി ബസിലേക്ക് നടക്കുമ്പോൾ പ്രജിയെ അവർ കണ്ടു. കൂട്ടുകാരുടെ കൂടെയാണ് അവൻ വന്നത്. ഭൗമിയെ കണ്ടപ്പോൾ അവനൊന്നു വല്ലാതായി. കൂട്ടത്തിൽ ഉണ്ണിയെ കൂടി കണ്ടപ്പോൾ കുശുമ്പ് തലപൊക്കി തുടങ്ങി.. അവൾ അവനെ കണ്ടഭാവം പോലും നടിക്കാതെ ഉണ്ണിയുടെ കൈയും പിടിച്ചു നടന്നു.. “ഭൗമി… ” പ്രജി വിളിച്ചു.. അവർ രണ്ടാളും തിരിഞ്ഞു നോക്കി.. “എനിക്ക് സംസാരിക്കണം.. ” “എന്ത്‌..? ” ഉണ്ണിയാണ് മറുപടി പറഞ്ഞത്. “നിന്നോടല്ല ഇവളോടാണ്.. ” “എന്നോടായാലും ഇവളോടായാലും ഒന്ന് തന്നെയാ.. താൻ കാര്യം പറ.. ” പ്രജി ദേഷ്യത്തോടെ അവനെ നോക്കി.. “നീ ഇവളുടെ ആരാ..?? ” “ഇപ്പൊ അവൾക്കേറ്റവും വേണ്ടപ്പെട്ട ആളാണ്. അത്ര അറിഞ്ഞാൽ പോരെ.. ” “സത്യം പറയെടി ഇതാരാ..?? ” “ഞാൻ കെട്ടാൻ പോകുന്നയാൾ.. ” “ആഹാ മോഹം കൊള്ളാലോ.. നിന്നെ കെട്ടാൻ ഒരുത്തൻ പെണ്ണ് കാണാൻ വന്നിരുന്നു എന്ന് ഞാനറിഞ്ഞല്ലോ.. എന്തായാലും അവനല്ല ഇവൻ. ഞാൻ നിന്റെ കാര്യമൊക്കെ അറിയുന്നുണ്ട് കേട്ടോടി.. ”

“അവളെന്റെ കൂടെ വന്നാൽ നിനക്കെന്താ .?? ” ഉണ്ണി ചോദിച്ചു.. പ്രജി കലിയോടെ ഉണ്ണീടെ കോളറിൽ കയറി പിടിച്ചു എന്നിട്ട് അവളോട്‌ പറഞ്ഞു. “ഓ അപ്പൊ നീയിവന്റെ കൂടെ അഴിഞ്ഞാടി നടക്കുവാ അല്ലെടി.. കൊള്ളാം… ഇപ്പൊ മനസിലായി നിന്റെ തരം.. ” “അത് ചോദിക്കാൻ നീയാരാടാ..? ” ഭൗമി അങ്ങനെ പറയുമെന്ന് രണ്ടാളും കരുതിയില്ല.. ഭൗമിയുടെ കണ്ണുകൾ കത്തി നിൽക്കുവായിരുന്നു.. പ്രജിയും ഞെട്ടി നോക്കി.. അവന്റെ കൈകൾ പതിയെ അയഞ്ഞു. “എന്റെ കാര്യത്തിൽ ഇടപെടാൻ നീയാരാ..?? ഞാൻ അഴിഞ്ഞാടി നടന്നാൽ നിനക്കെന്താ..?? ” അവൻ ഉത്തരമില്ലാതെ നിന്നു.. “പണ്ട് എന്നോട് പ്രേമം അഭിനയിച്ച പേരിലാണെങ്കിൽ വേണ്ട. ഒരേസമയം ഒന്നിൽ കൂടുതൽ ബന്ധം കൊണ്ടുനടക്കുന്ന നിന്നെപ്പോലെ ഒരുത്തനെ പ്രേമിച്ചത് ഓർക്കുമ്പോൾ അറപ്പ് തോന്നുവാ.. ഞാനെനിക്ക് ഇഷ്ടമുള്ളവന്റെ കൂടെ പോകും വേണച്ചാൽ അവന്റെ കൂടെ കിടക്കും അത് എന്റെ ഇഷ്ടം. നിനക്ക് അതിന്റെ പേരിൽ കടിക്കുന്നുണ്ടെങ്കിലേ കെട്ടി ഒരെണ്ണത്തിനെ വീട്ടിൽ പ്രതിഷ്ഠിച്ചിട്ടുണ്ടല്ലോ അവളോട്‌ ചെന്ന് തീർത്താൽ മതി. ഇങ്ങോട്ടെടുക്കണ്ട.. പിന്നെ ഇത് ഉണ്ണിയേട്ടൻ നിന്നെപ്പോലെ തേക്കാനും സിമന്റിടാനും നടക്കുന്നോനല്ല. എന്റെ ജീവനാണ്. അതോണ്ട് തന്നെ ഉണ്ണിയേട്ടനെ നീ എന്തേലും പറയാനോ ചെയ്യാനോ വന്നാൽ ഉത്തരം തരുന്നത് എന്റെ കൈ ആയിരിക്കും.. അപ്പോഴേക്കും ആളുകൾ ശ്രദ്ധിച്ചു തുടങ്ങി.. ഉണ്ണി അവളുടെ കൈ പിടിച്ചു വലിച്ചു ബസിനകത്തേക്ക് കൊണ്ടുപോയി.. ദേഷ്യം അടക്കാൻ അവൾ പാടുപെടുന്നത് അവൻ കണ്ടു.. അത്കൊണ്ട് തന്നെ അവനവളെ വെറുതെ വിട്ടു.. ബസ് എടുത്തു കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു ദീർഘ നിശ്വാസം എടുത്തു ഭൂമി ഉണ്ണിയുടെ തോളിൽ തല ചായ്ച്ചു.. വല്ലാത്തൊരു സുരക്ഷിതത്വം അവൾക്കപ്പോൾ തോന്നി.. “ഉണ്ണിയേട്ടാ സോറി.. ” “എന്തിനാ പെണ്ണേ..?? ” “അല്ല അവനോടു അങ്ങനെ സംസാരിച്ചതിന്. പെട്ടെന്ന് കേറി ഉണ്ണിയേട്ടൻ എന്റെയാണെന്ന് പറഞ്ഞത് തെറ്റായി പോയി. ആ ദേഷ്യത്തിന് പറഞ്ഞതാ..” “അത് സാരല്ല… നിന്റെ മാനസികാവസ്ഥ എനിക്ക് മനസിലാവും.. ആ പഴയ ജാൻസി റാണി ഉയർന്നെഴുന്നേറ്റല്ലോ.. ഇമ്പ്രൂവ് ഉണ്ട്.. ഇങ്ങനെ ആവണം എപ്പഴും.. ഞങ്ങൾക്കൊക്കെ ആ ഭൂമിയെയാ ഇഷ്ടം.. ” ഉണ്ണി അങ്ങനെ പറഞ്ഞപ്പോൾ ഭൂമി ചിരിച്ചു.. കുറച്ചു നേരം സംസാരിച്ചു കഴിഞ്ഞു രണ്ടു പേരും ഉറക്കത്തിലേക്ക് വീണു… രാവിലെ ഉണ്ണി തട്ടി വിളിച്ചപ്പോഴാണ് അവളുണർന്നത്. ബസ് ഇറങ്ങി ഒരു ഓട്ടോ പിടിച്ചാണ് അവർ ഫ്ലാറ്റിലേക്ക് എത്തിയത്.. ഭൗമിക്ക് അന്ന് ഡ്യൂട്ടിക്ക് പോകണ്ടായിരുന്നു.. റൂമിലെത്തിയപ്പോഴേക്കും ലിയ പോകാനുള്ള ഒരുക്കത്തിലായിരുന്നു. പെട്ടെന്ന് വരാമെന്ന് പറഞ്ഞു ഉണ്ണി ഒരുങ്ങി അവളുടെ കൂടെ ജോലിക്ക് പോയി.. അന്ന് പ്രത്യേകിച്ച് പണി ഇല്ലാത്തതു കൊണ്ട് കൊച്ചുനെയും റീജയേം കാണാൻ പോയി.. ഒരാൾക്ക് ഓഫും ഒരാൾക്ക് മോർണിംഗ് ഡ്യൂട്ടിയും ആയിരുന്നു.. വൈകുന്നേരത്തോടെ റീജ ഡ്യൂട്ടി കഴിഞ്ഞു വന്നു. അന്നവൾ അവരുടെ കൂടെ കൂടി.. ലിയയെ വിളിച്ചു പറഞ്ഞിരുന്നു. പ്രജിയെ കണ്ട കാര്യങ്ങൾ ഒക്കെ അവരോടു വിശദീകരിച്ചപ്പോൾ വിശ്വസിക്കാൻ പറ്റാതെ അവർ നിന്നു.. “നീ ഇങ്ങനെ ഒക്കെ പറയുമോ..?? അതും അവനോടു.. ” “രണ്ടെണ്ണം കൊടുക്കാനാ ആദ്യം തോന്നിയെ. പിന്നെ വേണ്ടാന്ന് വെച്ചു.. ” “ഇങ്ങനെ വേണം ഉശിരുള്ള കുട്ടി.. പക്ഷെ നീ റൊമ്പ ലേറ്റ്.. അവനെ പ്രേമിക്കുമ്പോ പറഞ്ഞിരുന്നെങ്കിൽ ഇത്തിരി കൂടി നന്നായേനെ.. ” ഭൂമിക്കും അത് ശരിയാണെന്നു തോന്നി.. പിറ്റേന്ന് രാവിലെ അവൾ തിരിച്ചു വന്നു ഡ്യൂട്ടിക്ക് കയറി.. മൂന്നാല് ദിവസം കഴിഞ്ഞപ്പോൾ നകുലേട്ടൻ വിളിച്ചു കല്യാണത്തിന്റെ ഡേറ്റ് പറഞ്ഞു.. മൂന്നാഴ്ച്ച കഴിഞ്ഞുള്ള ഞായറാഴ്ച.. അമ്പലത്തിൽ വച്ചാണ് കല്യാണം.. കേട്ടപ്പോൾ ഒത്തിരി സന്തോഷം.. ചാരും ചിപ്പിയും ഭൂമിക്കും കൂടി ഡ്രസ്സ്‌ ഒക്കെ എടുക്കാമെന്ന് ഏറ്റു.. ഒരേപോലെ ഡിസൈൻ ചെയ്യാനാണ് പ്ലാൻ.. ആകെ മൊത്തം സന്തോഷമയം ആയി.. കല്യാണത്തിന് മൂന്നാല് ദിവസം മുന്നേ പോകാന്നു ഉണ്ണിയേട്ടനും ഏറ്റു.. അതോണ്ട് തന്നെ ലീവ് ചോദിച്ചു വച്ചു. പത്തു ദിവസത്തെ ലീവ് കിട്ടി.. വീട്ടിലും വിളിച്ചു വരുന്ന വിവരം പറഞ്ഞു.. കുറച്ചു ദിവസം കഴിഞ്ഞു മാമൻ വിളിച്ചു.

“ആ മോളേ സനൂപിന്റെ വീട്ടുകാർ വിളിച്ചിരുന്നു.. അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞു കല്യാണം ഉറപ്പിക്കാൻ. അപ്പൊ മോളോടൊന്ന് പറഞ്ഞിട്ട് ആവാമെന്ന് കരുതി.. മോൾക്ക് ഇഷ്ടക്കുറവ് ഒന്നുല്ലല്ലോ അല്ലേ..?? ” പെട്ടെന്ന് കേട്ടപ്പോൾ ഒന്ന് ഞെട്ടി. ആദ്യം കരുതി അവർ കല്യാണത്തിൽ നിന്ന് ഒഴിഞ്ഞു കാണുമെന്നു.. ഇതിപ്പോ വിചാരിക്കാതെ.. എങ്കിലും അവൾ മറുപടി കൊടുത്തു. “അതെന്താ മാമേ അവരിത്രേം താമസിച്ചേ..?? ” “ആ അത് ഞങ്ങളും ചോദിച്ചു.. ചെക്കന്റെ അച്ഛന് ബിസിനസ് അല്ലേ.. വിദേശയാത്ര ഉണ്ടായിരുന്നു.. രണ്ടു ദിവസം മുന്നെയാ വന്നേ.. ” “ആ.. ” “മോൾടെ അഭിപ്രായം പറഞ്ഞില്ല.. ” “എനിക്ക് പ്രശ്നം ഒന്നുല്ല മാമേ.. നിങ്ങൾ എന്താ എന്ന് വെച്ചാൽ ചെയ്തോളു. എനിക്ക് പൂർണ്ണ സമ്മതമാണ്.. ” “ഞങ്ങൾക്ക് സന്തോഷായി മോളെ.. എന്നാ വെച്ചു നീട്ടുന്നില്ല. നാളെത്തന്നെ പോയേക്കാം. എന്നാ നാളെ വിളിക്കാം.. ” അവൾ ഫോൺ വെച്ചു.. സമ്മതം അറിയിച്ചെങ്കിലും മനസ്സിലെന്തോപോലെ.. കാരണം അറിയാത്തൊരു നോവ്.. പിറ്റേന്ന് മുഴുവൻ ആകെ ഒരു മൂഡോഫ് ആയിരുന്നു. കല്യാണം പെട്ടെന്ന് ഉണ്ടെങ്കിൽ തനിക്കു അയാളുമായി അഡ്ജസ്റ്റ് ചെയ്യാനാവുമോ..?? ചോദ്യോത്തരങ്ങളുടെ വേലിയേറ്റം മനസ്സിൽ നിറഞ്ഞു.. സനൂപിനെ കണ്ടപ്പോൾ പോലും മനസ്സിൽ ഒരിഷ്ടം പോലും തോന്നിയിട്ടില്ല.. അതാണ് അധികം സംസാരിക്കാൻ പോലും മുതിരാതിരുന്നത്.. ഇത്രയും ദിവസം വിളിക്കാഞ്ഞപ്പോ എന്തോ ഒരു സന്തോഷം തോന്നിയിരുന്നു. പക്ഷെ… ഒരുപക്ഷേ ഇതായിരിക്കും എന്റെ വിധി.. വൈകുന്നേരം വീട്ടിൽ നിന്ന് വിളിച്ചു. എല്ലാവരും അവിടെ ഉണ്ടെന്ന് മനസിലായി.. “മോളെ കല്യാണം തീരുമാനിച്ചുട്ടോ.. നിശ്ചയം വേഗം നടത്താൻ തീരുമാനിച്ചു.. അടുത്ത ബുധനാഴ്ച ആണ് മുഹൂർത്തം കിട്ടിയത്.. ഇനിയിപ്പോ ഒരാഴ്ച അല്ലേ ഉള്ളു.. അധികമാരുമില്ല. നിന്റെ അച്ഛന്റെ വീട്ടുകാരും പിന്നെ ഇവിടെ അടുത്തുള്ളോരും നമ്മൾ വീട്ടുകാരും മാത്രം.. അവരും ഒരു പത്തു പതിനഞ്ചു പേരെ വരുള്ളൂ.. കല്യാണത്തിന് ഇനി പത്തുനാല്പതു ദിവസം കൂടെയുണ്ട്.. മോള് ചൊവ്വാഴ്ച എത്താമെന്നല്ലേ പറഞ്ഞേ.. പറ്റിയാൽ മൂന്നാല് ദിവസം മുന്നേ ഇങ്ങു വായോ.. ഡ്രസ്സ്‌ ഒക്കെ വാങ്ങണ്ടേ.. ” കേട്ടപ്പോൾ ആകെ സ്തബ്ദയായ് പോയി. ഒരാഴ്ച കൊണ്ട് നിശ്ചയം ഒന്നരമാസത്തിനുള്ളിൽ കല്യാണം.. “മോളെന്താ മിണ്ടാത്തെ..?? ” മുത്തശ്ശിടെ ഒച്ച കേട്ടപ്പോഴാണ് ചിന്തയിൽ നിന്നുണർന്നത്.. “ഒന്നുല്ല മുത്തശ്ശി.. പെട്ടെന്ന് അച്ഛനേം അമ്മേം ഓർത്തു.. ” അവൾ പറഞ്ഞു.. “ശരി.. ഇപ്പൊ അവരും സന്തോഷിക്കുന്നുണ്ടാവും.. മോള് വേഗം വാ കേട്ടോ.. ” “നേരത്തെ വന്നാൽ നകുലേട്ടന്റെ കല്യാണം കൂടാൻ പറ്റില്ല മുത്തശ്ശി.. ഡ്രസ്സ്‌ ഒക്കെ നിങ്ങൾ എടുത്തോ.. ഞാൻ ചൊവ്വാഴ്ച വന്നാപ്പോരേ.. ഇനി കല്യാണം കഴിഞ്ഞാൽ ഇങ്ങനെ അടിച്ചു പൊളിക്കാനുള്ള അവസരം കിട്ടൂല്ലല്ലോ.. നകുലേട്ടന്റെ കല്യാണം ഗംഭീരമാക്കണം.. ” “ശരി അങ്ങനെ ആണെങ്കിൽ അങ്ങനെ നിന്നെ നിർബന്ധിക്കുന്നില്ല.. പിന്നെ ഉണ്ണിയോടും കൂടി വിവരം പറയൂ.. വരാൻ പറയണം.. ” “ശരി മുത്തശ്ശി… ” അവൾ ഫോൺ കട്ട്‌ ചെയ്തു.. (ഇടവേള… ) അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് ചെയ്ത ശേഷം കമന്റ് ഇടൂ….

Continue Reading

Most Popular